close
Sayahna Sayahna
Search

Difference between revisions of "സംസ്കൃതസാഹിത്യം (തുടര്‍ച്ച)"


Line 1: Line 1:
 
{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}
 
{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}
 
-----
 
-----
{{RunningHeader|← [[പാട്ടും_മണിപ്രവാളവും|പാട്ടും മണിപ്രവാളവും]]|  ||[[സംസ്കൃതസാഹിത്യം (വീണ്ടും തുടര്‍ച്ച)]]→|}}
+
{{RunningHeader|← [[സംസ്കൃതസാഹിത്യം]]|  ||[[സംസ്കൃതസാഹിത്യം_(തുടര്‍ച്ച)|സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]→|}}
 
<br/>
 
<br/>
  
  
= സംസ്കൃതസാഹിത്യം =
+
= സംസ്കൃതസാഹിത്യം (തുടര്‍ച്ച) =
  
{{center|ക്രി.പി. 1300-ആമാണ്ടു വരെ}}
+
{{center|ക്രി.പി. 1300-ആമാണ്ടുവരെ}}
  
== ഒടുവിലത്തെ പെരുമാള്‍ ==
+
<blockquote>ശ്രീഗൗഡപാദാഹ്വയയോഗിവര്യാന്‍<br />
 +
ഗോവിന്ദപൂജ്യാനഥ ശങ്കരാര്യാന്‍<br />
 +
സുരേശ്വരാം സ്തോടകപദ്മപാദാന്‍<br />
 +
നമാമി ഹസ്താമലകാന്‍ ഗുരൂന്മേ!!<br />
 +
{{right|(ഭഗവദ്ഗീതാപദയോജന)}}
 +
</blockquote>
  
ആദികാലത്തു ജീവിച്ചിരുന്ന കേരളീയ സംസ്കൃതകവികളെപ്പറ്റി ഈ അധ്യായം മുതല്‍ പ്രസ്താവിക്കാം. ഒടുവിലത്തെപ്പെരുമാളായ ഭാസ്കര രവിവര്‍മ്മന്‍ ഉദ്ദേശം ക്രി.പി. 955 മുതല്‍ 978 വരെ രാജ്യഭാരം ചെയ്ത ഇന്ദുഗോദവര്‍മ്മനുശേഷം ചേരമാന്‍ പെരുമാളായി അഭിഷിക്തനാകുകയും 1036 വരെ, ഉദ്ദേശം അന്‍പത്താറു വര്‍ഷം, നാടുവാഴുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാസനങ്ങള്‍ മലബാര്‍ ജില്ലയില്‍ തിരുനെല്ലിയിലും, വടക്കന്‍ തിരുവിതാംകൂറില്‍ തൃക്കൊടിത്താനം, പെരുന്ന (പെരുനെയ്തല്‍), തിരുമൂഴിക്കുളം ഈ സ്ഥലങ്ങളിലും കാണുന്നുണ്ട്. അദ്ദേഹം പരാക്രമശാലിയായ ഒരു രാജാവായിരുന്നു എങ്കിലും അദ്ദേഹത്തെ ചോളചക്രവര്‍ത്തികളായ രാജരാജചോളനും (985–1014) രാജേന്ദ്രചോളനും (1014–1044) ജയിക്കുകയും രാജേന്ദ്രചോളന്‍ അദ്ദേഹത്തിന്റെ കിരീടംതന്നെ 1018-മാണ്ടിടയ്ക്ക് അപഹരിക്കുകയും ചെയ്തു. അതോടുകൂടി കേരളത്തിലെ പെരുമാള്‍ വാഴ്ച അവസാനിച്ചു. അതിനുമുമ്പുതന്നെ മൂഷികഖണ്ഡത്തിലും (കോലത്തുനാട്) കൂപകഖണ്ഡത്തിലും (വേണാട്) ഉള്ള രാജാക്കന്മാര്‍ സ്വതന്ത്രകല്പന്മാരായിരുന്നു. ചേരവംശത്തിന്റെ അധഃപതനത്തോടുകൂടി അവരുടെ സ്വാതന്ത്ര്യം അഖണ്ഡമായി. ഒടുവിലത്തെപ്പെരുമാള്‍ കേരളം പലര്‍ക്കുമായി പങ്കുവെച്ചുകൊടുത്തു എന്നുള്ള കേരളോത്പത്തിയിലെ പ്രസ്താവന അവിശ്വസനീയമാണ്. കൊച്ചിരാജാക്കന്മാര്‍ പെരുമാക്കന്മാരുടെ പിന്‍വാഴ്ചക്കാരെന്ന നിലയില്‍ തിരുവഞ്ചിക്കുളത്തു താമസിച്ചു. ഈ മൂന്നു വംശങ്ങളിലേയും, കോഴിക്കോട്, വടക്കന്‍ കോട്ടയം, വെട്ടത്തുനാട്, വടക്കുംകൂര്‍, ചെമ്പകശ്ശേരി മുതലായ ഇതരവംശങ്ങളിലേയും രാജാക്കന്മാര്‍ പല കാലഘട്ടങ്ങളിലും കേരളസാഹിത്യത്തെ വിദഗ്ദ്ധമായും ബഹുമുഖമായും പോഷിപ്പിച്ചിട്ടുണ്ടു.
+
== ശങ്കരഭഗവല്‍പാദര്‍ ==
  
== വരരുചി ==
+
ഈ ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശങ്കരഭഗവല്‍പാദരാകുന്നു. തങ്ങളുടെ ആവിര്‍ഭാവത്താല്‍ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ട് അഭിമാനസ്തംഭങ്ങളാണ്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സര്‍വതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും; കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാകും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്. വെറുതെയല്ല അദ്ദേഹത്തെ സര്‍വജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്യേന പുകഴ്ത്തുന്നത്. ശങ്കരന്‍ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കില്‍ അത് ഈ ആകൃതിയില്‍, ഈ പ്രകൃതിയില്‍ത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.
  
ഗണിതശാസ്ത്രത്തിന് ആവശ്യമുള്ള വാക്യവും പരല്‍പേരും രചിച്ചതു വരരുചി എന്ന ഒരു പണ്ഡിതനായിരുന്നു എന്നാണ് കേരളത്തില്‍ പ്രചരിക്കുന്ന ഐതിഹ്യം. വരരുചികേരളം എന്നൊരു പഴയ ജ്യോതിഷഗ്രന്ഥവും അദ്ദേഹത്തിന്റെ കൃതിയായുണ്ട്. അദ്ദേഹം ഗോകര്‍ണ്ണത്തുകാരനും ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമികളുടെ പുത്രനുമായിരുന്നു എന്നും ആകസ്മികമായി കേരളത്തില്‍ വന്നതാണെന്നും പഴമക്കാര്‍ പറയുന്നു. ഗോവിന്ദസ്വാമികളുടെ പുത്രനല്ലെന്നുള്ളതു തീര്‍ച്ചയാണ്. വരരുചി മേഴത്തോളഗ്നിഹോത്രിയുടെ അച്ഛനാണെന്നുള്ള ഐതിഹ്യം അവിശ്വസനീയമാണെങ്കിലും, അഗ്നിഹോത്രിയെക്കാള്‍ പ്രാക്തനനാണെന്നു തദനുരോധേന അനുമാനിക്കാമെങ്കില്‍ അദ്ദേഹം ക്രി.പി. നാലാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കാവുന്നതാണ്. എന്തു കൊണ്ടെന്നാല്‍ അഗ്നിഹോത്രി ജനിച്ചതു ‘പുരുധീസമാശ്രയഃ’ എന്ന കലിവാക്യത്തില്‍നിന്നു കിട്ടുന്ന ക്രി.പി. 343-ലും യാഗക്രിയകള്‍ സമാപിപ്പിച്ചതു ‘യജ്ഞസ്ഥാനം സുരക്ഷ’ എന്ന കലിവാക്യംകൊണ്ടു കിട്ടുന്ന 378-ലും ആണെന്നു കേട്ടുകേള്‍വിയുണ്ട്. ഇതുപോലെയുള്ള കലിവാക്യങ്ങള്‍ പില്‍കാലത്ത് ഓരോരുത്തര്‍ ഉണ്ടാക്കിയതാണ്. വരരുചി എന്ന പേരില്‍ പല പണ്ഡിതന്മാരേയും നാം ഭാരതസാഹിത്യ ചരിത്രത്തില്‍ കണ്ടെത്തുന്നു. കാത്യായനന്‍ എന്ന നാമാന്തരത്താല്‍ സുവിദിതനും പാണിനി മഹര്‍ഷിയുടെ വ്യാകരണസൂത്രങ്ങള്‍ക്കു വാര്‍ത്തികങ്ങള്‍ നിര്‍മ്മിച്ച പണ്ഡിതമൂര്‍ദ്ധന്യനുമായ വരരുചി ക്രി.മു. നാലാം ശതകത്തില്‍ ഗോദാവരീതീരത്തില്‍ ജീവിച്ചിരുന്നു. ‘ഉഭയാഭിസാരിക’ എന്ന ഭാണത്തിന്റെ പ്രണേതാവായ മറ്റൊരു വരുരുചി ക്രി.മു. ഒന്നാം ശതകത്തില്‍ ശകജേതാവായ വിക്രമാദിത്യന്റെ സദസ്യനായി പരിലസിച്ചു. അധ്യാത്മരാമായണത്തിന്റെ രചയിതാവും ഒരു വരരുചിയാണെന്നു പറയാറുണ്ടെങ്കിലും അതിനു ലക്ഷ്യമൊന്നുമില്ല. അതു താരതമ്യേന അര്‍വ്വാചീനമായ ഒരു കൃതിയാണ്. ഇരുപത്തഞ്ചു ശ്ലോകങ്ങളില്‍ കാരകം, സമാസം, തദ്ധിതം മുതലായ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വാരരുചസങ്ഗ്രഹത്തിന്റെ നിര്‍മ്മാതാവു സൂത്രകാരകല്പനായതുകൊണ്ടു ഭാഷ്യവിരുദ്ധമായി ഛാന്ദസപ്രയോഗം ചെയ്യുന്നു എന്ന് അതിന്റെ ദീപപ്രഭ എന്ന വ്യാഖ്യയില്‍ നാരായണന്‍ നമ്പൂരി പറഞ്ഞിരിക്കുന്നു. അതിന്റെ കാരണം എന്തായാലും അദ്ദേഹം ഒരു പ്രാചീനഗ്രന്ഥകാരനാണെന്നുള്ളതിനു സംശയമില്ല. ഈ സങ്ഗ്രഹകാരനും വാക്യകാരനും ഒരാളായിരിക്കാം. ഇവകൂടാതെ പ്രാകൃതപ്രകാശം, വാരരുചകോശം, ആശൗചാഷ്ടകം എന്നിങ്ങനെ ചില വാങ്മയങ്ങളും വരരുചി കൃതികളായി കാണുന്നുണ്ട്. അവയില്‍ ആശൗചാഷ്ടകം കേരളീയവരരുചിയുടെ കൃതിയാണ്. വരരുചി വാക്യവും പരല്പേരും നിര്‍മ്മിച്ചു എങ്കിലും കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവര്‍ഷത്തിനു മുന്‍പ് അത്യന്തം വിരളമായിരുന്നു.
+
== ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍ ==
  
== ആശൗചാഷ്ടകം ==
+
ഭഗവല്‍പാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാന്‍ തരമില്ലാത്ത നിലയിലാണ് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയില്‍ (1) (വിദ്യാരണ്യന്‍) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികള്‍ക്കാണ് സാമാന്യം പ്രാധാന്യമുള്ളത്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥന്‍ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവില്‍ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണ് ഗൗരീകല്യാണമെന്ന യമകകാവ്യം നിര്‍മ്മിച്ചതെന്നും 28-ആം അധ്യായത്തില്‍ ഉപപാദിക്കും. പൂര്‍വ്വകാലങ്ങളില്‍ ഹിന്ദുക്കള്‍ക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.
  
ഈ ഗ്രന്ഥത്തില്‍ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു എന്നു പേരില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ടല്ലോ. എങ്കിലും ആ സങ്കചിതമായ പരിധിക്കുള്ളില്‍ ആചാര്യന്‍ അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമര്‍മ്മങ്ങളേയും സ്പര്‍ശിച്ചിട്ടുണ്ട്. താഴെ ഉദ്ധരിക്കുന്നത് ആദ്യത്തെ ശ്ലോകമാണ്.
+
== ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത ==
  
<blockquote>‘‘നാമ്നഃപ്രാഗ് ദന്തജാതേരുപനയനവിധേ-<br />
+
ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്
::രാപ്ലവോഹസ്ത്രീരാത്രം<br />
 
ജ്ഞാതേരൂര്‍ധ്വം ദശൈതല്‍ സഹഭൂവി തു കൃതേ<br />
 
::നാമ്നി പിത്രോസ്സദൈവ<br />
 
സ്ത്രീഷു ക്ഷൗരാഷ്ടമാബ്ദാദുപയമനവിധേഃ<br />
 
::പൂര്‍വവല്‍ സന്നിധൗ സ്യാ-<br />
 
ന്മാതുസ്തന്മാസസംഖ്യാസമദിനമുഭയോ-<br />
 
::രുദ്ഭവേ ഗര്‍ഭനാശേ.’’
 
</blockquote>
 
  
=== വ്യാഖ്യ ===
+
== ദേശം ==
  
പ്രസ്തുത ഗ്രന്ഥത്തിന് അജ്ഞാതനാമാവായ ഒരു കേരളീയന്‍ മനോഹരമായ ഒരു വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചിട്ടുണ്ട്. ആരംഭത്തില്‍ സ്മൃതികാരനായ യാജ്ഞ വല്ക്യനെ വന്ദിച്ചതിനുമേല്‍ വ്യാഖ്യാതാവ്.
+
ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.
  
<blockquote>‘‘അഷ്ടമശ്ശോകസൂച്യഗ്രവേധനം കൃതവാന്‍ ഹി യഃ<br />
+
<blockquote>‘‘തതോ മഹേശഃ കില കേരളേഷു<br />
തഞ്ച നത്വാ വരരുചിം തദര്‍ത്ഥം വിവൃണോമ്യഹം.<br />
+
ശ്രീമദ്വൃഷാദൗ കരുണാസമുദ്രഃ<br />
ആശൗചാഷ്ടകഗീതാദിതത്ത്വസമ്പ്രതിപത്തയേ<br />
+
പൂര്‍ണ്ണാനദീപുണ്യതടേ സ്വയംഭൂര്‍-<br />
പരസ്പരഭിദാഗുഢവ്യാഖ്യാര്‍ത്ഥവ്യക്തിഹേതവേ’’
+
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീല്‍’’
 
</blockquote>
 
</blockquote>
എന്നിങ്ങനെ മൂലകാരനെ നമസ്കരിക്കുകയും വ്യാഖ്യാനോദ്ദേശം വിശദീകരിക്കുകയും ചെയ്യുന്നു. ‘സഹസ്രസ്വാമി’ എന്ന അശ്രുതപൂര്‍വനായ ഒരു ആചാര്യന്റെ വാക്യങ്ങള്‍ അദ്ദേഹം അങ്ങിങ്ങ് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹവും കേരളീയനായിരിക്കാം. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും മരുമക്കള്‍ വഴിക്കാണ് ദായക്രമമെന്നു വ്യാഖ്യാകാരന്‍ വ്യക്തമായി പറയുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ കേരളീയത്വത്തെപ്പറ്റി സംശയിക്കേണ്ടതില്ല. വ്യാഖ്യാനത്തിന് ഉദ്ദേശം നാലഞ്ചു ശതകത്തെ പഴക്കം കാണണം.
+
എന്നു നവകാളിദാസനും
  
== പറയി പെറ്റ പന്തിരുകുലം ==
+
<blockquote>‘‘അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ<br />
 +
നഗരീ ധനസംവീതാ രാജതേ ജഗതീതലേ’’
 +
</blockquote>
 +
എന്നു ചിദ്വിലാസനും
  
വരരുചിയുടെ ദാമ്പത്യജീവിതത്തെപ്പറ്റി കേരളീയര്‍ ഒരു കഥ പറഞ്ഞുവരുന്നുണ്ട്. ഒരിക്കല്‍ വരരുചി ഒരാല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം ഒരു പറച്ചിയെ വിവാഹം ചെയ്യേണ്ടിവരുമെന്നു ചില വ്യോമചാരികള്‍ സംഭാഷണം ചെയ്തുപോകുകയും അതു കേട്ടു വിഷണ്ണനായി അദ്ദേഹം ആ പറയപ്പെണ്‍പൈതലേതെന്നു തിരക്കി, അവളെപ്പിടിച്ചു തലയ്ക്കൊരാണി തറച്ച് ഒരു പെട്ടിയിലാക്കി രാജഭടന്മാരെക്കൊണ്ട് ആ പെട്ടി പുഴയില്‍ ഒഴുക്കിക്കുകയും ചെയ്തു. അത് ഒരു ബ്രാഹ്മണന്‍ കണ്ടെടുത്തു.
+
<blockquote>‘‘കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു<br />
 +
അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ’’
 +
</blockquote>
 +
എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ട്. ഗോവിന്ദനാഥന്‍
  
കുട്ടിയെ തന്റെമകളെപ്പോലെ വളര്‍ത്തി. ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ വരരുചി ഒരു ദിവസം അതിഥിയായി ചെല്ലുകയും കന്യകയുടെ രൂപഗുണങ്ങളാല്‍ ആകൃഷ്ടനായി അവളെ വിവാഹം ചെയ്കയും ചെയ്തു. ആ യുവതിയുടെ പൂര്‍വ ചരിത്രം തലയിലെ ആണി കണ്ടു മനസ്സിലായപ്പോള്‍ ലജ്ജിച്ചു സ്വദേശത്തു താമസിക്കുന്നതു വിഹിതമല്ലെന്നു കരുതി അദ്ദേഹം സപത്നീകനായി ദേശസഞ്ചാരമാരംഭിക്കുകയും ആ വഴിക്കു കേരളത്തില്‍ വന്നു ചേരുകയും ചെയ്തു. പതിനൊന്നു ശിശുക്കളെ പത്നി കേരളത്തില്‍ ഓരോ സ്ഥലത്തായി പ്രസവിച്ചു. ഓരോ കുഞ്ഞിനെപ്പറ്റിയും ‘വായുണ്ടോ’ എന്നു വരരുചി ആ സാധ്വിയോടു ചോദിക്കുകയും ഉണ്ടെന്നു പറഞ്ഞാല്‍ അതിനെ പ്രസവിച്ച സ്ഥലത്തുതന്നെ ഇട്ടുംവെച്ചു പോകുകയും പതിവായിരുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞിനു വായില്ലെന്ന് അവള്‍ പൊളി പറഞ്ഞപ്പോള്‍ അതു വാസ്തവത്തില്‍ വായില്ലാത്തതായിത്തന്നെ തീര്‍ന്നു. അതിനെ ഒരു കുന്നില്‍ കൊണ്ടു ചെന്നു ‘വായില്ലാക്കുന്നിലപ്പന്‍’ എന്നു പേരും കൊടുത്തു പ്രതിഷ്ഠിച്ചതിനുമേല്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു കേരളം വിട്ടുപോയി. ഇതാണ് ഐതിഹ്യം.
+
<blockquote>‘‘ദേശേ കാലടിനാമ്നി കേരളധരാ-<br />
 
+
::ശോഭങ്കരേ സദ്ദ്വിജോ<br />
<blockquote>‘‘മേഴത്തോളഗ്നിഹോത്രി, രജക,നുളിയനൂര്‍-<br />
+
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ<br />
::ത്തച്ചനും, പിന്നെ വള്ളോന്‍,<br />
+
::സര്‍വജ്ഞതാം പ്രാപ്തവാന്‍<br />
വായില്ലാക്കുന്നിലപ്പന്‍, വടുതലമരുവും<br />
+
ഭൂത്വാ ഷോഡശവത്സരേ യതിവരോ<br />
::നായര്‍, കാരയ്ക്കല്‍ മാതാ,<br />
+
::ഗത്വാ ബദര്യാശ്രമം<br />
ചെമ്മേ കേളുപ്പുകൂറ്റന്‍, പെരിയ തിരുവരങ്ക-<br />
+
കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവി-<br />
::ത്തെഴും പാണനാരും,<br />
+
::ശ്ശ്രീശങ്കരഃ പാതുവഃ’’
നേരേ നാരായണഭ്രാന്തനു, മുടനകവൂര്‍-<br />
 
::ച്ചാത്തനും, പാക്കനാരും.’’
 
 
</blockquote>
 
</blockquote>
എന്ന ശ്ലോകത്തില്‍നിന്നു മറ്റു മക്കള്‍ ആരെന്നു ഗ്രഹിക്കാവുന്നതാണ്. മേഴത്തോള്‍ ജാതിയില്‍ നമ്പൂരിയും, പെരുന്തച്ചന്‍ കമ്മാളനും, ഉപ്പുകൂറ്റന്‍ മാപ്പിളയും (മുഹമ്മദീയനല്ല), ചാത്തന്‍ വൈശ്യനും, പാക്കനാര്‍ പറയനുമായിരുന്നു എന്നു പറയുന്നു. ഇളയതായ നാറാണത്തുഭ്രാന്തനാണത്രേ കേരളത്തില്‍ താന്ത്രികമതം അഭിവൃദ്ധിപ്പെടുത്തിയത്. ഓരോരു ത്തരെ ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തിയതിനാല്‍ അവര്‍ക്ക് ഭിന്നജാതിത്വം വന്നുചേര്‍ന്നുപോലും. പതിനൊന്നു പേരും ഓരോ തരത്തില്‍ ദിവ്യന്മാരായിരുന്നു. അവരില്‍ ചിലരെപ്പറ്റി ആശ്ചര്യകരങ്ങളായ പല ഐതിഹ്യങ്ങള്‍ കേട്ടുകേള്‍വിയുണ്ട്. ഏകദേശം ഇത്തരത്തില്‍ ഒരൈതിഹ്യം തമിഴ് നാട്ടിലും പ്രചരിക്കുന്നു. ഭഗവാന്‍ എന്ന ബ്രാഹ്മണന്റെയും ആതി എന്ന പറച്ചിയുടേയും സന്താനങ്ങളായി ഉപ്പൈ, ഉരുവൈ, വള്ളി, ഔവൈയാര്‍, അതികമാന്‍, കപിലര്‍, തിരുവള്ളുവര്‍ ഇങ്ങനെ ഏഴു പേര്‍ ജനിച്ചു എന്നും, അവരെയെല്ലാം മാതാപിതാക്കള്‍ വഴിയില്‍ തള്ളിയിട്ടുപോയി എന്നും, ഓരോ ജാതിക്കാര്‍ എടുത്തു വളര്‍ത്തി എന്നുമാണ് ആ ഐതിഹ്യത്തിന്റെ ചുരുക്കം. തിരുവള്ളുവര്‍ തിരുക്കുറളിന്റെ പ്രണേതാവും, കപിലര്‍ പ്രസിദ്ധനായ സംഘകവിയും, ഔവൈ ചെന്തമിഴ്ക്കവയിത്രിയുമാണ്. അതികമാനും ചേരമാന്‍ പെരുമാള്‍നായനാരും ഒന്നാണെന്നു പഴമക്കാര്‍ പറയുന്നു. കാരയ്ക്കലമ്മ ചോളദേശത്തില്‍ ജീവിച്ചിരുന്ന ഒരു കവയിത്രിയാണ്. തിരുവാലങ്കാട്ടു മൂത്ത തിരുപ്പതികം, ഇരട്ടൈ മണിമാലൈ, അര്‍പ്പുതത്തിരുവാന്താതി, ഈ ശിവസ്തുതിപരങ്ങളായ പ്രബന്ധങ്ങള്‍ ചെന്തമിഴില്‍ രചിച്ചത് ആ ഭക്തയാകുന്നു. ചോളരാജ്യത്തിലെ ഒരു ദേവതയായ കാരയ്ക്കലമ്മയേയും മൈലാപ്പൂരില്‍ ജനിച്ചതായി തമിഴര്‍ ഘോഷിക്കുന്ന തിരുവള്ളുവരെയും കേരളസന്താനങ്ങളായി ഗണിക്കുന്നതു സാഹസം തന്നെ. തിരുവരങ്കത്തു പാണനാരുടെ ജന്മഭൂമി ശ്രീരങ്ഗമാണെന്ന് അദ്ദേഹത്തിന്റെ പേരിനോടു ചേര്‍ത്തുകാണുന്ന വിശേഷണം തന്നെ പ്രഖ്യാപനം ചെയ്യുന്നു. ആകെക്കൂടി നോക്കുമ്പോള്‍ അഗ്നിഹോത്രി, പെരുന്തച്ചന്‍, വടുതലനായര്‍, നാറാണത്തുഭ്രാന്തന്‍, ചാത്തന്‍, പാക്കനാര്‍ എന്നീ ആറു പേരും, പക്ഷെ ഉപ്പുകൂറ്റനും കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിരിക്കാമെന്നും അവരെയെല്ലാം ഒരു ചരടിലിണക്കിക്കോര്‍ത്ത് ഏകോദരസഹോദരന്മാരാക്കി ഒരു കഥ കേരളീയര്‍ നിര്‍മ്മിച്ചതു ജാതിബ്ഭള്ളിന്റെ പൊള്ള വെളിപ്പെടുത്താനും സരസ്വതീഗോത്രം ഒന്നേ ഉള്ളൂ എന്നു കാണിക്കുവാനുമായിരിക്കുമെന്നും ഞാന്‍ ഊഹിക്കുന്നു. വൈയാകരണനായ വരരുചിക്ക് അഗമ്യാഗമനം കല്പിച്ച് അദ്ദേഹത്തെ പതിതപ്രായനായി ജനങ്ങള്‍ കരുതിയിരുന്നു എന്നുള്ളതു ഭോജരാജാവിന്റെ ശൃങ്ഗാരപ്രകാശത്തില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തില്‍നിന്നു വിശദമാകുന്നതാണ്.
+
എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തില്‍ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറില്‍ കുന്നത്തു നാട്ടു താലൂക്കില്‍ മഞ്ഞപ്ര പകുതിയില്‍പെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണ് ഭഗവല്‍പാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ട്.
  
<blockquote>‘‘ധൂര്‍ത്തൈര്യല്‍ ശ്വപചീകൃതോ വരരുചി-<br />
+
== വയസ്സും മഹാസമാധിയും ==
::സ്സര്‍വ്വജ്ഞകല്പോപി സന്‍;<br />
 
ജീവന്നേവ പിശാചതാഞ്ച ഗമിതോ<br />
 
::ഭര്‍ച്ചുര്യദഭ്യര്‍ച്യധീഃ;<br />
 
ഛന്ദോഗോയമിതി പ്രഭാകരഗുരുര്‍-<br />
 
::ദ്ദേശാച്ച നിര്‍വാസിതാ<br />
 
യദ് വൃത്താന്തവിജൃംഭിതേന മഹതാ<br />
 
::തത്സര്‍വമല്പീകൃതം’’
 
</blockquote>
 
പല ദേശങ്ങളിലെ പുരാവൃത്തങ്ങള്‍ കൂട്ടിക്കുഴച്ചുമറിച്ച് ഒന്നിച്ചു ചേര്‍ത്തു തട്ടിപ്പടച്ചിരിക്കുന്നതാണ് കേരളത്തിലെ ഈ ഐതിഹ്യം എന്നു സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധപ്പെടാതിരിക്കുകയില്ല.
 
  
== മേഴത്തോള്‍ അഗ്നിഹോത്രി ==
+
ശങ്കരന്‍ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആര്‍ക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യന്‍ ദേവ്യപരാധ സ്തോത്രത്തില്‍ ‘‘മയാ പഞ്ചാശീതേരധികമപനീതേതു വയസി’’ എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലര്‍ അദ്ദേഹം എണ്‍പത്തഞ്ചു വയസ്സിനുമേല്‍ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവല്‍പാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. കേദാരനാഥക്ഷേത്രത്തില്‍വെച്ചാണ് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂര്‍വെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.
  
മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലം മലബാര്‍ ജില്ലയില്‍ പൊന്നാനിത്താലൂക്കില്‍ മേഴത്തോള്‍ അംശത്തിലാകുന്നു. ആ കുടുംബക്കാര്‍ ഇന്നും വന്നേരിയില്‍ ഉണ്ടത്രേ. അദ്ദേഹമാണ് നമ്പൂരിമാരുടെ ഇടയില്‍ ആദ്യമായി ഋതുമതീവിവാഹം ചെയ്തത് എന്നു പറയാറുള്ളതു സത്യമല്ലെന്നു ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹമത്രേ കേരളത്തില്‍ ആദ്യമായി യാഗം ചെയ്തത് എന്നും കേള്‍വിയുണ്ട്. അഗ്നിഹോത്രി വളരെ യാഗങ്ങള്‍ അനുഷ്ഠിച്ചു എന്നുള്ളതു വാസ്തവമാണ്. അദ്ദേഹം തൊണ്ണൂറ്റൊന്‍പതു യാഗങ്ങള്‍ നിര്‍വഹിച്ചു എന്നും ക്രി.പി. 378-ല്‍ മുപ്പത്താറാമത്തെ വയസ്സില്‍ ആണ് ഒടുവിലത്തെ യാഗം അവസാനിപ്പിച്ചതെന്നും പറഞ്ഞുവരാറുണ്ട്. അദ്ദേഹം ‘അധ്വരസമ്പ്രദായം’കൊടുന്തമിഴില്‍ ഭാഷപ്പെടുത്തീട്ടുണ്ടെന്നു ചിലര്‍ പ്രസ്താവിക്കുന്നതില്‍ വല്ല വാസ്തവാംശവുമുണ്ടോ എന്നറിഞ്ഞുകൂടാ. ആ ഗ്രന്ഥം ഇതുവരെ കണ്ടുകിട്ടീട്ടില്ല. ഏതായാലും കേരളത്തില്‍ പൂര്‍വമീമാംസാമതത്തിന്റെ പ്രചാരത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചവരില്‍ അദ്ദേഹം ഒരു പ്രാമാണികനായിരുന്നു എന്നു നിര്‍ണ്ണയിക്കാം.
+
<blockquote>‘‘ദേവത്രയമിനി സ്തുത്വാ ഭാസമാനം വൃഷാചലേ<br />
 +
ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദ് ഗുരുഃ<br />
 +
നിവിഷ്ടസ്സൂപ്രസന്നാത്മാ സര്‍വമാപാദമൂര്‍ദ്ധജം<br />
 +
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാല്‍.<br />
 +
{{***|3}}<br />
 +
ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ<br />
 +
വക്‌ത്രാല്‍ പ്രാദുരഭൂല്‍ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം<br />
 +
{{***|3}}<br />
 +
ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുര്‍വന്‍ സ വൈഷ്ണവം<br />
 +
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.’’
 +
</blockquote>
 +
എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് ഉപോല്‍ബലകമായി മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിതന്നെ നാരായണീയത്തില്‍
  
<blockquote>‘‘മുന്‍പന്തി പുഷ്പിണിയൊടുക്കമൊരമ്മിയാരീ-<br />
+
<blockquote>‘‘ശ്രീശങ്കരോപി ഭഗവാന്‍ സകലേഷു താവ-<br />
ത്തന്‍പത്തനാടികളുമൊത്തെഴുമഗ്നിഹോത്രീ<br />
+
ര്‍ത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;<br />
വന്‍പത്തമോടൊരു കുറേശ്ശതമധ്വരം സല്‍-<br />
+
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി<br />
സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടില്‍.’’
+
വ്യാഖ്യാല്‍, ഭവല്‍സ്തുതിപരശ്ച ഗതിം പ്രപേദേ.’’
 
</blockquote>
 
</blockquote>
എന്ന പദ്യത്തില്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ഏതദ്വിഷയകമായ ഒരു ഐതിഹ്യം തന്റെ കേരളം എന്ന വിശിഷ്ടമായ കാവ്യത്തില്‍ സങ്ഗ്രഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ പത്നിയായ ‘പത്തനാടി’ (ആധാനം ചെയ്ത നമ്പൂരിയുടെ അന്തര്‍ജ്ജനം) യില്‍ വെളുത്ത പട്ടേരിയുടേയും മൂന്നാമത്തെ പത്നിയായ അമ്യാരില്‍ (തമിഴ്ബ്രാഹ്മണി) വേമഞ്ചേരി, കൂടല്ലൂര്‍, കൂടലാറ്റുപുറം ഈ മനകളിലെ നമ്പൂരിമാരുടേയും കുടുംബങ്ങള്‍ ഉത്ഭവിച്ചു എന്നും രണ്ടാമത്തെ ഭാര്യയായ ഋതുമതിയില്‍ ഉണ്ടായ സന്തതിപരമ്പര അന്യംനിന്നുപോയി എന്നും ആ മഹാകവി തന്നെ രേഖപ്പെടുത്തീട്ടുണ്ട്.
+
എന്നു ഗാനം ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണ് ആചാര്യര്‍ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാന്‍ ആരംഭിച്ചതെന്നും അതില്‍ 43-മത്തേതും പുണ്ഡ്രസ്തുതിപരവുമായ ‘‘രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോല്‍ ഫുല്ലല്‍ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം’’ എന്ന പദ്യത്തില്‍ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോള്‍ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആപദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യന്‍ നിര്‍മ്മിച്ച് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണ് കേരളീയമായ ഐതിഹ്യം. അത് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂര്‍ക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരന്‍ അതിനെ സാക്ഷാല്‍ കൈലാസമായി ധരിച്ചു എന്നു വരാന്‍ പാടില്ലായ്കയില്ല. തൃശ്ശൂര്‍ മതിലകത്തിനുള്ളില്‍ ആചാര്യര്‍ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഇന്നും കാണാവുന്നതാണ്.
  
== പ്രഭാകരമിശ്രന്‍ — ദേശം ==
+
== കാലം ==
  
പൂര്‍വമീമാംസ കേരളത്തില്‍ വേരൂന്നുവാന്‍ പ്രധാനകാരണം കേരളീയനായ പ്രഭാകരമിശ്രന്റെ ആവിര്‍ഭാവമാണ്. പ്രഭാകരന്‍ ശൂകപുരം ഗ്രാമത്തില്‍ പെട്ട പടിഞ്ഞാറേ കുത്തുള്ളിമനയ്ക്കലേ ഒരു നമ്പൂരിയായിരുന്നു എന്നാണ് ഐതിഹ്യം. കേരളോല്‍പത്തിയില്‍ പള്ളിവാണപ്പെരുമാള്‍ നമ്പൂരിമാരെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ഭട്ടാചാര്യരെ (കുമാരിലഭട്ടന്‍) വരുത്തി ചെലവിനു കൊടുത്തു പാര്‍പ്പിച്ചു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായി വെളിയില്‍നിന്നു പ്രഭാകരഗുരുക്കളും വന്നുചേര്‍ന്നു എന്നും പ്രഭാകരന്‍ കേരളത്തില്‍തന്നെ സ്ഥിരമായി താമസിച്ച് നമ്പൂരിമാരെ പൂര്‍വമീമാംസ അധ്യയനം ചെയ്യിച്ചു എന്നും അദ്ദേഹത്തിനു പെരുമാള്‍ ഏഴായിരം കലവും ഉദയതുങ്ഗന്‍ചെട്ടി അയ്യായിരം കലവും വസ്തുദാനം ചെയ്തു എന്നും പ്രസ്താവിച്ചു കാണുന്നു. എങ്കിലും പ്രസ്താവന ആദ്യന്തം വിശ്വസനീയമല്ലെന്നും അദ്ദേഹം ഒരു കേരളീയന്‍ തന്നെയായിരുന്നു എന്നുമാണ് എനിക്കു തോന്നുന്നത്. ഛന്ദോഗന്‍ (സാമവേദാധ്യായി) എന്ന കാരണത്താല്‍ അദ്ദേഹത്തെ ദേശത്തില്‍നിന്നു നിഷ്കാസനം ചെയ്തു എന്നു ശൃങ്ഗാരപ്രകാശത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു താന്‍ ഉത്തരഭാരതത്തില്‍ പൂര്‍വമീമാംസ അഭ്യസിച്ച ദേശമായിരിക്കാം. അദ്ദേഹത്തെ അകേരളീയനാണെന്ന് ആരും പറഞ്ഞിട്ടില്ല. ഏതായാലും മഹാത്മാവു കേരളത്തില്‍ പൂര്‍വമീമാംസാചാര്യനായി പരിലസിച്ചിരുന്നു എന്നുള്ളതു നിര്‍വിവാദമാണ്. ഉദയതുങ്ഗേശ്വരത്തു സഭാമഠത്തില്‍ അദ്ദേഹത്തിന്റെ മെതിയടി വച്ചു പൂജിച്ചുവന്നതായി കേരളോല്‍പത്തിയില്‍ പ്രത്സാവനയുണ്ട്. ഒരു ഘട്ടത്തില്‍ അദ്ദേഹം ‘തദിദമന്യദീയമന്യസ്യോച്യമാനം മാതുലധനകഥനന്യായ മാവഹതി’ എന്ന പങ്‌ക്തിയില്‍ മരുമക്കത്തായത്തെ കടാക്ഷിക്കുന്നതായി അഭ്യൂഹിക്കാവുന്നതാണ്.
+
ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ട്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാംശതകം മുതല്ക്ക് ഓരോ പണ്ഡിതന്മാര്‍ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാല്‍ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരന്‍ ക്രി. മു. 508 മുതല്‍ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാല്‍ ക്രി.പി. പതിനാറാംശതകത്തില്‍ സംവിധാനം ചെയ്ത വംശാവലി ശരിയല്ലെന്നു തെളിയിക്കുവാന്‍ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്‍റെ ജീവിതം ക്രി. മു. 473-ലാണ് അവസാനിച്ചത്. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ ‘‘വൈനാശികൈസ്സര്‍വോ ലോക ആകുലീക്രിയതേ’’ എന്നു പറയുന്നു. ക്രി. മു. 264 മുതല്‍ 226 വരെ രാജ്യഭാരം ചെയ്ത അശോകവര്‍ദ്ധനമൗര്യന്റെ കാലത്തുമാത്രമേ മതത്തിനു ഭാരതത്തില്‍ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരന്‍ ഖണ്ഡിക്കുന്നത് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയില്‍നിന്നു വെളിവാകുന്നുമുണ്ട്. പിന്നെയെങ്ങനെയാണ് ശങ്കരന്‍ ക്രി. മു. 5-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായി ഘടിക്കുന്നത്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടന്‍ കാളിദാസന്റെ ശാകുന്തളത്തില്‍നിന്നു ‘‘സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ’’ എന്ന ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലന്‍ ക്രി. മു. ആറാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണോ ജീവിച്ചിരുന്നത്? കാളിദാസന്റെ കാലം അതിനും മുന്‍പാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരന്‍ ഉപദേശസാഹസ്രിക്കുതാനെഴുതിയ വാര്‍ത്തികത്തില്‍ ഭഗവല്‍പാദര്‍ കീര്‍ത്തി (ധര്‍മ്മകീര്‍ത്തി)യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാര്‍ത്തികത്തില്‍ ധര്‍മ്മകീര്‍ത്തിയെ സ്മരിക്കുന്നു. ധര്‍മ്മകീര്‍ത്തി ക്രി.പി. 639-ല്‍ ജീവിച്ചിരുന്നതിനു തെളിവുണ്ട്. ക്രി.പി. 341-ല്‍ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തില്‍ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രന്‍ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി.പി. 650-നു് മേലാണ് ഭഗവല്‍പാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി.പി. 788 മുതല്‍ 820 വരെയാണ് അത് എന്നു പറയുന്നവര്‍ക്ക് അവലംബമായിട്ടുള്ളത്
  
=== കാലം ===
+
<blockquote>‘‘നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ<br />
 +
കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;<br />
 +
വൈശാഖേ പൂര്‍ണ്ണിമായാന്തു ശങ്കരശ്ശിവതാമഗാല്‍.’’
 +
</blockquote>
 +
എന്നൊരു അജ്ഞാതകര്‍ത്തൃകമായ ശ്ലോകവും ശ്ലോകാര്‍ദ്ധവുമാണ്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ
  
കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരന്‍ എന്നാണ് ഭാരതമെങ്ങും പണ്ടേക്കുപണ്ടേയുള്ള പ്രസിദ്ധി. ക്രി.പി. 650-ല്‍ ചരമം പ്രാപിച്ച ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തെ ഭട്ടന്‍ തന്ത്രവാര്‍ത്തികത്തില്‍ സ്മരിക്കുന്നതുകൊണ്ടും ഉംവേകന്‍ എന്ന നാമാന്തരത്തോടുകൂടിയ ഭവഭൂതി (655–725) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നതുകൊണ്ടും അദ്ദേഹം ക്രി.പി. 620 മുതല്‍ 680 വരെ ജീവിച്ചിരുന്നിരിക്കണമെന്നാണ് പല പണ്ഡിതന്മാരുടെയും മതം. കുമാരിലന്‍ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോള്‍ ‘‘അത്രാപി നോക്തം; തത്ര തുനോക്തം; ഇതി ദ്വിരുക്തം’’ എന്ന പങ്‌ക്തിക്ക് അര്‍ത്ഥം തോന്നാതെ സ്വല്പം കുഴങ്ങി എന്നും അതു കണ്ട കുശാഗ്രബുദ്ധിയായ പ്രഭാകരന്‍ ‘‘അത്ര അപിനാ ഉക്തം; തത്ര തുനാ ഉക്തം; ഇതി ദ്വിഃ ഉക്തം’’ അതായത് ‘‘ഇവിടെ ‘അപി’ കൊണ്ടും അവിടെ ‘തു’കൊണ്ടും ഇങ്ങനെ രണ്ടുതവണ പറഞ്ഞിട്ടുണ്ട്’’ എന്നാണ് ആ പങ്‌ക്തിയുടെ അര്‍ത്ഥമെന്ന് ആചാര്യനെ അറിയിച്ചു എന്നും, അപ്പോള്‍ വിസ്മിതനായ അദ്ദേഹം ശിഷ്യനു ‘ഗുരു’ എന്ന ബിരുദം നല്കി എന്നും പഴമക്കാര്‍ പ്രസ്താവിക്കുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ മതത്തെ ഗുരുമതമെന്നു പറയുന്നു. ശിഷ്യനായിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ പ്രഭാകരന്‍ കുമാരിലന്റെ ജീവഹാനി വരുത്തുവാന്‍ തട്ടിന്‍പുറത്തു കേറി ഒളിഞ്ഞിരിക്കുകയും, കുമാരിലന്‍ തന്റെ പത്നിയോടു പൂര്‍ണ്ണചന്ദ്രനെ ചൂണ്ടിക്കാണിച്ച് ആ ചന്ദ്രനു തന്റെ പ്രഭാകരന്റെ കാന്തിയില്ലെന്നു പറയുകയും അതു കേട്ടു ശിഷ്യന്‍ താഴെയിറങ്ങി ഗുരുദ്രോഹത്തിനു പ്രായശ്ചിത്തമായി ഉമിത്തീയില്‍ ഇറങ്ങിനിന്നു മരിക്കുവാന്‍ നിശ്ചയിക്കുകയും, അത് ആചാര്യന്‍ പണിപ്പെട്ടു തടയുകയും ചെയ്തതായി ഒരു കഥയുണ്ട്. വിദ്യാരണ്യന്റേതാണെന്ന് അബദ്ധമായി പറയുന്ന ശങ്കരവിജയത്തില്‍ കാണുന്നതു കുമാരിലന്‍ ഒരു ബൗദ്ധനോടു ബുദ്ധദര്‍ശനം അഭ്യസിച്ചു എന്നും ആ അഭ്യാസം ബൗദ്ധമതഖണ്ഡനത്തിനു വേണ്ടിയായിരുന്നതിനാല്‍ ബൗദ്ധന്മാരെ വാദത്തില്‍ മടക്കിയതിനുശേഷം ഗുരുദ്രോഹഭീതിയാല്‍ ഉമിത്തീയില്‍ ചാടി മരിച്ചു എന്നുമാകുന്നു. സുകുമാരകവിയെപ്പറ്റിയും ഈ ഐതിഹ്യംതന്നെ പ്രകാരാന്തരേണ പ്രചരിക്കുന്നു. പ്രസ്തുത സംഭവം ആരെസ്സംബന്ധിച്ചാണ് വാസ്തവത്തില്‍ ഉണ്ടായതെന്ന് അറിവാന്‍ നിവൃത്തിയില്ല. ഏതായാലും ചില വിദ്വാന്മാര്‍ വിപരീതാഭിപ്രായക്കാരാണെങ്കിലും പ്രഭാകരന്‍ കേരളത്തില്‍നിന്ന് ഉത്തരഭാരതത്തില്‍ പോയി ഭട്ടന്റെ അന്തേവാസിത്വം സ്വീകരിക്കുകയും ഭട്ടനോടുകൂടി തിരിയെ സ്വദേശത്തു വന്നു ബൗദ്ധമതത്തെ അസ്തമിതപ്രായമാക്കുകയും ചെയ്തതായി നമുക്ക് അനുമാനിക്കാം. ആ അനുമാനം അസങ്ഗതമല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതകാലം ക്രി.പി. 650-നും 720-നും ഇടയ്ക്കാണെന്നു വന്നുകൂടുന്നു.
+
<blockquote>‘‘ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം<br />
 +
ശ്രീപാര്‍വതീ ച സുഖിനീ ശുഭവീക്ഷിതേ ച<br />
 +
ജായാ സതീ ശിവഗുരോര്‍ന്നതു ജങ്ഗമസ്ഥേ<br />
 +
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.’’
 +
</blockquote>
 +
എന്ന പദ്യവും ‘ആചാര്യവാഗഭേദ്യോ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയില്‍ ഗവണ്‍മെന്റുജ്യോത്സ്യരായിരുന്ന പിച്ചുഅയ്യര്‍ ക്രി.പി. 895 മേടമാസം 18-ആംനു തിരുവാതിര നക്ഷത്രത്തില്‍ സ്വാമികള്‍ തിരുവവതാരം ചെയ്തിരിക്കാമെന്ന് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ല്‍ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിന് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിര്‍ണ്ണയിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാന്‍ നിവൃത്തിയുമില്ല. കൊല്ലവര്‍ഷത്തിന്റെ ഉത്ഭവകാലം ഓര്‍മ്മിച്ചു എന്നുവച്ചുമാത്രം ശങ്കരന്‍ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.
  
== ഭവദാസനും പ്രഭാകരനും ==
+
== മറ്റൊരു മതം ==
  
ആദികാലത്തു മീമാംസാദര്‍ശനം ഒന്നേയുണ്ടായിരുന്നുള്ളു. അതു പിന്നീടു കര്‍മ്മകാണ്ഡ പ്രതിപാദകമായ പൂര്‍വ്വമീമാംസയെന്നും ജ്ഞാനകാണ്ഡ പ്രതിപാദകമായ ഉത്തരമീമാംസയെന്നും രണ്ടായി പിരിഞ്ഞു. പൂര്‍വ്വമീമാംസയ്ക്കു മീമാംസയെന്നും ഉത്തരമീമാംസയ്ക്കു വേദാന്തമെന്നും പശ്ചാല്‍കാലികന്മാര്‍ പേര്‍ നല്‍കി. പൂര്‍വമീമാംസാസൂത്രങ്ങള്‍ നിര്‍മ്മിച്ചതു ജൈമിനി മഹര്‍ഷിയാണ്. ആ ഗ്രന്ഥത്തില്‍ പതിനാറു് അധികരണങ്ങളുണ്ട്. ‘ദ്വാദശലക്ഷണി’ എന്നു പറയുന്ന ആദ്യത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങള്‍ മാത്രമേ സാധാരണമായി പഠിക്കാറുള്ളു. സങ്കര്‍ഷകാണ്ഡമെന്നും ദേവതാധ്യായമെന്നും പറയുന്ന ഒടുവിലത്തെ നാലധ്യായങ്ങള്‍ താമതമ്യേന അപ്രസിദ്ധങ്ങളാണ്. ജൈമിനീയസൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരന്‍ ഉപവര്‍ഷനും രണ്ടാമന്‍ ഭവദാസനുമാണ്. ഭവദാസന്‍ ക്രി.പി. രണ്ടാംശതകത്തില്‍ ജീവിച്ചിരുന്നു. ഈ പേര്‍ നമ്പൂരിമാര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലാത്തതുകൊണ്ടു പ്രസ്തുത വൃത്തികാരനെ ഞാന്‍ ഒരു കേരളീയനായി പരിഗണിക്കുന്നു. അദ്ദേഹത്തെ ഭട്ടന്‍ ശ്ലോകവാര്‍ത്തികത്തില്‍
+
ടി. ആര്‍. ചിന്താമണി ആചാര്യന്റെ കാലം ക്രി.പി. 655 മുതല്‍ 687 വരെയാണെന്നു ചില രേഖകള്‍ ഉദ്ധരിച്ചു നിര്‍ദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാര്‍ത്തികത്തില്‍നിന്ന്
  
<blockquote>‘‘പ്രദര്‍ശനാര്‍ത്ഥിമിത്യേകേ കേചിന്നാനാര്‍ത്ഥവാചിനഃ<br />
+
<blockquote>‘‘ആത്മാപി സദിദം ബ്രഹ്മ മോഹാല്‍ പാരോക്ഷ്യദൂഷിതം;<br />
സമുദായാദവച്ഛിദ്യ <u>ഭവദാസേന</u> കല്പിതാല്‍.’’
+
ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ’’
 
</blockquote>
 
</blockquote>
എന്ന പദ്യത്തില്‍ അസന്ദിഗ്ദ്ധമായി സ്മരിക്കുന്നു. ദേവസ്വാമി (ക്രി.പി. 1000) ഈ വൃത്തിയെ ‘ഭാവദാസഭാഷ്യം’ എന്നു പ്രശംസിച്ചിട്ടുണ്ട്. ഭവദാസന്റെ വൃത്തി ഇനിയും കണ്ടുകിട്ടീട്ടില്ല. ശബരസ്വാമിയാണ് (ക്രി.പി.200) ജൈമിനീയസൂത്രങ്ങളുടെ ഒന്നാമത്തെ ഭാഷ്യകാരന്‍. ശബരഭാഷ്യത്തിനു ടീകകളാണ് ഭട്ടനും പ്രഭാകരനും നിര്‍മ്മിച്ചിട്ടുള്ളത്. ഭട്ടന്റെ ശ്ലോകവാര്‍ത്തികം ശബരഭാഷ്യം പ്രഥമാധ്യായത്തിലെ പ്രഥമപാദത്തിന്റേയും തന്ത്രവാര്‍ത്തികം ഒന്നാമധ്യായം രണ്ടാം പാദംമുതല്‍ മൂന്നാമധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിന്റേയും ടുപ്ടീക. നാലാമധ്യായം മുതല്‍ പന്ത്രണ്ടാമധ്യായംവരെ ഒന്‍പതു അധ്യായങ്ങളുടേയും വ്യാഖ്യാനമാകുന്നു. ഇവ കൂടാതെ ബൃഹട്ടീകയെന്നും മധ്യമടീകയെന്നുംകൂടി രണ്ടു വ്യാഖ്യകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വാര്‍ത്തികനിര്‍മ്മാണം നിമിത്തം കുമാരിലനെ വാര്‍ത്തികകാരനെന്നും പറയുന്നു. ഭവദാസമതത്തിന്റെ ഖണ്ഡനത്തിനു ഭട്ടനും മണ്ഡനത്തിനു പ്രഭാകരനും ഉദ്യമിച്ചു. ഒരു കേരളീയന്റെ മതത്തെ പുനഃസ്ഥാപനം ചെയ്യുവാന്‍ മറ്റൊരു കേരളീയന്‍ ശ്രമിക്കുന്നതു സ്വാഭാവികമാണല്ലോ.
+
എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദന്‍ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയില്‍ ഉദ്ധരിക്കുന്നു എന്നും ജിനസേനന്‍ ക്രി.പി. 783-ല്‍ ജീവിച്ചിരുന്നു എന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണ് ആ കാലഗണയ്ക്ക് ഒരാധാരം. വിശ്വരൂപന്‍ എന്നതു നാമകരണമുഹൂര്‍ത്തത്തില്‍ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തില്‍ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തില്‍ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലര്‍ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപന്‍ വിഭിന്നനാകുന്നതിനാണ് ഉപപത്തി അധികമുള്ളത്. മണ്ഡനന്‍ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളത് എങ്ങനെ നോക്കിയാലും നിര്‍വിവാദമാണ്. മണ്ഡനന്‍ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദന്‍ (ക്രി.പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയില്‍ മണ്ഡനന്‍ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരന്‍ വിമര്‍ശിക്കുകയും ഭാസ്കരന്റെ വിമര്‍ശനങ്ങള്‍ക്കു വാചസ്പതിമിശ്രന്‍ സമാധാനം പറയുകയും ചെയ്യുന്നുണ്ട്. ക്രി.പി. ഒന്‍പതാംശതകത്തിന്റെ ആരംഭത്തിലാണ് ശങ്കരന്‍ ജീവിച്ചിരുന്നതെങ്കില്‍ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണ് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസര്‍ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂര്‍ണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കര്‍ത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ട്. പ്രകാശാത്മാവു താമ്രവര്‍ണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തില്‍ ജനിച്ച ഒരു പണ്ഡിതനാണ്. അദ്ദേഹം
  
== പ്രഭാകരന്റെ കൃതികള്‍ ==
+
<blockquote>‘‘ശ്രീദേവേശ്വരപാദപങ്കജരജ-<br />
 +
::സ്സമ്പര്‍ക്കപൂതാശയ-<br />
 +
സ്സര്‍വജ്ഞാത്മഗിരാങ്കിതോ മുനിവര-<br />
 +
::സ്സംക്ഷേപശാരീരകം<br />
 +
ചക്രേസജ്ജനബുദ്ധിവര്‍ദ്ധനമിദം<br />
 +
::രാജന്യവംശ്യേ നൃപേ<br />
 +
ശ്രീമത്യക്ഷയശാസനേ മനുകുലാ-<br />
 +
::ദിത്യേ ഭുവം ശാസതി’’
 +
</blockquote>
 +
എന്ന പദ്യത്തില്‍ താന്‍ മനുകുലാദിത്യന്‍ എന്ന രാജാവിന്റെ കാലത്താണ് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ട്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തില്‍ നിന്ന് ആ രാജാവ് ഭാസ്കരരവിവര്‍മ്മന്റെ (വാഴ്ച ക്രി.പി. 978–1027) കാലത്താണ് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതില്‍നിന്ന് ഒന്നുകില്‍ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കില്‍ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യന്‍ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണ് അനുമാനിക്കേണ്ടത്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണ്. അപ്പോള്‍ ഭഗവല്‍പാദര്‍ ഒന്‍പതാം ശതകത്തിന്റെ ഒടുവില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അത് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. ഭഗവല്‍പാദരാണ് കൊല്ലവര്‍ഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അത് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാല്‍ സ്വീകാര്യമല്ലെന്നു മുന്‍പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോള്‍ ശങ്കരന്റെ ജീവിതകാലം ക്രി.പി. 788 മുതല്‍ 820 വരെയെന്നോ 805 മുതല്‍ 837 വരെയെന്നോ അല്ല 655 മുതല്‍ 687 വരെയെന്നു പറയുന്നതാണ് താരതമ്യേന സംഭാവ്യമായിട്ടുള്ളത്. ‘ന ശൿനോമി കര്‍ത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തില്‍ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവല്‍പാദര്‍ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി.പി. 642-ല്‍ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ട് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ട് ഈ പക്ഷം സിദ്ധാന്തദശയില്‍ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ട് തല്‍ക്കാലം വിരമിക്കാം. ചുരുക്കത്തില്‍ ഭഗവല്‍പാദര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിനു മുന്‍പോ ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിനു പിന്‍പോ അല്ല ജീവിച്ചിരുന്നത് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു.
  
പ്രഭാകരന്‍ ശബരഭാഷ്യത്തിനു വിവരണമെന്നും നിബന്ധനമെന്നും രണ്ടു വ്യാഖ്യാന ങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരണമാണ് ആദ്യത്തെ വ്യാഖ്യാനം. അതിനു ലഘ്വീ എന്നും പേരുണ്ട്. ആദ്യം വിവരണം രചിക്കുകയും അതിനെ ഭട്ടന്‍ വാര്‍ത്തികത്തില്‍ വിമര്‍ശിച്ചപ്പോള്‍ വാര്‍ത്തികത്തെ ചര്‍ച്ചചെയ്തു ബൃഹതീ എന്നുകൂടിപ്പേരുള്ള നിബന്ധനം നിര്‍മ്മിക്കുകയും ചെയ്തതായി ഊഹിക്കാം. ബൃഹതിയുടെ ആറധ്യായങ്ങള്‍മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ലഘ്വിക്ക് ആറായിരം ശ്ലോകത്തോളവും ബൃഹതിക്കു പന്തീരായിരം ശ്ലോകത്തോളവും വലിപ്പമുണ്ടെന്നാണ് സര്‍വദര്‍ശനകൗമുദീകാരനായ മാധവസരസ്വതി പറയുന്നത്. രണ്ടും ഗദ്യമാണ്. പ്രഭാകരന്റെ ഗദ്യശൈലി ഗഹനമാണെങ്കിലും അതേസമയത്തില്‍തന്നെ മനോഹരവും ഫലിതസമ്മിശ്രവുമാകുന്നു.
+
== ജീവിതം ==
  
== പ്രഭാകരന്റേയും ഭട്ടന്റേയും ശിഷ്യന്മാര്‍ ==
+
കാലടിയില്‍ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കില്‍പെട്ട മേല്‍പാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തര്‍ജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാര്‍ അനപത്യതാദുഃഖത്താല്‍ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തില്‍ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവല്‍ പ്രസാദം ലഭിച്ച് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണ് പിന്നീടു ജഗദ്ഗുരുവായിത്തീര്‍ന്ന ശങ്കരന്‍. ഉണ്ണിയെ മൂന്നാമത്തെ വയസ്സില്‍ പിതാവ് എഴുത്തിനിരുത്തുകയും ആ കൊല്ലത്തില്‍ തന്നെ കാലധര്‍മ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സില്‍ ശങ്കരന്‍ ഉപനീതനായി അതിവേഗത്തില്‍ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്ത് ഒരിക്കല്‍ അമ്മാത്തു ഭിക്ഷ യാചിക്കുവാന്‍ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ട് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിര്‍മ്മിച്ച് ആകാശത്തില്‍നിന്നു കനകവര്‍ഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികള്‍ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ട്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ട് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്ക് ഒഴുകി. എട്ടാമത്തെ വയസ്സില്‍ മുതല കാലില്‍ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപല്‍സന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.
  
പ്രഭാകരന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തിഭാരതമെങ്ങും പ്രസരിച്ചു ആ ആചാര്യന്റെ പ്രധാനശിഷ്യന്‍ ക്രി.പി. 690 മുതല്‍ 760 വരെ ജീവിച്ചിരുന്നതായി വിചാരിക്കാവുന്ന ശാലികാനാഥനാകുന്നു. ശാലികാനാഥന്‍ വങ്ഗദേശീയനെന്നാണ് എന്റെ അഭ്യൂഹം. അദ്ദേഹം ലഘ്വിക്കു ദീപശിഖാപഞ്ചികയെന്നും, ബൃഹതിക്കു ഋജുവിമലാപഞ്ചികയെന്നും പേരുള്ള രണ്ടു വ്യാഖ്യകള്‍ കൂടാതെ പ്രഭാകരസിദ്ധാന്തങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനു പ്രകരണപഞ്ചിക എന്ന പ്രസിദ്ധമായ ഗ്രന്ഥവും ഭാഷ്യപരിശിഷ്ടവും നിര്‍മ്മിച്ചിട്ടുണ്ട്. മഹാപണ്ഡിതനായിരുന്ന പള്ളിപ്പുറത്തു നമ്പൂരി അദ്ദേഹത്തെപ്പറ്റി
+
അനന്തരം കര്‍മ്മകാണ്ഡനിഷ്ഠമായ കേരളത്തില്‍ തനിക്കു സന്ന്യാസഭിക്ഷ നല്‍കുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാല്‍ അമ്മയുടെ അനുമതി വാങ്ങി നര്‍മ്മദാതീരത്തില്‍ച്ചെന്ന് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവല്‍ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിന് ഉത്തരമാണ് ‘‘ന ഭൂമിര്‍ന്ന വായുര്‍ന്ന ഖം നേന്ദ്രിയം വാ’’ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദന്‍ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തില്‍ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേല്‍ കാശിയില്‍ ചെന്ന് അവിടെ ബ്രാഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയില്‍വെച്ചാണ് നരസിംഹോപാസകനായ സനന്ദന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീര്‍ന്നത്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെ ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷീഭവിച്ചു. അവര്‍ തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികള്‍ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കുമനസ്സിലാക്കി ‘മനീഷാപഞ്ചംകം’ എന്ന മനോഹരമായ കൃതി നിര്‍മ്മിച്ചു. പിന്നീട് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അര്‍ത്ഥനിര്‍ണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങള്‍ക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാര്‍, നൈയായികന്മാര്‍ ഇവരെ വാദത്തില്‍ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേല്‍ ആയുസ്സില്ലാതിരുന്നതിനാല്‍ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താല്‍ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വര്‍ഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകള്‍ പറയുന്നു. ഭഗവല്‍പാദര്‍ പതിനാറാമത്തെ വയസ്സില്‍ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. ‘‘ഷോഡശാബ്ദേ സമാഗതേ സര്‍വജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ’’ എന്നു ഗോവിന്ദനാഥന്‍ ശങ്കരന്‍ കേരളം വിടുന്നതിനുമുന്‍പുള്ള കഥ വര്‍ണ്ണിക്കുന്നതു നോക്കുക.
  
<blockquote>‘‘ശാലികാനാഥവന്മൂഢോ ന ജാതോ ന ജനിഷ്യതേ<br />
+
പിന്നീടു സ്വാമികള്‍ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തില്‍വെച്ച് ഉമിത്തീയില്‍ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തില്‍ചെന്നു വിശ്വരൂപന്‍ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തില്‍ പരാജയപ്പെടുത്തി മീമാംസകമൂര്‍ദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ട് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരന്‍ എന്ന പേരില്‍ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപന്‍ എന്നതു ഗൃഹസ്ഥാശ്രമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനന്‍ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിര്‍മ്മിച്ചതു വിശ്വരൂപന്‍ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണ് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നത്. ‘‘ഉഭയഭാരതി’’ എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധര്‍മ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനന്‍ തോറ്റപ്പോള്‍ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂര്‍ണ്ണമാകുകയില്ലെന്നു തര്‍ക്കിക്കുകയും ആ തര്‍ക്കം സമ്മതിച്ചു ശങ്കരന്‍ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവില്‍ പരാജിതയാകുമെന്നു കണ്ടപ്പോള്‍ ഭാരതി കാമശാസ്ത്രത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരന് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറവാന്‍ നിവൃത്തിയില്ലാതെ തീര്‍ന്നതിനാല്‍ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തില്‍ യോഗശക്തികൊണ്ടു പ്രവേശിച്ച് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി തമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണ് സ്വാമികള്‍ മണ്ഡനനെ സ്വമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളില്‍ വര്‍ണ്ണിക്കുന്നു.
പ്രഭാകരപ്രകാശായ യേന ദീപശിഖാ കൃതാ’’
 
</blockquote>
 
എന്നു പറഞ്ഞിട്ടുള്ളതു പ്രഭാകരന്റെ നേര്‍ക്കുള്ള ഭക്തിപാരവശ്യം നിമിത്തം മാത്രമാണ്. മണ്ഡനമിശ്രന്‍ (ക്രി.പി.670–740) ഭട്ടന്റെ ശിഷ്യനായിരുന്നു. വിധിവിവേകം. ഭാവനാവിവേകം, വിഭ്രമവിവേകം, മീമാംസാസൂത്രാനുക്രമണി, സ്ഫോടസിദ്ധി, ബ്രഹ്മസിദ്ധി എന്നീ ഗ്രന്ഥങ്ങളുടെ പ്രണേതാവാണ് അദ്ദേഹം. ബ്രഹ്മസിദ്ധി ഒരു വേദാന്തഗ്രന്ഥമാകുന്നു. ഉംവേകഭട്ടനെപ്പറ്റി മുന്‍പു പറഞ്ഞുവല്ലോ. അദ്ദേഹം ശ്ലോകവാര്‍ത്തികത്തിനും ഭാവനാവിവേകത്തിനും വ്യാഖ്യകള്‍ രചിച്ചിട്ടുണ്ട്. ഭട്ടന്റെ ഈ മൂന്നു ശിഷ്യന്മാരേയും പറ്റി
 
  
<blockquote>‘‘ഉംവേകഃ കാരികാം വേത്തി; തന്ത്രം വേത്തി പ്രഭാകരഃ;<br />
+
അതു കഴിഞ്ഞു ഭഗവല്‍പാദര്‍ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴക്കുവെച്ചു് ഒരു കാപാലികന്‍ സ്വാമികളോട് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാര്‍ത്ഥിക്കുകയും സ്വാമികള്‍ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനില്‍ ആവേശിച്ച നരസിംഹമൂര്‍ത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുന്‍പു കാശിയില്‍വച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദന്‍ എന്നൊരു ബിരുദപ്പേര്‍ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയില്‍നിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയില്‍ നടന്നുതുടങ്ങി എന്നും അപ്പോള്‍ താന്‍ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണ് ഈ ബിരുദത്തിനു പഴമക്കാര്‍ പറയാറുള്ള ആഗമം. മൂകാംബിയില്‍നിന്ന് ആചര്യന്‍ തൌളവബ്രാഹ്മണര്‍ വസിക്കുന്ന ശ്രീവലിഗ്രാമത്തില്‍ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലന്‍ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരന്‍ വളരെ വ്യസനിച്ച് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയില്‍കൊണ്ടുപോയി. ആചാര്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉണ്ണി വേദാന്തതത്വങ്ങള്‍ ഉള്ളങ്കൈയിലെ നെല്ലിക്കപ്പോലെ കണ്ട മാതിരിയില്‍ വിശദമായി ഉത്തരം പറയുകയാല്‍ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.
മണ്ഡനസ്തുഭയം വേത്തി; നോഭയം വേത്തി രേവണഃ’’
 
</blockquote>
 
എന്നൊരു പഴയ ശ്ലോകമുണ്ട്. കാരികയെന്നാല്‍ ഇവിടെ ശ്ലോകവാര്‍ത്തികമെന്നും തന്ത്രമെന്നാല്‍ തന്ത്രവാര്‍ത്തികമെന്നും അര്‍ത്ഥം. മണ്ഡനന്‍ വിധിവിവേകത്തിലും ബ്രഹ്മസിദ്ധിയിലും പ്രഭാകരനെ സ്മരിക്കുന്നു. ‘‘അലം ഗുരുഭിര്‍വിവാദേന’’ എന്ന് അദ്ദേഹം ഒരു ഘട്ടത്തില്‍ പറയുന്നു. പ്രഭാകരന്റെ സിദ്ധാന്തങ്ങളോടുകൂടി പശ്ചാല്‍കാലികന്മാര്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഘടിപ്പിച്ചു. വാചസ്പതിമിശ്രന്‍ (ക്രി.പി. 800–900) ന്യായകണികയില്‍ ‘‘ജരല്‍പ്രഭാകരോന്നീതാര്‍ത്ഥം ഗുരോര്‍വചഃ’’ എന്നും ‘‘നവീനാസ്തൂന്നയന്തി’’ എന്നും പ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് അന്നുതന്നെ പ്രഭാകരശാഖ രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എന്നൂഹിക്കാവുന്നതാണ്.
 
  
== പ്രാഭാകരമതവും ഭാട്ടമതവും ==
+
തദനന്തരം ഋശ്യശൃങ്ഗമഹര്‍ഷിയുടെ തപോവൃത്തിയാല്‍ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയില്‍ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതില്‍ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയില്‍ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തില്‍ വേദാന്തവിഷയകമായി കവനംചെയ്യുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ട് അദ്ദേഹം തോടകന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരന്‍. സ്വാമികള്‍ ശൃങ്ഗേരിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയ്ക്ക് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയില്‍ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുകയാല്‍ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാല്‍ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കര്‍മ്മഠരായ അവിടത്തെ നമ്പൂരിമാര്‍ വിധിക്കുകയാല്‍ അവര്‍ ആ കാര്യത്തില്‍ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികള്‍ അവരെ ശപിച്ചു. ആചാര്യന്‍ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ മാതുലഗൃഹത്തിലും പോയി.
  
പ്രഭാകരന്റേയും ഭട്ടന്റേയും മതങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇവിടെ പ്രപഞ്ചനം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നില്ല. വൈദികങ്ങളായ ശബ്ദങ്ങളെ മാത്രമേ പ്രഭാകരന്‍ പ്രമാണത്വേന അങ്ഗീകരിക്കുന്നുള്ളു. പദങ്ങളെക്കൊണ്ട് അഭിഹിതങ്ങളായ പദാര്‍ത്ഥങ്ങള്‍തന്നെയാണ് വാക്യാര്‍ത്ഥത്തെ ബോധിപ്പിക്കുന്നത് എന്നുള്ള ഭട്ടന്റെ പക്ഷം പ്രഭാകരനു സമ്മതമല്ല. അദ്ദേഹത്തിനു വാക്യമാണ് ഘടകം; തന്നിമിത്തം ഭട്ടനെ അഭിഹിതാന്വയവാദിയെന്നും പ്രഭാകരനെ അന്വിതാഭിധാനവാദിയെന്നും പറയുന്നു. ഭട്ടന് അഭാവം ഒരു പദാര്‍ത്ഥമാണ്. പ്രഭാകരന്‍ അത് കേവലം അധികരണസ്വരൂപമാണെന്നു കരുതുന്നു; അതു കൊണ്ട് അനുപലബ്ധി അദ്ദേഹത്തിനു പ്രമാണമല്ല. വിപരീതഖ്യാതിവാദിയാണ് ഭട്ടന്‍; അഖ്യാതിവാദിയാണ് പ്രഭാകരന്‍; ഇതു ഭ്രമജ്ഞാനവിഷയകമായുള്ള മതഭേദമാകുന്നു. ഖ്യാതിയെന്നാല്‍ ജ്ഞാനമെന്നര്‍ത്ഥം. ഇങ്ങനെ പൂര്‍വമീമാംസ ഭാട്ടമെന്നും പ്രഭാകരമെന്നും രണ്ടു വലിയ ശാഖകളായി പ്രവഹിച്ചുതുടങ്ങി. കാലാന്തരത്തില്‍ ഭാട്ടമതത്തിനാണ് പ്രാബല്യം സിദ്ധിച്ചത്. എങ്കിലും രണ്ടു മതങ്ങളേയും ഒന്നുപോലെ കേരളീയര്‍ ബഹുമാനിച്ചു. രണ്ടിനും സമാനകക്ഷ്യയില്‍ പട്ടത്താനങ്ങളിലും മറ്റു സ്ഥാനം നല്‍കി. നമ്പൂരിമാരുടെ ഗ്രാമങ്ങളെക്കൂടി ഭാട്ടം, പ്രാഭാകരം, വ്യാകരണം എന്നിങ്ങനെ വിഭജിച്ചിരുന്നതായി കേരളോല്‍പത്തിയില്‍നിന്നു വെളിപ്പെടുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭട്ടനു കേരളത്തില്‍ ലഭിച്ച ഒരു ശിഷ്യനായിരുന്നു വടക്കന്‍കോട്ടയം രാജവംശത്തിന്റെ കൂടസ്ഥനെന്നു പറയുന്ന ഹരിശ്ചന്ദ്രമഹാരാജാവ്. അദ്ദേഹമാണ് ഇവിടെ ഭാട്ടമതത്തിനു പ്രചാരം വരുത്തിയത്.
+
പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു ശാക്തന്മാര്‍, കാപാലികന്മാര്‍, പാഞ്ചരാത്രന്മാര്‍, ശൈവന്മാര്‍, ആര്‍ഹതന്മാര്‍ മുതലായ പല കൂട്ടരേയും സ്വാമികള്‍ വാദത്തില്‍ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവില്‍ കാശ്മീരത്തില്‍ എത്തി സകലശാസ്ത്രവാദികളേയും ജയിച്ച് അന്നുവരെ ആര്‍ക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതില്‍ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സര്‍വജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടര്‍ന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്നു കോണങ്ങളില്‍ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങള്‍കൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിര്‍വഹിച്ചു് അവയ്ക്കു് യഥാക്രമം തോടകന്‍, ഹസ്താമലകന്‍, പത്മപാദന്‍ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാല്‍ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരന്‍ നിര്‍വികല്പസമാധിയില്‍ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.
  
<blockquote>‘‘യേഷാം വംശേ സമജനി ഹരി-<br />
+
ഇതാണു് ഭഗവല്‍പാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാല്‍ അവയില്‍ ചിലതെല്ലാം ഈ സംക്ഷേപത്തില്‍ സ്പര്‍ശിക്കേണ്ടതായി വന്നിട്ടുണ്ട്. സ്വാമികള്‍ തൃശ്ശൂരില്‍വെച്ചാണ് ദേഹവിയോഗം ചെയ്തത് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതില്‍ക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണ് അവയില്‍ തെക്കേമഠം പത്മപാദന്റേയും ഇടയില്‍മഠം ഹസ്താമലകന്റെയും നടുവില്‍മഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണ്. ആ ആചാര്യന്മാര്‍ പ്രസ്തുത മഠങ്ങള്‍ സ്ഥാപിച്ചതു തങ്ങലുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദര്‍ശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയില്‍മഠം തെക്കേമഠത്തില്‍ പില്‍കാലത്തില്‍ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോള്‍ സ്വാമിയാര്‍മഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്ന് ഇപ്പോള്‍ ഒരില്ലമുണ്ട്. എന്നാല്‍ അതു സ്വാമികളുടെ പൂര്‍വാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കള്‍ തെക്കേമഠത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തില്‍നിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികള്‍ കൊല്ലം 1085-ആമാണ്ടു കുംഭമാസം 10-ആംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
::ശ്വന്ദ്രനാമാ നരേന്ദ്രഃ<br />
 
പ്രത്യാപതിഃ പതഗ, യദുപ-<br />
 
::ജ്ഞഞ്ച കൗമാരിലാനാം’’
 
</blockquote>
 
എന്നു കോകിലസന്ദേശത്തില്‍ ഉദ്ദണ്ഡശാസ്ത്രികള്‍ മഹാരാജാവിനെ വാഴ്ത്തുന്നു.
 
  
== പ്രഭാകരന്റെ യശസ്സ് ==
+
== കൃതികള്‍ ==
  
പ്രഭാകരനെപ്പറ്റി പില്‍ക്കാലക്കാര്‍ക്ക് ഏത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ തെളിയിക്കുന്നതാണ്. ശാലികാനാഥന്‍ ഋജുവിമല ഇങ്ങനെ ആരംഭിയ്ക്കുന്നു:-
+
ഭഗവല്‍പാദരുടെ കൃതികള്‍ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങള്‍ (2) മൂലഗ്രന്ഥങ്ങള്‍ (3) സ്തോത്രങ്ങള്‍ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണ്.
  
<blockquote>‘‘സൃഷ്ടാവിദ്യാനിശാധ്വംസിനിബന്ധനിബിഡൗജസം<br />
+
== ഭാഷ്യങ്ങള്‍ ==
ഉദ്ഭാസിതജഗജ്ജാഡ്യം നമസ്യാമഃ പ്രഭാകരം.<br />
 
പ്രഭാകരഗുരോരര്‍ത്ഥാന്‍ മിതഗംഭീരഭാഷിണഃ<br />
 
അഞ്ജസാ വ്യഞ്ജയിഷ്യന്തീ പഞ്ചികാ ക്രിയതേ മയാ.’’
 
</blockquote>
 
മഹാത്മാവായ രാമാനുജാചാര്യര്‍ തന്ത്രരഹസ്യത്തില്‍
 
  
<blockquote>‘‘ആലോച്യ ശബ്ദബലമര്‍ത്ഥബലം ശ്രുതീനാം<br />
+
ഒന്നാമത്തെ ഇനത്തില്‍ സര്‍വോല്‍കൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ)സൂത്രങ്ങള്‍ക്കു് ആചാര്യന്‍ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണ്. ആ സൂത്രങ്ങള്‍ക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാല്‍ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ട്. അതു കഴിഞ്ഞാല്‍ പിന്നീട് ഉപനിഷദ്ഭാഷ്യങ്ങള്‍ക്കാകുന്നു പ്രാധാന്യം. ഭഗവല്‍പാദര്‍ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂ ക്യോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് ഈ പത്തു പ്രാചീനോപനിഷത്തുകള്‍ക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂര്‍വതാപന്യുപനിഷത്തിനും ഭാഷ്യം നിര്‍മ്മിച്ചിട്ടുണ്ട്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാര്‍ത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാന്‍ ഊഹിക്കുന്നു. ഇവ കൂടാതെ അഥര്‍വശിഖ. അഥര്‍വശിരസ്സ് ഈ രണ്ടുപനിഷത്തുകള്‍ക്കുകൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലര്‍ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയില്‍ നില്ക്കുന്നതു ഭഗവദ് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങള്‍, ദശോപനിഷത്തുകള്‍ ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങള്‍ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂര്‍ണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയര്‍ അങ്ഗീകരിക്കുന്നത്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണ് ശങ്കരഭഗവല്‍പാദര്‍. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തര്‍ഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനല്‍ സുജാതീയത്തിനും ആചാര്യന്‍ ഭാഷ്യകാരനാണ്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ ‘‘നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ’’ എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിന് അതില്‍ത്തന്നെ തെളിവുണ്ട്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ പ്രസ്തുതഭാഷ്യകാരന്‍ ഹാരാവലീകോശത്തില്‍നിന്നു് ഒരു ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവന്‍ എന്ന ബൌദ്ധാചാര്യന്‍ ജീവിച്ചിരുന്നതു ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണ്. അതിനാല്‍ ത്രിശതീഭാഷ്യത്തിന്റെ നിര്‍മ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തില്‍ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണ്.
ടീകാദ്വയം വ്യരചയദ് ബൃഹതീം ച ലഘ്വീം<br />
 
ഭാഷ്യം ഗഭീരമധികൃത്യ മിതാക്ഷരം യ-<br />
 
സ്സോയം പ്രഭാകരഗുരുര്‍ജ്ജയതി ത്രിലോക്യാം.’’
 
</blockquote>
 
എന്നു ഗുരുവിനേയും
 
  
<blockquote>‘‘ബൃഹതീം തഥൈവ ലഘ്വീം<br />
+
== മൂലഗ്രന്ഥങ്ങള്‍ ==
ടീകാമധികൃത്യ ശാലികാനാഥഃ<br />
 
ഋജുവിമലാം ദീപശിഖാം<br />
 
വിശദാര്‍ത്ഥമകൃത പഞ്ചികാം ക്രമശഃ’’
 
</blockquote>
 
എന്നു ശിഷ്യനേയും പ്രശംസിക്കുന്നു. എല്ലാംകൊണ്ടും പ്രഭാകരമിശ്രന്‍ കേരളഭൂമിയുടെ മഹനീയന്മാരായ പുത്രന്മാരില്‍ ശങ്കര ഭഗവല്‍പാദരെ കഴിച്ചാല്‍ അടുത്ത സ്ഥാനത്തിനവകാശിയാണെന്നു സ്ഥാപിക്കാവുന്നതാണ്.
 
  
== ഭവരാതന്‍; മാതൃദത്തന്‍; രാമശര്‍മ്മാ ==
+
സ്വാമികള്‍ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിര്‍വാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗര്‍ഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിര്‍വാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.
  
ക്രി.പി. 635 മുതല്‍ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികള്‍ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി.പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്‍റേയും (വാഴ്ചക്കാലം ക്രി.പി. 600–630) സദസ്യപ്രവേകനും കിരാതാര്‍ജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയില്‍ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യന്‍ ക്രി.പി. 655-ആമാണ്ടിടയ്ക്ക് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവര്‍മ്മനെന്ന പല്ലവരാജാവ് (വാഴ്ചക്കാലം ക്രി.പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോള്‍ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീര്‍ന്നു. അവിടെവെച്ചു കാവ്യാദര്‍ശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ദശകുമാരചരിതത്തില്‍ പൂര്‍വപീഠികയൊഴികെയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ട്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കല്‍പ്പേട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയന്‍ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താന്‍ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാന്‍ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോള്‍ രണമല്ലനെന്ന സേനാപതിയുടെ പുത്രന്‍ ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാര്‍ശ ചെയ്തുകൊണ്ട് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാര്‍ കേരളത്തില്‍നിന്ന് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാല്‍ ചുവടെ ഉദ്ധരിക്കുന്നു:-
+
== സ്തോത്രങ്ങള്‍ ==
  
<blockquote>‘‘മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശല്‍കുതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമര്‍ത്ഥസ്യ, ബ്രഹ്മര്‍ഷേര്‍<u>ഭവരാതനാമ്നഃ</u> പുത്രഃ, തല്‍പുത്രാണാം തത്സമാനമേധാദിസര്‍വസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിര്‍വഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമഹേശ്വരോ ലബ്ധവര്‍ണ്ണ കര്‍ണ്ണധാരഃ, കര്‍ണ്ണമപി നാപരയാ ത്യാഗരക്ത്യാതിക്രാന്തോ, <u>തന്ത്രാര്‍ത്ഥതത്വവ്യാഖ്യാനചതുര</u>ശ്ചതുവേര്‍ദവിത്, സര്‍വജനമാതൃ ഭൂതകരുണാവൃത്തിര്‍<u>മ്മാതൃദത്തഃ</u>’’.
+
ഭഗവല്‍പാദര്‍ (1) ഗണപതിസ്തോത്രങ്ങള്‍; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങള്‍; (4) ദേവീസ്തോത്രങ്ങള്‍; (5) വിഷ്ണുസ്തോത്രങ്ങള്‍; (6) സങ്കീര്‍ണ്ണസ്തോത്രങ്ങള്‍ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (1)ഗണേശപഞ്ചത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവര്‍ണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവര്‍ണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവര്‍ണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉള്‍പ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണ് നാലാമത്തെ വകുപ്പില്‍ ചേരുന്നത്. അഞ്ചാമത്തെ വകുപ്പില്‍ (31) ഹനൂമല്‍പഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണ് അന്തര്‍ഭവിക്കുന്നത്. ആറാമത്തേ വകുപ്പില്‍ (44) കനകധാരാസ്തോത്രം, (45) അന്നപൂര്‍ണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂര്‍ത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നര്‍മ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികര്‍ണ്ണികാഷ്ടകം, (53) നിര്‍ഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അര്‍ദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുര്‍വഷ്ടകം, (63) കാശീപഞ്ചകം (64) നര്‍മ്മാദാഷ്ടകം ഈ സ്തോത്രങ്ങള്‍ അടങ്ങുന്നു.
</blockquote>
 
ഇതില്‍നിന്ന് അക്കാലത്തു കേരളത്തില്‍ ഭവരാതന്‍ എന്നു പേരോടുകൂടി ഒരു ബ്രഹ്മര്‍ഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കര്‍മ്മഠനും കല്പസൂത്രത്തിനു ടീക നിര്‍മ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തന്‍ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിര്‍മ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തന്‍ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതില്‍നിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയില്‍
 
  
<blockquote>‘‘അപിച സ്പൃഹണീയം തേ സുഹൃദാമപി ദര്‍ശനം<br />
+
== മന്ത്രശാസ്ത്രം ==
മിത്രാണി <u>മാതൃദത്താദ്യാഃ</u> കേരളേഷ്വ ദ്വിജോത്തമാഃ<br />
 
ത്വദ്ദര്‍ശനാര്‍ത്ഥമായാതാസ്തസ്മിന്‍ സന്നിദധത്യമീ.’’
 
</blockquote>
 
എന്ന് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തന്‍ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ട്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശര്‍മ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയില്‍ സ്മരിക്കുന്നുണ്ട്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശര്‍മ്മാവു പ്രഹേളികാരൂപത്തില്‍ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹന്‍ കാവ്യാലങ്കാരത്തില്‍ പ്രസ്താവിക്കുന്നു.
 
  
<blockquote>‘‘സ പീതവാസാഃ പ്രഗൃഹീതശാര്‍ങ്ഗോ<br />
+
മന്ത്രശാസ്ത്രത്തില്‍ ഭഗവല്‍പാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാര്‍ ആചാര്യകൃതിസമുച്ചയത്തില്‍ ഉള്‍പ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാര്‍ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവല്‍പാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്ക് ഋജുവിമര്‍ശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങള്‍ അവിജ്ഞാതങ്ങളായിരിക്കുന്നു.
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ<br />
 
ശതഹ്രദേന്ദ്രായുധവാന്നിശായാം<br />
 
സംസൃജ്യമാനശ്ശശിനേവ മേഘഃ’’
 
</blockquote>
 
എന്ന ശ്ലോകം ‘ഉപമാനത്തില്‍ അധികപദത്വം’ എന്ന കാവ്യദോഷത്തിന് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശര്‍മ്മാവിനെയായിരിക്കാം അവന്തിസുന്ദരിയില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.
 
  
== കുലശേഖര ആഴ്വാരും മുകുന്ദമാലയും ==
+
== ശാങ്കരസ്മൃതി ==
  
ക്രി.പി. 767 മുതല്‍ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഞാന്‍ ഊഹിക്കുന്ന കുലശേഖര ആഴ്വാരുടെ ചെന്തമിഴ് കൃതികളെപ്പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണ് മുകുന്ദമാല. അതിന്റെ കാശ്മീരപാഠത്തില്‍ 34-ഉം കേരളീയപാഠത്തില്‍ 31-ഉം ശ്ലോകങ്ങള്‍ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാര്‍ക്കു വളരെ പ്രയോജനമുള്ളതാണ്. അതു താഴെ ഉദ്ധരിക്കാം.
+
കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരന്‍ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവല്‍പാദരുടെ നിബന്ധമാണെന്നു പറയുവാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാര്‍ഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാര്‍ഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാര്‍ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കില്‍ എതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യര്‍പോലും സര്‍വസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തില്‍ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവല്‍പാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയില്‍ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിര്‍മ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിര്‍മ്മിച്ചാല്‍തന്നെ കര്‍മ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാര്‍ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയില്‍ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.
  
<blockquote>‘‘യസ്യപ്രിയൗ ശ്രുതിധരൗ രവിലോകവീരൗ<br />
+
<blockquote>‘‘ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാല്‍ ക്വചില്‍<br />
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം<br />
+
ആഗതേന ച ജീവേയുര്‍ജ്ജന്മഭോഗേന കര്‍ഷകാല്‍<br />
തേനാംബുജാക്ഷചരണാംബുജഷട്പദേന<br />
+
സര്‍വേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാര്‍ഗ്ഗവഃ<br />
രാജ്ഞാ കൃതാകൃതിരിയം കുലശേഖരേണ’’
+
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധര്‍മ്മപതിര്‍ഭൃഗുഃ<br />
 +
ലജ്ജതേ ഭര്‍ത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ<br />
 +
ജല്മേതി വര്‍ണ്ണവ്യത്യാസാല്‍ തല്‍സംബന്ധേന സാച ഭ്രഃ<br />
 +
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം’’
 
</blockquote>
 
</blockquote>
‘ശ്രുതധരൗ’ എന്നു പാഠാന്തരം. ഇതില്‍നിന്നു കുലേശേഖരന്‍ ഒരു രാജാവായിരുന്നു എന്നും അദ്ദേഹത്തിനു മഹാവിദ്വാന്മാരായ രവി എന്ന ബ്രാഹ്മണനും ലോകവീരനെന്ന വാരിയരും മിത്രങ്ങളായിരുന്നു എന്നും വെളിവാകുന്നു. ഈ പാഠം ശരിയല്ലെന്നും തമിഴ്‌നാട്ടില്‍ ഇതു ‘‘യസ്യ പ്രിയൗ ശ്രുതിധരൗ കവിലോക വീരൗ മിത്രേ ദ്വിജന്മവരപത്മശരാവഭൂതാം’’ എന്നാണ് പാരായണം ചെയ്യാറുള്ളതെന്നും ഒരു വാദം ചിലര്‍ പുറപ്പെടുവിക്കാറുണ്ട്. കാശ്മീരപാഠം ‘‘യസ്യ പ്രിയൗ ശ്രുതധരൗ കവിലോക ഗീതൗ മിത്രേ ദ്വിജന്മപരിവാരശിവാവഭൂതാം’’ എന്നാണ്. ഈ പാഠങ്ങളനുസരിച്ചു പ്രസ്തുതശ്ലോകാര്‍ദ്ധത്തിന്റെ അര്‍ത്ഥമെന്തെന്ന് അവര്‍ക്കറിഞ്ഞുകൂടാ. കേരളപാഠം ഇന്നോ ഇന്നലെയോ ഉണ്ടായിട്ടുള്ളതല്ല. ഒരു പ്രാചീനമായ ഭാഷാവ്യാഖ്യാനത്തില്‍ ‘‘ശ്രുതധരൗ, എല്ലാ വിദ്യകളിലും പരിപൂര്‍ണ്ണന്മാരായി, പ്രിയൗ, പ്രിയന്മാരായി, വീരൗ, രവി എന്‍റും ലോകവീരനെന്‍റും പേരായിരിക്കിന്റ ദ്വിജന്മവരപാരശവൗ, ദ്വിജന്മവരനും പാരശവനും, മിത്രേ, മിത്രമായി, ബന്ധുക്കളായി, അഭൂതാം, ഭവിച്ചു’’ എന്നു കാണുന്നു. മുകുന്ദമാലയ്ക്കു കേരളീയനായ രാഘവാനന്ദന്‍ ക്രി.പി. പതിമ്മൂന്നാം ശതകത്തിന്റെ അവസാനത്തില്‍ രചിച്ച താത്പര്യദീപിക എന്ന വ്യാഖ്യാനത്തിലും ‘‘ശ്രുതിധരൗ, സര്‍വശാസ്ത്രജ്ഞൗ, പ്രിയൗ, ഇഷ്ടൗ, രവിലോകവീരൗ, രവിശ്ച ലോകവീരശ്ച തൗ, തന്നാമാനൗ, ദ്വിജന്മവരപാരശവൗ യസ്യ മിത്രേ അഭൂതാം’’ എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. പാരശവപദത്തിന്റെ അര്‍ത്ഥം ശരിയ്ക്കു മനസ്സിലാകായ്കയാലാണ് പാരദേശികന്മാര്‍ പാഠവ്യത്യാസം വരുത്തിയതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീ വൈഷ്ണവസമ്പ്രാദായത്തില്‍ മുകുന്ദമാല ആഴ്വാരുടെ ഗ്രന്ഥമായി ഗണിച്ചിട്ടില്ലെന്നും അതുകൊണ്ട് അത് അദ്ദേഹത്തിന്റെ കൃതിയല്ലെന്നും ഒരു എതിര്‍വാദമുള്ളതും സാധുവല്ല. മറ്റുള്ള ആഴ്വാരന്മാര്‍ തമിഴിലല്ലാതെ കവനം ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാഴ്വാരുടെ സംസ്കൃതഗ്രന്ഥത്തെ മാത്രം അവര്‍ രാമാനുജാദ്യാചാര്യന്മാരുടെ സമ്പ്രദായ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നേ ഞാന്‍ കരുതുന്നുള്ളു. സമ്പ്രദായഗ്രന്ഥമല്ലെങ്കിലും ശ്രീവൈഷ്ണവന്മാര്‍ നിത്യപാരായണത്തിന് ഉപയോഗിക്കുന്നതാണെന്നുള്ള പരമാര്‍ത്ഥം മറയ്ക്കുവാന്‍ പാടുള്ളതുമല്ല.
+
എന്ന ശ്ലോകങ്ങള്‍ നോക്കുക.‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വര്‍ണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരന്‍ പറയുന്നത്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സര്‍വശാസ്ത്രജ്ഞനായ ഭഗവല്‍പാദരെ ഉത്തരവാദി ആക്കുന്നത് അന്യായമാണ്. ജന്മിക്കും ജമിന്ദാര്‍ക്കും ആഗമം ഒന്നുതന്നെയാണ്. ജന്മി ഏതു ധാതുവില്‍നിന്നു വന്നാലും പ്രകൃതാര്‍ത്ഥത്തില്‍ അതു സംസ്കൃതഭാഷയില്‍ പ്രയോക്തവ്യമല്ലെന്നുള്ളതില്‍ പക്ഷാന്തരത്തിന് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ട്. എത്രയോ ശങ്കരാചാര്യന്മാര്‍ കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ട്. പയ്യൂര്‍ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതന്‍ ക്രി.പി. പതിന്നാലാം ശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവല്‍പാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തില്‍ നിന്ന് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാന്‍വേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണ്.
  
== മുകുന്ദമാലയുടെ പ്രചാരം ==
+
== ഭഗവല്‍പാദരുടെ മഹിമ ==
  
മുകുന്ദമാലയ്ക്കു വളരെ വേഗത്തില്‍ ഭാരതമെങ്ങും പ്രശസ്തി സിദ്ധിച്ചു. വംഗരാജാവായ ലക്ഷ്മണസേനന്റെ സമകാലികനും സുഹൃത്തുമായ ശ്രീധരദാസന്‍ ക്രി.പി. 1205-ല്‍ രചിച്ച സദുക്തികര്‍ണ്ണാമൃതം എന്ന സുഭാഷിതഭണ്ഡാഗാരത്തില്‍ അതില്‍നിന്നു ഹരിഭക്തിക്ക് ഉദാഹരണമായി ‘ബദ്ധേനാജ്ഞലിനാ’ ‘നാസ്ഥാ ധര്‍മ്മേ’ ‘മജ്ജന്മനഃ ഫലമിദം’ എന്നീ മൂന്നു പദ്യങ്ങളും ‘ശ്രീകുല ശേഖരസ്യ’ എന്നു നാമഗ്രഹണം ചെയ്തും ‘നാഹം വന്ദേ തവ ചരണയോഃ’ എന്നും ‘മുകുന്ദ മൂര്‍ദ്ധ്‌നാ പ്രണിപത്യ യാചേ’ എന്നീ രണ്ടു പദ്യങ്ങളും ‘കസ്യചില്‍’ എന്നുമാത്രം സൂചിപ്പിച്ചും ഉദ്ധരിക്കുന്നു. ക്രി.പി. പതിമ്മൂന്നാം ശതകത്തില്‍ ബര്‍മ്മായില്‍ പാഗാന്‍ എന്ന നഗരത്തിന് ഒരു മൈല്‍ അകലെയുള്ള മൈന്‍പാഗാന്‍ എന്ന സ്ഥലത്തു കണ്ടെത്തിട്ടുള്ള ഒരു തമിഴ് ശിലാരേഖയില്‍ മലമണ്ഡലത്തില്‍ മകോതയര്‍ പട്ടണത്തില്‍ രായരന്റെ മകന്‍ കുലശേഖരനമ്പിപുക്കം എന്നും അരിവട്ടണപുരം (അരിമര്‍ദ്ദന എന്നു സംസ്കൃതം) എന്നുംകൂടി പേരുള്ള ആ സ്ഥലത്തേ നാനാദേശി വിണ്ണഗരാഴ്വാര്‍കോവിലില്‍ ഒരു മണ്ഡപം പണിയിച്ചു് അതിനൊരു കതകിടുവിച്ച് അവിടെ ഒരു നിലവിളക്കും വയ്പിച്ചതായി കാണുന്നു. കൊടുങ്ങല്ലൂര്‍ക്കാരനായ ഒരു മലയാളി കൊത്തിച്ച ആ ലിഖിതത്തിന്റെ ശീര്‍ഷകമായി
+
സ്വാമികളുടെ കൃതികളില്‍ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാന്‍ ഈ പുസ്തകത്തില്‍ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതില്‍ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണ്. അതുകൊണ്ട് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദര്‍ശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാല്‍കൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധര്‍മ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സര്‍വവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയില്‍നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാര്‍മ്മികതകൊണ്ടും സര്‍വ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സര്‍വവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദ ക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂര്‍ണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവല്‍പാദര്‍ ജനിച്ച കാലത്തു കര്‍മ്മമാര്‍ഗ്ഗവും ഭക്തിമാര്‍ഗ്ഗവും തമ്മില്‍ ഉല്‍ഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളില്‍ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളില്‍ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥം മറ്റൊന്നല്ലെന്നും ആ. ഐക്യജ്ഞാനംതന്നെയാണ് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണ് അദ്ദേഹം പ്രവചിച്ചത്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാര്‍ക്കു ഭക്തിമാര്‍ഗ്ഗസഞ്ചാരം ആവശ്യമാണെന്ന് അദ്ദേഹം നിര്‍ണ്ണയിക്കുകയും തന്നിമിത്തം ആ മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങള്‍ രചിക്കുകയും ചെയ്തു. അവയില്‍ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പത്തൂര്‍ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദര്‍ശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും ബൗദ്ധന്മാരില്‍നിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളില്‍ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സ്യന്നാസിമഠങ്ങള്‍ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങള്‍ ആരുടെ ഹൃദയത്തേയും ഹഠാദാകര്‍ഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരന്‍ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണ്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:
  
<blockquote>‘‘നാസ്ഥാ ധര്‍മ്മേ ന വസുനിചയേ നൈവ കാമോപഭോഗേ<br />
+
<blockquote>‘‘ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ-<br />
യദ്ഭാവ്യം തദ്ഭവതു ഭഗവന്‍! പൂര്‍വകര്‍മ്മാനുരൂപം;<br />
+
സ്തദര്‍ത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ<br />
ഏതല്‍ പ്രാര്‍ത്ഥ്യം മമ ബഹുമതം ജന്മജന്മാന്തരേപി<br />
+
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോര്‍മ്മിസഹഭ്രര്‍-<br />
ത്വല്‍പാദാം ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു’’
+
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.’’
 
</blockquote>
 
</blockquote>
എന്ന പദ്യവും കുറിച്ചിരിക്കുന്നു. മുകുന്ദമാലയിലെ
+
എന്നും,
  
<blockquote>‘‘വാത്സല്യാദഭയപ്രദാനസമയാദാര്‍ത്താര്‍ത്തിനിര്‍വാപണാ-<br />
+
<blockquote>‘‘സോല്‍ക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര-<br />
ദൗദാര്യാദഘശോഷണാദഭിമതശ്രേയഃപദപ്രാപണാല്‍<br />
+
::ക്ഷുബ്ധമത്തേഭകുംഭ-<br />
സേവ്യശ്ശ്രീപതിരേവ സര്‍വജഗതാമേകാന്തതഃ സാക്ഷിണഃ<br />
+
പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ-<br />
പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യധ്രുവഃ’’
+
::ബദ്ധദോര്യുദ്ധലീലാ<br />
 +
മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാര്‍ണ്ണവനികടസമു-<br />
 +
::ല്ലോലകല്ലോലമൈത്രീ-<br />
 +
പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ<br />
 +
::കീര്‍ത്തിമാലാ വിശാലാ.’’
 
</blockquote>
 
</blockquote>
എന്ന പദ്യം സര്‍വതന്ത്രസ്വതന്ത്രനായ വേദാന്തദേശികരുടെ (ക്രി.പി. 1260–1361) ഉപബൃംഹണത്തിനു പാത്രീഭവിച്ചിട്ടുണ്ട്. അതേ കൃതിയിലേ
+
എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാന്‍ കേരളീയരായ നമുക്കാണ് സര്‍വ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരന്‍ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളില്‍കൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാര്‍വ്വലൗകികനായ ഒരു സമന്വയീകരണനിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണ് നിരീക്ഷിക്കുന്നത്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.
  
<blockquote>‘‘ദിവി വാ ഭുവി വാ മമാസ്തു വാസോ നരകേ വാ നരകാന്തക, പ്രകാമം<br />
+
== ശിഷ്യപരമ്പരയും മറ്റും ==
അവധീരിതശാരദാരവിന്ദേ ചരണേ തേ മരണേപി സംശ്രയാമി.’’
+
 
</blockquote>
+
ഉത്തരമീമാംസാദര്‍ശനചരിത്രത്തില്‍ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദന്‍ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവല്‍പാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മര്‍ഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദന്‍ മാണ്ഡൂക്യോപനിഷത്തിന് 215 ശ്ലോകങ്ങളില്‍ കാരിക നിര്‍മ്മിച്ചിട്ടുണ്ട്. ആ കാരികയ്ക്കു ഭഗവല്‍പാദര്‍ ഭാഷ്യം രചിച്ചുവെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയില്‍നിന്നാണ് മായാവാദം സ്വാമികള്‍ സ്വീകരിച്ചത്. സ്വാമികളുടെ ശിഷ്യന്മാരില്‍ പത്മപാദന്‍ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങള്‍ക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങള്‍ക്കു വൃത്തിയെന്നും പേരുള്ള ടീക നിര്‍മ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികള്‍ സൂത്രഭാഷ്യവാര്‍ത്തികവും, നൈഷ്കര്‍മ്മ്യസിദ്ധിയുമാണ്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂര്‍ത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകള്‍ രചിച്ചിട്ടുണ്ട്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേര്‍ ന്യായനിര്‍ണ്ണയമെന്നാണ്. വാചസ്പതിമിശ്രന്‍ ഷഡ്ദര്‍ശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂര്‍വ്വമീമാംസയില്‍ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തില്‍ സാംഖ്യതത്വകൗമുദിയും യോഗത്തില്‍ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണ്. ഉത്തരമീമാംസയില്‍ ആ മഹാശയന്‍ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവല്‍പാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങള്‍ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്ക് അമലാനന്ദന്‍ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിന് അപ്പയ്യ്യദീക്ഷിതര്‍ (ക്രി.പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി.പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തില്‍ രണ്ടു ശാഖകള്‍ ഉത്ഭവിച്ചു. വിദ്യാരണ്യന്‍ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിര്‍മ്മിച്ചു. വിഷ്ണുഭട്ടന്‍ അതിനു ഋജൂവിവരണമെന്ന ഒരു ടീകയും, ഭാരതീതീര്‍ത്ഥനെന്നുകൂടി പേരുള്ള രാമാനന്ദന്‍ ഋജൂവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹര്‍ഷന്റെ (ക്രി.പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി.പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുര്‍ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ട്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണ്.
എന്ന പദ്യം വിശ്വനാഥകവിരാജന്‍ (ക്രി.പി. പതിന്നാലാം ശതകം) സാഹിത്യദര്‍പ്പണത്തില്‍ ദേവവിഷയകമായ രതിക്കു മുര്‍ദ്ധാഭിഷിക്തോദാഹരണമായി സ്വീകരിച്ചുമിരിക്കുന്നു.
+
 
 +
== പത്മപാദാചാര്യര്‍ ==
  
 +
ഭഗവല്‍പാദരുടെ നാലു ശിഷ്യന്മാരില്‍ പത്മപാദന്‍ ഒരു നമ്പൂരിയാണെന്നു കേരളത്തില്‍ ഐതിഹ്യമുണ്ട്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്ന് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസന്‍ പറയുന്നുണ്ടെങ്കിലും അതു കേരളീയര്‍ക്കു വിശ്വസിക്കേണ്ട നിര്‍ബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേര്‍ക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനു സമീപം ആലത്തൂര്‍ ഗ്രാമത്തില്‍ പെട്ട വേമണ്ണില്ലത്തില്‍ സോമശര്‍മ്മാവിന്റെ പുത്രനായി വിഷ്ണുശര്‍മ്മാവു ജനിച്ചു. സോമശര്‍മ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചത്. ബാല്യത്തില്‍തന്നെ അതിബുദ്ധിമാനായ വിഷ്ണുശര്‍മ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീര്‍ന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കല്‍ യാത്രാമദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാര്‍ഗ്ഗമന്വേഷിച്ചു കാശിയില്‍ ചെന്നു ഭഗവല്‍പാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവില്‍ ബദര്യാശ്രമത്തില്‍ പണ്ടു നരനാരായണന്മാര്‍ തപസ്സു ചെയ്തിരുന്ന നാരായണഗിരിയില്‍ വിഷ്ണുപ്രതിമ സ്ഥാപിച്ച് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തില്‍ പൂജയ്ക്കു നമ്പൂരിമാര്‍ക്കുമാത്രമേ അവകാശമുള്ളു. പത്മപാദന്‍ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീര്‍ത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയില്‍ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.
  
 
<br/>
 
<br/>
{{RunningHeader|&larr; [[പാട്ടും_മണിപ്രവാളവും|പാട്ടും മണിപ്രവാളവും]]|  ||[[സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&rarr;|}}
+
 
 +
{{RunningHeader|&larr; [[സംസ്കൃതസാഹിത്യം]]|  ||[[സംസ്കൃതസാഹിത്യം_(തുടര്‍ച്ച)|സംസ്കൃതസാഹിത്യം (തുടര്‍ച്ച)]]&rarr;|}}
 
-----
 
-----
 
{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}
 
{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}

Revision as of 05:51, 3 June 2013




സംസ്കൃതസാഹിത്യം (തുടര്‍ച്ച)

ക്രി.പി. 1300-ആമാണ്ടുവരെ


ശ്രീഗൗഡപാദാഹ്വയയോഗിവര്യാന്‍

ഗോവിന്ദപൂജ്യാനഥ ശങ്കരാര്യാന്‍
സുരേശ്വരാം സ്തോടകപദ്മപാദാന്‍
നമാമി ഹസ്താമലകാന്‍ ഗുരൂന്മേ!!

(ഭഗവദ്ഗീതാപദയോജന)

ശങ്കരഭഗവല്‍പാദര്‍

ഈ ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശങ്കരഭഗവല്‍പാദരാകുന്നു. തങ്ങളുടെ ആവിര്‍ഭാവത്താല്‍ ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണസീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരതഭൂമിയുടെ രണ്ട് അഭിമാനസ്തംഭങ്ങളാണ്. ശങ്കരാചാര്യരെപ്പോലെയുള്ള ഒരു സര്‍വതന്ത്രസ്വതന്ത്രന്റെ — പദവാക്യപ്രമാണപാരീണന്റെ — പരമതത്വപ്രവക്താവിന്റെ — ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്! ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോള്‍മയിര്‍ക്കൊള്ളിക്കും; കണ്ണുകളില്‍ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യവാന്മാരുമാകും. ആ മഹാത്മാവിന്റെ കനിഷ്ഠസഹോദരത്വം ഒന്നുകൊണ്ടു തന്നെ നാം എന്നും, എവിടെയും, ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ്. വെറുതെയല്ല അദ്ദേഹത്തെ സര്‍വജ്ഞനായ ശങ്കരഭഗവാന്റെ അവതാരമെന്നു ലോകം ഐകകണ്യേന പുകഴ്ത്തുന്നത്. ശങ്കരന്‍ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി അവതരിക്കുകയാണെങ്കില്‍ അത് ഈ ആകൃതിയില്‍, ഈ പ്രകൃതിയില്‍ത്തന്നെ ആയിരിക്കുമെന്നുള്ളതിനു സംശയമില്ല.

ശങ്കരാചാര്യരെപ്പറ്റിയുള്ള ഗ്രന്ഥങ്ങള്‍

ഭഗവല്‍പാദരുടെ ജീവിതചരിത്രത്തെക്കുറിച്ചു സ്പഷ്ടമായി അധികമൊന്നും അറിയുവാന്‍ തരമില്ലാത്ത നിലയിലാണ് അദ്ദേഹത്തെപ്പറ്റി പ്രസ്താവിക്കുന്ന ഗ്രന്ഥങ്ങളുടെ സ്ഥിതി. അവയില്‍ (1) (വിദ്യാരണ്യന്‍) മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയം, (2) ചിദ്വിലാസയതിയുടെ ശങ്കരവിജയവിലാസം, (3) ആനന്ദഗിരിയുടെ ഗുരുദിഗ്വിജയം, (4) രാജചൂഡാമണി ദീക്ഷിതരുടെ ശങ്കരാഭ്യുദയ മഹാകാവ്യം ഈ നാലു കൃതികള്‍ക്കാണ് സാമാന്യം പ്രാധാന്യമുള്ളത്. കേരളീയനായ ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതവും അപ്രധാനമല്ല. ഗോവിന്ദനാഥന്‍ കൊല്ലം എട്ടാം ശതകത്തിന്റെ ഒടുവില്‍ കൊച്ചിരാജ്യത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹമാണ് ഗൗരീകല്യാണമെന്ന യമകകാവ്യം നിര്‍മ്മിച്ചതെന്നും 28-ആം അധ്യായത്തില്‍ ഉപപാദിക്കും. പൂര്‍വ്വകാലങ്ങളില്‍ ഹിന്ദുക്കള്‍ക്കു ചരിത്രവിഷയകമായി ഉണ്ടായിരുന്ന അജ്ഞതയ്ക്കും അനാസ്ഥയ്ക്കും ഈ ഗ്രന്ഥങ്ങളെല്ലാം മകുടോദാഹരണങ്ങളാകുന്നു.

ശങ്കരവിജയത്തിന്റേയും മറ്റും അപ്രാമാണികത

ശങ്കരവിജയത്തെ മഹാത്മാവായ വിദ്യാരണ്യന്റെ കൃതിയായി സങ്കല്പിക്കുന്നതു പ്രമാദമാകുന്നു. അതില്‍ രാജചൂഡാമണിദീക്ഷിതരുടെ ശങ്കരാഭ്യുദയത്തില്‍നിന്നു പല ശ്ലോകങ്ങള്‍ അവിടവിടെ പകര്‍ത്തീട്ടുണ്ട്. വിദ്യാരണ്യന്‍ ക്രി.പി. പതിന്നാലാം ശതകത്തിലും രാജചൂഡാമണി പതിനേഴാം ശതകത്തിലുമാണല്ലോ ജീവിച്ചിരുന്നത്. ‘‘വാഗേഷാ നവകാളിദാസവിദുഷഃ’’ എന്നേ ശങ്കരവിജയകര്‍ത്താവ് തന്നെപറ്റി പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നതുമുള്ളു. അസംഭാവ്യങ്ങളായ സങ്ഗതികള്‍ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അമരുകശതകം കാമകല അഭ്യാസിക്കുന്നതിനു വേണ്ടി, പരേതനായ അമരുകനെന്ന കാശ്മീരരാജാവിന്റെ പട്ടമഹിഷിയുമായി പരകായപ്രവേശന സിദ്ധി പ്രയോഗിച്ചു രമിച്ച ആചാര്യപാദരുടെ കൃതിയാണെന്നു പറയുന്നത് അസത്യവും ആ പരമഗുരുവിന് അവമാനഹേതുകവുമാകുന്നു. വാസ്തവത്തില്‍ ആ ശൃങ്ഗാരകൃതി നിര്‍മ്മിച്ചത് അമരുകന്‍ തന്നെയാണെന്നു കാശ്മീരകനായ ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകത്തില്‍ ‘യഥാ അമരുകസ്യ കവേര്‍മ്മുക്തകാഃ ശൃങ്ഗാര രസസ്യന്ദിനഃ പ്രബന്ധായമാനാഃ പ്രസിദ്ധാ ഏവ’ എന്ന പങ്‌ക്തിയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ ആലങ്കാരികന്‍ ക്രി.പി. ഒന്‍പതാംശതകത്തിലാണു ജീവിച്ചിരുന്നത്. കാവ്യാലങ്കാരസൂത്രകര്‍ത്താവായ വാമനനും (ക്രി.പി. 800-മാണ്ട്) അമരുകശതകത്തില്‍നിന്നു ‘‘സാ ബാലാ വയമപ്രഗല്ഭവചസഃ’’ ഇത്യാദി മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. കുമാരിലന്‍, പ്രഭാകരന്‍, മണ്ഡനന്‍, ഇവര്‍ക്കു പുറമേ അഭിനവഗുപ്തന്‍ (ക്രി.പി. പത്താംശതകത്തിന്റെ പൂര്‍വ്വഭാഗം) മയൂരന്‍, ബാണന്‍ (രണ്ടുപേരും ഏഴാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം), ദണ്ഡി (ഏഴാം ശതകത്തിന്റെ മധ്യഘട്ടം), മുരാരി (ഒന്‍പതാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധം) മുതലായി പല പണ്ഡിതന്മാരേയും ശങ്കരന്‍ വാദത്തില്‍ ജയിച്ചതായി ശങ്കരവിജയകാരന്‍ വിവരിച്ചിട്ടുണ്ട്. ഈ വിവരണം അസംബന്ധമാണെന്നുള്ളതിന്നു തര്‍ക്കമില്ലല്ലോ. മറ്റുള്ള ഗ്രന്ഥങ്ങളുടെ സ്ഥിതിയും ഇതില്‍നിന്നു ഭിന്നമല്ല. അതുകൊണ്ടു നിപുണമായി ത്യാജ്യഗ്രാഹിവിവേചനം ചെയ്ത് ഈ ഗ്രന്ഥങ്ങളില്‍ നിന്നു യുക്തിസഹങ്ങളായ അംശങ്ങള്‍ മാത്രം സ്വീകരിക്കുന്നതായിരിക്കും ആശാസ്യമായിട്ടുള്ളത്

ദേശം

ശങ്കരന്റെ ജന്മഭൂമിയെപ്പറ്റി അഭിപ്രായവ്യത്യാസമില്ല.

‘‘തതോ മഹേശഃ കില കേരളേഷു

ശ്രീമദ്വൃഷാദൗ കരുണാസമുദ്രഃ
പൂര്‍ണ്ണാനദീപുണ്യതടേ സ്വയംഭൂര്‍-
ലിങ്ഗാത്മനാനങ്ഗധൃഗാവിരാസീല്‍’’

എന്നു നവകാളിദാസനും

‘‘അളകൈവ പുരീ യത്ര കാലടീതി പ്രതിശ്രുതാ

നഗരീ ധനസംവീതാ രാജതേ ജഗതീതലേ’’

എന്നു ചിദ്വിലാസനും

‘‘കേരളേഷു നഭോലംഘികേരഭൂരുഹശാലിഷു

അസ്തി കശ്ചിന്മഹാനഗ്രഹാരഃ കാലടിനാമകഃ’’

എന്നു രാജചൂഡാമണിയും പ്രസ്താവിച്ചിട്ടുണ്ട്. ഗോവിന്ദനാഥന്‍

‘‘ദേശേ കാലടിനാമ്നി കേരളധരാ-

ശോഭങ്കരേ സദ്ദ്വിജോ

ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ

സര്‍വജ്ഞതാം പ്രാപ്തവാന്‍

ഭൂത്വാ ഷോഡശവത്സരേ യതിവരോ

ഗത്വാ ബദര്യാശ്രമം

കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവി-

ശ്ശ്രീശങ്കരഃ പാതുവഃ’’

എന്ന പദ്യംകൊണ്ടു തന്റെ ഗ്രന്ഥം സമാപിക്കുന്നു. ആനന്ദഗിരി മാത്രം യാതൊരടിസ്ഥാനവുമില്ലാതെ അദ്ദേഹം ചിദംബരത്തില്‍ ജനിച്ചതായി പറയുന്നു. തിരുവിതാങ്കൂറില്‍ കുന്നത്തു നാട്ടു താലൂക്കില്‍ മഞ്ഞപ്ര പകുതിയില്‍പെട്ട കാലടി എന്ന സ്ഥലത്തു കൈപ്പള്ളി ഇല്ലത്തിലാണ് ഭഗവല്‍പാദരുടെ ജനനം എന്നുള്ള വസ്തുത ഇക്കാലത്തു സകലരും സമ്മതിക്കുന്നുണ്ട്.

വയസ്സും മഹാസമാധിയും

ശങ്കരന്‍ മുപ്പത്തിരണ്ടു വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു എന്നുള്ള വസ്തുതയെപ്പറ്റിയും ആര്‍ക്കും വിപ്രതിപത്തിയില്ല. വിദ്യാരണ്യന്‍ ദേവ്യപരാധ സ്തോത്രത്തില്‍ ‘‘മയാ പഞ്ചാശീതേരധികമപനീതേതു വയസി’’ എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ആ സ്തോത്രം ആചാര്യരുടേതെന്നു തെറ്റിദ്ധരിച്ചു ചിലര്‍ അദ്ദേഹം എണ്‍പത്തഞ്ചു വയസ്സിനുമേല്‍ ജീവിച്ചിരുന്നതായി ഭ്രമിക്കുന്നു. ഭഗവല്‍പാദരുടെ സമാധിസ്ഥലത്തെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. കേദാരനാഥക്ഷേത്രത്തില്‍വെച്ചാണ് അദ്ദേഹം ഭൗതികശരീരം പരിത്യജിച്ചതെന്നു നവകാളിദാസനും കാഞ്ചീപുരത്തുവെച്ചാണെന്നു ചിദ്വിലാസനും തൃശ്ശൂര്‍വെച്ചാണെന്നു ഗോവിന്ദനാഥനും പറയുന്നു.

‘‘ദേവത്രയമിനി സ്തുത്വാ ഭാസമാനം വൃഷാചലേ

ശിഷ്യൈസ്സഹ മഹായോഗീ പ്രദേശേ കുത്രചിദ് ഗുരുഃ
നിവിഷ്ടസ്സൂപ്രസന്നാത്മാ സര്‍വമാപാദമൂര്‍ദ്ധജം
യഥാവച്ചിന്തയാമാസ വൈഷ്ണവം രൂപമാദരാല്‍.

* * *


ഇത്ഥം ചിന്തയതോ രൂപം വൈഷ്ണവം സകലം ഗുരോഃ
വക്‌ത്രാല്‍ പ്രാദുരഭൂല്‍ സ്തോത്രം സ്രഗ്ദ്ധരാവൃത്തമാശ്രിതം

* * *


ദേശീകേന്ദ്രോ മഹായോഗീ സ്തോത്രം കുര്‍വന്‍ സ വൈഷ്ണവം
വിവേശ പരമാനന്ദം ഭാനുബിംബാന്തരസ്ഥിതം.’’

എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് ഉപോല്‍ബലകമായി മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിതന്നെ നാരായണീയത്തില്‍

‘‘ശ്രീശങ്കരോപി ഭഗവാന്‍ സകലേഷു താവ-

ര്‍ത്ത്വാമേവ മാനയതി; യോ ഹി ന പക്ഷപാതീ;
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രകാദി
വ്യാഖ്യാല്‍, ഭവല്‍സ്തുതിപരശ്ച ഗതിം പ്രപേദേ.’’

എന്നു ഗാനം ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ മതിലകത്തു വിഷ്ണുക്ഷേത്രത്തിന്റെ പുരോഭാഗത്തുവെച്ചാണ് ആചാര്യര്‍ സുപ്രസിദ്ധമായ വിഷ്ണുപാദാദികേശസ്തവം രചിക്കുവാന്‍ ആരംഭിച്ചതെന്നും അതില്‍ 43-മത്തേതും പുണ്ഡ്രസ്തുതിപരവുമായ ‘‘രൂക്ഷസ്മാരേക്ഷുചാപ ച്യുതശരനികര ക്ഷീണലക്ഷ്മീ കടാക്ഷപ്രോല്‍ ഫുല്ലല്‍ പത്മമാലാവിലസിത മഹിത സ്ഫാടികേശാനലിങ്ഗം’’ എന്ന പദ്യത്തില്‍ പദ്മ എന്ന പദം വരെ ഉച്ചരിച്ചപ്പോള്‍ അദ്ദേഹം പരഗതിയെ പ്രാപിച്ചു എന്നും തദനന്തരം ആപദ്യത്തിന്റെ ശേഷംഭാഗവും ബാക്കി ശ്ലോകങ്ങളും അദ്ദേഹത്തോടുകൂടിയുണ്ടായിരുന്ന പത്മപാദാചാര്യന്‍ നിര്‍മ്മിച്ച് ഗ്രന്ഥം പൂരിപ്പിച്ചു എന്നുമാണ് കേരളീയമായ ഐതിഹ്യം. അത് അവിശ്വസിക്കുന്നതിനു യാതൊരു കാരണവും കാണുന്നില്ല. തൃശ്ശൂര്‍ക്ഷേത്രത്തിനു ദക്ഷിണകൈലാസം എന്നു പേരുണ്ടല്ലോ; ശങ്കരവിജയകാരന്‍ അതിനെ സാക്ഷാല്‍ കൈലാസമായി ധരിച്ചു എന്നു വരാന്‍ പാടില്ലായ്കയില്ല. തൃശ്ശൂര്‍ മതിലകത്തിനുള്ളില്‍ ആചാര്യര്‍ മഹാസമാധിയെ പ്രാപിച്ച സ്ഥാനത്തു വിഷ്ണുവിന്റെ ശംഖചക്രബിംബങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഇന്നും കാണാവുന്നതാണ്.

കാലം

ശങ്കരന്റെ ജീവിതകാലത്തെപ്പറ്റി കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി പല വാദകോലാഹലങ്ങളും നടക്കുന്നുണ്ട്. അവ ഇക്കാലത്തും പ്രശാന്തിയെ പ്രാപിച്ചിട്ടില്ല. ക്രി. മു. ആറാംശതകം മുതല്ക്ക് ഓരോ പണ്ഡിതന്മാര്‍ ഓരോ കാലവുമായി അദ്ദേഹത്തിന്റെ ജീവിതത്തെ സംഘടിപ്പിക്കുന്നു. കാഞ്ചീപുരം കാമകോടിപീഠത്തിലെ ആചാര്യപരമ്പരയുടെ പട്ടിക നോക്കിയാല്‍ ബ്രഹ്മസൂത്രഭാഷ്യകാരനായ ആദിശങ്കരന്‍ ക്രി. മു. 508 മുതല്‍ 476 വരെ ജീവിച്ചിരുന്നതായി കാണും. എന്നാല്‍ ക്രി.പി. പതിനാറാംശതകത്തില്‍ സംവിധാനം ചെയ്ത ആ വംശാവലി ശരിയല്ലെന്നു തെളിയിക്കുവാന്‍ തീരെ പ്രയാസമില്ല. ഗൗതമബുദ്ധന്‍റെ ജീവിതം ക്രി. മു. 473-ലാണ് അവസാനിച്ചത്. ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരന്‍ ‘‘വൈനാശികൈസ്സര്‍വോ ലോക ആകുലീക്രിയതേ’’ എന്നു പറയുന്നു. ക്രി. മു. 264 മുതല്‍ 226 വരെ രാജ്യഭാരം ചെയ്ത അശോകവര്‍ദ്ധനമൗര്യന്റെ കാലത്തുമാത്രമേ ആ മതത്തിനു ഭാരതത്തില്‍ ഗണനീയമായ പ്രചാരം സിദ്ധിച്ചിട്ടുള്ളു, എന്നു മാത്രമല്ല ശങ്കരന്‍ ഖണ്ഡിക്കുന്നത് ആ മതത്തിന്റെ ആദ്യത്തെ പ്രഭേദമായ ഹീനയാനത്തെയല്ല ക്രിസ്ത്വബ്ദം ആരംഭിച്ചതിനു മേലുണ്ടായ മഹായാനത്തെയാണെന്നു പത്മപാദന്റെ പഞ്ചപാദികയില്‍നിന്നു വെളിവാകുന്നുമുണ്ട്. പിന്നെയെങ്ങനെയാണ് ശങ്കരന്‍ ക്രി. മു. 5-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായി ഘടിക്കുന്നത്; കൂടാതെ ശങ്കരനെ അപേക്ഷിച്ചു് അല്പമെങ്കിലും പ്രാചീനനെന്നു സമ്മതിക്കേണ്ട കുമാരിലഭട്ടന്‍ കാളിദാസന്റെ ശാകുന്തളത്തില്‍നിന്നു ‘‘സതാം ഹിസന്ദേഹപദേഷു വസ്തുഷു പ്രമാണമന്തഃകരണപ്രവൃത്തയഃ’’ എന്ന ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ബുദ്ധമതാന്തകനായ കുമാരിലന്‍ ക്രി. മു. ആറാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണോ ജീവിച്ചിരുന്നത്? കാളിദാസന്റെ കാലം അതിനും മുന്‍പാണോ? ശങ്കരന്റെ ശിഷ്യനായ സുരേശ്വരന്‍ ഉപദേശസാഹസ്രിക്കുതാനെഴുതിയ വാര്‍ത്തികത്തില്‍ ഭഗവല്‍പാദര്‍ കീര്‍ത്തി (ധര്‍മ്മകീര്‍ത്തി)യുടെ ഒരു ശ്ലോകം ഉദ്ധരിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നു. കുമാരിലനും ശ്ലോകവാര്‍ത്തികത്തില്‍ ധര്‍മ്മകീര്‍ത്തിയെ സ്മരിക്കുന്നു. ധര്‍മ്മകീര്‍ത്തി ക്രി.പി. 639-ല്‍ ജീവിച്ചിരുന്നതിനു തെളിവുണ്ട്. ക്രി.പി. 341-ല്‍ ജീവിച്ചിരുന്നതായി ന്യായസൂചീനിബന്ധനത്തില്‍ തന്നെപ്പറ്റി പ്രസ്താവിക്കുന്ന വാചസ്പതിമിശ്രന്‍ പത്മപാദനെ സ്മരിക്കുന്നു. ഇതുകൊണ്ടെല്ലാം ക്രി.പി. 650-നു് മേലാണ് ഭഗവല്‍പാദരുടെ ജീവിതകാലമെന്നു വന്നുകൂടുന്നു. ക്രി.പി. 788 മുതല്‍ 820 വരെയാണ് അത് എന്നു പറയുന്നവര്‍ക്ക് അവലംബമായിട്ടുള്ളത്

‘‘നിധിനാഗേഭവഹ്ന്യബ്ദേ വിഭവേ ശങ്കരോദയഃ

കല്യബ്ദേ ചന്ദ്രനേത്രാങ്കവഹ്ന്യബ്ദേ പ്രാവിശദ്ഗുഹാം;
വൈശാഖേ പൂര്‍ണ്ണിമായാന്തു ശങ്കരശ്ശിവതാമഗാല്‍.’’

എന്നൊരു അജ്ഞാതകര്‍ത്തൃകമായ ശ്ലോകവും ശ്ലോകാര്‍ദ്ധവുമാണ്. നവ കാളിദാസന്റെ ശങ്കരവിജയത്തിലേ

‘‘ലഗ്നേ ശുഭേ ശുഭയുതേ സുഷുവേ കുമാരം

ശ്രീപാര്‍വതീ ച സുഖിനീ ശുഭവീക്ഷിതേ ച
ജായാ സതീ ശിവഗുരോര്‍ന്നതു ജങ്ഗമസ്ഥേ
സൂര്യേ സുതേ രവിസുതേ ച ഗുരൗ ച കേന്ദ്രേ.’’

എന്ന പദ്യവും ‘ആചാര്യവാഗഭേദ്യോ’ എന്ന കലിവാക്യവും വച്ചു കൊണ്ടു കൊച്ചിയില്‍ ഗവണ്‍മെന്റുജ്യോത്സ്യരായിരുന്ന പിച്ചുഅയ്യര്‍ ക്രി.പി. 895 മേടമാസം 18-ആംനു തിരുവാതിര നക്ഷത്രത്തില്‍ സ്വാമികള്‍ തിരുവവതാരം ചെയ്തിരിക്കാമെന്ന് അഭ്യൂഹിക്കുന്നു. ആ കണക്കിനു് അദ്ദേഹത്തിന്റെ മഹാസമാധി 837-ല്‍ ആണെന്നു വരണം. പക്ഷേ ശങ്കരവിജയത്തിലെ പ്രസ്തുത ശ്ലോകത്തിന് എത്രമാത്രം വിശ്വാസയോഗ്യതയുണ്ടെന്നു നിര്‍ണ്ണയിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നു മാത്രമല്ല ‘ആചാര്യ വാഗഭേദ്യാ’ എന്ന കലിവാക്യം എന്നുണ്ടായി എന്നറിവാന്‍ നിവൃത്തിയുമില്ല. കൊല്ലവര്‍ഷത്തിന്റെ ഉത്ഭവകാലം ഓര്‍മ്മിച്ചു എന്നുവച്ചുമാത്രം ശങ്കരന്‍ അക്കാലത്തു ജീവിച്ചിരുന്നിരിക്കണമെന്നില്ലല്ലോ.

മറ്റൊരു മതം

ടി. ആര്‍. ചിന്താമണി ആചാര്യന്റെ കാലം ക്രി.പി. 655 മുതല്‍ 687 വരെയാണെന്നു ചില രേഖകള്‍ ഉദ്ധരിച്ചു നിര്‍ദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാര്‍ത്തികത്തില്‍നിന്ന്

‘‘ആത്മാപി സദിദം ബ്രഹ്മ മോഹാല്‍ പാരോക്ഷ്യദൂഷിതം;

ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ’’

എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദന്‍ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയില്‍ ഉദ്ധരിക്കുന്നു എന്നും ജിനസേനന്‍ ക്രി.പി. 783-ല്‍ ജീവിച്ചിരുന്നു എന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണ് ആ കാലഗണയ്ക്ക് ഒരാധാരം. വിശ്വരൂപന്‍ എന്നതു നാമകരണമുഹൂര്‍ത്തത്തില്‍ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തില്‍ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തില്‍ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലര്‍ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപന്‍ വിഭിന്നനാകുന്നതിനാണ് ഉപപത്തി അധികമുള്ളത്. മണ്ഡനന്‍ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളത് എങ്ങനെ നോക്കിയാലും നിര്‍വിവാദമാണ്. മണ്ഡനന്‍ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദന്‍ (ക്രി.പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയില്‍ മണ്ഡനന്‍ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരന്‍ വിമര്‍ശിക്കുകയും ഭാസ്കരന്റെ വിമര്‍ശനങ്ങള്‍ക്കു വാചസ്പതിമിശ്രന്‍ സമാധാനം പറയുകയും ചെയ്യുന്നുണ്ട്. ക്രി.പി. ഒന്‍പതാംശതകത്തിന്റെ ആരംഭത്തിലാണ് ശങ്കരന്‍ ജീവിച്ചിരുന്നതെങ്കില്‍ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണ് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസര്‍ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂര്‍ണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കര്‍ത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ട്. പ്രകാശാത്മാവു താമ്രവര്‍ണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തില്‍ ജനിച്ച ഒരു പണ്ഡിതനാണ്. അദ്ദേഹം

‘‘ശ്രീദേവേശ്വരപാദപങ്കജരജ-

സ്സമ്പര്‍ക്കപൂതാശയ-

സ്സര്‍വജ്ഞാത്മഗിരാങ്കിതോ മുനിവര-

സ്സംക്ഷേപശാരീരകം

ചക്രേസജ്ജനബുദ്ധിവര്‍ദ്ധനമിദം

രാജന്യവംശ്യേ നൃപേ

ശ്രീമത്യക്ഷയശാസനേ മനുകുലാ-

ദിത്യേ ഭുവം ശാസതി’’

എന്ന പദ്യത്തില്‍ താന്‍ മനുകുലാദിത്യന്‍ എന്ന രാജാവിന്റെ കാലത്താണ് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ട്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തില്‍ നിന്ന് ആ രാജാവ് ഭാസ്കരരവിവര്‍മ്മന്റെ (വാഴ്ച ക്രി.പി. 978–1027) കാലത്താണ് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതില്‍നിന്ന് ഒന്നുകില്‍ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കില്‍ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യന്‍ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണ് അനുമാനിക്കേണ്ടത്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണ്. അപ്പോള്‍ ഭഗവല്‍പാദര്‍ ഒന്‍പതാം ശതകത്തിന്റെ ഒടുവില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അത് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. ഭഗവല്‍പാദരാണ് കൊല്ലവര്‍ഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അത് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാല്‍ സ്വീകാര്യമല്ലെന്നു മുന്‍പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോള്‍ ശങ്കരന്റെ ജീവിതകാലം ക്രി.പി. 788 മുതല്‍ 820 വരെയെന്നോ 805 മുതല്‍ 837 വരെയെന്നോ അല്ല 655 മുതല്‍ 687 വരെയെന്നു പറയുന്നതാണ് താരതമ്യേന സംഭാവ്യമായിട്ടുള്ളത്. ‘ന ശൿനോമി കര്‍ത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തില്‍ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവല്‍പാദര്‍ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി.പി. 642-ല്‍ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ട് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ട് ഈ പക്ഷം സിദ്ധാന്തദശയില്‍ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ട് തല്‍ക്കാലം വിരമിക്കാം. ചുരുക്കത്തില്‍ ഭഗവല്‍പാദര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിനു മുന്‍പോ ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിനു പിന്‍പോ അല്ല ജീവിച്ചിരുന്നത് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു.

ജീവിതം

കാലടിയില്‍ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കില്‍പെട്ട മേല്‍പാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തര്‍ജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാര്‍ അനപത്യതാദുഃഖത്താല്‍ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തില്‍ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവല്‍ പ്രസാദം ലഭിച്ച് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണ് പിന്നീടു ജഗദ്ഗുരുവായിത്തീര്‍ന്ന ശങ്കരന്‍. ഉണ്ണിയെ മൂന്നാമത്തെ വയസ്സില്‍ പിതാവ് എഴുത്തിനിരുത്തുകയും ആ കൊല്ലത്തില്‍ തന്നെ കാലധര്‍മ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സില്‍ ശങ്കരന്‍ ഉപനീതനായി അതിവേഗത്തില്‍ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്ത് ഒരിക്കല്‍ അമ്മാത്തു ഭിക്ഷ യാചിക്കുവാന്‍ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ട് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിര്‍മ്മിച്ച് ആകാശത്തില്‍നിന്നു കനകവര്‍ഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികള്‍ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ട്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ട് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്ക് ഒഴുകി. എട്ടാമത്തെ വയസ്സില്‍ മുതല കാലില്‍ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപല്‍സന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.

അനന്തരം കര്‍മ്മകാണ്ഡനിഷ്ഠമായ കേരളത്തില്‍ തനിക്കു സന്ന്യാസഭിക്ഷ നല്‍കുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാല്‍ അമ്മയുടെ അനുമതി വാങ്ങി നര്‍മ്മദാതീരത്തില്‍ച്ചെന്ന് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവല്‍ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിന് ഉത്തരമാണ് ‘‘ന ഭൂമിര്‍ന്ന വായുര്‍ന്ന ഖം നേന്ദ്രിയം വാ’’ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദന്‍ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തില്‍ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേല്‍ കാശിയില്‍ ചെന്ന് അവിടെ ബ്രാഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയില്‍വെച്ചാണ് നരസിംഹോപാസകനായ സനന്ദന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീര്‍ന്നത്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെ ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷീഭവിച്ചു. അവര്‍ തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികള്‍ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കുമനസ്സിലാക്കി ‘മനീഷാപഞ്ചംകം’ എന്ന മനോഹരമായ കൃതി നിര്‍മ്മിച്ചു. പിന്നീട് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അര്‍ത്ഥനിര്‍ണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങള്‍ക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാര്‍, നൈയായികന്മാര്‍ ഇവരെ വാദത്തില്‍ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേല്‍ ആയുസ്സില്ലാതിരുന്നതിനാല്‍ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താല്‍ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വര്‍ഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകള്‍ പറയുന്നു. ഭഗവല്‍പാദര്‍ പതിനാറാമത്തെ വയസ്സില്‍ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. ‘‘ഷോഡശാബ്ദേ സമാഗതേ സര്‍വജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ’’ എന്നു ഗോവിന്ദനാഥന്‍ ശങ്കരന്‍ കേരളം വിടുന്നതിനുമുന്‍പുള്ള കഥ വര്‍ണ്ണിക്കുന്നതു നോക്കുക.

പിന്നീടു സ്വാമികള്‍ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തില്‍വെച്ച് ഉമിത്തീയില്‍ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തില്‍ചെന്നു വിശ്വരൂപന്‍ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തില്‍ പരാജയപ്പെടുത്തി മീമാംസകമൂര്‍ദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ട് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരന്‍ എന്ന പേരില്‍ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപന്‍ എന്നതു ഗൃഹസ്ഥാശ്രമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനന്‍ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിര്‍മ്മിച്ചതു വിശ്വരൂപന്‍ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണ് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നത്. ‘‘ഉഭയഭാരതി’’ എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധര്‍മ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനന്‍ തോറ്റപ്പോള്‍ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂര്‍ണ്ണമാകുകയില്ലെന്നു തര്‍ക്കിക്കുകയും ആ തര്‍ക്കം സമ്മതിച്ചു ശങ്കരന്‍ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവില്‍ പരാജിതയാകുമെന്നു കണ്ടപ്പോള്‍ ഭാരതി കാമശാസ്ത്രത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരന് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറവാന്‍ നിവൃത്തിയില്ലാതെ തീര്‍ന്നതിനാല്‍ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തില്‍ യോഗശക്തികൊണ്ടു പ്രവേശിച്ച് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി തമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണ് സ്വാമികള്‍ മണ്ഡനനെ സ്വമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളില്‍ വര്‍ണ്ണിക്കുന്നു.

അതു കഴിഞ്ഞു ഭഗവല്‍പാദര്‍ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴക്കുവെച്ചു് ഒരു കാപാലികന്‍ സ്വാമികളോട് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാര്‍ത്ഥിക്കുകയും സ്വാമികള്‍ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനില്‍ ആവേശിച്ച നരസിംഹമൂര്‍ത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുന്‍പു കാശിയില്‍വച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദന്‍ എന്നൊരു ബിരുദപ്പേര്‍ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയില്‍നിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയില്‍ നടന്നുതുടങ്ങി എന്നും അപ്പോള്‍ താന്‍ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണ് ഈ ബിരുദത്തിനു പഴമക്കാര്‍ പറയാറുള്ള ആഗമം. മൂകാംബിയില്‍നിന്ന് ആചര്യന്‍ തൌളവബ്രാഹ്മണര്‍ വസിക്കുന്ന ശ്രീവലിഗ്രാമത്തില്‍ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലന്‍ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരന്‍ വളരെ വ്യസനിച്ച് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയില്‍കൊണ്ടുപോയി. ആചാര്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉണ്ണി വേദാന്തതത്വങ്ങള്‍ ഉള്ളങ്കൈയിലെ നെല്ലിക്കപ്പോലെ കണ്ട മാതിരിയില്‍ വിശദമായി ഉത്തരം പറയുകയാല്‍ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.

തദനന്തരം ഋശ്യശൃങ്ഗമഹര്‍ഷിയുടെ തപോവൃത്തിയാല്‍ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയില്‍ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതില്‍ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയില്‍ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തില്‍ വേദാന്തവിഷയകമായി കവനംചെയ്യുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ട് അദ്ദേഹം തോടകന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരന്‍. സ്വാമികള്‍ ശൃങ്ഗേരിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയ്ക്ക് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയില്‍ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുകയാല്‍ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാല്‍ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കര്‍മ്മഠരായ അവിടത്തെ നമ്പൂരിമാര്‍ വിധിക്കുകയാല്‍ അവര്‍ ആ കാര്യത്തില്‍ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികള്‍ അവരെ ശപിച്ചു. ആചാര്യന്‍ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ മാതുലഗൃഹത്തിലും പോയി.

പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു ശാക്തന്മാര്‍, കാപാലികന്മാര്‍, പാഞ്ചരാത്രന്മാര്‍, ശൈവന്മാര്‍, ആര്‍ഹതന്മാര്‍ മുതലായ പല കൂട്ടരേയും സ്വാമികള്‍ വാദത്തില്‍ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവില്‍ കാശ്മീരത്തില്‍ എത്തി സകലശാസ്ത്രവാദികളേയും ജയിച്ച് അന്നുവരെ ആര്‍ക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതില്‍ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സര്‍വജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടര്‍ന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്നു കോണങ്ങളില്‍ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങള്‍കൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിര്‍വഹിച്ചു് അവയ്ക്കു് യഥാക്രമം തോടകന്‍, ഹസ്താമലകന്‍, പത്മപാദന്‍ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാല്‍ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരന്‍ നിര്‍വികല്പസമാധിയില്‍ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.

ഇതാണു് ഭഗവല്‍പാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാല്‍ അവയില്‍ ചിലതെല്ലാം ഈ സംക്ഷേപത്തില്‍ സ്പര്‍ശിക്കേണ്ടതായി വന്നിട്ടുണ്ട്. സ്വാമികള്‍ തൃശ്ശൂരില്‍വെച്ചാണ് ദേഹവിയോഗം ചെയ്തത് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതില്‍ക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണ് അവയില്‍ തെക്കേമഠം പത്മപാദന്റേയും ഇടയില്‍മഠം ഹസ്താമലകന്റെയും നടുവില്‍മഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണ്. ആ ആചാര്യന്മാര്‍ പ്രസ്തുത മഠങ്ങള്‍ സ്ഥാപിച്ചതു തങ്ങലുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദര്‍ശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയില്‍മഠം തെക്കേമഠത്തില്‍ പില്‍കാലത്തില്‍ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോള്‍ സ്വാമിയാര്‍മഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്ന് ഇപ്പോള്‍ ഒരില്ലമുണ്ട്. എന്നാല്‍ അതു സ്വാമികളുടെ പൂര്‍വാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കള്‍ തെക്കേമഠത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തില്‍നിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ ആ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികള്‍ കൊല്ലം 1085-ആമാണ്ടു കുംഭമാസം 10-ആംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.

കൃതികള്‍

ഭഗവല്‍പാദരുടെ കൃതികള്‍ സമാഹരിച്ചു് ഇരുപതു പുസ്തകങ്ങളായി ശ്രീരങ്ഗം വാണീവിലാസ മുദ്രാലയത്തില്‍നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയെ (1) ഭാഷ്യങ്ങള്‍ (2) മൂലഗ്രന്ഥങ്ങള്‍ (3) സ്തോത്രങ്ങള്‍ (4) മന്ത്രശാസ്ത്രം എന്നിങ്ങനെ നാലിനമായി വിഭജിക്കാവുന്നതാണ്.

ഭാഷ്യങ്ങള്‍

ഒന്നാമത്തെ ഇനത്തില്‍ സര്‍വോല്‍കൃഷ്ടമായിട്ടുള്ളതു ബാദരായണന്റെ വേദാന്ത (ഉത്തരമീമാംസാ)സൂത്രങ്ങള്‍ക്കു് ആചാര്യന്‍ രചിച്ചിട്ടുള്ള ഭാഷ്യംതന്നെയാണ്. ആ സൂത്രങ്ങള്‍ക്കു ശാരീരകമീമാംസാസൂത്രങ്ങളെന്നും, ബ്രഹ്മസൂത്രങ്ങളെന്നും കൂടി പേരുള്ളതിനാല്‍ പ്രസ്തുതഭാഷ്യത്തെ ബ്രഹ്മസൂത്രഭാഷ്യമെന്നും ശാരീരകമീമാംസാഭാഷ്യമെന്നുംകൂടി പറയാറുണ്ട്. അതു കഴിഞ്ഞാല്‍ പിന്നീട് ഉപനിഷദ്ഭാഷ്യങ്ങള്‍ക്കാകുന്നു പ്രാധാന്യം. ഭഗവല്‍പാദര്‍ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂ ക്യോപനിഷത്ത്, ഐതരേയോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് ഈ പത്തു പ്രാചീനോപനിഷത്തുകള്‍ക്കും ഗൗഡപാദന്റെ മാണ്ഡൂക്യകാരികയ്ക്കും പുറമേ നൃസിംഹപൂര്‍വതാപന്യുപനിഷത്തിനും ഭാഷ്യം നിര്‍മ്മിച്ചിട്ടുണ്ട്. ഒടുവിലത്തെ ഭാഷ്യം പത്മപാദന്റെ പ്രാര്‍ത്ഥന അനുസരിച്ചായിരിക്കണമെന്നു ഞാന്‍ ഊഹിക്കുന്നു. ഇവ കൂടാതെ അഥര്‍വശിഖ. അഥര്‍വശിരസ്സ് ഈ രണ്ടുപനിഷത്തുകള്‍ക്കുകൂടി അദ്ദേഹത്തിന്റെ ഭാഷ്യങ്ങളുണ്ടെന്നു ചിലര്‍ പറയുന്നു. എങ്കിലും അവ കണ്ടുകിട്ടീട്ടില്ല. അടുത്ത പടിയില്‍ നില്ക്കുന്നതു ഭഗവദ് ഗീതാഭാഷ്യമാകുന്നു. ബ്രഹ്മസൂത്രങ്ങള്‍, ദശോപനിഷത്തുകള്‍ ഭഗവദ്ഗീത ഇവയെ പ്രസ്ഥാനത്രയമെന്നു പറയുന്നു. പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങള്‍ രചിക്കുന്ന പണ്ഡിതശ്രേഷ്ഠന്മാരെയാകുന്നു പരിപൂര്‍ണ്ണന്മാരായ മതാചാര്യന്മാരായി ഭാരതീയര്‍ അങ്ഗീകരിക്കുന്നത്. ആദ്യത്തെ, പ്രസ്ഥാനത്രയഭാഷ്യകാരനാണ് ശങ്കരഭഗവല്‍പാദര്‍. ഭഗവദ്ഗീതയ്ക്കുപുറമെ മഹാഭാരതാന്തര്‍ഗതങ്ങളായ വിഷ്ണുസഹസ്രനാമത്തിനും സനല്‍ സുജാതീയത്തിനും ആചാര്യന്‍ ഭാഷ്യകാരനാണ്. അവ കൂടാതെ ലളിതാത്രിശതിക്കും ഹസ്താമലകന്റെ ‘‘നിമിത്തം മനശ്ചക്ഷുരാദിപ്രവൃത്തൗ’’ എന്നു തുടങ്ങുന്ന ഒരു ചെറിയ വേദാന്ത കൃതിക്കുംകൂടി അദ്ദേഹം ഭാഷ്യം രചിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടെങ്കിലും ത്രിശതീഭാഷ്യം അദ്ദേഹത്തിന്റെ കൃതിയല്ലെന്നുള്ളതിന് അതില്‍ത്തന്നെ തെളിവുണ്ട്. ‘ഹല്ലീസലാസ്യ സന്തുഷ്ടാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ പ്രസ്തുതഭാഷ്യകാരന്‍ ഹാരാവലീകോശത്തില്‍നിന്നു് ഒരു ശ്ലോകാര്‍ദ്ധം ഉദ്ധരിക്കുന്നു. ഹാരാവലി, ത്രികാണ്ഡശേഷം തുടങ്ങിയ കോശ ഗ്രന്ഥങ്ങളുടെ പ്രണേതാവായ പുരുഷോത്തമദേവന്‍ എന്ന ബൌദ്ധാചാര്യന്‍ ജീവിച്ചിരുന്നതു ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണ്. അതിനാല്‍ ത്രിശതീഭാഷ്യത്തിന്റെ നിര്‍മ്മാതാവു ശൃങ്ഗേരിപീഠത്തെ അനന്തരകാലത്തില്‍ അലങ്കരിച്ചിരുന്ന മറ്റൊരു യതിവര്യനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. വിഷ്ണുസഹസ്രനാമഭാഷ്യം ഗോവിന്ദസ്വാമികളുടെ ആജ്ഞ അനുസരിച്ചു രചിച്ചതാണ്.

മൂലഗ്രന്ഥങ്ങള്‍

സ്വാമികള്‍ അദ്വൈതവേദാന്തതത്വങ്ങളെ പ്രസ്പഷ്ടമാക്കുന്നതിനുവേണ്ടി വലുതും ചെറുതുമായി മുപ്പത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവ (1) വിവേകചൂഡാമണി; (2) ഉപദേശസാഹസ്രി; (3) അപരോക്ഷാനുഭൂതി; (4) വാക്യവൃത്തി; (5) സ്വാത്മനിരൂപണം; (6) ആത്മബോധം; (7) ശതശ്ലോകി; (8) ദശശ്ലോകി; (9) സര്‍വവേദാന്തസിദ്ധാന്തസാരസംഗ്രഹം; (10) പ്രബോധസുധാകരം; (11) സ്വാത്മപ്രകാശിക; (12) മനീഷാപഞ്ചകം; (13) അദ്വൈതപഞ്ചരത്നം; (14) നിര്‍വാണഷട്കം; (15) അദ്വൈതാനുഭൂതി; (16) ബ്രഹ്മാനുചിന്തനം; (17) പ്രശ്നോത്തരരത്നമാലിക; (18) സദാചാരാനുസന്ധാനം; (19) യോഗതാരാവലി; (20) ഉപദേശപഞ്ചകം; (21) ധന്യാഷ്ടകം; (22) ജീവന്മുക്താനന്ദ ലഹരി; (23) അനാത്മശ്രീവിഗര്‍ഹണപ്രകരണം; (24) സ്വരൂപാനുസന്ധാനം; (25) യതിപഞ്ചകം; (26) പഞ്ചീകരണം; (27) തത്വോപദേശം; (28) ഏകശ്ലോകി; (29) മായാപഞ്ചകം; (30) പ്രൗഢാനുഭൂതി; (31) ബ്രഹ്മജ്ഞാനാവലീമാല; (32) ലഘുവാക്യവൃത്തി; (33) നിര്‍വാണമഞ്ജരി ഈ ഗ്രന്ഥങ്ങളാകുന്നു.

സ്തോത്രങ്ങള്‍

ഭഗവല്‍പാദര്‍ (1) ഗണപതിസ്തോത്രങ്ങള്‍; (2) സുബ്രഹ്മണ്യസ്തോത്രം; (3) ശിവസ്തോത്രങ്ങള്‍; (4) ദേവീസ്തോത്രങ്ങള്‍; (5) വിഷ്ണുസ്തോത്രങ്ങള്‍; (6) സങ്കീര്‍ണ്ണസ്തോത്രങ്ങള്‍ ഇങ്ങനെ പല ദേവതകളേയും അധികരിച്ചു സ്തോത്രരത്നങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (1)ഗണേശപഞ്ചത്നം; (2) ഗണേശഭുജങ്ഗം ഇവ ഒന്നാമത്തെവകുപ്പിലും; (3) സുബ്രഹ്മണ്യഭുജങ്ഗം രണ്ടാമത്തെ വകുപ്പിലും; (4) ശിവഭുജങ്ഗം, (5) ശിവാനന്ദലഹരി, (6) ശിവപാദാദികേശാന്തവര്‍ണ്ണസ്തോത്രം, (7) ശിവകേശാദിപാദാന്തവര്‍ണ്ണനസ്തോത്രം, (8) വേദസാരശിവസ്തോത്രം, (9) ശിവാപരാധക്ഷമാപണസ്തോത്രം, (10) സുവര്‍ണ്ണമാലാസ്തുതി, (11) ദശശ്ലോകീസ്തുതി, (12) ദക്ഷിണാമൂര്‍ത്തിവര്‍ണ്ണമാലാസ്തോത്രം, (13) ശ്രീദക്ഷിണാമൂര്‍ത്യഷ്ടകം, (14) ശ്രീമൃത്യുഞ്ജയമാനസിക പൂജാസ്തോത്രം, (15) ശിവനാമാവല്യഷ്ടകം, (16) ശിവപഞ്ചാക്ഷരസ്തോത്രം, (17) ഉമാമഹേശ്വരസ്തോത്രം ഇവ മൂന്നാമത്തെ വകുപ്പിലും ഉള്‍പ്പെടും. (18) സൗന്ദര്യലഹരി, (19) ദേവീഭുജങ്ഗസ്തോത്രം, (20) ആനന്ദലഹരി, (21) ത്രിപുരസുന്ദരീ വേദപാദസ്തോത്രം, (22) ത്രിപുരസുന്ദരീമാനസപൂജാസ്തോത്രം, (23) ദേവീഷഷ്ട്യുപചാരപൂജാസ്തോത്രം, (24) ത്രിപുരസുന്ദര്യഷ്ടകം, (25) ലളിതാപഞ്ചരത്നം, (26) കല്യാണവൃഷ്ടിസ്തവം, (27) നവരത്നമാലിക, (28) മന്ത്രമാതൃകാപുഷ്പമാലാസ്തവം, (29) ഗൗരീദശകം, (30) ദേവീഭുജങ്ഗം ഇവയാണ് നാലാമത്തെ വകുപ്പില്‍ ചേരുന്നത്. അഞ്ചാമത്തെ വകുപ്പില്‍ (31) ഹനൂമല്‍പഞ്ചകം, (32) ശ്രീരാമഭുജങ്ഗം, (33) ലക്ഷ്മീനൃസിംഹ പഞ്ചരത്നം, (34) ലക്ഷമീനൃസിംഹകരുണാരസസ്തോത്രം, (35) ശ്രീവിഷ്ണുഭുജങ്ഗം, (36) വിഷ്ണുപാദാദികേശാന്തസ്തോത്രം, (37) പാണ്ഡുരങ്ഗാഷ്ടകം, (38) അച്യുതാഷ്ടകം, (39) കൃഷ്ണാഷ്ടകം, (40) ഹരിസ്തുതി, (41) ഗോവിന്ദാഷ്ടകം, (42) ഭഗവന്മാനസപൂജ, (43) മോഹമുദ്ഗരം ഇവയാണ് അന്തര്‍ഭവിക്കുന്നത്. ആറാമത്തേ വകുപ്പില്‍ (44) കനകധാരാസ്തോത്രം, (45) അന്നപൂര്‍ണ്ണാഷ്ടകം, (46) മീനാക്ഷീപഞ്ചരത്നം, (47) മീനാക്ഷീസ്തോത്രം, (48) ദക്ഷിണാമൂര്‍ത്തിസ്തോത്രം, (49) കാലഭൈരവാഷ്ടകം, (50) നര്‍മ്മദാഷ്ടകം, (51) യമുനാഷ്ടകം, (52) മണികര്‍ണ്ണികാഷ്ടകം, (53) നിര്‍ഗ്ഗുണമാനസപൂജ, (54) പ്രാതഃസ്മരണസ്തോത്രം, (55) ജഗന്നാഥാഷ്ടകം, (56) ഷട്പദീസ്തോത്രം, (57) ഭ്രമരാംബാഷ്ടകം, (58) ശിവപഞ്ചാക്ഷരനക്ഷത്രമാലാസ്തോത്രം, (59) ദ്വാദശലിങ്ഗസ്തോത്രം, (60) അര്‍ദ്ധനാരീശ്വരസ്തോത്രം, (61) ശാരദാഭുജങ്ഗപ്രയാതാഷ്ടകം, (62) ഗുര്‍വഷ്ടകം, (63) കാശീപഞ്ചകം (64) നര്‍മ്മാദാഷ്ടകം ഈ സ്തോത്രങ്ങള്‍ അടങ്ങുന്നു.

മന്ത്രശാസ്ത്രം

മന്ത്രശാസ്ത്രത്തില്‍ ഭഗവല്‍പാദരുടെ കൃതി 32 പടലങ്ങളായി വിഭജിച്ചിട്ടുള്ള സുപ്രസിദ്ധമായ പ്രപഞ്ച സാരമാകുന്നു. ഇതുകൂടാതെ സപര്യാഹൃദയം എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹത്തിന്റേതാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. അതു വാണീവിലാസക്കാര്‍ ആചാര്യകൃതിസമുച്ചയത്തില്‍ ഉള്‍പ്പെടുത്തീട്ടില്ല. അതുപോലെ സൗഭാഗ്യവിദ്യ, സുഭഗോദയ പദ്ധതി ഇങ്ങനെ വേറെയും മന്ത്രശാസ്ത്രരഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ചില കൃതികള്‍ അദ്ദേഹത്തിന്റേതാണെന്നു ചില പഴമക്കാര്‍ പറഞ്ഞുവരുന്നു. സുഭഗോദയം ഭഗവല്‍പാദരുടെ കൃതിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതും പ്രഭയെന്ന വ്യാഖ്യാനവും ത്രിപുരാപൂജയ്ക്ക് ഋജുവിമര്‍ശിനി എന്ന വ്യാഖ്യയും ശാംഭവോദയം എന്നൊരു തന്ത്രനിബന്ധവും ശിവാനന്ദയോഗി എന്നൊരു സിദ്ധന്റെ കൃതികളാകുന്നു. ശിവാനന്ദന്റെ കാലദേശങ്ങള്‍ അവിജ്ഞാതങ്ങളായിരിക്കുന്നു.

ശാങ്കരസ്മൃതി

കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ഒരു ശങ്കരന്‍ നമ്പൂരിയുടെ കൃതിയെന്നല്ലാതെ അതു ഭഗവല്‍പാദരുടെ നിബന്ധമാണെന്നു പറയുവാന്‍ യാതൊരു നിര്‍വാഹവും കാണുന്നില്ല. ഒന്നാമതു് അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാര്‍ഗ്ഗവസ്മൃതി ഇനിയും കണ്ടു കിട്ടീട്ടില്ല. രണ്ടാമതു ഭാര്‍ഗ്ഗവസ്മൃതിയേയോ ശാങ്കരസ്മൃതിയേയോ ഇതരസ്മൃതികാരന്മാര്‍ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, ശാങ്കരസ്മൃതി തന്റെ കാലത്തുണ്ടായിരുന്നു എങ്കില്‍ എതു നിശ്ചയമായി അറിഞ്ഞിരിക്കേണ്ട മാധവാചാര്യര്‍പോലും സര്‍വസ്മൃതി പ്രദീപമായ ‘പരാശരമാധവീയ’ത്തില്‍ അങ്ങനെയൊരു ഗ്രന്ഥമുള്ളതായി പറയുന്നുമില്ല. ആചാര്യപാദരുടെ ശിഷ്യനായ വിശ്വരൂപന്റെ ബാലക്രീഡയിലും ശാങ്കരസ്മൃതിയെ സ്മരിച്ചുകാണുന്നില്ലെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടു്. മൂന്നാമതു ഭഗവല്‍പാദരുടെ കവിതാശൈലി ശാങ്കരസ്മൃതിയില്‍ ഒരിടത്തും തൊട്ടുതെറിച്ചിട്ടുപോലുമില്ല. നാലാമതു സന്ന്യാസിവര്യനായ ആ മഹാത്മാവു കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥം നിര്‍മ്മിച്ചിരിക്കുകയില്ലെന്നുമാത്രമല്ല, നിര്‍മ്മിച്ചാല്‍തന്നെ കര്‍മ്മകാണ്ഡോപാസകന്മാരായ അന്നത്തെ നമ്പൂരിമാര്‍ അതു പ്രമാണത്വേന അങ്ഗീകരിച്ചിരിക്കുകയുമില്ല. അഞ്ചാമതു വസ്തുവുടമസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ‘ജന്മി’ എന്ന പദം ശാങ്കരസ്മൃതിയില്‍ ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.

‘‘ജന്മിനോ യദി ഭൂദേവാ ജന്മോപഗ്രഹണാല്‍ ക്വചില്‍

ആഗതേന ച ജീവേയുര്‍ജ്ജന്മഭോഗേന കര്‍ഷകാല്‍
സര്‍വേ ജന്മിന ഏതേന വ്യാഖ്യാതാ ഇതി ഭാര്‍ഗ്ഗവഃ
സ്വക്ഷേത്രേ സങ്ഗ്രഹം ചക്രേ വിഷ്ണുദ്ധര്‍മ്മപതിര്‍ഭൃഗുഃ
ലജ്ജതേ ഭര്‍ത്സ്യതേ തേന വിപ്രഃ കാമീ ശമോചിതഃ
ജല്മേതി വര്‍ണ്ണവ്യത്യാസാല്‍ തല്‍സംബന്ധേന സാച ഭ്രഃ
ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം’’

എന്ന ശ്ലോകങ്ങള്‍ നോക്കുക.‘ലജ്’ ധാതുവിനു പൃഷോദരാ ദിരീത്യാ വര്‍ണ്ണവ്യത്യാസം വന്നിട്ടു ജല്മി എന്ന പദവും ‘ജല്മി’ രൂപാന്തരപ്പെട്ടു ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരന്‍ പറയുന്നത്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിനു സര്‍വശാസ്ത്രജ്ഞനായ ഭഗവല്‍പാദരെ ഉത്തരവാദി ആക്കുന്നത് അന്യായമാണ്. ജന്മിക്കും ജമിന്ദാര്‍ക്കും ആഗമം ഒന്നുതന്നെയാണ്. ജന്മി ഏതു ധാതുവില്‍നിന്നു വന്നാലും പ്രകൃതാര്‍ത്ഥത്തില്‍ അതു സംസ്കൃതഭാഷയില്‍ പ്രയോക്തവ്യമല്ലെന്നുള്ളതില്‍ പക്ഷാന്തരത്തിന് അവകാശമില്ലല്ലോ. ഇനിയും പലതും പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പറയുവാനുണ്ട്. എത്രയോ ശങ്കരാചാര്യന്മാര്‍ കേരളത്തില്‍ ഓരോ കാലത്തു ജീവിച്ചിരുന്നിട്ടുണ്ട്. പയ്യൂര്‍ ശങ്കരഭട്ടതിരി എന്നൊരു പണ്ഡിതന്‍ ക്രി.പി. പതിന്നാലാം ശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദഭഗവല്‍പാദനായിരുന്നു എന്നു വേദാരണ്യവാസുദേവന്റെ ശിവോദയത്തില്‍ നിന്ന് അറിയുന്നു. ശാങ്കരസ്മൃതി അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നറിവില്ല. പരപ്രതാരണംചെയ്തു സ്വകീയമായ ഗ്രന്ഥത്തിനു മേന്മ നേടുവാന്‍വേണ്ടി ആരെങ്കിലും ശങ്കരപദം അതോടു ഘടിപ്പിച്ചുമിരിക്കാവുന്നതാണ്.

ഭഗവല്‍പാദരുടെ മഹിമ

സ്വാമികളുടെ കൃതികളില്‍ ഒന്നിനെപ്പറ്റിയും എന്തെങ്കിലും പ്രതിപാദിക്കുവാന്‍ ഈ പുസ്തകത്തില്‍ സ്ഥലസൗകര്യമില്ല; അതിനു വലിയ തോതില്‍ മറ്റൊരു പുസ്തകംതന്നെ എഴുതേണ്ടിവരുന്നതാണ്. അതുകൊണ്ട് അതിനായി ഇവിടെ ഉദ്യമിക്കുന്നില്ല. ഒരു കവിയുടേയോ, ഗദ്യകാരന്റേയോ, തത്വചിന്തകന്റേയോ, സന്മാഗ്ഗദര്‍ശിയുടേയോ, പ്രതിവാദിഭയങ്കരനായ ശാസ്ത്രവാദിയുടേയോ, സാക്ഷാല്‍കൃതബ്രഹ്മാവായ യോഗിയുടേയോ, സനാതനധര്‍മ്മപ്രതിഷ്ഠാപകനായ ആചാര്യന്റേയോ, സര്‍വവിദ്യാവിചക്ഷണനായ ജീവന്മുക്തന്റേയോ, – ഏതുനിലയില്‍നിന്നു നോക്കിയാലും അദ്ദേഹം അതിമാനുഷനായി, അപ്രതിരഥനായി, അഖണ്ഡതേജസ്വിയായി, അത്ഭുതപ്രഭാവനായി പരിലസിക്കുന്നു. അദ്ദേഹം പുനഃസ്ഥാപനം ചെയ്ത അദ്വൈതമതം അതിന്റെ സ്വതന്ത്രതകൊണ്ടും മാര്‍മ്മികതകൊണ്ടും സര്‍വ്വങ്കഷതകൊണ്ടും ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നു. അന്ധവിശ്വാസത്തിന്റെ ത്രസരേണുവിനുപോലും അവിടെയെങ്ങും സ്ഥാനമില്ല; സര്‍വവും ബുദ്ധിഗ്രാഹ്യം, ഉപപത്തിയുക്തം, ക്ഷോദ ക്ഷമം. ആ സിദ്ധാന്തം ആദിത്യബിംബത്തെപ്പോലെ പരിപൂര്‍ണ്ണമാകുന്നു; അധ്യാഹാരാപേക്ഷ അവിടെയെങ്ങുംതന്നെയില്ല. ഭഗവല്‍പാദര്‍ ജനിച്ച കാലത്തു കര്‍മ്മമാര്‍ഗ്ഗവും ഭക്തിമാര്‍ഗ്ഗവും തമ്മില്‍ ഉല്‍ഗതിക്കു് അവ എത്രമാത്രം ഉപകരിക്കുന്നു എന്നും ബാദരായണസൂത്രങ്ങളില്‍ അവയുടെ അനപലപനീയമായ സമന്വയം എങ്ങനെ സാധിച്ചിരിക്കുന്നു എന്നും വിശദീകരിച്ചു. ആത്മാവും ബ്രഹ്മവും ഒന്നാണെന്നും വേദങ്ങളില്‍ കാണുന്ന തത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥം മറ്റൊന്നല്ലെന്നും ആ. ഐക്യജ്ഞാനംതന്നെയാണ് മോക്ഷമെന്നും പ്രമാണംകൊണ്ടും യുക്തി കൊണ്ടും സ്ഥാപിച്ചു. ‘സംസാരഹേതുനിവൃത്തിസാധനബ്രഹ്മാത്മൈകത്വവിദ്യ’ യാണ് അദ്ദേഹം പ്രവചിച്ചത്. ഇതത്രേ അദ്ദേഹത്തിന്റെ മഹോപദേശരഹസ്യമെങ്കിലും ‘ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസങ്ഗിനാം’ എന്ന ന്യായമനുസരിച്ചു സാധാരണന്മാര്‍ക്കു ഭക്തിമാര്‍ഗ്ഗസഞ്ചാരം ആവശ്യമാണെന്ന് അദ്ദേഹം നിര്‍ണ്ണയിക്കുകയും തന്നിമിത്തം ആ മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ക്കു് അഭിരുചി ജനിപ്പിക്കുന്ന അനവധി സ്തോത്രങ്ങള്‍ രചിക്കുകയും ചെയ്തു. അവയില്‍ സൗന്ദര്യലഹരി, ശിവാനന്ദലഹരി, വിഷ്ണുപാദാദികേശം തുടങ്ങിയ ചില സ്തോത്രങ്ങളുടെ മാഹാത്മ്യം അന്യാദൃശമാകുന്നു. അദ്ദേഹം മേല്പത്തൂര്‍ ഭട്ടതിരി പറഞ്ഞിട്ടുള്ളതുപോലെ ഒരു ദേവനിലും പക്ഷപാതിയായിരുന്നില്ല; ഏതു ദേവനേയും ദേവിയേയും ഉള്ളഴിഞ്ഞു സ്തുതിച്ചു. നാസ്തികമതമായ ബുദ്ധദര്‍ശനത്തെ ഖണ്ഡിക്കുക എന്നുള്ളതായിരുന്നു തന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് എങ്കിലും ബൗദ്ധന്മാരില്‍നിന്നുപോലും സ്വീകാര്യങ്ങളായ പല തത്വങ്ങളും സ്വീകരിച്ചു. ഭാരതത്തിന്റെ വിവിധപ്രാന്തങ്ങളില്‍ ബുദ്ധമതാചാര്യന്മാരെപ്പോലെ അദ്ദേഹവും സ്യന്നാസിമഠങ്ങള്‍ സ്ഥാപിച്ചു. കാഞ്ചീപുരത്തെ കാമകോടിപീഠവും അദ്ദേഹം പ്രതിഷ്ഠിച്ചതായിത്തന്നെ വിചാരിക്കണം. അഗാധമായ തത്വചിന്തകൊണ്ടും അസന്ദിഗ്ദ്ധമായ പ്രതിപാദനരീതികൊണ്ടും അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങള്‍ ആരുടെ ഹൃദയത്തേയും ഹഠാദാകര്‍ഷിക്കുന്നു. ‘പ്രസാദഗാംഭീര്യഗുണാഭിരാമം’ എന്നു ശങ്കരവിജയകാരന്‍ ബ്രഹ്മസൂത്രഭാഷ്യത്തിനു നല്കീട്ടുള്ള വിശേഷണം അത്യന്തം സമുചിതമാണ്. ‘ഏകശ്ലോകോപി യേഷു പ്രഥിതകവിജനാനന്ദസന്ദോഹകന്ദഃ’ എന്നു നവകാളിദാസനെപ്പോലെ നമുക്കും അതിശയോക്തിഭയം കൂടാതെ അദ്ദേഹത്തിന്റെ സ്തോത്രങ്ങളെ സ്തുതിക്കാം:

‘‘ഗിരാം ധാരാ കല്പദ്രുമകുസുമധാരാ പരഗുരോ-

സ്തദര്‍ത്ഥാളീ ചിന്താമണികിരണവേണ്യാഗുണനികാ
അഭങ്ഗവ്യങ്ഗ്യൗഘസ്സുരസുരഭിദുഗ്ദ്ധോര്‍മ്മിസഹഭ്രര്‍-
ദ്ദിവം ഭവ്യൈഃ കാവ്യൈഃ സൃജതി വിദുഷാം ശങ്കരഗുരുഃ.’’

എന്നും,

‘‘സോല്‍ക്കണ്ഠാകുണ്ഠകണ്ഠീരവനഖരവര-

ക്ഷുബ്ധമത്തേഭകുംഭ-

പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാ-

ബദ്ധദോര്യുദ്ധലീലാ

മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാര്‍ണ്ണവനികടസമു-

ല്ലോലകല്ലോലമൈത്രീ-

പാത്രീഭൂതപ്രഭൂതാ ജയതി യതിപതേഃ

കീര്‍ത്തിമാലാ വിശാലാ.’’

എന്നും അദ്ദേഹം സ്വാമികളെപ്പറ്റി ചെയ്യുന്ന പ്രശസ്തിഗാനം ഏറ്റുപാടാന്‍ കേരളീയരായ നമുക്കാണ് സര്‍വ്വോപരി അവകാശമുള്ളതും ഔത്സുക്യമുണ്ടാകേണ്ടതും. ശങ്കരന്‍ ജനിച്ച കേരളം സാമാന്യമായ ഒരു ഭൂവിഭാഗമല്ല. അദ്ദേഹത്തിന്റെ ഓരോ അപദാനങ്ങളില്‍കൂടിയും നാം ധീരധീരനായ ഒരു ദേശാഭിമാനിയെ—സാര്‍വ്വലൗകികനായ ഒരു സമന്വയീകരണനിപുണനെ—വിസ്മയനീയചരിതനായ ഒരു വിശ്വാനുജിഘൃക്ഷുവിനെ ആണ് നിരീക്ഷിക്കുന്നത്. ആ മഹാനുഭാവന്റെ സ്മരണ നമുക്കു പര്യാപ്തമായ ഐകമത്യബോധം പ്രദാനം ചെയ്യുമാറാകട്ടെ.

ശിഷ്യപരമ്പരയും മറ്റും

ഉത്തരമീമാംസാദര്‍ശനചരിത്രത്തില്‍ ബാദരായണനുശേഷം അടുത്തതായി നാം കാണുന്നതു ഗൗഡപാദനെയാകുന്നു. ഗൗഡപാദന്‍ ഗോവിന്ദസ്വാമിയുടെ ആചാര്യനും ഭഗവല്‍പാദരുടെ പ്രാചാര്യനുമാകുന്നു. അദ്ദേഹം ശുകബ്രഹ്മര്‍ഷിയുടെ ശിഷ്യനാണെന്നു പറയുന്നതു ശരിയല്ല. ഗൗഡപാദന്‍ മാണ്ഡൂക്യോപനിഷത്തിന് 215 ശ്ലോകങ്ങളില്‍ കാരിക നിര്‍മ്മിച്ചിട്ടുണ്ട്. ആ കാരികയ്ക്കു ഭഗവല്‍പാദര്‍ ഭാഷ്യം രചിച്ചുവെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മാണ്ഡൂക്യകാരികയില്‍നിന്നാണ് മായാവാദം സ്വാമികള്‍ സ്വീകരിച്ചത്. സ്വാമികളുടെ ശിഷ്യന്മാരില്‍ പത്മപാദന്‍ ബ്രഹ്മസൂത്ര ഭാഷ്യത്തിലെ ആദ്യത്തെ അഞ്ചു പാദങ്ങള്‍ക്കു പഞ്ചപാദിക എന്നും ശേഷം പാദങ്ങള്‍ക്കു വൃത്തിയെന്നും പേരുള്ള ടീക നിര്‍മ്മിച്ചു. സുരേശ്വരന്റെ പ്രധാനകൃതികള്‍ സൂത്രഭാഷ്യവാര്‍ത്തികവും, നൈഷ്കര്‍മ്മ്യസിദ്ധിയുമാണ്. അവയ്ക്കു പുറമേ തൈത്തിരിയോപനിഷദ്ഭാഷ്യത്തിനും ബൃഹദാരണ്യകോപനിഷദ്ഭാഷ്യത്തിനും ദക്ഷിണാമൂര്‍ത്തിസ്തവത്തിനുംകൂടി അദ്ദേഹം ടീകകള്‍ രചിച്ചിട്ടുണ്ട്. ആനന്ദഗിരിയുടെ അദ്വൈതഗ്രന്ഥത്തിനു പേര്‍ ന്യായനിര്‍ണ്ണയമെന്നാണ്. വാചസ്പതിമിശ്രന്‍ ഷഡ്ദര്‍ശനങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു. പൂര്‍വ്വമീമാംസയില്‍ ന്യായകണികയും തത്വബിന്ദുവും സാംഖ്യത്തില്‍ സാംഖ്യതത്വകൗമുദിയും യോഗത്തില്‍ യോഗഭാഷ്യവിശാരദിയും അദ്ദേഹത്തിന്റെ കൃതികളാണ്. ഉത്തരമീമാംസയില്‍ ആ മഹാശയന്‍ മണ്ഡനമിശ്രന്റെ ബ്രഹ്മസിദ്ധിക്കു ബ്രഹ്മതത്വസമീക്ഷയെന്നും ഭഗവല്‍പാദരുടെ ബ്രഹ്മസൂത്രഭാഷ്യത്തിനു ഭാമതിയെന്നും രണ്ടു മഹനീയങ്ങളായ വ്യാഖ്യാനങ്ങള്‍ രചിച്ചു. രണ്ടു പേരുടെ സിദ്ധാന്തങ്ങളേയും കഴിവുള്ളിടത്തോളം സംയോജിപ്പിച്ചു. ഭാമതിക്ക് അമലാനന്ദന്‍ (പതിമൂന്നാം ശതകം) കല്പതരുവും, കല്പതരുവിന് അപ്പയ്യ്യദീക്ഷിതര്‍ (ക്രി.പി. പതിനാറാം ശതകം) പരിമളവും രചിച്ചു. പ്രകാശാത്മയതി (ക്രി.പി. 1200) പഞ്ചപാദികയ്ക്കു വിവരണമെഴുതി. അങ്ങനെ ഭാമതീ പ്രസ്ഥാനമെന്നും വിവരണപ്രസ്ഥാനമെന്നും അദ്വൈതവേദാന്തത്തില്‍ രണ്ടു ശാഖകള്‍ ഉത്ഭവിച്ചു. വിദ്യാരണ്യന്‍ വിവരണത്തിനു വിവരണപ്രമേയസങ്ഗ്രഹം നിര്‍മ്മിച്ചു. വിഷ്ണുഭട്ടന്‍ അതിനു ഋജൂവിവരണമെന്ന ഒരു ടീകയും, ഭാരതീതീര്‍ത്ഥനെന്നുകൂടി പേരുള്ള രാമാനന്ദന്‍ ഋജൂവിവരണത്തിനു ത്രയ്യന്തഭാവദീപിക എന്ന മറ്റൊരു ടീകയും രചിച്ചു. മഹാകവി ശ്രീഹര്‍ഷന്റെ (ക്രി.പി. പന്ത്രണ്ടാം ശതകം) ഖണ്ഡനഖണ്ഡഖാദ്യവും, മധുസൂദനസരസ്വതിയുടെ (ക്രി.പി. പതിനാറാം ശതകം) അദ്വൈതസിദ്ധിയും അദ്വൈതവേദാന്തത്തിലെ മറ്റു രണ്ടു പ്രമാണഗ്രന്ഥങ്ങളാകുന്നു. ഈ വിഷയത്തെപ്പറ്റി ഇതിലധികം വിസ്തരിക്കുന്നില്ല. തൃശ്ശുര്‍ മഠങ്ങളിലെ സ്വാമിയാരന്മാരും അദ്വൈതവിഷയകമായി പല ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ട്. അവരുടെ കാലവും മറ്റും കണ്ടുപിടിയ്ക്കുന്നതു വളരെ വിഷമമാണ്.

പത്മപാദാചാര്യര്‍

ഭഗവല്‍പാദരുടെ നാലു ശിഷ്യന്മാരില്‍ പത്മപാദന്‍ ഒരു നമ്പൂരിയാണെന്നു കേരളത്തില്‍ ഐതിഹ്യമുണ്ട്. ‘ഗുരോ മമ ഗൃഹം ബത! ചോളദേശേ’ എന്ന് അദ്ദേഹം ശങ്കരനോടു വിജ്ഞാപനം ചെയ്യുന്നതായി നവകാളിദാസന്‍ പറയുന്നുണ്ടെങ്കിലും അതു കേരളീയര്‍ക്കു വിശ്വസിക്കേണ്ട നിര്‍ബ്ബന്ധമില്ല. ഗോവിന്ദനാഥന്റെ ശങ്കരാചാര്യചരിതം നാലാമധ്യായത്തിലും പത്മപാദാചാര്യചരിതത്തിലും കാണുന്ന കഥ താഴെ ചേര്‍ക്കുന്നു. വെട്ടത്തുനാട്ടു തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനു സമീപം ആലത്തൂര്‍ ഗ്രാമത്തില്‍ പെട്ട വേമണ്ണില്ലത്തില്‍ സോമശര്‍മ്മാവിന്റെ പുത്രനായി വിഷ്ണുശര്‍മ്മാവു ജനിച്ചു. സോമശര്‍മ്മാവിനു നരസിംഹോപാസ്തിയുടെ ഫലമായിട്ടായിരുന്നു ആ സന്താനം ലഭിച്ചത്. ബാല്യത്തില്‍തന്നെ അതിബുദ്ധിമാനായ വിഷ്ണുശര്‍മ്മാവു വേദശാസ്ത്രപാരഗനായും നരസിംഹോപാസകനായും തീര്‍ന്നു. തന്റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നു സമുദ്ധരിക്കുന്നതിനായി വൈശ്യവൃത്തി സ്വീകരിച്ചു ധാരാളം ധനം സമ്പാദിച്ചു. ഒരിക്കല്‍ യാത്രാമദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ വാണിജ്യദ്രവ്യങ്ങളെല്ലാം കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി. അതു കണ്ടു വൈരാഗ്യംവന്നു ജന്മനാശത്തിനുള്ള മാര്‍ഗ്ഗമന്വേഷിച്ചു കാശിയില്‍ ചെന്നു ഭഗവല്‍പാദരുടെ അന്തേവാസിത്വം സ്വീകരിച്ചു. ഒടുവില്‍ ബദര്യാശ്രമത്തില്‍ പണ്ടു നരനാരായണന്മാര്‍ തപസ്സു ചെയ്തിരുന്ന നാരായണഗിരിയില്‍ വിഷ്ണുപ്രതിമ സ്ഥാപിച്ച് അതിന്റെ പൂജയ്ക്കു നമ്പൂരിമാരെത്തന്നെ നിയമിച്ചു. ഇന്നും ആ ക്ഷേത്രത്തില്‍ പൂജയ്ക്കു നമ്പൂരിമാര്‍ക്കുമാത്രമേ അവകാശമുള്ളു. പത്മപാദന്‍ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചുണ്ടാക്കിയ ദണ്ഡാഘാതതീര്‍ത്ഥം ഇക്കാലത്തും കവോഷ്ണമായിത്തന്നെ കാണപ്പെടുന്നു. അവിടെത്തന്നെ ആ മഹാത്മാവു മൂന്നു കൊല്ലം തപസ്സുചെയ്തതിനുശേഷം സമാധിയെ പ്രാപിച്ചു. ഈ കഥയില്‍ അവിശ്വസനീയമായി യാതൊന്നും കാണുന്നില്ല.