close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 142: Line 142:
  
 
[[File:DPankajakshan1.jpg|right|x100px]]
 
[[File:DPankajakshan1.jpg|right|x100px]]
കറതീര്‍ന്ന മാനവികതയുടെ ഉദയം സ്വപ്നം കാണുകയും ആ സ്വപ്നം സാക്ഷാല്കരിക്കുന്നതിനുള്ള ഹൃദയ രേഖകള്‍ കോറി ഇടുകയും ചെയ്യുന്ന മൌലിക ചിന്ത. അപ്രോയാഗികമെന്ന് ഇന്ന് തോന്നുമെങ്കിലും പ്രോയോഗികമാവേണ്ടുന്ന ഒരു തത്ത്വവിചാരകൃതി. ഇന്നത്തേതില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ലോകജീവിതത്തിന്റെ സ്വപ്നരേഖയാണ് ഈ പുസ്തകം.  '''[[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ ]]'''  '''‘[[ഭാവിലോകം]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു.  
+
‘കറതീര്‍ന്ന മാനവികതയുടെ ഉദയം സ്വപ്നം കാണുകയും’ ആ സ്വപ്നം സാക്ഷാല്കരിക്കുന്നതിനുള്ള ഹൃദയ രേഖകള്‍ കോറി ഇടുകയും ചെയ്യുന്ന മൌലിക ചിന്ത. അപ്രായോഗികമെന്ന് ഇന്ന് തോന്നുമെങ്കിലും പ്രായോഗികമാവേണ്ടുന്ന ഒരു തത്ത്വവിചാരകൃതി. ഇന്നത്തേതില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ലോകജീവിതത്തിന്റെ സ്വപ്നരേഖയാണ് ഈ പുസ്തകം.  '''[[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ ]]'''  '''‘[[ഭാവിലോകം]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു.  
 
----
 
----
  

Revision as of 05:50, 3 January 2015

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

തെരഞ്ഞെടുത്ത ഉള്ളടക്കം

എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍ : ആധുനിക മലയാള കവിത

തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.

പ്രിയകരങ്ങളേ, നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
അമിതസൗരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?

എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. (തുടര്‍ന്ന് വായിക്കുക…)


സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍ : നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു)

(തുടര്‍ന്ന് വായിക്കുക…)


പുളിമാന പരമേശ്വരന്‍പിളള
പുളിമാന പരമേശ്വരന്‍പിളള: സമത്വവാദി

ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.

(തുടര്‍ന്ന് വായിക്കുക…)


സി.വി.ബാലകൃഷ്ണന്‍
സി.വി.ബാലകൃഷ്ണന്‍ : ഉപരോധം

“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

(തുടര്‍ന്ന് വായിക്കുക…)


ഇ.സന്തോഷ് കുമാര്‍
ഇ.സന്തോഷ് കുമാര്‍ : ഗാലപ്പഗോസ്

റിങ്‌മാസ്റ്റര്‍ പറഞ്ഞു:

ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!

(തുടര്‍ന്ന് വായിക്കുക…)


പി.രാമന്‍
പി.രാമന്‍: തുരുമ്പ്

ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്‍
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.

(തുടര്‍ന്ന് വായിക്കുക…)


സുന്ദര്‍
സുന്ദര്‍: ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കില്‍

സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാള്‍ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇന്‍സാനിറ്റിക്കുമിടയില്‍ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തില്‍ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നി വയ്‌ക്കോ? (തുടര്‍ന്ന് വായിക്കുക…)


കെ.വി.അഷ്ടമൂര്‍ത്തി: വീടുവിട്ടുപോകുന്നു

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.

എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?

മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…

പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ചാര്‍ളി ചാപ്ലിന്‍
പി എൻ വേണുഗോപാൽ: ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും

ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേര്‍ത്തത്

 


സായാഹ്ന വാര്‍ത്തകള്‍

DPankajakshan1.jpg

‘കറതീര്‍ന്ന മാനവികതയുടെ ഉദയം സ്വപ്നം കാണുകയും’ ആ സ്വപ്നം സാക്ഷാല്കരിക്കുന്നതിനുള്ള ഹൃദയ രേഖകള്‍ കോറി ഇടുകയും ചെയ്യുന്ന മൌലിക ചിന്ത. അപ്രായോഗികമെന്ന് ഇന്ന് തോന്നുമെങ്കിലും പ്രായോഗികമാവേണ്ടുന്ന ഒരു തത്ത്വവിചാരകൃതി. ഇന്നത്തേതില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ലോകജീവിതത്തിന്റെ സ്വപ്നരേഖയാണ് ഈ പുസ്തകം. ഡി പങ്കജാക്ഷക്കുറുപ്പിന്റെ ഭാവിലോകം സായാഹ്ന പ്രസിദ്ധീകരിച്ചു.


വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
GNMPillai-01.jpg
MBNamboothiri-01.jpg
Sebastian-01.jpg
ജി.എൻ.എം.പിള്ള
(ശാന്ത)
രാജനും ഭൂതവും
(നോവൽ)
മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്
അപ്ഫന്റെ മകൾ
(നോവൽ)
സെബാസ്റ്റ്യൻ
ചില്ലുതൊലിയുള്ള തവള
(കവിതാസമാഹാരം)

‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


സാഹിത്യവാരഫലത്തില്‍ നിന്ന്

  • ബേനേദേതാ ക്രോചെ (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും.

(തുടര്‍ന്ന് വായിക്കുക…)]]


“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍
ത്രാസുപൊങ്ങുന്നതും താനേ താണു പോവതും”

എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി ജീ. ശങ്കരക്കുറുപ്പു് മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. (തുടര്‍ന്ന് വായിക്കുക…)]]


  • യാസുനാരി കാവാബാത്താ (1899–1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം:
“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused.
In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.”
മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്‍ണ്‍ തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്‍. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. (തുടര്‍ന്നു വായിയ്ക്കുക …)

ഹരികുമാറിന്റെ കഥ: ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ലാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.

(തുടര്‍ന്നു വായിയ്ക്കുക …)

English Section