<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Admin</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Admin"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Admin"/>
	<updated>2026-04-23T11:49:55Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8053</id>
		<title>മലയാളഭാഷയുടെ ഉല്‍പത്തി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8053"/>
		<updated>2014-05-01T13:29:24Z</updated>

		<summary type="html">&lt;p&gt;Admin: /* തമിഴകം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[ദ്രാവിഡം]]|  ||[[കേരളവും ആര്യ സംസ്കാരവും]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
= മലയാളഭാഷയുടെ ഉല്‍പത്തി =&lt;br /&gt;
&lt;br /&gt;
== കര്‍ണ്ണാടകവും തെലുങ്കും ==&lt;br /&gt;
&lt;br /&gt;
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്‍.&amp;lt;ref&amp;gt;കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.&lt;br /&gt;
&amp;lt;/ref&amp;gt; എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര്‍ ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര്‍ വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര്‍ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന്‍ മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.&lt;br /&gt;
&lt;br /&gt;
== തമിഴകം ==&lt;br /&gt;
&lt;br /&gt;
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര്‍ പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം&amp;amp;quot; എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍&amp;amp;quot; ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്‍ക്കാപ്പിയ വ്യാഖ്യാതവും&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻവടാ അതു പനി പടുനെടുവരൈ വടക്കും&amp;lt;br /&amp;gt;&lt;br /&gt;
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും&amp;lt;br /&amp;gt;&lt;br /&gt;
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും&amp;lt;br /&amp;gt;&lt;br /&gt;
കടാ അതുതൊന്റു മുതിര്‍ പൌവത്തിന്‍ കടര്‍ക്കും.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ&amp;amp;quot; എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്‍റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു&amp;amp;quot; എന്നു ചിലപ്പതികാരത്തില്‍ വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്‍റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
== മൂവരശര്‍ ==&lt;br /&gt;
&lt;br /&gt;
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്‍പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്‍പതു കാതം ചേരരും അന്‍പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.&amp;lt;ref&amp;gt;ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്‍’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല് (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര&amp;lt;ref&amp;gt;(കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര്‍ വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര്‍ ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്‍. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്‍ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന്‍ എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.&lt;br /&gt;
&amp;lt;/ref&amp;gt;ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന്‍ (ചേരന്‍) ചേഴിയന്‍ (പാണ്ഡ്യന്‍) ചെമ്പിയന്‍ (ചോളന്‍) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില്‍ ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ&amp;amp;quot; അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
== ചെന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്&amp;amp;quot; എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര്‍ വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര്‍ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈ&amp;amp;shy;യെടുപ്പതു&amp;amp;shy;പോലെ&amp;amp;shy;വിലക്കിയ&amp;amp;shy;ത്തിനിന്റടു&amp;amp;shy;പെടു&amp;amp;shy;മില&amp;amp;shy;ക്കണം&amp;amp;quot; എന്ന് അഗസ്ത്യമുനി&amp;amp;shy;രചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണ&amp;amp;shy;ന്മാരുണ്ടാ&amp;amp;shy;യിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെ&amp;amp;shy;ത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനു&amp;amp;shy;മളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്‍’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഏവമേവ വിജാനീഹി&amp;lt;br /&amp;gt;&lt;br /&gt;
ദ്രാവിഡഞ്ചാപി ഭാഷിതം&amp;lt;br /&amp;gt;&lt;br /&gt;
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ&amp;lt;br /&amp;gt;&lt;br /&gt;
യസ്യാഗസ്ത്യോ മഹാമുനിഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന്‍ ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്‍പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്‍. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര്‍ ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്‍), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര്‍ പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്‍&amp;amp;quot; എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന്‍ എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.&amp;lt;ref&amp;gt;പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്‍) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–&amp;lt;br /&amp;gt;&lt;br /&gt;
പിശലീ ശാകടായനഃ&amp;lt;br /&amp;gt;&lt;br /&gt;
പാണിന്യമരജൈനേന്ദ്രാ&amp;lt;br /&amp;gt;&lt;br /&gt;
ജയന്ത്യഷ്ടാദിശാബ്ദികാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ശ്ലോകത്തില്‍ ഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്‍, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന്‍ നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര്‍ സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–&amp;lt;br /&amp;gt;&lt;br /&gt;
മുരഃ കണ്ഠശ്ശിരസ്തഥാ&amp;lt;br /&amp;gt;&lt;br /&gt;
ജിഹ്വാമൂലഞ്ച ദന്തശ്ച&amp;lt;br /&amp;gt;&lt;br /&gt;
നാസികോഷ്ഠൗ ച താലു ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
== കൊടുന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര്‍ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്‍ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്‍ചൊല് എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅവറ്റുള്‍&amp;lt;br /&amp;gt;&lt;br /&gt;
ഇയര്‍ ചൊറ്റമേ&amp;lt;br /&amp;gt;&lt;br /&gt;
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–&amp;lt;br /&amp;gt;&lt;br /&gt;
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ.&amp;amp;quot;&amp;lt;ref&amp;gt;ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്.&amp;amp;quot;&amp;lt;/ref&amp;gt;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല്‍ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്‍റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര്‍ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
&amp;amp;quot;തെന്‍ പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–&amp;lt;br /&amp;gt;&lt;br /&gt;
യന്‍റിയരുവാവതന്‍ വടക്കു—നന്‍റായ&amp;lt;br /&amp;gt;&lt;br /&gt;
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–&amp;lt;br /&amp;gt;&lt;br /&gt;
രേതമില് പന്നിരുനാട്ടെണ്‍&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നൊരു പഴയ തമിഴ്‌വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര്‍ സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്‍. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം&amp;lt;br /&amp;gt;&lt;br /&gt;
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം&amp;lt;br /&amp;gt;&lt;br /&gt;
കങ്കമകതങ്കടാരങ്കടുങ്കുചല–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കും പുകഴ്‌തമിഴ് ചൂഴ്‌പതിനേഴ് പുവിതാമിവൈയേ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്‌നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
=== മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍ ===&lt;br /&gt;
&lt;br /&gt;
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്‍റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്‌കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന്‍ വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന്‍ വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര്‍ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്‍റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്‍റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു  കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്‍’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്‍’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്‍റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്‍റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും  പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.&lt;br /&gt;
&lt;br /&gt;
== ചില പ്രാചീനപദങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്‌ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്‍, ആചാ(ശാ)ന്‍, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള്‍ (ശക്തന്‍), ഊഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്‍, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്‌വാന്‍, കുട്ടന്‍, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്‍), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്.  തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃ‍തികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.&amp;lt;ref&amp;gt;ʻʻചെങ്കട്ടുവഞ്ചേരന്‍റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്‍ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്‍റന&amp;amp;quot; എന്നു മി.ഭൂപാലപിള്ള തമിഴ്‌ വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.&lt;br /&gt;
&amp;lt;/ref&amp;gt; അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു&amp;amp;quot; എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
== ചില അഭ്യൂഹങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര്‍ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര്‍ കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്‍റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍&amp;amp;quot; എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്‌ത്തേയമാകവേ ഇരുന്തതു&amp;amp;quot; എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്‍റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്‌വാക്കുകളേയന്‍റി വേറില്ലൈ&amp;amp;quot; എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്‌ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്‍റും നിലൈന്തു നിര്‍ക്കിന്‍റവെന്‍റുകുറലേ പൊരുത്തമാവതു&amp;amp;quot; എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്‍ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള  വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്‍, ഇവ തൊല‌്കാപ്പിയത്തില്‍ ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്‍, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്‍’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്‍ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്‌സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍  ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്‌കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്‌കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്‍മാന്‍ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല്‍ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍  മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര്‍ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== ലീലാതിലകവും കേരളഭാഷയും ==&lt;br /&gt;
&lt;br /&gt;
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര്‍ പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു&amp;amp;quot; ʻʻതമിഴ് മണി സംസ്കൃതം പവിഴം...&amp;amp;quot; `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...&amp;amp;quot; ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്‍, പാണ്ഡ്യന്മാര്‍, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര്‍ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍  ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്‌വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര്‍ ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന്‍ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്‍പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്‌വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന്‍ സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര്‍ ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്‍’, ‘ഇടയന്‍’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്‍, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്‍റനര്‍, ഉണ്ണാനിന്‍റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്‍, തിന്നാര്‍, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്‍, കൊണ്‍മര്‍’ എന്നല്ല ‘വരുവര്‍, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്‍’ എന്നം, `മാടത്തിന്‍ കണ്‍, കൂടത്തിന്‍&lt;br /&gt;
&lt;br /&gt;
കണ്‍, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന്‍ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
== മലയാളം ==&lt;br /&gt;
&lt;br /&gt;
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര്‍ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര്‍ ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര്‍ നല‌്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര്‍ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില്‍ ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും&amp;amp;quot; എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്‌ഷ്ണേറിയില്‍&amp;amp;quot; എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന്‍ ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്&amp;amp;quot; എന്നൊരു പരസ്യവുമണ്ട്.&lt;br /&gt;
&lt;br /&gt;
== ഉപസംഹാരം ==&lt;br /&gt;
&lt;br /&gt;
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
&amp;lt;references /&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8052</id>
		<title>മലയാളഭാഷയുടെ ഉല്‍പത്തി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8052"/>
		<updated>2014-05-01T13:28:59Z</updated>

		<summary type="html">&lt;p&gt;Admin: /* ചെന്തമിഴു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[ദ്രാവിഡം]]|  ||[[കേരളവും ആര്യ സംസ്കാരവും]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
= മലയാളഭാഷയുടെ ഉല്‍പത്തി =&lt;br /&gt;
&lt;br /&gt;
== കര്‍ണ്ണാടകവും തെലുങ്കും ==&lt;br /&gt;
&lt;br /&gt;
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്‍.&amp;lt;ref&amp;gt;കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.&lt;br /&gt;
&amp;lt;/ref&amp;gt; എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര്‍ ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര്‍ വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര്‍ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന്‍ മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.&lt;br /&gt;
&lt;br /&gt;
== തമിഴകം ==&lt;br /&gt;
&lt;br /&gt;
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര്‍ പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം&amp;amp;quot; എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍&amp;amp;quot; ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്‍ക്കാപ്പിയ വ്യാഖ്യാതവും&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻവടാ അതു പനി പടുനെടുവരൈ വടക്കും&amp;lt;br /&amp;gt;&lt;br /&gt;
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും&amp;lt;br /&amp;gt;&lt;br /&gt;
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും&amp;lt;br /&amp;gt;&lt;br /&gt;
കടാ അതുതൊന്റു മുതിര്‍ പൌവത്തിന്‍ കടര്‍ക്കും.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ&amp;amp;quot; എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്‍റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു&amp;amp;quot; എന്നു ചിലപ്പതികാരത്തില്‍ വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്‍റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
== മൂവരശര്‍ ==&lt;br /&gt;
&lt;br /&gt;
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്‍പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്‍പതു കാതം ചേരരും അന്‍പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.&amp;lt;ref&amp;gt;ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്‍’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല് (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര&amp;lt;ref&amp;gt;(കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര്‍ വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര്‍ ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്‍. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്‍ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന്‍ എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.&lt;br /&gt;
&amp;lt;/ref&amp;gt;ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന്‍ (ചേരന്‍) ചേഴിയന്‍ (പാണ്ഡ്യന്‍) ചെമ്പിയന്‍ (ചോളന്‍) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില്‍ ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ&amp;amp;quot; അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
== ചെന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്&amp;amp;quot; എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര്‍ വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര്‍ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈ&amp;amp;shy;യെടുപ്പതു&amp;amp;shy;പോലെ&amp;amp;shy;വിലക്കിയ&amp;amp;shy;ത്തിനിന്റടു&amp;amp;shy;പെടു&amp;amp;shy;മില&amp;amp;shy;ക്കണം&amp;amp;quot; എന്ന് അഗസ്ത്യമുനി&amp;amp;shy;രചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണ&amp;amp;shy;ന്മാരുണ്ടാ&amp;amp;shy;യിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെ&amp;amp;shy;ത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനു&amp;amp;shy;മളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്‍’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഏവമേവ വിജാനീഹി&amp;lt;br /&amp;gt;&lt;br /&gt;
ദ്രാവിഡഞ്ചാപി ഭാഷിതം&amp;lt;br /&amp;gt;&lt;br /&gt;
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ&amp;lt;br /&amp;gt;&lt;br /&gt;
യസ്യാഗസ്ത്യോ മഹാമുനിഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന്‍ ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്‍പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്‍. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര്‍ ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്‍), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര്‍ പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്‍&amp;amp;quot; എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന്‍ എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.&amp;lt;ref&amp;gt;പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്‍) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–&amp;lt;br /&amp;gt;&lt;br /&gt;
പിശലീ ശാകടായനഃ&amp;lt;br /&amp;gt;&lt;br /&gt;
പാണിന്യമരജൈനേന്ദ്രാ&amp;lt;br /&amp;gt;&lt;br /&gt;
ജയന്ത്യഷ്ടാദിശാബ്ദികാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ശ്ലോകത്തില്‍ ഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്‍, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന്‍ നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര്‍ സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–&amp;lt;br /&amp;gt;&lt;br /&gt;
മുരഃ കണ്ഠശ്ശിരസ്തഥാ&amp;lt;br /&amp;gt;&lt;br /&gt;
ജിഹ്വാമൂലഞ്ച ദന്തശ്ച&amp;lt;br /&amp;gt;&lt;br /&gt;
നാസികോഷ്ഠൗ ച താലു ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
== കൊടുന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര്‍ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്‍ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്‍ചൊല് എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅവറ്റുള്‍&amp;lt;br /&amp;gt;&lt;br /&gt;
ഇയര്‍ ചൊറ്റമേ&amp;lt;br /&amp;gt;&lt;br /&gt;
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–&amp;lt;br /&amp;gt;&lt;br /&gt;
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ.&amp;amp;quot;&amp;lt;ref&amp;gt;ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്.&amp;amp;quot;&amp;lt;/ref&amp;gt;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല്‍ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്‍റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര്‍ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
&amp;amp;quot;തെന്‍ പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–&amp;lt;br /&amp;gt;&lt;br /&gt;
യന്‍റിയരുവാവതന്‍ വടക്കു—നന്‍റായ&amp;lt;br /&amp;gt;&lt;br /&gt;
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–&amp;lt;br /&amp;gt;&lt;br /&gt;
രേതമില് പന്നിരുനാട്ടെണ്‍&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നൊരു പഴയ തമിഴ്‌വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര്‍ സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്‍. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം&amp;lt;br /&amp;gt;&lt;br /&gt;
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം&amp;lt;br /&amp;gt;&lt;br /&gt;
കങ്കമകതങ്കടാരങ്കടുങ്കുചല–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കും പുകഴ്‌തമിഴ് ചൂഴ്‌പതിനേഴ് പുവിതാമിവൈയേ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്‌നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
=== മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍ ===&lt;br /&gt;
&lt;br /&gt;
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്‍റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്‌കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന്‍ വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന്‍ വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര്‍ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്‍റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്‍റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു  കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്‍’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്‍’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്‍റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്‍റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും  പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.&lt;br /&gt;
&lt;br /&gt;
== ചില പ്രാചീനപദങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്‌ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്‍, ആചാ(ശാ)ന്‍, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള്‍ (ശക്തന്‍), ഊഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്‍, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്‌വാന്‍, കുട്ടന്‍, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്‍), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്.  തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃ‍തികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.&amp;lt;ref&amp;gt;ʻʻചെങ്കട്ടുവഞ്ചേരന്‍റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്‍ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്‍റന&amp;amp;quot; എന്നു മി.ഭൂപാലപിള്ള തമിഴ്‌ വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.&lt;br /&gt;
&amp;lt;/ref&amp;gt; അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു&amp;amp;quot; എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
== ചില അഭ്യൂഹങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര്‍ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര്‍ കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്‍റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍&amp;amp;quot; എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്‌ത്തേയമാകവേ ഇരുന്തതു&amp;amp;quot; എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്‍റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്‌വാക്കുകളേയന്‍റി വേറില്ലൈ&amp;amp;quot; എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്‌ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്‍റും നിലൈന്തു നിര്‍ക്കിന്‍റവെന്‍റുകുറലേ പൊരുത്തമാവതു&amp;amp;quot; എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്‍ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള  വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്‍, ഇവ തൊല‌്കാപ്പിയത്തില്‍ ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്‍, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്‍’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്‍ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്‌സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍  ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്‌കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്‌കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്‍മാന്‍ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല്‍ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍  മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര്‍ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== ലീലാതിലകവും കേരളഭാഷയും ==&lt;br /&gt;
&lt;br /&gt;
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര്‍ പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു&amp;amp;quot; ʻʻതമിഴ് മണി സംസ്കൃതം പവിഴം...&amp;amp;quot; `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...&amp;amp;quot; ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്‍, പാണ്ഡ്യന്മാര്‍, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര്‍ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍  ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്‌വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര്‍ ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന്‍ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്‍പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്‌വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന്‍ സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര്‍ ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്‍’, ‘ഇടയന്‍’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്‍, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്‍റനര്‍, ഉണ്ണാനിന്‍റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്‍, തിന്നാര്‍, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്‍, കൊണ്‍മര്‍’ എന്നല്ല ‘വരുവര്‍, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്‍’ എന്നം, `മാടത്തിന്‍ കണ്‍, കൂടത്തിന്‍&lt;br /&gt;
&lt;br /&gt;
കണ്‍, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന്‍ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
== മലയാളം ==&lt;br /&gt;
&lt;br /&gt;
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര്‍ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര്‍ ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര്‍ നല‌്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര്‍ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില്‍ ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും&amp;amp;quot; എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്‌ഷ്ണേറിയില്‍&amp;amp;quot; എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന്‍ ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്&amp;amp;quot; എന്നൊരു പരസ്യവുമണ്ട്.&lt;br /&gt;
&lt;br /&gt;
== ഉപസംഹാരം ==&lt;br /&gt;
&lt;br /&gt;
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
&amp;lt;references /&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8051</id>
		<title>മലയാളഭാഷയുടെ ഉല്‍പത്തി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8051"/>
		<updated>2014-05-01T13:28:13Z</updated>

		<summary type="html">&lt;p&gt;Admin: /* കൊടുന്തമിഴു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[ദ്രാവിഡം]]|  ||[[കേരളവും ആര്യ സംസ്കാരവും]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
= മലയാളഭാഷയുടെ ഉല്‍പത്തി =&lt;br /&gt;
&lt;br /&gt;
== കര്‍ണ്ണാടകവും തെലുങ്കും ==&lt;br /&gt;
&lt;br /&gt;
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്‍.&amp;lt;ref&amp;gt;കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.&lt;br /&gt;
&amp;lt;/ref&amp;gt; എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര്‍ ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര്‍ വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര്‍ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന്‍ മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.&lt;br /&gt;
&lt;br /&gt;
== തമിഴകം ==&lt;br /&gt;
&lt;br /&gt;
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര്‍ പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം&amp;amp;quot; എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍&amp;amp;quot; ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്‍ക്കാപ്പിയ വ്യാഖ്യാതവും&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻവടാ അതു പനി പടുനെടുവരൈ വടക്കും&amp;lt;br /&amp;gt;&lt;br /&gt;
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും&amp;lt;br /&amp;gt;&lt;br /&gt;
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും&amp;lt;br /&amp;gt;&lt;br /&gt;
കടാ അതുതൊന്റു മുതിര്‍ പൌവത്തിന്‍ കടര്‍ക്കും.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ&amp;amp;quot; എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്‍റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു&amp;amp;quot; എന്നു ചിലപ്പതികാരത്തില്‍ വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്‍റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
== മൂവരശര്‍ ==&lt;br /&gt;
&lt;br /&gt;
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്‍പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്‍പതു കാതം ചേരരും അന്‍പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.&amp;lt;ref&amp;gt;ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്‍’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല് (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര&amp;lt;ref&amp;gt;(കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര്‍ വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര്‍ ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്‍. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്‍ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന്‍ എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.&lt;br /&gt;
&amp;lt;/ref&amp;gt;ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന്‍ (ചേരന്‍) ചേഴിയന്‍ (പാണ്ഡ്യന്‍) ചെമ്പിയന്‍ (ചോളന്‍) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില്‍ ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ&amp;amp;quot; അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
== ചെന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്&amp;amp;quot; എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര്‍ വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര്‍ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈ&amp;amp;shy;യെടുപ്പതു&amp;amp;shy;പോലെ&amp;amp;shy;വിലക്കിയ&amp;amp;shy;ത്തിനിന്റടു&amp;amp;shy;പെടു&amp;amp;shy;മില&amp;amp;shy;ക്കണം&amp;amp;quot; എന്ന് അഗസ്ത്യമുനി&amp;amp;shy;രചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണ&amp;amp;shy;ന്മാരുണ്ടാ&amp;amp;shy;യിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെ&amp;amp;shy;ത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനു&amp;amp;shy;മളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്‍’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഏവമേവ വിജാനീഹി&amp;lt;br /&amp;gt;&lt;br /&gt;
ദ്രാവിഡഞ്ചാപി ഭാഷിതം&amp;lt;br /&amp;gt;&lt;br /&gt;
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ&amp;lt;br /&amp;gt;&lt;br /&gt;
യസ്യാഗസ്ത്യോ മഹാമുനിഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന്‍ ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്‍പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്‍. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര്‍ ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്‍), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര്‍ പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്‍&amp;amp;quot; എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന്‍ എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.&amp;lt;ref&amp;gt;പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്‍) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–&amp;lt;br /&amp;gt;&lt;br /&gt;
പിശലീ ശാകടായനഃ&amp;lt;br /&amp;gt;&lt;br /&gt;
പാണിന്യമരജൈനേന്ദ്രാ&amp;lt;br /&amp;gt;&lt;br /&gt;
ജയന്ത്യഷ്ടാദിശാബ്ദികാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ശ്ലോകത്തില്‍ ഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്‍, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന്‍ നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര്‍ സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–&amp;lt;br /&amp;gt;&lt;br /&gt;
മുരഃ കണ്ഠശ്ശിരസ്തഥാ&amp;lt;br /&amp;gt;&lt;br /&gt;
ജിഹ്വാമൂലഞ്ച ദന്തശ്ച&amp;lt;br /&amp;gt;&lt;br /&gt;
നാസികോഷ്ഠൗ ച താലു ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
== കൊടുന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര്‍ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്‍ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്‍ചൊല് എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅവറ്റുള്‍&amp;lt;br /&amp;gt;&lt;br /&gt;
ഇയര്‍ ചൊറ്റമേ&amp;lt;br /&amp;gt;&lt;br /&gt;
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–&amp;lt;br /&amp;gt;&lt;br /&gt;
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ.&amp;amp;quot;&amp;lt;ref&amp;gt;ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്.&amp;amp;quot;&amp;lt;/ref&amp;gt;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല്‍ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്‍റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര്‍ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
&amp;amp;quot;തെന്‍ പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–&amp;lt;br /&amp;gt;&lt;br /&gt;
യന്‍റിയരുവാവതന്‍ വടക്കു—നന്‍റായ&amp;lt;br /&amp;gt;&lt;br /&gt;
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–&amp;lt;br /&amp;gt;&lt;br /&gt;
രേതമില് പന്നിരുനാട്ടെണ്‍&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നൊരു പഴയ തമിഴ്‌വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര്‍ സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്‍. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം&amp;lt;br /&amp;gt;&lt;br /&gt;
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം&amp;lt;br /&amp;gt;&lt;br /&gt;
കങ്കമകതങ്കടാരങ്കടുങ്കുചല–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കും പുകഴ്‌തമിഴ് ചൂഴ്‌പതിനേഴ് പുവിതാമിവൈയേ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്‌നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
=== മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍ ===&lt;br /&gt;
&lt;br /&gt;
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്‍റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്‌കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന്‍ വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന്‍ വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര്‍ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്‍റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്‍റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു  കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്‍’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്‍’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്‍റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്‍റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും  പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.&lt;br /&gt;
&lt;br /&gt;
== ചില പ്രാചീനപദങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്‌ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്‍, ആചാ(ശാ)ന്‍, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള്‍ (ശക്തന്‍), ഊഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്‍, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്‌വാന്‍, കുട്ടന്‍, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്‍), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്.  തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃ‍തികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.&amp;lt;ref&amp;gt;ʻʻചെങ്കട്ടുവഞ്ചേരന്‍റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്‍ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്‍റന&amp;amp;quot; എന്നു മി.ഭൂപാലപിള്ള തമിഴ്‌ വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.&lt;br /&gt;
&amp;lt;/ref&amp;gt; അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു&amp;amp;quot; എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
== ചില അഭ്യൂഹങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര്‍ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര്‍ കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്‍റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍&amp;amp;quot; എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്‌ത്തേയമാകവേ ഇരുന്തതു&amp;amp;quot; എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്‍റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്‌വാക്കുകളേയന്‍റി വേറില്ലൈ&amp;amp;quot; എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്‌ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്‍റും നിലൈന്തു നിര്‍ക്കിന്‍റവെന്‍റുകുറലേ പൊരുത്തമാവതു&amp;amp;quot; എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്‍ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള  വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്‍, ഇവ തൊല‌്കാപ്പിയത്തില്‍ ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്‍, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്‍’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്‍ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്‌സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍  ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്‌കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്‌കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്‍മാന്‍ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല്‍ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍  മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര്‍ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== ലീലാതിലകവും കേരളഭാഷയും ==&lt;br /&gt;
&lt;br /&gt;
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര്‍ പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു&amp;amp;quot; ʻʻതമിഴ് മണി സംസ്കൃതം പവിഴം...&amp;amp;quot; `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...&amp;amp;quot; ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്‍, പാണ്ഡ്യന്മാര്‍, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര്‍ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍  ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്‌വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര്‍ ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന്‍ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്‍പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്‌വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന്‍ സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര്‍ ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്‍’, ‘ഇടയന്‍’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്‍, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്‍റനര്‍, ഉണ്ണാനിന്‍റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്‍, തിന്നാര്‍, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്‍, കൊണ്‍മര്‍’ എന്നല്ല ‘വരുവര്‍, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്‍’ എന്നം, `മാടത്തിന്‍ കണ്‍, കൂടത്തിന്‍&lt;br /&gt;
&lt;br /&gt;
കണ്‍, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന്‍ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
== മലയാളം ==&lt;br /&gt;
&lt;br /&gt;
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര്‍ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര്‍ ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര്‍ നല‌്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര്‍ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില്‍ ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും&amp;amp;quot; എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്‌ഷ്ണേറിയില്‍&amp;amp;quot; എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന്‍ ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്&amp;amp;quot; എന്നൊരു പരസ്യവുമണ്ട്.&lt;br /&gt;
&lt;br /&gt;
== ഉപസംഹാരം ==&lt;br /&gt;
&lt;br /&gt;
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
&amp;lt;references /&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8050</id>
		<title>മലയാളഭാഷയുടെ ഉല്‍പത്തി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8050"/>
		<updated>2014-05-01T13:27:09Z</updated>

		<summary type="html">&lt;p&gt;Admin: /* ചെന്തമിഴു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[ദ്രാവിഡം]]|  ||[[കേരളവും ആര്യ സംസ്കാരവും]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
= മലയാളഭാഷയുടെ ഉല്‍പത്തി =&lt;br /&gt;
&lt;br /&gt;
== കര്‍ണ്ണാടകവും തെലുങ്കും ==&lt;br /&gt;
&lt;br /&gt;
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്‍.&amp;lt;ref&amp;gt;കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.&lt;br /&gt;
&amp;lt;/ref&amp;gt; എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര്‍ ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര്‍ വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര്‍ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന്‍ മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.&lt;br /&gt;
&lt;br /&gt;
== തമിഴകം ==&lt;br /&gt;
&lt;br /&gt;
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര്‍ പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം&amp;amp;quot; എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍&amp;amp;quot; ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്‍ക്കാപ്പിയ വ്യാഖ്യാതവും&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻവടാ അതു പനി പടുനെടുവരൈ വടക്കും&amp;lt;br /&amp;gt;&lt;br /&gt;
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും&amp;lt;br /&amp;gt;&lt;br /&gt;
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും&amp;lt;br /&amp;gt;&lt;br /&gt;
കടാ അതുതൊന്റു മുതിര്‍ പൌവത്തിന്‍ കടര്‍ക്കും.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ&amp;amp;quot; എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്‍റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു&amp;amp;quot; എന്നു ചിലപ്പതികാരത്തില്‍ വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്‍റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
== മൂവരശര്‍ ==&lt;br /&gt;
&lt;br /&gt;
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്‍പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്‍പതു കാതം ചേരരും അന്‍പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.&amp;lt;ref&amp;gt;ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്‍’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല് (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര&amp;lt;ref&amp;gt;(കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര്‍ വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര്‍ ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്‍. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്‍ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന്‍ എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.&lt;br /&gt;
&amp;lt;/ref&amp;gt;ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന്‍ (ചേരന്‍) ചേഴിയന്‍ (പാണ്ഡ്യന്‍) ചെമ്പിയന്‍ (ചോളന്‍) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില്‍ ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ&amp;amp;quot; അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
== ചെന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്&amp;amp;quot; എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര്‍ വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര്‍ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈ&amp;amp;shy;യെടുപ്പതു&amp;amp;shy;പോലെ&amp;amp;shy;വിലക്കിയ&amp;amp;shy;ത്തിനിന്റടു&amp;amp;shy;പെടു&amp;amp;shy;മില&amp;amp;shy;ക്കണം&amp;amp;quot; എന്ന് അഗസ്ത്യമുനി&amp;amp;shy;രചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണ&amp;amp;shy;ന്മാരുണ്ടാ&amp;amp;shy;യിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെ&amp;amp;shy;ത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനു&amp;amp;shy;മളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്‍’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഏവമേവ വിജാനീഹി&amp;lt;br /&amp;gt;&lt;br /&gt;
ദ്രാവിഡഞ്ചാപി ഭാഷിതം&amp;lt;br /&amp;gt;&lt;br /&gt;
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ&amp;lt;br /&amp;gt;&lt;br /&gt;
യസ്യാഗസ്ത്യോ മഹാമുനിഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന്‍ ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്‍പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്‍. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര്‍ ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്‍), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര്‍ പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്‍&amp;amp;quot; എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന്‍ എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.&amp;lt;ref&amp;gt;പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്‍) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–&amp;lt;br /&amp;gt;&lt;br /&gt;
പിശലീ ശാകടായനഃ&amp;lt;br /&amp;gt;&lt;br /&gt;
പാണിന്യമരജൈനേന്ദ്രാ&amp;lt;br /&amp;gt;&lt;br /&gt;
ജയന്ത്യഷ്ടാദിശാബ്ദികാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ശ്ലോകത്തില്‍ ഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്‍, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന്‍ നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര്‍ സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ&lt;br /&gt;
&amp;lt;blockquote&amp;gt;&lt;br /&gt;
ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–&amp;lt;br /&amp;gt;&lt;br /&gt;
മുരഃ കണ്ഠശ്ശിരസ്തഥാ&amp;lt;br /&amp;gt;&lt;br /&gt;
ജിഹ്വാമൂലഞ്ച ദന്തശ്ച&amp;lt;br /&amp;gt;&lt;br /&gt;
നാസികോഷ്ഠൗ ച താലു ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
== കൊടുന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര്‍ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്‍ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്‍ചൊല് എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഅവറ്റുള്‍&amp;lt;br /&amp;gt;&lt;br /&gt;
ഇയര്‍ ചൊറ്റമേ&amp;lt;br /&amp;gt;&lt;br /&gt;
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–&amp;lt;br /&amp;gt;&lt;br /&gt;
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ.&amp;amp;quot;&amp;lt;ref&amp;gt;ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്.&amp;amp;quot;&amp;lt;/ref&amp;gt;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല്‍ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്‍റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര്‍ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&amp;amp;quot;തെന്‍ പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–&amp;lt;br /&amp;gt;&lt;br /&gt;
യന്‍റിയരുവാവതന്‍ വടക്കു—നന്‍റായ&amp;lt;br /&amp;gt;&lt;br /&gt;
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–&amp;lt;br /&amp;gt;&lt;br /&gt;
രേതമില് പന്നിരുനാട്ടെണ്‍&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നൊരു പഴയ തമിഴ്‌വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര്‍ സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്‍. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം&amp;lt;br /&amp;gt;&lt;br /&gt;
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം&amp;lt;br /&amp;gt;&lt;br /&gt;
കങ്കമകതങ്കടാരങ്കടുങ്കുചല–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കും പുകഴ്‌തമിഴ് ചൂഴ്‌പതിനേഴ് പുവിതാമിവൈയേ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്‌നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
=== മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍ ===&lt;br /&gt;
&lt;br /&gt;
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്‍റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്‌കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന്‍ വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന്‍ വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര്‍ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്‍റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്‍റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു  കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്‍’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്‍’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്‍റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്‍റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും  പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.&lt;br /&gt;
&lt;br /&gt;
== ചില പ്രാചീനപദങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്‌ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്‍, ആചാ(ശാ)ന്‍, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള്‍ (ശക്തന്‍), ഊഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്‍, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്‌വാന്‍, കുട്ടന്‍, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്‍), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്.  തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃ‍തികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.&amp;lt;ref&amp;gt;ʻʻചെങ്കട്ടുവഞ്ചേരന്‍റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്‍ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്‍റന&amp;amp;quot; എന്നു മി.ഭൂപാലപിള്ള തമിഴ്‌ വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.&lt;br /&gt;
&amp;lt;/ref&amp;gt; അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു&amp;amp;quot; എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
== ചില അഭ്യൂഹങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര്‍ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര്‍ കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്‍റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍&amp;amp;quot; എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്‌ത്തേയമാകവേ ഇരുന്തതു&amp;amp;quot; എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്‍റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്‌വാക്കുകളേയന്‍റി വേറില്ലൈ&amp;amp;quot; എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്‌ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്‍റും നിലൈന്തു നിര്‍ക്കിന്‍റവെന്‍റുകുറലേ പൊരുത്തമാവതു&amp;amp;quot; എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്‍ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള  വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്‍, ഇവ തൊല‌്കാപ്പിയത്തില്‍ ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്‍, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്‍’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്‍ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്‌സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍  ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്‌കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്‌കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്‍മാന്‍ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല്‍ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍  മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര്‍ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== ലീലാതിലകവും കേരളഭാഷയും ==&lt;br /&gt;
&lt;br /&gt;
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര്‍ പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു&amp;amp;quot; ʻʻതമിഴ് മണി സംസ്കൃതം പവിഴം...&amp;amp;quot; `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...&amp;amp;quot; ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്‍, പാണ്ഡ്യന്മാര്‍, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര്‍ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍  ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്‌വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര്‍ ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന്‍ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്‍പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്‌വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന്‍ സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര്‍ ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്‍’, ‘ഇടയന്‍’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്‍, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്‍റനര്‍, ഉണ്ണാനിന്‍റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്‍, തിന്നാര്‍, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്‍, കൊണ്‍മര്‍’ എന്നല്ല ‘വരുവര്‍, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്‍’ എന്നം, `മാടത്തിന്‍ കണ്‍, കൂടത്തിന്‍&lt;br /&gt;
&lt;br /&gt;
കണ്‍, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന്‍ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
== മലയാളം ==&lt;br /&gt;
&lt;br /&gt;
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര്‍ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര്‍ ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര്‍ നല‌്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര്‍ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില്‍ ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും&amp;amp;quot; എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്‌ഷ്ണേറിയില്‍&amp;amp;quot; എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന്‍ ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്&amp;amp;quot; എന്നൊരു പരസ്യവുമണ്ട്.&lt;br /&gt;
&lt;br /&gt;
== ഉപസംഹാരം ==&lt;br /&gt;
&lt;br /&gt;
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
&amp;lt;references /&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8049</id>
		<title>മലയാളഭാഷയുടെ ഉല്‍പത്തി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&amp;diff=8049"/>
		<updated>2014-05-01T13:25:56Z</updated>

		<summary type="html">&lt;p&gt;Admin: /* ചെന്തമിഴു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{RunningHeader| |ഉള്ളൂര്‍: [[കേരളസാഹിത്യചരിത്രം]]|}}&lt;br /&gt;
-----&lt;br /&gt;
{{RunningHeader|&amp;amp;larr; [[ദ്രാവിഡം]]|  ||[[കേരളവും ആര്യ സംസ്കാരവും]]&amp;amp;rarr;|}}&lt;br /&gt;
&amp;lt;br/&amp;gt;&lt;br /&gt;
&lt;br /&gt;
= മലയാളഭാഷയുടെ ഉല്‍പത്തി =&lt;br /&gt;
&lt;br /&gt;
== കര്‍ണ്ണാടകവും തെലുങ്കും ==&lt;br /&gt;
&lt;br /&gt;
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്‍.&amp;lt;ref&amp;gt;കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.&lt;br /&gt;
&amp;lt;/ref&amp;gt; എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര്‍ ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര്‍ വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര്‍ തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന്‍ മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.&lt;br /&gt;
&lt;br /&gt;
== തമിഴകം ==&lt;br /&gt;
&lt;br /&gt;
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര്‍ പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം&amp;amp;quot; എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍&amp;amp;quot; ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്‍ക്കാപ്പിയ വ്യാഖ്യാതവും&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻവടാ അതു പനി പടുനെടുവരൈ വടക്കും&amp;lt;br /&amp;gt;&lt;br /&gt;
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും&amp;lt;br /&amp;gt;&lt;br /&gt;
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും&amp;lt;br /&amp;gt;&lt;br /&gt;
കടാ അതുതൊന്റു മുതിര്‍ പൌവത്തിന്‍ കടര്‍ക്കും.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ&amp;amp;quot; എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്‍റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു&amp;amp;quot; എന്നു ചിലപ്പതികാരത്തില്‍ വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്‍റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.&lt;br /&gt;
&lt;br /&gt;
== മൂവരശര്‍ ==&lt;br /&gt;
&lt;br /&gt;
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്‍പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്‍പതു കാതം ചേരരും അന്‍പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.&amp;lt;ref&amp;gt;ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്‍’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല് (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര&amp;lt;ref&amp;gt;(കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര്‍ വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര്‍ ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്‍. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്‍ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന്‍ എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.&lt;br /&gt;
&amp;lt;/ref&amp;gt;ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന്‍ (ചേരന്‍) ചേഴിയന്‍ (പാണ്ഡ്യന്‍) ചെമ്പിയന്‍ (ചോളന്‍) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില്‍ ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ&amp;amp;quot; അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
== ചെന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്&amp;amp;quot; എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര്‍ വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര്‍ കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈ&amp;amp;shy;യെടുപ്പതു&amp;amp;shy;പോലെ&amp;amp;shy;വിലക്കിയ&amp;amp;shy;ത്തിനിന്റടു&amp;amp;shy;പെടു&amp;amp;shy;മില&amp;amp;shy;ക്കണം&amp;amp;quot; എന്ന് അഗസ്ത്യമുനി&amp;amp;shy;രചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്‍കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണ&amp;amp;shy;ന്മാരുണ്ടാ&amp;amp;shy;യിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെ&amp;amp;shy;ത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനു&amp;amp;shy;മളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്‍’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഏവമേവ വിജാനീഹി&amp;lt;br /&amp;gt;&lt;br /&gt;
ദ്രാവിഡഞ്ചാപി ഭാഷിതം&amp;lt;br /&amp;gt;&lt;br /&gt;
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ&amp;lt;br /&amp;gt;&lt;br /&gt;
യസ്യാഗസ്ത്യോ മഹാമുനിഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന്‍ ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്‍പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്‍. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര്‍ ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്‍), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര്‍ പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്‍&amp;amp;quot; എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന്‍ എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.&amp;lt;ref&amp;gt;പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്‍) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–&amp;lt;br /&amp;gt;&lt;br /&gt;
പിശലീ ശാകടായനഃ&amp;lt;br /&amp;gt;&lt;br /&gt;
പാണിന്യമരജൈനേന്ദ്രാ&amp;lt;br /&amp;gt;&lt;br /&gt;
ജയന്ത്യഷ്ടാദിശാബ്ദികാഃ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ശ്ലോകത്തില്‍ ഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്‍, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.&lt;br /&gt;
&amp;lt;/ref&amp;gt; സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന്‍ നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര്‍ സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–&amp;lt;br /&amp;gt;&lt;br /&gt;
മുരഃ കണ്ഠശ്ശിരസ്തഥാ&amp;lt;br /&amp;gt;&lt;br /&gt;
ജിഹ്വാമൂലഞ്ച ദന്തശ്ച&amp;lt;br /&amp;gt;&lt;br /&gt;
നാസികോഷ്ഠൗ ച താലു ച.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
== കൊടുന്തമിഴു് ==&lt;br /&gt;
&lt;br /&gt;
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര്‍ വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്‍ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്‍ചൊല് എല്ലാവര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻഅവറ്റുള്‍&amp;lt;br /&amp;gt;&lt;br /&gt;
ഇയര്‍ ചൊറ്റമേ&amp;lt;br /&amp;gt;&lt;br /&gt;
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–&amp;lt;br /&amp;gt;&lt;br /&gt;
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ.&amp;amp;quot;&amp;lt;ref&amp;gt;ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്.&amp;amp;quot;&amp;lt;/ref&amp;gt;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി.&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല്‍ (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്‍റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര്‍ പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.&lt;br /&gt;
&amp;lt;blockquote&amp;gt;&amp;amp;quot;തെന്‍ പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–&amp;lt;br /&amp;gt;&lt;br /&gt;
യന്‍റിയരുവാവതന്‍ വടക്കു—നന്‍റായ&amp;lt;br /&amp;gt;&lt;br /&gt;
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–&amp;lt;br /&amp;gt;&lt;br /&gt;
രേതമില് പന്നിരുനാട്ടെണ്‍&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
എന്നൊരു പഴയ തമിഴ്‌വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര്‍ സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്‍. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം&lt;br /&gt;
&amp;lt;blockquote&amp;gt;ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം&amp;lt;br /&amp;gt;&lt;br /&gt;
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം&amp;lt;br /&amp;gt;&lt;br /&gt;
കങ്കമകതങ്കടാരങ്കടുങ്കുചല–&amp;lt;br /&amp;gt;&lt;br /&gt;
ന്തങ്കും പുകഴ്‌തമിഴ് ചൂഴ്‌പതിനേഴ് പുവിതാമിവൈയേ&amp;amp;quot;&lt;br /&gt;
&amp;lt;/blockquote&amp;gt;&lt;br /&gt;
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്‌നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
=== മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍ ===&lt;br /&gt;
&lt;br /&gt;
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്‍റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്‌കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന്‍ വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന്‍ വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര്‍ പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്‍റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്‍റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു  കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്‍’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്‍’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്‍, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്‍റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്‍റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്‍, ഇരുള്‍, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില്‍ വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും  പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.&lt;br /&gt;
&lt;br /&gt;
== ചില പ്രാചീനപദങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്‌ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്‍ക്കാരന്‍), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്‍, ആചാ(ശാ)ന്‍, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള്‍ (ശക്തന്‍), ഊഴം, കണി (ജ്യോത്സ്യന്‍), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്‍, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്‍, ചോരൈ, തീറ്റി, പണിക്കന്‍, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്‌വാന്‍, കുട്ടന്‍, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്‍), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്.  തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃ‍തികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.&amp;lt;ref&amp;gt;ʻʻചെങ്കട്ടുവഞ്ചേരന്‍റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്‍ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്‍റന&amp;amp;quot; എന്നു മി.ഭൂപാലപിള്ള തമിഴ്‌ വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.&lt;br /&gt;
&amp;lt;/ref&amp;gt; അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു&amp;amp;quot; എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.&lt;br /&gt;
&lt;br /&gt;
== ചില അഭ്യൂഹങ്ങള്‍  ==&lt;br /&gt;
&lt;br /&gt;
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര്‍ പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര്‍ കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്‍റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍&amp;amp;quot; എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്‌ത്തേയമാകവേ ഇരുന്തതു&amp;amp;quot; എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്‍റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്‌വാക്കുകളേയന്‍റി വേറില്ലൈ&amp;amp;quot; എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്‌ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്‍റും നിലൈന്തു നിര്‍ക്കിന്‍റവെന്‍റുകുറലേ പൊരുത്തമാവതു&amp;amp;quot; എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്‍ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള  വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്‍, ഇവ തൊല‌്കാപ്പിയത്തില്‍ ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്‍, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്‍’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്‍ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്‌സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍  ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്‌കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്‌കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്‍മാന്‍ മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല്‍ തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍  മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര്‍ ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.&lt;br /&gt;
&lt;br /&gt;
== ലീലാതിലകവും കേരളഭാഷയും ==&lt;br /&gt;
&lt;br /&gt;
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര്‍ പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു&amp;amp;quot; ʻʻതമിഴ് മണി സംസ്കൃതം പവിഴം...&amp;amp;quot; `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും...&amp;amp;quot; ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്‍, പാണ്ഡ്യന്മാര്‍, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര്‍ വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍  ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്‌വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര്‍ ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന്‍ പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്‍പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്‌വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന്‍ സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര്‍ ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്‍’, ‘ഇടയന്‍’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്‍, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്‍റനര്‍, ഉണ്ണാനിന്‍റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്‍, തിന്നാര്‍, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്‍, കൊണ്‍മര്‍’ എന്നല്ല ‘വരുവര്‍, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്‍’ എന്നം, `മാടത്തിന്‍ കണ്‍, കൂടത്തിന്‍&lt;br /&gt;
&lt;br /&gt;
കണ്‍, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന്‍ രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
== മലയാളം ==&lt;br /&gt;
&lt;br /&gt;
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര്‍ അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര്‍ ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര്‍ നല‌്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര്‍ കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില്‍ ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും&amp;amp;quot; എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്‌ഷ്ണേറിയില്‍&amp;amp;quot; എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന്‍ ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്&amp;amp;quot; എന്നൊരു പരസ്യവുമണ്ട്.&lt;br /&gt;
&lt;br /&gt;
== ഉപസംഹാരം ==&lt;br /&gt;
&lt;br /&gt;
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.&lt;br /&gt;
&lt;br /&gt;
&amp;lt;references /&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=MediaWiki:Gadgets-definition&amp;diff=8048</id>
		<title>MediaWiki:Gadgets-definition</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=MediaWiki:Gadgets-definition&amp;diff=8048"/>
		<updated>2014-05-01T12:20:06Z</updated>

		<summary type="html">&lt;p&gt;Admin: Created page with &amp;quot;== interface-gadgets == * site[ResourceLoader|default|top|dependencies=mediawiki.legacy.wikibits,mediawiki.util,jquery.mwExtension,ext.gadget.enwp-boxes]|site.js|site.css|NavF...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;== interface-gadgets ==&lt;br /&gt;
* site[ResourceLoader|default|top|dependencies=mediawiki.legacy.wikibits,mediawiki.util,jquery.mwExtension,ext.gadget.enwp-boxes]|site.js|site.css|NavFrame.js|NavFrame.css&lt;br /&gt;
* collapsibleTables[ResourceLoader|default]|collapsibleTables.js&lt;br /&gt;
* Edittop[ResourceLoader]|edittop.js&lt;br /&gt;
* UTCLiveClock[ResourceLoader]|UTCLiveClock.js&lt;br /&gt;
* rtrc[ResourceLoader]|rtrc.css|rtrc.js&lt;br /&gt;
* ajaxrecentchanges|ajaxrecentchanges.js&lt;br /&gt;
* Navigation_popups[ResourceLoader]|popups.js|navpop.css&lt;br /&gt;
* CodeReview_checkedRevsExport[ResourceLoader]|CodeReview_checkedRevsExport.js&lt;br /&gt;
* contribsrange|contribsrange.js&lt;br /&gt;
* Numerakri[ResourceLoader|dependencies=jquery.cookie, mediawiki.util, mediawiki.user]|Numerakri.css|Numerakri.js&lt;br /&gt;
* externalsearch[ResourceLoader]|externalsearch.js&lt;br /&gt;
* externalsearch-bar|externalsearch-bar.js&lt;br /&gt;
* vector-headanchor[ResourceLoader]|vector-headanchor.js|vector-headanchor.css&lt;br /&gt;
* ReferenceTooltips[ResourceLoader|default]|ReferenceTooltips.js|ReferenceTooltips.css&lt;br /&gt;
* refToolbar[ResourceLoader|default|dependencies=user.options,mediawiki.legacy.wikibits]|refToolbar.js&lt;br /&gt;
* dropdown-menus|dropdown-menus.js|dropdown-menus.css&lt;br /&gt;
&lt;br /&gt;
== editing-gadgets ==&lt;br /&gt;
* CodeEditor[ResourceLoader|dependencies=jquery.ui.resizable]|CodeEditor.js&lt;br /&gt;
* DotsSyntaxHighlighter[ResourceLoader]|DotsSyntaxHighlighter.js&lt;br /&gt;
* Edittools[ResourceLoader|default]|Edittools.js&lt;br /&gt;
* HotCat[ResourceLoader]|HotCat.js&lt;br /&gt;
* TabOverride[ResourceLoader]|TabOverride.js&lt;br /&gt;
* WmfProjectStatusHelper[ResourceLoader | default]|WmfProjectStatusHelper.js&lt;br /&gt;
* oldeditor|oldeditor.js&lt;br /&gt;
* templatedata[ResourceLoader|dependencies=jquery.ui.dialog]|templatedata-core.js|templatedata-fixture.js|templatedata-core.css&lt;br /&gt;
* workinprogress[ResourceLoader]|workinprogress.js&lt;br /&gt;
* ProveIt[ResourceLoader|dependencies=jquery.ui.tabs,jquery.ui.button,jquery.effects.highlight,jquery.textSelection]|ProveIt.css|ProveIt.js&lt;br /&gt;
&lt;br /&gt;
== admin-gadgets ==&lt;br /&gt;
* CleanDeleteReasons[ResourceLoader]|CleanDeleteReasons.js&lt;br /&gt;
* blocktab[ResourceLoader|dependencies=mediawiki.util,mediawiki.Title]|blocktab.js&lt;br /&gt;
&lt;br /&gt;
== dev-gadgets ==&lt;br /&gt;
* ParserPlayground[ResourceLoader]|ParserPlayground.js&lt;br /&gt;
&lt;br /&gt;
== hidden ==&lt;br /&gt;
* enwp-boxes[ResourceLoader|rights=hidden|hidden]|enwp-boxes.css&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%27%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE,_%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F%27&amp;diff=7981</id>
		<title>'വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?'</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%27%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE,_%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F%27&amp;diff=7981"/>
		<updated>2014-05-01T03:22:28Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
സ്പാനിഷ് തത്വചിന്തകന്‍, നോവലിസ്റ്റ്‌, നാടക കര്‍ത്താവ്, കവി ഈ നിലകളില്‍ അപ്രമേയ പ്രഭാവനായിരുന്നു [http://en.wikipedia.org/wiki/Miguel_de_Unamuno ഊനാമൂനോ] (Unamuno, 1864&amp;amp;ndash;1936). അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ഒര്‍തേഗായെ (Ortega, 1885&amp;amp;ndash;1935) നീഷേക്കുശേഷം യ്യൂറോപ്പ് കണ്ട തത്ത്വചിന്തകരില്‍ അദ്വിതീയന്‍ എന്ന് ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂ (Camus) വാഴ്ത്തിയെങ്കിലും ആ പ്രശംസയ്ക്കു സര്‍വഥാ അര്‍ഹന്‍ ഊനാമൂനോയാണെന്ന് ഈ ലേഖകന്‍ വിചാരിക്കുന്നു. ഒര്‍തേഗായുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ അത്രകണ്ട് വിജയം പ്രാപിച്ചില്ല. മാത്രമല്ല, സ്വന്തം മൌലികതയ്ക്കു മങ്ങലേല്പിക്കുന്ന മട്ടില്‍ അദ്ദേഹത്തില്‍ കാന്‍റും ഷ്പെങ്ഗ്ലറും (Spengler, 1880&amp;amp;ndash;1936) ഹൈഡഗറും (Heidegger, 1889&amp;amp;ndash;1976) സ്വാധീനം ചെലുത്തിയിരുന്നു. അതല്ല ഊനാമൂനോയുടെ സ്ഥിതി. അദ്ദേഹത്തിന്റെ &amp;amp;lsquo;The Tragic Sense of Life&amp;amp;rsquo; എന്ന ഗ്രന്ഥം മൌലികനാദമുയര്‍ത്തി. മനുഷ്യന് അനശ്വരതയ്ക്കു കൊതി. എന്നാല്‍ മരണം സുനിശ്ചിതവും. ഈ വൈരുധ്യം ജനിപ്പിക്കുന്ന ദുരന്ത ബോധം മനുഷ്യനെ സമാക്രമിക്കുന്നു എന്നാണ് ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്.  ഊനാമൂനോയുടെ ദൃഷ്ടിയില്‍ യുക്തിക്ക് ഒരു സ്ഥാനവുമില്ല. വിശ്വാസം മാത്രമേ സ്വീകരണീയമായുള്ളൂ. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം സ്വീകരിക്കാനാവാത്തവര്‍ക്കും അതിന്റെ മൌലികതയെ നിഷേധിക്കാനാവില്ല. മഹാനായ നോവലിസ്റ്റാണ് ഊനാമൂനോയെന്നു പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ &amp;amp;lsquo;Mist&amp;amp;rsquo;, &amp;amp;lsquo;Abel Sanchez&amp;amp;rsquo;, &amp;amp;lsquo;Saint Manuel Bueno&amp;amp;rsquo;, &amp;amp;lsquo;Martyr&amp;amp;rsquo;, &amp;amp;lsquo;How to Make a Novel&amp;amp;rsquo;  എന്നീ നോവലുകള്‍ നിരുപമങ്ങളായ കലാസൃഷ്ടികളാണ്. തത്വചിന്തയുടെ ഗഹനതയും കലയുടെ ചാരുതയും ആവിഷ്കാരത്തിന്റെ മൌലികതയും അവയില്‍ അത്ഭുതാവഹമായ വിധത്തില്‍ സമ്മേളിക്കുന്നു. നമുക്ക് ഒടുവില്‍ പറഞ്ഞ കൃതിയൊന്നു സംവീക്ഷണം ചെയ്യാം. &lt;br /&gt;
&lt;br /&gt;
ഓരോ നോവലും ഓരോ കല്പിത കഥയും ഓരോ കാവ്യവും സജീവമായിരിക്കുമ്പോള്‍ ആത്മകഥാപരവുമാണ്.  കാല്പനിക കഥാപാത്രങ്ങളാകെ, കാവ്യാത്മക വ്യക്തികളാകെ ഗ്രന്ഥകാരനെത്തന്നെയാണ് വീണ്ടും സൃഷ്ടിക്കുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍ പോലും ആത്മകഥാകാരന്മാരാണ്. രാജ്യദ്രോഹികളെ വര്‍ണിക്കുന്ന റ്റസറ്റസ് (Tacitus, 56&amp;amp;ndash;120 AD, റോമന്‍ ചരിത്രകാരന്‍) തന്നെത്തന്നെ വര്‍ണിക്കുകയാണ്. റ്റസറ്റസ് രാജ്യദ്രോഹികളെ ആത്മാംശത്തിലേക്കു നയിച്ച് അവരെ തന്റെ ഒരു ഭാഗമാക്കി. ഫ്ളോബറിന്റെ വൈയക്തികമല്ലാത്ത വസ്തുനിഷ്ഠത്വം വെറുംകെട്ടുകഥയാണ്. ഫ്ളോബറിന്റെ കഥാപാത്രങ്ങളാകെ ഫ്ളോബര്‍ തന്നെയാണ്;  വിശേഷിച്ചും മദാം ബവറി എന്ന നായിക. &lt;br /&gt;
&lt;br /&gt;
1917 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് ലെനിന്‍ തന്റെ &amp;amp;lsquo;The State and Revolution&amp;amp;rsquo; എന്ന പ്രബന്ധത്തിന്റെ രചന നിര്‍ത്തിവച്ചു. കാരണം വിപ്ലവത്തെക്കുറിച്ച് എഴുതാതെ അതനുഭവിക്കുകയാണ് പ്രായോഗികമായത് എന്ന് അദ്ദേഹം തീരുമാനിച്ചു എന്നതത്രേ. പക്ഷേ, വിപ്ലവത്തെക്കുറിച്ച് എഴുതുന്നതുതന്നെ അതനുഭവിക്കുന്നതിനു സദൃശമല്ലേ? ലെനിനെപ്പൊലെയും അദ്ദേഹത്തേക്കാള്‍ കൂടുതലായും കാറല്‍ മാര്‍ക്സ് റഷ്യന്‍ വിപ്ലവം ഉണ്ടാക്കിയില്ലേ?&lt;br /&gt;
[[File:unamuno.jpg|thumb|left|alt=caption|ഊനാമൂനോ]]ഗ്രന്ഥകാരനായ ഊനാമൂനോ പറയുന്നു: &amp;amp;lsquo;എന്റെ നോവല്‍! എന്റെ കഥ! എന്റെ കഥയിലെ, എന്റെ നോവലിലെ ഊനാമൂനോ. നമ്മളെല്ലാവരും ചേര്‍ന്നു നിര്‍മ്മിച്ച വ്യക്തി. എന്നിലുള്ള സുഹൃത്തും എന്നിലുള്ള ശത്രുവും മറ്റുള്ളവരും എന്റെ കൂട്ടുകാരും ശത്രുക്കളും ചേര്‍ന്നുണ്ടാക്കിയ ഊനാമൂനോ. ഈ ഊനാമൂനോ എനിക്കു ജീവിതവും മരണവും തരുന്നു. അയാള്‍ എന്നെ സൃഷ്ടിക്കുന്നു, നശിപ്പിക്കുന്നു. അയാള്‍ എന്നെ നിലനിര്‍ത്തുന്നു. വീര്‍പ്പുമുട്ടിക്കുന്നു. അയാള്‍ എന്റെ വേദനയാണ്. എന്നിലുള്ള അജ്ഞാതന്റെ മുന്‍പിലായി നടത്തുന്ന കുറ്റസമ്മതമാണിത് ... കുറെ മാസങ്ങള്‍ക്കു മുന്‍പ് ഞാനൊരു നോവലെഴുതണമെന്നു തീരുമാനിച്ചു. അതില്‍ എന്റെ നാടുകടത്തലിന്റെ&amp;lt;ref&amp;gt;യൂണിവേഴ്സിറ്റിയില്‍ പ്രഫെസറും കൂടി ആയിരുന്ന ഊനാമുനോയെ 1924 ല്‍ സര്‍ക്കാര്‍ കാനറി ദ്വീപുകളിലേക്കു നാടുകടത്തി. 1924&amp;amp;ndash;30 കാലയളവില്‍ അദ്ദേഹം പാരീസില്‍ സ്വയം പ്രവാസിയായി കഴിഞ്ഞുകൂടി.&amp;lt;/ref&amp;gt; തീക്ഷ്ണങ്ങളായ അനുഭവങ്ങളെ ഞാന്‍ നിവേശിപ്പിക്കും. അങ്ങനെ ഞാന്‍ എന്നെത്തന്നെ സൃഷ്ടിക്കും. ബാഹ്യാകാരം നല്‍കും. അതു നോവലിന്റെ നോവലായിരിക്കും. സൃഷ്ടിയുടെ സൂഷ്ടിയായിരിക്കും. അല്ലെങ്കില്‍ ഈശ്വരന്റെ ഈശ്വരന്‍&amp;amp;rsquo; ഇതിനു വേണ്ടി അദ്ദേഹം തന്നെപ്പോലെ ഒരു കഥാപാത്രത്തെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. ആ കഥാപാത്രത്തെ അദ്ദേഹം ഊ ഹൂഗോ ദേ ല റാസ (U Jugo de la Raza) എന്നു വിളിക്കും. ഇതിലെ U (ഊ) ഊനാമൂനോയെ സൂചിപ്പിക്കുന്നു. ഹൂഗോ അമ്മയുടെ അച്ഛനെ. ല റാസ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെയും. &lt;br /&gt;
&lt;br /&gt;
ഒരു ദിവസം ഊ ഹൂഗോ പാരീസിലുടെ ഒഴുകുന്ന സേന്‍ നദിയുടെ കരയില്‍ അലഞ്ഞു തിരിയുകയായിരുന്നു. അവിടത്തെ ഒരു പഴയ പുസ്തകക്കടയില്‍ അയാളൊരു നോവല്‍കണ്ടു. അതിലെ പ്രധാന കഥാപാത്രം ഊ ഹൂഗോയെ വല്ലാതെ ആകര്‍ഷിച്ചു. വാസ്തവികതയുടെ പ്രാകൃതലോകം അയാളുടെ കണ്ണുകളുടെ മുന്‍പില്‍ നിന്നു മറഞ്ഞു. ഒരു നിമിഷത്തേയ്ക്ക് അയാള്‍ നോവലില്‍നിന്നു കണ്ണെടുത്ത് സേന്‍ നദിയിലേക്കു നോക്കി. ആ നദി ഒഴുകാതെ, നിശ്ചലമായി നില്‍ക്കുന്നുവെന്ന്‌ അയാള്‍ക്കു തോന്നി. സേന്‍ നദി ചലനമറ്റ് കണ്ണാടിയായി മാറി. ജീവിതത്തിലേക്ക് തിരിച്ചു വരാനായി അയാള്‍ നദിയില്‍ നിന്നു കണ്ണുകള്‍ പിന്‍വലിച്ചു നോവലിലേക്കു നോക്കി. അപ്പോള്‍ ഭാവികഥനം നിര്‍വഹിക്കുന്ന ഈ വാക്യം അയാള്‍ അതില്‍ കണ്ടു: &amp;amp;lsquo;വേദനിപ്പിക്കുന്ന ഈ കഥയുടെ അന്ത്യത്തില്‍ വായനക്കാരന്‍ എത്തുമ്പോള്‍ അയാള്‍ എന്നോടൊത്തു മരിക്കും&amp;amp;rsquo; സേന്‍ നദിയിലെ ജലം നോവലിലെ പുറങ്ങളിലൂടെ ഒഴുകി വാക്കുകളെ മായ്ക്കുന്നതുപോലെ ഒരു തോന്നല്‍ ഊഹൂഗോയ്ക്ക് ഉണ്ടായി. തലയോടിന്റെ താഴെ ചൂടും ശരീരത്തിന്റെ ശേഷം ഭാഗങ്ങളില്‍ തണുപ്പും അയാള്‍ക്ക് അനുഭവപ്പെട്ടു.&lt;br /&gt;
കാലുകളും കൈകളും വിറച്ചു. അയാള്‍ ആ നോവല്‍ കണ്ട സ്ഥലത്തു  തന്നെ അതുവച്ചിട്ടു വീട്ടിലെക്കു പോന്നു. ബോധശൂന്യനായി കുറെ നേരം കിടന്നു. താന്‍ മരിച്ചു പോകുമെന്ന് അയാള്‍ വിചാരിച്ചു. ഏറ്റവും തീക്ഷ്ണമായ വേദനയ്ക്ക് വിധേയനായി. പക്ഷേ അയാള്‍ക്ക് ആ പുസ്തകമില്ലാതെ ജീവിക്കാന്‍ ആവുകയില്ലായിരുന്നു.അയാള്‍ ആ പുസ്തകക്കടയില്‍ നിന്ന് ആ നോവല്‍ വാങ്ങി. മോഷ്ടിച്ചെടുത്ത പുസ്തകം കൊണ്ടു പോകുന്നതു പോലെ അയാള്‍ സേന്‍ നദിയുടെ കരയില്‍ക്കൂടി വീട്ടിലേയ്ക്ക് ഓടി. വീട്ടില്‍ വന്ന് പുസ്തകം തുറന്ന് വായിച്ചു. നോവലിലെ പ്രധാന കഥാപാത്രം  അയാളോടു വീണ്ടും വീണ്ടും പറഞ്ഞു. &amp;amp;lsquo;എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു, അയാള്‍ എന്നോടൊത്തു മരിക്കുമെന്ന്:&amp;amp;rsquo; ഊ ഹൂഗോ ബോധശൂന്യനായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ വീണ്ടും വീണ്ടും വെള്ളം കുടിച്ചു. സേന്‍ നദിയെ, ആ കണ്ണാടിയെ താന്‍ കുടിക്കുകയാണെന്നാണ് അയാള്‍ക്കു തോന്നിയത്. &amp;amp;lsquo;ഞാന്‍ ഭ്രാന്തനോ?&amp;amp;rsquo; എന്ന് അയാള്‍ തന്നോടു ചോദിച്ചു. ഭ്രാന്തനോ എന്നു ചോദിക്കുന്നവന്‍ ഭ്രാന്തനല്ല. അയാള്‍ തീ കൂട്ടി അതില്‍ പുസ്തകം എരിച്ചു. &lt;br /&gt;
&lt;br /&gt;
നോവല്‍ വായനയെക്കുറിച്ചുള്ള നോവലായ ഹൂഗോയുടെ നോവലിലേക്കു നമുക്കു വരാം. ആധ്യാത്മിക യാതനയോടുകൂടി അയാള്‍ ഉണര്‍ന്നപ്പോള്‍ പുസ്തകം എരിച്ചതിന്റെ ചാരം കണ്ടു. ആ ചാരം സേന്‍നദിയിലെ വെള്ളമാണെന്ന് അയാള്‍ക്കു തോന്നി. അതു വേറൊരു കണ്ണാടി. അയാള്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഒരു ചോദ്യമാണ് അയാള്‍ തന്നോടു ചോദിച്ചത്. നോവല്‍ എങ്ങിനെ അവസാനിക്കും? ഊനാമൂനോ അയാളെ സഞ്ചരിപ്പിച്ച് ഏതെങ്കിലും ഒരു പട്ടണത്തില്‍ കൊണ്ടുവരും. അവിടെയുള്ള ഒരു പുസ്തകക്കടയിന്‍ ഹുഗോ നശിപ്പിച്ച നോവല്‍ അയാള്‍ കണ്ടെന്നു വരും. ആ നോവല്‍ എങ്ങനെ അവസാനിക്കുമെന്ന് അയാള്‍ ഊഹിച്ചേക്കും. അല്ലെങ്കില്‍ അയാള്‍ ആ നോവലിനെ മറക്കും. സ്വന്തം ജീവിതം, നോവല്‍ അയാള്‍ മറക്കും. തന്നെത്തന്നെ അയാള്‍ വിസ്മരിക്കും. ആ മറവി തന്നെ ഒരു തരത്തിലുള്ള മരണമല്ലേ?&lt;br /&gt;
&lt;br /&gt;
പ്രഖ്യാതമായ രെു കഥയുണ്ട്. ഒരഭിനേതാവ് നാടകവേദിയില്‍ ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കും. പ്രേക്ഷകര്‍ അയാളുടെ അഭിനവപാടവം കണ്ട് കൈയടിക്കും. ഒരു രാത്രി അയാള്‍ നാടകവേദിയില്‍വച്ചു യഥാര്‍ഥമായി ആത്മഹത്യ ചെയ്തു. അപ്പോള്‍ പ്രേക്ഷകര്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി, പരിഹസിച്ചു. കലാസൌന്ദര്യത്തെ അധിത്യകയില്‍ എത്തിച്ചുകൊണ്ട് ഒരുചോദ്യം:  &amp;amp;lsquo;ഇത്രയും ദൂരംവന്ന വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
വായനക്കാരനോടു ജീവിച്ചിരിക്കുന്നോ എന്ന ചോദ്യത്തിലുണ്ട് ഊനാമൂനോയുടെ തത്ത്വചിന്തയാകെ. അമരത്വത്തിനുള്ള കൊതിയാണ് ഏതു മനുഷ്യനുമുള്ളത്. പക്ഷേ, തനിക്ക് അന്ത്യമുണ്ടെന്ന് അയാള്‍ക്കറിയാം. ആ രണ്ടു ഘടകങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ മനുഷ്യന്‍ പരാജയപ്പെട്ട് ഈ ലോകത്തുനിന്ന് അപ്രത്യക്ഷനാകുന്നു. നോവലിന്റെ പര്യവസാനത്തില്‍ ഹൂഗോ അപ്രത്യക്ഷനായി. ആ കഥാപാത്രത്തെ സൃഷ്ടിച്ച താനും ഇവിടം വിട്ടു പോകുമെന്ന് ഊനോമുനോയ്ക്ക് അറിയാം. രണ്ടുപേര്‍ക്കുമുണ്ട് യാതന. അമരത്വത്തിനുള്ള അഭിലാഷം കൊണ്ടു കാലവുമായി പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഭാവിയില്‍ മരണം ഒളിച്ചിരിക്കുന്നതുകൊണ്ട് ആ പൊരുത്തപ്പെടലിനു സാധ്യതയുമില്ല.നോവലിലെ സേന്‍ നദി കാലത്തിന്റെ സിംബലാണ്. അതു ചലനരഹിതമാകുമ്പോള്‍ കണ്ണാടിയാണ്. ആ കണ്ണാടിയും കാലം തന്നെ. അമരത്വത്തിലേക്കു ചെല്ലാന്‍ കഴിയാത്ത ഹൂഗോ കാലമാകുന്ന നദിയില്‍ വിലയം കൊള്ളാന്‍ ആഗ്രഹിക്കുന്നുണ്ട്. നദിയുടെ കരയിലൂടെ വേഗമാര്‍ന്ന് നടക്കുന്ന ഹൂഗോ Bridge of the Soul ല്‍ കയറി നിന്ന് സേന്‍നദിയിചേക്കു ചാടാന്‍ അഭിലഷിച്ചുവെന്നു നോവലില്‍ പ്രസ്താവമുണ്ട്. ഊനാമൂനോയുടെ വേറൊരു കഥയുടെ പേര്  &amp;amp;lsquo;Mist&amp;amp;rsquo; എന്നാണ്. ജീവിതത്തിന്റെ മൂടല്‍മഞ്ഞില്‍പ്പെട്ട മനുഷ്യന്‍ പരിമിതത്വത്തില്‍ നിന്ന് അപരിമിതത്വത്തിലേക്ക്&amp;amp;rsquo; ചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവനതു സാധ്യമാവുന്നില്ല. ഈ ദുരന്തവിഷയത്തെ അന്യാദൃശമായ ആവിഷ്കാരപാടവത്തോടെ നമ്മുടെ മുന്‍പില്‍ കൊണ്ടു വരുന്നു ഊനാമൂനോ. &amp;amp;lsquo;ഇത്രയും ദൂരം വന്ന വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?&amp;amp;rsquo; എന്ന ചോദ്യം കേട്ടു ഞെട്ടുന്ന നമ്മള്‍ ജീവനാവബോധത്തിന്റെ മൂര്‍ധന്യാവസ്ഥയിലേക്കു ചെന്നു ഹൃദയസമ്പന്നത നേടുന്നു. &lt;br /&gt;
&lt;br /&gt;
Prophetic Novel &amp;amp;mdash; പ്രവചനപരമായ നോവല്‍ &amp;amp;mdash;  എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുക. ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോന്നമനം ഏത് തരത്തിലാണെന്നു വിശദമാക്കാന്‍ എനിക്കു കെല്പില്ല. അതിന് ഊനാമൂനോയുടെ തൂലിക തന്നെ എന്റെ കൈയിലുണ്ടായിരിക്കണം.&lt;br /&gt;
&lt;br /&gt;
----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%27%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE,_%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F%27&amp;diff=7980</id>
		<title>'വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?'</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%27%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BE,_%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%3F%27&amp;diff=7980"/>
		<updated>2014-05-01T03:21:28Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
സ്പാനിഷ് തത്വചിന്തകന്‍, നോവലിസ്റ്റ്‌, നാടക കര്‍ത്താവ്, കവി ഈ നിലകളില്‍ അപ്രമേയ പ്രഭാവനായിരുന്നു [http://en.wikipedia.org/wiki/Miguel_de_Unamuno ഊനാമൂനോ] (Unamuno, 1864 &amp;amp;ndash;1936). അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ഒര്‍തേഗായെ (Ortega, 1885&amp;amp;ndash;1935) നീഷേക്കുശേഷം യ്യൂറോപ്പ് കണ്ട തത്ത്വചിന്തകരില്‍ അദ്വിതീയന്‍ എന്ന് ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂ (Camus) വാഴ്ത്തിയെങ്കിലും ആ പ്രശംസയ്ക്കു സര്‍വഥാ അര്‍ഹന്‍ ഊനാമൂനോയാണെന്ന് ഈ ലേഖകന്‍ വിചാരിക്കുന്നു. ഒര്‍തേഗായുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ അത്രകണ്ട് വിജയം പ്രാപിച്ചില്ല. മാത്രമല്ല, സ്വന്തം മൌലികതയ്ക്കു മങ്ങലേല്പിക്കുന്ന മട്ടില്‍ അദ്ദേഹത്തില്‍ കാന്‍റും ഷ്പെങ്ഗ്ലറും (Spengler, 1880&amp;amp;ndash;1936) ഹൈഡഗറും (Heidegger, 1889&amp;amp;ndash;1976) സ്വാധീനം ചെലുത്തിയിരുന്നു. അതല്ല ഊനാമൂനോയുടെ സ്ഥിതി. അദ്ദേഹത്തിന്റെ &amp;amp;lsquo;The Tragic Sense of Life&amp;amp;rsquo; എന്ന ഗ്രന്ഥം മൌലികനാദമുയര്‍ത്തി. മനുഷ്യന് അനശ്വരതയ്ക്കു കൊതി. എന്നാല്‍ മരണം സുനിശ്ചിതവും. ഈ വൈരുധ്യം ജനിപ്പിക്കുന്ന ദുരന്ത ബോധം മനുഷ്യനെ സമാക്രമിക്കുന്നു എന്നാണ് ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്.  ഊനാമൂനോയുടെ ദൃഷ്ടിയില്‍ യുക്തിക്ക് ഒരു സ്ഥാനവുമില്ല. വിശ്വാസം മാത്രമേ സ്വീകരണീയമായുള്ളൂ. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം സ്വീകരിക്കാനാവാത്തവര്‍ക്കും അതിന്റെ മൌലികതയെ നിഷേധിക്കാനാവില്ല. മഹാനായ നോവലിസ്റ്റാണ് ഊനാമൂനോയെന്നു പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ &amp;amp;lsquo;Mist&amp;amp;rsquo;, &amp;amp;lsquo;Abel Sanchez&amp;amp;rsquo;, &amp;amp;lsquo;Saint Manuel Bueno&amp;amp;rsquo;, &amp;amp;lsquo;Martyr&amp;amp;rsquo;, &amp;amp;lsquo;How to Make a Novel&amp;amp;rsquo;  എന്നീ നോവലുകള്‍ നിരുപമങ്ങളായ കലാസൃഷ്ടികളാണ്. തത്വചിന്തയുടെ ഗഹനതയും കലയുടെ ചാരുതയും ആവിഷ്കാരത്തിന്റെ മൌലികതയും അവയില്‍ അത്ഭുതാവഹമായ വിധത്തില്‍ സമ്മേളിക്കുന്നു. നമുക്ക് ഒടുവില്‍ പറഞ്ഞ കൃതിയൊന്നു സംവീക്ഷണം ചെയ്യാം. &lt;br /&gt;
&lt;br /&gt;
ഓരോ നോവലും ഓരോ കല്പിത കഥയും ഓരോ കാവ്യവും സജീവമായിരിക്കുമ്പോള്‍ ആത്മകഥാപരവുമാണ്.  കാല്പനിക കഥാപാത്രങ്ങളാകെ, കാവ്യാത്മക വ്യക്തികളാകെ ഗ്രന്ഥകാരനെത്തന്നെയാണ് വീണ്ടും സൃഷ്ടിക്കുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍ പോലും ആത്മകഥാകാരന്മാരാണ്. രാജ്യദ്രോഹികളെ വര്‍ണിക്കുന്ന റ്റസറ്റസ് (Tacitus, 56&amp;amp;ndash;120 AD, റോമന്‍ ചരിത്രകാരന്‍) തന്നെത്തന്നെ വര്‍ണിക്കുകയാണ്. റ്റസറ്റസ് രാജ്യദ്രോഹികളെ ആത്മാംശത്തിലേക്കു നയിച്ച് അവരെ തന്റെ ഒരു ഭാഗമാക്കി. ഫ്ളോബറിന്റെ വൈയക്തികമല്ലാത്ത വസ്തുനിഷ്ഠത്വം വെറുംകെട്ടുകഥയാണ്. ഫ്ളോബറിന്റെ കഥാപാത്രങ്ങളാകെ ഫ്ളോബര്‍ തന്നെയാണ്;  വിശേഷിച്ചും മദാം ബവറി എന്ന നായിക. &lt;br /&gt;
&lt;br /&gt;
1917 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് ലെനിന്‍ തന്റെ &amp;amp;lsquo;The State and Revolution&amp;amp;rsquo; എന്ന പ്രബന്ധത്തിന്റെ രചന നിര്‍ത്തിവച്ചു. കാരണം വിപ്ലവത്തെക്കുറിച്ച് എഴുതാതെ അതനുഭവിക്കുകയാണ് പ്രായോഗികമായത് എന്ന് അദ്ദേഹം തീരുമാനിച്ചു എന്നതത്രേ. പക്ഷേ, വിപ്ലവത്തെക്കുറിച്ച് എഴുതുന്നതുതന്നെ അതനുഭവിക്കുന്നതിനു സദൃശമല്ലേ? ലെനിനെപ്പൊലെയും അദ്ദേഹത്തേക്കാള്‍ കൂടുതലായും കാറല്‍ മാര്‍ക്സ് റഷ്യന്‍ വിപ്ലവം ഉണ്ടാക്കിയില്ലേ?&lt;br /&gt;
[[File:unamuno.jpg|thumb|left|alt=caption|ഊനാമൂനോ]]ഗ്രന്ഥകാരനായ ഊനാമൂനോ പറയുന്നു: &amp;amp;lsquo;എന്റെ നോവല്‍! എന്റെ കഥ! എന്റെ കഥയിലെ, എന്റെ നോവലിലെ ഊനാമൂനോ. നമ്മളെല്ലാവരും ചേര്‍ന്നു നിര്‍മ്മിച്ച വ്യക്തി. എന്നിലുള്ള സുഹൃത്തും എന്നിലുള്ള ശത്രുവും മറ്റുള്ളവരും എന്റെ കൂട്ടുകാരും ശത്രുക്കളും ചേര്‍ന്നുണ്ടാക്കിയ ഊനാമൂനോ. ഈ ഊനാമൂനോ എനിക്കു ജീവിതവും മരണവും തരുന്നു. അയാള്‍ എന്നെ സൃഷ്ടിക്കുന്നു, നശിപ്പിക്കുന്നു. അയാള്‍ എന്നെ നിലനിര്‍ത്തുന്നു. വീര്‍പ്പുമുട്ടിക്കുന്നു. അയാള്‍ എന്റെ വേദനയാണ്. എന്നിലുള്ള അജ്ഞാതന്റെ മുന്‍പിലായി നടത്തുന്ന കുറ്റസമ്മതമാണിത് ... കുറെ മാസങ്ങള്‍ക്കു മുന്‍പ് ഞാനൊരു നോവലെഴുതണമെന്നു തീരുമാനിച്ചു. അതില്‍ എന്റെ നാടുകടത്തലിന്റെ&amp;lt;ref&amp;gt;യൂണിവേഴ്സിറ്റിയില്‍ പ്രഫെസറും കൂടി ആയിരുന്ന ഊനാമുനോയെ 1924 ല്‍ സര്‍ക്കാര്‍ കാനറി ദ്വീപുകളിലേക്കു നാടുകടത്തി. 1924&amp;amp;ndash;30 കാലയളവില്‍ അദ്ദേഹം പാരീസില്‍ സ്വയം പ്രവാസിയായി കഴിഞ്ഞുകൂടി.&amp;lt;/ref&amp;gt; തീക്ഷ്ണങ്ങളായ അനുഭവങ്ങളെ ഞാന്‍ നിവേശിപ്പിക്കും. അങ്ങനെ ഞാന്‍ എന്നെത്തന്നെ സൃഷ്ടിക്കും. ബാഹ്യാകാരം നല്‍കും. അതു നോവലിന്റെ നോവലായിരിക്കും. സൃഷ്ടിയുടെ സൂഷ്ടിയായിരിക്കും. അല്ലെങ്കില്‍ ഈശ്വരന്റെ ഈശ്വരന്‍&amp;amp;rsquo; ഇതിനു വേണ്ടി അദ്ദേഹം തന്നെപ്പോലെ ഒരു കഥാപാത്രത്തെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. ആ കഥാപാത്രത്തെ അദ്ദേഹം ഊ ഹൂഗോ ദേ ല റാസ (U Jugo de la Raza) എന്നു വിളിക്കും. ഇതിലെ U (ഊ) ഊനാമൂനോയെ സൂചിപ്പിക്കുന്നു. ഹൂഗോ അമ്മയുടെ അച്ഛനെ. ല റാസ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെയും. &lt;br /&gt;
&lt;br /&gt;
ഒരു ദിവസം ഊ ഹൂഗോ പാരീസിലുടെ ഒഴുകുന്ന സേന്‍ നദിയുടെ കരയില്‍ അലഞ്ഞു തിരിയുകയായിരുന്നു. അവിടത്തെ ഒരു പഴയ പുസ്തകക്കടയില്‍ അയാളൊരു നോവല്‍കണ്ടു. അതിലെ പ്രധാന കഥാപാത്രം ഊ ഹൂഗോയെ വല്ലാതെ ആകര്‍ഷിച്ചു. വാസ്തവികതയുടെ പ്രാകൃതലോകം അയാളുടെ കണ്ണുകളുടെ മുന്‍പില്‍ നിന്നു മറഞ്ഞു. ഒരു നിമിഷത്തേയ്ക്ക് അയാള്‍ നോവലില്‍നിന്നു കണ്ണെടുത്ത് സേന്‍ നദിയിലേക്കു നോക്കി. ആ നദി ഒഴുകാതെ, നിശ്ചലമായി നില്‍ക്കുന്നുവെന്ന്‌ അയാള്‍ക്കു തോന്നി. സേന്‍ നദി ചലനമറ്റ് കണ്ണാടിയായി മാറി. ജീവിതത്തിലേക്ക് തിരിച്ചു വരാനായി അയാള്‍ നദിയില്‍ നിന്നു കണ്ണുകള്‍ പിന്‍വലിച്ചു നോവലിലേക്കു നോക്കി. അപ്പോള്‍ ഭാവികഥനം നിര്‍വഹിക്കുന്ന ഈ വാക്യം അയാള്‍ അതില്‍ കണ്ടു: &amp;amp;lsquo;വേദനിപ്പിക്കുന്ന ഈ കഥയുടെ അന്ത്യത്തില്‍ വായനക്കാരന്‍ എത്തുമ്പോള്‍ അയാള്‍ എന്നോടൊത്തു മരിക്കും&amp;amp;rsquo; സേന്‍ നദിയിലെ ജലം നോവലിലെ പുറങ്ങളിലൂടെ ഒഴുകി വാക്കുകളെ മായ്ക്കുന്നതുപോലെ ഒരു തോന്നല്‍ ഊഹൂഗോയ്ക്ക് ഉണ്ടായി. തലയോടിന്റെ താഴെ ചൂടും ശരീരത്തിന്റെ ശേഷം ഭാഗങ്ങളില്‍ തണുപ്പും അയാള്‍ക്ക് അനുഭവപ്പെട്ടു.&lt;br /&gt;
കാലുകളും കൈകളും വിറച്ചു. അയാള്‍ ആ നോവല്‍ കണ്ട സ്ഥലത്തു  തന്നെ അതുവച്ചിട്ടു വീട്ടിലെക്കു പോന്നു. ബോധശൂന്യനായി കുറെ നേരം കിടന്നു. താന്‍ മരിച്ചു പോകുമെന്ന് അയാള്‍ വിചാരിച്ചു. ഏറ്റവും തീക്ഷ്ണമായ വേദനയ്ക്ക് വിധേയനായി. പക്ഷേ അയാള്‍ക്ക് ആ പുസ്തകമില്ലാതെ ജീവിക്കാന്‍ ആവുകയില്ലായിരുന്നു.അയാള്‍ ആ പുസ്തകക്കടയില്‍ നിന്ന് ആ നോവല്‍ വാങ്ങി. മോഷ്ടിച്ചെടുത്ത പുസ്തകം കൊണ്ടു പോകുന്നതു പോലെ അയാള്‍ സേന്‍ നദിയുടെ കരയില്‍ക്കൂടി വീട്ടിലേയ്ക്ക് ഓടി. വീട്ടില്‍ വന്ന് പുസ്തകം തുറന്ന് വായിച്ചു. നോവലിലെ പ്രധാന കഥാപാത്രം  അയാളോടു വീണ്ടും വീണ്ടും പറഞ്ഞു. &amp;amp;lsquo;എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു, അയാള്‍ എന്നോടൊത്തു മരിക്കുമെന്ന്:&amp;amp;rsquo; ഊ ഹൂഗോ ബോധശൂന്യനായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ വീണ്ടും വീണ്ടും വെള്ളം കുടിച്ചു. സേന്‍ നദിയെ, ആ കണ്ണാടിയെ താന്‍ കുടിക്കുകയാണെന്നാണ് അയാള്‍ക്കു തോന്നിയത്. &amp;amp;lsquo;ഞാന്‍ ഭ്രാന്തനോ?&amp;amp;rsquo; എന്ന് അയാള്‍ തന്നോടു ചോദിച്ചു. ഭ്രാന്തനോ എന്നു ചോദിക്കുന്നവന്‍ ഭ്രാന്തനല്ല. അയാള്‍ തീ കൂട്ടി അതില്‍ പുസ്തകം എരിച്ചു. &lt;br /&gt;
&lt;br /&gt;
നോവല്‍ വായനയെക്കുറിച്ചുള്ള നോവലായ ഹൂഗോയുടെ നോവലിലേക്കു നമുക്കു വരാം. ആധ്യാത്മിക യാതനയോടുകൂടി അയാള്‍ ഉണര്‍ന്നപ്പോള്‍ പുസ്തകം എരിച്ചതിന്റെ ചാരം കണ്ടു. ആ ചാരം സേന്‍നദിയിലെ വെള്ളമാണെന്ന് അയാള്‍ക്കു തോന്നി. അതു വേറൊരു കണ്ണാടി. അയാള്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഒരു ചോദ്യമാണ് അയാള്‍ തന്നോടു ചോദിച്ചത്. നോവല്‍ എങ്ങിനെ അവസാനിക്കും? ഊനാമൂനോ അയാളെ സഞ്ചരിപ്പിച്ച് ഏതെങ്കിലും ഒരു പട്ടണത്തില്‍ കൊണ്ടുവരും. അവിടെയുള്ള ഒരു പുസ്തകക്കടയിന്‍ ഹുഗോ നശിപ്പിച്ച നോവല്‍ അയാള്‍ കണ്ടെന്നു വരും. ആ നോവല്‍ എങ്ങനെ അവസാനിക്കുമെന്ന് അയാള്‍ ഊഹിച്ചേക്കും. അല്ലെങ്കില്‍ അയാള്‍ ആ നോവലിനെ മറക്കും. സ്വന്തം ജീവിതം, നോവല്‍ അയാള്‍ മറക്കും. തന്നെത്തന്നെ അയാള്‍ വിസ്മരിക്കും. ആ മറവി തന്നെ ഒരു തരത്തിലുള്ള മരണമല്ലേ?&lt;br /&gt;
&lt;br /&gt;
പ്രഖ്യാതമായ രെു കഥയുണ്ട്. ഒരഭിനേതാവ് നാടകവേദിയില്‍ ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കും. പ്രേക്ഷകര്‍ അയാളുടെ അഭിനവപാടവം കണ്ട് കൈയടിക്കും. ഒരു രാത്രി അയാള്‍ നാടകവേദിയില്‍വച്ചു യഥാര്‍ഥമായി ആത്മഹത്യ ചെയ്തു. അപ്പോള്‍ പ്രേക്ഷകര്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി, പരിഹസിച്ചു. കലാസൌന്ദര്യത്തെ അധിത്യകയില്‍ എത്തിച്ചുകൊണ്ട് ഒരുചോദ്യം:  &amp;amp;lsquo;ഇത്രയും ദൂരംവന്ന വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
വായനക്കാരനോടു ജീവിച്ചിരിക്കുന്നോ എന്ന ചോദ്യത്തിലുണ്ട് ഊനാമൂനോയുടെ തത്ത്വചിന്തയാകെ. അമരത്വത്തിനുള്ള കൊതിയാണ് ഏതു മനുഷ്യനുമുള്ളത്. പക്ഷേ, തനിക്ക് അന്ത്യമുണ്ടെന്ന് അയാള്‍ക്കറിയാം. ആ രണ്ടു ഘടകങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ മനുഷ്യന്‍ പരാജയപ്പെട്ട് ഈ ലോകത്തുനിന്ന് അപ്രത്യക്ഷനാകുന്നു. നോവലിന്റെ പര്യവസാനത്തില്‍ ഹൂഗോ അപ്രത്യക്ഷനായി. ആ കഥാപാത്രത്തെ സൃഷ്ടിച്ച താനും ഇവിടം വിട്ടു പോകുമെന്ന് ഊനോമുനോയ്ക്ക് അറിയാം. രണ്ടുപേര്‍ക്കുമുണ്ട് യാതന. അമരത്വത്തിനുള്ള അഭിലാഷം കൊണ്ടു കാലവുമായി പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഭാവിയില്‍ മരണം ഒളിച്ചിരിക്കുന്നതുകൊണ്ട് ആ പൊരുത്തപ്പെടലിനു സാധ്യതയുമില്ല.നോവലിലെ സേന്‍ നദി കാലത്തിന്റെ സിംബലാണ്. അതു ചലനരഹിതമാകുമ്പോള്‍ കണ്ണാടിയാണ്. ആ കണ്ണാടിയും കാലം തന്നെ. അമരത്വത്തിലേക്കു ചെല്ലാന്‍ കഴിയാത്ത ഹൂഗോ കാലമാകുന്ന നദിയില്‍ വിലയം കൊള്ളാന്‍ ആഗ്രഹിക്കുന്നുണ്ട്. നദിയുടെ കരയിലൂടെ വേഗമാര്‍ന്ന് നടക്കുന്ന ഹൂഗോ Bridge of the Soul ല്‍ കയറി നിന്ന് സേന്‍നദിയിചേക്കു ചാടാന്‍ അഭിലഷിച്ചുവെന്നു നോവലില്‍ പ്രസ്താവമുണ്ട്. ഊനാമൂനോയുടെ വേറൊരു കഥയുടെ പേര്  &amp;amp;lsquo;Mist&amp;amp;rsquo; എന്നാണ്. ജീവിതത്തിന്റെ മൂടല്‍മഞ്ഞില്‍പ്പെട്ട മനുഷ്യന്‍ പരിമിതത്വത്തില്‍ നിന്ന് അപരിമിതത്വത്തിലേക്ക്&amp;amp;rsquo; ചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവനതു സാധ്യമാവുന്നില്ല. ഈ ദുരന്തവിഷയത്തെ അന്യാദൃശമായ ആവിഷ്കാരപാടവത്തോടെ നമ്മുടെ മുന്‍പില്‍ കൊണ്ടു വരുന്നു ഊനാമൂനോ. &amp;amp;lsquo;ഇത്രയും ദൂരം വന്ന വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?&amp;amp;rsquo; എന്ന ചോദ്യം കേട്ടു ഞെട്ടുന്ന നമ്മള്‍ ജീവനാവബോധത്തിന്റെ മൂര്‍ധന്യാവസ്ഥയിലേക്കു ചെന്നു ഹൃദയസമ്പന്നത നേടുന്നു. &lt;br /&gt;
&lt;br /&gt;
Prophetic Novel &amp;amp;mdash; പ്രവചനപരമായ നോവല്‍ &amp;amp;mdash;  എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുക. ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോന്നമനം ഏത് തരത്തിലാണെന്നു വിശദമാക്കാന്‍ എനിക്കു കെല്പില്ല. അതിന് ഊനാമൂനോയുടെ തൂലിക തന്നെ എന്റെ കൈയിലുണ്ടായിരിക്കണം.&lt;br /&gt;
&lt;br /&gt;
----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%9A%E0%B4%A4%E0%B5%81%E0%B4%B0%E0%B4%82%E0%B4%97%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF&amp;diff=7979</id>
		<title>ജീവിതം ഒരു ചതുരംഗക്കളി</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%9A%E0%B4%A4%E0%B5%81%E0%B4%B0%E0%B4%82%E0%B4%97%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF&amp;diff=7979"/>
		<updated>2014-05-01T03:14:36Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അദ്ദേഹം അമൂര്‍ത്തങ്ങളായവയ്ക് മാംസളത്വം നല്കുകയും ആശയങ്ങളെ തീവ്രവേദന അനുഭവിക്കുന്ന പുരുഷന്മാരായും സ്‌ത്രീകളായും മാറ്റുകയും ചെയ്തു: റഷ്യന്‍ നോവലിസ്റ്റ് ദസ്തെയേവ്സ്കിയെക്കുറിച്ച് ഒരു നിരൂപകന്‍ പറഞ്ഞതാണിത്. സ്പാനിഷ് ദാര്‍ശനികനും നോവലിസ്റ്റും കവിയുമായ [http://en.wikipedia.org/wiki/Miguel_de_Unamuno ഊനാമൂനോ ഈ ഹൂഗോ] (Unamuno y Jugo, 1864&amp;amp;ndash;1936)  ഇതിനു നെരേ വിപരീതമായിട്ടാണ് സര്‍ഗാത്മക പ്രക്രിയയില്‍ വ്യാപരിച്ചത്. അദ്ദേഹം അമൂര്‍ത്തങ്ങളായവയ്ക്കു മാംസളത്വം നല്കിയില്ല. യാതന അനുഭവിക്കുന്ന സ്‌ത്രീ പുരുഷന്മാരെ ആശയങ്ങളാക്കി മാറ്റുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ നോവലുകള്‍ വായിക്കുമ്പോള്‍ നമുക്കു സൌന്ദര്യാനുഭൂതി മാത്രമേ ഉണ്ടാകുന്നുള്ളൂ. ആശയങ്ങള്‍ ആശയങ്ങളായി മാത്രം നില്ക്കുമ്പോള്‍, അമൂര്‍ത്ത സ്വഭാവം മൂര്‍ത്തസ്വഭാവം ആവാഹിക്കാതുരിക്കുമ്പോള്‍ അനുവാചകന് വേദനയുണ്ടാകും.   എന്നാല്‍ ഊനാമൂനോയുടെ പ്രതിഭാശക്തി ആ വേദനയെ ഹര്‍ഷാതിരേകമാക്കി മാറ്റുന്നു. ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിനു സദൃശനായി മറ്റാരെഴുത്തുകാരന്‍ ഇല്ല. ഊനാമൂനോയുടെ നോവ്‌ലെറ്റ് &amp;amp;mdash; &amp;amp;lsquo;The Novel of Don Sandalio, Chess Player&amp;amp;rsquo; &amp;amp;mdash; ഞാന്‍ കാലത്ത് ആറുമണി മുതല്‍ വായിക്കാന്‍ തുടങ്ങി. പ്രാതലും മദ്ധ്യാഹ്ന ഭക്ഷണവും ആ സമയത്ത് ആവശ്യകതകളായി എനിക്കു തോന്നിയില്ല. നോവ്‌ലെറ്റ്&amp;amp;rsquo; വായിച്ച് അവസാനിപ്പിച്ചിട്ടേ ഞാന്‍ എഴുന്നേറ്റുള്ളു. ആഖ്യാനത്തിന്റെ ഊര്‍ജമല്ല സ്വഭാവ ചിത്രീകരണത്തിന്റെ സവിശേഷതയല്ല എന്നെ നിശ്ചലനാക്കിയത്. അവ രണ്ടും ഈ കൃതിയില്‍ വേണ്ടുവോളമുണ്ട്. ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത മണ്ഡലങ്ങള്‍ എനിക്ക് ഈ കൃതി അനാവരണം ചെയ്തു തന്നു. ചക്രവാളത്തിനപ്പുറത്തെ മഹാരഹസ്യം തേടിപ്പോകുന്ന കവിയെപ്പോലെ (ഒനീലിന്റെ Beyond the Horizon എന്ന നാടകത്തിലെ കഥാപാത്രം ) ഞാന്‍ ഊനാമൂനോയുടെ കലാസൃഷ്ടിയെന്ന യാനപാത്രത്തില്‍ കയറി അംബരാന്തത്തിനപ്പുറം ചെന്നു. മഹാരഹസ്യം സാക്ഷാത്കരിച്ചു. ജീവിതം ധന്യമായി എന്ന തോന്നല്‍. അത്ര വളരെക്കാലത്തിനു മുന്‍പല്ല അജ്ഞാതനായ ഒരു വായനക്കാരനില്‍ നിന്ന് ഊനാമൂനോയ്ക്ക് ഒരെഴുത്തു കിട്ടി. ആ കത്തിന്റെ കൂടെ ചില പകര്‍പ്പുകളുമുണ്ടായിരുന്നു. അജ്ഞാതനായ വായനക്കാരന്റെ ഒരു സ്നേഹിതന്‍ അയാളുടെ സ്നേഹിതനായ സാന്താലിയോ എന്ന ചതുരംഗകളിക്കാരന്റെ സവിശേഷതകളെ വിവരിക്കുന്ന കത്തുകളാണ് അവ. ആ  കത്തുകളിലൂടെ സാന്താലിയോയുടെ ജീവിതം ചുരുളഴിഞ്ഞു വീഴുന്നു. പര്‍വതപംക്തികളുടെ ഉപത്യകയില്‍, കടല്‍ത്തീരത്ത്, വിജനപ്രദേശത്ത് കത്തുകളെഴുതിയവന്‍ മനുഷ്യരെപ്പേടിച്ച് ആശ്രയം തേടിയിരിക്കയാണ്. മരങ്ങളുടെ ഇലകളും കടലിലെ തിരകളും മാത്രമേ അയാള്‍ക്ക് കൂട്ടുകാരായുള്ളു. ഇംഗ്ലീഷ് നോവലിസ്റ്റ് ഡിഫോയുടെ റോബിന്‍സന്‍ ക്രൂസോ ഏന്ന നോവലില്‍ ക്രൂസോ ബോട്ടിനടുത്തേക്കു പോകുമ്പോള്‍ കടല്‍ക്കരയിലെ മണ്ണില്‍ ഒരുത്തന്റെ നഗ്നപാദങ്ങന്‍ കണ്ടു പേടിച്ചതിന്റെ വിവരണമുണ്ട്. ക്രൂസോ നിന്നു: ചുറ്റും നോക്കി. ഒന്നും കണ്ടില്ല, കേട്ടുമില്ല. [[File:unamuno.jpg|thumb|left|alt=caption|ഊനാമൂനോ]]അയാള്‍ തിരിച്ച് വാസസ്ഥലത്തേക്കു നടന്നു. കൂടെക്കൂടെ തിരിഞ്ഞു നോക്കി. ഓരോ കുറ്റിക്കാടിനെയും മരത്തെയും മനുഷ്യനായി അയാന്‍ തെറ്റിദ്ധരിച്ചു. എഴുത്തുകള്‍ എഴുതിയവന്‍ നഗ്നപാദമുദ്രകള്‍ കണ്ട് പേടിച്ച് പോന്നവനല്ല. ബുദ്ധിശൂന്യത പൊതിഞ്ഞ വാക്കുകളെ &amp;amp;mdash; മനുഷ്യരുടെ വാക്കുകളെ &amp;amp;mdash; പേടിച്ച് അവിടെ എത്തിയവനാണ്. അയാള്‍ക്ക് പുരുഷനെ വേണ്ട, സ്ത്രീയെ വേണ്ട. അവിടത്തെ ഒരു കസീനോയില്‍ വച്ചാണ് അയാള്‍ ചതുരംഗം കളിക്കാരനായ സന്താലിയോയെ കണ്ടത്. ചതുരംഗം കളിയല്ലാതെ സന്താലിയോയ്ക്ക് മറ്റൊരു പ്രവര്‍ത്തിയില്ല. ആ കളിക്കപ്പുറത്ത് അയാള്‍ക്ക് ലോകവുമില്ല. പാവനമായ അനുഷ്ഠാനത്തെപ്പോലെ അയാള്‍ കളിക്കും. കളിക്കാത്ത സന്ദര്‍ഭങ്ങളില്‍ അയാളെന്ത് ചെയ്യും? അറിഞ്ഞുകൂടാ. ഒരു ദിവസം അയാള്‍ ആ ചതുരംഗം കളിക്കാരന്റെ പിറകേ പോയി. ഒരു സ്ക്വയറില്‍ നിന്നും മറ്റൊരു സ്ക്വയറിലേയ്ക്ക് ചതുരംഗക്കരു എന്നപോലെയാണ് അയാള്‍ ചാടിച്ചാടിപ്പോയത്. ലജ്ജകൊണ്ട് അയാളെ കൂടുതല്‍ അനുഗമിച്ചില്ല അയാള്‍. &lt;br /&gt;
&lt;br /&gt;
ഒരു ദിവസം അയാള്‍ സാന്താലിയോടൊരുമിച്ച് ചതുരംഗം കളിച്ചു. സാന്താലിയോ ജയിച്ചു. കുറേ നേരം കളിച്ചതിനുശേയം അയാള്‍ (കത്തുകളെഴുതിയ ആള്‍) അതവസാനിപ്പിച്ചു. തുടര്‍ന്നും പല ദിവസം അവര്‍ കളിച്ചു. പക്ഷേ, തന്റെ പേരെന്തെന്നുപോലും സാന്താലിയോ തിരക്കാത്തത് അയാള്‍ക്ക് അദ്ഭുതം ജനിപ്പിച്ചു. ഒരു ദിവസം ചതുരംഗം കളിക്കാരന്‍ വരാതിരുന്നപ്പോന്‍ അയാള്‍ ഒരാളോടു തിരക്കി, &amp;amp;lsquo;സാന്താലിയോയ്ക്ക് എന്തു സംഭവിച്ചു?&amp;amp;rsquo; അയാളുടെ മകന്‍ മരിച്ചുവെന്നായിരുന്നു മറുപടി. &amp;amp;lsquo;സാന്താലിയോയ്ക്ക് മകനോ?&amp;amp;rsquo; എന്നയാള്‍ വിസ്മയത്തോടെ ചോദിച്ചു. &amp;amp;lsquo;അറിഞ്ഞുകൂടേ,  ആ സംഭവത്തില്‍ ഇടപെട്ടതുകൊണ്ട്...&amp;amp;rsquo; സംഭവമെന്തെന്ന് അയാള്‍ അന്വേഷിച്ചതേയില്ല. സാന്താലിയോയെക്കുറിച്ച് ഒരു &amp;amp;lsquo;ഇമേജ്&amp;amp;rsquo; അയാള്‍ക്ക് മനസ്സിലുണ്ട്. അത് മകന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞു കളങ്കപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമില്ല. &lt;br /&gt;
&lt;br /&gt;
കുറേ ദിവസം കഴിഞ്ഞ് സാന്താലിയോ കസീനോയില്‍ എത്തി. &amp;amp;lsquo;എന്റെസത്യസന്ധമായ അനുശോചനം&amp;amp;rsquo; എന്നയാള്‍ കള്ളം പറഞ്ഞപ്പോള്‍ &amp;amp;lsquo;നന്ദി, വളരെ നന്ദി&amp;amp;rsquo; എന്നാണയാള്‍ മറുപടി നല്‍കിയത്. &lt;br /&gt;
&lt;br /&gt;
ചതുരംഗത്തിലെ കരുവായ ബിഷപ്പ് ഭ്രാന്തനാണ്. അതിന്റെ നിറമെന്തായാലും വെളുത്ത കളത്തില്‍നിന്നു വെളുത്തതിലേക്കും കറുത്ത കളത്തില്‍ നിന്നു കറുപ്പിലേക്കും നീങ്ങുകയാണ് അത്. നേരേ പോകുകില്ല ഒരിക്കലും. അയാള്‍ തന്നെ ഭ്രാന്തനായോ? മനുഷ്യന്റെ ബുദ്ധിശുന്യതയില്‍നിന്ന് ഒളിച്ചോടിയ അയാള്‍ക്കു ഭ്രാന്തു തന്നെ. ഒരു മനുഷ്യന്റെ ആത്മാവിലെ നഗ്നപാദമുദ്രയില്‍ അയാള്‍ ഭ്രാന്തനായ ബിഷപ്പിനെ പ്പോലെ ഒരു വശത്തു കൂടെ മാത്രം നീങ്ങുകയല്ലേ. കറുപ്പോ വെളുപ്പൊ?. സാന്താലിയോ അയാളെ ഭ്രാന്തനാക്കുകയാണ്. കുറച്ചു ദിവസം അയാള്‍ രോഗംപിടിച്ചു കിടന്നു. ഒരു പേടിസ്വപ്നത്തില്‍ സാന്താലിയോ ചതുരംഗക്കരുവായ കുതിരയെ ആക്രമിക്കുന്നതായി കണ്ടു. അയാള്‍ നികൃഷ്ടനായ വെള്ള ബിഷപ്പ് &amp;amp;mdash; അടിയറവാകാ&amp;amp;shy;തിരിക്കാനായി അയാള്‍ വെളുത്ത രാജാവിനെ സംരക്ഷിച്ചു കളിക്കുകയാണ്. അപ്പോഴാണ് കുതിരയുടെ (ഇംഗ്ലീഷില്‍ Knight) ആക്രമണം. ഒരു ദിവസം ഒരാള്‍ അയാളോടു പറഞ്ഞു:&lt;br /&gt;
::&amp;amp;lsquo;&amp;amp;rsquo;സാന്താലിയോയെ നിങ്ങള്‍ക്കറിയാമല്ലോ?&lt;br /&gt;
::&amp;amp;lsquo;&amp;amp;rsquo;ഇല്ല. എന്താണു കാര്യം?&amp;amp;rsquo; &lt;br /&gt;
::&amp;amp;lsquo;അയാള്‍ ജയിലിലാണ്.&lt;br /&gt;
:ഇടിയേറ്റ മട്ടില്‍ അയാള്‍ പറഞ്ഞു. &lt;br /&gt;
::&amp;amp;lsquo;ജയിലിലോ?&amp;amp;rsquo; &lt;br /&gt;
ജയിലില്‍ ആയാലെന്ത്? അത് അയാളുടെ (എഴുത്തുകള്‍ അയച്ചവന്റെ) കാര്യമല്ല. ജയിലില്‍ ചെന്ന് അനുവാദം വാങ്ങി സാന്താലിയോയുമായി ചതുരംഗം കളിച്ചാലെന്ത്. ഒരുപക്ഷേ, സാന്താലിയോ അവിടത്തെ ഗാര്‍ഡുമായി കളിക്കുക&amp;amp;shy;യായിരിക്കാം.&lt;br /&gt;
 &lt;br /&gt;
ആപത്തുകള്‍ വര്‍ഷിക്കുകയല്ല, കോരിച്ചൊരിയുകയാണ്. അയാളെ ജഡ്ജി കോടതിയിലേക്കു വിളിച്ചു ചോദിച്ചു, സാന്താലിയോയെ അറിയാമോ എന്ന്. ചതുരംഗം കളിക്കുന്നവന്‍ എന്നല്ലാതെ മറ്റൊന്നു&amp;amp;shy;മറിഞ്ഞുകൂടെന്ന് അയാളുടെ മറുപടി. സാന്താലിയോ അയാളുടെ മകളുടെ ഭര്‍ത്താവുമായി ഏതു രീതിയില്‍ കഴിഞ്ഞു&amp;amp;shy;കൂടിയെന്ന് ജഡ്ജിക്കറിയണം. അയാള്‍ക്ക് മകളുണ്ട് എന്ന വിവരം പോലും തനിക്കറിയാന്‍ പാടില്ല എന്നു മറുപടി. &lt;br /&gt;
ജഡ്ജി അയാളെ പൊയ്ക്കൊള്ളാന്‍ അനുവദിച്ചു. &lt;br /&gt;
&lt;br /&gt;
ഇനിയാണ് അസാധാരണവും അവിശ്വസനീയവുമായ കാര്യം സാന്താലിയോ ജയിലില്‍ കിടന്നു മരിച്ചു. ഇനി അയാള്‍ ചതുരംഗം കളിക്കാരന്റെ നിശ്ശബ്ദത കേള്‍ക്കില്ല. കരു നീക്കിക്കൊണ്ട് &amp;amp;lsquo;ചെക്ക്&amp;amp;rsquo; എന്നു പറഞ്ഞ് നിശ്ശബ്ദതയെ സാന്താലിയോ തീക്ഷ്ണമാക്കുന്നത് അയാള്‍ ഇനി അറിയുകയില്ല. മകളുടെ ഭര്‍ത്താവാകാം അമ്മാവനെ ജയിലിലാക്കിയത്. നിശ്ശബ്ദ്ദനായി ചതുരംഗം കളിക്കുന്ന അയാള്‍ എങ്ങനെ ജയിലിലായിി. അല്ലെങ്കില്‍ അയാളുടെ സ്നേഹിതന്‍ സാന്താലിയോ തന്നെ ജീവിച്ചിരിക്കുന്നുണ്ടോ? ചതുരംഗം കളിക്കാരന്റെ മരണം തന്നെ ജയിലധികാരികളുടെ വിദ്യയല്ലേ? &lt;br /&gt;
&lt;br /&gt;
കവി പിന്‍ഡാര്‍ പറഞ്ഞു: &amp;amp;lsquo;Man is the dream of a shadow.&amp;amp;rsquo; കസീനോയിലെ ആളുകള്‍ നിഴലുകളുടെ സ്വപ്നങ്ങളല്ല, സ്വപ്നങ്ങളുടെ നിഴലുകളാണ്. സാന്താലിയോ ചതുരംഗക്കളി സ്വപ്നം കാണുന്നത് എഴുത്തുകള്‍ അയച്ചവന്‍ അറിയുന്നുണ്ട്. &lt;br /&gt;
&lt;br /&gt;
ഒരു ദിവസം സാന്താലിയോയുടെ ജാമാതാവ് അയാളെ കാണാനെത്തി. അമ്മാവനെ&amp;amp;shy;ക്കുറിച്ചറിയാന്‍ വന്ന മരുമകനോട് അയാള്‍ പറഞ്ഞത് ഇങ്ങനെ: &amp;amp;lsquo;My Sandalio, the one who silently played chess with me and not yours, not your father-in-law. I could be interested in chess players, but never in fathers-in-law&amp;amp;rsquo; സാന്താലിയോയുടെ മകളെ&amp;amp;shy;ക്കാണാന്‍ അയാള്‍ക്ക് ളദ്ദേശമില്ല. മകളെ മാത്രമല്ല, മറ്റൊരു സ്‌ത്രീയേയും കാണാന്‍ അയാള്‍ ഒരുമ്പെടുന്നില്ല. ചതുരംഗ&amp;amp;shy;പ്പലകയിലെ രാജ്ഞിയെ മാത്രമേ സാന്താലിയോയ്ക്ക് അറിയാമായിരുന്നുള്ളു. വെള്ള&amp;amp;shy;ക്കളത്തില്‍ നിന്ന് കറുപ്പു കളത്തിലേക്ക്, അവിടെ നിന്നു തിരിച്ച് വെള്ളയിലേക്ക്. ചതുരംഗ&amp;amp;shy;പ്പലകയില്‍ ആധിപത്യം പുലര്‍ത്തിയ രാജ്ഞിയെ മാത്രമേ സാന്താലിയോയ്ക്ക്  അറിയൂ. ചതുരംഗം കളിക്കാരന്റെ രാജ്ഞി കൊടും വെയിലില്‍ മണല്‍&amp;amp;shy;ക്കാട്ടില്‍ ഇരിക്കുന്ന സ്ഫിങ്സല്ല. ചതുരംഗത്തിലെ രാജ്ഞി പലകയുടെ നെടുകെയും കുറുകെയും സഞ്ചരിക്കു&amp;amp;shy;ന്നവളാണ്. ഇത്രയും അറിയിച്ചിട്ട് അയാള്‍ നഗരത്തില്‍ നിന്ന് പോയി. &lt;br /&gt;
&lt;br /&gt;
പര്യവസാനത്തില്‍ ഊനാമൂനോ ചോദിക്കുന്നു. എഴുത്തുകള്‍ എഴുതിയ ആളിന്റെ സാന്താലിയോ ആ എഴുത്തുകള്‍ സ്വീകരിച്ച ആള്‍ തന്നെയല്ലേ? എഴുത്തുകള്‍ കിട്ടിയവന്റെതന്നെ നോവലാക്കിയ ആത്മകഥയല്ലേ ഇത്? ഊനാമൂനോയുടെ ആത്മകഥയല്ലേ ഇത? എല്ലാ ആത്മകഥകളും നോവലുകളില്‍ കുറഞ്ഞ് ഒന്നുമല്ല. സെയ്ന്റ് ഒഗസ്റ്റിന്‍ തൊട്ട് റൂസ്സോ വരെയുള്ളവരുടെ  ആത്മകഥകള്‍ നോവലുകള്‍ തന്നെ. ചതുരംഗം കളിക്കാരനായ സാന്താലിയോയുടെ ജീവചരിത്ര&amp;amp;shy;മെഴുതുന്ന കത്തുകളുടെ രചയിതാവ് സാന്താലിയോ തന്നെയല്ലേ? സ്വന്തം മരണത്തെ&amp;amp;shy;ക്കുറിച്ചും അതിനു ശേഷമുള്ള സംഭവങ്ങളെ&amp;amp;shy;ക്കുറിച്ചും അയാള്‍ എഴുതുന്നത് നമ്മളെ വഴി തെറ്റിക്കാനല്ലേ? &lt;br /&gt;
&lt;br /&gt;
 കഥാസംഗ്രഹം ദീര്‍ഘമായിപ്പോയി. മഹാനായ ഒരു കലാകാരന്റെ രചനാരീതി, വായനക്കാരനെ ഗ്രഹിപ്പിക്കാ&amp;amp;shy;നായിരുന്നു എന്റെ യത്നം. അതുകൊണ്ടു നിരൂപണം ഏതാനും വാക്യങ്ങളില്‍ ഒതുക്കേണ്ടതായി വന്നിരിക്കുന്നു സ്ഥലപരിമിതിയാല്‍. വായനക്കാര്‍ക്ക് ഇഷ്ടംപോലെ ഈ നോവലിനെക്കുറിച്ചു കിനാവുകളാകാം. മണല്‍ക്കാട്ടിലെ സ്ഫിങ്സിനു പ്രഹേളികകള്‍ ഉണ്ട്. ചതുരംഗ&amp;amp;shy;പ്പലകയിലെ രാജ്ഞിക്കു പെണ്ണിന്റെ മുഖമില്ല, സ്നനങ്ങളില്ല. എങ്കിലും പ്രഹേളികകളുണ്ടാവാം. സാന്താലിയോയുടെ മകള്‍ സ്ഫിങ്സാണോ?  അവളാണോ ഒരു സ്വകാര്യ ദുരന്തത്തിനു കാരണക്കാരി? ഇങ്ങനെയൊക്കെ ചോദിച്ചുകൊണ്ട് ഊനാമൂനോ ഈ ലോകത്തിന്റെ സ്വപ്ന&amp;amp;shy;സന്നിഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ജനിച്ചു പോയി നമ്മളിവിടെ. സ്ഫിങ്സ് മൂകമായി മണല്‍ക്കാട്ടില്‍ ഇരിക്കുന്നു. അതൊരു &amp;amp;lsquo;മിസ്റ്ററി.&amp;amp;rsquo; ഈ ജീവിതവും അങ്ങനെ തന്നെ. സാന്താലിയോയെ എഴുത്തുകളെഴുതിയ ചങ്ങാതിക്കറിഞ്ഞുകൂടാ. സാന്താലിയോയ്ക്ക് തന്നെത്തന്നെ അറിഞ്ഞുകൂടാ. അയാളുടെ ജയില്‍വാസവും മരണവും അജ്ഞാതം. എല്ലാം കേവല ശൂന്യതയിലേക്കു ചെല്ലുന്നു. ആശയ വിനിമയം അസാദ്ധ്യമാണെന്ന തത്ത്വത്തിലേക്കു വിരല്‍ ചൂണ്ടുകയാണ് എക്സിസ്റ്റന്‍ഷ്യലിസ്റ്റായ ഊനാമൂനോ. അദ്ധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഉദ്ബോധനം കഴിഞ്ഞ് അയാള്‍ നിശ്ശബ്ദനായി വീട്ടിലേക്കു പോകുന്നു. കുട്ടികളോട്  ഇടപെട്ടാല്‍ വികാര സംഘട്ടനങ്ങളും ചിന്താ&amp;amp;shy;സംഘട്ടനങ്ങളും ഉണ്ടാകും. അധ്യാപകന്‍ മാത്രമല്ല, ഡോക്ടറും എന്‍ജിനീയറുമെല്ലാം ഇങ്ങനെയാണു പെരുമാറുക. ഓരോ വ്യക്തിയും അനന്യ&amp;amp;shy;സംസക്തനായി വര്‍ത്തിക്കുന്നു. സത്യത്തിന്റെ അകല്ച എത്ര ഭയജനകം. ഊനാമൂനോ എഴുതുന്നു. അത് അദ്ദേഹത്തിന് അജ്ഞാത വായനക്കാരന്റെ കത്തു കിട്ടിയത&amp;amp;shy;നുസരിച്ച്. ആ വായനക്കാരന് കുറെ കത്തുകള്‍ കിട്ടി. അവ എഴുതിയത് വേറൊരാള്‍. ആ ആള്‍ ഒരു ചതുരംഗം കളിക്കാരന്റെ പ്രവൃത്തികള്‍ വിവരിക്കുന്നു. കഥയുടെ സ്വപ്നസന്നിഭമായ അന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയാണ് സത്യത്തെ ഇങ്ങനെ പല കരങ്ങളില്‍ ഊനാമൂനോ എത്തിക്കുന്നത്. ചതുരംഗം കളിക്കാരന്റെ സത്യം അയാളുടെ സ്നേഹിതര്‍ കണ്ടറിയുമ്പോള്‍ അതിനു കുറച്ച് മാറ്റം വരും. അത് അജ്ഞാതനായ വായനക്കാര&amp;amp;shy;നിലേക്കും അയാളില്‍ നിന്ന് ഊനാമൂനോയിലേക്കും ചെല്ലുമ്പോള്‍ പിന്നെയും മാറ്റം വരും. സത്യത്തിന്  ഇങ്ങനെ കിനാവിന്റെ ഛായ നല്‍കുന്ന രീതി പില്‍ക്കാലത്ത് ബോര്‍ഹസ് സ്വീകരിച്ചു. മനുഷ്യന്റെ ദുരന്ത&amp;amp;shy;ബോധത്തിന്  ഊന്നല്‍ നല്‍കി മനുഷ്യ&amp;amp;shy;ജീവിതത്തിന്റെ അഗാധതയിലേക്കു ചെല്ലാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന മഹനീയമായ കലാസൃഷ്ടിയാണ് ഈ നോവ്‌ലെറ്റ്. ഇതു വായിക്കുമ്പോള്‍ കലയ്ക്ക് ഏത് അധിത്യക വരെ കടന്നു ചെല്ലാമെന്ന് അനുവാചകന്‍ മനസ്സിലാക്കുന്നു. അയാളുടെ സംസ്കാര ചക്രവാളം വികസിക്കുന്നു.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7978</id>
		<title>മോഹവും മോഹഭംഗവും</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7978"/>
		<updated>2014-05-01T03:00:37Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
ഇംഗ്ലണ്ടില്‍ ഷാര്‍ലെറ്റ് മൂ എന്നൊരു കവയിത്രി ഉണ്ടായിരുന്നു (Charlote Mew, 1869&amp;amp;ndash;1928), വിഷാദപൂര്‍ണമായ ജീവിതം നയിച്ച അവരോട് ഒരു പീടിക ഉടമസ്ഥന്‍ ചോദിച്ചു:  &amp;amp;lsquo;Are you Charlote Mew?&amp;amp;rsquo; അവര്‍ മന്ദസ്മിതത്തോടെ മറുപടി നല്കി:  &amp;amp;lsquo;I am sorry to say I am&amp;amp;rsquo;. എന്റെ ബാല്യകാലത്ത് ആരെങ്കിലും  &amp;amp;lsquo;നിങ്ങളാണോ കൃഷ്ണന്‍നായര്‍ എന്നു ചോദിച്ചാല്‍ സന്തോഷത്തോടേ അതേ എം. കൃഷ്ണന്‍ നായര്‍ തന്നെ&amp;amp;rsquo; എന്നു മറുപടി പറയും. ജീവിതാസ്തമയത്തിലെത്തിയ ഇക്കാലത്ത് ആരെങ്കിലും  &amp;amp;lsquo;Are you Professor M. Krishnan Nair?&amp;amp;rsquo;  എന്ന് ചോദിച്ചാല്‍  &amp;amp;lsquo;I am sorry to say I am Krishnan Nair&amp;amp;rsquo;  എന്ന് ഉത്തരം പറയും. പ്രഫെസര്‍ എന്ന് ചേര്‍ക്കില്ല. &amp;amp;rsquo;എം&amp;amp;rsquo; എന്ന ഇനിഷ്യലും ഞാന്‍ മറുപടിയില്‍ ഉപേക്ഷിക്കും.  &amp;amp;lsquo;വയസ്സാലുളവാകുന്ന മനസ്സില്‍ പരിപക്വത ബുദ്ധിയോ വിദ്യയോ കൊണ്ടു സിദ്ധമായ് വരികില്ല താന്‍&amp;amp;rsquo; എന്നു കവി പറഞ്ഞതു മാത്രമല്ല ഇതിനു കാരണം. ബാല്യകാല കൌതുകങ്ങള്‍ സത്യാവസ്ഥകളോടു ബന്ധപ്പെട്ടവയല്ല എന്നതും കൂടിയാണ്.  എന്റെ ബാല്യകാലത്തുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. &lt;br /&gt;
&lt;br /&gt;
ഇന്നത്ത തലമുറയ്ക്ക് പി.കെ. വിക്രമന്‍ നായരെ അറിഞ്ഞുകൂടാ. അദ്ദേഹം പ്രശസ്നനായ അഭിനേതാവായിരുന്നു. വിശ്വനാടകത്തില്‍ അവഗാഹമുള്ള ആളായിരുന്നു. എന്റെ ഒരകന്ന ബന്ധുവും. ഒരിക്കല്‍ അദ്ദേഹം ഞാന്‍ താമസിച്ചിരുന്നിടത്തു വന്ന് എന്റെ കാരണവരുടെ ഭാര്യയെ ഒരു നാടകം വായിച്ചു കേള്‍പ്പിച്ചു. കൈയെഴുത്തു പ്രതിയാണത്: അച്ചടിച്ചതല്ല. നിസാരങ്ങളായ കാര്യങ്ങള്‍ നോവലില്‍ വര്‍ണിക്കുന്നതു വായിച്ചാല്‍ പോലും പൊട്ടിക്കരയുന്ന ആ സ്‌ത്രീ വിക്രമന്‍ നായരുടെ നാടകം വായനയില്‍ മുഴുകി കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വായന കേള്‍ക്കാന്‍ ആളുകള്‍ കൂടി. ഞാനും അവിടെച്ചെന്ന് കസേര റ്വലിച്ചിട്ട് ഇരുന്നു. ഒരു മണിക്കൂറിനു ശേഷം വിക്രമന്‍ നായര്‍ വായന അവസാനിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍  &amp;amp;lsquo;വിഷാദത്തിന്റെ ദീപ്തി.&amp;amp;rsquo; ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.  &amp;amp;ldquo;ഈ നാടകമെഴുതിയതാര്? ഇതിന്റെ പേരെന്ത്?&amp;amp;rdquo; വിക്രമന്‍ നായര്‍ പറഞ്ഞു. [http://ml.wikipedia.org/wiki/%E0%B4%8E%E0%B5%BB._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 എന്‍. കൃഷ്ണപിള്ള]. നാടകത്തിന്റെ പേര്  &amp;amp;lsquo;ബിരുദധാരി&amp;amp;rsquo;. ബിരുദം നേടിയെങ്കിലും ജോലി കിട്ടാതെ ദുരന്തത്തില്‍ എത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്   &amp;amp;lsquo;ബിരുദധാരി&amp;amp;rsquo; എന്ന നാടകത്തില്‍ കൃഷ്ണപിള്ള പ്രകാശിപ്പിച്ചത്. ഇംഗ്ലീഷ് നാടകങ്ങളോ മറ്റു പടിഞ്ഞാറന്‍ നാടകങ്ങളോ ഞാന്‍ വായിച്ചിട്ടില്ലാത്ത കാലം. ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ എട്ടാം ക്ലാസ്) ഒരു ബാലന്‍ അവ വായിക്കാത്തതില്‍ എന്തേ അത്ഭുതം. ഷെക്സ്പിയര്‍ എന്ന പേര് അധ്യാപകര്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പറയുന്നതു മാത്രം കേട്ടിരിക്കും അവന്‍. അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥി അഭിനയ ചാതുര്യത്തോടെ, സംഭാഷണങ്ങള്‍ക്ക് ഊന്നല്‍ നല്കി നാടക പാരായണം നടത്തുമ്പോള്‍  &amp;amp;lsquo;ഇതു തന്നെ ഉജ്ജ്വലമായ നാടകം&amp;amp;rsquo; എന്നു കരുതിപ്പോയതില്‍ എന്തു തെറ്റിരിക്കുന്നു. അന്നു മുതല്‍ ഞാന്‍ എന്‍. കൃഷ്ണപിള്ളയെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ അഭിലാഷം ഞാന്‍ വിക്രമന്‍ നായരെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ ഓടിയോടി കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങള്‍ കേട്ട് അത്ഭുത സ്തബ്‌ധധനായി ഇരുന്നു പോയിട്ടുണ്ട്. &lt;br /&gt;
[[File:n_krishnapillai.jpg|thumb|right|alt=caption|എന്‍. കൃഷ്ണപിള്ള]]&lt;br /&gt;
കാലമേറെ  കഴിഞ്ഞു. എന്‍. കൃഷ്ണപിള്ള  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; എന്ന നാടകമെഴുതി മഹായശസ്കനായി. അതിസുന്ദരിയായ രാജമ്മ എന്ന യുറ്വതി അതിലെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ആദരാഭിനന്ദനങ്ങള്‍ നേടിയതിന് ഞാന്‍ ദൃക്‌സാക്ഷിയായി. ഞാന്‍  &amp;amp;lsquo;ഭഗ്നഭവന&amp;amp;rsquo;ത്തെക്കുറിച്ചു പ്രസംഗിച്ചു, എഴുതി. അതൊക്കെക്കൊണ്ടാവണം കൃഷ്ണപിള്ള തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാടകമായ  &amp;amp;lsquo;ബലാബല&amp;amp;rsquo;ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചത്. എന്റെ അവതാരിക പോരെന്നു കണ്ടിട്ടാണ് കുഷ്ണപിള്ള തന്നെ മറ്റൊന്ന് എഴുതി നാടകത്തില്‍ കൂടെച്ചേര്‍ത്ത് എന്റെ പേരില്‍ അത് പ്രത്യക്ഷീഭവിപ്പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ആ അവതാരിക ദൂരെയെറിഞ്ഞ് അതില്ലാതെ പുസ്തകം അച്ചടിച്ചെങ്കിലും ആദ്യത്തെ പതിപ്പ് കൈയിലുള്ളവര്‍ക്ക് അവതാരികയില്‍ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി അത് കൃഷ്ണപിള്ളയുടെ പേരുകേട്ട ശൈലിയില്‍ എഴുതിയ പ്രബന്ധമാണെന്നു ഗ്രഹിക്കാനാവും.  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; ജനിപ്പിച്ച അസുലഭാനുഭൂതിയില്‍ വീണ ഞാന്‍ ഷെയ്ക്സ്പിയര്‍, ഇബ്സന്‍, ഷാ, പീറാന്തെല്ലോ ഇവരുടെയെല്ലാം നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങി.  ഇബ്സന്റെ നാടകങ്ങള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു നാടകക്കാരനായ കൃഷ്ണപിള്ളയോടു ഉണ്ടായിരുന്ന ആദരം വളരെ കുറഞ്ഞു. അദ്ദേഹത്തിന്റെ  &amp;amp;lsquo;ബലാബലം&amp;amp;rsquo; എന്ന നാടകം അമേരിക്കന്‍ നാടക കര്‍ത്താവായ സിഡ്നി ഹോവേഡിന്റെ Silver Cord എന്ന നാടകത്തിന്റെ  &amp;amp;lsquo;റെട്ടറിക്കലായ&amp;amp;rsquo; അനുകരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കൃഷ്ണപിള്ള എന്റെ ദൃഷ്ടിയില്‍ ആരുമല്ലാതായി. ബാല്യകാല കൌതുകങ്ങള്‍ ശുദ്ധഭോഷ്കാണെന്ന് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയത്. തെളിച്ച് പറയട്ടെ. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ആര്‍ട്ടല്ല, &amp;amp;rsquo;ക്രാഫ്റ്റ്&amp;amp;rsquo; ആണ്.  &amp;amp;lsquo;ജീവിതം ഹ്രസ്വമാണ്, ക്രാഫ്റ്റ് വളരെക്കാലം കൊണ്ട് വശമാക്കേണ്ടതും&amp;amp;rsquo; എന്നു പറഞ്ഞത് ചോസറാണ്. അത്ര ഹ്രസ്വമായിരുന്നില്ല കൃഷ്ണപിള്ളയുടെ ജീവിതം. പക്ഷേ, ക്രാഫ്റ്റ് അദ്ദേഹം ഒരു നിമിഷം കൊണ്ടു പഠിച്ചു. അതിന് അദ്ദേഹത്തിന്റെ ആചാര്യന്മാര്‍ പടിഞ്ഞാറന്‍ സാഹിത്യത്തിലെ പ്രതിഭാശാലികളായി ഭവിച്ചു. ആരാണ് പ്രതിഭാശാലി? ആരാണ് ക്രാഫ്റ്റ്സ്‌മാന്‍? &lt;br /&gt;
വാക്കുകള്‍ കൊണ്ട് പുതിയ മാതൃകാരൂപമുണ്ടാക്കി സത്യം, സൌന്ദര്യം ഇവയ്ക്കു സ്ഫുടീകരണം നല്കുന്നവനാണ് പ്രതിഭാശാലി. ആ സത്യസൌന്ദര്യാ&amp;amp;shy;വിഷ്കാരങ്ങളിലൂടെ അയാള്‍ ജനതയെ ഉദ്ബുദ്ധരാക്കും. അയാള്‍ മരിച്ചാലും ജനത അയാളെ ഓര്‍മ്മിക്കും. അയാളുടെ കൃതികളെ ഓര്‍മ്മിക്കും. അവ വീണ്ടും വീണ്ടും വായിക്കും. ആ നിലയിലുള്ള പ്രതിഭാശാലി&amp;amp;shy;യായിരുന്നു [http://en.wikipedia.org/wiki/Henrik_Ibsen ഇബ്സന്‍]. അദ്ദേഹത്തിന്റെ  &amp;amp;lsquo;പ്രേതങ്ങള്‍&amp;amp;rsquo; എന്ന നാടകത്തില്‍ തന്നെ ജീനിയസ് കൊടുമുടിയി&amp;amp;shy;ലെത്തി. പുതിയരൂപം, പുതിയ ആശയങ്ങള്‍ ഇവയെല്ലാം ഇബ്സന്‍ കൃതികളിലുണ്ട്. കൃത്രിമത്വം ഏറെയുള്ള Well-made plays-നെ സര്‍ഗാത്മകത്വം കൊണ്ട് പൈതന്യ ധന്യമാക്കിയ വലിയ നാടക കര്‍ത്താവായിരുന്നു ഇബ്സന്‍. കൃഷ്ണപിള്ള ആകെ ചെയ്തത്  ഇബ്സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. അതില്‍ കേരളത്തിലെ സമൂഹത്തെ ആനയിച്ചു അദ്ദേഹം. അതൊരു കരുതി&amp;amp;shy;ക്കൂട്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. കല എന്നതു കരുതി&amp;amp;shy;ക്കൂട്ടി ഉണ്ടാക്കുന്ന [[File:Henrik_Ibsen.jpg|thumb|left|alt=caption|ഇബ്സന്‍]]പ്രവര്‍ത്തനമല്ല. അജാഗരിത&amp;amp;shy;ഹൃത്തില്‍നിന്നു തീനാളം പോലെ ഉയരുന്ന സര്‍ഗശക്തിയുടെ പരണിത&amp;amp;shy;ഫലമാണ് കലാസൃഷ്ടി. ജന്മനാ കലാകാരനല്ലാത്ത കൃഷ്ണപിള്ളയ്ക്ക് സര്‍ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇബ്സനെ വിട്ടിട്ട് അദ്ദേഹത്തിന് സിഡ്നി ഹോവേഡിനെ ആശ്രയിക്കേണ്ടി വന്നത്. പ്ര‌ഖ്യാതമായ  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; നാടകത്തിന്റെ തുടക്കം തന്നെ കൃഷ്ണപിള്ളയുടെ ക്രാഫ്റ്റിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. നാടകം എന്റെ കൈയിലില്ല. ഞാന്‍ ഓര്‍മ്മയില്‍ നിന്നു കുറിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
::രാധ:  അയ്യോ ഇതാര്? എന്റെ ഹരിച്ചേട്ടന്‍. &lt;br /&gt;
::ഹരി:  ആ ബന്ധവും ഉടമയും വിട്ടേക്ക്. &lt;br /&gt;
::രാധ:  ചേട്ടന്‍ ഇപ്പോള്‍ എങ്ങനെയിരിക്കും?&lt;br /&gt;
::ഹരി:  എങ്ങനെയിരിക്കുമെന്നോ?  ഉടഞ്ഞ കപ്പല്‍ പോലെ, തകര്‍ന്ന സ്വപ്നം പോലെ.&lt;br /&gt;
&lt;br /&gt;
ഇതിനോട് ഇബ്സന്‍റെ ghost നാടകത്തിന്‍റെ തുടക്കം താരതമ്യപ്പെടുത്തുക. &lt;br /&gt;
::Regine: (in a low voice) Well, what is it you want?&lt;br /&gt;
::No! - Stay where you are, you&amp;amp;rsquo;re dripping wet!&lt;br /&gt;
::Engstrand: It&amp;amp;rsquo;s only God&amp;amp;rsquo;s rain my child.&lt;br /&gt;
&lt;br /&gt;
കൃഷ്ണപിള്ളയ്യുടെ നാടകത്തിലെ സംഭാഷണം കൃത്രിമമാണ്, ഇബ്സന്റെ നാടകത്തിലേതു സ്വാഭാവികമായും.  &amp;amp;lsquo;ഉടഞ്ഞ കപ്പല്‍ പോലെ&amp;amp;rsquo; എന്ന സാദൃശ്യ കല്പന പോലും കേരളീയമല്ല. ഇബ്സന്റെ നാടകങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ശബ്ദമുയരുന്നു. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ നിന്ന് നമ്മള്‍ ജീവിതത്തിന്റെ ശബ്ദമല്ല കേള്‍ക്കുന്നത്. ഇബ്സന്റെയും മറ്റു പടിഞ്ഞാറന്‍ നാടക കര്‍ത്താക്കന്മാരുടെയും പ്രേതങ്ങളാണ് കാണുന്നത്.  &lt;br /&gt;
&lt;br /&gt;
എന്റെ ബാല്യകാല കൌതുകം മാറാന്‍, സത്യത്തിലെത്തിച്ചേരാന്‍, സംവത്സരങ്ങള്‍ തന്നെ വേണ്ടി വന്നു. എറണാകുളത്ത്  ജോലി നോക്കിയിരുന്ന കാലത്തു ഞാന്‍ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം സായാഹ്നത്തില്‍ അകലെയുള്ള ഒരു സൌധത്തിന്റെ കണ്ണാടിയിട്ട ജനലുകളിലേക്കു നോക്കിയപ്പോള്‍ അവയ്ക്കാകെ ചുവപ്പുനിറം. അസ്മമിക്കുന്ന സൂര്യന്റെ ചെങ്കനല്‍ പ്രഭയാണ് കണ്ണാടിയില്‍ പ്രതിഫലിച്ചതെന്ന് ഞാന്‍ വിപാരിച്ചു.  ഉടനെ ഞാന്‍ നടക്കാനിറങ്ങി.  ആ സൌധത്തിന്റെ അടുത്തു ചെന്നപ്പോള്‍ ജനലിന്റെ നേരെ താഴെയായി കരിയിലകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതായിരുന്നു ചുവപ്പു നിറത്തിന്റെ ഹേതുവെന്ന് അപ്പോള്‍ ഗ്രഹിച്ചു.  മോഹം മാറി മോഗഭംഗം വരാന്‍ കുറച്ചു നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. സാഹിത്യത്തെ സംബന്ധിച്ചുണ്ടാകുന്ന ബാല്യകാലമോഹം മാറാന്‍ സംവത്സരങ്ങള്‍ തന്നെ വേണ്ടി വരും.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7977</id>
		<title>മോഹവും മോഹഭംഗവും</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7977"/>
		<updated>2014-05-01T02:57:31Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
ഇംഗ്ലണ്ടില്‍ ഷാര്‍ലെറ്റ് മൂ എന്നൊരു കവയിത്രി ഉണ്ടായിരുന്നു.(Charlote Mew, 1869&amp;amp;ndash;1928) വിഷാദപൂര്‍ണമായ ജീവിതം നയിച്ച അവരോട് ഒരു പീടിക ഉടമസ്ഥന്‍ ചോദിച്ചു:  &amp;amp;lsquo;Are you Charlote Mew?&amp;amp;rsquo; അവര്‍ മന്ദസ്മിതത്തോടെ മറുപടി നല്കി:  &amp;amp;lsquo;I am sorry to say I am&amp;amp;rsquo;. എന്റെ ബാല്യകാലത്ത് ആരെങ്കിലും  &amp;amp;lsquo;നിങ്ങളാണോ കൃഷ്ണന്‍നായര്‍ എന്നു ചോദിച്ചാല്‍ സന്തോഷത്തോടേ അതേ എം. കൃഷ്ണന്‍ നായര്‍ തന്നെ&amp;amp;rsquo; എന്നു മറുപടി പറയും. ജീവിതാസ്തമയത്തിലെത്തിയ ഇക്കാലത്ത് ആരെങ്കിലും  &amp;amp;lsquo;Are you Professor M. Krishnan Nair?&amp;amp;rsquo;  എന്ന് ചോദിച്ചാല്‍  &amp;amp;lsquo;I am sorry to say I am Krishnan Nair&amp;amp;rsquo;  എന്ന് ഉത്തരം പറയും. പ്രഫെസര്‍ എന്ന് ചേര്‍ക്കില്ല. &amp;amp;rsquo;എം&amp;amp;rsquo; എന്ന ഇനിഷ്യലും ഞാന്‍ മറുപടിയില്‍ ഉപേക്ഷിക്കും.  &amp;amp;lsquo;വയസ്സാലുളവാകുന്ന മനസ്സില്‍ പരിപക്വത ബുദ്ധിയോ വിദ്യയോ കൊണ്ടു സിദ്ധമായ് വരികില്ല താന്‍&amp;amp;rsquo; എന്നു കവി പറഞ്ഞതു മാത്രമല്ല ഇതിനു കാരണം. ബാല്യകാല കൌതുകങ്ങള്‍ സത്യാവസ്ഥകളോടു ബന്ധപ്പെട്ടവയല്ല എന്നതും കൂടിയാണ്.  എന്റെ ബാല്യകാലത്തുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. &lt;br /&gt;
&lt;br /&gt;
ഇന്നത്ത തലമുറയ്ക്ക് പി.കെ. വിക്രമന്‍ നായരെ അറിഞ്ഞുകൂടാ. അദ്ദേഹം പ്രശസ്നനായ അഭിനേതാവായിരുന്നു. വിശ്വനാടകത്തില്‍ അവഗാഹമുള്ള ആളായിരുന്നു. എന്റെ ഒരകന്ന ബന്ധുവും. ഒരിക്കല്‍ അദ്ദേഹം ഞാന്‍ താമസിച്ചിരുന്നിടത്തു വന്ന് എന്റെ കാരണവരുടെ ഭാര്യയെ ഒരു നാടകം വായിച്ചു കേള്‍പ്പിച്ചു. കൈയെഴുത്തു പ്രതിയാണത്: അച്ചടിച്ചതല്ല. നിസാരങ്ങളായ കാര്യങ്ങള്‍ നോവലില്‍ വര്‍ണിക്കുന്നതു വായിച്ചാല്‍ പോലും പൊട്ടിക്കരയുന്ന ആ സ്‌ത്രീ വിക്രമന്‍ നായരുടെ നാടകം വായനയില്‍ മുഴുകി കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വായന കേള്‍ക്കാന്‍ ആളുകള്‍ കൂടി. ഞാനും അവിടെച്ചെന്ന് കസേര റ്വലിച്ചിട്ട് ഇരുന്നു. ഒരു മണിക്കൂറിനു ശേഷം വിക്രമന്‍ നായര്‍ വായന അവസാനിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍  &amp;amp;lsquo;വിഷാദത്തിന്റെ ദീപ്തി.&amp;amp;rsquo; ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.  &amp;amp;ldquo;ഈ നാടകമെഴുതിയതാര്? ഇതിന്റെ പേരെന്ത്?&amp;amp;rdquo; വിക്രമന്‍ നായര്‍ പറഞ്ഞു. [http://ml.wikipedia.org/wiki/%E0%B4%8E%E0%B5%BB._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 എന്‍. കൃഷ്ണപിള്ള]. നാടകത്തിന്റെ പേര്  &amp;amp;lsquo;ബിരുദധാരി&amp;amp;rsquo;. ബിരുദം നേടിയെങ്കിലും ജോലി കിട്ടാതെ ദുരന്തത്തില്‍ എത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്   &amp;amp;lsquo;ബിരുദധാരി&amp;amp;rsquo; എന്ന നാടകത്തില്‍ കൃഷ്ണപിള്ള പ്രകാശിപ്പിച്ചത്. ഇംഗ്ലീഷ് നാടകങ്ങളോ മറ്റു പടിഞ്ഞാറന്‍ നാടകങ്ങളോ ഞാന്‍ വായിച്ചിട്ടില്ലാത്ത കാലം. ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ എട്ടാം ക്ലാസ്) ഒരു ബാലന്‍ അവ വായിക്കാത്തതില്‍ എന്തേ അത്ഭുതം. ഷെക്സ്പിയര്‍ എന്ന പേര് അധ്യാപകര്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പറയുന്നതു മാത്രം കേട്ടിരിക്കും അവന്‍. അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥി അഭിനയ ചാതുര്യത്തോടെ, സംഭാഷണങ്ങള്‍ക്ക് ഊന്നല്‍ നല്കി നാടക പാരായണം നടത്തുമ്പോള്‍  &amp;amp;lsquo;ഇതു തന്നെ ഉജ്ജ്വലമായ നാടകം&amp;amp;rsquo; എന്നു കരുതിപ്പോയതില്‍ എന്തു തെറ്റിരിക്കുന്നു. അന്നു മുതല്‍ ഞാന്‍ എന്‍. കൃഷ്ണപിള്ളയെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ അഭിലാഷം ഞാന്‍ വിക്രമന്‍ നായരെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ ഓടിയോടി കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങള്‍ കേട്ട് അത്ഭുത സ്തബ്‌ധധനായി ഇരുന്നു പോയിട്ടുണ്ട്. &lt;br /&gt;
[[File:n_krishnapillai.jpg|thumb|right|alt=caption|എന്‍. കൃഷ്ണപിള്ള]]&lt;br /&gt;
കാലമേറെ  കഴിഞ്ഞു. എന്‍. കൃഷ്ണപിള്ള  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; എന്ന നാടകമെഴുതി മഹായശസ്കനായി. അതിസുന്ദരിയായ രാജമ്മ എന്ന യുറ്വതി അതിലെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ആദരാഭിനന്ദനങ്ങള്‍ നേടിയതിന് ഞാന്‍ ദൃക്‌സാക്ഷിയായി. ഞാന്‍  &amp;amp;lsquo;ഭഗ്നഭവന&amp;amp;rsquo;ത്തെക്കുറിച്ചു പ്രസംഗിച്ചു, എഴുതി. അതൊക്കെക്കൊണ്ടാവണം കൃഷ്ണപിള്ള തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാടകമായ  &amp;amp;lsquo;ബലാബല&amp;amp;rsquo;ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചത്. എന്റെ അവതാരിക പോരെന്നു കണ്ടിട്ടാണ് കുഷ്ണപിള്ള തന്നെ മറ്റൊന്ന് എഴുതി നാടകത്തില്‍ കൂടെച്ചേര്‍ത്ത് എന്റെ പേരില്‍ അത് പ്രത്യക്ഷീഭവിപ്പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ആ അവതാരിക ദൂരെയെറിഞ്ഞ് അതില്ലാതെ പുസ്തകം അച്ചടിച്ചെങ്കിലും ആദ്യത്തെ പതിപ്പ് കൈയിലുള്ളവര്‍ക്ക് അവതാരികയില്‍ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി അത് കൃഷ്ണപിള്ളയുടെ പേരുകേട്ട ശൈലിയില്‍ എഴുതിയ പ്രബന്ധമാണെന്നു ഗ്രഹിക്കാനാവും.  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; ജനിപ്പിച്ച അസുലഭാനുഭൂതിയില്‍ വീണ ഞാന്‍ ഷെയ്ക്സ്പിയര്‍, ഇബ്സന്‍, ഷാ, പീറാന്തെല്ലോ ഇവരുടെയെല്ലാം നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങി.  ഇബ്സന്റെ നാടകങ്ങള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു നാടകക്കാരനായ കൃഷ്ണപിള്ളയോടു ഉണ്ടായിരുന്ന ആദരം വളരെ കുറഞ്ഞു. അദ്ദേഹത്തിന്റെ  &amp;amp;lsquo;ബലാബലം&amp;amp;rsquo; എന്ന നാടകം അമേരിക്കന്‍ നാടക കര്‍ത്താവായ സിഡ്നി ഹോവേഡിന്റെ Silver Cord എന്ന നാടകത്തിന്റെ  &amp;amp;lsquo;റെട്ടറിക്കലായ&amp;amp;rsquo; അനുകരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കൃഷ്ണപിള്ള എന്റെ ദൃഷ്ടിയില്‍ ആരുമല്ലാതായി. ബാല്യകാല കൌതുകങ്ങള്‍ ശുദ്ധഭോഷ്കാണെന്ന് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയത്. തെളിച്ച് പറയട്ടെ. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ആര്‍ട്ടല്ല, &amp;amp;rsquo;ക്രാഫ്റ്റ്&amp;amp;rsquo; ആണ്.  &amp;amp;lsquo;ജീവിതം ഹ്രസ്വമാണ്, ക്രാഫ്റ്റ് വളരെക്കാലം കൊണ്ട് വശമാക്കേണ്ടതും&amp;amp;rsquo; എന്നു പറഞ്ഞത് ചോസറാണ്. അത്ര ഹ്രസ്വമായിരുന്നില്ല കൃഷ്ണപിള്ളയുടെ ജീവിതം. പക്ഷേ, ക്രാഫ്റ്റ് അദ്ദേഹം ഒരു നിമിഷം കൊണ്ടു പഠിച്ചു. അതിന് അദ്ദേഹത്തിന്റെ ആചാര്യന്മാര്‍ പടിഞ്ഞാറന്‍ സാഹിത്യത്തിലെ പ്രതിഭാശാലികളായി ഭവിച്ചു. ആരാണ് പ്രതിഭാശാലി? ആരാണ് ക്രാഫ്റ്റ്സ്‌മാന്‍? &lt;br /&gt;
വാക്കുകള്‍ കൊണ്ട് പുതിയ മാതൃകാരൂപമുണ്ടാക്കി സത്യം, സൌന്ദര്യം ഇവയ്ക്കു സ്ഫുടീകരണം നല്കുന്നവനാണ് പ്രതിഭാശാലി. ആ സത്യസൌന്ദര്യാ&amp;amp;shy;വിഷ്കാരങ്ങളിലൂടെ അയാള്‍ ജനതയെ ഉദ്ബുദ്ധരാക്കും. അയാള്‍ മരിച്ചാലും ജനത അയാളെ ഓര്‍മ്മിക്കും. അയാളുടെ കൃതികളെ ഓര്‍മ്മിക്കും. അവ വീണ്ടും വീണ്ടും വായിക്കും. ആ നിലയിലുള്ള പ്രതിഭാശാലി&amp;amp;shy;യായിരുന്നു [http://en.wikipedia.org/wiki/Henrik_Ibsen ഇബ്സന്‍]. അദ്ദേഹത്തിന്റെ  &amp;amp;lsquo;പ്രേതങ്ങള്‍&amp;amp;rsquo; എന്ന നാടകത്തില്‍ തന്നെ ജീനിയസ് കൊടുമുടിയി&amp;amp;shy;ലെത്തി. പുതിയരൂപം, പുതിയ ആശയങ്ങള്‍ ഇവയെല്ലാം ഇബ്സന്‍ കൃതികളിലുണ്ട്. കൃത്രിമത്വം ഏറെയുള്ള Well-made plays-നെ സര്‍ഗാത്മകത്വം കൊണ്ട് പൈതന്യ ധന്യമാക്കിയ വലിയ നാടക കര്‍ത്താവായിരുന്നു ഇബ്സന്‍. കൃഷ്ണപിള്ള ആകെ ചെയ്തത്  ഇബ്സന്റെ രൂപശില്പം കടം വാങ്ങി എന്നതാണ്. അതില്‍ കേരളത്തിലെ സമൂഹത്തെ ആനയിച്ചു അദ്ദേഹം. അതൊരു കരുതി&amp;amp;shy;ക്കൂട്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. കല എന്നതു കരുതി&amp;amp;shy;ക്കൂട്ടി ഉണ്ടാക്കുന്ന [[File:Henrik_Ibsen.jpg|thumb|left|alt=caption|ഇബ്സന്‍]]പ്രവര്‍ത്തനമല്ല. അജാഗരിത&amp;amp;shy;ഹൃത്തില്‍നിന്നു തീനാളം പോലെ ഉയരുന്ന സര്‍ഗശക്തിയുടെ പരണിത&amp;amp;shy;ഫലമാണ് കലാസൃഷ്ടി. ജന്മനാ കലാകാരനല്ലാത്ത കൃഷ്ണപിള്ളയ്ക്ക് സര്‍ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇബ്സനെ വിട്ടിട്ട് അദ്ദേഹത്തിന് സിഡ്നി ഹോവേഡിനെ ആശ്രയിക്കേണ്ടി വന്നത്. പ്ര‌ഖ്യാതമായ  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; നാടകത്തിന്റെ തുടക്കം തന്നെ കൃഷ്ണപിള്ളയുടെ ക്രാഫ്റ്റിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. നാടകം എന്റെ കൈയിലില്ല. ഞാന്‍ ഓര്‍മ്മയില്‍ നിന്നു കുറിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
::രാധ:  അയ്യോ ഇതാര്? എന്റെ ഹരിച്ചേട്ടന്‍. &lt;br /&gt;
::ഹരി:  ആ ബന്ധവും ഉടമയും വിട്ടേക്ക്. &lt;br /&gt;
::രാധ:  ചേട്ടന്‍ ഇപ്പോള്‍ എങ്ങനെയിരിക്കും?&lt;br /&gt;
::ഹരി:  എങ്ങനെയിരിക്കുമെന്നോ?  ഉടഞ്ഞ കപ്പല്‍ പോലെ, തകര്‍ന്ന സ്വപ്നം പോലെ.&lt;br /&gt;
&lt;br /&gt;
ഇതിനോട് ഇബ്സന്‍റെ ghost നാടകത്തിന്‍റെ തുടക്കം താരതമ്യപ്പെടുത്തുക. &lt;br /&gt;
::Regine: (in a low voice) Well, what is it you want?&lt;br /&gt;
::No! - Stay where you are, you&amp;amp;rsquo;re dripping wet!&lt;br /&gt;
::Engstrand: It&amp;amp;rsquo;s only God&amp;amp;rsquo;s rain my child.&lt;br /&gt;
&lt;br /&gt;
കൃഷ്ണപിള്ളയ്യുടെ നാടകത്തിലെ സംഭാഷണം കൃത്രിമമാണ്, ഇബ്സന്റെ നാടകത്തിലേതു സ്വാഭാവികമായും.  &amp;amp;lsquo;ഉടഞ്ഞ കപ്പല്‍ പോലെ&amp;amp;rsquo; എന്ന സാദൃശ്യ കല്പന പോലും കേരളീയമല്ല. ഇബ്സന്റെ നാടകങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ശബ്ദമുയരുന്നു. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ നിന്ന് നമ്മള്‍ ജീവിതത്തിന്റെ ശബ്ദമല്ല കേള്‍ക്കുന്നത്. ഇബ്സന്റെയും മറ്റു പടിഞ്ഞാറന്‍ നാടക കര്‍ത്താക്കന്മാരുടെയും പ്രേതങ്ങളാണ് കാണുന്നത്.  &lt;br /&gt;
&lt;br /&gt;
എന്റെ ബാല്യകാല കൌതുകം മാറാന്‍, സത്യത്തിലെത്തിച്ചേരാന്‍, സംവത്സരങ്ങള്‍ തന്നെ വേണ്ടി വന്നു. എറണാകുളത്ത്  ജോലി നോക്കിയിരുന്ന കാലത്തു ഞാന്‍ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം സായാഹ്നത്തില്‍ അകലെയുള്ള ഒരു സൌധത്തിന്റെ കണ്ണാടിയിട്ട ജനലുകളിലേക്കു നോക്കിയപ്പോള്‍ അവയ്ക്കാകെ ചുവപ്പുനിറം. അസ്മമിക്കുന്ന സൂര്യന്റെ ചെങ്കനല്‍ പ്രഭയാണ് കണ്ണാടിയില്‍ പ്രതിഫലിച്ചതെന്ന് ഞാന്‍ വിപാരിച്ചു.  ഉടനെ ഞാന്‍ നടക്കാനിറങ്ങി.  ആ സൌധത്തിന്റെ അടുത്തു ചെന്നപ്പോള്‍ ജനലിന്റെ നേരെ താഴെയായി കരിയിലകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതായിരുന്നു ചുവപ്പു നിറത്തിന്റെ ഹേതുവെന്ന് അപ്പോള്‍ ഗ്രഹിച്ചു.  മോഹം മാറി മോഗഭംഗം വരാന്‍ കുറച്ചു നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. സാഹിത്യത്തെ സംബന്ധിച്ചുണ്ടാകുന്ന ബാല്യകാലമോഹം മാറാന്‍ സംവത്സരങ്ങള്‍ തന്നെ വേണ്ടി വരും.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7976</id>
		<title>മോഹവും മോഹഭംഗവും</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%AD%E0%B4%82%E0%B4%97%E0%B4%B5%E0%B5%81%E0%B4%82&amp;diff=7976"/>
		<updated>2014-05-01T02:48:52Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
ഇംഗ്ലണ്ടില്‍ ഷാര്‍ലെറ്റ് മൂ എന്നൊരു കവയിത്രി ഉണ്ടായിരുന്നു.(Charlote Mew, 1869&amp;amp;ndash;1928) വിഷാദപൂര്‍ണമായ ജീവിതം നയിച്ച അവരോട് ഒരു പീടിക ഉടമസ്ഥന്‍ ചോദിച്ചു:  &amp;amp;lsquo;Are you Charlote Mew ?&amp;amp;rsquo; അവര്‍ മന്ദസ്മിതത്തോടെ മറുപടി നല്കി:  &amp;amp;lsquo;I am sorry to say I am&amp;amp;rsquo;. എന്റെ ബാല്യകാലത്ത് ആരെങ്കിലും  &amp;amp;lsquo;നിങ്ങളാണോ കൃഷ്ണന്‍നായര്‍ എന്നു ചോദിച്ചാല്‍ സന്തോഷത്തോടേ അതേ എം.കൃഷ്ണന്‍നായര്‍ തന്നെ&amp;amp;rsquo; എന്നു മറുപടി പറയും. ജീവിതാസ്തമയത്തിലെത്തിയ ഇക്കാലത്ത് ആരെങ്കിലും  &amp;amp;lsquo;Are you Professor M.Krishnan Nair?&amp;amp;rsquo;  എന്ന് ചോദിച്ചാല്‍  &amp;amp;lsquo;I am sorry to say I am Krishnan Nair&amp;amp;rsquo;  എന്ന് ഉത്തരം പറയും. പ്രഫെസര്‍ എന്ന് ചേര്‍ക്കില്ല. &amp;amp;rsquo;എം&amp;amp;rsquo; എന്ന ഇനിഷലും ഞാന്‍ മറുപടിയില്‍ ഇപേക്ഷിക്കും.  &amp;amp;lsquo;വയസ്സാലുളവാകുന്ന മനസ്സില്‍ പരിപക്വത ബുദ്ധിയോ വിദ്യയോകൊണ്ടു സിദ്ധമായ് വരികില്ല താന്‍&amp;amp;rsquo; എന്നു കവി പറഞ്ഞതു മാത്രമല്ല ഇതിനു കാരണം. ബാല്യകാല കൌതുകങ്ങള്‍ സത്യാവസ്ഥകളോടു ബന്ധപ്പെട്ടവയല്ല എന്നതും കൂടിയാണ്.  എന്റെ ബാല്യകാലത്തുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. &lt;br /&gt;
&lt;br /&gt;
ഇന്നത്ത തലമുറയ്ക്ക് പി.കെ. വിക്രമന്‍നായരെ അറിഞ്ഞുകൂടാ. അദ്ദേഹം പ്രശസ്നനായ അഭിനേതാവായിരുന്നു. വിശ്വനാടകത്തില്‍ അവഗാഹമുള്ള ആളായിരുന്നു. എന്റെ ഒരകന്ന ബന്ധുവും. ഒരിക്കല്‍ അദ്ദേഹം ഞാന്‍ താമസിച്ചിരുന്നിടത്തു വന്ന് എന്റെ കാരണവരുടെ ഭാര്യയെ ഒരു നാടകം വായിച്ചു കേള്‍പ്പിച്ചു. കൈയെഴുത്തു പ്രതിയാണത്: അച്ചടിച്ചതല്ല. നിസാരങ്ങളായ കാര്യങ്ങള്‍ നോവലില്‍ വര്‍ണിക്കുന്നതു വായിച്ചാല്‍ പോലും പൊട്ടിക്കരയുന്ന ആ സ്‌ത്രീ വിക്രമന്‍നായരുടെ നാടകം വായനയില്‍ മുഴുകി കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വായന കേള്‍ക്കാന്‍ ആളുകള്‍ കൂടി. ഞാനും അവിടെച്ചെന്ന് കസേര റ്വലിച്ചിട്ട് ഇരുന്നു. ഒരു മണിക്കൂറിനു ശേഷം വിക്രമന്‍നായര്‍ വായന അവസാനിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മുഖങ്ങളില്‍  &amp;amp;lsquo;വിഷാദത്തിന്റെ ദീപ്തി.&amp;amp;rsquo; ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.  &amp;amp;ldquo;ഈ നാടകമെഴുതിയതാര്? ഇതിന്റെ പേരെന്ത്?&amp;amp;rdquo; വിക്രമന്‍നായര്‍ പറഞ്ഞു. [http://ml.wikipedia.org/wiki/%E0%B4%8E%E0%B5%BB._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 എന്‍. കൃഷ്ണപിള്ള]. നാടകത്തിന്റെ പേര്  &amp;amp;lsquo;ബിരുദധാരി&amp;amp;rsquo;. ബിരുദം നേടിയെങ്കിലും ജോലികിട്ടാതെ ദുരന്തത്തില്‍ എത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്   &amp;amp;lsquo;ബിരുദധാരി&amp;amp;rsquo; എന്ന നാടകത്തില്‍ കൃഷ്ണപിള്ള പ്രകാശിപ്പിച്ചത്. ഇംഗ്ലീഷ് നാടകങ്ങളോ മറ്റു പടിഞ്ഞാറന്‍ നാടകങ്ങളോ ഞാന്‍ വായിച്ചിട്ടില്ലാത്ത കാലം. ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ എട്ടാം ക്ലാസ്) ഒരു ബാലന്‍ അവ വായിക്കാത്തതില്‍ എന്തേ അത്ഭുതം. ഷെക്സ്പിയര്‍ എന്ന പേര് അധ്യാപകര്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പറയുന്നതു മാത്രം കേട്ടിരിക്കും അവന്‍. അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥി അഭിനയ ചാതുര്യത്തോടെ, സംഭാഷണങ്ങള്‍ക്ക് ഊന്നല്‍ നല്കി നാടക പാരായണം നടത്തുമ്പോള്‍  &amp;amp;lsquo;ഇതുതന്നെ ഉജ്ജ്വലമായ നാടകം&amp;amp;rsquo; എന്നു കരുതിപ്പോയതില്‍ എന്തു തെറ്റിരിക്കുന്നു. അന്നുമുതല്‍ ഞാന്‍ എന്‍. കൃഷ്ണപിള്ളയെ കാണാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ അഭിലാഷം ഞാന്‍ വിക്രമന്‍നായരെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ ഓടിയോടി കൃഷ്ണപിള്ളയുടെ പ്രഭാഷണങ്ങള്‍ കേട്ട് അത്ഭുത സ്തബ്‌ധധനായി ഇരുന്നുപോയിട്ടുണ്ട്. &lt;br /&gt;
[[File:n_krishnapillai.jpg|thumb|right|alt=caption|എന്‍. കൃഷ്ണപിള്ള]]&lt;br /&gt;
കാലമേറെ  കഴിഞ്ഞു. എന്‍.കൃഷ്ണപിള്ള  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; എന്ന നാടകമെഴുതി മഹായശസ്കനായി. അതിസുന്ദരിയായ രാജമ്മ എന്ന യുറ്വതി അതിലെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ആദരാഭിനന്ദനങ്ങള്‍ നേടിയതിന് ഞാന്‍ ദൃക്‌സാക്ഷിയായി. ഞാന്‍  &amp;amp;lsquo;ഭഗ്നഭവന&amp;amp;rsquo;ത്തെക്കുറിച്ചു പ്രസംഗിച്ചു, എഴുതി. അതൊക്കെക്കൊണ്ടാവണം കൃഷ്ണപിള്ള തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ നാടകമായ  &amp;amp;lsquo;ബലാബല&amp;amp;rsquo;ത്തിന് എന്നെക്കൊണ്ട് അവതാരിക എഴുതിപ്പിച്ചത്. എന്റെ അവതാരിക പോരെന്നു കണ്ടിട്ടാണ് കുഷ്ണപിള്ള തന്നെ മറ്റൊന്ന് എഴുതി നാടകത്തില്‍ കൂടെച്ചേര്‍ത്ത് എന്റെ പേരില്‍ അത് പ്രത്യക്ഷീഭവിപ്പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ആ അവതാരിക ദൂരെയെറിഞ്ഞ് അതില്ലാതെ പുസ്തകം അച്ചടിച്ചെങ്കിലും ആദ്യത്തെ പതിപ്പ് കൈയിലുള്ളവര്‍ക്ക് അവതാരികയില്‍ ഒന്നു കണ്ണോടിച്ചാല്‍മാത്രം മതി അത് കൃഷ്ണപിള്ളയുടെ പേരുകേട്ട ശൈലിയില്‍ എഴുതിയ പ്രബന്ധമാണെന്നു ഗ്രഹിക്കാനാവും.  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; ജനിപ്പിച്ച അസുലഭാനുഭൂതിയില്‍ വീണ ഞാന്‍ ഷെയ്ക്സ്പിയര്‍, ഇബ്സന്‍, ഷാ, പീറാന്തെല്ലോ ഇവരുടെയെല്ലാം നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങി.  ഇബ്സന്റെ നാടകങ്ങള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു നാടകക്കാരനായ കൃഷ്ണപിള്ളയോടുണ്ടായിരുന്ന ആദരം വളരെക്കുറഞ്ഞു. അദ്ദേഹത്തിന്റെ  &amp;amp;lsquo;ബലാബലം&amp;amp;rsquo; എന്ന നാടകം അമേരിക്കന്‍ നാടക കര്‍ത്താവായ സിഡ്നി ഹോവേഡിന്റെ Silver Cord എന്ന നാടകത്തിന്റെ  &amp;amp;lsquo;റെട്ടറിക്കലായ&amp;amp;rsquo; അനുകരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കൃഷ്ണപിള്ള എന്റെ ദൃഷ്ടിയില്‍ ആരുമല്ലാതായി. ബാല്യകാല കൌതുകങ്ങള്‍ ശുദ്ധഭോഷ്കാണെന്ന് അപ്പോഴാണു ഞാന്‍ മനസ്സിലാക്കിയത്. തെളിച്ച് പറയട്ടെ. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ ആര്‍ട്ടല്ല, &amp;amp;rsquo;ക്രാഫ്റ്റ്&amp;amp;rsquo; ആണ്.  &amp;amp;lsquo;ജീവിതം ഹ്രസ്വമാണ്, ക്രാഫ്റ്റ് വളരെക്കാലം കൊണ്ട് വശമാക്കേണ്ടതും&amp;amp;rsquo; എന്നു പറഞ്ഞത് ചോസറാണ്. അത്ര ഹ്രസ്വമായിരുന്നില്ല കൃഷ്ണപിള്ളയുടെ ജീവിതം. പക്ഷേ, ക്രാഫ്റ്റ് അദ്ദേഹം ഒരു നിമിഷം കൊണ്ടു പഠിച്ചു. അതിന് അദ്ദേഹത്തിന്റെ ആചാര്യന്മാര്‍ പടിഞ്ഞാറന്‍ സാഹിത്യത്തിലെ പ്രതിഭാ ശാലികളായി ഭവിച്ചു. ആരാണ് പ്രതിഭാശാലി? ആരാണ് ക്രാഫ്റ്റ്സ്‌മാന്‍? &lt;br /&gt;
വാക്കുകള്‍കൊണ്ട് പുതിയ മാതൃകാരൂപമുണ്ടാക്കി സത്യം, സൌന്ദര്യം ഇവയ്ക്കു സ്ഫുടീകരണം നല്കുന്നവനാണ് പ്രതിഭാശാലി. ആ സത്യസൌന്ദര്യാവിഷ്കാരങ്ങളിലൂടെ അയാള്‍ ജനതയെ ഉദ്ബുദ്ധരാക്കും. അയാള്‍ മരിച്ചാലും ജനത അയാളെ ഓര്‍മ്മിക്കും. അയാളുടെ കൃതികളെ ഓര്‍മ്മിക്കും. അവ വീണ്ടും വീണ്ടും വായിക്കും. ആ നിലയിലുള്ള പ്രതിഭാശാലിയായിരുന്നു [http://en.wikipedia.org/wiki/Henrik_Ibsen ഇബ്സന്‍]. അദ്ദേഹത്തിന്‍റെ  &amp;amp;lsquo;പ്രേതങ്ങള്‍&amp;amp;rsquo; എന്ന നാടകത്തില്‍തന്നെ ജീനിയസ് കൊടുമുടിയിലെത്തി. പുതിയരൂപം, പുതിയ ആശയങ്ങള്‍ ഇവയെല്ലാം ഇബ്സന്‍ കൃതികളിലുണ്ട്. കൃത്രിമത്വം ഏറെയുള്ള Well-made plays-നെ സര്‍ഗാത്മകത്വം കൊണ്ട് പൈതന്യ ധന്യമാക്കിയ വലിയ നാടക കര്‍ത്താവായിരുന്നു ഇബ്സന്‍. കൃഷ്ണപിള്ള ആകെ ചെയ്തത്  ഇബ്സന്റെ രൂപശില്പം കടംവാങ്ങി എന്നതാണ്. അതില്‍ കേരളത്തിലെ സമൂഹത്തെ ആനയിച്ചു അദ്ദേഹം. അതൊരു കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. കല എന്നതു കരുതിക്കൂട്ടി ഉണ്ടാക്കുന്ന [[File:Henrik_Ibsen.jpg|thumb|left|alt=caption|ഇബ്സന്‍]]പ്രവര്‍ത്തനമല്ല. അജാഗരിതഹൃത്തില്‍നിന്നു തീനാളം പോലെ ഉയരുന്ന സര്‍ഗശക്തിയുടെ പരണിതഫലമാണ് കലാസൃഷ്ടി. ജന്മനാ കലാകാരനല്ലാത്ത കൃഷ്ണപിള്ളയ്ക്ക് സര്‍ഗവൈഭവം കാണിക്കുന്ന ഒരു നാടകം പോലും രചിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇബ്സനെ വിട്ടിട്ട് അദ്ദേഹത്തിന് സിഡ്നി ഹോവേഡിനെ ആശ്രയിക്കേണ്ടി വന്നത്. പ്ര‌ഖ്യാതമായ  &amp;amp;lsquo;ഭഗ്നഭവനം&amp;amp;rsquo; നാടകത്തിന്റെ തുടക്കം തന്നെ കൃഷ്ണപിള്ളയുടെ ക്രാഫ്റ്റിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. നാടകം എന്റെ കൈയിലില്ല. ഞാന്‍ ഓര്‍മ്മയില്‍നിന്നു കുറിക്കുകയാണ്. &lt;br /&gt;
&lt;br /&gt;
::രാധ:  അയ്യോ ഇതാര്? എന്റെ ഹരിച്ചേട്ടന്‍. &lt;br /&gt;
::ഹരി:  ആ ബന്ധവും ഉടമയും വിട്ടേക്ക്. &lt;br /&gt;
::രാധ:  ചേട്ടന്‍ ഇപ്പോള്‍ എങ്ങനെയിരിക്കും?&lt;br /&gt;
::ഹരി:  എങ്ങനെയിരിക്കുമെന്നോ?  ഉടഞ്ഞ കപ്പല്‍പോലെ, തകര്‍ന്ന സ്വപ്നംപോലെ.&lt;br /&gt;
&lt;br /&gt;
ഇതിനോട് ഇബ്സന്‍റെ ghost നാടകത്തിന്‍റെ തുടക്കം താരതമ്യപ്പെടുത്തുക. &lt;br /&gt;
::Regine: (in a low voice) Well, what is it you want?&lt;br /&gt;
::No! - Stay where you are, you&amp;amp;rsquo;re dripping wet!&lt;br /&gt;
::Engstrand: It&amp;amp;rsquo;s only God&amp;amp;rsquo;s rain my child.&lt;br /&gt;
&lt;br /&gt;
കൃഷ്ണപിള്ളയ്യുടെ നാടകത്തിലെ സംഭാഷണം കൃത്രിമമാണ്, ഇബ്സന്റെ നാടകത്തിലേതു സ്വാഭാവികമായും.  &amp;amp;lsquo;ഉടഞ്ഞ കപ്പല്‍പോലെ&amp;amp;rsquo; എന്ന സാദൃശ്യ കല്പന പോലും കേരളീയമല്ല. ഇബ്സന്റെ നാടകങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ശബ്ദമുയരുന്നു. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ നിന്ന് നമ്മള്‍ ജീവിതത്തിന്റെ ശബ്ദമല്ല കേള്‍ക്കുന്നത്. ഇബ്സന്റെയും മറ്റു പടിഞ്ഞാറന്‍ നാടക കര്‍ത്താക്കന്മാരുടെയും പ്രേതങ്ങളാണ് കാണുന്നത്.  &lt;br /&gt;
&lt;br /&gt;
എന്റെ ബാല്യകാല കൌതുകം മാറാന്‍, സത്യത്തിലെത്തിച്ചേരാന്‍, സംവത്സരങ്ങള്‍ തന്നെ വേണ്ടി വന്നു. എറണാകുളത്ത്  ജോലി നോക്കിയിരുന്ന കാലത്തു ഞാന്‍ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഒരു ദിവസം സായാഹ്നത്തില്‍ അകലെയുള്ള ഒരു സൌധത്തിന്റെ കണ്ണാടിയിട്ട ജനലുകളിലേക്കു നോക്കിയപ്പോള്‍ അവയ്ക്കാകെ ചുവപ്പുനിറം. അസ്മമിക്കുന്ന സൂര്യന്റെ ചെങ്കനല്‍ പ്രഭയാണ് കണ്ണാടിയില്‍ പ്രതിഫലിച്ചതെന്ന് ഞാന്‍ വിപാരിച്ചു.  ഉടനെ ഞാന്‍ നടക്കാനിറങ്ങി.  ആ സൌധത്തിന്റെ അടുത്തു ചെന്നപ്പോള്‍ ജനലിന്റെ നേരെ താഴെയായി കരിയിലകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതായിരുന്നു ചുവപ്പു നിറത്തിന്റെ ഹേതുവെന്ന് അപ്പോള്‍ ഗ്രഹിച്ചു.  മോഹം മാറി മോഗഭംഗം വരാന്‍ കുറച്ചു നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. സാഹിത്യത്തെ സംബന്ധിച്ചുണ്ടാകുന്ന ബാല്യകാലമോഹം മാറാന്‍ സംവത്സരങ്ങള്‍ തന്നെ വേണ്ടി വരും.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%A8%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=7975</id>
		<title>നാലാമതൊരു നക്ഷത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%A8%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=7975"/>
		<updated>2014-05-01T02:37:45Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കലാകാരന്‍ മൂന്ന് നാദങ്ങള്‍ നിബന്ധിച്ചാല്‍ നാലാമതുണ്ടാകുന്നത് നാദമല്ല, നക്ഷത്രമാണെ&amp;amp;rdquo;ന്ന് റോബര്‍ട്ട് ബ്റൗണിങ് പറഞ്ഞിട്ടുണ്ട്  (That out of three sounds he frame, not a forth sound, but a star). അദ്ദേഹത്തിന്റെ &amp;amp;lsquo;ആപ്റ്റ് ഫോഗ്‌ലര്‍&amp;amp;rsquo; എന്ന കാവ്യത്തിലാണ്‌ പ്രശസ്തമായ ഈ പ്രസ്താവം. Abt Vogler എന്നാണ് എഴുതുന്നതെങ്കിലും അതിന്റെ ഉച്ചാരണം ആപ്റ്റ് ഫോഗ്‌ലര്‍ എന്നാണ്. പേരുകേട്ട ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ ആബ്‌റ്റ് വോഗ്‌ലര്‍ എന്ന് പല തവണ പറയുന്നത് ഞാന്‍ കേട്ടു.  ഇംഗ്ലീഷ് പ്രൊഫസറെ ഉച്ചാരണം പഠിപ്പിക്കാന്‍ ഞാനാര്?)  ഗണിതശാസ്ത്രത്തിലും വാഗ്നറുടെ സംഗീത സിദ്ധാന്തങ്ങളിലും അധിഷ്ഠിതമായ ഒരു സ്വപ്നമേളം രൂപവത്കരിച്ച സംഗീതജ്ഞനായിരുന്നു ഫോഗ്‌ലര്‍. താന്‍ കണ്ടുപിടിച്ച ഒരു സംഗീതോപകരണത്തെ നോക്കി ഫോഗ്‌ലര്‍ നിര്‍വഹിക്കുന്ന നാടകീയ സ്വയോക്തിയാണ് മനോഹരമായ ഈ കാവ്യം. അത്യയുത്കൃഷ്ടമായ ഒരു കലാസിദ്ധാന്തമാണ്‌ ഈ വരിയില്‍ അടങ്ങിയിരിക്കുന്നത്. മൂന്നു നാദങ്ങള്‍ക്കു ശേഷമുണ്ടാകുന്നത് നാലാമത്തെ നാദമല്ല, നക്ഷത്രമാണ്‌ എന്ന് അക്കമിട്ട് കവി പറയുന്നെങ്കിലും അദ്ദേഹം സാകല്യാവസ്ഥയിലുള്ള ഫലപ്രാപ്തിയെയാണ് ലക്ഷ്യമാക്കുന്നത് &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:&amp;amp;ldquo;നിന്നോമല്‍ തങ്കത്തരിവളച്ചാര്‍ത്തുകള്‍ &lt;br /&gt;
:ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍ &lt;br /&gt;
:സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍ &lt;br /&gt;
:സംഗീത സാന്ദ്ര തരംഗകങ്ങള്‍&amp;amp;rdquo; &lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന കാവ്യശകലത്തിലെ ഓരോ പദവും സുന്ദരമല്ല. എന്നാല്‍ കവി അവയെടുത്തു ചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ക്കുമ്പോള്‍ നക്ഷത്രമുണ്ടാകുന്നു.&lt;br /&gt;
അങ്ങനെ നക്ഷത്രങ്ങളെ നിര്‍മ്മിച്ച മഹാനായ കവിയാണ്‌ ചങ്ങമ്പുഴ. അസുലഭ സിദ്ധികളുള്ള ആ കവിയെ നിന്ദിക്കുന്നവര്‍ ഇന്നു കൂടിവരുന്നതു കൊണ്ടാണ് ഒരു പഴയ വിഷയം പ്രതിപാദിക്കാന്‍ ഞാന്‍ വീണ്ടും സന്നദ്ധനായത്.  നൃത്തം ചെയ്യുന്നവള്‍ നൃത്തവേദിയില്‍ ചലന രഹിതയായി നില്‍ക്കുമ്പോള്‍ അവള്‍ യുവതി മാത്രമാണ്‌. എന്നാല്‍ അവള്‍ പിറകില്‍ നിന്നുയരുന്ന സംഗീതത്തിനനുസരിച്ച്, സംഗീതോപകരണങ്ങളുടെ നാദത്തിനനുസരിച്ച് കാലുകള്‍ ചലിപ്പിച്ചു തുടങ്ങുമ്പോള്‍ ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുകയായി. അതിനു മായികത്വമുണ്ട്. അതില്‍ വിലയം കൊണ്ട സഹൃദയര്‍ യുവതിയെ യുവതിയായി മാത്രം കാണുന്നില്ല. കവി പറഞ്ഞതു പോലെ നൃത്തത്തെയും നൃത്തം ചെയ്യുന്നവളെയും വേര്‍തിരിച്ചറിയാന്‍ അസമര്‍ത്ഥരായി ബ്ഭവിക്കുന്നു. ഞാന്‍ രാജാ രവിവര്‍മ്മയുടെ ഭവനം സങ്കല്പത്തില്‍ കാണുകയാണ്. പല ഭാജനങ്ങളിലായി പല ചായങ്ങള്‍ വച്ചിരിക്കുന്നു. കലാകാരനായ രവിവര്‍മ്മയുടെ മുന്‍പില്‍ വന്നു നില്ക്കുമ്പോള്‍ അദ്ദേഹത്തിനു വിശേഷിച്ചൊരു വികാരവുമില്ല. പക്ഷേ, അദ്ദേഹം ബ്രഷ് എടുത്തു ചായത്തില്‍ മുക്കി കാന്‍വാസില്‍ തേക്കുകയും കുറ്ച്ചുനേരം ആ പ്രക്രിയ നടത്തുകയും ചെയ്യുമ്പോള്‍ ദര്‍ഭമുന കാലില്‍ക്കൊണ്ടെന്നു നടിച്ച് കാലുയര്‍ത്തിപ്പിടിച്ച് മോഹന ഗളനാദം തിരിച്ച് ദുഷ്യന്തനെ അഭിലാഷപുര്‍വം നോക്കുന്ന ശകുന്തള ആവിര്‍ഭവിക്കുന്നു. ചായങ്ങള്‍ക്കു സൗന്ദര്യത്തോടു ബന്ധമില്ല. ഇല്ലെന്നു മാത്രമല്ല ഒട്ടും ഭംഗിയായില്ലതാനും. എന്നാല്‍ കാന്‍‌വാസില്‍ ആ ചായങ്ങള്‍ വേണ്ട മട്ടില്‍ തേയ്ക്കപ്പെടുമ്പോള്‍ ഹൃദയഹാരിയായ ഒരു സൃഷ്ടിയുണ്ടാകുന്നു. പദങ്ങള്‍ വെവ്വേറെ നില്ക്കുമ്പോള്‍ അവ വെറും മണ്‍കട്ടകള്‍. എന്നാല്‍ കവി അവയെ ഉചിതമായ രീതിയില്‍ വിന്യസിച്ചു കഴിയുമ്പോള്‍ നക്ഷത്രമുദിക്കുന്നു. Rose എന്ന പദം ഒറ്റയ്ക്കു നില്ക്കുമ്പോള്‍ അതിന് ഒരു സൗന്ദര്യവുമില്ല. പക്ഷേ, My love is like a red, red rose. That is melody spring in June എന്നു കവി എഴുതുമ്പോള്‍ അനുവാചകന്‍റെ മാനസിക ചക്രവാളത്തില്‍ നക്ഷത്രം ഉദിച്ചുയരുന്നു. കവിതയെന്നതു സുന്ദരമായ ആവിഷ്കാരമാണെങ്കില്‍ അതിന്റെ ഘടകങ്ങളായ പദങ്ങള്‍ സുന്ദരങ്ങളാവണം എന്ന ധാരണ തെറ്റാണ്. സ്വാഭാവികമായും സുന്ദരങ്ങളായ പദങ്ങളില്ല. കവികള്‍ അവയെ സ്വന്തം വികാരം വ്യഞ്ജിപ്പിക്കുമാറ് വിന്യസിക്കുമ്പോള്‍ ഓരോ പദവും &lt;br /&gt;
സുന്ദരമായിത്തീരുന്നു. The rose has no why, it flowers because it flowers പനിനീര്‍പ്പൂവിനെ സംബന്ധിച്ച് എന്തുകൊണ്ട് എന്ന ചോദ്യമില്ല. അതു വിടരുന്നതു കൊണ്ടു മാത്രമാണ് എന്ന് കവി. ഇതുപോലെയാണ് അനുഗൃഹീതരായ കവികളുടെ കാവ്യങ്ങള്‍ വിടരുന്നത്. &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:&amp;amp;ldquo;അര്‍ദ്ധനഗ്നോജജ്വലാംഗികളാകു &lt;br /&gt;
:മബ്ധികന്യകളല്ലയോ നിങ്ങള്‍?&lt;br /&gt;
:ശബ്ദവീചിശതങ്ങളില്‍ത്തത്തി &lt;br /&gt;
:നൃത്തമാടും മദാലസമാരേ &lt;br /&gt;
:അര്‍ദ്ധസുഷുപ്തിയിലാടിക്കുഴഞ്ഞി &lt;br /&gt;
:ങ്ങെത്തി നില്പിതോ നിങ്ങളെന്‍ മുമ്പില്‍?&amp;amp;rdquo; &lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന വരികളില്‍ ശബ്ദമല്ലാതെ മറ്റെന്തുണ്ട് എന്നു ചോദിക്കുന്നയാള്‍ ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതു പോലെ മനുഷ്യനല്ലെന്ന്‍ ഞാന്‍ എഴുതുന്നില്ല. അയാള്‍ സഹൃദയനല്ല എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളു, എന്‍റെ ഗുരുനാഥനായ ഭാസ്കരന്‍ നായര്‍ സാറ് പറഞ്ഞതിനു സദൃശമായി. &lt;br /&gt;
&lt;br /&gt;
വികാര സംക്രമണത്തിന് ഭാഷ അസമര്‍ത്ഥമാണെന്നു നവീനര്‍ പ്രഖ്യാപിക്കുന്നു. ഭാഷയുടെ ഈ അസമര്‍ത്ഥതയെക്കുറിച്ച് പണ്ടു കവികള്‍ ഉദീരണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. &amp;amp;lsquo;I would that my tongue could utter the thoughts that arise in me&amp;amp;rsquo; എന്ന് ഇംഗ്ലീഷ് കവി. &amp;amp;lsquo;തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍&amp;amp;rsquo; എന്നു കേരളത്തിലെ കവി. അവരിതു പറഞ്ഞെങ്കിലും വാക്കുകള്‍ കൊണ്ട് നക്ഷത്രങ്ങളെ നിര്‍മ്മിച്ചവരാണ് ആ പ്രതിഭാശാലികള്‍. നവീനന്മാര്‍ ഭാഷയുടെ അപര്യാപ്തതയെക്കുറിച്ചു ഖേദിക്കുമ്പോള്‍ പുര്‍വകവികള്‍ പറഞ്ഞ മട്ടിലല്ല അവരുടെ പരിദേവനം. അതു തികച്ചും അസമര്‍ത്ഥമാണെന്നാണ് അവരുടെ വാദം. ഇതു ശരിയല്ല. ഈ പോരായ്മയാര്‍ന്ന ഭാഷ കൊണ്ടാണ് ഷെയ്ക്സ്പിയര്‍ &amp;amp;lsquo;കിങ് ലീയര്‍&amp;amp;rsquo; എഴുതിയത്. കാളിദാസന്‍ &amp;amp;lsquo;രഘുവംശം&amp;amp;rsquo; രചിച്ചത്. കുമാരനാശാന്‍ &amp;amp;lsquo;ചിന്താവിഷ്ടയായ സീത&amp;amp;rsquo; എഴുതിയത്. പദം ഒറ്റയ്ക്കു നില്ക്കുമ്പോള്‍ പല അര്‍ത്ഥങ്ങളും അതിനുണ്ടായെന്നുവരും. ഹൃദയം എന്ന വാക്കു തന്നെ നോക്കുക. അത് മാംസപേശിയാകാം. നന്മയാകാം. എന്നാല്‍ ഡോക്ടര്‍ രാമന്റെ ഹൃദയം പരിശോധിച്ചു എന്നു പറയുമ്പോള്‍ ആ പദത്തിന്‌ ഒരര്‍ത്ഥമേയുള്ളു. &amp;amp;lsquo;യാചകന്‍ ഒരു രൂപ ചോദിച്ചു. രാമനത് കൊടുത്തില്ല. രാമന് ഹൃദയമില്ല&amp;amp;rsquo; എന്നെഴുതുമ്പോള്‍ ഹൃദയത്തിന്‌ ഒരര്‍ത്ഥം മാത്രമേയുള്ളു. യോജിച്ച പദങ്ങള്‍ വേണ്ട രീതിയില്‍ പ്രയോഗിക്കുമ്പോള്‍ അത് സുന്ദരി തൊട്ട സിന്ദൂര തിലകം പോലെ ശോഭിക്കുന്നുവെന്ന് ഒരു ഭാരതീയാലങ്കാരികന്‍ പറഞ്ഞതാണു ശരി. ഭാഷ അപര്യാപ്തമല്ല. അസമര്‍ത്ഥമല്ല. പ്രതിഭാശാലികളുടെ കൈകളില്‍ അവ നക്ഷത്രദീപ്തി ആവാഹിക്കും. അതിന് പ്രാഗല്‍ഭ്യമില്ലാത്തവരാണ്‌ ഭാഷയെ കുറ്റപ്പെടുത്തുന്നതും മനുഷ്യന്‌ ഗ്രഹിക്കാനാവാത്ത രചനാ സാഹസികങ്ങള്‍ നിര്‍മ്മിച്ചു വയ്ക്കുന്നതും. ഉദാഹരണങ്ങള്‍ നല്‍കി ശത്രുത ക്ഷണിച്ചു വരുത്താന്‍ എനിക്ക് താല്‍പര്യമില്ല. &lt;br /&gt;
&lt;br /&gt;
ചിന്തയ്ക്ക് പരമപ്രാധാന്യം നല്കുന്നു ഞങ്ങള്‍ എന്നു വാദിക്കുന്ന നവീനന്മാരോട് ഒരു വാക്ക്. ചിന്ത എത്ര ഗഹനമായാലും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും കാവ്യങ്ങള്‍ സൂഷ്ടിക്കുന്ന ചൈതന്യത്തിന്റെ ലോകം ആ ചിന്തകള്‍ സൃഷ്ടിക്കില്ല. കവിത അതിന്‍റെ ആന്തരലയം കൊണ്ട് അത്ഭുതാവഹമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഛന്ദസ്സ് സൃഷ്ടിക്കുന്ന ലയമല്ല ആന്തര ലയം. ആന്തരസംഗീതമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. &lt;br /&gt;
ആ ലയം നവീന കവിതയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ &amp;amp;ndash;  നവീന കവികള്‍ &amp;amp;ndash; മൂന്നിലധികം പദങ്ങള്‍ ചേര്‍ക്കുമ്പോഴും നക്ഷത്രമുദിക്കുന്നില്ല. മണ്‍കട്ടകളായിത്തന്നെ അവ താഴെക്കിടക്കുന്നു.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%82%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%82&amp;diff=7974</id>
		<title>പൂവും മുള്ളും</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%82%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%82&amp;diff=7974"/>
		<updated>2014-05-01T02:29:39Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{VayanaBox}}&lt;br /&gt;
&amp;amp;larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
&lt;br /&gt;
ഫ്രഞ്ച് ഗണിതശാസ്‌ത്രജ്ഞനും തത്ത്വചിന്തകനും രാഷ്ട്രവ്യവഹാര തത്പരനുമായിരുന്നു കൊങ്ദോര്‍സേ. അദ്ദേഹത്തിന്റെ സംപൂര്‍ണമായ &lt;br /&gt;
പേര് മാറി ഷാങ് ആങ്ത്വാന്‍ നിക്കോലാകാരീതാ മാര്‍ക്കീ ദ കൊങ്ദോര്‍സേ എന്ന്. (Marie Jean Antoine Nicolas Caritat Marguis de Condoncet 1743-1794). ഫ്രഞ്ച് വിപ്ലവത്തിന്‍ പങ്കെടുത്തെങ്കിലും ജയിലില്‍ക്കിടന്നു മരിക്കേണ്ട ദുര്‍‌വിധിയായിരുന്നു അദ്ദേഹത്തിന്. അതിശക്തങ്ങളായ വാക്കുകളാണ് കൊങ്ദോര്‍സേ യുടെ തൂലികയില്‍ നിന്നു നിര്‍ഗമിച്ചിരുന്നത്. ഒരു ഭാഗം കേള്‍ക്കുക. &amp;amp;ldquo;മനുഷ്യെന്റെ വിനാശാത്മകമായ ഹസ്തം ജീവനുള്ള ഒന്നിനേയും വെറുതെ വിടുന്നില്ല. ഭക്ഷണത്തിനു വേണ്ടി അവന്‍ കൊല്ലുന്നു; വസ്‌ത്രധാരണത്തിനു വേണ്ടി അവന്‍ കൊല്ലുന്നു; സ്വയമലങ്കരിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; ആക്രമണം നടത്താന്‍ വേണ്ടി അവന്‍ കൊല്ലുന്നു; തന്നെ രക്ഷിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; അറിവു നേടാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; സ്വയം വിനോദിക്കാന്‍ വേണ്ടി അവന്‍ കൊല്ലുന്നു; കൊല്ലാന്‍ വേണ്ടി അവന്‍ കൊല്ലുന്നു. ഗര്‍വിഷ്ഠനും ഭയങ്കരനുമായ രാജാവ്  &amp;amp;mdash;  അയാള്‍ക്ക് എല്ലാം വേണം. ഒന്നും അയാള്‍ക്കു തടസ്സമല്ല. ആട്ടിന്‍കുട്ടിയില്‍ നിന്ന് അയാള്‍ കുടല്‍ ചിന്തിയെടുത്ത് ഗാനോപകരണം സ്പന്ദിപ്പിക്കുന്നു. ചെന്നായുടെ മാരകമായ പല്ലു പറിച്ചെടുത്ത് അയാള്‍ സുന്ദരങ്ങളായ കലാസൃഷ്ടികളെ മിനുക്കുന്നു. ആനയില്‍ നിന്നു കൊമ്പ് പിഴുതെടുത്തു കുഞ്ഞിനു കളിപ്പാട്ടമുണ്ടാക്കുന്നു. അയാളുടെ മേശയുടെ പുറത്തു ശവങ്ങള്‍ മാത്രം.&lt;br /&gt;
&lt;br /&gt;
ഈ വാക്കുകള്‍ സത്യമാവിഷ്കരിക്കുന്നു. സമ്മതിക്കാം. പക്ഷേ, ഇതു മാത്രമാണോ സത്യം? ഹിറ്റ്ലര്‍ നിരപരാധരായ ജൂതന്മാരെ ലക്ഷക്കണക്കിന്‌&lt;br /&gt;
വിഷവാതകം ശ്വസിപ്പിച്ചു കൊന്നപ്പോള്‍, പ്രതിയോഗികളുടെ കഴുത്തുകള്‍ മുറിച്ച് രക്തം തെരുവുകളില്‍ ഒഴുക്കിയപ്പോള്‍ അര്‍ദ്ധനഗ്നനായ ഒരു പുണ്യാളന്‍ നൌഖാലിയിലെ തെരുവുകളില്‍ വടിയൂന്നി നടന്ന് അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുകയും സ്നേഹത്തിന്റെ മാഹാത്മ്യം ജനതയെ ഗ്രഹിപ്പിക്കുകയും ചെയ്യുകയായിരുന്നു. എതാണ്ട് ആ കാലയളവില്‍ത്തന്നെ ഒരു വിശ്വമഹാകവി വിശ്വഭാരതിയിലിരുന്നുകൊണ്ട് സൗന്ദര്യത്തിന്റെ ഗാനങ്ങള്‍ രചിക്കുകയായിരുന്നു. അലിഗ്സാണ്ടര്‍ ചക്രവര്‍ത്തി ജനങ്ങളെ കൊന്നു മുന്നേറിയപ്പോള്‍ അയാളുടെ ഗുരുനാഥനായ അരിസ്റ്റോട്ടല്‍ &lt;br /&gt;
സത്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. റഷ്യന്‍ ജനതയെ നിഗ്രഹിക്കാന്‍ നെപ്പോളിയന്‍ ആ രാജ്യത്തേക്കു &lt;br /&gt;
സൈന്യത്തെ നയിച്ചപ്പോള്‍ ജര്‍മ്മന്‍ മഹാകവി ഗെറ്റേ &amp;amp;lsquo;ഫൌസ്റ്റ്&amp;amp;rsquo; എന്ന മാസ്റ്റര്‍പീസ് എഴുതുകയായിരുന്നു. അലിഗ്സാണ്ടറെയും നെപ്പോളിയനെയും ഹിറ്റ്‌ലറെയും ലോകജനത വിസ്മരിച്ചുവരുന്നു. റ്റാഗോറിന്റെയും ഗെറ്റേയുടെയും യശസ്സിന്റെ നിലാവ് ഇപ്പോഴും നമ്മളെ തഴുകിക്കൊണ്ടിരിക്കുന്നു. കൊങ്ദോര്‍സേയുടെ നിരീക്ഷണമാകെ സത്യമല്ല. പിഞ്ചുകുഞ്ഞുങ്ങളെ വാതിലില്‍ ചേര്‍ത്തു വച്ച് ആണിയടിച്ചു കൊല്ലുന്ന മനുഷ്യന്‍ തന്നെയാണ് താജ് മഹല്‍ നിര്‍മ്മിക്കുന്നത്. സിംഹാസനത്തിലിരിക്കുന്ന അച്ഛനെ പിടിച്ചു കാരാഗൃഹത്തിലിട്ടതിനു ശേഷം ആ സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ തന്നെയാണ് മേഘസന്ദേശമെഴുതുന്നത്. ശിഷ്ടതയുടെയും ദുഷ്ടതയുടെയും രണ്ടു പ്രവാഹങ്ങള്‍ സമാന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രവാഹങ്ങളെയും നമ്മള്‍ കാണണം. അതിനു യത്നിക്കുമ്പോള്‍ നന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവര്‍ സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നു. തിന്മയുടെ പ്രവാഹം സുഷ്ടിക്കുന്നവര്‍ അതിനെ പിറകൊട്ടു വലിക്കുന്നു എന്ന സത്യം ബോധപ്പെടും. നന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവര്‍ തിന്മയുടെ പ്രവാഹം സൃഷ്ടിക്കുന്നവരെ തങ്ങളിലേക്ക് ആനയിച്ച് തിന്മയുടേ തീവ്രത കുറയ്ക്കേണ്ടതാണ്. പക്ഷേ, കേരളത്തില്‍ അതുണ്ടാകുന്നില്ല. ഉണ്ടാകുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള തിന്മയുടെ ആക്കം അവര്‍ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. &lt;br /&gt;
&lt;br /&gt;
പ്രാചീന കലകളോടുള്ള ചിലരുടെ പ്രതിപത്തി മൂല്യാധിഷ്ഠിതമല്ല എന്നാണ് എനിക്കു തോന്നുന്നത്. ഒരു കാലയളവിന്റെ, സവിശേഷതകളുടെ &lt;br /&gt;
ആവിഷ്കാരമായേ തെയ്യം തുടങ്ങിയവയെ നമുക്ക് കാണാനാവൂ. അവയ്ക്ക് അവയുടേതായ മൂല്യങ്ങളുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, നമ്മുടെ &lt;br /&gt;
ഈ കാലയളവില്‍ അത്തരം കലകള്‍ക്കു ഒരു സാംഗത്യവുമില്ല. വ്യക്തിയെ നോക്കൂ. അവന്‍ ശിശുവായിരുന്നു, യുവാവായിരുന്നു. മധ്യവയസ്കനായിരുന്നു, ഇപ്പോള്‍ വൃദ്ധന്‍. ശൈശവത്തിനു ചില മൂല്യങ്ങളുണ്ട്. അവ മൂല്യങ്ങളായതു കൊണ്ട് വാര്‍ദ്ധക്യത്തിലും അവ അംഗീകരിക്കപ്പെടേണ്ടതാണെന്നു വാദിച്ചാല്‍ അതിനേക്കാള്‍ വലിയ വിഡ്ഢിത്തം വേറെ എവിടെയുണ്ട്? സാഹിത്യത്തിനും ചിത്രകലയ്ക്കും പ്രതിമാ നിര്‍മ്മാണ കലയ്ക്കും എന്തെന്നില്ലാത്ത വികാസം വന്നിരിക്കുന്ന ഈ കാലത്ത് റ്റേലിവിഷന്‍ സെറ്റിന്റെ നോബ് തിരിച്ചാല്‍ കുരുത്തോല കൊണ്ടുള്ള &lt;br /&gt;
പാവാടയുടുത്ത്, ജുഗുപ്സാവഹങ്ങളായ കല്ലുമാലകളിട്ട്, മുഖത്തു കരിപുരട്ടി ബീഭത്സത വരുത്തി, ചില പേക്കോലങ്ങള്‍ ചുവടു വയ്ക്കുന്നതു കണ്ടാല്‍ &lt;br /&gt;
എന്തു തോന്നും നമുക്ക്? ... ഇത്തരംപേക്കോലങ്ങള്‍ക്ക് അവ ആവിര്‍ഭവിച്ച കാലത്ത് ചില മൂല്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാന്‍ എനിക്കു &lt;br /&gt;
മടിയില്ല. പക്ഷേ, അതാണ് ഇന്നത്തെ തലമുറയ്ക്കും ആദരണീയം എന്നു പറയുന്നവര്‍ &amp;amp;lsquo;ശിശുവായിരുന്ന കാലത്ത് ഞങ്ങള്‍ കിടന്നു പെടുത്തിരുന്നു. അതുകൊണ്ട് ഈ വാര്‍ദ്ധക്യത്തിലും ഞങ്ങള്‍ക്കതു ചെയ്യാം&amp;amp;rsquo; എന്നു പരോക്ഷമായി പ്രസ്താവിക്കുകയാണ്‍. തനതു നാടകമെന്ന കലാഭാസത്തിനും എന്റെ ഈ ഉപാലംഭം തല കുനിച്ചു സ്വീകരിക്കാം. പ്രാകൃത കലാരൂപങ്ങളെ വാഴ്ത്തിക്കാള്ളൂ. പ്രതിമകളാക്കി കാഴ്ചബംഗ്ലാവില്‍ വെക്കേണ്ട അത്തരം കലകളെ ജീവനുള്ള മനുഷ്യരിലുടെ ആവിഷ്കരിച്ചു പടിഞ്ഞാറു നിന്നു വരുന്ന സായ്പന്മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിട്ട് ഇതാണു ഞങ്ങളുടെ ഫോക്ക് ആര്‍ട്ടിനെ എന്നും വീമ്പടിക്കരുത്. അതു ചെയ്താല്‍ വെള്ളക്കാര്‍ Marvelous, Marvelouse എന്നു വെറുതെ പറയും. ഉള്ളില്‍ അവര്‍ നമ്മളെ പുച്ഛിക്കുകയും ചെയ്യും. ഇങ്ങനെ ഇക്കാലത്ത് ഒട്ടും സംഗതമല്ലാത്ത ഫോക്ക് ആര്‍ട്ടിനെ സായ്പന്മാരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കൈയടി വാങ്ങാന്‍ ശ്രമിച്ചിരുന്നു ഒരു കലാകാരന്‍. കഷ്ടം! അദ്ദേഹം ഇന്നില്ല. വേറൊരു കലാകാരന്‍ അദ്ദേഹത്തിന്റെ ആ പ്രയത്നത്തിന് ഒരു വിഛേദവും വരുത്താതെ നൈരന്തര്യം നല്കിക്കൊണ്ടിരിക്കുന്നു. തിന്മയുടെ പ്രവാഹത്തിന് ശക്തി കൂട്ടുകയാണ്‌ അദ്ദേഹം. &lt;br /&gt;
&lt;br /&gt;
കുട്ടികൃഷ്ണമാരാര്‍ എന്ന പേര് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ പേരല്ല, വലിയ പേരു തന്നെയാണ്. അദ്ദേഹത്തിന്റെ&lt;br /&gt;
&amp;amp;lsquo;വൃത്തശില്പം&amp;amp;rsquo; എന്ന ഗ്രന്ഥം പാശ്ചാത്യലോകത്താണ് ആരെങ്കിലും എഴുതിയതെങ്കില്‍ ആ ആളിന് അവിടത്തെ അധികാരികള്‍ ഡിലിറ് റ്ബിരുദം കൊടുക്കുമായിരുന്നു. &amp;amp;lsquo;മലയാളശൈലി&amp;amp;rsquo; എന്ന ഗ്രന്ഥത്തിലെ വാദഗതികളോട് ഈ ലേഖകന്‍ യോജിക്കുന്നില്ലെങ്കിലും അത് നിസ്തുല ഗ്രന്ഥം തന്നെയാണ്. അലങ്കാരത്തെക്കുറിച്ച് അദ്ദേഹം രചിച്ച പുസ്തകം മൗലികമായ ചിന്തയെയും പാണ്ഡിത്യത്തെയും കാണിക്കുന്നു. ശൈലീവല്ലഭനാണ് കുട്ടികൃഷ്ണമാരാര്‍. ഈ നിലയിലെല്ലാം അദ്ദേഹം നന്മയുടെ പ്രവാഹത്തെ സൃഷ്ടിച്ച ആളാണെങ്കിലും അതിനെ നിസ്സാരമാക്കുമാറ് തിന്മയുടെ വലിയ നദിയെയും ഒഴുക്കിവിടുന്നു. ശ്രീരാമനെ നിന്ദിക്കുക, ദുര്യോധനനെ പ്രശംസിക്കുക, ലീല ഭര്‍ത്താവിനെ കൊന്നു എന്നു പ്രഖ്യാപിക്കുക, നൈഷധീയ ചരിതത്തെ ഉണ്ണായിവാര്യരുടെ നളചരിതം കഥകളിയോട് താരതമ്യപ്പെടുത്തി സംസ്കൃത കവിയെ പുച്ഛിക്കുക, നളചരിതം കഥകളിയെ വാഴ്ത്തുമ്പോള്‍ മഹാകവി കുഞ്ചന്‍‌ നമ്പ്യാരെ നിന്ദിക്കുക ഇവയെല്ലാം വിമര്‍ശനമെന്ന പ്രക്രിയയില്‍ പെടുന്നില്ല. എവിടെയെവിടെയെല്ലാം ധര്‍മ്മമുണ്ടോ ഭാരതീയ സാഹിത്യത്തില്‍ അതെല്ലാം അധര്‍മ്മമാണ് അദേഹത്തിന്. എവിടെയൊക്കെ അധര്‍മ്മമുണ്ടോ അതൊക്കെ ധര്‍മ്മമാണ് കുട്ടിക്കൃഷ്ണമാരാര്‍ക്ക്. ഇത്തരത്തില്‍ തിന്മയുടെ മഹാപ്രവാഹമുണ്ടാക്കിയ അദ്ദേഹം അതിന്റെ സമീപത്ത് അദ്ദേഹം രൂപം നല്കിയ നന്മയുടെ കൂമ്പാരം തുച്ഛീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ &amp;amp;lsquo;ഭാരതപര്യടനം&amp;amp;rsquo; സംസ്കാരലോപമാര്‍ന്ന കൃതിയാണ്. അതു വായിച്ച സി.ജെ. തോമസ് &amp;amp;lsquo;ഞാന്‍ ബൈബിള്‍‌ക്കഥകളെയും ഇമ്മട്ടില്‍ വിമര്‍ശിക്കാന്‍ പോകുന്നു&amp;amp;rsquo; എന്ന് എന്നോടു പറഞ്ഞു. &amp;amp;lsquo;അരുത്&amp;amp;rsquo; എന്ന് ഞാന്‍ നിര്‍‌ദ്ദേശിച്ചത് അദ്ദേഹം പുച്ഛിച്ചു തള്ളി. എങ്കിലും സി.ജെ. തോമസ് അങ്ങനെയൊരു കൃതി രചിച്ചില്ല. രചിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും കുട്ടികൃഷ്ണമാരാരെ എന്ന പോലെ വാഴ്ത്താന്‍ ആളുകള്‍ അനവധി ഉണ്ടാകുമായിരുന്നു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ചീത്ത ഇരുമ്പില്‍ നിന്നു നല്ല വാളുണ്ടാക്കുന്നതെങ്ങനെ?  മഴയുടെ സ്വഭാവം മാറുന്നില്ല. അത് പൂന്തോട്ടത്തില്‍ പൂക്കളെ വളര്‍ത്തുന്നു. &lt;br /&gt;
ചതുപ്പു നിലങ്ങളില്‍ മുള്ളുകളെ വളര്‍ത്തുന്നു&amp;amp;rsquo; എന്ന് കവി സാദി പറഞ്ഞിട്ടുണ്ട്. സര്‍ഗപ്രക്രിയ എന്ന വര്‍ഷാപാതം ചില മാനവഹൃദയങ്ങളില്‍ &lt;br /&gt;
പനിനീര്‍പ്പൂക്കള്‍ വിടര്‍ത്തുന്നു. മറ്റു ചിലരില്‍ മുള്ളുകള്‍ ഉണ്ടാക്കുന്നു.&lt;br /&gt;
&lt;br /&gt;
{{MKN/Vayanakkara}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:VayanaBox&amp;diff=7973</id>
		<title>Template:VayanaBox</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:VayanaBox&amp;diff=7973"/>
		<updated>2014-05-01T02:18:50Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;lt;noinclude&amp;gt;[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;br /&gt;
{{infobox ml book&lt;br /&gt;
| title_orig   = [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
| image        = Mkn-06.jpg&lt;br /&gt;
| image_size   = 120px&lt;br /&gt;
| author       = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| cover_artist =&lt;br /&gt;
| country      = ഇന്ത്യ&lt;br /&gt;
| language     = മലയാളം&lt;br /&gt;
| series       =&lt;br /&gt;
| genre        = സാഹിത്യം, നിരൂപണം&lt;br /&gt;
| publisher    = ഡിസി ബുക്‌സ്&lt;br /&gt;
| release_date = 1997&lt;br /&gt;
| media_type   = പ്രിന്റ് (പേപ്പര്‍ബാക്) &lt;br /&gt;
| pages        = 72 (ആദ്യ പതിപ്പ്)&lt;br /&gt;
| isbn         = &lt;br /&gt;
| preceded_by  =&lt;br /&gt;
| followed_by  =&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/Panineer&amp;diff=7972</id>
		<title>Template:MKN/Panineer</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/Panineer&amp;diff=7972"/>
		<updated>2014-05-01T02:16:53Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/Panineer&lt;br /&gt;
| title = [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|collapsed}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
# [[പനിനീര്‍പ്പൂവിന്റെ പരിമളം ...|പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]&lt;br /&gt;
# [[നടത്തവും നൃത്തവും]]&lt;br /&gt;
# [[ഔന്നത്യത്തിലേക്കു പോകുക]]&lt;br /&gt;
# [[സാഹിത്യവും ശാസ്ത്രവും രണ്ടു ശക്തിവിശേഷങ്ങള്‍]]&lt;br /&gt;
# [[കവിത ആസ്വദിക്കേണ്ടത് എങ്ങനെ?]]&lt;br /&gt;
# [[മനുഷ്യത്വത്തിന്റെ ശാശ്വത പ്രതീകം]]&lt;br /&gt;
# [[ഇന്ദ്രനീലം, മാണിക്യം, മുത്ത്]]&lt;br /&gt;
# [[സത്യപ്രക്രിയ]]&lt;br /&gt;
# [[വ്യര്‍ഥതാ ബോധത്തിന്റെ ദര്‍പ്പണം]]&lt;br /&gt;
# [[പ്രകൃതിയെ കവിതയാക്കുന്ന പ്രതിഭ]]&lt;br /&gt;
# [[മനുഷ്യസ്നേഹത്തിന്റെ നിറവും ഊഷ്മളതയും]]&lt;br /&gt;
# [[ധിഷണയുടെ സൗന്ദര്യം]]&lt;br /&gt;
# [[Panineer-13|സ്റ്റാലിന്റെ സ്വഭാവദര്‍പ്പണം]]&lt;br /&gt;
# [[സാമ്രാജ്യത്വത്തിന്റെ നിഷേധം]]&lt;br /&gt;
# [[ഇരുട്ടിലേയ്ക്ക്]]&lt;br /&gt;
# [[Panineer-16|മധുരസംഗീതം പരിപൂര്‍ണ്ണമാകാന്‍]]&lt;br /&gt;
# [[Panineer-17|പസ്തര്‍നക്കോ സ്റ്റാലിനോ?]]&lt;br /&gt;
# [[Panineer-18|യുങ് എന്ന മനുഷ്യന്‍]]&lt;br /&gt;
# [[ജലത്തിലൊരു മത്സ്യം]]&lt;br /&gt;
&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/Vayanakkara&amp;diff=7971</id>
		<title>Template:MKN/Vayanakkara</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/Vayanakkara&amp;diff=7971"/>
		<updated>2014-05-01T02:15:46Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/Vayanakkara&lt;br /&gt;
| title = [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|collapsed}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
# [[മീവല്‍‌പ്പക്ഷിയുടെ പാട്ട്]]&lt;br /&gt;
# [[കാമത്തിന്റെ കൊടുങ്കാറ്റ് അടിക്കുന്നു]]&lt;br /&gt;
# [[ജീര്‍ണത രണ്ടു മണ്ഡലങ്ങളില്‍]]&lt;br /&gt;
# [[പൂവും മുള്ളും]]&lt;br /&gt;
# [[നാലാമതൊരു നക്ഷത്രം]]&lt;br /&gt;
# [[സരോ-വിവാ, താങ്കള്‍ക്ക് നമോ‌വാകം]]&lt;br /&gt;
# [[നോക്കൂ, എന്നെ വഞ്ചിക്കുന്ന കൈ മേശപ്പുറത്ത്]]&lt;br /&gt;
# [[ബാല്യകാല കൗതുകങ്ങള്‍]]&lt;br /&gt;
# [[അശ്ലീലരചന സ്ത്രീക്ക് ആകാമോ?]]&lt;br /&gt;
# [[മോഹവും മോഹഭംഗവും]]&lt;br /&gt;
# [[ജീവിതം ഒരു ചതുരംഗക്കളി]]&lt;br /&gt;
# [['വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?']]&lt;br /&gt;
# [[ജീര്‍ണത]]&lt;br /&gt;
# [[സൗന്ദര്യത്തിന്റെ മണ്ഡലത്തില്‍]]&lt;br /&gt;
# [[നിന്ദനവും അപമാനവും സാഹിത്യത്തിലൂടെ]]&lt;br /&gt;
# [[ഏലന്‍ സീസൂ എന്ന പ്രതിഭാശാലിനി]]&lt;br /&gt;
# [[അനിയതം, എങ്കിലും ഉദാത്തം]]&lt;br /&gt;
# [[അഞ്ചാമത്തെ അഗ്നി]]&lt;br /&gt;
# [[ഗലീലിയോ പറഞ്ഞു; ചങ്ങമ്പുഴ പറഞ്ഞു]]&lt;br /&gt;
# [[പ്രതിഭയുടെ നക്ഷത്രശോഭ]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SanniBox&amp;diff=7970</id>
		<title>Template:MKN/SanniBox</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SanniBox&amp;diff=7970"/>
		<updated>2014-05-01T02:13:57Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;lt;noinclude&amp;gt;[[Category:MKN_Templates]]&amp;lt;/noinclude&amp;gt;&lt;br /&gt;
{{infobox ml book &lt;br /&gt;
| title_orig   = [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
| image        = Mkn-03.jpg&lt;br /&gt;
| image_size   = 120px&lt;br /&gt;
| author       = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| cover_artist =&lt;br /&gt;
| country      = ഇന്ത്യ&lt;br /&gt;
| language     = മലയാളം&lt;br /&gt;
| series       =&lt;br /&gt;
| genre        = സാഹിത്യം, നിരൂപണം&lt;br /&gt;
| publisher    = എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്&lt;br /&gt;
| release_date = 2007&lt;br /&gt;
| media_type   = പ്രിന്റ് (പേപ്പര്‍ബാക്) &lt;br /&gt;
| pages        = 98 (ആദ്യ പതിപ്പ്)&lt;br /&gt;
| isbn         = &lt;br /&gt;
| preceded_by  =&lt;br /&gt;
| followed_by  =&lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
&amp;lt;noinclude&amp;gt;[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/sm_2002&amp;diff=7969</id>
		<title>Template:Varaphalam/sm 2002</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/sm_2002&amp;diff=7969"/>
		<updated>2014-05-01T02:12:05Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/sm_2002&lt;br /&gt;
| title = 2002&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 2002 04 26|2002 04 26]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 05 03|2002 05 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 05 24|2002 05 24]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 05 31|2002 05 31]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 06 07|2002 06 07]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 06 14|2002 06 14]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 06 21|2002 06 21]]&lt;br /&gt;
* [[സാഹിത്യവാരഫലം 2002 06 28|2002 06 28]]&lt;br /&gt;
&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Who%27s_Who&amp;diff=7968</id>
		<title>Who's Who</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Who%27s_Who&amp;diff=7968"/>
		<updated>2014-05-01T02:08:17Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;Sayahna Foundation is a nonprofit advocacy organization with a mission to accelerate progress in science and technologies by leading a transformation in research communication, propagate free/open source software based advanced document engineering, promote sustainable living, undertake documentary digitization initiatives, etc.  The Foundation is run by the following volunteers:&lt;br /&gt;
&lt;br /&gt;
# &amp;lt;strong&amp;gt;GS Krishna:&amp;lt;/strong&amp;gt; &amp;lt;small&amp;gt;JWRA 36&amp;lt;/small&amp;gt;, Jagathy, Trivandrum &amp;lt;small&amp;gt;695014&amp;lt;/small&amp;gt;. Film maker by training.&lt;br /&gt;
# &amp;lt;strong&amp;gt;AM Shanmugam:&amp;lt;/strong&amp;gt; &amp;lt;small&amp;gt;VTRA 48&amp;lt;/small&amp;gt;, Killippalam, Trivandrum &amp;lt;small&amp;gt;695009&amp;lt;/small&amp;gt;. Trained in {{TeX}}, &amp;lt;small&amp;gt;XML&amp;lt;/small&amp;gt; and related technologies. Publishing specialist and project manager.&lt;br /&gt;
# &amp;lt;strong&amp;gt;T Rishikesan:&amp;lt;/strong&amp;gt; &amp;lt;em&amp;gt;Santhini&amp;lt;/em&amp;gt;, &amp;lt;small&amp;gt;TC 2/2058&amp;lt;/small&amp;gt;, Jeevan Nagar, Pattom, Trivandrum &amp;lt;small&amp;gt;695004&amp;lt;/small&amp;gt;. Trained in {{TeX}}, &amp;lt;small&amp;gt;XSLT, XML&amp;lt;/small&amp;gt; and related technologies. Publishing specialist and project manager.&lt;br /&gt;
# &amp;lt;strong&amp;gt;Mahesh Chelen:&amp;lt;/strong&amp;gt; &amp;lt;small&amp;gt;KRA 1, T.C. 53/2493&amp;lt;/small&amp;gt;, Nemom, Trivandrum &amp;lt;small&amp;gt;695020&amp;lt;/small&amp;gt;. Engineer by training, systems engineer. &lt;br /&gt;
# &amp;lt;strong&amp;gt;V Apu:&amp;lt;/strong&amp;gt; Manalil Veedu, Valiathura, Vallakkadavo &amp;lt;small&amp;gt;PO&amp;lt;/small&amp;gt;, Trivandrum &amp;lt;small&amp;gt;695008&amp;lt;/small&amp;gt;. Engineer by training. {{TeX}} programmer.&lt;br /&gt;
# &amp;lt;strong&amp;gt;K Brahmanayagam:&amp;lt;/strong&amp;gt; Chartered Accountant by training and profession. &lt;br /&gt;
# &amp;lt;strong&amp;gt;CV Rajagopal:&amp;lt;/strong&amp;gt; &amp;lt;small&amp;gt;SRA 34C&amp;lt;/small&amp;gt;, Arapura Road, Elipode, Trivandrum &amp;lt;small&amp;gt;695013&amp;lt;/small&amp;gt;. Java Programmer.&lt;br /&gt;
# &amp;lt;strong&amp;gt;[http://www.cvr.cc/?page_id=5 CV Radhakrishnan]:&amp;lt;/strong&amp;gt; &amp;lt;small&amp;gt;JWRA 34&amp;lt;/small&amp;gt;, Jagathy, Trivandrum &amp;lt;small&amp;gt;695014&amp;lt;/small&amp;gt;. {{TeX}} programmer.&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1995&amp;diff=7967</id>
		<title>Template:Varaphalam/kk 1995</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1995&amp;diff=7967"/>
		<updated>2014-05-01T02:03:29Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1995&lt;br /&gt;
| title = 1995&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1995 03 05|ലക്കം 1016: 1995 03 05]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1994&amp;diff=7966</id>
		<title>Template:Varaphalam/kk 1994</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1994&amp;diff=7966"/>
		<updated>2014-05-01T02:02:57Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1994&lt;br /&gt;
| title = 1994&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1994 04 03|ലക്കം 968: 1994 04 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1994 04 24|ലക്കം 971: 1994 04 24]]&lt;br /&gt;
* [[സാഹിത്യവാരഫലം 1994 05 01|ലക്കം 972: 1994 05 01]]&lt;br /&gt;
* [[സാഹിത്യവാരഫലം 1994 05 08|ലക്കം 973: 1994 05 08]]&lt;br /&gt;
&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1993&amp;diff=7965</id>
		<title>Template:Varaphalam/kk 1993</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1993&amp;diff=7965"/>
		<updated>2014-05-01T02:02:34Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1993&lt;br /&gt;
| title = 1993&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
* [[സാഹിത്യവാരഫലം 1993 01 03|ലക്കം 903: 1993 01 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 05 09|ലക്കം 921: 1993 05 09]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 03|ലക്കം 942: 1993 10 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 18|ലക്കം 944: 1993 10 18]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 10 31|ലക്കം 947: 1993 10 31]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 11 14|ലക്കം 948: 1993 11 14]]&lt;br /&gt;
* [[സാഹിത്യവാരഫലം 1993 12 19|ലക്കം 953: 1993 12 19]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1992&amp;diff=7964</id>
		<title>Template:Varaphalam/kk 1992</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1992&amp;diff=7964"/>
		<updated>2014-05-01T02:01:52Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1992&lt;br /&gt;
| title = 1992&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
* [[സാഹിത്യവാരഫലം 1992 03 29|ലക്കം 863: 1992 03 29]]&lt;br /&gt;
* [[സാഹിത്യവാരഫലം 1992 05 03|ലക്കം 868: 1992 05 03]]&lt;br /&gt;
* [[സാഹിത്യവാരഫലം 1992 05 17|ലക്കം 870: 1992 05 17]]&lt;br /&gt;
* [[സാഹിത്യവാരഫലം 1992 05 24|ലക്കം 871: 1992 05 24]]&lt;br /&gt;
* [[സാഹിത്യവാരഫലം 1992 06 28|ലക്കം 876: 1992 06 28]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1991&amp;diff=7963</id>
		<title>Template:Varaphalam/kk 1991</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1991&amp;diff=7963"/>
		<updated>2014-05-01T02:01:19Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1991&lt;br /&gt;
| title = 1991&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
* [[സാഹിത്യവാരഫലം 1991 01 13|ലക്കം 800: 1991 01 13]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 01 20|ലക്കം 801: 1991 01 20]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 04 28|ലക്കം 815: 1991 04 28]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 07 14|ലക്കം 826: 1991 07 14]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 07 28|ലക്കം 828: 1991 07 28]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 08 11|ലക്കം 830: 1991 08 11]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 08 25|ലക്കം 832: 1991 08 25]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 09 22|ലക്കം 836: 1991 09 22]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 11 24|ലക്കം 845: 1991 11 24]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 12 01|ലക്കം 846: 1991 12 01]]&lt;br /&gt;
* [[സാഹിത്യവാരഫലം 1991 12 29|ലക്കം 850: 1991 12 29]]&lt;br /&gt;
&lt;br /&gt;
&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1989&amp;diff=7962</id>
		<title>Template:Varaphalam/kk 1989</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1989&amp;diff=7962"/>
		<updated>2014-05-01T02:00:28Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1989&lt;br /&gt;
| title = 1989&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
| listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1989 09 24|ലക്കം 732: 1989 09 24]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D&amp;diff=7961</id>
		<title>സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D&amp;diff=7961"/>
		<updated>2014-05-01T01:59:01Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:നിരൂപണം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{infobox ml book|&lt;br /&gt;
| title_orig   = &lt;br /&gt;
| image        = Mkn-07.jpg&lt;br /&gt;
| image_size   = 120px&lt;br /&gt;
| border       = yes &lt;br /&gt;
| author       = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| cover_artist =&lt;br /&gt;
| country      = ഇന്ത്യ&lt;br /&gt;
| language     = മലയാളം&lt;br /&gt;
| series       =&lt;br /&gt;
| genre        = സാഹിത്യം, നിരൂപണം&lt;br /&gt;
| publisher    = എച് അന്റ് സി പബ്ലിഷിങ് ഹൗസ്&lt;br /&gt;
| release_date = 2007&lt;br /&gt;
| media_type   = പ്രിന്റ് (പേപ്പര്‍ബാക്) &lt;br /&gt;
| pages        = 98 (ആദ്യ പതിപ്പ്)&lt;br /&gt;
| isbn         = &lt;br /&gt;
| preceded_by  =&lt;br /&gt;
| followed_by  =&lt;br /&gt;
}}&lt;br /&gt;
&amp;amp;larr; [[പുസ്തകങ്ങളുടെ സൂചിക]]&lt;br /&gt;
&lt;br /&gt;
&amp;lt;span style=&amp;quot;color:#666; font-size: .8em;&amp;quot;&amp;gt;(ലേഖനങ്ങളില്‍ കൊടുത്തിരിക്കുന്ന എഴുത്തുകാരുടെ ചിത്രങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.) &amp;lt;/span&amp;gt;&lt;br /&gt;
&lt;br /&gt;
# [[താജ്‌മഹലിനകത്തെ സദാചാരവിരുദ്ധന്മാര്‍]]&lt;br /&gt;
# [[കൊട്ടാരങ്ങള്‍ രക്തം കൊണ്ട് നനഞ്ഞിരിക്കുന്നു]]&lt;br /&gt;
# [[വീവാദിയോസ്]]&lt;br /&gt;
# [[സംസ്കൃതം സംസാരിക്കുന്ന കടുവ]]&lt;br /&gt;
# [[സഹാറാ മരുഭൂമിയിൽ ഒരു വിറകുവെട്ടുകാരൻ]]&lt;br /&gt;
# [[കലയിലെ സത്യം]]&lt;br /&gt;
# [[അഗ്നിശിഖയാർന്ന സ്വർണ്ണം]]&lt;br /&gt;
# [[ബോർഹസിന്റെ ആശയസാമ്രാജ്യം]]&lt;br /&gt;
# [[ഏകാന്തങ്ങളായ നൂറു വർഷങ്ങൾ]]&lt;br /&gt;
# [[രജതനാദം]]&lt;br /&gt;
# [[സ്വപ്നമണ്ഡലം]]&lt;br /&gt;
&lt;br /&gt;
&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1985&amp;diff=7960</id>
		<title>Template:Varaphalam/kk 1985</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1985&amp;diff=7960"/>
		<updated>2014-05-01T01:58:00Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1985&lt;br /&gt;
| title = 1985&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|collapsed}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 = &lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1985 09 29|ലക്കം 524: 1985 09 29]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:Varaphalam/kk_1984&amp;diff=7959</id>
		<title>Template:Varaphalam/kk 1984</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:Varaphalam/kk_1984&amp;diff=7959"/>
		<updated>2014-05-01T01:56:37Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = Varaphalam/kk_1984&lt;br /&gt;
| title = 1984&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1984 07 29|ലക്കം 463: 1984 07 29]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7958</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7958"/>
		<updated>2014-05-01T01:42:55Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = 150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 120px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം [http://en.wikipedia.org/wiki/North_America തെക്കേ അമേരിക്ക] മുതല്‍ [http://en.wikipedia.org/wiki/Europe യൂറോപ്പു]വരെയും, [http://en.wikipedia.org/wiki/Africa ആഫ്രിക്ക] മുതല്‍ [http://en.wikipedia.org/wiki/Japan ജപ്പാന്‍] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
[[File:MKN-letter.jpg|thumb|left|400px|1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത്.]]&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. [http://en.wikipedia.org/wiki/University_of_Kerala കേരള യൂണിവേഴ്സിറ്റി] ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. [http://en.wikipedia.org/wiki/Pneumonia ന്യുമോണിയയും] ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
[http://www.sayahna.org സായാഹ്ന ഫൗണ്ടേഷന്‍] പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന [[പുസ്തകങ്ങളുടെ സൂചിക|പുസ്തകങ്ങളുടെ പട്ടിക]] ഈ കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;br /&gt;
&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7957</id>
		<title>Template:MKN/SV</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7957"/>
		<updated>2014-05-01T01:41:50Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/SV&lt;br /&gt;
| title = [[സാഹിത്യവാരഫലം]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}} &lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7956</id>
		<title>Template:MKN/SV</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7956"/>
		<updated>2014-05-01T01:41:29Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/SV&lt;br /&gt;
| title = [[സാഹിത്യവാരഫലം]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}} &lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Template]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7955</id>
		<title>Template:MKN/SV</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7955"/>
		<updated>2014-05-01T01:40:59Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/SV&lt;br /&gt;
| title = സാഹിത്യവാരഫലം&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}} &lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Template]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7954</id>
		<title>Template:MKN/SV</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV&amp;diff=7954"/>
		<updated>2014-05-01T01:38:15Z</updated>

		<summary type="html">&lt;p&gt;Admin: Created page with &amp;quot;{{navbox | name = MKN/SV | title =  | listclass = hlist | state = {{{state|autocollapse}}} |listclass = hlist | group1 = | list1  =  * സാഹിത്യവാരഫല...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/SV&lt;br /&gt;
| title = &lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|autocollapse}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
&lt;br /&gt;
* [[സാഹിത്യവാരഫലം 1984 07 29|ലക്കം 463: 1984 07 29]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN Template]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7937</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7937"/>
		<updated>2014-04-30T14:47:58Z</updated>

		<summary type="html">&lt;p&gt;Admin: /* പുസ്തകങ്ങളുടെ സൂചിക */&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = 150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 120px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം [http://en.wikipedia.org/wiki/North_America തെക്കേ അമേരിക്ക] മുതല്‍ [http://en.wikipedia.org/wiki/Europe യൂറോപ്പു]വരെയും, [http://en.wikipedia.org/wiki/Africa ആഫ്രിക്ക] മുതല്‍ [http://en.wikipedia.org/wiki/Japan ജപ്പാന്‍] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
[[File:MKN-letter.jpg|thumb|left|400px|1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത്.]]&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. [http://en.wikipedia.org/wiki/University_of_Kerala കേരള യൂണിവേഴ്സിറ്റി] ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. [http://en.wikipedia.org/wiki/Pneumonia ന്യുമോണിയയും] ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
[http://www.sayahna.org സായാഹ്ന ഫൗണ്ടേഷന്‍] പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന [[പുസ്തകങ്ങളുടെ സൂചിക|പുസ്തകങ്ങളുടെ പട്ടിക]] ഈ കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;br /&gt;
&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7936</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7936"/>
		<updated>2014-04-30T14:47:26Z</updated>

		<summary type="html">&lt;p&gt;Admin: /* പുസ്തകങ്ങളുടെ സൂചിക */&lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = 150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 120px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം [http://en.wikipedia.org/wiki/North_America തെക്കേ അമേരിക്ക] മുതല്‍ [http://en.wikipedia.org/wiki/Europe യൂറോപ്പു]വരെയും, [http://en.wikipedia.org/wiki/Africa ആഫ്രിക്ക] മുതല്‍ [http://en.wikipedia.org/wiki/Japan ജപ്പാന്‍] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
[[File:MKN-letter.jpg|thumb|left|400px|1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത്.]]&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. [http://en.wikipedia.org/wiki/University_of_Kerala കേരള യൂണിവേഴ്സിറ്റി] ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. [http://en.wikipedia.org/wiki/Pneumonia ന്യുമോണിയയും] ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
[http://www.sayahna.org സായാഹ്ന ഫൗണ്ടേഷന്‍] പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന [[[[പുസ്തകങ്ങളുടെ സൂചിക|പുസ്തകങ്ങളുടെ പട്ടിക]] ഈ കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;br /&gt;
&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7935</id>
		<title>എം കൃഷ്ണന്‍ നായര്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%8E%E0%B4%82_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D&amp;diff=7935"/>
		<updated>2014-04-30T14:45:30Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
{{Infobox writer &amp;lt;!-- For more information see [[:Template:Infobox Writer/doc]]. --&amp;gt; &lt;br /&gt;
| name          = എം കൃഷ്ണന്‍ നായര്‍&lt;br /&gt;
| honorific_prefix = പ്രൊഫസ്സര്‍&lt;br /&gt;
| honorific_suffix = &lt;br /&gt;
| image         = 150px-M-krishnan-nair.jpg&lt;br /&gt;
| image_size    = 120px&lt;br /&gt;
| border        = yes&lt;br /&gt;
| alt           = &lt;br /&gt;
| caption       = &lt;br /&gt;
| native_name   =&lt;br /&gt;
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| pseudonym     = &lt;br /&gt;
| birth_name    = &lt;br /&gt;
| birth_date    = {{Birth date|1923|3|3}}&lt;br /&gt;
| birth_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| death_date    = {{Death date and age|2006|2|23|1923|3|3}} &lt;br /&gt;
| death_place   = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| resting_place = [http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരം]&lt;br /&gt;
| occupation    = അദ്ധ്യാപകന്‍, നിരൂപകന്‍&lt;br /&gt;
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| nationality   = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]&lt;br /&gt;
| ethnicity     = [http://ml.wikipedia.org/wiki/കേരളം കേരളം]&lt;br /&gt;
| religion = ഹിന്ദു&lt;br /&gt;
| citizenship   = ഭാരതീയന്‍ &lt;br /&gt;
| education     = [http://en.wikipedia.org/wiki/Master_of_Arts എം.എ.]&lt;br /&gt;
| alma_mater    = &lt;br /&gt;
| period        = &lt;br /&gt;
| genre         = &lt;br /&gt;
| subject       = [http://ml.wikipedia.org/wiki/മലയാളം മലയാളം]&lt;br /&gt;
| movement      = &lt;br /&gt;
| notableworks  = സാഹിത്യവാരഫലം&amp;lt;br/&amp;gt;എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&lt;br /&gt;
| spouse        = ജെ വിജയമ്മ&lt;br /&gt;
| partner       = &lt;br /&gt;
| children      = &lt;br /&gt;
| relatives     = &lt;br /&gt;
| awards        = ഗോയങ്ക അവാര്‍ഡ്&lt;br /&gt;
| signature     = &lt;br /&gt;
| signature_alt = &lt;br /&gt;
| module        =&lt;br /&gt;
| website       = &amp;lt;!-- www.example.com --&amp;gt;&lt;br /&gt;
| portaldisp    = &lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
== ആദ്യ കാലം ==&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്ത്] വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി  1923 മാര്‍ച്ച് 3നു ശ്രീ എം കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം [http://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_കോളജ് യൂണിവേഴ്സിറ്റി കോളജില്‍] നിന്ന് [http://ml.wikipedia.org/wiki/മലയാളം മലയാളത്തില്‍] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [http://ml.wikipedia.org/wiki/എറണാകുളം എറണാകുളം] [http://ml.wikipedia.org/wiki/മഹാരാജാസ്_കോളജ് മഹാരാജാസ് കോളജില്‍] നിന്നു മലയാള വിഭാഗം തലവനായി  വിരമിച്ചു.&lt;br /&gt;
&lt;br /&gt;
== [[സാഹിത്യവാരഫലം]] ==&lt;br /&gt;
&lt;br /&gt;
36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) [http://ml.wikipedia.org/wiki/സാഹിത്യവാരഫലം സാഹിത്യവാരഫലം]  ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും.  മലയാളനാട് വാരികയിലാണ് അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങിയത്. മലയാളനാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം [http://en.wikipedia.org/wiki/North_America തെക്കേ അമേരിക്ക] മുതല്‍ [http://en.wikipedia.org/wiki/Europe യൂറോപ്പു]വരെയും, [http://en.wikipedia.org/wiki/Africa ആഫ്രിക്ക] മുതല്‍ [http://en.wikipedia.org/wiki/Japan ജപ്പാന്‍] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.  [http://en.wikipedia.org/wiki/Pablo_Neruda പാബ്ലോ നെരൂദ], [http://en.wikipedia.org/wiki/Gabriel_Garc%C3%ADa_M%C3%A1rquez മാര്‍ക്വേസ്], [http://en.wikipedia.org/wiki/Thomas_Mann തോമസ് മാന്‍], [http://en.wikipedia.org/wiki/Yasunari_Kawabata യസുനാരി കവബാത്ത] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല. &lt;br /&gt;
&lt;br /&gt;
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ചു. രചിതാവിന്റെ പേരും പ്രശസ്തിയും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.   സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.&lt;br /&gt;
&lt;br /&gt;
[[File:MKN-letter.jpg|thumb|left|400px|1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത്.]]&lt;br /&gt;
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികതയുള്ള എഴുത്തുകാര്‍ ഇല്ലെന്നും [http://en.wikipedia.org/wiki/Tolstoy ടോള്‍സ്റ്റോയിയും] [http://en.wikipedia.org/wiki/Thomas_Mann തോമസ് മാനു]മായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;
&lt;br /&gt;
[http://ml.wikipedia.org/wiki/തിരുവനന്തപുരം തിരുവനന്തപുരത്തെ] സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. [http://ml.wikipedia.org/wiki/ഇന്ത്യന്‍_കോഫീ_ഹൌസ്‌ ഇന്ത്യന്‍ കോഫി ഹൌസിലെ] പതിവുകാരനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു. സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. [http://en.wikipedia.org/wiki/University_of_Kerala കേരള യൂണിവേഴ്സിറ്റി] ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. &lt;br /&gt;
&lt;br /&gt;
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. [http://en.wikipedia.org/wiki/Pneumonia ന്യുമോണിയയും] ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.&lt;br /&gt;
&lt;br /&gt;
== [[പുസ്തകങ്ങളുടെ സൂചിക]] ==&lt;br /&gt;
&lt;br /&gt;
[http://www.sayahna.org സായാഹ്ന ഫൗണ്ടേഷന്‍] പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളുടെ പട്ടിക മുകളില്‍ കാണിച്ച കണ്ണിയില്‍ ലഭ്യമാണ്.&lt;br /&gt;
&lt;br /&gt;
{{right|(ഈ ജീവചരിത്രക്കുറിപ്പിന് മലയാളം വിക്കിപ്പീഡിയയോട് കടപ്പാട്)}}&lt;br /&gt;
&lt;br /&gt;
{{MKN/Works}}&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7934</id>
		<title>Template:MKN/SV-kk</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7934"/>
		<updated>2014-04-30T14:39:17Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Navboxes&lt;br /&gt;
|name = MKN/SV-kk&lt;br /&gt;
|title = കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലം&lt;br /&gt;
|list =&lt;br /&gt;
{{Varaphalam/kk_1984}}&lt;br /&gt;
{{Varaphalam/kk_1985}}&lt;br /&gt;
{{Varaphalam/kk_1989}}&lt;br /&gt;
{{Varaphalam/kk_1991}}&lt;br /&gt;
{{Varaphalam/kk_1992}}&lt;br /&gt;
{{Varaphalam/kk_1993}}&lt;br /&gt;
{{Varaphalam/kk_1994}}&lt;br /&gt;
{{Varaphalam/kk_1995}}&lt;br /&gt;
}}&amp;lt;noinclude&amp;gt;[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV-sm&amp;diff=7933</id>
		<title>Template:MKN/SV-sm</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV-sm&amp;diff=7933"/>
		<updated>2014-04-30T14:38:43Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Navboxes&lt;br /&gt;
|title = സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ച സാഹിത്യവാരഫലം&lt;br /&gt;
|list =&lt;br /&gt;
{{Varaphalam/sm_2002}}&lt;br /&gt;
}}&amp;lt;noinclude&amp;gt;[[Category:MKN_Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Category:MKN_Templates&amp;diff=7930</id>
		<title>Category:MKN Templates</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Category:MKN_Templates&amp;diff=7930"/>
		<updated>2014-04-30T14:21:34Z</updated>

		<summary type="html">&lt;p&gt;Admin: Created page with &amp;quot;This category contains all templates relating to M Krishnan Nair.&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;This category contains all templates relating to M Krishnan Nair.&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/Works&amp;diff=7929</id>
		<title>Template:MKN/Works</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/Works&amp;diff=7929"/>
		<updated>2014-04-30T14:20:51Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/Works&lt;br /&gt;
| title = [[പുസ്തകങ്ങളുടെ സൂചിക|എം കൃഷ്ണൻ നായരുടെ കൃതികൾ]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|collapsed}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
# [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]&lt;br /&gt;
# [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&lt;br /&gt;
# [[മോഹഭംഗങ്ങള്‍]] [http://books.sayahna.org/ml/pdf/moha.pdf പി.ഡി.എഫ്]  [http://books.sayahna.org/ml/epub/moha.epub ഇപബ്] &lt;br /&gt;
# [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
# [[സാഹിത്യവാരഫലം]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN_Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7928</id>
		<title>Template:MKN/SV-kk</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7928"/>
		<updated>2014-04-30T14:19:35Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Navboxes&lt;br /&gt;
|name = MKN/SV-kk&lt;br /&gt;
|title = കലാകൗമുദി&lt;br /&gt;
|list =&lt;br /&gt;
{{Varaphalam/kk_1984}}&lt;br /&gt;
{{Varaphalam/kk_1985}}&lt;br /&gt;
{{Varaphalam/kk_1989}}&lt;br /&gt;
{{Varaphalam/kk_1991}}&lt;br /&gt;
{{Varaphalam/kk_1992}}&lt;br /&gt;
{{Varaphalam/kk_1993}}&lt;br /&gt;
{{Varaphalam/kk_1994}}&lt;br /&gt;
{{Varaphalam/kk_1995}}&lt;br /&gt;
}}&amp;lt;noinclude&amp;gt;[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SanniBox&amp;diff=7919</id>
		<title>Template:MKN/SanniBox</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SanniBox&amp;diff=7919"/>
		<updated>2014-04-30T09:43:51Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;lt;noinclude&amp;gt;[[Category:MKN_Templates]]&amp;lt;/noinclude&amp;gt;&lt;br /&gt;
{{infobox ml book &lt;br /&gt;
| title_orig   = [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
| image        = Mkn-03.jpg&lt;br /&gt;
| image_size   = 120px&lt;br /&gt;
| author       = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| cover_artist =&lt;br /&gt;
| country      = ഇന്ത്യ&lt;br /&gt;
| language     = മലയാളം&lt;br /&gt;
| series       =&lt;br /&gt;
| genre        = സാഹിത്യം, നിരൂപണം&lt;br /&gt;
| publisher    = എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്&lt;br /&gt;
| release_date = 2007&lt;br /&gt;
| media_type   = പ്രിന്റ് (പേപ്പര്‍ബാക്) &lt;br /&gt;
| pages        = 98 (ആദ്യ പതിപ്പ്)&lt;br /&gt;
| isbn         = &lt;br /&gt;
| preceded_by  =&lt;br /&gt;
| followed_by  =&lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
&amp;amp;larr; [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/Sannidanathil&amp;diff=7918</id>
		<title>Template:MKN/Sannidanathil</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/Sannidanathil&amp;diff=7918"/>
		<updated>2014-04-30T09:40:26Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{navbox&lt;br /&gt;
| name = MKN/Sannidanathail&lt;br /&gt;
| title = [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
| listclass = hlist&lt;br /&gt;
| state = {{{state|collapsed}}}&lt;br /&gt;
|listclass = hlist&lt;br /&gt;
| group1 =&lt;br /&gt;
| list1  =&lt;br /&gt;
# [[താജ്‌മഹലിനകത്തെ സദാചാരവിരുദ്ധന്മാര്‍]]&lt;br /&gt;
# [[കൊട്ടാരങ്ങള്‍ രക്തം കൊണ്ട് നനഞ്ഞിരിക്കുന്നു]]&lt;br /&gt;
# [[വീവാദിയോസ്]]&lt;br /&gt;
# [[സംസ്കൃതം സംസാരിക്കുന്ന കടുവ]]&lt;br /&gt;
# [[സഹാറാ മരുഭൂമിയില്‍ ഒരു വിറകുവെട്ടുകാരന്‍]]&lt;br /&gt;
# [[കലയിലെ സത്യം]]&lt;br /&gt;
# [[അഗ്നിശിഖയാര്‍ന്ന സ്വര്‍ണ്ണം]]&lt;br /&gt;
# [[ബോര്‍ഹസിന്റെ ആശയസാമ്രാജ്യം]]&lt;br /&gt;
# [[ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍]]&lt;br /&gt;
# [[രജതനാദം]]&lt;br /&gt;
# [[സ്വപ്നമണ്ഡലം]]&lt;br /&gt;
}}&amp;lt;noinclude&amp;gt;&lt;br /&gt;
{{collapsible option}}&lt;br /&gt;
[[Category:MKN_Templates]]&lt;br /&gt;
&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=7917</id>
		<title>SFN:Main Page</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SFN:Main_Page&amp;diff=7917"/>
		<updated>2014-04-30T09:33:02Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{| id=&amp;quot;mp-topbanner&amp;quot; style=&amp;quot;width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;&amp;quot;&lt;br /&gt;
| style=&amp;quot;width:61%; color:#000;&amp;quot; |&lt;br /&gt;
{| style=&amp;quot;width:280px; border:none; background:none;&amp;quot;&lt;br /&gt;
| style=&amp;quot;width:280px; text-align:center; white-space:nowrap; color:#000;&amp;quot; |&lt;br /&gt;
&amp;lt;div style=&amp;quot;font-size:162%; border:none; margin:0; padding:.1em; color:#000;&amp;quot;&amp;gt;Welcome to Sayahna Foundation,&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div style=&amp;quot;top:+0.2em; font-size:95%;&amp;quot;&amp;gt;the virtual community endeavouring to preserve human heritage.&amp;lt;/div&amp;gt;&lt;br /&gt;
&amp;lt;div id=&amp;quot;articlecount&amp;quot; style=&amp;quot;font-size:85%;&amp;quot;&amp;gt;[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [[Sayahna:About|About]]&lt;br /&gt;
* [[Sayahna_Projects|Projects]]&lt;br /&gt;
&amp;lt;!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30--&amp;gt;&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://math.sayahna.org Mathematics]&lt;br /&gt;
* [[Malayalam_Books|Malayalam]]&lt;br /&gt;
* [http://ola.in Pradikshina]&lt;br /&gt;
| style=&amp;quot;width:13%; font-size:95%;&amp;quot; |&lt;br /&gt;
* [http://hssa.sayahna.org HSSA]&lt;br /&gt;
* [[Volunteers]] &lt;br /&gt;
* [[In_Memory_of_Michael_S_Hart|In Memory&amp;amp;hellip;]]&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5fffa;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-tfa-h2&amp;quot; style=&amp;quot;margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;Featured content &amp;lt;span style=&amp;quot;font-size:85%; font-weight:normal;&amp;quot;&amp;gt;(Check back later for today's.)&amp;lt;/span&amp;gt;&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mp-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot;&amp;gt;&lt;br /&gt;
[[File:AndrzejWajda.jpg|thumb|left|150px|അന്‍ജേ വൈദ]][[എം കൃഷ്ണന്‍ നായര്‍]]: '''[[നോക്കൂ, എന്നെ വഞ്ചിക്കുന്ന കൈ മേശപ്പുറത്ത്]]''' &amp;amp;ensp; &lt;br /&gt;
[http://en.wikipedia.org/wiki/Andrzej_Wajda അന്‍ജേ വൈദ] (Andrzej Wajda) പോളണ്ടിലെ മഹാനായ ചലച്ചിത്ര നിര്‍മ്മാതാവാണ്. രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള യെഷി അന്‍ ജേഫ്സ്കിയുടെ (Jerzy Andrzewski) &amp;amp;lsquo;Ashes and Diamonds&amp;amp;rsquo; എന്ന നോവല്‍ അതേ പേരില്‍ ചലച്ചിത്രമാക്കുകയും അതിന് വെനീസില്‍ വച്ച് ഫിപ്റെസ്കി സമ്മാനം കിട്ടുകയും ചെയ്തതോടെ വൈദ ലോകമെമ്പാടും അറിയപ്പെടുന്ന സിനിമാ നിര്‍മ്മാതാവായി. അദ്ദേഹത്തിന്റെ മനോഹരമായ ആത്മകഥയാണ് &amp;amp;lsquo;Double Vision &amp;amp;mdash; my Life in Film&amp;amp;rsquo; എന്നത് (Faber and Faber, London, Translated by Rose Medina).&lt;br /&gt;
&lt;br /&gt;
ഞാന്‍ വൈദയുടെ ചലച്ചിത്രം കണ്ടിട്ടില്ല. അന്‍ജേഫ്സ്കിയുടെ നോവല്‍ വായിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. നാറ്റ്സികള്‍ (Nazis) പോളണ്ട്‌ വിട്ടുപോയി. അപ്പോഴാണ് രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത മൈക്കലിനോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയെ കൊല്ലാനായി അധികാരികള്‍ ആജ്ഞാസിക്കുന്നത്. ആദ്യം വൈമനസ്യം പ്രദര്‍ശിപ്പിച്ചു മൈക്കലെങ്കിലും അയാള്‍ ആ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചു. അതു നിര്‍വഹിച്ചതിനു ശേഷം അവിടം വിട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭടന്മാരുടെ വെടിയേറ്റ് അയാള്‍ മരിക്കുന്നു. &amp;amp;ldquo;Clutching his brief-case more firmly, he reached into his pocket for the revolver but at once realised the gun was not there, then a strong blow in the back cut off his breath&amp;amp;rdquo; എന്ന് നോവലില്‍ (Ashes and Diamonds, Jerzy Andrzejewski, translated from the Polish by D.J. Welsh, Introduction by Heinrich Boll (Nobel Price winner),  Penguin Book) നോവലില്‍ പാര്‍ട്ടി സെക്രട്ടറിയാണ് നായകന്‍. വൈദയുടെ ചിത്രത്തില്‍ മൈക്കലിനെ നായകനാക്കിയിരിക്കുന്നു. ഇതിനെ ആശയമെന്ന് (idea) വിളിക്കുന്നു ചലച്ചിത്ര നിര്‍മ്മാതാവ്. നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം ആ ആശയത്തിനാണ്‌ പ്രാധാന്യമെന്ന് വൈദ പറയുന്നു. വിശദീകരണം ഇതിന്റെ അര്‍ത്ഥം സ്പഷ്ടമാക്കിത്തരും. ടോള്‍സ്റ്റോയിയുടെ War and Peace ഫിലിമാക്കാന്‍ തീരുമാനിക്കുന്നതല്ല &amp;amp;lsquo;ആശയം&amp;amp;rsquo;. അതിനെ &lt;br /&gt;
സംവിധായകന്‍ എങ്ങനെ സ്ക്രീനിലേക്കു കൊണ്ടു വരുന്നു എന്നതിനെയാണ് ആശയമായി കരുതേണ്ടത്. സമ്പന്നതയുള്ള ആ നോവലിനെ പലതരത്തില്‍ വ്യാഖ്യാനിക്കാം. മഹനീയമായ സാഹിത്യകൃതികള്‍ക്കു ദീര്‍ഘകാലാസ്തിത്വമുണ്ട്. ഓരോ തലമുറയും നൂതനവും വിഭിന്നവുമായ സവിശേഷത അതില്‍ കാണാതിരിക്കില്ല. അതാണ്‌ സംവിധായകന്‍ കണ്ടുപിടിക്കേണ്ടത്. &amp;amp;hellip;&lt;br /&gt;
[[നോക്കൂ, എന്നെ വഞ്ചിക്കുന്ന കൈ മേശപ്പുറത്ത്|(തുടര്‍ന്ന് വായിക്കുക)]]&lt;br /&gt;
 &amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #cedff2; background:#f5faff; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mp-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#f5faff;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;Sayahna News&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
* [[File:Chandumenon.jpg|thumb|150px|right|&amp;lt;span style=&amp;quot;color:#555; font-size:80%;&amp;quot;&amp;gt;Chandu Menon&amp;lt;/span&amp;gt;]]For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding by literary critics, Dr Rajasekharan and Dr Venugopalan. The novel which made a strong advocacy for women's empowerment was mercilessly edited and those who published the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The critics found the original version of the novel from the British Library in London after several years of search.&lt;br /&gt;
&lt;br /&gt;
::Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.&lt;br /&gt;
&lt;br /&gt;
::The download links can be found [[Revised_Indulekha|here]].&lt;br /&gt;
&lt;br /&gt;
* All the articles of late [[Sanjayan]] (M.R. Nair), the versatile humourist considered to be the greatest writer in that genre after the famed Kunchan Nambiar, are getting ready for release in this Wiki. A few articles have already been released and can be seen [[Sanjayan|here]].&lt;br /&gt;
&lt;br /&gt;
* All the works of [[എം_കൃഷ്ണന്‍_നായര്‍|Prof M Krishna Nair]] comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for. &lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;width: 100%; margin:4px 0 0 0; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:55%; border:1px solid #ffdf5f; background:#FFF8DB; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mf-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#FFF8DB;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;Newest Additions&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000;&amp;quot; | &amp;lt;div id=&amp;quot;mf-tfa&amp;quot; style=&amp;quot;padding:2px 5px&amp;quot; &amp;gt;&lt;br /&gt;
*[[കേരളസാഹിത്യചരിത്രം]]&lt;br /&gt;
*[[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
**[[സാഹിത്യവാരഫലം]]&lt;br /&gt;
** [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]] (1994)&lt;br /&gt;
** [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]] (1997)&lt;br /&gt;
** [[മോഹഭംഗങ്ങള്‍]]  ([[മോഹഭംഗങ്ങള്‍|&amp;amp;rarr; വിക്കി]] |  [http://books.sayahna.org/ml/pdf/moha.pdf &amp;amp;rarr; പി.ഡി.എഫ്] |  [http://books.sayahna.org/ml/epub/moha.epub &amp;amp;rarr; ഇപബ്])&lt;br /&gt;
** [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&lt;br /&gt;
*[[കെ വേലപ്പന്‍]]&lt;br /&gt;
*[[Sundar|സുന്ദര്‍]]&lt;br /&gt;
*[[Sanjayan|സഞ്ജയന്‍]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|}&lt;br /&gt;
| style=&amp;quot;border:1px solid transparent;&amp;quot; |&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:45%; border:1px solid #E0E066; background:none; vertical-align:top;&amp;quot;|&lt;br /&gt;
{| id=&amp;quot;mf-right&amp;quot; style=&amp;quot;width:100%; vertical-align:top; background:#fffeee;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px;&amp;quot; | &amp;lt;h2 id=&amp;quot;mp-itn-h2&amp;quot; style=&amp;quot;margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;&amp;quot;&amp;gt;Technical News&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px 5px; background:#fffeee;&amp;quot; | &amp;lt;div id=&amp;quot;mp-itn&amp;quot;&amp;gt;&lt;br /&gt;
* [[File:Kssn3.jpg|thumb|120px|right|&amp;lt;span style=&amp;quot;color:#555; font-size:70%;&amp;quot;&amp;gt;Nambooripad&amp;lt;/span&amp;gt;]]Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, [http://math.sayahna.org/index.php/Cross-Connections Cross-Connections], written by renowned mathematician, [http://math.sayahna.org/index.php/KSS_Nambooripad Prof. KSS Nambooripad] is available for readers to get a grip of how mathematics can be rendered in Mediawiki. [http://www.mathjax.org MathJax] is the principal engine that renders mathematical formulae and equations from sources that are marked up in [http://www.tug.org {{TeX}}]. This is to augment ourselves for the release of his larger volume of research work on [http://en.wikipedia.org/wiki/Semigroup Semigroup] and [http://en.wikipedia.org/wiki/Biordered_set Biordered Set].&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
{| id=&amp;quot;mp-upper&amp;quot; style=&amp;quot;margin:4px 0 0 0; width:100%; background:none; border-spacing: 0px;&amp;quot;&lt;br /&gt;
| class=&amp;quot;MainPageBG&amp;quot; style=&amp;quot;width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;&amp;quot; |&lt;br /&gt;
{| id=&amp;quot;mp-left&amp;quot; style=&amp;quot;width:100%; vertical-align:top; background:#faf5ff; color:#000;&amp;quot;&lt;br /&gt;
| style=&amp;quot;padding:2px; width:100%;&amp;quot; | &amp;lt;h2 id=&amp;quot;mp-tfp-h2&amp;quot; style=&amp;quot;margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em&amp;quot;&amp;gt;&lt;br /&gt;
English Section&amp;lt;/h2&amp;gt;&lt;br /&gt;
|-&lt;br /&gt;
| style=&amp;quot;color:#000; padding:2px;&amp;quot; | &amp;lt;div id=&amp;quot;mf-tfp&amp;quot;&amp;gt;&lt;br /&gt;
* [[Sayahna]]&lt;br /&gt;
* [http://math.sayahna.org KSS Nambooripad]&lt;br /&gt;
* [http://math.sayahna.org/index.php/Cross-Connections Cross-Connections]&lt;br /&gt;
* [http://books.sayahna.org/list-of-books-released Mathematics Books]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
|-&lt;br /&gt;
|}&lt;br /&gt;
|}&lt;br /&gt;
__NOTOC____NOEDITSECTION__&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95&amp;diff=7916</id>
		<title>പുസ്തകങ്ങളുടെ സൂചിക</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95&amp;diff=7916"/>
		<updated>2014-04-30T05:22:19Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;br /&gt;
&amp;amp;larr; [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
&lt;br /&gt;
===കിട്ടിയ പുസ്തകങ്ങള്‍===&lt;br /&gt;
&lt;br /&gt;
# ഏകാന്തതയുടെ ലയം&amp;lt;!--; പ്രഭാത്; 131--&amp;gt; (1984)&lt;br /&gt;
# മാജിക്കല്‍ റിയലിസം&amp;lt;!--; പ്രഭാത്; 99--&amp;gt;  (1985)&lt;br /&gt;
# പ്രകാശത്തിന്റെ ഒരു സ്തുതിഗീതം&amp;lt;!--; പ്രഭാത്; 118--&amp;gt; (1987)&lt;br /&gt;
# എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍&amp;lt;!--; മലയാളം; 624--&amp;gt; (1987)&lt;br /&gt;
# മനോരഥങ്ങളിലെ യാത്രക്കാര്‍&amp;lt;!--; പ്രഭാത്; 83--&amp;gt; (1990)&lt;br /&gt;
# ആത്മാവിന്റെ ദര്‍പ്പണം&amp;lt;!--; പ്രഭാത്; 108--&amp;gt; (1991)&lt;br /&gt;
# മണല്‍ക്കാട്ടിലെ പൂമരങ്ങള്‍&amp;lt;!--; പ്രഭാത്; 126--&amp;gt; (1992)&lt;br /&gt;
# ശരത്ക്കാലദീപ്തി; പ്രഭാത്&amp;lt;!--; 147--&amp;gt; (1993)&lt;br /&gt;
# [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]&amp;lt;!--; ഡിസി ബുക്‍സ്; 76--&amp;gt; (1994)&lt;br /&gt;
# മുത്തുകള്‍&amp;lt;!--; നെരൂദ 124--&amp;gt; (1994)&lt;br /&gt;
# വിശ്വസുന്ദരി; വൃദ്ധരതി&amp;lt;!--; ഇംപ്രിന്റ്; 79--&amp;gt; (1996)&lt;br /&gt;
# [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]&amp;lt;!-- ഡിസി; 86--&amp;gt; (1997)&lt;br /&gt;
# കലാസങ്കല്‍പ്പങ്ങള്‍&amp;lt;!--; മാളുബന്‍; 58--&amp;gt; (1999)&lt;br /&gt;
# [[മോഹഭംഗങ്ങള്‍]]&amp;lt;!--; ഒലിവ്; 87--&amp;gt; (2000) [ [[മോഹഭംഗങ്ങള്‍|മീഡിയവിക്കി]] | [http://books.sayahna.org/ml/pdf/moha.pdf പി.ഡി.എഫ് പതിപ്പ്] | [http://books.sayahna.org/ml/epub/moha.epub ഇപബ് പതിപ്പ്] ]&lt;br /&gt;
# [[സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍]]&amp;lt;!--; H&amp;amp;C; 102--&amp;gt; (2007)&lt;br /&gt;
[[മേല്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍ scanningനു വേണ്ടി കൊടുത്ത വിവരങ്ങള്‍]]&lt;br /&gt;
----&lt;br /&gt;
&lt;br /&gt;
=== ഇനി കിട്ടേണ്ടവ===&lt;br /&gt;
&lt;br /&gt;
താഴെപ്പറയുന്ന പുസ്തകങ്ങളുടെ പ്രതികള്‍ കൈയിലുള്ളവര്‍ ദയവായി സായാഹ്നയുമായി ബന്ധപ്പെടുക: &amp;lt;krishna@sayahna.org&amp;gt;&lt;br /&gt;
&lt;br /&gt;
# ആധുനിക മലയാള കവിത&lt;br /&gt;
# കാലസങ്കല്പങ്ങള്‍&lt;br /&gt;
# സ്വപ്നമണ്ഡലം&lt;br /&gt;
# പ്രതിഭയുടെ ജ്വാലാഗ്നി&lt;br /&gt;
# ഒരു ശബ്ദത്തില്‍ ഒരു രാഗം&lt;br /&gt;
# സാഹിത്യവാരഫലം&lt;br /&gt;
# ചിത്രശലഭങ്ങള്‍ പറക്കുന്നു&lt;br /&gt;
&lt;br /&gt;
----&lt;br /&gt;
&amp;amp;larr; [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
{{MKN/SV-sm}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82&amp;diff=7915</id>
		<title>സാഹിത്യവാരഫലം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82&amp;diff=7915"/>
		<updated>2014-04-30T03:32:01Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
&lt;br /&gt;
&amp;amp;larr;  [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
&lt;br /&gt;
&amp;lt;span style=&amp;quot;color:#666; font-size: .8em;&amp;quot;&amp;gt;(ലേഖനങ്ങളില്‍ കൊടുത്തിരിക്കുന്ന എഴുത്തുകാരുടെ ചിത്രങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.) &amp;lt;/span&amp;gt;&lt;br /&gt;
&lt;br /&gt;
* [[മലയാളനാട്]]&lt;br /&gt;
&amp;lt;!--* [[കലാകൗമുദി]]--&amp;gt;&lt;br /&gt;
{{MKN/SV-kk}}&lt;br /&gt;
&amp;lt;!--* [[സമകാല‌ികമലയാളം]]--&amp;gt;&lt;br /&gt;
{{MKN/SV-sm}}&lt;br /&gt;
&lt;br /&gt;
* [[SV-QstAns|ചോദ്യോത്തരങ്ങള്‍]]&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV-sm&amp;diff=7914</id>
		<title>Template:MKN/SV-sm</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV-sm&amp;diff=7914"/>
		<updated>2014-04-30T03:31:14Z</updated>

		<summary type="html">&lt;p&gt;Admin: Created page with &amp;quot;{{Navboxes |title = സമകാലികമലയാളം |list = {{Varaphalam/sm_2002}} }}&amp;lt;noinclude&amp;gt;Category:MKN_Templates&amp;lt;/noinclude&amp;gt;&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Navboxes&lt;br /&gt;
|title = സമകാലികമലയാളം&lt;br /&gt;
|list =&lt;br /&gt;
{{Varaphalam/sm_2002}}&lt;br /&gt;
}}&amp;lt;noinclude&amp;gt;[[Category:MKN_Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7913</id>
		<title>Template:MKN/SV-kk</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=Template:MKN/SV-kk&amp;diff=7913"/>
		<updated>2014-04-30T03:28:56Z</updated>

		<summary type="html">&lt;p&gt;Admin: Created page with &amp;quot;{{Navboxes |title = കലാകൗമുദി |list = {{Varaphalam/kk_1984}} {{Varaphalam/kk_1985}} {{Varaphalam/kk_1989}} {{Varaphalam/kk_1991}} {{Varaphalam/kk_1992}} {{Va...&amp;quot;&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Navboxes&lt;br /&gt;
|title = കലാകൗമുദി&lt;br /&gt;
|list =&lt;br /&gt;
{{Varaphalam/kk_1984}}&lt;br /&gt;
{{Varaphalam/kk_1985}}&lt;br /&gt;
{{Varaphalam/kk_1989}}&lt;br /&gt;
{{Varaphalam/kk_1991}}&lt;br /&gt;
{{Varaphalam/kk_1992}}&lt;br /&gt;
{{Varaphalam/kk_1993}}&lt;br /&gt;
{{Varaphalam/kk_1994}}&lt;br /&gt;
{{Varaphalam/kk_1995}}&lt;br /&gt;
}}&amp;lt;noinclude&amp;gt;[[Category:MKN Templates]]&amp;lt;/noinclude&amp;gt;&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B5%E0%B5%80%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D&amp;diff=7912</id>
		<title>വീവാദിയോസ്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B5%E0%B5%80%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D&amp;diff=7912"/>
		<updated>2014-04-29T17:52:25Z</updated>

		<summary type="html">&lt;p&gt;Admin: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SanniBox}}&lt;br /&gt;
&lt;br /&gt;
സ്പെയിനിലെ മഹാനായ കവിയും നാടകകാരനും ചിത്രകാരനും  ആയിരുന്നു ഫെതറീകോ ഗാര്‍തിയാ ലൊര്‍ക (Federico Garcia Lorca)  വിശ്വസാഹിത്യത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അനിഷേദ്ധ്യമാണ്.  കലാകാരന്മാര്‍ മനുഷ്യസ്നേഹികളാണല്ലോ. അക്കാരണത്താല്‍ തന്റെ  കാലഘട്ടത്തിലെ രക്തരൂഷിതമായ വിപ്ലവത്തില്‍ അദ്ദേഹം ഭാഗഭാക്കായി.  ഫാസ്സിസ്റ്റുകള്‍ അദ്ദേഹത്തെ വിട്ടില്ല. അവര്‍ ആ ഉജ്ജലപ്രതിഭാശാലിയെ  തെരുവുകളിലുടെ വലിച്ചിഴച്ചു. ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന് മുദ്രയടിച്ചാണ് ഫാസ്റ്റിസ്റ്റുകള്‍ അദ്ദേഹത്തെ ജീവനോടെ വലിച്ചിഴച്ചത്. ആതതായികളുടെ മുൻപില്‍ അദ്ദേഹത്തെ കൊണ്ടിട്ടു. അവര്‍ തോക്കിന്‍റെ കാഞ്ചി വലിച്ചു. മനുഷ്യന്റെ മോഹനസ്വപ്നങ്ങള്‍ക്കും മൃദുലവികാരങ്ങള്‍ക്കും രൂപം  നല്കിക്കൊണ്ടിരുന്ന ഒരു കലാകാരന്‍ അപ്രത്യക്ഷനായി. 1936-ലാണ് ഇതു  സംഭവിച്ചത്. നാല്പതു വര്‍ഷത്തിനു ശേഷം, കേരളത്തിന്‍റെ ഒരു കോണിലിരുന്ന്, വളരെക്കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഒരു ഭാഷയില്‍ ആ മഹാനെക്കുറിച്ച് അല്പപ്രഭാവനായ ഒരാള്‍ എഴുതുന്നു. ലൊര്‍കയുടെ മഹത്വം ഒന്നിനൊന്ന് ആദരിക്കപ്പെടുന്നു എന്നതിന് ഇതു ഒരു തെളിവു തന്നെയാണ്.  ഇരുപതാം ശതകത്തിലെ വിശ്വസാഹിത്യത്തെക്കുറിച്ച് പര്യാലോചന ചെയ്യുമ്പോൾ  ആര്‍ക്കും ഈ സ്പാനിഷ് കലാകാരനെ അവഗണിക്കാന്‍ വയ്യെന്നായിട്ടുണ്ട്. അത്രകണ്ട് അദ്ദേഹത്തിന്റെ പ്രാധാന്യം കൂടിയിരിക്കുന്നു. എന്തിനാണ് ഫാസിസ്റ്റുകള്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നത്? ലൊര്‍ക പേരു  കേട്ട കമ്യുണിസ്റ്റായിരുന്നില്ല. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് കരുതാനും വയ്യ. എങ്കിലും  ഫാസിസ്റ്റുകള്‍ ത്നദ്ദേഹത്തെ കൊന്നു. ഒന്നേയുള്ളു കാരണം. കലാകാരന്മാരുടെ ശക്തി സമഗ്രാധിപത്യത്തിന്‍റെ ഉദ്ഘോഷകര്‍ മനസ്സിലാക്കുന്നു  എന്നതു തന്നെ. ഹെര്‍ബര്‍ട്ട് റീഡ് എന്ന ചിന്തകന്‍  Anarchy and Order   എന്ന പുസ്തകത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. &lt;br /&gt;
&lt;br /&gt;
ശക്തരായ കലാകാരന്മാരെ ജനത സ്നേഹിക്കും, ബഹുമാനിക്കും. സമഗ്രാ  ധിപത്യത്തിന് ആ സ്നേഹത്തെയും ബഹുമാനത്തെയും അംഗീകരിക്കാ  നാവില്ല. ലൊർകയെ മാത്രമല്ല അക്കൂട്ടർ നിഗ്രഹിച്ചതെന്ന കാര്യം നാം ഓർമ്മിക്കണം. &lt;br /&gt;
&lt;br /&gt;
നിസ്തുലനായ ഒരു കലാകാരന്റെ ഒരു നാടകത്തിനുള്ള ഭംഗി കാണാനാണ് ഞാന്‍ പ്രിയപ്പെട്ട വായനക്കാരെ സാദരം ക്ഷണിക്കുന്നത്. നാടകത്തിന്‍റെ വിഷയം &amp;amp;lsquo;ശതാബ്ദങ്ങളോളം പഴക്കമുള്ളതു&amp;amp;rsquo; തന്നെ. വൂദ്ധന്‍ യുവതിയെ വിവാഹം കഴിച്ചിട്ടുണ്ടാകുന്ന ദുരന്തം. ആയിരമായിരം കലാകാരന്മാർ കൈകാര്യം ചെയ്ത ആ വിഷയം ലൊര്‍ക തനിക്കു മാത്രം കഴിയുന്ന മട്ടില്‍ ആവിഷ്കരിക്കുന്നു. അതിന്റെ ഭംഗി കാണേണ്ടതു തന്നെ.&lt;br /&gt;
 &lt;br /&gt;
യവനിക ഉയരുമ്പോള്‍ അമ്പതുവയസ്സായ ഡോണ്‍ പെര്‍ലീംച്ചിനും അയാളുടെ പരിചാരികയും സംസാരിച്ചുകൊണ്ടു നില്ക്കുന്നതു നാം കാണുന്നു. അമ്പതു വയസ്സായവന്‍ കൊച്ചു കുഞ്ഞല്ല. താന്‍ ഏതു സമയവും മരിച്ചെന്നുവരാം. അതുകൊണ്ട് പെര്‍ലീംപ്ലിൻ ഉടനെ വിവാഹം കഴിക്കണമെന്നാണ് പരിചാരികയുടെ അഭിപ്രായം. പക്ഷേ, അയാള്‍ക്കു വിവാഹമെന്നു പറഞ്ഞാല്‍ പേടിയാണ്. പെര്‍ലീംപ്ലിന്‍ ശിശുവായിരുന്നപ്പോള്‍ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു. അന്നു മുതല്‍ തുടങ്ങിയതാണ് ആ പേടി. അവര്‍ അങ്ങനെ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോള്‍  അടുത്ത വീട്ടിലെ സുന്ദരി ബലീസയുടെ അശ്ലീലഗാനം ഉയരുകയാണ്. &amp;amp;lsquo;ഹാ പ്രേമമേ! ഹാ പ്രേമമേ! എന്റെ ഇറുകിയ തുടകളില്‍ തടവിലാക്കപ്പെട്ട് സൂര്യന്‍ മത്സ്യത്തെപ്പോലെ നീന്തുന്നു. പുല്ലുകള്‍ക്കിടയില്‍ ചുടുള്ള വെള്ളം. പ്രഭാതത്തിലെ പൂങ്കോഴി, രാത്രി ഇതാ കടന്നു പോകുന്നു. അതിനെ പോകാൻ സമ്മതിക്കരുതേ! അരുതേ.&amp;amp;rsquo; ആ ബലീസ തന്നെയാണ് പെർലീംപ്ലിന് യോജിച്ച ഭാര്യയെന്ന് പരിചാരിക പറഞ്ഞു. അവളുടെ നിര്‍ദ്ദേശമനുസരിച്ച് അയാള്‍ &amp;amp;lsquo;ബലീസ&amp;amp;rsquo; എന്ന് ഉറക്കെ വിളിച്ചു. അര്‍ദ്ധനഗ്നയായ ബലീസ അത്യന്ത സുന്ദരിയായി അവളുടെ വീട്ടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷയായി. താന്‍ ബലീസയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പെര്‍ലീംപ്ലിന്‍ അവളെ അറിയിച്ചു. ബലീസയ്ക്കു സംശയം. പക്ഷേ, അവളുടെ അമ്മ അതു ദുരീകരിച്ചു കൊടുത്തു. &amp;amp;lsquo;പെര്‍ലീംപ്ലിനു ധാരാളം ഭുമിയുണ്ട്. അവയില്‍ ധാരാളം താറാവുകളും ആടുകളും ഉണ്ട്. ആടുകളെ ചന്തയില്‍ കൊണ്ടു പോകുന്നു.ചന്തയിലെ ആളുകള്‍ അവയ്ക്കു വേണ്ടി പണം നല്കുന്നു. പണം സൗന്ദര്യം ജനിപ്പിക്കുന്നു. എല്ലാ പുരുഷന്മാരും സൗന്ദര്യം അന്വേഷിച്ചു പോകുകയും ചെയ്യുന്നു. &amp;amp;lsquo;ബലീസ വിവാഹത്തിനു സമ്മതിച്ചു. പഞ്ചസാര പോലെ വെളുത്ത ഉള്‍ത്തടമുള്ള ബലീസ. അവള്‍ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ കഴിവുള്ളവളാണോ എന്നാണ് പെര്‍ലീംപ്ലിന്റെ സംശയം. എങ്കിലും ഏറിയ കൂറും നഗ്നയായ ബലീസയുടെ ദര്‍ശനം അയാളെ ഹര്‍ഷോന്മാദത്തിലേക്ക് എറിഞ്ഞു. &lt;br /&gt;
&lt;br /&gt;
പ്രഥമ രാത്രി. അന്നു വയസ്സനും യുവതിയും കൂടെ കിടന്നു. നേരം വെളുത്ത് പെർലിംപ്ലിൻ ബാൽക്കണിയിലേക്കു നോക്കിയപ്പോൾ അഞ്ചുതൊപ്പികള്‍ ഇരിക്കുന്നതു കണ്ടു. അതിന്‍റെ അര്‍ത്ഥം അഞ്ചുയുവാക്കന്മാര്‍ ബലീസയുമായി വേഴ്ച നടത്തിയിട്ടു പോയിയെന്നാണ്. ആറാമത്തെ യുവാവിനോടും അവള്‍ക്ക് സ്നേഹം തോന്നിക്കഴിഞ്ഞുവെന്ന് പരിചാരിക പെര്‍ലീംപ്ലിനോടു പറഞ്ഞു. യജമാനന്റെയും വേലക്കാരിയുടെയും സംഭാഷണം കേട്ടാലും:&lt;br /&gt;
&lt;br /&gt;
;പരിചാരിക: അമ്മയുടെ വിവാഹം കഴിഞ്ഞ ആദ്യത്തെ രാത്രിയില്‍ അഞ്ചുപേര്‍ ബാല്‍ക്കണിയിലൂടെ ശയനമുറിയില്‍ പ്രവേശിച്ചു. ഭുമിയിലെ അഞ്ചു വർഗ്ഗങ്ങളുടെ പ്രതിനിധികള്‍. താടിയുള്ള യുറോപ്യന്‍, ഇന്ത്യക്കാരൻ, നീഗ്രോ, മഞ്ഞമനുഷ്യന്‍, അമേരിക്കക്കാരന്‍. അങ്ങയ്ക്ക് ഇത് ഒട്ടും അറിഞ്ഞുകുടാ.&lt;br /&gt;
 &lt;br /&gt;
;പെര്‍ലീംപ്ലിന്‍: അതിനു വലിയ പ്രാധാന്യമൊന്നുമില്ല. &lt;br /&gt;
&lt;br /&gt;
;പരിചാരിക: ഒന്നാലോചിക്കു. ഇന്നലെ അവളെ വേറൊരുവനുമായി ഞാന്‍ കണ്ടു.&lt;br /&gt;
 &lt;br /&gt;
;പെര്‍ലീംപ്ലിൻ: സത്യമോ?&lt;br /&gt;
 &lt;br /&gt;
;പരിചാരിക: എന്നിട്ട് അവള്‍ അത് എന്നില്‍നിന്നു മറച്ചുവച്ചതുമില്ല.&lt;br /&gt;
 &lt;br /&gt;
ഇങ്ങനെ പറയുമ്പോള്‍ യജമാനന്‍ ക്ഷോഭിച്ചു പോകുമെന്നാണ് വേലക്കാരി വിചാരിച്ചത്. പക്ഷേ, പെര്‍ലീംപ്ലിന്‍ ആഹ്ലാദിച്ചതേയുള്ളു. ഈ സമയത്ത് ദിവാസ്വപ്നങ്ങളില്‍ മുഴുകി യുവാവിനെക്കുറിച്ചു സ്നേഹപുര്‍വ്വം ചിലതൊക്കെ പറഞ്ഞുകൊണ്ട് ബലീസ അവിടെ എത്തുന്നു. അവളുടെ നൂതന പ്രേമത്തിന്റെ സാക്ഷാത്കാരത്തിനായി കിഴവനായ താന്‍ മരിക്കാന്‍ സന്നദ്ധനാണെന്ന് പെര്‍ലീംപ്ലിന്‍ അവളെ അറിയിച്ചു. &lt;br /&gt;
&lt;br /&gt;
നമ്മള്‍ നാടകത്തിന്റെ അവസാനത്തെ ഘട്ടത്തില്‍ എത്തുകയാണ്. &lt;br /&gt;
&lt;br /&gt;
;പെര്‍ലീംപ്ലിന്‍: ശരി, അവന്‍ വരും. &lt;br /&gt;
&lt;br /&gt;
;ബലീസ: അദ്ദേഹത്തിന്‍റെ ശരീരത്തിനുള്ള സുഗന്ധം വസ്ത്രങ്ങള്‍ കടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. പെര്‍ലീംപ്ലിന്‍! ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാന്‍ വേറൊരു സ്ത്രീയായിയെന്ന് തോന്നുകയാണ്. &lt;br /&gt;
&lt;br /&gt;
;പെര്‍ലീംപ്ലിന്‍: ഇത് എന്റെ വിജയമാണ്.&lt;br /&gt;
 &lt;br /&gt;
;ബലീസ: എന്തു വിജയം?&lt;br /&gt;
 &lt;br /&gt;
;പെര്‍ലീംപ്ലിന്‍: എന്റെ ഭാവനയുടെ വിജയം.&lt;br /&gt;
&lt;br /&gt;
;ബലീസ: അദ്ദേഹത്തെ സ്നേഹിക്കാന്‍ അങ്ങ് എന്നെ സഹായിച്ചു എന്നതു സത്യംതന്നെ.&lt;br /&gt;
 &lt;br /&gt;
;പെര്‍ലീംപ്ലിന്‍: ഇപ്പോള്‍ അവനെക്കരുതി വിഷാദിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാം.&lt;br /&gt;
 &lt;br /&gt;
;ബലീസ: (കുഴങ്ങി) പെര്‍ലീംപ്ലിന്‍! നിങ്ങള്‍ എന്തു പറയുന്നു? (നാഴികമണി പത്തടിക്കുന്നു. രാപ്പാടി പാടുന്നു.) &lt;br /&gt;
&lt;br /&gt;
;പെര്‍ലീംപ്ലിന്‍: ഇതാണ് സമയം.&lt;br /&gt;
 &lt;br /&gt;
;ബലീസ: ഇപ്പോള്‍ അദ്ദേഹം വരും. &lt;br /&gt;
&lt;br /&gt;
;പെര്‍ലീംപ്ലിന്‍: അവന്‍ എന്‍റെ പുന്തോട്ടത്തിന്റെ മതിലുകള്‍  ചാടിക്കടക്കുകയായിരിക്കും. &lt;br /&gt;
&lt;br /&gt;
;ബലീസ: ചുവന്ന വസ്ത്രം പുതച്ചുകൊണ്ട്.&lt;br /&gt;
 &lt;br /&gt;
;പെര്‍ലീംപ്ലിൻ: (കഠാര വലിച്ചുരിക്കൊണ്ട്) അവന്‍റെ രക്തം പോലെ ചുവന്നത്.&lt;br /&gt;
&lt;br /&gt;
ബലീസ ആറാമഞ്ഞ കാമുകനെ അത്രകണ്ട് സ്നേഹിക്കുന്നതു കൊണ്ട് അയാള്‍ അവളുടെ അടുത്തുനിന്ന് ഒരിക്കലും പിരിഞ്ഞു പോകരുതെന്നാണ്  പെര്‍ലീംപ്ലിന്റെ ആഗ്രഹം. അയാള്‍ സമ്പൂര്‍ണ്ണമായ മട്ടില്‍ അവളുടേതായിരിക്കാന്‍ വേണ്ടി പെര്‍ലീംപ്ലിന്‍ കഠാര അയാളുടെ മാറില്‍ കുത്തിയിറക്കാന്‍  പോകുകയാണ്. മരിച്ചു കഴിഞ്ഞ അയാളെ കിടക്കയില്‍ കിടത്തി ബലീസയ്ക്ക് എപ്പോഴും ആശ്ലേഷിക്കാം. ഇങ്ങനെ അറിയിച്ചകൊണ്ട് പെര്‍ലീംപ്ലിന്‍  കഠാരയുമായി ഓടി. ഭര്‍ത്താവിനെ കൊല്ലാന്‍ വാളു വേണമെന്ന് ബലീസ  ഉച്ചത്തില്‍  പറഞ്ഞു. പക്ഷേ, ആ സമയത്ത് ചുവന്ന വസ്ത്രം കൊണ്ട് ശിരസ്സു  മുടി, കഠാര താഴ്ന്നിറങ്ങിയ നെഞ്ചോടുകൂടി ഒരു യുവാവ് അവളുടെ മുന്‍പില്‍ വന്നു വീണു. ബലീസ ചുവന്ന വസ്ത്രം വലിച്ചു മാറ്റിയപ്പോള്‍ കണ്ടത്  യുവാവിനെയല്ല, പെര്‍ലീംപ്ലിനെത്തന്നെയാണ്. അങ്ങനെ അയാളുടെ ഭാവന  വിജയം പ്രാപിക്കുന്നു. ബലീസയ്ക്ക് പെർലീംപ്ലിന്‍ ആത്മാവിനെ നൽകുന്നു.  മരണത്തോട് അടുത്ത പെർലീംപ്ലിന്‍ ബലീസയോട് പറഞ്ഞു: &amp;amp;lsquo;ഞാന്‍ എന്റെ ആത്മാവാണ്. നീ നിന്റെ ശരീരവും. നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചതു  കൊണ്ട് ഈ അവസാന നിമിഷത്തില്‍ ആ ശരീരം ആലിംഗനം ചെയ്തു ഞാൻ മരിച്ചു കൊള്ളട്ടെ.&amp;amp;rsquo;   അര്‍ദ്ധനഗ്നയായ ബലീസ പെര്‍ലീംപ്ലിനെ ആശ്ലേഷിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഈ മനുഷ്യന്‍ ആരായിരുന്നു? ആരായിരുന്നു ഇദ്ദേഹം?&amp;amp;rsquo; എന്ന് ബലീസ  പരിചാരികയോടു ചോദിച്ചു. അവള്‍ മറുപടി നല്കി: &amp;amp;lsquo;സുന്ദരനായ യുവാവ്. അയാളുടെ മുഖം നീ ഒരിക്കലും കാണില്ല.&amp;amp;rsquo;   &lt;br /&gt;
&lt;br /&gt;
ബലീസ സമ്മതിച്ചു: അതേ, അതേ. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ ശക്തിയോടും കൂടി ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു, പക്ഷേ, ചുവന്ന വസ്ത്രം ധരിച്ച യുവാവ് എവിടെ! ഈശ്വരാ! അദ്ദേഹം എവിടെ?&lt;br /&gt;
 &lt;br /&gt;
ബലീസയുടെ ഈ വാക്കുകൾ കേട്ട് പരിചാരകർ പെർലീംപ്ലിന്റെ മൃതശരീരത്തോടു പറഞ്ഞു:   &amp;amp;lsquo;പെര്‍ലീംപ്ലിന്‍, സമാധാനത്തോടെ ഉറങ്ങൂ, പെര്‍ലീംപ്ലിന്‍! അങ്ങു കേള്‍ക്കുന്നുണ്ടോ? പെര്‍ലീംപ്ലിന്‍! അവൾ പറയുന്നത് അങ്ങു കേള്‍ക്കുന്നുണ്ടോ?&amp;amp;rsquo; ഇവിടെ യവനിക ചുരുളു നിവര്‍ത്തി വീഴുകയാണ്. &lt;br /&gt;
&lt;br /&gt;
യുവതിയാകുന്ന പനിനീര്‍ പൂവിന് യുവത്വത്തിന്‍റെ തീക്ഷ്ണകിരണങ്ങളാണ് വേണ്ടത്; വാര്‍ദ്ധക്യത്തിന്റെ ശീതളരശ്മികളല്ല എന്ന് മര്‍സല്‍ പ്രുസ്ത് പറഞ്ഞിട്ടുണ്ട്. മദ്ധ്യാഹ്നസുര്യന്റെ രശ്മികളേറ്റാല്‍ ആ പുഷ്പം കാന്തി ആവഹിക്കും; സായാഹ്നസുര്യന്റെ കിരണങ്ങളേറ്റാല്‍ വാടിപ്പോകും. സത്യമാണ് മഹാനായ ആ ഫ്രഞ്ചെഴുത്തുകാരന്‍ പറഞ്ഞത്. ബലീസ വൃദ്ധനായ പെര്‍ലീം‌പ്ലിന്റെ സാന്നിദ്ധ്യത്തില്‍ വാടിപ്പോകേണ്ടവളാണ്. പക്ഷേ, അവള്‍ യുവാക്കന്മാരോടു ചേര്‍ന്ന് ഭംഗിയും താരുണ്യവും നിലനിര്‍ത്തി. എങ്കിലും വൃദ്ധന്റെ മാനസികനിലയെ ആരെങ്കിലും പരിഗണിച്ചോ? അയാളുടെ ആദ്ധ്യാത്മിക സ്നേഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചോ? അതു പര്യാലോചന ചെയ്യുമ്പോൾ മാത്രമേ നാം ഈ നാടകത്തിന്റെ ഉത്കൃഷ്ടത മനസ്സിലാക്കുകയുള്ളു.&lt;br /&gt;
 &lt;br /&gt;
ഇംഗ്ലീഷില്‍  eros എന്നു പറയുന്ന കാമോത്സുകതയുണ്ടല്ലോ. അത് ആരില്‍ അങ്കുരിച്ചാലും സര്‍വ്വാധിപത്യം സ്ഥാപിക്കും. മറ്റു വികാരങ്ങളെ അതു മാനിക്കില്ല. സംസ്കാരത്തെ അത് കാറ്റില്‍പ്പറത്തും. ഒരു തരത്തിലുള്ള ഉന്മാദമാണത്. ചിത്ത വിപ്ലവമാണത്. പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകര്‍ത്തുകൊണ്ട് പ്രവഹിക്കുന്ന ഈ സമ്പൂര്‍ണ്ണമായ അഭിലാഷം ദുരന്തത്തിലാണ് എത്തുക. [കാമോത്സുകത സമ്പൂര്‍ണ്ണമായ അഭിലാഷമാണെന്ന ആശയം എന്റേതല്ല. നിരൂപണസാഹിത്യത്തിലെ ക്ലാസ്സിക്കായി ലോകം കൊണ്ടാടുന്ന Love in the Western World എന്ന ഗ്രന്ഥത്തില്‍ നിന്ന് എനിക്കു കിട്ടിയതാണത്. വിശിഷ്ടമായ ആ ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ദനീ ദി റുഷ് മോങ് (Denis de Rougemont) തര്‍ജ്ജമ മോണ്ട് ഗോമറി ബല്‍ജിയന്‍.] ഈ നാടകത്തിലെ പ്രധാന കഥാപാത്രമായ ബലീസ ഈ സമ്പൂര്‍ണ്ണാഭിലാഷത്തിനു പ്രാതിനിധ്യം വഹിക്കുന്നു. വൃദ്ധനായ പെര്‍ലീംപ്ലിന്‍റെ സ്നേഹം ആദ്ധ്യാത്മിക സ്നേഹമാണ്. അത് പ്ലേറ്റോ വിശദീകരിക്കുന്ന delirium (ദൈവികമായ ഉന്മാദം) ആണ്. ആത്മാവിന്‍റെ ഹര്‍ഷോന്മാദമായോ ആനന്ദപാരവശ്യമായോ അതിനെ കരുതാമെന്ന് പ്ലേറ്റോ അഭിപ്രായപ്പെട്ടിട്ടുണ്ട്. പെര്‍ലീംപ്ലിൻ ഈ വിധത്തിലുള്ള ഉത്കൃഷ്ടമായ വികാരത്തിന്റെ പ്രതിനിധിയത്രേ. രണ്ടും തമ്മിലിടയുന്നു. ശരീരവും ആത്മാവും തമ്മിലുള്ള സംഘട്ടനമാണത്. ആ സംഘട്ടനത്തില്‍ ആത്മാവ് ജയിക്കുന്നു. &amp;amp;lsquo;ഞാന്‍ എന്റെ ആത്മാവാണ്. നീ നിന്റെ ശരീരവും&amp;amp;rsquo; എന്നാണ് ബലീസയോടുള്ള പെര്‍ലീംപ്ലിന്റെ അവസാനത്തെ വാക്കുകള്‍. നാടകത്തിന്റെ മര്‍മ്മം പ്രകാശിപ്പിക്കുന്ന പദങ്ങളാണ് അവ. &lt;br /&gt;
&lt;br /&gt;
ബ്വാനസ് ഐറീസിലും, ഹവാനയിലും ലൊര്‍ക നടത്തിയ പ്രഭാഷണത്തില്‍ &amp;amp;lsquo;ദുന്തി&amp;amp;rsquo;ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. &amp;amp;lsquo;ദുന്ത്&amp;amp;rsquo;(duende) എന്ന സ്പാനിഷ് വാക്കിന് ദേവത, വേതാളം എന്നൊക്കെയാണ് അര്‍ത്ഥം. മറ്റൊരര്‍ത്ഥത്തിലാണ് ലൊര്‍ക അത് ഉപയോഗിക്കുന്നത്.  ദുന്ത് അദ്ദേഹത്തിന് അത്ഭുതാവഹമായ ശക്തിവിശേഷമാണ്. പാടുന്നവന്റെ  കണ്ഠത്തിലല്ല &amp;amp;lsquo;ദുന്ത്&amp;amp;rsquo; ഇരിക്കുന്നത്. അവന്റെ ഉള്ളം കാലില്‍ നിന്നാണ് അത്   ഉയരുന്നത്. ശരിയാണ്. നമ്മുടെ പല ഗായകര്‍ക്കും പാട്ടു പാടുകയെന്നത്  ഒരു vocal exercise മാത്രമാണ്. പക്ഷേ, യേശുദാസന്‍ പാടുമ്പോൾ  ദുന്തോടു കൂടി പാടുന്നു. ഇറ്റാലിയൻ സംഗീതജ്ഞനായ നീക്കോലോ പാഗാനീനി  (Niccolo Paganini, 1784&amp;amp;ndash;1840) വിരസങ്ങളായ പാട്ടുകൾ പാടിയപ്പോൾ അവയെല്ലാം ഉല്‍കൃഷ്ടമായ സംഗീതമായി മാറിയെന്ന് ഗോയ്ഥെ പ്രസ്താവിച്ചതായി ലൊര്‍ക ചൂണ്ടിക്കാണിക്കുന്നു. പാരായണത്തിനു രസശുന്യങ്ങളായ ഭാഗങ്ങള്‍ ഇറ്റാലിയന്‍ അഭിനേത്രിയായ ഏലിയോ നോറ ഡൂസി (Eleonora Duse, 1859&amp;amp;ndash;1924) അഭിനയിച്ചപ്പോൾ അവ രസാവഹങ്ങളായിയെന്നും  ലൊര്‍ക പ്രസ്താവിക്കുന്നു. കലയ്ക്ക് മാന്ത്രിക ശക്തി നല്‍കുന്നത് ഈ  ദുന്താണെന്ന് അങ്ങനെ വ്യക്തമാകുന്നു. ലൊര്‍കയുടെ നാടകത്തിന്‍റെ  വിഷയം പ്രാചീനമാണ്. പക്ഷേ, അതു വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടുന്നു. ഇതിനെക്കാള്‍ നൂതനമായ വേറൊരു നാടകമില്ലെന്നു നമുക്കു  തോന്നുന്നു. ദുന്തിന്റെ പ്രസരംതന്നെയാണിവിടെ ഉള്ളത്. അനുഗൃഹീതരായ  ഗായകര്‍ പാടുമ്പോള്‍, കവികള്‍ കവിത ചൊല്ലുമ്പോൾ ദുന്തിന്‍റെ പ്രവര്‍ത്തനം കണ്ടറിഞ്ഞ സ്‌പെയിൻ ജനത വീവാദിയോസ് (Viva Dios) എന്നു  തങ്ങളറിയാതെ വിളിച്ചു പോകും. &amp;amp;lsquo;വീവ&amp;amp;rsquo; എന്നാല്‍ അദ്ദേഹം വളരെക്കാലം  ജീവിച്ചിരിക്കട്ടെ എന്നാണര്‍ത്ഥം. ദിയോസിന്‍റെ അർത്ഥം ഈശ്വരന്‍  എന്നും.  ലൊര്‍കയുടെ ഈ നാടകം വായിക്കുമ്പോള്‍ കേരളീയനായ ഞാന്‍ &amp;amp;lsquo;വീവാദിയോസ്&amp;amp;rsquo; എന്നു വിളിക്കുന്നു. പക്ഷേ, ലൊർകയെ ഫ്രാങ്കോയുടെ കിങ്കരന്മാർ വെടിവച്ചു കൊന്നു കളഞ്ഞു. യുവാവായിരുന്ന ലൊര്‍ക മരിച്ചെങ്കിലും അദ്ദേഹം സഹൃദയരുടെ മുമ്പിൽ ജീവനോടെ നില്‍ക്കുന്നു. അവർ പ്രത്യക്ഷശരീരം അപ്രത്യക്ഷമാക്കിയ ആ മഹാനായ കലാകാരനെ ലക്ഷ്യമാക്കി വീവാദീയോസ് എന്നു വിളിക്കുന്നു. &lt;br /&gt;
&lt;br /&gt;
{{MKN/Sannidanathil}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Admin</name></author>
		
	</entry>
</feed>