<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rajeesh</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Rajeesh"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Rajeesh"/>
	<updated>2026-04-23T21:56:37Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=SUMMARY_OF_NEWS._%E0%B4%B5%E0%B5%8E%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.&amp;diff=16032</id>
		<title>SUMMARY OF NEWS. വൎത്തമാനച്ചുരുക്കം.</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SUMMARY_OF_NEWS._%E0%B4%B5%E0%B5%8E%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.&amp;diff=16032"/>
		<updated>2016-08-27T13:30:04Z</updated>

		<summary type="html">&lt;p&gt;Rajeesh: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr; [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ‌ ഗുണ്ടർട്ട്]]&lt;br /&gt;
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}&lt;br /&gt;
=SUMMARY OF NEWS. വൎത്തമാനച്ചുരുക്കം.=&lt;br /&gt;
&lt;br /&gt;
==ആസ്യാ Asia.==&lt;br /&gt;
&lt;br /&gt;
===ബങ്കാളസംസ്ഥാനം:&amp;amp;ndash;===&lt;br /&gt;
&lt;br /&gt;
കാലികാതയിൽ ൧൮൫൫-ആമതിൽ ജനിച്ച ൧൦൦൦ മുഹമ്മദീയ കട്ടികളിൽനിന്നു ൭൩൫-ഉം ഒരു കൊല്ലം തികയാതെ മരിച്ചിരിക്കുന്നു. അൎദ്ധ യൂരോപ്യരായ യുരാസ്യക്കുട്ടികളുടെ മരണം ഹിന്തുക്കളുടെതിലും യൂരോപ്യക്കുട്ടികളുടെ മരണത്തുക യുരാസ്യരുടേതിലും കുറയുന്നു. അതിന്റെ സംഗതി എന്തു പോൽ. പുറനാട്ടിൽ ഉള്ളതിനെക്കാൾ നഗരങ്ങളിൽ വിശേഷിച്ചു കുട്ടികളുടെ ചാവു ഏറുന്നതു ആൾ പിടിപ്പതു പാൎക്കുന്ന ഇടങ്ങളിൽ വായു പെരുത്തു മുഷിച്ചു പോകുന്നതിനാൽ തന്നെ. വിശേഷിച്ചു നാട്ടുകാർ ഈറ്റില്ലത്തിലോ ഈറ്ററയിലോ‌ ഉള്ള ഒരു വക വായുവെ തീച്ചട്ടിവെച്ചു മുഴുവനും വിടക്കാക്കീട്ടു പുറത്തുനിന്നു നല്ല വായുവെ കടക്കാതാക്കുന്നതു കൊണ്ടു അതിലേ വായു മുതിൎന്നവൎക്കു ഓരോ കേടുവരുത്തുകയും പ്രത്യേകമായി പച്ച പൈതങ്ങളെ വേഗം വാട്ടികളയുകയും ചെയ്യുന്നു വിഷവായുവായി തീരുന്നു എന്നറിയേണം. മുഹമ്മദീയർ തങ്ങളുടെ സ്ത്രീകളെ ഹിന്തുക്കളിൽ അധികം പൂട്ടി വെക്കുന്നതു നിമിത്തം അവരുടെ ഇടയിൽ കുട്ടികളുടെ ചാവു മികെച്ചതു, അറിയായ്മ ഓരോ നന്മയെ കെടുക്കയും പല തിന്മയെ ഉണ്ടാക്കയും ചെയ്യുന്നു എന്നു കണ്ടാൽ അതിനു മറുമരുന്നു വേണമല്ലോ.&lt;br /&gt;
&lt;br /&gt;
ബങ്കാള ഉൾക്കടലിൽ ഇതിന്നിടെ രണ്ടു വൻ ചുഴലിക്കാറ്റുകൾ കൊണ്ടു ഗംഗയുടെ അഴിമുഖനാടുകൾക്കും നാട്ടുകാൎക്കും ചൊല്ലിത്തീരാത്ത അപായസങ്കടങ്ങൾ നേരിട്ടിരിക്കുന്നു. ആ ഉൾക്കടലിൽ കൊല്ലന്തോറും തുലാമാസത്തിൽ വഞ്ചുഴലിക്കാറ്റു അടിക്കുന്നതു പതിവത്രെ. ആയതു മലയാളത്തിലെ വൎഷക്കാറ്റാകുന്ന തെക്കു പടിഞ്ഞാറു കാറ്റിന്നും ചോഴമണ്ഡലത്തിലുള്ള മഴക്കാറ്റായ വടക്കു കിഴക്കന്നും തമ്മിലുള്ള അങ്കപ്പോർ എന്നു പറയാം. വടക്കുകിഴക്കൻ ജയം കൊണ്ടിട്ടെ തീരുന്നുള്ളൂ. ഒക്തോബ്ര ഏഴു എട്ടാം തിയതികളിൽ ഉള്ള വഞ്ചുഴലിക്കാറ്റു ബങ്കാള ഉൾക്കടലിന്റെ നടുതൊട്ടു അതിന്റെ പടിഞ്ഞാറുള്ള വിശാഖപട്ടണത്തോളം ചുറഞ്ഞു തിരിഞ്ഞു സഞ്ചരിച്ചതു. അതിന്റെ ശേഷം ഒക്തോബരിന്റെ പോക്കോടെ ഉൾക്കടലിന്റെ പടിഞ്ഞാറെ പാതിയിൽ വടക്കു കിഴക്കനും കിഴക്കെ പാതിയിലോ പെരുത്തു മഴകൂടിയ തെക്കനും തെക്കു പടിഞ്ഞാറനും അടിച്ചു ഉൾക്കടലിന്റെ നടു മയ്യത്തിൽ തമ്മിൽ കെട്ടി പിടിച്ച പ്രകാരം ചങ്കീരിപോലെ (ഒക്തോബർ ൨൯&amp;amp;ndash;൩൧) ചുറഞ്ഞു വലിയ പരപ്പുള്ള ഉൾക്കടലിലും ഗംഗയുടെ അഴിപ്രദേശത്തും എത്രയും ഊക്കോടു അടിച്ചു സഞ്ചരിച്ചു. ഇക്കുറി വിശേഷിച്ചു കിഴക്കെ കരയിൽ കാറ്റിന്റെ അതിക്രമത്തെ അറിവാൻ സംഗതി വന്നതു.&lt;br /&gt;
&lt;br /&gt;
===ചിത്രഗംഗ:&amp;amp;ndash;=== &lt;br /&gt;
&lt;br /&gt;
അല്ല ഇസ്ലമബാദ് &amp;amp;ndash;- മിയനീതാഴ്വരയിൽ കൂടി കോയ്മക്കായി 10&amp;amp;ndash;20 ആനകളെ കൊണ്ടു വന്നു രാത്രിയിൽ ചൂരക്കാട്ടിൽ വെട്ടിയ താവളത്തിൽ തങ്ങുമ്പോൾ ഒരു ചീറുവാലൻ പുലി 1½ വാര ഉയരവും 600 റാത്തൽ തൂക്കവും ഉള്ള കുട്ടിയാനയെ വേളക്കൽ പിടിച്ചു ചില മാറു ദൂരത്തോളം വലിച്ചു അതിന്റെ തുടകളിൽനിന്നു തിന്നു കളഞ്ഞിട്ടുണ്ടായിരുന്നു. പിറ്റെന്നു ശേഷം ൧൦&amp;amp;ndash;൨൫ ആനകളെ കൂട്ടിക്കൊണ്ടു പോകുന്ന സായ്പു 5&amp;amp;ndash;10 വാര ദൂരത്തോളം വലിച്ച ആന പിടക്കലിനെയും അതിൻ അടുക്കേ നിറയവയരോടു കിടക്കുന്ന പുലിയെയും കണ്ടിട്ടു ആനപ്പുറത്തുനിന്നു ഒറ്റ വെടിയാൽ കൊന്നു. അതിന്നു തിട്ടമായി 3 വാര നീളവും 349½ റാത്തൽ തൂക്കവും കണ്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു നാഴിക സമയത്തിന്നകം നാല്പതിൽ പരം നാഴിക ദൂരത്തോളം മുഞ്ചെല്ലുന്ന കാറ്റു മരവീടുകളെ മറിച്ചു ഉമികണക്കെ പാറ്റിക്കളകയും ഏറ്റത്തോടു കൂട തിരമാലയും ചാമത്തലയും തുറമുഖത്തെത്തിയപ്പോൾ കഴം കുറെഞ്ഞു കടലിൽ നങ്കൂരം ഇട്ട ഒന്നു രണ്ടു കപ്പൽ ഒഴികേ മുപ്പതു ചില്വാനം വൻ ഉരുക്കളെ ചിരട്ട പോലെ കരയിലേക്കു അലെച്ചു കളഞ്ഞു. വിശേഷിച്ചു ഗംഗയും (ഗംഗയും ബ്രഹ്മപുത്രിയും കൂടിയ) മഗ്നയും ഒരുമിച്ചു അഴിക്കൽ എക്കൽ കൊണ്ടു ഉണ്ടാക്കിയ ഓരോ വലിയ തുരുത്തുകൾ കാറ്റു ചാമത്തലകളുടെ വാറിനാൽ പെരുത്തു വലഞ്ഞതു. എല്ലാ തുരുത്തുകളിൽ വലിയതു ദക്ഷിണഷബസ്പൂർ, അതിൽ ദൌലാത്തുഖാന എന്ന നഗരമുണ്ടു. ഏറ്റം കൊണ്ടു നിറഞ്ഞ ഗംഗമഗ്നനദികളിലും കൈയാറുകളിലും കൂടി കൊടുങ്കാറ്റു അലെച്ച ചാമത്തല വിഘ്നവും തടസ്ഥവും കൂട്ടാക്കാതെ നാലഞ്ചു മാറോളം ഉയരം പൊന്തി ബ്രഹ്മപുത്രീനദിയൂടെ ഗാറോ മലകളോളവും ഗംഗയിൽ കൂടി പൎണ്ണ പട്ടണത്തോളവും അതിന്റെ തലയെ താണുതാണ കൊണ്ടെങ്കിലും അയച്ചിരിക്കുന്നു. ബകൎഗംഗ (Backergunge) കൂറുപാട്ടിലും മരവീടുകളെ പാറ്റിക്കളകയും നെൽകൃഷിയെ നശിപ്പിക്കയും മനുഷ്യരെയും ജീവികളെയും മുക്കിക്കളകയും ചെയ്തിരിക്കുന്നു. ഹുഗ്ലിവക്കത്തുള്ള കാലികാതയിലെ ഉരുക്കൾ പ്രയാസത്തോടെ തെറ്റിയുള്ളു. എല്ലാറ്റിലോ ദക്ഷിണഷബസ്പൂർ മുതലായ ഉരുത്തുകൾ അടിഞ്ഞു പോകത്തക്ക അഴിനിലയോടു എത്തി. ദൌലാത്തുഖാന മുതലായ നഗരങ്ങളുടെ വീട്ടുതറകളേ ശേഷിപ്പൂ. പെട്ടന്നു വാറോടു വരുന്ന ചാമത്തലയിൽ രാക്കാലം ആകകൊണ്ടു തെറ്റുവാൻ കഴിയാതെ രണ്ടലക്ഷത്തുപതിന്നയ്യായ്യിരം മനുഷ്യരും അസംഖ്യ കന്നുകാലികളും ഒരുമണിക്കൂറിന്നകം മുങ്ങി ഒടുങ്ങി പോയിരിക്കുന്നു. രക്ഷപ്പെട്ടവരോ ഏതെല്ലാം അത്ഭുതമായ വഴിയായി ജീവനോടു തെറ്റി പോയി എന്നതിനെ കൊണ്ടു അനേക ഗ്രന്ഥങ്ങളെ എഴുതിയാലും ഒടുക്കമില്ല. മരങ്ങൾ ഏറിയ ദിക്കുകളിൽ അധികം ആളുകളും മരം കുറഞ്ഞ സ്ഥലങ്ങളിൽ ചുരുങ്ങിയ ആളുകളും രക്ഷപ്പെട്ടതു. അയ്യോ ചെറു മനുഷ്യൻ ദൈവം അവനെ ഓൎക്കേണ്ടതിന്നു ആരുപോൽ. ഇന്നു എന്ന ദിവസത്തിൽ ദൈവത്തിന്റെ ശബ്ദത്തെ കേട്ടാൽ നിങ്ങൾ ഹൃദയങ്ങളെ കഠിനമാക്കാതേ ദൈവത്തോടു യേശു ക്രിസ്തനാൽ നിരന്നു വരുവിൻ എന്നു ഈ സംഭവത്തിന്റെ താല്പൎയ്യമായ ഉപദേശം.&lt;br /&gt;
&lt;br /&gt;
===ബൊംബായിസംസ്ഥാനം പൂണ:&amp;amp;ndash;===&lt;br /&gt;
&lt;br /&gt;
പഞ്ചമുള്ള താലൂക്കുകളിൽ മരങ്ങളെ കഴിച്ചാൽ പച്ചളിപ്പും ധാന്യങ്ങളും കാണ്മാൻ ഇല്ല. അവിടെ കോയ്മ ൨-ലക്ഷം ആളുകളെ പോറ്റേണ്ടി വരുന്നു.&lt;br /&gt;
&lt;br /&gt;
ശോലാപ്പൂർ ൨൫,൦൦൦ പേരും ൪൦,൦൦൦ കന്നുകാലികളും നിജാമിലേക്കു കടന്നു പോയി. കോയ്മ ഓരോ പരമോപകാരമുള്ള നിരത്തു മുതലായ പണികളെ കല്പിച്ചു. പ്രാപ്തിയുള്ളവർ ധാന്യങ്ങളെ വാങ്ങേണ്ടതിന്നു പണം തേടുന്നു. ദാരിദ്രന്മാൎക്കും വെറുതേ ഭക്ഷണം കൊടുത്തു വരുന്നു. എന്നിട്ടും ഏറിയവർ വിശപ്പിനാലോ ഒരു വക തൂറ്റലും കാറലും കൊണ്ടോ മരിക്കുന്നു. വൈക്കോലും പൈമ്പുല്ലും എങ്ങും ഇല്ല. കൃഷിക്കാർ കാൎക്കാണിക്കാൎക്കു കന്നുകാലികളെ രണ്ടണ വീതം വില്ക്കയും അവരോ തോലിനു മാത്രം അവറ്റെ കൊല്ലുകയും ചെയ്യുന്നുള്ളൂ. ഒരു വലിയ കൃഷിക്കാരൻ ൨൪ ഉരുക്കളെ മൂന്നുറുപ്പികെക്കു വിറ്റ ശേഷം താൻ കൂലിപ്പണിക്കു പോയിരിക്കുന്നു.&lt;br /&gt;
	&lt;br /&gt;
പൂണ ശോലാപ്പൂർ മുതലായ പഞ്ചം പിടിച്ച നാടുകളിലേക്കു വളരെ നവധാന്യങ്ങളെ കടത്തി വരുന്നു.&lt;br /&gt;
&lt;br /&gt;
തെക്കെ മഹാരാഷ്ട്രത്തിന്നു ക്ഷാമം നന്നായി പിടിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
===മദ്രാശിസംസ്ഥാനം:&amp;amp;ndash;===&lt;br /&gt;
&lt;br /&gt;
ചെന്നപ്പട്ടണം മദ്രാശിയിൽനിന്നു പഞ്ചം പിടിച്ച നാടുകളിലേക്കു അയച്ചു വരുന്ന അരിയാൽ തീവണ്ടിപ്പാതക്കാൎക്കു പെരുത്തു കേവു കൂലി അടയുന്നു. അതോ ൧൮൭൫ (സെപ്തെമ്പ്ര ൨൫ നൊ വെമ്പ്ര ൪) ൬,൬൨,൬൪൯ രൂപ്പികയും ൧൮൭൬ ആ സമയത്തിന്നിടക്കു ൮,൯൬,൪൨൬ രൂ. യും വസൂലാക്കിയ പണം ഒപ്പിച്ചു നോക്കിയാൽ തെളിയും.&lt;br /&gt;
&lt;br /&gt;
തിരുവിതാങ്കോടു &amp;amp;ndash;- നഗരകോവിലിൽ ഛൎദ്യതിസാരം നുഴഞ്ഞു വന്നു.&lt;br /&gt;
&lt;br /&gt;
===ബൎമ്മ:&amp;amp;ndash;===&lt;br /&gt;
&lt;br /&gt;
രംഗൂനിൽ ൪ വാര (12' 6&amp;quot; ഉയരവും ൫11 വാര (16' 4&amp;quot;) പുറവായുടെ വിട്ടവും ഉള്ള ഒരു മണി ഉണ്ടു. മൊസ്കാവിലേ വൻമണി കഴിച്ചു ഇതിന്നു എതിർ ഭൂലോകത്തിൽ വേറേ മണിയില്ല. മണിയുടെ തൂക്കം ൮൦-൯൦ തൊനോളം ആയിരിക്കും. (൨൨൪൦ റാത്തൽ) ഇതിനാൽ മുങ്കാലങ്ങളിൽ ബുദ്ധമതക്കാരുടെ വിദ്യയുടെ വിശേഷം തിരിയും.&lt;br /&gt;
&lt;br /&gt;
==വട അമേരിക്കാ North America.==&lt;br /&gt;
&lt;br /&gt;
ഈ വലിയ രാജ്യത്തിന്റെ കിഴക്കേ കര പ്രദേശത്തിൽ സെപ്രമ്പ്ര ൧൭ കിഴവന്മാരും കൂട ഓൎക്കാത ഭയങ്കരമായ കൊടുങ്കാറ്റിനാൽ എണ്ണമറ്റ പലവിധം ഉരുക്കൾ പൊളിഞ്ഞു തകൎന്നു പോകയും അല്ല ഏറിയതിന്നു കമ്മത്തു എടുക്കയും മറ്റു ഓരോ കേടു പാടു തട്ടുകയും ചെയ്തിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
ബ്രൂക്ലീനിലെ കഥകളി അരങ്ങിന്നു തീ പിടിച്ചു കാഴ്ചയെ നോക്കുന്ന പുരുഷാരത്തിൽ നിന്നു ൨൮൯ പേരും കൂട വെന്തു പോയിരിക്കുന്നു കഷ്ടം.&lt;br /&gt;
&lt;br /&gt;
==യുരോപ്പ Europe.==&lt;br /&gt;
&lt;br /&gt;
===ഇംഗ്ലന്തു:&amp;amp;ndash;===&lt;br /&gt;
;വൎത്തമാനക്കമ്പി: കടലിന്റെ അടിയിൽ കൂടി 16 യോഗക്കാർ വൎത്തമാനക്കമ്പിയെ ഇട്ടു അതിന്നായി ഏറിയ പണം മുടക്കിയിരിക്കുന്നു.&lt;br /&gt;
;സൊവരെൻസ്:  ഔസ്ത്രാല്യയിലുള്ള സിദ്നെ മേൽബൊൎന്ന് എന്നീ നഗരങ്ങളിലെ കമ്മട്ടിശാലകളിൽ (mint) ഫൌൺ നാണ്യങ്ങളെ അടിച്ചു ഇംഗ്ലന്തിലേക്കു കൊടുത്തയക്കുന്നു.&lt;br /&gt;
;തീയിൽ നടക്ക: സ്വേദനിലെ സ്തൊൿഹൊല്മ നഗരത്തിൽ എസ്ക്ബെൎഗ്ഗ് എന്ന സായ്പു കണ്ടെത്തിയ ഒരു വക ഉടുപ്പിൽ മനുഷ്യനു കേടുതട്ടാതെ തീയിൽ നടക്കാം. നെറുക തൊട്ടു കാലിന്റെ അടിയോളം ഒരു പുരുഷനെ മൂടുന്ന ഈ വസ്ത്രത്തിന്റെ ഉള്ളിൽ മരവും രോമപലകയും (felt) ഇടക്കിടെ വെള്ളവും വായുവും ഓടിപ്പാൻ തക്കവണ്ണം ഓരോ കുഴലുകളും ഉണ്ടു; ആയതു പുറമെ അകിഴെലിയുടെ (mole) തോലുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. പുറന്തോലിൽകൂടി സൎവ്വാംഗത്തെ വെള്ളം കൊണ്ടു നനെക്കേണ്ടതിന്നു തലയിലും മുഖത്തിന്നു നല്ല വായു ചെലുത്തേണ്ടതിന്നു അതിന്റെ മുമ്പിലും ചെറുതുളകൾ ഉണ്ടു. വായു കടത്തുന്ന കുഴൽ ഉള്ളിലും വെള്ളം ഓടിക്കുന്ന വേറെ കുഴൽ അതിന്റെ ചുറ്റിലും ഇങ്ങനെ ഒരേ നീണ്ട കുഴലായിട്ടു വസ്ത്രത്തോടു ഉറ്റു ചേൎന്നിട്ടു ദൂരേ നില്ക്കുന്ന ഒരു പണിക്കാരൻ വായുവും വെള്ളവും പിസ്‌കാരിപ്രയോഗത്താൽ ആ കുഴലുകളിൽ കയറ്റി കൊണ്ടിരിക്കയാൽ ഇടവിടാതെ നനവു കൊണ്ടു ചൂടറിയാതെ വസ്ത്രം തണുത്തിരിക്കയും ഇടമുറിച്ചലില്ലാതെ വായുവിനാൽ മനുഷ്യൻ പുക ചൂടുകളെ കുടിക്കാതേ സുഖമായി ശ്വാസം കഴിക്കയും ചെയ്യും. ഇതിന്നിടെ ലൊണ്ടനിൽ കല്ലെണ്ണ കുടിപ്പിച്ച വിറകു മുട്ടികളെ കൊണ്ടുവന്തീകത്തിച്ചു അതിൽ നിന്നു പുറപ്പെട്ട ചൂടു കൊണ്ടു ഏവരും അകലേ നിന്നിരിക്കേ ഒരു സായ്പു മേൽ പറഞ്ഞ ഉടുപ്പു ഉടുത്തു തീയുടെ നടുവോളം ചെന്നു അലമ്പൽ കൂടാതെ നടക്കയും കത്തുന്ന മുട്ടിമേൽ കുത്തിരുന്നു അത്തൽ കൂടാതെ ഒരു ചുരുട്ടു കത്തിച്ചു വലിക്കയും ചെയ്തു.&lt;br /&gt;
&lt;br /&gt;
{{SFN/Keralopakari_IV:1}}&lt;/div&gt;</summary>
		<author><name>Rajeesh</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=DELHI_%E0%B4%A6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%82&amp;diff=16031</id>
		<title>DELHI ദില്ലി നഗരം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=DELHI_%E0%B4%A6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF_%E0%B4%A8%E0%B4%97%E0%B4%B0%E0%B4%82&amp;diff=16031"/>
		<updated>2016-08-27T13:25:53Z</updated>

		<summary type="html">&lt;p&gt;Rajeesh: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr; [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ‌ ഗുണ്ടർട്ട്]]&lt;br /&gt;
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}&lt;br /&gt;
&lt;br /&gt;
=DELHI ദില്ലി നഗരം=&lt;br /&gt;
&lt;br /&gt;
[[File: KP-4-1-f1.png|left|frame]]&lt;br /&gt;
ഹിന്തുസ്ഥാനത്തിൽ കീൎത്തിപ്പെട്ട പുണ്യക്ഷേത്രങ്ങളിൽ കാശിരാമേശ്വരങ്ങൾ ശ്രുതിപ്പെട്ടവ ആകുന്നപ്രകാരം, കീത്തിതങ്ങളായ രാജധാനികളിൽ ‍‍‍‍ഡില്ലി എന്ന നഗരം വിളങ്ങുന്നു. ഈ നഗരത്തെ സംബന്ധിച്ചു ചില വിശേഷങ്ങളെ വിവരിക്കുന്നതിൽ നമ്മുടെ വായനക്കാർ സന്തോഷിക്കും എന്നു വിചാരിച്ചു പോന്നു.&lt;br /&gt;
&lt;br /&gt;
വിക്തോരിയാ മഹാരാണിയുടെ ഉപരാജാവും ഹിന്തു രാജ്യപരിപാലനയിൽ സൎവ്വാധിപത്യം നടത്തുന്നവരുമായ ലിട്ടൻ പ്രഭു കഴി‍ഞ്ഞ അഗുസ്ത മാസത്തിൽ ഒരു വിളംബരം പുറപ്പെടുവിച്ചു പരസ്യമാക്കിയതിൻെറ സാരാംശമെന്തെന്നാൽ: 1877 ജനുവരി  ൧-ആംനു   ഡില്ലിയിൽ ഏറ്റവും അപുൎവ്വമായ ഒരു മഹാ ദൎബ്ബാർ ഉണ്ടാകം. വിക്തോരിയാ മഹാരാണി താൻ ഹിന്തുസാമ്രാജ്യ കാൎയ്യങ്ങളിൽ വെച്ചിരിക്കുന്ന  താല്പൎയ്യത്തെയും പ്രജകളുടെ ഗുണത്തിന്നായി  തനിക്കുള്ള വാത്സല്യ വിചാരത്തെയും നാട്ടുരാജാക്കന്മാരുടെയും പ്രജകളുടെയും സ്നേഹപുൎവ്വമായിരിക്കുന്ന രാജഭക്തിയെ കുറിച്ചു തനിക്കുള്ള സന്തോഷപൂൎവ്വമായ ഉറപ്പിനെയും കാണിപ്പാൻ വേണ്ടി, തൻെറ നാമാവലിയോടു ഹിന്തു ചക്രവൎത്തിനി [Empress of India], എന്ന പുതു നാമധേയത്തെ  ചേൎത്തു കൊൾവാൻ പ്രസാദിച്ചതു, ആ മഹാസഭയിൽ പ്രസിദ്ധമാക്കപ്പെടുകയും ഹിന്തുരാജ്യത്തിൽ എങ്ങും  അറിയിക്കപ്പെടുകയും ചെയ്യും.&lt;br /&gt;
&lt;br /&gt;
മേല്പറഞ്ഞ മഹാമംഗലകാൎയ്യത്തിനു ഹിന്തുസ്ഥാനത്തിലെ ഉപരാജാവായ ലിട്ടൻ പ്രഭുവും, ഇംഗ്ളിഷ സൎക്കാരിൻെറ അധിപതിമാരും, അതാത വകുപ്പുകളുടെ പ്രധാനികളും രാജദൂതന്മാരും, നാട്ടുരാജാക്കന്മാരും ശ്രീമാന്മാരും ഇടപ്രഭുക്കളും താന്താങ്ങളുടെ പരിജനങ്ങളോടു കൂടെ ഡില്ലിയിൽ വന്നു നിറയും. ഈ മഹാകാൎയ്യത്തിനു കൂടിയ മഹാരാജസഭയുടെ മഹിമെക്കു തക്കതായ ആടോപങ്ങളും ആഡംബരങ്ങളും അനവധിയായി ഉണ്ടാകും, എന്നതിനു സംശയമില്ല. തല്ക്കാലം കമലഹീനമായ തടാക തുല്യമായിരിക്കുന്ന ഡില്ലി രാജധാനി ആ സമുഹൂൎത്തത്തിൽ ഒരു നല്ല സരോജിനിയെ പോലെ ഹിന്തു രാജ്യത്തിലെ പട്ടണങ്ങളിൽ ആ അടിയന്തരം നടക്കുന്ന ഏഴെട്ടു ദിവസമെങ്കിലും വീണ്ടും ശോഭിക്കും.&lt;br /&gt;
&lt;br /&gt;
1877-ആമതിൽ ഉണ്ടാവാൻ പോകുന്ന ഈ കാൎയ്യത്തെ വിചാരിച്ചാൽ 1857-ആമതിൽ നടന്ന മത്സരകാൎയ്യം ഓൎമ്മെക്കു വരാതിരിക്കില്ല. സിപ്പായികൾ ദുരുപദേശം കേട്ടു, ഇങ്ങുമങ്ങും കലഹം തുടങ്ങി, തരം കിട്ടിയേടത്തു മഹാരാക്ഷസക്രിയകളെ നടത്തി, ഇംഗ്ലിഷ്കാരെ വെട്ടിത്തെറിച്ചു മഹമ്മതശ്ശാഃ എന്ന കിഴവനായ രാജാവിനെ ഹിന്തുചക്രവൎത്തി, എന്നു നിശ്ചയിച്ചു ഡില്ലിപട്ടണത്തിൽ ഇരുത്തിയ കാലത്തു, ഇരുപതു വൎഷത്തിൽ പിന്നെ വിക്തോരിയാ മഹാരാണി തന്നെ ഈ പട്ടം ധരിക്കും എന്നു ആൎക്കു തോന്നുമായിരുന്നു? മേപ്പടി മഹമ്മതശ്ശാഃ 1837 തുടങ്ങി ഇരുപതു വൎഷത്തോളം ഇംഗ്ലിഷ്കാൎക്കു കീഴ്പെട്ടും, പിന്നെ 1857 സെപ്തമ്പർ മാസത്തിൽ ൮, ൧൦ തിയ്യതികളൊ ഇംഗ്ലിഷ്  വാഴ്ചയെ അതിക്രമിച്ചു സ്വതന്ത്രനായും, ഡില്ലിയിലെ മഹാമുകിള സിംഹാസനത്തിൽ ഇരുന്ന ശേഷം, ഇംഗ്ലിഷ്കാർ കലഹക്കാരെ ജയിച്ചു ഡില്ലിയെ അടക്കി, മഹമ്മതശ്ശാവിനെ ദയ വിചാരിച്ചു കൊല്ലാതെ, പേഗു ദേശത്തേക്കു നാടു കടത്തി, അവന്റെ പുത്രപൌത്രന്മാരെ അവർ ചെയ്തതിന്റെ പ്രതികാരത്തിന്നായി കൊന്നു കളഞ്ഞു. ആകയാൽ മഹമ്മതശ്ശാഃ മഹാമുകിളസ്വരൂപത്തിൽ പതിനേഴാമനും ഒടുക്കത്തവനുമായിരുന്നു.&lt;br /&gt;
&lt;br /&gt;
[[File: KP-4-1-f2.png|right|frame|ഡില്ലിയിലെ അവസാനത്തെ രാജാവായ മഹമ്മതശ്ശാഃ]]&lt;br /&gt;
&lt;br /&gt;
ഡില്ലിയിലെ തെരുവീഥികളും വീടുചുമരുകളും കല്ലുകളും തങ്ങൾക്കു വായുണ്ടെങ്കിൽ, എന്തെല്ലാം കഥകളെ പറഞ്ഞറിയിക്കുമായിരുന്നു?  1857-ാമതിൽ ഇംഗ്ലീഷ് വാഴ്ചയെ നീക്കി, കലഹക്കാരുടെതു സ്ഥാപിപ്പാൻ വേണ്ടി, എത്രയൊ മനുഷ്യരക്തം ചിന്നിപ്പോയി? അതിൽ പിന്നെ കലഹക്കാരുടെതു നീക്കി ഇംഗ്ലിഷ്കാരുടെ വാഴ്ചയെ വീണ്ടും ക്രമപ്പെടുത്തുവാൻ എത്രയൊ ജനങ്ങൾ നശിച്ചു പോയി? എത്ര ആളുകൾ ആ മത്സരം ഹേതുവായി ദുഃഖപരവശന്മാരായിതീൎന്നിരിക്കും? ഇംഗ്ലീഷ്കാർ 1803-ാമതിൽ മഹാറാട്ടികളെ ജയിച്ചു ഡില്ലിയെ ഒന്നാം പ്രാവശ്യം പിടിച്ചപ്പോഴും, മഹാറാട്ടികൾ അതിനെ പിടിച്ചപ്പോഴും പാൎസ്സിരാജാവായ നദീർശ്ശാഃ അതിനെ പിടിച്ചു ഏകദേശം 30,000 നിവാസികളെ കൊന്നു, എല്ലാം കത്തിക്കവൎന്നു അനവധി ദ്രവ്യം കൊള്ളയിട്ടപ്പോഴും, ഔറങ്ങസീബിന്റെ കാലത്തിലും, ബാബർ അതിനെ പിടിച്ചു മഹാമുകിള സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയപ്പോഴും, മുകളസ്വരൂപത്തിന്റെ കാരണവരും മനുഷ്യപ്പുലിയുമായ തിമുൎല്ലങ്ങ അതിനെ പിടിച്ചു കവൎന്ന സമയത്തും, എത്ര നാശവും കണ്ണീരും ചോരയും വിലാപവും ആ പട്ടണത്തിൽ ഉണ്ടായിരുന്നു? ഇതൊക്കെ വിചാരിച്ചാൽ ഈ നഗരരത്നം ഒരു വലിയ ശവക്കുഴി, എന്നു പറയേണ്ടതിനു ഹേതുവുണ്ടു.&lt;br /&gt;
&lt;br /&gt;
എങ്കിലും ഈ കാലത്തിനും മുകിളരുടെ കാലത്തിനും തമ്മിലുള്ള ഭേദാഭേദങ്ങൾ കണ്ടുവരേണ്ടതിനായി ചില മുകിളസ്വരൂപക്കാരെ കുറിച്ചു ചുരുങ്ങിയ വൎത്തമാനം എഴുതുന്നു.&lt;br /&gt;
&lt;br /&gt;
തിമുൎല്ലങ്ങ ജിങ്കിസ്ഖാന്റെ (൨) താവഴിയിൽ ഒരുവനായി പടിഞ്ഞാറെ തുൎക്കിസ്ഥാന്റെ നടുവിലുള്ള സമൎക്കാന്തപട്ടണത്തെ തന്റെ രാജധാനിയാക്കി പെരുമ്പുലി തന്റെ മടയിൽ നിന്നു മൃഗവേട്ടക്കു പുറപ്പെടും പോലെ അവിടെ നിന്നു 35 സംവത്സരത്തോളും സകല ദിക്കിലേക്കും ചെന്നു, രാജ്യങ്ങൾ പിടിച്ചും കൊള്ളയിട്ടു വന്നു. ഏകദേശം എട്ടു ലക്ഷം പടയാളികളുടെ നായകനായി കൊടുങ്കാറ്റോ ജലപ്രളയമോ എന്ന പോലെ ഹിന്തു, ചീന, വിലാത്തി എന്നീ രാജ്യങ്ങളിൽ ഉൾപ്പുക്കു അശേഷം കൊള്ളയിട്ടു, കവൎച്ചയെ സമൎക്കാന്തിലേക്കു അയച്ചു, തന്റെ ഭണ്ഡാരത്തിൽ എണ്ണമറ്റ പൊരുൾ ചരതിച്ചു. ഡില്ലിയെ പിടിച്ചു കവൎന്നപ്പോൾ അനവധി നിവാസികളെ കൊന്നതല്ലാതെ, ശേഷിച്ചവരെ ചിറപിടിച്ചു, അവരെ കൊണ്ടു കവൎച്ചയെ പേറിച്ചു, തന്റെ രാജധാനിയിലേക്ക് എത്തിച്ചു.  വരികയും പോകയും ചെയ്ത വഴിയിൽ ഒക്കെയും കണ്ട നാടും നഗരവും അശേഷം വെറുമയാക്കിക്കള‍ഞ്ഞു. അവന്റെ ദ്രവ്യാഗ്രഹത്തോളം ക്രൂരതയും ഉണ്ടു. പോരിൽ മാത്രമല്ല വിനോദത്തിനും മനുഷ്യരെ കൊല്ലും. ഒരിക്കൽ അവൻ 4000 അൎമ്മിന്യ കുതിരച്ചേകവരെ ജീവനോ‍െ കുഴിച്ചിട്ടു കളഞ്ഞു. ബാഗ്ദാദപട്ടണം പിടിച്ച സന്തോഷത്തിനായി 90,000 തലമണ്ടകളെ കൊണ്ടു തോരണം കെട്ടിച്ചു. 1405-ആമതിൽ കൊള്ളക്കാരുടെ ഈ തലവൻ ൭൦ വയസ്സുള്ളവനായി മരിച്ചു. തിമുൎല്ലങ്ങിന്റെ അനന്തരവന്മാരിൽ ആറാമനായ ബാബർ കൊള്ളയെ കൊതിച്ചു തന്നെയല്ല, രാജ്യം സമ്പാദിക്കേണ്ടതിനു ആഗ്രഹിച്ചു, ഹിന്തുരാജ്യത്തിൽ കടന്നു, ഡില്ലിയെ പിടിച്ചു, തന്റെ സിംഹാസനം അതിൽ വെച്ചു, മഹാമുകിളസാമ്രാജ്യത്തെ സ്ഥാപിച്ചു. ബാബരിന്റെ മരുമകനായ ഹ്യുമായന്റെ മകനായ അക്ബർ ബാബരിനെക്കാൾ ശ്രുതിപ്പെട്ട ജയശാലിയും ബലവാനുമായതല്ലാതെ, ദയ നീതി വിവേകം മുതലായ ഗുണങ്ങളുള്ളവനായി പരമതദ്വേഷമെന്നിയെ സകല ജനഗുണചിന്തയുള്ള  രാജശിഖാമണിയായിരുന്നു. അവന്റെ മകനായ സേലിം, മരുമകനായ ശാജിഹാൻ, എന്നിവർ ആരും അവനോളം പോരാതെ പോയി. അവന്റെ നാലു മരുമക്കളിൽ ഒരുവനായ ഔറങ്ങസീബിന്റെ കാലത്തിൽ മുകിള സാമ്രാജ്യം ഇനി ഒരിക്കൽ പുതുശോഭ പ്രാപിച്ചു പോന്നു. ഔറങ്ങസീബിന്റെ ബഹു കപടവും യുക്തിയുള്ളൊരു ഉപായി ആയിരുന്നു. അവന്റെ സിംഹാസനം ശുദ്ധ പൊന്നും നവരത്നങ്ങൾ പതിച്ചതും, എട്ടു കോടി ഉറുപ്പികയോളം വിലയുള്ളതായിരുന്നു. ചുവപ്പക്കല്ലുകൊണ്ടു കെട്ടിയതും ലോകപ്രസിദ്ധവുമായ അവന്റെ കോവിലകവും അതിനോടു ചേൎന്ന ഉദ്യാനങ്ങളും ഒന്നര നാഴിക ചുറ്റളവുള്ളതായിരുന്നു. അതിലേക്കു ചെല്ലുന്ന വലിയ വാതിലിന്റെ മീതെ:  &amp;amp;ldquo;സ്വൎഗ്ഗം എന്നൊന്നുണ്ടെങ്കിൽ, അതു ഇവിടെ, ഇവിടെ, ഇവിടെ തന്നെ ഉണ്ടായിരിക്കേണം&amp;amp;rsquo;&amp;amp;rsquo;, എന്നൊരു എഴുത്തു ഉണ്ടായിരുന്നു പോൽ. ഔറങ്ങസീബ സ്വന്ത മതത്തോടു വളരെ പറ്റലുള്ളവൻ ആകെക്കൊണ്ടു, ഹിന്തുക്കളെ നയഭയങ്ങളാൽ മുഹമ്മതമാൎഗ്ഗത്തിൽ ചേൎപ്പാൻ വളരെ പ്രയത്നിച്ചു. അവന്റെ കാലത്തിൽ മഹാറാട്ടികളും ശിഖരും ഡില്ലിസാമ്രാജ്യത്തിൽ കടന്നു വളരെ അലമ്പൽ ചേയ്‌വാൻ തുടങ്ങി. ഇപ്പോൾ വിക്തോരിയ എന്ന ഇംഗ്ലിഷ മഹാരാണിയവൎകൾ ഈ രാജ്യങ്ങളുടെ മേൽ ചക്രവൎത്തിനിയായി വാഴുന്നതിനാൽ ഹിന്തുക്കളും മുസല്മാനരും ക്രിസ്തിയാനികളുമായ പ്രജകൾക്കു എല്ലാവൎക്കും ഒരു പോലെ ഗുണം വരുമാറാക.&lt;br /&gt;
&lt;br /&gt;
{{SFN/Keralopakari_IV:1}}&lt;/div&gt;</summary>
		<author><name>Rajeesh</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=HISTORY_OF_THE_BRITISH_EMPIRE_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=16030</id>
		<title>HISTORY OF THE BRITISH EMPIRE ഇംഗ്ലിഷ ചരിത്രം</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=HISTORY_OF_THE_BRITISH_EMPIRE_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B7_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&amp;diff=16030"/>
		<updated>2016-08-27T13:25:13Z</updated>

		<summary type="html">&lt;p&gt;Rajeesh: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr; [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ‌ ഗുണ്ടർട്ട്]]&lt;br /&gt;
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}&lt;br /&gt;
=HISTORY   OF  THE  BRITISH  EMPIRE  ഇംഗ്ലിഷ ചരിത്രം=&lt;br /&gt;
{{left|(Continued  from  No.~12,   page 188.)}}&lt;br /&gt;
&lt;br /&gt;
കറുത്ത പ്രഭുവും അവന്റെ പിതാവായ മൂന്നാം  എദ്വൎദും മരിച്ചശേഷം,  രാജാധിപത്യം ഏൽക്കുവാനായി കറുത്ത പ്രഭുവിന്റെ ഏക പുത്രനായ രിചാൎദിനു പ്രായം പോരായ്കയാൽ,  അവന്റെ കാരണ വരായ ലങ്കസ്തർ,  ഗ്ലോത്തർ,  യോൎക്ക,  എന്നീ മൂന്നു തമ്പുരാക്കന്മാർ രാജ്യത്തിലെ വേറെ ചില മഹാന്മാരുമായി കാൎയ്യാദികളെ നടത്തിച്ചു.  പരന്ത്രീസ്സും  സ്കൊത്ലാന്തുമായ യുദ്ധങ്ങൾ തീൎപ്പായിരുന്നില്ലെങ്കിലും,  അവ മന്ദിച്ചേ നടന്നുള്ളു. ലങ്കസ്തരും യോൎക്കും സ്പാന്യരാജപുത്രിമാരെ വേട്ടതുകൊണ്ടു,  സ്പാന്യയുടെ ഒരു അംശമായ കസ്തീലരാജ്യത്തിനു അവകാശം  ചൊല്ലി,  തങ്ങളുടെ അവകാശത്തെ ഇംഗ്ലിഷസേനകളെകൊണ്ടു സ്ഥിരപ്പെടുത്തുവാൻ ശ്രമിച്ചു. ഈ വക യുദ്ധങ്ങളുടെ ചെലവു കിട്ടേണ്ടതിനു മന്ത്രിസഭ കൂടി നിരൂപിച്ചു,  എദ്വൎദരാജാവിന്റെ അന്ത്യകാലത്തിൽ നടപ്പായിരുന്ന   തലപ്പണം (Poll-tax) പുതുതായി ചാൎത്തുവാൻ കല്പിച്ചു. ആളൊന്നു കാലത്താൽ എട്ടു അണ (ഒരു ശിലിങ്ങ്) മാത്രമെ കൊടുക്കേണ്ടു,  എങ്കിലും പതിനഞ്ചു വയസ്സിനു മേല്പട്ടു ഏവരും,  വടി കുത്തി കൂനരായി നടക്കുന്ന കിഴവികിഴവന്മാരോളവും ഒരു പോലെകൊടുക്കേണ്ടി വന്നതിനാൽ,  ജനങ്ങൾക്കു വളരെ നീരസം ഉണ്ടായി. നിൎദ്ദയരായ ധനവാന്മാർ അതിന്റെ കുത്തത ഏറ്റു,  കഴിയുന്നെടത്തോളം ലാഭം ഉണ്ടാക്കുവാനായി ഹേമിച്ചു പണം വാങ്ങി,  പലപ്പോഴും സാധുക്കളുടെ നേരെ വല്ലാത്ത നിൎമ്മൎയ്യാദകളെ കാണിച്ചു. അതുകൊണ്ടു ജനങ്ങൾ ഏറ്റവുംവെറുത്തു,  ചില സ്ഥലങ്ങളിൽ നിന്നു മത്സരിച്ചുതുടങ്ങി. ആ സമയത്തു കെന്തിൽ വെച്ചു തലപ്പണം പിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വത്തൈലർ,  എന്നവന്റെ മകളെ അപമാനിക്കകൊണ്ടു,  അവളുടെ അപ്പൻ അവനെ അവിടെ തന്നെ കുത്തിക്കൊന്നു. പിന്നെ പുരുഷാരം വന്നു  കൂടി  കുലപാതകനെ തലവനാക്കി,  രാജ്യത്തൂടെ കടന്നപ്പോൾ അനേകം മത്സരികൾ ചേൎന്നു തങ്ങൾ സഹിച്ച സാഹസങ്ങൾ നിമിത്തം പ്രതികാരം വേണം,  എന്നു നിശ്ചയിച്ചു ബഹു സംഘമായി ലൊണ്ടനഗരത്തിന്നാമാറു നടന്നു. ഈ വൃത്താന്തങ്ങൾ രാജ്യത്തിൽ ശ്രുതിപ്പെട്ടാറെ പല ദിക്കുകളിൽ നിന്നും കലഹക്കാർ ഇളകി കൂട്ടം കൂടി മൂലസ്ഥാനത്തിന്നായി പുറപ്പെട്ടു,  വഴിയിൽ വെച്ചു ധനവാന്മാരെ ഹിംസിച്ചും കവൎന്നും കൊണ്ടു    വത്തൈലരുടെ  സമൂഹത്തോടു ചേൎന്നു. അവർ ലൊണ്ടൻ നഗരത്തിന്റെ സമീപത്തു എത്തി,  രാജാവിനെ കണ്ടു സങ്കടം ബോധിപ്പിക്കേണം,  എന്നു ഉണൎത്തിച്ചപ്പോൾ കോവിലക്കാരുടെ ഉപദേശം കേട്ടു,  കുറയ നേരത്തേക്കു അവരുടെ അപേക്ഷ വിചാരിയാതെ പാൎത്തു. (ക്രിസ്താ. 1381).&lt;br /&gt;
&lt;br /&gt;
എന്നാറെ കലഹക്കാർ നഗരത്തിൽ പ്രവേശിച്ചു ഭംഗിയുള്ള പലകൊട്ടാരങ്ങളെയും കൊള്ളയിട്ടും തീ കൊടുത്തും വൻഗോപുരത്തെ ആക്രമിച്ചും കെന്തൎപുരിയിലെ മുഖ്യാദ്ധ്യക്ഷനെ പിടിച്ചു കുലചെയ്തും,  തെരുക്കളിൽ കണ്ടു കിട്ടിയ ഏതു ധനവാനെയും അന്യദേശക്കാരനെയും ഹിംസിച്ചുകെണ്ടു നടന്നു. നഗരവീഥികൾഏതു നാശത്തെയും നിവൃത്തിയാക്കുവാൻ ഒരുങ്ങിയിരിക്കുന്ന വികൃതികളും കുടിച്ചു മത്തന്മാരായി നിലത്തു വീണുകിടക്കുന്ന ദുൎജ്ജനങ്ങളും കൊണ്ടു നിറഞ്ഞിരുന്നു. ഇത്തൊഴിലുകൾ നഗരത്തിൽ നടന്നപ്പോൾ രാജാവു കോവിലകം വിട്ടു,  നഗരസമീപത്തു പാളയം ഇറങ്ങിയ മത്സരികളുടെ ഒരു കൂട്ടം ചെന്നു കണ്ടു,  സ്നേഹമായി അവരോടു സംസാരിച്ചു:  നിങ്ങളുടെ സങ്കടം ഞാൻ തീൎക്കും,  എന്നു പറഞ്ഞു ദ്രോഹം നിമിത്തം തടവിൽ അകപ്പെട്ടവരെ വിട്ടയക്കും; എന്ന വാഗ്ദത്തം ചെയ്തു അവരെ ശാന്തപ്പെടുത്തിയ ശേഷം,  രാജാവിന്റെ ഈ കല്പന നമുക്കു മതി,  എന്നു പലരും വിചാരിച്ചു ദുൎമ്മതം വിട്ടു സമാധാനത്തോടെ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി. പിറ്റെനാൾ രാജാവു  നഗരമേധാവിയേയും മറ്റും ചില കോവിലകക്കാരേയും കൂട്ടിക്കൊണ്ടു  സ്മിത്ഥ്ഫീല്ദ,  എന്ന സ്ഥലത്തു പാളയം ഇറങ്ങിയിരിക്കുന്ന വത്തൈലരേയും,  അവന്റെ കൂട്ടരേയും ചെന്നു കണ്ടു. അപ്പോൾ വത്തൈലർ ശങ്കവിട്ടു ഗൎവ്വത്തോടെ മുതിൎന്നു,  രാജാവിന്റെ നേരെ വരുന്നതിനെ നഗരമേധാവി കണ്ടു അവനെ അവിടെ വെട്ടിക്കൊന്നു.&lt;br /&gt;
&lt;br /&gt;
എന്നതിനെ മത്സരികൾ  കണ്ടു കോപമത്തരായി വില്ലുകളെ കുലെച്ചു,  നാഥനു വേണ്ടി പ്രതിക്രിയ ചെയ്യേണം,  എന്നു വെച്ചു സംഘമായി രാജാവിന്റെയും അവന്റെ ചെറുകൂട്ടത്തിന്റെയും നേരെ  ചെന്നപ്പോൾ,  രാജാവു ധൈൎയ്യം പൂണ്ടു,  ശാന്തചിത്തനായി തനിച്ചു മുന്നോട്ടു ചെന്നു,  കോപാഗ്നിയാൽ പുകയുന്ന കൂട്ടത്തെ നോക്കി:  അല്ലയോ,  എന്റെ ജനങ്ങളേ,  നിങ്ങളുടെ രാജാവിനെ കൊല്ലുവാൻ പോകുന്നുവോ? വത്തൈലർ സ്വാമിദ്രോഹിയല്ലയോ? എന്റെ കൂടെ വരുവിൻ,  ഞാൻ നിങ്ങളുടെ നാഥൻ ആകും,   എന്നു പറഞ്ഞാറെ അവരുടെ ക്രോധം നീങ്ങി ശാന്തതവന്നശേഷം,  അവർ രാജാവിനോടു കൂടെ ഇസ്ലംക്തോൻ,  എന്ന ഉപനഗരത്തിന്റെ സമീപത്തുള്ള ഒരു സ്ഥലത്തേക്കു ചെന്നു,  അവിടെ അവൻ തലനാളിൽ അവരുടെ ചങ്ങാതികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ഇവൎക്കും ഉറപ്പിച്ചു.ഇതിന്നിടയിൽ പട്ടാളങ്ങൾ എത്തി എങ്കിലും ആയുധങ്ങൾ ഇല്ലാത്ത ഈ കൂട്ടത്തെ തൊടരുതു എന്നു രാജാവു കല്പിച്ചു.  ഇങ്ങിനെ രാജാവിന്റെ സുശീലം കണ്ടു വാഗ്ദത്തങ്ങളെ കേട്ടതിനാൽ മത്സരികൾ  ശാന്ത‌രായി ധിക്കാരം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിച്ചെന്നു. എങ്കിലും കലഹം അമൎന്നശേഷം മന്ത്രിസഭ കൂടി നിരൂപിച്ചു, രാജാവും ദ്രോഹികൾക്കു ചെയ്ത വാഗ്ദത്തങ്ങളെ ദുൎബ്ബലപ്പെടുത്തിയതുകൊണ്ടു,  അവന്റെ ജനരഞ്ജനെക്കു ബഹു കുറവു വന്നുപോയി. ഈ ദ്രോഹങ്ങൾ നടന്ന സമയത്തു രാജാവിനു പതിനാറാം വയസ്സു തികഞ്ഞതുകൊണ്ടു കോയ്മതാൻ ഏല്ക്കുന്ന കാലം ആയല്ലോ, എന്നു വെച്ചു അതിന്നായിട്ടു ഒരുങ്ങിനിന്നു ബഹേമിയ രാജപൂത്രിയായ അന്നയെ വേളികഴിച്ചു. അവൾ മഹാസുശീലയും ദയയുളളവളുമാകകൊണ്ടു,  ജനങ്ങൾ അവൾക്കു പുണ്യവതി എന്ന പേരിടുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
എന്നാൽ രാജാവിന്റെ പ്രായം വൎദ്ധിച്ചതു പോലെ അവന്റെ സുബുദ്ധി വൎദ്ധിച്ചില്ല അവന്റെ പൂൎവ്വപിതാവായ രണ്ടാം എദ്വൎദിനു ആപത്തു വന്ന വഴിയിൽ  താനും നടന്നു,  തോഴന്മാൎക്കു പ്രത്യേക ഉപകാരങ്ങളെ കാട്ടിത്തുടങ്ങി. അവന്റെ ഉറ്റ സ്നേഹിതൻ ഒക്സഫൊൎത്ത പ്രഭുവായ രൊബൎത്തദേവേർ തന്നെ. ആയവനു രാജാവു ദുബ്ലിൻപുരാൻ എന്നും,  ‌ഐയൎലന്തിൻ തമ്പുരാൻ എന്നുമുളള  സ്ഥാനനാമങ്ങളെ ക്രമേണ കല്പിച്ചു കൊടുത്തും ഈ കാൎയ്യംനിമിത്തം മഹാന്മാൎക്കു ബഹു നീരസം ഉണ്ടു എന്ന ഗ്ലോസസ്തർതമ്പുരാൻ അറിഞ്ഞു,  ഇങ്ങനെയുളള നിൎമ്മൎയ്യാദകൾ രാജ്യത്തിൽ നടക്കരുതു എന്നു നിശ്ചയിച്ചു പലരുമായി നിരൂപിച്ചു, ഒരു കൂട്ടുകെട്ടുണ്ടാക്കി രാജാവിനു ഒരു അധികാരവുമില്ല എന്നു കല്പിച്ചു, അവന്റെ മന്ത്രികളെയും ന്യായാധിപതിമാരെയും പിഴുക്കി,  ചിലരെ കൊല്ലിക്കയും ചെയ്തു.  പിന്നെ രാജാവു ഒരു സംവത്സരം അനങ്ങാതെ പാൎത്ത ശേഷം ഇതു അസഹ്യം എന്നു വിചാരിച്ചു,  രാജ്യാധികാരം ഏറ്റുകൊൾവാൻ തക്കം  നോക്കി ആലോചനസഭയെ നീക്കി,  കാൎയ്യാദികളെ താൻ നടത്തിച്ചു തുടങ്ങിയാറെ,  കുറയക്കാലം ക്ഷേമം ഉണ്ടായി. എന്നാൽ ഗ്ലോസസ്തർ മറ്റു പല മഹാന്മാരുമായി ദൂഷ്യം വിചാരിച്ചു രഹസ്യത്തിൽ ഓരോ ദുഷ്കൂറുകളെ നടത്തിച്ചു ഇത്തൊഴിലുകളെ രാജാവു അറിഞ്ഞു:  ഈ ദുഷ്ട കാരണവരുടെ ഉപദ്രവം ജീവനോളം പൊറുക്കാമോ? ഈ കാൎയ്യത്തിനു ഞാൻ ഒരു നിവൃത്തിയെ വരുത്തും  എന്നു ചൊല്ലി,  ചില ചങ്ങാതിമാരോടു കൂടെ തമ്പുരാന്റെ കോവിലകത്തു ചെന്നു,  സ്നേഹഭാവം നടിച്ചു ഗുണദോഷങ്ങളെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ കൂട്ടാളികൾതമ്പുരാനെ പിടിച്ചു കടല്പുറത്തു കൊണ്ടുപോയി കപ്പലിൽ കയറ്റി കല്ലായിക്കോട്ടയിലാക്കി പാൎപ്പിച്ചു. (ക്രിസ്താ.  1397.) തമ്പുരാൻ ആ കോട്ടയിൽനിന്നു  മരിച്ചതുകൊണ്ടു അവൻ നേരില്ലാത്തരാജാവിന്റെ നിയോഗപ്രകാരം  കുലപാതകരുടെ കൈയാൽ മരിച്ചു,  എന്നു പലരും പറഞ്ഞു. ഈ ചതിവിനാൽ രാജാവു ജനനീരസവും ലോകാപവാദവും തന്റെ മേൽ വരുത്തി.&lt;br /&gt;
&lt;br /&gt;
ഗ്ലൊസസ്തർ മരിക്കുന്നതിനു മുമ്പെ രാജാവു പരന്ത്രീസ്സുകോനുമായി സന്ധിച്ചു,  പുണ്യവതിയായ അന്നരാജ്ഞി മരിച്ച ശേഷം ഒരു പരന്ത്രീസ്സുകുമാരിയെ വേട്ടതിനാൽ ഇംഗ്ലിഷപ്രജകളുടെ രസക്കേടും രാജാവിന്റെ അപശ്രതിയും നീളെ പരന്നു. അക്കാലത്തു ഐയൎലന്തിൽ ഒരു മത്സരം ഇളകിയതുകൊണ്ടു അവൻ ഒരു സൈന്യത്തെ കൂട്ടി,  അതിനെ അമൎക്കുവനായി പുറപ്പെട്ട ശേഷം,  താൻ മുമ്പെ നാടു കടത്തിയിരുന്ന തമ്പുരാനായ ലങ്കസ്തർ അന്യവാസത്തെ ചുരുക്കി,  ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നെത്തിയപ്പോൾ,  ജനങ്ങൾ അവനെ സന്തോഷത്തോടെ കൈക്കൊണ്ടതല്ലാതെ ബലമേറിയ നൊൎത്തുമ്പൎലന്തപ്രഭുവും രാജാവിന്റെ ക്രൂരതയാൽ ഓരോ സങ്കടങ്ങളെ അനുഭവിച്ച മറ്റു പല മഹാന്മാരും അവനോടു ചേൎന്നു, വേണ്ടുന്ന സഹായം ചെയ്യാം,  എന്നു പറഞ്ഞു. തന്റെ അവകാശം മാത്രം വീണ്ടുകൊൾവാൻ വന്നു,  എന്നു അവൻ ആദ്യം പറഞ്ഞു എങ്കിലും ചേൎച്ചക്കാരുടെ ബലമഹത്വങ്ങളെയും ജനങ്ങളുടെ സന്തോഷത്തെയും കണ്ടപ്പോൾ,  രാജ്യാധിപത്യത്തെയും കൊതിച്ചു തുടങ്ങി. രാജാവു എെയൎലന്തിൽ താമസിച്ച കാലത്തു നാടുവാഴിക്കുന്ന തമ്പുരാനായ യോൎക്ക വശീകരണം കേട്ടു ലങ്കസ്തരിന്റെ പക്ഷത്തിൽ ചേൎന്ന ശേഷം,  പട്ടാളങ്ങളും ജനങ്ങൾ മിക്കതും അവനെ വഴിപ്പെട്ടു. ഈ സങ്കടവൎത്തമാനം രാജാവു കേട്ട ഉടനെ എെയൎലന്ത വിട്ടു,  ഇംഗ്ലന്തിലേക്കു മടങ്ങിച്ചെന്നു. അവിടെ എത്തിയപ്പോൾ കാൎയ്യം അബദ്ധം,  പ്രജകളും സേനകളും അന്യപക്ഷത്തിൽ ചേൎന്നു പോയി,  എന്നു കണ്ടു ലങ്കസ്തരിനെ കാണേണം,  എന്നു പറഞ്ഞതിനെ ഇവൻ സമ്മതിച്ചു രാജാവിനെ തടുത്തു പാൎപ്പിച്ചു,  രാജ്യത്തെ രക്ഷിപ്പാൻ ഞാൻ സഹായിക്കാം എന്നു വ്യാജം പറഞ്ഞു പിന്നെ മന്ത്രസഭ കൂടി നിരൂപിച്ചു രാജാവിനു സ്ഥാനഭ്രംശം കല്പിച്ചു,  അവനെ തടവിൽ പാൎപ്പിച്ചതല്ലാതെ രാജാധിപത്യം ഏറ്റു കൊള്ളേണം എന്നു ലങ്കസ്തരിനോട് അപേക്ഷിച്ചു. പിഴുകിയ രാജാവു കുറയ കാലം പെന്തപ്പൊൎത്തു,  എന്ന കോട്ടയിൽ തടവുകാരനായി പാൎത്ത ശേഷം പുതിയ രാജാവിന്റെ നിയോഗപ്രകാരം കുലപാതകരുടെ കൈയാൽ മരിച്ചു. (ക്രിസ്താ. 1399.) അവൻ മരിച്ചതു നേർ തന്നെ എന്നു ജനങ്ങൾക്കു കാണിപ്പാൻ വേണ്ടി ശവത്തെ ലൊണ്ടൻനഗരത്തെരുക്കളിൽ കൂടി കടത്തി എങ്ങും ദൎശിപ്പിച്ചു. ബഹു ശുഭലക്ഷണം കൊണ്ടുവാഴുവാൻ തുടങ്ങിയ രണ്ടാം രിചാൎദ,  എന്ന രാജാവിന്റെ അവസാനം ഇതത്രെ. ബലഹീനനും ദുൎമ്മാൎഗ്ഗിയും ക്രൂരനുമായി നടന്നതിനാൽ ‌അവൻ തന്റെ സ്വന്ത തലമേൽ നാശം വരുത്തി. അവന്റെ ബുദ്ധിക്കുറവുകൾ അവനു വിരോധമായി പൊരുതു കൊണ്ടിരുന്നു.                                             &lt;br /&gt;
{{right|(To be continued)}}&lt;br /&gt;
&lt;br /&gt;
{{SFN/Keralopakari_IV:1}}&lt;/div&gt;</summary>
		<author><name>Rajeesh</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=THE_NEW_YEAR_%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81&amp;diff=16029</id>
		<title>THE NEW YEAR പുതുവാണ്ടു</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=THE_NEW_YEAR_%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81&amp;diff=16029"/>
		<updated>2016-08-27T13:24:33Z</updated>

		<summary type="html">&lt;p&gt;Rajeesh: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr; [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ‌ ഗുണ്ടർട്ട്]]&lt;br /&gt;
{{SFN/Keralopakari_IV:1}}{{SFN/Keralopkari_IV:1Box}}&lt;br /&gt;
=THE NEW YEAR പുതുവാണ്ടു=&lt;br /&gt;
                                                                     &lt;br /&gt;
ഈ 1877-ആം ആണ്ടു ഹിന്തുരാജ്യങ്ങളിൽ പാൎക്കുന്ന അനേകം ജനങ്ങൾക്കും ബഹു കഷ്ടകാലം ആകും. മലയാളത്തിൽ എന്ന പോലെ മദ്രാസി, ബൊംബായി എന്നീ രണ്ടു സംസ്ഥാനങ്ങളിൽ എങ്ങും മഴ മഹാദുൎല്ലഭമാകകൊണ്ടു മനുഷ്യന്റെയും മൃഗത്തിന്റെയും ആഹാരത്തിനും പാനീയത്തിനും വളരെ മുട്ടു വന്നു പോയിരിക്കുന്നു. സൎക്കാരും ധൎമ്മിഷ്ഠന്മാരായ ധനവാന്മാരും പല ഇടത്തും ദരിദ്രക്കാൎക്കു സഹായിച്ചു, സങ്കടത്തെ ശമിപ്പിച്ചു വരുന്നെങ്കിലും, അതിനെ മുറ്റും നീക്കുവാൻ അവൎക്കു കഴികയില്ല. മഹത്വവും കരുണയുമുള്ള ദൈവത്തിനു മാത്രം മേഘങ്ങളിൽ നിന്നു മഴ പെയ്യിക്കയും ഭൂമിയിൽ നിന്നു പുല്ലുകളെയും ധാന്യാദിഫലങ്ങളെയും മുളെപ്പിച്ചു  വിളയിക്കയും,  മനുഷ്യനും മൃഗത്തിനും തൃപ്തിയേയും സന്തോഷത്തെയും  വരുത്തുകയും ചെയ്യാം. മനുഷ്യൻ അപ്പത്താൽ തന്നെ അല്ല, ദൈവത്തിന്റെ സകല വചനത്താലത്രെ ജീവിക്കും, എന്നു നാം പഠിപ്പാൻ വേണ്ടി, ദൈവം പലപ്പോഴും ക്ഷാമം മുതലായ ശിക്ഷകളെ പ്രയോഗിച്ചു, മനുഷ്യപുത്രന്മാരെ മാനസാന്തരത്തിലേക്കും  സത്യത്തിന്റെ അറിവിലേക്കും നടത്തിപ്പാൻ നോക്കുന്നു. ആയവൻ  ദുഷ്ടരിലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരിലും മഴ പെയ്യിക്കയും ചെയ്യുന്നതു പോലെ, അവൻ ഇഹത്തിൽ നടത്തിക്കുന്ന ശിക്ഷാവിധികളും എല്ലാവരിലും ഒരു പോലെ തട്ടുകയും ചെയ്യുന്നു. പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും ദുഷ്ടരെ മാത്രമല്ല, ശിഷ്ടരെയും പല വിധേന വലെക്കുന്നു, എങ്കിലും നീതികെട്ടവൻ ദൈവശിക്ഷയെ അനുഭവിച്ചിട്ടു തന്റെ മനസ്സിനെ കഠിനമാക്കി പാപത്തെ വൎദ്ധിപ്പിക്കമാത്രം ചെയ്യുന്ന സമയത്തു, ദൈവഭക്തിയുള്ള മനുഷ്യൻ: നമ്മുടെ പാപംനിമിത്തം ദൈവം ന്യായമായി കോപിക്കയും, നമ്മുടെ അകൃത്യങ്ങൾ നിമിത്തം നമ്മെ ശിക്ഷിക്കയും ചെയ്യുന്നു. എന്നാലും അവന്റെ കോപത്തേക്കാൾ അവന്റെ സ്നേഹവും അവന്റെ നീരസത്തേക്കാൾ അവന്റെ കരുണയും അത്യന്തം വലിയതു, എന്നു ഓൎത്തു, സ്വൎഗ്ഗസ്ഥപിതാവായ അവനെ നോക്കി വിശ്വാസത്തോടെ സഹായത്തിന്നായി പ്രാൎത്ഥിച്ചുംകൊണ്ടു നടക്കുന്നു. അങ്ങിനെയുള്ള പ്രാൎത്ഥനയെ ദൈവം കേട്ടു തന്നിൽ ആശ്രയിക്കുന്ന മനുഷ്യനെ അവന്റെ കഷ്ടപ്പാടുകളിൽ ആശ്വസിപ്പിച്ചു, പലപ്പോഴും ആശ്ചൎയ്യമാംവണ്ണം രക്ഷിക്കയും ചെയ്യും. എന്നതിന്നു ഞാൻ ഒർ ഉദാഹരണം പറയാം:   1877-ാമതിൽ യൂരോപ്പയിൽ മഴയുടെ പെരുപ്പം നിമിത്തം കൃഷികൾ മിക്കതും കെട്ടുപോയതുകൊണ്ടു, ഭക്ഷണാദികളുടെ വില ഭയങ്കരമാംവണ്ണം കയറി, ദരിദ്രൎക്കു നാൾ കഴിക്കേണ്ടതിനു ഏകദേശം പാടില്ലാതെയായി. പലരും വിശപ്പും അതിനാൽ പിടിച്ച വ്യാധികളുംകൊണ്ടു മരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഹില്ലർ എന്ന ദൈവഭക്തിയുള്ളൊരു നെയ്ത്തുകാരൻ  തന്റെയും ഭാൎയ്യയുടേയും മൂന്നുകുട്ടികളുടെയും  ദിവസവൃത്തിയെ കഴിപ്പാൻ വേണ്ടി നാൾ തോറും രാവിലെ തുടങ്ങി പാതിരാവോളം അദ്ധ്വാനിച്ചു പണി എടുക്കയും, 50 ഉറുപ്പിക കടം വാങ്ങുകയും ചെയ്താറെയും, ഭവനത്തിൽ വിശപ്പേയുള്ളു. ഇനി എങ്ങിനെ ആഹാരം ഉണ്ടാകും? കടം വാങ്ങിയാൽ അതിന്നു പലിശ കൊടുക്കയും, പിന്നെതിൽ വീട്ടുകയും ചെയ്‌‌വതു എങ്ങിനെ? എന്നു പലപ്പോഴും വിചാരിക്കയും സംശയിക്കയും ദൈവത്തൊടു പ്രാൎത്ഥിക്കയും  ചെയ്തശേഷം, ഒരു ഞായറാഴ്ചയിൽ ഭാൎയ്യയോടുകൂടെ കൃഷിഭൂമികളൂടെ നടന്നു, ഓരോ സങ്കടം പറഞ്ഞപ്പോൾ അവൾ  നമുക്കു സുഖമുള്ള സമയത്തു മാത്രമല്ല, ദുഃഖമുള്ള നാളിൽ പ്രത്യേകമായി ദൈവത്തിൽ ആശ്രയിച്ചു, അവന്റെ കൃപെക്കായി കാത്തിരിക്കേണ്ടതാകുന്നു, ആകാശത്തിലെ പക്ഷികളെ പോറ്റുന്നവൻ നമ്മെയും പോറ്റും, രക്ഷിപ്പാൻ കഴിയാത്തവണ്ണം അവന്റെ കൈ കുറുകിപ്പോയിട്ടില്ല, അവൻ സഹായിച്ചു നമ്മുടെ കഷ്ടത്തെ തീൎക്കും, എന്നു പറഞ്ഞ ആശ്വാസവാക്കു അവൻ കേട്ടു മിണ്ടാതെ നടന്നു, ഭവനത്തിൽ എത്തി കുറയ നേരം വെറുതെ ഇരുന്നാറെ, പലകയിൽനിന്നു വേദപുസ്തകം  എടുത്തു വിടൎത്തു ൨൩ാം സങ്കീൎത്തനം കണ്ടു വായിച്ചുതുടങ്ങി:   കൎത്താവു എന്റെ ഇടയൻ  ആകുന്നു, എനിക്കു മുട്ടുണ്ടാകയില്ല എന്നു ഒന്നാം വാക്കു തന്നെ വായിച്ചു ഞെട്ടി, അയ്യൊ എനിക്കു എത്ര മുട്ടുണ്ടു!  എന്നു വിചാരിച്ചു ദുഖിച്ചു മുന്നോട്ടു വായിച്ചു, അവൻ എന്റെ ആത്മാവിനെ തിരിപ്പിച്ചു, എന്ന വാക്കോളം എത്തി. ഇതു കടലാസ്സിന്റെ താഴെ ഒടുക്കത്തെ  വാക്കാകകൊണ്ടു അതിനെ മറിച്ചു, മറുഭാഗത്തു വായിപ്പാൻ നോക്കിയപ്പോൾ ചേൎച്ചയില്ല എന്നു കണ്ടു, രണ്ടു കടലാസ്സുകളെ ഒരുമിച്ചു മറിച്ചു വെച്ചു എന്നും, ഒരു കടലാസ്സു മറ്റേതിനോടു പശകൊണ്ടു പറ്റിച്ചിരിക്കുന്നു എന്നും അറിഞ്ഞു, ഒരു കത്തി എടുത്തു കീറി കടലാസ്സുകളെ വേൎപ്പെടുത്തിയപ്പോൾ 50 പൗെണ്ടിന്റെ ഒരു ഹുണ്ടിക ഇതാ പുസ്തകത്തിൽ കണ്ടു സന്തോഷിച്ചു. താൻ ആ പുസ്തകത്തെ ഒന്നര സംവത്സരത്തിന്നു മുമ്പെ ഒരു ചില്ലറവാണിഭനോടു വിലെക്കു വാങ്ങിയതുകൊണ്ടു ആ പണം എടുത്തു അനുഭവിപ്പാൻ തനിക്കു ന്യായം ഉണ്ടോ ഇല്ലയോ, എന്നു അറിയേണ്ടതിനു ആയാളുടെ അടുക്കൽ ചെന്നു, കാൎയ്യത്തെ അറിയിച്ചു. എന്നാറെ വാണിഭൻ ഹാ  സ്നേഹിതാ, ബഹുകാലം ലന്തരുടെയും ഇംഗ്ലിഷുകാരുടെയും കപ്പലുകളിൽ  പണി ചെയ്തു വയസ്സനായി തന്റെ നാട്ടിലേക്കു മടങ്ങിവന്നു ഇവിടെ മരിച്ച ഒരു വസ്തുക്കാരന്റെ വീട്ടുസാമാനങ്ങളെ ലേലം വിളിച്ചു വില്ക്കുമ്പോൾ, ഞാൻ അവന്റെ വേദപുസ്തകത്തെ മറ്റുള്ള ചരക്കോടു കൂടെ വാങ്ങി ഇത്ര വലിയ നിധി അതിന്റെ അകത്തു ഉണ്ടു എന്നു ഞാൻ അറിഞ്ഞിട്ടില്ല. നിങ്ങൾ പുസ്തകത്തെ എന്നോടു വാങ്ങിയ സമയത്തിൽ ഈ മുതലിനെകൊണ്ടു ഒർ അറിവുമുണ്ടായതുമില്ല. ഹുണ്ടിക എനിക്കുള്ളതല്ല, അതു എനിക്കു വേണ്ടാ. മരിച്ചവന്റെ സംബന്ധക്കാരും അവകാശികളും ആരുമില്ല.  അതു കൂടാതെ തന്റെ പുസ്തകത്തെ വാങ്ങി, നല്ലവണ്ണം വായിക്കുന്നവനു ഈ ധനം കിട്ടേണം, എന്നു വിചാരിച്ചിട്ടത്രെ അക്കിഴവൻ ഹുണ്ടിക അവിടെ വെച്ചുപോന്നു, എന്നു എനിക്കു തോന്നുന്നു. ആകയാൽ ഇതു ദൈവം നിങ്ങൾക്കു സമ്മാനിച്ചു തന്ന അനുഗ്രഹം തന്നെ എന്നു വാണിഭൻ പറഞ്ഞു, ഇരുവരും സന്തോഷിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു. പിന്നെ നെയ്ത്തുകാരൻ താൻ വാങ്ങിയ കടം വീട്ടി, ക്ഷാമം തീരുവോളം സങ്കടം കൂടാതെ നാൾ കഴിച്ചു, മറ്റും ചില ദരിദ്രക്കാൎക്കു സഹായം ചെയ്തു ദുഖിതൎക്കു ആശ്വാസത്തെ വരുത്തി. ക്ഷാമം തീൎന്നശേഷം അവൻ ഒരു പുതിയ ഭവനത്തെ കെട്ടി സൗെഖ്യത്തോടെ പാൎക്കയും ജീവപൎയ്യന്തം ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവന്റെ മകൻ ദൈവഭക്തിയുള്ളൊരു ഗുരുനാഥനായിത്തീൎന്നു, താൻ പഠിപ്പിച്ച കുട്ടികളോടു ദൈവത്തിന്റെ  സ്നേഹത്തെ കുറിച്ചു സംസാരിച്ചപ്പോൾ, പലപ്പോഴും ക്ഷാമകാലത്തിൽ അച്ഛനു ഉണ്ടായ ദൈവസഹായത്തെ അറിയിക്കയും ചെയ്തു. ഈ നെയ്ത്തുകാരനെ പോലെ ദൈവത്തിൽ ആശ്രയിച്ചു, അവന്റെ കൃപെക്കായിട്ടു കാത്തിരിക്കുന്ന ഏവൎക്കും ക്ഷാമകാലത്തിലും മറ്റ എല്ലാകാലങ്ങളിലും ദൈവത്തിന്റെ സഹായവും അനുഗ്രഹവും, അവരുടെ ആണ്ടുകൾ തീൎന്ന ശേഷം    നിത്യ മഹത്വവും സന്തോഷവും ഉണ്ടാകും നിശ്ചയം.&lt;br /&gt;
&lt;br /&gt;
{{SFN/Keralopakari_IV:1}}&lt;/div&gt;</summary>
		<author><name>Rajeesh</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%AA%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E2%80%8C_IV:1&amp;diff=16028</id>
		<title>കേരളോപകാരി‌ IV:1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%AA%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E2%80%8C_IV:1&amp;diff=16028"/>
		<updated>2016-08-27T13:22:29Z</updated>

		<summary type="html">&lt;p&gt;Rajeesh: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{SFN/Keralopkari IV:1Box}}&lt;br /&gt;
‌__NOTITLE____NOTOC__&lt;br /&gt;
&amp;amp;larr; [[ഹെർമ്മൻ‌_ഗുണ്ടർട്ട്|ഹെർമ്മൻ ഗുണ്ടർട്ട്]]&lt;br /&gt;
==കേരളോപകാരി IV:1==&lt;br /&gt;
# [[കേരളോപകാരി: ആമുഖം]]&lt;br /&gt;
# [[THE NEW YEAR പുതുവാണ്ടു|പുതുവാണ്ടു]]&lt;br /&gt;
# [[HISTORY   OF  THE  BRITISH  EMPIRE  ഇംഗ്ലിഷ ചരിത്രം|ഇംഗ്ലിഷ ചരിത്രം]]&lt;br /&gt;
# [[DELHI ദില്ലി നഗരം|ദില്ലി നഗരം]]&lt;br /&gt;
# [[AFGHANISTAN അബ്ഘാനിസ്ഥാൻ|അബ്ഘാനിസ്ഥാൻ]]&lt;br /&gt;
# [[BELUCHISTAN ബലൂചിസ്ഥാൻ|ബലൂചിസ്ഥാൻ]]&lt;br /&gt;
# [[SUMMARY OF NEWS. വൎത്തമാനച്ചുരുക്കം.|വൎത്തമാനച്ചുരുക്കം]]&lt;br /&gt;
# [[അനുബന്ധം: ഇതിലെ പങ്കാളികള്‍|അനുബന്ധം: ഇതിലെ പങ്കാളികള്‍]]&lt;br /&gt;
&lt;br /&gt;
* [http://books.sayahna.org/ml/pdf/keralopakari-4-1.pdf പിഡിഎഫ്] പതിപ്പ് ഈ കണ്ണിയിൽ ലഭ്യമാണ്.&lt;/div&gt;</summary>
		<author><name>Rajeesh</name></author>
		
	</entry>
</feed>