<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rahul</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rahul"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Rahul"/>
	<updated>2026-04-23T16:24:25Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=File:GabrielGarciaMarquez.jpg&amp;diff=16150</id>
		<title>File:GabrielGarciaMarquez.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:GabrielGarciaMarquez.jpg&amp;diff=16150"/>
		<updated>2016-09-21T03:48:42Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16149</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16149"/>
		<updated>2016-09-21T03:46:14Z</updated>

		<summary type="html">&lt;p&gt;Rahul: /* എ.ആര്‍. */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
[[file:GabrielGarciaMarquez.jpg|thumb|left|]]&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
[[file:SuDongpo.JPG|thumb|left|സൂ ദൂങ് പോ]]&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
[[file:GermaineGreer.jpg|thumb|right|ജര്‍മേന്‍ ഗ്രീര്‍]]&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
[[file:ConradAiken.jpg|thumb|left|കോണ്‍റഡ് ഏക്കന്‍]]&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16148</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16148"/>
		<updated>2016-09-21T03:42:31Z</updated>

		<summary type="html">&lt;p&gt;Rahul: /* സത്യാന്വേഷണം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
[[file:SuDongpo.JPG|thumb|left|സൂ ദൂങ് പോ]]&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
[[file:GermaineGreer.jpg|thumb|right|ജര്‍മേന്‍ ഗ്രീര്‍]]&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
[[file:ConradAiken.jpg|thumb|left|കോണ്‍റഡ് ഏക്കന്‍]]&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:SuDongpo.JPG&amp;diff=16147</id>
		<title>File:SuDongpo.JPG</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:SuDongpo.JPG&amp;diff=16147"/>
		<updated>2016-09-21T03:41:17Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16146</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16146"/>
		<updated>2016-09-21T03:40:49Z</updated>

		<summary type="html">&lt;p&gt;Rahul: /* സത്യാന്വേഷണം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
[[file:SuDongpo.JPG|thumb|left|സൂ ദൂങ് പോ]]&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
[[file:GermaineGreer.jpg|thumb|right|ജര്‍മേന്‍ ഗ്രീര്‍]]&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
[[file:ConradAiken.jpg|thumb|left|കോണ്‍റഡ് ഏക്കന്‍]]&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16145</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16145"/>
		<updated>2016-09-21T03:29:42Z</updated>

		<summary type="html">&lt;p&gt;Rahul: /* അവള്‍ക്കു വേണ്ടി */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
[[file:GermaineGreer.jpg|thumb|right|ജര്‍മേന്‍ ഗ്രീര്‍]]&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
[[file:ConradAiken.jpg|thumb|left|കോണ്‍റഡ് ഏക്കന്‍]]&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:ConradAiken.jpg&amp;diff=16144</id>
		<title>File:ConradAiken.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:ConradAiken.jpg&amp;diff=16144"/>
		<updated>2016-09-21T03:24:23Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16143</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16143"/>
		<updated>2016-09-21T03:22:11Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
[[file:ConradAiken.jpg|thumb|left|കോണ്‍റഡ് ഏക്കന്‍]]&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16142</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16142"/>
		<updated>2016-09-21T03:19:22Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|എച്ച്.ജി. വെല്‍സ്]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_04&amp;diff=16141</id>
		<title>സാഹിത്യവാരഫലം 1983 12 04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_04&amp;diff=16141"/>
		<updated>2016-09-21T03:17:37Z</updated>

		<summary type="html">&lt;p&gt;Rahul: /* മഹാപ്രതിഭ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 04&lt;br /&gt;
| volume = &lt;br /&gt;
| issue = 429&lt;br /&gt;
| previous = 1983 11 27&lt;br /&gt;
| next = 1983 12 11&lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
[[file:Petromax.jpg|thumb|left|പെട്രോമാക്സ് വിളക്ക്]]&lt;br /&gt;
ഞാന്‍ വടക്കേയിന്ത്യയില്‍ ഒരു കൊടുങ്കാട്ടില്‍ കുറെക്കാലം താമസിച്ചിരുന്നു. അപരിഷ്കൃതരായ ആളുകള്‍ കാട്ടിനു പുറത്തേയുള്ളു. കാട്ടിനകത്തു് കുറച്ചു മലയാളികളുണ്ടു്. വര്‍ഷത്തിലൊരിക്കല്‍ അവര്‍ ഒരുമിച്ചു കൂടി നാടകം അഭിനയിക്കും, പാട്ടു പാടും, നൃത്തം ചെയ്യും. വൈദ്യുത ദീപങ്ങള്‍ കെട്ടുപോയാല്‍ ആഘോഷങ്ങള്‍ മുടങ്ങരുതല്ലോ. അതുകൊണ്ടു് വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇരുപത്തഞ്ചു നാഴികയകലെയുള്ള ഒരു പട്ടണത്തില്‍ച്ചെന്നു് രണ്ടു [https://en.wikipedia.org/wiki/Petromax മാന്റല്‍ വിളക്ക്] (പഴയ പെട്രോമാക്സ് വിളക്ക്) വാടകയ്ക്കെടുത്ത് സൈക്കിളിന്റെ പിറകില്‍ വച്ചുകെട്ടി കൊണ്ടുവന്നു. അയാള്‍ ഉത്സാഹത്തോടെ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ഞാന്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ഞാന്‍ ആ മനുഷ്യന്റെ നേര്‍ക്കു ഒരു ചോദ്യമെറിഞ്ഞു: &amp;amp;ldquo;ആങ്ഹാ, വിളക്കു കിട്ടി അല്ലേ?&amp;amp;rdquo; അയാള്‍ ചവിട്ടു വണ്ടി നിറുത്തി താഴെയിറങ്ങി. എന്നിട്ടു സംസാരം: &amp;amp;ldquo;എന്തു പറയാന്‍ സാറേ, ഒരുത്തനും വിളക്കു തരൂല്ല. പിന്നെ ഞാന്‍  ബലാല്‍സംഗം ചെയ്തു് രണ്ടെണ്ണം എടുത്തുകൊണ്ടു പോന്നു.&amp;amp;rdquo; ചിരിയടക്കാന്‍ വളരെ പാടുപെട്ടു ഞാന്‍. &amp;amp;lsquo;ബലാല്‍ക്കാരമായി&amp;amp;rsquo; കൊണ്ടുപോന്നു എന്നു പറയേണ്ടതിനു പകരമായിട്ടാണു് ആ ബലാത്സംഗം അയാള്‍ നടത്തിയതു്. &amp;amp;lsquo;ശരി&amp;amp;rsquo; എന്നു പറഞ്ഞു ഞാന്‍ നടന്നു.&lt;br /&gt;
&lt;br /&gt;
ഈ മനുഷ്യന്‍ തന്നെ എന്നെയും എന്റെ സഹധര്‍മ്മിണിയേയും ഊണു കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി. ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു: &amp;amp;ldquo;പൈപ്പ് വെള്ളം മുടങ്ങാതെ കിട്ടുന്നുണ്ടോ?&amp;amp;rdquo; മറുപടി: ഉണ്ടു്. പിന്നെ നല്ല റമ്മുണ്ടു്. വേണമെങ്കില്‍ സാറിനു് ഒന്നെടുക്കാം. &amp;amp;ldquo;ഇതും തുടങ്ങിയോ?&amp;amp;rdquo; എന്ന മട്ടില്‍ ഭാര്യയുടെ നോട്ടം. ഞാന്‍ പറഞ്ഞു: &amp;amp;ldquo;ഇല്ല ഞാന്‍ റം കുടിക്കാറില്ല. എന്നല്ല ഒരു മദ്യവും കടിക്കില്ല.&amp;amp;rdquo; അതു കേട്ടു അയാള്‍ വീണ്ടും അറിയിച്ചു: &amp;amp;ldquo;കുടിക്കാനുള്ള റമ്മല്ല സാറേ. വെള്ളം പിടിച്ചുവയ്ക്കാന്‍ ഇവിടെ രണ്ടു റം ഓര്‍ഡനര്‍സ് ഫാക്ടറിയില്‍ നിന്നു് ഞാന്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടു്. അതാണു് പറഞ്ഞതു്.&amp;amp;rdquo; അപ്പോഴാണു് എനിക്കു മനസ്സിലായതു് അയാളുടെ &amp;amp;lsquo;റം&amp;amp;rsquo; ഡ്രമ്മാണെന്നതു് &amp;amp;mdash; ഇരുമ്പു വീപ്പയാണെന്നതു്.&lt;br /&gt;
&lt;br /&gt;
ഇതൊക്കെ അക്ഷരശൂന്യനായ ഒരുത്തന്റെ തെറ്റുകളാണു്. വിദ്യാസമ്പന്നരുടെ തെറ്റുകള്‍ ഇവയെക്കാള്‍ ഹാസ്യജനകങ്ങളാണു്. ആറ്റിങ്ങലിനടുത്തുള്ള &amp;amp;lsquo;മെന്‍ഡസ്&amp;amp;rsquo; എന്ന വ്യവസായസ്ഥാപനത്തിന്റെ മുന്നില്‍ക്കൂടി കാറില്‍ കൊല്ലത്തൊരിടത്തു് മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു മറ്റൊരു വഴിയിലൂടെ വരുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു സംസ്കൃതം പ്രൊഫസര്‍ അന്നു ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന ഒരു &amp;amp;ldquo;പ്രാസംഗിക&amp;amp;rdquo;യോടു് മെന്‍ഡസ് കഴിഞ്ഞോ എന്ന അര്‍ത്ഥത്തില്‍ മെന്‍സസ് കഴിഞ്ഞോ എന്നു ചോദിച്ചതു് ഞാന്‍ അക്കാലത്തു് കെ. ബാലകൃഷ്ണന്റെ &amp;amp;lsquo;കൗമുദി&amp;amp;rsquo;വാരികയില്‍ എഴുതിയിരുന്നു. ആ സമയത്തു് അവര്‍ ഗര്‍ഭിണിയായിരുന്നു താനും. വേറൊരു സംസ്കൃതം പ്രൊഫസറോടു കൂടി ഞാന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജി. മേനോനെ കാണാന്‍ പോയി. ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയില്‍ ഇവിടത്തെ കോളേജദ്ധ്യാപകര്‍ക്കു കൂടി തരണമെന്നുള്ള അഭ്യര്‍ത്ഥനയായിരുന്നു ഞങ്ങളുടേതു്. ചീഫ് സെക്രട്ടറി പത്രഭാഷയില്‍ &amp;amp;lsquo;അനുഭാവപൂര്‍വ്വം&amp;amp;rsquo; എല്ലാം കേട്ടു. അനുകൂലമായ മാനസിക നിലയാണു് അദ്ദേഹത്തിനുള്ളതെന്നു&amp;amp;rsquo; ഞങ്ങള്‍ക്കു മനസ്സിലായി. അപ്പോള്‍ സംസ്കൃതം പ്രൊഫസര്‍ ഒറ്റക്കാച്ചു്: &amp;amp;ldquo;സാര്‍, ഉത്തരക്കടലാസു നോക്കുന്നതിനുള്ള പ്രതിഫലം ഗ്രാന്റ് കമ്മിഷന്‍ ശംബളം തന്നാലും ഇല്ലാതാക്കരുതു്. &amp;amp;ldquo;ഒരിക്കലും ഞെട്ടാത്ത കെ.ജി. മേനോന്‍ ഗ്രാന്‍റ്സ് കമ്മിഷന്‍ ഗ്രാന്റ്കമ്മിഷനായതു കണ്ടു ഞെട്ടി. ആ ഞെട്ടല്‍ പുറത്തു കാണിക്കാതെ അദ്ദേഹം ചോദിച്ചു. &amp;amp;ldquo;ഫാള്‍സ് നമ്പര്‍ ഇട്ടാണോ ഉത്തരക്കടലാസ്സു് അയയ്ക്കുന്നതു് ഇപ്പോഴും?&amp;amp;rdquo; പ്രൊഫസര്‍ മറുപടി നല്‍കി: &amp;amp;ldquo;അതേ, അതിനു പുറമേ ഉത്തരക്കടലാസ്സുകള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ &amp;amp;lsquo;ഷപ്പിള്‍&amp;amp;rsquo; ചെയ്യും.&amp;amp;rdquo; ഷഫ്ള്‍ (Shuffle) എന്ന വാക്കു് &amp;amp;mdash; കശക്കുക, കലക്കുക എന്ന അര്‍ത്ഥത്തിലുള്ള ആ ഇംഗ്ലീഷു് പദം- ഷപ്പിള്‍ ആയപ്പോള്‍ കെ.ജി. മേനോന്‍ ഇന്റര്‍വ്യു മതിയാക്കിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞങ്ങള്‍ തിരിച്ചു പോരുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
തെറ്റു് ആരുടെ നാക്കില്‍ നിന്നു വീണാലും ഹാസ്യോല്‍പാദകമാണു്. ഒരു &amp;amp;lsquo;എക്‍സെപ്ഷന്‍&amp;amp;rsquo; മാത്രമേയുള്ളൂ ഇതിനു്. യുവാവു് പ്രേമഭാജനത്തെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണു്. അവള്‍ തെറ്റു പറഞ്ഞാല്‍, ഉച്ചാരണം തെറ്റിച്ചാല്‍ യുവാവിനു് ചിരിക്കാന്‍ തോന്നുകില്ല. അവളെ ചുംബിക്കാനേ തോന്നു.&lt;br /&gt;
&lt;br /&gt;
==കോളറ==&lt;br /&gt;
&lt;br /&gt;
ചുംബനം പല തരത്തിലാണെന്നു വാത്സ്യായനന്‍ പറഞ്ഞിട്ടുണ്ടു്. മഹര്‍ഷിയുടെ കാമസൂത്രം എന്റെ കൈയിലില്ലാത്തതുകൊണ്ടു് ഓര്‍മ്മയില്‍ നിന്നു് ഒരു വാക്യം ഉദ്ധരിക്കുന്നു: &amp;amp;ldquo;ബലാത്കാരേണ നിയുക്താ മുഖേമുഖമാധത്തേ ന തു വിചേഷ്ടത ഇതിനിമിത്തകം&amp;amp;rdquo; ഇതാണു് നിമിത്തകമെന്ന ചുംബനം, ബലാത്കാര രൂപത്തിലുള്ള ചുണ്ടമര്‍ത്തല്‍. വല്ലച്ചിറ മാധവന്‍ &amp;amp;ldquo;രാഗലോല&amp;amp;rdquo; എന്ന ചെറുകഥയുടെ രചനയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം ഇതില്‍ നിന്നു വിഭിന്നമല്ല (ഞായറാഴ്ച വാരിക). അദ്ധ്യാപകന്‍ സുന്ദരിയായ വിദ്യാര്‍ത്ഥിനിയെ എപ്പോഴും തുറിച്ചു നോക്കുന്നു. അതു് അരുതെന്നു് അവള്‍ അയാളോടു പറയുന്നു.  അതോടെ അദ്ധ്യാപകനു കടുത്ത നൈരാശ്യം. നൈരാശ്യം ഭ്രാന്തോളമെത്തുന്നു. അപ്പോഴേക്കും പെണ്ണിന്റെ &amp;amp;lsquo;വിവാഹനിശ്ചയം&amp;amp;rsquo;. അദ്ധ്യാപകന്‍ തൂങ്ങിച്ചത്തു എന്നു കഥാകാരന്‍ പറയുന്നില്ല. എങ്കിലും തൂങ്ങിയിരിക്കാന്‍ ഇടയുണ്ടു് എന്നു് എനിക്കു തോര്‍ന്നുന്നു. പഞ്ചാരപുരട്ടിയ കറെ വാക്കുകളും രജോദര്‍ശനമടുത്ത (രജോദര്‍ശനം = ആദ്യത്തെ ആര്‍ത്തവം) പെണ്‍പിള്ളേരെ ഇക്കിളിപ്പെടുത്തുന്ന ചില അലങ്കാര പ്രയോഗങ്ങളുമല്ലാതെ ഈ രചനാ സാഹസത്തില്‍ വേറൊന്നുമില്ല. എന്തൊരു സംസ്കാരലോപം! പ്രിയപ്പെട്ട വായനക്കാര്‍ സൂക്ഷിച്ചിരിക്കണം. വല്ലച്ചിറ മാധവന്റെ കഥ ഏതു സന്ദര്‍ഭത്തിലും ഉണ്ടാകാം. കോളറയും ഏതു നിമിഷത്തിലും പൊട്ടിപ്പുറപ്പെടാം.&lt;br /&gt;
&lt;br /&gt;
==ഗീതാഞ്ജലി==&lt;br /&gt;
&lt;br /&gt;
പൊട്ടിപ്പുറപ്പെടുന്നതു് വിഷൂചിക മാത്രമല്ല, സര്‍ഗ്ഗാത്മകത്വത്തിനും ആ സ്വഭാവമുണ്ടു്. പതിനാറാമത്തെ വയസ്സില്‍ ക്യാന്‍സര്‍ വന്നു മരിച്ച ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയുടെ ചില കാവ്യങ്ങള്‍ നവംബര്‍ 6&amp;amp;ndash;12 ലെ Illustrated Weekly-യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. എഴുതിക്കഴിഞ്ഞതിനു ശേഷം പുസ്തകങ്ങള്‍ക്കിടയിലും തലയണയുറയ്ക്കകത്തും പായുടെ അടിയിലും കളിപ്പാട്ടങ്ങളുടെ താഴെയും ഗീതാഞ്ജലി ഒളിച്ചു വച്ച ഈ കാവ്യരത്നങ്ങള്‍ പ്രശസ്തനായ കവി പ്രീത്യഷ് നന്ദിയുടെ സാഹായ്യത്തോടെ വെളിച്ചം കണ്ടിരിക്കുന്നു. അവയൊന്നു വായിച്ചു നോക്കു. മിന്നല്‍ പ്രവാഹം പോലെ, പ്രഥമദര്‍ശനഫലമായ പ്രേമം പോലെ സര്‍ഗ്ഗാത്മകത്വം പൊട്ടിപ്പുറപ്പെടുമെന്നു നമ്മള്‍ മനസ്സിലാക്കുന്നു.&lt;br /&gt;
&lt;br /&gt;
മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു് ശൈശവത്തില്‍ നിന്നു പൂര്‍ണ്ണമായ മോചനം നേടാത്ത ഗീതാഞ്ജലി അതിനോടു് അപേക്ഷിക്കുന്നു:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::Death&lt;br /&gt;
::Who are you?&lt;br /&gt;
::Where do you come from?&lt;br /&gt;
::Where will you take me?&lt;br /&gt;
::Is the way long?&lt;br /&gt;
::Is it too dark?&lt;br /&gt;
::I do claim to be brave&lt;br /&gt;
::And yet am afraid&lt;br /&gt;
::For I know not&lt;br /&gt;
::What&amp;amp;rsquo;s beyond&lt;br /&gt;
::Death&lt;br /&gt;
::I do sometimes&lt;br /&gt;
::Expect you&lt;br /&gt;
::And at times hope&lt;br /&gt;
::You&amp;amp;rsquo;d never come&lt;br /&gt;
::If you must take me&lt;br /&gt;
::Do be merciful&lt;br /&gt;
::Take me where no one can hurt me&lt;br /&gt;
::Or cause me pain&lt;br /&gt;
::And I have an appeal&lt;br /&gt;
::Do please be kind&lt;br /&gt;
::And let me sleep&amp;amp;hellip;&lt;br /&gt;
::As in my childhood I did.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
തലതാഴ്ത്തു്, &amp;amp;lsquo;കരയൂ&amp;amp;rsquo; എന്നാരോ എന്നോടു് അനുശാസിക്കുന്നതു പോലെ തോന്നുന്നു. തലതാഴ്ത്തി, കരഞ്ഞു. വീണ്ടും തലയുയര്‍ത്തി നോക്കുമ്പോള്‍ കാണുന്നതു് കാവ്യശോഭ: ഒരു കൊച്ചു കുട്ടിയുടെ ആത്മധൈര്യം. രാത്രിയുടെ അന്ധകാരത്തില്‍, നിലാവിന്റെ ശൈത്യത്തില്‍, മൂങ്ങയുടെ മൂളലില്‍, കാറ്റിന്റെ സീല്‍ക്കാരത്തില്‍, ഭവനത്തിന്റെ സുഷുപ്തിയില്‍ ഞാന്‍ മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടു്. ആ മുഖം എന്നെ പേടിപ്പിച്ചിട്ടുണ്ടു്. ഗീതാഞ്ജലിയുടെ കാവ്യങ്ങളിലും ഞാന്‍ മരണത്തിന്റെ മുഖം കാണുന്നു. എന്നാല്‍ അതു് എന്നെ പേടിപ്പിക്കുന്നില്ല. ഗീതാഞ്ജലി ഏതു ധൈര്യത്തോടെ മരണത്തിനു് അഭിമുഖീഭവിച്ചു നിന്നുവോ ആ ധൈര്യത്തോടെ ഞാനും നില്‍ക്കുന്നു. മരണത്തെക്കാള്‍ ശക്തമായ കവിതയാണു് ഗീതാഞ്ജലിയുടെ കവിത. ബാലികേ നീ ഇന്നു ഞങ്ങളുടെ കൂടെ ഇല്ലല്ലോ.&lt;br /&gt;
{{***}}&lt;br /&gt;
ഇല്ലാത്ത ഗീതാഞ്ജലി ഉളവാക്കുന്ന ദുഃഖം, അതു ജനിപ്പിക്കുന്ന ഏകാന്തത ഇവ എന്റെ മാത്രം ദുഃഖമല്ല; ഏകാന്തതയുമല്ല. കവിത വായിച്ചാല്‍ രസമനുഭവിക്കുന്ന ഏതു സഹൃദയന്റെയും ദുഃഖവും ഏകാന്തതയുമാണു്. എന്നാല്‍ യേശുദേവനെ ചതിച്ച ജൂഡാസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. [https://en.wikipedia.org/wiki/Julius_Caesar സീസറിനെ] ചതിച്ച ബ്രൂട്ടസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. കലയുടെ സാര്‍വ്വ ജനീന സ്വഭാവം ഇവിടെ വ്യക്തമാകുന്നു.&lt;br /&gt;
&lt;br /&gt;
==കല്പനാഭാസം==&lt;br /&gt;
&lt;br /&gt;
ഈ സാര്‍വ്വജനീന സ്വഭാവം വരാതെ വര്‍ണ്ണനകള്‍ തികച്ചും വ്യക്തി നിഷ്ഠങ്ങളാവുമ്പോഴാണു് അവ കല്പനാ ഭാസങ്ങളായി തരംതാഴുന്നതു്. ആ വിധത്തില്‍ തരം താണ വര്‍ണ്ണനകളാണു് എം.ആര്‍.ബി.യുടേതു്. ചെണ്ടകൊട്ടലില്‍ വിദഗ്ദ്ധനായ അച്ചുണ്ണി പൊതുവാളിനെക്കുറിച്ചു് എഴുതണം എം.ആര്‍.ബി.ക്കു്. ഉടനെ അതിനു് ഒരു പൂര്‍വ്വപീഠിക നിര്‍മ്മിക്കുകയായി: &amp;amp;ldquo;ഉണങ്ങിയ പാഴ്ച്ചെടികള്‍ കൊണ്ടു് ഇരുവര്‍ക്കും തവിട്ടുകരയിട്ട പാതയിലൂടെ ഞാന്‍ നടന്നു. വിളര്‍ത്ത, ചൂടുകുറഞ്ഞ വെയില്‍! പാതയുടെ ഇരുഭാഗത്തും മന്ദസ്മിതം മറന്ന മരച്ചില്ലകള്‍ വിളര്‍ത്ത വെയിലില്‍ മങ്ങിക്കിടന്നു. കാട്ടുതാളു് ഒരു നാടത്തിയെപ്പോലെ കൈക്കുമ്പിളുമായി നില്‍ക്കുന്നു. ആകാശമെറിഞ്ഞ മഴത്തുള്ളികളുടെ പളുങ്കു മണികള്‍ ആ കൈക്കുമ്പിളില്‍ തിളങ്ങിക്കണ്ടു.&amp;amp;rdquo; (കുങ്കുമം വാരിക.) അച്ചുണ്ണി പൊതുവാളിന്റെ ചെണ്ടവായനയോടോ ലേഖനത്തില്‍ വിവരിക്കുന്ന വിവാഹത്തിനോടോ ഒരു ബന്ധവുമില്ലാത്ത ഈ വര്‍ണ്ണന കൃത്രിമമാണു്; നാട്യമാണു്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍, Forced ആണു്. ഇത്തരം &amp;amp;lsquo;കണ്‍സീറ്റു&amp;amp;rsquo;കള്‍ കണ്ടു കണ്ടു് കേരളീയര്‍ മടുത്തു കഴിഞ്ഞു.&lt;br /&gt;
&lt;br /&gt;
എം.ആര്‍.ബി. എഴുതുന്നതുപോലെ എഴുതാന്‍ ഒരു പ്രയാസവുമില്ല. സിഗററ്റ് തീര്‍ന്നു പോയി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയില്‍ ചെന്നാല്‍ സിഗററ്റ് വാങ്ങാം. ഞാന്‍ സിഗററ്റ് വാങ്ങുന്നതിന്റെ പൂര്‍വ്വ പീഠിക.&lt;br /&gt;
&lt;br /&gt;
വിജനമായ തെരുവു്. ഒരു മില്‍ക്ക് ബൂത്ത് മാത്രം തുറന്നിരിക്കുന്നു. അതിന്റെ തട്ടില്‍ പാലു നിറച്ച ഏതാനും കുപ്പികള്‍, ശുഭ്രവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളെപ്പോലെ. കുപ്പികളുടെ പിറകില്‍ കറുത്തു മെലിഞ്ഞ ഒരാള്‍, ക്രയവിക്രയാസക്തിയുടെ നീലരേഖപോലെ. ഒരു വെള്ളപ്രാവു് മുകളില്‍ പറക്കുന്നു. അതിന്റെ വെണ്മ പാലിന്റെ വെണ്മയെ പിളര്‍ക്കുന്നു. ഞാന്‍ നടക്കുകയാണു്. എന്നോടൊപ്പം കന്നുകാലികളും നടക്കുന്നു. ഹെഡ്മാസ്റ്റര്‍ അറിയാതെ സ്കൂളില്‍ നിന്നു് ഒളിച്ചിറങ്ങുന്ന പള്ളിക്കള്ളന്മാരാണു് ഈ മൃഗങ്ങള്‍. ഒരു വീട്ടിന്റെ കന്മതിലിന്റെ മുകളില്‍കൂടി എത്തിനോക്കുന്ന ഒരു വെളുത്ത പനിനീര്‍പ്പൂവു് എനിക്കൊരു പുഞ്ചിരി എറിഞ്ഞു തന്നു. ഞാന്‍ വാങ്ങാന്‍ പോകുന്ന സിഗററ്റിന്റെ വെണ്‍മ പോലെ വെണ്‍മയാര്‍ന്ന പുഞ്ചിരി.&lt;br /&gt;
{{***}}&lt;br /&gt;
കലയുടെ വെണ്‍മയാര്‍ന്ന പുഞ്ചിരിയില്ലെങ്കിലും ധിഷണയെ ആഹ്ലാദിപ്പിക്കാന്‍ പോന്ന ചാരുതയുണ്ടു് എം.സി. രാജനാരായണന്റെ &amp;amp;lsquo;ക്രിയവിക്രയം&amp;amp;rsquo; എന്ന കഥയ്ക്കു് (കഥാ മാസിക). മനുഷ്യന്റെ മോഹഭംഗങ്ങളും നിരാശതകളും സ്വപ്നങ്ങളും വാങ്ങാന്‍ ഒരുത്തന്‍ എത്തുന്നു. അവന്‍ പലരുമായി കച്ചവടം നടത്തി. വന്നവന്‍ മരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കഥ പറയുന്ന ആള്‍ എഴുന്നേറ്റു് ഓടി. അലിഗറിയാണു് രാജനാരായണന്‍ രചിച്ചിട്ടുള്ളതു്. നല്ല അലിഗറി ധിഷണയെ ആഹ്ലാദിപ്പിക്കും.&lt;br /&gt;
&lt;br /&gt;
==മഹാപ്രതിഭ==&lt;br /&gt;
[[file:JMCoetzee.jpg|thumb|left|കൂറ്റ്സേ]]&lt;br /&gt;
ധിഷണയ്ക്കും ഹൃദയത്തിനും ഒരേ രീതിയില്‍ ആഹ്ലാദമരുളുന്ന നോവലുകളാണു് ദക്ഷിണാഫ്രിക്കക്കാരനായ ജെ.എം. [https://en.wikipedia.org/wiki/J._M._Coetzee കൂറ്റ്സേ]യുടേതു് (J.M.Coetzee). തികച്ചും യാദൃച്ഛികമായിട്ടാണു് അദ്ദേഹത്തിന്റെ &amp;amp;ldquo;[https://en.wikipedia.org/wiki/Waiting_for_the_Barbarians Waiting for the Barbarians]&amp;amp;rdquo; എന്ന ഉജ്ജ്വല കലാശില്പം എനിക്കു കിട്ടിയതു്. അതിനെക്കുറിച്ചു് ഞാന്‍ കലാകൗമുദിയില്‍ എഴുതിയിരുന്നു. ആ ലേഖനത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഞാന്‍ കൂറ്റ്സേക്കു് അയച്ചു കൊടുത്തു. അദ്ദേഹം നല്‍കിയ മറുപടിയില്‍ ഇങ്ങനെയൊരു വാക്യം: &amp;amp;ldquo;I am particularly glad to know that the book has struck a chord in India, since I tried hard in writing the book to purge it of Eurocentrism and to make the Magistrate a man who could as well be Asian as European.&amp;amp;rdquo; കൂറ്റ്സേയുടെ അടുത്ത നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]. എന്നതിനു് സമ്മാനം കിട്ടിയതായി കൗമുദി സര്‍വീസ് ലേഖകന്‍ നമ്മെ അറിയിച്ചിരുന്നല്ലോ. ഈ നോവല്‍ ഒരു ``haunting tale” ആയിരിക്കും' എന്ന് ന്യൂസ് വീക്ക് വിശേഷിപ്പിക്കുന്നു (14 ലക്കം). കൂറ്റ്സേയുടെ നോവല്‍ വിലയിരുത്തിയിട്ടു് `A vision that transcends borders' എന്നു് ന്യൂസ്‌ വീക്ക് രേഖപ്പെടുത്തിയിരിക്കുന്നു. കൂറ്റ്സേ എനിക്കെഴുതിയ കത്തിലെ ആശയം തന്നെയാണു് ന്യൂസ് വീക്കിലെ വാക്യത്തിലും ഭംഗ്യന്തരേണ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതു്. മഹാനായ കലാകാരനാണു് ഈ ദക്ഷിണാഫ്രിക്കാക്കാരന്‍. അതിരുകളെ ലംഘിക്കുന്ന കാഴ്ചപ്പാടുള്ള ഈ സാഹിത്യകാരന്‍ നോബല്‍ സമ്മാനത്തിനു തന്നെ അര്‍ഹനാണെന്നു് ഇതെഴുതുന്ന ആള്‍ വിചാരിക്കുന്നു. പക്ഷേ, സമാധാനത്തിനുള്ള സമ്മാനം വലേസയ്ക്കും സാഹിത്യത്തിനുള്ള സമ്മാനം ഗോള്‍ഡിങ്ങിനും കൊടുക്കുന്ന അക്കാഡമി കൂറ്റ്സേക്കു് അതു കൊടുക്കുമോ?&lt;br /&gt;
{{***}}&lt;br /&gt;
അക്കാഡമി സമ്മാനം കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. മാസ്റ്റര്‍പീസുകളുടെ &amp;amp;mdash; പ്രകൃഷ്ടകൃതികളുടെ &amp;amp;mdash; മേന്മയറിയാന്‍ പ്രയാസമൊന്നുമില്ല. തെളിവുകള്‍ വേണോ? അവയിലതുണ്ടാകും. തെളിവുകള്‍ വേണ്ടേ? വേണ്ടെങ്കിലും മാസ്റ്റര്‍പീസുകളാണെന്നു് സാമാന്യ വായനക്കാരനു് ബോധപ്പെടും. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ തോമസിനു സംശയം. സംശയം പരിഹരിക്കാന്‍ വേണ്ടി യേശു ദേവന്‍ ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുത്തു. വിശ്വാസികള്‍ക്കു് അദ്ദേഹം അവ കാണിച്ചു കൊടുത്തില്ല താനും. &amp;amp;ldquo;ധര്‍മ്മരാജാ&amp;amp;rdquo;യ്ക്കും &amp;amp;ldquo;കാരമാസോവ് സഹോദരന്മാര്‍&amp;amp;rdquo;ക്കും സാദൃശ്യം കല്പിക്കുന്നവരെക്കൊണ്ടു് പടിഞ്ഞാറന്‍ മാസ്റ്റര്‍പീസുകള്‍ വായിപ്പിച്ചാലോ? അവിടെ ഇപ്പറഞ്ഞ സാമാന്യനിയമം പരാജയപ്പെടും. ഇഷ്ടാനിഷ്ടങ്ങളും ദുരഭിപ്രായങ്ങളുമാണു് അത്തരം പ്രസ്താവങ്ങള്‍ക്കു കാരണങ്ങളാവുന്നതു്. ദസ്തേയേവിസ്കിക്കും  സി.വി. രാമന്‍ പിള്ളയ്ക്കും സാദൃശ്യം കല്പിക്കുന്നവര്‍ ഇവോ ആന്‍ഡ്രീച്ചിനും ജെ.എം. കൂറ്റ്സേക്കും അധമസ്ഥാനമേ നല്‍കുകയുള്ളൂ.&lt;br /&gt;
&lt;br /&gt;
==പ്രതികരണം==&lt;br /&gt;
&lt;br /&gt;
അധമത്വം പലവിധത്തിലാണു് നമ്മള്‍ കാണുക. ചില പട്ടണങ്ങളില്‍ ടാക്സിക്കാറുകള്‍ നിരത്തിയിട്ടിരിക്കുന്നതു് കണ്ടിട്ടില്ലേ? ആ കാറുകളുടെ അടുത്തുകൂടെ കാണാന്‍ ഭേദപ്പെട്ട ചെറുപ്പക്കാരി പോയാല്‍ മതി. അവളൊന്നു തിരിഞ്ഞു നോക്കാന്‍വേണ്ടി ചില ഡ്രൈവര്‍മാര്‍ ഇലക്ട്രിക് ഹോണ്‍ ശബ്ദിപ്പിക്കും. &amp;amp;lsquo;റിഫ്ലെക്സ് ആക്ഷന്‍&amp;amp;rsquo; എന്ന മട്ടില്‍ യുവതി ശബ്ദം കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കുകയും ചെയ്യും. പെണ്ണിന്റെ കൂടെ പുരുഷനുണ്ടെങ്കില്‍ ഡ്രൈവര്‍ &amp;amp;lsquo;ഞാനൊന്നുമറിഞ്ഞില്ലേ&amp;amp;rsquo; എന്ന മട്ടു് അഭിനയിക്കും. ആണ്‍പിറന്നവന്‍ ഇല്ലെങ്കില്‍ ഒരാഭാസപ്പുഞ്ചിരിയെങ്കിലും അയാള്‍ അവള്‍ക്കു സമ്മാനിക്കും. ഈ ഡ്രൈവര്‍മാര്‍ക്കു സൈക്കോളജി  അറിഞ്ഞുകൂടാ. അതുകൊണ്ടാണു് അവര്‍ ബാറ്ററിയുടെ &amp;amp;lsquo;ചാര്‍ജ്ജി&amp;amp;rsquo;നു് ഹാനിവരുത്തുന്നതു്. ആരു തിരിഞ്ഞുനോക്കണോ ആ ആളിന്റെ മുതുകില്‍ സൂക്ഷിച്ചു കുറച്ചുനേരം നോക്കിയാല്‍ മതി തീര്‍ച്ചയായും അയാള്‍ &amp;amp;mdash; അവള്‍ &amp;amp;mdash; മുതുകില്‍ അടിയേറ്റതു പോലെ തിരിഞ്ഞു നോക്കും. മനോരാജ്യം വാരികയില്‍ &amp;amp;ldquo;നര്‍മ്മഭാവന&amp;amp;rdquo; എന്ന തലക്കെട്ടിനു താഴെ &amp;amp;ldquo;ആളെറങ്ങണം&amp;amp;rdquo; എന്ന ഹാസ്യ (?) ലേഖനം എഴുതിയ വേളൂര്‍ പി.കെ. രാമചന്ദ്രന്‍ അങ്ങു ദൂരെ വേളുരെവിടെയോ പുറം തിരിഞ്ഞിരിപ്പാണു്. എങ്കിലും മൂന്നു മിനിട്ടു നേരം ഞാനൊന്നു നോക്കട്ടെ. നോക്കി. അതാ രാമചന്ദ്രന്‍ തിരിഞ്ഞു് എന്നെ നോക്കുന്നു. ഞാന്‍ പറയുന്നു: &amp;amp;ldquo;സുഹൃത്തേ ഈ ലോകത്തുള്ള ഏതിനും പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമുണ്ടു്. പ്രതികരണത്തിനു ശക്തിയുണ്ടു്. സോഡിയവും ക്ലോറിനും ചേര്‍ന്നാല്‍ സോഡിയം ക്ലോറൈഡ് ഉണ്ടാകും. അതൊരു പ്രതികരണമാണു്. ഇ.വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനം, വായിച്ചാല്‍ വായിക്കുന്നവന്‍ ചിരിക്കും. ചിരി പ്രതികരണമാണു്. താങ്കളുടെ ഹാസ്യലേഖനം വായിച്ചപ്പോള്‍ എനിക്കു ഛര്‍ദ്ദിക്കണമെന്നുതോന്നി. വമനേച്ഛ ഒരു പ്രതികരണം. അല്ല, ഒരേയൊരു പ്രതികരണം.&lt;br /&gt;
&lt;br /&gt;
==അധികാരമെന്ന മൂര്‍ഖന്‍ പാമ്പു്==&lt;br /&gt;
&lt;br /&gt;
ഒരേ രീതിയിലുള്ള പ്രതികരണമല്ല ജനാധിപത്യത്തിലുള്ള നേതൃത്വവും ഡിക്ടേറ്റര്‍ ഷിപ്പിലുള്ള നേതൃത്വവും ഉളവാക്കുന്നതു്. ബഹുജനത്തിന്റെ സഹകരണമാണു് ജനാധിപത്യത്തിലെ നേതൃത്വത്തിന്റെ അടിസ്ഥാന ഘടകം. ഡിക്ടേറ്റര്‍ പൊതുജനത്തെ പേടിപ്പിച്ചു ഭരിക്കുന്നു. എന്നാല്‍ ജനസംഖ്യയുടെ വര്‍ദ്ധനയാലും സാമ്പദിക വിഭവങ്ങളുടെ ദൗര്‍ലഭ്യത്താലും രാജ്യത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനാധിപത്യത്തിലെ നേതാവു് ക്രമേണ ഡിക്ടേറ്ററായി മാറുന്നു. ഈ ഡിക്ടേറ്റര്‍ പാമ്പാട്ടിയാണെന്നാണു് ദേശാഭിമാനി വാരികയില്‍ &amp;amp;lsquo;കാണികള്‍&amp;amp;rsquo; എന്ന കഥയെഴുതിയ റസാക്ക് കുറ്റിക്കകത്തിന്റെ അഭിപ്രായം. അയാള്‍ പാലൂട്ടി വളര്‍ത്തുന്ന അധികാരമെന്ന മൂര്‍ഖന്‍ പാമ്പു് അയാളെത്തന്നെ കൊത്തുന്നു; കാഴ്ചക്കാരായ ബഹുജനത്തെ കൊത്താന്‍ ഓടിക്കുന്നു. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം കഥാകാരന്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
==തര്‍ജ്ജമ==&lt;br /&gt;
&lt;br /&gt;
ഭംഗിയാര്‍ന്ന ഭാഷാന്തരീകരണം അത്ര എളുപ്പമല്ല. തര്‍ജ്ജമയെക്കുറിച്ചുള്ള നേരമ്പോക്കുകള്‍ പലതാണു്. എം.പി. മന്മഥന്‍ എന്നോടു പറ‍ഞ്ഞ ഒരു സംഭവം. &amp;amp;ldquo;പ്രധാനമന്ത്രിക്കു് മറ്റു മന്ത്രിമാരെ നിയമിക്കാനും പിരിച്ചു വിടാനും അധികാരമുണ്ടു്.” ഈ വാക്യം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യാന്‍ മന്മഥന്‍ സാറു് മഹാത്മാ ഗാന്ധി കോളേജിലെ അക്കാലത്തെ ഒരു വിദ്യാര്‍ത്ഥിയോടു് ആവശ്യപ്പെട്ടു. കുട്ടി തര്‍ജ്ജമ നല്‍കി: The prime minister has powers to appoint and disappoint the other ministers.&lt;br /&gt;
&lt;br /&gt;
കേരളത്തില്‍ വിമോചന സമരം നടക്കുന്ന കാലം. ആ സമരത്തെ അനുകൂലിച്ചു പ്രസംഗിക്കാന്‍ വടക്കേയിന്ത്യയില്‍ നിന്നു് പ്രശസ്തനായ നേതാവു് വന്നു. അദ്ദേഹം ഇംഗ്ലീഷില്‍ പ്രസംഗിച്ചു: In regard to the question of insecurity you can approach it in two ways. തര്‍ജ്ജമക്കാരനായ കോണ്‍ഗ്രസ്സുകാരന്‍ (സി.പി. രാമസ്വാമി അയ്യരുടെ കാലത്തു് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു അദ്ദേഹം കുറെക്കാലം) പറഞ്ഞു: &amp;amp;ldquo;തിരുവനന്തപുരത്തു് അരക്ഷിതാവസ്ഥയുണ്ടു്, കൊല്ലത്തും ആറ്റിങ്ങലും അരക്ഷിതാവസ്ഥയുണ്ടു്. ചുരുക്കത്തില്‍ അരക്ഷിതാവസ്ഥയില്ലാത്ത സ്ഥലമേയില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സി.പി. രാമസ്വാമി അയ്യര്‍ പത്തു കൊല്ലം മുന്‍പു് തിരുവനന്തപുരത്തു് പ്രസംഗിച്ച സന്ദര്‍ഭത്തില്‍ തര്‍ജ്ജമക്കാരന്‍ ഒരു മലയാളം പ്രൊഫസറായിരുന്നു. സി.പി. &amp;amp;ldquo;Siva was born as a Harijan” എന്നു പറഞ്ഞപ്പോള്‍ പ്രൊഫസര്‍ &amp;amp;ldquo;ഹരിജന്‍ ശിവനായി അവതരിച്ചു&amp;amp;rdquo; എന്നു തര്‍ജ്ജമ ചെയ്തു. &amp;amp;ldquo;ഞാനങ്ങനെയല്ല പറഞ്ഞതു്&amp;amp;rdquo; എന്നു സി.പി. മലയാളത്തില്‍ അറിയിച്ചു.&lt;br /&gt;
&lt;br /&gt;
ഈ നേരമ്പോക്കുകള്‍ (എല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍) പോകട്ടെ. വരമൊഴിയുടെ തര്‍ജ്ജമ തന്നെ ദുഷ്കരകൃത്യം. വാമൊഴിയുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഹിന്ദി പ്രസംഗം, വളരെക്കാലമായി ഹിന്ദി കൈകാര്യം ചെയ്യാത്ത ഒരാള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ തെറ്റുപറ്റിയെങ്കില്‍ അതു ക്ഷന്തവ്യമാണ്. പാണ്ഡിത്യമെന്നതു് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും കൈകാര്യം ചെയ്യലുമാണു്. എപ്പോള്‍ പുസ്തകമടച്ചുവയ്ക്കുന്നുവോ അപ്പോള്‍ പാണ്ഡിത്യവും അപ്രത്യക്ഷമാകും. ഞാന്‍ എം.എ. ക്ലാസ്സില്‍ വ്യാകരണം പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഞാന്‍ വ്യാകരണ ഗ്രന്ഥങ്ങള്‍ തൊടാറില്ല. എനിക്കു് ഇപ്പോള്‍ വ്യാകരണമറിഞ്ഞുകൂടാ. ഇത്രയുമെഴുതിയതു് കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ എനിക്കു് അഭിമതനായ രാജൂ നായര്‍ പ്രസിഡന്റിന്റെ പ്രഭാഷണം തര്‍ജ്ജമ ചെയ്ത മാന്യനെ ദീപിക വാരികയിലെ ഒരു ഹാസ്യചിത്രത്തിലൂടെ പരിഹസിച്ചിരിക്കുന്നതു് കണ്ടതിനാലാണു്. വ്യക്തികളെ വിമര്‍ശിച്ചു് പത്രാധിപര്‍ക്ക് &amp;amp;lsquo;മുഖപ്രസംഗം&amp;amp;rsquo; എഴുതാം, അതു സമുദായത്തിന്റെ ഭദ്രതയ്ക്കു വേണ്ടതാണെന്നു തോന്നിയാല്‍. കലയിലൂടെ വ്യക്തിവിദ്വേഷ പ്രകടനം പാടില്ല. വിശേഷവ്യക്ത്യുദ്ദേശകങ്ങളായ (Personal) വിമര്‍ശനങ്ങള്‍ പാടില്ല. അതു കലയ്ക്കു ജീര്‍ണ്ണതവരുത്തും.&lt;br /&gt;
&lt;br /&gt;
==ശാസ്ത്രവും കലയും==&lt;br /&gt;
&lt;br /&gt;
ജീര്‍ണ്ണതയില്ലാത്ത ഒരു മണ്ഡലമുണ്ടു്; ശാസ്ത്രം, ക്വാണ്ടം സിദ്ധാന്തം ആവിര്‍ഭവിച്ചതോടു കൂടി പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കു മാറ്റം വന്നു കഴിഞ്ഞു. നമ്മള്‍ എന്തു മനസ്സില്‍ ചിത്രീകരിക്കുന്നുവോ അതാണത്രേ നമ്മള്‍ കാണുന്നതു്. എന്റെ മേശയുടെ പുറത്തിരിക്കുന്ന ഈ വെള്ളക്കടലാസ്സു് പരമാണുക്കളുടെ സമാഹാരമല്ല. നമ്മള്‍ നോക്കുന്നതു വരെ പരമാണുക്കള്‍ ഇല്ല പോലും. ഈ ശാസ്ത്രീയ സങ്കല്പത്തിനു യോജിച്ചിരിക്കുന്നു മുണ്ടൂര്‍ സേതുമാധവന്റെ &amp;amp;ldquo;സീത പറയുമായിരുന്നു&amp;amp;rdquo; എന്ന മനസ്സിലാകാത്ത കഥ. നോക്കുന്നതു വരെ അതു മാതൃഭൂമി വാരികയിലില്ല. നോക്കുമ്പോള്‍ നമ്മള്‍ നേരത്തെ എന്തു സങ്കല്പിച്ചുവോ അതു കാണുകയും ചെയ്യുന്നു. ഐന്‍സ്റ്റൈന്റെ സങ്കല്പമനുസരിച്ചു് പ്രകാശം &amp;amp;lsquo;പാര്‍ട്ടിക്ക്&amp;amp;rsquo;ളാണു് &amp;amp;mdash; കണമാണു്. വേറൊരു ശാസ്ത്രജ്ഞന്റെ മതമനുസരിച്ചു് അതു് തരംഗമാണു്. പ്രകാശത്തെ തരംഗമായും കണമായും കാണാം. പരീക്ഷണങ്ങള്‍ക്കു വ്യത്യാസം വരുത്തിയാല്‍ മതി. സേതുമാധവന്റെ കഥ ഉപന്യാസമാണോ? അതേ ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണതയാല്‍ ശുദ്ധമായ നോണ്‍സെന്‍സാണോ? അതേ, ഏതു രീതിയിലും കാണാം. ശാസ്ത്രവും കലയും യോജിക്കുകയാണിവിടെ.&lt;br /&gt;
&lt;br /&gt;
==രാജ്യതന്ത്രജ്ഞനോ? അതോ&amp;amp;hellip;==&lt;br /&gt;
[[file:CheGuevara.jpg|thumb|right|ഏര്‍ണ്ണസ്റ്റോ ഗേവാരാ]]&lt;br /&gt;
ഷ്റൂള്‍ റേഷീസ് ദബ്രേ ഫ്രഞ്ച് ജര്‍ണ്ണലിസ്റ്റാണു്. കാസ്ട്രോയുമായി പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം  Revolution in the Revolution എന്ന പുസ്തകമെഴുതി. ഗറില്ല യുദ്ധമുറകളെക്കുറിച്ചാണു് ആ ഗ്രന്ഥം. ക്യൂബന്‍ വിപ്ലവകാരി [https://en.wikipedia.org/wiki/Che_Guevara ഏര്‍ണ്ണസ്റ്റോ ഗേവാരായുടെ] (Ernesto Guevara) കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ദബ്രേ, അദ്ദേഹം (ഗേവാരാ) വധിക്കപ്പെട്ടതിനു ശേഷം ബന്ധനസ്ഥനായി. മുപ്പതു വര്‍ഷത്തെ കാരാഗൃഹവാസമാണു് ശത്രുക്കള്‍ അദ്ദേഹത്തിനു നല്‍കിയതു്. ഷാങ് പോള്‍ സാര്‍ത്രും ആങ്ദ്രേ മല്‍റോയും മറ്റും ഇടപെട്ടതിന്റെ ഫലമായി ദബ്രേക്ക് തടവറയില്‍ നിന്നു മോചനം ലഭിച്ചു. ഇപ്പോള്‍ അദ്ദേഹം ഫ്രാങ്സ്വ മോറീസ് മീതേറാങ്ങിന്റെ ഉപദേശകനാണു്. ഈ വിപ്ലവകാരിക്കു് വന്ന അധഃപതനത്തെക്കുറിച്ചു് കൗമുദി ന്യൂസ് സര്‍വ്വീസ് ലേഖകന്‍ ഉപന്യസിക്കുന്നു. വിജയം കൈവരിച്ച വിപ്ലവകാരി രാജ്യതന്ത്രജ്ഞന്‍; പരാജയപ്പെട്ട വിപ്ലവകാരി &amp;amp;lsquo;ക്രിമിനല്‍&amp;amp;rsquo; (കുറ്റവാളി) എന്നു് എറിക് ഫ്രം എവിടെയോ എഴുതിയിട്ടുണ്ടു്. ദബ്രേക്ക് അറിയാമായിരിക്കും ഫ്രം എവിടെയാണു് അതെഴുതിയതെന്നു്.&lt;br /&gt;
{{***}}&lt;br /&gt;
തിരുവനന്തപുരത്തെ ഒരു ലോ‍ഡ്ജില്‍ [https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] താമസിക്കുന്ന കാലം. നിത്യ സന്ദര്‍ശകനായ ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ഒരു സുന്ദരി കവിത തിരുത്താന്‍ വന്നു. &amp;amp;lsquo;ഈ പ്രയോഗം ശരിയാണോ&amp;amp;rsquo; എന്നു ചോദിച്ചുകൊണ്ടു് അവള്‍ ചുവന്ന &amp;amp;lsquo;നെയ്ല്‍ പോളി&amp;amp;rsquo;ഷിട്ട ചൂണ്ടു വിരല്‍ വെള്ളക്കടലാസ്സില്‍ അമര്‍ത്തി. കടലാസ്സില്‍ പനിനീര്‍പ്പൂക്കള്‍ വീണു. എന്തൊരു ചേതോഹരമായ ദൃശ്യം എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16140</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16140"/>
		<updated>2016-09-21T03:15:47Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
[[file:HGWells.jpg|thumb|right|]]&lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16139</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16139"/>
		<updated>2016-09-21T03:10:55Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
[[file:GHWells.jpg|thump|left|]]&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16138</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16138"/>
		<updated>2016-09-21T02:51:38Z</updated>

		<summary type="html">&lt;p&gt;Rahul: /* ജൂഡാസിന്റെ ചുംബനം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങള്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16137</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16137"/>
		<updated>2016-09-21T02:50:24Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story [https://en.wikipedia.org/wiki/H._G._Wells എച്ച്.ജി. വെല്‍സിന്റെ] [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16136</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16136"/>
		<updated>2016-09-21T02:49:13Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ [https://en.wikipedia.org/wiki/The_Country_of_the_Blind The Country of the Blind] എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16135</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16135"/>
		<updated>2016-09-21T02:46:22Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. [https://en.wikipedia.org/wiki/Steatopygia സ്റ്റീയറ്റോപീജിയ] (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16134</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16134"/>
		<updated>2016-09-21T02:40:00Z</updated>

		<summary type="html">&lt;p&gt;Rahul: /* ഭയരാഹിത്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ [https://en.wikipedia.org/wiki/Conrad_Aiken കോണ്‍റഡ് ഏക്കന്റെ] (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16133</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16133"/>
		<updated>2016-09-21T02:33:38Z</updated>

		<summary type="html">&lt;p&gt;Rahul: /* അവള്‍ക്കു വേണ്ടി */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;[https://en.wikipedia.org/wiki/Narcissism നാര്‍സിസ]&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16132</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16132"/>
		<updated>2016-09-21T02:31:53Z</updated>

		<summary type="html">&lt;p&gt;Rahul: /* അവള്‍ക്കു വേണ്ടി */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ [https://en.wikipedia.org/wiki/The_Female_Eunuch The Female Eunuch] പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16131</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16131"/>
		<updated>2016-09-21T02:30:35Z</updated>

		<summary type="html">&lt;p&gt;Rahul: /* അവള്‍ക്കു വേണ്ടി */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് [https://en.wikipedia.org/wiki/Germaine_Greer ജര്‍മേന്‍ ഗ്രീര്‍] (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16130</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16130"/>
		<updated>2016-09-21T02:24:34Z</updated>

		<summary type="html">&lt;p&gt;Rahul: /* അവള്‍ക്കു വേണ്ടി */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദുഃഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16129</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16129"/>
		<updated>2016-09-21T02:04:25Z</updated>

		<summary type="html">&lt;p&gt;Rahul: /* സത്യാന്വേഷണം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ ([https://en.wikipedia.org/wiki/Su_Shi Su Tung Po, 1036&amp;amp;ndash;1101]). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16128</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16128"/>
		<updated>2016-08-29T04:26:46Z</updated>

		<summary type="html">&lt;p&gt;Rahul: /* എ.ആര്‍. */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. [https://ml.wikipedia.org/wiki/Jawaharlal_Nehru നെഹ്രു] പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് [https://ml.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോളാണ്]. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! [https://ml.wikipedia.org/wiki/A._R._Raja_Raja_Varma എ.ആര്‍. രാജരാജവര്‍മ്മ] എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. [https://ml.wikipedia.org/wiki/Gabriel_Garcia_Marquez മാര്‍കേസ്] അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ.&lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036&amp;amp;ndash;1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16127</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16127"/>
		<updated>2016-08-29T04:18:17Z</updated>

		<summary type="html">&lt;p&gt;Rahul: /* സാലഞ്ചറുടെ കഥ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ [https://en.wikipedia.org/wiki/J._D._Salinger ജെ.ഡി. സലഞ്ചര്‍] (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;[https://en.wikipedia.org/wiki/Pretty_Mouth_and_Green_My_Eyes Pretty Mouth and Green My Eyes]&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് വള്ളത്തോളാണ്. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! എ.ആര്‍. രാജരാജവര്‍മ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. മാര്‍കേസ് അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ. &lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036&amp;amp;ndash;1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16126</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16126"/>
		<updated>2016-08-29T04:16:10Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? [https://ml.wikipedia.org/wiki/Albert_Camus അല്‍ബേര്‍ കമ്യു]വിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെ.ഡി. സലഞ്ചര്‍ (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;Pretty Mouth and Green My Eyes&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് വള്ളത്തോളാണ്. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! എ.ആര്‍. രാജരാജവര്‍മ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. മാര്‍കേസ് അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ. &lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036&amp;amp;ndash;1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16125</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16125"/>
		<updated>2016-08-29T04:13:04Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. [https://ml.wikipedia.org/wiki/Yudhisthira യുധിഷ്ഠിരന്] ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? അല്‍ബേര്‍ കമ്യുവിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെ.ഡി. സലഞ്ചര്‍ (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;Pretty Mouth and Green My Eyes&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് വള്ളത്തോളാണ്. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! എ.ആര്‍. രാജരാജവര്‍മ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. മാര്‍കേസ് അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ. &lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036&amp;amp;ndash;1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16124</id>
		<title>സാഹിത്യവാരഫലം 1984 01 05</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1984_01_05&amp;diff=16124"/>
		<updated>2016-08-29T04:11:04Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1984]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1984 01 05&lt;br /&gt;
| volume = &lt;br /&gt;
| issue = 434&lt;br /&gt;
| previous = 1983 12 25&lt;br /&gt;
| next = 1984 01 15&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
434 / 1984 01 05&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
ആലപ്പുഴ തൊണ്ടംകുളങ്ങര അമ്പലത്തില്‍നിന്നു നേരെ തെക്കോട്ടുപോയാല്‍ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാന്‍ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാല്‍ഭാഗവും &amp;amp;lsquo;ബ്രഹ്മക്ഷൗരം&amp;amp;rsquo;. കുടിച്ച് കുടിച്ച് ചോര നിറമാര്‍ന്ന ഉണ്ടക്കണ്ണുകള്‍. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കില്‍ അതും ബഹുകേമം. ബനിയനില്ല. ഷര്‍ട്ടില്ല. തുകല്‍പ്പാടുകള്‍ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മല്‍മല്‍ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയില്‍ ആ മനുഷ്യന്‍ കൈ രണ്ടും മേല്‍പ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാന്‍ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. &amp;amp;lsquo;കൃഷ്ണാ കാപ്പിയെവിടേടാ&amp;amp;rsquo; എന്നു ചോദിക്കുമ്പോള്‍ വിറച്ചു കൊണ്ടു ഞാന്‍ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂര്‍ക്കാവുകാരനായ അമ്മാവന്‍ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാല്‍ ചിലപ്പോള്‍ കാണുകയും ചെയ്യും. അത് മുല്ലയ്ക്കല്‍ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളില്‍ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പില്‍ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമന്‍ ആദ്യത്തെ വീട്ടിലെത്തുമ്പോള്‍ ഗൃഹനായിക പറഞ്ഞെന്നുവരും: &amp;amp;ldquo;മോള് ഗൗരിക്കുട്ടിക്കു പനിയാണ്&amp;amp;rdquo;. ഉടനെ: &amp;amp;ldquo;ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവള്‍?&amp;amp;rdquo; എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകന്‍ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെര്‍മോമീറ്ററിലെ മെര്‍കുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീര്‍ഘതയാര്‍ന്ന പരിശോധനയില്‍ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാന്‍ അമ്മാവനെ സാക്ഷാല്‍ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും. വിരളമായ ദന്തങ്ങളില്‍ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളില്‍ രോമരാജി എഴുന്നേറ്റുനില്‍ക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാല്‍ ആ വിരാടസ്യാലന്‍ പണിപ്പെട്ടു കൈവലിച്ചൂരും.&lt;br /&gt;
&lt;br /&gt;
വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമന്‍ കണ്ടു. &amp;amp;ldquo;നീ അങ്ങോട്ടെണീക്കെടീ, ഞാന്‍ തിരുമ്മിക്കൊടുക്കാം&amp;amp;rdquo; എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുന്‍പ് ആ പാടച്ചരകീടന്‍ ചാടി അവളുടെ കാല്‍വണ്ണയില്‍ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയര്‍ന്നപ്പോള്‍ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് ഞാന്‍ സാക്ഷാല്‍ അമ്മാവനെ കണ്ടിട്ടുള്ളത്.&lt;br /&gt;
&lt;br /&gt;
ചില സാഹിത്യകാരന്മാര്‍ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാല്‍ അത് &amp;amp;lsquo;ഫാര്‍ഫെച്ച്ഡായ &amp;amp;mdash; വലിച്ചിഴച്ചു കൊണ്ടുവരുന്ന &amp;amp;mdash; അലങ്കാരപ്രയോഗമാണെന്നു വായനക്കാര്‍ കരുതുമോ എന്തോ? &amp;amp;lsquo;രക്തപുഷ്പങ്ങ&amp;amp;rsquo;ളും &amp;amp;lsquo;സ്വരരാഗസുധ&amp;amp;rsquo;യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാല്‍ ചങ്ങമ്പുഴ. &amp;amp;lsquo;കളിത്തോഴി&amp;amp;rsquo; എന്ന നോവലെഴുതിയ ആ കവി ചാരുകസേരയില്‍ മലര്‍ന്നുകിടന്ന &amp;amp;lsquo;കോപം&amp;amp;rsquo;. &amp;amp;lsquo;ധര്‍മ്മരാജാ&amp;amp;rsquo;യും &amp;amp;lsquo;രാമരാജബഹദൂ&amp;amp;rsquo;റും എഴുതിയ സി.വി. രാമന്‍ പിള്ള സാക്ഷാല്‍ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. &amp;amp;lsquo;പ്രേമാമൃത&amp;amp;rsquo; മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തില്‍ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാല്‍ ചില പ്രതിഭാശാലികളുണ്ട്. അവര്‍ ഏതിലും സ്വന്തം രൂപം കാണിക്കും. [https://ml.wikipedia.org/wiki/Rabindranath_Tagore രവീന്ദ്രനാഥ ടാഗോര്‍], അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?&lt;br /&gt;
{{***}}&lt;br /&gt;
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകള്‍ക്കുള്ള ശക്തി, അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ക്കുള്ള ശക്തി ഇവയൊക്കെ ഞാന്‍ പറഞ്ഞിട്ടുവേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. [https://ml.wikipedia.org/wiki/Victor_Hugo യൂഗോ]യുടെ &amp;amp;lsquo;പാവങ്ങള്‍&amp;amp;rsquo; എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നില്‍ ചെലുത്തുന്ന സ്വാധീനശക്തി [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാഗാന്ധി] ചെലുത്തുന്ന സ്വാധീനശക്തിയെക്കാള്‍ മഹനീയമാണ്. യുധിഷ്ഠിരന് ഗാന്ധിജിയെക്കാള്‍ ഭാരതീയരില്‍ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? അല്‍ബേര്‍ കമ്യുവിന്റെ ഗ്രന്ഥങ്ങള്‍ വീണ്ടും വായിച്ചപ്പോള്‍ ഈ വാക്യം എന്റെ ശ്രദ്ധയില്‍പെട്ടു: &amp;amp;lsquo;Tyrants conduct monologues above a million solitudes&amp;amp;rsquo; എന്തൊരു ഉജ്ജ്വലമായ വാക്യം!&lt;br /&gt;
&lt;br /&gt;
==സാലഞ്ചറുടെ കഥ==&lt;br /&gt;
&lt;br /&gt;
ഉജ്ജ്വലങ്ങളായ കൃതികളുടെ രചയിതാവെന്ന നിലയില്‍ മഹായശസ്കനാണ് അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെ.ഡി. സലഞ്ചര്‍ (64 വയസ്സ്). അദ്ദേഹത്തിന്റെ പ്രഖ്യാതമായ കഥയാണ് &amp;amp;lsquo;Pretty Mouth and Green My Eyes&amp;amp;rsquo; എന്നത്. ലീയും ആര്‍തറുടെ ഭാര്യ ജോഅനും (ജോവനും) ലീയുടെ കിടക്കയില്‍ കിടന്നു രസിക്കുന്ന രാത്രി സമയം. പെട്ടെന്ന് ലീയുടെ ടെലിഫോണ്‍ ശബ്ദിച്ചു. ആര്‍തര്‍ ചോദിക്കുകയാണ് തന്റെ ഭാര്യയെ കണ്ടോ എന്ന്. ഇല്ലെന്നു ലീയുടെ സ്വാഭാവികമായ മറുപടി. നേരം കൊല്ലാനും മദ്യപിക്കാനും വേണ്ടി താന്‍ ലീയുടെ വീട്ടില്‍ ചെല്ലട്ടോ എന്ന് ആര്‍തറുടെ വീണ്ടുമുള്ള ചോദ്യം. ചെന്നാല്‍ ജോഅനെ കാണുമല്ലോ അയാള്‍. അതുകൊണ്ട് ലീ വിദഗ്ദ്ധമായി അതുവേണ്ടെന്ന് അറിയിച്ചു. ആര്‍തര്‍ ഫോണ്‍ താഴെവച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ലീയെ വിളിച്ചു പറഞ്ഞു: &amp;amp;ldquo;ജോഅന്‍ ഇപ്പോള്‍ വന്നു&amp;amp;rdquo;. അതുകേട്ട് ലീയും ജോഅനും അദ്ഭുതപ്പെട്ടു. കള്ളം പറഞ്ഞ് ആര്‍തര്‍ ആത്മാഭിമാനം സംരക്ഷിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അയാളോട് സഹതാപം; ഞെട്ടല്‍. ദുഷിച്ച അമേരിക്കന്‍ സമുദായത്തിന്റെ ചിത്രമാണ് സലഞ്ചര്‍ ഇക്കഥയിലൂടെ നല്‍കുന്നത്. ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചകൊണ്ട് ആര്‍തര്‍ ന്യൂറോസിസോളം എത്തിയിരിക്കുന്നു. അയാളുടെ ന്യൂറോസിസിനും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരം കാരണമാണെന്ന് സലഞ്ചര്‍ കരുതുന്നുണ്ടാവാം. ഇക്കഥയുടെ തര്‍ജ്ജമ കലാകൗമുദിയുടെ 432 ലക്കത്തിലുണ്ട്. വി.പി. ശിവകുമാറാണ് ഭാഷാന്തരീകരണം നിര്‍വ്വഹിച്ചത്. ഭാഷാന്തരീകരണം &amp;amp;lsquo;ക്രിമിന&amp;amp;rsquo;ലായ പ്രവര്‍ത്തനമാണെന്ന് കലാനിരൂപകനായ കെ.പി. പത്മനാഭന്‍ തമ്പി ഒരിക്കള്‍ എന്നോടു പറഞ്ഞു. കിഴക്കും പടിഞ്ഞാറുമുള്ള ആളുകളുടെ സാമാന്യങ്ങളായ ചിന്തകളും വികാരങ്ങളുമാണ് സാഹിത്യകൃതികളില്‍ കാണുന്നത്. ആ വികാരവിചാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കും മലയാള ഭാഷയ്ക്കും സൂക്ഷ്മത എന്ന ഗുണം ലഭിക്കാറില്ല. അതിനാല്‍ ഒരവ്യക്തതയില്‍ നിന്ന് മറ്റൊരു അവ്യക്തതയിലേക്കു വരുന്നതില്‍ ഒരു തെറ്റുമില്ല. ഭാഷാന്തരീകരണമില്ലെങ്കില്‍ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും മഹത്ത്വം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങനെ?&lt;br /&gt;
&lt;br /&gt;
==എ.ആര്‍.==&lt;br /&gt;
&lt;br /&gt;
മഹത്വമുള്ളവര്‍ സമയത്തുതന്നെ മരിക്കുന്നതുകൊണ്ടാണ് അവര്‍ മഹാന്മാരായി കൊണ്ടാടപ്പെട്ടത്. ഇതൊരു ബഹിര്‍ഭാഗമായ ചിന്തയായി തോന്നുന്നുണ്ടോ? ആയിക്കൊള്ളട്ടെ. എങ്കിലും ഒന്നാലോചിച്ചു നോക്കൂ. മഹാത്മാ ഗാന്ധി കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍? അദ്ദേഹം പറഞ്ഞാല്‍ ആളുകള്‍ അനുസരിക്കില്ലായിരുന്നു. നെഹ്രു പത്തു വര്‍ഷം കൂടി ഇവിടെ ജീവിച്ചെങ്കില്‍? ചൈനയുടെ ആക്രമണം കണ്ട് ഹൃദയം തകര്‍ന്ന അദ്ദേഹം ഭാരതീയരുടെ അക്രമങ്ങള്‍ കണ്ട് കൂടുതല്‍ തകര്‍ന്ന് തേജസ്സറ്റു നിലംപതിച്ചേനേ. മഹാന്മാര്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നാല്‍ തേജസ്സറ്റവരായിത്തീരുമെന്നതിനു ശരിയായ തെളിവ് വള്ളത്തോളാണ്. പ്രായം കൂടിയ കാലത്ത് എത്രയെത്ര കുത്സിത കാവ്യങ്ങളാണ് അദ്ദേഹം എഴുതിക്കൂട്ടിയത്! എ.ആര്‍. രാജരാജവര്‍മ്മ എല്ലാവിധത്തിലും മഹാനായിരുന്നു. അദ്ദേഹം ജനിച്ചത് ജര്‍മ്മനിയിലോ മറ്റോ ആയിരുന്നെങ്കില്‍ സര്‍വ്വലോകാരാദ്ധ്യനായിത്തീരുമായിരുന്നു. പ്രകൃതി ആവശ്യപ്പെട്ട കൃത്യങ്ങള്‍ രാജരാജവര്‍മ്മ അനുഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ പ്രകൃതി തന്നെ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന്റെ ജീവിതം വേണ്ടിടത്തോളം ദീര്‍ഘമായിരുന്നില്ലെന്നു വിചാരിച്ച് വിഷാദിക്കേണ്ടതില്ല. എന്നാല്‍ മഹാന്റെ ചരമത്തിനു ശേഷം അദ്ദേഹത്തെ അനാദരിക്കുന്നത് പാപമാണ്. ആ പാപത്തെക്കുറിച്ചുള്ള നല്ലകാവ്യമാണ് ചേരാവള്ളി ശശിയുടെ &amp;amp;lsquo;രാജശില്പിയുടെ ശവകുടീരത്തില്‍&amp;amp;rsquo; എന്നത് (കലാകൗമുദി). അദ്ദേഹം പാര്‍ത്തിരുന്ന കൊട്ടാരത്തിന്റെയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെയും ശോചനീയാവസ്ഥ ധ്വനിപ്പിച്ചു കൊണ്ട് കവി നമ്മുടെ കൃതഘ്നതയുടെ നേര്‍ക്ക് ഉപാലംഭം ചൊരിയുന്നു. പൂജ്യപൂജാവ്യതിക്രമം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് കവി ഉദ്ബോധിപ്പിക്കുന്നു. ഹൃദ്യമായ കാവ്യം എന്ന് ഒന്നുകൂടി പറയട്ടെ.&lt;br /&gt;
{{***}}&lt;br /&gt;
ഒന്നുകൂടി പറയുന്ന കഥയെക്കാള്‍ വിരസമായി ഈ ലോകത്ത് എന്തുണ്ട് എന്നു ഹോമര്‍ ചോദിച്ചെങ്കിലും പലതും ആവര്‍ത്തിച്ചു പറയേണ്ടതായി വരും. ആവര്‍ത്തിക്കുന്തോറും സത്യം സത്യാത്മകമായിഭവിക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാക്യം ആവര്‍ത്തനം കൊണ്ടാണ് ഇന്നും സുശക്തമായിരിക്കുന്നത്. കൊച്ചുകുഞ്ഞിന്റെ തേന്‍പുരണ്ട വാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നു; കാമിനിയുടെ ലജ്ജയും അതുപോലെ. അന്തരീക്ഷം എന്നും നക്ഷത്രങ്ങളെ വാരിയെറിയുന്നത് ഒരേ രീതിയില്‍, അതുകൊണ്ട് ഇനിയും എഴുതട്ടെ. മാര്‍കേസ് അതുല്യനായ പ്രതിഭാശാലിയാണ്. അദ്ദേഹത്തിന്റെ ആ പ്രതിഭയുടെ വിലാസം കേരളീയര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കേണ്ടത് സഹൃദയരുടെ കര്‍ത്തവ്യമാണ്. മാജിക്കല്‍ റിയലിസം എന്താണെന്ന് സ്പഷ്ടമാക്കേണ്ടതും അവരുടെ ജോലിയത്രേ. മാര്‍കേസ് സ്പാനിഷ് ഭാഷയില്‍ സാഹിത്യഗ്രന്ഥങ്ങള്‍ രചിക്കുന്ന ആളാണെന്ന് ഗ്രഹിക്കാതെയല്ല അവര്‍ ഇതൊക്കെ ചെയ്യുന്നത്. ഇതു കണ്ടിട്ട് ആര്‍ക്കും അരിശം വരേണ്ടതില്ല. മാര്‍കേസ്സിന്റെ ഏതു ചെറുകഥയുമെടുക്കൂ. ത്രാസ്സിന്റെ ഒരു തട്ടിലിടൂ. മറ്റേതട്ടില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ചെറുകഥകളും ഇടൂ. മാര്‍കേസ്സിന്റെ കഥ കിടക്കുന്ന തട്ട് താണുകിടക്കും ഭാരം കൊണ്ട്. ഈ ലാറ്റിനമേരിക്കന്‍ പ്രതിഭാശാലിയെപ്പോലൊരു പ്രതിഭാശാലി കേരളത്തിലുണ്ടാകട്ടെ. മാര്‍കേസ്സിനെ വാഴ്ത്തുന്ന കേരളത്തിലെ സഹൃദയര്‍ അദ്ദേഹത്തെയും വാഴ്ത്തും. വിശ്വസാഹിത്യസംസ്കാരത്തെ വികസിപ്പിച്ച ഒരു മഹാന്റെ പ്രതിഭയെയും പ്രാഗല്‍ഭ്യത്തേയും വാഴ്ത്തുന്നത് അപരാധമാകുന്നതെങ്ങനെ? പരനിന്ദ നടത്തുന്നവര്‍ അതിലെ യുക്തിഹീനതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിന്ദനം കൊണ്ടും അപമാനനം കൊണ്ടും പുലഭ്യം പറച്ചില്‍കൊണ്ടും മനുഷ്യന്റെ സത്യാന്വേഷന തല്പരത ഒരിക്കലും കെട്ടുപോയിട്ടില്ല. അത് ഒന്നിനൊന്നു ജ്വലിച്ചിട്ടേയുള്ളൂ. &lt;br /&gt;
&lt;br /&gt;
==സത്യാന്വേഷണം==&lt;br /&gt;
&lt;br /&gt;
ജ്വലിക്കുന്ന സത്യാന്വേഷണതല്പരത തന്നെയാണ് ഹാസ്യചിത്രകാരന്മാരെ പ്രചോദിപ്പിക്കുക. ടോംസിനെയും പ്രചോദിപ്പിക്കുന്നത് ഇതുതന്നെ. അവാര്‍ഡ് ലഭിച്ച വിലാസിനിയെ ബഹുമാനിക്കാന്‍ സമ്മേളനം കൂടുന്നു. മന്ത്രിയെ ക്ഷണിക്കുന്നു. ആരാണ് വിലാസിനിയെന്ന് മന്ത്രി പ്രൈവറ്റ് സെക്രട്ടറിയോടു ചോദിക്കുന്നു. ഫിലിം സ്റ്റാര്‍ ആയിരിക്കാമെന്ന് അയാളുടെ മറുപടി. വിലാസിനിയുടെ അവകാശികള്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് ശിപായി മന്ത്രിയെ അറിയിക്കുന്നു. സമ്മേളനസ്ഥലത്തു വച്ച് വിലാസിനിയെക്കണ്ട മന്ത്രിയുടെ ചോദ്യം: &amp;amp;ldquo;സ്ത്രീകള്‍ക്ക് പാന്റ്സും ഷര്‍ട്ടും കുഴപ്പമില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഇത്ര പിശുക്കു വേണോ?&amp;amp;rdquo; സമ്മേളനം തുടങ്ങി. മന്ത്രി പറയുന്നു: &amp;amp;ldquo;സാഹിത്യ അക്കാഡമിയുടെ ദുര്‍വ്യയങ്ങളെക്കൂടി ഞാന്‍ വിലയിരുത്തുകയാണ്. പരേതനായ കേശവദേവിന്റെ അയല്‍ക്കാര്‍ക്കുകൂടി അവാര്‍ഡ് കൊടുക്കണമെന്നു സ്വാഗതപ്രസംഗികന്‍ പറയുകയുണ്ടായി. കേശവദേവിന്റെ അനുജന്‍ പ്രസിദ്ധനായ ക്രിക്കറ്റ് കളിക്കാരന്‍ കപില്‍ ദേവിനു വേണമെങ്കില്‍ അവാര്‍ഡ് കൊടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ദേവിന്റെ അയല്‍ക്കാര്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കുന്നത് പൊതുമുതലിന്റെ ധൂര്‍ത്തടി തന്നെയാണ്. ഇവിടെ വിലാസിനിയുടെ അവകാശികള്‍ക്കാണ് അവാര്‍ഡ് കൊടുക്കുന്നത്. എന്തുകൊണ്ട് വിലാസിനിക്കു തന്നെ കൊടുത്തു കൂടാ?&amp;amp;hellip;&amp;amp;rdquo; അടുത്ത ദിവസത്തെ പത്രത്തില്‍ റിപ്പോര്‍ട്ട്: &amp;amp;ldquo;പ്രൗഢവും പ്രോജ്വലവുമായ ഒരു കൃതിയാണിത്. സാഹിത്യകാരന്‍ തന്റെ ആത്മാവിഷ്കരണം ബോധധാരാ സമ്പ്രദായത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത് ഓരോ വരിയിലും കാണാം എന്നു മന്ത്രി പറയുകയുണ്ടായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്ര ലക്ഷ്യവേധിയായ വേറൊരു ഹാസ്യചിത്രം അടുത്തകാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഏത് &amp;amp;lsquo;ഒറിജിനലി&amp;amp;rsquo; നെ പരിഹസിക്കുന്നുവോ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ വായന ഇതു രസാസ്പദമായിരിക്കുന്നത്. ഈ &amp;amp;lsquo;ഒറിജിനലി&amp;amp;rsquo;നെ കാണാനും കണ്ട ആളിനെ രേഖകളിലൂടെ ആലേഖനം ചെയ്യാനും ടോംസിനെ വൈദഗ്ദ്ധ്യമുണ്ട്. &lt;br /&gt;
&lt;br /&gt;
ചൈനയിലെ സൂങ് രാജവംശം അധികാരത്തിലിരുന്നപ്പോള്‍ ജീവിച്ചിരുന്ന മഹാകവിയാണ് സൂ ദൂങ് പോ (Su Tung Po, 1036&amp;amp;ndash;1101). അദ്ദേഹത്തിന്റെ ഒരു കാവ്യം:&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;Families, when a child is born&lt;br /&gt;
::Want it to be intelligent.&lt;br /&gt;
::I, though intelligence,&lt;br /&gt;
::Having wrecked my whole life,&lt;br /&gt;
::Only hope The baby will prove&lt;br /&gt;
::Ignorant and stupid&lt;br /&gt;
::Then he will crown a tranquil life&lt;br /&gt;
::By he will a Cabinet minister.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
ഇത്രയും എഴുതിയതുകൊണ്ട് ഒരു ചൈനീസ് നേരമ്പോക്കു കൂടിയാകട്ടെ. ഭര്‍ത്താവ് ഉറക്കത്തില്‍ ഞരങ്ങുന്നതുകേട്ട് ഭാര്യ അയാളെ കുലുക്കിവിളിച്ചുണര്‍ത്തി. &amp;amp;ldquo;ഞാന്‍ ഞരങ്ങിയോ?&amp;amp;rdquo; എന്ന് അയാള്‍ ചോദിച്ചു. ഭാര്യ മറുപടി പറഞ്ഞു: &amp;amp;ldquo;പേടിസ്വപ്നം കണ്ടു അല്ലേ?&amp;amp;rdquo; ഭര്‍ത്താവ് അറിയിച്ചു: &amp;amp;ldquo;ഇല്ല, ഇല്ല, ഒട്ടും പേടിയായില്ല. ഒരു പരമസുന്ദരി എന്നെ കൈക്കുപിടിച്ചുവലിച്ച് അവളുടെ മനോഹരമായ കിടക്കയില്‍ കിടത്താന്‍ ശ്രമിച്ചു. ഞാന്‍ അവളെ തടഞ്ഞുകൊണ്ടു ഞരങ്ങുകയായിരുന്നു.&amp;amp;rdquo; ഭാര്യ വികാരക്ഷോഭത്തോടെ ചോദിച്ചു: &amp;amp;ldquo;അപ്പോള്‍ ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ അവളെ&amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
==അവള്‍ക്കു വേണ്ടി==&lt;br /&gt;
&lt;br /&gt;
അവള്‍ &amp;amp;mdash; സാമാന്യാര്‍ത്ഥത്തില്‍ സ്ത്രീ &amp;amp;mdash; അവളെക്കുറിച്ച് ജര്‍മേന്‍ ഗ്രീര്‍ (Germaine Greer, 44 വയസ്സ്) എഴുതിയ The Female Eunuch പ്രഖ്യാതമായ പുസ്തകമാണ് (1970). സമുദായം പ്രതിരൂപാത്മകമായി സ്ത്രീയെ &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; ചെയ്ത് താഴ്ന്നനിലയില്‍ ആക്കിയിരിക്കുന്നുവെന്നാണ് ഗ്രീര്‍ വാദിക്കുന്നത്. പ്രേമം &amp;amp;lsquo;നാര്‍സിസ&amp;amp;rsquo;മാണെന്നും (Narcissism) &amp;amp;mdash; ആത്മാഭിമാനമാര്‍ന്നതാണെന്നും &amp;amp;mdash; പുരുഷന്മാര്‍ സ്ത്രീകളില്‍ നടത്തുന്ന &amp;amp;lsquo;വൃഷണച്ഛേദം&amp;amp;rsquo; കൊണ്ട് ആ ആത്മാഭിമാനം നശിപ്പിക്കപ്പെടുന്നുവെന്നും ഗ്രീര്‍ ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നല്‍കി സമര്‍ത്ഥിക്കുന്നു. പരസ്പരാശ്രയത്തിന്റെ വികൃതരൂപമാണ് ഇന്നുകാണുന്ന പ്രേമമെന്നും അവര്‍ക്ക് (ഗ്രീറിന്) അഭിപ്രായമുണ്ട്. സ്ത്രീയുടെ ശരീരത്തിലും മനസ്സിലും പുരുഷന്‍ ഏല്പിക്കുന്ന ആഘാതത്തെ അവര്‍ വിശ്വാസജനകമായി വിവരിക്കുന്നു. വൈരസ്യത്തോടെ, ഏകാന്തതയുടെ ദു:ഖത്തോടെ, തകര്‍ച്ചയോടെ ജീവിക്കുന്ന സ്ത്രീ കാതടപ്പിക്കുന്ന ശബ്ദത്തില്‍ നിലവിളിക്കുന്ന കുട്ടികളോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ? കുടിയിലും ക്രിക്കറ്റിലും മറ്റു സ്ത്രീകളോടുള്ള സെക്സിലും മുഴുകി നടക്കുന്ന ഭര്‍ത്താവെന്ന മൃഗത്തോട് ശാശ്വതമായി ബന്ധിക്കപ്പെട്ടവളല്ലേ അവള്‍? ഈ ചോദ്യം ഗ്രീര്‍ സമുദായത്തോടു ചോദിക്കുന്നു. കോടിക്കണക്കിനു വിറ്റഴിഞ്ഞ ഈ പുസ്തകം പന്ത്രണ്ടിലധികം ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ സൃഷ്ടിച്ചുവച്ച മൂല്യങ്ങള്‍ സ്ത്രീത്വത്തെ എങ്ങനെ അപമാനിക്കുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ആസ്ട്രേലിയാക്കാരിയുടെ പുസ്തകം വായിക്കണം. ഗ്രീര്‍ എഴുതിയ The obstacle Race എന്ന പുസ്തകവും ഉത്കൃഷ്ടമാണത്രേ. ഈ ലേഖകന്‍ അതുകണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
==ഭയരാഹിത്യം==&lt;br /&gt;
&lt;br /&gt;
കണ്ടാലും വായിക്കാന്‍ സാധിക്കുമോ എന്നു സംശയം. ജീവിതം ഹ്രസ്വം. ക്ലാസ്സിക്കുകള്‍ വായിച്ചു തീര്‍ക്കാന്‍ പോലും സമയമില്ല. ജീവിതാസ്തമയത്തില്‍ എത്തിയ ആളിനു പിന്നെന്തുകഴിയും. എങ്കിലും ചിലതൊക്കെ വായിക്കാറുണ്ട്. വായിച്ചതു രസകരമായി തോന്നിയാല്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. അങ്ങനെ ഞാന്‍ പല പരിവൃത്തിവായിച്ച കഥയാണ് അമേരിക്കന്‍ സാഹിത്യകാരന്‍ കോണ്‍റഡ് ഏക്കന്റെ (Conrad Aiken) Impulse എന്നത്. നമ്മള്‍ പുച്ഛിക്കുന്ന ഒരുത്തനെ കാണുന്നു. അവന്റെ മുഖത്തു തുപ്പാന്‍ തോന്നുന്നു. പക്ഷേ ചെയ്യുന്നില്ല. ബസ്സില്‍ തൊട്ടടുത്ത് സുന്ദരിയായ പെണ്‍കുട്ടി നില്‍ക്കുന്നു. തോടാന്‍ കൊതി. തോടുന്നില്ല. ഈ തോന്നലിനെയാണ് Impulse &amp;amp;mdash; ആവേശം &amp;amp;mdash; എന്നു പറയുന്നത്. മൈക്കന്‍ എന്ന ചെറുപ്പക്കാരന്‍ ഈ ഇംപള്‍സിന് വിധേയനായി ഒരു കടയില്‍ കയറി സേഫ്റ്റി റെയ്സര്‍ മോഷ്ടിക്കുന്നതിന്റെയും പിന്നീട് ജയിലിലാകുന്നതിന്റെയും കഥയാണ് ഏക്കന്‍ പറയുന്നത്. &amp;amp;lsquo;ഇംപള്‍സ്&amp;amp;rsquo; എത്ര അപ്രതിരോധ്യമാണോ അത്രകണ്ട് അപ്രതിരോധ്യമാണ് ആ ചെറുകഥയും. വായിക്കാന്‍ തുടങ്ങിയാല്‍ അതു തീര്‍ത്തിട്ടല്ലാതെ താഴെവയ്ക്കാന്‍ പറ്റില്ല. സംഭവങ്ങളിലൂടെയും വാങ്മയ ചിത്രങ്ങളിലൂടെയും ഇംപള്‍സിന്റെ സ്വഭാവം വ്യക്തമാക്കുന്ന പ്രാഗല്‍ഭ്യമാണത്. നേരെമറിച്ചാണ് പാലക്കീഴ് ലക്ഷ്മണന്‍ ദേശാഭിമാനി വാരികയിലെഴുതിയ &amp;amp;lsquo;ഭയം&amp;amp;rsquo; എന്ന കഥയുടെ അവസ്ഥ. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ സാപരാധനായ ഒരുത്തന്‍ അറസ്റ്റ് പേടിച്ച് ഓടുന്നതായി വര്‍ണ്ണിക്കുന്ന ഇക്കഥയില്‍ ഇല്ലാത്തതു ഭയം മാത്രം. ഭയം, ഭയം എന്നു കൂടക്കൂടെ പറഞ്ഞാല്‍ ഭയം ഉണ്ടായിക്കൊള്ളുമെന്നാണ് ലക്ഷ്മണന്റെ വിചാരം. പലരും പലതവണ എഴുതിയത് ആവര്‍ത്തിക്കാന്‍ വായനക്കാര്‍ എന്നെ അനുവദിച്ചാലും. ശൃംഗാര രസത്തിന്റെ പ്രതീതി ഉളവാക്കണമെങ്കില്‍ വിഭാവാനുഭാവങ്ങളെ വേണ്ടരീതിയില്‍ വര്‍ണ്ണിച്ച് രതി എന്ന സ്ഥായിഭാവം ആവിഷകരിക്കുകയാണ് വേണ്ടത്. അല്ലാതെ ശൃംഗാരം, ശൃംഗാരം എന്നു നിലവിളിക്കുകയല്ല; സര്‍ദാര്‍ കെ.എം. പണിക്കരെപ്പോലെ &amp;amp;ldquo;ഭാഗ്യം മഹാഭാഗ്യം എന്‍തോഴിയിങ്ങനെ ഭാഗ്യം നിറഞ്ഞമുലകളുണ്ടോ&amp;amp;rdquo; എന്നു പെണ്ണിനെക്കൊണ്ട് ഉദീകരണം ചെയ്യിക്കുകയല്ല.&lt;br /&gt;
{{***}}​​&lt;br /&gt;
കവികള്‍ ഉദീകരണം ചെയ്യുന്നതും അവരെക്കൊണ്ട് പാരമ്പര്യം ഉദീകരണം ചെയ്യിക്കുന്നതും സത്യമല്ല പലപ്പോഴും. ഉദാഹരണം കോകിലഗാനം. ഞാനിന്നുവരെ കുയിലിനെ കണ്ടിട്ടില്ല. ഒന്നോ രണ്ടോ തവണ ഒരു കിളിയുടെ ശബ്ദം കേട്ടപ്പോള്‍ ആരോ പറഞ്ഞു കുയിലിന്റെ ശബ്ദമാണ് അതെന്ന്. ഒരു മാധുര്യവും അനുഭവപ്പെട്ടില്ല. ഇതുപോലെയായിരിക്കണം നൈറ്റിംഗ്ഗേലിന്റെയും സ്ഥിതി. സായ്പിന്റെ &amp;amp;lsquo;കുക്കു&amp;amp;rsquo; കുയിലാണോ? അതോ കുയില്‍ ജാതിയില്‍പെട്ട വല്ല പക്ഷിയുമാണോ? എന്തായാലും.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::O Cukoo Shall I call the bird&lt;br /&gt;
::On but a wandering voice.&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ചോദിക്കുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുന്നു. കുക്കുവിന്റെ ശബ്ദം കേട്ടാല്‍ &amp;amp;lsquo;നാശം&amp;amp;rsquo; എന്നു പറഞ്ഞെന്നു വരും. ആന നടക്കുന്നതു കണ്ടാല്‍ വെറുപ്പല്ലേ ഉളവാകുക? എന്നാല്‍ സ്തീയുടെ നടത്തത്തെ &amp;amp;ldquo;ഗജരാജവിരാജിത മന്ദഗതി&amp;amp;rdquo; യായി കവി വര്‍ണ്ണിക്കുമ്പോള്‍ നമുക്ക് ആഹ്ലാദം. സ്റ്റീയറ്റോപീജിയ (Steatopygia &amp;amp;ndash; നിതംബഗുരുത) ഉള്ള സ്ത്രീകളെക്കണ്ടാല്‍ വെറുപ്പ്.&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::&amp;amp;ldquo;മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം&lt;br /&gt;
::ജഘനഭരാല്‍ പെണ്മണിയുടെ ചുവടിവിടെ&lt;br /&gt;
::വെണ്മണലില്‍ കാണ്മതുണ്ടു നവമാരാല്‍.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt; &lt;br /&gt;
എന്നു കവി ശകുന്തളയെക്കുറിച്ചു പറയുമ്പോള്‍ ആഹ്ലാദം. കവികളാണ് വസ്തുതകളെയും വികാരങ്ങളെയും രമണീയങ്ങളാക്കുന്നത്. ഇതിനു കഴിയുന്നില്ല എന്നതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനയുഗം വാരികയില്‍ എഴുതിയ കഥയുടെ ന്യൂനത. ഒരു പ്രമാണിക്ക് സുഖക്കേടാണെന്നുപറഞ്ഞു ചിലര്‍വന്നു ഡോക്ടറെ കൂട്ടിക്കൊണ്ടുപോകുന്നു. ഡോക്ടര്‍ ചെന്നപ്പോള്‍ പ്രമാണിക്ക് രോഗമൊന്നുമില്ല. അയാളുടെ മകള്‍ ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായി അവിടെ കിടക്കുന്നു. ഡോക്ടര്‍ ഗര്‍ഭച്ഛിദ്രം നടത്തണം. ഇല്ലെങ്കില്‍ അയാളെ കൊന്നുകളയും. ഇത്രയും കാര്യം റിയലിസ്റ്റിക്കായി ആദരണീയമായ ആഖ്യാനപാടവത്തോടെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. അതിനുശേഷം ഫന്റസിയാണ്. ഡോക്ടറുടെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്ന് കത്തിത്തീരാറായ മെഴുകുതിരിയിലൂടെ സൂചിപ്പിക്കുന്നു. ഈ ഫന്റസിയും നേരത്തെയുള്ള റിയലിസവും തമ്മില്‍ ചേരുന്നില്ല. ചിരിയും കരച്ചിലും പോലെ, മഞ്ഞും മഴയും പോലെ, രാത്രിയും പകലും പോലെ, ഹേമന്തവും ഗ്രീഷ്മവും പോലെ ഇവ ചേരാതെയിരിക്കുന്നു.&lt;br /&gt;
{{***}}​​&lt;br /&gt;
ഓരോ ശതാബ്ദത്തിനും യോജിച്ച മഹനീയങ്ങളായ കഥകളുണ്ട്. ഇരുപതാം ശതാബ്ദത്തിനു യോജിച്ച Greatest Story എച്ച്.ജി. വെല്‍സിന്റെ The Country of the Blind എന്നതാണ്. അതെന്നെ &amp;amp;lsquo;ഹാണ്‍ട്&amp;amp;rsquo; ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
==ജൂഡാസിന്റെ ചുംബനം==&lt;br /&gt;
&lt;br /&gt;
ജൂഡാസ് ക്രിസ്തുവിനെ ചുംബിച്ചതു പോലെയാണ് നവീന കവികള്‍ കവിതയെ ചുംബിക്കുന്നത്. ഈശ്വരമംഗലത്തിന്റെ ചുംബനം അടുത്ത കാലത്തു കണ്ടതേയുള്ളൂ മാതൃഭൂമിയില്‍. വിമര്‍ശനസ്വഭാവമാര്‍ന്ന ഈ പംക്തിയില്‍ കഴിയുന്നതും പരുഷഭാഷണങ്ങള്‍ ഒഴിവാക്കാന്‍ എനിക്കു കൗതുകമുള്ളതുകൊണ്ട് ആ ജൂഡാസ് ചുംബനം ഞാന്‍ കണ്ടില്ലെന്നു ഭാവിച്ചു. ഇപ്പോള്‍ അതുപോലെ വേറൊന്നു മാതൃഭൂമിയില്‍ത്തന്നെയുണ്ട് (ലക്കം 41). എം.എസ്. ഗോപിനാഥന്റെ മൂന്നു കാവ്യങ്ങള്‍. &amp;amp;lsquo;ഇടനാഴികളും&amp;amp;rsquo; &amp;amp;lsquo;മരണത്തിന്റെ ദൃശ്യങ്ങളും&amp;amp;rsquo; &amp;amp;lsquo;തേനാം പേട്ടുമേരിയും&amp;amp;rsquo;. വികാരത്തെയും പ്രതിപാദ്യവിഷയത്തെയും പ്രജ്ഞയുടെ മുന്‍പില്‍ നിറുത്തുന്നത് കവിത. പ്രജ്ഞയുടെ മുന്‍പിലാണ് ഗോപിനാഥന്‍ വിഷയത്തെ സ്ഥാപിച്ചിരിക്കുന്നത്.&lt;br /&gt;
&lt;br /&gt;
ജനാധിപത്യം നിലവിലുള്ള രാഷ്ട്രങ്ങളില്‍ ആര്‍ക്കും എന്തും എഴുതാം. ഞങ്ങല്‍ വായിക്കും. വായിച്ചാല്‍ അഭിപ്രായം പറയും. പരിഭവമരുതേ.&lt;br /&gt;
&lt;br /&gt;
==ചെറുകഥയുടെ ശൈലി==&lt;br /&gt;
&lt;br /&gt;
പരിഭവവും പരാതിയും തകഴി ശിവശങ്കരപ്പിള്ളയ്ക്കു വേണ്ട. ചെറുകഥകള്‍ക്കു പറ്റിയ ഒരു ശൈലി തനിക്കു നിര്‍മ്മിക്കാന്‍ സാധിച്ചില്ല എന്ന അദ്ദേഹത്തിന്റെ പരിദേവനത്തെക്കുറിച്ച് സി. അച്ചുതമേനോന്‍ പറയുന്നു: &amp;amp;ldquo;&amp;amp;hellip; ഈ ലേഖകന്റെ അഭിപ്രായം മലയാളത്തിനു തനതായ ഒരു ചെറുകഥാസമ്പ്രദായം പഴയ കാരണവ മുത്തശ്ശിക്കഥകളില്‍ നിന്ന് ഉരുത്തിരുഞ്ഞുവ രാതിരുന്നതില്‍ ഖേദിക്കേണ്ട കാര്യമൊന്നും ഇല്ലെന്നാണ്. ഭാവത്തിനു പറ്റിയ രൂപം തന്നത്താന്‍ വാര്‍ന്നു വീണ ഒരു അനുഭവമാണ് മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടായത്.&amp;amp;rdquo; (ജനയുഗം വാരിക, ലക്കം 26.) അച്ചുത മേനോനോട് ഇതെഴുതുന്ന ആളും യോജിക്കുന്നു. തകഴിയുടെ &amp;amp;lsquo;വെള്ളപ്പൊക്കത്തില്‍&amp;amp;rsquo; എന്ന ചെറുകഥ നോക്കുക. പദങ്ങള്‍കൊണ്ട് അദ്ദേഹം ഏതര്‍ത്ഥം പകര്‍ന്നു തരുന്നുവോ അതിലും കവിഞ്ഞ അര്‍ത്ഥവിശേഷങ്ങള്‍ ആ പദങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുണ്ട്. തകഴിയുടെ ശൈലി അപര്യാപ്തമാണെന്ന് ആര്‍ക്കും തോന്നിയിട്ടില്ല.&lt;br /&gt;
{{***}}​​&lt;br /&gt;
രചനയിലെ പാരുഷ്യം രചയിതാവിന്റെ പാരുഷ്യമായി കരുതരുത്. കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണങ്ങള്‍ വായിച്ചാല്‍ ആളൊരു ഉദ്ധതനാണെന്നു തോന്നും. പക്ഷേ സംസാരിച്ചാല്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കന്‍. തനിക്ക് പാണ്ഡിത്യമൊന്നുമില്ലെന്ന് അദ്ദേഹം കപടവിനയമില്ലാതെ പറയുകയും ചെയ്യും. ഒരിക്കല്‍ മുണ്ടശ്ശേരിയുടെ വീട്ടില്‍ വച്ച് മാരാര്‍ എന്നോടു ചോദിച്ചു: &amp;amp;ldquo;സ്ഥായിഭാവമല്ലേ ശരി? സ്ഥായീഭാവമല്ലല്ലോ.&amp;amp;rdquo; ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: &amp;amp;ldquo;മാഷേ അല്പജ്ഞനായ എന്നോടാണോ മഹാപണ്ഡിതനായ അങ്ങ് അങ്ങനെ ചോദിക്കുന്നത്!&amp;amp;rdquo;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_04&amp;diff=16123</id>
		<title>സാഹിത്യവാരഫലം 1983 12 04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_04&amp;diff=16123"/>
		<updated>2016-08-29T04:00:51Z</updated>

		<summary type="html">&lt;p&gt;Rahul: /* രാജ്യതന്ത്രജ്ഞനോ? അതോ&amp;amp;hellip; */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 04&lt;br /&gt;
| volume = &lt;br /&gt;
| issue = 429&lt;br /&gt;
| previous = 1983 11 27&lt;br /&gt;
| next = 1983 12 11&lt;br /&gt;
}}&lt;br /&gt;
&lt;br /&gt;
[[file:Petromax.jpg|thumb|left|പെട്രോമാക്സ് വിളക്ക്]]&lt;br /&gt;
ഞാന്‍ വടക്കേയിന്ത്യയില്‍ ഒരു കൊടുങ്കാട്ടില്‍ കുറെക്കാലം താമസിച്ചിരുന്നു. അപരിഷ്കൃതരായ ആളുകള്‍ കാട്ടിനു പുറത്തേയുള്ളു. കാട്ടിനകത്തു് കുറച്ചു മലയാളികളുണ്ടു്. വര്‍ഷത്തിലൊരിക്കല്‍ അവര്‍ ഒരുമിച്ചു കൂടി നാടകം അഭിനയിക്കും, പാട്ടു പാടും, നൃത്തം ചെയ്യും. വൈദ്യുത ദീപങ്ങള്‍ കെട്ടുപോയാല്‍ ആഘോഷങ്ങള്‍ മുടങ്ങരുതല്ലോ. അതുകൊണ്ടു് വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഇരുപത്തഞ്ചു നാഴികയകലെയുള്ള ഒരു പട്ടണത്തില്‍ച്ചെന്നു് രണ്ടു [https://en.wikipedia.org/wiki/Petromax മാന്റല്‍ വിളക്ക്] (പഴയ പെട്രോമാക്സ് വിളക്ക്) വാടകയ്ക്കെടുത്ത് സൈക്കിളിന്റെ പിറകില്‍ വച്ചുകെട്ടി കൊണ്ടുവന്നു. അയാള്‍ ഉത്സാഹത്തോടെ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ഞാന്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ഞാന്‍ ആ മനുഷ്യന്റെ നേര്‍ക്കു ഒരു ചോദ്യമെറിഞ്ഞു: &amp;amp;ldquo;ആങ്ഹാ, വിളക്കു കിട്ടി അല്ലേ?&amp;amp;rdquo; അയാള്‍ ചവിട്ടു വണ്ടി നിറുത്തി താഴെയിറങ്ങി. എന്നിട്ടു സംസാരം: &amp;amp;ldquo;എന്തു പറയാന്‍ സാറേ, ഒരുത്തനും വിളക്കു തരൂല്ല. പിന്നെ ഞാന്‍  ബലാല്‍സംഗം ചെയ്തു് രണ്ടെണ്ണം എടുത്തുകൊണ്ടു പോന്നു.&amp;amp;rdquo; ചിരിയടക്കാന്‍ വളരെ പാടുപെട്ടു ഞാന്‍. &amp;amp;lsquo;ബലാല്‍ക്കാരമായി&amp;amp;rsquo; കൊണ്ടുപോന്നു എന്നു പറയേണ്ടതിനു പകരമായിട്ടാണു് ആ ബലാത്സംഗം അയാള്‍ നടത്തിയതു്. &amp;amp;lsquo;ശരി&amp;amp;rsquo; എന്നു പറഞ്ഞു ഞാന്‍ നടന്നു.&lt;br /&gt;
&lt;br /&gt;
ഈ മനുഷ്യന്‍ തന്നെ എന്നെയും എന്റെ സഹധര്‍മ്മിണിയേയും ഊണു കഴിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി. ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു: &amp;amp;ldquo;പൈപ്പ് വെള്ളം മുടങ്ങാതെ കിട്ടുന്നുണ്ടോ?&amp;amp;rdquo; മറുപടി: ഉണ്ടു്. പിന്നെ നല്ല റമ്മുണ്ടു്. വേണമെങ്കില്‍ സാറിനു് ഒന്നെടുക്കാം. &amp;amp;ldquo;ഇതും തുടങ്ങിയോ?&amp;amp;rdquo; എന്ന മട്ടില്‍ ഭാര്യയുടെ നോട്ടം. ഞാന്‍ പറഞ്ഞു: &amp;amp;ldquo;ഇല്ല ഞാന്‍ റം കുടിക്കാറില്ല. എന്നല്ല ഒരു മദ്യവും കടിക്കില്ല.&amp;amp;rdquo; അതു കേട്ടു അയാള്‍ വീണ്ടും അറിയിച്ചു: &amp;amp;ldquo;കുടിക്കാനുള്ള റമ്മല്ല സാറേ. വെള്ളം പിടിച്ചുവയ്ക്കാന്‍ ഇവിടെ രണ്ടു റം ഓര്‍ഡനര്‍സ് ഫാക്ടറിയില്‍ നിന്നു് ഞാന്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടു്. അതാണു് പറഞ്ഞതു്.&amp;amp;rdquo; അപ്പോഴാണു് എനിക്കു മനസ്സിലായതു് അയാളുടെ &amp;amp;lsquo;റം&amp;amp;rsquo; ഡ്രമ്മാണെന്നതു് &amp;amp;mdash; ഇരുമ്പു വീപ്പയാണെന്നതു്.&lt;br /&gt;
&lt;br /&gt;
ഇതൊക്കെ അക്ഷരശൂന്യനായ ഒരുത്തന്റെ തെറ്റുകളാണു്. വിദ്യാസമ്പന്നരുടെ തെറ്റുകള്‍ ഇവയെക്കാള്‍ ഹാസ്യജനകങ്ങളാണു്. ആറ്റിങ്ങലിനടുത്തുള്ള &amp;amp;lsquo;മെന്‍ഡസ്&amp;amp;rsquo; എന്ന വ്യവസായസ്ഥാപനത്തിന്റെ മുന്നില്‍ക്കൂടി കാറില്‍ കൊല്ലത്തൊരിടത്തു് മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു മറ്റൊരു വഴിയിലൂടെ വരുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു സംസ്കൃതം പ്രൊഫസര്‍ അന്നു ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന ഒരു &amp;amp;ldquo;പ്രാസംഗിക&amp;amp;rdquo;യോടു് മെന്‍ഡസ് കഴിഞ്ഞോ എന്ന അര്‍ത്ഥത്തില്‍ മെന്‍സസ് കഴിഞ്ഞോ എന്നു ചോദിച്ചതു് ഞാന്‍ അക്കാലത്തു് കെ. ബാലകൃഷ്ണന്റെ &amp;amp;lsquo;കൗമുദി&amp;amp;rsquo;വാരികയില്‍ എഴുതിയിരുന്നു. ആ സമയത്തു് അവര്‍ ഗര്‍ഭിണിയായിരുന്നു താനും. വേറൊരു സംസ്കൃതം പ്രൊഫസറോടു കൂടി ഞാന്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജി. മേനോനെ കാണാന്‍ പോയി. ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയില്‍ ഇവിടത്തെ കോളേജദ്ധ്യാപകര്‍ക്കു കൂടി തരണമെന്നുള്ള അഭ്യര്‍ത്ഥനയായിരുന്നു ഞങ്ങളുടേതു്. ചീഫ് സെക്രട്ടറി പത്രഭാഷയില്‍ &amp;amp;lsquo;അനുഭാവപൂര്‍വ്വം&amp;amp;rsquo; എല്ലാം കേട്ടു. അനുകൂലമായ മാനസിക നിലയാണു് അദ്ദേഹത്തിനുള്ളതെന്നു&amp;amp;rsquo; ഞങ്ങള്‍ക്കു മനസ്സിലായി. അപ്പോള്‍ സംസ്കൃതം പ്രൊഫസര്‍ ഒറ്റക്കാച്ചു്: &amp;amp;ldquo;സാര്‍, ഉത്തരക്കടലാസു നോക്കുന്നതിനുള്ള പ്രതിഫലം ഗ്രാന്റ് കമ്മിഷന്‍ ശംബളം തന്നാലും ഇല്ലാതാക്കരുതു്. &amp;amp;ldquo;ഒരിക്കലും ഞെട്ടാത്ത കെ.ജി. മേനോന്‍ ഗ്രാന്‍റ്സ് കമ്മിഷന്‍ ഗ്രാന്റ്കമ്മിഷനായതു കണ്ടു ഞെട്ടി. ആ ഞെട്ടല്‍ പുറത്തു കാണിക്കാതെ അദ്ദേഹം ചോദിച്ചു. &amp;amp;ldquo;ഫാള്‍സ് നമ്പര്‍ ഇട്ടാണോ ഉത്തരക്കടലാസ്സു് അയയ്ക്കുന്നതു് ഇപ്പോഴും?&amp;amp;rdquo; പ്രൊഫസര്‍ മറുപടി നല്‍കി: &amp;amp;ldquo;അതേ, അതിനു പുറമേ ഉത്തരക്കടലാസ്സുകള്‍ യൂണിവേഴ്സിറ്റി അധികാരികള്‍ &amp;amp;lsquo;ഷപ്പിള്‍&amp;amp;rsquo; ചെയ്യും.&amp;amp;rdquo; ഷഫ്ള്‍ (Shuffle) എന്ന വാക്കു് &amp;amp;mdash; കശക്കുക, കലക്കുക എന്ന അര്‍ത്ഥത്തിലുള്ള ആ ഇംഗ്ലീഷു് പദം- ഷപ്പിള്‍ ആയപ്പോള്‍ കെ.ജി. മേനോന്‍ ഇന്റര്‍വ്യു മതിയാക്കിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞങ്ങള്‍ തിരിച്ചു പോരുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
തെറ്റു് ആരുടെ നാക്കില്‍ നിന്നു വീണാലും ഹാസ്യോല്‍പാദകമാണു്. ഒരു &amp;amp;lsquo;എക്‍സെപ്ഷന്‍&amp;amp;rsquo; മാത്രമേയുള്ളൂ ഇതിനു്. യുവാവു് പ്രേമഭാജനത്തെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണു്. അവള്‍ തെറ്റു പറഞ്ഞാല്‍, ഉച്ചാരണം തെറ്റിച്ചാല്‍ യുവാവിനു് ചിരിക്കാന്‍ തോന്നുകില്ല. അവളെ ചുംബിക്കാനേ തോന്നു.&lt;br /&gt;
&lt;br /&gt;
==കോളറ==&lt;br /&gt;
&lt;br /&gt;
ചുംബനം പല തരത്തിലാണെന്നു വാത്സ്യായനന്‍ പറഞ്ഞിട്ടുണ്ടു്. മഹര്‍ഷിയുടെ കാമസൂത്രം എന്റെ കൈയിലില്ലാത്തതുകൊണ്ടു് ഓര്‍മ്മയില്‍ നിന്നു് ഒരു വാക്യം ഉദ്ധരിക്കുന്നു: &amp;amp;ldquo;ബലാത്കാരേണ നിയുക്താ മുഖേമുഖമാധത്തേ ന തു വിചേഷ്ടത ഇതിനിമിത്തകം&amp;amp;rdquo; ഇതാണു് നിമിത്തകമെന്ന ചുംബനം, ബലാത്കാര രൂപത്തിലുള്ള ചുണ്ടമര്‍ത്തല്‍. വല്ലച്ചിറ മാധവന്‍ &amp;amp;ldquo;രാഗലോല&amp;amp;rdquo; എന്ന ചെറുകഥയുടെ രചനയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം ഇതില്‍ നിന്നു വിഭിന്നമല്ല (ഞായറാഴ്ച വാരിക). അദ്ധ്യാപകന്‍ സുന്ദരിയായ വിദ്യാര്‍ത്ഥിനിയെ എപ്പോഴും തുറിച്ചു നോക്കുന്നു. അതു് അരുതെന്നു് അവള്‍ അയാളോടു പറയുന്നു.  അതോടെ അദ്ധ്യാപകനു കടുത്ത നൈരാശ്യം. നൈരാശ്യം ഭ്രാന്തോളമെത്തുന്നു. അപ്പോഴേക്കും പെണ്ണിന്റെ &amp;amp;lsquo;വിവാഹനിശ്ചയം&amp;amp;rsquo;. അദ്ധ്യാപകന്‍ തൂങ്ങിച്ചത്തു എന്നു കഥാകാരന്‍ പറയുന്നില്ല. എങ്കിലും തൂങ്ങിയിരിക്കാന്‍ ഇടയുണ്ടു് എന്നു് എനിക്കു തോര്‍ന്നുന്നു. പഞ്ചാരപുരട്ടിയ കറെ വാക്കുകളും രജോദര്‍ശനമടുത്ത (രജോദര്‍ശനം = ആദ്യത്തെ ആര്‍ത്തവം) പെണ്‍പിള്ളേരെ ഇക്കിളിപ്പെടുത്തുന്ന ചില അലങ്കാര പ്രയോഗങ്ങളുമല്ലാതെ ഈ രചനാ സാഹസത്തില്‍ വേറൊന്നുമില്ല. എന്തൊരു സംസ്കാരലോപം! പ്രിയപ്പെട്ട വായനക്കാര്‍ സൂക്ഷിച്ചിരിക്കണം. വല്ലച്ചിറ മാധവന്റെ കഥ ഏതു സന്ദര്‍ഭത്തിലും ഉണ്ടാകാം. കോളറയും ഏതു നിമിഷത്തിലും പൊട്ടിപ്പുറപ്പെടാം.&lt;br /&gt;
&lt;br /&gt;
==ഗീതാഞ്ജലി==&lt;br /&gt;
&lt;br /&gt;
പൊട്ടിപ്പുറപ്പെടുന്നതു് വിഷൂചിക മാത്രമല്ല, സര്‍ഗ്ഗാത്മകത്വത്തിനും ആ സ്വഭാവമുണ്ടു്. പതിനാറാമത്തെ വയസ്സില്‍ ക്യാന്‍സര്‍ വന്നു മരിച്ച ഗീതാഞ്ജലി എന്ന പെണ്‍കുട്ടിയുടെ ചില കാവ്യങ്ങള്‍ നവംബര്‍ 6&amp;amp;ndash;12 ലെ Illustrated Weekly-യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. എഴുതിക്കഴിഞ്ഞതിനു ശേഷം പുസ്തകങ്ങള്‍ക്കിടയിലും തലയണയുറയ്ക്കകത്തും പായുടെ അടിയിലും കളിപ്പാട്ടങ്ങളുടെ താഴെയും ഗീതാഞ്ജലി ഒളിച്ചു വച്ച ഈ കാവ്യരത്നങ്ങള്‍ പ്രശസ്തനായ കവി പ്രീത്യഷ് നന്ദിയുടെ സാഹായ്യത്തോടെ വെളിച്ചം കണ്ടിരിക്കുന്നു. അവയൊന്നു വായിച്ചു നോക്കു. മിന്നല്‍ പ്രവാഹം പോലെ, പ്രഥമദര്‍ശനഫലമായ പ്രേമം പോലെ സര്‍ഗ്ഗാത്മകത്വം പൊട്ടിപ്പുറപ്പെടുമെന്നു നമ്മള്‍ മനസ്സിലാക്കുന്നു.&lt;br /&gt;
&lt;br /&gt;
മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു് ശൈശവത്തില്‍ നിന്നു പൂര്‍ണ്ണമായ മോചനം നേടാത്ത ഗീതാഞ്ജലി അതിനോടു് അപേക്ഷിക്കുന്നു:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::Death&lt;br /&gt;
::Who are you?&lt;br /&gt;
::Where do you come from?&lt;br /&gt;
::Where will you take me?&lt;br /&gt;
::Is the way long?&lt;br /&gt;
::Is it too dark?&lt;br /&gt;
::I do claim to be brave&lt;br /&gt;
::And yet am afraid&lt;br /&gt;
::For I know not&lt;br /&gt;
::What&amp;amp;rsquo;s beyond&lt;br /&gt;
::Death&lt;br /&gt;
::I do sometimes&lt;br /&gt;
::Expect you&lt;br /&gt;
::And at times hope&lt;br /&gt;
::You&amp;amp;rsquo;d never come&lt;br /&gt;
::If you must take me&lt;br /&gt;
::Do be merciful&lt;br /&gt;
::Take me where no one can hurt me&lt;br /&gt;
::Or cause me pain&lt;br /&gt;
::And I have an appeal&lt;br /&gt;
::Do please be kind&lt;br /&gt;
::And let me sleep&amp;amp;hellip;&lt;br /&gt;
::As in my childhood I did.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
തലതാഴ്ത്തു്, &amp;amp;lsquo;കരയൂ&amp;amp;rsquo; എന്നാരോ എന്നോടു് അനുശാസിക്കുന്നതു പോലെ തോന്നുന്നു. തലതാഴ്ത്തി, കരഞ്ഞു. വീണ്ടും തലയുയര്‍ത്തി നോക്കുമ്പോള്‍ കാണുന്നതു് കാവ്യശോഭ: ഒരു കൊച്ചു കുട്ടിയുടെ ആത്മധൈര്യം. രാത്രിയുടെ അന്ധകാരത്തില്‍, നിലാവിന്റെ ശൈത്യത്തില്‍, മൂങ്ങയുടെ മൂളലില്‍, കാറ്റിന്റെ സീല്‍ക്കാരത്തില്‍, ഭവനത്തിന്റെ സുഷുപ്തിയില്‍ ഞാന്‍ മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടു്. ആ മുഖം എന്നെ പേടിപ്പിച്ചിട്ടുണ്ടു്. ഗീതാഞ്ജലിയുടെ കാവ്യങ്ങളിലും ഞാന്‍ മരണത്തിന്റെ മുഖം കാണുന്നു. എന്നാല്‍ അതു് എന്നെ പേടിപ്പിക്കുന്നില്ല. ഗീതാഞ്ജലി ഏതു ധൈര്യത്തോടെ മരണത്തിനു് അഭിമുഖീഭവിച്ചു നിന്നുവോ ആ ധൈര്യത്തോടെ ഞാനും നില്‍ക്കുന്നു. മരണത്തെക്കാള്‍ ശക്തമായ കവിതയാണു് ഗീതാഞ്ജലിയുടെ കവിത. ബാലികേ നീ ഇന്നു ഞങ്ങളുടെ കൂടെ ഇല്ലല്ലോ.&lt;br /&gt;
{{***}}&lt;br /&gt;
ഇല്ലാത്ത ഗീതാഞ്ജലി ഉളവാക്കുന്ന ദുഃഖം, അതു ജനിപ്പിക്കുന്ന ഏകാന്തത ഇവ എന്റെ മാത്രം ദുഃഖമല്ല; ഏകാന്തതയുമല്ല. കവിത വായിച്ചാല്‍ രസമനുഭവിക്കുന്ന ഏതു സഹൃദയന്റെയും ദുഃഖവും ഏകാന്തതയുമാണു്. എന്നാല്‍ യേശുദേവനെ ചതിച്ച ജൂഡാസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. [https://en.wikipedia.org/wiki/Julius_Caesar സീസറിനെ] ചതിച്ച ബ്രൂട്ടസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. കലയുടെ സാര്‍വ്വ ജനീന സ്വഭാവം ഇവിടെ വ്യക്തമാകുന്നു.&lt;br /&gt;
&lt;br /&gt;
==കല്പനാഭാസം==&lt;br /&gt;
&lt;br /&gt;
ഈ സാര്‍വ്വജനീന സ്വഭാവം വരാതെ വര്‍ണ്ണനകള്‍ തികച്ചും വ്യക്തി നിഷ്ഠങ്ങളാവുമ്പോഴാണു് അവ കല്പനാ ഭാസങ്ങളായി തരംതാഴുന്നതു്. ആ വിധത്തില്‍ തരം താണ വര്‍ണ്ണനകളാണു് എം.ആര്‍.ബി.യുടേതു്. ചെണ്ടകൊട്ടലില്‍ വിദഗ്ദ്ധനായ അച്ചുണ്ണി പൊതുവാളിനെക്കുറിച്ചു് എഴുതണം എം.ആര്‍.ബി.ക്കു്. ഉടനെ അതിനു് ഒരു പൂര്‍വ്വപീഠിക നിര്‍മ്മിക്കുകയായി: &amp;amp;ldquo;ഉണങ്ങിയ പാഴ്ച്ചെടികള്‍ കൊണ്ടു് ഇരുവര്‍ക്കും തവിട്ടുകരയിട്ട പാതയിലൂടെ ഞാന്‍ നടന്നു. വിളര്‍ത്ത, ചൂടുകുറഞ്ഞ വെയില്‍! പാതയുടെ ഇരുഭാഗത്തും മന്ദസ്മിതം മറന്ന മരച്ചില്ലകള്‍ വിളര്‍ത്ത വെയിലില്‍ മങ്ങിക്കിടന്നു. കാട്ടുതാളു് ഒരു നാടത്തിയെപ്പോലെ കൈക്കുമ്പിളുമായി നില്‍ക്കുന്നു. ആകാശമെറിഞ്ഞ മഴത്തുള്ളികളുടെ പളുങ്കു മണികള്‍ ആ കൈക്കുമ്പിളില്‍ തിളങ്ങിക്കണ്ടു.&amp;amp;rdquo; (കുങ്കുമം വാരിക.) അച്ചുണ്ണി പൊതുവാളിന്റെ ചെണ്ടവായനയോടോ ലേഖനത്തില്‍ വിവരിക്കുന്ന വിവാഹത്തിനോടോ ഒരു ബന്ധവുമില്ലാത്ത ഈ വര്‍ണ്ണന കൃത്രിമമാണു്; നാട്യമാണു്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍, Forced ആണു്. ഇത്തരം &amp;amp;lsquo;കണ്‍സീറ്റു&amp;amp;rsquo;കള്‍ കണ്ടു കണ്ടു് കേരളീയര്‍ മടുത്തു കഴിഞ്ഞു.&lt;br /&gt;
&lt;br /&gt;
എം.ആര്‍.ബി. എഴുതുന്നതുപോലെ എഴുതാന്‍ ഒരു പ്രയാസവുമില്ല. സിഗററ്റ് തീര്‍ന്നു പോയി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയില്‍ ചെന്നാല്‍ സിഗററ്റ് വാങ്ങാം. ഞാന്‍ സിഗററ്റ് വാങ്ങുന്നതിന്റെ പൂര്‍വ്വ പീഠിക.&lt;br /&gt;
&lt;br /&gt;
വിജനമായ തെരുവു്. ഒരു മില്‍ക്ക് ബൂത്ത് മാത്രം തുറന്നിരിക്കുന്നു. അതിന്റെ തട്ടില്‍ പാലു നിറച്ച ഏതാനും കുപ്പികള്‍, ശുഭ്രവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളെപ്പോലെ. കുപ്പികളുടെ പിറകില്‍ കറുത്തു മെലിഞ്ഞ ഒരാള്‍, ക്രയവിക്രയാസക്തിയുടെ നീലരേഖപോലെ. ഒരു വെള്ളപ്രാവു് മുകളില്‍ പറക്കുന്നു. അതിന്റെ വെണ്മ പാലിന്റെ വെണ്മയെ പിളര്‍ക്കുന്നു. ഞാന്‍ നടക്കുകയാണു്. എന്നോടൊപ്പം കന്നുകാലികളും നടക്കുന്നു. ഹെഡ്മാസ്റ്റര്‍ അറിയാതെ സ്കൂളില്‍ നിന്നു് ഒളിച്ചിറങ്ങുന്ന പള്ളിക്കള്ളന്മാരാണു് ഈ മൃഗങ്ങള്‍. ഒരു വീട്ടിന്റെ കന്മതിലിന്റെ മുകളില്‍കൂടി എത്തിനോക്കുന്ന ഒരു വെളുത്ത പനിനീര്‍പ്പൂവു് എനിക്കൊരു പുഞ്ചിരി എറിഞ്ഞു തന്നു. ഞാന്‍ വാങ്ങാന്‍ പോകുന്ന സിഗററ്റിന്റെ വെണ്‍മ പോലെ വെണ്‍മയാര്‍ന്ന പുഞ്ചിരി.&lt;br /&gt;
{{***}}&lt;br /&gt;
കലയുടെ വെണ്‍മയാര്‍ന്ന പുഞ്ചിരിയില്ലെങ്കിലും ധിഷണയെ ആഹ്ലാദിപ്പിക്കാന്‍ പോന്ന ചാരുതയുണ്ടു് എം.സി. രാജനാരായണന്റെ &amp;amp;lsquo;ക്രിയവിക്രയം&amp;amp;rsquo; എന്ന കഥയ്ക്കു് (കഥാ മാസിക). മനുഷ്യന്റെ മോഹഭംഗങ്ങളും നിരാശതകളും സ്വപ്നങ്ങളും വാങ്ങാന്‍ ഒരുത്തന്‍ എത്തുന്നു. അവന്‍ പലരുമായി കച്ചവടം നടത്തി. വന്നവന്‍ മരണമാണെന്നു മനസ്സിലാക്കിയപ്പോള്‍ കഥ പറയുന്ന ആള്‍ എഴുന്നേറ്റു് ഓടി. അലിഗറിയാണു് രാജനാരായണന്‍ രചിച്ചിട്ടുള്ളതു്. നല്ല അലിഗറി ധിഷണയെ ആഹ്ലാദിപ്പിക്കും.&lt;br /&gt;
&lt;br /&gt;
==മഹാപ്രതിഭ==&lt;br /&gt;
[[file:JMCoetzee.jpg|thumb|left|]]&lt;br /&gt;
ധിഷണയ്ക്കും ഹൃദയത്തിനും ഒരേ രീതിയില്‍ ആഹ്ലാദമരുളുന്ന നോവലുകളാണു് ദക്ഷിണാഫ്രിക്കക്കാരനായ ജെ.എം. [https://en.wikipedia.org/wiki/J._M._Coetzee കൂറ്റ്സേ]യുടേതു് (J.M.Coetzee). തികച്ചും യാദൃച്ഛികമായിട്ടാണു് അദ്ദേഹത്തിന്റെ &amp;amp;ldquo;[https://en.wikipedia.org/wiki/Waiting_for_the_Barbarians Waiting for the Barbarians]&amp;amp;rdquo; എന്ന ഉജ്ജ്വല കലാശില്പം എനിക്കു കിട്ടിയതു്. അതിനെക്കുറിച്ചു് ഞാന്‍ കലാകൗമുദിയില്‍ എഴുതിയിരുന്നു. ആ ലേഖനത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഞാന്‍ കൂറ്റ്സേക്കു് അയച്ചു കൊടുത്തു. അദ്ദേഹം നല്‍കിയ മറുപടിയില്‍ ഇങ്ങനെയൊരു വാക്യം: &amp;amp;ldquo;I am particularly glad to know that the book has struck a chord in India, since I tried hard in writing the book to purge it of Eurocentrism and to make the Magistrate a man who could as well be Asian as European.&amp;amp;rdquo; കൂറ്റ്സേയുടെ അടുത്ത നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]. എന്നതിനു് സമ്മാനം കിട്ടിയതായി കൗമുദി സര്‍വീസ് ലേഖകന്‍ നമ്മെ അറിയിച്ചിരുന്നല്ലോ. ഈ നോവല്‍ ഒരു ``haunting tale” ആയിരിക്കും' എന്ന് ന്യൂസ് വീക്ക് വിശേഷിപ്പിക്കുന്നു (14 ലക്കം). കൂറ്റ്സേയുടെ നോവല്‍ വിലയിരുത്തിയിട്ടു് `A vision that transcends borders' എന്നു് ന്യൂസ്‌ വീക്ക് രേഖപ്പെടുത്തിയിരിക്കുന്നു. കൂറ്റ്സേ എനിക്കെഴുതിയ കത്തിലെ ആശയം തന്നെയാണു് ന്യൂസ് വീക്കിലെ വാക്യത്തിലും ഭംഗ്യന്തരേണ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതു്. മഹാനായ കലാകാരനാണു് ഈ ദക്ഷിണാഫ്രിക്കാക്കാരന്‍. അതിരുകളെ ലംഘിക്കുന്ന കാഴ്ചപ്പാടുള്ള ഈ സാഹിത്യകാരന്‍ നോബല്‍ സമ്മാനത്തിനു തന്നെ അര്‍ഹനാണെന്നു് ഇതെഴുതുന്ന ആള്‍ വിചാരിക്കുന്നു. പക്ഷേ, സമാധാനത്തിനുള്ള സമ്മാനം വലേസയ്ക്കും സാഹിത്യത്തിനുള്ള സമ്മാനം ഗോള്‍ഡിങ്ങിനും കൊടുക്കുന്ന അക്കാഡമി കൂറ്റ്സേക്കു് അതു കൊടുക്കുമോ?&lt;br /&gt;
{{***}}&lt;br /&gt;
അക്കാഡമി സമ്മാനം കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. മാസ്റ്റര്‍പീസുകളുടെ &amp;amp;mdash; പ്രകൃഷ്ടകൃതികളുടെ &amp;amp;mdash; മേന്മയറിയാന്‍ പ്രയാസമൊന്നുമില്ല. തെളിവുകള്‍ വേണോ? അവയിലതുണ്ടാകും. തെളിവുകള്‍ വേണ്ടേ? വേണ്ടെങ്കിലും മാസ്റ്റര്‍പീസുകളാണെന്നു് സാമാന്യ വായനക്കാരനു് ബോധപ്പെടും. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ തോമസിനു സംശയം. സംശയം പരിഹരിക്കാന്‍ വേണ്ടി യേശു ദേവന്‍ ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുത്തു. വിശ്വാസികള്‍ക്കു് അദ്ദേഹം അവ കാണിച്ചു കൊടുത്തില്ല താനും. &amp;amp;ldquo;ധര്‍മ്മരാജാ&amp;amp;rdquo;യ്ക്കും &amp;amp;ldquo;കാരമാസോവ് സഹോദരന്മാര്‍&amp;amp;rdquo;ക്കും സാദൃശ്യം കല്പിക്കുന്നവരെക്കൊണ്ടു് പടിഞ്ഞാറന്‍ മാസ്റ്റര്‍പീസുകള്‍ വായിപ്പിച്ചാലോ? അവിടെ ഇപ്പറഞ്ഞ സാമാന്യനിയമം പരാജയപ്പെടും. ഇഷ്ടാനിഷ്ടങ്ങളും ദുരഭിപ്രായങ്ങളുമാണു് അത്തരം പ്രസ്താവങ്ങള്‍ക്കു കാരണങ്ങളാവുന്നതു്. ദസ്തേയേവിസ്കിക്കും  സി.വി. രാമന്‍ പിള്ളയ്ക്കും സാദൃശ്യം കല്പിക്കുന്നവര്‍ ഇവോ ആന്‍ഡ്രീച്ചിനും ജെ.എം. കൂറ്റ്സേക്കും അധമസ്ഥാനമേ നല്‍കുകയുള്ളൂ.&lt;br /&gt;
&lt;br /&gt;
==പ്രതികരണം==&lt;br /&gt;
&lt;br /&gt;
അധമത്വം പലവിധത്തിലാണു് നമ്മള്‍ കാണുക. ചില പട്ടണങ്ങളില്‍ ടാക്സിക്കാറുകള്‍ നിരത്തിയിട്ടിരിക്കുന്നതു് കണ്ടിട്ടില്ലേ? ആ കാറുകളുടെ അടുത്തുകൂടെ കാണാന്‍ ഭേദപ്പെട്ട ചെറുപ്പക്കാരി പോയാല്‍ മതി. അവളൊന്നു തിരിഞ്ഞു നോക്കാന്‍വേണ്ടി ചില ഡ്രൈവര്‍മാര്‍ ഇലക്ട്രിക് ഹോണ്‍ ശബ്ദിപ്പിക്കും. &amp;amp;lsquo;റിഫ്ലെക്സ് ആക്ഷന്‍&amp;amp;rsquo; എന്ന മട്ടില്‍ യുവതി ശബ്ദം കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കുകയും ചെയ്യും. പെണ്ണിന്റെ കൂടെ പുരുഷനുണ്ടെങ്കില്‍ ഡ്രൈവര്‍ &amp;amp;lsquo;ഞാനൊന്നുമറിഞ്ഞില്ലേ&amp;amp;rsquo; എന്ന മട്ടു് അഭിനയിക്കും. ആണ്‍പിറന്നവന്‍ ഇല്ലെങ്കില്‍ ഒരാഭാസപ്പുഞ്ചിരിയെങ്കിലും അയാള്‍ അവള്‍ക്കു സമ്മാനിക്കും. ഈ ഡ്രൈവര്‍മാര്‍ക്കു സൈക്കോളജി  അറിഞ്ഞുകൂടാ. അതുകൊണ്ടാണു് അവര്‍ ബാറ്ററിയുടെ &amp;amp;lsquo;ചാര്‍ജ്ജി&amp;amp;rsquo;നു് ഹാനിവരുത്തുന്നതു്. ആരു തിരിഞ്ഞുനോക്കണോ ആ ആളിന്റെ മുതുകില്‍ സൂക്ഷിച്ചു കുറച്ചുനേരം നോക്കിയാല്‍ മതി തീര്‍ച്ചയായും അയാള്‍ &amp;amp;mdash; അവള്‍ &amp;amp;mdash; മുതുകില്‍ അടിയേറ്റതു പോലെ തിരിഞ്ഞു നോക്കും. മനോരാജ്യം വാരികയില്‍ &amp;amp;ldquo;നര്‍മ്മഭാവന&amp;amp;rdquo; എന്ന തലക്കെട്ടിനു താഴെ &amp;amp;ldquo;ആളെറങ്ങണം&amp;amp;rdquo; എന്ന ഹാസ്യ (?) ലേഖനം എഴുതിയ വേളൂര്‍ പി.കെ. രാമചന്ദ്രന്‍ അങ്ങു ദൂരെ വേളുരെവിടെയോ പുറം തിരിഞ്ഞിരിപ്പാണു്. എങ്കിലും മൂന്നു മിനിട്ടു നേരം ഞാനൊന്നു നോക്കട്ടെ. നോക്കി. അതാ രാമചന്ദ്രന്‍ തിരിഞ്ഞു് എന്നെ നോക്കുന്നു. ഞാന്‍ പറയുന്നു: &amp;amp;ldquo;സുഹൃത്തേ ഈ ലോകത്തുള്ള ഏതിനും പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമുണ്ടു്. പ്രതികരണത്തിനു ശക്തിയുണ്ടു്. സോഡിയവും ക്ലോറിനും ചേര്‍ന്നാല്‍ സോഡിയം ക്ലോറൈഡ് ഉണ്ടാകും. അതൊരു പ്രതികരണമാണു്. ഇ.വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനം, വായിച്ചാല്‍ വായിക്കുന്നവന്‍ ചിരിക്കും. ചിരി പ്രതികരണമാണു്. താങ്കളുടെ ഹാസ്യലേഖനം വായിച്ചപ്പോള്‍ എനിക്കു ഛര്‍ദ്ദിക്കണമെന്നുതോന്നി. വമനേച്ഛ ഒരു പ്രതികരണം. അല്ല, ഒരേയൊരു പ്രതികരണം.&lt;br /&gt;
&lt;br /&gt;
==അധികാരമെന്ന മൂര്‍ഖന്‍ പാമ്പു്==&lt;br /&gt;
&lt;br /&gt;
ഒരേ രീതിയിലുള്ള പ്രതികരണമല്ല ജനാധിപത്യത്തിലുള്ള നേതൃത്വവും ഡിക്ടേറ്റര്‍ ഷിപ്പിലുള്ള നേതൃത്വവും ഉളവാക്കുന്നതു്. ബഹുജനത്തിന്റെ സഹകരണമാണു് ജനാധിപത്യത്തിലെ നേതൃത്വത്തിന്റെ അടിസ്ഥാന ഘടകം. ഡിക്ടേറ്റര്‍ പൊതുജനത്തെ പേടിപ്പിച്ചു ഭരിക്കുന്നു. എന്നാല്‍ ജനസംഖ്യയുടെ വര്‍ദ്ധനയാലും സാമ്പദിക വിഭവങ്ങളുടെ ദൗര്‍ലഭ്യത്താലും രാജ്യത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനാധിപത്യത്തിലെ നേതാവു് ക്രമേണ ഡിക്ടേറ്ററായി മാറുന്നു. ഈ ഡിക്ടേറ്റര്‍ പാമ്പാട്ടിയാണെന്നാണു് ദേശാഭിമാനി വാരികയില്‍ &amp;amp;lsquo;കാണികള്‍&amp;amp;rsquo; എന്ന കഥയെഴുതിയ റസാക്ക് കുറ്റിക്കകത്തിന്റെ അഭിപ്രായം. അയാള്‍ പാലൂട്ടി വളര്‍ത്തുന്ന അധികാരമെന്ന മൂര്‍ഖന്‍ പാമ്പു് അയാളെത്തന്നെ കൊത്തുന്നു; കാഴ്ചക്കാരായ ബഹുജനത്തെ കൊത്താന്‍ ഓടിക്കുന്നു. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം കഥാകാരന്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
==തര്‍ജ്ജമ==&lt;br /&gt;
&lt;br /&gt;
ഭംഗിയാര്‍ന്ന ഭാഷാന്തരീകരണം അത്ര എളുപ്പമല്ല. തര്‍ജ്ജമയെക്കുറിച്ചുള്ള നേരമ്പോക്കുകള്‍ പലതാണു്. എം.പി. മന്മഥന്‍ എന്നോടു പറ‍ഞ്ഞ ഒരു സംഭവം. &amp;amp;ldquo;പ്രധാനമന്ത്രിക്കു് മറ്റു മന്ത്രിമാരെ നിയമിക്കാനും പിരിച്ചു വിടാനും അധികാരമുണ്ടു്.” ഈ വാക്യം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യാന്‍ മന്മഥന്‍ സാറു് മഹാത്മാ ഗാന്ധി കോളേജിലെ അക്കാലത്തെ ഒരു വിദ്യാര്‍ത്ഥിയോടു് ആവശ്യപ്പെട്ടു. കുട്ടി തര്‍ജ്ജമ നല്‍കി: The prime minister has powers to appoint and disappoint the other ministers.&lt;br /&gt;
&lt;br /&gt;
കേരളത്തില്‍ വിമോചന സമരം നടക്കുന്ന കാലം. ആ സമരത്തെ അനുകൂലിച്ചു പ്രസംഗിക്കാന്‍ വടക്കേയിന്ത്യയില്‍ നിന്നു് പ്രശസ്തനായ നേതാവു് വന്നു. അദ്ദേഹം ഇംഗ്ലീഷില്‍ പ്രസംഗിച്ചു: In regard to the question of insecurity you can approach it in two ways. തര്‍ജ്ജമക്കാരനായ കോണ്‍ഗ്രസ്സുകാരന്‍ (സി.പി. രാമസ്വാമി അയ്യരുടെ കാലത്തു് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്നു അദ്ദേഹം കുറെക്കാലം) പറഞ്ഞു: &amp;amp;ldquo;തിരുവനന്തപുരത്തു് അരക്ഷിതാവസ്ഥയുണ്ടു്, കൊല്ലത്തും ആറ്റിങ്ങലും അരക്ഷിതാവസ്ഥയുണ്ടു്. ചുരുക്കത്തില്‍ അരക്ഷിതാവസ്ഥയില്ലാത്ത സ്ഥലമേയില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സി.പി. രാമസ്വാമി അയ്യര്‍ പത്തു കൊല്ലം മുന്‍പു് തിരുവനന്തപുരത്തു് പ്രസംഗിച്ച സന്ദര്‍ഭത്തില്‍ തര്‍ജ്ജമക്കാരന്‍ ഒരു മലയാളം പ്രൊഫസറായിരുന്നു. സി.പി. &amp;amp;ldquo;Siva was born as a Harijan” എന്നു പറഞ്ഞപ്പോള്‍ പ്രൊഫസര്‍ &amp;amp;ldquo;ഹരിജന്‍ ശിവനായി അവതരിച്ചു&amp;amp;rdquo; എന്നു തര്‍ജ്ജമ ചെയ്തു. &amp;amp;ldquo;ഞാനങ്ങനെയല്ല പറഞ്ഞതു്&amp;amp;rdquo; എന്നു സി.പി. മലയാളത്തില്‍ അറിയിച്ചു.&lt;br /&gt;
&lt;br /&gt;
ഈ നേരമ്പോക്കുകള്‍ (എല്ലാം യഥാര്‍ത്ഥ സംഭവങ്ങള്‍) പോകട്ടെ. വരമൊഴിയുടെ തര്‍ജ്ജമ തന്നെ ദുഷ്കരകൃത്യം. വാമൊഴിയുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഹിന്ദി പ്രസംഗം, വളരെക്കാലമായി ഹിന്ദി കൈകാര്യം ചെയ്യാത്ത ഒരാള്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ തെറ്റുപറ്റിയെങ്കില്‍ അതു ക്ഷന്തവ്യമാണ്. പാണ്ഡിത്യമെന്നതു് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും കൈകാര്യം ചെയ്യലുമാണു്. എപ്പോള്‍ പുസ്തകമടച്ചുവയ്ക്കുന്നുവോ അപ്പോള്‍ പാണ്ഡിത്യവും അപ്രത്യക്ഷമാകും. ഞാന്‍ എം.എ. ക്ലാസ്സില്‍ വ്യാകരണം പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി ഞാന്‍ വ്യാകരണ ഗ്രന്ഥങ്ങള്‍ തൊടാറില്ല. എനിക്കു് ഇപ്പോള്‍ വ്യാകരണമറിഞ്ഞുകൂടാ. ഇത്രയുമെഴുതിയതു് കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ എനിക്കു് അഭിമതനായ രാജൂ നായര്‍ പ്രസിഡന്റിന്റെ പ്രഭാഷണം തര്‍ജ്ജമ ചെയ്ത മാന്യനെ ദീപിക വാരികയിലെ ഒരു ഹാസ്യചിത്രത്തിലൂടെ പരിഹസിച്ചിരിക്കുന്നതു് കണ്ടതിനാലാണു്. വ്യക്തികളെ വിമര്‍ശിച്ചു് പത്രാധിപര്‍ക്ക് &amp;amp;lsquo;മുഖപ്രസംഗം&amp;amp;rsquo; എഴുതാം, അതു സമുദായത്തിന്റെ ഭദ്രതയ്ക്കു വേണ്ടതാണെന്നു തോന്നിയാല്‍. കലയിലൂടെ വ്യക്തിവിദ്വേഷ പ്രകടനം പാടില്ല. വിശേഷവ്യക്ത്യുദ്ദേശകങ്ങളായ (Personal) വിമര്‍ശനങ്ങള്‍ പാടില്ല. അതു കലയ്ക്കു ജീര്‍ണ്ണതവരുത്തും.&lt;br /&gt;
&lt;br /&gt;
==ശാസ്ത്രവും കലയും==&lt;br /&gt;
&lt;br /&gt;
ജീര്‍ണ്ണതയില്ലാത്ത ഒരു മണ്ഡലമുണ്ടു്; ശാസ്ത്രം, ക്വാണ്ടം സിദ്ധാന്തം ആവിര്‍ഭവിച്ചതോടു കൂടി പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കു മാറ്റം വന്നു കഴിഞ്ഞു. നമ്മള്‍ എന്തു മനസ്സില്‍ ചിത്രീകരിക്കുന്നുവോ അതാണത്രേ നമ്മള്‍ കാണുന്നതു്. എന്റെ മേശയുടെ പുറത്തിരിക്കുന്ന ഈ വെള്ളക്കടലാസ്സു് പരമാണുക്കളുടെ സമാഹാരമല്ല. നമ്മള്‍ നോക്കുന്നതു വരെ പരമാണുക്കള്‍ ഇല്ല പോലും. ഈ ശാസ്ത്രീയ സങ്കല്പത്തിനു യോജിച്ചിരിക്കുന്നു മുണ്ടൂര്‍ സേതുമാധവന്റെ &amp;amp;ldquo;സീത പറയുമായിരുന്നു&amp;amp;rdquo; എന്ന മനസ്സിലാകാത്ത കഥ. നോക്കുന്നതു വരെ അതു മാതൃഭൂമി വാരികയിലില്ല. നോക്കുമ്പോള്‍ നമ്മള്‍ നേരത്തെ എന്തു സങ്കല്പിച്ചുവോ അതു കാണുകയും ചെയ്യുന്നു. ഐന്‍സ്റ്റൈന്റെ സങ്കല്പമനുസരിച്ചു് പ്രകാശം &amp;amp;lsquo;പാര്‍ട്ടിക്ക്&amp;amp;rsquo;ളാണു് &amp;amp;mdash; കണമാണു്. വേറൊരു ശാസ്ത്രജ്ഞന്റെ മതമനുസരിച്ചു് അതു് തരംഗമാണു്. പ്രകാശത്തെ തരംഗമായും കണമായും കാണാം. പരീക്ഷണങ്ങള്‍ക്കു വ്യത്യാസം വരുത്തിയാല്‍ മതി. സേതുമാധവന്റെ കഥ ഉപന്യാസമാണോ? അതേ ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണതയാല്‍ ശുദ്ധമായ നോണ്‍സെന്‍സാണോ? അതേ, ഏതു രീതിയിലും കാണാം. ശാസ്ത്രവും കലയും യോജിക്കുകയാണിവിടെ.&lt;br /&gt;
&lt;br /&gt;
==രാജ്യതന്ത്രജ്ഞനോ? അതോ&amp;amp;hellip;==&lt;br /&gt;
[[file:CheGuevara.jpg|thumb|right|ഏര്‍ണ്ണസ്റ്റോ ഗേവാരാ]]&lt;br /&gt;
ഷ്റൂള്‍ റേഷീസ് ദബ്രേ ഫ്രഞ്ച് ജര്‍ണ്ണലിസ്റ്റാണു്. കാസ്ട്രോയുമായി പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം  Revolution in the Revolution എന്ന പുസ്തകമെഴുതി. ഗറില്ല യുദ്ധമുറകളെക്കുറിച്ചാണു് ആ ഗ്രന്ഥം. ക്യൂബന്‍ വിപ്ലവകാരി [https://en.wikipedia.org/wiki/Che_Guevara ഏര്‍ണ്ണസ്റ്റോ ഗേവാരായുടെ] (Ernesto Guevara) കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ദബ്രേ, അദ്ദേഹം (ഗേവാരാ) വധിക്കപ്പെട്ടതിനു ശേഷം ബന്ധനസ്ഥനായി. മുപ്പതു വര്‍ഷത്തെ കാരാഗൃഹവാസമാണു് ശത്രുക്കള്‍ അദ്ദേഹത്തിനു നല്‍കിയതു്. ഷാങ് പോള്‍ സാര്‍ത്രും ആങ്ദ്രേ മല്‍റോയും മറ്റും ഇടപെട്ടതിന്റെ ഫലമായി ദബ്രേക്ക് തടവറയില്‍ നിന്നു മോചനം ലഭിച്ചു. ഇപ്പോള്‍ അദ്ദേഹം ഫ്രാങ്സ്വ മോറീസ് മീതേറാങ്ങിന്റെ ഉപദേശകനാണു്. ഈ വിപ്ലവകാരിക്കു് വന്ന അധഃപതനത്തെക്കുറിച്ചു് കൗമുദി ന്യൂസ് സര്‍വ്വീസ് ലേഖകന്‍ ഉപന്യസിക്കുന്നു. വിജയം കൈവരിച്ച വിപ്ലവകാരി രാജ്യതന്ത്രജ്ഞന്‍; പരാജയപ്പെട്ട വിപ്ലവകാരി &amp;amp;lsquo;ക്രിമിനല്‍&amp;amp;rsquo; (കുറ്റവാളി) എന്നു് എറിക് ഫ്രം എവിടെയോ എഴുതിയിട്ടുണ്ടു്. ദബ്രേക്ക് അറിയാമായിരിക്കും ഫ്രം എവിടെയാണു് അതെഴുതിയതെന്നു്.&lt;br /&gt;
{{***}}&lt;br /&gt;
തിരുവനന്തപുരത്തെ ഒരു ലോ‍ഡ്ജില്‍ [https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] താമസിക്കുന്ന കാലം. നിത്യ സന്ദര്‍ശകനായ ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ഒരു സുന്ദരി കവിത തിരുത്താന്‍ വന്നു. &amp;amp;lsquo;ഈ പ്രയോഗം ശരിയാണോ&amp;amp;rsquo; എന്നു ചോദിച്ചുകൊണ്ടു് അവള്‍ ചുവന്ന &amp;amp;lsquo;നെയ്ല്‍ പോളി&amp;amp;rsquo;ഷിട്ട ചൂണ്ടു വിരല്‍ വെള്ളക്കടലാസ്സില്‍ അമര്‍ത്തി. കടലാസ്സില്‍ പനിനീര്‍പ്പൂക്കള്‍ വീണു. എന്തൊരു ചേതോഹരമായ ദൃശ്യം എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16122</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16122"/>
		<updated>2016-08-29T03:58:26Z</updated>

		<summary type="html">&lt;p&gt;Rahul: /* കെ. സുരേന്ദ്രന്റെ നേര്‍ക്കു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/K._Damodaran കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/K.M_Panicker സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/Muttathu_Varkey മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/K._Surendran കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16121</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16121"/>
		<updated>2016-08-29T03:57:28Z</updated>

		<summary type="html">&lt;p&gt;Rahul: /* കെ. സുരേന്ദ്രന്റെ നേര്‍ക്കു് */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/K._Damodaran കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/K.M_Panicker സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/Muttathu_Varkey മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16120</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16120"/>
		<updated>2016-08-29T03:56:14Z</updated>

		<summary type="html">&lt;p&gt;Rahul: /* ധിഷണയുടെ സ്ഫുലിംഗം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/K._Damodaran കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/K.M_Panicker സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16119</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16119"/>
		<updated>2016-08-29T03:54:42Z</updated>

		<summary type="html">&lt;p&gt;Rahul: /* ധിഷണയുടെ സ്ഫുലിംഗം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/K._Damodaran കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16118</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16118"/>
		<updated>2016-08-29T03:53:36Z</updated>

		<summary type="html">&lt;p&gt;Rahul: /* ധിഷണയുടെ സ്ഫുലിംഗം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/EMS ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%A6%E0%B4%BE%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16117</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16117"/>
		<updated>2016-08-29T03:52:08Z</updated>

		<summary type="html">&lt;p&gt;Rahul: /* ധിഷണയുടെ സ്ഫുലിംഗം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/C._Achutha_Menon സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C._%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%A6%E0%B4%BE%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16116</id>
		<title>സാഹിത്യവാരഫലം 1983 11 27</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_11_27&amp;diff=16116"/>
		<updated>2016-08-29T03:50:47Z</updated>

		<summary type="html">&lt;p&gt;Rahul: /* ധിഷണയുടെ സ്ഫുലിംഗം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-11.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 11 27&lt;br /&gt;
| volume = &lt;br /&gt;
| issue = 428&lt;br /&gt;
| previous = 1983 11 20&lt;br /&gt;
| next = 1983 12 04&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
428/1983/11/27&lt;br /&gt;
--&amp;gt;&lt;br /&gt;
​​​ &lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ ത്വഗ്‌രോഗവിഭാഗത്തില്‍ ജോലിയുള്ള ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ കുറച്ചുകാലം മുന്‍പ് പോയിരുന്നു; എന്റെ മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടര്‍. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോള്‍ സുന്ദരിയായ ഒരു ചെറുപ്പക്കാരി മറ്റൊരു ത്വഗ്‌രോഗവിദഗ്ദ്ധനെ കാണാന്‍ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ട് അദ്ദേഹം എന്റെ മകന്റെ കൂട്ടുകാരന്‍ ഡോക്ടറെ അര്‍ത്ഥവത്തായി നോക്കി. എന്നിട്ട് &amp;amp;lsquo;ഹാന്‍സന്‍&amp;amp;rsquo; എന്ന് പതുക്കെ പറഞ്ഞു. എനിക്ക് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന [https://en.wikipedia.org/wiki/Mycobacterium_leprae Mycobacterium leprae] കണ്ടുപിടിച്ച നോര്‍വീജിയന്‍ ഡോക്ടറാണ് [https://en.wikipedia.org/wiki/Gerhard_Armauer_Hansen ജി.എച്ച്. ഹാന്‍സന്‍]. അതുകൊണ്ട് കുഷ്ഠരോഗത്തിന് &amp;amp;lsquo;ഹാന്‍സന്‍സ് ഡിസീസ്&amp;amp;rsquo; എന്നു പറയാറുണ്ട്. ചെറുപ്പക്കാരിക്ക് കുഷ്ഠരോഗമാണെന്നാണ് ഡോക്ടര്‍ സഹപ്രവര്‍ത്തകനെ അറിയിച്ചത്. രോഗിണിക്ക് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗര്‍ഭാശയമോ നോക്കിയതിനു ശേഷം ഡോക്ടര്‍ &amp;amp;lsquo;നിയോപ്ലാസം&amp;amp;rsquo; എന്ന് അടുത്തു നില്‍ക്കുന്ന ഡോക്ടറോട് പറഞ്ഞാല്‍ അത് &amp;amp;lsquo;കാന്‍സറാ&amp;amp;rsquo;ണെന്ന് അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. &amp;amp;ldquo;ഫിലിപ്പീന്‍സിലെ ഭരണാധികാരിയാര്? അല്ലെങ്കില്‍ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിന്‍ തന്നെയോ?&amp;amp;rdquo; എന്ന് ഡോക്ടറോട് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുവരും. എന്നാല്‍ രോഗിയെ നോക്കിയിട്ട് &amp;amp;ldquo;ഹി ഇസ് സഫറിങ് ഫ്രം മെതിമഗ്ലോബിനീമിയ ([https://en.wikipedia.org/wiki/Methemoglobinemia Methemoglobinemia]) എന്നു &amp;amp;lsquo;കാച്ചിക്കളയും.&amp;amp;rsquo; ഒരിക്കല്‍ ഇതു കേട്ടതാണ് ഞാന്‍. കേട്ടപാടെ &amp;amp;lsquo;പൈ എന്ന കമ്പനി&amp;amp;rsquo;യിലേക്ക് ഓടി, മെഡിക്കല്‍ ഡിക്ഷ്ണറി നോക്കാന്‍ (വീട്ടില്‍ അതില്ല). നോക്കി. മെതിമഗ്ലോബിന്‍ എന്നുപറഞ്ഞാല്‍ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേര്‍ന്ന് ചാരനിറമാര്‍ന്ന് രക്തത്തിലുണ്ടാകുന്ന ഒരു പദാര്‍ത്ഥം. ചില മരുന്നുകള്‍ കഴിച്ചാല്‍ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇത് രക്തത്തില്‍ വരുമ്പോഴാണ് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നത്. &amp;amp;ldquo;അത് അങ്ങ് എങ്ങനെ കണ്ടുപിടിച്ചു ഡോക്ടര്‍?&amp;amp;rdquo; എന്നു വിനയത്തോടെ നമ്മള്‍ ചോദിച്ചാല്‍ &amp;amp;ldquo;ഹി ഹാസ് സയാനോസിസ്&amp;amp;rdquo; എന്നു പറയും. വീണ്ടും പൈ ആന്‍ഡ് കമ്പനിയിലേക്ക് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.&lt;br /&gt;
&lt;br /&gt;
ചിലപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോട് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് &amp;amp;mdash; [https://en.wikipedia.org/wiki/Coccidioidomycosis Coccidioidomycosis]. അതുകേട്ട് മൂന്നു പേരുടെയും കണ്ണു തള്ളിപ്പോയി. അവരും മെഡിക്കല്‍ കോളേജ് ലൈബ്രറിയിലേക്ക് ഓടിയിരിക്കും. ഈ ഡോക്ടര്‍മാരെപ്പോലെയാണ് നവീന നിരൂപകര്‍. &amp;amp;ldquo;വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്ക് കൂട്ടിയിണക്കി പദങ്ങളിലൂടെ പുനര്‍ജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണ് &amp;amp;lsquo;മയ്യഴിപ്പുഴയുടെ തീരങ്ങ&amp;amp;rsquo;ളില്‍ കാണുന്നത്.&amp;amp;rdquo; എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?&lt;br /&gt;
&lt;br /&gt;
==ഭാവിചിന്ത==&lt;br /&gt;
&lt;br /&gt;
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാല്‍ ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ.പി. ശൈലജയ്ക്കാണ് &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ ഒന്നാം സമ്മാനം കിട്ടിയത്. അവരുടെ &amp;amp;lsquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rsquo; എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തില്‍ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങള്‍ വരച്ച് ഏടത്തിയുടെ ജീവിതം ധന്യമാണ് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തില്‍ ആധ്യാത്മകതയുടെ സ്വര്‍ണ്ണത്തൂവല്‍ കിട്ടിയെങ്കില്‍ എന്ന് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോള്‍ കോള്‍റിജ്ജിന്റെ ഒരു വാക്യം എന്റെ ഓര്‍മ്മയിലെത്തി. ആശയമെന്നാല്‍ ഭാവിചിന്തയെ ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം. സ്മൃതപ്രായമായ വാക്യത്തില്‍ &amp;amp;mdash; എപ്പിഗ്രാമില്‍ &amp;amp;mdash; ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉള്‍ക്കൊള്ളുന്ന ആശയത്തെ പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്ന്. എന്നാല്‍ ശ്രീമതിയുടെ കഥയ്ക്ക് സാംഗോപാംഗത്വമില്ല. അംഗങ്ങളും ഉപാംഗങ്ങളും ചേര്‍ന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തില്‍ നിന്ന് മറ്റൊരാശയത്തിലേക്ക് ഹനുമാഞ്ചാട്ടം ചാടുന്നു കഥയെഴുത്തുകാരി. എന്നാല്‍ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയില്‍ നിവേശിപ്പിച്ചിരിക്കുന്ന &amp;amp;ldquo;സ്വര്‍ണ്ണപ്പക്ഷിയുടെ തൂവല്‍&amp;amp;rdquo; അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല. &amp;amp;lsquo;ഒരു അമെച്ച്വറിഷ്&amp;amp;rsquo; കഥ.&lt;br /&gt;
&lt;br /&gt;
==കലാജന്യമായ ആഹ്ലാദം==&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അമെച്ച്വറിഷ്&amp;amp;rsquo; എന്നു മുകളിലെഴുതിയത് &amp;amp;lsquo;അവിദഗ്ദ്ധം&amp;amp;rsquo; എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അമെച്ച്വര്‍ (അമെറ്റ്യുര്‍ എന്നും ഉച്ചാരണം) എന്ന നാമത്തിന് ധനപരമായ ലക്ഷ്യം കൂടാതെ വെറും ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആള്‍ എന്ന നല്ല അര്‍ത്ഥവുമുണ്ട്. ഗൃഹലക്ഷ്മിയില്‍ &amp;amp;ldquo;മുത്ത് അടര്‍ന്ന ചിപ്പി&amp;amp;rsquo; എന്ന കാവ്യമെഴുതിയ ശ്രീമതി സരു, ധന്വന്തരി കവിതയുടെ ലോകത്ത് അമെച്ച്വറായിരിക്കാം. എന്നാല്‍ കവിതയെ സംബന്ധിച്ച് കൃതഹസ്തതയുള്ള സ്ത്രീയാണ്. കുഞ്ഞിന്റെ മരണത്തില്‍ ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആര്‍ദ്രമാക്കുകയും ചെയ്തു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::&amp;amp;ldquo;ഈറന്‍ മിഴിയാല്‍ മനസ്സിന്നകത്തള-&lt;br /&gt;
::മാകെ ഞാന്‍ വീണ്ടും തിരഞ്ഞിടുമ്പോള്‍&lt;br /&gt;
::കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-&lt;br /&gt;
::ച്ചില്ലുകള്‍ വെട്ടിത്തിളങ്ങിടുന്നൂ.&lt;br /&gt;
::എന്‍മകള്‍ പാടിയുറക്കിയ പാവക-&lt;br /&gt;
::ളിന്നും മയങ്ങിക്കിടന്നിടുന്നു.&lt;br /&gt;
::പൂക്കളും മണ്ണുമിലകളും കൊണ്ടവള്‍&lt;br /&gt;
::തീര്‍ത്ത കൊട്ടാരം തകര്‍ന്നുപോയി,&lt;br /&gt;
::വീണൊരീ കൊട്ടാരവാതിലില്‍നിന്നുഞാ-&lt;br /&gt;
::നോമനേ യൊന്നുകരഞ്ഞിടട്ടേ.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ എന്റെ മിഴിനീര്‍ കലാജന്യമായ ആഹ്ലാദത്തിന്റെതാണ്.&lt;br /&gt;
&lt;br /&gt;
==അസുലഭമായ അനുഭവം==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം രണ്ടു തരത്തിലാണ്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിന് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളില്‍ ഉത്കൃഷ്ടങ്ങളായവ പലതും മസ്തിഷ്കത്തിന് ആഹ്ലാദമരുളുന്നവയാണ്. അവയില്‍ ഒരു നോവലാണ് റസ്സല്‍ മക്കോര്‍മിക് (Russell McCormmach) എഴുതിയ [https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist Night Thoughts of A Classical Physicist] എന്നത് (കിങ് പെന്‍ഗ്വിന്‍ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത അന്യാദൃശമാണ്. ക്ലാസ്സിക്കല്‍ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണ് കല്പിത കഥാപാത്രമായ വിക്തോര്‍ യാക്കോബ്. ക്ലാസ്സിക്കല്‍ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം ഭൗതികമാണ്. വസ്തുനിഷ്ഠമാണ്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കല്‍ ശാസ്ത്രജ്ഞമാരുടെ കൗതുകം. എന്നാല്‍ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical world എന്ന ഗ്രന്ഥത്തില്‍ [https://en.wikipedia.org/wiki/Arthur_Eddington എഡിങ്ടണ്‍] എഴുതി: &amp;amp;ldquo;Physical science has limited it&amp;amp;rsquo;s scope so as to leave a back ground which we are at liberty to, or even invited to fill with a reality of spiritual import&amp;amp;rdquo;. നവീനഭൗതികശാസ്ത്രം തെന്നിമാറുന്ന സത്യത്തിലേക്ക് കൈചൂണ്ടിയപ്പോള്‍ ക്ലാസ്സിക്കല്‍ ഫിസിസിസ്റ്റുകള്‍ ഭയന്നു. ആ രീതിയില്‍ ഭയന്നു തകര്‍ന്നടിയുന്ന കഥാപാത്രമാണ് മക്കോര്‍മിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐന്‍സ്റ്റൈന്റെയും സിദ്ധാന്തങ്ങള്‍കണ്ട് അയാള്‍ അമ്പരന്നു. വര്‍ഷം 1918. സ്ഥലം ഒരു ജര്‍മ്മന്‍ നഗരം. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി തകര്‍ന്നതു പോലെ യാക്കോബും തകര്‍ന്നു. യാക്കോബിന്റെ ഈ ദുരന്തത്തിന് എല്ലാ മണ്ഡലങ്ങളെ സാംഗത്യമുണ്ട്. ഉല്‍പതിഷ്ണുത്വത്തിന്റെ അടിയേറ്റ് അസത്യാത്മകമായ യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പാരായണം ഒരസുലഭാനുഭവമാണ്.&lt;br /&gt;
&lt;br /&gt;
==മാറ്റം വരാത്ത കഥകള്‍==&lt;br /&gt;
&lt;br /&gt;
അസുലഭങ്ങളായ അനുഭവങ്ങളില്‍ ഒന്നാണ് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നത്. ഇതെഴുതുന്ന ആളിന് അഞ്ചുവയസ്സായിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ട്. ഒരു കേടുമില്ലാതെ. &amp;amp;lsquo;രാമന്‍ പിള്ള സ്റ്റുഡിയോ&amp;amp;rsquo; എന്ന് റബ്ബര്‍ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാന്‍ വയ്യാത്ത മട്ടില്‍ ആയിപ്പോയിരിക്കുന്നു. ആറു കൊല്ലം മുന്‍പ് അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ പെന്‍ഗ്വിന്‍ ബുക്കുകളുടെ കടലാസ്സ് പൊടിഞ്ഞു പോയി. കടലാസ്സില്‍ [https://en.wikipedia.org/wiki/Wood_fibre wood fiber] കൂടിയിരുന്നാല്‍ അത് ദീര്‍ഘകാലമിരിക്കും. മുദ്രപ്പത്രങ്ങളില്‍ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണ് അവ വളരെക്കാലമിരിക്കുന്നത്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാല്‍ വളരെക്കാലം ഇടാം. ഇന്ന് കഷ്ടിച്ച് രണ്ടു മാസം.&lt;br /&gt;
&lt;br /&gt;
ചെറുകഥകളും ഇതുപോലെയാണ്. മലബാര്‍ സുകുമാരന്റെ &amp;amp;ldquo;ആരാന്റെ കുട്ടിയും&amp;amp;rdquo;, &amp;amp;ldquo;കൂനേയുടെ ചികിത്സയും&amp;amp;rdquo; (പേര് ഇതുതന്നെയോ എന്തോ) &amp;amp;ldquo;ജഡ്ജിയുടെ കോട്ടും&amp;amp;rdquo; ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലെത്തെ പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണ്. അതുകൊണ്ട് അവയില്‍ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരന്‍ വായിച്ചു കഴിഞ്ഞാലുടന്‍ അവ മരിക്കുന്നു. കുങ്കുമം വാരികയില്‍ (ലക്കം 10) വസുമതി എഴുതിയ &amp;amp;ldquo;വിവാഹസമ്മാനം&amp;amp;rdquo; എന്ന കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങള്‍കൊണ്ട് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ മറ്റൊരുവന്റെതായിത്തീരുമ്പോള്‍ പുരുഷന്‍ ദുഃഖം മറക്കാന്‍ വേണ്ടി കുടിക്കുന്നതാണ് ഇതിലെ കഥ. കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞ് &amp;amp;ldquo;കൊച്ചുവര്‍ത്തമാനക്കാരി&amp;amp;rdquo;യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടന്‍ പെന്‍ നല്ലതാണെങ്കില്‍ ശതാബ്ദങ്ങളോളമിരിക്കും. ഞാന്‍ ഈ ലേഖനമെഴുതാന്‍ ഉപയോഗിക്കുന്ന പേന എന്റെ കൈയില്‍ കിട്ടിയിട്ട് അമ്പതു വര്‍ഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണ് ഞാന്‍ ഫോര്‍ത് ഫോമില്‍ കണക്കു പരീക്ഷയ്ക്കു തോറ്റത്. എം.എ. പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സില്‍ ജയിക്കാന്‍ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകള്‍ക്ക് മാറ്റം വരില്ല.&lt;br /&gt;
{{***}}​​ &lt;br /&gt;
മാറ്റം വരാത്തത് കഥകള്‍ക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നല്‍കാം. ഓഫീസില്‍ ജോലിയുള്ള രണ്ടു കൂട്ടുകാരികള്‍ ബസ്സില്‍ കയറി. ഒരാള്‍ നോട്ടെടുത്ത് കൈയില്‍ വച്ചിരിക്കുന്നു. മറ്റേയാള്‍ക്ക് ബാഗില്‍ നിന്ന് പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നു കൊണ്ട് അതെടുക്കാന്‍ വയ്യ. &amp;amp;ldquo;എന്റെ ടിക്കറ്റും കൂടി വാങ്ങിച്ചേക്കൂ&amp;amp;rdquo; എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേര്‍ക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ ബാഗ് തുറന്ന് നാല്പതു പൈസ എടുത്ത് കൊടുത്തു അതുവാങ്ങാന്‍ തയ്യാറായി നിന്ന സ്ത്രീക്ക്. അവരതു വേഗം വാങ്ങി &amp;amp;lsquo;പോട്ടെ&amp;amp;rsquo; എന്നു പറഞ്ഞ് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.&lt;br /&gt;
&lt;br /&gt;
==കന്യകാത്വം. വേശ്യാത്വം==&lt;br /&gt;
[[File:Homer.jpg|thumb|left|ഹോമര്‍]]&lt;br /&gt;
&lt;br /&gt;
ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ഒന്ന് ഗ്രീക്കു കവി [https://en.wikipedia.org/wiki/Homer ഹോമര്‍] പറഞ്ഞത്. രണ്ട് ഗ്രീക്കു കവി [https://en.wikipedia.org/wiki/Hesiod ഹീസിയഡ് (Hesiod)]  പറഞ്ഞത്. ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വര്‍ഗ്ഗം ഭര്‍ത്താവ്; ഭൂമി ഭാര്യ. അവരുടെ മകന്‍ ക്രോണസ്. സ്വര്‍ഗ്ഗവും ഭൂമിയും രതിക്രീഡയില്‍ ഏര്‍പെട്ടിരുന്നപ്പോള്‍ മകന് ഈര്‍ഷ്യയുണ്ടായി. അവന്‍ അച്ഛന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അത് കടലില്‍ വന്നു വീണപ്പോള്‍ അതില്‍ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി രേതസ്സ് സമുദ്രത്തെ ഗര്‍ഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണ് അഫ്രൊഡൈറ്റി. അവള്‍ അഗ്നിദേവനായ ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാള്‍. അതുകൊണ്ട് അഫ്രൊഡൈറ്റി യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണ് കാമദേവനായ ഈറോസ്. ഫിനീഷ്യന്‍ രതിദേവത അസ്റ്റാര്‍ട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയില്‍ നിന്ന് വിഭിന്നകളല്ല. ഈ അഞ്ചു പേരും സുചരിതകളാണ്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന ഫാന്റസിക്ക് യോജിച്ച മട്ടിലാണ് ഈ ദേവതകള്‍ക്ക് ദ്വന്ദഭാവം നല്‍കിയിട്ടുള്ളത്. ഭാരതത്തിലോ? പാര്‍വതിയാണ് ശക്തിയുടെ പ്രതിരൂപം. ആ ദേവിയില്‍ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാന്‍ വയ്യ. പ്രകാശത്തിന്റെ &amp;amp;mdash; ശുക്ലപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് പാര്‍വ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ച്) അന്ധകാരത്തിന്റെ &amp;amp;mdash; ശ്യാമപക്ഷത്തിന്റെ &amp;amp;mdash; ദേവതയാണ് കാളി. പാര്‍വ്വതി/കാളി ഈ ദേവതകളില്‍ മേല്പറഞ്ഞ ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികര്‍. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയര്‍ത്തും. ഏതു വേശ്യയിലും വിശുദ്ധി തലയുയര്‍ത്തും. അടുത്ത വീട്ടിലെ പുരുഷന്‍ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭര്‍ത്താവിനോടു പറയുമ്പോള്‍ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാള്‍ വിശ്വസിച്ചാല്‍ ഏഭ്യനാണ് ആ മനുഷ്യന്‍ എന്നു മാത്രം കരുതിയാല്‍ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു് &amp;amp;mdash; വേശ്യാത്വം &amp;amp;mdash; പരാതിയായി പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി.എ.എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ &amp;amp;ldquo;ഉളി&amp;amp;rdquo; എന്ന പരമ ബോറന്‍ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങള്‍ എനിക്കെഴുതാന്‍ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി. (അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭര്‍ത്താവിനോടു് പരാതി പറയുന്നവളാണു്.)&lt;br /&gt;
&lt;br /&gt;
===ധിഷണയുടെ സ്ഫുലിംഗം===&lt;br /&gt;
[[file:Jehru.jpg|thumb|right|ജവാഹര്‍ലാല്‍ നെഹ്റു]]&lt;br /&gt;
&lt;br /&gt;
രാഷ്ട്രവ്യവഹാരത്തില്‍ കീര്‍ത്തിയാര്‍ജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു ബഹുമാനമില്ല. എന്നാല്‍ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാല്‍ അവര്‍ (ജനം) അതിരറ്റ ആദരം പ്രകടിപ്പിക്കും. [https://en.wikipedia.org/wiki/Jawaharlal_Nehru ജവാഹര്‍ലാല്‍ നെഹ്റു]വിനെക്കാള്‍ വലിയ രാഷ്ട്രതന്ത്രജ്ഞന്മാര്‍ ഭാരതത്തിലുണ്ടിയിട്ടുണ്ടു്. പക്ഷേ, ആത്മകഥയും [https://en.wikipedia.org/wiki/The_Discovery_of_India ഡിസ്കവറി ഒഫ് ഇന്ത്യ]യും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയര്‍ക്കു ബഹുമാനം. ഫ്രാന്‍സിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്നു ആങ്ദ്രേ മാല്‍റോ. &amp;amp;ldquo;നിശ്ശബ്ദതയുടെ ശബ്ദം&amp;amp;rdquo; എന്ന കലാവിമര്‍ശന ഗ്രന്ഥവും മാസ്റ്റര്‍ പീസുകളായി പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതു്. കേരളത്തിലെ [https://ml.wikipedia.org/wiki/Panampilly_Govinda_Menon പനമ്പിള്ളി ഗോവിന്ദമേനോന്‍], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB സി. അച്ചുതമേനോന്‍], [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C._%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C ഇ.എം.എസ്. നമ്പൂതിരിപ്പാടു്], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%A6%E0%B4%BE%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB കെ. ദാമോദരന്‍] എന്നിവര്‍ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു നേതാക്കന്മാര്‍ക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാല്‍ മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികള്‍ ഈ ധിഷണാസ്ഫുലിംഗങ്ങള്‍ കൊണ്ടാണു് ആകര്‍ഷകങ്ങളാകുന്നത്. ജനയുഗം വാരികയില്‍ &amp;amp;lsquo;ആര്യാടു് ഗോപിയോടു ചോദിക്കുക&amp;amp;rsquo; എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ട്. അതില്‍ ധിഷണയുടെ അഗ്നികണമുണ്ടു്. നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പന്‍ ആര്യാടു് ഗോപിയോടു ചോദിക്കുന്നു: കരുണാകരന്‍ ഇവിടെ ഒന്നാം തീയതി തോറും തൊഴാന്‍ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തൊഴാന്‍ വരാറുണ്ടോ?&lt;br /&gt;
&lt;br /&gt;
;ഉത്തരം: ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂര്‍ രാമകൃഷ്ണന്‍.&lt;br /&gt;
&lt;br /&gt;
ഇതു വായിച്ചപ്പോള്‍ എനിക്കും ഒരു ചോദ്യം വായുവില്‍ക്കൂടി കേള്‍ക്കാറാകുന്നു. &lt;br /&gt;
&lt;br /&gt;
;വാത്സ്യായനന്‍:&lt;br /&gt;
[[file:KMPanikker.jpg|thumb|right|സര്‍ദാര്‍ കെ.എം. പണിക്കര്‍]]എ.ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു് മിടുക്കനായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC സര്‍ദാര്‍ കെ.എം. പണിക്കര്‍] പറയുന്നു. ഞാന്‍ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില കുട്ടികളും ചില ഫിലോസഫി ലക്‍ചറര്‍മാരും സെനറ്റ് ഹാളില്‍ എന്നെ കാണാനും എന്റെ പ്രസംഗം കേള്‍ക്കാനും കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണന്‍ നായരേ? &lt;br /&gt;
&lt;br /&gt;
;ഉത്തരം: &lt;br /&gt;
&lt;br /&gt;
ശരിയാണ് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കര്‍ത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകര്‍ ഓടിച്ചെന്നു. അങ്ങോട്ടു് ചെന്നപ്പോഴാണു് രണ്ടു കൂട്ടര്‍ക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനന്‍ വരാമെന്നു് സര്‍വ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യന്‍ വന്നതുമില്ല. വന്നെങ്കില്‍ കുട്ടികള്‍ ഇങ്ങനെ ചോദിക്കുമായിരുന്നു: &amp;amp;ldquo;ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ&amp;amp;rdquo; എന്നു അങ്ങു് കാമസൂത്രത്തില്‍ എഴുതിയതൊന്നു വിശദീകരിക്കൂ.&lt;br /&gt;
&lt;br /&gt;
അദ്ധ്യാപകര്‍ ആംഗലവാണിയില്‍ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism in the 3rd century A.D. Are we correct? How can truth be apprehended through a norm?&lt;br /&gt;
&lt;br /&gt;
==ഷഡക്ഷര സുന്ദരന്‍==&lt;br /&gt;
&lt;br /&gt;
എന്റെ ഒരു കാരണവര്‍ മകനു് ഇരുപത്തെട്ടു കെട്ടുമ്പോള്‍ പേരിട്ടതു ഷഡക്ഷര സുന്ദരന്‍ നായര്‍ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന കാലത്തു് ഞാന്‍ വട്ടിയൂര്‍ക്കാവിലുള്ള ഈ കാരണവരുടെ വീട്ടില്‍ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു് ദേഷ്യത്തോടെ &amp;amp;ldquo;എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ&amp;amp;rdquo; എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ, എന്തിനാണു് വേണ്ടാത്ത ദീര്‍ഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം ഉന്നയിക്കാന്‍ എനിക്കന്നു അറിവില്ലായിരുന്നു. പിന്നീടു് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി. കൃഷ്ണപിള്ള] പേരുകളെക്കുറിച്ചു നേരമ്പോക്കായി പലതുമെഴുതിയപ്പോള്‍ ഷഡക്ഷര സുന്ദരന്‍ നായരെ ഞാന്‍ ഓര്‍മ്മിച്ചു പോയി. ഇ.വി.യുടെ കൂട്ടുകാരന്റെ ഭാര്യ പെറ്റു, ഇ.വി. ശിശുവിനെ കാണാന്‍പോയി, കുഞ്ഞു് ഫൗണ്ടന്‍ പേനയോളം വരും. പേരെന്താണെന്നു ചോദിച്ചപ്പോള്‍ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരന്‍. ഇ.വി.യുടെ ഭാവന ഉദ്ദീപ്തമാകുന്നു. തന്ത വയസ്സുകാലത്തു് അങ്കണത്തില്‍ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവന്‍ വിളിക്കുന്നു: &amp;amp;ldquo;എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ ജീരകവെള്ളം കൊണ്ടുവായോ&amp;amp;rdquo; ഇതു മുഴുവന്‍ പറയാന്‍ പറ്റില്ല. പേരു പൂര്‍ണ്ണമാക്കുന്നതിനു മുന്‍പുതന്നെ കിഴവന്റെ പ്രാണന്‍ പോകും. അത്രയ്ക്കു് ദീര്‍ഘതയുണ്ടു് പേരിനു്.&lt;br /&gt;
&lt;br /&gt;
ടി.എന്‍. ഗോപിനാഥന്‍ നായര്‍ വേറൊരു, വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്; ഓമനപ്പേരുകളും വട്ടപ്പേരുകളും (ജനയുഗം) കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകള്‍. സാഹിത്യ പഞ്ചാനന്‍ ഓമനപ്പുത്രനു് ഗേപിനാഥന്‍ എന്ന പേരു നല്കി. എങ്കിലും &amp;amp;lsquo;കോക്കനാര്‍&amp;amp;rsquo; എന്നാണു് അദ്ദേഹം മകനെ വിളിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലന്‍ നായര്‍ &amp;amp;lsquo;ഗോ&amp;amp;rsquo; എന്നാകുന്നു. നാരായണന്‍ നായര്‍ മധുരമൊഴിയിലൂടെ &amp;amp;lsquo;നാ&amp;amp;rsquo; എന്നായി മാറുന്നു. ശിവശങ്കരന്‍ നായര്‍ &amp;amp;lsquo;ശ്ശീ&amp;amp;rsquo; എന്നു് രൂപം കൊള്ളുന്നു. ഓരോ &amp;amp;lsquo;ശ്ശീ&amp;amp;rsquo; കേള്‍ക്കുമ്പോള്‍ അതു പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരന്‍ നായര്‍ സംശയിക്കുന്നു, ഞെട്ടുന്നു.&lt;br /&gt;
&lt;br /&gt;
==ശത്രുഘ്നനും വസന്തനും==&lt;br /&gt;
&lt;br /&gt;
ചെറുകഥയ്ക്ക് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയില്‍ കാണും. എപ്പോഴും കാണും. പക്ഷേ അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനെ സ്പര്‍ശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 35) അദ്ദേഹമെഴുതിയ &amp;amp;ldquo;രാമലക്ഷ്മണന്മാരുടെ അമ്മ&amp;amp;rdquo; എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയില്‍ വാര്‍ദ്ധക്യസഹജമായ രോഗം കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരന്‍ വര്‍ണ്ണിക്കുന്നു. എന്നാല്‍ സംഭവങ്ങളിലൂടെയും ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ. അതിനാല്‍ അദ്ദേഹത്തിന്റെ ഇക്കഥ &amp;amp;mdash; എന്നല്ല എല്ലാക്കഥകളും &amp;amp;mdash; ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേര്‍ട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാര്‍വര്‍ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം) ആകട്ടെ. മാന്ത്രികത്വം &amp;amp;mdash; മാജിക്‍ &amp;amp;mdash; ഇല്ലെങ്കില്‍ അതു കലാസൃഷ്ടിയല്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന നിദ്രയില്‍ അതു് (ജീവിതം) കുതിര്‍ന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക ജീവിതത്തെ ശരിയായി വര്‍ണ്ണിക്കാന്‍ സാദ്ധ്യമല്ലെ&amp;amp;rdquo;ന്ന് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തര്‍ജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു ചോദിക്കുന്നു.) നിദ്രയില്‍ കുതിര്‍ന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തന്‍ ആവിഷ്കരിക്കുന്നു. (ദേശാഭിമാനി വാരിക, ലക്കം 20. &amp;amp;ldquo;മുള്‍മുടിയും മരക്കുരിശും&amp;amp;rdquo;.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാന്‍ രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു് എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കര്‍ത്തവ്യം.&lt;br /&gt;
&lt;br /&gt;
==കെ. സുരേന്ദ്രന്റെ നേര്‍ക്കു്==&lt;br /&gt;
[[file:MuttathuVarki.jpg|thumb|right|മുട്ടത്തു വര്‍ക്കി]]&lt;br /&gt;
&lt;br /&gt;
മനുഷ്യനെ മൃഗത്തില്‍ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു് &amp;amp;lsquo;ഡിഗ്നിറ്റി&amp;amp;rsquo;യാണു് &amp;amp;mdash; അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായി അധഃപതിക്കും. പെരുമാറ്റത്തില്‍, ഭാഷയില്‍, അംഗവിക്ഷേപത്തില്‍ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ തീരൂ. അന്തസ്സു് നിലനിറുത്താന്‍ മനുഷ്യന്‍ ചില സങ്കേതങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അവയില്‍ ഒരണു തെറ്റിയാല്‍ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീന്‍ കണ്ണിയെന്നു വിളിക്കൂ. വിളിക്കുന്നവന്‍ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കുമില്ല. &amp;amp;ldquo;മദ്യവും പെണ്ണുമുണ്ടെങ്കില്‍ അവാര്‍ഡുകാര്‍ക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഏതു പട്ടിക്കും അവാര്‍ഡ് കിട്ടും&amp;amp;rdquo;. എന്നു് ഉദീകരണം ചെയ്തതിനു ശേഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF മുട്ടത്തു വര്‍ക്കി] പ്രസിദ്ധനായ സാഹിത്യകാരന്‍ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB കെ. സുരേന്ദ്രന്റെ] ബുദ്ധിശക്തിയെ &amp;amp;ldquo;കൊട്ടിബുദ്ധി&amp;amp;rdquo; എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വര്‍ക്കി പറഞ്ഞതു തന്നെയാണെങ്കില്‍ അദ്ദേഹം സാന്മാര്‍ഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തര്‍മണ്ഡലത്തിലുള്ള സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോള്‍ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും ഡിഗ്നിറ്റി തകര്‍ന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.&lt;br /&gt;
[[file:KSurendran.jpg|thumb|left|കെ. സുരേന്ദ്രന്‍]]&lt;br /&gt;
&lt;br /&gt;
==കൂറ്റ്സേ==&lt;br /&gt;
[[file:JMCoetzee.jpg|thumb|right|ജെ. എം. കൂറ്റ്സെ]]&lt;br /&gt;
Waiting for the Barbarians എന്ന ചേതോഹരമായ നോവലിന്റെ കര്‍ത്താവായ [https://en.wikipedia.org/wiki/J._M._Coetzee ജെ. എം. കൂറ്റ്സെക്കു്] (ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ [https://en.wikipedia.org/wiki/Life_%26_Times_of_Michael_K Life and Times of Michael K]-യെ അവലംബമാക്കി ബുക്കര്‍ പ്രൈസ് നല്‍കിയതായി കൗമുദി ന്യൂസ് സര്‍വീസില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചു ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പര്‍ശിയാണു്. കൂറ്റ്സെക്കു് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ് പത്രങ്ങളില്‍പ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദര്‍ഭത്തിനു് ഉചിതമായ വിധത്തില്‍ ഈ സാഹിത്യകാരനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സര്‍വീസ് ലേഖകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അപാര്‍റ്റ് ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവര്‍ഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ [https://en.wikipedia.org/wiki/Dusklands Dusklands] വേറൊരു ചേതോഹരമായ കൃതിയാണ്.&lt;br /&gt;
{{***}}&lt;br /&gt;
നമ്മുടെ നാട്ടില്‍ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം കൊടുക്കുന്നു. ആ ഏര്‍പ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂര്‍ണ്ണമായ നിശ്ശബ്ദത പാലിച്ച് പേന കൈകൊണ്ടു തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാര്‍ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.&lt;br /&gt;
&amp;lt;!--&lt;br /&gt;
* ജനനേന്ദ്രിയത്തെ അവലംബിച്ച് പുരുഷന്മാരെ മുയല്‍, കാള, കുതിര എന്നിങ്ങനെ തരംതിരിക്കാം.&lt;br /&gt;
--&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16115</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16115"/>
		<updated>2016-08-29T03:48:47Z</updated>

		<summary type="html">&lt;p&gt;Rahul: /* ഹാസ്യചിത്രം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
[[file:KaroorNeelakandaPillai.jpg|thumb|left|കാരൂര്‍ നീലകണ്ഠപ്പിള്ള]]&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
[[file:MilanKunderaRedux.jpg|thumb|right|മിലാന്‍ കുന്ദേര]]&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന [https://en.wikipedia.org/wiki/Alberto_Moravia ആല്‍ബര്‍ട്ടോ മൊറേവ്യായുടെ] ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ [https://en.wikipedia.org/wiki/Erich_Maria_Remarque റെമാര്‍ക്കിന്റെ] [https://en.wikipedia.org/wiki/All_Quiet_on_the_Western_Front All quite on the western front], [https://en.wikipedia.org/wiki/Ernst_J%C3%BCnger ഏര്‍ണ്ണസ്റ്റ് യുങ്കറുടെ] [https://en.wikipedia.org/wiki/Storm_of_Steel The storm of the steel], [https://en.wikipedia.org/wiki/Arnold_Zweig ആര്‍നൊള്‍ഡ് സ്വൈഖിന്റെ] [https://en.wikipedia.org/wiki/The_Case_of_Sergeant_Grischa The case of Sergeant Grischa] എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
[https://en.wikipedia.org/wiki/Thomas_Mann റ്റോമാസ് മാനിന്റെ] (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദുഃഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദുഃഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16114</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16114"/>
		<updated>2016-08-29T03:45:12Z</updated>

		<summary type="html">&lt;p&gt;Rahul: /* സ്വര്‍ണ്ണം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
[[file:KaroorNeelakandaPillai.jpg|thumb|left|കാരൂര്‍ നീലകണ്ഠപ്പിള്ള]]&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
[[file:MilanKunderaRedux.jpg|thumb|right|മിലാന്‍ കുന്ദേര]]&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന [https://en.wikipedia.org/wiki/Alberto_Moravia ആല്‍ബര്‍ട്ടോ മൊറേവ്യായുടെ] ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ [https://en.wikipedia.org/wiki/Erich_Maria_Remarque റെമാര്‍ക്കിന്റെ] [https://en.wikipedia.org/wiki/All_Quiet_on_the_Western_Front All quite on the western front], [https://en.wikipedia.org/wiki/Ernst_J%C3%BCnger ഏര്‍ണ്ണസ്റ്റ് യുങ്കറുടെ] [https://en.wikipedia.org/wiki/Storm_of_Steel The storm of the steel], [https://en.wikipedia.org/wiki/Arnold_Zweig ആര്‍നൊള്‍ഡ് സ്വൈഖിന്റെ] [https://en.wikipedia.org/wiki/The_Case_of_Sergeant_Grischa The case of Sergeant Grischa] എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
[https://en.wikipedia.org/wiki/Thomas_Mann റ്റോമാസ് മാനിന്റെ] (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദുഃഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16113</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16113"/>
		<updated>2016-08-28T17:18:58Z</updated>

		<summary type="html">&lt;p&gt;Rahul: /* ചരിത്രം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
[[file:KaroorNeelakandaPillai.jpg|thumb|left|കാരൂര്‍ നീലകണ്ഠപ്പിള്ള]]&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
[[file:MilanKunderaRedux.jpg|thumb|right|മിലാന്‍ കുന്ദേര]]&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന [https://en.wikipedia.org/wiki/Alberto_Moravia ആല്‍ബര്‍ട്ടോ മൊറേവ്യായുടെ] ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ [https://en.wikipedia.org/wiki/Erich_Maria_Remarque റെമാര്‍ക്കിന്റെ] [https://en.wikipedia.org/wiki/All_Quiet_on_the_Western_Front All quite on the western front], [https://en.wikipedia.org/wiki/Ernst_J%C3%BCnger ഏര്‍ണ്ണസ്റ്റ് യുങ്കറുടെ] [https://en.wikipedia.org/wiki/Storm_of_Steel The storm of the steel], [https://en.wikipedia.org/wiki/Arnold_Zweig ആര്‍നൊള്‍ഡ് സ്വൈഖിന്റെ] [https://en.wikipedia.org/wiki/The_Case_of_Sergeant_Grischa The case of Sergeant Grischa] എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16112</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16112"/>
		<updated>2016-08-28T17:04:38Z</updated>

		<summary type="html">&lt;p&gt;Rahul: /* സി.പി. നായര്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
[[file:KaroorNeelakandaPillai.jpg|thumb|left|കാരൂര്‍ നീലകണ്ഠപ്പിള്ള]]&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
[[file:MilanKunderaRedux.jpg|thumb|right|മിലാന്‍ കുന്ദേര]]&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:MilanKunderaRedux.jpg&amp;diff=16111</id>
		<title>File:MilanKunderaRedux.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:MilanKunderaRedux.jpg&amp;diff=16111"/>
		<updated>2016-08-28T17:03:42Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16110</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16110"/>
		<updated>2016-08-28T17:02:08Z</updated>

		<summary type="html">&lt;p&gt;Rahul: /* സി.പി. നായര്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
[[file:KaroorNeelakandaPillai.jpg|thumb|left|കാരൂര്‍ നീലകണ്ഠപ്പിള്ള]]&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:KaroorNeelakandaPillai.jpg&amp;diff=16109</id>
		<title>File:KaroorNeelakandaPillai.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:KaroorNeelakandaPillai.jpg&amp;diff=16109"/>
		<updated>2016-08-28T17:01:53Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16108</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16108"/>
		<updated>2016-08-28T16:50:39Z</updated>

		<summary type="html">&lt;p&gt;Rahul: /* സി.പി. നായര്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC സി.പി. നായര്‍]. [https://ml.wikipedia.org/wiki/Karur_Neelakanta_Pillai കാരൂര്‍ നീലകണ്ഠപ്പിള്ള] സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. [https://ml.wikipedia.org/wiki/E._V._Krishna_Pillai ഇ.വി. കൃഷ്ണപ്പിള്ളയുടെ] ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് [https://en.wikipedia.org/wiki/Milan_Kundera മിലാന്‍ കുന്ദേര]. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  [https://en.wikipedia.org/wiki/The_Book_of_Laughter_and_Forgetting The Book of Laughter and Forgetting] എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16107</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16107"/>
		<updated>2016-08-28T16:35:39Z</updated>

		<summary type="html">&lt;p&gt;Rahul: /* സാന്നിദ്ധ്യം */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;[https://en.wikipedia.org/wiki/Potential_energy പൊട്ടന്‍ഷ്യല്‍ എനര്‍ജി]&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായര്‍. കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാന്‍ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  The Book of Laughter and Forgetting എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16106</id>
		<title>സാഹിത്യവാരഫലം 1983 12 25</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_25&amp;diff=16106"/>
		<updated>2016-08-28T16:33:03Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-12.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 25&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 18&lt;br /&gt;
| next = 1984 01 01&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​432 / 1983 12 25&lt;br /&gt;
--&amp;gt;&lt;br /&gt;
​​&lt;br /&gt;
[https://ml.wikipedia.org/wiki/Changampuzha_Krishna_Pillai ചങ്ങമ്പുഴ] തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കാണാന്‍ കൂടക്കൂടെ പോകുമായിരുന്നു. എപ്പോള്‍ ചെന്നാലും ആളുകള്‍ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തില്‍ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ട് നര്‍മ്മബോധം. ഒരിക്കല്‍ പറഞ്ഞ നേരമ്പോക്ക് ഒരിക്കലും ആവര്‍ത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ട്. സംഭാഷണത്തിന്. അങ്ങനെയുള്ള ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് പ്രഗല്‍ഭമായി സംസാരിച്ചിട്ട്,&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി&lt;br /&gt;
::പൂക്കുന്നു തേന്മാവു പൂക്കുന്നശോകം&lt;br /&gt;
::വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍&lt;br /&gt;
::ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്ന് എന്നോട് ചോദിച്ചു. &amp;amp;ldquo;നാലാമത്തെ വരിയില്‍&amp;amp;rdquo; എന്നു എന്റെ മറുപടി. &amp;amp;ldquo;അപ്പോള്‍ മുന്‍പുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?&amp;amp;rdquo; (ഗദ്യാത്മകമാണോ?) എന്ന് കവിയുടെ ചോദ്യം. ഞാന്‍ വീണ്ടും മറുപടി നല്‍കി: &amp;amp;ldquo;ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ നാലാമത്തെ വരിയുടെ ശോഭ മുന്‍പുള്ള വരികളിലേക്കും വ്യാപിച്ചിട്ട് അവയെക്കൂടി ശോഭാവഹമാക്കുന്നു.&amp;amp;rdquo; ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാന്‍ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എന്‍. കുഞ്ഞുരാമന്‍ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകള്‍ പതിവായി ശ്രദ്ധിച്ചിരുന്ന ഞാന്‍ തിരിച്ചു ചോദിച്ചു. &amp;amp;ldquo;ഭഗവദ്ഗീതയില്‍ കാവ്യശോഭയുണ്ടല്ലോ, എന്നാല്‍ &amp;amp;lsquo;ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകര്‍വത സഞ്ജയ&amp;amp;rsquo; എന്ന ഭാഗത്ത് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളില്‍ക്കൂടി പ്രസരിക്കുമ്പോള്‍ കാവ്യമാകെ തേജോമയമാകുകയാണ്.&amp;amp;rdquo; ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളില്‍കൂടി എന്നെ ഒന്നു നോക്കി (അത് അദ്ദേഹത്തിന്റെ രീതിയാണ്). എന്നിട്ട് ഒരു ചോദ്യം. &amp;amp;ldquo;കരിഞ്ഞുവീഴാറായ ചെടിയില്‍ പച്ചപിടിച്ച ഒരിലയുണ്ടെങ്കില്‍ ആ ഇലകൊണ്ടാണോ ചെടിയുടെ ആകര്‍ഷകത്വം നിര്‍ണ്ണയിക്കുന്നത്? വൈരൂപ്യമാര്‍ന്ന സ്ത്രീയുടെ മുലകള്‍ മാത്രം ഭംഗിയുള്ളവയാണെങ്കില്‍ അവള്‍ സുന്ദരിയാണെന്നു നീ പറയുമോ?&amp;amp;rdquo; ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാര്‍ തന്നെ കണ്ടെത്തട്ടെ.&lt;br /&gt;
&lt;br /&gt;
==സാന്നിദ്ധ്യം==&lt;br /&gt;
&lt;br /&gt;
കണ്ടെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാര്‍ യോജിക്കുക. എനിക്കതില്‍ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജില്‍ രണ്ടുപേര്‍ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാള്‍ പുരുഷന്‍; രണ്ടാമത്തെയാള്‍ സ്ത്രീ. പുരുഷന്‍ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട &amp;amp;lsquo;ഷട്ട്കോട്ട്&amp;amp;rsquo;, തല മുഴുവന്‍ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥന്‍. പക്ഷേ, അദ്ദേഹം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കുട്ടികള്‍ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗല്‍ഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് &amp;amp;lsquo;പൊട്ടന്‍ഷ്യല്‍ എനര്‍ജി&amp;amp;rsquo;യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്. &amp;amp;ldquo;Potential energy is the energy that a body possesses by virtue of it&amp;amp;rsquo;s position. A stone on the edge of a cliff has potential energy&amp;amp;hellip;&amp;amp;rdquo; അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആര്‍ക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികള്‍ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റില്‍ പറക്കുന്നത് പലര്‍ക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കല്‍ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാന്‍ അവര്‍ ഒന്നു കുനിഞ്ഞപ്പോള്‍ സാരി മാറില്‍നിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകള്‍ സില്‍ക്ക് ബ്ലൗസില്‍ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളില്‍ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങള്‍ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ. &lt;br /&gt;
&lt;br /&gt;
ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കില്‍ അവളുടെ സാന്നിദ്ധ്യം ഭര്‍ത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷന്‍ &amp;amp;ldquo;അടര്‍ന്നു പോയ ഒരു ദിവസം&amp;amp;rdquo; എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാള്‍ കരുതിയ ദിനം. ആകെക്കൂടി അയാള്‍ക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവള്‍ വന്നില്ല. കാരണമെന്തെന്നോ? വരാന്‍ അയാള്‍ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാന്‍ സന്നദ്ധനായിരുന്ന ഭര്‍ത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷന്‍ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കില്‍ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയില്‍ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യര്‍ത്ഥരചനകള്‍കൊണ്ട് എന്തെല്ലാം വ്യര്‍ത്ഥവ്യയങ്ങളാണ് ഉണ്ടാവുക!&lt;br /&gt;
&lt;br /&gt;
==സി.പി. നായര്‍==&lt;br /&gt;
&lt;br /&gt;
വ്യര്‍ത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായര്‍. കാരൂര്‍ നീലകണ്ഠപ്പിള്ള സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെന്‍ഗ്വിന്‍ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോള്‍ മനസ്സിനു സമാധാനമുണ്ടാകും. എപ്പോള്‍ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോള്‍ അസ്വസ്ഥത വന്നുചേരും. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെയും പെന്‍ഗ്വിന്‍ പ്രസാധകരുടെയും പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയില്‍ കുറഞ്ഞ എന്‍.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവന്‍ അമ്പതു പെന്‍സില്‍ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെന്‍ഗ്വിന്‍ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങള്‍ക്കു വേണ്ടി ചെലവാക്കാന്‍ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മള്‍ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണില്‍ നര്‍മ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായര്‍. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളില്‍ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയില്‍ അദ്ദേഹമെഴുതിയ &amp;amp;ldquo;ലേഖയെ കണ്ടെത്തല്‍, ഒരു ഫ്ലാഷ്ബാക്ക്&amp;amp;rdquo; എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നു. വിമാനത്തില്‍ കയറാന്‍ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ ലേഖാപാലിനെ കാണാന്‍ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സില്‍ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോള്‍ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴന്‍. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസര്‍ എന്നതിന്റെ തര്‍ജ്ജമയാണ് ലേഖാപാല്‍. കഥാകാരന്‍ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു. &lt;br /&gt;
&lt;br /&gt;
പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതന്‍. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാന്‍) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലര്‍ന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകള്‍ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റര്‍ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാന്‍ ഷഷ്ടിപൂര്‍ത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തന്‍ അര്‍ദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റര്‍ ചോദിച്ചു: &amp;amp;ldquo;കുമാരി ലളിതയുടെ വീട് ഇതാണോ?&amp;amp;rdquo; തൂമ്പധരന്‍ (സി.വി. രാമന്‍ പിള്ളയുടെ വെട്ടുകത്തിധരന്‍ എന്ന പ്രയോഗം ഓര്‍മ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടില്‍ പറഞ്ഞു: &amp;amp;ldquo;ഓഹോ ലളിതയെ കാണാന്‍ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാന്‍ തന്നെയാണ് ലളിത.&amp;amp;rdquo; കഥകള്‍ പരസ്യപ്പെടുത്തിക്കിട്ടാന്‍ വേണ്ടി ആ ഘടോല്‍കചന്‍ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപര്‍ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരന്‍ വിരട്ടിയതു മാത്രമേ പത്രാധിപര്‍ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയില്‍ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റര്‍ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.&lt;br /&gt;
&lt;br /&gt;
യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാന്‍ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്  The Book of Laughter and Forgetting എന്ന നോവല്‍. നോവലിന്റെ ഒടുവില്‍ അമേരിക്കന്‍ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.&lt;br /&gt;
&lt;br /&gt;
==നര്‍മ്മബോധം==&lt;br /&gt;
&lt;br /&gt;
നര്‍മ്മബോധം ജന്മസിദ്ധമാണ്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണ് നല്ലപെരുമാറ്റവും നര്‍മ്മബോധവുമെന്ന് മാല്‍ക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാര്‍ത്ഥമായ നര്‍മ്മബോധമുള്ളവര്‍ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ നില്‍ക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് അല്പം നടന്നാല്‍ ഡോക്ടര്‍ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടര്‍. &amp;amp;ldquo;കഷണ്ടി&amp;amp;rdquo; എന്ന മനോഹരമായ ലേഖനെമെഴുതി ഏ. ബാലകൃഷ്ണപിള്ളയുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാന്‍ ഒരു രോഗി വന്നു. അയാള്‍ക്ക് കാലില്‍ വ്രണം. കുടിക്കാന്‍ മരുന്നും പുറത്തു പുരട്ടാന്‍ &amp;amp;lsquo;ലേപനദ്രവ്യ&amp;amp;rsquo;വും നല്‍കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: &amp;amp;ldquo;മരുന്ന് പുറത്തുപുരട്ടിയില്ലേ?&amp;amp;rdquo; രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: &amp;amp;ldquo;ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി.&amp;amp;rdquo; രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്ന് കൊടുത്തിട്ട് അദ്ദേഹം രോഗിയോട് പറഞ്ഞു: &amp;amp;ldquo;കുടിക്കാന്‍ തന്ന മരുന്ന് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്ന് വേണമെങ്കില്‍ മുതുകില്‍ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം.&amp;amp;rdquo; (പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമന്‍നായര്‍ എന്നോട് പറഞ്ഞതാണ് ഈ സംഭവം.) ഇതാണ് നര്‍മ്മബോധം. ഈ നര്‍മ്മബോധത്തോടുകൂടി എം. സുധാകരന്‍ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കില്‍ അദ്ദേഹത്തിന്റെ &amp;amp;ldquo;സിനിമയും സമൂഹവും&amp;amp;rdquo; എന്ന സറ്റയര്‍ വായിക്കണം (ദേശാഭിമാനി വാരിക). ഭര്‍ത്താവും ഭാര്യയും കൂടി പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ ഭാര്യയെ പിടിച്ചു കാറില്‍ കയറ്റിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറില്‍ ചെന്ന ഭര്‍ത്താവിനെ അക്രമികള്‍ അടിച്ചു വീഴ്ത്തുന്നു. അക്രമികള്‍ പോയ്ക്കഴിയുമ്പോള്‍ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭര്‍ത്താവ്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്നു പറഞ്ഞ് ഭര്‍ത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.&lt;br /&gt;
​​{{***}}&lt;br /&gt;
ഇത് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയില്‍ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ച് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാര്‍ എടുത്തു ലാളിക്കുന്നത്; അതിസുന്ദരിയെന്ന നിലയില്‍ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ച് റോഡില്‍ക്കൂടി നടന്നുപോകുന്നത്; ഏതു സ്ഥാപനത്തിലിരുന്ന് താന്‍ പെന്‍ഷന്‍ പറ്റിയോ അവിടെ അയാള്‍ വീണ്ടും ചെന്നുകയറുന്നത്, താനിരുന്ന കസേരയില്‍ വേറൊരാള്‍ ഇരിക്കുന്നതു കാണുന്നത്; ഭാര്യയോട് ദേഷ്യപ്പെട്ട് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭര്‍ത്താവ് കുറച്ചു കഴിഞ്ഞ് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോട് &amp;amp;lsquo;ചോറു വിളമ്പ്&amp;amp;rsquo; എന്ന് ആജ്ഞാപിക്കുന്നത്; ബദ്ധശത്രുക്കളായ രണ്ടുപേര്‍ അന്യന്റെ വിവാഹകര്‍മ്മത്തില്‍ പങ്കുകൊള്ളാന്‍ ചെന്നുനില്‍ക്കുമ്പോള്‍ മൂന്നാമതൊരുവന്‍ വന്ന് &amp;amp;lsquo;നിങ്ങള്‍ തമ്മിലറിയില്ലേ?&amp;amp;rsquo; എന്നുപറഞ്ഞ് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്ക് തിരിച്ചുവരാം. ഉണ്ണികൃഷ്ണന്‍ പുതൂര്‍ &amp;amp;lsquo;ഞായറാഴ്ച&amp;amp;rsquo; വാരികയിലെഴുതിയ &amp;amp;lsquo;രതിഗാഥയുടെ പൊരുള്‍ തേടി&amp;amp;rsquo; എന്നത് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹര്‍ഷിയെ ഒരു സദാനന്ദന്‍ കാണാന്‍ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോള്‍ മഹര്‍ഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളില്‍ &amp;amp;lsquo;സെക്സ്&amp;amp;rsquo; കൂടുതലാണെന്നു വിമര്‍ശകര്‍ എഴുതാറുള്ളതിനെ വിമര്‍ശിക്കുകയാവാം ഉണ്ണികൃഷ്ണന്‍. സംസ്കാരഭദ്രമായ ഭാഷയില്‍ അദ്ദേഹം അതു നിര്‍വഹിച്ചിരിക്കുന്നു. പക്ഷേ സറ്റയര്‍ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ സെക്സേയുള്ളൂ. പക്ഷേ സാഹിത്യഗ്രന്ഥങ്ങളില്‍ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കില്‍ സെക്സിന്റെ ഓജസ്സാകാം. ഹെന്‍ട്രി മില്ലറുടെയും ആല്‍ബര്‍ട്ടോ മൊറേവ്യായുടെയും നോവലുകളില്‍ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും അന്യര്‍ക്ക് അസ്വസ്ഥത ജനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ടാണ് അശ്ലീലരചന നിന്ദ്യമാണെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്റെ നോവലുകളില്‍ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നത്? അല്ല എന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശകരുടെ അഭിപ്രായം തെറ്റെന്ന് പറയാന്‍ വയ്യ.&lt;br /&gt;
&lt;br /&gt;
==ചരിത്രം==&lt;br /&gt;
&lt;br /&gt;
അശ്ലീലമെഴുതുന്ന ആല്‍ബര്‍ട്ടോ മൊറേവ്യായുടെ ഭാര്യ എല്‍സ മൊറാന്റെ മൊറേവ്യയെക്കാള്‍ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണ്. അവരുടെ History എന്ന നോവല്‍ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമര്‍ശം സോവിയറ്റ് ലിറ്ററേച്ചര്‍ മാസികയുടെ 11-ലക്കത്തില്‍ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവല്‍ റെമാര്‍ക്കിന്റെ All quite on the western front, ഏര്‍ണ്ണസ്റ്റ് യുങ്കറുടെ The storm of the steel, ആര്‍നൊള്‍ഡ് സ്വൈഖിന്റെ The case of Sergeant, Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താല്‍ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്ക് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണ് എല്‍സ മൊറാന്റേ എന്ന് ബ്രിട്ടീഷ് കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാര്‍ കാണണമെന്ന് എനിക്ക് അഭ്യര്‍ത്ഥനയുണ്ട്. വികാരത്തിലേക്ക് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്ക് സംക്രമിക്കുന്ന വികാരം ഇതാണ് കലാസൃഷ്ടിയില്‍ വേണ്ടതെന്ന് ജര്‍മ്മന്‍ സാഹിത്യകാരന്‍ റ്റോമാസ് മാന്‍ പറഞ്ഞത് സത്യം. ആ സത്യം ഇതില്‍ ദര്‍ശിക്കാം.&lt;br /&gt;
&lt;br /&gt;
==സ്വര്‍ണ്ണം==&lt;br /&gt;
&lt;br /&gt;
റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മിലാന്‍ കുന്ദേര തന്റെ മാസ്റ്റര്‍പീസില്‍ പറയുന്ന മാനിന്റെ ചെറുകഥ ഞാന്‍ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു തീവണ്ടിയില്‍നിന്ന് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തില്‍ മുറി വാടകയ്ക്കെടുത്ത് താമസമാക്കുന്നു. അയാള്‍ മുറിക്കു ചുറ്റും നടക്കുമ്പോള്‍ &amp;amp;ldquo;കാലൊച്ചകള്‍ക്കിടയില്‍ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളില്‍ നിന്നുയരുന്നത് കേള്‍ക്കുന്നു. അതൊരു പക്ഷേ തോന്നല്‍ മാത്രമായിരിക്കാം. രജതപാത്രത്തില്‍ വീഴുന്ന സ്വര്‍ണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നു എന്നതിനാലാണ് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാന്‍ രണ്ടുപേര്‍ പോകുന്നതായി വര്‍ണ്ണിക്കുന്ന അഷിതയുടെ &amp;amp;ldquo;ആത്മഗതങ്ങള്‍&amp;amp;rdquo; എന്ന ചെറുകഥയില്‍ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദു:ഖമില്ല. ഒന്നുമില്ല. ആകെയുള്ളത് കുറെ വാക്യങ്ങള്‍ മാത്രം. &amp;amp;lsquo;ഗൃഹലക്ഷ്മി ചെറുകഥാമത്സര&amp;amp;rsquo;ത്തില്‍ രണ്ടാം സമ്മാനം നേടിയ കഥയാണിത്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ച് ഞാനെഴുതിയിരുന്നു. അത് എഴുതിയപ്പോള്‍ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ട് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു പോയി. അതു തെറ്റ്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അര്‍ഹതയില്ല ഇക്കഥയ്ക്ക്.&lt;br /&gt;
{{***}}​​&lt;br /&gt;
അര്‍ഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മില്‍ ഒരു ബന്ധവുമില്ല. അത് (സമ്മാനം) മഴവില്ലു പോലെയാണ്. ദൂരെ നിന്നു നോക്കാന്‍ കൊള്ളാം. വിധിനിര്‍ണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയില്‍ക്കൂടി കടന്നുവരുന്നതു കൊണ്ടാണ് ഏഴു നിറങ്ങളുണ്ടാകുന്നത്. ഇല്ലെങ്കില്‍ അത് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.&lt;br /&gt;
&lt;br /&gt;
==ന്യൂട്രല്‍ സൊല്യൂഷന്‍==&lt;br /&gt;
&lt;br /&gt;
സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാല് എന്ന അനുപാതത്തില്‍ ചേര്‍ത്താലുണ്ടാകുന്ന ദ്രാവകമാണ് ആക്വറീജിയ. രാജകീയജലം എന്നര്‍ത്ഥം. ഇതിലിടുന്ന സ്വര്‍ണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കില്‍ അലിയുകയില്ല. അതുതന്നെയാണ് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ത്ത് കുക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ എഴുതിയ God Player എന്ന നോവല്‍ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാര്‍ന്ന മഞ്ഞ ദ്രാവകം.&lt;br /&gt;
&lt;br /&gt;
സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്ക് നോബല്‍ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മില്‍ ചേര്‍ത്താന്‍ ന്യൂട്രലൈസേഷന്‍ ഉണ്ടാകും. അപ്പോള്‍ ആസിഡിന് അതിന്റെ ഗുണമില്ല. &amp;amp;lsquo;ബേസി&amp;amp;rsquo;ന് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയില്‍ &amp;amp;ldquo;മെന്‍ഡലിസ&amp;amp;rdquo; എന്ന കഥയെഴുതിയ ജാന്‍ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്ക് എന്ന ബേസും ചേര്‍ത്തു ന്യൂട്രലൈസേഷന്‍ ഉണ്ടാക്കുന്നു. രാജകീയജലത്തിന് അംഗീകാരം കൊടുക്കാം. ന്യൂട്രല്‍ സൊല്യൂഷന് അംഗീകാരം നല്‍കുന്നതെങ്ങനെ?&lt;br /&gt;
​​{{***}}​​&lt;br /&gt;
ഏതിനും അംഗീകാരം കിട്ടാന്‍ പ്രയാസമില്ല. ഇന്ന് കവിയരങ്ങുകള്‍ക്ക് അംഗീകാരമുണ്ട്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകള്‍ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുന്‍പില്‍ അവതരിപ്പിക്കാവുന്ന കവിതയാവാമിത്:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളില്‍ താമരപ്പൂവായി വിരിഞ്ഞപ്പോള്‍, നിന്റെ കടാക്ഷക്കാക്കകള്‍ എന്റെ നേത്രപടലത്തില്‍ ശ്യാമളപക്ഷങ്ങള്‍ വിരിച്ച് ആടിപ്പറന്നപ്പോള്‍, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങള്‍ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോള്‍, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തില്‍ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിന്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതുകേട്ട് അന്നത്തെ ഒരാധുനികോത്തരനിരൂപകന്‍ മൊഴിയും:&lt;br /&gt;
&lt;br /&gt;
::&amp;amp;ldquo;അന്തര്‍മണ്ഡലചേതനയുടെ ഉപത്യകയില്‍ പുനര്‍ജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയില്‍ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആര്‍ത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാല്‍ ഓര്‍ഗാസാലംകൃതമാക്കുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇവ രണ്ടും കേള്‍ക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരന്‍ (ഇന്നത്തെ വാരഫലക്കാരന്‍ അന്നു കാണില്ല) ചാടിയെഴുന്നേറ്റ് &amp;amp;ldquo;പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്&amp;amp;rdquo; എന്ന് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോള്‍ ശ്വാസം മുട്ടി കണ്ണുകള്‍ തള്ളി, കൈകാലുകള്‍ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തില്‍ അപേക്ഷിക്കും: &amp;amp;ldquo;അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ&amp;amp;rdquo; അതുകേട്ട് അവരെ പിടി കൂടിയവര്‍ പറയും: &amp;amp;ldquo;അപ്പോള്‍ മലയാളം നേരേ ചൊവ്വേ സംസാരിക്കാന്‍ നിങ്ങള്‍ക്കറിയാം. അല്ലേ ഏഭ്യന്മാരേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സങ്കല്പമല്ലിത്. സംഭവിക്കാം, സംഭവിക്കും.&lt;br /&gt;
&lt;br /&gt;
==ഹാസ്യചിത്രം==&lt;br /&gt;
&lt;br /&gt;
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സാഹിത്യകാരന്മാര്‍ ഭാഷയിലൂടെയും ചിത്രകാരന്മാര്‍ രേഖകളിലൂടെയും &amp;amp;lsquo;കൊമന്റ്&amp;amp;rsquo; നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂര്‍ ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിര്‍വ്വഹിക്കുന്ന വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം (ലക്കം 39). ജീവിതദു:ഖം കൊണ്ട് കഷണ്ടിക്കാരനും അര്‍ദ്ധനിരണത്വത്താല്‍ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കന്‍ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്ത് നടക്കുന്നു. പിറകെ ഒരു യുവാവ്. സുന്ദരന്‍. പുതിയ രീതിയിലുള്ള ഷര്‍ട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയില്‍ ഫയല്‍, ചുണ്ടില്‍ സിഗരറ്റ്. മുമ്പേപോകുന്നയാള്‍ കൂനിപ്പിടിച്ചാണ് പോക്ക്. യുവാവാകട്ടെ ഊര്‍ജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകില്‍ നില്‍ക്കുന്ന വിവാഹദല്ലാളിനോട് മറ്റൊരു പാവം പറയുന്നു: &amp;amp;ldquo;അല്ല മുന്‍പില്‍ പോകുന്ന സാറാണ് മാനേജര്‍, മറ്റേത് ഇവിടത്തെ പ്യൂണാണ്&amp;amp;rdquo;. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ച് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂര്‍ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു.&lt;br /&gt;
​​{{***}}​​&lt;br /&gt;
ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേന്‍ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജര്‍മ്മന്‍ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിന്‍സിപ്പല്‍ ശാസിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിന്‍സിപ്പലിന് അക്കാഴ്ച സഹിക്കാന്‍ വയ്യാത്തതായിരുന്നു. അമേരിക്കന്‍ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടണ്‍ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16105</id>
		<title>സാഹിത്യവാരഫലം 1983 12 18</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16105"/>
		<updated>2016-08-28T16:07:17Z</updated>

		<summary type="html">&lt;p&gt;Rahul: /* കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-13.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 18&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 11&lt;br /&gt;
| next = 1983 12 25&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​431 / 1983 12 18&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം അവര്‍ക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവര്‍ ആ വാക്കുകള്‍ കൂടക്കൂടെ പറയും. ഒരു വാക്ക് &amp;amp;ldquo;ഡീസന്റ്&amp;amp;rdquo; എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. &amp;amp;ldquo;പുള്ളി ഡീസന്റാ&amp;amp;rdquo; എന്നു പറഞ്ഞാലോ? അയാള്‍ക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയില്‍ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാല്‍ വിരലുകള്‍ തമ്മില്‍ തൊടാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവള്‍ റോഡേ പോകുന്നതെങ്കില്‍ അയാള്‍ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാല്‍ത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അയാള്‍ ബസ്സില്‍ കയറുമ്പോള്‍ അവള്‍ വാതിലിന് അടുത്തോ മറ്റോ നില്‍ക്കയാണെങ്കില്‍ അയാള്‍ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാല്‍ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവള്‍ക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അര്‍ത്ഥം. അയാളുടെ വിരല്‍ത്തുമ്പു സ്വന്തം വിരല്‍ത്തുമ്പില്‍ തൊട്ടാല്‍ അവള്‍ക്ക് &amp;amp;ldquo;മാദകമധുരിമ&amp;amp;rdquo;യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകള്‍ക്ക് മധു പകരുകയുമില്ല. അവള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓര്‍ഡര്‍ കൈയില്‍ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാര്‍. &lt;br /&gt;
&lt;br /&gt;
നേരേമറിച്ചാണ് മറ്റൊരുത്തന്‍. എന്നും ഓഫീസില്‍ പോകുമ്പോള്‍ ആ ജങ്ഷനില്‍ വന്നു നില്‍ക്കും. &amp;amp;ldquo;നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും&amp;amp;rdquo; എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം &amp;amp;ldquo;ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?&amp;amp;rdquo; എന്ന മട്ടില്‍ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ അവിടെത്തന്നെ നില്‍ക്കുന്നു. &amp;amp;ldquo;ഞാന്‍ ആത്മഹത്യ ചെയ്യും&amp;amp;rdquo; എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാല്‍ &amp;amp;lsquo;ഡീസന്റ്&amp;amp;rsquo; എന്ന പദപ്രയോഗമില്ല. നിദ്രകളില്‍ മധുരസ്വപ്നങ്ങള്‍ കാണിക്കുന്നവന്‍ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങള്‍ക്ക്. ഞാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു &amp;amp;lsquo;വുമന്‍&amp;amp;rsquo; ലക്ചറര്‍ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും &amp;amp;lsquo;പുള്ളി ഡീസന്റാ&amp;amp;rsquo; എന്നു പറയുമായിരുന്നു. അവര്‍ക്ക് &amp;amp;lsquo;ഡീസന്‍സി&amp;amp;rsquo;യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാന്‍ ധരിച്ചു വച്ചു. അവര്‍ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാന്‍ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോള്‍ കോളേജില്‍ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചര്‍മ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറര്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു. &amp;amp;ldquo;ടീച്ചര്‍, ഒരു സംശയം&amp;amp;rdquo; &amp;amp;ldquo;എന്താ&amp;amp;rdquo; എന്ന് അദ്ധ്യാപികയുടെ ചോദ്യം. &amp;amp;ldquo;കന്യാചര്‍മ്മം എന്നു പറഞ്ഞാല്‍ എന്താണ്?&amp;amp;rdquo; എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവല്‍ ഡസ്കിലിടി. ലക്ചറര്‍ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകള്‍ക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഡീസന്റ്&amp;amp;rsquo; പോലെ സ്ത്രീകള്‍ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാല്‍ മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; പ്രേംനസീര്‍ വയ്ക്കോല്‍ത്തുറുവിനു ചുറ്റും നായികയുമായി ഓടിയാല്‍മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവന്‍ മനസ്സിനുപരിപാകം വന്നവര്‍ക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാല്‍ മതി &amp;amp;ldquo;എന്തു രസം!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ട്രൗസേഴ്സും ഷര്‍ട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു.  ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോള്‍ ചില വാക്കുകള്‍ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകള്‍ കൂടുതലായി ശേഖരിക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ എഴുതുന്ന പൈങ്കിളിക്കഥകള്‍ പതിവായി വായിച്ചാല്‍ മതി. &lt;br /&gt;
{{***}}​​ &lt;br /&gt;
വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. [https://ml.wikipedia.org/wiki/O._V._Vijayan ഒ.വി. വിജയന്റെ] &amp;amp;lsquo;ധര്‍മ്മപുരാണ&amp;amp;rsquo;ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. &amp;amp;ldquo;സരോജിനി അമ്മയെ ഫോണില്‍ കിട്ടുമോ?&amp;amp;rdquo; ചോദ്യം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല. അവര്‍ ബാത്ത് റൂമിലാണ്&amp;amp;rdquo; ഉത്തരം. അമ്മ മകളെക്കുറിച്ച്: &amp;amp;ldquo;അവര്‍ക്കിന്ന് അമ്പലത്തില്‍ പോയ്ക്കൂടാ.&amp;amp;rdquo; ഫ്രഞ്ചുകാരി മദാമ്മ: &amp;amp;ldquo;I have my flowers today&amp;amp;rdquo;. ഭാര്യ റ്റീപാര്‍ട്ടിക്കു വരാത്തതെന്തെന്ന് ഭര്‍ത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.&lt;br /&gt;
&lt;br /&gt;
==പക്ഷിയും പഞ്ജരവും==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചന്ദ്രന്റെ മുഖത്തു രക്തം&amp;amp;rdquo; എന്നു പറയുമ്പോള്‍ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. [https://ml.wikipedia.org/wiki/Perumpadavam_Sreedharan പെരുമ്പടവം ശ്രീധരന്റെ] &amp;amp;ldquo;ഒരു പെണ്‍കുട്ടിയുടെ മരണം&amp;amp;rdquo; എന്ന കഥയില്‍ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകന്‍ ചതിച്ചതുകൊണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരന്‍ പലതും പറയിക്കുന്നു. വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാര്‍ന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യര്‍ത്ഥരചനകളാണ്. ചിലര്‍ പ്രഗല്‍ഭമായി വര്‍ണ്ണിക്കുമ്പോള്‍ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വര്‍ണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red &amp;amp;mdash; ചുവപ്പ് &amp;amp;mdash; എന്ന വാക്ക് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് ഒരു നിരൂപകന്‍ എഴുതിയത് ഓര്‍ക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തില്‍ ഇമ്മാതിരി കഥകള്‍ നിരന്തരം ആവിര്‍ഭവിച്ചുകൊണ്ടിരിക്കും.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആവിര്‍ഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിര്‍ഭവിക്കരുത് എന്ന അര്‍ത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാന്‍ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളില്‍ അവരെയുദ്ദേശിച്ച് &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്ന് എഴുതിക്കാണിക്കുമ്പോള്‍ &amp;amp;ldquo;അയ്യോ നമ്മളെയാണോ?&amp;amp;rdquo; എന്നു ഞാന്‍ തനിയെ ചോദിച്ചുപോയിട്ടുണ്ട്.  അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകള്‍ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യന്‍ വേറെ (Amerindian) ഇന്ത്യന്‍ (ഭാരതീയന്‍) വേറെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാം.&lt;br /&gt;
&lt;br /&gt;
==അയ്യപ്പപ്പണിക്കര്‍==&lt;br /&gt;
[[file:KAyyappapanikar.jpg|thumb|right|ഡോ. കെ. അയ്യപ്പപ്പണിക്കര്‍]]&lt;br /&gt;
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] &amp;amp;ldquo;ചിരുത&amp;amp;rdquo; എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::ആകാശങ്ങളിടിഞ്ഞീ-&lt;br /&gt;
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-&lt;br /&gt;
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍&lt;br /&gt;
::നിന്നനിലയ്ക്കേ കല്ലായില്ല.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ പൂര്‍വ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രന്‍, ബി.എ. എന്ന സവര്‍ണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാള്‍ ചെയ്ത കൊടുംചതിയെയും കവി ആകര്‍ഷകമായി പ്രതിപാദിക്കുന്നു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പണ്ടു വയസ്സറിയിച്ചൊരു നാളില്‍&lt;br /&gt;
::തണ്ടും തളിരും പകുതിയുറങ്ങി&lt;br /&gt;
::നെഞ്ചിന്നടിയില്‍ കൂമ്പിവിടര്‍ന്നൊരു&lt;br /&gt;
::തിങ്കള്‍ക്കലകള്‍ തേനായൊഴുകീ.&lt;br /&gt;
::വെള്ളിനിലാവിന്‍ പാലുചുരത്തും&lt;br /&gt;
::കള്ളിപ്പശുവായ് വന്നൂ പൗര്‍ണ്ണമി&lt;br /&gt;
::ചുണ്ടുകള്‍ കോട്ടിച്ചുരുളന്‍ പുകവി-&lt;br /&gt;
::ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രന്‍.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാള്‍ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോള്‍ ചിരുത എന്തുചെയ്തു?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കുഞ്ഞിച്ചിരുത കരഞ്ഞൂ-&lt;br /&gt;
::നെഞ്ചിലൊരഗ്നി പടര്‍ന്നൂ&lt;br /&gt;
::കണ്‍പോളകളില്‍ തീമഴവന്നൂ&lt;br /&gt;
::സിരകളിലോളം ചീറിയലച്ചൂ&lt;br /&gt;
::കൊന്നത്തെങ്ങുകള്‍ ചൂളമടിക്കെ-&lt;br /&gt;
::ക്കൊടുകാറ്റേല്‍ക്കെച്ചോരതിളച്ചുമറിഞ്ഞു.&lt;br /&gt;
::പക്ഷേ.&lt;br /&gt;
::കണ്ണുതുടയ്ക്കാന്‍ തൂവാലയുമായ്&lt;br /&gt;
::തെങ്ങുകള്‍നിന്നുകരഞ്ഞോ?&amp;amp;ndash;ഇല്ലാ&lt;br /&gt;
::അമ്പിളിനിന്നു കരഞ്ഞോ?&amp;amp;ndash;ഇല്ലാ.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, &amp;amp;ldquo;ആകാശങ്ങളിടിഞ്ഞില്ല&amp;amp;hellip;കല്ലായില്ല&amp;amp;rdquo; എന്ന്.&lt;br /&gt;
&lt;br /&gt;
സുന്ദരമാണ് ഈ കാവ്യമെന്ന് ഞാന്‍ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകര്‍ഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേല്‍പ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാര്‍ ഉള്ളപ്പോള്‍ ചിരുതയെപ്പോലുള്ളവര്‍ക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവള്‍ക്കു ജീവിച്ചിരിക്കാന്‍പോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വര്‍ഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാര്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവര്‍ഗ്ഗത്തിന്റെ  സംസ്കാരത്തിന് അനുകൂലനായി നില്‍ക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ആ സംസ്കാരത്തിന് ഫ്യൂഡല്‍ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരന്‍ പറഞ്ഞുവത്രേ: &amp;amp;ldquo;തമ്പുരാന്റെ ഈ അനന്തരവന്‍ (മോഹനചന്ദ്രന്‍, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.&amp;amp;rdquo; (സംക്രമണം മാസികയില്‍ കെ. രണ്‍ജി എഴുതിയ &amp;amp;ldquo;ഈ ജീര്‍ണ്ണമുഖം ആധുനിക കവിതയുടെയോ മാര്‍ക്സിയന്‍ നിരൂപണത്തിന്റെയോ?&amp;amp;rdquo; എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രണ്‍ജി പറയുന്നു: &amp;amp;ldquo;മോഹനചന്ദ്രന്‍ കുമാരന്റെയും അയാള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.&amp;amp;rdquo; ഇവിടെ രണ്‍ജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരത്തെ &amp;amp;ldquo;ആദര്‍ശവത്കരി&amp;amp;rdquo;ക്കാന്‍ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.&lt;br /&gt;
{{***}}​​&lt;br /&gt;
വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തില്‍ ഈ സാമാന്യനിയമം ചേരില്ല. സഹൃദയന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.&lt;br /&gt;
&lt;br /&gt;
==കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍==&lt;br /&gt;
&lt;br /&gt;
സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. &amp;amp;ldquo;ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്&amp;amp;rdquo; വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാന്‍ കൗതുകത്തോടെയാണ് വായിച്ചത്.&lt;br /&gt;
[[file:SchumacherSi.jpg|thumb|left|ഇ.എഫ്. ഷൂമാഹര്‍]]&lt;br /&gt;
ശുക്ലയജുര്‍വേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേര്‍ത്തിട്ടുള്ള ശാന്തിമന്ത്രം&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം&lt;br /&gt;
::പൂര്‍ണ്ണാത്പൂര്‍ണ്ണമുദച്യതേ&lt;br /&gt;
::പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ&lt;br /&gt;
::പൂര്‍ണ്ണമേവാവശിഷ്യതേ&lt;br /&gt;
::ഓം ശാന്തി: ശാന്തി:ശാന്തി:&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
(അദൃശ്യമായ ബ്രഹ്മം പൂര്‍ണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂര്‍ണ്ണമാണ്.  പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂര്‍ണ്ണമായ പ്രത്യക്ഷലോകം ആവിര്‍ഭവിച്ചു. പൂര്‍ണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂര്‍ണ്ണലോകം പൂര്‍ണ്ണമായ ബ്രഹ്മത്തില്‍നിന്ന് ആവിര്‍ഭവിച്ചിട്ടും.) ഈ മന്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. [https://en.wikipedia.org/wiki/E._F._Schumacher ഇ.എഫ്. ഷൂമാഹറുടെ] [https://en.wikipedia.org/wiki/Small_Is_Beautiful Small is Beautiful] എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രബന്ധകാരന്‍ എഴുതുന്നു; &amp;amp;ldquo;അദ്ദേഹത്തിന്റെ &amp;amp;lsquo;മിതം തന്നെ സുന്ദരം&amp;amp;rsquo; (Small is beautiful), &amp;amp;lsquo;വിഷമത്തില്‍പ്പെട്ടവര്‍ക്കൊരു സഹായി ([https://en.wikipedia.org/wiki/A_Guide_for_the_Perplexed A Guide for the Perplexed]) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ &amp;amp;lsquo;മിതം സാദ്ധ്യമാകുന്നു&amp;amp;rsquo; (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദര്‍ശനം അപരിഗ്രഹത്തിന്റെ ദര്‍ശനമാകുന്നു.&amp;amp;rdquo; ഈ വാക്യം വായിക്കുന്നവര്‍ക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹര്‍ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങള്‍ക്ക് സ്പഷ്ടത നല്‍കുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോര്‍ജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. സമാഹര്‍ത്താവിന്റെ പേരും ഓര്‍മ്മയില്ല.) വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുണ്ടായ ഒരു &amp;amp;lsquo;ചിന്താക്കുഴപ്പ&amp;amp;rsquo;മാണ് ഇവിടെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
==പരിചയമുണ്ടായിരുന്നെങ്കില്‍==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചിന്താക്കുഴപ്പ&amp;amp;rdquo;ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ &amp;amp;lsquo;പൂജ്യങ്ങള്‍&amp;amp;rsquo; എന്ന ചെറുകഥ (മാതൃഭൂമി). ഞാന്‍ ഗവണ്മെന്റ് സെക്രട്ടറിയറ്റില്‍ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോള്‍ &amp;amp;ldquo;See &amp;amp;lsquo;My dear sit&amp;amp;rsquo;&amp;amp;rdquo; എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാന്‍ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാന്‍ കണ്ടില്ല, Sit അല്ല Sir ആണെന്നു സര്‍. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അര്‍ത്ഥബോധം ഉളവാക്കാന്‍ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികള്‍ ഇക്കാലത്ത് വേണ്ടമട്ടില്‍ വളരുന്നില്ലെന്നോ അവര്‍ &amp;amp;ldquo;ഡ്രിഫ്റ്റേഴ്സ്&amp;amp;rdquo; ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാന്‍ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കില്‍ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അത്തരം പരുഷങ്ങളായ വാക്കുകള്‍ പറഞ്ഞുകൂടാ.&lt;br /&gt;
{{***}}&lt;br /&gt;
പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവര്‍ത്തനങ്ങളും ആരില്‍നിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീര്‍ണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകള്‍ തകരുന്നു. ഭാഷ തകര്‍ന്നാല്‍ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകള്‍ക്ക് തകര്‍ച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങള്‍ തകര്‍ന്നതിന്റെ യഥാര്‍ത്ഥങ്ങളായ കഥകള്‍ നിരവധിയാണ്. പരുഷങ്ങളായ വാക്കുകള്‍ ക്രൂരതയാര്‍ന്ന മനസ്സില്‍ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങള്‍ കൊണ്ട് ഞാന്‍ നിന്ദിക്കുന്നത്.&lt;br /&gt;
&lt;br /&gt;
==ഹാസ്യം==&lt;br /&gt;
&lt;br /&gt;
നിന്ദനം ചിലപ്പോള്‍ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരന്‍ രാജു നായരുടെ &amp;amp;lsquo;മാവേലിനാട്&amp;amp;rsquo; കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാന്‍ ഒരു ചെറുക്കനെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് അവന്‍ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒറ്റ പനിനീര്‍പൂവ്. ആദ്യമായി ദര്‍ശിക്കുന്നസ്ഫടികാഭമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പര്‍ശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് പാവപ്പെട്ട പയ്യന്‍ പറയുമ്പോള്‍ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നല്‍കുന്നത്.&lt;br /&gt;
&lt;br /&gt;
==പാറക്കെട്ട്==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം നല്‍കുന്ന ഒരു കാര്യം പറയാം. എന്‍ഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതില്‍നിന്ന് വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരന്‍ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാന്‍ പാടില്ലാതില്ല ഇത്. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗര്‍ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അര്‍ത്ഥത്തില്‍ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയര്‍ ദിവസം മന്ത്രിയുടെ ഓഫീസില്‍ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാള്‍ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീര്‍ക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികള്‍ പോയപ്പോള്‍ അവര്‍ ആഹാരം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭാഗ്യവാന്മാര്‍ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോള്‍ കഥയിലെ ഭര്‍ത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് &amp;amp;ldquo;ഫാസിനേറ്റിങ്ങ്&amp;amp;rdquo; എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോള്‍ എന്‍ഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സര്‍വസാധാരണമായ സംഭവത്തില്‍ നൂതനത്വം കാണുകയും നൂതനമായ സംഭവത്തില്‍ സര്‍വസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സര്‍വസാധാരണത്വത്തില്‍ സര്‍വസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തര്‍ജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോള്‍ &amp;amp;ldquo;പപ്പു&amp;amp;rdquo; മാസികയില്‍ സി. രാധാകൃഷ്ണനും എം.ആര്‍. മനോഹരവര്‍മ്മയും എഴുതിയ കഥകള്‍ &amp;amp;mdash; യഥാക്രമം &amp;amp;lsquo;രാധയുടെ വളര്‍ത്തുമൃഗങ്ങ&amp;amp;rsquo;ളും &amp;amp;lsquo;നിഴല്‍ നിറങ്ങ&amp;amp;rsquo;ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെണ്‍കുട്ടിക്ക് സ്വര്‍ണ്ണവളയിടാന്‍ കൊതി. കോട്ടണ്‍ഷര്‍ട്ടിടുന്നവനു സില്‍ക്കുഷര്‍ട്ട് ധരിക്കാന്‍ കൊതി. ഞാന്‍ സ്വര്‍ണ്ണം തേടുന്നവനാണ്. സില്‍ക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വര്‍ണ്ണവളയാണെന്നുപറഞ്ഞാല്‍ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.&lt;br /&gt;
{{***}}&lt;br /&gt;
&amp;amp;ldquo;പാമ്പും കയറും&amp;amp;rdquo; എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: &amp;amp;ldquo;സ്ത്രീ നൃത്തം ചെയ്യുന്നതിനുമുന്‍പ് ഇസഡോറ ഡങ്കനായിരിക്കും.&amp;lt;ref&amp;gt;Isadora Duncan, 1878&amp;amp;ndash;1927, അമേരിക്കന്‍ ഡാന്‍സര്‍.&amp;lt;/ref&amp;gt; അവള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാല്‍ ദേവതയാണ്, ഇസഡോറയല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
-----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=File:SchumacherSi.jpg&amp;diff=16104</id>
		<title>File:SchumacherSi.jpg</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=File:SchumacherSi.jpg&amp;diff=16104"/>
		<updated>2016-08-28T16:03:02Z</updated>

		<summary type="html">&lt;p&gt;Rahul: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16103</id>
		<title>സാഹിത്യവാരഫലം 1983 12 18</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16103"/>
		<updated>2016-08-28T16:02:08Z</updated>

		<summary type="html">&lt;p&gt;Rahul: /* കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-13.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 18&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 11&lt;br /&gt;
| next = 1983 12 25&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​431 / 1983 12 18&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം അവര്‍ക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവര്‍ ആ വാക്കുകള്‍ കൂടക്കൂടെ പറയും. ഒരു വാക്ക് &amp;amp;ldquo;ഡീസന്റ്&amp;amp;rdquo; എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. &amp;amp;ldquo;പുള്ളി ഡീസന്റാ&amp;amp;rdquo; എന്നു പറഞ്ഞാലോ? അയാള്‍ക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയില്‍ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാല്‍ വിരലുകള്‍ തമ്മില്‍ തൊടാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവള്‍ റോഡേ പോകുന്നതെങ്കില്‍ അയാള്‍ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാല്‍ത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അയാള്‍ ബസ്സില്‍ കയറുമ്പോള്‍ അവള്‍ വാതിലിന് അടുത്തോ മറ്റോ നില്‍ക്കയാണെങ്കില്‍ അയാള്‍ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാല്‍ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവള്‍ക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അര്‍ത്ഥം. അയാളുടെ വിരല്‍ത്തുമ്പു സ്വന്തം വിരല്‍ത്തുമ്പില്‍ തൊട്ടാല്‍ അവള്‍ക്ക് &amp;amp;ldquo;മാദകമധുരിമ&amp;amp;rdquo;യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകള്‍ക്ക് മധു പകരുകയുമില്ല. അവള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓര്‍ഡര്‍ കൈയില്‍ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാര്‍. &lt;br /&gt;
&lt;br /&gt;
നേരേമറിച്ചാണ് മറ്റൊരുത്തന്‍. എന്നും ഓഫീസില്‍ പോകുമ്പോള്‍ ആ ജങ്ഷനില്‍ വന്നു നില്‍ക്കും. &amp;amp;ldquo;നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും&amp;amp;rdquo; എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം &amp;amp;ldquo;ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?&amp;amp;rdquo; എന്ന മട്ടില്‍ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ അവിടെത്തന്നെ നില്‍ക്കുന്നു. &amp;amp;ldquo;ഞാന്‍ ആത്മഹത്യ ചെയ്യും&amp;amp;rdquo; എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാല്‍ &amp;amp;lsquo;ഡീസന്റ്&amp;amp;rsquo; എന്ന പദപ്രയോഗമില്ല. നിദ്രകളില്‍ മധുരസ്വപ്നങ്ങള്‍ കാണിക്കുന്നവന്‍ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങള്‍ക്ക്. ഞാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു &amp;amp;lsquo;വുമന്‍&amp;amp;rsquo; ലക്ചറര്‍ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും &amp;amp;lsquo;പുള്ളി ഡീസന്റാ&amp;amp;rsquo; എന്നു പറയുമായിരുന്നു. അവര്‍ക്ക് &amp;amp;lsquo;ഡീസന്‍സി&amp;amp;rsquo;യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാന്‍ ധരിച്ചു വച്ചു. അവര്‍ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാന്‍ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോള്‍ കോളേജില്‍ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചര്‍മ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറര്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു. &amp;amp;ldquo;ടീച്ചര്‍, ഒരു സംശയം&amp;amp;rdquo; &amp;amp;ldquo;എന്താ&amp;amp;rdquo; എന്ന് അദ്ധ്യാപികയുടെ ചോദ്യം. &amp;amp;ldquo;കന്യാചര്‍മ്മം എന്നു പറഞ്ഞാല്‍ എന്താണ്?&amp;amp;rdquo; എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവല്‍ ഡസ്കിലിടി. ലക്ചറര്‍ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകള്‍ക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഡീസന്റ്&amp;amp;rsquo; പോലെ സ്ത്രീകള്‍ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാല്‍ മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; പ്രേംനസീര്‍ വയ്ക്കോല്‍ത്തുറുവിനു ചുറ്റും നായികയുമായി ഓടിയാല്‍മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവന്‍ മനസ്സിനുപരിപാകം വന്നവര്‍ക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാല്‍ മതി &amp;amp;ldquo;എന്തു രസം!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ട്രൗസേഴ്സും ഷര്‍ട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു.  ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോള്‍ ചില വാക്കുകള്‍ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകള്‍ കൂടുതലായി ശേഖരിക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ എഴുതുന്ന പൈങ്കിളിക്കഥകള്‍ പതിവായി വായിച്ചാല്‍ മതി. &lt;br /&gt;
{{***}}​​ &lt;br /&gt;
വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. [https://ml.wikipedia.org/wiki/O._V._Vijayan ഒ.വി. വിജയന്റെ] &amp;amp;lsquo;ധര്‍മ്മപുരാണ&amp;amp;rsquo;ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. &amp;amp;ldquo;സരോജിനി അമ്മയെ ഫോണില്‍ കിട്ടുമോ?&amp;amp;rdquo; ചോദ്യം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല. അവര്‍ ബാത്ത് റൂമിലാണ്&amp;amp;rdquo; ഉത്തരം. അമ്മ മകളെക്കുറിച്ച്: &amp;amp;ldquo;അവര്‍ക്കിന്ന് അമ്പലത്തില്‍ പോയ്ക്കൂടാ.&amp;amp;rdquo; ഫ്രഞ്ചുകാരി മദാമ്മ: &amp;amp;ldquo;I have my flowers today&amp;amp;rdquo;. ഭാര്യ റ്റീപാര്‍ട്ടിക്കു വരാത്തതെന്തെന്ന് ഭര്‍ത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.&lt;br /&gt;
&lt;br /&gt;
==പക്ഷിയും പഞ്ജരവും==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചന്ദ്രന്റെ മുഖത്തു രക്തം&amp;amp;rdquo; എന്നു പറയുമ്പോള്‍ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. [https://ml.wikipedia.org/wiki/Perumpadavam_Sreedharan പെരുമ്പടവം ശ്രീധരന്റെ] &amp;amp;ldquo;ഒരു പെണ്‍കുട്ടിയുടെ മരണം&amp;amp;rdquo; എന്ന കഥയില്‍ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകന്‍ ചതിച്ചതുകൊണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരന്‍ പലതും പറയിക്കുന്നു. വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാര്‍ന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യര്‍ത്ഥരചനകളാണ്. ചിലര്‍ പ്രഗല്‍ഭമായി വര്‍ണ്ണിക്കുമ്പോള്‍ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വര്‍ണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red &amp;amp;mdash; ചുവപ്പ് &amp;amp;mdash; എന്ന വാക്ക് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് ഒരു നിരൂപകന്‍ എഴുതിയത് ഓര്‍ക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തില്‍ ഇമ്മാതിരി കഥകള്‍ നിരന്തരം ആവിര്‍ഭവിച്ചുകൊണ്ടിരിക്കും.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആവിര്‍ഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിര്‍ഭവിക്കരുത് എന്ന അര്‍ത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാന്‍ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളില്‍ അവരെയുദ്ദേശിച്ച് &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്ന് എഴുതിക്കാണിക്കുമ്പോള്‍ &amp;amp;ldquo;അയ്യോ നമ്മളെയാണോ?&amp;amp;rdquo; എന്നു ഞാന്‍ തനിയെ ചോദിച്ചുപോയിട്ടുണ്ട്.  അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകള്‍ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യന്‍ വേറെ (Amerindian) ഇന്ത്യന്‍ (ഭാരതീയന്‍) വേറെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാം.&lt;br /&gt;
&lt;br /&gt;
==അയ്യപ്പപ്പണിക്കര്‍==&lt;br /&gt;
[[file:KAyyappapanikar.jpg|thumb|right|ഡോ. കെ. അയ്യപ്പപ്പണിക്കര്‍]]&lt;br /&gt;
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] &amp;amp;ldquo;ചിരുത&amp;amp;rdquo; എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::ആകാശങ്ങളിടിഞ്ഞീ-&lt;br /&gt;
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-&lt;br /&gt;
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍&lt;br /&gt;
::നിന്നനിലയ്ക്കേ കല്ലായില്ല.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ പൂര്‍വ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രന്‍, ബി.എ. എന്ന സവര്‍ണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാള്‍ ചെയ്ത കൊടുംചതിയെയും കവി ആകര്‍ഷകമായി പ്രതിപാദിക്കുന്നു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പണ്ടു വയസ്സറിയിച്ചൊരു നാളില്‍&lt;br /&gt;
::തണ്ടും തളിരും പകുതിയുറങ്ങി&lt;br /&gt;
::നെഞ്ചിന്നടിയില്‍ കൂമ്പിവിടര്‍ന്നൊരു&lt;br /&gt;
::തിങ്കള്‍ക്കലകള്‍ തേനായൊഴുകീ.&lt;br /&gt;
::വെള്ളിനിലാവിന്‍ പാലുചുരത്തും&lt;br /&gt;
::കള്ളിപ്പശുവായ് വന്നൂ പൗര്‍ണ്ണമി&lt;br /&gt;
::ചുണ്ടുകള്‍ കോട്ടിച്ചുരുളന്‍ പുകവി-&lt;br /&gt;
::ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രന്‍.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാള്‍ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോള്‍ ചിരുത എന്തുചെയ്തു?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കുഞ്ഞിച്ചിരുത കരഞ്ഞൂ-&lt;br /&gt;
::നെഞ്ചിലൊരഗ്നി പടര്‍ന്നൂ&lt;br /&gt;
::കണ്‍പോളകളില്‍ തീമഴവന്നൂ&lt;br /&gt;
::സിരകളിലോളം ചീറിയലച്ചൂ&lt;br /&gt;
::കൊന്നത്തെങ്ങുകള്‍ ചൂളമടിക്കെ-&lt;br /&gt;
::ക്കൊടുകാറ്റേല്‍ക്കെച്ചോരതിളച്ചുമറിഞ്ഞു.&lt;br /&gt;
::പക്ഷേ.&lt;br /&gt;
::കണ്ണുതുടയ്ക്കാന്‍ തൂവാലയുമായ്&lt;br /&gt;
::തെങ്ങുകള്‍നിന്നുകരഞ്ഞോ?&amp;amp;ndash;ഇല്ലാ&lt;br /&gt;
::അമ്പിളിനിന്നു കരഞ്ഞോ?&amp;amp;ndash;ഇല്ലാ.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, &amp;amp;ldquo;ആകാശങ്ങളിടിഞ്ഞില്ല&amp;amp;hellip;കല്ലായില്ല&amp;amp;rdquo; എന്ന്.&lt;br /&gt;
&lt;br /&gt;
സുന്ദരമാണ് ഈ കാവ്യമെന്ന് ഞാന്‍ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകര്‍ഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേല്‍പ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാര്‍ ഉള്ളപ്പോള്‍ ചിരുതയെപ്പോലുള്ളവര്‍ക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവള്‍ക്കു ജീവിച്ചിരിക്കാന്‍പോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വര്‍ഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാര്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവര്‍ഗ്ഗത്തിന്റെ  സംസ്കാരത്തിന് അനുകൂലനായി നില്‍ക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ആ സംസ്കാരത്തിന് ഫ്യൂഡല്‍ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരന്‍ പറഞ്ഞുവത്രേ: &amp;amp;ldquo;തമ്പുരാന്റെ ഈ അനന്തരവന്‍ (മോഹനചന്ദ്രന്‍, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.&amp;amp;rdquo; (സംക്രമണം മാസികയില്‍ കെ. രണ്‍ജി എഴുതിയ &amp;amp;ldquo;ഈ ജീര്‍ണ്ണമുഖം ആധുനിക കവിതയുടെയോ മാര്‍ക്സിയന്‍ നിരൂപണത്തിന്റെയോ?&amp;amp;rdquo; എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രണ്‍ജി പറയുന്നു: &amp;amp;ldquo;മോഹനചന്ദ്രന്‍ കുമാരന്റെയും അയാള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.&amp;amp;rdquo; ഇവിടെ രണ്‍ജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരത്തെ &amp;amp;ldquo;ആദര്‍ശവത്കരി&amp;amp;rdquo;ക്കാന്‍ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.&lt;br /&gt;
{{***}}​​&lt;br /&gt;
വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തില്‍ ഈ സാമാന്യനിയമം ചേരില്ല. സഹൃദയന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.&lt;br /&gt;
&lt;br /&gt;
==കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍==&lt;br /&gt;
&lt;br /&gt;
സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. &amp;amp;ldquo;ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്&amp;amp;rdquo; വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാന്‍ കൗതുകത്തോടെയാണ് വായിച്ചത്.&lt;br /&gt;
&lt;br /&gt;
ശുക്ലയജുര്‍വേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേര്‍ത്തിട്ടുള്ള ശാന്തിമന്ത്രം&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം&lt;br /&gt;
::പൂര്‍ണ്ണാത്പൂര്‍ണ്ണമുദച്യതേ&lt;br /&gt;
::പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ&lt;br /&gt;
::പൂര്‍ണ്ണമേവാവശിഷ്യതേ&lt;br /&gt;
::ഓം ശാന്തി: ശാന്തി:ശാന്തി:&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[file:SchumacherSi.jpg|thumb|left|ഇ.എഫ്. ഷൂമാഹര്‍]]&lt;br /&gt;
(അദൃശ്യമായ ബ്രഹ്മം പൂര്‍ണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂര്‍ണ്ണമാണ്.  പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂര്‍ണ്ണമായ പ്രത്യക്ഷലോകം ആവിര്‍ഭവിച്ചു. പൂര്‍ണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂര്‍ണ്ണലോകം പൂര്‍ണ്ണമായ ബ്രഹ്മത്തില്‍നിന്ന് ആവിര്‍ഭവിച്ചിട്ടും.) ഈ മന്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. [https://en.wikipedia.org/wiki/E._F._Schumacher ഇ.എഫ്. ഷൂമാഹറുടെ] [https://en.wikipedia.org/wiki/Small_Is_Beautiful Small is Beautiful] എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രബന്ധകാരന്‍ എഴുതുന്നു; &amp;amp;ldquo;അദ്ദേഹത്തിന്റെ &amp;amp;lsquo;മിതം തന്നെ സുന്ദരം&amp;amp;rsquo; (Small is beautiful), &amp;amp;lsquo;വിഷമത്തില്‍പ്പെട്ടവര്‍ക്കൊരു സഹായി ([https://en.wikipedia.org/wiki/A_Guide_for_the_Perplexed A Guide for the Perplexed]) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ &amp;amp;lsquo;മിതം സാദ്ധ്യമാകുന്നു&amp;amp;rsquo; (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദര്‍ശനം അപരിഗ്രഹത്തിന്റെ ദര്‍ശനമാകുന്നു.&amp;amp;rdquo; ഈ വാക്യം വായിക്കുന്നവര്‍ക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹര്‍ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങള്‍ക്ക് സ്പഷ്ടത നല്‍കുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോര്‍ജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. സമാഹര്‍ത്താവിന്റെ പേരും ഓര്‍മ്മയില്ല.) വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുണ്ടായ ഒരു &amp;amp;lsquo;ചിന്താക്കുഴപ്പ&amp;amp;rsquo;മാണ് ഇവിടെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
==പരിചയമുണ്ടായിരുന്നെങ്കില്‍==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചിന്താക്കുഴപ്പ&amp;amp;rdquo;ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ &amp;amp;lsquo;പൂജ്യങ്ങള്‍&amp;amp;rsquo; എന്ന ചെറുകഥ (മാതൃഭൂമി). ഞാന്‍ ഗവണ്മെന്റ് സെക്രട്ടറിയറ്റില്‍ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോള്‍ &amp;amp;ldquo;See &amp;amp;lsquo;My dear sit&amp;amp;rsquo;&amp;amp;rdquo; എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാന്‍ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാന്‍ കണ്ടില്ല, Sit അല്ല Sir ആണെന്നു സര്‍. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അര്‍ത്ഥബോധം ഉളവാക്കാന്‍ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികള്‍ ഇക്കാലത്ത് വേണ്ടമട്ടില്‍ വളരുന്നില്ലെന്നോ അവര്‍ &amp;amp;ldquo;ഡ്രിഫ്റ്റേഴ്സ്&amp;amp;rdquo; ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാന്‍ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കില്‍ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അത്തരം പരുഷങ്ങളായ വാക്കുകള്‍ പറഞ്ഞുകൂടാ.&lt;br /&gt;
{{***}}&lt;br /&gt;
പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവര്‍ത്തനങ്ങളും ആരില്‍നിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീര്‍ണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകള്‍ തകരുന്നു. ഭാഷ തകര്‍ന്നാല്‍ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകള്‍ക്ക് തകര്‍ച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങള്‍ തകര്‍ന്നതിന്റെ യഥാര്‍ത്ഥങ്ങളായ കഥകള്‍ നിരവധിയാണ്. പരുഷങ്ങളായ വാക്കുകള്‍ ക്രൂരതയാര്‍ന്ന മനസ്സില്‍ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങള്‍ കൊണ്ട് ഞാന്‍ നിന്ദിക്കുന്നത്.&lt;br /&gt;
&lt;br /&gt;
==ഹാസ്യം==&lt;br /&gt;
&lt;br /&gt;
നിന്ദനം ചിലപ്പോള്‍ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരന്‍ രാജു നായരുടെ &amp;amp;lsquo;മാവേലിനാട്&amp;amp;rsquo; കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാന്‍ ഒരു ചെറുക്കനെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് അവന്‍ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒറ്റ പനിനീര്‍പൂവ്. ആദ്യമായി ദര്‍ശിക്കുന്നസ്ഫടികാഭമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പര്‍ശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് പാവപ്പെട്ട പയ്യന്‍ പറയുമ്പോള്‍ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നല്‍കുന്നത്.&lt;br /&gt;
&lt;br /&gt;
==പാറക്കെട്ട്==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം നല്‍കുന്ന ഒരു കാര്യം പറയാം. എന്‍ഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതില്‍നിന്ന് വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരന്‍ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാന്‍ പാടില്ലാതില്ല ഇത്. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗര്‍ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അര്‍ത്ഥത്തില്‍ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയര്‍ ദിവസം മന്ത്രിയുടെ ഓഫീസില്‍ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാള്‍ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീര്‍ക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികള്‍ പോയപ്പോള്‍ അവര്‍ ആഹാരം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭാഗ്യവാന്മാര്‍ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോള്‍ കഥയിലെ ഭര്‍ത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് &amp;amp;ldquo;ഫാസിനേറ്റിങ്ങ്&amp;amp;rdquo; എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോള്‍ എന്‍ഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സര്‍വസാധാരണമായ സംഭവത്തില്‍ നൂതനത്വം കാണുകയും നൂതനമായ സംഭവത്തില്‍ സര്‍വസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സര്‍വസാധാരണത്വത്തില്‍ സര്‍വസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തര്‍ജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോള്‍ &amp;amp;ldquo;പപ്പു&amp;amp;rdquo; മാസികയില്‍ സി. രാധാകൃഷ്ണനും എം.ആര്‍. മനോഹരവര്‍മ്മയും എഴുതിയ കഥകള്‍ &amp;amp;mdash; യഥാക്രമം &amp;amp;lsquo;രാധയുടെ വളര്‍ത്തുമൃഗങ്ങ&amp;amp;rsquo;ളും &amp;amp;lsquo;നിഴല്‍ നിറങ്ങ&amp;amp;rsquo;ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെണ്‍കുട്ടിക്ക് സ്വര്‍ണ്ണവളയിടാന്‍ കൊതി. കോട്ടണ്‍ഷര്‍ട്ടിടുന്നവനു സില്‍ക്കുഷര്‍ട്ട് ധരിക്കാന്‍ കൊതി. ഞാന്‍ സ്വര്‍ണ്ണം തേടുന്നവനാണ്. സില്‍ക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വര്‍ണ്ണവളയാണെന്നുപറഞ്ഞാല്‍ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.&lt;br /&gt;
{{***}}&lt;br /&gt;
&amp;amp;ldquo;പാമ്പും കയറും&amp;amp;rdquo; എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: &amp;amp;ldquo;സ്ത്രീ നൃത്തം ചെയ്യുന്നതിനുമുന്‍പ് ഇസഡോറ ഡങ്കനായിരിക്കും.&amp;lt;ref&amp;gt;Isadora Duncan, 1878&amp;amp;ndash;1927, അമേരിക്കന്‍ ഡാന്‍സര്‍.&amp;lt;/ref&amp;gt; അവള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാല്‍ ദേവതയാണ്, ഇസഡോറയല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
-----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16102</id>
		<title>സാഹിത്യവാരഫലം 1983 12 18</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16102"/>
		<updated>2016-08-28T16:00:51Z</updated>

		<summary type="html">&lt;p&gt;Rahul: /* കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-13.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 18&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 11&lt;br /&gt;
| next = 1983 12 25&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​431 / 1983 12 18&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം അവര്‍ക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവര്‍ ആ വാക്കുകള്‍ കൂടക്കൂടെ പറയും. ഒരു വാക്ക് &amp;amp;ldquo;ഡീസന്റ്&amp;amp;rdquo; എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. &amp;amp;ldquo;പുള്ളി ഡീസന്റാ&amp;amp;rdquo; എന്നു പറഞ്ഞാലോ? അയാള്‍ക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയില്‍ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാല്‍ വിരലുകള്‍ തമ്മില്‍ തൊടാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവള്‍ റോഡേ പോകുന്നതെങ്കില്‍ അയാള്‍ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാല്‍ത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അയാള്‍ ബസ്സില്‍ കയറുമ്പോള്‍ അവള്‍ വാതിലിന് അടുത്തോ മറ്റോ നില്‍ക്കയാണെങ്കില്‍ അയാള്‍ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാല്‍ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവള്‍ക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അര്‍ത്ഥം. അയാളുടെ വിരല്‍ത്തുമ്പു സ്വന്തം വിരല്‍ത്തുമ്പില്‍ തൊട്ടാല്‍ അവള്‍ക്ക് &amp;amp;ldquo;മാദകമധുരിമ&amp;amp;rdquo;യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകള്‍ക്ക് മധു പകരുകയുമില്ല. അവള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓര്‍ഡര്‍ കൈയില്‍ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാര്‍. &lt;br /&gt;
&lt;br /&gt;
നേരേമറിച്ചാണ് മറ്റൊരുത്തന്‍. എന്നും ഓഫീസില്‍ പോകുമ്പോള്‍ ആ ജങ്ഷനില്‍ വന്നു നില്‍ക്കും. &amp;amp;ldquo;നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും&amp;amp;rdquo; എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം &amp;amp;ldquo;ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?&amp;amp;rdquo; എന്ന മട്ടില്‍ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ അവിടെത്തന്നെ നില്‍ക്കുന്നു. &amp;amp;ldquo;ഞാന്‍ ആത്മഹത്യ ചെയ്യും&amp;amp;rdquo; എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാല്‍ &amp;amp;lsquo;ഡീസന്റ്&amp;amp;rsquo; എന്ന പദപ്രയോഗമില്ല. നിദ്രകളില്‍ മധുരസ്വപ്നങ്ങള്‍ കാണിക്കുന്നവന്‍ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങള്‍ക്ക്. ഞാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു &amp;amp;lsquo;വുമന്‍&amp;amp;rsquo; ലക്ചറര്‍ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും &amp;amp;lsquo;പുള്ളി ഡീസന്റാ&amp;amp;rsquo; എന്നു പറയുമായിരുന്നു. അവര്‍ക്ക് &amp;amp;lsquo;ഡീസന്‍സി&amp;amp;rsquo;യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാന്‍ ധരിച്ചു വച്ചു. അവര്‍ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാന്‍ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോള്‍ കോളേജില്‍ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചര്‍മ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറര്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു. &amp;amp;ldquo;ടീച്ചര്‍, ഒരു സംശയം&amp;amp;rdquo; &amp;amp;ldquo;എന്താ&amp;amp;rdquo; എന്ന് അദ്ധ്യാപികയുടെ ചോദ്യം. &amp;amp;ldquo;കന്യാചര്‍മ്മം എന്നു പറഞ്ഞാല്‍ എന്താണ്?&amp;amp;rdquo; എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവല്‍ ഡസ്കിലിടി. ലക്ചറര്‍ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകള്‍ക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഡീസന്റ്&amp;amp;rsquo; പോലെ സ്ത്രീകള്‍ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാല്‍ മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; പ്രേംനസീര്‍ വയ്ക്കോല്‍ത്തുറുവിനു ചുറ്റും നായികയുമായി ഓടിയാല്‍മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവന്‍ മനസ്സിനുപരിപാകം വന്നവര്‍ക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാല്‍ മതി &amp;amp;ldquo;എന്തു രസം!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ട്രൗസേഴ്സും ഷര്‍ട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു.  ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോള്‍ ചില വാക്കുകള്‍ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകള്‍ കൂടുതലായി ശേഖരിക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ എഴുതുന്ന പൈങ്കിളിക്കഥകള്‍ പതിവായി വായിച്ചാല്‍ മതി. &lt;br /&gt;
{{***}}​​ &lt;br /&gt;
വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. [https://ml.wikipedia.org/wiki/O._V._Vijayan ഒ.വി. വിജയന്റെ] &amp;amp;lsquo;ധര്‍മ്മപുരാണ&amp;amp;rsquo;ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. &amp;amp;ldquo;സരോജിനി അമ്മയെ ഫോണില്‍ കിട്ടുമോ?&amp;amp;rdquo; ചോദ്യം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല. അവര്‍ ബാത്ത് റൂമിലാണ്&amp;amp;rdquo; ഉത്തരം. അമ്മ മകളെക്കുറിച്ച്: &amp;amp;ldquo;അവര്‍ക്കിന്ന് അമ്പലത്തില്‍ പോയ്ക്കൂടാ.&amp;amp;rdquo; ഫ്രഞ്ചുകാരി മദാമ്മ: &amp;amp;ldquo;I have my flowers today&amp;amp;rdquo;. ഭാര്യ റ്റീപാര്‍ട്ടിക്കു വരാത്തതെന്തെന്ന് ഭര്‍ത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.&lt;br /&gt;
&lt;br /&gt;
==പക്ഷിയും പഞ്ജരവും==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചന്ദ്രന്റെ മുഖത്തു രക്തം&amp;amp;rdquo; എന്നു പറയുമ്പോള്‍ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. [https://ml.wikipedia.org/wiki/Perumpadavam_Sreedharan പെരുമ്പടവം ശ്രീധരന്റെ] &amp;amp;ldquo;ഒരു പെണ്‍കുട്ടിയുടെ മരണം&amp;amp;rdquo; എന്ന കഥയില്‍ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകന്‍ ചതിച്ചതുകൊണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരന്‍ പലതും പറയിക്കുന്നു. വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാര്‍ന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യര്‍ത്ഥരചനകളാണ്. ചിലര്‍ പ്രഗല്‍ഭമായി വര്‍ണ്ണിക്കുമ്പോള്‍ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വര്‍ണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red &amp;amp;mdash; ചുവപ്പ് &amp;amp;mdash; എന്ന വാക്ക് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് ഒരു നിരൂപകന്‍ എഴുതിയത് ഓര്‍ക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തില്‍ ഇമ്മാതിരി കഥകള്‍ നിരന്തരം ആവിര്‍ഭവിച്ചുകൊണ്ടിരിക്കും.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആവിര്‍ഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിര്‍ഭവിക്കരുത് എന്ന അര്‍ത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാന്‍ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളില്‍ അവരെയുദ്ദേശിച്ച് &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്ന് എഴുതിക്കാണിക്കുമ്പോള്‍ &amp;amp;ldquo;അയ്യോ നമ്മളെയാണോ?&amp;amp;rdquo; എന്നു ഞാന്‍ തനിയെ ചോദിച്ചുപോയിട്ടുണ്ട്.  അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകള്‍ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യന്‍ വേറെ (Amerindian) ഇന്ത്യന്‍ (ഭാരതീയന്‍) വേറെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാം.&lt;br /&gt;
&lt;br /&gt;
==അയ്യപ്പപ്പണിക്കര്‍==&lt;br /&gt;
[[file:KAyyappapanikar.jpg|thumb|right|ഡോ. കെ. അയ്യപ്പപ്പണിക്കര്‍]]&lt;br /&gt;
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] &amp;amp;ldquo;ചിരുത&amp;amp;rdquo; എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::ആകാശങ്ങളിടിഞ്ഞീ-&lt;br /&gt;
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-&lt;br /&gt;
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍&lt;br /&gt;
::നിന്നനിലയ്ക്കേ കല്ലായില്ല.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ പൂര്‍വ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രന്‍, ബി.എ. എന്ന സവര്‍ണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാള്‍ ചെയ്ത കൊടുംചതിയെയും കവി ആകര്‍ഷകമായി പ്രതിപാദിക്കുന്നു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പണ്ടു വയസ്സറിയിച്ചൊരു നാളില്‍&lt;br /&gt;
::തണ്ടും തളിരും പകുതിയുറങ്ങി&lt;br /&gt;
::നെഞ്ചിന്നടിയില്‍ കൂമ്പിവിടര്‍ന്നൊരു&lt;br /&gt;
::തിങ്കള്‍ക്കലകള്‍ തേനായൊഴുകീ.&lt;br /&gt;
::വെള്ളിനിലാവിന്‍ പാലുചുരത്തും&lt;br /&gt;
::കള്ളിപ്പശുവായ് വന്നൂ പൗര്‍ണ്ണമി&lt;br /&gt;
::ചുണ്ടുകള്‍ കോട്ടിച്ചുരുളന്‍ പുകവി-&lt;br /&gt;
::ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രന്‍.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാള്‍ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോള്‍ ചിരുത എന്തുചെയ്തു?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കുഞ്ഞിച്ചിരുത കരഞ്ഞൂ-&lt;br /&gt;
::നെഞ്ചിലൊരഗ്നി പടര്‍ന്നൂ&lt;br /&gt;
::കണ്‍പോളകളില്‍ തീമഴവന്നൂ&lt;br /&gt;
::സിരകളിലോളം ചീറിയലച്ചൂ&lt;br /&gt;
::കൊന്നത്തെങ്ങുകള്‍ ചൂളമടിക്കെ-&lt;br /&gt;
::ക്കൊടുകാറ്റേല്‍ക്കെച്ചോരതിളച്ചുമറിഞ്ഞു.&lt;br /&gt;
::പക്ഷേ.&lt;br /&gt;
::കണ്ണുതുടയ്ക്കാന്‍ തൂവാലയുമായ്&lt;br /&gt;
::തെങ്ങുകള്‍നിന്നുകരഞ്ഞോ?&amp;amp;ndash;ഇല്ലാ&lt;br /&gt;
::അമ്പിളിനിന്നു കരഞ്ഞോ?&amp;amp;ndash;ഇല്ലാ.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, &amp;amp;ldquo;ആകാശങ്ങളിടിഞ്ഞില്ല&amp;amp;hellip;കല്ലായില്ല&amp;amp;rdquo; എന്ന്.&lt;br /&gt;
&lt;br /&gt;
സുന്ദരമാണ് ഈ കാവ്യമെന്ന് ഞാന്‍ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകര്‍ഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേല്‍പ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാര്‍ ഉള്ളപ്പോള്‍ ചിരുതയെപ്പോലുള്ളവര്‍ക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവള്‍ക്കു ജീവിച്ചിരിക്കാന്‍പോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വര്‍ഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാര്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവര്‍ഗ്ഗത്തിന്റെ  സംസ്കാരത്തിന് അനുകൂലനായി നില്‍ക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ആ സംസ്കാരത്തിന് ഫ്യൂഡല്‍ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരന്‍ പറഞ്ഞുവത്രേ: &amp;amp;ldquo;തമ്പുരാന്റെ ഈ അനന്തരവന്‍ (മോഹനചന്ദ്രന്‍, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.&amp;amp;rdquo; (സംക്രമണം മാസികയില്‍ കെ. രണ്‍ജി എഴുതിയ &amp;amp;ldquo;ഈ ജീര്‍ണ്ണമുഖം ആധുനിക കവിതയുടെയോ മാര്‍ക്സിയന്‍ നിരൂപണത്തിന്റെയോ?&amp;amp;rdquo; എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രണ്‍ജി പറയുന്നു: &amp;amp;ldquo;മോഹനചന്ദ്രന്‍ കുമാരന്റെയും അയാള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.&amp;amp;rdquo; ഇവിടെ രണ്‍ജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരത്തെ &amp;amp;ldquo;ആദര്‍ശവത്കരി&amp;amp;rdquo;ക്കാന്‍ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.&lt;br /&gt;
{{***}}​​&lt;br /&gt;
വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തില്‍ ഈ സാമാന്യനിയമം ചേരില്ല. സഹൃദയന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.&lt;br /&gt;
&lt;br /&gt;
==കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍==&lt;br /&gt;
&lt;br /&gt;
സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. &amp;amp;ldquo;ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്&amp;amp;rdquo; വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാന്‍ കൗതുകത്തോടെയാണ് വായിച്ചത്.&lt;br /&gt;
&lt;br /&gt;
ശുക്ലയജുര്‍വേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേര്‍ത്തിട്ടുള്ള ശാന്തിമന്ത്രം&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം&lt;br /&gt;
::പൂര്‍ണ്ണാത്പൂര്‍ണ്ണമുദച്യതേ&lt;br /&gt;
::പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ&lt;br /&gt;
::പൂര്‍ണ്ണമേവാവശിഷ്യതേ&lt;br /&gt;
::ഓം ശാന്തി: ശാന്തി:ശാന്തി:&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[file.SchumacherSi.jpg|thumb|left|ഇ.എഫ്. ഷൂമാഹര്‍]]&lt;br /&gt;
(അദൃശ്യമായ ബ്രഹ്മം പൂര്‍ണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂര്‍ണ്ണമാണ്.  പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂര്‍ണ്ണമായ പ്രത്യക്ഷലോകം ആവിര്‍ഭവിച്ചു. പൂര്‍ണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂര്‍ണ്ണലോകം പൂര്‍ണ്ണമായ ബ്രഹ്മത്തില്‍നിന്ന് ആവിര്‍ഭവിച്ചിട്ടും.) ഈ മന്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. [https://en.wikipedia.org/wiki/E._F._Schumacher ഇ.എഫ്. ഷൂമാഹറുടെ] [https://en.wikipedia.org/wiki/Small_Is_Beautiful Small is Beautiful] എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രബന്ധകാരന്‍ എഴുതുന്നു; &amp;amp;ldquo;അദ്ദേഹത്തിന്റെ &amp;amp;lsquo;മിതം തന്നെ സുന്ദരം&amp;amp;rsquo; (Small is beautiful), &amp;amp;lsquo;വിഷമത്തില്‍പ്പെട്ടവര്‍ക്കൊരു സഹായി ([https://en.wikipedia.org/wiki/A_Guide_for_the_Perplexed A Guide for the Perplexed]) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ &amp;amp;lsquo;മിതം സാദ്ധ്യമാകുന്നു&amp;amp;rsquo; (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദര്‍ശനം അപരിഗ്രഹത്തിന്റെ ദര്‍ശനമാകുന്നു.&amp;amp;rdquo; ഈ വാക്യം വായിക്കുന്നവര്‍ക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹര്‍ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങള്‍ക്ക് സ്പഷ്ടത നല്‍കുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോര്‍ജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. സമാഹര്‍ത്താവിന്റെ പേരും ഓര്‍മ്മയില്ല.) വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുണ്ടായ ഒരു &amp;amp;lsquo;ചിന്താക്കുഴപ്പ&amp;amp;rsquo;മാണ് ഇവിടെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
==പരിചയമുണ്ടായിരുന്നെങ്കില്‍==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചിന്താക്കുഴപ്പ&amp;amp;rdquo;ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ &amp;amp;lsquo;പൂജ്യങ്ങള്‍&amp;amp;rsquo; എന്ന ചെറുകഥ (മാതൃഭൂമി). ഞാന്‍ ഗവണ്മെന്റ് സെക്രട്ടറിയറ്റില്‍ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോള്‍ &amp;amp;ldquo;See &amp;amp;lsquo;My dear sit&amp;amp;rsquo;&amp;amp;rdquo; എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാന്‍ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാന്‍ കണ്ടില്ല, Sit അല്ല Sir ആണെന്നു സര്‍. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അര്‍ത്ഥബോധം ഉളവാക്കാന്‍ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികള്‍ ഇക്കാലത്ത് വേണ്ടമട്ടില്‍ വളരുന്നില്ലെന്നോ അവര്‍ &amp;amp;ldquo;ഡ്രിഫ്റ്റേഴ്സ്&amp;amp;rdquo; ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാന്‍ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കില്‍ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അത്തരം പരുഷങ്ങളായ വാക്കുകള്‍ പറഞ്ഞുകൂടാ.&lt;br /&gt;
{{***}}&lt;br /&gt;
പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവര്‍ത്തനങ്ങളും ആരില്‍നിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീര്‍ണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകള്‍ തകരുന്നു. ഭാഷ തകര്‍ന്നാല്‍ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകള്‍ക്ക് തകര്‍ച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങള്‍ തകര്‍ന്നതിന്റെ യഥാര്‍ത്ഥങ്ങളായ കഥകള്‍ നിരവധിയാണ്. പരുഷങ്ങളായ വാക്കുകള്‍ ക്രൂരതയാര്‍ന്ന മനസ്സില്‍ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങള്‍ കൊണ്ട് ഞാന്‍ നിന്ദിക്കുന്നത്.&lt;br /&gt;
&lt;br /&gt;
==ഹാസ്യം==&lt;br /&gt;
&lt;br /&gt;
നിന്ദനം ചിലപ്പോള്‍ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരന്‍ രാജു നായരുടെ &amp;amp;lsquo;മാവേലിനാട്&amp;amp;rsquo; കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാന്‍ ഒരു ചെറുക്കനെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് അവന്‍ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒറ്റ പനിനീര്‍പൂവ്. ആദ്യമായി ദര്‍ശിക്കുന്നസ്ഫടികാഭമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പര്‍ശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് പാവപ്പെട്ട പയ്യന്‍ പറയുമ്പോള്‍ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നല്‍കുന്നത്.&lt;br /&gt;
&lt;br /&gt;
==പാറക്കെട്ട്==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം നല്‍കുന്ന ഒരു കാര്യം പറയാം. എന്‍ഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതില്‍നിന്ന് വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരന്‍ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാന്‍ പാടില്ലാതില്ല ഇത്. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗര്‍ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അര്‍ത്ഥത്തില്‍ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയര്‍ ദിവസം മന്ത്രിയുടെ ഓഫീസില്‍ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാള്‍ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീര്‍ക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികള്‍ പോയപ്പോള്‍ അവര്‍ ആഹാരം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭാഗ്യവാന്മാര്‍ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോള്‍ കഥയിലെ ഭര്‍ത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് &amp;amp;ldquo;ഫാസിനേറ്റിങ്ങ്&amp;amp;rdquo; എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോള്‍ എന്‍ഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സര്‍വസാധാരണമായ സംഭവത്തില്‍ നൂതനത്വം കാണുകയും നൂതനമായ സംഭവത്തില്‍ സര്‍വസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സര്‍വസാധാരണത്വത്തില്‍ സര്‍വസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തര്‍ജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോള്‍ &amp;amp;ldquo;പപ്പു&amp;amp;rdquo; മാസികയില്‍ സി. രാധാകൃഷ്ണനും എം.ആര്‍. മനോഹരവര്‍മ്മയും എഴുതിയ കഥകള്‍ &amp;amp;mdash; യഥാക്രമം &amp;amp;lsquo;രാധയുടെ വളര്‍ത്തുമൃഗങ്ങ&amp;amp;rsquo;ളും &amp;amp;lsquo;നിഴല്‍ നിറങ്ങ&amp;amp;rsquo;ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെണ്‍കുട്ടിക്ക് സ്വര്‍ണ്ണവളയിടാന്‍ കൊതി. കോട്ടണ്‍ഷര്‍ട്ടിടുന്നവനു സില്‍ക്കുഷര്‍ട്ട് ധരിക്കാന്‍ കൊതി. ഞാന്‍ സ്വര്‍ണ്ണം തേടുന്നവനാണ്. സില്‍ക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വര്‍ണ്ണവളയാണെന്നുപറഞ്ഞാല്‍ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.&lt;br /&gt;
{{***}}&lt;br /&gt;
&amp;amp;ldquo;പാമ്പും കയറും&amp;amp;rdquo; എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: &amp;amp;ldquo;സ്ത്രീ നൃത്തം ചെയ്യുന്നതിനുമുന്‍പ് ഇസഡോറ ഡങ്കനായിരിക്കും.&amp;lt;ref&amp;gt;Isadora Duncan, 1878&amp;amp;ndash;1927, അമേരിക്കന്‍ ഡാന്‍സര്‍.&amp;lt;/ref&amp;gt; അവള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാല്‍ ദേവതയാണ്, ഇസഡോറയല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
-----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16101</id>
		<title>സാഹിത്യവാരഫലം 1983 12 18</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82_1983_12_18&amp;diff=16101"/>
		<updated>2016-08-28T15:58:12Z</updated>

		<summary type="html">&lt;p&gt;Rahul: /* കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍ */&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{MKN/SV}}&lt;br /&gt;
[[Category:മലയാളം]]&lt;br /&gt;
[[Category:എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
[[Category:സാഹിത്യവാരഫലം]]&lt;br /&gt;
[[Category:കലാകൗമുദി]]&lt;br /&gt;
[[Category:1983]]&lt;br /&gt;
{{Infobox varaphalam&lt;br /&gt;
| name = സാഹിത്യവാരഫലം&lt;br /&gt;
| image = File:Mkn-13.jpg&lt;br /&gt;
| size = 200px&lt;br /&gt;
| caption = [[എം കൃഷ്ണന്‍ നായര്‍]]&lt;br /&gt;
| magazine = [[കലാകൗമുദി]]&lt;br /&gt;
| date = 1983 12 18&lt;br /&gt;
| volume = &lt;br /&gt;
| issue = 431&lt;br /&gt;
| previous = 1983 12 11&lt;br /&gt;
| next = 1983 12 25&lt;br /&gt;
}}&lt;br /&gt;
&amp;lt;!--&lt;br /&gt;
​​431 / 1983 12 18&lt;br /&gt;
--&amp;gt;&lt;br /&gt;
&lt;br /&gt;
ചെറുപ്പക്കാരികളോടു സംസാരിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം അവര്‍ക്ക് ഇഷ്ടപ്പെട്ട ചില വാക്കുകളുണ്ടെന്ന്. അവര്‍ ആ വാക്കുകള്‍ കൂടക്കൂടെ പറയും. ഒരു വാക്ക് &amp;amp;ldquo;ഡീസന്റ്&amp;amp;rdquo; എന്നതാണ്. ഏതെങ്കിലും പുരുഷനെക്കുറിച്ചാവും പ്രസ്താവം. &amp;amp;ldquo;പുള്ളി ഡീസന്റാ&amp;amp;rdquo; എന്നു പറഞ്ഞാലോ? അയാള്‍ക്കു തുറിച്ചു നോട്ടമില്ല. അവളുടെ കൈയില്‍ നിന്ന് വല്ലതും വാങ്ങേണ്ടി വന്നാല്‍ വിരലുകള്‍ തമ്മില്‍ തൊടാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും. മറ്റു പെണ്ണുങ്ങളുടെ കൂടെയാണ് അവള്‍ റോഡേ പോകുന്നതെങ്കില്‍ അയാള്‍ കണ്ടമട്ടു നടിക്കില്ല. ഒറ്റയ്ക്കു കണ്ടാല്‍ത്തന്നെ ഒരു പുഞ്ചിരി മാത്രം. അല്ലെങ്കില്‍ ഒന്നോ രണ്ടോ വാക്ക്. അയാള്‍ ബസ്സില്‍ കയറുമ്പോള്‍ അവള്‍ വാതിലിന് അടുത്തോ മറ്റോ നില്‍ക്കയാണെങ്കില്‍ അയാള്‍ വില്ലുപോലെ വളഞ്ഞ് തൊടാതെ അകത്തേക്ക് പോയ്ക്കൊള്ളും. ഇവയെല്ലാമാണ് പുള്ളിയെ ഡീസന്റാക്കുന്നത്. എന്നാല്‍ ഈ ഡീസന്റ് പ്രസ്താവത്തിന്റെ പിന്നിലുള്ള മാനസികനിലയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അയാളെ സംബന്ധിച്ച് അവള്‍ക്ക് കാമവിഷയമായോ പ്രേമവിഷയമായോ ഒരു വികാരവുമില്ലെന്ന് അര്‍ത്ഥം. അയാളുടെ വിരല്‍ത്തുമ്പു സ്വന്തം വിരല്‍ത്തുമ്പില്‍ തൊട്ടാല്‍ അവള്‍ക്ക് &amp;amp;ldquo;മാദകമധുരിമ&amp;amp;rdquo;യില്ല. അയാളുടെ നോട്ടം രോമാഞ്ചമുളവാക്കുകയില്ല. വാക്ക് കാതുകള്‍ക്ക് മധു പകരുകയുമില്ല. അവള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുക്കണം. ഈ ഡീസന്റ് പുള്ളിയോടൊന്ന് മൂളുകയേ വേണ്ടൂ. വൈകുന്നേരം ഓര്‍ഡര്‍ കൈയില്‍ കൊണ്ടുകൊടുക്കും. ഇവരാണ് സ്ത്രീകളുടെ ഡീസന്റ് പുരുഷന്മാര്‍. &lt;br /&gt;
&lt;br /&gt;
നേരേമറിച്ചാണ് മറ്റൊരുത്തന്‍. എന്നും ഓഫീസില്‍ പോകുമ്പോള്‍ ആ ജങ്ഷനില്‍ വന്നു നില്‍ക്കും. &amp;amp;ldquo;നിന്നെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു ചത്തുകളയും&amp;amp;rdquo; എന്ന് കണ്ണു കൊണ്ട് ഒരു ദിവസം പ്രഖ്യാപനം. അടുത്ത ദിവസം &amp;amp;ldquo;ഓമനേ എന്റെ ദയനീയസ്ഥിതി നീ കാണുന്നില്ലേ?&amp;amp;rdquo; എന്ന മട്ടില്‍ ചോദ്യം. അതും കണ്ണു കൊണ്ടുതന്നെ. അടുത്ത ദിവസവും അയാളെ കാണുന്നു. തലമുടി ചീകാതെ, ഷേവ് ചെയ്യാതെ, വേഷത്തില്‍ ശ്രദ്ധിക്കാതെ അവിടെത്തന്നെ നില്‍ക്കുന്നു. &amp;amp;ldquo;ഞാന്‍ ആത്മഹത്യ ചെയ്യും&amp;amp;rdquo; എന്ന മൂകസന്ദേശം വിളംബരം ചെയ്തുകൊണ്ടാണ് നില. പെണ്ണ് വീണതു തന്നെ. അയാളെക്കുറിച്ച് കൂട്ടുകാരികളോട് പറയേണ്ടി വന്നാല്‍ &amp;amp;lsquo;ഡീസന്റ്&amp;amp;rsquo; എന്ന പദപ്രയോഗമില്ല. നിദ്രകളില്‍ മധുരസ്വപ്നങ്ങള്‍ കാണിക്കുന്നവന്‍ ഡീസന്റാകുന്നതെങ്ങനെ? അല്ല അല്ല. പച്ചവെള്ളം പോലെ ഗുണം കെട്ടവനാണ് ഡീസന്റ് ഫെലോ പെണ്ണുങ്ങള്‍ക്ക്. ഞാന്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു &amp;amp;lsquo;വുമന്‍&amp;amp;rsquo; ലക്ചറര്‍ എന്റെ അടുത്തു വന്നിരുന്ന് പലരെക്കുറിച്ചും &amp;amp;lsquo;പുള്ളി ഡീസന്റാ&amp;amp;rsquo; എന്നു പറയുമായിരുന്നു. അവര്‍ക്ക് &amp;amp;lsquo;ഡീസന്‍സി&amp;amp;rsquo;യോട് വലിയ പ്രതിപത്തിയാണെന്ന് അന്നു ഞാന്‍ ധരിച്ചു വച്ചു. അവര്‍ എന്നെ ഏല്പിച്ച് ഒരു ചെറുകഥ ഞാന്‍ വായിച്ചു നോക്കാതെ പ്രസിദ്ധപ്പെടുത്തണമെന്നുള്ള അപേക്ഷയോടുകൂടി മലയാളനാട് പത്രാധിപര്‍ വി.ബി.സി. നായര്‍ക്ക് അയച്ചുകൊടുത്തു. കഥ അച്ചടിച്ചു വന്നപ്പോള്‍ കോളേജില്‍ വലിയ ബഹളം. അപ്പോഴാണ് ഞാനതു വായിച്ചത്. കന്യാചര്‍മ്മം പൊട്ടിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. ലക്ചറര്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു. &amp;amp;ldquo;ടീച്ചര്‍, ഒരു സംശയം&amp;amp;rdquo; &amp;amp;ldquo;എന്താ&amp;amp;rdquo; എന്ന് അദ്ധ്യാപികയുടെ ചോദ്യം. &amp;amp;ldquo;കന്യാചര്‍മ്മം എന്നു പറഞ്ഞാല്‍ എന്താണ്?&amp;amp;rdquo; എന്ന് പയ്യന്റെ അങ്ങോട്ടുള്ള ചോദ്യം. കൂവല്‍ ഡസ്കിലിടി. ലക്ചറര്‍ തിരിച്ചു മുറിയിലേക്കു പോന്നു. ചിലരുപയോഗിക്കുന്ന വാക്കുകള്‍ക്ക് അവരുടെ മാനസികനിലയുമായി ഒരു ബന്ധവുമില്ലെന്ന്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഡീസന്റ്&amp;amp;rsquo; പോലെ സ്ത്രീകള്‍ പ്രയോഗിക്കുന്ന മറ്റൊരു വാക്കാണ് രസം എന്നത്. രണ്ടുവയസ്സായ കുഞ്ഞ് മോണ കാണിച്ചു ചിരിച്ചാല്‍ മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; പ്രേംനസീര്‍ വയ്ക്കോല്‍ത്തുറുവിനു ചുറ്റും നായികയുമായി ഓടിയാല്‍മതി &amp;amp;ldquo;എന്തുരസം!&amp;amp;rdquo; അവിവാഹിതനും ചെറുപ്പക്കാരനും സുന്ദരനുമായവന്‍ മനസ്സിനുപരിപാകം വന്നവര്‍ക്ക് ഓക്കാനമുണ്ടാക്കുന്ന ഒരു നേരമ്പോക്ക് പറഞ്ഞാല്‍ മതി &amp;amp;ldquo;എന്തു രസം!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ട്രൗസേഴ്സും ഷര്‍ട്ടും ഒരുകാലത്ത് പുരുഷന്റെതു മാത്രമായിരുന്നു.  ബ്ലൗസും സാരിയും സ്ത്രീകളുടെതു മാത്രവും. ഇന്ന് സാരി മാത്രമേ പെണ്ണുങ്ങളുടെ വക എന്നുപറയാനാവൂ. ഈ സാരിയുടെ രസവും. അപ്പോള്‍ ചില വാക്കുകള്‍ സ്ത്രീകളൂടെത്; ചിലത് പുരുഷന്മാരുടെത്. വളരെ വൈകാതെ സ്ത്രീകളുടെ മാത്രം വകയായ വാക്കുകളെക്കുറിച്ച് ഒരു പി.എച്ച്.ഡി. തിസീസ് ഉണ്ടായെന്നു വരാം. ഇമ്മാതിരി വാക്കുകള്‍ കൂടുതലായി ശേഖരിക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ എഴുതുന്ന പൈങ്കിളിക്കഥകള്‍ പതിവായി വായിച്ചാല്‍ മതി. &lt;br /&gt;
{{***}}​​ &lt;br /&gt;
വാക്കുകളും മനുഷ്യരെപ്പോലെയാണ്. അവയും ഒളിച്ചുകളി നടത്തുന്നു. [https://ml.wikipedia.org/wiki/O._V._Vijayan ഒ.വി. വിജയന്റെ] &amp;amp;lsquo;ധര്‍മ്മപുരാണ&amp;amp;rsquo;ത്തിലെ പ്രധാനപ്പെട്ട വാക്ക് ആരും പ്രയോഗിക്കാറില്ല. &amp;amp;ldquo;സരോജിനി അമ്മയെ ഫോണില്‍ കിട്ടുമോ?&amp;amp;rdquo; ചോദ്യം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല. അവര്‍ ബാത്ത് റൂമിലാണ്&amp;amp;rdquo; ഉത്തരം. അമ്മ മകളെക്കുറിച്ച്: &amp;amp;ldquo;അവര്‍ക്കിന്ന് അമ്പലത്തില്‍ പോയ്ക്കൂടാ.&amp;amp;rdquo; ഫ്രഞ്ചുകാരി മദാമ്മ: &amp;amp;ldquo;I have my flowers today&amp;amp;rdquo;. ഭാര്യ റ്റീപാര്‍ട്ടിക്കു വരാത്തതെന്തെന്ന് ഭര്‍ത്താവായ സായ്പിനോട് ചോദിക്കുന്നു അവളുടെ കൂട്ടുകാരിയായ മദാമ്മ. സായ്പിന്റെ മറുപടി: There is blood on the face of the moon.&lt;br /&gt;
&lt;br /&gt;
==പക്ഷിയും പഞ്ജരവും==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചന്ദ്രന്റെ മുഖത്തു രക്തം&amp;amp;rdquo; എന്നു പറയുമ്പോള്‍ പദങ്ങളാകുന്ന പഞ്ജരത്തിനകത്ത് ആശയമാകുന്ന പക്ഷിയിരുന്നു ചിറകിട്ടടിക്കുന്നതു കാണാം. [https://ml.wikipedia.org/wiki/Perumpadavam_Sreedharan പെരുമ്പടവം ശ്രീധരന്റെ] &amp;amp;ldquo;ഒരു പെണ്‍കുട്ടിയുടെ മരണം&amp;amp;rdquo; എന്ന കഥയില്‍ (ജനയുഗം) പഞ്ജരവുമില്ല, പക്ഷിയുമില്ല. കാമുകന്‍ ചതിച്ചതുകൊണ്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു. അവളുടെ ആത്മാവിനെ കാക്കയാക്കി മരക്കൊമ്പിലിരുത്തിക്കൊണ്ട് കഥാകാരന്‍ പലതും പറയിക്കുന്നു. വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശില്പമാകുന്നുണ്ടോ? ഇല്ല. തീക്ഷ്ണമായ ഭാവം ഏകാഗ്രതയാര്‍ന്ന് ഒരു ശില്പമുണ്ടാകുന്നോ? ഇല്ല. ഇതൊക്കെ വ്യര്‍ത്ഥരചനകളാണ്. ചിലര്‍ പ്രഗല്‍ഭമായി വര്‍ണ്ണിക്കുമ്പോള്‍ വസ്തുവിന്റെ പ്രതീതി ഉണ്ടായെന്നു വരും. അത് മതിയായ കലാപ്രക്രിയയാവുന്നില്ല. വര്‍ണ്ണനയുടെ ചലനത്തിലൂടെ ഭാവം രൂപംകൊണ്ടുവരണം. അതാണ് കല, സാഹിത്യം. കാഫ്കയുടെ കൃതികളാകെ പരിശോധിച്ചാലും red &amp;amp;mdash; ചുവപ്പ് &amp;amp;mdash; എന്ന വാക്ക് ഒരിടത്തും കാണാന്‍ കഴിയുകയില്ലെന്ന് ഒരു നിരൂപകന്‍ എഴുതിയത് ഓര്‍ക്കുന്നു. കാഫ്കയുടെ ജീവിതാഭിവീക്ഷണത്തിന് യോജിച്ച മട്ടിലാണത്. പദങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഈ സൂക്ഷ്മതകൂടിയേതീരൂ. അതിന്റെ അഭാവത്തില്‍ ഇമ്മാതിരി കഥകള്‍ നിരന്തരം ആവിര്‍ഭവിച്ചുകൊണ്ടിരിക്കും.&lt;br /&gt;
​​{{***}}​​&lt;br /&gt;
ആവിര്‍ഭവിച്ചുകൊണ്ടിരിക്കും എന്നു പറഞ്ഞത് ആവിര്‍ഭവിക്കരുത് എന്ന അര്‍ത്ഥത്തിലാണെങ്കിലും ആ ആഗ്രഹം സഫലീഭവിക്കാന്‍ പോകുന്നില്ല. നമ്മളാകെ കലയേയും സാഹിത്യത്തെയും സംബന്ധിച്ച് തെറ്റിദ്ധാരണയിലാണ്. പണ്ട് കൊളമ്പസ് അമേരിക്കയിലെവിടെയോ ചെന്നിറങ്ങിയിട്ട് അവിടം ഇന്ത്യയാണെന്നു കരുതി. അന്നു തൊട്ട് ഇന്നുവരെ അവിടെയുള്ളവരെ &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്നു വിളിക്കുന്നു. ഇംഗ്ലീഷുപുസ്തകങ്ങളില്‍ അവരെയുദ്ദേശിച്ച് &amp;amp;lsquo;ഇന്ത്യന്‍സ്&amp;amp;rsquo; എന്ന് എഴുതിക്കാണിക്കുമ്പോള്‍ &amp;amp;ldquo;അയ്യോ നമ്മളെയാണോ?&amp;amp;rdquo; എന്നു ഞാന്‍ തനിയെ ചോദിച്ചുപോയിട്ടുണ്ട്.  അല്പനേരം കഴിയുമ്പോഴേ സത്യം വ്യക്തമാവൂ. ചില കൊളമ്പസുകള്‍ ചില രചനകളെ കഥകളെന്നു വിളിച്ചതു കൊണ്ട് നമ്മളും അവയെ അങ്ങനെ തന്നെ വിളിക്കുന്നു. കുറച്ചൊന്ന് ആലോചിക്കൂ. അമറിന്ത്യന്‍ വേറെ (Amerindian) ഇന്ത്യന്‍ (ഭാരതീയന്‍) വേറെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കാം.&lt;br /&gt;
&lt;br /&gt;
==അയ്യപ്പപ്പണിക്കര്‍==&lt;br /&gt;
[[file:KAyyappapanikar.jpg|thumb|right|ഡോ. കെ. അയ്യപ്പപ്പണിക്കര്‍]]&lt;br /&gt;
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] &amp;amp;ldquo;ചിരുത&amp;amp;rdquo; എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::ആകാശങ്ങളിടിഞ്ഞീ-&lt;br /&gt;
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-&lt;br /&gt;
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍&lt;br /&gt;
::നിന്നനിലയ്ക്കേ കല്ലായില്ല.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ പൂര്‍വ്വപീഠിക ചിരുതയുടെ വീഴ്ചയെ സൂചിപ്പിക്കാനാണ്. വീഴ്ത്തിയത് മോഹനചന്ദ്രന്‍, ബി.എ. എന്ന സവര്‍ണ്ണയുവാവും. അയാളുടെ ആഗമനത്തെയും അയാള്‍ ചെയ്ത കൊടുംചതിയെയും കവി ആകര്‍ഷകമായി പ്രതിപാദിക്കുന്നു.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::പണ്ടു വയസ്സറിയിച്ചൊരു നാളില്‍&lt;br /&gt;
::തണ്ടും തളിരും പകുതിയുറങ്ങി&lt;br /&gt;
::നെഞ്ചിന്നടിയില്‍ കൂമ്പിവിടര്‍ന്നൊരു&lt;br /&gt;
::തിങ്കള്‍ക്കലകള്‍ തേനായൊഴുകീ.&lt;br /&gt;
::വെള്ളിനിലാവിന്‍ പാലുചുരത്തും&lt;br /&gt;
::കള്ളിപ്പശുവായ് വന്നൂ പൗര്‍ണ്ണമി&lt;br /&gt;
::ചുണ്ടുകള്‍ കോട്ടിച്ചുരുളന്‍ പുകവി-&lt;br /&gt;
::ട്ടന്നുമണഞ്ഞൂ മോഹനചന്ദ്രന്‍.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചിരുതയുടെയും അയാളുടെയും വേഴ്ചയ്ക്കു ഫലമുണ്ടായി. പക്ഷേ, അയാള്‍ അവളെ പരിഗണിക്കാതെ സ്വന്തം ജാതിയില്‍പ്പെട്ട സുന്ദരിയെ വിവാഹം കഴിച്ചു. അപ്പോള്‍ ചിരുത എന്തുചെയ്തു?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::കുഞ്ഞിച്ചിരുത കരഞ്ഞൂ-&lt;br /&gt;
::നെഞ്ചിലൊരഗ്നി പടര്‍ന്നൂ&lt;br /&gt;
::കണ്‍പോളകളില്‍ തീമഴവന്നൂ&lt;br /&gt;
::സിരകളിലോളം ചീറിയലച്ചൂ&lt;br /&gt;
::കൊന്നത്തെങ്ങുകള്‍ ചൂളമടിക്കെ-&lt;br /&gt;
::ക്കൊടുകാറ്റേല്‍ക്കെച്ചോരതിളച്ചുമറിഞ്ഞു.&lt;br /&gt;
::പക്ഷേ.&lt;br /&gt;
::കണ്ണുതുടയ്ക്കാന്‍ തൂവാലയുമായ്&lt;br /&gt;
::തെങ്ങുകള്‍നിന്നുകരഞ്ഞോ?&amp;amp;ndash;ഇല്ലാ&lt;br /&gt;
::അമ്പിളിനിന്നു കരഞ്ഞോ?&amp;amp;ndash;ഇല്ലാ.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അതുകൊണ്ടാണ് കവി നേരത്തേ പറഞ്ഞത്, &amp;amp;ldquo;ആകാശങ്ങളിടിഞ്ഞില്ല&amp;amp;hellip;കല്ലായില്ല&amp;amp;rdquo; എന്ന്.&lt;br /&gt;
&lt;br /&gt;
സുന്ദരമാണ് ഈ കാവ്യമെന്ന് ഞാന്‍ പറഞ്ഞതു തിരുത്തിപ്പറയട്ടെ. അതിസുന്ദരമാണ് ഈ കാവ്യം. ഇതിന്റെ വിഷാദാത്മകമെങ്കിലും പ്രശാന്തമായ ഭാവനിബന്ധന അനുവാചകനെ ആകര്‍ഷിക്കുന്നു. കാല്പനികതയുണ്ടെകിലും അത് കരുതിക്കൂട്ടി കവി അടിച്ചേല്‍പ്പിക്കുന്നതല്ല. അടിത്തട്ടുകാണാവുന്ന കൊച്ചരുവിയെപ്പോലെ ഇത് ഒഴുകുന്നു. മോഹനചന്ദ്രന്മാര്‍ ഉള്ളപ്പോള്‍ ചിരുതയെപ്പോലുള്ളവര്‍ക്ക് സാമൂഹികപ്രാധാന്യം കൈവരുകയില്ല എന്നതു പോകട്ടെ. അവള്‍ക്കു ജീവിച്ചിരിക്കാന്‍പോലും കഴിയുകയില്ല എന്നാണ് കവി ധ്വനിപ്പിക്കുന്നത്. വര്‍ഗ്ഗത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും മോഹനചന്ദ്രന്മാര്‍ തകര്‍ച്ചയുണ്ടാക്കുന്നു എന്നുതന്നെയാണ് കവി ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നത്. ഇവിടെ തോഴിലാളിവര്‍ഗ്ഗത്തിന്റെ  സംസ്കാരത്തിന് അനുകൂലനായി നില്‍ക്കുകയാണ് അയ്യപ്പപ്പണിക്കര്‍. ആ സംസ്കാരത്തിന് ഫ്യൂഡല്‍ വ്യവസ്ഥിതി ആപത്തു സംഭവിപ്പിക്കുന്നു എന്നും കവി കാവ്യത്തിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നുണ്ട്. എല്ലാവിധത്തിലും രമണീയമായ ഈ കാവ്യത്തെക്കുറിച്ച് തായാട്ടു ശങ്കരന്‍ പറഞ്ഞുവത്രേ: &amp;amp;ldquo;തമ്പുരാന്റെ ഈ അനന്തരവന്‍ (മോഹനചന്ദ്രന്‍, ബി.എ.) മണിക്കാളയായി മേഞ്ഞുനടന്നിട്ടും എടാ പുലയക്കിടാത്തന്മാരേ, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിഞ്ഞുവെടാ എന്നൊരു വെല്ലുവിളിയും, പുച്ഛവും ആണ് ഈ കവിതയിലെ മുഖ്യമായ ഭാവം.&amp;amp;rdquo; (സംക്രമണം മാസികയില്‍ കെ. രണ്‍ജി എഴുതിയ &amp;amp;ldquo;ഈ ജീര്‍ണ്ണമുഖം ആധുനിക കവിതയുടെയോ മാര്‍ക്സിയന്‍ നിരൂപണത്തിന്റെയോ?&amp;amp;rdquo; എന്ന ലേഖനം നോക്കുക.) തായാട്ടു ശങ്കരന്റെ ഈ വാക്യം ഉദ്ധരിച്ചിട്ട് രണ്‍ജി പറയുന്നു: &amp;amp;ldquo;മോഹനചന്ദ്രന്‍ കുമാരന്റെയും അയാള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗത്തെയും നഗ്നമായി വിചാരണ ചെയ്യുന്ന ഈ കവിതയെ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.&amp;amp;rdquo; ഇവിടെ രണ്‍ജി പറയുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു. തൊഴിലാളിവര്‍ഗ്ഗ സംസ്കാരത്തെ &amp;amp;ldquo;ആദര്‍ശവത്കരി&amp;amp;rdquo;ക്കാന്‍ (എന്റെ ഈ പ്രയോഗം വ്യാകരണസമ്മതമല്ല) അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചുവെന്നും അതിലദ്ദേഹം വിജയം കൈവരിച്ചിട്ടുണ്ടെന്നുമാണ് എന്റെ വിശ്വാസം.&lt;br /&gt;
{{***}}​​&lt;br /&gt;
വിശ്വാസത്തിന്റെ ആദ്യത്തെ പടിസംശയത്തിന്റെതാണ്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തില്‍ ഈ സാമാന്യനിയമം ചേരില്ല. സഹൃദയന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് പിടിച്ചെടുക്കുന്ന സൗന്ദര്യം പൊടുന്നനവേ തന്നെ അയാളറിയുന്നു.&lt;br /&gt;
&lt;br /&gt;
==കാണാത്തതിനെക്കുറിച്ച് എഴുതുമ്പോള്‍==&lt;br /&gt;
&lt;br /&gt;
സൗന്ദര്യം പൊടുന്നനവേ അറിയുന്ന നല്ല കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. &amp;amp;ldquo;ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയങ്ങളായ രണ്ടംശങ്ങളെക്കുറിച്ച്&amp;amp;rdquo; വിദ്യുജ്ജനോചിതമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ലേഖനം (മാതൃഭൂമി) ഞാന്‍ കൗതുകത്തോടെയാണ് വായിച്ചത്.&lt;br /&gt;
&lt;br /&gt;
ശുക്ലയജുര്‍വേദത്തോട് ബന്ധപ്പെട്ട എല്ലാ ഉപനിഷത്തുകളിലും ചേര്‍ത്തിട്ടുള്ള ശാന്തിമന്ത്രം&lt;br /&gt;
&amp;lt;poem&amp;gt; &lt;br /&gt;
::പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം&lt;br /&gt;
::പൂര്‍ണ്ണാത്പൂര്‍ണ്ണമുദച്യതേ&lt;br /&gt;
::പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ&lt;br /&gt;
::പൂര്‍ണ്ണമേവാവശിഷ്യതേ&lt;br /&gt;
::ഓം ശാന്തി: ശാന്തി:ശാന്തി:&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
[[file.SchumacherSijpg|thumb|left|]]&lt;br /&gt;
(അദൃശ്യമായ ബ്രഹ്മം പൂര്‍ണ്ണമാണ്; പ്രത്യക്ഷമായ ലോകവും പൂര്‍ണ്ണമാണ്.  പൂര്‍ണ്ണമായ ബ്രഹ്മത്തില്‍ നിന്നും പൂര്‍ണ്ണമായ പ്രത്യക്ഷലോകം ആവിര്‍ഭവിച്ചു. പൂര്‍ണ്ണമായ ബ്രഹ്മം അതുപോലെതന്നെയിരിക്കുന്നു; പ്രത്യക്ഷമായ പൂര്‍ണ്ണലോകം പൂര്‍ണ്ണമായ ബ്രഹ്മത്തില്‍നിന്ന് ആവിര്‍ഭവിച്ചിട്ടും.) ഈ മന്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും നവീനശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആശയവും വിഭിന്നമല്ലെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപന്യസിക്കുന്നു. അത്രത്തോളം ശരി. പക്ഷേ അക്ഷന്തവ്യമായ ഒരു തെറ്റ് അദ്ദേഹത്തിന്റെ പ്രബന്ധത്തിലുണ്ട്. [https://en.wikipedia.org/wiki/E._F._Schumacher ഇ.എഫ്. ഷൂമാഹറുടെ] [https://en.wikipedia.org/wiki/Small_Is_Beautiful Small is Beautiful] എന്ന ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ പ്രബന്ധകാരന്‍ എഴുതുന്നു; &amp;amp;ldquo;അദ്ദേഹത്തിന്റെ &amp;amp;lsquo;മിതം തന്നെ സുന്ദരം&amp;amp;rsquo; (Small is beautiful), &amp;amp;lsquo;വിഷമത്തില്‍പ്പെട്ടവര്‍ക്കൊരു സഹായി ([https://en.wikipedia.org/wiki/A_Guide_for_the_Perplexed A Guide for the Perplexed]) എന്നീ കൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ &amp;amp;lsquo;മിതം സാദ്ധ്യമാകുന്നു&amp;amp;rsquo; (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷനങ്ങളിലൂടെയും നമുക്കു ലഭ്യമാകുന്ന പുതിയ മൂല്യദര്‍ശനം അപരിഗ്രഹത്തിന്റെ ദര്‍ശനമാകുന്നു.&amp;amp;rdquo; ഈ വാക്യം വായിക്കുന്നവര്‍ക്കു തോന്നും Small is Possible എന്ന ഗ്രന്ഥം രചിച്ചതും ഷൂമാഹര്‍ തന്നെയാണെന്ന്. ഷൂമാഹറുടെ ആശയങ്ങള്‍ക്ക് സ്പഷ്ടത നല്‍കുന്ന Small is Possible എന്ന ഗ്രന്ഥമെഴുതിയത് ജോര്‍ജ്ജ് മക്റോബിയാണ്. അത് സമാഹാരഗ്രന്ഥവുമല്ല. Energy-യെക്കുറിച്ച് ഷൂമാഹര്‍ നിര്‍വ്വഹിച്ച പ്രഭാഷണങ്ങള്‍ അടുത്ത കാലത്ത് സമാഹരിച്ചിട്ടുണ്ട്. (ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. സമാഹര്‍ത്താവിന്റെ പേരും ഓര്‍മ്മയില്ല.) വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുണ്ടായ ഒരു &amp;amp;lsquo;ചിന്താക്കുഴപ്പ&amp;amp;rsquo;മാണ് ഇവിടെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
==പരിചയമുണ്ടായിരുന്നെങ്കില്‍==&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചിന്താക്കുഴപ്പ&amp;amp;rdquo;ത്തിന്റെ വേറൊരു സന്തതിയാണ് കെ.കെ. സുജാതയുടെ &amp;amp;lsquo;പൂജ്യങ്ങള്‍&amp;amp;rsquo; എന്ന ചെറുകഥ (മാതൃഭൂമി). ഞാന്‍ ഗവണ്മെന്റ് സെക്രട്ടറിയറ്റില്‍ ഗുമസ്തനായിട്ടാണ് ജോലിയാരംഭിച്ചത്. സി.പി. രാമസ്വാമി അയ്യര്‍ ദിവാന്‍ജിയായിരുന്ന കാലം. അദ്ദേഹം ഒപ്പിടേണ്ട ഒരെഴുത്ത് ഡ്രാഫ്റ്റുമായി ഒത്തുനോക്കി ഇടതുവശത്തു താഴെ ഇനിഷ്യലിട്ട് അയച്ചു. അര മണിക്കൂര്‍ കഴിഞ്ഞ് അത് ഒപ്പിടാതെ തിരിച്ചുവന്നു. നോക്കിയപ്പോള്‍ &amp;amp;ldquo;See &amp;amp;lsquo;My dear sit&amp;amp;rsquo;&amp;amp;rdquo; എന്ന് സി.പി. എഴുതിയിരിക്കുന്നതു കണ്ടു. Sit എന്നതിന്റെ ചുറ്റും വലിയൊരു വട്ടവും ദിവാന്‍ ഇട്ടിട്ടുണ്ട്. അന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു ചെറുപ്പക്കാരി I am My dear sir എന്നതിനു പകരം I am My dear sit എന്നു ടൈപ്പ് ചെയ്തു തന്നത് ഞാന്‍ കണ്ടില്ല, Sit അല്ല Sir ആണെന്നു സര്‍. സി.പി.ക്ക് അറിയാം എങ്കിലും Sit എന്നു പാടില്ലല്ലോ. Sir എന്നതിനു പകരം Sit എന്നെഴുതി Sir എന്നതിന്റെ അര്‍ത്ഥബോധം ഉളവാക്കാന്‍ ശ്രമിക്കുന്ന കഥയെഴുത്തുകാരിയാണ് സുജാത. കുട്ടികള്‍ ഇക്കാലത്ത് വേണ്ടമട്ടില്‍ വളരുന്നില്ലെന്നോ അവര്‍ &amp;amp;ldquo;ഡ്രിഫ്റ്റേഴ്സ്&amp;amp;rdquo; ആയി പെരുമാറുന്നെന്നോ മറ്റോ ആണ് ശ്രീമതിയുടെ ആശയം. അതാവിഷ്കരിക്കാന്‍ വേണ്ടി അവ്യക്തമായി എന്തോഒക്കെ അന്യോന്യബന്ധമില്ലാതെ കഥയെഴുത്തുകാരി എഴുതുന്നു. മൂന്നുപരിവൃത്തി വായിച്ചിട്ടും ഇതെനിക്ക് മനസ്സിലായില്ല. ശ്രീമതിയെ എനിക്ക് പരിചയമില്ല. പരിചയമുണ്ടായിരുന്നെങ്കില്‍ This is Spurious and downright idiotic എന്ന് പറയുമായിരുന്നു. പരിചയമില്ലാത്തവരെക്കുറിച്ച് പറയുമ്പോള്‍ അത്തരം പരുഷങ്ങളായ വാക്കുകള്‍ പറഞ്ഞുകൂടാ.&lt;br /&gt;
{{***}}&lt;br /&gt;
പരുഷങ്ങളായ വാക്കുകളും പരുഷങ്ങളായ പ്രവര്‍ത്തനങ്ങളും ആരില്‍നിന്നും ഉണ്ടായിക്കൂടാ എന്നെനിക്കറിയാം. എങ്കിലും സാഹിത്യത്തെക്കുറിച്ചു പറയുമ്പോള്‍ അവയാകാം. കാരണം അധമമായ രചന സമുദായത്തെ ജീര്‍ണ്ണിപ്പിക്കും എന്നതാണ്. അധമമായ രചനകൊണ്ട് ഭാഷകള്‍ തകരുന്നു. ഭാഷ തകര്‍ന്നാല്‍ സംസ്കാരം തകരും. രാജ്യം തകരും. ഭാഷകള്‍ക്ക് തകര്‍ച്ച വന്നതുകൊണ്ടു മാത്രം രാജ്യങ്ങള്‍ തകര്‍ന്നതിന്റെ യഥാര്‍ത്ഥങ്ങളായ കഥകള്‍ നിരവധിയാണ്. പരുഷങ്ങളായ വാക്കുകള്‍ ക്രൂരതയാര്‍ന്ന മനസ്സില്‍ നിന്നേ ഉദ്ഭവിക്കൂ എന്നു കരുതുന്നവരുണ്ടാകാം. ആയിക്കോട്ടെ. ദുഷ്ടമായ രചന ധിഷണയോടു ബന്ധപ്പെട്ട ക്രൂരതയാണ്. ആ ക്രൂരതയെയാണ് പരുഷപദങ്ങള്‍ കൊണ്ട് ഞാന്‍ നിന്ദിക്കുന്നത്.&lt;br /&gt;
&lt;br /&gt;
==ഹാസ്യം==&lt;br /&gt;
&lt;br /&gt;
നിന്ദനം ചിലപ്പോള്‍ ചിരി ഉല്പാദിപ്പിക്കും. അതാണ് ദീപികയിലെ ഹാസ്യചിത്രകാരന്‍ രാജു നായരുടെ &amp;amp;lsquo;മാവേലിനാട്&amp;amp;rsquo; കാണുമ്പോഴുള്ള അനുഭവം. തേങ്ങ മോഷ്ടിച്ച കുറ്റം തെളിയിക്കാന്‍ ഒരു ചെറുക്കനെ മര്‍ദ്ദിക്കുന്നു. മര്‍ദ്ദിച്ചു കഴിഞ്ഞപ്പോള്‍ മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് അവന്‍ സമ്മതിച്ചു. ക്രൂരതയുടെ ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. പാറക്കെട്ടിനിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒറ്റ പനിനീര്‍പൂവ്. ആദ്യമായി ദര്‍ശിക്കുന്നസ്ഫടികാഭമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നത് ഒരു രസമാണ്. ഉത്സവസ്ഥലത്തു വച്ച് യാദൃശ്ചികമായി ലഭിക്കുന്ന സ്പര്‍ശം ആഹ്ലാദജനകമാണ്. നൂതനത്വമാണ് അതിന് ആസ്പദം. മഹാത്മാ ഗാന്ധിയെ കൊന്നതുപോലും താന്‍ തന്നെയാണെന്ന് പാവപ്പെട്ട പയ്യന്‍ പറയുമ്പോള്‍ അതിലുള്ള നൂതനത്വമാണ് എനിക്ക് ആഹ്ലാദം നല്‍കുന്നത്.&lt;br /&gt;
&lt;br /&gt;
==പാറക്കെട്ട്==&lt;br /&gt;
&lt;br /&gt;
ആഹ്ലാദം നല്‍കുന്ന ഒരു കാര്യം പറയാം. എന്‍ഫിഡ എന്ന സ്ഥലത്തിനടുത്ത് മുരടിച്ച ഒരു പാറക്കെട്ടുണ്ടെന്നും അതില്‍നിന്ന് വസന്തകാലത്ത് തേന്‍ അരുവിയായി ഒഴുകുമെന്നും ഒരു ഫ്രഞ്ചെഴുത്തുകാരന്‍ എവിടെയോ എഴുതിയിട്ടുണ്ട്. സത്യമാകാന്‍ പാടില്ലാതില്ല ഇത്. തേനീച്ചകള്‍ പാറക്കെട്ടിലെവിടെയെങ്കിലും തേന്‍ സംഭരിച്ചു വയ്ക്കാം. വസന്തകാലത്ത് അത് അരുവിപോലെ ഒഴുകുന്നുണ്ടാകാം. ഖുശ്വന്ത്സിങ്ങ് പഞ്ചാബിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത Happy New Year എന്ന ചെറുകഥ (അജിത് കൗര്‍ എഴുതിയത്, Illustrated weekly). തേനരുവിയാണെന്ന അര്‍ത്ഥത്തില്‍ തലക്കെട്ടിനുതാഴെ ഒരു വാക്യം കണ്ടതുകൊണ്ട് ഞാനതുവായിച്ചു. തേനുമില്ല, അരുവിയുമില്ല. ന്യൂ ഇയര്‍ ദിവസം മന്ത്രിയുടെ ഓഫീസില്‍ ജോലിയുള്ള ഒരുത്തന് ഒരു കുപ്പി സ്കോച്ച് വിസ്കി കൈക്കൂലിയായി കിട്ടുന്നു. അയാള്‍ സ്നേഹിതന്മാരെ വിളിച്ചുകൂട്ടി അതു കുടിച്ചു തീര്‍ക്കുന്നു. ചപ്പാത്തിയും മറ്റും തിന്നുന്നു. അതിഥികള്‍ പോയപ്പോള്‍ അവര്‍ ആഹാരം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കഴുകിക്കൊണ്ട് ഭാര്യ മുറുമുറുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭാഗ്യവാന്മാര്‍ മറ്റുള്ളവരുടെ ഭാര്യമാരെ ചുംബിക്കുമ്പോള്‍ കഥയിലെ ഭര്‍ത്താവും ഭാര്യയും പുറംതിരിഞ്ഞു കിടന്നുറങ്ങുന്നു. ഇതിനെയാണ് &amp;amp;ldquo;ഫാസിനേറ്റിങ്ങ്&amp;amp;rdquo; എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഥ വായിച്ചു തീരുമ്പോള്‍ എന്‍ഫിഡയിലെ പാറക്കെട്ടുമാത്രമേയുള്ളൂ. ചിരപരിചിതത്വത്തിന്റെ പാറക്കെട്ട്. സര്‍വസാധാരണമായ സംഭവത്തില്‍ നൂതനത്വം കാണുകയും നൂതനമായ സംഭവത്തില്‍ സര്‍വസാധാരണത്വം കാണുകയും ചെയ്യുന്നതാണ് കല. ഇവിടെ സര്‍വസാധാരണത്വത്തില്‍ സര്‍വസാധാരനത്വമേയുള്ളൂ. സാഹിത്യത്തെ സംബന്ധിച്ച് അധമമായ അഭിരുചിയുള്ള വ്യക്തിയാണ് ഖുശ് വന്ത്സിങ്. അദ്ദേഹത്തിന്റെ രണ്ടാം തരം അല്ല മൂന്നാം തരം, അല്ല. പത്താംതരം പുസ്തകങ്ങളും അദ്ദേഹം കെങ്കേമമെന്നു പറഞ്ഞ് തര്‍ജ്ജമചെയ്തുവെക്കുന്ന പീറക്കഥകളും ഈ സത്യം വിളംബരം ചെയ്യുന്നു. ഈ പഞ്ചാബിക്കഥയോടു താരതമ്യപ്പെടുത്തുമ്പോള്‍ &amp;amp;ldquo;പപ്പു&amp;amp;rdquo; മാസികയില്‍ സി. രാധാകൃഷ്ണനും എം.ആര്‍. മനോഹരവര്‍മ്മയും എഴുതിയ കഥകള്‍ &amp;amp;mdash; യഥാക്രമം &amp;amp;lsquo;രാധയുടെ വളര്‍ത്തുമൃഗങ്ങ&amp;amp;rsquo;ളും &amp;amp;lsquo;നിഴല്‍ നിറങ്ങ&amp;amp;rsquo;ളും എത്രയോ ഭേദം എന്നു പറയേണ്ടിയിരിക്കുന്നു. കുപ്പിവളയിടുന്ന പെണ്‍കുട്ടിക്ക് സ്വര്‍ണ്ണവളയിടാന്‍ കൊതി. കോട്ടണ്‍ഷര്‍ട്ടിടുന്നവനു സില്‍ക്കുഷര്‍ട്ട് ധരിക്കാന്‍ കൊതി. ഞാന്‍ സ്വര്‍ണ്ണം തേടുന്നവനാണ്. സില്‍ക്ക് തേടുന്നവനാണ്. കുപ്പിവളയെടുത്തു സ്വര്‍ണ്ണവളയാണെന്നുപറഞ്ഞാല്‍ അതു കുപ്പിവളതന്നെന്ന് ഉറക്കെപ്പറയേണ്ടിവരും.&lt;br /&gt;
{{***}}&lt;br /&gt;
&amp;amp;ldquo;പാമ്പും കയറും&amp;amp;rdquo; എന്ന പേരുകേട്ട നോവലെഴുതിയ രാജാറാവുവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: &amp;amp;ldquo;സ്ത്രീ നൃത്തം ചെയ്യുന്നതിനുമുന്‍പ് ഇസഡോറ ഡങ്കനായിരിക്കും.&amp;lt;ref&amp;gt;Isadora Duncan, 1878&amp;amp;ndash;1927, അമേരിക്കന്‍ ഡാന്‍സര്‍.&amp;lt;/ref&amp;gt; അവള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞാല്‍ ദേവതയാണ്, ഇസഡോറയല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
-----&lt;br /&gt;
&amp;lt;references/&amp;gt;&lt;br /&gt;
{{MKN/SV}}&lt;br /&gt;
{{MKN/Works}}&lt;/div&gt;</summary>
		<author><name>Rahul</name></author>
		
	</entry>
</feed>