close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 33: Line 33:
 
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|തെരഞ്ഞെടുത്ത ഉള്ളടക്കം}}}}
 
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|തെരഞ്ഞെടുത്ത ഉള്ളടക്കം}}}}
 
{{SFbox|shadowcolor=white|align=left|
 
{{SFbox|shadowcolor=white|align=left|
[[File:Anand.jpeg|left|x100px]] [[ആനന്ദ്]]: '''[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി]]''' …ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംഭരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്.
+
[[File:Anand.jpeg|left|x100px]] [[ആനന്ദ്]]: '''[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി]]''' …ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്.
 
[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|തുടർന്നു് വായിക്കുക …]]}}
 
[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|തുടർന്നു് വായിക്കുക …]]}}
 
{{SFbox|shadowcolor=white|align=left|
 
{{SFbox|shadowcolor=white|align=left|

Revision as of 08:10, 17 July 2017

Welcome to Sayahna Foundation
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam
സായാഹ്ന കാലിഡോസ്കോപ്
സായാഹ്ന വാർത്തകൾ
KAAbijith.jpg
അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു് (ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ. പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്.
Sundar-01.jpg
സുന്ദർ: സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാർനും, നിരൂപകനും കഥാകൃത്തുമായ സുന്ദർ ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര­പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്. പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ ഹൃദയത്തിൽ ഒരിടം എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. ഓ.വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം Tragic Idiom എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ആദരാഞ്ജലികൾ!
RanjithKannankattil-01.jpg
രഞ്ജിത് കണ്ണൻകാട്ടിൽ: മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരമായ “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
പുതിയതായി ചേര്‍ത്തത്
തെരഞ്ഞെടുത്ത ഉള്ളടക്കം
Anand.jpeg
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി …ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്. തുടർന്നു് വായിക്കുക …
CVBalakrishnan-01.jpg
സി.വി. ബാലകൃഷ്ണന്‍: ഉപരോധം

“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

(തുടര്‍ന്ന് വായിക്കുക…)
എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം

സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.

(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍: നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)

(തുടര്‍ന്ന് വായിക്കുക…)
സാഹിത്യവാരഫലത്തില്‍ നിന്ന്
KAyyappapanikar.jpg
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:

ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.

(തുടര്‍ന്ന് വായിക്കുക…)