<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Sujith</id>
	<title>Sayahna - User contributions [en]</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/api.php?action=feedcontributions&amp;feedformat=atom&amp;user=Sujith"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php/Special:Contributions/Sujith"/>
	<updated>2026-04-23T16:24:22Z</updated>
	<subtitle>User contributions</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-121&amp;diff=19097</id>
		<title>ഐതിഹ്യമാല-121</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-121&amp;diff=19097"/>
		<updated>2020-03-12T11:23:19Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:പാഴൂർ പെരുംതൃക്കോവിൽ}}&lt;br /&gt;
{{Dropinitial|ബ്രി|font-size=3em|margin-bottom=-.4em}}ട്ടീ‌ഷ് മലബാറുകാരനായ ഒരു നമ്പൂരിക്കു് ഒരു ജ്യോത്സ്യൻ എഴുതിക്കൊടുത്ത ജാതകത്തിൽ അദ്ദേഹത്തിനു് മുപ്പത്തിരണ്ടാമത്തെ വയസ്സിൽ വലിയ ഗ്രഹപ്പിഴയും ഒരു ദശാവസാനമാകയാൽ അതിലധികകാലം അദ്ദേഹം ജീവിച്ചിരിക്കുകയില്ലെന്നു് എഴുതിയിരുന്നു. അതിനാൽ മുപ്പത്തിരണ്ടു് വയസ്സായപ്പോൾ നമ്പൂരിക്കു് വലിയ വിചാരമായി. എങ്കിലും ജ്യോത്സ്യന്മാർ എഴുതിക്കൊടുക്കുന്ന ജാതകങ്ങളെല്ലാം ശരിയായിരിക്കാറില്ലല്ലോ. ചിലതു് തെറ്റിപ്പോകാറുമുണ്ടു്. അതിനാൽ &amp;amp;ldquo;ഈ ജാതകം പ്രസിദ്ധ ജ്യോത്സ്യനും ദൈവജ്ഞനുമായ പാഴൂർ കണിയാരെക്കൊണ്ടു് ഒന്നു് പരിശോധിപ്പിക്കണം&amp;amp;rdquo; എന്നു വിചാരിച്ചു് നമ്പൂരി ജാതകവും കൊണ്ടു് പാഴൂർക്കു പോയി. നമ്പൂരി കണിയാരുടെ പടിപ്പുരയിലെത്തിയതു് ഒരു ദിവസം പകലേ നാലു മണി കഴിഞ്ഞതിന്റെ ശേ‌ഷമായിരുന്നു. ഉടനെ കണിയാരെക്കണ്ടു് വിവരമെല്ലാം പറഞ്ഞു. കണിയാർ നമ്പൂരിയെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്തു് മരണലക്ഷണം പരിപൂർണ്ണമായി തെളിഞ്ഞിരുന്നതിനാൽ അദ്ദേഹം അന്നുതന്നെ മരിക്കുമെന്നും അധികം താമസിച്ചാൽ അവിടെക്കിടന്നുതന്നെ മരിച്ചേക്കുമെന്നും തോന്നുകയാൽ കണിയാർ &amp;amp;ldquo;ഇന്നു നേരം വൈകിയല്ലോ. ജാതകം നാളെ പരിശോധിക്കാം. ഇന്നു എവിടെയെങ്കിലും എഴുന്നള്ളി താമസിച്ചിട്ടു് നാളെ ഇങ്ങോട്ടെഴുന്നള്ളിയാൽ മതി&amp;amp;rdquo; എന്നു് പറഞ്ഞു്. &amp;amp;ldquo;എന്നാൽ നാളെ വരാം&amp;amp;rdquo; എന്നു പറഞ്ഞു് നമ്പൂരി അപ്പോൾ തന്നെ അവിടെ നിന്നും പോയി.&lt;br /&gt;
&lt;br /&gt;
അദ്ദേഹം നേരെ പെരുംതൃക്കോവിലേക്കാണു് പോയതു്. അദ്ദേഹം പുഴയിലിറങ്ങി കുളിയും സന്ധ്യാവന്ദനവും കഴിച്ചു് അമ്പലത്തിലേക്കു് ചെന്നു. നടയിൽ ചെന്നു ശിവദർശനം കഴിച്ചു്. അപ്പോഴേക്കും മഴ ആരംഭിച്ചു. അക്കാലത്തു് പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞും കെട്ടിമേച്ചിൽ കഴിക്കാതെ നനഞ്ഞൊലിച്ചുമാണു് കിടന്നിരുന്നതു്. നനയാതെ നിൽക്കാൻ അവിടെയെങ്ങും അല്പം പോലും സ്ഥലമുണ്ടായിരുന്നില്ല. അതു കണ്ടപ്പോൾ നമ്പൂരിക്കു് വളരെ മനസ്താപമുണ്ടായി. &amp;amp;ldquo;നല്ലൊരു ശിവക്ഷേത്രം. ഇതിങ്ങനെ അനാഥസ്ഥിതിയിലായിപ്പോയതു് കഷ്ടം തന്നെ.&amp;amp;rdquo; എന്നു് വിചാരിച്ചുകൊണ്ടു് അദ്ദേഹം അവിടെ അടുക്കലുണ്ടായിരുന്ന ഒരു നമ്പൂരിയുടെ ഇല്ലത്തു് ചെന്നു് അത്താഴം കഴിച്ചു് അവിടെ കിടന്നു. എങ്കിലും ഈ ക്ഷേത്രത്തിന്റെ സ്ഥിതി വിചാരിച്ചിട്ടു് അദ്ദേഹത്തിനു് ഉറക്കം വന്നില്ല. നമ്പൂരി വലിയ ധനികനായിരുന്നു. അതിനാൽ അദ്ദേഹം ഈ ക്ഷേത്രം താമസിയാതെ ജീർണ്ണോദ്ധാരണം കഴിച്ചു് നനയാതെയാക്കണം എന്നു മനസ്സു കൊണ്ടു് തീർച്ചയാക്കി. അപ്പോഴേക്കും നേരവും വെളുത്തു. ഉടനെ നമ്പൂരി എഴുന്നേറ്റു് പോയി അമ്പലക്കടവിൽ ചെന്നു കുളിയും നിത്യകർമ്മാനുഠാനങ്ങളും കഴിച്ചു് അമ്പലത്തിൽ ചെന്നു് അന്നും ശിവനെ വന്ദിച്ചിട്ടു് കണിയാരുടെ അടുക്കലെത്തി. നമ്പൂരിയെ കണ്ടപ്പോൾ കണിയാർ ഏറ്റവും വിസ്മയിച്ചു. അദ്ദേഹം തലേ ദിവസം രാത്രിയിൽത്തന്നെ മരിക്കുമെന്നും പിന്നെയും അങ്ങോട്ടു് ചെല്ലുക ഉണ്ടാവുകയില്ലെന്നുമായിരുന്നു് കണിയാർ വിചാരിച്ചിരുന്നതു്. അതിനാൽ കണിയാർ നമ്പൂരിയോടു് &amp;amp;ldquo;ഇന്നലെ ഇവിടെ നിന്നു എഴുന്നള്ളിയതിന്റെ ശേ‌ഷം തിരുമനസ്സുകൊണ്ടു് എന്തോ വലിയതായ ഒരു പുണ്യകർമ്മം ചെയ്യുകയുണ്ടായല്ലോ; അതെന്താണു്?&amp;amp;rdquo; എന്നു ചോദിച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap121pge1118.png|left|350px]]&lt;br /&gt;
&lt;br /&gt;
;നമ്പൂരി: ഞാൻ വിശേ‌ഷിച്ചൊന്നും ചെയ്യുകയുണ്ടായില്ല. ഇവിടെനിന്നു പോയിട്ടു് പുഴയിലറങ്ങി കുളിച്ചു് സന്ധ്യാവന്ദനവും ക്ഷേത്രത്തിൽ കയറി ശിവദർശനവും കഴിച്ചതിന്റെ ശേ‌ഷം ഒരു നമ്പൂരിയുടെ ഇല്ലത്തു് ചെന്നു അത്താഴവും കഴിച്ചു് അവിടെ കിടന്നു. ഇന്നു നേരത്തെ എണീറ്റു കുളിയും നിത്യകർമ്മവും ശിവദർശനവും കഴിച്ചു് ഇങ്ങോട്ടു് പോരികയും ചെയ്തു. അല്ലാതെയൊന്നുമുണ്ടായില്ല.&lt;br /&gt;
&lt;br /&gt;
;കണിയാർ: ഇതുകൊണ്ടു് മതിയായില്ല. ദേഹം കൊണ്ടല്ലെങ്കിൽ മനസ്സു കൊണ്ടെങ്കിലും ഇന്നലെ വലിയതായ ഒരു പുണ്യകർമ്മം ചെയ്തിരിക്കണം.&lt;br /&gt;
&lt;br /&gt;
;നമ്പൂരി: മനസ്സു കൊണ്ടു ഒരു കാര്യം ഇന്നലെ ചെയ്യുകയുണ്ടായി. അതെന്തെന്നു പറയാം. ഇവിടെയുള്ള പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു നനഞ്ഞൊലിച്ചു് കിടക്കുന്നതു് കണ്ടിട്ടു് എനിക്കു ദുസ്സഹമായ സങ്കടമുണ്ടായി. രാത്രിയിൽ കിടന്നിട്ടു് എനിക്കു് ഈ വിചാരം കൊണ്ടു് ഉറക്കംവന്നില്ല. അതിനാൽ താമസിയാതെ ഈ ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യിച്ചേക്കാമെന്നു് ഞാൻ മനസ്സു കൊണ്ടു തീർച്ചപ്പെടുത്തി. അതിനു വേണ്ടുന്ന സ്വത്തു് എനിക്കു് ഈശ്വരൻ ഉണ്ടാക്കിത്തന്നിട്ടുണ്ടു്. എനിക്കതൊരു അസാദ്ധ്യമായ കാര്യമായി തോന്നുന്നില്ല.&lt;br /&gt;
&lt;br /&gt;
;കണിയാർ: മതി. ധാരാളമായി. അവിടേക്കു ജാതകമെഴുതിത്തന്ന ജ്യോത്സ്യൻ ഒട്ടും നിസ്സാരനല്ല. അവിടുന്നു് ഇന്നലെ മരിക്കേണ്ടതായിരുന്നു. ശിവദർശനം കഴിക്കാൻ സംഗതിയാവുകയും ശിവക്ഷേത്രം പണിയിക്കാമെന്നു് നിശ്ചയിക്കുകയും ചെയ്തതുകൊണ്ടാണു് ഇന്നലെ മരിക്കാഞ്ഞതു്. നിശ്ചയിച്ചിട്ടുള്ളതു് പോലെ ആ ക്ഷേത്രം പണി ഉടനെ നടത്തിച്ചാൽ നൂറുവയസ്സു വരെ അവിടേക്കു മരണം ഉണ്ടാകില്ലെന്നുള്ള കാര്യം നിശ്ചയമാണു്. ഇനി ജാതകം പരിശോധിക്കയും മറ്റും വേണമെന്നില്ല.&lt;br /&gt;
&lt;br /&gt;
കണിയാരുടെ ഈ വാക്കു കേട്ടപ്പോൾ നമ്പൂരിക്കു വളരെ സന്തോ‌ഷമുണ്ടായി. പാഴൂർ കണിയാരെക്കുറിച്ചു് അദ്ദേഹത്തിനു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ പിന്നെ ഒട്ടും സംശയിക്കാതെ കണിയാരോടു് യാത്രയും പറഞ്ഞു് സ്വദേശത്തേക്കു് പോവുകയും അധികം താമസിയാതെ ക്ഷേത്രം പണിക്കു് വേണ്ടുന്ന പണവും കൊണ്ടു് വീണ്ടും പാഴൂരെത്തി ക്ഷേത്രം പണി ഭംഗിയായി നടത്തിക്കുകയും ചെയ്തു. കണക്കിനു് സ്വല്പം വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം പണിയിച്ചതു് വൈക്കത്തു് പെരുംതൃക്കോവിൽക്ഷേത്രത്തിന്റെ മാതൃകയിലാണു്. ആ ക്ഷേത്രം പിന്നെയും കാലാന്തരത്തിൽ ഊരാളൻമാർ ജീർണ്ണോദ്ധാരണം ചെയ്യിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും മാതൃക മാറ്റിയിട്ടില്ല. ഇപ്പോഴും അതു് വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ മാതൃകയിൽത്തന്നെയാണു് ഇരിക്കുന്നതു്. ആ മാതൃകയിൽ ആ അമ്പലം പണികഴിപ്പിച്ച നമ്പൂരി മരിച്ചതു് നൂറു വയസ്സു തികഞ്ഞതിൽപ്പിന്നെയാണത്രെ.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19096</id>
		<title>സത്യം, സത്യാത്മകത</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19096"/>
		<updated>2020-02-19T07:39:08Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[എം കൃഷ്ണന്‍ നായര്‍|എം കൃഷ്ണന്‍ നായര്‍ ]]&lt;br /&gt;
{{MKN/OruSabdathil}}{{MKN/OruSabdathilBox}}&lt;br /&gt;
==സത്യം, സത്യാത്മകത==&lt;br /&gt;
കോളിന്‍ വില്‍സന്‍ എന്ന പ്രശസ്തനായ എഴുത്തുകാരന്‍ സാഹിത്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വസാഹിത്യത്തിലെ രണ്ടു രത്നങ്ങളെടുത്തുകാണിക്കുന്നുണ്ട്. അവയില്‍ ഒന്നു് ജര്‍മ്മന്‍ മഹാകവി ഗോയഥേയുടെ &amp;amp;lsquo;ഫൌസ്ററ്&amp;amp;rsquo; എന്ന കാവ്യത്തിന്റെ ഒരു ഭാഗമാണ്. കാവ്യത്തിന്റെ തുടക്കത്തില്‍ നായകന്‍ വിഷം കുടിച്ചു മരിക്കാന്‍ പോകുന്നതിന്റെ ചിത്രമുണ്ട്. വിഷം നിറച്ച പാനപാത്രത്തെനോക്കി അയാള്‍ പറയുന്നു: &amp;amp;ldquo;തിളങ്ങുന്ന സിതോപലംകൊണ്ട് നിര്‍മ്മിതമായ പാനപാത്രമേ, കഴിഞ്ഞ എത്രയോ സംവല്‍സരങ്ങളായി നിന്നെക്കുറിച്ച് ഞാന്‍ വിചാരിക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ നീ പഴയ അലമാരയില്‍നിന്നും പറത്തുവന്നിരിക്കുന്നു. എന്റെ പൂര്‍വ്വികന്റെ ഉപയോഗശൂന്യങ്ങളായ വസ്തുക്കളുടെ ഇടയില്‍ നീയിരുന്നു പ്രകാശിക്കുകയായിരുന്നു. അയല്‍ക്കാരനുവേണ്ടി പാനോപചാര പ്രഭാഷണം നടത്തികൊണ്ടുനിന്നു എന്റെ പൂര്‍വ്വികന്‍. പക്ഷേ ഇന്നു് ഒരയല്‍ക്കാരനും എന്റെ കൈയില്‍നിന്നു നിന്നെ സ്വീകരിക്കില്ല. ഒന്നു കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് നിന്നില്‍ നിറഞ്ഞിരിക്കുന്ന ഈ തവിട്ടു നിറമുള്ള ദ്രാവകം ഞാന്‍ കുടിച്ചുകഴിയും. ഇത് ഞാനാണ് ഉണ്ടാക്കിയതു്. ഞാന്‍ എന്റെ അവസാനത്തെ പാനകര്‍മ്മം നടത്തട്ടെ. പ്രഭാതത്തിനു പാനോപചാരം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞിട്ട് അയാള്‍ പാനപാത്രം ചുണ്ടോട് അടുപ്പിക്കുന്നു. അപ്പോള്‍ ഈസ്റ്ററിന്റെ മണിനാദം കേള്‍ക്കുന്നു. ഫൌസ്ററ് പെട്ടെന്നു പാനപാത്രം ചുണ്ടില്‍നിന്നെടുത്തു. &amp;amp;ldquo;ഈസ്റ്റര്‍ ദിനത്തിന്റെ ഉജ്ജ്വലനിമിഷമേ, അഗാധതയാർന്ന മണിനാദമേ&amp;amp;rdquo; എന്നൊക്കെപ്പറഞ്ഞിട്ട് അയാള്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു. &amp;amp;ldquo;അതെന്നെ ജീവിക്കാനായി ആഹ്വാനം ചെയ്യുന്നു&amp;amp;rdquo; എന്നാണ് ഫൌസ്ററ് പറയുക.&lt;br /&gt;
&lt;br /&gt;
കോളിന്‍ വില്‍സന്‍ എടുത്തുകാണിക്കുന്ന രണ്ടാമത്തെ രത്നം ഹെര്‍മാന്‍ ഹെസെയുടെ &amp;amp;lsquo;ഷ്ട്രെഫാന്‍ വൊള്‍ഫ്&amp;amp;rsquo; എന്ന നോവലാണ്. വിവാഹമോചനത്തിനുശേഷം ഒററയ്ക്കു് കഴിയുകയാണ് ഹാലര്‍. രണ്ടംശങ്ങള്‍ അയാളിലുണ്ട്. ഒന്നു് പരിഷ്കൃത മനുഷ്യന്റെ അംശം; രണ്ട് കാട്ടാളന്റെ അംശം. നൈരാശ്യത്താല്‍ അയാള്‍ ആത്മഹത്യക്കു ആലോചിക്കുന്നു. പക്ഷെ ഹാലറിനു പെട്ടെന്ന് ആഹ്ലാദമുണ്ടാകുന്നു. അതോടെ നിത്യതയുടെ പ്രതീതിയാണു് അയാള്‍ക്കു്.&lt;br /&gt;
&lt;br /&gt;
നിത്യജിവിതത്തിന്റെ വൈരസ്യത്തില്‍നിന്നു് ഫൌസ്ററും ഹാലറും സത്യത്തിന്റെ മണ്ഡലത്തില്‍ ചെല്ലുന്നുവെന്നാണ് കോളിന്‍ വില്‍സന്റെ മതം. ബാഹ്യലോകത്തിന്റെ ബലിമൃഗങ്ങളായി കഴിഞ്ഞ അവര്‍ക്കു രണ്ടുപേര്‍ക്കും ആധ്യാത്മിക ദര്‍ശനം ലഭിക്കുന്നു. ഈ ദര്‍ശനത്തിനു് കളമൊരുക്കുന്നവയാണ് സാഹിത്യ കൃതികള്‍.&lt;br /&gt;
&lt;br /&gt;
നവീന സാഹിത്യം ഈ ദര്‍ശനത്തിനു സഹായിക്കുന്നില്ല. കാരണം അവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അസ്തിത്വവാദമെന്ന തത്ത്വ ചിന്താപദ്ധതിയാണ്.&lt;br /&gt;
&lt;br /&gt;
ഇതിന്റെ ഉദ്ഘോഷകന്‍ ഷാങ് പോള്‍ സാര്‍ത്രാണ്. അദ്ദേഹത്തിന്റെ മതമനുസരിച്ച് മനുഷ്യജീവിതം അര്‍ത്ഥ രഹിതമാണ്. അര്‍ത്ഥരഹിതമായതുകൊണ്ട് ട്രാജിക്കും. ആവര്‍ത്തിച്ചുള്ള പ്രവൃത്തികളില്‍ മടുപ്പുതോന്നുമ്പോള്‍ മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചു് വിചാരിക്കും. അപ്പോള്‍ ഈ ലോകം തനിക്കു അന്യമാണെന്നു് അയാള്‍ക്കു തോന്നും. ഇതിനെ സാര്‍ത്ര് &amp;amp;lsquo;അബ്സേഡ്&amp;amp;rsquo; എന്നുവിളിച്ചു. നമ്മള്‍ ജീവിക്കുന്നതും മരിക്കുന്നതും അര്‍ത്ഥരഹിതമാണെന്ന് സാര്‍ത്രിന്റെ അഭിപ്രായം. ഈ മതമുള്ള സാര്‍ത്രിനു് റൊമാന്‍റിക് കവിതകള്‍ ഇഷ്ടപ്പെടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും ഇഷ്ടപ്പെടില്ല. താഴെചേര്‍ക്കുന്ന വരികള്‍ ഫ്രഞ്ച് ഭാഷയിലാക്കി സാര്‍ത്രിനെ ചൊല്ലിക്കേള്‍പ്പിക്കൂ.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഏഴിലം പാലപ്പൂവിന്‍ തൂമണം തുളുമ്പുന്നു&lt;br /&gt;
ണ്ടൂഴിതന്‍ നിശ്വാസത്തിനെന്തു മോഹനരാത്രി!&lt;br /&gt;
ഇളകും മിന്നാമിന്നി വൈരക്കല്പൊടിവെട്ടി&lt;br /&gt;
ത്തിളങ്ങും നിജാനീല നീരാള നിചോളാഗ്രം&lt;br /&gt;
രോമങ്ങള്‍ തോറും കോരിത്തിരിപ്പുണ്ടാകുമാറു&lt;br /&gt;
മാമക ശരീരത്തിലിഴയുമ്പൊഴിശ്യാമ&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അസംബന്ധമെന്നായിരിക്കും ഇതുകേള്‍ക്കുന്ന സാര്‍ത്രിന്റെ ഉദീരണം. പക്ഷേ ഇതു് സത്യത്തിനു ഒരു പുതിയ മാനം നല്കുകയാണ്. അതു് അസ്തിത്വ വാദികള്‍ക്കു് അംഗീകരിക്കാനാവില്ല.&lt;br /&gt;
&lt;br /&gt;
വീണ്ടും കോളിന്‍ വില്‍സനെ എനിക്കു് ആശ്രയിക്കേണ്ടിവരുന്നു. ഒരുദാഹരണം അദ്ദേഹം നല്കുന്നതു് നോക്കുക. സ്നേഹിച്ചിരുന്ന സ്ത്രീയെയാണ് ഒരുത്തന്‍ വിവാഹം കഴിച്ചെതെന്നു കരുതൂ. വിവാഹം കഴിഞ്ഞിട്ട് കാലമെറെയായി.  ഒരു ദിവസം കാലത്തു് അയാള്‍ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ കാപ്പിയുമായി വരുന്നു. അവള്‍ കാപ്പി അവിടെക്കൊണ്ടുവച്ചിട്ടു തിരിയെ പോകുന്നു. അപ്പോള്‍ യൌവനകാലത്തെ അയാളുടെ പ്രേമബന്ധത്തെക്കുറിച്ച് അറിയാവുന്ന സ്നേഹിതന്‍ അതിനെ സൂചിപ്പിച്ചു സംസാരിച്ചാല്‍, അപ്പോൾത്തന്നെ അവള്‍ അവിടെ വീണ്ടും വന്നാല്‍ സ്മരണകളുടെ പ്രവാഹമുണ്ടാകും. അവള്‍ &amp;amp;lsquo;ലളിതലജ്ജ പുരണ്ട കണ്‍കോണുക&amp;amp;rsquo;ളോടുകൂടി നിന്നതും മറ്റൊരു സന്ദര്‍ഭത്തില്‍ കോപിച്ചതും ഒക്കെ ഓര്‍മ്മിക്കും. അയാള്‍ വെണ്ണിക്കുളത്തിന്റെ &amp;amp;lsquo;മാനവും മൌനവും&amp;amp;rsquo; എന്ന കാവ്യം വായിച്ചവനാണെങ്കില്‍ കൂടുതല്‍ ആഹ്ളാദിക്കും. കാവ്യമെങ്ങനെ?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഒരു ചെറിയ പേടമാനെന്നപോലാരിലും&lt;br /&gt;
കരുണയുളവാക്കിടും കണ്ണുമായോമലാള്‍&lt;br /&gt;
ശശികലയുമലിയുമൊരു മുഗ്ദ്ധസ്മിതത്തിനാല്‍&lt;br /&gt;
വിശദരുചി വീശുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കനകനളിനീദലശ്രേണിയില്‍ ശ്രീമുത്തു&lt;br /&gt;
മണിനിചയമെന്നുപോല്‍ തൂനഖം മിന്നവേ&lt;br /&gt;
സരള മണിനൂപുരക്വാണം മുഴക്കിടും&lt;br /&gt;
ചരണയുഗ വിന്യാസമല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കരലുളിത കങ്കണം താളംപിടിക്കുമാ&amp;amp;ndash;&lt;br /&gt;
റൊരു ലളിതവീണതന്‍ കമ്പിമീട്ടിസ്വയം&lt;br /&gt;
പരമ മധുരോദര രാഗസംഗീത&lt;br /&gt;
നിര്‍ഝരിയിലവള്‍ നീന്തുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
പുരികഴലൊതുക്കാതെ ചെഞ്ചുണ്ടനക്കാതെ&lt;br /&gt;
പുരികലതയോങ്ങിയെന്‍ നേര്‍ക്കു പായിക്കവെ&lt;br /&gt;
അരുണീമയിരട്ടിച്ച പൂങ്കവിള്‍ക്കൂമ്പുമായ്&lt;br /&gt;
തരുണിമണി നില്ക്കുന്ന നില്പേ മഹോത്സവം&lt;br /&gt;
&amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
കോപനയുടെ കോപം നിത്യജീവിത സംഭവം. ആ യാഥാര്‍ത്ഥ്യത്തില്‍നിന്നു കവി ഉത്കൃഷ്ടമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കു കടക്കുകയാണിവിടെ.&lt;br /&gt;
&lt;br /&gt;
നമുക്കു കോളിന്‍ വില്‍സന്റെ ഉദാഹരണത്തിലേക്കു തന്നെ വീണ്ടും വരാം. ഭാര്യ കാപ്പിയുംകൊണ്ട് ആദ്യമൊരിക്കല്‍ വന്നു. അപ്പോഴത്തെ അയാളുടെ മാനസികനില ഒരുവിധത്തില്‍. രണ്ടാമതു അവള്‍ അവിടെ വരുമ്പോള്‍ അയാളുടെ മാനസികനില മറ്റൊരു വിധത്തില്‍. കാരണം ഓര്‍മകള്‍ അവളെ സംബന്ധിച്ച സത്യത്തിനു് ഒരു പുതിയ മാനം നല്‍കി എന്നതാണ്. (കോളിന്‍ വില്‍സന്റെ മതം) ഇങ്ങനെ സത്യത്തില്‍ നിന്നു് അഗാധതയാര്‍ന്ന മറ്റൊരു സത്യത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഉത്കൃഷ്ട സാഹിത്യം.&lt;br /&gt;
&lt;br /&gt;
ജി. ശങ്കരക്കുറുപ്പിന്റെ ഒരു കാവ്യം നോക്കുക. കടല്‍ക്കരയില്‍നിന്നു ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന ഒരു ബാലനോട് കവി ചോദിക്കുന്നു:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;എന്തു നീ തനിച്ചിങ്ങു നില്ക്കുവാന്‍ ഏതോ ക്രൂര&lt;br /&gt;
ജന്തുപോല്‍ മെരുങ്ങാത്ത സാഗരം മുരളുന്നൂ.&lt;br /&gt;
നീലമാമാകാശത്തില്‍ വീശിയ വെളിച്ചത്തിന്‍&lt;br /&gt;
ലോലമാം ചെമ്പന്‍വല ചുരുട്ടിത്തോളത്താക്കി&lt;br /&gt;
ക്ഷീണനായ് അലസനായ്പകല്‍പോവതുംനോക്കി&lt;br /&gt;
വാണഞാന്‍ ചാരേനില്‍ക്കുമക്കീടാത്തനോടോതി.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ ചോദ്യം കേട്ട് അവന്‍ ഉത്തരം നല്‍കി:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
തെല്ലുമേ കുലുങ്ങാതെ ചൂണ്ടലിന്‍ തുമ്പാല്‍ നുര&lt;br /&gt;
പല്ലുകാണിച്ചുംകൊണ്ടു് ജൃംഭിക്കും കടലിനെ&lt;br /&gt;
കുത്തിയും കളിപ്പിച്ചും ശാസിച്ചും മേവുംബാല&lt;br /&gt;
നിത്തിരി മുഖംതിരിച്ചെന്നൊടന്നേരം ചൊല്ലി&lt;br /&gt;
പേടിയോ കാവല്‍പ്പട്ടിയാണെങ്ങള്‍ക്കിച്ചങ്ങാതി&lt;br /&gt;
വീടിന്റെ മുന്‍പോകാണാമെപ്പൊഴുമുജാറായി&lt;br /&gt;
ഈ മണല്‍ വിരിപ്പിന്മേല്‍ മറിഞ്ഞും മണപ്പിച്ചും&lt;br /&gt;
കാമംപോലെന്നോടൊപ്പം കളിക്കുന്നൊരിപ്പൊണ്ണന്‍&lt;br /&gt;
പാതിയായ്ക്കെങ്ങാന്‍കൂര്‍ക്കം വലിക്കാനാരംഭിക്കെ&lt;br /&gt;
വാര്‍ത്തിങ്കള്‍ തെങ്ങിന്‍തോപ്പിലെത്തിച്ചു നോക്കാന്‍ വന്നാല്‍&lt;br /&gt;
ഭാവമപ്പടിമാറും കരയില്‍ ചുരമാന്തി&lt;br /&gt;
ഭൂവമ്പെ കുലുക്കുമ്പോളമ്പിളി വിളര്‍ത്തുപോം.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചന്ദ്രനുദിച്ചു നില്‍ക്കുമ്പോള്‍ പട്ടി കുരക്കുന്നതു് നിത്യ സംഭവം. അതിലടങ്ങിയിരിക്കുന്ന മഹാദ്ഭുതത്തെ ധ്വനിപ്പിച്ച് നമ്മെ മറ്റൊരു ലോകത്തേക്കു് ആനയിക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ നമ്മള്‍ അദ്ദേഹം ഗാനത്താല്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തു് പ്രവേശിക്കാറില്ലേ? അതുതന്നെയാണു് ഇവിടെയും സംഭവിക്കുന്നതു്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ നവീന കാവ്യം വായിക്കുമ്പോള്‍ ഇതുപോലെയൊരു ഉദാത്തവികാരം നമുക്കു് ഉണ്ടാകുന്നില്ല.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
സ്വാതന്ത്ര്യപ്പുലരി&lt;br /&gt;
ഒരു ചുവന്ന പുളളിസാരിക്കും&lt;br /&gt;
ഒരുജോടി കരിവളയ്ക്കും വേണ്ടി&lt;br /&gt;
യജമാന പുത്രന്റെകൂടെ ഉറങ്ങിയെണീററ&lt;br /&gt;
വേലക്കാരിയെപ്പോലെ.&lt;br /&gt;
കാക്കിയണിഞ്ഞ സൂര്യന്‍&lt;br /&gt;
വെളുപ്പിനു വീടുവളഞ്ഞു വിളിച്ചുണര്‍ത്തി&lt;br /&gt;
&amp;amp;lsquo;നിങ്ങള്‍ക്കൊരു വാറണ്ടുണ്ട്&amp;amp;rsquo;എന്നറിയിക്കുന്ന&lt;br /&gt;
പോലീസ് ഉദ്യോഗസ്ഥനെപ്പാലെ&lt;br /&gt;
വിളറിയ ആകാശം.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഇതിലാകെ കല്പനാഭാസങ്ങളാണ്. ഇതില്‍ ലയമില്ല, താളമില്ല, വികാരമില്ല, ആശയ സൌകുമാര്യമില്ല. ഒന്നുമില്ല. ആശയ ഭംഗിയില്ലെങ്കിലും ആശയമുണ്ട്. അവ കാവ്യാത്മകങ്ങളല്ല എന്നേ പറയേണ്ടതുള്ളു. ഈ വരികള്‍ അനുവാചകന്റെ ബുദ്ധിയുടെ മുന്‍പിലാണ് നില്‍ക്കുക. യഥാര്‍ത്ഥമായ കവിത അനുവാചകന്റെ ഹൃദയത്തിനു മുന്‍പിലായിരിക്കും വര്‍ത്തിക്കുക.&lt;br /&gt;
&lt;br /&gt;
ലാററിനമേരിക്കന്‍ കവി ബോര്‍ഹെസ് The Other Tiger എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. കവി ലൈബ്രറിയിലീരിക്കുമ്പോള്‍ ഗംഗയുടെ തീരത്തു നടക്കുന്ന കടുവയെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ചെളിയാര്‍ന്ന കരയില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു് അവന്‍ നടക്കുകയാണ്. അതിനെയാണ് തെക്കേയമേരിക്കയിലിരുന്നു കവി ഓര്‍മ്മിക്കുക. എന്നാല്‍ കവി കടുവയെ കാവ്യത്തിലൂടെ അഭിസംബോധന ചെയ്താല്‍ അതു് നിഴല്‍മൃഗം മാത്രമായിരിക്കും പ്രതീകങ്ങളുടെ കടുവ മാത്രമായിരിക്കും. പുസ്തകങ്ങളില്‍നിന്നു പെറുക്കിയെടുത്ത അംശങ്ങള്‍മാത്രം. സൂര്യന്റെയോ മാറുന്ന ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ താഴെ സഞ്ചിരിക്കുന്ന &amp;amp;ldquo;മാരകമായ ആഭരണ&amp;amp;rdquo;മായ ബംഗാള്‍ക്കടുവയല്ല അതു്. കവിയുടെ സൃഷ്ടി വെറും &amp;amp;lsquo;ഫിക്ഷന്‍&amp;amp;rsquo; &amp;amp;mdash; സങ്കല്‍പ്പം.&lt;br /&gt;
&lt;br /&gt;
ഇനി മൂന്നാമതൊരു കടുവയുണ്ട്. അതു കവി സ്വപ്നം കാണുന്നതു മാത്രമായിരിക്കും. ഭൂമിയില്‍, മാംസവും അസ്ഥിയുമാര്‍ന്നു നടക്കുന്ന കടുവയല്ല വാക്കുകളുടെ ഘടനമാത്രമായ മൃഗം. ഇതൊക്കെ കവിക്കറിയാം. എങ്കിലും പദ്യത്തിലില്ലാത്ത കടുവയ്ക്കുവേണ്ടി കവി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കലാസൃഷ്ടി എത്ര ഉത്കൃഷ്ടമായാലും ആത്യന്തിക സത്യത്തെ ആവിഷ്കരിക്കാന്‍ അതു് അസമര്‍ത്ഥമാണെന്നാണ് ബോര്‍ഹെസ് പറയുന്നതു്. ഒരു പൈപ്പിന്റെ (പുകവലിക്കാനുള്ളതു്) ചിത്രം വരിച്ചിട്ട് &amp;amp;ldquo;ഇതു് പൈപ്പല്ല&amp;amp;rdquo; എന്നു താഴെ എഴുതിവച്ച ഒരു പെയിന്റിങ് ഉണ്ട്. പൈപ്പ് എത്രകണ്ടു യഥാര്‍ത്ഥമായാലും സമ്പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തോട് അതു് അടുക്കുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. സത്യമിതായതുകൊണ്ട് വസ്തു പ്രതീതി മാത്രമുളവാക്കുന്ന രചനകള്‍ &amp;amp;mdash; അവ കവിതയായാലും കഥയായാലും &amp;amp;mdash; കലയുടെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല. സത്യത്തിന്റെ മണ്ഡലത്തില്‍നിന്നു് സത്യാത്മകതയുടെ മണ്ഡലത്തിലേക്കു അനുവാചകനെകൊണ്ടു ചെല്ലുന്നതാണ് കല, സാഹിത്യം.&lt;br /&gt;
{{MKN/OruSabdathil}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&amp;diff=19095</id>
		<title>ഉപരോധം-പത്ത്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D&amp;diff=19095"/>
		<updated>2020-02-17T09:27:40Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==പത്ത്==&lt;br /&gt;
[[File:Uparodham-10.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
രാജകൊട്ടാരംപോലെ മഠം ഉയര്‍ന്നുനിന്നു.&lt;br /&gt;
&lt;br /&gt;
അതിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്തവരുടെ ജീവിതം ദാരുണമായ ദുരന്തങ്ങളിലൊടുങ്ങി. ഇനി ഒരാള്‍ മാത്രമെ അവശേഷിക്കുന്നുള്ളു. ഒരു മുടന്തന്‍,. ജീവപര്യന്തം തടവുശിക്ഷയെ അതിജീവിച്ച് അവന്‍ മുടന്തിക്കൊണ്ട് തിരിച്ചു വന്നാലും സാരമാക്കാനില്ല. മഠത്തിന് ഏതു നിലയ്ക്കും അഭിമാനിക്കാം. അന്തസ്സും പ്രൗഢിയും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. ശൈഥില്യങ്ങള്‍ വിട്ടകന്നിരിക്കുന്നു. ഇനിയാരും ചെറുവിരലനക്കാന്‍പോലും ധൈര്യപ്പെടില്ല. നിയമങ്ങള്‍ കുറേക്കൂടി കര്‍ശനമാക്കപ്പെട്ടു. പെരുമാറ്റം കര്‍ക്കശവും. നാട്ടിലെ മൃഗയാവിനോദങ്ങളുടെ കഥകള്‍ പെരുകി. കാര്യസ്ഥന്മാരുടെ ഊര്‍ജസ്വലത വര്‍ദ്ധിച്ചു. അവരുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറി. വയല്‍പ്പൂക്കള്‍ കൊടുംവേനലില്‍ കരിഞ്ഞു.&lt;br /&gt;
&lt;br /&gt;
കുഞ്ഞിരാമന്‍നായര്‍ക്കുശേഷം ചാത്തുട്ടിനായനാര്‍ അധികാരത്തില്‍ വന്നു. അയാള്‍ കാനായി ചിറ്റാരിലേയ്ക്ക് ഒന്നാം മൂപ്പായി നീങ്ങിയപ്പോള്‍, ഉഗ്രപ്രതാപിയായ നാരായണന്‍നായരുടെ കാലമായി. അധികാരമാറ്റങ്ങള്‍ പല്ലക്കു ചുമക്കുന്നവരുടെ ചുമലുകളിലെ തഴമ്പുകള്‍ക്ക് കനമേറ്റി. അതിനപ്പുറം ഒന്നുമുണ്ടായില്ല. മഠം എന്നത്തേയും പോലെ പ്രതാപത്തോടെ നിലകൊണ്ടു. വിസ്തൃതമായ തൊടിയില്‍ ഏഴാനകള്‍ ചിന്നംവിളിച്ചു. അവയുടെ മസ്തകങ്ങളില്‍ കുങ്കുമവും ചന്ദനവും തിളങ്ങി. വയലുകളില്‍ വിലകുറത്ത മനുഷ്യജീവികള്‍ എല്ലുമുറിയെ അദ്ധ്വാനിച്ചു. കളത്താലയില്‍ നെല്ല് കുമിഞ്ഞുകൂടി. തേവാര മഠത്തില്‍ മുടങ്ങാതെ പൂജ തുടര്‍ന്നു. ചാമ്പയ്ക്കയും ഞാവല്‍പ്പഴങ്ങളും കാറ്റത്ത് ഉതിര്‍ന്നുവീണു. കരിഞ്ചാമുണ്ഡിയുടെ കോലം പലവട്ടം അണിഞ്ഞൊരുങ്ങി ആടിത്തിമിര്‍ത്തു. മദനപ്പൂമരം പലവട്ടം പൂത്തു. ചന്തുപ്പണിക്കരാശാന്റെ നേതൃത്വത്തിലുള്ള കഥകളിസംഘം കാനായിയില്‍ നിന്ന് കുറ്റൂരിലേയ്ക്ക് വന്ന് കൃമ്മീരവധവും ഉത്തരാസ്വയംവരവും കല്യാണസൗഗന്ധികവും നളചരിതവും അവതരിപ്പിച്ചു. പടിഞ്ഞാറ്റയിലെ മനോഹരമായ കട്ടിലില്‍ അലങ്കരിച്ച മെത്തയില്‍, ദമ്പതികള്‍ ആദ്യരാത്രിയുടെ വിസ്മയം നൊട്ടിനുണഞ്ഞു. വംശസമ്പത്ത് പെറ്റുപെരുകി.&lt;br /&gt;
&lt;br /&gt;
നിതംബം കവിഞ്ഞൂ നില്‍ക്കുന്ന നീണ്ടമുടിയുള്ള ജാനകിയമ്മ, കത്തുന്ന സൗന്ദര്യവുമായി, കിടപ്പുമുറിയില്‍ തമ്പുരാനെ കാത്തുകിടന്നു.&lt;br /&gt;
&lt;br /&gt;
നാടന്‍ചാരായത്തിന്റെ രൂക്ഷഗന്ധം, ഇടറുന്ന കാല്‍വെപ്പുകളുമായി തമ്പുരാന്‍ കടന്നുവന്ന് പ്രേയസിയെ പുണര്‍ന്നു.&lt;br /&gt;
&lt;br /&gt;
ഒരുനാള്‍ നാരായണന്‍ നായനാര്‍ കയറിവന്നത് മുഖം നിറയെ ചോരയുമായാണ്. &lt;br /&gt;
&lt;br /&gt;
ജാനകിയമ്മയ്ക്ക് പരിഭ്രമമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഇത്?&amp;amp;rdquo; അവര്‍ നിലവിളിക്കും പോലെ തിരക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നുമില്ല. വീണതാണ്.&amp;amp;rdquo; അയാള്‍ മറുപടി പറഞ്ഞു.&lt;br /&gt;
{{***|3}}&lt;br /&gt;
ഈ സമയത്ത് ഒരാള്‍ അതിവേഗത്തില്‍ കിഴക്കോട്ടു പായുകയാണ്. വല്ലാതെ ഭയപ്പെട്ട മട്ടുണ്ട്. ആരെങ്കിലും പിന്‍തുടരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അങ്ങകലെയുള്ള കുടക് ലക്ഷ്യമാക്കിയാണ് അയാളുടെ ഓട്ടം.&lt;br /&gt;
&lt;br /&gt;
കണ്ണങ്കാട്ടിന് പിടിഞ്ഞാറുള്ള ഒരു കിടിലിന്റെ ഇറയത്ത് ചോരപുരണ്ട വെട്ടുകത്തി വീണുകിടക്കുന്നു. അതിനപ്പുറത്തായി കുടിലിലുള്ളവര്‍ കൂനിപ്പിടിച്ചിരുന്ന് കരയുന്നു. മുറ്റത്ത് ഭംഗിയുള്ള ഒരു മുറുക്കാന്‍ചെല്ലം പതറിപ്പൊയ ഒരു നിമിഷത്തില്‍ ആരുടെയോ പക്കല്‍ നിന്ന് താഴെ വീണതാണെന്ന് സ്പഷ്ടമാക്കും വിധത്തില്‍ അലങ്കോലപ്പെട്ട് കാണപ്പെടുന്നു. അകത്തുനിന്ന് ഒരു യുവതിയുടെ തേങ്ങലുയരുന്നു. അവളുടെ ഭര്‍ത്താവായ ചന്തു ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് രക്ഷപ്പെടാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയോടെ കുടകിലേയ്ക്ക് പായുന്നു.&lt;br /&gt;
&lt;br /&gt;
അകത്തുവീണ് കരയുന്ന യുവതിയും, അതിദ്രുതം പായുന്ന പുരുഷനും ഇനി കണ്ടുമുട്ടുക പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ്. അത്രയും കാലം അയാള്‍ ക്ഷമയോടെ കുടകില്‍ ഒളിച്ചുപാര്‍ക്കും. പടിഞ്ഞാറന്‍ കാറ്റ് വീശിയെത്തുമ്പോള്‍ എന്തെങ്കിലും വാര്‍ത്തകളുണ്ടോയെന്ന് അയാള്‍ ചെവിയോര്‍ക്കും. രാത്രികളില്‍ ഇലയനങ്ങുന്ന ഒച്ച കേട്ടാല്‍പോലും ഞെട്ടിയുണരും. ഉണര്‍ന്ന് ആകാശത്തിന്റെ താഴ്വരകളിലേക്കും പകച്ചുനോക്കും. കുറ്റൂരിലാകട്ടെ, നാരായണന്‍ നായനാര്‍ ആള്‍ക്കണ്ണാടിയുടെ മുന്നില്‍ നിന്ന് മുഖത്തെ മാഞ്ഞുപോകാത്തമുറിപ്പാടിനെ ശപിക്കും. രോഷം കൊണ്ട് ഉള്‍ഞരമ്പുകള്‍ വിറയ്ക്കും. കോപാകുലനായി തോക്കുമെടുത്ത് പാഞ്ഞുവന്ന്, മച്ചിനുമുകളില്‍ മുന്‍വശത്തുനിന്ന്, ശുഭ്രമായ ആകാശത്തിലേയ്ക്ക് നിറയൊഴിക്കും.&lt;br /&gt;
{{***|3}}&lt;br /&gt;
മൃതിയടഞ്ഞ കോടിലോനും, തടവില്‍ കഴിയുന്ന മുടന്തനായ വണ്ണത്താന്‍ രാമനും, നായനാരെ മുറിവേല്പിച്ച് പ്രാണരക്ഷാര്‍ത്ഥം കുടകിലേയ്ക്കോടിപ്പോയ ചന്തുവും ഗ്രാമീണരുടെ ഓര്‍മ്മകളില്‍ നിറഞ്ഞു. വര്‍ഷമേഘങ്ങളെക്കൊണ്ട് മനസ്സിരുണ്ടു. കണ്ണുകളില്‍ മഴക്കാലമായി. ഒരിടത്തിരുന്ന് ഓര്‍ത്ത് കരയുന്ന ഉച്ചാലമ്മയെ നോക്കിനില്‍ക്കെ, തമ്പാന് മനസ്സ് നൊന്തു. അവന്‍ അടുത്തുചെന്ന് അവരുടെ ജര പടര്‍ന്ന കവികളിലെ കണ്ണുനീര്‍ തുടച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മോനേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഉച്ചാലമ്മ തേങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചനെ എപ്പളാ ഇനി ജെയിലീന്ന് വിട്വാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
തമ്പാന്‍ പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മടെ സങ്കടങ്ങള് എതുകാലത്താ തീര്വ, മോനേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഉച്ചാലമ്മ അവനെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. അവന്‍ ഇന്ന്, വിരിഞ്ഞ നെഞ്ചുള്ള ഒരു വാലിയക്കാരനാണ്. എന്നും മുത്തശ്ശിയുടെ മാറില്‍ ചേര്‍ന്നു നിന്ന്, ഗ്രാമത്തിലെ സംഭവങ്ങള്‍ നോക്കിക്കാണാറുണ്ടായിരുന്ന ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
രാമന്‍കുറ്റ്വന്‍ കള്ളുനിറച്ച തൊട് ചുണ്ടോടടുപ്പിച്ചുവെങ്കിലും, ഒരു കവിള്‍ പോലും ഇറക്കാതെ, പൊടുന്നനെ ഏതോ ഓര്‍മ്മയില്‍ വേദനിച്ച്, തൊട് താഴെ വെച്ച് കരിമ്പനോട് ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;രാമനെ എന്നാ ഞാന്‍ കാണ്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കരിമ്പന്‍ നിസ്സാഹയതയോടെ കൈമലര്‍ത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാന്‍ കാണൂല്ലേ?&amp;amp;rsquo; ഇത്തിരിക്കൂടി നീങ്ങിയിരുന്ന് രാമന്‍കുറ്റ്വന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മുഖത്ത് ഉദ്യോഗം തുടിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കാണാണ്ടിരിക്കില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കരിമ്പന്‍ അയാളെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കാണാണ്ട് ചത്താല് എന്റെ കണ്ണടയൂല്ല.&amp;amp;rsquo; അയാള്‍ മന്ത്രിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;രാമന്റെ വിവരം എന്തെങ്കിലുംണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
തമ്പാന്‍ കൗതുകത്തോടെ അയാളെ നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കൊന്ന് കാണണം.&amp;amp;rsquo; കൊറോശ്ശന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അടുത്തുതന്നെ വെരും.&amp;amp;rsquo; തമ്പാന്‍ അയാളുടെ ചുമലില്‍ കൈവച്ചു. &lt;br /&gt;
&lt;br /&gt;
കാനാകൊറോശ്ശന്‍ കുണ്ടോര്‍ ചാമുണ്ഡിയെ മനസ്സില്‍ നിനച്ചു. ചാമുണ്ഡിയുടെ കോമരമാണ് അയാള്‍. അതു പറഞ്ഞിട്ടെന്താണ് കാര്യം? നാല്പത്തെട്ടില്‍ തന്റെ നെല്ലറ കുത്തിത്തുറക്കുന്ന ആള്‍കൂട്ടത്തില്‍ കൊറോശ്ശന്റെ മൂഖം. രയരപ്പന്‍ നായനാര്‍ കണ്ടെത്തും. നെല്ലറ കുത്തിത്തുറന്ന്, ആവേശത്തോടെ ആര്‍ത്തുവിളിച്ച്, കാട്ടാറുപോലെ അകത്തേക്ക് ഇരച്ചു കയറുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായിത്തീര്‍ന്ന കൊറോശ്ശന്‍ തൊട്ടടുത്തുള്ള രാമനോട് ചോദിക്കും: &amp;amp;lsquo;ഇത് നേര് തന്ന്യോ രാമാ. സ്വപ്നം കാണ്വോ മറ്റോ ആണോ?&amp;amp;rsquo; രാമന്‍ ചിരിച്ചുകൊണ്ട് പറയും: &amp;amp;lsquo;ഞാന്‍ പണ്ടേ കണ്ട ഒരു സ്വപ്നമാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്നാല്‍ ഈ സമയത്ത് അത്ര വലിയ ഒരു സംഭവം മുന്നില്‍ കാണാന്‍ കൊറോശ്ശന് ത്രാണിയില്ല. മറ്റുള്ളവരുടെയും സ്ഥിതി ഇതുതന്നെ. നെടുനാളത്തെ ദു:ഖങ്ങളില്‍ നിന്ന് പിടഞ്ഞെണീറ്റ്, കുന്തങ്ങളും വാക്കത്തികളും ഉലക്കകളുമായി, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പ്രതികാരദാഹത്താല്‍ ആര്‍ത്തുവിളിച്ചുകൊണ്ട്, ഒരു പുലരിയില്‍ തങ്ങള്‍ മഠത്തിനുനേരെ കുതിക്കുമെന്ന് അവരാരും സങ്കല്പിക്കില്ല. പക്ഷേ, അങ്ങനെയൊരു കുതിച്ചുചാട്ടത്തിന് അവര്‍ നിര്‍ബന്ധിതരായിത്തീരും. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇരുട്ടില്‍, ഒറ്റയടിപ്പാതകളില്‍ ചലനങ്ങള്‍, കൂരകളുടെ മുറ്റങ്ങളില്‍ ഒത്തുചേരല്‍, അടക്കിപ്പിടിച്ചുള്ള സംസാരം.&lt;br /&gt;
&lt;br /&gt;
പിന്നെ, നാല്പത്തെട്ടിലെ ഒരു പ്രഭാതത്തില്‍, പ്രാകൃതമായ ആയുധങ്ങളുയര്‍ത്തിപ്പിടിച്ച്, അങ്ങേയറ്റത്തെ ആവേശത്തൊടെ, ദൂഢചിത്തരായ, ആണും പെണ്ണും വൃദ്ധരും കുട്ടികളുമടങ്ങുന്ന വലിയൊരാള്‍ക്കൂട്ടം മഠത്തിനുനേര്‍ക്ക് ഇരച്ചു പായും. ആദ്യത്തെ നിരയില്‍, വെളുത്തു നീണ്ട ശരീരമുള്ള ഒരു വൃദ്ധനുണ്ടാകും. അയാള്‍, ഞരമ്പുകള്‍ മുറിച്ചു മാറ്റപ്പെട്ട വലതുകാല്‍ വലിച്ചു വെച്ചായിരിക്കും നടക്കുക. അയാളുടെ ശേഷിച്ച ഞരമ്പുകളത്രയും കൊടും കോപത്തില്‍ പിടക്കുകയാവും. നെല്ലറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഇടിമുഴക്കം പോലെ അയാള്‍ അലറും. &amp;amp;lsquo;പൊളിക്കെടാ, പൊളിക്ക്&amp;amp;rsquo; ആ ശബ്ദം കേട്ട് ആകാശം പോലും നടുങ്ങും.&lt;br /&gt;
&lt;br /&gt;
പിന്നീട്, പാറക്കടവിലുള്ള വായനശാലയില്‍ മരണം കാത്തുകിടക്കുന്ന അയാള്‍ക്ക് ആഹാരവുമായി പല വഴിക്ക് പാഞ്ഞെത്തുന്ന സ്നേഹസമ്പന്നരായ ഗ്രാമീണരെല്ലാം അത്യന്തം വേദനയോടെ ആ ക്ഷീണിച്ച മൂഖത്ത് കണ്ണുനട്ടുനിന്ന്, പലതുമോര്‍മ്മിക്കും. ആ ഓര്‍മ്മകളെല്ലാം എത്രയും ഹൃദയഭാരത്തോടെ അവര്‍, വിടര്‍ന്ന കണ്ണുകളും തുറന്ന കാതുകളുമുള്ള ഇളം തലമുറയിലേയ്ക്ക് പകരും.&lt;br /&gt;
&lt;br /&gt;
ഉച്ചാലമ്മ തമ്പാനോട് ചോദിച്ചു: &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ മോനേ വെരാനിരിക്കുന്നത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്താണ് വരാനിരിക്കുന്നതെന്നതിനെക്കുറിച്ച് തമ്പാനു തന്നെ വ്യക്തമായ രൂപമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്നോട് പറയ് മോനേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്താണ് പറയേണ്ടതെന്ന് തമ്പാന്‍ ആലോചിച്ചു. &lt;br /&gt;
&lt;br /&gt;
ഗ്രാമം പതുക്കെപ്പതുക്കെ നിദ്രവിട്ടുണരുകയായിരുന്നു. ഇതിന്റെ ഫലമായി കുറ്റൂരില്‍ എല്ലാവര്‍ക്കുംവേണ്ടി ഒരു സ്കൂളും വായനശാലയും പണിതുയര്‍ത്തപ്പെടും. സ്ക്കൂള്‍ പൊളിച്ചുമാറ്റാന്‍, പുറംനാട്ടുകാരായ പോക്കിരികളെ കൊണ്ടുവന്ന് നായനാര്‍ ഒരന്ത്യശ്രമം നടത്തിനോക്കും. എന്നാല്‍, പണി തീര്‍ന്നുകൊണ്ടിരിക്കുന്ന സ്ക്കൂളിനെ വലയം ചെയ്തു നില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട്, അന്യദേശക്കാരും അവരെ പിന്തുണക്കാന്‍ ചെന്ന വേട്ടുവരും ജീവനിലുള്ള കൊതിമൂലം പിന്തിരിഞ്ഞോടുകയാണ് ചെയ്യുക. സ്ക്കൂളിന്റെ സംരക്ഷണത്തിന് ഒരുങ്ങി നില്‍ക്കുന്ന ജനക്കൂട്ടത്തില്‍, ഇനിയും തടിമിടുക്ക് നഷ്ടപ്പെടാത്ത വെളുത്തു നീണ്ട ഒരു വൃദ്ധനുമുണ്ടായിരിക്കും. സ്ക്കൂള്‍ തകര്‍ക്കാനുദ്ദേശിച്ചെത്തുന്നവരുടെ മുന്നില്‍, ഒരു കത്തി നിവര്‍ത്തിപ്പിടിച്ചുനിന്നു അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറയും: &amp;amp;lsquo;കാലം മാറീന്ന് നായനാരോട് പറഞ്ഞേക്കിന്‍&amp;amp;rsquo; ആ സംഭവത്തിന് ശേഷം ഏഴെട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞ്, രവിവര്‍മ്മയുടെ ചിത്രങ്ങള്‍കൊണ്ടലങ്കരിച്ച മുറിയില്‍ മയങ്ങിക്കിടക്കുമ്പോള്‍ രയരപ്പന്‍ നായനാര്‍ വലുതായ ഒരു ആരവം കേട്ട് ഞെട്ടിയുണരും. അയാള്‍ ചില്ലുജാലകം തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ കാണുക, പാഞ്ഞിരച്ചുവരുന്ന ഒരാള്‍ക്കൂട്ടത്തെയാണ്. മുന്നില്‍ മുടന്തിനടക്കുന്ന വൃദ്ധനെ അയാള്‍ തിരിച്ചറിയും. &lt;br /&gt;
{{***|3}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=19094</id>
		<title>ഉപരോധം-എട്ട്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=19094"/>
		<updated>2020-02-17T07:24:24Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==എട്ട്==&lt;br /&gt;
[[File:Uparodham-08.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
കോടിലോന്‍ പെങ്ങളുടെ നേര്‍ക്ക് മുഖമുയര്‍ത്തി.&lt;br /&gt;
&lt;br /&gt;
പാട്ടിയമ്മ പുടവയുടെ കോന്തലയെടുത്ത് കണ്ണുതുടച്ചു.&lt;br /&gt;
&lt;br /&gt;
കോടിലോന്റെ മുഖത്ത് താടിയും മീശയും വളര്‍ന്നിരുന്നു.&lt;br /&gt;
&lt;br /&gt;
മനസ്സില്‍ സങ്കടങ്ങള്‍ വിങ്ങി.&lt;br /&gt;
&lt;br /&gt;
പാട്ടിയമ്മ ഒന്നും ചോദിച്ചില്ല. അകത്തേയ്ക്കുപോയി കിണ്ണത്തില്‍ കഞ്ഞി വിളമ്പി.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ കഞ്ഞി കുടിക്കാനിരുന്നു. ഒരു പിടി വാരിയപ്പോള്‍തന്നെ വേണ്ടെന്നുതോന്നി.&lt;br /&gt;
&lt;br /&gt;
പാട്ടിയമ്മ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുടിക്ക്, നല്ല ക്ഷീണമുണ്ട് മുഖത്ത്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ ഒന്നും പറയാതെ കഞ്ഞികുടിച്ചു.&lt;br /&gt;
&lt;br /&gt;
പിന്നെ ഇറയത്ത് മലര്‍ന്നുകിടന്ന് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവര് ആശ്വത്രീല് കൊണ്ടുപോയിറ്റ് രാമന്റെ ഞരമ്പ് മുറിച്ചുകളഞ്ഞ് മൊടന്തനാക്കി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ആ വിവരം പാട്ടിയമ്മയ്ക്കുമാത്രമല്ല, കൂറ്റൂരിലെ മിക്കവര്‍ക്കും നടുക്കം പകരുന്നതായിരുന്നു. കൂരകള്‍ക്കുള്ളില്‍നിന്ന് ചുഴികള്‍പോലെ തേങ്ങലുകളുയര്‍ന്നു.&lt;br /&gt;
&lt;br /&gt;
ഉച്ചാലമ്മ കരയുന്നതു കണ്ടപ്പോള്‍ തമ്പാന്‍ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിന്യാ മൂത്തശ്ശ്യേ, കരയ്ന്നത്?&lt;br /&gt;
&lt;br /&gt;
അവര്‍ തമ്പാനെ ചേര്‍ത്തുപിടിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മടെ കുറുപ്പച്ചനെ മൊടന്തനാക്കീലെ അപ്യ.&amp;amp;rdquo; &amp;amp;ldquo;ഉച്ചാലമ്മ എങ്ങലടിച്ചു. അതുകണ്ട് അവന്റെയും മനസ്സലിഞ്ഞു.&lt;br /&gt;
&lt;br /&gt;
കൂവപ്പകുന്നിന്റെ ചോട്ടിലിരുന്ന് ചീരൂട്ടി കണ്ണുനീര്‍ വാര്‍ത്തു.&lt;br /&gt;
&lt;br /&gt;
കണ്ണമ്പാടിയിലൂടെ കണ്ണുനീരൊഴുകി.&lt;br /&gt;
&lt;br /&gt;
ആകാശച്ചെരുവുകളില്‍ ദു:ഖച്ഛവി കലര്‍ന്നു. മരങ്ങള്‍ വിറങ്ങലിച്ചു നിന്നു. കാറ്റുപോലും വീര്‍പ്പടക്കിപ്പിടിച്ചു.&lt;br /&gt;
&lt;br /&gt;
പാറക്കടവിലേയ്ക്ക് നോക്കിനിന്ന് കൊല്ലത്തി ചീയേയി തേങ്ങി. മുന്നായം കുണ്ടില്‍ കണ്ണുകള്‍ ഉടക്കി. അതിന്റെ ആഴത്തില്‍നിന്ന് ഒരു കാറ്റ് വീശിപ്പടരുന്നമാതിരി തോന്നി. &lt;br /&gt;
{{***|3}}&lt;br /&gt;
നെല്ല്യാട്ട് വയലില്‍ പുഞ്ചവിതയ്ക്കുകയാണ്. കോടിലോനും മരുമകന്‍ കണ്ണനും ചേര്‍ന്നാണ് വയല്‍ പൂട്ടുന്നത്. പോത്തുകള്‍ ചെളിക്കണ്ടത്തിലൂടെ നടന്നുനീങ്ങി. ചെന്നെല്ലിന്റെ വിത്തുകള്‍ മണ്ണില്‍ പുതഞ്ഞു. കാക്കകള്‍ താണു പറന്നു. തോട്ടിറമ്പിലെ കാട്ടെരിക്കുകള്‍ വൃശ്ചികക്കാറ്റില്‍ ഉലഞ്ഞു.&lt;br /&gt;
&lt;br /&gt;
തോടുകടന്ന് കാരള കോരന്‍ വയലിലേയ്ക്ക് നടന്നു. കോടിലോന്‍ പൂട്ടിക്കൊണ്ടിരുന്ന പാടത്തിന്റെ വരമ്പത്തു കയറിനിന്ന് കോരന്‍ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങളോടാരാ ഇത് പൂട്ടാന്‍ പറഞ്ഞത്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കൊടിലോന്‍ പോത്തുകളെ പിടിച്ചുനിര്‍ത്തി. കണ്ണന്റെ പോത്തുകളും നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താടാ പറഞ്ഞത്?&amp;amp;rdquo; കോടിലോന്‍ ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇത് നായനാര് എന്റെ പേരില് എഴുതിത്തന്നതാ. നിങ്ങക്ക് ഇതില് അവകാശമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതിന്നു മറുപടിയായി കോടിലോന്‍ മുടിങ്കോല്‍ നീട്ടിപ്പിടിച്ചുകൊണ്ട് കോരന്റെ നേര്‍ക്കോടി. കോരന്‍ അവിടെ നിന്നില്ല. പറ്റുന്നത്ര വേഗത്തില്‍ ചലിച്ച് മഠത്തിലെത്തി. നായനാരെ വിവരം ധരിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
നായനാര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അഞ്ചാറ് വാലിയക്കാരേംകൂട്ടി നീ പോയി മേല്‍വിത്തിട്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നായനാര്‍ പറഞ്ഞ പ്രകാരം കോരന്‍ ആളുകളെ വിളിച്ചുചേര്‍ത്തു. കാനത്തുമ്പൊയില് ശങ്കരന്‍, തോട്ടത്തില്‍ കുഞ്ഞപ്പു. ഉറുവാടന്റെ രാമന്‍, കൂവ കൊട്ടന്‍- ഇവര്‍ക്കു പുറമെ പാടത്തുനിന്ന് കരിമ്പന്‍ പുലയനേയും വെള്ളിപ്പുലയനേയും ഒപ്പം കൂട്ടി. കാരസ്ഥന്‍മാരായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാരും പനയന്തട്ട് രാമന്‍ നായരും അവരോടുകൂടേ ചേര്‍ന്നു. അഞ്ചേര്‍കാലികളെയും തെളിച്ചുകൊണ്ടായിരുന്നു പോക്ക്.&lt;br /&gt;
&lt;br /&gt;
കാര്യങ്ങള്‍ നേരില്‍ കണ്ടറിയാന്‍ ഒന്നാം കാര്യസ്ഥനായ അവറോന്നനും നെല്ല്യാട്ട് വയലിലേയ്ക്കു നടന്നു.&lt;br /&gt;
നായനാർ പടിപ്പുരയിലിരുന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
കാലികളും ആള്‍ക്കാരും വരുന്നത് കണ്ണനാണ് ആദ്യം കാണാനിടയായത്.  &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ, വെര്ന്ന്,&amp;amp;rdquo; അവര്‍ പകച്ച് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ അങ്ങോട്ടു നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എരുതുകളെ കെട്ട്ടാ,&amp;amp;rdquo; കോരന്‍ പുലയരോടു പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അവര്‍ എരുതുകളെ നേരെ നിര്‍ത്തി നുകംവെച്ച് ഞേങ്ങോലു കെട്ടുകയായി.&lt;br /&gt;
&lt;br /&gt;
കോരന്‍ വിത്തുകുട്ടയുമായി വയലില്‍ മേല്‍വിത്തു കൂട്ടാനിറങ്ങി.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ ഒരു കൊടുങ്കാറ്റുപോലെ ചീറിക്കൊണ്ട് കോരന്റെ നേര്‍ക്ക് കുതിച്ചു. വിത്തുകൂടയോടൊപ്പം കോരന്‍ കണ്ടത്തില്‍ മലര്‍ന്നടിച്ചുവീണു.&lt;br /&gt;
&lt;br /&gt;
തോട്ടുവക്കില്‍ നിന്ന്, കൈതകളുടേയും, കാട്ടെരുക്കുകളുടേയും മറവില്‍ നിന്ന് കാലികള്‍ വയലുകളില്‍ ചാടിയിറങ്ങി. അവയുടെ പിന്നിലെ ഉറുവാടന്റെ രാമനും മറ്റുള്ളവരും ഓടി. കാലികള്‍ നിയന്ത്രണമില്ലാതെ വയലുകളിലൂടെ പായുന്നതും, കുറേ മനുഷ്യരൂപങ്ങള്‍ തന്റെ നേര്‍ക്ക് ഓടിയടുക്കുന്നതും കോടിലോന്‍ കണ്ടു.&lt;br /&gt;
{{***|3}}&lt;br /&gt;
അമ്മാമന്റെ നേര്‍ക്ക് ആളുകള്‍ പാഞ്ഞടുക്കുന്നതു കണ്ട് കണ്ണന്‍ നിലവിളിക്കാന്‍ പോലും മറന്നു. അവന്റെ കണ്ണുകളില്‍ ഭീതിയുടെ പായല്‍ നിറഞ്ഞു. അവന്‍ അറിയാതെ ഞെങ്ങോലില്‍ നിന്ന് പിടിവിട്ടു. എന്നിട്ടും പോത്തുകള്‍ അനങ്ങിയില്ല. വയലുകളിലങ്ങിങ്ങ് ചിറകൊതുക്കിച്ചികഞ്ഞു നടന്ന കൊക്കുകളും കാക്കകളും ഉറക്കെ കരഞ്ഞുകൊണ്ട് പറന്നു പൊങ്ങി. കാട്ടെരിക്കുകള്‍ കാറ്റില്‍ വിറച്ചുലഞ്ഞു. കോടിലോന്റെ അടിയേറ്റ് രണ്ടുപേര്‍ ചെളിയില്‍ വീണു ഞെരങ്ങി. കാലുയര്‍ത്തിയും കൈകള്‍ വീശിയും അയാള്‍ മറ്റുള്ളവരോട് എതിരിട്ടു. അവരില്‍ ചിലര്‍ അടിതെറ്റി ചെളി വയലില്‍ പിടഞ്ഞു വീഴുകയും എഴുന്നേറ്റ് വീണ്ടും ആക്രമണം തുടരുകയും ചെയ്തു. ഒരാള്‍ പിന്നില്‍ നിന്ന് കോടിലോന്റെ ചുമലില്‍ കുത്തി.&lt;br /&gt;
&lt;br /&gt;
അവര്‍ അമ്മാവനെ പൊതിഞ്ഞു നിന്ന്, കൈചുരുട്ടിയിടിക്കുന്നതു കണ്ട് കണ്ണന്‍, വിരയ്ക്കുന്ന ഒച്ചയില്‍ നിലവിളിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, അമ്മാവനെ കൊല്ലുന്നേ.&amp;amp;rdquo; അവന്‍. അവരുടെ നേര്‍ക്കോടി. &lt;br /&gt;
&lt;br /&gt;
ഒരാള്‍ അവനെ വയറ്റത്ത് തൊഴിച്ച് വീഴ്ത്തി. അവന്‍ ചാടിയെണീറ്റ് പിന്നെയും അവരുടെ ഇടയിലേയ്ക്കു പാഞ്ഞു. ആരോ അവനെ &lt;br /&gt;
&lt;br /&gt;
വീണ്ടും പിടിച്ചുതള്ളി. വീണുകിടക്കുമ്പോള്‍ അവന്‍ കണ്ടു. അമ്മാവന്‍ അവരുടെ നടുവില്‍ കാലുതളര്‍ന്ന് മുഖംകുത്തി വീഴുകയാണ്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്മാവനെ കൊല്ലല്ലേ&amp;amp;rdquo; എന്ന് കരഞ്ഞുകൊണ്ട് അവന്‍ പിടഞ്ഞെണീറ്റു.&lt;br /&gt;
&lt;br /&gt;
ഒരാള്‍ ഒരു തോര്‍ത്തുകൊണ്ട് കൊടിലോന്റെ കൈകള്‍ ചേര്‍ത്തു കെട്ടുമ്പോള്‍ മാലത്തില്‍ കണ്ണന്‍ ദൂരെനിന്ന് ഓടിവന്നു. അയാളുടെ കൈയിലൊരു ചെറിയ കത്തിയുണ്ടായിരുന്നു. കോടിലോന്‍ അയാളെ തിരിച്ചറിഞ്ഞ് ഞെരങ്ങുംപോലെ വിളിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കണ്ണാ, ഓടിവാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നാലുപേര്‍ കണ്ണന്റെ നേര്‍ക്ക് തിരിഞ്ഞുനിന്നു. കോരന്‍നമ്പ്യാര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ജീവനും കൊണ്ട് തിരിച്ചുപോണംന്നുണ്ടെങ്കില് ഓടിക്കോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവിടെ നിന്ന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കണ്ണന് ക്ഷണത്തില്‍ ബോദ്ധ്യമായി. ഞെഞ്ചിടിപ്പേറി. എന്താണ് ചെയ്യുകയെന്ന് ഒരുനിമിഷം ആലോചിച്ചു. പിന്നെ, പതിനഞ്ചു നാഴിക അകലെയുള്ള പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി. അതിവേഗത്തില്‍ ഓടി.&lt;br /&gt;
&lt;br /&gt;
വയലുകളും വടക്കും തെക്കും കരകളിലുള്ള വീടുകളില്‍ നിന്ന് ആരെല്ലാമോ നോക്കുന്നുണ്ടായിരുന്നു. ആരും അവിടേക്ക് അടുക്കാന്‍ ധൈര്യപ്പെട്ടില്ല. &lt;br /&gt;
&lt;br /&gt;
രണ്ടുപേര്‍ ചേര്‍ന്ന് കോടിലോനെ വലിച്ചിഴച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പാതാറിന്റെ കല്ലിങ്ങെടുത്തുകൊണ്ട് വാടാ.&amp;amp;rdquo; രാമന്‍നായര്‍ പുലയരോട് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കരിമ്പനും വെള്ളിപ്പുലയനും ഓടിപ്പോയി. പാതാറിന്റെ കല്ലുകള്‍ ഇളക്കിയെടുത്തുകൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
കൊട്ടന്‍ കോടിലൊന്റെ തലപിടിച്ച് സര്‍വേക്കല്ലില്‍ വെച്ചു. കോരനും ഉര്‍വാടന്റെ രാമനും ഓരോ കല്ലെടുത്ത് കോടിലോന്റെ മൂഖത്തിനുനേരെ ഉയര്‍ത്തിപ്പിടിച്ചു.&lt;br /&gt;
&lt;br /&gt;
കലക്കവെള്ളം പരന്ന കണ്ണുകള്‍കൊണ്ട് കോടിലോന്‍ അവ്യക്തമായി കണ്ടു. രണ്ടു കല്ലുകള്‍.&lt;br /&gt;
&lt;br /&gt;
കൃഷ്ണമണികള്‍ സ്ഫടികംപോലെ തിളങ്ങി.&lt;br /&gt;
&lt;br /&gt;
ഒരുകല്ല് മൂക്കിനുമീതെ ആഞ്ഞമര്‍ന്നു. കോരന്‍ അതുയര്‍ത്തിയപ്പോള്‍ രാമന്‍ തന്റെ കയ്യിലുണ്ടായിരുന്ന കല്ലുകൊണ്ട് ഇടത്തേ കണ്ണിന് &lt;br /&gt;
&lt;br /&gt;
കുത്തി. ആ കണ്ണിലാകെ കല്‍ക്കഷ്ണങ്ങളും ചോരയും നിറഞ്ഞു. കോടിലോന്റെ മൂഖം ആ ആഘാതത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞു.&lt;br /&gt;
&lt;br /&gt;
തോട്ടുവക്കില്‍ കണ്ണട ധരിച്ച, ദീര്‍ഘകായനായ ഒരാള്‍ കുട തുറന്നുപിടിച്ച് ബിംബംപോലെ നില്‍ക്കുന്നതു കണ്ടു.&lt;br /&gt;
&lt;br /&gt;
അമ്മാവനെ കൊല്ലരുതേ എന്ന് മരുമകന്‍ നിലവിളിക്കുന്നതു കേട്ടു.&lt;br /&gt;
&lt;br /&gt;
ഇടത്തേ കവിളില്‍ ഒരു കല്ലുകൂടി അമര്‍ന്നു. കണ്ണുകളില്‍, നെറ്റിയില്‍, കവിളില്‍, വായില്‍ അവിടെയെല്ലാം കല്ലുകളമര്‍ന്നുകൊണ്ടിരുന്നു. മുഖമാകെ ചതഞ്ഞരഞ്ഞു. കോടിലോന്‍ തന്റെ മരണം ഈ വിധത്തിലാണല്ലോ എന്നോര്‍ത്തുകൊണ്ട് കിടന്നു പുളഞ്ഞു. വരണ്ടതൊണ്ട നനക്കാന്‍ ഒരിറ്റു വെള്ളത്തിനുവേണ്ടി നാവുനീട്ടി.&lt;br /&gt;
&lt;br /&gt;
കൂവകൊട്ടാന്‍ കൈക്കുടന്നയില്‍ ചെളിവെള്ളം കോരിയെടുത്തു. അതങ്ങനെതന്നെ അയാളുടെ വായിലൊഴിച്ചുകൊടുത്തു. ചോരയും ചെളിവെള്ളവും ഒരുമിച്ചു കലര്‍ന്ന്, തൊണ്ടയില്‍ നിറഞ്ഞു. &lt;br /&gt;
&lt;br /&gt;
മരുമകന്‍ കണ്ണന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വയലുകളിലൂടെ പാഞ്ഞു-വെള്ളോറയില്‍ പോയി കേളുവമ്മാവനെ വിവരമറിയിക്കാന്‍. അവന്‍ വഴിനീളെ കരഞ്ഞു. അവന്റെ ശരീരമാസ്കലം ചെളിയായിരുന്നു. അവന്റെ നെഞ്ച് ഒരു അരയാലിലപോലെ വിറച്ചു. കരഞ്ഞുകൊണ്ട്, കിതച്ചുകൊണ്ട് അവനോടി.&lt;br /&gt;
&lt;br /&gt;
മറ്റൊരു വഴിയിലൂടെ പോലീസ് സ്റ്റേഷനിലേയ്ക്കു മാളത്തില്‍ കണ്ണനും ഓടിക്കൊണ്ടിരുന്നു. അയാളും കരയുകയായിരുന്നു. മനസ്സ് പ്രക്ഷുബ്ധമായിരുന്നു. വീഴുമെന്നു തോന്നിയിട്ടും ഒരിടത്തും നില്‍ക്കാതെ ഓടി.&lt;br /&gt;
&lt;br /&gt;
സര്‍വ്വേക്കല്ലില്‍ ചാഞ്ഞുകിടക്കുന്ന മുഖത്ത് പിന്നേയും കല്ലുകളമര്‍ന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
വെയിലേറ്റുകൊണ്ട്, നടുവയലില്‍ ചതക്കപ്പെട്ട മുഖം ഒരു സര്‍വ്വേക്കല്ലില്‍ ചേര്‍ത്തുവെച്ച് അയാള്‍ കിടന്നു.&lt;br /&gt;
&lt;br /&gt;
വയലുകളില്‍ വേറെ ആരുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞിരിക്കുന്നു. നാലുപോത്തുകള്‍ നുകം പേറി ചുരമാന്തിക്കൊണ്ട് നിന്നു. അവയെ ഊറ്റമായി ചാടിച്ച ശബ്ദം ഇപ്പോഴൊരു തളര്‍ന്ന ഞരക്കം   പോലുമില്ല. കല്ലുകള്‍കൊണ്ട് കരുണയില്ലാതെ കുത്തിച്ചതച്ച മൂഖം സര്‍വ്വേക്കല്ലില്‍ ചേര്‍ത്തുവെച്ച്, വയലുകള്‍ക്കു നടുവില്‍, പൊരിവെയിലില്‍ അയാള്‍ കിടന്നു.&lt;br /&gt;
&lt;br /&gt;
തെങ്ങുകളുടെയും എരുക്കുകളുടെയും കണ്ണാവണക്കുകളുടെയും മറവില്‍-&lt;br /&gt;
&lt;br /&gt;
ആരും അനങ്ങിയില്ല. &lt;br /&gt;
&lt;br /&gt;
കൊത്തിവെച്ച പാവപൊലെ അവര്‍ നിന്നു. അന്യോന്യം നോക്കാന്‍ പോലും അവര്‍ ഭയപ്പെട്ടു. &lt;br /&gt;
&lt;br /&gt;
മൂഖത്ത് കുറ്റബോധവും നിസ്സഹായതയും അനുനിമിഷം പെരുകി. ഓടിയെത്തിയ പാട്ടിയമ്മ അവരുടെ അടുത്തായി മൂര്‍ച്ഛിച്ചു വീണു.&lt;br /&gt;
&lt;br /&gt;
വയലുകള്‍ക്കു നടുവില്‍, സര്‍വ്വേക്കല്ലില്‍ തല ചേര്‍ത്തുവെച്ച് അയാള്‍ കിടന്നു. കല്ലിലേയ്ക്ക് ചോര വാര്‍ന്നൊഴുകിക്കൊണ്ടിരുന്നു.&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D&amp;diff=19093</id>
		<title>ഉപരോധം-അഞ്ച്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D&amp;diff=19093"/>
		<updated>2020-02-17T06:05:58Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==അഞ്ച്==&lt;br /&gt;
[[File:Uparodham-05.png|center|x500px|ചിത്രീകരണം - സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
നെല്‍വയലുകളില്‍ കൊയ്ത്ത്, കൂട്ടമായി പറന്നുപൊങ്ങുന്ന വെള്ളക്കൊക്കുകള്‍. കാല പെറുക്കുന്ന കുട്ടികള്‍. മേനോന്‍ കുന്നിന്റെ ചരിവില്‍ വേട്ടുവരുടെ തെയ്യങ്ങള്‍. നിലാവ് വീണുകിടക്കുന്ന മുറ്റങ്ങള്‍, കുടിലിന്റെ ഉമ്മറത്ത് ഉയര്‍ത്തിക്കെട്ടിയ കതിര്‍ക്കറ്റ. നനുത്ത നാടന്‍ പാട്ടുകള്‍. കറ്റമെതിക്കല്‍, നെല്ലുണക്കല്‍, വൈക്കോല്‍ക്കൂനകള്‍, നെല്ലുനിറഞ്ഞ പറകള്‍. കുട്ടയില്‍ നിന്ന് നെല്ലും പതിരും വീഴ്ത്തി, കാറ്റോല വീശി പതിര് വേര്‍തിരിക്കല്‍. കാര്യസ്ഥന്മാരുടെ ചുറ്റുനടത്തം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പാട്ടം നാളെ വന്ന് അളന്നേക്കണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇത്തവണ നെല്ല് മോശാര്ന്നു. പാട്ടം തെകച്ചും അടക്കാനാവൂല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതൊന്നും പറഞ്ഞാല്‍ പറ്റൂല്ല. പാട്ടം അളന്ന് ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില് മതി കുടിലിലേക്ക്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കുടിയാന്മാര്‍ പാട്ടമളക്കാന്‍ മഠത്തിലേയ്ക്ക്.&lt;br /&gt;
&lt;br /&gt;
നെല്ല് തലയിലേറ്റിയ പെണ്‍കുട്ടികള്‍, വാലിയക്കാര്‍, സ്ത്രീകള്‍, അവരെ അനുഗമിക്കുന്ന വൃദ്ധന്മാര്‍. അവരെല്ലാം മഠത്തിന്റെ തിരുമുറ്റത്തെത്തിച്ചേരുന്നു. ചിലപ്പോള്‍ പാട്ടമളക്കാന്‍ അഞ്ചും പത്തും ദിവസം കാത്തുനില്‍ക്കേണ്ടിവരും. കാര്യസ്ഥന്മാരാണ് നെല്ലളക്കുക. അവരുടെ പറകള്‍ നാട്ടിലെ സാധാരണ പറകളെക്കാളും വലിയവയാണ്. ഓരോ പറ അളന്നുമാറ്റുമ്പോഴും എണ്ണമോര്‍മ്മിക്കാന്‍ രണ്ടുകൈകൊണ്ടും കനക്കെ വാരിവെക്കും. പത്തുപറതികയുമ്പോള്‍ വാരിവെച്ച ഈ ചെറുകൂനകളെല്ലാം ഒരു ഭാഗത്തേക്ക് നീക്കി അതിന്റെ സ്ഥാനത്ത് കുറേക്കൂടി വലിയൊരളവ് നെല്ല് വാരിവെക്കും. അതു പത്തുപറ മാറ്റിയെന്നതിന്റെ സൂചനയാണ്. അളവില്‍ കാണിക്കുന്ന കൃത്രിമങ്ങള്‍ ഇവയ്ക്ക് പുറമെയാണ്. കൃഷിക്കാര്‍ നിശ്ശബ്ദരായി, ക്ഷോഭമടക്കി കണ്ടുനില്‍ക്കും.&lt;br /&gt;
&lt;br /&gt;
പണിയെടുക്കുന്നവരുടെ മുറ്റങ്ങളും മുറികളും ശൂന്യമാകുന്നു.&lt;br /&gt;
&lt;br /&gt;
പണിയെടുക്കാത്തവരുടെ മുറ്റങ്ങളും അറകളും നിറയുന്നു.&lt;br /&gt;
&lt;br /&gt;
കുന്നുംപുറങ്ങളില്‍ നായാട്ട്, വെടിയൊച്ചകള്‍. പൊന്തയ്ക്കപ്പുറത്ത് ഒരു മുയലിന്റെ പിടച്ചില്‍. ചോര ചീറ്റിക്കൊണ്ട് ഓടിയോടിത്തളരുന്ന ഒരു മാന്‍. കുന്നുകയറിപ്പോകുന്ന ഒരു നരി. അതിന്റെ തിരിഞ്ഞുനോട്ടം. പകയുടെ തിളക്കം.&lt;br /&gt;
&lt;br /&gt;
ദുര്‍ബ്ബലമായി പ്രതിഷേധിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ നിലവിളി അമര്‍ത്തപ്പെടുന്നു. കണ്ണുകളില്‍ ഭയവും ദയനീയതയും നിഴലിക്കുന്നു. അവള്‍ നൊന്ത് പിടയുന്നു. വിതുമ്പുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മിണ്ടരുത്.&amp;amp;rsquo; എന്നുള്ള ശാസനകേട്ട് അവളുടെ കാതുകളടയുന്നു. &lt;br /&gt;
&lt;br /&gt;
പിന്നീടവള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മഠത്തിന്റെ മുറ്റത്ത് നില്‍ക്കുന്നു. അവള്‍ തലമുടി കെട്ടിയിട്ടില്ല. മാറു മറച്ചില്ല. കഴുത്തിലൊരു കറുത്ത ചരട് അമര്‍ന്നുകിടക്കുന്നു. അവളുടെ അച്ഛനുമമ്മയും കൂടെയുണ്ട്.&lt;br /&gt;
&lt;br /&gt;
നായനാര്‍ വിചാരണയാരംഭിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആരാണെടീ നിന്നെ പിഴപ്പിച്ചത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവള്‍ പണിപ്പെട്ട് മുഖമുയര്‍ത്തി നായനാരെ നോക്കി.&lt;br /&gt;
&lt;br /&gt;
അവള്‍ക്കു പേടിയായി. &lt;br /&gt;
&lt;br /&gt;
നായനാരുടെ ആള്‍ക്കാര്‍ ഒരു ചെറുപ്പക്കാരനെ പിടികൂടി മുറ്റത്തെത്തിക്കുന്നു. മെലിഞ്ഞു ക്ഷീണിച്ച ദേഹം. മട്ടുമറയാത്ത തോര്‍ത്തുമുണ്ടുടുത്തിരിക്കുന്നു. കുടുമ കെട്ടിവെച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ അവളെ അറിയുമോടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചോദ്യം കേട്ട് അവന്‍ ആദ്യം നായനാരെയും പിന്നെ പെണ്‍കുട്ടിയെയും നോക്കി.&lt;br /&gt;
&lt;br /&gt;
ഒന്നും പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിന്റെ കുഞ്ഞുണ്ട് ഇവളുടെ വയറ്റില്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്‍ പകച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അയ്യോ, ഞാനല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മുഖമടച്ച് ഒരടികിട്ടി.&lt;br /&gt;
&lt;br /&gt;
കണ്ണും കാതും പൊള്ളി.&lt;br /&gt;
&lt;br /&gt;
അവന്‍ ചുറ്റിലും നോക്കി. ഇറയത്ത് മഠത്തിലെ കെട്ടിലമ്മയും മക്കളും നില്‍ക്കുന്നു. നടപ്പുരയില്‍ പണിക്കാരികള്‍. മുറ്റത്ത് കാര്യസ്ഥന്മാരും അനുചരന്മാരും.&lt;br /&gt;
&lt;br /&gt;
നായനാര്‍ അവന്റെ നേര്‍ക്ക് ഒരു പുടവ നീട്ടി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കൊടുക്കെടാ ഇതവളുടെ കയ്യില്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്‍ സംശയിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പറഞ്ഞതു കേട്ടില്ലേ?&amp;amp;rsquo;&lt;br /&gt;
ആരോ അവന്റെ ചുമലില്‍ പിടിച്ചു. കൊടുക്ക്.&lt;br /&gt;
&lt;br /&gt;
അവന്‍ ആജ്ഞ അനുസരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.പോയ്ക്കോ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പുടവയില്‍ അവളുടെ കണ്ണുനീരിറ്റുവീണു. അവള്‍ നേര്‍ത്ത ഒച്ചയില്‍ ഏങ്ങലടിച്ചു. &lt;br /&gt;
&lt;br /&gt;
അവള്‍, മുഖംതാഴ്ത്തി നടന്നുനീങ്ങി.&lt;br /&gt;
{{***|3}}&lt;br /&gt;
വാര്‍ഡര്‍ നടന്നടുത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോകാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രാമന്‍ കോടിലോന്റെ ചുമലില്‍ കൈവെച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാന്‍ പോട്ടെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങ്ങ്ഹാ&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളെപ്പോളാ ഇനി കാണുക?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേഗം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വീട്ടില് എന്തെങ്കിലും പറയണോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സുഖാന്ന് പറഞ്ഞെ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രാമന്‍ വാര്‍ഡറോടൊപ്പം നടന്നു.&lt;br /&gt;
&lt;br /&gt;
തെല്ലുദൂരം നടന്ന് തിരിഞ്ഞുനോക്കി. കോടിലോന്‍ ജയില്‍വളപ്പില്‍, അവിടത്തന്നെ നില്പാണ്. തനിയെ ചിരിച്ചുംകൊണ്ട്.&lt;br /&gt;
&lt;br /&gt;
കുറ്റൂരിലെത്തി നേരെ ചെന്നത് കോടിലോന്റെ വീട്ടിലേയ്ക്കാണ്. പാട്ടിയമ്മയും ചീലയും കണ്ണനുമേ വീട്ടിലുള്ളു. കുഞ്ഞങ്ങ ഭര്‍ത്താവിന്റെ വീടിലാണ്. കണ്ടോന്താറില്‍. കേലു വെള്ളോറയിലും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സുഖാണ്.&amp;amp;rdquo; രാമന്‍ പറഞ്ഞു: &amp;amp;ldquo;ജെയില് പൊരുന്നിപ്പോയി.&amp;amp;rdquo;*&amp;lt;ref&amp;gt;പൊരുത്തപ്പെടുക&amp;lt;/ref&amp;gt;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുറുപ്പച്ചന്‍ പുറത്തുവരുമ്പോ രാമന്‍ ജെയില്‌‌ല്. ഓന്‍ പൊറത്തു വരുമ്പോ കുറുപ്പച്ചന്‍ ജെയില്ല്. എത്രനാളാ ഇങ്ങനെ? ഈന്യൊര് അവസാനൂല്ലേ&amp;amp;rdquo; പാട്ടിയമ്മ മന:ക്ലേശത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒര് ദെവസം എല്ലാം നേര്യാകും, പാട്ട്യമ്മേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കണ്ണന്‍ രാമന്റെ മൂഖത്തേയ്ക്ക് ദത്തശ്രദ്ധനായി നോക്കിനിന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ പിന്നെ, തന്റെ പ്രിയപ്പെട്ട കള്ളുഷാപ്പിലേയ്ക്കു നടന്നു.&lt;br /&gt;
&lt;br /&gt;
അവിടെയെല്ലാം മാറ്റമില്ലാതെ തുടരുന്നു. മണ്‍കുടങ്ങളില്‍ പതഞ്ഞുപൊങ്ങുന്ന കള്ള്. കള്ളില്‍ ചത്തുകിടക്കുന്ന ഉറുമ്പുകള്‍, ചെറിയ വാക്കുതര്‍ക്കങ്ങള്‍.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നെ കൊന്നൂന്ന് വിചാരിക്ക്. ന്നാലും ഞാന്‍ മടങ്ങിവെരും.&amp;amp;rsquo; ഓര്‍ക്ക് സ്വൈരം കൊടുക്കൂല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചന്തനും പൊക്കനും കറുത്തമ്പുവുമെല്ലാം അയാളുടെ വാക്കുകള്‍കേട്ട് നിശ്ചേഷ്ടരായി ഇരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മഞ്ചലും മഞ്ചലില്‍ കേറ്ന്ന ആളുകളും ഇല്ലാണ്ടാവണം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തൊട്&amp;lt;ref&amp;gt;കള്ളിൻ പാത്രം&amp;lt;/ref&amp;gt; മുഖത്തോടടുപ്പിച്ചു&lt;br /&gt;
&lt;br /&gt;
നാട്ടുവഴികളില്‍ അയാളുടെ മുഴക്കമുള്ള ശബ്ദം ഉയര്‍ന്നു കേള്‍ക്കായി. നായനാരോടും കുടുംബത്തോടുമുള്ള ദേഷ്യവും പകയും വാക്കുകള്‍ക്ക് കുന്നുകളുടെ കനം നല്‍കി. അതേ കേട്ട് മഠത്തിലൂള്ളവര്‍ അസ്വസ്ഥരായി. കോടിലോന്‍ കൂടെയുണ്ടെങ്കില്‍, രണ്ടുപേരുള്ളതിന്റെ ഊറ്റമാണെന്ന് പറയാമായിരുന്നു. ഇപ്പോഴിവന്‍ ഒറ്റയ്ക്കാണ്. ഒറ്റത്തടി മരണഭയമില്ല. ആരെക്കൊണ്ടെങ്കിലും കൊല്ലിക്കാമെന്നുവച്ചാല്‍ അവനോടടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. കൃഷ്ണന്‍നായനാര്‍ പൂമൂഖത്ത് അരിശപ്പെട്ട് നിന്നു. തന്റെ പാട്ടക്കുടിയാനാണ്. ഒരു മണിനെല്ല് പാട്ടം തന്നിട്ടില്ല. സ്ഥലത്തിന്റെ നികുതി കെട്ടാമെന്ന വിചാരംപോലുമില്ല. പോ. അയാള്‍ കാര്യസ്ഥന്മാരോട് കല്പിച്ചു. പോയി അവനോട് നെല്ല് വാങ്ങിക്കൊണ്ടുവാ.&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ചന്തുനമ്പ്യാര്‍ പതുക്കെ പിന്‍വലിഞ്ഞു. വാണിയന്‍ കുഞ്ഞിക്കോമരവും പനയന്തട്ട രാമന്‍നായരും പാറക്കടവിലേക്ക് വെച്ചടിച്ചു.&lt;br /&gt;
&lt;br /&gt;
രാമന്‍ വീട്ടില്‌‌തന്നെയുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
മയത്തില്‍ ചിരിച്ച് തന്നെ സമീപിക്കുന്ന കാര്യസ്ഥന്മാരുടെ നേര്‍ക്ക് രാമന്‍ പൊട്ടിത്തെറിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ എശമാനന്മാര് എയ്നള്ളുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുഞ്ഞിക്കോമരം പനയന്തട്ടയുടെ മുഖത്തുനോക്കി. നിങ്ങളു പറയൂ.&lt;br /&gt;
&lt;br /&gt;
പനയന്തട്ട കുഞ്ഞിക്കോമരത്തോട് നിശ്ശബ്ദമായി പറഞ്ഞു: നിങ്ങളുതന്നെ പറയുന്നതാ നല്ലത്.&lt;br /&gt;
&lt;br /&gt;
കാര്യം പന്തിയല്ലെന്ന് ഇരുവര്‍ക്കും ബോദ്ധ്യമായി. എങ്കിലും ഇത്രവരെ വന്ന് സംഗതി പറയാതെ തിരിച്ചുപോകുന്നത് ഉചിതമല്ലല്ലോ. നായനാര്‍ ചാടിക്കുകയില്ലേ. പറയുകതന്നെ കുഞ്ഞിക്കോമരം ഒരടി മുന്നോട്ടു നീങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പാട്ടം തരണമെന്ന് പറയാന്‍ വന്നതാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്ത് പറയാന്‍.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പാട്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ത് ഫൂ&amp;amp;rdquo; രാമന്‍ മൂഖമടച്ച് ഉഗ്രമായി ആട്ടി.&lt;br /&gt;
&lt;br /&gt;
കുഞ്ഞിക്കോമരം കാല്‍ പിന്‍വലിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു മണി നെല്ല് ഞാന്‍ തെരൂല്ല. ആട പറഞ്ഞേക്കിന്‍. ഇനിയോമറ്റോ നെല്ല് ചോദിച്ച് ഇങ്ങോട്ട് വന്നാല് കാല്ണ്ടാവൂല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുഞ്ഞിക്കോമരവും പനയന്തട്ടയും നല്ലപോലെ വിളറി. ഇനി നില്‍ക്കുന്നത് തടിക്ക് കേടായിരിക്കുമെന്ന് കരുതി ഇരുവരും നീട്ടിനടന്നു. &lt;br /&gt;
&lt;br /&gt;
രാമന്‍ പതിവുപോലെ ഷാപ്പില്‍ ചെന്ന്, മുന്നില്‍ കള്ളെത്തുന്നതും കാത്തിരുന്നു. കുറെനേരം കഴിഞ്ഞിട്ടും കരിമ്പനെ കാണുന്നില്ല. കരിമ്പന്‍ ഷാപ്പിനു പിന്നില്‍ പരുങ്ങിനില്‍ക്കുകയായിരുന്നു. രാമന്‍ ക്ഷമകെട്ട് വിളിച്ചപ്പോള്‍, കരിമ്പന്‍ അറച്ചറച്ച് പിന്‍വാതിക്കല്‍ വന്നുനിന്നു. പേടി തോന്നിയെങ്കിലും സംഗതി പറഞ്ഞൊപ്പിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുറുപ്പച്ചന് കള്ള് തെരാന്‍ പാടില്ലാന്ന് നായനാര് പറഞ്ഞതിന്.&amp;amp;rdquo; തലേന്ന് നായനാര്‍ ആളെവിട്ട് കരിമ്പനെ മഠത്തിലേക്ക് വിളിച്ചിരുന്നു. കരിമ്പന്റെ നേരെ കുറേ തട്ടിക്കയറി. കറുപ്പച്ചന്റെ ചെയ്തികള്‍ക്ക് തന്നെയെന്തിനാണ് ശകാരിക്കുന്നതെന്ന് കരിമ്പന് മനസ്സിലായില്ല. നായനാര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്റെ കള്ളുകുടിച്ചിട്ടാ ഓന്‍ ഈ തോന്ന്യാസങ്ങള് കാണിക്കുന്നത്. ഇനിയൊരു തുള്ളിക്കള്ള് നീ ഓന് കൊടുത്തേക്കരുത്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കരിമ്പന്‍ വിഷമത്തിലായി. തിരുവായ്ക്ക് എതിര്‍വായില്ല. ഒരു ഭാഗത്ത് നായനാര്‍. മറുഭാഗത്ത് കറുപ്പച്ചന്‍. കരിമ്പന്‍ കുഴങ്ങി.&lt;br /&gt;
&lt;br /&gt;
രണ്ടും കല്പിച്ച്, ധൃതിയോടും സംഭ്രമത്തോടുംകൂടി, കറുപ്പച്ചനോട് വിവരം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അയാളതുകേട്ട് ജ്വലിച്ചുകൊണ്ട് ചാടിയെണീറ്റു.മുഖത്ത് ഞരമ്പുകൾ പിടച്ചു. അയാളുടെ അന്തർഗതങ്ങൾ മറ്റുള്ളവർക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്തിനുള്ള ഭാവമാണെന്ന് അവർ പേടിയോടെ നോക്കിനിന്നു. അയാൾ, ഒരു വലിയ ചൂരയ്ക്കാത്തൊണ്ട് കടന്നെടുത്ത്, മഠത്തിലേയ്ക്ക് ഒരു കാറ്റുപോലെ പാഞ്ഞു. മഠത്തിന്റെ മുറ്റത്തുചെന്നുനിന്ന് ഇടിനാദംപോലെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്ക് കള്ള് തെരാമ്പാടില്ലാന്നു കരിമ്പനെ വെലക്കീല്ലേ. കള്ള് കുടിക്കാണ്ട് എനിക്കാവൂല്ല. ഈടെ കുടിക്കാന്‍ ചെത്തിവെച്ചത് ഇങ്ങെടുക്ക്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രാമന്റെ ജ്വലിക്കുന്ന കണ്ണുകളെയൂം മുഴങ്ങുന്ന ശ്ബ്ദത്തെയും നേരിടാന്‍ കഴിയാതെ നായനാര്‍ ഉള്ളിലേക്ക് വലിഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കള്ള് തെരാണ്ട് ഞാനീട്ന്ന് പോവൂല.&amp;amp;rsquo; രാമന്‍ മുറ്റത്തുകൂടി അമര്‍ത്തിച്ചവിട്ടിക്കൊണ്ട് നടന്നു. ആരും എതിര്‍ക്കാന്‍ തുനിഞ്ഞുചെന്നില്ല.&lt;br /&gt;
&lt;br /&gt;
ഒടുവില്‍ കെട്ടിലമ്മ വന്ന് രാമനെ സമാധാനിപ്പിച്ചു. അഞ്ചു രൂപയെടുത്തു കൊടുത്ത് അവര്‍ പറഞ്ഞു: &amp;amp;lsquo;പോയി വേണ്ടത്ര കുടിക്ക്. കരിമ്പനോട് തെരാന്‍ പറയ്.&amp;amp;rsquo;&lt;br /&gt;
----&lt;br /&gt;
{{reflist}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8C&amp;diff=19092</id>
		<title>ഉപരോധം-നാല്‌</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8C&amp;diff=19092"/>
		<updated>2020-02-17T05:55:43Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==നാല്‌==&lt;br /&gt;
[[File:Uparodham-04.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
വഴിയരികിലുള്ള ഒടിച്ചുകുത്തിച്ചെടികള്‍ക്കു പിന്നില്‍ മറഞ്ഞുനിന്ന് അവറോന്നന്‍ കോടിലോന്റെ കണ്ണില്‍പെടാതെ രക്ഷപ്പെട്ടു. അവിടെ നിന്നുകൊണ്ട് അയാള്‍ കോടിലോന്റെ തിരിച്ചുവരവുകണ്ടു. അത് അയാളില്‍ ഉള്‍ക്കിടിലമുണ്ടാക്കി. കോടിലോന്‍ നായനാരെപ്പൊലെ മുടി മൂറിക്കുകയും, നായനാരെപ്പോലെ കുപ്പായമിടുകയും നായനാരെപ്പോലെ ചെരിപ്പിടുകയും ചെയ്തിരുന്നു. അവറോന്നന്‍ വിചാരിച്ചു. ജയിലിലയച്ചത് ആപത്തായോ? വെള്ളം കോരിയൊഴിക്കുമ്പോള്‍ കനലില്‍ നിന്ന് തീയാളുകയാണോ? ഇതെന്തു കഥ!&lt;br /&gt;
&lt;br /&gt;
കോടിലോന്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നു. മാരാന്‍ കരയില്‍വെച്ചു വണ്ണത്താന്‍ രാമനെ കണ്ടു. രാമന്‍ ഷാപ്പില്‍ നിന്ന് വലിയ ഒച്ചയെടുത്തു കൊണ്ട് വഴിയിലേയ്ക്ക് ചാടിയിറങ്ങി. കോടിലോനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. രണ്ടുപേരും ഉച്ചത്തില്‍ ചിരിച്ചു.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ പിടിവിട്ടുനിന്ന് ചങ്ങാതിയുടെ മുടിയിലേയ്ക്ക് നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ കുടുമ മുറിച്ച്വല്ലൊ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ ചങ്ങാതിയുടെ കുപ്പായവും ചെരുപ്പുംകണ്ട് മനസ്സില്‍ വിചാരിച്ചു. മൂന്നുമാസം കിടന്നിരുന്നെങ്കില്‍ ഞാനും ഇങ്ങനെയൊക്കെയേ വരുമായിരുന്നുള്ളൂ.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അസ്സലായിറ്റ്ണ്ട്&amp;amp;rsquo;. അയാള്‍ അഭിപ്രായപ്പെട്ടു.&lt;br /&gt;
&lt;br /&gt;
ആലിമമ്മതിന്റെ അങ്ങാടിയിലുണ്ടായിരുന്നവരും, കരിമ്പന്റെ ഷാപ്പിലുണ്ടായിരുന്നവരും തങ്ങളുടെ മുഷിഞ്ഞതും അപര്യാപ്തവുമായ വേഷം നോക്കി മുഖം ചുളിച്ചു. ചെരുപ്പില്ല, ശീലക്കുടയില്ല. കുപ്പായമില്ല, കാല്‍മടമ്പുകളോളമെത്തുന്ന മുണ്ടില്ല. അതൊന്നും തങ്ങള്‍ക്ക് വിധിച്ചിട്ടില്ല. ഓരോരുത്തരുടെയും ആഗ്രഹങ്ങളാണ് ഇതിന്റെയൊക്കെ പിറകിലെന്ന് വരുമോ? തങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണോ ഈ വേഷം? കോടിലോന്‍ തന്നത്താന്‍ തീരുമാനിച്ചുറപ്പിച്ച് വേഷത്തില്‍ അടിമുടി പരിവര്‍ത്തനം വരുത്തി തിരിച്ചുവന്നിരിക്കുന്നു. എന്തും നേരിടാനുള്ള തന്റേടത്തോടെ. ഈശ്വരന്മാരേ, ഇതെവിടെയാണ് അവസാനിക്കുക? എന്തെല്ലാമാണ് കാണേണ്ടിവരിക?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാ ഒന്ന് ഷാപ്പില് കേറി മീന്ങ്ങിപ്പോകാം.&amp;amp;rdquo; രാമന്‍ കോടിലോനെ ക്ഷണിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇപ്പം വേണ്ട. വീട്ടില് പോണം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനും വെരന്ന്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രണ്ടുപേരും ചുമലില്‍ കയ്യിട്ട് നടന്നു.&lt;br /&gt;
&lt;br /&gt;
എഴിലംമ്പാലയുടെ നിഴല്‍വീണ കണ്ണങ്കാട്ടിന് വടക്കുവശത്തൂടെ, ചെമ്പകച്ചോട്ടില്‍ ത്രിശൂലം തറച്ച ഗുളികന്റെ മുണ്ട്യയ്ക്കരികിലൂടെ, അവര്‍ നടന്നു. പിന്നെ വടക്കുള്ള വേട്ടയ്ക്കൊരുമകന്‍ കോട്ടത്തിലൂടെ നടന്ന് വീട്ടിലെത്തി. മണ്‍ചുമരുകള്‍. പുല്ലുമേഞ്ഞ മേല്‍പ്പുര. ചാണകം മൊഴുകിയ ഇറയം. ഉറ്റുനോക്കുന്ന കണ്ണുകള്‍. പെങ്ങന്മാര്‍. അവര്‍ ചിരിക്കുകയും കരയുകയും ചെയ്തു.&lt;br /&gt;
{{***|3}}&lt;br /&gt;
ഒരു ദിവസം സന്ധ്യയ്ക്ക്:&lt;br /&gt;
&lt;br /&gt;
ചീരൂട്ടി ഓലച്ചെറുപ്പിന്നിടയിലൂടെ പാളിനോക്കിയപ്പോള്‍ അവറോന്നനെ കണ്ടു.&lt;br /&gt;
&lt;br /&gt;
അവള്‍ പേടിച്ച് പടിഞ്ഞാറ്റയിലേയ്ക്കോടി വാതിലടച്ച് ഒടാമ്പലിട്ടു.&lt;br /&gt;
&lt;br /&gt;
അയാള്‍ മുറ്റത്ത് ചെരുപ്പഴിച്ചുവെച്ച് ഇറയത്ത് കയറി.&lt;br /&gt;
&lt;br /&gt;
ചീരുട്ടിയുടെ അച്ഛനും അമ്മയും ആങ്ങളമാരും പണിക്കുപോയി തിരിച്ചെത്തിയിട്ടില്ല. കുടിലില്‍ അവള്‍ തനിച്ചാണ്. അവളുടെ മംഗലം ഉറപ്പിച്ചിരിക്കുകയാണ്. അവള്‍ എമരത്തുകാരന്‍ കുഞ്ഞിക്കണ്ണനെ സ്വപ്നം കാണുകയാണ്.&lt;br /&gt;
&lt;br /&gt;
ചീരൂട്ടി പടിഞ്ഞാറെ വാതിലടക്കുന്നത് അയാള്‍ കണ്ടിരുന്നു. വാതിലിനടുത്ത് ചെന്നുനിന്ന്, കഴിവതും സൗമ്യമായി വിളിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചീരൂട്ടി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവള്‍ വിളികേട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാതില് തൊറക്ക് പെണ്ണേ. നിന്നോടൊരു കാര്യം പറയാന്ണ്ട്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീരൂട്ടി മാറില്‍ കൈചേര്‍ത്ത് നിന്ന്, വിഷ്ണുമൂര്‍ത്തിയേയും ചാമുണ്ടിയേയും ധ്യാനിച്ചു. അവളുടെ നെഞ്ച് പേടികൊണ്ട് ക്രമം തെറ്റി ഉയരുകയും താഴുകയും ചെയ്തു. അവള്‍ കിതയ്ക്കുകയും, ഒച്ച കേള്‍പ്പിക്കാതെ കരയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചീരൂട്ടി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മൗനം&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്നെയെങ്ങനെ വിടാനൊന്നും തീരുമാനിച്ചിറ്റ്ല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വാതില്‍ മലര്‍ന്നു വീഴുന്നതുകണ്ട് ചീരുട്ടി ഉറക്കെ നിലവിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ വാതില്‍ക്കല്‍ നിന്ന്, കാമത്തിന്റെ തീയുള്ള കണ്ണൂകള്‍കൊണ്ട് അവളെ നോക്കി. പിന്നെയൊരു ചാട്ടത്തിന് അവളെ കടന്നുപിടിച്ചു. അവളുടെ കരച്ചിലുയര്‍ന്നു. അവളെ നിലത്തു വീഴ്ത്തി, മടിക്കുത്തഴിക്കാന്‍ തുടങ്ങുമ്പോ, തൊട്ടുപിന്നില്‍ ആരുടെയോ അലര്‍ച്ച. അയാള്‍ തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും നിലത്തുനിന്ന് പിടിച്ചുയര്‍ത്തപ്പെട്ടുകഴിഞ്ഞിരുന്നു. കരനത്തും മുതുകത്തും ഇരുമ്പുപോലുള്ള കൈകള്‍ ആഞ്ഞമരുകയായിരുന്നു. അടിയേറ്റ് അയാള്‍ അസ്തപ്രജ്ഞനായിത്തീര്‍ന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞങ്ങളുടെ പെണ്ണുങ്ങളെ തൊടാന്‍ വന്നാല് ഇനി എല്ലാറ്റിന്റേയും കൊടലെടുക്കും. ങ്ങ്ഹാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
വണ്ണത്താന്‍ രാമന്റെ മുന്നില്‍ ഇരുമ്പഴികളും ജയില്‍ഭിത്തികളും നിവര്‍ന്നു നിലയുറപ്പിച്ചു. വാര്‍ഡര്‍മാര്‍ ബുട്സുകളുടെ ഒച്ച കേള്‍പ്പിച്ചുകൊണ്ട് കവാത്തുനടത്തി. റാന്തലുകള്‍ തൂക്കിപ്പിടിച്ച് രാത്രികളില്‍ നടവുമുറികള്‍ക്ക് മുന്നിലൂടെ നടന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
വേട്ടയ്ക്കൊരുമകന്‍ കോട്ടത്തില്‍ കളിയാട്ടം. അവിടെ നിന്ന് നോക്കിയാല്‍, വയലുകള്‍ക്കും, പുഴയ്ക്കുമപ്പൂറം മൈലഞ്ചിരിക്കാവ് കാണാം. തീയരുടെ കാവാണ്. മൈലഞ്ചേരിയില്‍ നിന്ന് കോട്ടത്തിലേയ്ക്ക് &amp;amp;lsquo;കാഴ്ച&amp;amp;rsquo; കൊണ്ടുവരും.&lt;br /&gt;
&lt;br /&gt;
കോട്ടം തുടക്കത്തില്‍ നമ്പീശന്മാരുടെതായിരുന്നു. പിന്നീട് വേങ്ങയില്‍ തറവാട്ടുകാര്‍ അതിന് അവകാശം നേടിയെടുത്ത് ഊരാളന്മാരായി മാറി. കളിയാട്ടത്തിന്റെ നായകന്‍ കൂറ്റൂര്‍ മഠത്തിലെ നായനാരാണ്. മേടത്തിലെ കളിയാട്ടത്തിനു പുറമെ, വൃശ്ചികംതൊട്ട് ആറുമാസം ഓരോ മാസത്തിന്റെയും ഒന്നാമത്തെ നാളില്‍ വെള്ളാട്ടം കഴിപ്പിക്കുന്ന പതിവുണ്ട്.&lt;br /&gt;
&lt;br /&gt;
കോട്ടത്തിന് തൊട്ടുതെക്കുള്ള കണ്ണങ്കാട്ട് മകരം പതിനഞ്ചു തുടങ്ങി മൂന്നു നാളത്തേക്ക് ഉത്സവമുണ്ട്. അവിടെയും നായനാര്‍ തന്നെ പ്രധാനി.&lt;br /&gt;
&lt;br /&gt;
അയാള്‍ പരിവാരങ്ങളോടെ കോട്ടത്തിലേയ്ക്കെഴുന്നള്ളി. ആളുകള്‍ പഞ്ചപുച്ഛമടക്കിനിന്നു.&lt;br /&gt;
&lt;br /&gt;
മുരിക്കിന്‍ പൂവുകള്‍ മൂവന്തിയില്‍ തുടുത്തുലഞ്ഞു. മലയന്മാരുടെ കൈകളിലെ ചെണ്ടക്കോലുകള്‍, ചുമലില്‍ കെട്ടിത്തൂക്കിയ ചെണ്ടകളില്‍,&lt;br /&gt;
&lt;br /&gt;
ത്രസിപ്പിക്കുന്ന താളത്തിന് തുടക്കമിട്ടു. കല്‍ച്ചുവരിനടുത്ത്, ചെമ്പട്ടുവിരിച്ച് ചാരിവെച്ച വാളുകള്‍ തിളങ്ങി. കവുങ്ങിന്‍ പൂക്കുലകളും നിറപറയും കുത്തുവിളക്കുകളും കളിയാട്ടത്തിന്റെ ഔജ്ജ്വല്യത്തോടെ തെളിഞ്ഞുനിന്നു. കുട്ടികളുടെ കണ്ണുകള്‍ അവയിലെല്ലാം അലഞ്ഞു. ഒച്ചകള്‍ കൂടിക്കലര്‍ന്നു. ഉത്സവമായി. &lt;br /&gt;
&lt;br /&gt;
മൈലഞ്ചേരിയില്‍ നിന്ന് കാഴ്ച പുറപ്പെട്ടു. വയലുകളില്‍ ഇരുട്ട് പരന്നിരിക്കുന്നു. കാഴ്ചവസ്തുക്കള്‍ ചുമലിലേറ്റിയ വാലിയക്കാര്‍ ഓടുകയാണ്. തീപ്പന്തങ്ങളുയര്‍ത്തിപ്പിടിച്ചും ചെണ്ട മുഴക്കിയും ആര്‍പ്പ് മുഴക്കിയും കാഴ്ചക്കാര്‍ വരുന്നു. കോട്ടത്തിലുള്ളവരെല്ലാം കിഴക്കോട്ട് കണ്ണുനട്ട്, ശ്രദ്ധ കേന്ദ്രീകരിച്ച് നില്‍ക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കോട്ടത്തിനുമുമ്പില്‍ ഒരു ഇരിപ്പിടത്തിലിരിക്കുന്ന കൃഷ്ണന്‍നായനാരുടെ കണ്ണുകളും അകലെ ഇളകിത്തുടിക്കുന്ന തീപ്പന്തങ്ങളിലാണ്. അയാളുടെ കയ്യില്‍ ഒരു വടിവാളുണ്ട്. അത് ഗൗരവത്തോടെ തിരിച്ചു കൊണ്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
മൈലഞ്ചേരി മൂപ്പന്‍ പാഞ്ഞുവന്ന് നായനാരുടെ കാല്‍ക്കല്‍ വെറ്റിലയും അടയ്ക്കയും വെച്ചു. കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചു.&lt;br /&gt;
&lt;br /&gt;
അപ്പോള്‍ ആള്‍ത്തിരക്കിനിടയിലൂടെ കോടിലോന്‍ രാമന്‍ ഒരു മിന്നായംപൊലെ ഓടിയടുത്ത് നായനാരുടെ കഴുത്തിന് പിടിച്ചു. ചെണ്ടകള്‍  മുഴങ്ങിക്കൊണ്ടിരുന്നു. ആചാരപ്രകാരം വെറ്റിലയും അടയ്ക്കയും വെച്ച് കാഴ്ചക്കാര്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ കോടിലോന്‍, കൃഷ്ണന്‍നായനാരുടെ കഴുത്തിനു പിടിച്ചു.&lt;br /&gt;
&lt;br /&gt;
നായനാരുടെ ആള്‍ക്കാര്‍ സ്തബ്‌ദ്ധത വിട്ടുണര്‍ന്ന് നാലുപാടു നിന്നും പാഞ്ഞെത്തി. അവര്‍ കോടിലോനെ പിടിച്ചുമാറ്റി നായനാരെ കോട്ടത്തിനകത്തേക്ക് രക്ഷപ്പെടുത്തി വാതിലടച്ചു. എന്താണ് നടക്കുന്നതെന്ന് എല്ലാവരുമറിയുന്നതിനുമുമ്പ് കാര്യം കഴിഞ്ഞു. ചെണ്ടക്കാര്‍ മേളം തുടര്‍ന്നു. കാണികള്‍ പകച്ചുനിന്നു. അവര്‍ക്കിടയിലൂടെ കോടിലോന്‍ ഓടിമറഞ്ഞു&lt;br /&gt;
{{***|3}}&lt;br /&gt;
ഉച്ചാലമ്മ ഓലക്കുടിലിന്റെ മുറ്റത്തിരുന്ന് മകളുടെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു. ഏതാനും കോഴികള്‍ വാഴത്തടങ്ങളിലും, കളത്തിലും ചിക്കിച്ചിനച്ച് നടന്നു. ഒരു പൂച്ച ഇറയത്തിരുന്ന് മുഖം തുടച്ചു. മേല്‍പ്പുരയിലിരുന്ന് ഒരു കാക്ക കരഞ്ഞു. ഉച്ചാലമ്മ തമ്പാന് ഒരുമ്മകൊടുത്തു. മേല്‍പ്പുരയിലെ കാക്ക പറന്നുപോയി. കോഴികള്‍ പുഴുക്കളെ തിരിഞ്ഞു പിടിച്ച് തിന്നു. പൂച്ച വടക്കുപുറത്തേക്ക് നടന്നു. ഉച്ചാലമ്മയുടെ ചുക്കിചുളിഞ്ഞ കവിളില്‍ തമ്പാന്‍ ചുണ്ടമര്‍ത്തി. ഇരുവരും പല്ലില്ലാത്ത മോണ കാട്ടി മുഖത്തോടുമൂഖംനോക്കി ചിരിച്ചുകൊണ്ടിരുന്നു.&lt;br /&gt;
&lt;br /&gt;
ഉച്ചാലമ്മ നാട്ടുവഴിയിലേയ്ക്ക് കണ്ണോടിച്ചു. അകലെ ആളനക്കം ആരാണെന്ന് വ്യക്തമല്ല. നാലഞ്ചുപേരുണ്ട്. നടന്നുവരികയാണ്. ആരാണവര്‍? ഉച്ചാലമ്മ ഉറ്റുനോക്കി. അല്ലല്ല. പൊലീസുകാരല്ലേ. ന്റെ മുത്തപ്പാ. ഇത് എന്തിന്യാ പോലീസ് വര്ന്നത്? ആരെ പിടിച്ചോണ്ട് പോകാനാ? അവരുടെ കൂട്ടത്തില്‍ പോലീസുകാരനല്ലാത്ത ഒരാള്‍കൂടിയുണ്ടല്ലോ. മുറിക്കയ്യന്‍ വെള്ളക്കുപ്പായമിട്ട ഒരാള്‍. ഉച്ചാലമ്മ കൈത്തലം കണ്ണുകള്‍ക്കു മീതെവച്ച് സൂക്ഷിച്ചുനോക്കി. മുത്തശ്ശിയുടെ നോട്ടത്തെ പിന്‍തുടര്‍ന്ന് തമ്പാനും അങ്ങോട്ട് കണ്ണുപായിച്ചു.&lt;br /&gt;
&lt;br /&gt;
അത് കോടിലോന്‍ രാമനല്ലാതെ, മറ്റാരുമായിരുന്നില്ല.&lt;br /&gt;
&lt;br /&gt;
ചെമ്മണ്ണിലും പൊടിവേരുകളിലും കാലുകള്‍ ധൃതിയില്‍ ചലിച്ചു കാലടികള്‍ക്കുകീഴെ കരിയിലകള്‍ ഞെരിഞ്ഞമര്‍ന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
ചാരന്‍ കാസ്മിയുടെ പീടികയില്‍ പുകയില വാങ്ങാന്‍ ചെന്നതായിരുന്നു കണ്ണന്‍. അവന് പത്തുവയസ്സ്. അരയിലൊരു തോര്‍ത്തുമുണ്ട്.&lt;br /&gt;
&lt;br /&gt;
പീടികയില്‍ വണ്ണത്താന്‍ രാമന്റെ ഏട്ടന്‍ അനന്തനും വേറെ ചിലരും ഇരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
അനന്തന്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇപ്പോ എന്തായി? മലയോട് കല്ലെറിയാന്‍ ആരെങ്കിലും ഒര്മ്പെട്വോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അല്ല കുറുപ്പച്ചാ, ഇങ്ങള് ആരെഭാഗത്താ?&amp;amp;rsquo; കാസ്മി ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അനന്തന്‍ ആരുടെ ഭാഗത്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.&lt;br /&gt;
&lt;br /&gt;
മഠത്തിലെ അലക്ക് അനന്തനാണ്. രാവിലെതോറും, അലക്കിയതല്ലാമെടുത്തുകെട്ടി മഠത്തില്‍ചെന്ന് മൂഖം കാണിക്കും. നാതിയന്‍ അപ്പുവിന് കിട്ടുന്നതുപോലെ രണ്ടിടങ്ങഴി നെല്ലും പണവും കൂലികിട്ടും. പിറ്റേ ദിവസത്തേക്ക് അലക്കിക്കൊണ്ടുവരാനുള്ള തുണികളുമായി വീട്ടിലേക്ക് മടങ്ങും. വളരെ ശ്രദ്ധചെലുത്തിയാണ് അലക്കുക. കല്ലില്‍ കൊണ്ടെങ്ങാനും തുണി കീറിയാലോ? എന്തു സമാധാനം പറയും? അനന്തന് കൂറ് മഠത്തിനോടുതന്നെ. അനിയന്റെ തല തിരിഞ്ഞുപോയി. അതിന്റെ ഫലം ജയിലില്‍കിടന്ന് അനുഭവിക്കുന്നുമുണ്ട്. നേരുപറഞ്ഞാല്‍, അനിയനെക്കുറിച്ചോര്‍ക്കാന്‍തന്നെ അനന്തന് പേടിയാണ്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പൊകേല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീയേട്യാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാന്‍ കോടിലോന്‍ രാമന്റെ മരുമോനാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്റെ, എടുത്തടിച്ച മട്ടിലുള്ള മറുപടി കാസ്മിക്ക് ഇഷ്ടപ്പെട്ടു. അയാള്‍ക്ക് അവനെ നോക്കിയിരിക്കാന്‍ കൗതുകം തോന്നി.&lt;br /&gt;
&lt;br /&gt;
അയാള്‍ അവന്റെ കൈകളില്‍ പുകയില വെച്ചുകൊടുത്തു. &lt;br /&gt;
&lt;br /&gt;
അവന്‍ ചരല്‍ വഴിയിലൂടെയും, പാറകളിലൂടെയും വയല്‍വരമ്പുകളിലൂടെയും ഓടി. &lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19091</id>
		<title>ഉപരോധം-മൂന്ന്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19091"/>
		<updated>2020-02-17T05:42:04Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==മൂന്ന്==&lt;br /&gt;
[[File:Uparodham-03.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
ആലിമമ്മതിന്റെ അങ്ങാടി അടച്ചുകഴിഞ്ഞിരുന്നു. വഴി വിജനമായിരുന്നു. പൊന്തകളില്‍ അനക്കങ്ങള്‍. അകലെ നായാട്ടുകാരുടെ ആര്‍പ്പുവിളികള്‍. &lt;br /&gt;
&lt;br /&gt;
കാരോന്തന്‍ ഇടറിക്കൊണ്ടു നടന്നു. കൂവപ്പകുന്നും മേനോന്‍ കുന്നും ഇരുണ്ട് കിടക്കുന്നു. കണ്ണമ്പാടിയിലൂടെ തെളിനീരൊഴുകുന്നു. ആനക്കാരന്‍ ചാത്തുവിന്റെ വീടും പുതിയടത്തു വീടും കണ്ണങ്കാട്ടറയും കടന്ന് കാരോന്തന്‍ മഠത്തിനുനേര്‍ക്ക് വെച്ചടിച്ചു.&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുകയാണ്. ഒരൊഴുക്കില്‍പ്പെട്ടിട്ടെന്നപോലെ കാരോന്തന്‍ ഇടറി നീങ്ങുകയാണ്. കുറുക്കന്മാരുടെ ഇടവിട്ടുള്ള ഓരിയിടല്‍ കേള്‍ക്കാം. തൊടിയില്‍ ആനച്ചങ്ങലയുടെ കിലുക്കങ്ങള്‍. തേവാരമാവും കരിഞ്ചാമുണ്ടി കോട്ടയും നടുവിലത്തെ മാളികയും മഠവും ഭയപ്പെടുത്തുന്ന മട്ടില്‍ ഉയര്‍ന്നുനില്‍ക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ മീനാക്ഷ്യെ നിങ്ങളെന്താ ചെയ്തത്?&amp;amp;rdquo; കാരോന്തന്‍ കരയുന്ന സ്വരത്തില്‍ വിളിച്ചുചോദിച്ചു.&lt;br /&gt;
&lt;br /&gt;
ഇരുട്ടില്‍ നിന്ന് നാലഞ്ചുപേര്‍ കാരോന്തന്റെയടുത്തേയ്ക്ക് പാഞ്ഞടുത്തു. അടിയേറ്റ് കാരോന്തന്റെ എല്ലുകള്‍ പൊട്ടുകയും വായില്‍നിന്നും മൂക്കില്‍ നിന്നും ചോരയൊഴിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
നായനാര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മതി. ഇനി പുകക്കിട്&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവര്‍ കാരോന്തനെ തൂക്കിയെടുത്ത് ഇടുങ്ങിയ ഇരുള്‍മുറിയിലേക്ക് കൊണ്ടുപോയി. എരിവുള്ള പുകയില്‍പ്പെട്ട് അവന്‍ ശ്വാസംമുട്ടി പിടഞ്ഞു.&lt;br /&gt;
&lt;br /&gt;
പുലര്‍ച്ചയ്ക്ക് മുറ്റത്തേക്കിറങ്ങിയ മീനാക്ഷി നിലത്തെന്തോ കിടക്കുന്നത് കണ്ട്, വായ്ക്ക് കൈവച്ച്, ഉള്‍ക്കിടിലത്തോടെ നിലവിളിച്ച് ബോധമറ്റ് ചാഞ്ഞുവീണു.&lt;br /&gt;
{{***|3}}&lt;br /&gt;
രാവിലെ ചായപ്പൊടി വാങ്ങാന്‍ വന്ന ചെമ്മരത്തിയാണു പാറക്കടവിലെ കുരാച്ചി അവുള്ളയുടെ പീടികയില്‍ വിവരമറിയിച്ചത്. അവിടെയുണ്ടായിരുന്ന പൂച്ചന്‍ മമ്മത്, നടുക്കം പ്രകടിപ്പിച്ചുകൊണ്ട്, ഒന്നിളകിയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ കണ്ടിനോ ചെമ്മരത്തീ&amp;amp;rsquo;, മമ്മത് ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കണ്ടു മമ്മത് മാപ്ലേ. ആ കെടപ്പ് പറഞ്ഞറിയിക്കാനൊന്നാവൂല.&amp;amp;rsquo; ചെമ്മരത്തി കണ്ണുതുടച്ചു.&lt;br /&gt;
&lt;br /&gt;
അപ്പോള്‍ വണ്ണത്താന്‍ രാമന്‍ കയറിവന്നു.&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ കേട്ട്വാ.&amp;amp;rsquo; അവുള്ള ചോദിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്ന്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കാരോന്തന്റെ പൊരേന്റെ മിറ്റത്ത്..&lt;br /&gt;
&lt;br /&gt;
കാരോന്തന്റെ ജഡത്തിനു ചുറ്റും ഏതാനുംപേര്‍ കൂടിനിന്നു. കോടിലോനും മാളത്തില്‍ കണ്ണനും കാനാ കൊറോശ്ശനും രാമന്‍കുറവനും ചിരുകണ്ടന്‍മേസ്ത്രിയും ആ മൂഖത്തേയ്ക്കു നിര്‍ന്നിമേഷരായി നോക്കിനിന്നു. കാരോന്തന്റെ കവിളിലും നെഞ്ചിലും ഉറുമ്പരിച്ചു.അമ്മയും മീനാക്ഷിയും പെങ്ങളുടെ മക്കളും ഇറയത്തിരുന്ന് തളര്‍ന്ന ഒച്ചയില്‍ കരഞ്ഞു. വൃദ്ധനായ അച്ഛന്‍ വൈയ്ക്കോല്‍ കൂനയ്ക്കരുകില്‍ മുഖം കുനിച്ചിരുന്ന് ഒരു കുഞ്ഞിനെപ്പോലെ ദീനമായി കരഞ്ഞു.&lt;br /&gt;
&lt;br /&gt;
കണ്ണമ്പാടിയില്‍ പുതിയടത്തു വീട്ടിലെ ചിണ്ടന്‍ അന്തിത്തിരിയന്‍ ആരോ വിളിക്കുന്നത് കേട്ട് പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
വണ്ണത്താന്‍ രാമനാണ്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തേ രാമാ!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അധികാരി ഇല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ണ്ട്&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓറ്യത ഇങ്ങ് വിളിച്ചാൻ നിങ്ങ&amp;lt;ref&amp;gt;അദ്ദേഹത്തെ നിങ്ങള്‍ ഇങ്ങോട്ട് വിളിക്ക്.&amp;lt;/ref&amp;gt; കാരോന്തന്റെ വീട്ടിലേക്ക് പോണുംന്ന് പറയ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അന്തിത്തിരിയന്‍ അധികാരിയെ വിളിക്കാന്‍ അകത്തേയ്ക്കു പോയി.&lt;br /&gt;
&lt;br /&gt;
കുപ്പാടക്കാന്‍ കുഞ്ഞിരാമനായിരുന്നു അധികാരി. കുറ്റൂരില്‍ വന്നാല്‍ താമസിക്കുക ഈ വീട്ടിലാണ്.&lt;br /&gt;
&lt;br /&gt;
അധികാരി മുറിയില്‍ നിന്നിറങ്ങിയപ്പോള്‍ രാമന്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാരോന്തന്റെ വീട്ടിലേക്ക് ഇപ്പം തന്നെ പോകണം. ഓനെ ആടകൊന്ന് കെടത്തീറ്റ്ണ്ട്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അധികാരിക്ക് സംഭ്രമമുണ്ടായി.&lt;br /&gt;
&lt;br /&gt;
ചെരുപ്പെടുത്തിട്ട് കുട തുറന്ന് പിടിച്ച് അപ്പോള്‍ തന്നെ യാത്രയായി. &lt;br /&gt;
&lt;br /&gt;
അധികാരി വരുന്നത് കണ്ട് ആള്‍ക്കാര്‍ ഒഴിഞ്ഞുനിന്നു. അയാള്‍ കാരോന്തനെ ഉറ്റു നോക്കി. മുഖത്തു കടിച്ചുനില്‍ക്കുന്ന ഉറുമ്പുകളെയാണാദ്യം കണ്ടത്. വായില്‍ നിന്ന് ചോര വാര്‍ന്നൊഴുകി കട്ട പിടിച്ചിട്ടുണ്ട്. ദേഹത്ത് പരിക്കുകളുണ്ട്. കൊല ചെയ്യപ്പെട്ടതാണെന്ന് സ്പഷ്ടം. &lt;br /&gt;
&lt;br /&gt;
അയാള്‍ ചുറ്റിലും നില്‍ക്കുന്നവരെ നോക്കിക്കൊണ്ട് പറഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറവുചെയ്യാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പിന്നീടയാള്‍ തിരിച്ചുനടന്നു. &lt;br /&gt;
&lt;br /&gt;
നടന്നുചെന്നെത്തിയത് മഠത്തിലാണ്.&lt;br /&gt;
&lt;br /&gt;
ചെമ്മണ്ണില്‍ ഒരാള്‍നീളത്തില്‍ ഒരു കുഴിയുണ്ടാക്കാന്‍ കൈക്കോട്ടുകള്‍ ഉയരുകയും താഴുകയും ചെയ്തു. ആകാശത്തേക്ക് മഴക്കാര്‍ മൂടിക്കെട്ടി നിന്നു.&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ചന്തുനമ്പ്യാര്‍, കോടിലോന്‍ രാമനെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് മജിസ്ട്രേട്ടുകൊടതിയില്‍ ഒരന്യായം ഫയല്‍ ചെയ്തു. പുലയരെ ദേഹോപദ്രവമേല്പിച്ചുവെന്നായിരുന്നു കേസ്. അന്വേഷണത്തിന് കുറ്റൂരിലേയ്ക്ക് പോലീസ്കാര്‍ വന്നു.&lt;br /&gt;
&lt;br /&gt;
പോലീസുകാരോട് കോടിലോന്റെ വീട്ടില്‍വെച്ച് വണ്ണത്താന്‍ രാമന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒരാളെ കൊന്നിട്ടാല് കേസില്ലേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പോലീസുകാരിലൊരാള്‍ അയാളുടെ നേര്‍ക്ക് കയ്യോങ്ങി. അയാളുടെ മൂഖം പൊടുന്നനെ നിറംപകര്‍ന്നു. അരയില്‍ നിന്ന് കത്തി വലിച്ചൂരിയെടുത്ത് അയാള്‍ അലറി: &amp;amp;lsquo;നിന്റെ കൈ ഞാന്‍ അരിഞ്ഞുകളയും&amp;amp;rsquo;.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ കുറുപ്പച്ചനെ പിടിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓന്‍ വിവരക്കേട് കാണിച്ചതല്ലേ, നീ ക്ഷമിക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ തന്റെ നേര്‍ക്ക് കയ്യോങ്ങിയ പോലീസുകാരെനെ രൂക്ഷമായി നോക്കി. ആ നോട്ടത്തില്‍ കാക്കിയുടുപ്പുകാരന്‍ ചൂളിപ്പോയി. അത്രയും മൂര്‍ച്ചയുള്ള നോട്ടമായിരുന്നു. ഉറുമിപോലെ ചുറ്റിവരിഞ്ഞ് മുറിപ്പെടുത്തുന്ന നോട്ടം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നടക്ക്,&amp;amp;rdquo; മറ്റൊരു പോലീസുകാരന്‍ കോടിലോനോട് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പാട്ടിയും കുഞ്ഞങ്ങയും ചീലയും ഒരുമിച്ചു കരഞ്ഞു.&lt;br /&gt;
&lt;br /&gt;
കരയ്വൊന്നും വേണ്ട. ഞാന്‍ വേഗം വെരും.&amp;amp;rdquo; കോടിലോന്‍ അവരോട് പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്നെ ഒറ്റയ്ക്ക് പറഞ്ഞേക്കൂല. ഞാനും വെര്ന്ന്.&amp;amp;rdquo; വരണ്ണത്താന്‍ രാമന്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പോലീസുകാരുടെ പിന്നാലെ രണ്ടുപേരും നടന്നു. പാടത്തു നിന്നും പറമ്പുകളില്‍ നിന്നും ആളുകള്‍ അവര്‍ പോകുന്നത് കണ്ടു. ആകാശത്തോളം ഉയരുമുള്ള രണ്ടുപേര്‍. കാരിരുമ്പിന്റെ കരുത്തുള്ള രണ്ടുപേര്‍. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കോടിലോനോട് നേരിട്ടെതിരിടാന്‍ ധൈര്യം ഇല്ലാഞ്ഞിറ്റാ കോടതീല് പോയത്.&amp;amp;rdquo; ആളുകള്‍ അടക്കം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കോടിലൊനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വയസ്സന്‍ മജിസ്ടേട്ട് ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുറ്റം ചെയ്തതാണോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാര്യസ്ഥന്‍ പറഞ്ഞിറ്റ് അവരെന്നെ തല്ലാന്‍വന്നു. അപ്പോ അവരെ ഞാന്‍ തച്ചത് നേരാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മൂന്നുമാസത്തേക്ക് തടവ്-&lt;br /&gt;
&lt;br /&gt;
വിധി പ്രസ്താവിച്ചു തീര്‍ന്നപ്പോള്‍ വണ്ണത്താന്‍ രാമന്‍ വരാന്തയില്‍ നിന്ന് കോടതിയിലേക്ക് ചാടിക്കയറി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാരോന്തനെ കൊന്നേയ്ന് നായനാറേം ശിക്ഷിക്ക്. നെയമം എല്ലാരിക്കും ബാധകമല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാള്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി. അങ്ങനെ കോടതി നടപടികള്‍ തടസ്സപ്പെട്ടു. നടപടികള്‍ തടസ്സപ്പെടുത്തിയതിന് വണ്ണത്താന്‍ രാമന് ഒരു മാസം തടവുശിക്ഷ വിധിക്കപ്പെട്ടു. രണ്ടുപേരെയും അന്നുതന്നെ കണ്ണൂര് ജയിലിലേയ്ക്ക് കൊണ്ടുപോയി.&lt;br /&gt;
{{***|3}}&lt;br /&gt;
നെല്ലിടുന്ന കളത്താലയുടെ ഇറയത്ത് ഒരു പായയില്‍ അയാളിരുന്നു. അവറോന്നന്‍ കുപ്പിയില്‍ ഗ്ലാസിലേയ്ക്ക് റാക്ക് പകര്‍ന്നു. ഗ്ലാസ് തീര്‍ത്തും കാലിയാക്കി. ചിറി തുടച്ച്, വിമ്മിട്ടപ്പെട്ടുകൊണ്ടു നായനാര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കത്തുന്ന സാധനം തന്നെ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ അതംഗീകരിച്ചു ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു ഗ്ലാസിലും കൂടി ഒഴിക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ നായനാര്‍ക്കും തനിക്കുംവേണ്ടി റാക്കുനിറച്ചു. നായനാര്‍ കിണ്ണത്തിലൂള്ള വരട്ടിയ മലാനിറച്ചിയില്‍ കൈവച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊര് സുഖംതന്നെ, ങ്ങ്ഹേ, ഏത്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചോദിക്കാന്ണ്ടാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ജീവിതംന്ന്ച്ചാതന്നെ ഒര് ലഹരിയാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒഴിക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ വീണ്ടും ഒഴിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എറച്ചി തീര്‍ന്നോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല. ഇവിടെയുണ്ട്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടുക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ഇറച്ചി നീക്കിവച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല മയിസ്രേട്ടാ അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സംശയ്ണ്ടാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശിക്ഷിച്ചുല്ലോ രണ്ടിനേം നന്നായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തോന്ന്യാസം എന്തെങ്കിലും പറയ്യ്വാ കാണിക്ക്വാ ചെയ്താല് പിടിച്ച് ജെയിലിടുന്നതാ നല്ലത്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കള്ളില്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ണ്ട്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇങ്ങെടുക്ക്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അധികാവ്‌വാ, ഇല്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ കള്ളെടുത്തു. സന്ധ്യയ്ക്കു ചെത്തിയിറക്കിയ മധുരക്കള്ള്. തേനിന്റെ സ്വാദ്. നായനാര്‍ക്ക് തലയ്ക്കുപിടിച്ചുതുടങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അവറോന്നാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഓ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ പോയിറ്റ് ഓന്റെ ഓളെ ഇങ്ങ് വിളിച്ചോണ്ട്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആരെ?&amp;amp;rsquo;&amp;lt;ref&amp;gt; *ആരുടെ എന്ന അര്‍ത്ഥത്തിലാണ് ഈ ചോദ്യം&amp;lt;/ref&amp;gt;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കോടിലോന്റെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ എണീറ്റ് ചൂട്ടുകത്തിച്ച് പുറപ്പെട്ടു.&lt;br /&gt;
&lt;br /&gt;
നായനാര്‍ കുടത്തില്‍ നിന്നും കള്ളൊഴിച്ചുകുടിച്ചും, ഇറച്ചിതിന്നും നേരം കഴിച്ചു കൂട്ടി.&lt;br /&gt;
&lt;br /&gt;
ചൂട്ടുവീശി നടക്കുന്ന കാര്യസ്ഥനില്‍ നിന്ന് തെല്ലകന്ന്, കൈകള്‍ കോര്‍ത്ത് മാറിടം മറച്ച് അവള്‍ നടന്നു. നായനാരുടെ കലങ്ങിച്ചുവന്ന് കണ്ണുകളിലേയ്ക്ക് കയറിച്ചെന്ന്, ഒരരികുപറ്റി നിന്നു.&lt;br /&gt;
{{***|3}}&lt;br /&gt;
ഒരു മാസം കഴിഞ്ഞ്, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടില്‍, വണ്ണത്താന്‍ രാമന്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. തോര്‍ത്തുമുണ്ട് മുറുക്കിയുടുത്ത് കുത്തനെ നടന്നു. വളരെ തിടുക്കമൊന്നും കാണിച്ചില്ല. അതിന്റെ കാര്യമില്ല. വഴിക്കുവെച്ച് പരിചയപ്പെട്ടവരോടൊപ്പം, ഷാപ്പുകളില്‍ കയറി വേണ്ടുവോളം കള്ളുകുടിച്ചു. മൂന്നാമത്തെ ദിവസം വൈകുന്നേരം ചെമ്മണ്ണുപുരണ്ട കാലടികളുമായി കുറ്റൂരിലെത്തി. നേരെ പോയത് കരിമ്പന്റെ ഷാപ്പിലേയ്ക്കാണ്. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചനെ ജയിലിന്ന് വിട്ട്വോ?&amp;amp;rsquo; കരിമ്പന്‍ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
രാമന്‍ തെളിഞ്ഞ് ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മള് ജെയില്‌‌ന്നല്ലാ. കേട്ടതല്ലേള്ളൂ. കുറുപ്പച്ചനല്ലേ പോയി കണ്ടത്., ചിരുകണ്ടന്‍ മേസ്ത്രി പറഞ്ഞു:  &amp;amp;lsquo;കുറുപ്പച്ചന് കള്ള് എന്റെ വക. എത്ര്യാ വേണ്ടെത് ന്നാച്ചാ കൊടുക്കിന്‍.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചിരുകണ്ടന്‍ മേസ്ത്രി ഒരു വീരപുരുഷനെയെന്നപോലെ കുറുപ്പച്ചനെ എതിരേറ്റു. കുറ്റൂരില്‍  നിന്നാദ്യമായി ജയിലില്‍ പോയി വരുന്നത് കുറുപ്പച്ചനാണ്.&lt;br /&gt;
&lt;br /&gt;
മുന്നില്‍ കള്ളു നിരന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചന് കൂട്ടാനെട്ക്കാന്‍ ആരെട്ക്ക്യാള്ളത്.&amp;amp;rsquo; മേസ്ത്രി ഷാപ്പിലുള്ളവരോടായി വിളിച്ചു ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മീന്‍ ചുട്ടത്ണ്ട്.&amp;amp;rsquo; കുഞ്ഞുമ്പു മൂസോറ് കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇങ്ങ് തരിന്‍&amp;amp;rsquo; മേസ്ത്രി അയാളുടെ അടുത്തേക്ക് നീങ്ങി. ഒരിലക്കീറില്‍ മീനെടുത്ത് കുറുപ്പച്ചന്റെ മുന്നില്‍ വെച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇതൊന്നും വേണ്ട മേസ്ത്രി.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒരു സന്തോഷല്ലേ കുറുപ്പച്ചാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മേസ്ത്രി നിര്‍ബന്ധിച്ചു.&lt;br /&gt;
&lt;br /&gt;
രണ്ടുപേരും ഒപ്പമിരുന്ന് കുടിച്ചു. കുടിക്കുന്നതിനിടയില്‍ മേസ്ത്രി ജയിലിലെ വിശേഷങ്ങളാരാഞ്ഞു. അവിടെ എങ്ങനെയൊക്കെയാണ്? എത്ര പോലിസുകാരുണ്ട്? വെള്ളക്കാരുണ്ടോ? തൂക്കുമരമെവിടെയാണ്? ചുറ്റോടുചുറ്റുമുള്ള മതിലിന് എത്ര ഉയരമുണ്ട്? ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മേസ്ത്രിക്കറിയണം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിനിക്കന്നെ ഒന്നങ്ങോട്ട് പോയിക്കൂടെ?&amp;amp;rsquo; കുഞ്ഞമ്പു മൂസോറ് ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പറയുംപോലെ. എല്ലാ കാര്യും അറിഞ്ഞിറ്റ് വെരാലോ.&amp;amp;rsquo; കരിമ്പന്‍ അതേറ്റുപിടിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അയ്ന് നമ്മളെ തലക്ക് വരച്ചിറ്റ്ണ്ടാ.&amp;amp;rsquo; മേസ്ത്രി പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു. &lt;br /&gt;
&lt;br /&gt;
കുറുപ്പച്ചനും മേസ്ത്രിയും ഷാപ്പില്‍ നിന്നിറങ്ങി. ആലി മമ്മതിന്റെ അങ്ങാടിയിലുള്ളവര്‍ കുറുപ്പച്ചനെ വിസ്മയപ്പെട്ട് നോക്കി. ജയില്‍കണ്ട്  മടങ്ങിവരുന്ന ആദ്യത്തെ കുറ്റൂര്‍ക്കാരനാണ്. അവര്‍ വിസ്മയപ്പെട്ടതില്‍ കാര്യമുണ്ട്.&lt;br /&gt;
&lt;br /&gt;
മഠത്തിലെ ഒരാന അവരെക്കടന്നുപോയി. ആനപ്പുറത്ത് ചാത്തുവുമുണ്ടായിരുന്നു. കുറുപ്പച്ചന്‍ ചാത്തുവിനോട് പറഞ്ഞു: &amp;amp;lsquo;ഞാന്‍ വന്നൂന്ന് ആടെ പറഞ്ഞേക്കിന്‍. കോടിലോന് സുഖാണെന്നും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചാത്തു ആനപ്പുറത്തിരുന്ന് കീഴോട്ടുനോക്കിയതല്ലാതെ ഒരക്ഷരവും ഉരിയാടിയില്ല.&lt;br /&gt;
&lt;br /&gt;
പാറക്കടവിലെത്തിയപ്പോള്‍ കുറുപ്പച്ചന്‍ കാവുതിയന്‍ രാമനെ&amp;lt;ref&amp;gt;പിന്നോക്ക ജാതിക്കാരുടെ ക്ഷുരകന്‍ &amp;lt;/ref&amp;gt;കണ്ടുമുട്ടി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചന്റെ താടീം മുടീം വളര്‍ന്നിറ്റ്ണ്ടല്ലോ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ന്നാല് ഈടത്തന്നെ ഇര്ന്ന് കളയാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അയാള്‍ മരുതിന്റെ ചോട്ടില്‍ ഇരുന്നു. രാമന്‍ പെട്ടിതുറന്ന് കത്തിയും കല്ലും കത്രികയും പുറത്തെടുത്തു.&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇനി കുടുമ വേണ്ട.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ആ തീരുമാനം ഇടിത്തീപോലെ രാമന്റെ കാതുകളില്‍ പതിച്ചു. ഇതെന്താണ് കേള്‍ക്കുന്നത്? കുടുമ വേണ്ടന്നോ? രാമന്റെ കണ്ണു തള്ളിപ്പോയി. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ?&amp;amp;rsquo;&lt;br /&gt;
രാമന്‍ വിക്കിവിക്കി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നുല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാന്‍ പറഞ്ഞതു കേട്ടില്ലേ?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;ഓ.&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;പിന്നെന്ത്യാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാങ്ങക്ക് പേട്യാവ്ന്നല്ലോ കുറുപ്പച്ചാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തിനാ പേടിക്ക്ന്ന്?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;നിങ്ങക്കറീല്ലേ എന്തിന്യാന്ന്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ പറഞ്ഞിരിക്കുന്നത് നിസ്സാരസംഗതിയല്ല.എത്രയോ കാലമായി തുടരുന്ന ഒരു പതിവ് തെറ്റിക്കാനാണ് പുറപ്പാട്. എന്നും താണ ജാതിക്കാര്‍ക്ക് കുടുമയുണ്ടായിരുന്നു അവരുടെ ക്ഷുരകനെന്ന നിലയ്ക്ക്, രാമനെന്നും നിരവധി കുടുമകളെ സ്പര്‍ശിച്ചിരുന്നു. നാവുതിയന്‍ അപ്പുവിന് കുടുമകളെ തൊടേണ്ടതില്ല. കുടുമ ഉച്ചനീചത്വങ്ങളുടെ ഒരു ചിഹ്നമായി നിലനില്‍ക്കുന്നു. അത് ലംഘിക്കുകയോ? രാമന്‍ ഭയന്നു. എന്റെ മുത്തപ്പാ. വരുംവരായ്കകളെക്കുറിച്ചോര്‍ത്തപ്പോള്‍ രാമന്റെ മുഖം വിളറി വികൃതമായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചാ. നിങ്ങ അറിഞ്ഞോണ്ട് എന്നെ കൊലയ്ക്ക് കൊടുക്കല്ലെ.&amp;amp;rsquo; രാമന്‍ തൊഴുത്, കരയുന്നതുപോലെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ ചൂടായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാന്‍ പറഞ്ഞതുപോലെ കേട്ടില്ലെങ്ക്‌ല്  എന്റെ വിധം മാറും. ങ്ങ്ഹാ,എട്ക്ക് കത്തിര്യ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രാമന്‍ ഭയപ്പാടോടെ കത്രികയെടുത്തു. കത്രിക കൈയില്‍ക്കിടന്ന് വിറച്ചു. കുണ്ടോര്‍ ചാമുണ്ഡി, ഭഗവതി,പിന്നെ അമാന്തിച്ചില്ല. &lt;br /&gt;
{{***|3}}&lt;br /&gt;
അതുവഴി വന്ന കാറ്റ് നാട്ടിടങ്ങളില്‍ പറഞ്ഞു നടന്നു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുറുപ്പച്ചന്‍ കുടുമ മുറിച്ചു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ആ വാര്‍ത്ത നായനാരുടെ ചെവിയിലുമെത്തി. അവനത്രയ്ക്കായോ എന്നൊരു ചോദ്യത്തോടെ അയാള്‍ എണീറ്റുനിന്നു.&lt;br /&gt;
&lt;br /&gt;
നാട്ടുവഴിയില്‍:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഏട്യാ കുറുപ്പച്ചന്‍ പോന്ന്? ചിണ്ടന്‍ ചോദിച്ചു.&lt;br /&gt;
&amp;amp;lsquo;ഏടത്തേക്കായാ നിനിക്കെന്താ?&amp;amp;rsquo;&lt;br /&gt;
ചിണ്ടന് താന്‍ അപമാനിക്കപ്പെട്ടുവെന്ന് തോന്നലുണ്ടായി. എങ്കിലുമത് പുറത്തുകാട്ടിയില്ല. ഉള്ളിലൊതുക്കി.&lt;br /&gt;
&lt;br /&gt;
കുറുപ്പച്ചന്‍ പുറം തെങ്ങിലുരച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിങ്ങള നായനാറ് പൂവാന്‍ പറഞ്ഞിന്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആട്യെന്താ അടിയന്തിരംണ്ടാ?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;അതൊന്നും എനിക്കറീല്ല. നിങ്ങള വിളിക്ക്ന്നുണ്ട് നായനാറ്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിനിക്കല്ലെ നായനാര്, പോടാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രാമന്‍ പുറം തെങ്ങിലുരച്ച്, ചൊറിച്ചില്‍ തീര്‍ത്തു, കല്ലമ്പിള്ളിയുടെ നേര്‍ക്ക് നടന്നു. ചിണ്ടന്‍ ശരം വിട്ടമാതിരി മഠത്തിലേയ്ക്ക് പാഞ്ഞു.&lt;br /&gt;
&lt;br /&gt;
നായനാര്‍ ചാരുകസേരയിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു. വാതില്പടിയില്‍, പിച്ചളത്തകിടില്‍, ദേവനാഗരി ലിപിയില്‍ എഴുതിവെച്ചിട്ടുണ്ട്: &lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:&amp;amp;lsquo;സര്‍വ്വം പരവശം ദുഃഖം &lt;br /&gt;
:സര്‍വ്വമാത്മവശം സുഖം&amp;amp;rsquo;&lt;br /&gt;
:::::മനുസ്മൃതി&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
നടുവിലെ മാളികയിലും കളത്താലയിലും നടപ്പുറയിലും വിശാലമായ പറമ്പിലും കൂലിക്കാര്‍ പണിയെടുത്തു. നാലുപാടുനിന്നും അദ്ധ്വാനത്തിന്റെ താളമുയര്‍ന്നു.&lt;br /&gt;
&lt;br /&gt;
ചിണ്ടന്‍ കിതച്ചുപാഞ്ഞ് തിരുമുന്നിലെത്തി. മറ്റാരും കേള്‍ക്കാതിരിക്കാന്‍ തൊട്ടുമുന്നില്‍ ചെന്നുനിന്ന് ഉണര്‍ത്തിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഓന്‍ വെരാന്‍ കൂട്ടാക്ക്ന്നില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പിന്നെ ചിണ്ടനെ കാണുന്നത് നിലത്താണ്. &lt;br /&gt;
----&lt;br /&gt;
{{reflist}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19090</id>
		<title>ഉപരോധം-ഒന്ന്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19090"/>
		<updated>2020-02-17T05:16:10Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==ഒന്ന്==&lt;br /&gt;
[[File:Uparodham-01.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഹോയ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാള്‍ നീട്ടി ഒച്ചയെടുത്തു.&lt;br /&gt;
&lt;br /&gt;
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.&lt;br /&gt;
&lt;br /&gt;
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോ കാക്കേ,&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല കാക്കകളുടെ നേര്‍ക്ക് കൈവീശി. ഒരുകൈ തലയിലുള്ള മണിക്കുടുക്കയിലിരുന്നു.&lt;br /&gt;
&lt;br /&gt;
അവളെക്കണ്ട് തോട്ടിറമ്പിലെ കൊക്കുകള്‍ തപസ്സില്‍നിന്നിളകി. അവളുടെ കാലൊച്ചകേട്ട് കുഞ്ഞുതവളകള്‍ വരമ്പില്‍ നിന്നെടുത്തുചാടി. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എട്ടാ,&amp;amp;rdquo; അവള്‍ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ തിരിഞ്ഞുനോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയിന്നു നേരത്തെയാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല ചിരിച്ചു. &lt;br /&gt;
&lt;br /&gt;
അവള്‍ കുടുക്ക വരമ്പത്തിറക്കിവെച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ ഞേങ്ങോലുവിട്ട്, എരുതുകളോട് അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞ് വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തില്‍ കൈ കഴുകി. മുഖത്തെ വിയര്‍പ്പു തുടച്ചു. &lt;br /&gt;
&lt;br /&gt;
അയാള്‍ വരമ്പിലിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ കുടിച്ചോ?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;ങ്ങ്ഹാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ങ്ങുഹും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എട്ടന്‍ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു. &lt;br /&gt;
&lt;br /&gt;
ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളില്‍ തിളങ്ങി. ചെറിയ കുഞ്ഞായിരുന്നപ്പോള്‍ ഏട്ടന്റെ ചുമലിലിരുന്ന് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നത് ഓര്‍മ്മയിലെത്തി.&lt;br /&gt;
&lt;br /&gt;
വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നന്‍ ചന്തുനമ്പ്യാര്‍ കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരമ്പ്ന്ന് എണീക്ക്ടാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ഗാംഭീര്യത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ രാമന്‍ നോവിക്കപ്പെട്ട പൊലെ അയാളെയൊന്ന് നോക്കി.&lt;br /&gt;
&lt;br /&gt;
എന്നിട്ട് പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേറെ വഴിയില്ലേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ മുന്നോട്ടാഞ്ഞുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ നീ പറഞ്ഞത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ അതു കേട്ടതായി ഭാവിച്ചില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിന്റെ കുറുമ്പ് കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ തിരിഞ്ഞ് പുലയരോട് കല്പിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പിടിച്ച് മാറ്റ്ടാ ഇവനെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്‍ ചെളിയിലിറങ്ങി നടന്ന് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ കാര്യസ്ഥന്‍ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവന്‍ കോടിലൊന്റെ കൈക്കരുത്ത് മനസ്സില്‍ ആലോചിച്ച്, തെല്ലുനേരം സംശയിച്ചു നിന്നു.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്‍ കയര്‍ത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.&lt;br /&gt;
&lt;br /&gt;
ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണു ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു. &lt;br /&gt;
&lt;br /&gt;
വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.&lt;br /&gt;
&lt;br /&gt;
വീട്ടില്‍ വന്നു കയറിയപാടേ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;രാമന്‍ വന്ന്വോ, എട്ടീ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇല്ല. നീ അറിഞ്ഞ്വോ?&amp;amp;rsquo; കുഞ്ഞങ്ങ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അറിഞ്ഞു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളു ഇറയത്ത് കുന്തിച്ചിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇങ്ങന്യെര് അവിവേകം ഇവന്‍ കാട്ടാമ്പാട്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനെന്ത്ന്നാ പറയേണ്ടത്.&amp;amp;rsquo; പാട്ടി പറഞ്ഞു: &amp;amp;lsquo;ആപത്ത് വലിച്ച് വെക്ക്വല്ലേ ഓന്‍ ചെയ്യ്ന്ന്. വേണോ ഇത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;തടീം തെറും&amp;amp;rsquo;ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം&amp;lt;ref&amp;gt;തെറം-ബലം, ഒരം-ധിക്കാരം &amp;lt;/ref&amp;gt;കളിക്കല്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളുവിന് അനിയനോടു് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എട്ടനതാ വെര്ന്ന്ണ്ട്.&amp;amp;rsquo; ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.  &lt;br /&gt;
&lt;br /&gt;
കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ള പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴതിനുള്ളിൽ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ- &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരട്ടെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കരുതി നടക്കണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മളും മന്ഷ്യരന്നെല്ലേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്റെ ആ പറച്ചില്‍ അന്തരീക്ഷത്തിന് കനംകൂട്ടി. അവര്‍ പിന്നീടൊന്നും പറഞ്ഞില്ല. കോടിലോന്‍ എരുതുകളോട് നേരെ നടക്കാന്‍ ഒച്ചയിട്ടു. കൂവപ്പക്കുന്നില്‍ നിന്ന് കാറ്റ് കിഴക്കോട്ട് വീശി. കോടിലോന്‍ മൂരികളെയും തെളിച്ച് അവയ്ക്ക് വെള്ളം കൊടുക്കാന്‍ പറഞ്ഞൂ. വല്ലത്തിലേയ്ക്ക് വൈക്കോല്‍ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി വേറൊന്നുടുത്തു.&lt;br /&gt;
&lt;br /&gt;
കണ്ണനെ കഞ്ഞിക്ക് ക്ഷണിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണ്ട, ഞാന്‍ വീട്ടിലേക്ക് പോവ്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെന്ത്ന്നാ, നിനക്ക് ഈട്ന്ന് കുടിച്ചൂടാ?&amp;amp;rsquo; പാട്ടി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുടിച്ചൂടാന്നൊന്നും ഇല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ന്നാല് വന്നിരിക്ക്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഓരോ തെരിയയെടുത്തുവെച്ച് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളില്‍ കഞ്ഞി വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളില്‍ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളില്‍ ചെമ്മീനിട്ടുവെച്ച വാഴക്കായയും.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊളീശ്യം നന്നായിറ്റ്ണ്ട്.&amp;amp;rsquo; കണ്ണന്‍ പറഞ്ഞു. &amp;amp;lsquo;ഇല്ലേ&amp;amp;rsquo;. രാമന്റെ മൂഖത്തേക്കു നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണന്‍ ചോദിച്ചതു കേട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നാ ആലോയിക്ക്ന്ന്?&amp;amp;rsquo; കണ്ണന്‍ തിരക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നൂല്ല&amp;amp;rsquo;. അയാള്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ച് പാട്ടിയും കുഞ്ഞേങ്ങയും കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ട് ചുവരുചാരിയിരുന്നു.&lt;br /&gt;
&lt;br /&gt;
സന്ധ്യ. കാനായിയില്‍ നിന്ന് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചല്‍ നീങ്ങുകയാണ്. മഞ്ചല്‍ക്കാര്‍ കിതപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് താളത്തില്‍ മൂളിക്കൊണ്ടിരുന്നു. അവരുടെ ദേഹങ്ങള്‍ വിയര്‍ത്തിട്ടുണ്ട്. മുഖങ്ങളില്‍ ക്ഷീണത്തിന്റെ നിഴല്‍പ്പാടുകള്‍ വ്യക്തമായി കാണാം. കൂറ്റിക്കാടുകളും മേടുകളും കടന്ന് നീളുന്ന ചെമ്മണ്‍ പാതയില്‍ ഇലകള്‍ വാടിക്കിടക്കുന്നു. പാതയിലേയ്ക്ക് അതിക്രമിച്ചു വളര്‍ന്ന പൊന്തകള്‍ തലേന്ന് വെട്ടിനീക്കിയതാണ്. മഞ്ചലിന് കടന്നുപോകാന്‍വേണ്ടി വഴികള്‍ വെടിപ്പാക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണ്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
മഞ്ചലിനകത്തിരിക്കുന്നത് കുറ്റൂര്‍ മഠത്തിലെ കൃഷ്ണന്‍ നായനാരാണ്. നീളം കുറഞ്ഞ് തടിച്ച ശരീരപ്രകൃതി. കയ്യില്‍ പൊന്‍വളയും നെറ്റിയില്‍ ചന്ദനക്കുറിയുമുണ്ട്. കസവുവേഷ്ടി പുതച്ച് പാതിമയക്കത്തില്‍ ചാരിയിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്മാരില്‍ ഒരാളായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാര്‍ മഞ്ചലിന്റെ പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ട്  നടക്കുന്നു. ഇടയ്ക്ക് മഞ്ചല്‍ക്കാരെ ശകാരിക്കുന്നുണ്ട്. അതു കേള്‍ക്കെ കുത്തേറ്റപൊലെ പുളഞ്ഞ് മഞ്ചല്‍ക്കാര്‍ കാല്‍വെപ്പുകള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
പൊടുന്നനെ മഞ്ചല്‍ നിര്‍ത്താനുള്ള ആജ്ഞയുണ്ടായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ എന്താ&amp;amp;rsquo; എന്നു ചോദിച്ചുകൊണ്ട് കോരന്‍ നമ്പ്യാര്‍ നായനാരെ സമീപിച്ചു.&lt;br /&gt;
&lt;br /&gt;
നായനാര്‍ നേരെയിരുന്ന്, പ്രസന്നത കളിയാടുന്ന മൂഖഭാവത്തോടെ പുറത്തേയ്ക്ക്, ഒരു പുല്‍പ്പുരയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് ശൃംഗാരരസം തുടിച്ചു. ഒരിളം ചിരിയോടെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതുണ്ടല്ലോ, കാരോന്തന്‍ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്ന് കല്യാണം കയിച്ച് കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണ് പേര്.,&lt;br /&gt;
&lt;br /&gt;
അവള്‍ മഞ്ചല്‍ നില്‍ക്കുന്നതുകണ്ട് ഭയന്ന്, ചൂല് മുറ്റത്തിട്ട് ഓടിപ്പോക്കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആങ്ങ്ഹാ, എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.&amp;amp;rsquo; നായനാര്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല്‍ അങ്ങോട്ടെടക്ക്.&amp;amp;rsquo; കാര്യസ്ഥന്‍ മഞ്ചല്‍ക്കാരോട് കല്പിച്ചു.&lt;br /&gt;
&lt;br /&gt;
മുറ്റത്ത് മഞ്ചല്‍ വന്നുനിന്നപ്പോള്‍ കുടിയിലുള്ളവര്‍ ഭയചകിതയായി. കണ്ണൂകള്‍ ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികള്‍ പകച്ച് കണ്ടുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എവിടെ ആ പെണ്ണ്?&amp;amp;rsquo; നായനാര്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മറൂപടിയില്ല. ഒരു തേങ്ങലുയര്‍ന്നു കേട്ടു.&lt;br /&gt;
&lt;br /&gt;
മഞ്ചല്‍ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയില്‍നിന്നെണീറ്റില്ല. പുടവ നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്ട് അവള്‍ കിടന്നു. കണ്‍പോളകളിലെ കരിമഷി കണ്ണുനീരില്‍ കലര്‍ന്ന് കവിളിലങ്ങിങ്ങ് പരന്നിരുന്നു. നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞ് ചിതറിയിരുന്നു. മെയ്യിലെ മുറിവുകള്‍ നീറി, അവളുടെ എങ്ങലടികള്‍ കേട്ട് സമാധാനിപ്പിക്കാന്‍ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി തുറന്നുകിടക്കുന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ അവര്‍ക്ക് മകന്റെ ഭാര്യയെ കാണാം. നായനാര്‍ കടന്നുപിടിച്ചപ്പോള്‍ അവള്‍ മുളചീന്തുംമട്ടില്‍ നിലവിളിച്ചു. മല്‍പ്പിടുത്തത്തിന്റെ ശബ്ദങ്ങള്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. മഞ്ചല്‍ക്കാര്‍ തങ്ങളൊന്നും കേള്‍ക്കുന്നില്ലെന്ന ഭാവത്തില്‍ നിസ്സംഗരായി നിന്നു. കുട്ടികള്‍ വിമ്മിക്കരഞ്ഞു. കാരോന്തന്‍ എവിടെ നിന്നോ വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല് വന്നിന്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കാരോന്തനൊന്ന് നടുങ്ങി.&lt;br /&gt;
&lt;br /&gt;
താടിക്കു കൈകൊടുത്ത്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു മരണത്തെ തുടര്‍ന്നെന്നപോലെ, ഒരു ചിത്രത്തില്‍ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നത് കാരോന്തന്‍ കണ്ടു.&lt;br /&gt;
&lt;br /&gt;
ഓടി അകത്തേക്ക് ചെന്നു. അരണ്ട വെളിച്ചത്തില്‍ മീനാക്ഷി കിടക്കുന്നതുകണ്ടു. അവള്‍ അവന്റെ കാലുകള്‍ കെട്ടിപിടിച്ച് കരഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കു മനസ്സിലായി.&amp;amp;rsquo; കാരോന്തന്‍ പറഞ്ഞു: &amp;amp;lsquo;കരയേണ്ട&amp;amp;rsquo; അവന്റെ തൊണ്ടയിടറി. &lt;br /&gt;
----&lt;br /&gt;
{{reflist}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19089</id>
		<title>ഉപരോധം-ഒന്ന്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19089"/>
		<updated>2020-02-17T03:31:27Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==ഒന്ന്==&lt;br /&gt;
[[File:Uparodham-01.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഹോയ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാള്‍ നീട്ടി ഒച്ചയെടുത്തു.&lt;br /&gt;
&lt;br /&gt;
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.&lt;br /&gt;
&lt;br /&gt;
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോ കാക്കേ,&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല കാക്കകളുടെ നേര്‍ക്ക് കൈവീശി. ഒരുകൈ തലയിലുള്ള മണിക്കുടുക്കയിലിരുന്നു.&lt;br /&gt;
&lt;br /&gt;
അവളെക്കണ്ട് തോട്ടിറമ്പിലെ കൊക്കുകള്‍ തപസ്സില്‍നിന്നിളകി. അവളുടെ കാലൊച്ചകേട്ട് കുഞ്ഞുതവളകള്‍ വരമ്പില്‍ നിന്നെടുത്തുചാടി. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എട്ടാ,&amp;amp;rdquo; അവള്‍ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ തിരിഞ്ഞുനോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയിന്നു നേരത്തെയാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല ചിരിച്ചു. &lt;br /&gt;
&lt;br /&gt;
അവള്‍ കുടുക്ക വരമ്പത്തിറക്കിവെച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ ഞേങ്ങോലുവിട്ട്, എരുതുകളോട് അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞ് വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തില്‍ കൈ കഴുകി. മുഖത്തെ വിയര്‍പ്പു തുടച്ചു. &lt;br /&gt;
&lt;br /&gt;
അയാള്‍ വരമ്പിലിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ കുടിച്ചോ?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;ങ്ങ്ഹാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ങ്ങുഹും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എട്ടന്‍ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു. &lt;br /&gt;
&lt;br /&gt;
ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളില്‍ തിളങ്ങി. ചെറിയ കുഞ്ഞായിരുന്നപ്പോള്‍ ഏട്ടന്റെ ചുമലിലിരുന്ന് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നത് ഓര്‍മ്മയിലെത്തി.&lt;br /&gt;
&lt;br /&gt;
വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നന്‍ ചന്തുനമ്പ്യാര്‍ കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരമ്പ്ന്ന് എണീക്ക്ടാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ഗാംഭീര്യത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ രാമന്‍ നോവിക്കപ്പെട്ട പൊലെ അയാളെയൊന്ന് നോക്കി.&lt;br /&gt;
&lt;br /&gt;
എന്നിട്ട് പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേറെ വഴിയില്ലേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ മുന്നോട്ടാഞ്ഞുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ നീ പറഞ്ഞത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ അതു കേട്ടതായി ഭാവിച്ചില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിന്റെ കുറുമ്പ് കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ തിരിഞ്ഞ് പുലയരോട് കല്പിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പിടിച്ച് മാറ്റ്ടാ ഇവനെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്‍ ചെളിയിലിറങ്ങി നടന്ന് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ കാര്യസ്ഥന്‍ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവന്‍ കോടിലൊന്റെ കൈക്കരുത്ത് മനസ്സില്‍ ആലോചിച്ച്, തെല്ലുനേരം സംശയിച്ചു നിന്നു.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്‍ കയര്‍ത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.&lt;br /&gt;
&lt;br /&gt;
ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണ് &lt;br /&gt;
&lt;br /&gt;
ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു. &lt;br /&gt;
&lt;br /&gt;
വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.&lt;br /&gt;
&lt;br /&gt;
വീട്ടില്‍ വന്നു കയറിയപാടേ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;രാമന്‍ വന്ന്വോ, എട്ടീ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇല്ല. നീ അറിഞ്ഞ്വോ?&amp;amp;rsquo; കുഞ്ഞങ്ങ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അറിഞ്ഞു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളു ഇറയത്ത് കുന്തിച്ചിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇങ്ങന്യെര് അവിവേകം ഇവന്‍ കാട്ടാമ്പാട്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനെന്ത്ന്നാ പറയേണ്ടത്.&amp;amp;rsquo; പാട്ടി പറഞ്ഞു: &amp;amp;lsquo;ആപത്ത് വലിച്ച് വെക്ക്വല്ലേ ഓന്‍ ചെയ്യ്ന്ന്. വേണോ ഇത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;തടീം തെറും&amp;amp;rsquo;ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം&amp;lt;ref&amp;gt;തെറം-ബലം, ഒരം-ധിക്കാരം &amp;lt;/ref&amp;gt;കളിക്കല്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളുവിന് അനിനയോട് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എട്ടനതാ വെര്ന്ന്ണ്ട്.&amp;amp;rsquo; ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.  &lt;br /&gt;
&lt;br /&gt;
കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ല പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴിതിനുള്ളില്‍ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ- &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരട്ടെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കരുതി നടക്കണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മളും മന്ഷ്യരന്നെല്ലേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്റെ ആ പറച്ചില്‍ അന്തരീക്ഷത്തിന് കനംകൂട്ടി. അവര്‍ പിന്നീടൊന്നും പറഞ്ഞില്ല. കോടിലോന്‍ എരുതുകളോട് നേരെ നടക്കാന്‍ ഒച്ചയിട്ടു. കൂവപ്പക്കുന്നില്‍ നിന്ന് കാറ്റ് കിഴക്കോട്ട് വീശി. കോടിലോന്‍ മൂരികളെയും തെളിച്ച് അവയ്ക്ക് വെള്ളം കൊടുക്കാന്‍ പറഞ്ഞൂ. വല്ലത്തിലേയ്ക്ക് വൈക്കോല്‍ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി വേറൊന്നുടുത്തു.&lt;br /&gt;
&lt;br /&gt;
കണ്ണനെ കഞ്ഞിക്ക് ക്ഷണിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണ്ട, ഞാന്‍ വീട്ടിലേക്ക് പോവ്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെന്ത്ന്നാ, നിനക്ക് ഈട്ന്ന് കുടിച്ചൂടാ?&amp;amp;rsquo; പാട്ടി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുടിച്ചൂടാന്നൊന്നും ഇല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ന്നാല് വന്നിരിക്ക്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഓരോ തെരിയയെടുത്തുവെച്ച് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളില്‍ കഞ്ഞി വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളില്‍ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളില്‍ ചെമ്മീനിട്ടുവെച്ച വാഴക്കായയും.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊളീശ്യം നന്നായിറ്റ്ണ്ട്.&amp;amp;rsquo; കണ്ണന്‍ പറഞ്ഞു. &amp;amp;lsquo;ഇല്ലേ&amp;amp;rsquo;. രാമന്റെ മൂഖത്തേക്കു നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണന്‍ ചോദിച്ചതു കേട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നാ ആലോയിക്ക്ന്ന്?&amp;amp;rsquo; കണ്ണന്‍ തിരക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നൂല്ല&amp;amp;rsquo;. അയാള്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ച് പാട്ടിയും കുഞ്ഞേങ്ങയും കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ട് ചുവരുചാരിയിരുന്നു.&lt;br /&gt;
&lt;br /&gt;
സന്ധ്യ. കാനായിയില്‍ നിന്ന് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചല്‍ നീങ്ങുകയാണ്. മഞ്ചല്‍ക്കാര്‍ കിതപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് താളത്തില്‍ മൂളിക്കൊണ്ടിരുന്നു. അവരുടെ ദേഹങ്ങള്‍ വിയര്‍ത്തിട്ടുണ്ട്. മുഖങ്ങളില്‍ ക്ഷീണത്തിന്റെ നിഴല്‍പ്പാടുകള്‍ വ്യക്തമായി കാണാം. കൂറ്റിക്കാടുകളും മേടുകളും കടന്ന് നീളുന്ന ചെമ്മണ്‍ പാതയില്‍ ഇലകള്‍ വാടിക്കിടക്കുന്നു. പാതയിലേയ്ക്ക് അതിക്രമിച്ചു വളര്‍ന്ന പൊന്തകള്‍ തലേന്ന് വെട്ടിനീക്കിയതാണ്. മഞ്ചലിന് കടന്നുപോകാന്‍വേണ്ടി വഴികള്‍ വെടിപ്പാക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണ്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
മഞ്ചലിനകത്തിരിക്കുന്നത് കുറ്റൂര്‍ മഠത്തിലെ കൃഷ്ണന്‍ നായനാരാണ്. നീളം കുറഞ്ഞ് തടിച്ച ശരീരപ്രകൃതി. കയ്യില്‍ പൊന്‍വളയും നെറ്റിയില്‍ ചന്ദനക്കുറിയുമുണ്ട്. കസവുവേഷ്ടി പുതച്ച് പാതിമയക്കത്തില്‍ ചാരിയിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്മാരില്‍ ഒരാളായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാര്‍ മഞ്ചലിന്റെ പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ട്  നടക്കുന്നു. ഇടയ്ക്ക് മഞ്ചല്‍ക്കാരെ ശകാരിക്കുന്നുണ്ട്. അതു കേള്‍ക്കെ കുത്തേറ്റപൊലെ പുളഞ്ഞ് മഞ്ചല്‍ക്കാര്‍ കാല്‍വെപ്പുകള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
പൊടുന്നനെ മഞ്ചല്‍ നിര്‍ത്താനുള്ള ആജ്ഞയുണ്ടായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ എന്താ&amp;amp;rsquo; എന്നു ചോദിച്ചുകൊണ്ട് കോരന്‍ നമ്പ്യാര്‍ നായനാരെ സമീപിച്ചു.&lt;br /&gt;
&lt;br /&gt;
നായനാര്‍ നേരെയിരുന്ന്, പ്രസന്നത കളിയാടുന്ന മൂഖഭാവത്തോടെ പുറത്തേയ്ക്ക്, ഒരു പുല്‍പ്പുരയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് ശൃംഗാരരസം തുടിച്ചു. ഒരിളം ചിരിയോടെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതുണ്ടല്ലോ, കാരോന്തന്‍ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്ന് കല്യാണം കയിച്ച് കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണ് പേര്.,&lt;br /&gt;
&lt;br /&gt;
അവള്‍ മഞ്ചല്‍ നില്‍ക്കുന്നതുകണ്ട് ഭയന്ന്, ചൂല് മുറ്റത്തിട്ട് ഓടിപ്പോക്കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആങ്ങ്ഹാ, എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.&amp;amp;rsquo; നായനാര്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല്‍ അങ്ങോട്ടെടക്ക്.&amp;amp;rsquo; കാര്യസ്ഥന്‍ മഞ്ചല്‍ക്കാരോട് കല്പിച്ചു.&lt;br /&gt;
&lt;br /&gt;
മുറ്റത്ത് മഞ്ചല്‍ വന്നുനിന്നപ്പോള്‍ കുടിയിലുള്ളവര്‍ ഭയചകിതയായി. കണ്ണൂകള്‍ ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികള്‍ പകച്ച് കണ്ടുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എവിടെ ആ പെണ്ണ്?&amp;amp;rsquo; നായനാര്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മറൂപടിയില്ല. ഒരു തേങ്ങലുയര്‍ന്നു കേട്ടു.&lt;br /&gt;
&lt;br /&gt;
മഞ്ചല്‍ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയില്‍നിന്നെണീറ്റില്ല. പുടവ നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്ട് അവള്‍ കിടന്നു. കണ്‍പോളകളിലെ കരിമഷി കണ്ണുനീരില്‍ കലര്‍ന്ന് കവിളിലങ്ങിങ്ങ് പരന്നിരുന്നു. നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞ് ചിതറിയിരുന്നു. മെയ്യിലെ മുറിവുകള്‍ നീറി, അവളുടെ എങ്ങലടികള്‍ കേട്ട് സമാധാനിപ്പിക്കാന്‍ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി തുറന്നുകിടക്കുന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ അവര്‍ക്ക് മകന്റെ ഭാര്യയെ കാണാം. നായനാര്‍ കടന്നുപിടിച്ചപ്പോള്‍ അവള്‍ മുളചീന്തുംമട്ടില്‍ നിലവിളിച്ചു. മല്‍പ്പിടുത്തത്തിന്റെ ശബ്ദങ്ങള്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. മഞ്ചല്‍ക്കാര്‍ തങ്ങളൊന്നും കേള്‍ക്കുന്നില്ലെന്ന ഭാവത്തില്‍ നിസ്സംഗരായി നിന്നു. കുട്ടികള്‍ വിമ്മിക്കരഞ്ഞു. കാരോന്തന്‍ എവിടെ നിന്നോ വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല് വന്നിന്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കാരോന്തനൊന്ന് നടുങ്ങി.&lt;br /&gt;
&lt;br /&gt;
താടിക്കു കൈകൊടുത്ത്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു മരണത്തെ തുടര്‍ന്നെന്നപോലെ, ഒരു ചിത്രത്തില്‍ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നത് കാരോന്തന്‍ കണ്ടു.&lt;br /&gt;
&lt;br /&gt;
ഓടി അകത്തേക്ക് ചെന്നു. അരണ്ട വെളിച്ചത്തില്‍ മീനാക്ഷി കിടക്കുന്നതുകണ്ടു. അവള്‍ അവന്റെ കാലുകള്‍ കെട്ടിപിടിച്ച് കരഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കു മനസ്സിലായി.&amp;amp;rsquo; കാരോന്തന്‍ പറഞ്ഞു: &amp;amp;lsquo;കരയേണ്ട&amp;amp;rsquo; അവന്റെ തൊണ്ടയിടറി. &lt;br /&gt;
----&lt;br /&gt;
{{reflist}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19088</id>
		<title>ഉപരോധം-ഒന്ന്</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%89%E0%B4%AA%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=19088"/>
		<updated>2020-02-17T03:15:32Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==ഒന്ന്==&lt;br /&gt;
[[File:Uparodham-01.png|center|x500px|ചിത്രീകരണം : സി.എൻ.കരുണാകരൻ]]&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഹോയ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാള്‍ നീട്ടി ഒച്ചയെടുത്തു.&lt;br /&gt;
&lt;br /&gt;
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.&lt;br /&gt;
&lt;br /&gt;
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോ കാക്കേ,&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല കാക്കകളുടെ നേര്‍ക്ക് കൈവീശി. ഒരുകൈ തലയിലുള്ള മണികുടുക്കയിലിരുന്നു.&lt;br /&gt;
&lt;br /&gt;
അവളെക്കണ്ട് തോട്ടിറമ്പിലെ കൊക്കുകള്‍ തപസ്സില്‍നിന്നിളകി. അവളുടെ കാലൊച്ചകേട്ട് കുഞ്ഞുതവളകള്‍ വരമ്പില്‍ നിന്നെടുത്തുചാടി. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എട്ടാ,&amp;amp;rdquo; അവള്‍ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ തിരിഞ്ഞുനോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയിന്നു നേരത്തെയാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ചീല ചിരിച്ചു. &lt;br /&gt;
&lt;br /&gt;
അവള്‍ കുടുക്ക വരമ്പത്തിറക്കിവെച്ചു.&lt;br /&gt;
&lt;br /&gt;
അയാള്‍ ഞേങ്ങോലുവിട്ട്, എരുതുകളോട് അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞ് വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തില്‍ കൈ കഴുകി. മുഖത്തെ വിയര്‍പ്പു തുടച്ചു. &lt;br /&gt;
&lt;br /&gt;
അയാള്‍ വരമ്പിലിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ കുടിച്ചോ?&amp;amp;rsquo;&lt;br /&gt;
&amp;amp;lsquo;ങ്ങ്ഹാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ങ്ങുഹും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എട്ടന്‍ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു. &lt;br /&gt;
&lt;br /&gt;
ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളില്‍ തിളങ്ങി. ചെറിയ കുഞ്ഞായിരുന്നപ്പോള്‍ ഏട്ടന്റെ ചുമലിലിരുന്ന് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നത് ഓര്‍മ്മയിലെത്തി.&lt;br /&gt;
&lt;br /&gt;
വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നന്‍ ചന്തുനമ്പ്യാര്‍ കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരമ്പ്ന്ന് എണീക്ക്ടാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ ഗാംഭീര്യത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കോടിലോന്‍ രാമന്‍ നോവിക്കപ്പെട്ട പൊലെ അയാളെയൊന്ന് നോക്കി.&lt;br /&gt;
&lt;br /&gt;
എന്നിട്ട് പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേറെ വഴിയില്ലേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ മുന്നോട്ടാഞ്ഞുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ നീ പറഞ്ഞത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്‍ അതു കേട്ടതായി ഭാവിച്ചില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിന്റെ കുറുമ്പ് കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവറോന്നന്‍ തിരിഞ്ഞ് പുലയരോട് കല്പിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പിടിച്ച് മാറ്റ്ടാ ഇവനെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവന്‍ ചെളിയിലിറങ്ങി നടന്ന് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ കാര്യസ്ഥന്‍ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവന്‍ കോടിലൊന്റെ കൈക്കരുത്ത് മനസ്സില്‍ ആലോചിച്ച്, തെല്ലുനേരം സംശയിച്ചു നിന്നു.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്‍ കയര്‍ത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.&lt;br /&gt;
&lt;br /&gt;
ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണ് &lt;br /&gt;
&lt;br /&gt;
ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു. &lt;br /&gt;
&lt;br /&gt;
വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.&lt;br /&gt;
&lt;br /&gt;
വീട്ടില്‍ വന്നു കയറിയപാടേ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;രാമന്‍ വന്ന്വോ, എട്ടീ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇല്ല. നീ അറിഞ്ഞ്വോ?&amp;amp;rsquo; കുഞ്ഞങ്ങ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അറിഞ്ഞു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളു ഇറയത്ത് കുന്തിച്ചിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇങ്ങന്യെര് അവിവേകം ഇവന്‍ കാട്ടാമ്പാട്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനെന്ത്ന്നാ പറയേണ്ടത്.&amp;amp;rsquo; പാട്ടി പറഞ്ഞു: &amp;amp;lsquo;ആപത്ത് വലിച്ച് വെക്ക്വല്ലേ ഓന്‍ ചെയ്യ്ന്ന്. വേണോ ഇത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;തടീം തെറും&amp;amp;rsquo;ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം&amp;lt;ref&amp;gt;തെറം-ബലം, ഒരം-ധിക്കാരം &amp;lt;/ref&amp;gt;കളിക്കല്ണ്ടാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കേളുവിന് അനിനയോട് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എട്ടനതാ വെര്ന്ന്ണ്ട്.&amp;amp;rsquo; ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.  &lt;br /&gt;
&lt;br /&gt;
കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ല പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴിതിനുള്ളില്‍ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ- &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വരട്ടെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കരുതി നടക്കണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മളും മന്ഷ്യരന്നെല്ലേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കോടിലോന്റെ ആ പറച്ചില്‍ അന്തരീക്ഷത്തിന് കനംകൂട്ടി. അവര്‍ പിന്നീടൊന്നും പറഞ്ഞില്ല. കോടിലോന്‍ എരുതുകളോട് നേരെ നടക്കാന്‍ ഒച്ചയിട്ടു. കൂവപ്പക്കുന്നില്‍ നിന്ന് കാറ്റ് കിഴക്കോട്ട് വീശി. കോടിലോന്‍ മൂരികളെയും തെളിച്ച് അവയ്ക്ക് വെള്ളം കൊടുക്കാന്‍ പറഞ്ഞൂ. വല്ലത്തിലേയ്ക്ക് വൈക്കോല്‍ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി വേറൊന്നുടുത്തു.&lt;br /&gt;
&lt;br /&gt;
കണ്ണനെ കഞ്ഞിക്ക് ക്ഷണിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേണ്ട, ഞാന്‍ വീട്ടിലേക്ക് പോവ്വാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെന്ത്ന്നാ, നിനക്ക് ഈട്ന്ന് കുടിച്ചൂടാ?&amp;amp;rsquo; പാട്ടി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുടിച്ചൂടാന്നൊന്നും ഇല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ന്നാല് വന്നിരിക്ക്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഓരോ തെരിയയെടുത്തുവെച്ച് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളില്‍ കഞ്ഞി വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളില്‍ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളില്‍ ചെമ്മീനിട്ടുവെച്ച വാഴക്കായയും.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൊളീശ്യം നന്നായിറ്റ്ണ്ട്.&amp;amp;rsquo; കണ്ണന്‍ പറഞ്ഞു. &amp;amp;lsquo;ഇല്ലേ&amp;amp;rsquo;. രാമന്റെ മൂഖത്തേക്കു നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണന്‍ ചോദിച്ചതു കേട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്ത്ന്നാ ആലോയിക്ക്ന്ന്?&amp;amp;rsquo; കണ്ണന്‍ തിരക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നൂല്ല&amp;amp;rsquo;. അയാള്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ച് പാട്ടിയും കുഞ്ഞേങ്ങയും കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ട് ചുവരുചാരിയിരുന്നു.&lt;br /&gt;
&lt;br /&gt;
സന്ധ്യ. കാനായിയില്‍ നിന്ന് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചല്‍ നീങ്ങുകയാണ്. മഞ്ചല്‍ക്കാര്‍ കിതപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് താളത്തില്‍ മൂളിക്കൊണ്ടിരുന്നു. അവരുടെ ദേഹങ്ങള്‍ വിയര്‍ത്തിട്ടുണ്ട്. മുഖങ്ങളില്‍ ക്ഷീണത്തിന്റെ നിഴല്‍പ്പാടുകള്‍ വ്യക്തമായി കാണാം. കൂറ്റിക്കാടുകളും മേടുകളും കടന്ന് നീളുന്ന ചെമ്മണ്‍ പാതയില്‍ ഇലകള്‍ വാടിക്കിടക്കുന്നു. പാതയിലേയ്ക്ക് അതിക്രമിച്ചു വളര്‍ന്ന പൊന്തകള്‍ തലേന്ന് വെട്ടിനീക്കിയതാണ്. മഞ്ചലിന് കടന്നുപോകാന്‍വേണ്ടി വഴികള്‍ വെടിപ്പാക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണ്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
മഞ്ചലിനകത്തിരിക്കുന്നത് കുറ്റൂര്‍ മഠത്തിലെ കൃഷ്ണന്‍ നായനാരാണ്. നീളം കുറഞ്ഞ് തടിച്ച ശരീരപ്രകൃതി. കയ്യില്‍ പൊന്‍വളയും നെറ്റിയില്‍ ചന്ദനക്കുറിയുമുണ്ട്. കസവുവേഷ്ടി പുതച്ച് പാതിമയക്കത്തില്‍ ചാരിയിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്മാരില്‍ ഒരാളായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാര്‍ മഞ്ചലിന്റെ പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ട്  നടക്കുന്നു. ഇടയ്ക്ക് മഞ്ചല്‍ക്കാരെ ശകാരിക്കുന്നുണ്ട്. അതു കേള്‍ക്കെ കുത്തേറ്റപൊലെ പുളഞ്ഞ് മഞ്ചല്‍ക്കാര്‍ കാല്‍വെപ്പുകള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
പൊടുന്നനെ മഞ്ചല്‍ നിര്‍ത്താനുള്ള ആജ്ഞയുണ്ടായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ എന്താ&amp;amp;rsquo; എന്നു ചോദിച്ചുകൊണ്ട് കോരന്‍ നമ്പ്യാര്‍ നായനാരെ സമീപിച്ചു.&lt;br /&gt;
&lt;br /&gt;
നായനാര്‍ നേരെയിരുന്ന്, പ്രസന്നത കളിയാടുന്ന മൂഖഭാവത്തോടെ പുറത്തേയ്ക്ക്, ഒരു പുല്‍പ്പുരയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.&lt;br /&gt;
&lt;br /&gt;
കാര്യസ്ഥന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് ശൃംഗാരരസം തുടിച്ചു. ഒരിളം ചിരിയോടെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതുണ്ടല്ലോ, കാരോന്തന്‍ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്ന് കല്യാണം കയിച്ച് കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണ് പേര്.,&lt;br /&gt;
&lt;br /&gt;
അവള്‍ മഞ്ചല്‍ നില്‍ക്കുന്നതുകണ്ട് ഭയന്ന്, ചൂല് മുറ്റത്തിട്ട് ഓടിപ്പോക്കഴിഞ്ഞിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആങ്ങ്ഹാ, എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.&amp;amp;rsquo; നായനാര്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല്‍ അങ്ങോട്ടെടക്ക്.&amp;amp;rsquo; കാര്യസ്ഥന്‍ മഞ്ചല്‍ക്കാരോട് കല്പിച്ചു.&lt;br /&gt;
&lt;br /&gt;
മുറ്റത്ത് മഞ്ചല്‍ വന്നുനിന്നപ്പോള്‍ കുടിയിലുള്ളവര്‍ ഭയചകിതയായി. കണ്ണൂകള്‍ ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികള്‍ പകച്ച് കണ്ടുനിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എവിടെ ആ പെണ്ണ്?&amp;amp;rsquo; നായനാര്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
മറൂപടിയില്ല. ഒരു തേങ്ങലുയര്‍ന്നു കേട്ടു.&lt;br /&gt;
&lt;br /&gt;
മഞ്ചല്‍ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയില്‍നിന്നെണീറ്റില്ല. പുടവ നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്ട് അവള്‍ കിടന്നു. കണ്‍പോളകളിലെ കരിമഷി കണ്ണുനീരില്‍ കലര്‍ന്ന് കവിളിലങ്ങിങ്ങ് പരന്നിരുന്നു. നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞ് ചിതറിയിരുന്നു. മെയ്യിലെ മുറിവുകള്‍ നീറി, അവളുടെ എങ്ങലടികള്‍ കേട്ട് സമാധാനിപ്പിക്കാന്‍ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി തുറന്നുകിടക്കുന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ അവര്‍ക്ക് മകന്റെ ഭാര്യയെ കാണാം. നായനാര്‍ കടന്നുപിടിച്ചപ്പോള്‍ അവള്‍ മുളചീന്തുംമട്ടില്‍ നിലവിളിച്ചു. മല്‍പ്പിടുത്തത്തിന്റെ ശബ്ദങ്ങള്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. മഞ്ചല്‍ക്കാര്‍ തങ്ങളൊന്നും കേള്‍ക്കുന്നില്ലെന്ന ഭാവത്തില്‍ നിസ്സംഗരായി നിന്നു. കുട്ടികള്‍ വിമ്മിക്കരഞ്ഞു. കാരോന്തന്‍ എവിടെ നിന്നോ വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മഞ്ചല് വന്നിന്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കാരോന്തനൊന്ന് നടുങ്ങി.&lt;br /&gt;
&lt;br /&gt;
താടിക്കു കൈകൊടുത്ത്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു മരണത്തെ തുടര്‍ന്നെന്നപോലെ, ഒരു ചിത്രത്തില്‍ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നത് കാരോന്തന്‍ കണ്ടു.&lt;br /&gt;
&lt;br /&gt;
ഓടി അകത്തേക്ക് ചെന്നു. അരണ്ട വെളിച്ചത്തില്‍ മീനാക്ഷി കിടക്കുന്നതുകണ്ടു. അവള്‍ അവന്റെ കാലുകള്‍ കെട്ടിപിടിച്ച് കരഞ്ഞു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കു മനസ്സിലായി.&amp;amp;rsquo; കാരോന്തന്‍ പറഞ്ഞു: &amp;amp;lsquo;കരയേണ്ട&amp;amp;rsquo; അവന്റെ തൊണ്ടയിടറി. &lt;br /&gt;
----&lt;br /&gt;
{{reflist}}&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D&amp;diff=19087</id>
		<title>മണ്ണിന്റെ തുടിപ്പുകള്‍</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D&amp;diff=19087"/>
		<updated>2020-02-17T03:13:08Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]]&lt;br /&gt;
{{SFN/Uparodham}}{{SFN/UparodhamBox}}&lt;br /&gt;
==മണ്ണിന്റെ തുടിപ്പുകള്‍==&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
::Each blade of grass has its spot on earth&lt;br /&gt;
::whence it draws its life,its strength; and so&lt;br /&gt;
::is man rooted to the land from which he&lt;br /&gt;
::draws his faith together with his life.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
::::::::&amp;amp;mdash;Joseph Conrad&lt;br /&gt;
&lt;br /&gt;
&lt;br /&gt;
ഇതൊരു പഴയ കഥയാണ്. ദശകങ്ങള്‍ക്കുമുമ്പ് പീഡിതരുടെ നിസ്സഹായമായ നിലവിളികളും കാല്‍ച്ചങ്ങലകളുടെ കിലുക്കവും ഉയര്‍ന്നു കേട്ട ഒരു വടക്കേ മലബാര്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍നിന്ന് ജ്വലിച്ചുയരുന്ന ആത്മവീര്യത്തിന്റെ കഥ.&lt;br /&gt;
&lt;br /&gt;
ഒട്ടനവധി സംഘര്‍ഷകളുടെയും ധീരമായ ചെറുത്തുനില്പുകളുടെയും ത്യാഗങ്ങളുടെയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട് മലബാറിലെ ഉള്‍നാടുകള്‍. അവയിലൊന്നായ കുറ്റൂര്‍ പ്രത്യയശാസ്ത്ര പരിചയമേതുമില്ലാതെ സഹജാവബോധംകൊണ്ടു്  അടിച്ചമര്‍ത്തലിനും സാമൂഹികമായ അനീതിക്കുമെതിരെ തീവ്രമായി പ്രതികരിച്ച രണ്ടു വീരനായകരെ ഇന്നുമോര്‍ക്കുന്നു. രാമനെന്നുതന്നെയായിരുന്നു ഇരുവര്‍ക്കും പേരുകള്‍. അതേപോലെ, സാഹസികതയില്‍ പരസ്പരം കൈകള്‍ കോര്‍ത്ത് അവര്‍ ഒറ്റ വ്യക്തിത്വമായി പരിണമിച്ചുവെന്ന് ദേശത്തിന്റെ എഴുതപ്പെടാത്ത ചരിത്രം പറയുന്നു. ജന്മിത്വത്തെ അവര്‍ എതിര്‍ത്തത് കര്‍ഷകപ്രസ്ഥാനം മുപ്പതുകളുടെ ആദ്യപകുതിയില്‍ രൂപംകൊള്ളുന്നതിന് എത്രയോ മുമ്പായിരുന്നു. പിന്നീട് വടക്കന്‍കേരളത്തിലാകെ കര്‍ഷകപ്രസ്ഥാനം വേരുകള്‍ പായിക്കുകയും സാമൂഹികാവസ്ഥ പാടെ മാറ്റിത്തീര്‍ക്കുന്നതിനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നതിനിടയില്‍ ഒരുനാള്‍ എ.കെ.ജി. ഒരു ജാഥ നയിച്ച് കുറ്റൂരിലെത്തുമ്പോള്‍ രണ്ടുപേരില്‍ ഒരാളായ വണ്ണത്താന്‍ രാമനകാട്ടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കെ ഒരു ഗൂഢാലോചനയ്ക്കിരയായി കുതുകാല്‍ ഞരമ്പു മുറിച്ചുമാറ്റപ്പെട്ട് മുടന്തനായി വാര്‍ദ്ധക്യത്തിലെത്തിയിരുന്നു. ജാഥാംഗങ്ങള്‍ മുഷ്ടിചുരുട്ടി മുഴക്കിയ മുദ്രാവാക്യങ്ങള്‍ യോഗസ്ഥലത്തിനടുത്തുള്ള വായനശാലയില്‍ ചാഞ്ഞു കിടന്നു കേട്ട വണ്ണത്താന്‍ രാമന്‍ അവയൊക്കെ താനും കോടിലോനും പണ്ടേ ഉയര്‍ത്തിയവയാണെന്ന് സമീപത്തുണ്ടായിരുന്ന ആരോടോ പറഞ്ഞുവെന്നാണ് കേള്‍വി. ഒപ്പം രസകരമായ മറ്റൊന്നുകൂടിയുണ്ട്. തന്റെ കഴുത്തില്‍ ഏതോ കര്‍ഷകന്‍ ഹാരം ചാര്‍ത്തിയപ്പോള്‍ അത് വായനശാലയിലൂള്ള രാമന്റെ കഴുത്തിലാണ് ഇടേണ്ടതെന്ന് എ.കെ.ജി.പറഞ്ഞത്രെ. ഇങ്ങനെ പല കേള്‍വികളില്‍നിന്നാണ് ഈ കൃതിയുടെ പിറവി. ചരിത്രഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണില്‍ കലര്‍ന്ന് ഹൃദയത്തുടിപ്പുകള്‍ തേടിയുള്ള ഒരു യാത്രയുടെ ഉപലബ്ധി.&lt;br /&gt;
&lt;br /&gt;
കാലം എല്ലാ അടയാളങ്ങളും മായ്ച്ചു കളയുന്നില്ല. നന്ദി; കാലത്തിനും മൂര്‍ത്ത ബിംബങ്ങള്‍കൊണ്ട് ആഖ്യാനത്തെ തുണച്ച പ്രശസ്ത ചിത്രകാരനായ സി.എന്‍.കരുണാകരനും.&lt;br /&gt;
&lt;br /&gt;
'''സി.വി. ബാലകൃഷ്ണന്‍'''&lt;br /&gt;
{{SFN/Uparodham}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19086</id>
		<title>സത്യം, സത്യാത്മകത</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82,_%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95%E0%B4%A4&amp;diff=19086"/>
		<updated>2020-02-15T11:13:02Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[എം കൃഷ്ണന്‍ നായര്‍|എം കൃഷ്ണന്‍ നായര്‍ ]]&lt;br /&gt;
{{MKN/OruSabdathil}}{{MKN/OruSabdathilBox}}&lt;br /&gt;
==സത്യം, സത്യാത്മകത==&lt;br /&gt;
കോളിന്‍ വില്‍സന്‍ എന്ന പ്രശസ്തനായ എഴുത്തുകാരന്‍ സാഹിത്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ വിശ്വസാഹിത്യത്തിലെ രണ്ടു രത്നങ്ങളെടുത്തുകാണിക്കുന്നുണ്ട്. അവയില്‍ ഒന്നു് ജര്‍മ്മന്‍ മഹാകവി ഗോയഥേയുടെ &amp;amp;lsquo;ഫൌസ്ററ്&amp;amp;rsquo; എന്ന കാവ്യത്തിന്റെ ഒരു ഭാഗമാണ്. കാവ്യത്തിന്റെ തുടക്കത്തില്‍ നായകന്‍ വിഷം കുടിച്ചു മരിക്കാന്‍ പോകുന്നതിന്റെ ചിത്രമുണ്ട്. വിഷം നിറച്ച പാനപാത്രത്തെനോക്കി അയാള്‍ പറയുന്നു: &amp;amp;ldquo;തിളങ്ങുന്ന സിതോപലംകൊണ്ട് നിര്‍മ്മിതമായ പാനപാത്രമേ, കഴിഞ്ഞ എത്രയോ സംവല്‍സരങ്ങളായി നിന്നെക്കുറിച്ച് ഞാന്‍ വിചാരിക്കാതിരിക്കുകയായിരുന്നു. ഇപ്പോള്‍ നീ പഴയ അലമാരയില്‍നിന്നും പറത്തുവന്നിരിക്കുന്നു. എന്റെ പൂര്‍വ്വികന്റെ ഉപയോഗശൂന്യങ്ങളായ വസ്തുക്കളുടെ ഇടയില്‍ നീയിരുന്നു പ്രകാശിക്കുകയായിരുന്നു. അയല്‍ക്കാരനുവേണ്ടി പാനോപചാര പ്രഭാഷണം നടത്തികൊണ്ടുനിന്നു എന്റെ പൂര്‍വ്വികന്‍. പക്ഷേ ഇന്നു് ഒരയല്‍ക്കാരനും എന്റെ കൈയില്‍നിന്നു നിന്നെ സ്വീകരിക്കില്ല. ഒന്നു കണ്ണടച്ചു തുറക്കുന്നതിനുമുമ്പ് നിന്നില്‍ നിറഞ്ഞിരിക്കുന്ന ഈ തവിട്ടു നിറമുള്ള ദ്രാവകം ഞാന്‍ കുടിച്ചുകഴിയും. ഇത് ഞാനാണ് ഉണ്ടാക്കിയതു്. ഞാന്‍ എന്റെ അവസാനത്തെ പാനകര്‍മ്മം നടത്തട്ടെ. പ്രഭാതത്തിനു പാനോപചാരം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞിട്ട് അയാള്‍ പാനപാത്രം ചുണ്ടോട് അടുപ്പിക്കുന്നു. അപ്പോള്‍ ഈസ്റ്ററിന്റെ മണിനാദം കേള്‍ക്കുന്നു. ഫൌസ്ററ് പെട്ടെന്നു പാനപാത്രം ചുണ്ടില്‍നിന്നെടുത്തു. &amp;amp;ldquo;ഈസ്റ്റര്‍ ദിനത്തിന്റെ ഉജ്ജ്വലനിമിഷമേ, അഗാധതായര്‍ന്ന മണിനാദമേ&amp;amp;rdquo; എന്നൊക്കെപ്പറഞ്ഞിട്ട് അയാള്‍ ജീവിക്കാന്‍ തീരുമാനിക്കുന്നു. &amp;amp;ldquo;അതെന്നെ ജീവിക്കാനായി ആഹ്വാനം ചെയ്യുന്നു&amp;amp;rdquo; എന്നാണ് ഫൌസ്ററ് പറയുക.&lt;br /&gt;
&lt;br /&gt;
കോളിന്‍ വില്‍സന്‍ എടുത്തുകാണിക്കുന്ന രണ്ടാമത്തെ രത്നം ഹെര്‍മാന്‍ ഹെസെയുടെ &amp;amp;lsquo;ഷ്ട്രെഫാന്‍ വൊള്‍ഫ്&amp;amp;rsquo; എന്ന നോവലാണ്. വിവാഹമോചനത്തിനുശേഷം ഒററയ്ക്കു് കഴിയുകയാണ് ഹാലര്‍. രണ്ടംശങ്ങള്‍ അയാളിലുണ്ട്. ഒന്നു് പരിഷ്കൃത മനുഷ്യന്റെ അംശം; രണ്ട് കാട്ടാളന്റെ അംശം. നൈരാശ്യത്താല്‍ അയാള്‍ ആത്മഹത്യക്കു ആലോചിക്കുന്നു. പക്ഷെ ഹാലറിനു പെട്ടെന്ന് ആഹ്ലാദമുണ്ടാകുന്നു. അതോടെ നിത്യതയുടെ പ്രതീതിയാണു് അയാള്‍ക്കു്.&lt;br /&gt;
&lt;br /&gt;
നിത്യജിവിതത്തിന്റെ വൈരസ്യത്തില്‍നിന്നു് ഫൌസ്ററും ഹാലറും സത്യത്തിന്റെ മണ്ഡലത്തില്‍ ചെല്ലുന്നുവെന്നാണ് കോളിന്‍ വില്‍സന്റെ മതം. ബാഹ്യലോകത്തിന്റെ ബലിമൃഗങ്ങളായി കഴിഞ്ഞ അവര്‍ക്കു രണ്ടുപേര്‍ക്കും ആധ്യാത്മിക ദര്‍ശനം ലഭിക്കുന്നു. ഈ ദര്‍ശനത്തിനു് കളമൊരുക്കുന്നവയാണ് സാഹിത്യ കൃതികള്‍.&lt;br /&gt;
&lt;br /&gt;
നവീന സാഹിത്യം ഈ ദര്‍ശനത്തിനു സഹായിക്കുന്നില്ല. കാരണം അവരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും അസ്തിത്വവാദമെന്ന തത്ത്വ ചിന്താപദ്ധതിയാണ്.&lt;br /&gt;
&lt;br /&gt;
ഇതിന്റെ ഉദ്ഘോഷകന്‍ ഷാങ് പോള്‍ സാര്‍ത്രാണ്. അദ്ദേഹത്തിന്റെ മതമനുസരിച്ച് മനുഷ്യജീവിതം അര്‍ത്ഥ രഹിതമാണ്. അര്‍ത്ഥരഹിതമായതുകൊണ്ട് ട്രാജിക്കും. ആവര്‍ത്തിച്ചുള്ള പ്രവൃത്തികളില്‍ മടുപ്പുതോന്നുമ്പോള്‍ മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചു് വിചാരിക്കും. അപ്പോള്‍ ഈ ലോകം തനിക്കു അന്യമാണെന്നു് അയാള്‍ക്കു തോന്നും. ഇതിനെ സാര്‍ത്ര് &amp;amp;lsquo;അബ്സേഡ്&amp;amp;rsquo; എന്നുവിളിച്ചു. നമ്മള്‍ ജീവിക്കുന്നതും മരിക്കുന്നതും അര്‍ത്ഥരഹിതമാണെന്ന് സാര്‍ത്രിന്റെ അഭിപ്രായം. ഈ മതമുള്ള സാര്‍ത്രിനു് റൊമാന്‍റിക് കവിതകള്‍ ഇഷ്ടപ്പെടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും ഇഷ്ടപ്പെടില്ല. താഴെചേര്‍ക്കുന്ന വരികള്‍ ഫ്രഞ്ച് ഭാഷയിലാക്കി സാര്‍ത്രിനെ ചൊല്ലിക്കേള്‍പ്പിക്കൂ.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഏഴിലം പാലപ്പൂവിന്‍ തൂമണം തുളുമ്പുന്നു&lt;br /&gt;
ണ്ടൂഴിതന്‍ നിശ്വാസത്തിനെന്തു മോഹനരാത്രി!&lt;br /&gt;
ഇളകും മിന്നാമിന്നി വൈരക്കല്പൊടിവെട്ടി&lt;br /&gt;
ത്തിളങ്ങും നിജാനീല നീരാള നിചോളാഗ്രം&lt;br /&gt;
രോമങ്ങള്‍ തോറും കോരിത്തിരിപ്പുണ്ടാകുമാറു&lt;br /&gt;
മാമക ശരീരത്തിലിഴയുമ്പൊഴിശ്യാമ&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
അസംബന്ധമെന്നായിരിക്കും ഇതുകേള്‍ക്കുന്ന സാര്‍ത്രിന്റെ ഉദീരണം. പക്ഷേ ഇതു് സത്യത്തിനു ഒരു പുതിയ മാനം നല്കുകയാണ്. അതു് അസ്തിത്വ വാദികള്‍ക്കു് അംഗീകരിക്കാനാവില്ല.&lt;br /&gt;
&lt;br /&gt;
വീണ്ടും കോളിന്‍ വില്‍സനെ എനിക്കു് ആശ്രയിക്കേണ്ടിവരുന്നു. ഒരുദാഹരണം അദ്ദേഹം നല്കുന്നതു് നോക്കുക. സ്നേഹിച്ചിരുന്ന സ്ത്രീയെയാണ് ഒരുത്തന്‍ വിവാഹം കഴിച്ചെതെന്നു കരുതൂ. വിവാഹം കഴിഞ്ഞിട്ട് കാലമെറെയായി.  ഒരു ദിവസം കാലത്തു് അയാള്‍ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ കാപ്പിയുമായി വരുന്നു. അവള്‍ കാപ്പി അവിടെക്കൊണ്ടുവച്ചിട്ടു തിരിയെ പോകുന്നു. അപ്പോള്‍ യൌവനകാലത്തെ അയാളുടെ പ്രേമബന്ധത്തെക്കുറിച്ച് അറിയാവുന്ന സ്നേഹിതന്‍ അതിനെ സൂചിപ്പിച്ചു സംസാരിച്ചാല്‍, അപ്പോൾത്തന്നെ അവള്‍ അവിടെ വീണ്ടും വന്നാല്‍ സ്മരണകളുടെ പ്രവാഹമുണ്ടാകും. അവള്‍ &amp;amp;lsquo;ലളിതലജ്ജ പുരണ്ട കണ്‍കോണുക&amp;amp;rsquo;ളോടുകൂടി നിന്നതും മറ്റൊരു സന്ദര്‍ഭത്തില്‍ കോപിച്ചതും ഒക്കെ ഓര്‍മ്മിക്കും. അയാള്‍ വെണ്ണിക്കുളത്തിന്റെ &amp;amp;lsquo;മാനവും മൌനവും&amp;amp;rsquo; എന്ന കാവ്യം വായിച്ചവനാണെങ്കില്‍ കൂടുതല്‍ ആഹ്ളാദിക്കും. കാവ്യമെങ്ങനെ?&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;ഒരു ചെറിയ പേടമാനെന്നപോലാരിലും&lt;br /&gt;
കരുണയുളവാക്കിടും കണ്ണുമായോമലാള്‍&lt;br /&gt;
ശശികലയുമലിയുമൊരു മുഗ്ദ്ധസ്മിതത്തിനാല്‍&lt;br /&gt;
വിശദരുചി വീശുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കനകനളിനീദലശ്രേണിയില്‍ ശ്രീമുത്തു&lt;br /&gt;
മണിനിചയമെന്നുപോല്‍ തൂനഖം മിന്നവേ&lt;br /&gt;
സരള മണിനൂപുരക്വാണം മുഴക്കിടും&lt;br /&gt;
ചരണയുഗ വിന്യാസമല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
കരലുളിത കങ്കണം താളംപിടിക്കുമാ&amp;amp;ndash;&lt;br /&gt;
റൊരു ലളിതവീണതന്‍ കമ്പിമീട്ടിസ്വയം&lt;br /&gt;
പരമ മധുരോദര രാഗസംഗീത&lt;br /&gt;
നിര്‍ഝരിയിലവള്‍ നീന്തുന്നതല്ലെനിക്കുത്സവം.&lt;br /&gt;
&lt;br /&gt;
പുരികഴലൊതുക്കാതെ ചെഞ്ചുണ്ടനക്കാതെ&lt;br /&gt;
പുരികലതയോങ്ങിയെന്‍ നേര്‍ക്കു പായിക്കവെ&lt;br /&gt;
അരുണീമയിരട്ടിച്ച പൂങ്കവിള്‍ക്കൂമ്പുമായ്&lt;br /&gt;
തരുണിമണി നില്ക്കുന്ന നില്പേ മഹോത്സവം&lt;br /&gt;
&amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip; &amp;amp;hellip;&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
കോപനയുടെ കോപം നിത്യജീവിത സംഭവം. ആ യാഥാര്‍ത്ഥ്യത്തില്‍നിന്നു കവി ഉത്കൃഷ്ടമായ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്കു കടക്കുകയാണിവിടെ.&lt;br /&gt;
&lt;br /&gt;
നമുക്കു കോളിന്‍ വില്‍സന്റെ ഉദാഹരണത്തിലേക്കു തന്നെ വീണ്ടും വരാം. ഭാര്യ കാപ്പിയുംകൊണ്ട് ആദ്യമൊരിക്കല്‍ വന്നു. അപ്പോഴത്തെ അയാളുടെ മാനസികനില ഒരുവിധത്തില്‍. രണ്ടാമതു അവള്‍ അവിടെ വരുമ്പോള്‍ അയാളുടെ മാനസികനില മറ്റൊരു വിധത്തില്‍. കാരണം ഓര്‍മകള്‍ അവളെ സംബന്ധിച്ച സത്യത്തിനു് ഒരു പുതിയ മാനം നല്‍കി എന്നതാണ്. (കോളിന്‍ വില്‍സന്റെ മതം) ഇങ്ങനെ സത്യത്തില്‍ നിന്നു് അഗാധതയാര്‍ന്ന മറ്റൊരു സത്യത്തിലേക്കു നമ്മെ നയിക്കുന്നതാണ് ഉത്കൃഷ്ട സാഹിത്യം.&lt;br /&gt;
&lt;br /&gt;
ജി. ശങ്കരക്കുറുപ്പിന്റെ ഒരു കാവ്യം നോക്കുക. കടല്‍ക്കരയില്‍നിന്നു ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന ഒരു ബാലനോട് കവി ചോദിക്കുന്നു:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
&amp;amp;ldquo;എന്തു നീ തനിച്ചിങ്ങു നില്ക്കുവാന്‍ ഏതോ ക്രൂര&lt;br /&gt;
ജന്തുപോല്‍ മെരുങ്ങാത്ത സാഗരം മുരളുന്നൂ.&lt;br /&gt;
നീലമാമാകാശത്തില്‍ വീശിയ വെളിച്ചത്തിന്‍&lt;br /&gt;
ലോലമാം ചെമ്പന്‍വല ചുരുട്ടിത്തോളത്താക്കി&lt;br /&gt;
ക്ഷീണനായ് അലസനായ്പകല്‍പോവതുംനോക്കി&lt;br /&gt;
വാണഞാന്‍ ചാരേനില്‍ക്കുമക്കീടാത്തനോടോതി.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഈ ചോദ്യം കേട്ട് അവന്‍ ഉത്തരം നല്‍കി:&amp;amp;ndash;&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
തെല്ലുമേ കുലുങ്ങാതെ ചൂണ്ടലിന്‍ തുമ്പാല്‍ നുര&lt;br /&gt;
പല്ലുകാണിച്ചുംകൊണ്ടു് ജൃംഭിക്കും കടലിനെ&lt;br /&gt;
കുത്തിയും കളിപ്പിച്ചും ശാസിച്ചും മേവുംബാല&lt;br /&gt;
നിത്തിരി മുഖംതിരിച്ചെന്നൊടന്നേരം ചൊല്ലി&lt;br /&gt;
പേടിയോ കാവല്‍പ്പട്ടിയാണെങ്ങള്‍ക്കിച്ചങ്ങാതി&lt;br /&gt;
വീടിന്റെ മുന്‍പോകാണാമെപ്പൊഴുമുജാറായി&lt;br /&gt;
ഈ മണല്‍ വിരിപ്പിന്മേല്‍ മറിഞ്ഞും മണപ്പിച്ചും&lt;br /&gt;
കാമംപോലെന്നോടൊപ്പം കളിക്കുന്നൊരിപ്പൊണ്ണന്‍&lt;br /&gt;
പാതിയായ്ക്കെങ്ങാന്‍കൂര്‍ക്കം വലിക്കാനാരംഭിക്കെ&lt;br /&gt;
വാര്‍ത്തിങ്കള്‍ തെങ്ങിന്‍തോപ്പിലെത്തിച്ചു നോക്കാന്‍ വന്നാല്‍&lt;br /&gt;
ഭാവമപ്പടിമാറും കരയില്‍ ചുരമാന്തി&lt;br /&gt;
ഭൂവമ്പെ കുലുക്കുമ്പോളമ്പിളി വിളര്‍ത്തുപോം.&amp;amp;rdquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ചന്ദ്രനുദിച്ചു നില്‍ക്കുമ്പോള്‍ പട്ടി കുരക്കുന്നതു് നിത്യ സംഭവം. അതിലടങ്ങിയിരിക്കുന്ന മഹാദ്ഭുതത്തെ ധ്വനിപ്പിച്ച് നമ്മെ മറ്റൊരു ലോകത്തേക്കു് ആനയിക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ നമ്മള്‍ അദ്ദേഹം ഗാനത്താല്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തു് പ്രവേശിക്കാറില്ലേ? അതുതന്നെയാണു് ഇവിടെയും സംഭവിക്കുന്നതു്.&lt;br /&gt;
&lt;br /&gt;
എന്നാല്‍ നവീന കാവ്യം വായിക്കുമ്പോള്‍ ഇതുപോലെയൊരു ഉദാത്തവികാരം നമുക്കു് ഉണ്ടാകുന്നില്ല.&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
സ്വാതന്ത്ര്യപ്പുലരി&lt;br /&gt;
ഒരു ചുവന്ന പുളളിസാരിക്കും&lt;br /&gt;
ഒരുജോടി കരിവളയ്ക്കും വേണ്ടി&lt;br /&gt;
യജമാന പുത്രന്റെകൂടെ ഉറങ്ങിയെണീററ&lt;br /&gt;
വേലക്കാരിയെപ്പോലെ.&lt;br /&gt;
കാക്കിയണിഞ്ഞ സൂര്യന്‍&lt;br /&gt;
വെളുപ്പിനു വീടുവളഞ്ഞു വിളിച്ചുണര്‍ത്തി&lt;br /&gt;
&amp;amp;lsquo;നിങ്ങള്‍ക്കൊരു വാറണ്ടുണ്ട്&amp;amp;rsquo;എന്നറിയിക്കുന്ന&lt;br /&gt;
പോലീസ് ഉദ്യോഗസ്ഥനെപ്പാലെ&lt;br /&gt;
വിളറിയ ആകാശം.&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
ഇതിലാകെ കല്പനാഭാസങ്ങളാണ്. ഇതില്‍ ലയമില്ല, താളമില്ല, വികാരമില്ല, ആശയ സൌകുമാര്യമില്ല. ഒന്നുമില്ല. ആശയ ഭംഗിയില്ലെങ്കിലും ആശയമുണ്ട്. അവ കാവ്യാത്മകങ്ങളല്ല എന്നേ പറയേണ്ടതുള്ളു. ഈ വരികള്‍ അനുവാചകന്റെ ബുദ്ധിയുടെ മുന്‍പിലാണ് നില്‍ക്കുക. യഥാര്‍ത്ഥമായ കവിത അനുവാചകന്റെ ഹൃദയത്തിനു മുന്‍പിലായിരിക്കും വര്‍ത്തിക്കുക.&lt;br /&gt;
&lt;br /&gt;
ലാററിനമേരിക്കന്‍ കവി ബോര്‍ഹെസ് The Other Tiger എന്നൊരു കാവ്യമെഴുതിയിട്ടുണ്ട്. കവി ലൈബ്രറിയിലീരിക്കുമ്പോള്‍ ഗംഗയുടെ തീരത്തു നടക്കുന്ന കടുവയെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ചെളിയാര്‍ന്ന കരയില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചു് അവന്‍ നടക്കുകയാണ്. അതിനെയാണ് തെക്കേയമേരിക്കയിലിരുന്നു കവി ഓര്‍മ്മിക്കുക. എന്നാല്‍ കവി കടുവയെ കാവ്യത്തിലൂടെ അഭിസംബോധന ചെയ്താല്‍ അതു് നിഴല്‍മൃഗം മാത്രമായിരിക്കും പ്രതീകങ്ങളുടെ കടുവ മാത്രമായിരിക്കും. പുസ്തകങ്ങളില്‍നിന്നു പെറുക്കിയെടുത്ത അംശങ്ങള്‍മാത്രം. സൂര്യന്റെയോ മാറുന്ന ചന്ദ്രന്റെയോ നക്ഷത്രങ്ങളുടെയോ താഴെ സഞ്ചിരിക്കുന്ന &amp;amp;ldquo;മാരകമായ ആഭരണ&amp;amp;rdquo;മായ ബംഗാള്‍ക്കടുവയല്ല അതു്. കവിയുടെ സൃഷ്ടി വെറും &amp;amp;lsquo;ഫിക്ഷന്‍&amp;amp;rsquo; &amp;amp;mdash; സങ്കല്‍പ്പം.&lt;br /&gt;
&lt;br /&gt;
ഇനി മൂന്നാമതൊരു കടുവയുണ്ട്. അതു കവി സ്വപ്നം കാണുന്നതു മാത്രമായിരിക്കും. ഭൂമിയില്‍, മാംസവും അസ്ഥിയുമാര്‍ന്നു നടക്കുന്ന കടുവയല്ല വാക്കുകളുടെ ഘടനമാത്രമായ മൃഗം. ഇതൊക്കെ കവിക്കറിയാം. എങ്കിലും പദ്യത്തിലില്ലാത്ത കടുവയ്ക്കുവേണ്ടി കവി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
കലാസൃഷ്ടി എത്ര ഉത്കൃഷ്ടമായാലും ആത്യന്തിക സത്യത്തെ ആവിഷ്കരിക്കാന്‍ അതു് അസമര്‍ത്ഥമാണെന്നാണ് ബോര്‍ഹെസ് പറയുന്നതു്. ഒരു പൈപ്പിന്റെ (പുകവലിക്കാനുള്ളതു്) ചിത്രം വരിച്ചിട്ട് &amp;amp;ldquo;ഇതു് പൈപ്പല്ല&amp;amp;rdquo; എന്നു താഴെ എഴുതിവച്ച ഒരു പെയിന്റിങ് ഉണ്ട്. പൈപ്പ് എത്രകണ്ടു യഥാര്‍ത്ഥമായാലും സമ്പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തോട് അതു് അടുക്കുന്നില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. സത്യമിതായതുകൊണ്ട് വസ്തു പ്രതീതി മാത്രമുളവാക്കുന്ന രചനകള്‍ &amp;amp;mdash; അവ കവിതയായാലും കഥയായാലും &amp;amp;mdash; കലയുടെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല. സത്യത്തിന്റെ മണ്ഡലത്തില്‍നിന്നു് സത്യാത്മകതയുടെ മണ്ഡലത്തിലേക്കു അനുവാചകനെകൊണ്ടു ചെല്ലുന്നതാണ് കല, സാഹിത്യം.&lt;br /&gt;
{{MKN/OruSabdathil}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19085</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19085"/>
		<updated>2020-02-14T09:53:35Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=3em|margin-bottom=-.4em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ട കെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19084</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19084"/>
		<updated>2020-02-14T09:46:55Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=3em|margin-bottom=-.4em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട് ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19083</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19083"/>
		<updated>2020-02-14T09:46:14Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=3em|margin-bottom=-.2em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട് ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19082</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19082"/>
		<updated>2020-02-14T09:45:51Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=4em|margin-bottom=-.2em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട് ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19081</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19081"/>
		<updated>2020-02-14T09:44:42Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=4.3em|margin-bottom=-.2em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട് ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19080</id>
		<title>ഐതിഹ്യമാല-1</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2-1&amp;diff=19080"/>
		<updated>2020-02-14T09:44:07Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]&lt;br /&gt;
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:ചെമ്പകശ്ശേരി രാജാവു്}}&lt;br /&gt;
&lt;br /&gt;
{{dropinitial|പ|font-size=4.3em|margin-bottom=-.3em}}ണ്ടു് തെക്കുംകൂർ രാജ്യത്തു്  (ഇപ്പോൾ തിരുവിതാംകൂറിൽ) ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗത്തു്   &amp;amp;lsquo;പുളിക്കൽച്ചെമ്പകശ്ശേരി&amp;amp;rsquo;എന്നു് ഇല്ലപ്പേരായിട്ടു് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്തു് ഒരു കാലത്തു് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം മദ്ധ്യാഹ്നസമയത്തു് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടു രാജാവും കൊച്ചി രാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടു മൂന്നു ദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ടു് അവരുടെ അടുക്കൽച്ചെന്നു് &amp;amp;ldquo;ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു് ഇന്നേക്കു രണ്ടു മൂന്നു ദിവസമായി. എവിടെച്ചെന്നു് ആരോടു ചോദിച്ചാലാണു് ഞങ്ങൾക്കു് ഒരു നേരത്തെ ആഹാരം കിട്ടുന്നതു്?&amp;amp;rdquo; എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ടു് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞു നിന്നു്  &amp;amp;ldquo;ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിനു് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണു്&amp;amp;rdquo; എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്നു് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്തു് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛം നിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ചു് ആ ഭടന്മാർക്കു കൊടുത്തിട്ടു് &amp;amp;ldquo;നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റു് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി, ഇപ്പഴത്തെ ഭക്ഷണം കഴിക്കണം; വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുതു്&amp;amp;rdquo; എന്നു പറഞ്ഞയച്ചു.&lt;br /&gt;
&lt;br /&gt;
[[File:chap1pge2.png|right|400px]]&lt;br /&gt;
&lt;br /&gt;
ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റു് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെ ശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്നു് വന്ദിച്ചു് &amp;amp;ldquo;ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണു്. ഇന്നു മുതൽ അവിടുന്നു് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണു്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ചു് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല&amp;amp;rdquo; എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി &amp;amp;ldquo;നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരം തന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്കു് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്കു് വേണ്ടതു കൂടി നിങ്ങളുണ്ടാക്കി തരേണ്ടതായിട്ടാണിരിക്കുന്നതു്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടതു് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണു്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം&amp;amp;rdquo; എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ &amp;amp;ldquo;കല്പന പോലെ&amp;amp;rdquo; എന്നു പറഞ്ഞു് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ടു് അവിടെ നിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല, എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്തു് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്നു്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്നു് അറിയിച്ചു. രാജാവു് ഇതുകേട്ടു് &amp;amp;ldquo;ഉണ്ണിക്കു് ഒരു ദിവസം കൊണ്ടു് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്തു് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിനു് നാം അനുവദിച്ചിരിക്കുന്നു&amp;amp;rdquo; എന്നു പറഞ്ഞു. ഉടനെ ഉണ്ണി &amp;amp;ldquo;എന്നാൽ അപ്രകാരം ഒരു പ്രമാണം കൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ&amp;amp;rdquo; എന്നറിയിച്ചു. രാജാവു് ഇതുകേട്ടു് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ടു്  &amp;amp;ldquo;ഇതിൽ എന്തോ ചതിയുണ്ടെന്നാണു് തോന്നുന്നതു്. ഈ ഉണ്ണിക്കു് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമന മൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതു പോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്നു് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾ കൊണ്ടു തന്നെ സ്പഷ്ടമാകുന്നുണ്ടു്&amp;amp;rdquo; എന്നറിയിച്ചു. രാജാവു് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടു വരികയും രാജാവു് ഒപ്പും മുദ്രയും വെച്ചു നീട്ടു് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേ ദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ടു് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റും ഭാഗമെന്നു പറഞ്ഞു വന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ടു് ഓരോന്നു് വെട്ടിക്കൊണ്ടു് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർ രാജാവു് പ്രമാണം കൊടുത്തിരിക്കുന്നതു്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊരു് (ദേശം) ആകയാൽ ആ ദേശത്തിനു് &amp;amp;lsquo;ഉടവാളൂരു്&amp;amp;rsquo; എന്ന പേരിടുകയും ചെയ്തു. ഉടവാളൂരു് എന്നുള്ളതു് കാലക്രമേണ &amp;amp;lsquo;കുടമാളൂരു്&amp;amp;rsquo; എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നു തന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട് ടകെട്ടിക്കുകയും ചെയ്തു് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ള ചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ടു് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടും കൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചു തുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചു തുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ &amp;amp;lsquo;പുളിക്കൽ&amp;amp;rsquo; എന്നുണ്ടായിരുന്നതു് ലോപിച്ചു പോവുകയും അദ്ദേഹത്തെ എല്ലാവരും &amp;amp;lsquo;ചെമ്പകശ്ശേരിത്തമ്പുരാൻ&amp;amp;rsquo; എന്നും &amp;amp;lsquo;ചെമ്പകശ്ശേരി രാജാവു്&amp;amp;rsquo; എന്നും പറഞ്ഞു തുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരി നമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.&lt;br /&gt;
[[File:chap1pge3.png|left|400px]]&lt;br /&gt;
&lt;br /&gt;
അനന്തരം ആ ഭടന്മാർ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെക്കര &amp;amp;lsquo;വേമ്പനാട്ടു&amp;amp;rsquo; രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴ നാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരി രാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു &amp;amp;lsquo;ചെമ്പകശ്ശേരി രാജ്യം&amp;amp;rsquo; എന്നു നാമം സിദ്ധിച്ചു.&lt;br /&gt;
&lt;br /&gt;
ചെമ്പകശ്ശേരി രാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണു് (ചെമ്പകശ്ശേരി രാജാവിന്റെ ഭവനത്തിനു &amp;amp;lsquo;മഠം&amp;amp;rsquo; എന്നാണു പറഞ്ഞു വന്നിരുന്നതു്).&lt;br /&gt;
&lt;br /&gt;
പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ടു് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർ കൂടി ഇദ്ദേഹത്തിന്റെ ഊരാൺമ സ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നു മാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കെ നടയിൽ മതിൽപുറത്തു് മതിലിനോടു ചേർന്നു് ഒരു മഠമുണ്ടായിരുന്നതു് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിനു് ഇന്നും &amp;amp;lsquo;പുളിക്കൽ മഠത്തിൽ പുരയിടം&amp;amp;rsquo; എന്നാണു പേരു് പറഞ്ഞു വരുന്നതു്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടം നിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പല വിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നു എങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിനു് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തു നിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടു ചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ടു് കെട്ടിച്ചു മതിൽക്കകത്തേക്കു് അഴിച്ചു വിടുകയും ചെയ്തിട്ടു കുടമാളൂർക്കു് പോവുകയും ചെയ്തു. ആ തലേക്കെട്ടു് ഇന്നും കുമാരനല്ലൂർ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. വിഷുവിനു് കണിവയ്ക്കാനും ഉത്സവകാലത്തും അതു് പുറത്തെടുത്തു് ഉപയോഗിക്കാറുണ്ടു്. അതിൽ &amp;amp;lsquo;ചെമ്പകശ്ശേരിവക&amp;amp;rsquo; എന്നു പേരു വെട്ടിയിട്ടുമുണ്ടു്.&lt;br /&gt;
&lt;br /&gt;
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്ത പുത്രനായിരുന്നു അമ്പലപ്പുഴെ &amp;amp;lsquo;പൂരാടം പിറന്ന തമ്പുരാൻ&amp;amp;rsquo; എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴ രാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തു പതിനഞ്ചു കൊല്ലം മുമ്പേ കുടമാളൂർ മഠത്തിൽ വെച്ചു് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ &amp;amp;lsquo;വേലിയാംകോൽ&amp;amp;rsquo; എന്നൊരു നമ്പൂരിയുടെ ഇല്ലത്തു നിന്നു് ഇവിടെ ദത്തു കേറിയവരും അവരുടെ സന്താനങ്ങളുമാണു്. അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചു പോരുന്നതു് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണു്.&lt;br /&gt;
{{SFN/Aim}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19079</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19079"/>
		<updated>2020-02-14T06:47:07Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും  വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോ നമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളിക്കളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമുകളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നെയുണ്ടല്ലൊ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞാനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യാൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കാം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു് നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാരാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കാമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭാഗ്യവശാൽ എനിക്കു കാണാൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയെ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19078</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19078"/>
		<updated>2020-02-14T06:41:13Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും  വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോ നമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളിക്കളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമുകളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നെയുണ്ടല്ലൊ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞാനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യാൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കാം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു് നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാരാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കാമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭഗ്യവശാൽ എനിക്കു കാണൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19077</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19077"/>
		<updated>2020-02-14T06:25:19Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും  വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോ നമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളിക്കളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമുകളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നേയുണ്ടല്ലോ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കൊയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു്ി നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാറാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ \mbox{പറഞ്ഞു.}&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭഗ്യവശാൽ എനിക്കു കാണൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19076</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19076"/>
		<updated>2020-02-14T06:05:16Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും  വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോ നമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളികളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമു\-കളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നേയുണ്ടല്ലോ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കൊയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു്ി നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാറാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ \mbox{പറഞ്ഞു.}&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭഗ്യവശാൽ എനിക്കു കാണൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19075</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19075"/>
		<updated>2020-02-14T05:11:28Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായാലും  വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോനമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളികളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമു\-കളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നേയുണ്ടല്ലോ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കൊയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു്ി നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാറാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ \mbox{പറഞ്ഞു.}&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭഗ്യവശാൽ എനിക്കു കാണൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19074</id>
		<title>SasiYatra-04</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-04&amp;diff=19074"/>
		<updated>2020-02-14T05:01:32Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:ഒരസാധാരണയാത്ര}}&lt;br /&gt;
വേലപ്പനെപ്പോലെ ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഒരർത്ഥത്തിൽ, ധാരാളം കണ്ടിട്ടിമുണ്ടാകും. വിശദീകരിക്കാം. കാഴ്ച്ചയിൽ ഒരു സാധാരണക്കാരൻ. കൃശഗാത്രൻ. ഏതാണ്ടു് അഞ്ചടി പൊക്കം. ഒരു അമ്പതു് കിലോഗ്രാമിലധികം ഭാരം വരില്ല. പ്രായം ഊഹിക്കാൻ പ്രയാസം. എങ്കിലും നാൽപ്പതിനും അമ്പതിനും ഇടയിൽ എന്നു പറയാം. ഇരുനിറം. കറുത്ത മുടി അധികം നീട്ടിയിട്ടില്ല. പക്ഷെ തീരെ കുറുകിയതുമല്ല. കഷണ്ടി തീരെയില്ല. മുഖത്തു് എപ്പോഴും ശാന്തത. ഈ വിവരണം യോജിക്കുന്ന എത്രയോ പുരുഷന്മാരെ കാണാൻ കഴിഞ്ഞേക്കും. പക്ഷെ അവരിൽ നിന്നെല്ലാം വ്യത്യസ്ഥനാണു് വേലപ്പൻ. ഒരസാധാരണ പ്രതിഭാസം എന്നേ എനിക്കു് പറയാൻ കഴിയുന്നുള്ളൂ. അങ്ങിനെ ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു എന്നും അയാളോടൊപ്പം ചെയ്ത യാത്രകളുടെയും മറ്റും ഓർമ്മകൾ യഥാർത്ഥമാണു് എന്നും വിശ്വസിക്കാൻ പറ്റുന്നില്ല. അത്ര അസാധാരണ അനുഭവങ്ങളായിരുന്നു അവ. മറ്റേതോ ലോകത്തിലായിരുന്നു എന്ന പ്രതീതി. ഞാൻ കഥ ആദ്യം മുതൽ തുടങ്ങട്ടെ.&lt;br /&gt;
&lt;br /&gt;
ഞാൻ വേലപ്പനെ ആദ്യം കാണുന്നതു് വളരെ വിചിത്രമായ സാഹചര്യങ്ങളിലാണു്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തശേഷം മൂന്നാറിൽ ഒരു തേയിലക്കമ്പനിയിൽ പണിയെടുക്കുന്ന കാലം. അവിവാഹിതൻ. വെള്ളിയാഴ്ച്ച വൈകുന്നേരമോ ശനിയാഴ്ച്ചയോ നാട്ടിലെക്കു പോകാറുണ്ടായിരുന്നു. സ്വന്തം മോട്ടോർ സൈക്കിളിലായിരുന്നു മിക്കവാറും സവാരി. അന്നു് ഒരു എൻഫീൽഡ്‌ ബുള്ളറ്റായിരുന്നു എന്റെ മയിൽവാഹനം. സന്ധ്യ കഴിഞ്ഞുള്ള യാത്രയിൽ നിന്നു് എന്നെ പിന്തിരിപ്പിക്കാൻ സഹപ്രവർത്തകർ പലരും ശ്രമിച്ചിരുന്നു. വഴിയിൽ അക്രമികളുണ്ടെന്നും പിശാചുക്കളുണ്ടെന്നും ഒക്കെ അവർ പറഞ്ഞു് ഭയപ്പെടുത്താൻ നോക്കി. ഒരു യഥാർഥ ശാസ്ത്ര വിദ്യാർഥിയായിരുന്ന ഞാൻ യാതൊരു വിധത്തിലുള്ള ഭൌതികാതീത ശക്തിയിലും വിശ്വസിച്ചിരുന്നില്ല. പിന്നെ തൊഴിലിനോടു് അൽപ്പമെങ്കിലും കൂറുള്ള ഒരക്രമിയും എന്നെ ഉപദ്രവിക്കില്ല എന്നു് ഞാനവരോടു് പറഞ്ഞു. കാരണം എന്നിൽ നിന്നു് ഒന്നും നേടാനുണ്ടാവില്ല എന്നു് ഒറ്റ നോട്ടത്തിൽ അവൻ മനസ്സിലാക്കിയിരിക്കും. അതുകൊണ്ടു് അവരുടെ ശ്രമം വിജയിച്ചില്ല. മാത്രമല്ല, ഞായറാഴ്ച്ചകളിൽ ക്ലബ്ബിൽ നടക്കാറുള്ള ചീട്ടുകളി-മദ്യപാന അഘോഷങ്ങൾക്കു് ആളെണ്ണം കൂട്ടുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം എന്നെനിക്കറിയാമായിരുന്നു. എനിക്കതിൽ തീരെ താൽപര്യം ഇല്ലായിരുന്നു. ആ സമയത്തു് പ്രയോജനമുള്ള വല്ലതും ചെയ്യരുതോ എന്നു് ഒരിക്കൽ അവരോടു് ചോദിച്ചതിനുള്ള മറുപടി കുറേക്കാലം അവർ തന്നുകൊണ്ടിരുന്ന കഥ ഞാനോർമ്മിക്കുന്നു.&lt;br /&gt;
&lt;br /&gt;
ഒരു വെള്ളിയാഴ്ചയായിരുന്നു. ഏതാണ്ടു് ഏഴു് ഏഴര മണിയായിട്ടുണ്ടാവും. ഞാൻ നേരിയമങ്കലം പ്രദേശത്തായിരുന്നു. സാമാന്യം നല്ല ഇരുട്ടു്. ഇരുവശത്തും ഇടതൂർന്നു് വളരുന്ന വൃക്ഷങ്ങൾ കാരണം റോഡിലേക്കു് അസ്തമയസൂര്യന്റെ പ്രകാശരശ്മികൾ തീരെ കടക്കുന്നില്ല. പരിചിതമായ വഴിയായതിനാലും ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ്‌ പ്രകാശമേറിയതായതിനാലും, പിന്നെ വഴിയിൽ വാഹനങ്ങൾ തീരെ വിരളമായതിനാലും എനിക്കു് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സാമാന്യം നല്ല വേഗതയിൽ തന്നെയായിരുന്നു ഞാൻ ഓടിച്ചിരുന്നതു്.&lt;br /&gt;
&lt;br /&gt;
ഒരു ഘട്ടമെത്തിയപ്പോൾ പെട്ടെന്നു് എനിക്കു് എന്തോ പന്തികേടുപോലെ തോന്നി. മുന്നിൽ വലത്തേക്കുള്ള വളവു്. വലിയ വാഹനമാണെങ്കിൽ വേഗത കുറച്ചുതന്നെയേ പോകാനാകൂ. സാധാരണ ഗതിയിൽ ഞാൻ വേഗത കുറയ്ക്കാറില്ല, കാരണം ഇരുട്ടായതുകൊണ്ടു് എതിരേ വാഹനം വരുന്നുണ്ടെങ്കിൽ അതിന്റെ ഹെഡ്‌ലൈറ്റ്‌ കാണനാകും. മാത്രമല്ല ഇരുചക്ര വാഹനത്തിൽ ആ വളവിൽക്കൂടി സമാന്യം വേഗതയോടെ പോകാനും ബുദ്ധിമുട്ടില്ല.പക്ഷെ ഇത്തവണ ഞാൻ വേഗത കുറച്ചു. അതൊരു ബോധപൂർവ്വമായ തീരുമാനമായിരുന്നില്ല. എന്തോ പന്തികെടുണ്ടെന്നു തോന്നിയതിന്റെ ഫലമായി അറിയാതെ കുറച്ചതണു്. കുറഞ്ഞപക്ഷം അങ്ങിനെയാണു് എനിക്കപ്പോൾ തോന്നിയതു്. വേഗത കുറച്ചു വളവുതിരിഞ്ഞു് ഞാൻ പെട്ടെന്നു വണ്ടി ചവിട്ടി നിർത്തി.&lt;br /&gt;
&lt;br /&gt;
നടുറോട്ടിൽ ഒരാൾ കിടക്കുന്നു. മറ്റൊരാൾ അൽപ്പം മുന്നിലുള്ള ഇടവഴിയിലേക്കു് ഓടിക്കയറുന്നു. ഞാൻ ഒരു നിമിഷത്തേക്കു് സ്തബ്ദനായി നിന്നു പോയി. പക്ഷെ പെട്ടെന്നു് ഞാൻ സ്വബോധം വീണ്ടെടുത്തു. വീണുകിടക്കുന്നു് ആളിനു് എന്തെങ്കിലും പറ്റിയിരിക്കുമോ എന്നായിരുന്നു എന്റെ ഭയം. വണ്ടി സ്റ്റാന്റിലിട്ടിട്ടു് അയാളുടെ അടുത്തേക്കു് നടക്കുമ്പോളേക്കു അയാൾ എഴുന്നേറ്റിരുന്നു. സഹായത്തിനായി നീട്ടിയ കൈ നിരസിച്ചുകൊണ്ടു് അയാൾ എഴുന്നേറ്റുനിന്നു.&lt;br /&gt;
&amp;amp;rdquo;എനിക്കൊന്നും പറ്റിയില്ല. സാർ കൃത്യസമയത്തിനു് വന്നു.&amp;amp;rdquo; അയാൾ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
എന്റെ വാഹനത്തിന്റെ വെളിച്ചത്തിൽ അയാളെ നന്നായി കണ്ടു. ഖദർ മുണ്ടും ഷർട്ടും, പിന്നെ തോളിലൊരു സഞ്ചിയും വേഷം. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയെത്തിയ താടിമീശ. ഷർട്ടിന്റെ മുൻവശമാകെ ചുളിങ്ങികൂടി കിടക്കുന്നു - അക്രമി ഷിർട്ടിൽ കേറി പിടിച്ചിരിക്കണം. അടി കൊണ്ടതായി തോന്നിയില്ല. ഒരു കശപിശ ഉണ്ടായതിന്റെ പരിഭ്രമമല്ല മുഖത്തു് കണ്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹേയ്‌, തല്ലൊന്നും കിട്ടിയില്ല. അതിനു മുൻപേ സാറെത്തിയില്ലേ.&amp;amp;rdquo;  അയാളുടെ വാക്കുകൾ എന്റെ മനസിലെ ചോദ്യത്തിനു ഉത്തരമെന്നവണ്ണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ലല്ലോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒന്നും പറ്റിയില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ഉണ്ടായതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെ കഞ്ചാവു് കൃഷി നടത്തുന്നവരാ. രണ്ടു പേരുണ്ടായിരുന്നു. അവർ വിചാരിച്ചു ഞാൻ അവരെ നിരീക്ഷിക്കാൻ വന്നതാണെന്നു്. സാറിന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവർക്കു് തോന്നി പോലീസാണെന്നു്. ബുള്ളറ്റിന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഭയന്നോടിപ്പോയി.&amp;amp;rdquo;  അയാൾക്കതൊരു തമാശയായി തോന്നിയതുപോലെ.&lt;br /&gt;
&lt;br /&gt;
അക്രമികൾ തിരിച്ചുവരുമോ എന്ന ഭയം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഉണ്ടായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോന്നു നോക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല, ഒന്നും നഷ്ടപ്പെട്ടിട്ടില്ല.&amp;amp;rdquo;  അയാൾക്കു് ഉറപ്പായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സഞ്ചിയിൽ നിന്നോ പോക്കറ്റിൽ നിന്നോ എന്തെങ്കിലും താഴെ വീഴാൻ സാധ്യതയുണ്ടു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വല്ലതും പോയാൽ ഞാനറിയും. ഒന്നും പോയിട്ടില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാൽ ശരി, വരൂ. ഞാൻ കൊണ്ടുവിടാം. എവിടേയ പോകേണ്ടതു്?&amp;amp;rdquo;  എന്നു് പറഞ്ഞു് ഞാൻ മോട്ടോർ സൈക്കിളിന്റെ അടുത്തേക്കു നടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, ഒരു രണ്ടു് കിലോമീറ്റർ അപ്പുറത്തു് പോയാൽ മതി. സാർ പോകുന്ന വഴിക്കു തന്നേയാണു്.&amp;amp;rdquo;  വളരെക്കാലമായി എന്നോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന ഒരു സുഹൃത്തിനേപ്പോലെയാണു് അയാൾ വണ്ടിയിൽ കയറിയതു്. ഉയരം കുറവാണെങ്കിലും ബുള്ളറ്റിന്റെ പിൻസീറ്റിൽ അനായാസമായി കയറിയിരിക്കാൻ അയാൾക്കു കഴിഞ്ഞു എന്നതു് എന്നിൽ തെല്ലൊരത്ഭുതം ഉളവാക്കി. എന്റെ സുഹൃത്തുക്കളിൽ ഉയരം കുറഞ്ഞ മിക്കവരും ഈ വണ്ടിയിൽ കയറാൻ ബുദ്ധിമുട്ടിയിട്ടുള്ളകാര്യം ഞാനോർത്തു.&lt;br /&gt;
&lt;br /&gt;
കഷ്ടിച്ചു് രണ്ടു് കിലോമീറ്റർ പോയിരിക്കും, പിന്നിൽ നിന്നു് കൽപ്പനയായി, &amp;amp;ldquo;ഇവിടെ നിർത്തിയാൽ മതി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
നല്ല ഇരുട്ടു്. ചന്ദ്രൻ ഉദിച്ചിട്ടില്ല. ചുറ്റിനും മരങ്ങളല്ലാതെ ഒന്നും കാണാനില്ല. ഇയാളെങ്ങോട്ടണു് പോകുന്നതു് എന്ന ചോദ്യം സ്വാഭാവികമായി മനസ്സിലുദിച്ചു. മറുപടിയെന്നോണം അയാൾ പറഞ്ഞു, &amp;amp;ldquo;ഞാനിവിടെ അടുത്താണു് താമസിക്കുന്നതു്. ഒരു ചെറിയ കുടിൽ. ഇന്നിത്ര വൈകിയില്ലേ, മറ്റൊരു ദിവസം നമുക്കവിടെ കൂടാം. സാറു് വിട്ടോളൂ. അല്ലെങ്കിൽ വീട്ടിലെത്താൻ ഒരുപാടു് വൈകും.&amp;amp;rdquo; ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അയാൾ ഇരുട്ടിലേക്കു് നടന്നുമറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞാൻ അയാളെ വീണ്ടും കാണുന്നതു് കുറേകാലം കഴിഞ്ഞാണു്. അതും അസാധാരണമായ രീതിയിൽ. ഈ സംഭവം നടന്നു ഏതാണ്ടു് ഒരു വർഷം കഴിഞ്ഞിരിക്കും. അപ്പോഴേക്കു് പലതും സംഭവിച്ചിരുന്നു. ഞാൻ ജോലി മാറി. എനിക്കൊരു വധുവിനെ കണ്ടെത്തുന്നതിൽ ബന്ധുക്കൾ വിജയത്തൊടടുത്തു. മേൽപറഞ്ഞ സംഭവങ്ങൾ എന്റെ മനസ്സിൽ നിന്നു മാഞ്ഞുതുടങ്ങി.&lt;br /&gt;
&lt;br /&gt;
ഒരു ദിവസം കോട്ടയം പട്ടണത്തിൽ ബസ്സിറങ്ങിയ ശേഷം വീട്ടിലേക്കു് ഓട്ടോറിക്ഷ പിടിക്കാൻ ഒരുങ്ങുകയായിരുന്നു. വാഹനം വർക്ക്ഷോപ്പിലായിരുന്നതിനാൽ യാത്ര ശനിയാഴ്ച്ചത്തേക്കു മാറ്റി. രാവിലെ അത്യാവശ്യമായി ആപ്പീസിൽ പോകേണ്ടിയിരുന്നതിനാൽ യാത്ര തിരിച്ചപ്പോൾ വൈകിയിരുന്നു. കോട്ടയത്തെത്തിയപ്പോൾ സമയം മൂന്നുമണിയൊടടുത്തിട്ടുണ്ടാവും. നല്ല വിശപ്പുണ്ടായിരുന്നു. വല്ലതും കഴിച്ചിട്ടു പോകാം എന്നുവിചാരിച്ചു. വീട്ടിലെത്തിയാൽ ചോറുണ്ടാകും. പക്ഷെ ചോറുണ്ണാൻ തോന്നുന്ന സമയമല്ലായിരുന്നു. അങ്ങനെ ചിന്തിച്ചു കൊണ്ടു ഞാൻ ജങ്ഷനിലുള്ള ഹോട്ടലിലേക്കു കയറി. വലിയ തിരക്കില്ലായിരുന്നെങ്കിലും ഒഴിഞ്ഞ മേശ അന്വേഷിച്ചു് ഉള്ളിലേക്കു നടക്കുമ്പൊൾ തൊട്ടടുത്തു നിന്നൊരു വിളി കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ , വാ. ഇവിടെ ഇരിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ടതു് പുഞ്ചിരിച്ചു കൊണ്ടു് എന്നെ നോക്കിയിരിക്കുന്ന തികച്ചും അപരിചിതനായ ഒരു മനുഷ്യനെയാണു്. ഏതാണ്ടൊരു മുപ്പത്തഞ്ചു വയസ്സു തോന്നിക്കും. മെലിഞ്ഞതല്ലെങ്കിലും വണ്ണം കുറഞ്ഞ ശരീരം. ഇരു നിറം കറുത്ത മുടി. നെടുകെയും കുറുകെയും വരകളുള്ള തവിട്ടു നിറമുള്ള ഷർട്ട്. ഇരുണ്ട നിറമുള്ള പാന്റ്സ്‌. &amp;amp;ldquo;മനസ്സിലായില്ലല്ലൊ&amp;amp;rdquo;  എന്നു ഞാൻ പറയുന്നതിനു മുൻപു് അയാൾ പറഞ്ഞു, &amp;amp;ldquo;പോയി കൈ കഴുകി വരൂ, എന്നിട്ടു സംസാരിക്കാം&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
കൈ കഴുകുന്ന സമയത്തു് ഞാൻ മനസ്സു ചികഞ്ഞു നോക്കി. ആരായിരിക്കും ഈ മനുഷ്യൻ? ഒരെത്തും പിടിയും കിട്ടിയില്ല. ഞാൻ കൈ കഴുകി സീറ്റിൽ വന്നിരുന്നു് അയാളുടെ മുഖത്തു് ശ്രദ്ധയോടെ നോക്കി. അയാളണെങ്കിൽ എന്റെ കഷ്ടത വർധിപ്പിക്കാനെന്നവണ്ണം ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നാണു് ഞങ്ങളുടെ മുന്നിൽ ഒരു പ്ലേറ്റ്‌ മസാലദോശയുമായി വെയ്‌റ്റർ വന്നതു്. എന്റെ നേർക്കു് ചൂണ്ടിക്കൊണ്ടു് എന്റെ മുന്നിലിരുന്ന &amp;amp;lsquo;സുഹൃത്തു&amp;amp;rsquo;  പറഞ്ഞു. &amp;amp;ldquo;ഇതു് രവിക്കുള്ളതാ. മസാലദോശയല്ലെ ഫേവറിറ്റ്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതൊരു ചോദ്യമല്ലയിരുന്നു. വെറുമൊരു സ്റ്റേറ്റ്മെന്റ്‌, ഒരു പ്രസ്താവന. ഞാനകപ്പാടെ വിഷമത്തിലായി. എനിക്കെന്താണു ഇഷ്ടമെന്നുപൊലും അറിയാവുന്ന ഈ മനുഷ്യനാര്‌? ഞാൻ നേരിട്ടു ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മനസ്സിലായില്ല അല്ലേ. അത്ഭുതപ്പെടാനില്ല. നമ്മൾ ഒരു പ്രാവശ്യമല്ലേ കണ്ടിട്ടുള്ളൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതു് എന്റെ മനോവിഷമം വർദ്ധിപ്പിച്ചതേയുള്ളൂ.ഒരു പ്രാവശ്യം കണ്ട ഇയാൾക്കെങ്ങനെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലായി?&lt;br /&gt;
&amp;amp;ldquo;കഴിക്കൂ വിഷമിക്കെണ്ട ഞാൻ പറഞ്ഞു തരാം.&amp;amp;rdquo;  അയാൾ പറഞ്ഞു. &amp;amp;ldquo;എന്റെ പേരു് വേലപ്പൻ. നമ്മൾ ഒരു പ്രാവശ്യമേ ഇതിനു മുൻപേ കണ്ടിട്ടുള്ളു. രവി ഒരിക്കൽ മൂന്നാറിൽ നിന്നു ബൈക്കിൽ വരുമ്പോൾ രണ്ടു പേർ ചേർന്നു് എന്നെ ഭീഷിണിപ്പെടുത്തുകയായിരുന്നു. കൃത്യസമയത്തു് രവി എത്തിയതിനാൽ അവർ ഓടിപൊയ്ക്കളഞ്ഞു. കാലം കുറേ അയില്ലേ മറന്നുകാണും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സംഭവം ഓർമ്മ വന്നപ്പോൾ എനിക്കാശ്വാസമായി. &amp;amp;ldquo; ഓ മറന്നിട്ടൊന്നുമില്ല. പെട്ടെന്നു മുഖം ഓർമ്മ വന്നില്ലന്നേയുള്ളൂ. പിന്നെ നിങ്ങളുടെ വേഷവും ആകെ മാറിയിരിക്കുന്നു. അന്നു നല്ല ഇരുട്ടത്തു് കണ്ടതല്ലേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാ. പിന്നെ , കാണുന്ന മുഖമെല്ലാം എല്ലാവരും ഓർത്തിരിക്കണമെന്നുമില്ല. രവി അക്കര്യത്തിൽ പിന്നിലാണല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അതും ഒരു പ്രസ്താവനയായിരുന്നു. ചോദ്യമല്ലായിരുന്നു. പക്ഷേ അതിന്റെ പ്രസക്തി അപ്പൊഴൊന്നും എനിക്കു പിടികിട്ടിയില്ല.&lt;br /&gt;
&amp;amp;ldquo;വേലപ്പൻ കഴിക്കുന്നില്ലേ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കഴിച്ചു കഴിഞ്ഞു . അപ്പൊഴാ രവി വന്നതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ അഹാരത്തിലേക്കു ശ്രദ്ധ തിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പനെന്താ ജോലി?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനോ? ഞാൻ എല്ലാ ജോലിയും ചെയ്യും എന്നാൽ ഒന്നും ചെയ്യാറുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഈ രസകരമായ മറുപടിക്കു് ഒരു മറുചോദ്യം ചോദിക്കാൻ സാധിക്കുന്നതിനു മുൻപു തന്നേ വേലപ്പന്റെ വക ചോദ്യം വന്നു.&lt;br /&gt;
&amp;amp;ldquo;പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ട്‌?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതൊരു ചോദ്യമായിരുന്നു. വേലപ്പന്റെ ആദ്യത്തേതു്. പക്ഷെ ഒരു കുശലം എന്നതിൽ കവിഞ്ഞു് ഒന്നും ഉണ്ടായിരുന്നില്ല എന്നു തോന്നി.&lt;br /&gt;
&amp;amp;ldquo;തരക്കേടില്ല . കുറച്ചുകൂടി ഭേദപ്പെട്ട ശമ്പളമാണു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശമ്പളം കൂടുമ്പോൾ ഉത്തരവാദിത്തവും കൂടും. ബുദ്ധിമുട്ടും കൂടും.മുമ്പിലത്തേപോലെ ഒഴിവു സമയം കിട്ടില്ല. ഇനി കുടുംബമൊക്കെ ആവുമ്പോൾ പണം കൂടുതൽ ആവശ്യമായി വരുമല്ലോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എന്റെ വിവാഹമൊക്കെ ശരിയായിവരുന്ന വിവരം ഇയാൾ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ പറയുന്നതു് എന്ന സംശയം ഒരു നിമിഷം എന്റെ മനസ്സിൽ ഉയരുകയും അപ്പോൾ തന്നെ ഞാനതിനെ ദൂരെയെറിയുകയും ചെയ്തു.&lt;br /&gt;
&lt;br /&gt;
കാപ്പി വേണോ, ചായ വേണോ,അതോ തണുത്തതെന്തെങ്കിലുമാണോ വേണ്ടതു് എന്നു ചോദിച്ചുകൊണ്ടു് വൈയ്റ്റർ വന്നു. വേലപ്പൻ തന്നെ കൽപ്പിച്ചു.&lt;br /&gt;
&amp;amp;ldquo;രണ്ടുപേർക്കും കാപ്പി മതി. സാറിനതാണിഷ്ടം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയറിയാം?&amp;amp;rdquo;  എന്നായി ഞാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയായാലെന്താ ശരിയല്ലേ?&amp;amp;rdquo;  എന്നു വേലപ്പൻ. &amp;amp;ldquo;പോയി കൈ കഴുകി വരൂ അപ്പോഴേക്കും കാപ്പിയെത്തും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ കൈ കഴുകാൻ പോയി. ആ സമയത്തു് പല ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു വന്നു. എന്റെ പേരു ഞാൻ ഇയാൾക്കു പറഞ്ഞുകൊടുത്തിരുന്നോ? എനിക്കു് മസാലദോശയും കപ്പിയുമാണിഷ്ടം എന്നു് ഇയാൾക്കെങ്ങനെ മനസ്സിലായി? ഞാൻ പുതിയ ജോലിക്കു മാറിയ കാര്യം ഇയാളെങ്ങനെ മനസ്സിലാക്കി? കുറച്ചാലോചിച്ചപ്പൊ തോന്നി അതൊന്നും വലിയ കാര്യമല്ലെന്നു്. മൂന്നാറിലും മറ്റും പരിചയമുള്ള ആർക്കും വേണമെന്നുവെച്ചാൽ ഒരാളേപ്പറ്റി എന്താണു് കണ്ടുപിടിക്കാൻ കഴിയാത്തതു്? പക്ഷെ ഇയാളെന്തിനു് എന്നേപ്പറ്റി ഇത്രയധികം വിവരങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കണം? ഇയാൾ യഥാർത്ഥത്തിൽ ഒരു പോലീസ് ചാരൻ തന്നെയാണോ? ഉത്തരം കിട്ടാത്ത ഇത്തരം പല ചോദ്യങ്ങൾ മനസ്സിൽ അവശേഷിച്ചു.&lt;br /&gt;
ഞാൻ കൈ കഴുകി ചെന്നപ്പോഴേക്കു് കാപ്പി എത്തിയിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:&lt;br /&gt;
&amp;amp;ldquo;വേലപ്പനിവിടെ എന്തെടുക്കുകയാ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി ഒരിടത്തു പോയതാ. കുറച്ചു സമയം കിട്ടിയപ്പോൾ തോന്നി രവിയെ കണ്ടിട്ടു് പോകാമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിതുവഴി വരുമെന്നു് എങ്ങനെ അറിയാമായിരുന്നു?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, രവിക്കുതന്നെ അറിയാമല്ലോ, വേണമെന്നു വച്ചാൽ ഒരാളേപ്പറ്റി എന്താണു കണ്ടുപിടിക്കൻ പറ്റാത്തതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ ചെറുതായിട്ടെങ്കിലും ഞെട്ടി. അൽപ്പം മുൻപു് എന്റെ മനസ്സിലൂടെ കടന്നു പോയ അതേ കാര്യമല്ലേ വേലപ്പൻ പറയുന്നതു്? മറ്റൊരു കോയിൻസിഡൻസ്‌ എന്നതിനപ്പുറം ഒന്നുമുണ്ടാവില്ല എന്നു വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്ര തവണയായി ഇതുപോലെ സംഭവിക്കുന്നു? ഇയാൾ വല്ല മന്ത്രവാദിയൊ മറ്റോ ആണോ? പ്രകൃത്യാതീയമായ ഒന്നിലും വിശ്വസിക്കാത്ത എനിക്കു് എന്തു ചിന്തിക്കണം എന്നറിയാത്ത ഒരവസ്ഥ. എന്തോ അസാധാരണമായതു സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു പരിഭ്രമമുളവാക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമുക്കറിയാത്തതായി ഈ ലോകത്തിൽ , പ്രകൃതിയിൽ , ഒരുപാടു കാര്യങ്ങളുണ്ടു്. ശാസ്ത്രം അതിന്റേതായ വഴിയിലൂടെ പലതും കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആ വഴിയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതി. ശാസ്ത്രത്തെ ഞാൻ കുറ്റപ്പെടുത്തുകയല്ല. അതു പല ഉൾക്കാഴ്ചകളും നമുക്കു തരുന്നുണ്ടു്. എന്നാൽ ഇന്നത്തെ പാതയിൽ പോയാൽ ശാസ്ത്രത്തിനു കാണാൻ കഴിയാത്ത പലതുമുണ്ടു്. നാം മറ്റൊരു പാത സ്വീകരിച്ചാൽ അവയിൽ പലതും പെട്ടെന്നു് കണ്ടെത്താൻ കഴിയും. ശാസ്ത്രം തന്നെ എന്നെങ്കിലുമൊരിക്കൽ ഇവയെ കണ്ടെത്തിക്കൂടായ്കയില്ല. പക്ഷെ ശാസ്ത്രം പഠിച്ചതുകൊണ്ടു് എല്ലാമായി എന്നു കരുതുന്നതു് തെറ്റാണു്. നമ്മുടെ മനസ്സിന്റെ ചെറിയൊരു ഭാഗം മാത്രമേ മിക്ക മനുഷ്യരും ഉപയോഗിക്കുന്നുള്ളൂ. അഞ്ചോ ആറോ ശതമാനം. അറുപതോ എഴുപതോ ശതമാനം ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തെല്ലം നേടാനാവുമെന്നു് ആലൊചിച്ചു നോക്കൂ. ഇതു് ആർക്കുവേണമെങ്കിലും കഴിയുന്ന കാര്യമാണു്. അതിനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും വേണമെന്നു മാത്രം. രവിക്കു് അതു കഴിയും. അതുകൊണ്ടാണു് രവിയെ കാണണമെന്നു് ഞാൻ ആഗ്രഹിച്ചതു്. ഞാനന്നു് പറഞ്ഞതുപോലെ നമുക്കൊരുദിവസം കൂടണം. ഇന്നല്ല. വരുന്ന ഡിസംബർ മാസമാവട്ടെ. തിരുവനന്തപുരത്തു വച്ചാവട്ടെ. ഞാൻ രവിയെ കണ്ടെത്തിക്കൊള്ളാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ കേട്ടു് ഞാൻ സ്തബ്ദനായി ഇരുന്നു പോയി. വീണ്ടും ഇയാൾ എന്റെ മനസ്സിലുണർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന പോലെ സംസാരിച്ചു എന്നു മാത്രമല്ല, എന്റെ കാഴ്ചപ്പാടുകളിലേക്കു തന്നെ കടന്നു ചെന്നിരിക്കുന്നു. ശാസ്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചു കൊണ്ടുള്ള എന്റെ കാഴ്ചപ്പാടുകളെ പിടിച്ചുലയ്ക്കുന്ന തലത്തിലുള്ളതായിരുന്നു ഈ വാക്കുകൾ. അവയുടെ ഉള്ളടക്കം കൊണ്ടു മാത്രമല്ല, എന്നോടു യാതൊരു ചർച്ചയും നടത്താതെ അത്ഭുതകരമായി എന്റെ വിശ്വാസങ്ങൾ ഗ്രഹിച്ചെടുത്തു് അവയെ തകിടം മറിക്കുന്ന വിധത്തിലുള്ളതായിരുന്നു അവ എന്നതു കൊണ്ടും കൂടി. ഇത്തരം കാര്യങ്ങളിൽ ലവലേശം താൽപര്യം കാണിക്കത്തവരായിരുന്നു എന്റെ സഹപ്രവർത്തകർ, എക്കാലത്തും. അതുകൊണ്ടു് മറ്റാരിൽ നിന്നും ഇതൊന്നും മനസ്സിലാക്കാൻ വേലപ്പനു കഴിഞ്ഞിട്ടുണ്ടാവില്ല. ഇയാൾക്കെന്റെ മനസ്സു വായിക്കാൻ കഴിയുന്നുണ്ടോ എന്ന സംശയമാണു എനിക്കു പെട്ടെന്നുണ്ടായതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റൊരാളിന്റെ മനസ്സു് വായിക്കുക എന്നു പറയുന്നതു് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല രവീ. അതു് പോകട്ടെ. കാപ്പിയിരുന്നു തണുത്തുപോകുന്നു. ഫിനിഷ്‌ യുവർ കോഫി ഫാസ്റ്റ്‌. എനിക്കും പോകാറാകുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വേലപ്പന്റെ ഈ വാക്കുകൾ എന്നെ വീണ്ടും ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹത്തിൽനിന്നു് എന്തുകൊണ്ടോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാന്തരം ആംഗലഭാഷ. പക്ഷെ അപ്പൊഴേക്കും എനിക്കു് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതായിരുന്നു. വേലപ്പൻ പറഞ്ഞതു് അനുസരിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.&lt;br /&gt;
&lt;br /&gt;
കാപ്പി കുടിച്ചു് എണീറ്റപ്പോഴേക്കും വേലപ്പൻ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം അടുത്തുള്ള മുറുക്കാൻ കടയിലാണു് അദ്ദേഹം നിന്നതു്. രണ്ടു് സിഗരറ്റ്‌ മേടിച്ചു് ഒന്നു് എന്റെ നേർക്കു് നീട്ടി. ഞാൻ വല്ലപ്പോഴുമാണു് പുക വലിക്കാറു്. അപ്പോൾ പുക വലിക്കാൻ ശക്തമായി തോന്നുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്റെ മനസ്സിലുള്ളതു് അറിയാൻ കഴിയുന്നുണ്ടെന്നു് എനിക്കു് ഉറപ്പായി.&lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ നിന്നു പിരിഞ്ഞ ശേഷം ഞാൻ സാവധാനം വീട്ടിലേക്കു നടന്നു. ഏതാണ്ടു് മൂന്നു് കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഓട്ടോറിക്ഷയിലോ ബസ്സിലോ പോകാതിരുന്നതു് വേലപ്പനേപറ്റിയും എന്റെ അന്നത്തെ അനുഭവങ്ങളേപറ്റിയും ഒന്നു ചിന്തിച്ചു് എന്റെ കൺഫ്യൂഷൻ തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ടായിരുന്നു. എന്തായലും അതിൽ കുറേയൊക്കെ ഞാൻ വിജയിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കു് ഞാൻ ചില കാര്യങ്ങൾ നിശ്ചയിച്ചുറച്ചിരുന്നു. ഷെർലക്കു് ഹോംസിനെ വെല്ലുന്ന സിദ്ധികളൊന്നും വേലപ്പനു ലഭിച്ചിട്ടില്ലെന്നു തീർച്ച. പിന്നെ എനിക്കു ചില കാര്യങ്ങൾ മനസ്സിലാക്കൻ കഴിയുന്നില്ലെങ്കിൽ അതു് എന്റെ കഴിവുകേടാണു്. വാട്സണു് ഹോംസാവാൻ കഴിയില്ലല്ലോ. എങ്കിലും എനിക്കു കഴിയുന്നവണ്ണം വേലപ്പനെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഏതാനും മസം ഞാൻ വളരെ തിരക്കിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ \textemdash വാടകവീടു് കണ്ടുപിടിക്കുക, നാട്ടിലെ വീടിനു് മെയ്‌ന്റനൻസ്‌ പണികൾ, അങ്ങനെ പലതും. ഒരു വശത്തു് ഉദ്യോഗസംബന്ധമായും നല്ല തിരക്കുണ്ടായിരുന്നു. ഞാൻ ഡോക്ടറേറ്റിനു വേണ്ടി തുടങ്ങിവച്ച പണികൾ വിവാഹത്തിനുമുമ്പു് ഒരു ഘട്ടമെത്തിക്കണമെന്നു് എന്റെ ഗൈഡിന്റെ നിർബന്ധം മറ്റൊരു വശത്തു്. ചുരുക്കിപറഞ്ഞാൽ പത്രം വായിക്കൻ പോലും സമയം കണ്ടെത്താൻ കഴിയാത്ത കാലം. എങ്കിലും ഞാൻ വേലപ്പന്റെ കാര്യം മറന്നില്ല.&lt;br /&gt;
&lt;br /&gt;
എന്റെ സുഹൃത്തുക്കളോടും ആഹാരം കഴിക്കുന്ന ചായക്കടയിലെ ആൾക്കാരോടും മുറുക്കാൻ കടയിലും എല്ലാം ഞാൻ ആ മനുഷ്യനെ പറ്റി തിരക്കി. എന്റെ അന്വേഷണങ്ങളുടെ ഫലമായി ഞാൻ കണ്ടുപിടിച്ച കാര്യങ്ങൾ എന്റെ വിശ്വാസത്തിനു്, അല്ല, സങ്കൽപ്പങ്ങൾക്കു് കടകവിരുദ്ധമായിരുന്നു. ആർക്കും വേലപ്പനെ പരിചയമില്ല. പലരും ഇങ്ങനെയൊരാളെ കണ്ടിട്ടുള്ളതായി പറഞ്ഞു. ചില കടകളിൽ അയാൾ വല്ലപ്പോഴും വന്നു സാധനങ്ങൾ മേടിക്കാറുള്ളതായും അറിഞ്ഞു. ചിലപ്പോൾ കുറേ കാലത്തേക്കു കാണാറില്ല. എന്നാൽ അയാളെപ്പറ്റി ആർക്കും കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അയാൾക്കു് എന്താണു് ഉദ്യോഗമെന്നോ, എവിടേയാണു് താമസമെന്നോ, ഏതു നാട്ടുകാരനാണെന്നോ ആർക്കും അറിയില്ല എന്നതു് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടു തോന്നി. എന്റെ നിഗമനങ്ങെളെല്ലാം തെറ്റി എന്നൊരു തോന്നൽ മനസ്സിൽ ക്രമേണ വളർന്നുവന്നു. വേലപ്പൻ ഒരു പ്രഹേളികയായിത്തീരുകയായിരുന്നു. ഈ വിശ്വാസം എന്നിൽ എത്രമാത്രം മാറ്റമുണ്ടാക്കി എന്നു് എനിക്കുതന്നെ മനസ്സിലായതു് പിന്നീടു് വേലപ്പനെ കണ്ടപ്പോഴാണു്.&lt;br /&gt;
&lt;br /&gt;
ഡിസംബർ മാസം തിരുവനന്തപുരത്തു് ഒരു കോൺഫറൻസ്. എന്റെ മേലുദ്യോഗസ്ഥൻ പങ്കെടുക്കാനിരുന്നതാണു്. എന്നാൽ കമ്പനി സംബന്ധമായി ഒരത്യാവശ്യ കാര്യത്തിനു് കൽക്കത്തയിൽ പോകേണ്ടിവന്നതിനാൽ എന്നോടു് പങ്കെടുക്കാൻ ആവശ്യപെട്ടു. എനിക്കാണെങ്കിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനു മുമ്പു് ഇത്തരം കോൺഫറൻസുകളിൽ പങ്കെടുത്തിട്ടില്ല. വിഷയങ്ങൾ പഠിച്ചു തയാറെടുക്കാൻ ദിവസങ്ങളില്ല. ഒപ്പം നല്ല ജോലിത്തിരക്കും. കമ്പനി കാര്യങ്ങളിൽ പലപ്പോഴും ഇതു തന്നെയാണവസ്ഥ. പോകാൻ പറഞ്ഞാൽ പോയേ പറ്റൂ. വ്യാഴം, വെള്ളി, ശനിയാണു് കോൺഫറൻസ്‌. ശനിയാഴ്ച നല്ലൊരു ഡിന്നർ. ഞായറാഴ്ച സ്ഥലം വിടാം. ജനുവരിയിൽ വിവാഹമാണു്. മുകളിൽ സൂചിപ്പിച്ചതുപോലെ നൂറുകൂട്ടം കാര്യങ്ങളാണു് മനസ്സിൽ. ചെയ്തുതീർക്കേണ്ട കാര്യങ്ങളോരോന്നും മനസ്സിൽ എണ്ണിക്കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കു് ഡോക്ടറേറ്റിന്റെ കാര്യങ്ങളും വേലപ്പൻ എന്ന പ്രഹേളികയും മനസ്സിൽ കടന്നുവരാതിരുന്നില്ല. വേലപ്പനെ മനസ്സിൽ നിന്നു് ബലമായി ഒഴിവാക്കി. മറ്റു കാര്യങ്ങൾ ആവശ്യത്തിലധികം ഉണ്ടായിരുന്നല്ലോ.&lt;br /&gt;
&lt;br /&gt;
കോൺഫറൻസ്‌ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോയി. അവിടെ കണ്ടവരാരും പരിചിതരായിരുന്നില്ല. ചെറുപ്പക്കാരായ രണ്ടു പേരെ പരിചയപ്പെട്ടു. അസമിൽ നിന്നൊരു നാഗാർജുന. പകുതി ആന്ധ്രാക്കരൻ. പക്ഷെ സംസാരത്തിലും കാഴ്ചയിലും തനി അസമി. ഓ.\,എൻ.\,ജി.\,സിയിൽ ഉദ്യോഗസ്ഥനായിരുന്ന അഛൻ അസമിൽ തന്നെ താമസമാക്കിയത്രെ. പിന്നെ മുംബൈയിൽ നിന്നു് ഒരു ചൗധരി. ബാംഗളൂരിൽ നിന്നൊരു മലയാളി - രാജേന്ദ്രൻ. വേലപ്പനെ ഓർമ വന്നു. അതുപോലെ മെലിഞ്ഞ ശരീരപ്രകൃതി. ഉയരവും തഥൈവ. വേലപ്പൻ തിരുവനന്തപുരത്തുവച്ചു് കണാമെന്നാണു് ഒടുവിൽ പറഞ്ഞതു് എന്ന കാര്യം ഞാനോർത്തു. ഇവിടെ എത്തുമോ എന്ന ഒരു ശങ്കയും മനസ്സിൽ ഉദിക്കാതിരുന്നില്ല.&lt;br /&gt;
&lt;br /&gt;
കമ്പനിയിൽ നിന്നും ഒരു സീനിയർ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാസ്തവത്തിൽ എന്റെ മേലുദ്യോഗസ്ഥന്റെ സ്ഥാനത്തു വന്നതു് അദ്ദേഹമാണെന്നു് പിന്നീടാണു് എനിക്കു മനസ്സിലായതു്.  കമ്പനി ഈ കോൺഫറൻസിനു കൂടുതൽ പ്രധാന്യം കൽപിച്ചിരിക്കുന്നു എന്നർത്ഥം. ഞാൻ പങ്കെടുത്തതു് ഒരു ട്രെയിനിയെപോലെ മാത്രം; ഭാവിയിൽ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കനുള്ള പരിശീലനം. സത്യത്തിൽ ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
ശനിയാഴ്ച ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ സെഷനോടുകോടി പ്രധാന പരിപാടികൾ മുഴുവനും തീർന്നു. ഇടവേളയിൽ നാഗാർജ്ജുയും ചൗധരിയുമൊത്തു് ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സമയം. രാജേന്ദ്രൻ ആരോടോ സംസാരിച്ചുകൊണ്ടു മറ്റൊരിടത്തു നിൽക്കുന്നു. ആരോ എന്റെ തോളത്തു തട്ടി പറഞ്ഞു, &amp;amp;ldquo;Excuse me, just a minute please.&amp;amp;rdquo;  (ദയവു ചെയ്തു് ഒരു നിമിഷം). ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു് നല്ല സ്മാർറ്റ്‌ ആയി ഡ്രസ്സ്‌ ചെയ്ത ഒരു മധ്യവയസ്കനെയാണു്. ഏതാണ്ടു് രാജേന്ദ്രനെപ്പോലെ. മുഖത്തു് വിസ്തൃതമായ പുഞ്ചിരി. എന്റെ ഹൃദയമിഡിപ്പു് ഒരു നിമിഷത്തേക്കു് നിന്നു പോയോ എന്നു സംശയം\dash വേലപ്പൻ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo; സംശയിക്കേണ്ട ഞാൻ തന്നെ ഇവിടെ വച്ചു് കാണാമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ?&amp;amp;rdquo;  എനിക്കെന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിനുമുമ്പു് അദ്ദേഹം പറഞ്ഞു. &amp;amp;ldquo;ഇനി അവസാനത്തെ സെഷനുവേണ്ടി നിൽക്കണ്ട. നമുക്കു പോകാം.&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
വേലപ്പൻ അതുപറയുമ്പോഴും ഞാൻ അത്ഭുതസ്തബ്ധനായി നോക്കിക്കൊണ്ടു നിൽക്കുകയാ\-യിരുന്നു. ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ.&lt;br /&gt;
&amp;amp;ldquo;എന്താ രവീ സംശയിച്ചു് നിൽക്കുന്നതു്? ഞാൻ പൊന്മുടിയിൽ താമസം ശരിയാക്കിയിട്ടുണ്ടു്. നമുക്കു് നേരെ അങ്ങോട്ടു പോകാം. നാളെ കാലത്തു് തിരികെ നാട്ടിലേക്കു പോകുകയും ചെയ്യാം. വരൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തുകൊണ്ടോ എനിക്കു് മറുത്തൊന്നും പറയാൻ തോന്നിയില്ല. ഞാൻ പുതിയ സുഹൃത്തുക്കളോടൊരു വാക്കു് പറഞ്ഞിട്ടു് വേലപ്പനോടൊപ്പം ഇറങ്ങി. ഒരു നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഞാനിവിടെയുണ്ടെന്നു് വേലപ്പൻ എങ്ങനെ മനസ്സിലാക്കി? എന്തിനാണു് പൊന്മുടിയിലേക്കു് പോകുന്നതു്? ഈ സമയത്തു് എങ്ങനെയാണു് പോവുക? ഇതിനൊക്കെ പണം എവിടന്നു കിട്ടി? എന്നിങ്ങനെ പലതും. പക്ഷെ ചോദിച്ചില്ല. വേലപ്പനെപറ്റിയുള്ള ദുരൂഹത അവസാനിപ്പിക്കനുള്ള ഒരവസരമായി ഞാനിതു മനസ്സിൽ കരുതിയിരിക്കണം. മാത്രമല്ല, ഞാനയാളെ എന്തിനു് ഭയപ്പെടണം? അയാൾക്കു് ദുരുദ്ദേശങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നു് എനിക്കു തോന്നിയിരുന്നു.&lt;br /&gt;
യാത്രാമധ്യേ വേലപ്പൻ തിരുവനന്തപുരത്തേപറ്റിയും കേരളചരിത്രത്തേപറ്റിയും ഒക്കെ സംസാരിച്ചു. മനുഷ്യസമൂഹം എങ്ങനെ പരിണമിക്കും എന്ന പ്രശ്നമുന്നയിച്ചു. എനിക്കു വലിയ നിശ്ചയമുള്ള വിഷയമല്ലെങ്കിലും പത്രമാസികകളിൽ വായിച്ചുള്ള പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി ഞാനെന്തൊക്കെയോ പറഞ്ഞു. വേലപ്പൻ ചിരിച്ചതേയുള്ളൂ. ശാസ്ത്രത്തേക്കാൾ രസകരമായതാണു് മനുഷ്യനുമായി ബന്ധപ്പെട്ട ചരിത്രം പോലുള്ള വിഷയങ്ങൾ എന്നൊരഭിപ്രായവും അദ്ദേഹം പാസാക്കി. അവ അരസികമായി തോന്നുന്നതു് ആ വിഷയങ്ങൾ പഠിപ്പിച്ചതിന്റെ തകരാറാണെന്നും അദ്ദേഹം പറഞ്ഞു. വനപ്രദേശമെത്തിയപ്പോൾ വനങ്ങളേയും അവയിലെ സസ്യമൃഗാദികളേയും പറ്റി വേലപ്പൻ സംസാരിച്ചു. &lt;br /&gt;
&lt;br /&gt;
ഇതൊക്കെ പറയാനാണോ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു് എന്നായിരുന്നു എന്റെ സംശയം.&lt;br /&gt;
&lt;br /&gt;
ഒടുവിൽ ഞങ്ങൾ പൊന്മുടിയിലെത്തി. കാറിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയതൊരു കോട്ടേജിലേക്കാണു്. വേലപ്പൻ നേരത്തേ തന്നെ എല്ലം തെയ്യാറാക്കിയിരിക്കുന്നു.&lt;br /&gt;
&amp;amp;ldquo;പോയി കുളിച്ചു് വേഷം മാറി വരൂ. എന്നിട്ടു നമ്മുക്കു് ആഹാരം കഴിക്കാം. ഞാനിതാ വരുന്നു&amp;amp;rdquo;  എന്നു പറഞ്ഞു് അദ്ദേഹം നേരെ പുറത്തോട്ടിറങ്ങി.&lt;br /&gt;
ഞാനൊന്നു ചുറ്റും കണ്ണോടിച്ചു. വേലപ്പന്റെ തുണിസഞ്ചി മേശപ്പുറത്തുണ്ടു്. രണ്ടു കട്ടിലുകളിലും മെത്ത ഭംഗിയായി വിരിച്ചിരിക്കുന്നു. ആരും ഉപയോഗിച്ച മട്ടില്ല. മേശക്കരികിലായി കിടന്ന കസേരയിൽ ഞാനിരുന്നു. സാഹചര്യത്തെ മൊത്തത്തിലൊന്നു വിലയിരുത്താൻ ശ്രമിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. ഇയാളെന്തിനാണു് എന്നെ ഇവിടെ കൊണ്ടുവന്നതെന്നതിനു് ഒരു സൂചനപോലുമില്ല. പിന്നെ ഞാനാലോചിച്ചതു് അങ്ങേയറ്റം എനിക്കെന്തു നഷ്ടം വരാം എന്നാണു്. കയ്യിൽ കാര്യമായൊന്നുമില്ല. മറ്റൊരുതരത്തിലും വേലപ്പനെന്നെ ഉപദ്രവിക്കൻ സാധ്യതയില്ല. അദ്ദേഹത്തെ പറ്റി അങ്ങനെയൊക്കെ ചിന്തിക്കുന്നതുതന്നെ കഷ്ടമാണെന്നു തോന്നി. വേണമെങ്കിൽ ആദ്യം കണ്ട അവസരത്തിൽത്തന്നെ അയാൾക്കു് എന്റെ കയ്യിലിരുന്ന പണം തട്ടി എടുക്കാമായിരുന്നു. അന്നാണെങ്കിൽ വീട്ടിൽ പോകുന്ന അവസരമായിരുന്നതുകൊണ്ടു് എന്റെ കൈവശം കുറേ പണവുമുണ്ടായിരുന്നു. എന്തായലും ഇതുവരെ എത്തി. ഇനി അധികം താമസിയാതെ രഹസ്യങ്ങളെല്ലാം തീരും. അങ്ങനെ സമാധാനിച്ചുകൊണ്ടു് ഞാൻ വേഷം മാറി കുളിക്കാൻ പോയി.&lt;br /&gt;
കുളി കഴിഞ്ഞു വന്നപ്പോൾ വേലപ്പൻ മുറിയിൽ ഉണ്ടായിരുന്നു. എന്തോ ഗാഢമായി ചിന്തിച്ചുകൊണ്ടാണിരിപ്പു്. അദ്ദേഹം വേഷമെല്ലാം മാറി ഒരു കൈലിയും റ്റീഷർട്ടും ധരിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തെ അലോസരപെടുത്താതെ കട്ടിലിന്റെ ഒരറ്റത്തു തോർത്തുവിരിച്ചശേഷം അദ്ദേഹമിരിന്നിരുന്ന കട്ടിലിന്റെ ഒരുവശത്തായി ഇട്ടിരുന്ന ഒരു കസേരയിൽ ഇരിപ്പായി. ഏതാണ്ടു് ഉടനെ തന്നെ വേലപ്പൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ ഫ്രഷ്‌ ആയി, ഇല്ലേ? ആഹാരം പറഞ്ഞിട്ടുണ്ടു്. അതു വരുന്നതിനു മുൻപേ ഒരു ബിയറായാലോ? രവിക്കിഷ്ടമല്ലേ? ഒന്നു് റിലാക്സ്‌ ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞുതേർന്നില്ല, അപ്പോഴേക്കു് രണ്ടു കുപ്പി ബിയറും രണ്ടു ബിയർ മഗ്ഗും ഒരു പ്ലേറ്റിൽ ക്ലബ്ബ്‌ മിക്സ്ചറുമായി ബെയററെത്തി. അയാൾ ട്രേ മേശപ്പുറത്തു വച്ചു് കുപ്പികൾ തുറന്നു് ബിയർ മഗ്ഗുകളിൽ ഒഴിച്ചു വച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു സുഖയാത്രക്കായി&amp;amp;rdquo;  എന്നാണു് വേലപ്പൻ ബിയർ കയ്യിലെടുത്തുകൊണ്ടു പറഞ്ഞതു്. ഞാനും ചിയേഴ്സ് പറഞ്ഞു് ബിയർ നുകർന്നു.&lt;br /&gt;
&amp;amp;ldquo;കല്യാണിയാണു് എനിക്കതാണിഷ്ടം.&amp;amp;rdquo;  എന്നു വേലപ്പൻ പറഞ്ഞപ്പോൾ ഞാനോർത്തു എനിക്കേതായലും വിത്യാസം അറിയില്ലല്ലോ എന്നു്. ഒരുപക്ഷെ അതറിഞ്ഞുകൊണ്ടാണോ വേലപ്പൻ എന്റെ ഇഷ്ടത്തിന്റെ കാര്യം ചോദിക്കത്തതു്? എന്തായലും എന്റെ സംശയങ്ങൾ ഇനി നീട്ടിക്കൊണ്ടുപോകാൻ വയ്യ എന്നെനിക്കു തോന്നി. എന്താണു് ഈ വരവിന്റെ ഉദ്ദേശ്യം? നേരിട്ടു് ചോദിക്കാൻ സമയമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തിനാണു് എന്നെ ഇങ്ങോട്ടു് കൂട്ടിക്കൊണ്ടുവന്നതു്? ഇങ്ങനെ ബിയറടിച്ചു കൂടാനല്ല എന്നെനിക്കറിയാം. ഈ സസ്പെൻസ്‌ നീണ്ടുപോകുന്നു.&amp;amp;rdquo;  ഒരു സ്പൂൺ ക്ലബ്ബ്‌ മിക്സ്ചർ വായിലിട്ടുകൊണ്ടു് ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി കുറച്ചുകൂടി ക്ഷമിക്കൂ. ഇനി ഏതാനും മണിക്കൂർ കഴിയുമ്പോഴേക്കു് എല്ലാം മനസ്സിലാകും. നമുക്കു് അതിനുമുമ്പു് ആഹാരം കഴിക്കണം. അൽപ്പസമയം പുറത്തിറങ്ങി നക്ഷത്രങ്ങളും ആകാശവും മറ്റും കാണാം. നല്ല തണുപ്പുണ്ടല്ലേ. ഈ ആൽക്കഹോൾ അതിനു സഹായിക്കും. നാളെ രാവിലെ ആഹാരം കഴിച്ചിട്ടു തിരികെ പോകാം. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്കു് പോകുകയുമാകാം. എല്ലാം ഞാൻ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടു്. ഇപ്പൊഴിതടിക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാസ്തവത്തിൽ വേലപ്പൻ എന്തു ജോലിയാണു് ചെയ്യുന്നതു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതൊക്കെ എന്റെ ജോലിയാണെന്നു വച്ചോളൂ. പിന്നെ പണത്തിന്റെ കാര്യമാണെങ്കിൽ എനിക്കതിനു് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുംബപരമായി കുറേ സ്വത്തൊക്കെ കിട്ടി. അതൊക്കെ ആരെങ്കിലും ചെലവാക്കണ്ടേ? എന്തായലും ഇന്നത്തെ ചെലവു മുഴുവനും എന്റെ വകയാണു്. അതിനേപ്പറ്റി രവി വിഷമിക്കണ്ട.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയാണു് സ്വദേശം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ജനിച്ചതു് തൃശ്ശൂരാണു്. എന്നുവച്ചു് അതു സ്വദേശമാണെന്നു പറയാമോ എന്നെനിക്കറിയില്ല. വളർന്നതും പഠിച്ചതുമൊക്കെ പലയിടത്തായിരുന്നു. തൃശൂരിലിപ്പൊ ആരുണ്ടെന്നുപോലുമറിയില്ല. അറിയാൻ ശ്രമിച്ചതുമില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സാധാരണയിൽ നിന്നു് വ്യത്യസ്തമായി വേലപ്പൻ തന്നേപറ്റി സംസാരിക്കുന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. ആശ്വാസവും. ഒന്നുമില്ലെങ്കിലും ഇയാളും ഒരു മനുഷ്യൻ തന്നെയാണല്ലോ.&lt;br /&gt;
&amp;amp;ldquo;ഏതായിരുന്നു ഡിഗ്രിക്കു് വിഷയം?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഭൗതികശാസ്ത്രം. ഫിസിക്സ്‌ . അതുകഴിഞ്ഞു് എം.\,എസ്സിയും എം.\,ഫിലും അതേ വിഷയത്തിൽ തന്നെ. ആസ്ട്രോഫിസിക്സായിരുന്നു. ഡോക്റ്ററേറ്റിനു് ചേർന്നതാ. പകുതിക്കു് വച്ചു് നിർത്തി. അതിനേക്കാൾ രസകരമായതുപലതും കണ്ടു. അവ എന്നെ ശക്തിയായി ആകർഷിച്ചു. ഒരു കണക്കിനു ഭൌതികശാസ്ത്രത്തിലെ പഠനങ്ങൾ തന്നെയാണു് എന്നെ ഇവിടെ എത്തിച്ചതു്. അതൊരു രസകരമായ കഥയാണു്. പറഞ്ഞുതുടങ്ങിയാൽ ഇന്നൊന്നും തീരില്ല. മറ്റൊരവസരത്തിലാവാം. നമുക്കിപ്പോൾ ആഹാരം കഴിക്കാം.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു് അദ്ദേഹത്തോടുള്ള ബഹുമാനം വളരേ വർദ്ധിച്ചു. ഭൗതികശാസ്ത്രം എന്നെ എക്കാലത്തും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. എനിക്കു് കെമിസ്ട്രിയിൽ കൂടുതൽ മാർക്കുണ്ടായിരുന്നതുകൊണ്ടു് എന്റെയൊരു അദ്ധ്യാപകൻ പറഞ്ഞതനുസരിച്ചാണു് ഞാൻ ആ വിഷയം എടുത്തതെങ്കിലും ഭൌതികശാസ്ത്രത്തിൽ ഞാൻ ധാരാളം വായിച്ചിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്റെ ഫേവറിറ്റ് വിഷയമായിരുന്നു ഫിസിക്സ്.&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;അതും ആസ്ട്രോഫിസിക്സ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അറിയാം പക്ഷേ കെമിസ്ട്രിയോടു് വിരോധമൊന്നുമില്ലല്ലോ. എന്റെ കാര്യം അങ്ങനെയല്ലായിരുന്നു. കെമിസ്ട്രി വിഷമിച്ചാണു് പഠിച്ചതു്. ഒടുവിൽ മോശമല്ലാത്ത മാർക്കു് മേടിച്ചെങ്കിലും അതിനായി നല്ലവണ്ണം കഷ്ടപെട്ടു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആസ്ട്രോഫിസിക്സും കോസ്മോളൊജിയുമൊക്കെ ഹരം കൊണ്ടു നടന്നിരുന്നു ഒരു കാലത്തു്.&amp;amp;rdquo;  വേലപ്പൻ തുടർന്നു. &amp;amp;ldquo;പക്ഷെ ഫിസിക്സ്‌ കൂടുതലായി പഠിച്ചപ്പോഴാണു് ഇതെങ്ങോട്ടാണു് പോകുന്നതു് എന്നാലോചിച്ചുതുടങ്ങിയതു്. പരമാണുക്കളിൽനിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ, തുടങ്ങിയ പ്രാഥമിക കണങ്ങളിലേക്കും അവിടെനിന്നു് ക്വാർക്കുകളിലേക്കും പിന്നെയങ്ങോട്ടു് സങ്കല്പത്തിനതീതമായ നിരവധി മാനങ്ങളുള്ള സൂപ്പർസ്ട്രിങ്ങുകളിലേക്കും ഒക്കെ പോയിട്ടു് നമുക്കെന്താണു് മനസ്സിലായതു്? പ്രപഞ്ചത്തിന്റെ കാര്യമെടുത്താലോ, ലാമാർക്കുമുതൽ ഗാമോവും ഹോയ്‌ലും പെൻ‌റോസും എല്ലാവരും ചേർന്നു് എന്തു മനസ്സിലാക്കിത്തന്നു? തോണി ഇപ്പൊഴും തിരുനക്കരെ തന്നെയല്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പ്രതിഷേധിച്ചു. സ്പേസിന്റെ സ്വഭാവത്തേപറ്റിയും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപറ്റിയും നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളെ നിസ്സാരമായി തള്ളാൻ കഴിയില്ലെന്നു ഞാൻ വാദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &amp;amp;ldquo;സങ്കീർണ്ണമായ സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ടു്. പലതും സാധാരണക്കാരനു മനസ്സിലാക്കാൻ തന്നെ പ്രയാസമാണു്. എങ്കിലും ഞാനൊന്നുരണ്ടു് ചോദ്യങ്ങൾ ചോദിക്കട്ടെ. പ്രപഞ്ചം എങ്ങിനേയാണു് ഉണ്ടായതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോഴത്തെ വിശ്വാസമനുസരിച്ചു്......&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കു് വേലപ്പൻ ഇടപെട്ടു: &amp;amp;ldquo;അതെ ഇപ്പോഴത്തെ വിശ്വാസം. പഴയ വിശ്വാസത്തിനു പകരം പുതിയൊരു വിശ്വാസമുണ്ടായി. നാളെ ഒരുപക്ഷെ മറ്റൊരു വിശ്വാസമായിരിക്കും ഉണ്ടായിരിക്കുക. അതാണു് ശാസ്ത്രത്തിന്റെ വഴി. മാറി മാറി വരുന്ന വിശ്വാസങ്ങളിൽ ഏതാണു് സത്യം എന്നു് ആർക്കറിയാം? ഒരിക്കൽ മനുഷ്യനു് അറിയാൻ പറ്റുമോ? അതു തന്നെ അറിയില്ല. മനുഷ്യനേക്കാൾ കോടിക്കണക്കിനുമടങ്ങു് വലുതായ പ്രപഞ്ചത്തെപറ്റിയോ അത്രതന്നെ മടങ്ങു ചെറുതായ പ്രാഥമിക കണങ്ങളുടെ ഘടനയെപ്പറ്റിയോനമുക്കൊന്നും മനസ്സിലായിട്ടില്ല. നാമെന്തൊക്കെയോ സങ്കൽപ്പിക്കുന്നു എന്നു മാത്രം. അതല്ലേ ശരി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എനിക്കു് വേലപ്പനോടു് കുറേയൊക്കെ യോജിക്കേണ്ടതായി വന്നു. എങ്കിലും ആ വാദം പൂർണമായി വിട്ടുകൊടുക്കാൻ ഞാൻ തെയ്യാറായില്ല. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആഹാരമെത്തി. വെജിറ്റബ്‌ൾ പുലാവും സലാഡും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇന്നൽപ്പം ലൈറ്റായിട്ടു് കഴിക്കാം. വയറു നമ്മേ ശല്യം ചെയ്യില്ല.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു. &lt;br /&gt;
&lt;br /&gt;
പൊതുവേ നിശ്ശബ്ദരായിരുന്നാണു് ഞങ്ങൾ ആഹാരം കഴിച്ചതു്.&lt;br /&gt;
വേലപ്പൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അയവറുത്തു. എന്റെ മനസ്സിന്റെ അടിത്തട്ടിലെവിടേയോ ഇത്തരം ചിന്തകൾ ഒളിഞ്ഞു കിടന്നിരുന്നില്ലേ? ശാസ്ത്രത്തിന്റെ തലത്തിനു പുറത്തു് എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ എപ്പോഴൊക്കെയോ എന്നെ അലട്ടിയിരുന്നില്ലേ? അപ്പൂപ്പൻ മരണശയ്യയിൽ കിടക്കുമ്പോൾ വകയിലൊരു അമ്മാവൻ ഒന്നുമറിയാതെ വന്നു കയറിയതോർത്തു. തിരുവനന്തപുരത്തുനിന്നുവന്നു് ബസ്‌ സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ വെറുതെ ഇവിടെവരെ വരണമെന്നു തോന്നി എന്നാണു് അമ്മാവൻ പറഞ്ഞതു്. പക്ഷെ ബന്ധുക്കളാരെങ്കിലും മരിക്കാറായി കിടക്കുമ്പോൾ അദ്ദേഹമിങ്ങനെ വരുന്നതു പതിവാണെന്നു് പിന്നീടു് മറ്റുള്ളവർ പറഞ്ഞറിഞ്ഞു. എന്റെ ഒരു കസിൻ ചെറിയൊരു അപകടത്തിൽ പെട്ടപ്പോൾ അമ്മൂമ്മ ഫോൺ ചെയ്തു് അവനെങ്ങനെയുണ്ടു് എന്നു ചോദിച്ചതു് ഓർമ്മ വന്നു. അടുത്ത വീട്ടിൽ താമസിച്ചിരുന്ന തോമസ്‌ സർ ബോംബയിൽ വച്ചു് ഹൃദയസ്തംഭനം മൂലം മരിച്ച ദിവസം അദ്ദേഹത്തിനോടു് വളരേ അടുപ്പമുണ്ടായിരുന്ന നായ ആഹാരം കഴിക്കാതെ കരഞ്ഞു കൊണ്ടു നടന്നതും ഓർമ്മിച്ചു. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും. മിക്കവരും ഇതൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിൽനിന്നു മാറ്റിവയ്ക്കും. എന്നാൽ എനിക്കു് ഒട്ടും മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം കാര്യങ്ങൾ ഇടയ്ക്കിടയ്ക്കു് എന്നെ അലട്ടികൊണ്ടിരുന്നു. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയ്ക്കു് ഈ വസ്തുതകളെ ഉൾകൊള്ളാനും, എന്നാൽ ഇതൊക്കെ യാദൃഛികം മാത്രം എന്നുപറഞ്ഞു തള്ളികളയാനും എനിയ്ക്കു് ബുദ്ധിമുട്ടു തോന്നി. എന്തിനു്, വേലപ്പനെ ആദ്യമായി കണ്ടതുമുതൽ അദ്ദേഹത്തോടിടപെട്ട സന്ദർഭങ്ങളിലെല്ലാം എനിക്കുണ്ടായിട്ടുള്ള അസാധാരണമായ അനുഭവങ്ങളുമായിത്തന്നെ എങ്ങനെ താദാത്മ്യപ്പെടും എന്നെനിക്കറിയില്ലായിരുന്നു. അക്കാര്യം ഏതായലും വേലപ്പനോടു തന്നെ ചോദിക്കാൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ചിന്തകൾ ഇത്രത്തോലമായപ്പോഴേക്കു് വേലപ്പൻ കഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം പാത്രങ്ങളെല്ലാം ഒരു വശത്തേയ്ക്കു് മാറ്റി വെച്ചിട്ടു പോയി കൈ കഴുകി തിരികെ വന്നു് എന്റെ മുന്നിൽ നിന്നു. &amp;amp;ldquo;രവി പോയി കൈ കഴുകി വരൂ. നമുക്കു് പത്തു മിനിറ്റ്‌ പുറത്തിറങ്ങി നടന്നിട്ടു് വരാം. തണുപ്പുണ്ടാകും. വേണമെങ്കിൽ പുതയ്ക്കാൻ ഒരു ഷോൾ തരാം.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം തന്റെ സഞ്ചിയിൽനിന്നു രണ്ടു കമ്പിളി ഷോളുകൾ പുറത്തെടുത്തു. ഞാൻ കൈ കഴുകി വന്നു് അവയിലൊന്നെടുത്തു് കഴുത്തിൽചുറ്റി വേലപ്പനോടൊപ്പം പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല തണുപ്പുണ്ടല്ലേ. സാരമില്ല. ഇക്കാലത്തു മാത്രമേ ആകാശം ഇതുപോലെ കാണാൻ കഴിയൂ. ഈ സമയങ്ങളിൽ ആകാശം മിക്കപ്പോഴും തെളിഞ്ഞിരിക്കും. അതുകൊണ്ടു് നക്ഷത്രങ്ങൾ വൃത്തിയായി കണാം. ഇത്തരം രാത്രികളിൽ ഒരു കുന്നിന്റെ മുകളിൽ ആകാശത്തേക്കു നോക്കികൊണ്ടു് കിടന്നാൽ ഒരു പ്രത്യേക അനുഭൂതിയാണു്. കുറച്ചു് കഴിയുമ്പോൾ നാം ഈ വിശാലതയിൽ അലിഞ്ഞു് ഇല്ലാതായി തീരുന്നതുപോലെ തോന്നും. ഈ പ്രപഞ്ചത്തിൽ നാമെത്ര നിസ്സാരരാണു് എന്നു് അപ്പോഴാണു് മനസിലാകുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ ഒരു നിമിഷം നിശ്ശബ്ദനായി. അദ്ദേഹം പറഞ്ഞതിനേപ്പറ്റി ഞാൻ ചിന്തിച്ചുനോക്കി. ശരിയായിരിക്കും. കടൽത്തീരത്തു് ചക്രവാളത്തിലേക്കു നോക്കി നിൽക്കുമ്പോൾ ചിലസമയത്തു് ഏതാണ്ടു് ഇതേ അനുഭൂതി ഉണ്ടായിട്ടുണ്ടു്. ചിന്തകൾ ആ വഴിക്കുപോകവേ വേലപ്പൻ എന്നെ തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാ തിളങ്ങുന്ന ചോതി നക്ഷത്രം. ആകാശത്തിൽ നാം കാണുന്ന ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം. ദാ മുകളിൽ കാണുന്ന ആ നക്ഷത്രമാണു് ആൻഡ്രോമെഡ. അവിടെ നിന്നെത്തിയ ഒരു സന്ദേശത്തേക്കുറിച്ചു് ഫ്രെഡ്‌ ഹോയ്ലും ജോൺ എലിയട്ടും ചേർന്നു് ഒരു ഫിക്ഷൻ എഴുതിയിട്ടുണ്ടു്. പിന്നീടാണു് കാൾ സഗാന്റെ കോൺടാക്ടും മറ്റും വന്നതു്. നമ്മുടെ ക്ഷീരപഥം കണ്ടോ. ഇവയിലൊക്കെ എത്രയെത്ര ഗ്രഹങ്ങളുണ്ടാകാം. അവയിലെത്രയെണ്ണത്തിൽ വികസിത ജൈവസമൂഹങ്ങളുണ്ടാകാം. ഈ മഹസാഗരത്തിൽ നാമെത്ര നിസ്സാരം! കാൾ സഗാന്റെ ഭാഷയിൽ പറഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോട്ടിലെ തരികൾ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തിരികെ എന്റെ ചിന്തകളിലേക്കു് തന്നെ എത്തിക്കുന്നവയായിരുന്നു വേലപ്പന്റെ ഈ വാക്കുകൾ. നമുക്കജ്ഞാനമായതു് എത്രയോ വലുതാണു് എന്നിട്ടും മനുഷ്യനു് അവന്റെ അറിവിനെ പറ്റി എന്തഹങ്കാരമാണു്! ഞാനങ്ങനെ ചിന്തിക്കവേ വേലപ്പന്റെ വാക്കുകൾ എന്നെ വീണ്ടും തിരികെ കൊണ്ടുവന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വരാഹമിഹിരൻ സൂര്യനേയും ഗ്രഹങ്ങളേയും പറ്റി വിശദമായി പലതും എഴുതിയിട്ടുണ്ടെന്നു് കേട്ടിട്ടുണ്ടു്. വായിക്കാൻ അവസരം കിട്ടിയിട്ടില്ല. പക്ഷെ അദ്ദേഹത്തിനു് ഇതെല്ലം എങ്ങനെകണ്ടുപിടിക്കാൻ കഴിഞ്ഞു എന്നു് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടു്. എന്തു തോന്നുന്നു?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ, അതൊക്കെ വെറുതെ അങ്ങനെ വരുത്തിത്തീർക്കുന്നതല്ലേ. സംസ്കൃതത്തിലേന്തെഴുതിയാലും അതിനെ പത്തു വിധത്തിൽ വ്യാഖ്യാനിക്കാൻ പറ്റുമല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;rdquo;മ്‌മ്‌. എന്തോ, അറിയില്ല. അതുപോലെ രസകരമായ കാര്യമാണു് മേഘസന്ദേശത്തിൽ മേഘം കടന്നു പോകുന്ന പ്രദേശം ആകാശത്തു നിന്നു കാണുന്ന വിധത്തിൽ കാളിദാസൻ വിവരിക്കുന്നതു്. ഇക്കാര്യം പിഷാരടിസ്സാർ പറഞ്ഞു കേട്ടിട്ടുണ്ടു്. ലോകത്തിലെ ആദ്യത്തെ റിമോട്ടു് സെൻസിങ്ങായിരുന്നു എന്നണദ്ദേഹം പറഞ്ഞതു്. രസകരമായിരിക്കുന്നു അല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസന്റെ ഭാവനാശക്തി എത്ര അതിശയാവഹമാണു് എന്നു തന്നേയാണു് അതു സൂചിപ്പിക്കുന്നതു്. ഒരുപക്ഷെ അത്തരമൊരു യാത്ര അദ്ദേഹത്തിനു മനസ്സാലേ നടത്താൻ സാധിച്ചിരിക്കും. ടെലിവിഷൻ പോലുള്ള ഉപകരണങ്ങൾ നമ്മുടെ ഭാവനാശേഷിയ്ക്കുകടിഞ്ഞാണിടുന്ന ഇക്കാലത്തു് അത്തരമൊരു കാര്യം നമുക്കു സങ്കൽപ്പിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സത്യം അതുപോലെ എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണു് സമയത്തിലൂടെ സഞ്ചരിക്കുക എന്ന ആശയം. വെൽസിന്റെ ടൈംമെഷീനിലും ബാക് ടു ദ ഫ്യൂചർ തുടങ്ങിയ ചലച്ചിത്രങ്ങളിലും മറ്റും മുന്നോട്ടുവെയ്ക്കുന്ന ഈ ആശയം ആധുനിക ഫിസിക്സിൽപ്പോലും ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളതു് രസാവഹമാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ അതത്ര കാര്യമായി ഞാൻ കണക്കാക്കുന്നില്ല. ടൈം ട്രാവൽ എന്നുള്ളതു് ഒരാശയം മാത്രമായി നിലനിൽക്കും എന്നു തന്നെയാണു് എനിക്കു തോന്നുന്നതു്. സമയം എന്നുള്ളതു് ഇപ്പോഴും ഒരു പ്രഹേളികയാണു്. അതിനെ മനസ്സിലാക്കാൻ തന്നെ ഇനിയും ഒരുപാടുകാലം പിടിക്കും. അതുകഴിഞ്ഞല്ലേ സമയത്തിലൂടേയുള്ള യാത്രയേപറ്റി ചിന്തിച്ചുതുടങ്ങാൻ പറ്റുള്ളൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;തനിക്കങ്ങനേയാണോ തോന്നുന്നതു്?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മറ്റഭിപ്രായം വല്ലതുമുണ്ടോ?&amp;amp;rdquo;  എന്നൊരു മറുചോദ്യമായിരുന്നു എന്റെ ഉത്തരം.&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ തിരിച്ചു കോട്ടെജിന്റെ മുന്നിലെത്തിയിരുന്നു. &amp;amp;ldquo;വാ, നമുക്കു ചർച്ച ചെയ്യാം.&amp;amp;rdquo;  എന്നുപറഞ്ഞു് വേലപ്പൻ അകത്തു കയറി. വേലപ്പൻ കട്ടിലിൽ ചമ്രം പിടിഞ്ഞിരുന്നു. എതിർവശത്തുള്ള കട്ടിലിൽ ഞാനും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാളിദാസൻ മാനസികമായി ആകാശത്തിലൂടെ യാത്ര ചെയ്തോ എന്നു നാം സംശയിച്ചില്ലേ? അതുപോലൊരു യാത്ര സാധ്യമാണെന്നു് രവിയ്ക്കു് തോന്നുന്നുണ്ടോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ കാണുന്ന പരിസരങ്ങൾ ആകാശത്തുനിന്നു് നോക്കിയാൽ എങ്ങിനെയിരിക്കും എന്നു സങ്കൽപ്പിക്കാൻ കുറേ ഭാവനയുണ്ടെങ്കിൽ കഴിയേണ്ടതാണു്. ഒരുപക്ഷെ പർവതമു\-കളിൽ നിന്നോ മറ്റോ താഴോട്ടു് നോക്കി കണ്ടിട്ടുള്ള ഒരാൾക്കു് ഒരു കാവ്യമെഴുതാൻ അവാശ്യമായ വിവരണം നൽകാൻ കഴിഞ്ഞേയ്ക്കും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പോൾ പറഞ്ഞതിനു് ഭാവന മാത്രമല്ല, യുക്തിഭദ്രമായ ചിന്താശേഷിയും ആവശ്യമാണു്. എന്നാൽ മനസാ നമുക്കു് ആകാശതിലൂടെ സഞ്ചരിക്കൻ കഴിഞ്ഞാലോ? നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തിൽ മനസിലല്ലേ നടക്കുന്നതു്? നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും രുചിക്കുന്നതും ഒക്കെ വാസ്തവത്തിൽ മനസ്സിൽ നടക്കുന്ന കാര്യങ്ങളല്ലേ. ഈ ഭൌതിക പ്രപഞ്ചത്തിൽ നിന്നു് നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ കൈമാറാൻ മറ്റൊരവയവം, ഒരു സെൻസർ, പ്രവർത്തിക്കുന്നുണ്ടെന്നു് മാത്രം. ഈ വിവര കൈമാറ്റത്തിനു് മറ്റൊരു മാർഗം കണ്ടെത്താൻ കഴിഞ്ഞാലോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേലപ്പൻ പറഞ്ഞുവരുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലാവുന്നില്ല. മനസ്സുകൊണ്ടു മാത്രം നമുക്കെങ്ങിനെ കാണാനോ കേൾക്കാനോ കഴിയും?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദൂരേയുള്ള കാര്യങ്ങൾ മനസ്സിൽ കാണൻ കഴിയുന്നവരേപ്പറ്റി കേട്ടിട്ടില്ലേ? അവരെങ്ങനേയാണു് അതു് സാധിക്കുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ വിശ്വസനീയമാണോ? അത്തരം കഴിവുകളുണ്ടെന്നു് അവകാശപെട്ടവർ ശാസ്ത്രീയ പഠനങ്ങൾക്കു മുന്നിൽ തോറ്റുപോവുകയല്ലേ ചെയ്തിട്ടുള്ളതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ശരിയാണു്. പക്ഷെ ഇത്തരം ശാസ്ത്രീയ പഠനങ്ങൾക്കായി ഒരുക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കു് കഴിവുകൾ ഉപയോഗപ്പെടുത്താൻ പറ്റാത്തതും ആയിക്കൂടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതാണു് അവരുടെ ന്യായം. പക്ഷെ തെളിവുകളില്ലാതെ എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടു് തന്നെയാണു് ചിന്തിക്കുന്നതു്. ഞാനതിനു് രവിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ആധുനിക ശാസ്ത്രം തന്നെ നൊക്കൂ. ക്വാണ്ടം ബലതന്ത്രത്തിലെ അവിശ്വസനീയമായ ഭലങ്ങളേപ്പറ്റി രവിക്കു് അറിയാമല്ലോ. ഉദ്ദഹരണമായി ഒരുമിച്ചുൽപാദിക്കപ്പെട്ട രണ്ടു് ഇലക്ട്രോണുകൾ എത്ര അകലത്തിലായാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഒന്നിന്റെ സ്റ്റേറ്റ് മാറിയാൽ മറ്റേതിന്റേയും അപ്പോൾ തന്നെ മാറും. ക്വാണ്ടം തലത്തിൽ ഇത്തരം പല പ്രതിഭാസങ്ങളും ഉണ്ടല്ലോ. റുഡോൾഫ്‌ സ്റ്റൈനറുടെ സിദ്ധാന്തങ്ങളെപ്പറ്റി രവിക്കറിയില്ല. അറിവു് നേടുന്നതിൽ ഇന്റുഷനുള്ള പങ്കു് നൂറു വർഷം മുൻപു് സൈദ്ധാന്തീകരിച്ചിരുന്നു അദ്ദേഹം. ഒരർത്ഥത്തിൽ പൗരസ്ത്യചിന്തകളുടെ മറ്റൊരു വിധത്തിലുള്ള ആവിഷ്കാരമായി വേണമെങ്കിൽ അതിനെ കാണാം. ചോംസ്കിയുടെ സാർവലൗകിക വ്യാകരണത്തിലും ഇതുപോലത്തെ ചില ആശയങ്ങളുണ്ടു്. എല്ലാ അറിവും മനസ്സിലുള്ളിൽ ഉണ്ടെന്ന പ്രാചീന ഗ്രീക്കു് വിശ്വാസവും ഇതൊക്കെ തന്നെ സൂചിപ്പിക്കുന്നു. രവി സമയം കിട്ടുമ്പോൾ ആത്മബോധത്തെ അല്ലെങ്കിൽ consciousnessനെ പറ്റിയുള്ള ആധുനിക പഠനങ്ങൾ ഒന്നു വായിച്ചു നോക്കണം. രസകരമാണു്. അവയും ആധുനിക ഭൗതികശാസ്ത്രവും എല്ലാം എത്തിചേരുന്നതു് ഭാരതീയ ചിന്തകളിലേക്കല്ലേ എന്നു തോന്നും. ഒരു പ്രാപഞ്ചിക ആത്മബോധത്തിന്റെ ഭാഗമാണു് നമ്മുടെ ഓരോരുത്തരിലും ഉള്ളതു് എന്നൊക്കേയാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതൊക്കെ പറയുന്നതു് ഗൗരവമായി ശാസ്ത്രം പഠിക്കുന്നവരാണു് എന്നറിയുമ്പോൾ രവിയ്ക്കു് അവിശ്വാസം തോന്നിയേക്കാം. ഭാരതീയനായ അമിതു് ഗോസ്വാമിക്കു് ഇവിടെ വലിയൊരു സ്ഥാനമുള്ളതിൽ ഒരുപക്ഷെ അത്ഭുതപ്പെടാനില്ല. തത്വമസി എന്നു തന്നേയാണല്ലോ അവർ പറയുന്നതു്. ഇനി രവിയ്ക്കു് വേണ്ടതു് തെളിവുകളാണെങ്കിൽ അവ രവിയുടെ മുന്നിൽ തന്നേയുണ്ടല്ലോ.&amp;amp;rdquo;  വേലപ്പൻ ചിരിച്ചുകൊണ്ടാണു് പറഞ്ഞതു്. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ, നമ്മുടെ മനസ്സിനു് നമുക്കറിയാത്ത കഴിവുകൾ ഒരുപാടുണ്ടു്. നമ്മൾ ആദ്യം കണ്ടുപുട്ടിയതു് ഓർമ്മയുണ്ടോ? അന്നു രവി വരുന്നുണ്ടെന്നു് ഞാനെങ്ങനേയാണു് മനസ്സിലാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഒരു ഞെട്ടലോടെയാണു് ഇതു ഞാൻ കേട്ടതു്. രസകരമായ സംഭാഷണങ്ങൾക്കിടയിൽ വേലപ്പനെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഞാൻ മറന്നുപോയിരുന്നു. വേലപ്പന്റെ ചോദ്യം ആ മറവികളിൽ നിന്നു് എന്നെ തിരികേ കൊണ്ടുവന്നു. അവിശ്വാസത്തോടെ അദ്ദേഹത്തെ നോക്കൊയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. ഈ മനുഷ്യനെ പറ്റി എനിക്കുണ്ടായിരുന്ന തോന്നലുകളെല്ലാം ശരിയാണോ? ഇയാൾക്കു് അത്ഭുതകരമായ ശേഷികളുണ്ടോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി വിചാരിച്ചതുപോലെ, രവി വരുന്നുണ്ടെന്നു് അറിഞ്ഞുകൊണ്ടു തന്നേയാണു് ഞാൻ അവരെ എതിരിടാൻ മുതിരാഞ്ഞതു്. വാസ്തവത്തിൽ അവരാണു് രക്ഷപ്പെട്ടതു്. എനിക്കു ചില പൊടിക്കൈകളൊക്കെ വശമുണ്ടു്. ഹിമാലയത്തിൽ ഒരു സന്യാസിയുടെ പക്കൽ നിന്നു പഠിച്ചതാണു്. ബോധിസത്വൻ ബുദ്ധസന്യാസിമാരെ കളരിപ്പയറ്റു് പഠിപ്പിച്ചതു് ഓർമ്മയില്ലേ. അതിൽനിന്നാണല്ലോ ഇന്നത്തെ ജൂഡോയും കരാട്ടേയും മറ്റും ഉത്ഭുവിച്ചതു്. അതൊക്കെ പോട്ടെ. നമുക്കു നമ്മുടെ കാര്യത്തിലേക്കു് തിരിച്ചു വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ രവിയെ ഇവിടെ വിളിച്ചുകൊണ്ടുവന്നതു് ഒരു ഉദ്ദേശത്തോടെയാണു്. ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടു്. വളരേയധികം പ്രയത്നത്തിന്റെ ഫലമായാണു് അവ നേടിയതു്. ഈ അറിവു് എല്ലാവർക്കും പകർന്നു കൊടുക്കാൻ പറ്റിയതല്ല. അറിവു സ്വതന്ത്രമായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരാളാണു് രവി എന്നെനിക്കറിയാം. പക്ഷെ എല്ലാ അറിവും എല്ലാവർക്കും ലഭിക്കുന്നതു നല്ലതല്ല. അതിന്റെ ദോഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ തന്നെ കാണാം. എന്നാൽ എന്തു് ആർക്കു നൽകാം , എന്തു പാടില്ല, എന്നു് ആരു് എങ്ങനെ തീരുമാനിക്കും എന്നതു് ഒരു സങ്കീർണ്ണ പ്രശ്നമാണു്. അതു പോകട്ടെ . ഇവിടെ അതു നിശ്ചയിക്കനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ആദ്യം കണ്ടുമുട്ടിയ ദിവസം തന്നെ എനിക്കു മനസ്സിലായി രവി ഇതിനു പറ്റിയ ആൾ തന്നെ എന്നു്. എങ്ങനെ മനസ്സിലായി എന്നു ചോദിക്കരുതു്. എല്ലാ ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരം ഉണ്ടായി എന്നു വരില്ല. ഏതായലും അതിനുശേഷം ഞാൻ രവിയെപ്പറ്റി കൂടുതൽ പഠിച്ചു. നിങ്ങളുടെ വ്യക്തിത്വത്തേപ്പറ്റി കൂടുതൽ മനസ്സിലാകുംതോറും എന്റെ വിശ്വാസം വർദ്ധിച്ചതേയുള്ളൂ. അങ്ങനെയാണു് ഇന്നു് ഇവിടെ കാണാം എന്നു ഞാൻ തീരുമാനിച്ചതു്. ഇതു് ശാന്തമായ സ്ഥലമാണു്. മനസ്സിനെ ശല്യപെടുത്താൻ  ബഹ്യകാര്യങ്ങളൊന്നുമില്ല. ഇത്തരം ശാന്തത രവിക്കിപ്പോൾ ആവശ്യമാണു്. എങ്കിലേ മനസ്സിനു് ഏകാഗ്രത കിട്ടൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ആദ്യം പറഞ്ഞതു പോലെ മനസ്സിനു പല കഴിവുകളുമുണ്ടു്. ഇവ ഉപയോഗിക്കാൻ നമ്മൾ പഠിക്കണം എന്നു മാത്രം. ഈ കഴിവുകൾ ഞാൻ സ്വയം തിരിച്ചറിഞ്ഞതാണു്. എന്നെ ആരും പഠിപ്പിച്ചതല്ല. പക്ഷെ പലരും പലവിധത്തിൽ സഹായിച്ചിട്ടുണ്ടു്. എന്നാൽ ഇതെങ്ങനെ പഠിപ്പിച്ചു തരണം എന്നെനിക്കറിയില്ല. അതു സ്വയം വികസിപ്പിക്കേണ്ട കഴിവാണു്. വാസ്തവത്തിൽ എല്ലാ കാര്യങ്ങളും അങ്ങനെ തന്നേയാണല്ലോ. ആരും ആരേയും പഠിപ്പിക്കുന്നില്ല. പക്ഷെ ഇവിടെയുള്ള വിത്യാസം ഇതു പൂർണ്ണമായി മനസ്സിൽ തന്നെ ചെയ്യേണ്ട കാര്യമാണു് എന്നുള്ളതാണു്. അതുകൊണ്ടു് എനിക്കു് ഒരു മാനസിക അനുഭവം പകർന്നുതരാനേ പറ്റൂ. അതിനെ അടിസ്ഥനപ്പെടുത്തി രവി സ്വയം അഭ്യസിക്കണം. രവിക്കു് അതു കഴിയും എന്നെനിക്കറിയാം. മാത്രമല്ല രവി ഈ കഴിവു് ദുരുപയോഗം ചെയ്യില്ലെന്നും എനിക്കറിയാം. അതുകൊണ്ടാണു് ഞാൻ രവിയെ തിരഞ്ഞെടുത്തതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി രവിയ്ക്കു് വല്ലതും ചോദിക്കനുണ്ടോ . ഇല്ലെങ്കിൽ നമുക്കു് തുടങ്ങാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നിശ്ശബ്ദനായിരുന്നു. എനിക്കൊന്നും തോന്നിയില്ല. എന്തുപറയണം എന്നറിയില്ല. കുറെ സമയം ഞനങ്ങിനെ ഇരുന്നു. വാസ്തവത്തിൽ ഒരു മിനുട്ടേ ആയിട്ടുണ്ടാകൂ. പക്ഷെ എനിക്കതു് ഒരു യുഗമായി തോന്നി. പതുക്കെ എനിക്കെന്റെ ശബ്ദം തിരിച്ചുകിട്ടി. പക്ഷെ അതു വളരെ പതിഞ്ഞതായിരുന്നു. ശബ്ദം കഷ്ടിച്ചു് പുറത്തു കേട്ടിരിക്കണം. ഞാൻ വിക്കി വിക്കി ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എന്താണു് ചെയ്യൻ പോകുന്നതു്? ആദ്യം ഒന്നു പറഞ്ഞു തരാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവി പരിഭ്രമിക്കേണ്ടാ. രവി എപ്പോഴും പൂർണ്ണ സ്വതന്ത്രനായിരിക്കും. എപ്പോൾ രവിക്കു മതിയാക്കണം എന്നു് തോന്നുന്നുവോ അപ്പോൾ മതിയാക്കാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ ഒരു യാത്രയ്ക്കു് പോവുകയാണു്. ഒരസാധാരണ യാത്ര. മനസുകൊണ്ടാണെന്നു മാത്രം. യാത്ര മതിയാക്കം എന്നു് എപ്പോൾ തൊന്നുന്നുവോ അപ്പോൾ രവിയ്ക്കു തിരിച്ചു വരാം. ഈ യാത്രയിൽ രവി എന്നോടൊപ്പമാണു് സഞ്ചരിക്കുക. ഞാൻ ഒരു സഹായി മാത്രം. ബസ്സിന്റെ ഡ്രൈവറെ പോലെ. ബസ്സിനു് ഒരു നിശ്ചിത ലക്ഷ്യം ഉള്ളതുപോലെ ഇവിടെ ഞാനും മുൻ‌കൂട്ടി നിശ്ചയിച്ചൊരു പാതയിലൂടെയാവും സഞ്ചരിക്കുക. അതിൽ മാറ്റം വരുത്താൻ രവിക്കധികാരമില്ല. പക്ഷെ എപ്പോൾ രവി മതി എന്നു പറയുന്നുവോ , അപ്പോൾ ബസ്‌ തിരിച്ചുവിടുകയായി. ഇവിടെ ഒരു വിത്യാസമുള്ളതു് പോയതെവിടേക്കായാലും തിരിച്ചെത്താൻ ഒരു നിമിഷം മതിഎന്നതാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മൾ എങ്ങോട്ടാണു് പോകുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമുക്കു് ഈ പ്രപഞ്ചത്തിലൂടെ ഒന്നു് കറങ്ങിയിട്ടു് വരാം. വളരെ രസകരമായിരിക്കും. രവി ഈ കസേരയിൽ ഇരുന്നുകൊള്ളൂ. ശരീരവും മനസ്സും റിലാക്സ്‌ ചെയ്തുകൊള്ളൂ. കണ്ണടച്ചുകൊള്ളൂ. എന്നിട്ടു് ഞാൻ പറയുന്നതു മാത്രം ശ്രദ്ധിക്കൂ. മനസ്സിനു് ഏകാഗ്രത വരട്ടെ. മറ്റൊന്നും ചിന്തിക്കതിരിക്കാൻ ശ്രമിക്കണം.&amp;amp;rdquo; ഞാൻ തന്നെ ഇതാദ്യമായാണു് പരീക്ഷിക്കുന്നതു്. അതുകൊണ്ടു് എത്ര ഫലപ്രദമാകും എന്നറിയില്ല. ഇനി കണ്ണടക്കൂ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
വേലപ്പൻ കട്ടിലിൽ പത്മാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു. ഞാൻ കണ്ണാടച്ചു. മുമ്പു പറഞ്ഞ രീതിയിൽ വേലപ്പൻ സംസാരിക്കുന്നതു് ഓർമ്മയുണ്ടു്. തുടർന്നു് എന്താണു്ി നടന്നതെന്നു് കൃത്യമായി ഓർമ്മയില്ല. ഓർമ്മയുള്ളതു് വേലപ്പൻ എന്നോടു സംസാരിക്കുന്നതാണു്. പക്ഷെ അതിനു് എന്തോ ഒരു വിത്യാസം ഉണ്ടായിരുന്നു. അതു് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുതന്നെ വരുന്നതുപോലെയോ മറ്റോ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;രവീ നമ്മളിപ്പോൾ മുകളിലേക്കുയരുകയാണു്. ആകാശത്തിലേക്കു്. നക്ഷത്രങ്ങൾ കാണാമോ?&amp;amp;rdquo; വേലപ്പൻ ചോദിക്കുന്നതു് കേട്ടു.&lt;br /&gt;
&lt;br /&gt;
ഞാൻ ശ്രദ്ധിച്ചു നോക്കി. ആകപ്പാടെ ഇരുട്ടാണു്. സത്യത്തിൽ ഒന്നും കാണുന്നില്ല. ഒരു നിമിഷം ഞാൻ മടിച്ചിരുന്നു. എന്തു പറയണം? അപ്പോൾ ചില പ്രകാശബിന്ദുക്കൾ കണ്ണിൽപ്പെട്ടില്ലേ എന്നൊരു സംശയം. ഞാൻ ചുറ്റും പരതി നോക്കി. ഉവ്വു്, എന്തൊക്കെയോ മിന്നിത്തിളങ്ങുന്നു. ക്രമേണ അവ തെളിഞ്ഞു വരാൻ തുടങ്ങി. നക്ഷത്രങ്ങൾ. ഞങ്ങൾ രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ കണ്ട ആകാശം. അതാ ചോതി നക്ഷത്രം. ക്ഷീരപഥം. എല്ലം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കാണാം&amp;amp;rdquo;  ഞാൻ പറഞ്ഞു. &amp;amp;ldquo;വേലപ്പൻ വൈകീട്ടു കാണിച്ചുതന്ന ചോതി നക്ഷത്രം കാണാം . ക്ഷീരപഥം. എല്ലാം കാണാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;താഴോട്ടു് നോക്കൂ. ഭൂമി കാണാമോ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ താഴോട്ടു നോക്കി. താഴെ കുറച്ചു് വിളക്കുകൾ അങ്ങിങ്ങായി കാണാം. വിമാനത്തിൽ നിന്നു് നോക്കുന്ന പോലെ. അവയും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഞാനെവിടേയാണു്? എനിക്കെന്റെ ശരീരം കാണാൻ കഴിയുന്നില്ല. ഞാൻ എനിക്കു തന്നെ അദൃശ്യനാണോ? ഒരിക്കൽ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ പോയപ്പോൾ വെർച്വൽ റിയാലിറ്റി സംവിധാനം അനുഭവിച്ചതുപോലെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ നമ്മൾ മനസ്സാലേയാണു് യാത്ര ചെയ്യുന്നതു്. നമ്മുടെ ശരീരം കോട്ടെജിൽ തന്നെയുണ്ടു്. നോക്കൂ, നമുക്കു വേഗത്തിൽ ചന്ദ്രനിലേക്കൊന്നു പോകാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാൻ നോക്കുമ്പോൾ ചന്ദ്രന്റെ ഉപരിതലം കാണാം. ഭൂമിയിൽ നിൽക്കുന്ന അതേ പ്രതീതി. പക്ഷെ എന്റെ ശരീരം അവിടെ ഇല്ല എന്നെനിക്കറിയാം. ഒരു സിനിമയിൽ കാണുന്നതു പോലെ. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണു് നിൽക്കുന്നതു്. നേരിയ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ  ചുറ്റിലും കുന്നുകൾ കാണാം.&lt;br /&gt;
&amp;amp;ldquo;ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്തവശമാണു്. ഇവിടെ ധാറാളം ക്രേറ്ററുകൾ ഉണ്ടു്. വരൂ മറുവശത്തേക്കു് പോകാം.&amp;amp;rdquo;  വേലപ്പൻ \mbox{പറഞ്ഞു.}&lt;br /&gt;
&lt;br /&gt;
ഞാൻ കണ്ടുകോണ്ടിരുന്ന പ്രതലം ക്രമേണ മാറി. വെളിച്ചം പരന്നു. നല്ല ശക്തമായ സൂര്യപ്രകാശം. ഒരു തുറന്ന പ്രദേശത്താണു് ഞാൻ നിൽക്കുന്നതു്. &amp;amp;lsquo;നിൽക്കുന്നു&amp;amp;rsquo;  എന്നു പറയുന്നതു് ശരിയോ എന്നറിയില്ല. എങ്കിലും സൗകര്യത്തിനു വേണ്ടി അങ്ങനെ തന്നെ പറയട്ടെ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഈ വശത്തു് ക്രേറ്ററുകൾ കുറവാണു്. ഇതൊരു സമതല പ്രദേശമാണു്. ചന്ദ്രപടത്തിൽ സമുദ്രം എന്നടയാളപ്പെടുത്തുന്ന സ്ഥലം. ശാന്തതയുടെ കടൽ എന്നർത്ഥം വരുന്ന പേരാണു് ഈ പ്രദേശത്തിനു് നൽകിയിരിക്കുന്നതു്. നോക്കൂ, ഇപ്പോഴും ആകാശത്തു് നക്ഷത്രങ്ങൾ കാണാം. ഒരു വശത്തു് സൂര്യനും . ഇതു് ഭൂമിയിൽ നിന്നു് കാണാൻ പറ്റാത്ത കാഴ്ചയാണു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മ്‌മ്‌, എനിക്കറിയാം എങ്കിലും എന്തൊരു രസം . ആദ്യമായല്ലേ ഇങ്ങനെ കാണുന്നതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇനി നമുക്കു് സൂര്യനിലേക്കൊന്നു പോയാലോ?&amp;amp;rdquo;  വേലപ്പൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോകാമോ? പോകാമെങ്കിൽ വിരോധമില്ല. സൂര്യന്റെ ഉള്ളിൽ പോകാമോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പോയി നോക്കാം. നമ്മൾക്കു ബഹിരാകാശത്തുവച്ചു് ഒന്നും സംഭവിച്ചില്ലെങ്കിൽ സൂര്യനിൽ വച്ചും ഒന്നും സംഭവിച്ചുകൂടല്ലോ.&amp;amp;rdquo;&lt;br /&gt;
 &lt;br /&gt;
ഞാൻ ചിരിച്ചു. ഒപ്പം വേലപ്പനും. അതാ സൂര്യൻ അടുത്തേക്കു വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചു. ചൂടു് അനുഭവപ്പെടുന്നില്ല. ശക്തമായ വെളിച്ചം മാത്രം. പക്ഷെ സൂര്യനെ നേരിട്ടു നോക്കുമ്പോഴും ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. സൂര്യകളങ്കങ്ങൾ വൃത്തിയായിട്ടു കാണാം. അടുത്തേക്കു വരുന്തോറും സൂര്യനിലെ വാതകങ്ങളുടെ ശക്തമായ പ്രവാഹം കാണാം. അതു കലങ്ങി മറിയുകയാണു്. ഉള്ളിൽ നിന്നു് ഊർജ്ജം പുറത്തേക്കു കൊണ്ടുവരുന്നതു് ഈ വാതകപ്രവാഹങ്ങളാണല്ലോ. അടുത്തെത്തിയപ്പോൾ ഭയം തോന്നി. ഒരു കൊടുങ്കാറ്റിന്റെ നടുവിൽപ്പെട്ടതു പോലെ. സൂര്യന്റെ ഉള്ളിലേക്കു കടന്നപ്പോൾ ചുറ്റിലും ശക്തിയായ വാതകപ്രവാഹങ്ങൾ. അപ്പോൾ വേലപ്പന്റെ ശാന്തമായ സ്വരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പേടിക്കേണ്ടാ ഞാൻ ഇതു വഴിയൊക്കെ കടന്നു പോയിട്ടുള്ളതാണു്. ഇനി കുറച്ചുകൂടി ഉള്ളിലേക്കു കടന്നാൽ അന്ധകാരമാണു്. അവിടത്തെ താപനില ദൃശ്യമായ പ്രകാശരശ്മികൾ സൃഷ്ടിക്കുന്നതിനു് ആവശ്യമായതിൽ വളരെ കൂടുതൽ ആണു്. അതുകൊണ്ടു് അവിടെ അൾട്രാവയലറ്റ്‌, എക്സ്‌, ഗാമ രശ്മികളാണു് ഉണ്ടാവുക.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറയുമ്പോഴേക്കു് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. എനിക്കു് ആശ്വാസമായി. എന്തൊക്കേയോ ചുറ്റിലും സംഭവിക്കുന്നുണ്ടു് എന്നറിയാമെങ്കിലും ഒന്നും കാണാൻ വയ്യല്ലൊ.&lt;br /&gt;
&amp;amp;ldquo;വരൂ, നമുക്കു് ഭൂമിയിലേക്കു മടങ്ങാം.&amp;amp;rdquo;  വേലപ്പൻ ഇതു പറഞ്ഞു തീർന്നപ്പോഴേക്കു് ഞാൻ ഭൂമിയിലെത്തി. രാത്രിയല്ല, പകൽ. നേരം വെളുത്തോ? എനിക്കു് നാട്ടിലേക്കു് മടങ്ങണമല്ലോ. ഞാൻ ചിന്തിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചുറ്റിലും നോക്കൂ. ഏതാണീ സ്ഥലം? അറിയാമോ?&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ഒരു നാട്ടിൻപുറം. പഴയതരത്തിലുള്ള ഒരു വീടു കാണാം. ഓലയാണു് മേഞ്ഞിരിക്കുന്നതു്. അപ്പോഴാണു് വേലപ്പനെ കാണുന്നില്ല എന്നുള്ള കാര്യം ഞാനറിയുന്നതു്. വാസ്തവത്തിൽ യാത്ര പുറപ്പെട്ട ശേഷം ഞാൻ വേലപ്പനെ കണ്ടിട്ടേയില്ല. ശബ്ദം മാത്രമെ കേട്ടിട്ടുള്ളൂ. &amp;amp;ldquo;ഞാനിവിടെത്തന്നെ ഉണ്ടു്.&amp;amp;rdquo; വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കു രവിയുടെ സാന്നിധ്യം അറിയാം. പക്ഷെ രവിക്കു് എന്നെ കാണാൻ പറ്റുന്നില്ല, അല്ലേ. രവിയും ഈ വിദ്യ നേടികഴിഞ്ഞാൽ എന്നെ കണാൻ കഴിയും. മാത്രമല്ല, അതുവരെ ഞാൻ പറയുന്നതൊഴിച്ചു് മറ്റു ശബ്ദങ്ങളൊന്നും രവിക്കു് കേൾക്കാനും പറ്റില്ല. നോക്കൂ, ഈ സ്ഥലത്തിനു് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വീണ്ടും ചുറ്റിലും കണ്ണോടിച്ചു. പരിചിതമായ പ്രദേശം. എന്നാൽ വീടിനും ചുറ്റുപാടിനും എന്തോ വ്യത്യാസമുള്ളതുപോലെ. വീട്ടിലേക്കു് ഒരു മധ്യവയസ്കൻ കടന്നു വന്നു. മുണ്ടും മേൽമുണ്ടും മാത്രം വേഷം. പൂമുഖത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്തു കാൽ കഴുകി അകത്തേക്കു കയറിപ്പോയി. നാലഞ്ചു കുട്ടികൾ ഒരു വശത്തുനിന്നു് ഓടി വന്നു. പത്തിനും പതിനഞ്ചിനും ഇടയ്ക്കു് പ്രായമുണ്ടാവും. അവർ ഓടിക്കളിക്കുകയാണു്. എല്ലാവരും ചെറിയ മുണ്ടാണു് ഉടുത്തിരിക്കുന്നതു്. കുട്ടികളെ ഇങ്ങനെ കണ്ടിട്ടേയില്ല. കുട്ടിക്കാലത്തു് തോർത്തുടുത്തിരുന്നതായി അച്ഛൻ പറഞ്ഞിരുന്നതു് ഓർമ്മിച്ചു. ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു. അവരും മുണ്ടും ഒരുതരം മേൽമുണ്ടുമാണു് ധരിച്ചിരിക്കുന്നതു്. അവർ കുട്ടികളോടെന്തോ വിളിച്ചുപറയുന്നതായി തോന്നി. കുട്ടികൾ പെട്ടെന്നുതന്നെ ഓട്ടം നിർത്തി മുറ്റത്തുകൂടിത്തന്നെ പിൻവശത്തേക്കു പോയി. ആകപ്പാടെ പഴയ ഒരു സിനിമ കാണുന്ന പ്രതീതി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നമ്മളിപ്പോൾ ക്രിസ്ത്വബ്ദം ആയിരാമാണ്ടിലാണു്.&amp;amp;rdquo;  വേലപ്പന്റെ ശബ്ദം.&lt;br /&gt;
&lt;br /&gt;
ഞാൻ സ്തബ്ദനായിപ്പോയി. ടൈം ട്രാവലോ? ചുറ്റിലും ഒന്നുകൂടി നോക്കി. എന്തായാലും ഒരു ആധുനിക കേരള ഗ്രാമത്തിന്റെ യാതൊരു ലക്ഷണവുമില്ല. വൈദ്യുതകമ്പികളില്ല. ടെലിഫോൺ വയറുകളില്ല. ടാറിട്ട റോഡ്‌ കാണാനില്ല. ഇനി വേലപ്പൻ പറഞ്ഞതു ശരിയാവുമോ?&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. ചരിത്രത്തിൽ സംഗമകാലം എന്നറിയപ്പെടുന്ന കാലഘട്ടത്തിന്റെ അവസാനദശയിലാണിപ്പോൾ നമ്മൾ. സ്ഥാണു രവിവർമ്മൻ രാജ്യം വിഭജിച്ചു് ബന്ധുകൾക്കു നൽകി തീർത്ഥാടനത്തിനായി മക്കയ്ക്കു പോകാൻ ഒരുങ്ങുന്ന സമയം. രവി ചരിത്രം വായിച്ചിട്ടില്ലല്ലോ. കേരള ചരിത്രം പഠിച്ചിട്ടു് ഒരിക്കൽ ഇതുവഴിയൊന്നു് വന്നു നോക്കൂ. അപ്പോൾ രസമായിരിക്കും. രവി പഠിക്കണം. അതിനാണു് ഞാൻ ഈ പ്രയത്നമൊക്കെ ചെയ്തതു്. എനിക്കു സാദ്ധ്യമായ ഈ വിദ്യ രവിക്കും സാദ്ധ്യമാവും. എനിക്കുറപ്പുണ്ടു്. അതിന്റെ സമയമാകുമ്പോൾ ഞാൻ തന്നെ മാർഗ്ഗം കാട്ടി തരാം. നമുക്കിനി ഒരിടത്തുകൂടി പോകാനുണ്ടു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെവിടെയാണു്?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതാ ഇവിടെ വരെ.&amp;amp;rdquo;  വേലപ്പൻ പറഞ്ഞു തീർനില്ല, അപ്പോഴേക്കു് എന്റെ മുന്നിലെ സീൻ മാറി, ഒരു ചലച്ചിത്രതിലെന്നവണ്ണം. ഒരു കുന്നിൻ ചെരുവിലെ ഒരു ഗുഹയുടെ മുൻവശം. അവിടെയൊരു കരിങ്കൽ പീഠത്തിൽ ഒരു സന്യാസി ഇരിക്കുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാ, വരൂ, ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.&amp;amp;rdquo;  സന്യാസിയുടെ ശബ്ദം. എനിക്കു് മറ്റൊരു ഷോക്കായിരുന്നു അതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു് സ്വാമിയുടെ ശേഷിയാണു് രവീ. എനിക്കതു വശമായിട്ടില്ല.&amp;amp;rdquo;  ഇപ്പറഞ്ഞതു് വേലപ്പനായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്ങനെയുണ്ടായിരുന്നു രവീ യാത്ര? ആദ്യമായല്ലേ. പരിഭ്രമിച്ചിരിക്കുണു. വേലപ്പാ , നീ എന്തിനാണീ കുട്ട്യോളെ ഇങ്ങനെ വെഷമിപ്പിക്കണെ? ആദ്യമേ തന്നെ എല്ലാം പറഞ്ഞുകൊടുത്തുകൂടെ? പക്ഷെ നിന്റെ രീതി അതല്ലല്ലോ, ല്ലേ? എന്തായാലും നന്നായി. നിന്റെ സെലക്ഷൻ നന്നായിരിക്കുന്നു. ഇവൻ മിടുക്കനാണ്‌, ട്ടോ. നീ ഹരിദ്വാറിലേക്കില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌, സ്വാമീ.&amp;amp;rdquo;  വേലപ്പന്റെ മറുപടി. &amp;amp;ldquo;ഈ ജോലി തീർന്നല്ലോ. ഇനി ഹരിദ്വാറിലേക്കു് തന്നെ. സ്വാമി പറഞ്ഞതുകൊണ്ടു് ഒന്നു പോയിനോക്കമെന്നു കരുതി. എവിടെയായാലെന്താ എന്നെനിക്കു് ഇപ്പോഴും തോന്നുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ അവിടെ പോയി കുറച്ചുകാലമങ്ങടു് ഇരുന്നു നോക്കൂ. അപ്പൊ മനസ്സിലാവും അതിന്റെ വിശേഷം. പിന്നെ നെനക്കു് ഇങ്ങടു് പോരണംന്നു തോന്നുമ്പോ പോരാല്ലോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ഉടനെ പുറപ്പെടുകയായി സ്വാമി. ഞങ്ങളെന്നാ മടങ്ങട്ടെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആയിക്കോട്ടെ. രണ്ട്പേർക്കും എന്റെ അനുഗ്രഹംണ്ടു് ട്ടോ. പോയിവരൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
രംഗം വീണ്ടും മാറി. ഞങ്ങൾ ഒരു പുഴയുടെ തീരത്തു്. തെളിഞ്ഞ വെള്ളം. ശാന്തമായി ഒഴുകുന്ന പുഴ. നല്ല വീതിയുണ്ടു്. ഭാരതപുഴ പോലെ. പക്ഷെ അസാധാരണമായി പുഴ നിറഞ്ഞൊഴുകുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ ഭാരതപുഴ തന്നെ. എനിക്കിവിടെ വന്നിരിക്കാൻ വലിയ ഇഷ്ടമാണു്. നമ്മൾ കണ്ട സ്വാമി എന്റെ ഏറ്റവും വലിയ ഗുരുനാഥനാണു്. അദ്ദേഹമാണു് എനിക്കു് പലതും നേടാൻ സഹായിച്ചതു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എങ്കിൽ അദ്ദേഹത്തെ എങ്ങനെ കണ്ടെത്താം എന്നു് പറഞ്ഞുതരൂ. ഞാൻ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തു് പോയി പഠിച്ചുകൊള്ളാം.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഹ ഹ ഹ, നമ്മളിപ്പോൾ എവിടേയാണെന്നാ വിചാരിച്ചേ? ആയിരത്തോളം വർഷം ഭാവിയിലാണു്. ഇവിടെയെത്തണമെങ്കിൽ ആദ്യം കുറേ വിദ്യകൾ പഠിച്ചേ പറ്റൂ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
എനിക്കു തല ചുറ്റുന്നോ എന്നു തോന്നി. ഒരു രാത്രിക്കുള്ളിൽ നേരിടാൻ പറ്റുന്നതിൽ കൂടുതലായിരുന്നു ഇതൊക്കെ. വേലപ്പൻ ചിന്തയിലാണ്ടിരിക്കുകയാണു് എന്നെനിക്കു തോന്നി. നിശ്ശബ്ദത. ഞാൻ ഒറ്റക്കായതു പോലെ. പക്ഷെ എനിക്കു വേലപ്പന്റെ സാമീപ്യം അറിയാൻ കഴിഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ വേലപ്പൻ പറഞ്ഞു: &amp;amp;ldquo;സ്വാമി പറഞ്ഞതു് ശരിയാണു്. ഞാൻ കുറച്ചു കാര്യങ്ങൾ കൂടി രവിയോടു പറയേണ്ടതായിരുന്നു. കേൾക്കൂ. ഞാൻ സ്വായത്തമാക്കിയ ഈ വിദ്യ എന്റേതായ ഒരു പുതിയ കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകൾക്കു മുമ്പു് സന്യാസിമാർ കണ്ടെത്തിയതാണു്. പക്ഷെ ലോകത്തിൽ വന്ന മാറ്റങ്ങളുടെ ഇടയിൽപ്പെട്ടു് ഇതൊക്കെ നഷ്ടമായി. എന്നാൽ ചില സൂചനകൾ ചില താളിയോല ഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. അവയിൽ ചിലതൊക്കെ, ഭഗ്യവശാൽ എനിക്കു കാണൻ കഴിഞ്ഞു. തുടർന്നുള്ള എന്റെ സ്വന്തം പ്രവർത്തനങ്ങളും പലയിടങ്ങളിൽ നിന്നു ലഭിച്ച നിർദ്ദേശങ്ങളും മറ്റുമാണു് എന്നെ ഇവിടെവരെ എത്തിച്ചതു്. ഞാനൊരിക്കൽ ഇങ്ങനെ ചുറ്റുന്ന സമയത്താണു് നാം മുമ്പു കണ്ട സ്വാമിയേ ആദ്യമായി കാണുന്നതു്. അദ്ദേഹം ഇങ്ങോട്ടുവന്നു പരിചയപ്പെടുകയായിരുന്നു. എനിക്കു് ഇപ്പോഴും അതിനുള്ള കഴിവില്ല എന്നോർക്കണം. അതായതു് നമ്മുടെ കാലഘട്ടത്തിലേക്കു് ഇതുപോലെ ഒരാൾ കടന്നു വന്നാൽ അയാളെ കണ്ടെത്താനും അയാളോടു സംസാരിക്കാനും എനിക്കാവില്ല. അങ്ങനെ പലതും എനിക്കു് ഇനിയും പഠിക്കനുണ്ടു്. ഇത്രയും കഷ്ടപ്പെട്ടു വീണ്ടെടുത്ത ഈ വിദ്യകളൊന്നും മനുഷ്യരാശിക്കു് ഇനിയും നഷ്ടമാകരുതെന്ന വിചാരത്തിലാണു് ഞാൻ രവിയെ കണ്ടെത്തി ഇതൊക്കെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്. രവി ഇതെല്ലാം പഠിക്കും എന്നെനിക്കറിയാം. ഓരോ സമയത്തും മാർഗ്ഗനിർദ്ദേശം തരാൻ ഞാനുണ്ടാകും. ഇപ്പോൾ നമുക്കു മടങ്ങിപ്പോകാം. രവി ഉറങ്ങിക്കൊള്ളൂ. ഉണാരുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. നമ്മൾ വന്ന കാർ രവിയെ തിരികെ കൊണ്ടുവിടും. അതിന്റെ കൂലിയൊക്കെ കൊടുത്തിട്ടുണ്ടു്. ഇനിയൊരിക്കൽ കാണാം. ഗുഡ്നൈറ്റ്‌.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇത്രയും പറഞ്ഞതു് എനിക്കോർമ്മയുണ്ടു്. പിന്നെ എനിക്കറിയാവുന്നതു് രാവിലെ ഉണരുന്നതു മാത്രമാണു്. ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. എപ്പോഴാണു് ഞാൻ കസേരയിൽ നിന്നു കട്ടിലിലേക്കു വന്നതെന്നറിയില്ല. വേലപ്പന്റെ സഞ്ചി മുറിയിലില്ലായിരുന്നു. നടന്നതെല്ലാം സ്വപ്നമായിരുന്നോ എന്നെനിക്കു സംശയം തോന്നി. പക്ഷെ എങ്കിൽ ഞാനെങ്ങനെ ഇവിടെയെത്തി? എണീറ്റ് തയ്യാറായപ്പോൾ ഡ്രൈവർ വന്നു, പോകാനൊരുങ്ങി. അപ്പോൾ എനിക്കു തീർച്ചയായി എന്റെ ഈ യാത്ര ഒരു സ്വപ്നമല്ലായിരുന്നു എന്നു്.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19073</id>
		<title>SasiYatra-03</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19073"/>
		<updated>2020-02-14T04:41:55Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:പുനർജ്ജന്മം}}&lt;br /&gt;
ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണു് ബാബു ജനിച്ചതു്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്കു് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ടു് &amp;amp;ldquo;നല്ലതു്&amp;amp;rdquo;  എന്നു പറയുന്ന ഒരു സ്ക്കൂളിലാണു് അവൻ പഠിച്ചതു്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി അവിടത്തെ അധികാരികൾക്കും അദ്ധ്യാപകർക്കും ഉണ്ടായിരുന്നു. നല്ല മാർക്കു ലഭിക്കാനായി അദ്ധ്വാനിക്കാൻ ബാബു തയാറായിരുന്നു. അതുകൊണ്ടു്, ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു വൈകിട്ടു് അവൻ പഠിക്കുമായിരുന്നു മാത്രമല്ല, പരീക്ഷയടുക്കുമ്പോൾ വൈകിട്ടത്തെ കളിയൊക്കെ വേണ്ടെന്നുവച്ചു് നേരത്തെതന്നെ അമ്പലത്തിലൊക്കെ പോയി കുളിച്ചു തയാറായി പഠിക്കാനിരിക്കുമായിരുന്നു. അങ്ങനെ അവനാൽ കഴിയുന്നതെല്ലാം ബാബു ചെയ്തു. പക്ഷെ എന്നിട്ടും അവന്റെ ടീച്ചറന്മാർക്കു് തൃപ്തിയായില്ല. മാതാപിതാക്കൾ ഒരുവിധമൊക്കെ അങ്ങു് അംഗീകരിച്ചു എന്നുമാത്രം. മൊത്തത്തിൽ, ജീവിതം തന്നോടു് ക്രൂരമാണു് എന്നവനു തോന്നി, പ്രത്യേകിച്ചു് ആ തടിയൻ രമേശനും ആ വായാടി ജോർജ് തോമസുമൊക്കെ വിശേഷിച്ചു വലിയ അധ്വാനമൊന്നുമില്ലാതെ നല്ല മാർക്കുകൾ വാങ്ങുന്നതു കണ്ടപ്പോൾ അവനു് അസൂയയും പരീക്ഷയോടും ജീവിതത്തോടുതന്നെയും മടുപ്പും തോന്നി. ആ ജോർജ് തോമസാണെങ്കിൽ പരീക്ഷസമയത്തുപോലും ക്രിക്കറ്റു കളിക്കാൻ പോകുന്നതു കാണുമ്പോൾ കൂടെ പോകാൻ പലതവണ തോന്നിയതാണു്. പിന്നെ, മാർക്കു് ലിസ്റ്റു വരുമ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും വിഷമവും ടീച്ചറന്മാരുടെ ശകാരവും ഓർത്തിട്ടാണു് അവൻ പുറത്തിറങ്ങാതെയിരുന്നു പഠിച്ചതു്.&lt;br /&gt;
&lt;br /&gt;
ഈശ്വരവിശ്വാസികളുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടാവാം ബാബു പതിവായി വിളക്കിനു മുന്നിലിരുന്നു് പ്രാർത്ഥിക്കുമായിരുന്നു, പരീക്ഷയില്ലാത്ത കാലങ്ങളിലും. പരീക്ഷ അടുത്തുവരുമ്പോൾ പതിവായി അമ്പലത്തിലും പോകുമായിരുന്നു. അവന്റെ ഫ്രണ്ട്സ് അവനോടു പറഞ്ഞിരുന്നു പരീക്ഷയ്ക്കുമുമ്പു് ദൈവത്തെ ഒന്നു പ്രീതിപ്പെടുത്തുന്നതു നല്ല മാർക്കു ലഭിക്കാൻ സഹായിക്കുമെന്നു്. അങ്ങനെ അവൻ പതിവായി വീട്ടിലിരുന്നു പ്രാർത്ഥിക്കുകയും പരീക്ഷയടുക്കുമ്പോൾ അമ്പലത്തിൽപ്പോകുകയും ചെയ്തു. കുറ്റം പറയരുതല്ലോ, അവൻ അവന്റെ പങ്കും കഴിവതും ശ്രമിച്ചു. എന്നിട്ടും എന്തോ ദൈവം കനിയാഞ്ഞിട്ടോ അദ്ധ്യാപകർ കനിയാഞ്ഞിട്ടോ അവൻ ഒരു ശരാശരി വിദ്യാർത്ഥിമാത്രമായി തുടർന്നു. എന്നാൽ അവന്റെ ബന്ധുക്കൾക്കും ടീച്ചറനമാർക്കും അതുകൊണ്ടു തൃപ്തിയായില്ല. എന്നാൽ അവനിനി കൂടുതലായി എന്തുചെയ്യണമെന്നു പറഞ്ഞുകൊടുക്കാനും അവർക്കായില്ല. അവന്റെ അമ്മ ശ്രമിക്കാഞ്ഞിട്ടല്ല. അവർ അവനു് ബ്രഹ്മിയും അതുപോലെ ഓർമ്മ കൂട്ടാനായി പറയുന്ന പലതും വാങ്ങിക്കൊടുക്കുകയും ചെയ്തു. അതുപോലെ ഓരോന്നും ചെയ്യുമ്പോഴും ബാബുവിന്റെ മനസ്സിൽ തന്നെപ്പറ്റിയുള്ള അഭിപ്രായം കുറഞ്ഞുവന്നതല്ലാതെ, മാർക്കു കൂടിയില്ല. അവനു് ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടാൽമതി എന്നായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് ഒരു ദിവസം അവന്റെ ക്ലാസ്‍ടീച്ചർ ആ ഭയങ്കര കാര്യം പ്രഖ്യാപിച്ചതു്: പരീക്ഷകൾ വരുന്നു. എല്ലാവരും പഠിച്ചുതുടങ്ങിക്കൊള്ളൂ! അതോടെ ബാബുവിനു് ആധിയായി. ഇനിയും തുടങ്ങണമല്ലോ, ദൈവങ്ങളെ പ്രീതിപ്പെടുത്തലും കളിസമയമൊക്കെ വീട്ടിലിരുന്നു് പഠിക്കലും. അന്നവൻ വീട്ടിലേക്കു് പോകുന്ന വഴിക്കു് പലപ്പോഴും കാണാറുള്ള ആ ചെമ്പൻ പട്ടി അവന്റെയടുത്തു വന്നു. വാലുമാട്ടി അവനെ നോക്കിനിൽക്കുന്ന ചെമ്പനെ കണ്ടപ്പോൾ ബാബുവിനു തോന്നി, &amp;amp;ldquo;ഈ പട്ടികൾക്കൊക്കെ എന്തു സുഖമായിരിക്കും! സ്ക്കൂളിലും പോകണ്ട, പരീക്ഷയും എഴുതണ്ട, മാർക്കു് ലിസ്റ്റിനേം പേടിക്കണ്ട, ടീച്ചറേം പേടിക്കണ്ട. തോന്നുന്നതുപോലെ കൂട്ടുകാരുടെ കൂടെ കളിച്ചുനടന്നാൽ മതി. പിന്നെ ആരെങ്കിലുമൊക്കെ കൊടുക്കുന്ന എന്തെങ്കിലുമൊക്കെ കഴിക്കാനും കിട്ടും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരീക്ഷ അടുത്തിരിക്കുന്നതുകൊണ്ടു്, വീട്ടിലെത്തി കുളിച്ചു തയാറായി ബാബു അമ്പലത്തിൽ പോയി. അടുത്തുള്ള ശിവക്ഷേത്രമാണു് അവർ സാധാരണ സന്ദർശിക്കാറുള്ളതു്. ആ ദിവസം, എന്തോ കാരണവശാൽ, ആ ചെമ്പൻ അവിടെയുമെത്തി. അമ്പലത്തിലേക്കു കയറാനൊരുങ്ങിയ ബാബുവിന്റെ മുന്നിൽ വാലുമാട്ടിക്കൊണ്ടു് അവനെത്തി. ചെമ്പനെ വീണ്ടും കണ്ടപ്പോൾ ബാബുവിനു തോന്നി അവനെന്തോ പറയാൻ ശ്രമിക്കുകയാണെന്നു്. അല്ലെങ്കിൽ, സാധാരണഗതിയിൽ കണ്ടാൽ വാലാട്ടി സ്നേഹം പറഞ്ഞിട്ടു് അവൻ പോകാറാണു് പതിവു്. ആ ദിവസം സ്ക്കൂളീന്നു വരുമ്പൊ കണ്ടപ്പോഴും അമ്പലത്തിനടുത്തുവച്ചു കണ്ടപ്പോഴും ചെമ്പൻ അടുത്തുവന്നു വാലാട്ടി നിൽക്കുകയും അവന്റെ മുഖത്തേക്കുതന്നെ നോക്കുകയും ചെയ്തു. &amp;amp;ldquo;അവനെന്തോ എന്നോടു പറയാൻ ശ്രമിക്കുകയാണോ? അതോ എന്റെ അവസ്ഥ കണ്ടു് അനുതാപം അറിയിക്കാൻ വന്നതാണോ?&amp;amp;rdquo;  ഇങ്ങനെ പോയി അവന്റെ ചിന്ത.&lt;br /&gt;
&lt;br /&gt;
അന്നു് ബാബു കുറേനേരം പ്രാർത്ഥിച്ചു. പരമശിവനോടു് തന്റെ കഷ്ടപ്പാടുകൾ വിശദമായിത്തന്നെ പറഞ്ഞു. എന്നിട്ടു് തന്നെ ഒന്നു രക്ഷിക്കാൻ യാചിച്ചു. കൈക്കൂലിയായി പലതും കൊടുക്കാമെന്നു് ഏൽക്കുകയും ചെയ്തു. പക്ഷെ, എന്തുകൊണ്ടോ, ശിവൻ കനിഞ്ഞതായി അവനു തോന്നിയില്ല. ഇനിയെന്താണു് വഴി എന്നാലോചിച്ചപ്പോഴാണു് ഓർമ്മവന്നതു്. വിദ്യയുടെ ദേവി സരസ്വതിയാണെന്നു് അങ്ങേതിലെ ചേച്ചി പറഞ്ഞതും ചില കൂട്ടുകാർ സരസ്വതിയെ പൂജിക്കുന്നതായി മറ്റുചിലർ പറഞ്ഞതും. എന്തായാലും ഇനി ഒരു വഴിയും ഒഴിവാക്കരുതു് എന്നു കരുതി അവൻ അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ പോയി. അവിടെ സരസ്വതിയുടെ വിഗ്രഹമുണ്ടായിരുന്നു. അവിടെയും കാര്യങ്ങളൊക്കെ പറഞ്ഞിട്ടാണു് അന്നവൻ വീട്ടിലെത്തിയതു്. പക്ഷെ എന്നിട്ടും അവനത്ര സന്തോഷമായില്ല. ഇനിയുള്ളതു് സ്പെഷ്യൽ റെക്കമൻഡേഷനാണു്. അതിനു് അമ്മയെ ശട്ടംകെട്ടണം എന്ന ചിന്തയോടെയാണു് അവൻ വന്നതു്. &lt;br /&gt;
&lt;br /&gt;
പിന്നെയും ദാ വീട്ടിനടുത്തെത്തിയപ്പോൾ വരുന്നു ചെമ്പൻ വാലുമാട്ടിക്കൊണ്ടു്. &amp;amp;ldquo;എന്താടാ, നിനക്കെന്താ വേണ്ടതു്? നീ വിചാരിച്ചാൽ എന്നെ സഹായിക്കാൻ പറ്റുമോ? ഞാൻ നിനക്കു് പറ്റുമ്പോഴൊക്കെ വല്ലതും തിന്നാൻ തരാറുള്ളതല്ലേ? നീ പറ. ഞാനിപ്പൊ രണ്ടു് അമ്പലത്തിലും പോയി ദൈവത്തിനോടു് കാര്യമായി പറഞ്ഞിട്ടാ വരുന്നതു്. പക്ഷെ അവരൊന്നും കേട്ട ഭാവമില്ല. നിനക്കു സുഖമല്ലേ? സ്ക്കൂളിലും പോകണ്ട, പരീക്കേമില്ല, ചുമ്മാ ഓടിക്കളിച്ചു നടന്നാ മതി. എന്നെക്കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?&amp;amp;rdquo;  എന്നവൻ ഉറക്കെത്തന്നെ ചോദിച്ചു. പക്ഷെ ചെമ്പനും വലിയ താല്പര്യ കാട്ടിയില്ല. അവൻ വെറുതെ തുറിച്ചു നോക്കിയിട്ടു സ്ഥലംവിട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തുപറ്റി, മോനൂ. ഇന്നെന്താ ഇത്ര വൈകിയതു്?&amp;amp;rdquo;  എന്ന ചോദ്യവുമായാണു് അമ്മ അവനെ സ്വീകരിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്പലത്തിൽ പോയിരുന്നു അമ്മേ. പരീക്ഷ വരുവാ. എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്താലേ നല്ല മാർക്കു വാങ്ങാനൊക്കൂ. അമ്മയുടെ വക സ്പെഷൽ പൂജ വല്ലതും ചെയ്യിക്കണം.&amp;amp;rdquo;  എന്നു് ബാബു വിശദീകരിച്ചു.&lt;br /&gt;
&lt;br /&gt;
ചായകുടിക്കാനിരിക്കുമ്പഴും ബാബുവിന്റെ ചിന്ത ചെമ്പനെക്കുറിച്ചായിരുന്നു. ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ എന്തു സുഖമായിരുന്നു! വല്ല എല്ലിൻകഷണവും ഇറച്ചിക്കഷണവും ചന്തേന്നു കിട്ടും. അതൊക്കെ കടിച്ചുചവച്ചു് കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽപ്പോരേ? ഈ പരീക്ഷേമില്ല, മാർക്കും വാങ്ങണ്ട, ആരും ചോദിക്കേമില്ല. തോന്നുന്നിടത്തു കറങ്ങിനടന്നു കളിക്കാം.&lt;br /&gt;
&lt;br /&gt;
അന്നുരാത്രി പഠിക്കാനിരിക്കുമ്പോൾ അവന്റെ ചിന്ത വീണ്ടും പരീക്ഷയിലേക്കു തിരിഞ്ഞു. മടുപ്പു തോന്നിയപ്പോൾ മുഖമുയർത്തി നോക്കിയതു് മുമ്പിലത്തെ ജനാലയിലൂടെ പുറത്തേക്കാണു്. നല്ല രാത്രി. ചെറുതായി നിലാവെളിച്ചമുണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നതും കാണാം. നല്ല ഭംഗിയുള്ള രാത്രി. അവനു് മുറിക്കുള്ളിലിരിക്കാൻ തോന്നിയില്ല. പതുക്കെ എണീറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു. നല്ല സുഖമുള്ള അന്തരീക്ഷം ചെറുതായ തണുപ്പുമുണ്ടു്, മരങ്ങളുടെ ഇടയിൽക്കൂടി നക്ഷത്രങ്ങളെ കാണാനും നല്ല രസമുണ്ടു്. അവനവിടെയങ്ങനെ നിന്നു് മുകളിലേക്കു നോക്കുമ്പോൾ താരസുന്ദരികളുടെ ഇടയിൽ വിരാജിക്കുന്ന രാജകുമാരിയെപ്പോലെ തിളങ്ങുന്ന അർദ്ധചന്ദ്രൻ അവനോടു് എന്തോ പറയുന്നതുപോലെ തോന്നി. താരസുന്ദരികളാണെങ്കിൽ അവനെ കണ്ണിറുക്കി കാണിക്കുന്നു. എല്ലാംകൂടി നല്ല രസം. അവൻ കുറച്ചുനേരമങ്ങനെ നിന്നു. അപ്പോഴതാ അധികം ദൂരത്തല്ലാതെ ഏതോ പട്ടി ഓലിയിടുന്നു. ബാബുവിനു വീണ്ടും തോന്നി ആ പട്ടിക്കു് എന്തോ സന്ദേശമുണ്ടു്. അല്ലെങ്കിൽ ഈ നേരത്തു് സാധാരണയായി ഇങ്ങനെയൊന്നും കേൾക്കാറില്ല. അവൻ വീണ്ടും ചിന്തിച്ചു, &amp;amp;ldquo;ഒരു പട്ടിയായിരുന്നെങ്കിൽ! ദേ ഈ രാത്രിയിൽപ്പോലും കളിച്ചു നടക്കുവല്ലേ? പഠിക്കാനുമില്ല, ഹോംവർക്കുമില്ല. പരീക്ഷയെ പേടിക്കുകേം വേണ്ട. ഞാനൊരു പട്ടിയായിരുന്നെങ്കിൽ!&amp;amp;rdquo;  ആ അവസാനത്തെ ഭാഗം അവൻ ഓ‍ർക്കാതെ ഉറക്കെ പറഞ്ഞുപോയി.&lt;br /&gt;
&lt;br /&gt;
കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ നേരം പോകുന്നല്ലോ എന്ന തോന്നൽ, പഠിക്കണ്ടേ? എന്നാൽ അവനു് അകത്തേക്കു പോകാനും തോന്നുന്നില്ല. അങ്ങനെ, ബാബു വരാന്തയുടെ പടിയിൽ പോയിരുന്നു. അങ്ങനെ ഇരുന്നുകൊണ്ടു് പരീക്ഷയെപ്പറ്റിയും വൈകിട്ടത്തെ ഫലപ്രദമാകാത്ത ക്ഷേത്രസന്ദർശനത്തെപ്പറ്റിയും ഒക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവനു വീണ്ടും തോന്നി, &amp;amp;ldquo;ഹൊ, ഈ പട്ടികൾക്കു് എന്തു സുഖമായിരിക്കണം! ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ!&amp;amp;rdquo;  പെട്ടെന്നു് അവനു തോന്നി, പരമശിവനോടു് പ്രാർത്ഥിച്ചാലോ, തന്നെയൊരു പട്ടിയാക്കാൻ. പിന്നീടു് പരീക്ഷയെല്ലാം കഴിയുമ്പൊ തിരിച്ചു് കുട്ടിയായൽപ്പോരെ? അവനതു് ഉറക്കെ പറഞ്ഞോ എന്നു് അവനുതന്നെ അറിയില്ല.&lt;br /&gt;
&lt;br /&gt;
ഏതായാലും അങ്ങനെയിരിക്കുമ്പോൾ അവന്റെ മുന്നിലേക്കു് ആരോ നടന്നുവരുന്നതുപോലെ തോന്നി. പെട്ടെന്നു് കള്ളനോ മറ്റോ ആയിരിക്കുമോ എന്നവൻ പേടിച്ചു. പക്ഷെ പൊലീസ് സ്റ്റേഷന്റെ ഇത്ര അടുത്തു് കള്ളന്മാരാരും വരില്ല എന്നു് ആലോചിച്ചപ്പോൾ തോന്നി. അങ്ങനെ, ആ മനുഷ്യൻ അടുത്തേക്കു നടന്നുവരുന്നു. നോക്കിയപ്പോൾ സാധാരണ വേഷമൊന്നുമല്ല എന്നു് അവനു് തോന്നി. ആ പാതിവെളിച്ചത്തിൽത്തന്നെ വേറെയെന്തോ വേഷമാണെന്നു മനസ്സിലാക്കാം. പക്ഷെ എങ്ങിനത്തെ വേഷമാണെന്നു് അവനു തിരിച്ചറിയാനായില്ല. കുറച്ചുകൂടി അടുത്തേക്കു വന്നപ്പോഴാണു് അവൻ ശരിയായി കാണുന്നതു്. അതുകണ്ടു് ബാബു ഭയന്നോ സന്തോഷിച്ചോ അതോ വെപ്രാളപ്പെട്ടോ എന്നു് അവനുപോലും അറിയില്ല. കാരണം പരമശിവന്റെ വേഷം ധരിച്ച ഒരാളെയാണു് അവൻ കണ്ടതു്. ഇതുപോലത്തെ വേഷംകെട്ടിയ ഒരാൾക്കു് നാടകരംഗത്തുനിന്നു് ഇറങ്ങി ഓടേണ്ടതായി വന്നതു് ഒരു സിനിമയിൽ കണ്ടതു് അവനോർത്തു. ഇനി അങ്ങനെ വല്ലതുമായിരിക്കുമോ? എന്തായാലും ചാടിയെണീക്കാനുള്ള മനഃസാന്നിദ്ധ്യം അവനുണ്ടായി. അവൻ കൈ തൊഴുതുകൊണ്ടു് അങ്ങനെ നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മകനേ, നിനക്കു വേണ്ടതു്?&amp;amp;rdquo;  ആദ്യം സംസാരിച്ചതു് വിരുന്നുകാരൻ തന്നെയായിരുന്നു. ബാബുവിനു് ഒന്നും പറയാനാവുന്നില്ല. &amp;amp;ldquo;ദിവസവും നീ എന്നോടു പ്രാർത്ഥിക്കുന്നതല്ലേ? ഇപ്പോൾ ഞാൻ നിന്റെ മുമ്പിൽ വന്നപ്പോൾ പേടിക്കുന്നതെന്തിനാ? നീ വിളിച്ചിട്ടല്ലേ ഞാൻ വന്നതു്? അങ്ങനെ എല്ലാവരും വിളിച്ചാലൊന്നും ഞാൻ വരില്ല, കേട്ടോ. നീ നല്ല കുട്ടിയാണു്. എനിക്കു നിന്നെ ഇഷ്ടമായതുകൊണ്ടാണു് വന്നതു്. നിനക്കെന്താണു് വേണ്ടതെന്നു പറ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ പഠിക്കാൻ പ്രയാസമാണല്ലേ? അതുകൊണ്ടു് കുറച്ചുകാലം ഒരു പട്ടിയായി ജീവിക്കാനാഗ്രഹമാണല്ലേ? എന്നാൽപ്പിന്നെ നിന്റെ ആഗ്രഹംപോലെ നടക്കട്ടെ&amp;amp;rdquo;  എന്നു പറഞ്ഞിട്ടു് ആ രൂപം നടന്നകന്നു. ആ രൂപവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും കേട്ടിട്ടു് ബാബുവിനു് ഒന്നും പറയാൻ പറ്റിയില്ല. അവൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
ബാബുവിനു് ഭയവും സന്തോഷവും എല്ലാംകൂടി വല്ലാത്തൊരു അനുഭൂതി. ശരിക്കും പരമശിവൻ തന്നെയായിരിക്കുമോ വന്നതു്? താനിപ്പോഴൊരു പട്ടിയായി മാറുമോ? അവനങ്ങനെ ചിന്തിച്ചതേയുള്ളൂ, ദേഹത്തിനു് എന്തോ സംഭവിക്കുന്നതുപോലെ ഒരു തോന്നൽ. അവന്റെ കാലുകൾക്കും കൈകൾക്കും എന്തോ സംഭവിക്കുന്നതുപോലെ. ദാ, ക്രമേണയായി അവന്റെ വിരലുകളുടെ രൂപമെല്ലാം മാറുന്നു. കൈകാലുകൾ ശോഷിച്ചു് തീരെ മെലിഞ്ഞതായി. അവനു വീണ്ടും പേടിയായി. തനിക്കെന്താണീ സംഭവിക്കുന്നതു് എന്ന പേടി. പണ്ടു് ഒരു സിനിമയിൽ ഒരു കുട്ടിയെ പട്ടിയാക്കി മാറ്റിയ കുമ്മാട്ടിയെ കണ്ടതോർത്തു. ആ സിനിമയിൽ ബാക്കി കുട്ടികളെയെല്ലാം തിരിച്ചു കുട്ടികളാക്കിയപ്പോൾ ഒരു പട്ടി മാത്രം ഓടിപ്പോയതിനാൽ പട്ടിയായിത്തന്നെ തുടർന്നു. അതു് അവനെ ഭയപ്പെടുത്തി. തന്റെ അച്ഛനും അമ്മയും തന്നെ തിരിച്ചറിയുമോ? അറിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. എന്നാലും അവനാഗ്രഹിച്ചതുപോലെ പട്ടിയായല്ലോ. ഇനി സ്ക്കൂളുമില്ല, പരീക്ഷയുമില്ല, ഒരുപ്രശ്നവുമില്ല എന്നു് അവൻ സന്തോഷിച്ചു. &amp;amp;ldquo;വല്ല പട്ടിയും വന്നെങ്കിൽ അവരുടെകൂടെ കളിക്കാമായിരുന്നു.&amp;amp;rdquo;  എന്നവൻ വിചാരിച്ചു.&lt;br /&gt;
&lt;br /&gt;
അതേസമയം, അവന്റെ മനസ്സിലൊരു സംശയവുമുണ്ടായി. താനിനി എങ്ങനെ തന്റെ അച്ഛനോടും അമ്മയോടും പറയും താനവരുടെ മകനാണെന്നു്. ആ സിനിമയിൽ കുട്ടികളെ കുമ്മാട്ടി പട്ടികളാക്കുന്നതു് കണ്ടവരുണ്ടായിരുന്നു. ഇന്നിപ്പോൾ താനൊറ്റയ്ക്കാണു്. അബദ്ധമായിപ്പോയോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. അവൻ വിളിച്ചിട്ടാണല്ലോ ശിവൻ വന്നതു്. അവനെ ഇഷ്ടമായതുകൊണ്ടാണെന്നല്ലേ പറഞ്ഞതു്? അതുകൊണ്ടു് ഒന്നുകൂടി വിളിച്ചുനോക്കാം. എന്നുള്ള ചിന്തയിൽ അവൻ പരമശിവനെ വിളിച്ചു. ഭഗവാനെ വിളിച്ചതു് ഒരു കുരയായാണു് പുറത്തുവന്നതു്. ശിവൻ എപ്പഴേ പൊയ്ക്കഴിഞ്ഞു! അവനൊന്നുകൂടി വിളിച്ചു, കുറച്ചുകൂടി ഉച്ചത്തിൽ. ഇപ്പോൾ ഉച്ചത്തിലുള്ള കുരയാണു് പുറത്തുവന്നതു്. ഉടനെതന്നെ അതാ അപ്പുറത്തുനിന്നും കേൾക്കുന്നു കുര! അവൻ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ഇത്തവണ കുരയ്ക്കു പകരം ഓലിയിടുന്ന ശബ്ദമാണു് പുറത്തുവന്നതു്. ഉടനെതന്നെ പലയിടങ്ങളിൽനിന്നും പട്ടികൾ ഓലിയിടാൻ തുടങ്ങി.&lt;br /&gt;
&lt;br /&gt;
താമസിയാതെ ആ വീട്ടുമുറ്റത്തു് എട്ടുപത്തു പട്ടികൾ കൂട്ടമായെത്തുന്ന ശബ്ദം കേട്ടു. ബാബു ആലോചിച്ചു. &amp;amp;ldquo;ഇതാരാണോ വരുന്നതു്! പട്ടികളാണെന്നു തോന്നുന്നു, ആ ചെമ്പനുണ്ടാവുമോ എന്തോ. വല്ല പട്ടിയും തന്നെ തിരിച്ചറിയുമോ? അവർ ഫ്രെണ്ട്‍ലി ആയിരിക്കുമോ? അതോ വഴക്കിടാനാണോ വരുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തായാലും വന്ന പട്ടികളുടെ കൂട്ടത്തിൽ ചെമ്പനുമുണ്ടായിരുന്നു. ബാബുവിനു സന്തോഷമായി. ഒരു പഴയ പരിചയക്കാരനെ കണ്ടതുപോലെ. എന്നാൽ, ചെമ്പന്റെ ഭാവത്തിൽ ഒരു മാറ്റവുമില്ല. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയേതാ, എവിടന്നു വന്നു?&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ ഇവിടെ കാര്യം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇങ്ങനെ പോയി ഓരോ ചോദ്യം. ഇപ്പോൾ പട്ടികൾ പറയുന്നതു് അവനു മനസ്സിലാകുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആഹാ, കൊള്ളാമല്ലൊ, എന്റെ വീട്ടിൽ കയറിവന്നിട്ടു് എന്നോടു ചോദിക്കുന്നോ ഞാനാരാന്ന്!&amp;amp;rdquo;  അപ്പോഴും ബാബുവിന്റെ മനസ്സിൽ ഓടിവന്നു ആ പ്രശസ്ത സിനിമാ ഡയലോഗ്, &amp;amp;ldquo;ഞാനാരാണെന്നു് തനിക്കറിയില്ലെങ്കിൽ താനെന്നോടു് ചോദിക്കു് ഞാനാരാണെന്നു്. അപ്പോ തനിക്കു ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പക്ഷെ ഇതൊന്നും ആ പട്ടികളുടെയടുത്തു് വിലപ്പോകില്ല എന്നവൻ കണ്ടു. എന്താ ആ ചെമ്പൻ പോലും, എത്രതവണ അവനു് ഭക്ഷണം കൊടുത്തിട്ടുള്ളതാ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ വിദ്യയൊന്നും ഇവിടെയിറക്കണ്ട കേട്ടോ, വേഗം സ്ഥലംവിട്ടോ. ഇതു ഞങ്ങളുടെ സാമ്രാജ്യമാ. വേറെയാർക്കും പ്രവേശനമില്ല. പുതിയൊരാൾക്കു കഴിക്കാൻ ഭക്ഷണവുമില്ല. ഉള്ളതുകൊണ്ടു് ഞങ്ങൾ ഒരുവിധത്തിൽ കഴിഞ്ഞുകൂടുകയാ. അതുകൊണ്ടു് മോൻ പോ. നമ്മടെയടുത്താ കളിക്കാൻ വരുന്നെ!&amp;amp;rdquo;  നേതാവിന്റെ ഭാവമുള്ള ഒരു പട്ടിയാണു് പറഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ ചെമ്പാ, നിനക്കെന്നെ അറിയില്ലേ? ഇന്നു വൈകിട്ടും ഞാൻ നിനക്കു് എന്റെ ലഞ്ച് ബോക്സീന്നുള്ള ഭക്ഷണം തന്നതല്ലേ?&amp;amp;rdquo;  ബാബു അവസാനമായി ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ ചെമ്പനെങ്ങനെ ബാബുവിനെ തിരിച്ചറിയാനാ! എന്നാലും അവൻ പറഞ്ഞു, &amp;amp;ldquo;വൈകിട്ടു ഭക്ഷണം തന്നതു് ഇവിടത്തെ കുട്ടിയാണല്ലൊ. നീയെവിടുന്നാ എനിക്കു ഭക്ഷണം തരുന്നെ?&amp;amp;rdquo;  അതു കേട്ടപ്പോൾ ബാബുവിനു് അല്പം ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ കുട്ടിതന്നെയാടാ ഞാൻ! കുറച്ചുമുമ്പു് ശിവൻ വന്നു് എന്നെ പട്ടിയാക്കിയതാ, എന്റെ ആഗ്രഹമനുസരിച്ചു്. എനിക്കു മടുത്തു ഈ സ്ക്കൂളിലും പോയി എപ്പഴുമിരുന്നു പഠിച്ചിട്ടും എനിക്കു നല്ല മാർക്കു കിട്ടുന്നില്ല. അതുകൊണ്ടു് ഞാൻ പ്രാർത്ഥിച്ചതാ എന്നെ പട്ടിയാക്കാൻ. അങ്ങനെ രാത്രിയിൽ പരമശിവൻ വന്നു് എന്നെ പട്ടിയാക്കി. ഇനി നിങ്ങളുടെ കൂടെയൊക്കെ കളിച്ചു നടക്കാമല്ലോ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അതുകേട്ടപ്പോൾ ചെമ്പൻ അടുത്തുവന്നു് അവനെ മണത്തുനോക്കി. അപ്പോൾ ആ നേതാവിനെപ്പോലെ തോന്നിച്ച പട്ടി ചോദിച്ചു, &amp;amp;ldquo;ഇവൻ പറയുന്നതു് നേരാണോ? ആണെങ്കിൽ അവനെ വെറുതെവിടാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മണത്തുനോക്കിയിട്ടു് ചെമ്പൻ തലകുലുക്കി. &amp;amp;ldquo;അതേന്നുതോന്നുന്നു.&amp;amp;rdquo;  അവൻ പറഞ്ഞു. &amp;amp;ldquo;പക്ഷെ അവനെ അങ്ങനെ വിടണ്ട. അവനു് നമ്മടെ കാര്യങ്ങളൊന്നും അറിയില്ല എന്നു തോന്നുന്നു. ഞാനൊന്നു സംസാരിക്കട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാ നീ സംസാരിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് നേതാവു പോയി. പിന്നാലെ മറ്റു പട്ടികളും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നീ വിചാരിക്കുന്നതുപോലൊന്നുമല്ല ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ ഓരോരുത്തർക്കും അവരുടെ സാമ്രാജ്യമുണ്ടു്. അതാണു് ഞങ്ങൾ മൂത്രമൊഴിച്ചു് അടയാളപ്പെടുത്തുന്നതു്. മറ്റൊരു പട്ടിയുടെ അധികാരപരിധിയിൽ കടന്നാൽ അവൻ ഓടിച്ചുവിടും. ഓടിപ്പോയില്ലെങ്കിൽ അവൻ ആക്രമിക്കും. അതുകൊണ്ടു് കൂടുതൽ കരുത്തുള്ള പട്ടിയാണു് അവിടെ വിജയിക്കുക. നീയിപ്പൊ ഇവിടെ പട്ടിയായി പ്രത്യക്ഷപ്പെട്ടതുകൊണ്ടു് ഈ സ്ഥലത്തിന്റെ അധികാരിയായ പട്ടി നിന്നെ ആക്രമിക്കും. അതുകൊണ്ടു് അവൻ തിരകെയെത്തുന്നതിനുമുമ്പുതന്നെ സ്ഥലംവിടുന്നതാണു് നല്ലതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാലും ഇതെന്റെ വീടല്ലേ? എനിക്കു് ഇവിടെ കഴിഞ്ഞൂടേ? ഞാനെവിടെ പോകാനാ?&amp;amp;rdquo;  എന്നായി ബാബു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കെന്താ മനസ്സിലാകാത്തെ? നിന്റെ വീട്ടിൽ വേറൊരാൾ വന്നു താമസമാക്കിയാൽ നിന്റെ അച്ഛനൊ നീയൊ സമ്മതിച്ചുകൊടുക്കുമോ? അതുപോലെതന്നെയാണു് പട്ടികളുടെ കാര്യവും. നീ എന്തെങ്കിലും വഴി കണ്ടുപിടിക്കു്. അല്ലെങ്കിൽ പ്രശ്നമാ. അവൻ വന്നാൽപ്പിന്നെ എനിക്കും സഹായിക്കാൻ പറ്റില്ല. അവൻ കരുത്തനാണെന്നു മാത്രമല്ല, അവന്റെ സൈഡിലാ ന്യായവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ പട്ടികൾ വരുന്ന ശബ്ദം കേട്ടു. മുമ്പിലുണ്ടായിരുന്നു ആ വീടിന്റെ പരിസരത്തെ അധികാരിയായ കറുത്ത ഒരു വലയ പട്ടി. &amp;amp;ldquo;ആരാടാ എന്റെ സ്ഥലം പിടിക്കാൻ വന്നിരിക്കുന്നെ? ഓടിക്കോണം, കണ്ടുപോകരുതു്&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് അവൻ എത്തിയതു്. അവന്റെ വരവു കണ്ടിട്ടു് ബാബുവും പേടിച്ചുപോയി. തിരികെ മനുഷ്യനാവുക മാത്രമേ വഴിയുള്ളൂ എന്നവനു തോന്നി. &lt;br /&gt;
&lt;br /&gt;
അറിയാതെ അവൻ വിളിച്ചു &amp;amp;ldquo;ഭഗവാനേ!&amp;amp;rdquo;  അപ്പോൾ ദാ വീണ്ടും വന്നു പരമശിവൻ. &amp;amp;ldquo;എന്താ ബാബൂ വിളിച്ചതു്? നിനക്കിനി എന്തുവേണം? നീ ആഗ്രഹിച്ചതുപോലെയല്ലേ നിന്നെ ഞാൻ പട്ടിയാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു ശരിയാ ഭഗവാനേ, പക്ഷെ അതു് അബദ്ധമായിപ്പോയി എന്നു തോന്നുന്നു. പട്ടികളുടെ ജീവിതം അത്ര സുഖകരമല്ല എന്നു മനസ്സിലായി. എനിക്കു് തിരിച്ചു് മനുഷ്യനായാൽ മതി. പക്ഷെ, ഒരു കാര്യംകൂടി. ദയവായി എന്റെ അച്ഛനേം അമ്മയേം ടീച്ചറന്മാരേം ഒന്നു മനസ്സിലാക്കിക്കണം എനിക്കു് ഇത്രയൊക്കെ മാർക്കേ വാങ്ങാനാവുള്ളൂ എന്നു്. ഞാൻ എനിക്കു പറ്റുന്നതിന്റെ മാക്സിമം ശ്രമിക്കാം. പക്ഷെ, എന്തുചെയ്യാനാ. എത്ര പഠിച്ചാലും എനിക്കു് കൂടുതൽ മാർക്കൊന്നും കിട്ടുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരമശിവൻ സമ്മതിച്ചു. &amp;amp;ldquo;ഭൂമിയിൽ എന്തായി ജീവിച്ചാലും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. നീ എന്തായി ജനിച്ചുവോ അതായിത്തന്നെ ജീവിക്കാൻ പഠിക്കണം അതാണു്. നല്ലതു്. ബാക്കി ഞാനേറ്റു.&amp;amp;rdquo;  അങ്ങനെ പറഞ്ഞുകൊണ്ടു് ശിവൻ അവന്റെ പുറത്തുതട്ടി.&lt;br /&gt;
&lt;br /&gt;
നോക്കിയപ്പൊ ദാ അമ്മ നിൽക്കുന്നു മുന്നിൽ! &amp;amp;ldquo;എന്താ മോനേ ഇവിടെ വന്നിരുന്നു് ഉറക്കം തൂങ്ങുന്നെ? നിനക്കു് ചായയോ കട്ടൻകാപ്പിയോ വല്ലതും വേണോന്നു ചോദിക്കാനായി നിന്റെ മുറിയിൽ നോക്കിയപ്പൊ നീയില്ല. അങ്ങനെയാ ഇവിടെ വന്നതു്. അപ്പൊ നീ നല്ല ഉറക്കം. എന്നാ പോയിക്കിടന്നുറങ്ങു്. ഇനി നാളെ നേരത്തെ എണീറ്റിരുന്നു പഠിക്കാം.&amp;amp;rdquo;&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19072</id>
		<title>SasiYatra-03</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19072"/>
		<updated>2020-02-14T03:54:13Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:പുനർജ്ജന്മം}}&lt;br /&gt;
ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണു് ബാബു ജനിച്ചതു്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്കു് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ടു് &amp;amp;ldquo;നല്ലതു്&amp;amp;rdquo;  എന്നു പറയുന്ന ഒരു സ്ക്കൂളിലാണു് അവൻ പഠിച്ചതു്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി അവിടത്തെ അധികാരികൾക്കും അദ്ധ്യാപകർക്കും ഉണ്ടായിരുന്നു. നല്ല മാർക്കു ലഭിക്കാനായി അദ്ധ്വാനിക്കാൻ ബാബു തയാറായിരുന്നു. അതുകൊണ്ടു്, ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു വൈകിട്ടു് അവൻ പഠിക്കുമായിരുന്നു മാത്രമല്ല, പരീക്ഷയടുക്കുമ്പോൾ വൈകിട്ടത്തെ കളിയൊക്കെ വേണ്ടെന്നുവച്ചു് നേരത്തെതന്നെ അമ്പലത്തിലൊക്കെ പോയി കുളിച്ചു തയാറായി പഠിക്കാനിരിക്കുമായിരുന്നു. അങ്ങനെ അവനാൽ കഴിയുന്നതെല്ലാം ബാബു ചെയ്തു. പക്ഷെ എന്നിട്ടും അവന്റെ ടീച്ചറന്മാർക്കു് തൃപ്തിയായില്ല. മാതാപിതാക്കൾ ഒരുവിധമൊക്കെ അങ്ങു് അംഗീകരിച്ചു എന്നുമാത്രം. മൊത്തത്തിൽ, ജീവിതം തന്നോടു് ക്രൂരമാണു് എന്നവനു തോന്നി, പ്രത്യേകിച്ചു് ആ തടിയൻ രമേശനും ആ വായാടി ജോർജ് തോമസുമൊക്കെ വിശേഷിച്ചു വലിയ അധ്വാനമൊന്നുമില്ലാതെ നല്ല മാർക്കുകൾ വാങ്ങുന്നതു കണ്ടപ്പോൾ അവനു് അസൂയയും പരീക്ഷയോടും ജീവിതത്തോടുതന്നെയും മടുപ്പും തോന്നി. ആ ജോർജ് തോമസാണെങ്കിൽ പരീക്ഷസമയത്തുപോലും ക്രിക്കറ്റു കളിക്കാൻ പോകുന്നതു കാണുമ്പോൾ കൂടെ പോകാൻ പലതവണ തോന്നിയതാണു്. പിന്നെ, മാർക്കു് ലിസ്റ്റു വരുമ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും വിഷമവും ടീച്ചറന്മാരുടെ ശകാരവും ഓർത്തിട്ടാണു് അവൻ പുറത്തിറങ്ങാതെയിരുന്നു പഠിച്ചതു്.&lt;br /&gt;
&lt;br /&gt;
ഈശ്വരവിശ്വാസികളുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടാവാം ബാബു പതിവായി വിളക്കിനു മുന്നിലിരുന്നു് പ്രാർത്ഥിക്കുമായിരുന്നു, പരീക്ഷയില്ലാത്ത കാലങ്ങളിലും. പരീക്ഷ അടുത്തുവരുമ്പോൾ പതിവായി അമ്പലത്തിലും പോകുമായിരുന്നു. അവന്റെ ഫ്രണ്ട്സ് അവനോടു പറഞ്ഞിരുന്നു പരീക്ഷയ്ക്കുമുമ്പു് ദൈവത്തെ ഒന്നു പ്രീതിപ്പെടുത്തുന്നതു നല്ല മാർക്കു ലഭിക്കാൻ സഹായിക്കുമെന്നു്. അങ്ങനെ അവൻ പതിവായി വീട്ടിലിരുന്നു പ്രാർത്ഥിക്കുകയും പരീക്ഷയടുക്കുമ്പോൾ അമ്പലത്തിൽപ്പോകുകയും ചെയ്തു. കുറ്റം പറയരുതല്ലോ, അവൻ അവന്റെ പങ്കും കഴിവതും ശ്രമിച്ചു. എന്നിട്ടും എന്തോ ദൈവം കനിയാഞ്ഞിട്ടോ അദ്ധ്യാപകർ കനിയാഞ്ഞിട്ടോ അവൻ ഒരു ശരാശരി വിദ്യാർത്ഥിമാത്രമായി തുടർന്നു. എന്നാൽ അവന്റെ ബന്ധുക്കൾക്കും ടീച്ചറനമാാർക്കും അതുകൊണ്ടു തൃപ്തിയായില്ല. എന്നാൽ അവനിനി കൂടുതലായി എന്തുചെയ്യണമെന്നു പറഞ്ഞുകൊടുക്കാനും അവർക്കായില്ല. അവന്റെ അമ്മ ശ്രമിക്കാഞ്ഞിട്ടല്ല. അവർ അവനു് ബ്രഹ്മിയും അതുപോലെ ഓർമ്മ കൂട്ടാനായി പറയുന്ന പലതും വാങ്ങിക്കൊടുക്കുകയും ചെയ്തു. അതുപോലെ ഓരോന്നും ചെയ്യുമ്പോഴും ബാബുവിന്റെ മനസ്സിൽ തന്നെപ്പറ്റിയുള്ള അഭിപ്രായം കുറഞ്ഞുവന്നതല്ലാതെ, മാർക്കു കൂടിയില്ല. അവനു് ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടാൽമതി എന്നായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് ഒരു ദിവസം അവന്റെ ക്ലാസ്‍ടീച്ചർ ആ ഭയങ്കര കാര്യം പ്രഖ്യാപിച്ചതു്: പരീക്ഷകൾ വരുന്നു. എല്ലാവരും പഠിച്ചുതുടങ്ങിക്കൊള്ളൂ! അതോടെ ബാബുവിനു് ആധിയായി. ഇനിയും തുടങ്ങണമല്ലോ, ദൈവങ്ങളെ പ്രീതിപ്പെടുത്തലും കളിസമയമൊക്കെ വീട്ടിലിരുന്നു് പഠിക്കലും. അന്നവൻ വീട്ടിലേക്കു് പോകുന്ന വഴിക്കു് പലപ്പോഴും കാണാറുള്ള ആ ചെമ്പൻ പട്ടി അവന്റെയടുത്തു വന്നു. വാലുമാട്ടി അവനെ നോക്കിനിൽക്കുന്ന ചെമ്പനെ കണ്ടപ്പോൾ ബാബുവിനു തോന്നി, &amp;amp;ldquo;ഈ പട്ടികൾക്കൊക്കെ എന്തു സുഖമായിരിക്കും! സ്ക്കൂളിലും പോകണ്ട, പരീക്ഷയും എഴുതണ്ട, മാർക്കു് ലിസ്റ്റിനേം പേടിക്കണ്ട, ടീച്ചറേം പേടിക്കണ്ട. തോന്നുന്നതുപോലെ കൂട്ടുകാരുടെ കൂടെ കളിച്ചുനടന്നാൽ മതി. പിന്നെ ആരെങ്കിലുമൊക്കെ കൊടുക്കുന്ന എന്തെങ്കിലുമൊക്കെ കഴിക്കാനും കിട്ടും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരീക്ഷ അടുത്തിരിക്കുന്നതുകൊണ്ടു്, വീട്ടിലെത്തി കുളിച്ചു തയാറായി ബാബു അമ്പലത്തിൽ പോയി. അടുത്തുള്ള ശിവക്ഷേത്രമാണു് അവർ സാധാരണ സന്ദർശിക്കാറുള്ളതു്. ആ ദിവസം, എന്തോ കാരണവശാൽ, ആ ചെമ്പൻ അവിടെയുമെത്തി. അമ്പലത്തിലേക്കു കയറാനൊരുങ്ങിയ ബാബുവിന്റെ മുന്നിൽ വാലുമാട്ടിക്കൊണ്ടു് അവനെത്തി. ചെമ്പനെ വീണ്ടും കണ്ടപ്പോൾ ബാബുവിനു തോന്നി അവനെന്തോ പറയാൻ ശ്രമിക്കുകയാണെന്നു്. അല്ലെങ്കിൽ, സാധാരണഗതിയിൽ കണ്ടാൽ വാലാട്ടി സ്നേഹം പറഞ്ഞിട്ടു് അവൻ പോകാറാണു് പതിവു്. ആ ദിവസം സ്ക്കൂളീന്നു വരുമ്പൊ കണ്ടപ്പോഴും അമ്പലത്തിനടുത്തുവച്ചു കണ്ടപ്പോഴും ചെമ്പൻ അടുത്തുവന്നു വാലാട്ടി നിൽക്കുകയും അവന്റെ മുഖത്തേക്കുതന്നെ നോക്കുകയും ചെയ്തു. &amp;amp;ldquo;അവനെന്തോ എന്നോടു പറയാൻ ശ്രമിക്കുകയാണോ? അതോ എന്റെ അവസ്ഥ കണ്ടു് അനുതാപം അറിയിക്കാൻ വന്നതാണോ?&amp;amp;rdquo;  ഇങ്ങനെ പോയി അവന്റെ ചിന്ത.&lt;br /&gt;
&lt;br /&gt;
അന്നു് ബാബു കുറേനേരം പ്രാർത്ഥിച്ചു. പരമശിവനോടു് തന്റെ കഷ്ടപ്പാടുകൾ വിശദമായിത്തന്നെ പറഞ്ഞു. എന്നിട്ടു് തന്നെ ഒന്നു രക്ഷിക്കാൻ യാചിച്ചു. കൈക്കൂലിയായി പലതും കൊടുക്കാമെന്നു് ഏൽക്കുകയും ചെയ്തു. പക്ഷെ, എന്തുകൊണ്ടോ, ശിവൻ കനിഞ്ഞതായി അവനു തോന്നിയില്ല. ഇനിയെന്താണു് വഴി എന്നാലോചിച്ചപ്പോഴാണു് ഓർമ്മവന്നതു്. വിദ്യയുടെ ദേവി സരസ്വതിയാണെന്നു് അങ്ങേതിലെ ചേച്ചി പറഞ്ഞതും ചില കൂട്ടുകാർ സരസ്വതിയെ പൂജിക്കുന്നതായി മറ്റുചിലർ പറഞ്ഞതും. എന്തായാലും ഇനി ഒരു വഴിയും ഒഴിവാക്കരുതു് എന്നു കരുതി അവൻ അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ പോയി. അവിടെ സരസ്വതിയുടെ വിഗ്രഹമുണ്ടായിരുന്നു. അവിടെയും കാര്യങ്ങളൊക്കെ പറഞ്ഞിട്ടാണു് അന്നവൻ വീട്ടിലെത്തിയതു്. പക്ഷെ എന്നിട്ടും അവനത്ര സന്തോഷമായില്ല. ഇനിയുള്ളതു് സ്പെഷ്യൽ റെക്കമൻഡേഷനാണു്. അതിനു് അമ്മയെ ശട്ടംകെട്ടണം എന്ന ചിന്തയോടെയാണു് അവൻ വന്നതു്. &lt;br /&gt;
&lt;br /&gt;
പിന്നെയും ദാ വീട്ടിനടുത്തെത്തിയപ്പോൾ വരുന്നു ചെമ്പൻ വാലുമാട്ടിക്കൊണ്ടു്. &amp;amp;ldquo;എന്താടാ, നിനക്കെന്താ വേണ്ടതു്? നീ വിചാരിച്ചാൽ എന്നെ സഹായിക്കാൻ പറ്റുമോ? ഞാൻ നിനക്കു് പറ്റുമ്പോഴൊക്കെ വല്ലതും തിന്നാൻ തരാറുള്ളതല്ലേ? നീ പറ. ഞാനിപ്പൊ രണ്ടു് അമ്പലത്തിലും പോയി ദൈവത്തിനോടു് കാര്യമായി പറഞ്ഞിട്ടാ വരുന്നതു്. പക്ഷെ അവരൊന്നും കേട്ട ഭാവമില്ല. നിനക്കു സുഖമല്ലേ? സ്ക്കൂളിലും പോകണ്ട, പരീക്കേമില്ല, ചുമ്മാ ഓടിക്കളിച്ചു നടന്നാ മതി. എന്നെക്കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?&amp;amp;rdquo;  എന്നവൻ ഉറക്കെത്തന്നെ ചോദിച്ചു. പക്ഷെ ചെമ്പനും വലിയ താല്പര്യ കാട്ടിയില്ല. അവൻ വെറുതെ തുറിച്ചു നോക്കിയിട്ടു സ്ഥലംവിട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തുപറ്റി, മോനൂ. ഇന്നെന്താ ഇത്ര വൈകിയതു്?&amp;amp;rdquo;  എന്ന ചോദ്യവുമായാണു് അമ്മ അവനെ സ്വീകരിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്പലത്തിൽ പോയിരുന്നു അമ്മേ. പരീക്ഷ വരുവാ. എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്താലേ നല്ല മാർക്കു വാങ്ങാനൊക്കൂ. അമ്മയുടെ വക സ്പെഷൽ പൂജ വല്ലതും ചെയ്യിക്കണം.&amp;amp;rdquo;  എന്നു് ബാബു വിശദീകരിച്ചു.&lt;br /&gt;
&lt;br /&gt;
ചായകുടിക്കാനിരിക്കുമ്പഴും ബാബുവിന്റെ ചിന്ത ചെമ്പനെക്കുറിച്ചായിരുന്നു. ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ എന്തു സുഖമായിരുന്നു! വല്ല എല്ലിൻകഷണവും ഇറച്ചിക്കഷണവും ചന്തേന്നു കിട്ടും. അതൊക്കെ കടിച്ചുചവച്ചു് കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽപ്പോരേ? ഈ പരീക്ഷേമില്ല, മാർക്കും വാങ്ങണ്ട, ആരും ചോദിക്കേമില്ല. തോന്നുന്നിടത്തു കറങ്ങിനടന്നു കളിക്കാം.&lt;br /&gt;
&lt;br /&gt;
അന്നുരാത്രി പഠിക്കാനിരിക്കുമ്പോൾ അവന്റെ ചിന്ത വീണ്ടും പരീക്ഷയിലേക്കു തിരിഞ്ഞു. മടുപ്പു തോന്നിയപ്പോൾ മുഖമുയർത്തി നോക്കിയതു് മുമ്പിലത്തെ ജനാലയിലൂടെ പുറത്തേക്കാണു്. നല്ല രാത്രി. ചെറുതായി നിലാവെളിച്ചമുണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നതും കാണാം. നല്ല ഭംഗിയുള്ള രാത്രി. അവനു് മുറിക്കുള്ളിലിരിക്കാൻ തോന്നിയില്ല. പതുക്കെ എണീറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു. നല്ല സുഖമുള്ള അന്തരീക്ഷം ചെറുതായ തണുപ്പുമുണ്ടു്, മരങ്ങളുടെ ഇടയിൽക്കൂടി നക്ഷത്രങ്ങളെ കാണാനും നല്ല രസമുണ്ടു്. അവനവിടെയങ്ങനെ നിന്നു് മുകളിലേക്കു നോക്കുമ്പോൾ താരസുന്ദരികളുടെ ഇടയിൽ വിരാജിക്കുന്ന രാജകുമാരിയെപ്പോലെ തിളങ്ങുന്ന അർദ്ധചന്ദ്രൻ അവനോടു് എന്തോ പറയുന്നതുപോലെ തോന്നി. താരസുന്ദരികളാണെങ്കിൽ അവനെ കണ്ണിറുക്കി കാണിക്കുന്നു. എല്ലാംകൂടി നല്ല രസം. അവൻ കുറച്ചുനേരമങ്ങനെ നിന്നു. അപ്പോഴതാ അധികം ദൂരത്തല്ലാതെ ഏതോ പട്ടി ഓലിയിടുന്നു. ബാബുവിനു വീണ്ടും തോന്നി ആ പട്ടിക്കു് എന്തോ സന്ദേശമുണ്ടു്. അല്ലെങ്കിൽ ഈ നേരത്തു് സാധാരണയായി ഇങ്ങനെയൊന്നും കേൾക്കാറില്ല. അവൻ വീണ്ടും ചിന്തിച്ചു, &amp;amp;ldquo;ഒരു പട്ടിയായിരുന്നെങ്കിൽ! ദേ ഈ രാത്രിയിൽപ്പോലും കളിച്ചു നടക്കുവല്ലേ? പഠിക്കാനുമില്ല, ഹോംവർക്കുമില്ല. പരീക്ഷയെ പേടിക്കുകേം വേണ്ട. ഞാനൊരു പട്ടിയായിരുന്നെങ്കിൽ!&amp;amp;rdquo;  ആ അവസാനത്തെ ഭാഗം അവൻ ഓ‍ർക്കാതെ ഉറക്കെ പറഞ്ഞുപോയി.&lt;br /&gt;
&lt;br /&gt;
കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ നേരം പോകുന്നല്ലോ എന്ന തോന്നൽ, പഠിക്കണ്ടേ? എന്നാൽ അവനു് അകത്തേക്കു പോകാനും തോന്നുന്നില്ല. അങ്ങനെ, ബാബു വരാന്തയുടെ പടിയിൽ പോയിരുന്നു. അങ്ങനെ ഇരുന്നുകൊണ്ടു് പരീക്ഷയെപ്പറ്റിയും വൈകിട്ടത്തെ ഫലപ്രദമാകാത്ത ക്ഷേത്രസന്ദർശനത്തെപ്പറ്റിയും ഒക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവനു വീണ്ടും തോന്നി, &amp;amp;ldquo;ഹൊ, ഈ പട്ടികൾക്കു് എന്തു സുഖമായിരിക്കണം! ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ!&amp;amp;rdquo;  പെട്ടെന്നു് അവനു തോന്നി, പരമശിവനോടു് പ്രാർത്ഥിച്ചാലോ, തന്നെയൊരു പട്ടിയാക്കാൻ. പിന്നീടു് പരീക്ഷയെല്ലാം കഴിയുമ്പൊ തിരിച്ചു് കുട്ടിയായൽപ്പോരെ? അവനതു് ഉറക്കെ പറഞ്ഞോ എന്നു് അവനുതന്നെ അറിയില്ല.&lt;br /&gt;
&lt;br /&gt;
ഏതായാലും അങ്ങനെയിരിക്കുമ്പോൾ അവന്റെ മുന്നിലേക്കു് ആരോ നടന്നുവരുന്നതുപോലെ തോന്നി. പെട്ടെന്നു് കള്ളനോ മറ്റോ ആയിരിക്കുമോ എന്നവൻ പേടിച്ചു. പക്ഷെ പൊലീസ് സ്റ്റേഷന്റെ ഇത്ര അടുത്തു് കള്ളന്മാരാരും വരില്ല എന്നു് ആലോചിച്ചപ്പോൾ തോന്നി. അങ്ങനെ, ആ മനുഷ്യൻ അടുത്തേക്കു നടന്നുവരുന്നു. നോക്കിയപ്പോൾ സാധാരണ വേഷമൊന്നുമല്ല എന്നു് അവനു് തോന്നി. ആ പാതിവെളിച്ചത്തിൽത്തന്നെ വേറെയെന്തോ വേഷമാണെന്നു മനസ്സിലാക്കാം. പക്ഷെ എങ്ങിനത്തെ വേഷമാണെന്നു് അവനു തിരിച്ചറിയാനായില്ല. കുറച്ചുകൂടി അടുത്തേക്കു വന്നപ്പോഴാണു് അവൻ ശരിയായി കാണുന്നതു്. അതുകണ്ടു് ബാബു ഭയന്നോ സന്തോഷിച്ചോ അതോ വെപ്രാളപ്പെട്ടോ എന്നു് അവനുപോലും അറിയില്ല. കാരണം പരമശിവന്റെ വേഷം ധരിച്ച ഒരാളെയാണു് അവൻ കണ്ടതു്. ഇതുപോലത്തെ വേഷംകെട്ടിയ ഒരാൾക്കു് നാടകരംഗത്തുനിന്നു് ഇറങ്ങി ഓടേണ്ടതായി വന്നതു് ഒരു സിനിമയിൽ കണ്ടതു് അവനോർത്തു. ഇനി അങ്ങനെ വല്ലതുമായിരിക്കുമോ? എന്തായാലും ചാടിയെണീക്കാനുള്ള മനഃസാന്നിദ്ധ്യം അവനുണ്ടായി. അവൻ കൈ തൊഴുതുകൊണ്ടു് അങ്ങനെ നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മകനേ, നിനക്കു വേണ്ടതു്?&amp;amp;rdquo;  ആദ്യം സംസാരിച്ചതു് വിരുന്നുകാരൻ തന്നെയായിരുന്നു. ബാബുവിനു് ഒന്നും പറയാനാവുന്നില്ല. &amp;amp;ldquo;ദിവസവും നീ എന്നോടു പ്രാർത്ഥിക്കുന്നതല്ലേ? ഇപ്പോൾ ഞാൻ നിന്റെ മുമ്പിൽ വന്നപ്പോൾ പേടിക്കുന്നതെന്തിനാ? നീ വിളിച്ചിട്ടല്ലേ ഞാൻ വന്നതു്? അങ്ങനെ എല്ലാവരും വിളിച്ചാലൊന്നും ഞാൻ വരില്ല, കേട്ടോ. നീ നല്ല കുട്ടിയാണു്. എനിക്കു നിന്നെ ഇഷ്ടമായതുകൊണ്ടാണു് വന്നതു്. നിനക്കെന്താണു് വേണ്ടതെന്നു പറ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ പഠിക്കാൻ പ്രയാസമാണല്ലേ? അതുകൊണ്ടു് കുറച്ചുകാലം ഒരു പട്ടിയായി ജീവിക്കാനാഗ്രഹമാണല്ലേ? എന്നാൽപ്പിന്നെ നിന്റെ ആഗ്രഹംപോലെ നടക്കട്ടെ&amp;amp;rdquo;  എന്നു പറഞ്ഞിട്ടു് ആ രൂപം നടന്നകന്നു. ആ രൂപവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും കേട്ടിട്ടു് ബാബുവിനു് ഒന്നും പറയാൻ പറ്റിയില്ല. അവൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
ബാബുവിനു് ഭയവും സന്തോഷവും എല്ലാംകൂടി വല്ലാത്തൊരു അനുഭൂതി. ശരിക്കും പരമശിവൻ തന്നെയായിരിക്കുമോ വന്നതു്? താനിപ്പോഴൊരു പട്ടിയായി മാറുമോ? അവനങ്ങനെ ചിന്തിച്ചതേയുള്ളൂ, ദേഹത്തിനു് എന്തോ സംഭവിക്കുന്നതുപോലെ ഒരു തോന്നൽ. അവന്റെ കാലുകൾക്കും കൈകൾക്കും എന്തോ സംഭവിക്കുന്നതുപോലെ. ദാ, ക്രമേണയായി അവന്റെ വിരലുകളുടെ രൂപമെല്ലാം മാറുന്നു. കൈകാലുകൾ ശോഷിച്ചു് തീരെ മെലിഞ്ഞതായി. അവനു വീണ്ടും പേടിയായി. തനിക്കെന്താണീ സംഭവിക്കുന്നതു് എന്ന പേടി. പണ്ടു് ഒരു സിനിമയിൽ ഒരു കുട്ടിയെ പട്ടിയാക്കി മാറ്റിയ കുമ്മാട്ടിയെ കണ്ടതോർത്തു. ആ സിനിമയിൽ ബാക്കി കുട്ടികളെയെല്ലാം തിരിച്ചു കുട്ടികളാക്കിയപ്പോൾ ഒരു പട്ടി മാത്രം ഓടിപ്പോയതിനാൽ പട്ടിയായിത്തന്നെ തുടർന്നു. അതു് അവനെ ഭയപ്പെടുത്തി. തന്റെ അച്ഛനും അമ്മയും തന്നെ തിരിച്ചറിയുമോ? അറിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. എന്നാലും അവനാഗ്രഹിച്ചതുപോലെ പട്ടിയായല്ലോ. ഇനി സ്ക്കൂളുമില്ല, പരീക്ഷയുമില്ല, ഒരുപ്രശ്നവുമില്ല എന്നു് അവൻ സന്തോഷിച്ചു. &amp;amp;ldquo;വല്ല പട്ടിയും വന്നെങ്കിൽ അവരുടെകൂടെ കളിക്കാമായിരുന്നു.&amp;amp;rdquo;  എന്നവൻ വിചാരിച്ചു.&lt;br /&gt;
&lt;br /&gt;
അതേസമയം, അവന്റെ മനസ്സിലൊരു സംശയവുമുണ്ടായി. താനിനി എങ്ങനെ തന്റെ അച്ഛനോടും അമ്മയോടും പറയും താനവരുടെ മകനാണെന്നു്. ആ സിനിമയിൽ കുട്ടികളെ കുമ്മാട്ടി പട്ടികളാക്കുന്നതു് കണ്ടവരുണ്ടായിരുന്നു. ഇന്നിപ്പോൾ താനൊറ്റയ്ക്കാണു്. അബദ്ധമായിപ്പോയോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. അവൻ വിളിച്ചിട്ടാണല്ലോ ശിവൻ വന്നതു്. അവനെ ഇഷ്ടമായതുകൊണ്ടാണെന്നല്ലേ പറഞ്ഞതു്? അതുകൊണ്ടു് ഒന്നുകൂടി വിളിച്ചുനോക്കാം. എന്നുള്ള ചിന്തയിൽ അവൻ പരമശിവനെ വിളിച്ചു. ഭഗവാനെ വിളിച്ചതു് ഒരു കുരയായാണു് പുറത്തുവന്നതു്. ശിവൻ എപ്പഴേ പൊയ്ക്കഴിഞ്ഞു! അവനൊന്നുകൂടി വിളിച്ചു, കുറച്ചുകൂടി ഉച്ചത്തിൽ. ഇപ്പോൾ ഉച്ചത്തിലുള്ള കുരയാണു് പുറത്തുവന്നതു്. ഉടനെതന്നെ അതാ അപ്പുറത്തുനിന്നും കേൾക്കുന്നു കുര! അവൻ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ഇത്തവണ കുരയ്ക്കു പകരം ഓലിയിടുന്ന ശബ്ദമാണു് പുറത്തുവന്നതു്. ഉടനെതന്നെ പലയിടങ്ങളിൽനിന്നും പട്ടികൾ ഓലിയിടാൻ തുടങ്ങി.&lt;br /&gt;
&lt;br /&gt;
താമസിയാതെ ആ വീട്ടുമുറ്റത്തു് എട്ടുപത്തു പട്ടികൾ കൂട്ടമായെത്തുന്ന ശബ്ദം കേട്ടു. ബാബു ആലോചിച്ചു. &amp;amp;ldquo;ഇതാരാണോ വരുന്നതു്! പട്ടികളാണെന്നു തോന്നുന്നു, ആ ചെമ്പനുണ്ടാവുമോ എന്തോ. വല്ല പട്ടിയും തന്നെ തിരിച്ചറിയുമോ? അവർ ഫ്രെണ്ട്‍ലി ആയിരിക്കുമോ? അതോ വഴക്കിടാനാണോ വരുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തായാലും വന്ന പട്ടികളുടെ കൂട്ടത്തിൽ ചെമ്പനുമുണ്ടായിരുന്നു. ബാബുവിനു സന്തോഷമായി. ഒരു പഴയ പരിചയക്കാരനെ കണ്ടതുപോലെ. എന്നാൽ, ചെമ്പന്റെ ഭാവത്തിൽ ഒരു മാറ്റവുമില്ല. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയേതാ, എവിടന്നു വന്നു?&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ ഇവിടെ കാര്യം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇങ്ങനെ പോയി ഓരോ ചോദ്യം. ഇപ്പോൾ പട്ടികൾ പറയുന്നതു് അവനു മനസ്സിലാകുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആഹാ, കൊള്ളാമല്ലൊ, എന്റെ വീട്ടിൽ കയറിവന്നിട്ടു് എന്നോടു ചോദിക്കുന്നോ ഞാനാരാന്ന്!&amp;amp;rdquo;  അപ്പോഴും ബാബുവിന്റെ മനസ്സിൽ ഓടിവന്നു ആ പ്രശസ്ത സിനിമാ ഡയലോഗ്, &amp;amp;ldquo;ഞാനാരാണെന്നു് തനിക്കറിയില്ലെങ്കിൽ താനെന്നോടു് ചോദിക്കു് ഞാനാരാണെന്നു്. അപ്പോ തനിക്കു ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പക്ഷെ ഇതൊന്നും ആ പട്ടികളുടെയടുത്തു് വിലപ്പോകില്ല എന്നവൻ കണ്ടു. എന്താ ആ ചെമ്പൻ പോലും, എത്രതവണ അവനു് ഭക്ഷണം കൊടുത്തിട്ടുള്ളതാ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ വിദ്യയൊന്നും ഇവിടെയിറക്കണ്ട കേട്ടോ, വേഗം സ്ഥലംവിട്ടോ. ഇതു ഞങ്ങളുടെ സാമ്രാജ്യമാ. വേറെയാർക്കും പ്രവേശനമില്ല. പുതിയൊരാൾക്കു കഴിക്കാൻ ഭക്ഷണവുമില്ല. ഉള്ളതുകൊണ്ടു് ഞങ്ങൾ ഒരുവിധത്തിൽ കഴിഞ്ഞുകൂടുകയാ. അതുകൊണ്ടു് മോൻ പോ. നമ്മടെയടുത്താ കളിക്കാൻ വരുന്നെ!&amp;amp;rdquo;  നേതാവിന്റെ ഭാവമുള്ള ഒരു പട്ടിയാണു് പറഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ ചെമ്പാ, നിനക്കെന്നെ അറിയില്ലേ? ഇന്നു വൈകിട്ടും ഞാൻ നിനക്കു് എന്റെ ലഞ്ച് ബോക്സീന്നുള്ള ഭക്ഷണം തന്നതല്ലേ?&amp;amp;rdquo;  ബാബു അവസാനമായി ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ ചെമ്പനെങ്ങനെ ബാബുവിനെ തിരിച്ചറിയാനാ! എന്നാലും അവൻ പറഞ്ഞു, &amp;amp;ldquo;വൈകിട്ടു ഭക്ഷണം തന്നതു് ഇവിടത്തെ കുട്ടിയാണല്ലൊ. നീയെവിടുന്നാ എനിക്കു ഭക്ഷണം തരുന്നെ?&amp;amp;rdquo;  അതു കേട്ടപ്പോൾ ബാബുവിനു് അല്പം ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ കുട്ടിതന്നെയാടാ ഞാൻ! കുറച്ചുമുമ്പു് ശിവൻ വന്നു് എന്നെ പട്ടിയാക്കിയതാ, എന്റെ ആഗ്രഹമനുസരിച്ചു്. എനിക്കു മടുത്തു ഈ സ്ക്കൂളിലും പോയി എപ്പഴുമിരുന്നു പഠിച്ചിട്ടും എനിക്കു നല്ല മാർക്കു കിട്ടുന്നില്ല. അതുകൊണ്ടു് ഞാൻ പ്രാർത്ഥിച്ചതാ എന്നെ പട്ടിയാക്കാൻ. അങ്ങനെ രാത്രിയിൽ പരമശിവൻ വന്നു് എന്നെ പട്ടിയാക്കി. ഇനി നിങ്ങളുടെ കൂടെയൊക്കെ കളിച്ചു നടക്കാമല്ലോ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അതുകേട്ടപ്പോൾ ചെമ്പൻ അടുത്തുവന്നു് അവനെ മണത്തുനോക്കി. അപ്പോൾ ആ നേതാവിനെപ്പോലെ തോന്നിച്ച പട്ടി ചോദിച്ചു, &amp;amp;ldquo;ഇവൻ പറയുന്നതു് നേരാണോ? ആണെങ്കിൽ അവനെ വെറുതെവിടാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മണത്തുനോക്കിയിട്ടു് ചെമ്പൻ തലകുലുക്കി. &amp;amp;ldquo;അതേന്നുതോന്നുന്നു.&amp;amp;rdquo;  അവൻ പറഞ്ഞു. &amp;amp;ldquo;പക്ഷെ അവനെ അങ്ങനെ വിടണ്ട. അവനു് നമ്മടെ കാര്യങ്ങളൊന്നും അറിയില്ല എന്നു തോന്നുന്നു. ഞാനൊന്നു സംസാരിക്കട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാ നീ സംസാരിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് നേതാവു പോയി. പിന്നാലെ മറ്റു പട്ടികളും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നീ വിചാരിക്കുന്നതുപോലൊന്നുമല്ല ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ ഓരോരുത്തർക്കും അവരുടെ സാമ്രാജ്യമുണ്ടു്. അതാണു് ഞങ്ങൾ മൂത്രമൊഴിച്ചു് അടയാളപ്പെടുത്തുന്നതു്. മറ്റൊരു പട്ടിയുടെ അധികാരപരിധിയിൽ കടന്നാൽ അവൻ ഓടിച്ചുവിടും. ഓടിപ്പോയില്ലെങ്കിൽ അവൻ ആക്രമിക്കും. അതുകൊണ്ടു് കൂടുതൽ കരുത്തുള്ള പട്ടിയാണു് അവിടെ വിജയിക്കുക. നീയിപ്പൊ ഇവിടെ പട്ടിയായി പ്രത്യക്ഷപ്പെട്ടതുകൊണ്ടു് ഈ സ്ഥലത്തിന്റെ അധികാരിയായ പട്ടി നിന്നെ ആക്രമിക്കും. അതുകൊണ്ടു് അവൻ തിരകെയെത്തുന്നതിനുമുമ്പുതന്നെ സ്ഥലംവിടുന്നതാണു് നല്ലതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാലും ഇതെന്റെ വീടല്ലേ? എനിക്കു് ഇവിടെ കഴിഞ്ഞൂടേ? ഞാനെവിടെ പോകാനാ?&amp;amp;rdquo;  എന്നായി ബാബു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കെന്താ മനസ്സിലാകാത്തെ? നിന്റെ വീട്ടിൽ വേറൊരാൾ വന്നു താമസമാക്കിയാൽ നിന്റെ അച്ഛനൊ നീയൊ സമ്മതിച്ചുകൊടുക്കുമോ? അതുപോലെതന്നെയാണു് പട്ടികളുടെ കാര്യവും. നീ എന്തെങ്കിലും വഴി കണ്ടുപിടിക്കു്. അല്ലെങ്കിൽ പ്രശ്നമാ. അവൻ വന്നാൽപ്പിന്നെ എനിക്കും സഹായിക്കാൻ പറ്റില്ല. അവൻ കരുത്തനാണെന്നു മാത്രമല്ല, അവന്റെ സൈഡിലാ ന്യായവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ പട്ടികൾ വരുന്ന ശബ്ദം കേട്ടു. മുമ്പിലുണ്ടായിരുന്നു ആ വീടിന്റെ പരിസരത്തെ അധികാരിയായ കറുത്ത ഒരു വലയ പട്ടി. &amp;amp;ldquo;ആരാടാ എന്റെ സ്ഥലം പിടിക്കാൻ വന്നിരിക്കുന്നെ? ഓടിക്കോണം, കണ്ടുപോകരുതു്&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് അവൻ എത്തിയതു്. അവന്റെ വരവു കണ്ടിട്ടു് ബാബുവും പേടിച്ചുപോയി. തിരികെ മനുഷ്യനാവുക മാത്രമേ വഴിയുള്ളൂ എന്നവനു തോന്നി. &lt;br /&gt;
&lt;br /&gt;
അറിയാതെ അവൻ വിളിച്ചു &amp;amp;ldquo;ഭഗവാനേ!&amp;amp;rdquo;  അപ്പോൾ ദാ വീണ്ടും വന്നു പരമശിവൻ. &amp;amp;ldquo;എന്താ ബാബൂ വിളിച്ചതു്? നിനക്കിനി എന്തുവേണം? നീ ആഗ്രഹിച്ചതുപോലെയല്ലേ നിന്നെ ഞാൻ പട്ടിയാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു ശരിയാ ഭഗവാനേ, പക്ഷെ അതു് അബദ്ധമായിപ്പോയി എന്നു തോന്നുന്നു. പട്ടികളുടെ ജീവിതം അത്ര സുഖകരമല്ല എന്നു മനസ്സിലായി. എനിക്കു് തിരിച്ചു് മനുഷ്യനായാൽ മതി. പക്ഷെ, ഒരു കാര്യംകൂടി. ദയവായി എന്റെ അച്ഛനേം അമ്മയേം ടീച്ചറന്മാരേം ഒന്നു മനസ്സിലാക്കിക്കണം എനിക്കു് ഇത്രയൊക്കെ മാർക്കേ വാങ്ങാനാവുള്ളൂ എന്നു്. ഞാൻ എനിക്കു പറ്റുന്നതിന്റെ മാക്സിമം ശ്രമിക്കാം. പക്ഷെ, എന്തുചെയ്യാനാ. എത്ര പഠിച്ചാലും എനിക്കു് കൂടുതൽ മാർക്കൊന്നും കിട്ടുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരമശിവൻ സമ്മതിച്ചു. &amp;amp;ldquo;ഭൂമിയിൽ എന്തായി ജീവിച്ചാലും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. നീ എന്തായി ജനിച്ചുവോ അതായിത്തന്നെ ജീവിക്കാൻ പഠിക്കണം അതാണു്. നല്ലതു്. ബാക്കി ഞാനേറ്റു.&amp;amp;rdquo;  അങ്ങനെ പറഞ്ഞുകൊണ്ടു് ശിവൻ അവന്റെ പുറത്തുതട്ടി.&lt;br /&gt;
&lt;br /&gt;
നോക്കിയപ്പൊ ദാ അമ്മ നിൽക്കുന്നു മുന്നിൽ! &amp;amp;ldquo;എന്താ മോനേ ഇവിടെ വന്നിരുന്നു് ഉറക്കം തൂങ്ങുന്നെ? നിനക്കു് ചായയോ കട്ടൻകാപ്പിയോ വല്ലതും വേണോന്നു ചോദിക്കാനായി നിന്റെ മുറിയിൽ നോക്കിയപ്പൊ നീയില്ല. അങ്ങനെയാ ഇവിടെ വന്നതു്. അപ്പൊ നീ നല്ല ഉറക്കം. എന്നാ പോയിക്കിടന്നുറങ്ങു്. ഇനി നാളെ നേരത്തെ എണീറ്റിരുന്നു പഠിക്കാം.&amp;amp;rdquo;&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19071</id>
		<title>SasiYatra-03</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-03&amp;diff=19071"/>
		<updated>2020-02-14T03:53:43Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:പുനർജ്ജന്മം}}&lt;br /&gt;
ഒരു സാധാരണ ഹിന്ദു കുടുംബത്തിലാണു് ബാബു ജനിച്ചതു്. അവനത്ര സമർത്ഥനായ വിദ്യർത്ഥിയൊന്നുമല്ലായിരുന്നു. മാതാപിതാക്കൾക്കു് നല്ല ഉദ്യോഗമുണ്ടായിരുന്നതുകൊണ്ടു് &amp;amp;ldquo;നല്ലതു്&amp;amp;rdquo;  എന്നു പറയുന്ന ഒരു സ്ക്കൂളിലാണു് അവൻ പഠിച്ചതു്. വിദ്യാർത്ഥികളെല്ലാം നന്നായി മാർക്കു മേടിക്കണം എന്ന വാശി അവിടത്തെ അധികാരികൾക്കും അദ്ധ്യാപകർക്കും ഉണ്ടായിരുന്നു. നല്ല മാർക്കു ലഭിക്കാനായി അദ്ധ്വാനിക്കാൻ ബാബു തയാറായിരുന്നു. അതുകൊണ്ടു്, ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു വൈകിട്ടു് അവൻ പഠിക്കുമായിരു മാത്രമല്ല, പരീക്ഷയടുക്കുമ്പോൾ വൈകിട്ടത്തെ കളിയൊക്കെ വേണ്ടെന്നുവച്ചു് നേരത്തെതന്നെ അമ്പലത്തിലൊക്കെ പോയി കുളിച്ചു തയാറായി പഠിക്കാനിരിക്കുമായിരുന്നു. അങ്ങനെ അവനാൽ കഴിയുന്നതെല്ലാം ബാബു ചെയ്തു. പക്ഷെ എന്നിട്ടും അവന്റെ ടീച്ചറന്മാർക്കു് തൃപ്തിയായില്ല. മാതാപിതാക്കൾ ഒരുവിധമൊക്കെ അങ്ങു് അംഗീകരിച്ചു എന്നുമാത്രം. മൊത്തത്തിൽ, ജീവിതം തന്നോടു് ക്രൂരമാണു് എന്നവനു തോന്നി, പ്രത്യേകിച്ചു് ആ തടിയൻ രമേശനും ആ വായാടി ജോർജ് തോമസുമൊക്കെ വിശേഷിച്ചു വലിയ അധ്വാനമൊന്നുമില്ലാതെ നല്ല മാർക്കുകൾ വാങ്ങുന്നതു കണ്ടപ്പോൾ അവനു് അസൂയയും പരീക്ഷയോടും ജീവിതത്തോടുതന്നെയും മടുപ്പും തോന്നി. ആ ജോർജ് തോമസാണെങ്കിൽ പരീക്ഷസമയത്തുപോലും ക്രിക്കറ്റു കളിക്കാൻ പോകുന്നതു കാണുമ്പോൾ കൂടെ പോകാൻ പലതവണ തോന്നിയതാണു്. പിന്നെ, മാർക്കു് ലിസ്റ്റു വരുമ്പോഴുള്ള അമ്മയുടെയും അച്ഛന്റെയും വിഷമവും ടീച്ചറന്മാരുടെ ശകാരവും ഓർത്തിട്ടാണു് അവൻ പുറത്തിറങ്ങാതെയിരുന്നു പഠിച്ചതു്.&lt;br /&gt;
&lt;br /&gt;
ഈശ്വരവിശ്വാസികളുടെ കുടുംബത്തിൽ ജനിച്ചതുകൊണ്ടാവാം ബാബു പതിവായി വിളക്കിനു മുന്നിലിരുന്നു് പ്രാർത്ഥിക്കുമായിരുന്നു, പരീക്ഷയില്ലാത്ത കാലങ്ങളിലും. പരീക്ഷ അടുത്തുവരുമ്പോൾ പതിവായി അമ്പലത്തിലും പോകുമായിരുന്നു. അവന്റെ ഫ്രണ്ട്സ് അവനോടു പറഞ്ഞിരുന്നു പരീക്ഷയ്ക്കുമുമ്പു് ദൈവത്തെ ഒന്നു പ്രീതിപ്പെടുത്തുന്നതു നല്ല മാർക്കു ലഭിക്കാൻ സഹായിക്കുമെന്നു്. അങ്ങനെ അവൻ പതിവായി വീട്ടിലിരുന്നു പ്രാർത്ഥിക്കുകയും പരീക്ഷയടുക്കുമ്പോൾ അമ്പലത്തിൽപ്പോകുകയും ചെയ്തു. കുറ്റം പറയരുതല്ലോ, അവൻ അവന്റെ പങ്കും കഴിവതും ശ്രമിച്ചു. എന്നിട്ടും എന്തോ ദൈവം കനിയാഞ്ഞിട്ടോ അദ്ധ്യാപകർ കനിയാഞ്ഞിട്ടോ അവൻ ഒരു ശരാശരി വിദ്യാർത്ഥിമാത്രമായി തുടർന്നു. എന്നാൽ അവന്റെ ബന്ധുക്കൾക്കും ടീച്ചറനമാാർക്കും അതുകൊണ്ടു തൃപ്തിയായില്ല. എന്നാൽ അവനിനി കൂടുതലായി എന്തുചെയ്യണമെന്നു പറഞ്ഞുകൊടുക്കാനും അവർക്കായില്ല. അവന്റെ അമ്മ ശ്രമിക്കാഞ്ഞിട്ടല്ല. അവർ അവനു് ബ്രഹ്മിയും അതുപോലെ ഓർമ്മ കൂട്ടാനായി പറയുന്ന പലതും വാങ്ങിക്കൊടുക്കുകയും ചെയ്തു. അതുപോലെ ഓരോന്നും ചെയ്യുമ്പോഴും ബാബുവിന്റെ മനസ്സിൽ തന്നെപ്പറ്റിയുള്ള അഭിപ്രായം കുറഞ്ഞുവന്നതല്ലാതെ, മാർക്കു കൂടിയില്ല. അവനു് ഇതിൽനിന്നൊക്കെ രക്ഷപ്പെട്ടാൽമതി എന്നായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് ഒരു ദിവസം അവന്റെ ക്ലാസ്‍ടീച്ചർ ആ ഭയങ്കര കാര്യം പ്രഖ്യാപിച്ചതു്: പരീക്ഷകൾ വരുന്നു. എല്ലാവരും പഠിച്ചുതുടങ്ങിക്കൊള്ളൂ! അതോടെ ബാബുവിനു് ആധിയായി. ഇനിയും തുടങ്ങണമല്ലോ, ദൈവങ്ങളെ പ്രീതിപ്പെടുത്തലും കളിസമയമൊക്കെ വീട്ടിലിരുന്നു് പഠിക്കലും. അന്നവൻ വീട്ടിലേക്കു് പോകുന്ന വഴിക്കു് പലപ്പോഴും കാണാറുള്ള ആ ചെമ്പൻ പട്ടി അവന്റെയടുത്തു വന്നു. വാലുമാട്ടി അവനെ നോക്കിനിൽക്കുന്ന ചെമ്പനെ കണ്ടപ്പോൾ ബാബുവിനു തോന്നി, &amp;amp;ldquo;ഈ പട്ടികൾക്കൊക്കെ എന്തു സുഖമായിരിക്കും! സ്ക്കൂളിലും പോകണ്ട, പരീക്ഷയും എഴുതണ്ട, മാർക്കു് ലിസ്റ്റിനേം പേടിക്കണ്ട, ടീച്ചറേം പേടിക്കണ്ട. തോന്നുന്നതുപോലെ കൂട്ടുകാരുടെ കൂടെ കളിച്ചുനടന്നാൽ മതി. പിന്നെ ആരെങ്കിലുമൊക്കെ കൊടുക്കുന്ന എന്തെങ്കിലുമൊക്കെ കഴിക്കാനും കിട്ടും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരീക്ഷ അടുത്തിരിക്കുന്നതുകൊണ്ടു്, വീട്ടിലെത്തി കുളിച്ചു തയാറായി ബാബു അമ്പലത്തിൽ പോയി. അടുത്തുള്ള ശിവക്ഷേത്രമാണു് അവർ സാധാരണ സന്ദർശിക്കാറുള്ളതു്. ആ ദിവസം, എന്തോ കാരണവശാൽ, ആ ചെമ്പൻ അവിടെയുമെത്തി. അമ്പലത്തിലേക്കു കയറാനൊരുങ്ങിയ ബാബുവിന്റെ മുന്നിൽ വാലുമാട്ടിക്കൊണ്ടു് അവനെത്തി. ചെമ്പനെ വീണ്ടും കണ്ടപ്പോൾ ബാബുവിനു തോന്നി അവനെന്തോ പറയാൻ ശ്രമിക്കുകയാണെന്നു്. അല്ലെങ്കിൽ, സാധാരണഗതിയിൽ കണ്ടാൽ വാലാട്ടി സ്നേഹം പറഞ്ഞിട്ടു് അവൻ പോകാറാണു് പതിവു്. ആ ദിവസം സ്ക്കൂളീന്നു വരുമ്പൊ കണ്ടപ്പോഴും അമ്പലത്തിനടുത്തുവച്ചു കണ്ടപ്പോഴും ചെമ്പൻ അടുത്തുവന്നു വാലാട്ടി നിൽക്കുകയും അവന്റെ മുഖത്തേക്കുതന്നെ നോക്കുകയും ചെയ്തു. &amp;amp;ldquo;അവനെന്തോ എന്നോടു പറയാൻ ശ്രമിക്കുകയാണോ? അതോ എന്റെ അവസ്ഥ കണ്ടു് അനുതാപം അറിയിക്കാൻ വന്നതാണോ?&amp;amp;rdquo;  ഇങ്ങനെ പോയി അവന്റെ ചിന്ത.&lt;br /&gt;
&lt;br /&gt;
അന്നു് ബാബു കുറേനേരം പ്രാർത്ഥിച്ചു. പരമശിവനോടു് തന്റെ കഷ്ടപ്പാടുകൾ വിശദമായിത്തന്നെ പറഞ്ഞു. എന്നിട്ടു് തന്നെ ഒന്നു രക്ഷിക്കാൻ യാചിച്ചു. കൈക്കൂലിയായി പലതും കൊടുക്കാമെന്നു് ഏൽക്കുകയും ചെയ്തു. പക്ഷെ, എന്തുകൊണ്ടോ, ശിവൻ കനിഞ്ഞതായി അവനു തോന്നിയില്ല. ഇനിയെന്താണു് വഴി എന്നാലോചിച്ചപ്പോഴാണു് ഓർമ്മവന്നതു്. വിദ്യയുടെ ദേവി സരസ്വതിയാണെന്നു് അങ്ങേതിലെ ചേച്ചി പറഞ്ഞതും ചില കൂട്ടുകാർ സരസ്വതിയെ പൂജിക്കുന്നതായി മറ്റുചിലർ പറഞ്ഞതും. എന്തായാലും ഇനി ഒരു വഴിയും ഒഴിവാക്കരുതു് എന്നു കരുതി അവൻ അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ പോയി. അവിടെ സരസ്വതിയുടെ വിഗ്രഹമുണ്ടായിരുന്നു. അവിടെയും കാര്യങ്ങളൊക്കെ പറഞ്ഞിട്ടാണു് അന്നവൻ വീട്ടിലെത്തിയതു്. പക്ഷെ എന്നിട്ടും അവനത്ര സന്തോഷമായില്ല. ഇനിയുള്ളതു് സ്പെഷ്യൽ റെക്കമൻഡേഷനാണു്. അതിനു് അമ്മയെ ശട്ടംകെട്ടണം എന്ന ചിന്തയോടെയാണു് അവൻ വന്നതു്. &lt;br /&gt;
&lt;br /&gt;
പിന്നെയും ദാ വീട്ടിനടുത്തെത്തിയപ്പോൾ വരുന്നു ചെമ്പൻ വാലുമാട്ടിക്കൊണ്ടു്. &amp;amp;ldquo;എന്താടാ, നിനക്കെന്താ വേണ്ടതു്? നീ വിചാരിച്ചാൽ എന്നെ സഹായിക്കാൻ പറ്റുമോ? ഞാൻ നിനക്കു് പറ്റുമ്പോഴൊക്കെ വല്ലതും തിന്നാൻ തരാറുള്ളതല്ലേ? നീ പറ. ഞാനിപ്പൊ രണ്ടു് അമ്പലത്തിലും പോയി ദൈവത്തിനോടു് കാര്യമായി പറഞ്ഞിട്ടാ വരുന്നതു്. പക്ഷെ അവരൊന്നും കേട്ട ഭാവമില്ല. നിനക്കു സുഖമല്ലേ? സ്ക്കൂളിലും പോകണ്ട, പരീക്കേമില്ല, ചുമ്മാ ഓടിക്കളിച്ചു നടന്നാ മതി. എന്നെക്കൂടി നിന്റെ കൂട്ടത്തിൽ കൂട്ടുമോടാ?&amp;amp;rdquo;  എന്നവൻ ഉറക്കെത്തന്നെ ചോദിച്ചു. പക്ഷെ ചെമ്പനും വലിയ താല്പര്യ കാട്ടിയില്ല. അവൻ വെറുതെ തുറിച്ചു നോക്കിയിട്ടു സ്ഥലംവിട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തുപറ്റി, മോനൂ. ഇന്നെന്താ ഇത്ര വൈകിയതു്?&amp;amp;rdquo;  എന്ന ചോദ്യവുമായാണു് അമ്മ അവനെ സ്വീകരിച്ചതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്പലത്തിൽ പോയിരുന്നു അമ്മേ. പരീക്ഷ വരുവാ. എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്താലേ നല്ല മാർക്കു വാങ്ങാനൊക്കൂ. അമ്മയുടെ വക സ്പെഷൽ പൂജ വല്ലതും ചെയ്യിക്കണം.&amp;amp;rdquo;  എന്നു് ബാബു വിശദീകരിച്ചു.&lt;br /&gt;
&lt;br /&gt;
ചായകുടിക്കാനിരിക്കുമ്പഴും ബാബുവിന്റെ ചിന്ത ചെമ്പനെക്കുറിച്ചായിരുന്നു. ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ എന്തു സുഖമായിരുന്നു! വല്ല എല്ലിൻകഷണവും ഇറച്ചിക്കഷണവും ചന്തേന്നു കിട്ടും. അതൊക്കെ കടിച്ചുചവച്ചു് കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നാൽപ്പോരേ? ഈ പരീക്ഷേമില്ല, മാർക്കും വാങ്ങണ്ട, ആരും ചോദിക്കേമില്ല. തോന്നുന്നിടത്തു കറങ്ങിനടന്നു കളിക്കാം.&lt;br /&gt;
&lt;br /&gt;
അന്നുരാത്രി പഠിക്കാനിരിക്കുമ്പോൾ അവന്റെ ചിന്ത വീണ്ടും പരീക്ഷയിലേക്കു തിരിഞ്ഞു. മടുപ്പു തോന്നിയപ്പോൾ മുഖമുയർത്തി നോക്കിയതു് മുമ്പിലത്തെ ജനാലയിലൂടെ പുറത്തേക്കാണു്. നല്ല രാത്രി. ചെറുതായി നിലാവെളിച്ചമുണ്ടെങ്കിലും നക്ഷത്രങ്ങൾ മിന്നുന്നതും കാണാം. നല്ല ഭംഗിയുള്ള രാത്രി. അവനു് മുറിക്കുള്ളിലിരിക്കാൻ തോന്നിയില്ല. പതുക്കെ എണീറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു. നല്ല സുഖമുള്ള അന്തരീക്ഷം ചെറുതായ തണുപ്പുമുണ്ടു്, മരങ്ങളുടെ ഇടയിൽക്കൂടി നക്ഷത്രങ്ങളെ കാണാനും നല്ല രസമുണ്ടു്. അവനവിടെയങ്ങനെ നിന്നു് മുകളിലേക്കു നോക്കുമ്പോൾ താരസുന്ദരികളുടെ ഇടയിൽ വിരാജിക്കുന്ന രാജകുമാരിയെപ്പോലെ തിളങ്ങുന്ന അർദ്ധചന്ദ്രൻ അവനോടു് എന്തോ പറയുന്നതുപോലെ തോന്നി. താരസുന്ദരികളാണെങ്കിൽ അവനെ കണ്ണിറുക്കി കാണിക്കുന്നു. എല്ലാംകൂടി നല്ല രസം. അവൻ കുറച്ചുനേരമങ്ങനെ നിന്നു. അപ്പോഴതാ അധികം ദൂരത്തല്ലാതെ ഏതോ പട്ടി ഓലിയിടുന്നു. ബാബുവിനു വീണ്ടും തോന്നി ആ പട്ടിക്കു് എന്തോ സന്ദേശമുണ്ടു്. അല്ലെങ്കിൽ ഈ നേരത്തു് സാധാരണയായി ഇങ്ങനെയൊന്നും കേൾക്കാറില്ല. അവൻ വീണ്ടും ചിന്തിച്ചു, &amp;amp;ldquo;ഒരു പട്ടിയായിരുന്നെങ്കിൽ! ദേ ഈ രാത്രിയിൽപ്പോലും കളിച്ചു നടക്കുവല്ലേ? പഠിക്കാനുമില്ല, ഹോംവർക്കുമില്ല. പരീക്ഷയെ പേടിക്കുകേം വേണ്ട. ഞാനൊരു പട്ടിയായിരുന്നെങ്കിൽ!&amp;amp;rdquo;  ആ അവസാനത്തെ ഭാഗം അവൻ ഓ‍ർക്കാതെ ഉറക്കെ പറഞ്ഞുപോയി.&lt;br /&gt;
&lt;br /&gt;
കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ നേരം പോകുന്നല്ലോ എന്ന തോന്നൽ, പഠിക്കണ്ടേ? എന്നാൽ അവനു് അകത്തേക്കു പോകാനും തോന്നുന്നില്ല. അങ്ങനെ, ബാബു വരാന്തയുടെ പടിയിൽ പോയിരുന്നു. അങ്ങനെ ഇരുന്നുകൊണ്ടു് പരീക്ഷയെപ്പറ്റിയും വൈകിട്ടത്തെ ഫലപ്രദമാകാത്ത ക്ഷേത്രസന്ദർശനത്തെപ്പറ്റിയും ഒക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവനു വീണ്ടും തോന്നി, &amp;amp;ldquo;ഹൊ, ഈ പട്ടികൾക്കു് എന്തു സുഖമായിരിക്കണം! ഒരു പട്ടിയായി ജനിച്ചിരുന്നെങ്കിൽ!&amp;amp;rdquo;  പെട്ടെന്നു് അവനു തോന്നി, പരമശിവനോടു് പ്രാർത്ഥിച്ചാലോ, തന്നെയൊരു പട്ടിയാക്കാൻ. പിന്നീടു് പരീക്ഷയെല്ലാം കഴിയുമ്പൊ തിരിച്ചു് കുട്ടിയായൽപ്പോരെ? അവനതു് ഉറക്കെ പറഞ്ഞോ എന്നു് അവനുതന്നെ അറിയില്ല.&lt;br /&gt;
&lt;br /&gt;
ഏതായാലും അങ്ങനെയിരിക്കുമ്പോൾ അവന്റെ മുന്നിലേക്കു് ആരോ നടന്നുവരുന്നതുപോലെ തോന്നി. പെട്ടെന്നു് കള്ളനോ മറ്റോ ആയിരിക്കുമോ എന്നവൻ പേടിച്ചു. പക്ഷെ പൊലീസ് സ്റ്റേഷന്റെ ഇത്ര അടുത്തു് കള്ളന്മാരാരും വരില്ല എന്നു് ആലോചിച്ചപ്പോൾ തോന്നി. അങ്ങനെ, ആ മനുഷ്യൻ അടുത്തേക്കു നടന്നുവരുന്നു. നോക്കിയപ്പോൾ സാധാരണ വേഷമൊന്നുമല്ല എന്നു് അവനു് തോന്നി. ആ പാതിവെളിച്ചത്തിൽത്തന്നെ വേറെയെന്തോ വേഷമാണെന്നു മനസ്സിലാക്കാം. പക്ഷെ എങ്ങിനത്തെ വേഷമാണെന്നു് അവനു തിരിച്ചറിയാനായില്ല. കുറച്ചുകൂടി അടുത്തേക്കു വന്നപ്പോഴാണു് അവൻ ശരിയായി കാണുന്നതു്. അതുകണ്ടു് ബാബു ഭയന്നോ സന്തോഷിച്ചോ അതോ വെപ്രാളപ്പെട്ടോ എന്നു് അവനുപോലും അറിയില്ല. കാരണം പരമശിവന്റെ വേഷം ധരിച്ച ഒരാളെയാണു് അവൻ കണ്ടതു്. ഇതുപോലത്തെ വേഷംകെട്ടിയ ഒരാൾക്കു് നാടകരംഗത്തുനിന്നു് ഇറങ്ങി ഓടേണ്ടതായി വന്നതു് ഒരു സിനിമയിൽ കണ്ടതു് അവനോർത്തു. ഇനി അങ്ങനെ വല്ലതുമായിരിക്കുമോ? എന്തായാലും ചാടിയെണീക്കാനുള്ള മനഃസാന്നിദ്ധ്യം അവനുണ്ടായി. അവൻ കൈ തൊഴുതുകൊണ്ടു് അങ്ങനെ നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ മകനേ, നിനക്കു വേണ്ടതു്?&amp;amp;rdquo;  ആദ്യം സംസാരിച്ചതു് വിരുന്നുകാരൻ തന്നെയായിരുന്നു. ബാബുവിനു് ഒന്നും പറയാനാവുന്നില്ല. &amp;amp;ldquo;ദിവസവും നീ എന്നോടു പ്രാർത്ഥിക്കുന്നതല്ലേ? ഇപ്പോൾ ഞാൻ നിന്റെ മുമ്പിൽ വന്നപ്പോൾ പേടിക്കുന്നതെന്തിനാ? നീ വിളിച്ചിട്ടല്ലേ ഞാൻ വന്നതു്? അങ്ങനെ എല്ലാവരും വിളിച്ചാലൊന്നും ഞാൻ വരില്ല, കേട്ടോ. നീ നല്ല കുട്ടിയാണു്. എനിക്കു നിന്നെ ഇഷ്ടമായതുകൊണ്ടാണു് വന്നതു്. നിനക്കെന്താണു് വേണ്ടതെന്നു പറ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ പഠിക്കാൻ പ്രയാസമാണല്ലേ? അതുകൊണ്ടു് കുറച്ചുകാലം ഒരു പട്ടിയായി ജീവിക്കാനാഗ്രഹമാണല്ലേ? എന്നാൽപ്പിന്നെ നിന്റെ ആഗ്രഹംപോലെ നടക്കട്ടെ&amp;amp;rdquo;  എന്നു പറഞ്ഞിട്ടു് ആ രൂപം നടന്നകന്നു. ആ രൂപവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും കേട്ടിട്ടു് ബാബുവിനു് ഒന്നും പറയാൻ പറ്റിയില്ല. അവൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
ബാബുവിനു് ഭയവും സന്തോഷവും എല്ലാംകൂടി വല്ലാത്തൊരു അനുഭൂതി. ശരിക്കും പരമശിവൻ തന്നെയായിരിക്കുമോ വന്നതു്? താനിപ്പോഴൊരു പട്ടിയായി മാറുമോ? അവനങ്ങനെ ചിന്തിച്ചതേയുള്ളൂ, ദേഹത്തിനു് എന്തോ സംഭവിക്കുന്നതുപോലെ ഒരു തോന്നൽ. അവന്റെ കാലുകൾക്കും കൈകൾക്കും എന്തോ സംഭവിക്കുന്നതുപോലെ. ദാ, ക്രമേണയായി അവന്റെ വിരലുകളുടെ രൂപമെല്ലാം മാറുന്നു. കൈകാലുകൾ ശോഷിച്ചു് തീരെ മെലിഞ്ഞതായി. അവനു വീണ്ടും പേടിയായി. തനിക്കെന്താണീ സംഭവിക്കുന്നതു് എന്ന പേടി. പണ്ടു് ഒരു സിനിമയിൽ ഒരു കുട്ടിയെ പട്ടിയാക്കി മാറ്റിയ കുമ്മാട്ടിയെ കണ്ടതോർത്തു. ആ സിനിമയിൽ ബാക്കി കുട്ടികളെയെല്ലാം തിരിച്ചു കുട്ടികളാക്കിയപ്പോൾ ഒരു പട്ടി മാത്രം ഓടിപ്പോയതിനാൽ പട്ടിയായിത്തന്നെ തുടർന്നു. അതു് അവനെ ഭയപ്പെടുത്തി. തന്റെ അച്ഛനും അമ്മയും തന്നെ തിരിച്ചറിയുമോ? അറിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. എന്നാലും അവനാഗ്രഹിച്ചതുപോലെ പട്ടിയായല്ലോ. ഇനി സ്ക്കൂളുമില്ല, പരീക്ഷയുമില്ല, ഒരുപ്രശ്നവുമില്ല എന്നു് അവൻ സന്തോഷിച്ചു. &amp;amp;ldquo;വല്ല പട്ടിയും വന്നെങ്കിൽ അവരുടെകൂടെ കളിക്കാമായിരുന്നു.&amp;amp;rdquo;  എന്നവൻ വിചാരിച്ചു.&lt;br /&gt;
&lt;br /&gt;
അതേസമയം, അവന്റെ മനസ്സിലൊരു സംശയവുമുണ്ടായി. താനിനി എങ്ങനെ തന്റെ അച്ഛനോടും അമ്മയോടും പറയും താനവരുടെ മകനാണെന്നു്. ആ സിനിമയിൽ കുട്ടികളെ കുമ്മാട്ടി പട്ടികളാക്കുന്നതു് കണ്ടവരുണ്ടായിരുന്നു. ഇന്നിപ്പോൾ താനൊറ്റയ്ക്കാണു്. അബദ്ധമായിപ്പോയോ എന്ന ചിന്ത അവനെ വല്ലാതെ അലട്ടി. അവൻ വിളിച്ചിട്ടാണല്ലോ ശിവൻ വന്നതു്. അവനെ ഇഷ്ടമായതുകൊണ്ടാണെന്നല്ലേ പറഞ്ഞതു്? അതുകൊണ്ടു് ഒന്നുകൂടി വിളിച്ചുനോക്കാം. എന്നുള്ള ചിന്തയിൽ അവൻ പരമശിവനെ വിളിച്ചു. ഭഗവാനെ വിളിച്ചതു് ഒരു കുരയായാണു് പുറത്തുവന്നതു്. ശിവൻ എപ്പഴേ പൊയ്ക്കഴിഞ്ഞു! അവനൊന്നുകൂടി വിളിച്ചു, കുറച്ചുകൂടി ഉച്ചത്തിൽ. ഇപ്പോൾ ഉച്ചത്തിലുള്ള കുരയാണു് പുറത്തുവന്നതു്. ഉടനെതന്നെ അതാ അപ്പുറത്തുനിന്നും കേൾക്കുന്നു കുര! അവൻ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ഇത്തവണ കുരയ്ക്കു പകരം ഓലിയിടുന്ന ശബ്ദമാണു് പുറത്തുവന്നതു്. ഉടനെതന്നെ പലയിടങ്ങളിൽനിന്നും പട്ടികൾ ഓലിയിടാൻ തുടങ്ങി.&lt;br /&gt;
&lt;br /&gt;
താമസിയാതെ ആ വീട്ടുമുറ്റത്തു് എട്ടുപത്തു പട്ടികൾ കൂട്ടമായെത്തുന്ന ശബ്ദം കേട്ടു. ബാബു ആലോചിച്ചു. &amp;amp;ldquo;ഇതാരാണോ വരുന്നതു്! പട്ടികളാണെന്നു തോന്നുന്നു, ആ ചെമ്പനുണ്ടാവുമോ എന്തോ. വല്ല പട്ടിയും തന്നെ തിരിച്ചറിയുമോ? അവർ ഫ്രെണ്ട്‍ലി ആയിരിക്കുമോ? അതോ വഴക്കിടാനാണോ വരുന്നതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തായാലും വന്ന പട്ടികളുടെ കൂട്ടത്തിൽ ചെമ്പനുമുണ്ടായിരുന്നു. ബാബുവിനു സന്തോഷമായി. ഒരു പഴയ പരിചയക്കാരനെ കണ്ടതുപോലെ. എന്നാൽ, ചെമ്പന്റെ ഭാവത്തിൽ ഒരു മാറ്റവുമില്ല. &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയേതാ, എവിടന്നു വന്നു?&amp;amp;rdquo;  &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിനക്കെന്താ ഇവിടെ കാര്യം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഇങ്ങനെ പോയി ഓരോ ചോദ്യം. ഇപ്പോൾ പട്ടികൾ പറയുന്നതു് അവനു മനസ്സിലാകുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആഹാ, കൊള്ളാമല്ലൊ, എന്റെ വീട്ടിൽ കയറിവന്നിട്ടു് എന്നോടു ചോദിക്കുന്നോ ഞാനാരാന്ന്!&amp;amp;rdquo;  അപ്പോഴും ബാബുവിന്റെ മനസ്സിൽ ഓടിവന്നു ആ പ്രശസ്ത സിനിമാ ഡയലോഗ്, &amp;amp;ldquo;ഞാനാരാണെന്നു് തനിക്കറിയില്ലെങ്കിൽ താനെന്നോടു് ചോദിക്കു് ഞാനാരാണെന്നു്. അപ്പോ തനിക്കു ഞാൻ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പക്ഷെ ഇതൊന്നും ആ പട്ടികളുടെയടുത്തു് വിലപ്പോകില്ല എന്നവൻ കണ്ടു. എന്താ ആ ചെമ്പൻ പോലും, എത്രതവണ അവനു് ഭക്ഷണം കൊടുത്തിട്ടുള്ളതാ!&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ വിദ്യയൊന്നും ഇവിടെയിറക്കണ്ട കേട്ടോ, വേഗം സ്ഥലംവിട്ടോ. ഇതു ഞങ്ങളുടെ സാമ്രാജ്യമാ. വേറെയാർക്കും പ്രവേശനമില്ല. പുതിയൊരാൾക്കു കഴിക്കാൻ ഭക്ഷണവുമില്ല. ഉള്ളതുകൊണ്ടു് ഞങ്ങൾ ഒരുവിധത്തിൽ കഴിഞ്ഞുകൂടുകയാ. അതുകൊണ്ടു് മോൻ പോ. നമ്മടെയടുത്താ കളിക്കാൻ വരുന്നെ!&amp;amp;rdquo;  നേതാവിന്റെ ഭാവമുള്ള ഒരു പട്ടിയാണു് പറഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ ചെമ്പാ, നിനക്കെന്നെ അറിയില്ലേ? ഇന്നു വൈകിട്ടും ഞാൻ നിനക്കു് എന്റെ ലഞ്ച് ബോക്സീന്നുള്ള ഭക്ഷണം തന്നതല്ലേ?&amp;amp;rdquo;  ബാബു അവസാനമായി ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ ചെമ്പനെങ്ങനെ ബാബുവിനെ തിരിച്ചറിയാനാ! എന്നാലും അവൻ പറഞ്ഞു, &amp;amp;ldquo;വൈകിട്ടു ഭക്ഷണം തന്നതു് ഇവിടത്തെ കുട്ടിയാണല്ലൊ. നീയെവിടുന്നാ എനിക്കു ഭക്ഷണം തരുന്നെ?&amp;amp;rdquo;  അതു കേട്ടപ്പോൾ ബാബുവിനു് അല്പം ആശ്വാസമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ കുട്ടിതന്നെയാടാ ഞാൻ! കുറച്ചുമുമ്പു് ശിവൻ വന്നു് എന്നെ പട്ടിയാക്കിയതാ, എന്റെ ആഗ്രഹമനുസരിച്ചു്. എനിക്കു മടുത്തു ഈ സ്ക്കൂളിലും പോയി എപ്പഴുമിരുന്നു പഠിച്ചിട്ടും എനിക്കു നല്ല മാർക്കു കിട്ടുന്നില്ല. അതുകൊണ്ടു് ഞാൻ പ്രാർത്ഥിച്ചതാ എന്നെ പട്ടിയാക്കാൻ. അങ്ങനെ രാത്രിയിൽ പരമശിവൻ വന്നു് എന്നെ പട്ടിയാക്കി. ഇനി നിങ്ങളുടെ കൂടെയൊക്കെ കളിച്ചു നടക്കാമല്ലോ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അതുകേട്ടപ്പോൾ ചെമ്പൻ അടുത്തുവന്നു് അവനെ മണത്തുനോക്കി. അപ്പോൾ ആ നേതാവിനെപ്പോലെ തോന്നിച്ച പട്ടി ചോദിച്ചു, &amp;amp;ldquo;ഇവൻ പറയുന്നതു് നേരാണോ? ആണെങ്കിൽ അവനെ വെറുതെവിടാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മണത്തുനോക്കിയിട്ടു് ചെമ്പൻ തലകുലുക്കി. &amp;amp;ldquo;അതേന്നുതോന്നുന്നു.&amp;amp;rdquo;  അവൻ പറഞ്ഞു. &amp;amp;ldquo;പക്ഷെ അവനെ അങ്ങനെ വിടണ്ട. അവനു് നമ്മടെ കാര്യങ്ങളൊന്നും അറിയില്ല എന്നു തോന്നുന്നു. ഞാനൊന്നു സംസാരിക്കട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാ നീ സംസാരിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു് നേതാവു പോയി. പിന്നാലെ മറ്റു പട്ടികളും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നീ വിചാരിക്കുന്നതുപോലൊന്നുമല്ല ഞങ്ങളുടെ ജീവിതം. ഞങ്ങളിൽ ഓരോരുത്തർക്കും അവരുടെ സാമ്രാജ്യമുണ്ടു്. അതാണു് ഞങ്ങൾ മൂത്രമൊഴിച്ചു് അടയാളപ്പെടുത്തുന്നതു്. മറ്റൊരു പട്ടിയുടെ അധികാരപരിധിയിൽ കടന്നാൽ അവൻ ഓടിച്ചുവിടും. ഓടിപ്പോയില്ലെങ്കിൽ അവൻ ആക്രമിക്കും. അതുകൊണ്ടു് കൂടുതൽ കരുത്തുള്ള പട്ടിയാണു് അവിടെ വിജയിക്കുക. നീയിപ്പൊ ഇവിടെ പട്ടിയായി പ്രത്യക്ഷപ്പെട്ടതുകൊണ്ടു് ഈ സ്ഥലത്തിന്റെ അധികാരിയായ പട്ടി നിന്നെ ആക്രമിക്കും. അതുകൊണ്ടു് അവൻ തിരകെയെത്തുന്നതിനുമുമ്പുതന്നെ സ്ഥലംവിടുന്നതാണു് നല്ലതു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നാലും ഇതെന്റെ വീടല്ലേ? എനിക്കു് ഇവിടെ കഴിഞ്ഞൂടേ? ഞാനെവിടെ പോകാനാ?&amp;amp;rdquo;  എന്നായി ബാബു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കെന്താ മനസ്സിലാകാത്തെ? നിന്റെ വീട്ടിൽ വേറൊരാൾ വന്നു താമസമാക്കിയാൽ നിന്റെ അച്ഛനൊ നീയൊ സമ്മതിച്ചുകൊടുക്കുമോ? അതുപോലെതന്നെയാണു് പട്ടികളുടെ കാര്യവും. നീ എന്തെങ്കിലും വഴി കണ്ടുപിടിക്കു്. അല്ലെങ്കിൽ പ്രശ്നമാ. അവൻ വന്നാൽപ്പിന്നെ എനിക്കും സഹായിക്കാൻ പറ്റില്ല. അവൻ കരുത്തനാണെന്നു മാത്രമല്ല, അവന്റെ സൈഡിലാ ന്യായവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ പട്ടികൾ വരുന്ന ശബ്ദം കേട്ടു. മുമ്പിലുണ്ടായിരുന്നു ആ വീടിന്റെ പരിസരത്തെ അധികാരിയായ കറുത്ത ഒരു വലയ പട്ടി. &amp;amp;ldquo;ആരാടാ എന്റെ സ്ഥലം പിടിക്കാൻ വന്നിരിക്കുന്നെ? ഓടിക്കോണം, കണ്ടുപോകരുതു്&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് അവൻ എത്തിയതു്. അവന്റെ വരവു കണ്ടിട്ടു് ബാബുവും പേടിച്ചുപോയി. തിരികെ മനുഷ്യനാവുക മാത്രമേ വഴിയുള്ളൂ എന്നവനു തോന്നി. &lt;br /&gt;
&lt;br /&gt;
അറിയാതെ അവൻ വിളിച്ചു &amp;amp;ldquo;ഭഗവാനേ!&amp;amp;rdquo;  അപ്പോൾ ദാ വീണ്ടും വന്നു പരമശിവൻ. &amp;amp;ldquo;എന്താ ബാബൂ വിളിച്ചതു്? നിനക്കിനി എന്തുവേണം? നീ ആഗ്രഹിച്ചതുപോലെയല്ലേ നിന്നെ ഞാൻ പട്ടിയാക്കിയതു്?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു ശരിയാ ഭഗവാനേ, പക്ഷെ അതു് അബദ്ധമായിപ്പോയി എന്നു തോന്നുന്നു. പട്ടികളുടെ ജീവിതം അത്ര സുഖകരമല്ല എന്നു മനസ്സിലായി. എനിക്കു് തിരിച്ചു് മനുഷ്യനായാൽ മതി. പക്ഷെ, ഒരു കാര്യംകൂടി. ദയവായി എന്റെ അച്ഛനേം അമ്മയേം ടീച്ചറന്മാരേം ഒന്നു മനസ്സിലാക്കിക്കണം എനിക്കു് ഇത്രയൊക്കെ മാർക്കേ വാങ്ങാനാവുള്ളൂ എന്നു്. ഞാൻ എനിക്കു പറ്റുന്നതിന്റെ മാക്സിമം ശ്രമിക്കാം. പക്ഷെ, എന്തുചെയ്യാനാ. എത്ര പഠിച്ചാലും എനിക്കു് കൂടുതൽ മാർക്കൊന്നും കിട്ടുന്നില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
പരമശിവൻ സമ്മതിച്ചു. &amp;amp;ldquo;ഭൂമിയിൽ എന്തായി ജീവിച്ചാലും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. നീ എന്തായി ജനിച്ചുവോ അതായിത്തന്നെ ജീവിക്കാൻ പഠിക്കണം അതാണു്. നല്ലതു്. ബാക്കി ഞാനേറ്റു.&amp;amp;rdquo;  അങ്ങനെ പറഞ്ഞുകൊണ്ടു് ശിവൻ അവന്റെ പുറത്തുതട്ടി.&lt;br /&gt;
&lt;br /&gt;
നോക്കിയപ്പൊ ദാ അമ്മ നിൽക്കുന്നു മുന്നിൽ! &amp;amp;ldquo;എന്താ മോനേ ഇവിടെ വന്നിരുന്നു് ഉറക്കം തൂങ്ങുന്നെ? നിനക്കു് ചായയോ കട്ടൻകാപ്പിയോ വല്ലതും വേണോന്നു ചോദിക്കാനായി നിന്റെ മുറിയിൽ നോക്കിയപ്പൊ നീയില്ല. അങ്ങനെയാ ഇവിടെ വന്നതു്. അപ്പൊ നീ നല്ല ഉറക്കം. എന്നാ പോയിക്കിടന്നുറങ്ങു്. ഇനി നാളെ നേരത്തെ എണീറ്റിരുന്നു പഠിക്കാം.&amp;amp;rdquo;&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19070</id>
		<title>SasiYatra-01</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19070"/>
		<updated>2020-02-14T03:05:41Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:കണ്ണുനീർത്തുള്ളി}}&lt;br /&gt;
ഞാൻ കൊളിൻ വിൽസന്റെ ഔട്സൈഡർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാമത്തെ വായന. പത്തു വർഷമായിട്ടുണ്ടാകും ആദ്യം വായിച്ചിട്ടു്. പുസ്തകം പഴഞ്ചനായിരിക്കാം. പക്ഷെ എന്തുകൊണ്ടോ അതെന്നെ വളരെ ആകർഷിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, അനിയുടെ അമ്മച്ചിക്കു് വളരെ സീരിയസ്സാ. നമക്കൊന്നു പോയി നോക്കിയേച്ചും വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തലയുയർത്തി നോക്കിയപ്പോൾ ജോസഫ്‌ ജനാലയ്ക്കു് സമീപം നിൽക്കുന്നു. ഞങ്ങൾ സമപ്രായക്കാരാണു്. അയാളെന്നെ &amp;amp;ldquo;എടാ&amp;amp;rdquo;  എന്നാണു് വിളിക്കാറു്. എന്തുകൊണ്ടോ ഞാനാരെയും എടാ എന്നോ എടീ എന്നോ വിളിക്കാറില്ല. ഒരു ശീലം എന്നു മാത്രം. എന്നുവെച്ചു് ജോസഫ്‌ എന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്കൊരു പരിഭവവും തോന്നിയിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ബാ, വന്നിരി. ഞാനൊന്നു വേഷം മാറട്ടെ. അമ്മയോടും പറയണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിവിടെ നിക്കാം. നീയെളുപ്പം വേഷം മാറിയേച്ചു വാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വേഗം ലുങ്കി മാറ്റി മുണ്ടുടുത്തു് ഒരു ഷർട്ടുമിട്ടു് അമ്മയോടു പറഞ്ഞിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മിണ്ടാതെ നടന്നു.&lt;br /&gt;
&lt;br /&gt;
ഞാനും അമ്മയും ഇങ്ങോട്ടു താമസം മാറ്റിയിട്ടു് അധികം കാലമായിട്ടില്ല. ജോസഫാണു് അതിനു സഹായിച്ചതു്. പഴയതെങ്കിലും നല്ല വീടു്. ഏതാനും കസേരകളും രണ്ടു കട്ടിലും ഉൾപ്പെടെ കുറച്ചു ഫർണിച്ചറും വീടിനോടൊപ്പം കിട്ടി. പതിനഞ്ചു സെന്റോളം സ്ഥലം. നിറച്ചു  മരങ്ങൾ. വേനൽക്കാലത്തു ചൂടേ അറിയില്ല. ഉടമസ്ഥർ ചെന്നൈയിൽ. ജോസഫാണു് വീടു വാടകയ്ക്കു കൊടുക്കുന്നതും കാര്യങ്ങളെല്ലാം നോക്കുന്നതും. ആളൊരു പരോപകാരിയും പൊതുപ്രവർത്തകനുമാണു്. സ്നേഹമുള്ള വിശ്വസിക്കാവുന്ന മനുഷ്യൻ. ഞങ്ങളൊരുമിച്ചാണു് സ്ഥലത്തെ കോളജിൽ പ്രവൃത്തിയെടുക്കുന്നതു്. കക്ഷിയുടെ ക്ലാസിനേപ്പറ്റി അധികമൊന്നും പറയാനില്ല. ചരിത്രമാണു പഠിപ്പിക്കുന്നതു്. ഭൂരിപക്ഷം കുട്ടികൾക്കും ചരിത്രത്തിൽ വലിയ താൽപര്യമൊന്നുമില്ല. എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ അതു്‌ ഇഷ്ടന്റെ ക്ലാസുകഴിയുമ്പോൾ ഇല്ലാതാകും. പക്ഷെ എല്ലാവർക്കും ഇഷ്ടനെ ഇഷ്ടമാണു്. എന്തു പ്രശ്നമുണ്ടെങ്കിലും ജോസഫിനോടു പറഞ്ഞാൽ മതി. പരിഹാരം ഉണ്ടായിരിക്കും. വെളിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ താമസം മുതൽ കോളജിലെ ഫങ്ഷനുകളുടെ നടത്തിപ്പു വരെ ജോസഫിനാണു്. എല്ലാ പ്രശ്നങ്ങളും നിസ്സാരമാണു്. അതുകൊണ്ടു തന്നെ ഇഷ്ടൻ ആരോടു് എന്താവശ്യപ്പെട്ടാലും അവർക്കു് കഴിയുമെങ്കിൽ അതു്‌ നടത്തിക്കൊടുക്കും. കക്ഷിയുടെ വീടിനു സമീപത്തേയ്ക്കു് താമസം മാറ്റിയപ്പോൾ എനിക്കും അമ്മയ്ക്കും ഭയമുണ്ടായിരുന്നു എന്നെയും പൊതുപ്രവർത്തനത്തിലേക്കു് വലിച്ചിഴയ്ക്കും എന്നു്. പക്ഷെ അയാൾ ഒരിക്കലും എന്നെ ശല്യം ചെയ്തിട്ടില്ല. ഞാൻ പൊതുവെ ഒരു ഇൻട്രോവേർട്ടാണു്. ഇംഗ്ലീഷാണു് പഠിച്ചതെങ്കിലും ഇംഗ്ലീഷിലെയും മലയാളത്തിലെയും സാഹിത്യ കൃതികൾ വായിച്ചു വീട്ടിലിരിക്കാനാണിഷ്ടം. പക്ഷെ ഇപ്പോൾ ജോസഫ്‌ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണമുണ്ടു്‌.&lt;br /&gt;
&lt;br /&gt;
ഞാൻ ഇവിടെ കോളജിൽ ജോലിക്കു് ചേർന്നിട്ടു് അധികനാൾ കഴിഞ്ഞിട്ടില്ല. ഒരു ദിവസം ഞങ്ങളുടെ പ്യൂൺ എന്റെയടുത്തുവന്നു പത്തു രൂപ കടം ചോദിച്ചു. എന്തിനാണെന്നു പോലും ചോദിക്കാതെ ഞാൻ കൊടുക്കുകയും ചെയ്തു. അടുത്ത മാസം ശമ്പളം കിട്ടിയയുടൻ അയാൾ പണം മടക്കിത്തരാൻ വന്നു. ഞാനതു സ്വീകരിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാർ ഇതു് മേടിക്കണം. എനിക്കിനിയും ആവശ്യം വരുമ്പോൾ ചോദിക്കണ്ടതാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു സാരമില്ല. ചോദിക്കണ്ട എന്നു ഞാൻ പറഞ്ഞില്ലല്ലോ. അന്നുച്ചയ്ക്കു് ഊണു കഴിക്കാനല്ലേ കടം മേടിച്ചതു്. ഞാൻ ഊണു മേടിച്ചു തന്നു എന്നു വിചാരിച്ചാൽ മതി.&amp;amp;rdquo;  അയാൾ കടം മേടിച്ചുകൊണ്ടു്‌ നേരെ കോളജ്‌ കാന്റീനിലേക്കു പോകുന്നതു്‌ ഞാൻ കണ്ടിരുന്നു.&lt;br /&gt;
&lt;br /&gt;
അനി അൽപനേരം മടിച്ചു നിന്നു. എന്നിട്ടു് ഒന്നും മിണ്ടാതെ പോയി. ഇയാൾ പതിവായി കടം മേടിക്കുന്നയാളാണു്, ഇങ്ങനെ പണം കൊടുത്തു പഠിപ്പിക്കരുതു് എന്നൊക്കെ എന്റെ സഹപ്രവർത്തകർ പറഞ്ഞു. അയാൾ പണം മടക്കി തന്നപ്പോൾ മേടിക്കാത്തതുകൊണ്ടു്‌ ഇനി അയാൾ ചോദിക്കില്ല എന്നൊരു ന്യായം ഞാൻ കണ്ടുപിടിച്ചു. സാറനുഭവിച്ചേ പഠിക്കൂ എന്നായിരുന്നു അവരുടെ മറുപടി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെ ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്തു്‌ അനി വീണ്ടും വന്നു. &amp;amp;ldquo;സാറെന്നോടു് ക്ഷമിക്കണം. എനിക്കൊരു ഇരുപതു രൂപ വേണം. അടുത്ത മാസം മടക്കിത്തന്നോളാം.&amp;amp;rdquo;  എന്നായിരുന്നു അനിയുടെ ഭാഷണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അനീ, ഊണിനു വില കൂടിയോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല സാർ, ഇതു് അമ്മയ്ക്കു് മരുന്നു മേടിക്കാനാണു്.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തു പറ്റി അമ്മയ്ക്ക്‌?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പ്രായമായതിന്റെ പ്രശ്നങ്ങളാണു സാർ. വാതത്തിന്റെയും ഒക്കെ പ്രശ്നമാ. കഷായം മേടിക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അടുത്ത മാസവും അയാൾ പണം മടക്കിത്തരാൻ വന്നപ്പോൾ ഞാൻ മേടിച്ചില്ല. എനിക്കയാളോടു് അൽപം സഹതാപം തോന്നിയിരുന്നു. പിന്നെ എനിക്കാണെങ്കിൽ എന്റെ ശമ്പളം തന്നെ മിച്ചമാണു്. വലിയ ചെലവുകളൊന്നുമില്ല. കുടുംബസ്വത്തിൽ നിന്നു കഴിഞ്ഞുകൂടാനുള്ള വകയൊക്കെ കിട്ടും. പിന്നെ ഞാനെന്തിനു് ഈ പത്തോ ഇരുപതോ രൂപ ഇയാളോടു് തിരികെ മേടിക്കണം? നിശ്ചയമായും അയാൾക്കു് സ്വന്തം വരുമാനം കൊണ്ടു്‌ കാര്യങ്ങളെല്ലാം നടത്താൻ പറ്റുന്നില്ല. അങ്ങനെ എല്ലാ മാസവും പത്തോ ഇരുപതോ അൻപതോ രൂപ അനി മേടിക്കുന്നതു പതിവായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് പുതിയ വീട്ടിലേക്കു് ഞാനും അമ്മയും താമസം മാറ്റിയതു്. എല്ലാം ജോസഫാണു് ചെയ്തു തന്നതു്. അയാൾ പറഞ്ഞതനുസരിച്ചു് രണ്ടു പേർ വന്നു സാധനങ്ങളെല്ലാം ഭദ്രമായി വണ്ടിയിൽ കയറ്റി പുതിയ വീട്ടിൽ കൊണ്ടുവന്നു് ഓരോന്നും വേണ്ട സ്ഥലങ്ങളിൽ വച്ചു തന്നു. ഞങ്ങൾക്കു് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നു മാത്രമല്ല വളരെ ന്യായമായ കൂലി മാത്രമെ അവർ ചോദിച്ചതുമുള്ളു. പുതിയ സ്ഥലത്തേക്കു താമസം മാറ്റിയതാണെങ്കിലും അമ്മയ്ക്കു് അന്നുതന്നെ അടുക്കളയിൽ പാചകം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതു തന്നെ പണിക്കാരുടെ സഹകരണത്തിന്റെ ലക്ഷണമാണു്.&lt;br /&gt;
&lt;br /&gt;
ഏതാണ്ടു് ഒമ്പതു മണി ആയപ്പോൾ അത്താഴം കഴിച്ചു മുറ്റത്തു് ഉലാത്തുകയായിരുന്നു ഞാൻ. അപ്പോൾ മുൻപിലത്തെ വഴിയിലൂടെ ആരോ ഉറക്കെ എന്തോ പറഞ്ഞുകൊണ്ടു വരുന്നതു കേട്ടു. മദ്യപിച്ചു് പറയുന്നതു വ്യക്തമല്ലാത്ത നിലയായിരുന്നെങ്കിലും ആരെയൊക്കെയോ ചീത്ത പറയുകയാണെന്നു തോന്നി. ആ പ്രദേശത്തുള്ളവരെ തീരെ പരിചയമില്ലാതിരുന്നതു കൊണ്ടു് ഞാൻ പോയി നോക്കിയില്ല. പക്ഷെ ഇതു് അടുത്ത ദിവസങ്ങളിലും തുടർന്നു. ഒരു ദിവസം, ചെറുതായി നിലാവു കണ്ടു തുടങ്ങിയപ്പോൾ ഒരാൾ വഴിയുടെ &amp;amp;ldquo;വീതി അളന്നുകൊണ്ടു്&amp;amp;rdquo;  കടന്നു പോകുന്നതുകണ്ടു. പിന്നീടു് നല്ല നിലാവുള്ള ഒരു ദിവസം ഇതാരാണെന്നു പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ശബ്ദം ദൂരെ നിന്നു കേട്ടപ്പോഴേ ഞാൻ ഗേറ്റിന്റെ അടുത്തു പോയി നിഴലത്തു നിന്നു. അയാൾ നടന്നടുത്തപ്പോൾ രൂപം പരിചിതമാണെന്നു തോന്നി. വീതി കുറഞ്ഞ വഴി ആയതിനാലും മരങ്ങൾക്കിടയിലൂടെ ചിതറി വരുന്ന നിലാവു മാത്രമായിരുന്നു വെളിച്ചം പകർന്നതു് എന്നതുകൊണ്ടും അടുത്തെത്തിയ ശേഷമാണു് ആളെ തിരിച്ചറിഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനീ!&amp;amp;rdquo;  ഞാൻ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാൾ പെട്ടെന്നവിടെ നിന്നു് എന്നെ സൂക്ഷിച്ചു നോക്കി.&amp;amp;ldquo;അയ്യോ സാറോ!&amp;amp;rdquo;   എന്നല്ലാതൊരു ശബ്ദവും പിന്നെ അയാളുടെ വായിൽ നിന്നു വന്നില്ല. മദ്യത്തിന്റെ കെട്ടു് പകുതിയും വിട്ടതുപോലെ. അയാൾ കുറേക്കൂടി ഉറച്ച കാൽവയ്പോടെയെങ്കിലും ആടിയാടിത്തന്നെ മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
അടുത്ത ദിവസം അനി കോളജിൽ വന്നില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അനിയവിടെ നിൽക്കുന്നു, അമ്മയോടു സംസാരിച്ചുകൊണ്ടു്‌. ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അമ്മ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, ദേ ഇവൻ ഒരു നേന്ത്രക്കുല കൊണ്ടുവന്നു വെച്ചിരിക്കുന്നു. വേണ്ടെന്നു പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. നിന്റെ കോളജിലെ പ്യൂണാണെന്നു പറഞ്ഞു. നീ ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനിയെ ശകാരിക്കാൻ ഉദ്ദേശിച്ച എനിക്കു് പെട്ടെന്നു് എന്തു പറയണം എന്നറിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് ഞങ്ങടെ പറമ്പിൽ കൊലച്ചതാ സാറേ. സാറൊന്നും പറയണ്ട. എടുത്തു വെച്ചാട്ടെ. വറക്കാനും പഴുപ്പിക്കാനും എല്ലാത്തിനും നല്ലതാ. നാടനാ. ഒരു രാസവളോം ഇടാത്തതാ. നല്ല സ്വാദൊള്ളതാ സാറേ. സാറെന്നെ വഴക്കു പറയും എന്നെനിക്കറിയാം. അതു ഞാൻ കേട്ടോളാം. ഇപ്പൊ ഞാൻ പോട്ടേ സാറേ. അമ്മയ്ക്കു് കഷായം കൊടുക്കാൻ സമയമായി.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തു പറയണമെന്നു് ആലോചിക്കുമ്പോഴേക്കു് അനി അപ്രത്യക്ഷനായി. &amp;amp;ldquo;പാവം ചെറുക്കൻ.&amp;amp;rdquo;  അമ്മ പറയുന്നതു കേട്ടു. &amp;amp;ldquo;നിനക്കറിയുവോ, അവന്റെ അമ്മ തീരെ സുഖമില്ലാതെ കെടക്കുവാ. അവൻ മാത്രമേയുള്ളൂ കൂടെ. രണ്ടു പെങ്ങമ്മാരുള്ളതിനെ കെട്ടിച്ചു വിട്ടു. അവരാരും തിരിഞ്ഞുനോക്കുന്നില്ല. ഇവിടെ വന്നാത്തന്നെ ഒള്ളതു വല്ലതും കൈക്കലാക്കാനാണത്രെ അവരുടെ ശ്രമം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയാൾ വല്ലതും പറയുന്നതൊക്കെ അമ്മയങ്ങു വിശ്വസിച്ചോ? അതിലെത്ര നേരാണോ എന്തോ. അയാളൊരു പാവമായിട്ടാ ആദ്യമൊക്കെ എനിക്കും തോന്നിയെ. പക്ഷെ ഇന്നലെയാ ഞാൻ കണ്ടുപിടിച്ചെ അയാളാ ഇതിലേ രാത്രീൽ കള്ളും കുടിച്ചു് ചീത്തേം വിളിച്ചോണ്ടു പോകുന്നതെന്നു്. അതുകൊണ്ടായിരിക്കും അയാളിന്നു് കോളജിൽ വരാഞ്ഞതും വാഴക്കൊല കൊണ്ടുവന്നു തന്നതുമൊക്കെ. ചെലപ്പൊ കള്ളം പറഞ്ഞതായിരിക്കും, അമ്മേടെ സിമ്പതി കിട്ടാൻ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തോ, എനിക്കങ്ങനെ തോന്നുന്നില്ലെടാ. അവൻ കള്ളുകുടിക്കുന്നുണ്ടായിരിക്കും, പക്ഷെ ആളു പാവമാ. അവനെ എന്തോ ഒത്തിരി വെഷമിപ്പിക്കുന്നുണ്ടു്‌. ങാ, അതു പോട്ടെ. നീ വന്നു കാപ്പി കുടിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞു് അമ്മ അകത്തേക്കു് കയറിപ്പോയി. അമ്മയ്ക്കു് ആളുകളെ വിലയിരുത്തുന്നതിൽ സവിശേഷ കഴിവാണു്. ആദ്യമായി കാണുന്നവരേപ്പോലും അമ്മ വിലയിരുത്തുന്നതു്‌ വളരെ ശരിയായിട്ടാണെന്നു പലപ്പോഴും അനുഭവം തെളിയിച്ചിട്ടുണ്ടു്‌. അതുകൊണ്ടു്‌ ഞാൻ പിന്നെയൊന്നും പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
അന്നും രാത്രിയിൽ അനിയുടെ ചീത്തവിളി ദൂരെ കേട്ടു. പക്ഷെ എന്റെ താമസസ്ഥലത്തിനു വളരെ മുമ്പുതന്നെ അയാൾ നിശ്ശബ്ദനായി. ഇതൊഴിച്ചാൽ അനിയുടെ പതിവു കാര്യങ്ങളിൽ മറ്റൊരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.&lt;br /&gt;
&lt;br /&gt;
എനിക്കു് ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമാണു്. വെണ്ട, ചീര, പാവൽ തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും ഞാൻ പറമ്പിൽ നടാറുണ്ടു്‌. അതിൽനിന്നുള്ള ഫലങ്ങൾ ഉപയോഗിക്കാൻ വേണ്ടിയല്ല. ഒരു സന്തോഷം എന്നുമാത്രം. ചെടികൾ വളർന്നുവരുന്നതു കാണുന്നതിലും അവയെ പരിരക്ഷിക്കുന്നതിലും തന്നെ എനിക്കു് വലിയ സന്തോഷം കണ്ടെത്താനായി. പല ദിവസങ്ങളിലും വൈകുന്നേരത്തും അവധിദിവസങ്ങളിൽ കാലത്തും മറ്റും ഞാൻ പറമ്പിൽ പണിയെടുക്കാറുണ്ടു്‌. അങ്ങനെ ഒരു ഞായറാഴ്ച കാലത്തു് ചീരയുടെ തൈകൾ പറിച്ചുനടാൻ തടമെടുക്കുമ്പോഴാണു് അനിയെ പിന്നീടു് കാണുന്നതു്‌. വാഴക്കുല കൊണ്ടുവന്നതിനു ശേഷം മൂന്നാഴ്ചയോളം കഴിഞ്ഞിരിക്കും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോര സാറേ. മണ്ണു നല്ലോണ്ണം എളകണം. എന്നിട്ടു കൊറച്ചു് ചാണകപ്പൊടീം ചാരോമൊക്കെ ചേർത്തുവെച്ചാ നല്ലോണ്ണം വളരും.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് പ്രത്യക്ഷപ്പെട്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ വന്നോ പിന്നേം. എവിടെയായിരുന്നു കൊറച്ചു നാളായിട്ടു്? ഇപ്പൊ കടമൊന്നും വേണ്ടേ? അതോ കള്ളുകുടിക്കാൻ വേറെ വരുമാനം വല്ലതും കിട്ടിയോ?&amp;amp;rdquo;  എന്തുകൊണ്ടോ എന്റെ ദേഷ്യമൊക്ക കുറേ പോയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെവടെ പോകാനാ സാറേ. സാറിപ്പൊ ആ മമ്മട്ടിയിങ്ങു താ. ഞാൻ ശരിയാക്കിത്തരാം.&amp;amp;rdquo;  എന്റെ ചോദ്യങ്ങൾ കേട്ടില്ല എന്ന മട്ടിലായിരുന്നു കക്ഷിയുടെ മറുപടി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ട. ഇതെനിക്കു തന്നെ ചെയ്യണം. എന്തു നടാനാന്നാ അനിയുടെ വിചാരം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ ചീരത്തൈകൾ പറിച്ചു നടാനല്ലേ? ഞാൻ കണ്ടു ചട്ടിയിൽ പൊടിച്ചു നിക്കുന്നതു്‌. രണ്ടുമൂന്നു ദിവസം മുമ്പേ പറിച്ചു നടാമായിരുന്നു. സാറു വെട്ടീട്ടു മണ്ണിൽ വെട്ടേശുന്നില്ല. ഇതൊക്കെ ഞങ്ങളേപ്പോലൊള്ളവർക്കു് പറഞ്ഞിരിക്കുന്ന പണിയാ. ഞാൻ ചെയ്തു തരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ചെയ്താലും പറ്റുമോന്നു നോക്കട്ടെ. ദാ കണ്ടോ, ആ വെണ്ടേം പാവലും മൊളകുമൊക്കെ ഞാൻ തന്നെ വെച്ചതാ.&amp;amp;rdquo;  ഞാൻ അഭിമാനത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്റെ വീട്ടി വന്നു നോക്കു് എങ്ങനെയാ നിക്കുന്നേന്നു്. എന്നിട്ടു പറഞ്ഞോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാഹാ നീയോ. ഞാനോർത്തു ആരാന്നു്.&amp;amp;rdquo; അതു് അമ്മയായിരുന്നു. പതിവായി കാണുന്ന ഒരാളിനോടെന്നപോലെയായിരുന്നു അമ്മയുടെ സംസാരം. അമ്മയങ്ങനെയാണു്. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരടുത്ത സുഹൃത്തിനെയോ മക്കളെയോ പോലെയാണു് അമ്മയുടെ പെരുമാറ്റം. &amp;amp;ldquo;നീയിങ്ങു വന്നേ. എടാ നീയും കൈയും കാലും കഴുകീട്ടു വന്നിട്ടു് ആഹാരം കഴിക്കു്. പിന്നെയാവാം കെളക്കലും പിടിക്കലുമൊക്കെ.&amp;amp;rdquo;  അവസാനത്തെ ഭാഗം എന്നോടായിരുന്നു. അമ്മയ്ക്കറിയാം ഞാനീ പണിയിൽ മുഴുകിപ്പോയ്ക്കഴിഞ്ഞാൽ പിന്നെ ഉച്ചയാവും വിശപ്പറിയാൻ എന്നു്. അനി വന്നതുമൂലം ഉണ്ടായ ഡിസ്ട്രാക്‌ഷനും അമ്മയുടെ വിളിയും കൂടിയായപ്പോൾ ഞാൻ തൽക്കാലം പണി നിർത്താൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ഞാൻ കൈയും കാലും കഴുകി അകത്തേയ്ക്കു് ചെന്നപ്പോൾ അമ്മ മേശപ്പുറത്തേക്കു് ആഹാരം കൊണ്ടുവരികയായിരുന്നു. ഞാൻ മേശക്കരികിൽ ഇരുന്നിട്ടു് അമ്മയോടു ചോദിച്ചു അനി എവിടെ എന്നു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാധനങ്ങൾ പായ്ക്കു് ചെയ്തു കൊണ്ടുവന്ന കാഡ്ബോഡ്‌ പെട്ടികളൊക്കെ അവിടെ കെടക്കുവാ. എല്ലാമൊന്നു വൃത്തിയാക്കാൻ പറഞ്ഞു. നിന്നോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. എത്ര നാളായി അവിടെത്തന്നെ കെടക്കുന്നു.&amp;amp;rdquo;  അമ്മയ്ക്കു് മറ്റൊരു മകനെ കിട്ടിയതുപോലെയായിരുന്നു. എന്നിട്ടു് &amp;amp;ldquo;എടാ അനീ, ഇങ്ങു വാ.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു്‌ അടുക്കള ഭാഗത്തേയ്ക്കു് പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മച്ചീ?&amp;amp;rdquo;  എന്നു ചോദിച്ചുകൊണ്ടു്‌ അനി അടുക്കളയിലെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാ, നീയും വന്നു വല്ലോം കഴിക്കു്. എന്നിട്ടു മതി ബാക്കി പണി.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ അമ്മച്ചീ, എനിക്കൊന്നും വേണ്ട. ഞാൻ കഴിച്ചിട്ടാ വന്നെ.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ നിന്നോടു് ചോദിച്ചില്ലല്ലോ. വന്നു വല്ലതും കഴിക്കു ചെറുക്കാ. പട്ടിണി കെടന്നു് പണിയെടുത്തിട്ടു് ഒരു കാര്യോമില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനി ഒന്നും പറഞ്ഞില്ല. അമ്മ അനിയേയും കൂട്ടി ഡൈനിങ്ങു് റൂമിലേക്കു് വന്നു. അനിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. അയാൾ എന്റെ മുഖത്തേക്കു് നോക്കുന്നതേയില്ല. അയാൾ യഥാർത്ഥത്തിൽ ഒന്നും കഴിച്ചിട്ടില്ല എന്നും അമ്മ അതു്‌ കണ്ടുപിടിച്ചതിലുള്ള അത്ഭുതവും എന്റെ മുന്നിൽ അതു സമ്മതിക്കേണ്ടി വന്നതിലുള്ള ചമ്മലും അയാളുടെ മനസിൽ സംഘർഷം സൃഷ്ടിക്കുന്നു എന്നും മുഖം കണ്ടപ്പോൾ എനിക്കു തോന്നി.&lt;br /&gt;
&lt;br /&gt;
അമ്മ എനിക്കരികിലായി അനിക്കും ഇഡ്ഡലി വിളമ്പി. അനി ആ പ്ലേറ്റുമെടുത്തുകൊണ്ടു്‌  വീടിന്റെ പുറകിലേക്കു് പോകാനൊരുങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയതെടുത്തോണ്ടു്‌ എങ്ങോട്ടു പോകുവാ? അവിടെയിരുന്നു കഴിക്കു്.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറിനോടൊപ്പമിരുന്നു ഞാനെങ്ങനെ കഴിക്കും? അതു വേണ്ട. ഞാനപ്പുറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo;  അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കടിക്കുന്ന ജന്തുവൊന്നുമല്ല കേട്ടോ. ഒരു പാവം മനുഷ്യനാ.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെയല്ല സാർ, ഞങ്ങളങ്ങനെയൊന്നും ശീലിച്ചിട്ടില്ല. ഞാനപ്പറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇരിയെടാ അവടെ.&amp;amp;rdquo;  അതു് അമ്മയുടെ വക. &amp;amp;ldquo;ഞാനൊന്നു നോക്കട്ടെ എന്തു സംഭവിക്കുമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അനി നിശ്ശബ്ദനായി അടുത്തുള്ള കസേരയിലിരുന്നു് ഇഡ്ഢലി തിന്നു. അമ്മ അനിയേക്കൊണ്ടു്‌ ആറോ ഏഴോ എണ്ണം തീറ്റിച്ചു. അനി മുഖമുയർത്തി നോക്കിയതുപോലുമില്ല. അനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നതു്‌ ചമ്മന്തിയുടെ എരിവു കാരണമായിരുന്നു എന്നെനിക്കു തോന്നിയില്ല. അമ്മ പറഞ്ഞതുപോലെ ആളൊരു സാധുവാണെന്നു തോന്നി.&lt;br /&gt;
&lt;br /&gt;
ഈ സംഭവത്തോടെ അനി അമ്മയുടെ ഒരാരാധകനായി മാറി. അവരുടെ പറമ്പിൽ നിന്നു് കപ്പ, ചേന, ചീര, കായ്‌ എന്നിങ്ങനെ പലതും അമ്മയുടെ അടുക്കളയിലെത്തി. സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക തുടങ്ങി ഞാൻ ചെയ്തിരുന്ന പല ജോലികളും അനി ഏറ്റെടുത്തു. എനിക്കു കോളജിലെ ലൈബ്രറിയിലും നാട്ടിലെ വായനശാലയിലും ഒക്കെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടി. അമ്മ അനിക്കു് പണവും കൊടുക്കുമായിരുന്നു എന്നു തോന്നുന്നു. പക്ഷെ രാത്രിയിലുള്ള കുടിയും ചീത്തവിളിയും മാത്രം മാറിയില്ല. ഞങ്ങളുടെ വീടെത്തുന്നതിനു വളരെ മുൻപുതന്നെ ശബ്ദം നിലയ്ക്കും എന്നുമാത്രം.&lt;br /&gt;
&lt;br /&gt;
അങ്ങനെയുള്ള അനിയുടെ അമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞാൽ എനിക്കു പോകാതിരിക്കാൻ കഴിയുമോ?&lt;br /&gt;
&lt;br /&gt;
ഞാനാദ്യമായാണു് അനിയുടെ വീട്ടിൽ പോകുന്നതു്. അനി വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും അമ്മയ്ക്കൊരു മകനേപ്പോലെ ആയിത്തീരുകയും ചെയ്തിരുന്നു എങ്കിലും ഞാനൊരിക്കലും അവിടെ പോയില്ല. അനി വിളിച്ചുമില്ല. അനിയെ ഞാനറിയുന്ന കാലം തൊട്ടു് അയാളുടെ അമ്മ സുഖമില്ലാതെ കിടപ്പാണു്. രോഗസ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാകാതിരുന്നതിനാൽ പോയി കാണാൻ ഇതുവരെ വിശേഷിച്ചൊരു കാരണമുണ്ടായില്ല. സാധാരണഗതിയിൽ അമ്മ പറയുന്നതാണു്, &amp;amp;lsquo;എടാ, നീയവിടം വരെ ഒന്നു പോയി നോക്കീട്ടു വാ&amp;amp;rsquo; എന്നു്. അതും ഉണ്ടായില്ല. ഇന്നുതന്നെ ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. &amp;amp;ldquo;ദൈവമേ, അവരെ കഷ്ടപ്പെടുത്തരുതേ&amp;amp;rdquo; എന്നൊരു മനോഗതം മാത്രം.&lt;br /&gt;
&lt;br /&gt;
നേരം സന്ധ്യയോടടുക്കുന്നതേയുള്ളൂ. രാത്രിയിൽ അനി മദ്യപിച്ചുകൊണ്ടു പോകുന്ന ദിശയിൽ ഞാൻ ആദ്യമായി നടന്നപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. വാസ്തവത്തിൽ ജോസഫ്‌ വന്നു വിളിച്ചപ്പോൾതന്നെ മനസ്സിൽ ഉദിച്ചതാണു്. ഓരോ നിമിഷം കഴിയുംതോറും അതു്‌ ശക്തിയാർജ്ജിച്ചുവന്നു. എന്തുണ്ടാകാം എന്നാലോചിച്ചിട്ടു് പരിഭ്രമിക്കാൻ ഒരു കാര്യവും കണ്ടില്ല. പക്ഷെ ആ പരിഭ്രമം മനസിൽനിന്നു മാറ്റാനും കഴിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
ഞാൻ താമസിക്കുന്ന വീട്ടിൽനിന്നു് മൂന്നാലു പറമ്പുകൾക്കപ്പുറം ഒരു ചെറിയ പടിപ്പുര കടന്നു ജോസഫ്‌ നടന്നു. പുറകെ ഞാനും. പടിപ്പുരയിൽനിന്നു് ഏതാണ്ടു്‌ മുപ്പതടി ദൂരത്തിൽ ഒരു പഴയ വീടു്. പണ്ടു്‌ ഓടു മേഞ്ഞതായിരുന്നിരിക്കണം. കുറേ ഭാഗത്തു്‌ ഇപ്പോൾ ഓലയാണു്. മുന്നിലെ വരാന്തയിലേക്കു കയറി ജോസഫ്‌ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെയാരുമില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഉള്ളിലെ ഇരുട്ടിൽ അനക്കം കേട്ടു. ചെവിയിൽ വലിയ വളയങ്ങളണിഞ്ഞ ഒരു സ്ത്രീ പുറത്തേക്കു വന്നു. പ്രായമായ ഒരു മുസ്ലിം സ്ത്രീ. കാഴ്ച മങ്ങിയിട്ടുണ്ടു്‌. ജോസഫിനെ സൂക്ഷിച്ചു നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറാണോ. അവനിവിടെയില്ല.&amp;amp;rdquo;  എന്നു പറഞ്ഞു. അപ്പോഴാണവർ എന്നെ ശ്രദ്ധിച്ചതു്. അവരെന്നെയും സൂക്ഷിച്ചു നോക്കി. രണ്ടു നിമിഷമെടുത്തു മനസിലാകാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറുമുണ്ടോ! ഇങ്ങോട്ടിരുന്നാട്ടെ. ഞാനൊരു സ്റ്റൂളെടുത്തോണ്ടു വരാം.&amp;amp;rdquo; എന്നു പറഞ്ഞു് അവർ അകത്തോട്ടു പോകാനൊരുങ്ങി. ജോസഫ്‌ അവരെ വിലക്കി. ഞാനവരെ കണ്ടിട്ടേയില്ല. പക്ഷെ അവർക്കെന്നെ മനസിലായിരിക്കുന്നു. എനിക്കതുതന്നെ ഒരത്ഭുതമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊന്നും വേണ്ടുമ്മ. എങ്ങനൊണ്ടിപ്പൊ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു ബോധോമില്ലാണ്ടു്‌ കെടക്കുവാ സാറേ. വായിക്കൂടാ ശ്വാസം വിടുന്നെ. എടക്കെടയ്ക്കു് കണ്ണീന്നു് വെള്ളോം വന്നോണ്ടിരുന്നു. ഇപ്പൊ അതുമില്ല. ഇതുവരെ അപ്പറത്തെ മറിയാമ്മ ഒണ്ടായിരുന്നു. ഞാൻ വന്നപ്പൊ അവർ പോയി. വേണങ്കി പിന്നെ വരാംന്നു് പറഞ്ഞു. ആ ചെറുക്കൻ വരുന്നതുവരെ ഞാനിരിക്കാംന്നു വിചാരിച്ചു. പിന്നെ അവരടെ ആളുകളൊക്കെ എത്തുവല്ലൊ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ വാ. നമുക്കൊന്നു കേറി കാണാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ അകത്തേയ്ക്കു് കടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
മുറിയിൽ ഒരു റാന്തലിന്റെ വെളിച്ചം മാത്രം. ഒരു കട്ടിലിൽ വിരിച്ച പായിൽ ശോഷിച്ചു് എല്ലും തോലും മാത്രമായ ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മുഖം കണ്ടാൽ പേടിയാകും. ഒരു തലയോട്ടി പോലെ. കുഴിഞ്ഞ കണ്ണുകളും പകുതി തുറന്ന വായിലെ ദ്രവിച്ച പല്ലുകളും റാന്തൽ വീശുന്ന നിഴലുകളും കൂടിയായപ്പോൾ എനിക്കു നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ആരായാലും ഒരു ദിവസം ഈ നിലയിൽ ആയിക്കൂടെന്നില്ല. എന്നിട്ടും ആരോഗ്യമുള്ളപ്പോൾ എന്താണു് ചിലരുടെ അഹങ്കാരം!&lt;br /&gt;
&lt;br /&gt;
ഞാനാ മുറിക്കുചുറ്റും ഒന്നു കണ്ണോടിച്ചു. വീടു നോക്കാൻ ആരുമില്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടു്. മാറാലയടിച്ചിട്ടു് മാസങ്ങൾ കഴിഞ്ഞിരിക്കണം. തടികൊണ്ടുണ്ടാക്കിയ ഒരു പഴയ അലമാരി. ഒരു പൊക്കമുള്ള സ്റ്റൂളിന്റെ പുറത്തു് റാന്തൽ. കട്ടിലിനു സമീപം മറ്റൊരു സ്റ്റൂൾ. അതിലായിരിക്കണം ഉമ്മ ഇരുന്നിരുന്നതു്. അകത്തേയ്ക്കു് രണ്ടു വാതിലുകൾ. അവയിലൊന്നു് അടച്ചിട്ടിരിക്കുന്നു. മറ്റേ വാതിലിൽ കൂടി ഇരുട്ടു മാത്രം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉമ്മാ, ഞങ്ങൾ പോയിട്ടുവരാം. ഞാനിവിടെയുണ്ടാകും. അവരൊക്കെ എത്തുമ്പോൾ ഞാനുണ്ടായേ പറ്റൂ.&amp;amp;rdquo; ജോസഫ്‌ പറയുന്നതു കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അള്ളാ, ഓരെ കഷ്ടപ്പെടുത്താണ്ടെയങ്ങു് എടുത്തോണ്ടാൽ മതിയാർന്നു. ഇന്നിനി എന്തൊക്കെ പുഹിലാണോ നടക്കാൻ പോണതു്!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങൾ വെഷമിക്കാണ്ടിരി. അവനെത്തുമ്പോഴേക്കു് ഞാനും വരും. വാടാ, നമുക്കിറങ്ങാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി. പുറകെ ഞാനും.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ആകപ്പാടെ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. പടി കടന്നപ്പോൾ ഞാൻ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ജോസഫേ അവരങ്ങനെയൊക്കെ പറഞ്ഞെ? എന്തു പുഹിലാ ഉണ്ടാകാൻ പോകുന്നെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുറച്ചു നേരത്തേക്കു് ജോസഫ്‌ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കറിയാൻ വയ്യാത്ത ചില കാര്യങ്ങളുണ്ടു്‌. ഇനിയിപ്പൊ നീയതൊക്കെ അറിഞ്ഞേ പറ്റൂ. ഞാൻ പറയുന്നതു്‌ ശ്രദ്ധിച്ചു കേൾക്കു്. നിന്റെ ബുദ്ധിയിൽ വല്ലതും ഉദിച്ചാൽ ഒരു പക്ഷെ അതു്‌ സഹായകമാകും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിക്കു് മൂന്നു പെങ്ങമ്മാരാണുള്ളതു്. നീ രണ്ടു പേരേപ്പറ്റിയല്ലേ കേട്ടിട്ടുള്ളൂ. അവർ അനിയുടെ മൂത്തതാണു്. രണ്ടുപേരെയും അനിയുടെ അച്ഛനുണ്ടായിരുന്നപ്പോൾ കെട്ടിച്ചു വിട്ടതാണു്. മൂന്നാമത്തവൾ അനിയുടെ ഇളയതാണു്. അവളും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ടു്‌. അവർക്കിടയിൽ ഒരു കുട്ടി ജനിച്ച ഉടനെ തന്നെ മരിച്ചു പോയിരുന്നു. അനി അവളെ കുട്ടിക്കാലത്തു്‌ എടുത്തുകൊണ്ടു്‌ നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവനു് അനിയത്തിയും അവൾക്കു് അവനും ജീവനായിരുന്നു. അവൾ പഠിക്കാൻ സമർത്ഥയായിരുന്നു. നല്ല മാർക്കുവാങ്ങി പ്രീഡിഗ്രി പാസായി. ഡോക്ടറാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. മെഡിസിൻ എൻട്രൻസിനു സാമാന്യം നല്ല റാങ്കുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ അഡ്‍മിഷൻ കിട്ടി. മൂത്ത രണ്ടു പെണ്മക്കളെയും കെട്ടിച്ചു് അയച്ചപ്പോൾത്തന്നെ അവരുടെ അച്ഛനു് സാമ്പത്തികമായി കഷ്ടപ്പാടായെങ്കിലും മകൾ ഡോക്ടറായി കാണാനുള്ള ആഗ്രഹം കൊണ്ടു്‌ അങ്ങേർ എങ്ങനെയൊക്കെയോ പണം കണ്ടുപിടിച്ചു. ഫർണിച്ചറുണ്ടാക്കി വിൽക്കുകയും മറ്റുമായിരുന്നു അങ്ങേരുടെ പണി. അനി പഠിക്കുന്നതിനു മോശമായിരുന്നതു കൊണ്ടാവാം അവനും പണിയെടുത്തു കാശുണ്ടാക്കി അവളെ പഠിക്കാൻ സഹായിച്ചു. അവനാണു് തിരുവനന്തപുരത്തു പോയി അവളെ കാണുകയും പണം കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നതു്‌. അനി വിവാഹം കഴിക്കാതിരുന്നതു്‌ അനിയത്തിയുടെ വിവാഹം കഴിഞ്ഞു മതി എന്നു പറഞ്ഞാണു്. എന്നാൽ അവന്റെ ചേച്ചിമാർക്കു് അവരുടെ അച്ഛനമ്മമാർ അനിയത്തിക്കു് കൊടുത്തിരുന്ന അധിക വാത്സല്യം തീരെ ഇഷ്ടമായിരുന്നില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ നടന്നു് എന്റെ വീട്ടിലെത്തി. ഞങ്ങൾ അകത്തു കയറി മുൻവശത്തെ മുറിയിലിരുന്നു. മുൻപിൽ അഴിയിട്ട ഒരു വരാന്തയായിരുന്നു അതു്. ആ നാട്ടിൽ ആരും മുൻപിലത്തെ വാതിൽ അടച്ചിടുന്ന പതിവില്ലാതിരുന്നതിനാൽ കതകു തുറക്കാൻ എനിക്കു് അമ്മയെ വിളിക്കേണ്ടി വന്നില്ല. അവിടെയിരുന്നാൽ വഴിയെ പോകുന്നവരെ കാണാം എന്നും അനിയോ മറ്റു ബന്ധുക്കളോ വരുന്നെങ്കിൽ അറിയാമെന്നും ജോസഫ്‌ പറഞ്ഞതനുസരിച്ചു് അവിടെയിരുന്നു് സംസാരം തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഏതാണ്ടു്‌ രണ്ടുകൊല്ലം മുൻപു് ഒരു ദിവസം അവൾ മടങ്ങിവന്നു് വീട്ടിലിരുപ്പായി. ആഹാരമൊന്നും ചൊവ്വേനേരെ കഴിക്കുന്നുമില്ല, ആരെന്തു ചോദിച്ചാലും കരച്ചിലും. വീട്ടുകാരൊക്കെ വലിയ വിഷമത്തിലായി. അവളുടെ ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരുമൊക്കെ വന്നു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. എങ്കിലും അവളുടെ വായിൽ നിന്നു് ഒന്നും വന്നില്ല. എന്തെങ്കിലും അബദ്ധം പറ്റി അവൾ ഗർഭം ധരിക്കുകയോ മറ്റോ ചെയ്തിരിക്കും എന്നാണു് എല്ലാവരും വിചാരിച്ചതു്. പക്ഷെ അവളതു വളരെ ശക്തമായിത്തന്നെ നിഷേധിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒടുവിൽ ഒരു ദിവസം അനി എന്റെ വീട്ടിൽ വന്നു വിവരങ്ങളൊക്കെ പറഞ്ഞു. ഞാനപ്പൊത്തന്നെ അവന്റെ കൂടെ പോയി. അവരുടെ വീട്ടിലിരുന്നു് അവളോടു് സംസാരിക്കാൻ ശ്രമിച്ചപ്പോൾ എനിക്കു മനസിലായി മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു്. ഞാനവളെയും കൂട്ടി ഇവിടെ വന്നു. അന്നു് ഈ വീടു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങളിവിടെയിരുന്നു, ഇതുപോലെ. ഈ കസേരയൊക്കെ ഇവിടെത്തന്നെ കിടന്നിരുന്നു. എന്നിട്ടും കുറേ നേരം അവളൊന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയാൻ വയ്യ. ഹൊ, അതുപോലൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഒടുവിൽ ഞാൻ പറഞ്ഞു, &amp;amp;lsquo;മോളേ, പ്രശ്നമെന്താണെങ്കിലും പറ, ഞാനതിനു പരിഹാരമുണ്ടാക്കിത്തരാം&amp;amp;rsquo; എന്നു്. എന്നിട്ടും അവളൊന്നും പറഞ്ഞില്ല. അവസാനം ഞാൻ ശകാരിക്കുകയും, ഞാനും പൊയ്ക്കളയും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണു് അവൾ പറയാൻ തയാറായതു്. പക്ഷെ അവൾ പറയുന്നതു കേട്ടപ്പോൾ എനിക്കും എന്തു ചെയ്യണമെന്നു് അറിയാൻ വയ്യാതായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ജോസഫ്‌ നിർത്തി. ഒരിഫക്ടിനു വേണ്ടിയല്ല എന്നു വ്യക്തം. അയാളെ ഇത്ര വികാരഭരിതനായി ഞാൻ കണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പിള്ളേരേ നിങ്ങൾക്കു് കാപ്പിയോ ചായയോ വല്ലതും വേണോ?&amp;amp;rdquo;  അകത്തുനിന്നു് അമ്മയുടെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മേ, ജലദോഷം പിടിച്ചോ? അമ്മയുടെ ശബ്ദം മാറിയിരിക്കുന്നു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്റെയീ പഴയ പുസ്തകങ്ങളൊക്കെ അടുക്കി വെച്ചതിന്റെയാ.&amp;amp;rdquo; അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ കഴിഞ്ഞയാഴ്ചയല്ലേ അമ്മേ പൊടി തട്ടി വെച്ചതു്? എന്തിനാ പിന്നെയും അതൊക്കെ എടുത്തു്‌ അടുക്കാൻ പോയതു്?&amp;amp;rdquo; ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്മച്ചീ, കാപ്പി കിട്ടിയാൽ സന്തോഷം.&amp;amp;rdquo; ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അമ്മ അടുക്കളയിലേക്കു പോകുന്ന ശബ്ദം കേട്ടു. വീണ്ടും മൗനം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താണു് ആ കുട്ടി പറഞ്ഞതു്?&amp;amp;rdquo; ഞാൻ ചോദിചൂ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവൾക്കു് എയ്ഡ്സാണെന്നു്!&amp;amp;rdquo; ജോസഫ്‌ പതുക്കെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അതുകേട്ടു് ഞാൻ സ്തബ്ദനായിപ്പോയി.&lt;br /&gt;
&lt;br /&gt;
ആ മഹാരോഗം വന്ന ആരെയും എനിക്കറിയില്ല. സാവധാനമുള്ള മരണം. വർഷങ്ങൾ കൊണ്ടു്‌ ശരീരവും മനസും ഇല്ലാതാകുന്ന പ്രക്രിയ. അതിനെ ഒരാൾ എങ്ങനെ നേരിടുമെന്നു് എനിക്കൊരു രൂപവുമില്ല. അതിനുമപ്പുറം സമൂഹത്തിന്റെ പുച്ഛവും വെറുപ്പും ഭയവും. അതായിരിക്കും ഏറ്റവും വേദനാജനകം. വീട്ടുകാർ പോലും അടുത്തുവരാൻ മടിക്കുന്ന അവസ്ഥ. ഇടയ്ക്കു് മാധ്യമങ്ങളിൽക്കൂടി ഈ ഹതഭാഗ്യരേപ്പറ്റി വായിച്ചുള്ള അറിവേ എനിക്കുള്ളൂ. അപ്പോഴും എനിക്കോ എന്റെ അടുത്തവർക്കാർക്കെങ്കിലുമോ ഇങ്ങനത്തെ അവസ്ഥയുണ്ടായാൽ എന്തായിരിക്കും എന്റെ പ്രതികരണം എന്നു ഞാനാലോചിച്ചില്ല. ഒരു സിനിമയിൽ കാണുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പ്രതികരണമേ എനിക്കുണ്ടായുള്ളൂ. അവരുടെ അവസ്ഥയിൽ ദുഖം തോന്നി. ഒരുതരം എമ്പതിയും. പക്ഷെ സിനിമ കണ്ടുകഴിഞ്ഞു് നമ്മുടെ ജീവിതത്തിലേക്കു് തിരികെ വരുമ്പോൾ സിനിമയിൽ കണ്ടതെല്ലാം മറക്കുന്നതുപോലെ ഞാനും അതൊക്കെ മറന്നു. മറ്റേതോ ലോകത്തിലേതെന്നപോലെ എയ്ഡ്സ്‌ രോഗികളുടെ കാര്യം മനസിന്റെ ഉള്ളറകളിലേക്കു് ഒതുങ്ങി. ഇപ്പോഴിതാ അപ്രതീക്ഷിതമായി ആ പ്രശ്നം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിലെ നിമിഷനേരം മാത്രം തെളിയുന്ന രൂപമായിട്ടല്ല. മജ്ജയും മാംസവുമുള്ള മനുഷ്യരായി. അനി എന്റെ ബന്ധുവല്ല. അനിയുടെ അനിയത്തിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ പത്രത്തിൽ വായിച്ച ഏതോ ഒരാളിനേപ്പോലെയല്ല അവർ. അനി എന്റെ ഒരു സുഹൃത്തിനേപ്പോലെ ആയിത്തീർന്നിരിക്കുന്നു. അമ്മയ്ക്കു് മറ്റൊരു മകനും. അയാളുടെ അനിയത്തിയ്ക്കു് ഇങ്ങനെയൊരവസ്ഥ വന്നു എന്നു കേട്ടപ്പോൾ, ഞാനാ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും, മനസിൽ ഒരു വിങ്ങൽ.&lt;br /&gt;
&lt;br /&gt;
ഞാനീ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ജോസഫ്‌ പറയുന്നതു കേട്ടു, &amp;amp;ldquo;ആരോ വഴിയേ നടന്നു വരുന്നുണ്ടു്‌. അവരായിരിക്കും.&amp;amp;rdquo; അയാൾ എണീറ്റ്‌ ഗേറ്റിനു സമീപത്തേക്കു് നടന്നു. ഇരുട്ടു് പടർന്നു കഴിഞ്ഞിരുന്നു. വീടിനു പുറത്തുള്ള ലൈറ്റ്‌ ഇട്ടിട്ടു് ഞാനും ജോസഫിന്റെ പുറകെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ ജോസഫിന്റെ സമീപത്തു്‌ എത്തിയപ്പോഴേക്കു് വഴിയെ നടന്നു വന്നവർ ഗേറ്റിനു സമീപമെത്തിയിരുന്നു. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടു്‌. കുട്ടികൾക്കു് അഞ്ചോ ആറോ വയസിലധികം പ്രായമുണ്ടാവില്ല. അനിയുടെ ചേച്ചിമാരും കുടുംബങ്ങളും ആയിരിക്കണം. അവർ ഞങ്ങളെ കണ്ടിട്ടു് നിന്നു. പാന്റും ഷർട്ടും ധരിച്ച ഒരു പുരുഷൻ ചോദിച്ചു, &amp;amp;ldquo;ജോസഫ്‌ സാറല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. എന്താ വൈകിയതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറുപടി പറഞ്ഞതു് അൽപം തടിച്ചു് പൊക്കം കുറഞ്ഞ ഒരു സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. &amp;amp;ldquo;സാറിന്റെ ഫോൺ കിട്ടിയപ്പത്തന്നെ എറങ്ങിയതാ. പിള്ളേരേം തയാറാക്കി എറങ്ങണ്ടേ. പിന്നെ കൊറച്ചു് കാശും വേണ്ടേ. ഇതിയാൻ കടേമടച്ചു് കാശും ശരിയാക്കി വന്നപ്പൊ കൊറച്ചു് സമയമായി. എന്നിട്ടു് യെവളുടെ വീട്ടിലും പോയേച്ചല്ലായോ വന്നെ. അല്ലേലും ഓടിപ്പിടിച്ചിങ്ങു് വന്നിട്ടു് എന്നായെടുക്കാനാ. അവനില്ല്യോ ഇവിടെ. പോരാത്തേനു് രാത്രീമായി. ഇനിയിപ്പൊ നാളെയല്ലേ സെമിത്തേരീലോട്ടു് എടുക്കാനൊക്കൂ. അച്ചനോ വല്ലോം വന്നാരുന്നോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനോടു് പറഞ്ഞിട്ടൊണ്ടു്‌. വന്നോളും. നിങ്ങളങ്ങോട്ടു ചെല്ലു്. അവരു് ചത്തിട്ടില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചത്തില്ലേ? ഞാനോർത്തു നേരത്തേ തീർന്നിട്ടൊണ്ടാവുമെന്നു്. ഞാൻപറഞ്ഞതാ അത്താഴത്തിനു വല്ലോം മേടിച്ചോണ്ടു വന്നാ മതിയെന്നു്. അപ്പൊ എല്ലാർക്കും എന്നാ വെപ്രാളമായിരുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറ്റേ സ്ത്രീ ഒന്നും മിണ്ടാതെ നിന്നു. അവർ സാരിയാണു് ഉടുത്തിരുന്നതു്. സഹോദരിയേക്കാൾ പൊക്കമുണ്ടു്‌. എന്നാൽ അത്ര വണ്ണമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ ശരിയാക്കാം. നീയിപ്പൊ നടക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പറഞ്ഞതു് ആ സ്ത്രീയുടെ ഭർത്താവായിരിക്കണം. മുണ്ടും ജുബ്ബയും വേഷം. ഏതാണ്ടു്‌ എന്റെ ഉയരം\textemdash ആറടിക്കു് മൂന്നോ നാലോ ഇഞ്ചു് കുറയും. ആദ്യം സംസാരിച്ച പാന്റുവേഷക്കാരൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറങ്ങോട്ടു വരത്തില്ലയോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാൾ മെലിഞ്ഞിട്ടാണു്. നല്ല ഉയരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെത്തിക്കോളാം. നിങ്ങൾ പൊയ്ക്കോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവർ നടന്നു. അതിനിടയിൽ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന വാക്കു കേട്ടു. നേരത്തെ പ്രസംഗിച്ച സ്ത്രീയുടെ ശബ്ദം. ഞങ്ങൾ രണ്ടു നിമിഷം അവർ പോയ വഴിയ്ക്കു് നോക്കി നിന്നിട്ടു് തിരികെ വീട്ടിലേക്കു നടന്നു. വരാന്തയിലുള്ള വട്ടമേശപ്പുറത്തു് അമ്മ രണ്ടു കപ്പു കാപ്പി വച്ചിരിക്കുന്നു. ഞങ്ങൾ മേശയുടെ ഇരുവശത്തുമുള്ള കസേരകളിൽ ഇരുന്നു. കാപ്പി കുറേശ്ശെ കുടിയ്ക്കാൻ തുടങ്ങി. മനസിൽ ഇപ്പോൾ കേട്ട സംഭാഷണങ്ങളായിരുന്നു. ആ സ്ത്രീയുടെ ഹൃദയശൂന്യമായ വാക്കുകളും പിന്നെ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന പ്രയോഗവും മനസിൽ തങ്ങി നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അമ്മയേപ്പറ്റിയല്ലേ ഇങ്ങനെയൊക്കെ സംസാരിച്ചെ?&amp;amp;rdquo;  പകുതി ആത്മഗതമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇങ്ങനത്തെ മക്കളുണ്ടാകുന്നതിൽ ഭേദം ഇല്ലാണ്ടിരിക്കുന്നതാ. ഞാനാണെങ്കിൽ പണ്ടേ അടിച്ചിറക്കിയേനെ. അനി ഒരു പാവമായതുകൊണ്ടാ ഇവളുമാരൊക്കെ ഇങ്ങനെ വിലസുന്നെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പക്ഷെ അവരെന്തിനാ തേവിടിശ്ശി എന്നു പറഞ്ഞെ?&amp;amp;rdquo; ആ വാക്കുകൾ എന്റെ മനസ്സിൽനിന്നു മായുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു്‌ അനിതയേപ്പറ്റിയാ. അവൾ വ്യഭിചരിച്ചിട്ടാ അവൾക്കു് എയിഡ്സ്‌ വന്നതെന്നാ ഇവരൊക്കെ വിശ്വസിക്കുന്നെ. ഇവരു മാത്രമല്ല, നാട്ടുകാരുതന്നെ പലരും അങ്ങനെയാ പറയുന്നെ. ഈ രോഗം വരാൻ വ്യഭിചരിക്കേണ്ട കാര്യമില്ല എന്നറിയാവുന്നവർക്കു പോലും അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം. ആരാന്റമ്മയ്ക്കു് പ്രാന്തുവന്നാൽ കാണാൻ നല്ല രസമല്ലേ. സാഡിസ്റ്റുകൾ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ജോസഫ്‌ പറഞ്ഞു തുടങ്ങിയതു് മുഴുവനാക്കിയില്ല.&amp;amp;rdquo;  ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഞാൻ ഓർമ്മിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങ്ങേ? ങാ. എന്നാ പറയാനാ. എനിക്കു് എന്തു ചെയ്യണമെന്നു് ഒരൂഹവുമില്ലായിരുന്നു. ഞാൻ കുറേ നേരമിരുന്നു് ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നവൾക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു. ഒരിക്കൽ ടെറ്റനസ്‌ ഇഞ്ചെക്‌ഷൻ എടുക്കാൻ ഡിസ്പോസബിൾ സിറിഞ്ചു് മേടിച്ചിരുന്നുവത്രെ. അതു്‌ ഉപയോഗിച്ച സാധനം റീപാക്കു് ചെയ്തതായിരിക്കാം എന്നാണു് അവൾ വിചാരിക്കുന്നതു്‌. ഒരു കൂട്ടുകാരിയുടെ ബന്ധുവിനു രക്തം കൊടുക്കാൻ പോയപ്പോൾ ആശുപത്രിക്കാർ ടെസ്റ്റു ചെയ്തതുകൊണ്ടാണു് എച്ച്‌ ഐ വി പോസിറ്റീവ്‌ ആണെന്നു മനസിലായതു്. വിവരം ഹോസ്റ്റലിലെത്തിയപ്പോൾ അടുത്ത കൂട്ടുകാരികൾ തന്നെ അവളോടു മിണ്ടാതായത്രെ. അവളെ പുറത്താക്കണമെന്നു് അവർ വാർഡനോടു് ആവശ്യപ്പെട്ടു. വാർഡൻ അൽപം ബോധമുള്ള സ്ത്രീ ആയിരുന്നതുകൊണ്ടു്‌ അനിതയെ വിളിച്ചു് ഉപദേശിച്ചു. അവിടെ നിന്നാൽ പ്രശ്നമാകുമെന്നും കൂടുതൽ പബ്ലിസിറ്റി വരുത്തി വയ്ക്കുന്നതിനേക്കാൾ നല്ലതു് വീട്ടിലേക്കു പോയിട്ടു് ചികിത്സ ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. ദേഹത്തു്‌ വൈറസ്‌ ഉണ്ടെന്നേ ഉള്ളൂ, എയ്ഡ്സ്‌ രോഗിണി ആയിട്ടില്ല, എന്നും ഇപ്പോൾ മരുന്നുകളുണ്ടെന്നും പ്രതീക്ഷയ്ക്കു വകയുണ്ടെന്നും അവർ പറഞ്ഞു. പക്ഷെ കൂട്ടുകാരികളുടെ പ്രതികരണം കണ്ടപ്പോൾ വീട്ടിൽ എന്താവും സ്ഥിതി എന്നവൾക്കു പേടിയായി. പക്ഷെ അവൾ എങ്ങോട്ടു പോകാൻ! പാവം. ഇതുങ്ങളേപ്പോലെ ആയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടു പോയേനെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവസാനത്തെ പരാമർശം അനിയുടെ ചേച്ചിമാരേപ്പറ്റിയാണെന്നു വ്യക്തം. ജോസഫ്‌ വീണ്ടും നിർത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നിട്ടു് അനിത എന്തു ചെയ്തു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനന്നു കുറേ ആലോചിച്ചിട്ടും എന്തു ചെയ്യണമെന്നു മനസിൽ തോന്നിയില്ല. മറ്റാരോടെങ്കിലും കൂടി ഒന്നു സംസാരിക്കണം എന്നു തോന്നി. അപ്പോഴാണു് ഞങ്ങടെ പള്ളിയിലെ അച്ചന്റെ കാര്യം ഓർത്തതു്. അങ്ങേരൊരു നല്ല മനുഷ്യനാ. കൊനഷ്ടു പിടിച്ച പ്രശ്നങ്ങൾക്കും എന്തെങ്കിലും പരിഹാരം കാണാൻ പറ്റുന്നയാളാ. ഞാൻ അനിതയെ ഇവിടെയിരുത്തീട്ടു് അച്ചനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു തൃശ്ശൂർ കന്യാസ്ത്രീകൾ നടത്തുന്ന ഒരു കേന്ദ്രമുണ്ടു്‌, അവിടെ കൊണ്ടുചെന്നാക്കാൻ. ഒരു കാറു പിടിച്ചു് അനിയേം കൂട്ടി വിടാൻ പറഞ്ഞു. പോകുന്ന വഴി അച്ചനെ കണ്ടിട്ടു പോകണമെന്നും പറഞ്ഞു. അച്ചൻ അവിടത്തെ സിസ്റ്റർക്കു് കത്തു തരാമെന്നു പറഞ്ഞു. ഞാൻ അനിതയേയും കൂട്ടി അവളുടെ വീട്ടിൽ പോയി അവളുടെ തുണികളും മറ്റും എടുത്തു്‌ അനിയേയും കൂട്ടി ഇറങ്ങി. വീട്ടിൽ പറഞ്ഞതു് തിരികെ മെഡിക്കൽ കോളജിലേയ്ക്കു് പോകുവാന്നാ. ബാക്കി കാര്യങ്ങൾ വന്നിട്ടു പറയാം എന്നു പറഞ്ഞു. ഇറങ്ങുമ്പോൾ അനിക്കുപോലും അറിയില്ലായിരുന്നു. ഞങ്ങൾ നേരെ ഇങ്ങോട്ടു വന്നു. ഇവിടെ വെച്ചാണു് അനിയോടു കാര്യങ്ങൾ പറഞ്ഞതു്. പാവം അവൻ വല്ലാണ്ടു്‌ അപ്സെറ്റായി. അവളെ കെട്ടിപ്പിടിച്ചു് രണ്ടുപേരും കുറേ നേരം കരഞ്ഞു. അവനൊരുമാതിരി ഭ്രാന്തനേപ്പോലെയായി&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ആ രംഗത്തിന്റെ ഓർമ്മയിൽ മുഴുകി ജോസഫ്‌ നിശബ്ദനായി. ഒന്നും പറയാനാവാതെ ഞാനുമിരുന്നു. അൽപനേരം കഴിഞ്ഞു ജോസഫ്‌ തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റാരും കാണണ്ട എന്നു കരുതി ഞങ്ങൾ അകത്തെ മുറിയിലിരുന്നതു്‌ നന്നായി. അല്ലെങ്കിൽ അപ്പോൾത്തന്നെ കഥ നാട്ടിലെങ്ങും പടർന്നേനെ. അവരെ ഒന്നു ശാന്തരാക്കാൻ എനിക്കു് നന്നെ കഷ്ടപ്പെടേണ്ടി വന്നു. ടാക്സിക്കാരനു വല്ല സംശയവും വന്നാൽ അയാൾ ചിലപ്പോൾ വണ്ടിയിൽ കയറ്റില്ല. ഞാൻ പോയി ടാക്സി വിളിച്ചോണ്ടു വന്നപ്പോൾ എനിക്കൊരു ബുദ്ധി തോന്നി. അവൾക്കു് ക്യാൻസറാണെന്നും ചികിത്സയ്ക്കു് പോകുകയാണെന്നും ഞാൻ ഡ്രൈവറോടു പറഞ്ഞു. ഇക്കാര്യം അനിയോടും അനിതയോടും കൂടി പറഞ്ഞു. ഞങ്ങൾ അച്ചനെ പോയി കണ്ടു. അച്ചനു് അവരെ കുറെ സമാധാനിപ്പിക്കാൻ കഴിഞ്ഞു. അച്ചൻ കൊടുത്ത കത്തും കൊണ്ടു് അവരെ യാത്രയാക്കീട്ടാണു് ഞാൻ വന്നതു്&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തൊരു കഷ്ടം! ഞാനാലോചിച്ചു. സാധാരണ ഗതിയിൽ തനിക്കു ക്യാൻസറാണെന്നു പറയാൻ, കള്ളമാണെങ്കിൽ പോലും, ആരെങ്കിലും തയാറാവുമോ? ഒരു ടാക്സിയിൽ യാത്ര ചെയ്യാനായി ഇങ്ങനെയൊരു കള്ളം പറയേണ്ടി വരുന്നതു് എന്തൊരു കഷ്ടമാണു്! ജോസഫ്‌ വീണ്ടും നിശബ്ദനായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദാ അച്ചൻ പോകുന്നു. ഞാനൊന്നു് അവിടം വരെ പോയിട്ടു വരാം.&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി നടന്നു.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ പോയിക്കഴിഞ്ഞു് ഞാൻ കുറച്ചുനേരം അവിടെത്തന്നെയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഒന്നുകൂടി മനസിൽക്കൂടി കടന്നുപോയി. അനിയുടെയും അനിതയുടെയും കഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇതാർക്കും സംഭവിക്കാവുന്ന കാര്യമാണു്. മനുഷ്യരുടെ ജീവൻ തന്നെ വിറ്റു കാശാക്കാൻ സന്നദ്ധരായിട്ടുള്ളവർ ഉള്ളിടത്തോളം കാലം ആരു വേണമെങ്കിലും ഈ ചതിക്കുഴിയിൽ വീഴാം\textemdash പഴയ സിറിഞ്ചുകൾ റീസൈക്കിൾ ചെയ്യുന്നവരുൾപ്പെടെ. അമ്മയ്ക്കു് ഒരിഞ്ചെക്‌ഷനെടുക്കാൻ മുമ്പൊരിക്കൽ വീടിനടുത്തു താമസിച്ചിരുന്ന ഒരു ഡോക്ടറെ സമീപിച്ച സംഭവം ഓർമ്മ വന്നു. ഞാൻ മേടിച്ചിരുന്ന ഡിസ്പോസബിൾ സിറിഞ്ചു് അദ്ദേഹം നിരസിച്ചു. എന്നിട്ടു് തിളപ്പിച്ചു വെച്ചിരുന്ന ഗ്ലാസ്സ്‌ സിറിഞ്ചും സൂചിയുമാണു് അദ്ദേഹം ഉപയോഗിച്ചതു്. വാങ്ങിക്കൊണ്ടുവന്ന ഡിസ്പോസബിൾ സിറിഞ്ചിന്റെ സൂചിയിൽ രക്താംശം വരെ കണ്ട അനുഭവമുണ്ടെന്നു് അദ്ദേഹം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അപ്പോഴാണു് ഞാൻ അമ്മയുടെ കാര്യം ഓർമ്മിച്ചതു്. ജോസഫ്‌ പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കാൻ ഇടയില്ല. അമ്മയോടു് ഇതൊക്കെ പറയേണ്ടതല്ലേ? അമ്മയ്ക്കു് അനിയോടു് വളരെ അടുപ്പമല്ലേ? എന്നാൽ അതുകൊണ്ടുതന്നെ ഞാനിതൊക്കെ പറയുന്നതു്‌ ശരിയാണോ? വേണമെങ്കിൽ അനി തന്നെ പറയുന്നതല്ലേ ശരി? ഇനി അനി പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ അന്നു് അമ്മ അനിക്കെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു് അയാൾ കുടിക്കുന്നതു്‌ ന്യായീകരിച്ചതു്?&lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റു് എന്റെ മുറിയിൽ പോയി ലൈറ്റിട്ടു് ഒരു പുസ്തകവുമെടുത്തു് കട്ടിലിൽ കിടന്നു. ഒന്നും വായിക്കാനല്ല. ഒരു ശീലം എന്നു മാത്രം. പുസ്തകം നെഞ്ചത്തുവെച്ചുകൊണ്ടു കിടന്നപ്പോൾ മനസിൽ ഞാനന്നുവരെ കണ്ടിട്ടില്ലാത്ത അനിതയും പിന്നെ അനിയും മരിക്കാറായി കിടക്കുന്ന അവരുടെ അമ്മയും വീട്ടിലെ സംഭവങ്ങളും മാത്രമായിരുന്നു. അങ്ങനെ കിടക്കുൻപോൾ അമ്മ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, മണി എട്ടാവുന്നു. നീ വേണേൽ വന്നു വല്ലതും കഴിക്കു്. അവിടെ വല്ലതും സംഭവിച്ചാൽ ...&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ടമ്മേ. ജോസഫിപ്പൊ ഇങ്ങെത്തും. അയാളും ഒന്നും കഴിച്ചിട്ടില്ലല്ലോ. വരട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അമ്മയോടു പറയണോ എന്നു വീണ്ടും ആലോചിച്ചു. &amp;amp;ldquo;അനിയുടെ പെങ്ങമ്മാർ എത്തിയോ?&amp;amp;rdquo;  അമ്മ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചേച്ചിമാരും കുടുംബാംഗങ്ങളും കുറച്ചു മുൻപെ വന്നു.&amp;amp;rdquo;  ഞാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ വരാന്തയിലേക്കിറങ്ങി. അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ മുറ്റത്തേക്കിറങ്ങി. വീട്ടിൽനിന്നു പടിവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തുകൊണ്ടോ, ജോസഫ്‌ വീട്ടി വന്നു വിളിച്ചപ്പോൾ മനസിലുണ്ടായ പരിഭ്രമം വളരെ വർദ്ധിച്ചിരുന്നു. ഞാൻ വളരെ അസ്വസ്ഥനായിരുന്നു.&lt;br /&gt;
&lt;br /&gt;
അങ്ങനെ നടക്കുന്നതിനിടയിൽ ജോസഫും അച്ചനും കൂടി മടങ്ങിപ്പോകുന്നതു കണ്ടു. ഞാൻ പടിക്കൽ ചെന്നു് അവർ പോയ വഴിയെ നോക്കി നിന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ ജോസഫ്‌ തിരികെ വന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനെ കാറിൽ കയറ്റി വിട്ടു. അനിയുടെ അച്ഛന്റെ മരണസമയത്തേപ്പോലെ പ്രശ്നങ്ങളുണ്ടാകുമോന്നാ അച്ചന്റെ പേടി. അതുണ്ടാവാതെ നോക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അപ്പൊ അനിത വരുന്നുണ്ടോ? അവരുടെ അപ്പച്ചനെപ്പഴാ മരിച്ചതു്? എന്തു പ്രശ്നങ്ങളാ ഉണ്ടായതു്?&amp;amp;rdquo;  എനിക്കൊന്നും മനസിലായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അച്ഛൻ നേരത്തേ പോയി. അനിതയുടെ വിവരങ്ങളറിഞ്ഞിട്ടു് കഷ്ടിച്ചു് മൂന്നു മാസമെ ജീവിച്ചുള്ളൂ. ഹൃദയം പൊട്ടി മരിക്കുക എന്നൊക്കെ പറയാറില്ലേ? അതു ഞാൻ നേരിട്ടു കണ്ടതു് അപ്പോഴാണു്. അങ്ങേർക്കു് കുട്ടികളിൽ വച്ചു് ഏറ്റവുമിഷ്ടം അനിതയോടായിരുന്നു. അവൾക്കീ ഗതി വന്നതു്‌ അങ്ങേർക്കു് സഹിക്കാനായില്ല. കിടപ്പായി. അവളെ കാണാൻ പോകാൻ ഒരു ശ്രമം നടത്തി. മൂത്ത മക്കൾ വിട്ടില്ല. പിന്നെ ഹാർട്ടറ്റാക്കായി. ആശുപത്രിയിൽ കിടന്നു തന്നെ മരിച്ചു. ശരീരം ഇവിടെ കൊണ്ടുവന്നപ്പോൾ അനിത കാണാനെത്തി. ഞാനാണു് അറിയിച്ചതു്. വീട്ടിൽ വലിയ പ്രശ്നമായി. ആ മൂത്ത ചേച്ചിക്കായിരുന്നു ഏറ്റവും കൂടുതൽ വാശി. അവസാനം ഒരു നോക്കു് കാണാൻ പോലും സമ്മതിക്കില്ല എന്നായിരുന്നു അവരുടെ നിലപാടു്. എല്ലാവർക്കും അനിതയുടെ ദേഹത്തു തൊടാൻ പോലും ഭയമായിരുന്നതിനാൽ അവളെ ഒന്നും ചെയ്തില്ല. പക്ഷെ &amp;amp;lsquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തെ, നീ ഇങ്ങോട്ടിനി കേറണ്ടാടീ&amp;amp;rsquo;  എന്നൊക്കെ പറഞ്ഞായിരുന്നു ചീത്തവിളി. ഒടുവിൽ ഞാൻ അച്ചനെ വിളിച്ചുവരുത്തിയാണു് ഒരുവിധത്തിൽ പ്രശ്നം പരിഹരിച്ചതു്. അച്ചൻ ഇടപെട്ടതുകൊണ്ടു്‌ അനിതയ്ക്കു് സ്വന്തം അച്ഛന്റെ ശരീരം ഒരു നോക്കു കാണാൻ പറ്റി. പിന്നെ അനിതയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു് അനിയേയും കൂട്ടി രാത്രിയിലെ ബസ്സിൽ കയറ്റി വിട്ടു. രോഗമിതാണെന്നറിഞ്ഞാൽ ബസ്സുകാർ കേറ്റത്തില്ലല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ അനിതയെ അറിയിച്ചിട്ടുണ്ടോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌. അനി ബസ്‌ സ്റ്റോപ്പിൽ പോയിരിക്കുവാ. അവർ എപ്പൊ വേണമെങ്കിൽ എത്താം. ഇവറ്റകൾ എത്തുന്നതിനു മുൻപു് അവൾ വരും എന്നാ ഞാൻ വിചാരിച്ചെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ പടിക്കൽ തന്നെ നിൽക്കുകയാണെന്നു ഞാനപ്പോഴാണു് ശ്രദ്ധിച്ചതു്. അകത്തേയ്ക്കു് പോയിരിക്കാം എന്നു ജോസഫിനോടു് പറയാമെന്നു വിചാരിച്ചു. പക്ഷെ പകരം ഒരു ചോദ്യമാണു് എന്റെ വായിൽ നിന്നു വന്നതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിയുടെ അമ്മയ്ക്കു് എന്തായിരുന്നു അസുഖം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അസുഖമൊന്നുമില്ല. അവരും കുറേശ്ശെയായി നീറി മരിക്കുകയായിരുന്നു. അവർക്കു് അവരുടെ ഭർത്താവിനേപ്പോലെ ഭാഗ്യമുണ്ടായില്ല. ചൊവ്വെ നേരെ ആഹാരം കഴിക്കാതെ ശരീരവും മനസും കുറേശ്ശെ ഇല്ലാണ്ടാവുകയായിരുന്നു. അവരെ കൊണ്ടുപോകാമെന്നു പെണ്മക്കൾ രണ്ടുപേരും പറഞ്ഞതാണു്. പക്ഷെ അവർ പോകാൻ തയാറായില്ല. അതു്‌ അവരോടുള്ള ഇഷ്ടക്കുറവോ വിശ്വാസക്കുറവോ ഒക്കെയായിട്ടാണു് മക്കൾ കാണുന്നതു്‌. കുറേയൊക്കെ ശരിയുമാണു്. പക്ഷെ ആ സ്ത്രീയ്ക്കു് ഈ സ്ഥലം വിട്ടു പോകാൻ തീരെ മനസില്ലായിരുന്നു എന്നതാണു് സത്യം. പിന്നെ അനി ഒറ്റയ്ക്കാകും എന്ന വിഷമവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ അങ്ങനെ നിന്നു. ഒരു തണുത്ത കാറ്റു വീശി. ദൂരെയെവിടെയോ മിന്നലിന്റെ വെളിച്ചം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മഴ വരുന്നുണ്ടെന്നു തോന്നുന്നു. അതിനു മുൻപെ അവരിങ്ങു് എത്തിയാൽ മതിയായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പറഞ്ഞു തീർന്നപ്പോഴേക്കു് വഴിയിൽ അകലത്തായി കാലൊച്ച കേട്ടു. വേഗത്തിലാണു നടത്തം. അവർ അടുത്തേക്കു് വരുന്തോറും കാലൊച്ച രണ്ടു പേരുടേതാണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. &amp;amp;ldquo;ഇതവർ തന്നെയാണെന്നു തോന്നുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. അയാളുടെ മുഖത്തു്‌ അസ്വസ്ഥത പ്രകടം. അനിയുടെ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടും എന്ന ചിന്തയും ആയിരിക്കണം.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ ഗേറ്റിനു പുറത്തേക്കു് കടന്നു. അവരടുത്തെത്തിക്കഴിഞ്ഞു. പെൺകുട്ടിയാണു മുൻപെ നടക്കുന്നതു്, അല്ല ഓടുന്നതു്. അഞ്ചര അടിയോളം ഉയരമുണ്ടാവും. മെലിഞ്ഞ ശരീരം. വെളുത്ത സാരിയും ബ്ലൌസുമാണു് ധരിച്ചിരിക്കുന്നതു്.  പിന്നാലെ അനി വേഗത്തിൽ നടന്നു് ഒപ്പമെത്താൻ ശ്രമിക്കുന്നു. അവർ ഞങ്ങളെ കണ്ടതേയില്ല. അല്ലെങ്കിൽ നിൽക്കാനോ സംസാരിക്കാനോ ഉള്ള മനസ്ഥിതിയിലല്ലായിരുന്നു. അവർ ഞങ്ങളെ കടന്നു പോയതിന്റെ പുറകെ &amp;amp;ldquo;വാടാ&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫും നടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
അനിതയും അനിയും പടിപ്പുര കടന്നു് അകത്തേയ്ക്കു് കയറിയപ്പോഴേക്കു് ഞങ്ങൾ ഒപ്പമെത്തി. ക്യാമറയുടെ ഫ്ലാഷ്‌ പോലെ ഒരു മിന്നൽ പരത്തിയ വെളിച്ചത്തിൽ അവിടെ നിന്നവരെ കണ്ടു. മുറ്റത്തു്‌ അനിത നിൽക്കുന്നു, തൊട്ടു പിന്നിലായി അനിയും. വീടിന്റെ വരാന്തയിൽ നേരെ മുന്നിലായി ആ തടിച്ച സ്ത്രീയും ഒരു വശത്തായി അനിയുടെ അളിയന്മാർ പുകവലിച്ചുകൊണ്ടും നിൽക്കുന്നു. നാട്ടുകാരാണെന്നു തോന്നുന്നു, മൂന്നാലു മറ്റുള്ളവരുമുണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്നെയെന്നാത്തിനാടീ ഇപ്പൊ ഇങ്ങോട്ടു് കെട്ടിയെടുത്തെ?&amp;amp;rdquo;  മൂത്ത ചേച്ചിയാണു്. &amp;amp;ldquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തുപോയെ. ദേ ഇപ്പൊ എന്റെ അമ്മച്ചീം ചാകാറായി കെടക്കുവാ. ഇനി ഞങ്ങളും കൂടി ചത്താലേ നെനക്കു് സമാധാനമാകത്തൊള്ളോ? ഈ വീട്ടിനകത്തേക്കു് നീ കാലെടുത്തു വെച്ചുപോകരുതു്. തേവിടിശ്ശി!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു ആ സ്ത്രീ നിർത്തി. അനിത കരഞ്ഞുകൊണ്ടു്‌ പടിപ്പുരയുടെ തിണ്ണയിൽ പോയിരുന്നു. ചേച്ചിമാരെത്തുന്നതിനു മുൻപു് വീട്ടിലെത്താനായിരുന്നു ഓട്ടം എന്നു തോന്നുന്നു. വീട്ടിൽ ചേച്ചിമാരെ കണ്ടതോടെ അനിത തളർന്നതുമാതിരി തോന്നി. ഞങ്ങളെ കണ്ടുകൊണ്ടു്‌ അനി അടുത്തേക്കു വന്നു. വീണ്ടും മിന്നലിന്റെ വെളിച്ചം. അനിയുടെ കണ്ണിൽ നിന്നു കണ്ണീരൊഴുകുന്നതു്‌ കണ്ടു. ജോസഫിന്റെ നേരെ തിരിഞ്ഞു് അയാൾ പറഞ്ഞുതുടങ്ങി, &amp;amp;ldquo;സാറേ ...&amp;amp;rdquo;  അത്രയും പറയാനെ അനിയ്ക്കു് കഴിഞ്ഞുള്ളു. അയാൾ വിങ്ങിപ്പൊട്ടിപ്പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ പോയി അവളെ സമാധാനിപ്പിക്കു്. ഞാനെന്താ വഴി എന്നു നോക്കട്ടെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. ഇതിനിടയിൽ അനിയുടെ അളിയന്മാർ ഞങ്ങളുടെ സമീപമെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്തിനാ ഇപ്പൊ അവളെ അറിയിച്ചെ? എല്ലാം കഴിഞ്ഞിട്ടു് പയ്യെ പറഞ്ഞാൽ പോരായിരുന്നോ?&amp;amp;rdquo;  മൂത്ത അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങളെന്നതാ പറയുന്നെ? അവളുടെയും കൂടി അമ്മയല്ല്യോ അകത്തു കെടക്കുന്നെ? അവളൊന്നു കേറി കണ്ടെന്നുവെച്ചു് എന്നാ സംഭവിക്കാൻ പോകുവാ? മൂപ്പീന്നു മരിച്ചപ്പൊ അച്ചൻ പറഞ്ഞതനുസരിച്ചു് അവളു കേറി കണ്ടില്ലേ? എന്നിട്ടെന്നാ പറ്റി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അളിയനു മറുപടിയില്ലായിരുന്നു. ജോസഫ്‌ പറഞ്ഞതു് തികച്ചും ന്യായമാണെന്നും അതിനു് എതിർവാദമില്ലെന്നും വ്യക്തം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനറിയാമല്ലോ എന്റെ പെമ്പ്രന്നോത്തീടെ സ്വഭാവം. ഇനിയിപ്പൊ നമ്മളാരും പറഞ്ഞാൽ കേക്കത്തില്ല. സാറിനെ ഇവിടെല്ലാർക്കും കാര്യമാ. പക്ഷെ സാറു പറഞ്ഞാലും അവളനുസരിക്കത്തില്ല എന്നറിയാവല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മിന്നലിന്റെ ശക്തിയും എണ്ണവും കൂടിവരുന്നു. ഇടിമുഴക്കം കേട്ടു തുടങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനൊരു വഴി പറയട്ടെ. അവളകത്തേക്കു് കേറണ്ട. ശവമെടുത്തോണ്ടു്‌ പോകുമ്പൊ അവൾ വെളിയിൽ നിന്നു കണ്ടോട്ടെ.&amp;amp;rdquo;  മൂത്ത അളിയന്റെ നിർദ്ദേശം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതിനു് അവർക്കിപ്പഴും ജീവനൊണ്ടല്ലോ. ജീവനോടെ ഒന്നു കണ്ടേച്ചു പോകുന്നതിനു് എന്നതാ കൊഴപ്പം?&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനെന്റെ പെമ്പ്രന്നോരെ പറഞ്ഞു് സമ്മതിപ്പിക്കാൻ പറ്റുവോ?&amp;amp;rdquo;  മൂത്ത അളിയൻ ചോദിച്ചു. ജോസഫിനു് ഉത്തരം മുട്ടി. മറ്റേ അളിയൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറേ, ഞങ്ങൾക്കു് ആ കുട്ടിയോടു് യാതൊരു വിരോധവുമില്ല. പക്ഷെ ഈ രോഗം വെറും നിസ്സാരകാര്യമല്ല. സത്യം പറയാമല്ലോ, ഞങ്ങൾക്കു് പേടിയാ. ഡോക്ടറന്മാർ ഇന്നു പറയും കൊഴപ്പമൊന്നുമില്ല, രക്തത്തിൽക്കൂടി മാത്രമെ പകരൂ എന്നൊക്കെ. പക്ഷെ അതു്‌ വിശ്വസിക്കാനൊക്കുമോ? നാളെ അവർ തന്നെ പറയും ഇതു് വേറൊരു രൂപമാണു്, തുമ്മിയാലും പകരുമെന്നു്. ഇതു് ജീവന്റെ പ്രശ്നമാണു് സാറേ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതും നേരാ.&amp;amp;rdquo;  ആദ്യത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ചിന്താമഗ്നനായി. നല്ല തണുത്ത കാറ്റു്. ഇടിയുടെ ശബ്ദം അടുത്തുവരുന്നു. എപ്പോൾ വേണമെങ്കിലും മഴ ഇങ്ങെത്താം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇദ്ദേഹമാരാ, മനസിലായില്ലല്ലോ.&amp;amp;rdquo;  മൂത്ത അളിയൻ. എന്നേപ്പറ്റിയാണു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് രവി. ഞങ്ങടെ കോളജിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു്. ഇവിടെ അടുത്താണു് താമസിക്കുന്നതു്.&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടു്‌. എന്റെ സ്റ്റുഡൻസിൽ ചിലരെ സാറു പഠിപ്പിച്ചിട്ടുണ്ടു്‌. അവർക്കൊക്കെ വലിയ ഇഷ്ടമാ സാറിന്റെ ക്ലാസ്‌. സാറു് മലയാളത്തിൽ കഥകളെഴുതാറുണ്ടല്ലേ? ഞാൻ ചിലതു് വായിച്ചിട്ടുണ്ടു്‌.&amp;amp;rdquo;  രണ്ടാമത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കോളജിലാണോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ല, സ്ക്കൂൾ മാഷാ. പിന്നെ ഒരു കമ്പ്യൂട്ടർ സെന്ററും നടത്തുന്നുണ്ടു്‌. സാറകത്തേക്കു വന്നിരുന്നാട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
സാമാന്യം ശക്തമായ ഒരിടിമിന്നൽ. എല്ലാവരും ഓടി വീടിന്റെ തിണ്ണയിൽ കയറിനിന്നു. മുറ്റത്തു്‌ ഞാനും ജോസഫും മാത്രമായി. ഞാൻ അനിതയെ നോക്കി. ആ കുട്ടി ഇതൊന്നുമറിയുന്നില്ല. യാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇനി എന്തിനെ ഭയപ്പെടണം? പൊളിഞ്ഞ പടിപ്പുരയുടെ പൊളിഞ്ഞ തിണ്ണയിൽ തല കൈകളിൽ താങ്ങി കുനിഞ്ഞിരിക്കുന്നു. ഒപ്പം അനിയും. അവനു മാത്രം അനിതയുടെ രോഗത്തിനെ ഭയമില്ല. സ്നേഹം ആ ഭയത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നു് എന്റെ മനസിൽ എന്തോ സംഭവിച്ചു. അതുവരെ ഉണ്ടായിരുന്ന പരിഭ്രമം ഇല്ലാതായി. ആകപ്പാടെ ഒരു ശാന്തത. ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു തോന്നൽ. എന്താണു് ചെയ്യേണ്ടതെന്നും സംശയമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല മഴ വരുന്നു. ഇനിയിപ്പൊ അച്ചനെ എങ്ങനെ വിളിച്ചോണ്ടുവരും? ഇവർ നേരത്തെ എത്തുമെന്നാ ഞാൻ വിചാരിച്ചെ. ഇത്രയും വൈകിയതെന്താണോ എന്തോ. ഇവളുമാർ വരുന്നതിനു മുൻപു് അനിതയിങ്ങു് എത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഒണ്ടാവത്തില്ലായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറയുന്നതു്‌ കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു മിനിറ്റ്‌.&amp;amp;rdquo;  ഞാൻ പറഞ്ഞു. എന്നിട്ടു് അനിതയുടെ നേരെ നടന്നു. അവളുടെ മുന്നിൽ നിന്നുകൊണ്ടു്‌ ഞാൻ പറഞ്ഞു: &amp;amp;ldquo;എണീക്കൂ കുട്ടീ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവൾ മുഖമുയർത്തി എന്നെ നോക്കി. &amp;amp;ldquo;എണീക്കൂ.&amp;amp;rdquo;  ഞാൻ വീണ്ടും പറഞ്ഞു. ഒരു പാവയേപ്പോലെ അവൾ അനുസരിച്ചു. ഞാനവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു, &amp;amp;ldquo;വരൂ.&amp;amp;rdquo;  എന്നിട്ടു് നേരെ അവരുടെ വീട്ടിലേക്കു് നടന്നു. വാതിൽക്കൽ ചേച്ചിയുണ്ടായിരുന്നു, ഞങ്ങളുടെ വഴി തടഞ്ഞുകൊണ്ടു്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരങ്ങനെ എന്തോ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരുടെ മുഖത്തു്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടാണു് ഞാനതു് പറഞ്ഞതു്. എനിക്കെങ്ങനെ അതിനുള്ള ധൈര്യം കിട്ടി എന്നറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടു് അത്ര പന്തിയല്ല എന്നവർക്കു് തോന്നിയിരിക്കണം. അവർ മാറി നിന്നു. ഞങ്ങൾ അകത്തു കടന്നു.&lt;br /&gt;
&lt;br /&gt;
അമ്മയെ ഈ നിലയിൽ കാണുമെന്നു് അനിത ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പകച്ചുപോയി. പിന്നെ മുട്ടുകുത്തി കട്ടിലിനരികിലിരുന്നു് ഉച്ചത്തിൽ നിലവിളിച്ചു. ആ അമ്മയുടെ കൈകൾ അനങ്ങിയോ? പുരപ്പുറത്തു്‌ വലിയ മഴത്തുള്ളികൾ വീഴുന്ന ശബ്ദം. ശക്തമായ ഒരു മിന്നൽപ്പിണർ അവിടെയെല്ലാം ഒരു നിമിഷത്തേക്കു് പ്രകാശം പരത്തി. അമ്മയുടെ കണ്ണുകളിൽ നിന്നു വലിയ കണ്ണുനീർത്തുള്ളികൾ ഒഴുകി കുഴിഞ്ഞ കവിളിലൂടെ പായിലേക്കു് വീണു. വലത്തേ കൈ ഉയർന്നു മകളുടെ ശിരസിലേക്കു് പതിച്ചു. അനിതയുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞുവന്നു.&lt;br /&gt;
&lt;br /&gt;
അമ്മയുടെ ശ്വാസത്തിന്റെ വേഗത വർദ്ധിച്ചു. പിന്നെ കുറഞ്ഞു. ഒടുവിൽ നിലച്ചു. ഞാൻ കുനിഞ്ഞു് അനിതയുടെ തോളത്തു്‌ കൈകൾ വെച്ചുകൊണ്ടു്‌ പറഞ്ഞു, &amp;amp;ldquo;കുട്ടീ, എല്ലാം തീർന്നു.&amp;amp;rdquo;  അവൾ ഒരു നിമിഷമെടുത്തു അതിന്റെ അർത്ഥം മനസിലാവാൻ. അപ്പോൾ നിലവിളി വീണ്ടും ഉച്ചത്തിലായി.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ജോസഫ്‌ എന്റെയടുത്തുണ്ടു്‌. ചിലർ പുറത്തേയ്ക്കുള്ള കതകിനു വെളിയിൽ അകത്തേക്കു് നോക്കിക്കൊണ്ടു നിൽക്കുന്നു. അകത്തേയ്ക്കുള്ള കതകിനു സമീപം വൈകിട്ടു കണ്ട ഉമ്മ. അവരുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായി ഒഴുകുന്നതു്‌ ആ അരണ്ട വെളിച്ചത്തിലും കാണാം. അനിതയും ഉമ്മയും മാത്രമാണു് അവിടെ നിന്നു കരയുന്നതു്. ബാക്കിയുള്ളവർ എന്തോ കാഴ്ച കാണാൻ വന്നവരേപ്പോലെ ഉദ്വേഗത്തോടെ നോക്കി നിൽക്കുന്നു.&lt;br /&gt;
&lt;br /&gt;
ഞാൻ അനിതയുടെ തോളിൽ കൈ വെച്ചുകൊണ്ടു്‌ മെല്ലെ പറഞ്ഞു, &amp;amp;ldquo;എണീക്കൂ കുട്ടീ, നമുക്കു പോകാം.&amp;amp;rdquo;  എനിക്കു് സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നി. അപ്പോഴാണു് ഞാനും കരയുകയാണെന്നു മനസിലായതു്.&lt;br /&gt;
&lt;br /&gt;
പല പ്രാവശ്യം വിളിച്ചിട്ടാണു് അനിത എഴുന്നേറ്റതു്. ഞാനവളുടെ കൈ പിടിച്ചുകൊണ്ടു്‌ പുറത്തേക്കിറങ്ങി. അനി തിണ്ണയിൽ മുഖം മടിയിലമർത്തി ഇരിക്കുകയാണു്. അവനു് ആകെയുണ്ടായിരുന്ന അമ്മ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്നു് ജോസഫ്‌ ചോദിച്ചു, &amp;amp;ldquo;രവി ഇവളെയുംകൊണ്ടു്‌ എങ്ങോട്ടാ പോകുന്നെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വീട്ടിലേക്കു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
മഴ തിമിർത്തു പെയ്യുന്നു. ഞാൻ അനിതയുടെ കൈ പിടിച്ചുകൊണ്ടു്‌ മഴയിലൂടെ നടന്നു. ആരും പുറകെ വന്നില്ല. അനിത ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19067</id>
		<title>SasiYatra-01</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19067"/>
		<updated>2020-02-13T08:43:35Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:കണ്ണുനീർത്തുള്ളി}}&lt;br /&gt;
ഞാൻ കൊളിൻ വിൽസന്റെ ഔട്സൈഡർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാമത്തെ വായന. പത്തു വർഷമായിട്ടുണ്ടാകും ആദ്യം വായിച്ചിട്ടു്. പുസ്തകം പഴഞ്ചനായിരിക്കാം. പക്ഷെ എന്തുകൊണ്ടോ അതെന്നെ വളരെ ആകർഷിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, അനിയുടെ അമ്മച്ചിക്കു് വളരെ സീരിയസ്സാ. നമക്കൊന്നു പോയി നോക്കിയേച്ചും വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തലയുയർത്തി നോക്കിയപ്പോൾ ജോസഫ്‌ ജനാലയ്ക്കു് സമീപം നിൽക്കുന്നു. ഞങ്ങൾ സമപ്രായക്കാരാണു്. അയാളെന്നെ &amp;amp;ldquo;എടാ&amp;amp;rdquo;  എന്നാണു് വിളിക്കാറു്. എന്തുകൊണ്ടോ ഞാനാരെയും എടാ എന്നോ എടീ എന്നോ വിളിക്കാറില്ല. ഒരു ശീലം എന്നു മാത്രം. എന്നുവെച്ചു് ജോസഫ്‌ എന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്കൊരു പരിഭവവും തോന്നിയിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ബാ, വന്നിരി. ഞാനൊന്നു വേഷം മാറട്ടെ. അമ്മയോടും പറയണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിവിടെ നിക്കാം. നീയെളുപ്പം വേഷം മാറിയേച്ചു വാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വേഗം ലുങ്കി മാറ്റി മുണ്ടുടുത്തു് ഒരു ഷർട്ടുമിട്ടു് അമ്മയോടു പറഞ്ഞിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മിണ്ടാതെ നടന്നു.&lt;br /&gt;
&lt;br /&gt;
ഞാനും അമ്മയും ഇങ്ങോട്ടു താമസം മാറ്റിയിട്ടു് അധികം കാലമായിട്ടില്ല. ജോസഫാണു് അതിനു സഹായിച്ചതു്. പഴയതെങ്കിലും നല്ല വീടു്. ഏതാനും കസേരകളും രണ്ടു കട്ടിലും ഉൾപ്പെടെ കുറച്ചു ഫർണിച്ചറും വീടിനോടൊപ്പം കിട്ടി. പതിനഞ്ചു സെന്റോളം സ്ഥലം. നിറച്ചു  മരങ്ങൾ. വേനൽക്കാലത്തു ചൂടേ അറിയില്ല. ഉടമസ്ഥർ ചെന്നൈയിൽ. ജോസഫാണു് വീടു വാടകയ്ക്കു കൊടുക്കുന്നതും കാര്യങ്ങളെല്ലാം നോക്കുന്നതും. ആളൊരു പരോപകാരിയും പൊതുപ്രവർത്തകനുമാണു്. സ്നേഹമുള്ള വിശ്വസിക്കാവുന്ന മനുഷ്യൻ. ഞങ്ങളൊരുമിച്ചാണു് സ്ഥലത്തെ കോളജിൽ പ്രവൃത്തിയെടുക്കുന്നതു്. കക്ഷിയുടെ ക്ലാസിനേപ്പറ്റി അധികമൊന്നും പറയാനില്ല. ചരിത്രമാണു പഠിപ്പിക്കുന്നതു്. ഭൂരിപക്ഷം കുട്ടികൾക്കും ചരിത്രത്തിൽ വലിയ താൽപര്യമൊന്നുമില്ല. എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ അതു്‌ ഇഷ്ടന്റെ ക്ലാസുകഴിയുമ്പോൾ ഇല്ലാതാകും. പക്ഷെ എല്ലാവർക്കും ഇഷ്ടനെ ഇഷ്ടമാണു്. എന്തു പ്രശ്നമുണ്ടെങ്കിലും ജോസഫിനോടു പറഞ്ഞാൽ മതി. പരിഹാരം ഉണ്ടായിരിക്കും. വെളിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ താമസം മുതൽ കോളജിലെ ഫങ്ഷനുകളുടെ നടത്തിപ്പു വരെ ജോസഫിനാണു്. എല്ലാ പ്രശ്നങ്ങളും നിസ്സാരമാണു്. അതുകൊണ്ടു തന്നെ ഇഷ്ടൻ ആരോടു് എന്താവശ്യപ്പെട്ടാലും അവർക്കു് കഴിയുമെങ്കിൽ അതു്‌ നടത്തിക്കൊടുക്കും. കക്ഷിയുടെ വീടിനു സമീപത്തേയ്ക്കു് താമസം മാറ്റിയപ്പോൾ എനിക്കും അമ്മയ്ക്കും ഭയമുണ്ടായിരുന്നു എന്നെയും പൊതുപ്രവർത്തനത്തിലേക്കു് വലിച്ചിഴയ്ക്കും എന്നു്. പക്ഷെ അയാൾ ഒരിക്കലും എന്നെ ശല്യം ചെയ്തിട്ടില്ല. ഞാൻ പൊതുവെ ഒരു ഇൻട്രോവേർട്ടാണു്. ഇംഗ്ലീഷാണു് പഠിച്ചതെങ്കിലും ഇംഗ്ലീഷിലെയും മലയാളത്തിലെയും സാഹിത്യ കൃതികൾ വായിച്ചു വീട്ടിലിരിക്കാനാണിഷ്ടം. പക്ഷെ ഇപ്പോൾ ജോസഫ്‌ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണമുണ്ടു്‌.&lt;br /&gt;
&lt;br /&gt;
ഞാൻ ഇവിടെ കോളജിൽ ജോലിക്കു് ചേർന്നിട്ടു് അധികനാൾ കഴിഞ്ഞിട്ടില്ല. ഒരു ദിവസം ഞങ്ങളുടെ പ്യൂൺ എന്റെയടുത്തുവന്നു പത്തു രൂപ കടം ചോദിച്ചു. എന്തിനാണെന്നു പോലും ചോദിക്കാതെ ഞാൻ കൊടുക്കുകയും ചെയ്തു. അടുത്ത മാസം ശമ്പളം കിട്ടിയയുടൻ അയാൾ പണം മടക്കിത്തരാൻ വന്നു. ഞാനതു സ്വീകരിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാർ ഇതു് മേടിക്കണം. എനിക്കിനിയും ആവശ്യം വരുമ്പോൾ ചോദിക്കണ്ടതാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു സാരമില്ല. ചോദിക്കണ്ട എന്നു ഞാൻ പറഞ്ഞില്ലല്ലോ. അന്നുച്ചയ്ക്കു് ഊണു കഴിക്കാനല്ലേ കടം മേടിച്ചതു്. ഞാൻ ഊണു മേടിച്ചു തന്നു എന്നു വിചാരിച്ചാൽ മതി.&amp;amp;rdquo;  അയാൾ കടം മേടിച്ചുകൊണ്ടു്‌ നേരെ കോളജ്‌ കാന്റീനിലേക്കു പോകുന്നതു്‌ ഞാൻ കണ്ടിരുന്നു.&lt;br /&gt;
&lt;br /&gt;
അനി അൽപനേരം മടിച്ചു നിന്നു. എന്നിട്ടു് ഒന്നും മിണ്ടാതെ പോയി. ഇയാൾ പതിവായി കടം മേടിക്കുന്നയാളാണു്, ഇങ്ങനെ പണം കൊടുത്തു പഠിപ്പിക്കരുതു് എന്നൊക്കെ എന്റെ സഹപ്രവർത്തകർ പറഞ്ഞു. അയാൾ പണം മടക്കി തന്നപ്പോൾ മേടിക്കാത്തതുകൊണ്ടു്‌ ഇനി അയാൾ ചോദിക്കില്ല എന്നൊരു ന്യായം ഞാൻ കണ്ടുപിടിച്ചു. സാറനുഭവിച്ചേ പഠിക്കൂ എന്നായിരുന്നു അവരുടെ മറുപടി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെ ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്തു്‌ അനി വീണ്ടും വന്നു. &amp;amp;ldquo;സാറെന്നോടു് ക്ഷമിക്കണം. എനിക്കൊരു ഇരുപതു രൂപ വേണം. അടുത്ത മാസം മടക്കിത്തന്നോളാം.&amp;amp;rdquo;  എന്നായിരുന്നു അനിയുടെ ഭാഷണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അനീ, ഊണിനു വില കൂടിയോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല സാർ, ഇതു് അമ്മയ്ക്കു് മരുന്നു മേടിക്കാനാണു്.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തു പറ്റി അമ്മയ്ക്ക്‌?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പ്രായമായതിന്റെ പ്രശ്നങ്ങളാണു സാർ. വാതത്തിന്റെയും ഒക്കെ പ്രശ്നമാ. കഷായം മേടിക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അടുത്ത മാസവും അയാൾ പണം മടക്കിത്തരാൻ വന്നപ്പോൾ ഞാൻ മേടിച്ചില്ല. എനിക്കയാളോടു് അൽപം സഹതാപം തോന്നിയിരുന്നു. പിന്നെ എനിക്കാണെങ്കിൽ എന്റെ ശമ്പളം തന്നെ മിച്ചമാണു്. വലിയ ചെലവുകളൊന്നുമില്ല. കുടുംബസ്വത്തിൽ നിന്നു കഴിഞ്ഞുകൂടാനുള്ള വകയൊക്കെ കിട്ടും. പിന്നെ ഞാനെന്തിനു് ഈ പത്തോ ഇരുപതോ രൂപ ഇയാളോടു് തിരികെ മേടിക്കണം? നിശ്ചയമായും അയാൾക്കു് സ്വന്തം വരുമാനം കൊണ്ടു്‌ കാര്യങ്ങളെല്ലാം നടത്താൻ പറ്റുന്നില്ല. അങ്ങനെ എല്ലാ മാസവും പത്തോ ഇരുപതോ അൻപതോ രൂപ അനി മേടിക്കുന്നതു പതിവായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് പുതിയ വീട്ടിലേക്കു് ഞാനും അമ്മയും താമസം മാറ്റിയതു്. എല്ലാം ജോസഫാണു് ചെയ്തു തന്നതു്. അയാൾ പറഞ്ഞതനുസരിച്ചു് രണ്ടു പേർ വന്നു സാധനങ്ങളെല്ലാം ഭദ്രമായി വണ്ടിയിൽ കയറ്റി പുതിയ വീട്ടിൽ കൊണ്ടുവന്നു് ഓരോന്നും വേണ്ട സ്ഥലങ്ങളിൽ വച്ചു തന്നു. ഞങ്ങൾക്കു് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നു മാത്രമല്ല വളരെ ന്യായമായ കൂലി മാത്രമെ അവർ ചോദിച്ചതുമുള്ളു. പുതിയ സ്ഥലത്തേക്കു താമസം മാറ്റിയതാണെങ്കിലും അമ്മയ്ക്കു് അന്നുതന്നെ അടുക്കളയിൽ പാചകം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതു തന്നെ പണിക്കാരുടെ സഹകരണത്തിന്റെ ലക്ഷണമാണു്.&lt;br /&gt;
&lt;br /&gt;
ഏതാണ്ടു് ഒമ്പതു മണി ആയപ്പോൾ അത്താഴം കഴിച്ചു മുറ്റത്തു് ഉലാത്തുകയായിരുന്നു ഞാൻ. അപ്പോൾ മുൻപിലത്തെ വഴിയിലൂടെ ആരോ ഉറക്കെ എന്തോ പറഞ്ഞുകൊണ്ടു വരുന്നതു കേട്ടു. മദ്യപിച്ചു് പറയുന്നതു വ്യക്തമല്ലാത്ത നിലയായിരുന്നെങ്കിലും ആരെയൊക്കെയോ ചീത്ത പറയുകയാണെന്നു തോന്നി. ആ പ്രദേശത്തുള്ളവരെ തീരെ പരിചയമില്ലാതിരുന്നതു കൊണ്ടു് ഞാൻ പോയി നോക്കിയില്ല. പക്ഷെ ഇതു് അടുത്ത ദിവസങ്ങളിലും തുടർന്നു. ഒരു ദിവസം, ചെറുതായി നിലാവു കണ്ടു തുടങ്ങിയപ്പോൾ ഒരാൾ വഴിയുടെ &amp;amp;ldquo;വീതി അളന്നുകൊണ്ടു്&amp;amp;rdquo;  കടന്നു പോകുന്നതുകണ്ടു. പിന്നീടു് നല്ല നിലാവുള്ള ഒരു ദിവസം ഇതാരാണെന്നു പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ശബ്ദം ദൂരെ നിന്നു കേട്ടപ്പോഴേ ഞാൻ ഗേറ്റിന്റെ അടുത്തു പോയി നിഴലത്തു നിന്നു. അയാൾ നടന്നടുത്തപ്പോൾ രൂപം പരിചിതമാണെന്നു തോന്നി. വീതി കുറഞ്ഞ വഴി ആയതിനാലും മരങ്ങൾക്കിടയിലൂടെ ചിതറി വരുന്ന നിലാവു മാത്രമായിരുന്നു വെളിച്ചം പകർന്നതു് എന്നതുകൊണ്ടും അടുത്തെത്തിയ ശേഷമാണു് ആളെ തിരിച്ചറിഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനീ!&amp;amp;rdquo;  ഞാൻ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാൾ പെട്ടെന്നവിടെ നിന്നു് എന്നെ സൂക്ഷിച്ചു നോക്കി.&amp;amp;ldquo;അയ്യോ സാറോ!&amp;amp;rdquo;   എന്നല്ലാതൊരു ശബ്ദവും പിന്നെ അയാളുടെ വായിൽ നിന്നു വന്നില്ല. മദ്യത്തിന്റെ കെട്ടു് പകുതിയും വിട്ടതുപോലെ. അയാൾ കുറേക്കൂടി ഉറച്ച കാൽവയ്പോടെയെങ്കിലും ആടിയാടിത്തന്നെ മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
അടുത്ത ദിവസം അനി കോളജിൽ വന്നില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അനിയവിടെ നിൽക്കുന്നു, അമ്മയോടു സംസാരിച്ചുകൊണ്ടു്‌. ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അമ്മ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, ദേ ഇവൻ ഒരു നേന്ത്രക്കുല കൊണ്ടുവന്നു വെച്ചിരിക്കുന്നു. വേണ്ടെന്നു പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. നിന്റെ കോളജിലെ പ്യൂണാണെന്നു പറഞ്ഞു. നീ ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനിയെ ശകാരിക്കാൻ ഉദ്ദേശിച്ച എനിക്കു് പെട്ടെന്നു് എന്തു പറയണം എന്നറിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് ഞങ്ങടെ പറമ്പിൽ കൊലച്ചതാ സാറേ. സാറൊന്നും പറയണ്ട. എടുത്തു വെച്ചാട്ടെ. വറക്കാനും പഴുപ്പിക്കാനും എല്ലാത്തിനും നല്ലതാ. നാടനാ. ഒരു രാസവളോം ഇടാത്തതാ. നല്ല സ്വാദൊള്ളതാ സാറേ. സാറെന്നെ വഴക്കു പറയും എന്നെനിക്കറിയാം. അതു ഞാൻ കേട്ടോളാം. ഇപ്പൊ ഞാൻ പോട്ടേ സാറേ. അമ്മയ്ക്കു് കഷായം കൊടുക്കാൻ സമയമായി.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തു പറയണമെന്നു് ആലോചിക്കുമ്പോഴേക്കു് അനി അപ്രത്യക്ഷനായി. &amp;amp;ldquo;പാവം ചെറുക്കൻ.&amp;amp;rdquo;  അമ്മ പറയുന്നതു കേട്ടു. &amp;amp;ldquo;നിനക്കറിയുവോ, അവന്റെ അമ്മ തീരെ സുഖമില്ലാതെ കെടക്കുവാ. അവൻ മാത്രമേയുള്ളൂ കൂടെ. രണ്ടു പെങ്ങമ്മാരുള്ളതിനെ കെട്ടിച്ചു വിട്ടു. അവരാരും തിരിഞ്ഞുനോക്കുന്നില്ല. ഇവിടെ വന്നാത്തന്നെ ഒള്ളതു വല്ലതും കൈക്കലാക്കാനാണത്രെ അവരുടെ ശ്രമം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയാൾ വല്ലതും പറയുന്നതൊക്കെ അമ്മയങ്ങു വിശ്വസിച്ചോ? അതിലെത്ര നേരാണോ എന്തോ. അയാളൊരു പാവമായിട്ടാ ആദ്യമൊക്കെ എനിക്കും തോന്നിയെ. പക്ഷെ ഇന്നലെയാ ഞാൻ കണ്ടുപിടിച്ചെ അയാളാ ഇതിലേ രാത്രീൽ കള്ളും കുടിച്ചു് ചീത്തേം വിളിച്ചോണ്ടു പോകുന്നതെന്നു്. അതുകൊണ്ടായിരിക്കും അയാളിന്നു് കോളജിൽ വരാഞ്ഞതും വാഴക്കൊല കൊണ്ടുവന്നു തന്നതുമൊക്കെ. ചെലപ്പൊ കള്ളം പറഞ്ഞതായിരിക്കും, അമ്മേടെ സിമ്പതി കിട്ടാൻ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തോ, എനിക്കങ്ങനെ തോന്നുന്നില്ലെടാ. അവൻ കള്ളുകുടിക്കുന്നുണ്ടായിരിക്കും, പക്ഷെ ആളു പാവമാ. അവനെ എന്തോ ഒത്തിരി വെഷമിപ്പിക്കുന്നുണ്ടു്‌. ങാ, അതു പോട്ടെ. നീ വന്നു കാപ്പി കുടിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞു് അമ്മ അകത്തേക്കു് കയറിപ്പോയി. അമ്മയ്ക്കു് ആളുകളെ വിലയിരുത്തുന്നതിൽ സവിശേഷ കഴിവാണു്. ആദ്യമായി കാണുന്നവരേപ്പോലും അമ്മ വിലയിരുത്തുന്നതു്‌ വളരെ ശരിയായിട്ടാണെന്നു പലപ്പോഴും അനുഭവം തെളിയിച്ചിട്ടുണ്ടു്‌. അതുകൊണ്ടു്‌ ഞാൻ പിന്നെയൊന്നും പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
അന്നും രാത്രിയിൽ അനിയുടെ ചീത്തവിളി ദൂരെ കേട്ടു. പക്ഷെ എന്റെ താമസസ്ഥലത്തിനു വളരെ മുമ്പുതന്നെ അയാൾ നിശ്ശബ്ദനായി. ഇതൊഴിച്ചാൽ അനിയുടെ പതിവു കാര്യങ്ങളിൽ മറ്റൊരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.&lt;br /&gt;
&lt;br /&gt;
എനിക്കു് ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമാണു്. വെണ്ട, ചീര, പാവൽ തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും ഞാൻ പറമ്പിൽ നടാറുണ്ടു്‌. അതിൽനിന്നുള്ള ഫലങ്ങൾ ഉപയോഗിക്കാൻ വേണ്ടിയല്ല. ഒരു സന്തോഷം എന്നുമാത്രം. ചെടികൾ വളർന്നുവരുന്നതു കാണുന്നതിലും അവയെ പരിരക്ഷിക്കുന്നതിലും തന്നെ എനിക്കു് വലിയ സന്തോഷം കണ്ടെത്താനായി. പല ദിവസങ്ങളിലും വൈകുന്നേരത്തും അവധിദിവസങ്ങളിൽ കാലത്തും മറ്റും ഞാൻ പറമ്പിൽ പണിയെടുക്കാറുണ്ടു്‌. അങ്ങനെ ഒരു ഞായറാഴ്ച കാലത്തു് ചീരയുടെ തൈകൾ പറിച്ചുനടാൻ തടമെടുക്കുമ്പോഴാണു് അനിയെ പിന്നീടു് കാണുന്നതു്‌. വാഴക്കുല കൊണ്ടുവന്നതിനു ശേഷം മൂന്നാഴ്ചയോളം കഴിഞ്ഞിരിക്കും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോര സാറേ. മണ്ണു നല്ലോണ്ണം എളകണം. എന്നിട്ടു കൊറച്ചു് ചാണകപ്പൊടീം ചാരോമൊക്കെ ചേർത്തുവെച്ചാ നല്ലോണ്ണം വളരും.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് പ്രത്യക്ഷപ്പെട്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ വന്നോ പിന്നേം. എവിടെയായിരുന്നു കൊറച്ചു നാളായിട്ടു്? ഇപ്പൊ കടമൊന്നും വേണ്ടേ? അതോ കള്ളുകുടിക്കാൻ വേറെ വരുമാനം വല്ലതും കിട്ടിയോ?&amp;amp;rdquo;  എന്തുകൊണ്ടോ എന്റെ ദേഷ്യമൊക്ക കുറേ പോയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെവടെ പോകാനാ സാറേ. സാറിപ്പൊ ആ മമ്മട്ടിയിങ്ങു താ. ഞാൻ ശരിയാക്കിത്തരാം.&amp;amp;rdquo;  എന്റെ ചോദ്യങ്ങൾ കേട്ടില്ല എന്ന മട്ടിലായിരുന്നു കക്ഷിയുടെ മറുപടി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ട. ഇതെനിക്കു തന്നെ ചെയ്യണം. എന്തു നടാനാന്നാ അനിയുടെ വിചാരം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ ചീരത്തൈകൾ പറിച്ചു നടാനല്ലേ? ഞാൻ കണ്ടു ചട്ടിയിൽ പൊടിച്ചു നിക്കുന്നതു്‌. രണ്ടുമൂന്നു ദിവസം മുമ്പേ പറിച്ചു നടാമായിരുന്നു. സാറു വെട്ടീട്ടു മണ്ണിൽ വെട്ടേശുന്നില്ല. ഇതൊക്കെ ഞങ്ങളേപ്പോലൊള്ളവർക്കു് പറഞ്ഞിരിക്കുന്ന പണിയാ. ഞാൻ ചെയ്തു തരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ചെയ്താലും പറ്റുമോന്നു നോക്കട്ടെ. ദാ കണ്ടോ, ആ വെണ്ടേം പാവലും മൊളകുമൊക്കെ ഞാൻ തന്നെ വെച്ചതാ.&amp;amp;rdquo;  ഞാൻ അഭിമാനത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്റെ വീട്ടി വന്നു നോക്കു് എങ്ങനെയാ നിക്കുന്നേന്നു്. എന്നിട്ടു പറഞ്ഞോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാഹാ നീയോ. ഞാനോർത്തു ആരാന്നു്.&amp;amp;rdquo; അതു് അമ്മയായിരുന്നു. പതിവായി കാണുന്ന ഒരാളിനോടെന്നപോലെയായിരുന്നു അമ്മയുടെ സംസാരം. അമ്മയങ്ങനെയാണു്. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരടുത്ത സുഹൃത്തിനെയോ മക്കളെയോ പോലെയാണു് അമ്മയുടെ പെരുമാറ്റം. &amp;amp;ldquo;നീയിങ്ങു വന്നേ. എടാ നീയും കൈയും കാലും കഴുകീട്ടു വന്നിട്ടു് ആഹാരം കഴിക്കു്. പിന്നെയാവാം കെളക്കലും പിടിക്കലുമൊക്കെ.&amp;amp;rdquo;  അവസാനത്തെ ഭാഗം എന്നോടായിരുന്നു. അമ്മയ്ക്കറിയാം ഞാനീ പണിയിൽ മുഴുകിപ്പോയ്ക്കഴിഞ്ഞാൽ പിന്നെ ഉച്ചയാവും വിശപ്പറിയാൻ എന്നു്. അനി വന്നതുമൂലം ഉണ്ടായ ഡിസ്ട്രാക്‌ഷനും അമ്മയുടെ വിളിയും കൂടിയായപ്പോൾ ഞാൻ തൽക്കാലം പണി നിർത്താൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ഞാൻ കൈയും കാലും കഴുകി അകത്തേയ്ക്കു് ചെന്നപ്പോൾ അമ്മ മേശപ്പുറത്തേക്കു് ആഹാരം കൊണ്ടുവരികയായിരുന്നു. ഞാൻ മേശക്കരികിൽ ഇരുന്നിട്ടു് അമ്മയോടു ചോദിച്ചു അനി എവിടെ എന്നു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാധനങ്ങൾ പായ്ക്കു് ചെയ്തു കൊണ്ടുവന്ന കാഡ്ബോഡ്‌ പെട്ടികളൊക്കെ അവിടെ കെടക്കുവാ. എല്ലാമൊന്നു വൃത്തിയാക്കാൻ പറഞ്ഞു. നിന്നോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. എത്ര നാളായി അവിടെത്തന്നെ കെടക്കുന്നു.&amp;amp;rdquo;  അമ്മയ്ക്കു് മറ്റൊരു മകനെ കിട്ടിയതുപോലെയായിരുന്നു. എന്നിട്ടു് &amp;amp;ldquo;എടാ അനീ, ഇങ്ങു വാ.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു്‌ അടുക്കള ഭാഗത്തേയ്ക്കു് പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മച്ചീ?&amp;amp;rdquo;  എന്നു ചോദിച്ചുകൊണ്ടു്‌ അനി അടുക്കളയിലെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാ, നീയും വന്നു വല്ലോം കഴിക്കു്. എന്നിട്ടു മതി ബാക്കി പണി.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ അമ്മച്ചീ, എനിക്കൊന്നും വേണ്ട. ഞാൻ കഴിച്ചിട്ടാ വന്നെ.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ നിന്നോടു് ചോദിച്ചില്ലല്ലോ. വന്നു വല്ലതും കഴിക്കു ചെറുക്കാ. പട്ടിണി കെടന്നു് പണിയെടുത്തിട്ടു് ഒരു കാര്യോമില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനി ഒന്നും പറഞ്ഞില്ല. അമ്മ അനിയേയും കൂട്ടി ഡൈനിങ്ങു് റൂമിലേക്കു് വന്നു. അനിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. അയാൾ എന്റെ മുഖത്തേക്കു് നോക്കുന്നതേയില്ല. അയാൾ യഥാർത്ഥത്തിൽ ഒന്നും കഴിച്ചിട്ടില്ല എന്നും അമ്മ അതു്‌ കണ്ടുപിടിച്ചതിലുള്ള അത്ഭുതവും എന്റെ മുന്നിൽ അതു സമ്മതിക്കേണ്ടി വന്നതിലുള്ള ചമ്മലും അയാളുടെ മനസിൽ സംഘർഷം സൃഷ്ടിക്കുന്നു എന്നും മുഖം കണ്ടപ്പോൾ എനിക്കു തോന്നി.&lt;br /&gt;
&lt;br /&gt;
അമ്മ എനിക്കരികിലായി അനിക്കും ഇഡ്ഡലി വിളമ്പി. അനി ആ പ്ലേറ്റുമെടുത്തുകൊണ്ടു്‌  വീടിന്റെ പുറകിലേക്കു് പോകാനൊരുങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയതെടുത്തോണ്ടു്‌ എങ്ങോട്ടു പോകുവാ? അവിടെയിരുന്നു കഴിക്കു്.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറിനോടൊപ്പമിരുന്നു ഞാനെങ്ങനെ കഴിക്കും? അതു വേണ്ട. ഞാനപ്പുറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo;  അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കടിക്കുന്ന ജന്തുവൊന്നുമല്ല കേട്ടോ. ഒരു പാവം മനുഷ്യനാ.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെയല്ല സാർ, ഞങ്ങളങ്ങനെയൊന്നും ശീലിച്ചിട്ടില്ല. ഞാനപ്പറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇരിയെടാ അവടെ.&amp;amp;rdquo;  അതു് അമ്മയുടെ വക. &amp;amp;ldquo;ഞാനൊന്നു നോക്കട്ടെ എന്തു സംഭവിക്കുമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അനി നിശ്ശബ്ദനായി അടുത്തുള്ള കസേരയിലിരുന്നു് ഇഡ്ഢലി തിന്നു. അമ്മ അനിയേക്കൊണ്ടു്‌ ആറോ ഏഴോ എണ്ണം തീറ്റിച്ചു. അനി മുഖമുയർത്തി നോക്കിയതുപോലുമില്ല. അനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നതു്‌ ചമ്മന്തിയുടെ എരിവു കാരണമായിരുന്നു എന്നെനിക്കു തോന്നിയില്ല. അമ്മ പറഞ്ഞതുപോലെ ആളൊരു സാധുവാണെന്നു തോന്നി.&lt;br /&gt;
&lt;br /&gt;
ഈ സംഭവത്തോടെ അനി അമ്മയുടെ ഒരാരാധകനായി മാറി. അവരുടെ പറമ്പിൽ നിന്നു് കപ്പ, ചേന, ചീര, കായ്‌ എന്നിങ്ങനെ പലതും അമ്മയുടെ അടുക്കളയിലെത്തി. സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക തുടങ്ങി ഞാൻ ചെയ്തിരുന്ന പല ജോലികളും അനി ഏറ്റെടുത്തു. എനിക്കു കോളജിലെ ലൈബ്രറിയിലും നാട്ടിലെ വായനശാലയിലും ഒക്കെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടി. അമ്മ അനിക്കു് പണവും കൊടുക്കുമായിരുന്നു എന്നു തോന്നുന്നു. പക്ഷെ രാത്രിയിലുള്ള കുടിയും ചീത്തവിളിയും മാത്രം മാറിയില്ല. ഞങ്ങളുടെ വീടെത്തുന്നതിനു വളരെ മുൻപുതന്നെ ശബ്ദം നിലയ്ക്കും എന്നുമാത്രം.&lt;br /&gt;
&lt;br /&gt;
അങ്ങനെയുള്ള അനിയുടെ അമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞാൽ എനിക്കു പോകാതിരിക്കാൻ കഴിയുമോ?&lt;br /&gt;
&lt;br /&gt;
ഞാനാദ്യമായാണു് അനിയുടെ വീട്ടിൽ പോകുന്നതു്. അനി വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും അമ്മയ്ക്കൊരു മകനേപ്പോലെ ആയിത്തീരുകയും ചെയ്തിരുന്നു എങ്കിലും ഞാനൊരിക്കലും അവിടെ പോയില്ല. അനി വിളിച്ചുമില്ല. അനിയെ ഞാനറിയുന്ന കാലം തൊട്ടു് അയാളുടെ അമ്മ സുഖമില്ലാതെ കിടപ്പാണു്. രോഗസ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാകാതിരുന്നതിനാൽ പോയി കാണാൻ ഇതുവരെ വിശേഷിച്ചൊരു കാരണമുണ്ടായില്ല. സാധാരണഗതിയിൽ അമ്മ പറയുന്നതാണു്, &amp;amp;lsquo;എടാ, നീയവിടം വരെ ഒന്നു പോയി നോക്കീട്ടു വാ&amp;amp;rsquo; എന്നു്. അതും ഉണ്ടായില്ല. ഇന്നുതന്നെ ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. &amp;amp;ldquo;ദൈവമേ, അവരെ കഷ്ടപ്പെടുത്തരുതേ&amp;amp;rdquo; എന്നൊരു മനോഗതം മാത്രം.&lt;br /&gt;
&lt;br /&gt;
നേരം സന്ധ്യയോടടുക്കുന്നതേയുള്ളൂ. രാത്രിയിൽ അനി മദ്യപിച്ചുകൊണ്ടു പോകുന്ന ദിശയിൽ ഞാൻ ആദ്യമായി നടന്നപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. വാസ്തവത്തിൽ ജോസഫ്‌ വന്നു വിളിച്ചപ്പോൾതന്നെ മനസ്സിൽ ഉദിച്ചതാണു്. ഓരോ നിമിഷം കഴിയുംതോറും അതു്‌ ശക്തിയാർജ്ജിച്ചുവന്നു. എന്തുണ്ടാകാം എന്നാലോചിച്ചിട്ടു് പരിഭ്രമിക്കാൻ ഒരു കാര്യവും കണ്ടില്ല. പക്ഷെ ആ പരിഭ്രമം മനസിൽനിന്നു മാറ്റാനും കഴിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
ഞാൻ താമസിക്കുന്ന വീട്ടിൽനിന്നു് മൂന്നാലു പറമ്പുകൾക്കപ്പുറം ഒരു ചെറിയ പടിപ്പുര കടന്നു ജോസഫ്‌ നടന്നു. പുറകെ ഞാനും. പടിപ്പുരയിൽനിന്നു് ഏതാണ്ടു്‌ മുപ്പതടി ദൂരത്തിൽ ഒരു പഴയ വീടു്. പണ്ടു്‌ ഓടു മേഞ്ഞതായിരുന്നിരിക്കണം. കുറേ ഭാഗത്തു്‌ ഇപ്പോൾ ഓലയാണു്. മുന്നിലെ വരാന്തയിലേക്കു കയറി ജോസഫ്‌ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെയാരുമില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഉള്ളിലെ ഇരുട്ടിൽ അനക്കം കേട്ടു. ചെവിയിൽ വലിയ വളയങ്ങളണിഞ്ഞ ഒരു സ്ത്രീ പുറത്തേക്കു വന്നു. പ്രായമായ ഒരു മുസ്ലിം സ്ത്രീ. കാഴ്ച മങ്ങിയിട്ടുണ്ടു്‌. ജോസഫിനെ സൂക്ഷിച്ചു നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറാണോ. അവനിവിടെയില്ല.&amp;amp;rdquo;  എന്നു പറഞ്ഞു. അപ്പോഴാണവർ എന്നെ ശ്രദ്ധിച്ചതു്. അവരെന്നെയും സൂക്ഷിച്ചു നോക്കി. രണ്ടു നിമിഷമെടുത്തു മനസിലാകാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറുമുണ്ടോ! ഇങ്ങോട്ടിരുന്നാട്ടെ. ഞാനൊരു സ്റ്റൂളെടുത്തോണ്ടു വരാം.&amp;amp;rdquo; എന്നു പറഞ്ഞു് അവർ അകത്തോട്ടു പോകാനൊരുങ്ങി. ജോസഫ്‌ അവരെ വിലക്കി. ഞാനവരെ കണ്ടിട്ടേയില്ല. പക്ഷെ അവർക്കെന്നെ മനസിലായിരിക്കുന്നു. എനിക്കതുതന്നെ ഒരത്ഭുതമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊന്നും വേണ്ടുമ്മ. എങ്ങനൊണ്ടിപ്പൊ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു ബോധോമില്ലാണ്ടു്‌ കെടക്കുവാ സാറേ. വായിക്കൂടാ ശ്വാസം വിടുന്നെ. എടക്കെടയ്ക്കു് കണ്ണീന്നു് വെള്ളോം വന്നോണ്ടിരുന്നു. ഇപ്പൊ അതുമില്ല. ഇതുവരെ അപ്പറത്തെ മറിയാമ്മ ഒണ്ടായിരുന്നു. ഞാൻ വന്നപ്പൊ അവർ പോയി. വേണങ്കി പിന്നെ വരാംന്നു് പറഞ്ഞു. ആ ചെറുക്കൻ വരുന്നതുവരെ ഞാനിരിക്കാംന്നു വിചാരിച്ചു. പിന്നെ അവരടെ ആളുകളൊക്കെ എത്തുവല്ലൊ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ വാ. നമുക്കൊന്നു കേറി കാണാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ അകത്തേയ്ക്കു് കടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
മുറിയിൽ ഒരു റാന്തലിന്റെ വെളിച്ചം മാത്രം. ഒരു കട്ടിലിൽ വിരിച്ച പായിൽ ശോഷിച്ചു് എല്ലും തോലും മാത്രമായ ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മുഖം കണ്ടാൽ പേടിയാകും. ഒരു തലയോട്ടി പോലെ. കുഴിഞ്ഞ കണ്ണുകളും പകുതി തുറന്ന വായിലെ ദ്രവിച്ച പല്ലുകളും റാന്തൽ വീശുന്ന നിഴലുകളും കൂടിയായപ്പോൾ എനിക്കു നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ആരായാലും ഒരു ദിവസം ഈ നിലയിൽ ആയിക്കൂടെന്നില്ല. എന്നിട്ടും ആരോഗ്യമുള്ളപ്പോൾ എന്താണു് ചിലരുടെ അഹങ്കാരം!&lt;br /&gt;
&lt;br /&gt;
ഞാനാ മുറിക്കുചുറ്റും ഒന്നു കണ്ണോടിച്ചു. വീടു നോക്കാൻ ആരുമില്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടു്. മാറാലയടിച്ചിട്ടു് മാസങ്ങൾ കഴിഞ്ഞിരിക്കണം. തടികൊണ്ടുണ്ടാക്കിയ ഒരു പഴയ അലമാരി. ഒരു പൊക്കമുള്ള സ്റ്റൂളിന്റെ പുറത്തു് റാന്തൽ. കട്ടിലിനു സമീപം മറ്റൊരു സ്റ്റൂൾ. അതിലായിരിക്കണം ഉമ്മ ഇരുന്നിരുന്നതു്. അകത്തേയ്ക്കു് രണ്ടു വാതിലുകൾ. അവയിലൊന്നു് അടച്ചിട്ടിരിക്കുന്നു. മറ്റേ വാതിലിൽ കൂടി ഇരുട്ടു മാത്രം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉമ്മാ, ഞങ്ങൾ പോയിട്ടുവരാം. ഞാനിവിടെയുണ്ടാകും. അവരൊക്കെ എത്തുമ്പോൾ ഞാനുണ്ടായേ പറ്റൂ.&amp;amp;rdquo; ജോസഫ്‌ പറയുന്നതു കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അള്ളാ, ഓരെ കഷ്ടപ്പെടുത്താണ്ടെയങ്ങു് എടുത്തോണ്ടാൽ മതിയാർന്നു. ഇന്നിനി എന്തൊക്കെ പുഹിലാണോ നടക്കാൻ പോണതു്!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങൾ വെഷമിക്കാണ്ടിരി. അവനെത്തുമ്പോഴേക്കു് ഞാനും വരും. വാടാ, നമുക്കിറങ്ങാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി. പുറകെ ഞാനും.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ആകപ്പാടെ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. പടി കടന്നപ്പോൾ ഞാൻ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ജോസഫേ അവരങ്ങനെയൊക്കെ പറഞ്ഞെ? എന്തു പുഹിലാ ഉണ്ടാകാൻ പോകുന്നെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുറച്ചു നേരത്തേക്കു് ജോസഫ്‌ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കറിയാൻ വയ്യാത്ത ചില കാര്യങ്ങളുണ്ടു്‌. ഇനിയിപ്പൊ നീയതൊക്കെ അറിഞ്ഞേ പറ്റൂ. ഞാൻ പറയുന്നതു്‌ ശ്രദ്ധിച്ചു കേൾക്കു്. നിന്റെ ബുദ്ധിയിൽ വല്ലതും ഉദിച്ചാൽ ഒരു പക്ഷെ അതു്‌ സഹായകമാകും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിക്കു് മൂന്നു പെങ്ങമ്മാരാണുള്ളതു്. നീ രണ്ടു പേരേപ്പറ്റിയല്ലേ കേട്ടിട്ടുള്ളൂ. അവർ അനിയുടെ മൂത്തതാണു്. രണ്ടുപേരെയും അനിയുടെ അച്ഛനുണ്ടായിരുന്നപ്പോൾ കെട്ടിച്ചു വിട്ടതാണു്. മൂന്നാമത്തവൾ അനിയുടെ ഇളയതാണു്. അവളും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ടു്‌. അവർക്കിടയിൽ ഒരു കുട്ടി ജനിച്ച ഉടനെ തന്നെ മരിച്ചു പോയിരുന്നു. അനി അവളെ കുട്ടിക്കാലത്തു്‌ എടുത്തുകൊണ്ടു്‌ നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവനു് അനിയത്തിയും അവൾക്കു് അവനും ജീവനായിരുന്നു. അവൾ പഠിക്കാൻ സമർത്ഥയായിരുന്നു. നല്ല മാർക്കുവാങ്ങി പ്രീഡിഗ്രി പാസായി. ഡോക്ടറാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. മെഡിസിൻ എൻട്രൻസിനു സാമാന്യം നല്ല റാങ്കുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ അഡ്‍മിഷൻ കിട്ടി. മൂത്ത രണ്ടു പെണ്മക്കളെയും കെട്ടിച്ചു് അയച്ചപ്പോൾത്തന്നെ അവരുടെ അച്ഛനു് സാമ്പത്തികമായി കഷ്ടപ്പാടായെങ്കിലും മകൾ ഡോക്ടറായി കാണാനുള്ള ആഗ്രഹം കൊണ്ടു്‌ അങ്ങേർ എങ്ങനെയൊക്കെയോ പണം കണ്ടുപിടിച്ചു. ഫർണിച്ചറുണ്ടാക്കി വിൽക്കുകയും മറ്റുമായിരുന്നു അങ്ങേരുടെ പണി. അനി പഠിക്കുന്നതിനു മോശമായിരുന്നതു കൊണ്ടാവാം അവനും പണിയെടുത്തു കാശുണ്ടാക്കി അവളെ പഠിക്കാൻ സഹായിച്ചു. അവനാണു് തിരുവനന്തപുരത്തു പോയി അവളെ കാണുകയും പണം കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നതു്‌. അനി വിവാഹം കഴിക്കാതിരുന്നതു്‌ അനിയത്തിയുടെ വിവാഹം കഴിഞ്ഞു മതി എന്നു പറഞ്ഞാണു്. എന്നാൽ അവന്റെ ചേച്ചിമാർക്കു് അവരുടെ അച്ഛനമ്മമാർ അനിയത്തിക്കു് കൊടുത്തിരുന്ന അധിക വാത്സല്യം തീരെ ഇഷ്ടമായിരുന്നില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ നടന്നു് എന്റെ വീട്ടിലെത്തി. ഞങ്ങൾ അകത്തു കയറി മുൻവശത്തെ മുറിയിലിരുന്നു. മുൻപിൽ അഴിയിട്ട ഒരു വരാന്തയായിരുന്നു അതു്. ആ നാട്ടിൽ ആരും മുൻപിലത്തെ വാതിൽ അടച്ചിടുന്ന പതിവില്ലാതിരുന്നതിനാൽ കതകു തുറക്കാൻ എനിക്കു് അമ്മയെ വിളിക്കേണ്ടി വന്നില്ല. അവിടെയിരുന്നാൽ വഴിയെ പോകുന്നവരെ കാണാം എന്നും അനിയോ മറ്റു ബന്ധുക്കളോ വരുന്നെങ്കിൽ അറിയാമെന്നും ജോസഫ്‌ പറഞ്ഞതനുസരിച്ചു് അവിടെയിരുന്നു് സംസാരം തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഏതാണ്ടു്‌ രണ്ടുകൊല്ലം മുൻപു് ഒരു ദിവസം അവൾ മടങ്ങിവന്നു് വീട്ടിലിരുപ്പായി. ആഹാരമൊന്നും ചൊവ്വേനേരെ കഴിക്കുന്നുമില്ല, ആരെന്തു ചോദിച്ചാലും കരച്ചിലും. വീട്ടുകാരൊക്കെ വലിയ വിഷമത്തിലായി. അവളുടെ ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരുമൊക്കെ വന്നു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. എങ്കിലും അവളുടെ വായിൽ നിന്നു് ഒന്നും വന്നില്ല. എന്തെങ്കിലും അബദ്ധം പറ്റി അവൾ ഗർഭം ധരിക്കുകയോ മറ്റോ ചെയ്തിരിക്കും എന്നാണു് എല്ലാവരും വിചാരിച്ചതു്. പക്ഷെ അവളതു വളരെ ശക്തമായിത്തന്നെ നിഷേധിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒടുവിൽ ഒരു ദിവസം അനി എന്റെ വീട്ടിൽ വന്നു വിവരങ്ങളൊക്കെ പറഞ്ഞു. ഞാനപ്പൊത്തന്നെ അവന്റെ കൂടെ പോയി. അവരുടെ വീട്ടിലിരുന്നു് അവളോടു് സംസാരിക്കാൻ ശ്രമിച്ചപ്പോൾ എനിക്കു മനസിലായി മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു്. ഞാനവളെയും കൂട്ടി ഇവിടെ വന്നു. അന്നു് ഈ വീടു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങളിവിടെയിരുന്നു, ഇതുപോലെ. ഈ കസേരയൊക്കെ ഇവിടെത്തന്നെ കിടന്നിരുന്നു. എന്നിട്ടും കുറേ നേരം അവളൊന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയാൻ വയ്യ. ഹൊ, അതുപോലൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഒടുവിൽ ഞാൻ പറഞ്ഞു, &amp;amp;lsquo;മോളേ, പ്രശ്നമെന്താണെങ്കിലും പറ, ഞാനതിനു പരിഹാരമുണ്ടാക്കിത്തരാം&amp;amp;rsquo; എന്നു്. എന്നിട്ടും അവളൊന്നും പറഞ്ഞില്ല. അവസാനം ഞാൻ ശകാരിക്കുകയും, ഞാനും പൊയ്ക്കളയും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണു് അവൾ പറയാൻ തയാറായതു്. പക്ഷെ അവൾ പറയുന്നതു കേട്ടപ്പോൾ എനിക്കും എന്തു ചെയ്യണമെന്നു് അറിയാൻ വയ്യാതായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ജോസഫ്‌ നിർത്തി. ഒരിഫക്ടിനു വേണ്ടിയല്ല എന്നു വ്യക്തം. അയാളെ ഇത്ര വികാരഭരിതനായി ഞാൻ കണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പിള്ളേരേ നിങ്ങൾക്കു് കാപ്പിയോ ചായയോ വല്ലതും വേണോ?&amp;amp;rdquo;  അകത്തുനിന്നു് അമ്മയുടെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മേ, ജലദോഷം പിടിച്ചോ? അമ്മയുടെ ശബ്ദം മാറിയിരിക്കുന്നു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്റെയീ പഴയ പുസ്തകങ്ങളൊക്കെ അടുക്കി വെച്ചതിന്റെയാ.&amp;amp;rdquo; അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ കഴിഞ്ഞയാഴ്ചയല്ലേ അമ്മേ പൊടി തട്ടി വെച്ചതു്? എന്തിനാ പിന്നെയും അതൊക്കെ എടുത്തു്‌ അടുക്കാൻ പോയതു്?&amp;amp;rdquo; ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്മച്ചീ, കാപ്പി കിട്ടിയാൽ സന്തോഷം.&amp;amp;rdquo; ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അമ്മ അടുക്കളയിലേക്കു പോകുന്ന ശബ്ദം കേട്ടു. വീണ്ടും മൗനം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താണു് ആ കുട്ടി പറഞ്ഞതു്?&amp;amp;rdquo; ഞാൻ ചോദിചൂ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവൾക്കു് എയ്ഡ്സാണെന്നു്!&amp;amp;rdquo; ജോസഫ്‌ പതുക്കെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അതുകേട്ടു് ഞാൻ സ്തബ്ദനായിപ്പോയി.&lt;br /&gt;
&lt;br /&gt;
ആ മഹാരോഗം വന്ന ആരെയും എനിക്കറിയില്ല. സാവധാനമുള്ള മരണം. വർഷങ്ങൾ കൊണ്ടു്‌ ശരീരവും മനസും ഇല്ലാതാകുന്ന പ്രക്രിയ. അതിനെ ഒരാൾ എങ്ങനെ നേരിടുമെന്നു് എനിക്കൊരു രൂപവുമില്ല. അതിനുമപ്പുറം സമൂഹത്തിന്റെ പുച്ഛവും വെറുപ്പും ഭയവും. അതായിരിക്കും ഏറ്റവും വേദനാജനകം. വീട്ടുകാർ പോലും അടുത്തുവരാൻ മടിക്കുന്ന അവസ്ഥ. ഇടയ്ക്കു് മാധ്യമങ്ങളിൽക്കൂടി ഈ ഹതഭാഗ്യരേപ്പറ്റി വായിച്ചുള്ള അറിവേ എനിക്കുള്ളൂ. അപ്പോഴും എനിക്കോ എന്റെ അടുത്തവർക്കാർക്കെങ്കിലുമോ ഇങ്ങനത്തെ അവസ്ഥയുണ്ടായാൽ എന്തായിരിക്കും എന്റെ പ്രതികരണം എന്നു ഞാനാലോചിച്ചില്ല. ഒരു സിനിമയിൽ കാണുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പ്രതികരണമേ എനിക്കുണ്ടായുള്ളൂ. അവരുടെ അവസ്ഥയിൽ ദുഖം തോന്നി. ഒരുതരം എമ്പതിയും. പക്ഷെ സിനിമ കണ്ടുകഴിഞ്ഞു് നമ്മുടെ ജീവിതത്തിലേക്കു് തിരികെ വരുമ്പോൾ സിനിമയിൽ കണ്ടതെല്ലാം മറക്കുന്നതുപോലെ ഞാനും അതൊക്കെ മറന്നു. മറ്റേതോ ലോകത്തിലേതെന്നപോലെ എയ്ഡ്സ്‌ രോഗികളുടെ കാര്യം മനസിന്റെ ഉള്ളറകളിലേക്കു് ഒതുങ്ങി. ഇപ്പോഴിതാ അപ്രതീക്ഷിതമായി ആ പ്രശ്നം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിലെ നിമിഷനേരം മാത്രം തെളിയുന്ന രൂപമായിട്ടല്ല. മജ്ജയും മാംസവുമുള്ള മനുഷ്യരായി. അനി എന്റെ ബന്ധുവല്ല. അനിയുടെ അനിയത്തിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ പത്രത്തിൽ വായിച്ച ഏതോ ഒരാളിനേപ്പോലെയല്ല അവർ. അനി എന്റെ ഒരു സുഹൃത്തിനേപ്പോലെ ആയിത്തീർന്നിരിക്കുന്നു. അമ്മയ്ക്കു് മറ്റൊരു മകനും. അയാളുടെ അനിയത്തിയ്ക്കു് ഇങ്ങനെയൊരവസ്ഥ വന്നു എന്നു കേട്ടപ്പോൾ, ഞാനാ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും, മനസിൽ ഒരു വിങ്ങൽ.&lt;br /&gt;
&lt;br /&gt;
ഞാനീ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ജോസഫ്‌ പറയുന്നതു കേട്ടു, &amp;amp;ldquo;ആരോ വഴിയേ നടന്നു വരുന്നുണ്ടു്‌. അവരായിരിക്കും.&amp;amp;rdquo; അയാൾ എണീറ്റ്‌ ഗേറ്റിനു സമീപത്തേക്കു് നടന്നു. ഇരുട്ടു് പടർന്നു കഴിഞ്ഞിരുന്നു. വീടിനു പുറത്തുള്ള ലൈറ്റ്‌ ഇട്ടിട്ടു് ഞാനും ജോസഫിന്റെ പുറകെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ ജോസഫിന്റെ സമീപത്തു്‌ എത്തിയപ്പോഴേക്കു് വഴിയെ നടന്നു വന്നവർ ഗേറ്റിനു സമീപമെത്തിയിരുന്നു. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടു്‌. കുട്ടികൾക്കു് അഞ്ചോ ആറോ വയസിലധികം പ്രായമുണ്ടാവില്ല. അനിയുടെ ചേച്ചിമാരും കുടുംബങ്ങളും ആയിരിക്കണം. അവർ ഞങ്ങളെ കണ്ടിട്ടു് നിന്നു. പാന്റും ഷർട്ടും ധരിച്ച ഒരു പുരുഷൻ ചോദിച്ചു, &amp;amp;ldquo;ജോസഫ്‌ സാറല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. എന്താ വൈകിയതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറുപടി പറഞ്ഞതു് അൽപം തടിച്ചു് പൊക്കം കുറഞ്ഞ ഒരു സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. &amp;amp;ldquo;സാറിന്റെ ഫോൺ കിട്ടിയപ്പത്തന്നെ എറങ്ങിയതാ. പിള്ളേരേം തയാറാക്കി എറങ്ങണ്ടേ. പിന്നെ കൊറച്ചു് കാശും വേണ്ടേ. ഇതിയാൻ കടേമടച്ചു് കാശും ശരിയാക്കി വന്നപ്പൊ കൊറച്ചു് സമയമായി. എന്നിട്ടു് യെവളുടെ വീട്ടിലും പോയേച്ചല്ലായോ വന്നെ. അല്ലേലും ഓടിപ്പിടിച്ചിങ്ങു് വന്നിട്ടു് എന്നായെടുക്കാനാ. അവനില്ല്യോ ഇവിടെ. പോരാത്തേനു് രാത്രീമായി. ഇനിയിപ്പൊ നാളെയല്ലേ സെമിത്തേരീലോട്ടു് എടുക്കാനൊക്കൂ. അച്ചനോ വല്ലോം വന്നാരുന്നോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനോടു് പറഞ്ഞിട്ടൊണ്ടു്‌. വന്നോളും. നിങ്ങളങ്ങോട്ടു ചെല്ലു്. അവരു് ചത്തിട്ടില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചത്തില്ലേ? ഞാനോർത്തു നേരത്തേ തീർന്നിട്ടൊണ്ടാവുമെന്നു്. ഞാൻപറഞ്ഞതാ അത്താഴത്തിനു വല്ലോം മേടിച്ചോണ്ടു വന്നാ മതിയെന്നു്. അപ്പൊ എല്ലാർക്കും എന്നാ വെപ്രാളമായിരുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറ്റേ സ്ത്രീ ഒന്നും മിണ്ടാതെ നിന്നു. അവർ സാരിയാണു് ഉടുത്തിരുന്നതു്. സഹോദരിയേക്കാൾ പൊക്കമുണ്ടു്‌. എന്നാൽ അത്ര വണ്ണമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ ശരിയാക്കാം. നീയിപ്പൊ നടക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പറഞ്ഞതു് ആ സ്ത്രീയുടെ ഭർത്താവായിരിക്കണം. മുണ്ടും ജുബ്ബയും വേഷം. ഏതാണ്ടു്‌ എന്റെ ഉയരം\textemdash ആറടിക്കു് മൂന്നോ നാലോ ഇഞ്ചു് കുറയും. ആദ്യം സംസാരിച്ച പാന്റുവേഷക്കാരൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറങ്ങോട്ടു വരത്തില്ലയോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാൾ മെലിഞ്ഞിട്ടാണു്. നല്ല ഉയരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെത്തിക്കോളാം. നിങ്ങൾ പൊയ്ക്കോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവർ നടന്നു. അതിനിടയിൽ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന വാക്കു കേട്ടു. നേരത്തെ പ്രസംഗിച്ച സ്ത്രീയുടെ ശബ്ദം. ഞങ്ങൾ രണ്ടു നിമിഷം അവർ പോയ വഴിയ്ക്കു് നോക്കി നിന്നിട്ടു് തിരികെ വീട്ടിലേക്കു നടന്നു. വരാന്തയിലുള്ള വട്ടമേശപ്പുറത്തു് അമ്മ രണ്ടു കപ്പു കാപ്പി വച്ചിരിക്കുന്നു. ഞങ്ങൾ മേശയുടെ ഇരുവശത്തുമുള്ള കസേരകളിൽ ഇരുന്നു. കാപ്പി കുറേശ്ശെ കുടിയ്ക്കാൻ തുടങ്ങി. മനസിൽ ഇപ്പോൾ കേട്ട സംഭാഷണങ്ങളായിരുന്നു. ആ സ്ത്രീയുടെ ഹൃദയശൂന്യമായ വാക്കുകളും പിന്നെ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന പ്രയോഗവും മനസിൽ തങ്ങി നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അമ്മയേപ്പറ്റിയല്ലേ ഇങ്ങനെയൊക്കെ സംസാരിച്ചെ?&amp;amp;rdquo;  പകുതി ആത്മഗതമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇങ്ങനത്തെ മക്കളുണ്ടാകുന്നതിൽ ഭേദം ഇല്ലാണ്ടിരിക്കുന്നതാ. ഞാനാണെങ്കിൽ പണ്ടേ അടിച്ചിറക്കിയേനെ. അനി ഒരു പാവമായതുകൊണ്ടാ ഇവളുമാരൊക്കെ ഇങ്ങനെ വിലസുന്നെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പക്ഷെ അവരെന്തിനാ തേവിടിശ്ശി എന്നു പറഞ്ഞെ?&amp;amp;rdquo; ആ വാക്കുകൾ എന്റെ മനസ്സിൽനിന്നു മായുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു്‌ അനിതയേപ്പറ്റിയാ. അവൾ വ്യഭിചരിച്ചിട്ടാ അവൾക്കു് എയിഡ്സ്‌ വന്നതെന്നാ ഇവരൊക്കെ വിശ്വസിക്കുന്നെ. ഇവരു മാത്രമല്ല, നാട്ടുകാരുതന്നെ പലരും അങ്ങനെയാ പറയുന്നെ. ഈ രോഗം വരാൻ വ്യഭിചരിക്കേണ്ട കാര്യമില്ല എന്നറിയാവുന്നവർക്കു പോലും അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം. ആരാന്റമ്മയ്ക്കു് പ്രാന്തുവന്നാൽ കാണാൻ നല്ല രസമല്ലേ. സാഡിസ്റ്റുകൾ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ജോസഫ്‌ പറഞ്ഞു തുടങ്ങിയതു് മുഴുവനാക്കിയില്ല.&amp;amp;rdquo;  ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഞാൻ ഓർമ്മിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങ്ങേ? ങാ. എന്നാ പറയാനാ. എനിക്കു് എന്തു ചെയ്യണമെന്നു് ഒരൂഹവുമില്ലായിരുന്നു. ഞാൻ കുറേ നേരമിരുന്നു് ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നവൾക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു. ഒരിക്കൽ ടെറ്റനസ്‌ ഇഞ്ചെക്‌ഷൻ എടുക്കാൻ ഡിസ്പോസബിൾ സിറിഞ്ചു് മേടിച്ചിരുന്നുവത്രെ. അതു്‌ ഉപയോഗിച്ച സാധനം റീപാക്കു് ചെയ്തതായിരിക്കാം എന്നാണു് അവൾ വിചാരിക്കുന്നതു്‌. ഒരു കൂട്ടുകാരിയുടെ ബന്ധുവിനു രക്തം കൊടുക്കാൻ പോയപ്പോൾ ആശുപത്രിക്കാർ ടെസ്റ്റു ചെയ്തതുകൊണ്ടാണു് എച്ച്‌ ഐ വി പോസിറ്റീവ്‌ ആണെന്നു മനസിലായതു്. വിവരം ഹോസ്റ്റലിലെത്തിയപ്പോൾ അടുത്ത കൂട്ടുകാരികൾ തന്നെ അവളോടു മിണ്ടാതായത്രെ. അവളെ പുറത്താക്കണമെന്നു് അവർ വാർഡനോടു് ആവശ്യപ്പെട്ടു. വാർഡൻ അൽപം ബോധമുള്ള സ്ത്രീ ആയിരുന്നതുകൊണ്ടു്‌ അനിതയെ വിളിച്ചു് ഉപദേശിച്ചു. അവിടെ നിന്നാൽ പ്രശ്നമാകുമെന്നും കൂടുതൽ പബ്ലിസിറ്റി വരുത്തി വയ്ക്കുന്നതിനേക്കാൾ നല്ലതു് വീട്ടിലേക്കു പോയിട്ടു് ചികിത്സ ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. ദേഹത്തു്‌ വൈറസ്‌ ഉണ്ടെന്നേ ഉള്ളൂ, എയ്ഡ്സ്‌ രോഗിണി ആയിട്ടില്ല, എന്നും ഇപ്പോൾ മരുന്നുകളുണ്ടെന്നും പ്രതീക്ഷയ്ക്കു വകയുണ്ടെന്നും അവർ പറഞ്ഞു. പക്ഷെ കൂട്ടുകാരികളുടെ പ്രതികരണം കണ്ടപ്പോൾ വീട്ടിൽ എന്താവും സ്ഥിതി എന്നവൾക്കു പേടിയായി. പക്ഷെ അവൾ എങ്ങോട്ടു പോകാൻ! പാവം. ഇതുങ്ങളേപ്പോലെ ആയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടു പോയേനെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവസാനത്തെ പരാമർശം അനിയുടെ ചേച്ചിമാരേപ്പറ്റിയാണെന്നു വ്യക്തം. ജോസഫ്‌ വീണ്ടും നിർത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നിട്ടു് അനിത എന്തു ചെയ്തു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനന്നു കുറേ ആലോചിച്ചിട്ടും എന്തു ചെയ്യണമെന്നു മനസിൽ തോന്നിയില്ല. മറ്റാരോടെങ്കിലും കൂടി ഒന്നു സംസാരിക്കണം എന്നു തോന്നി. അപ്പോഴാണു് ഞങ്ങടെ പള്ളിയിലെ അച്ചന്റെ കാര്യം ഓർത്തതു്. അങ്ങേരൊരു നല്ല മനുഷ്യനാ. കൊനഷ്ടു പിടിച്ച പ്രശ്നങ്ങൾക്കും എന്തെങ്കിലും പരിഹാരം കാണാൻ പറ്റുന്നയാളാ. ഞാൻ അനിതയെ ഇവിടെയിരുത്തീട്ടു് അച്ചനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു തൃശ്ശൂർ കന്യാസ്ത്രീകൾ നടത്തുന്ന ഒരു കേന്ദ്രമുണ്ടു്‌, അവിടെ കൊണ്ടുചെന്നാക്കാൻ. ഒരു കാറു പിടിച്ചു് അനിയേം കൂട്ടി വിടാൻ പറഞ്ഞു. പോകുന്ന വഴി അച്ചനെ കണ്ടിട്ടു പോകണമെന്നും പറഞ്ഞു. അച്ചൻ അവിടത്തെ സിസ്റ്റർക്കു് കത്തു തരാമെന്നു പറഞ്ഞു. ഞാൻ അനിതയേയും കൂട്ടി അവളുടെ വീട്ടിൽ പോയി അവളുടെ തുണികളും മറ്റും എടുത്തു്‌ അനിയേയും കൂട്ടി ഇറങ്ങി. വീട്ടിൽ പറഞ്ഞതു് തിരികെ മെഡിക്കൽ കോളജിലേയ്ക്കു് പോകുവാന്നാ. ബാക്കി കാര്യങ്ങൾ വന്നിട്ടു പറയാം എന്നു പറഞ്ഞു. ഇറങ്ങുമ്പോൾ അനിക്കുപോലും അറിയില്ലായിരുന്നു. ഞങ്ങൾ നേരെ ഇങ്ങോട്ടു വന്നു. ഇവിടെ വെച്ചാണു് അനിയോടു കാര്യങ്ങൾ പറഞ്ഞതു്. പാവം അവൻ വല്ലാണ്ടു്‌ അപ്സെറ്റായി. അവളെ കെട്ടിപ്പിടിച്ചു് രണ്ടുപേരും കുറേ നേരം കരഞ്ഞു. അവനൊരുമാതിരി ഭ്രാന്തനേപ്പോലെയായി&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ആ രംഗത്തിന്റെ ഓർമ്മയിൽ മുഴുകി ജോസഫ്‌ നിശബ്ദനായി. ഒന്നും പറയാനാവാതെ ഞാനുമിരുന്നു. അൽപനേരം കഴിഞ്ഞു ജോസഫ്‌ തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റാരും കാണണ്ട എന്നു കരുതി ഞങ്ങൾ അകത്തെ മുറിയിലിരുന്നതു്‌ നന്നായി. അല്ലെങ്കിൽ അപ്പോൾത്തന്നെ കഥ നാട്ടിലെങ്ങും പടർന്നേനെ. അവരെ ഒന്നു ശാന്തരാക്കാൻ എനിക്കു് നന്നെ കഷ്ടപ്പെടേണ്ടി വന്നു. ടാക്സിക്കാരനു വല്ല സംശയവും വന്നാൽ അയാൾ ചിലപ്പോൾ വണ്ടിയിൽ കയറ്റില്ല. ഞാൻ പോയി ടാക്സി വിളിച്ചോണ്ടു വന്നപ്പോൾ എനിക്കൊരു ബുദ്ധി തോന്നി. അവൾക്കു് ക്യാൻസറാണെന്നും ചികിത്സയ്ക്കു് പോകുകയാണെന്നും ഞാൻ ഡ്രൈവറോടു പറഞ്ഞു. ഇക്കാര്യം അനിയോടും അനിതയോടും കൂടി പറഞ്ഞു. ഞങ്ങൾ അച്ചനെ പോയി കണ്ടു. അച്ചനു് അവരെ കുറെ സമാധാനിപ്പിക്കാൻ കഴിഞ്ഞു. അച്ചൻ കൊടുത്ത കത്തും കൊണ്ടു് അവരെ യാത്രയാക്കീട്ടാണു് ഞാൻ വന്നതു്&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തൊരു കഷ്ടം! ഞാനാലോചിച്ചു. സാധാരണ ഗതിയിൽ തനിക്കു ക്യാൻസറാണെന്നു പറയാൻ, കള്ളമാണെങ്കിൽ പോലും, ആരെങ്കിലും തയാറാവുമോ? ഒരു ടാക്സിയിൽ യാത്ര ചെയ്യാനായി ഇങ്ങനെയൊരു കള്ളം പറയേണ്ടി വരുന്നതു് എന്തൊരു കഷ്ടമാണു്! ജോസഫ്‌ വീണ്ടും നിശബ്ദനായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദാ അച്ചൻ പോകുന്നു. ഞാനൊന്നു് അവിടം വരെ പോയിട്ടു വരാം.&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി നടന്നു.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ പോയിക്കഴിഞ്ഞു് ഞാൻ കുറച്ചുനേരം അവിടെത്തന്നെയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഒന്നുകൂടി മനസിൽക്കൂടി കടന്നുപോയി. അനിയുടെയും അനിതയുടെയും കഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇതാർക്കും സംഭവിക്കാവുന്ന കാര്യമാണു്. മനുഷ്യരുടെ ജീവൻ തന്നെ വിറ്റു കാശാക്കാൻ സന്നദ്ധരായിട്ടുള്ളവർ ഉള്ളിടത്തോളം കാലം ആരു വേണമെങ്കിലും ഈ ചതിക്കുഴിയിൽ വീഴാം\textemdash പഴയ സിറിഞ്ചുകൾ റീസൈക്കിൾ ചെയ്യുന്നവരുൾപ്പെടെ. അമ്മയ്ക്കു് ഒരിഞ്ചെക്‌ഷനെടുക്കാൻ മുമ്പൊരിക്കൽ വീടിനടുത്തു താമസിച്ചിരുന്ന ഒരു ഡോക്ടറെ സമീപിച്ച സംഭവം ഓർമ്മ വന്നു. ഞാൻ മേടിച്ചിരുന്ന ഡിസ്പോസബിൾ സിറിഞ്ചു് അദ്ദേഹം നിരസിച്ചു. എന്നിട്ടു് തിളപ്പിച്ചു വെച്ചിരുന്ന ഗ്ലാസ്സ്‌ സിറിഞ്ചും സൂചിയുമാണു് അദ്ദേഹം ഉപയോഗിച്ചതു്. വാങ്ങിക്കൊണ്ടുവന്ന ഡിസ്പോസബിൾ സിറിഞ്ചിന്റെ സൂചിയിൽ രക്താംശം വരെ കണ്ട അനുഭവമുണ്ടെന്നു് അദ്ദേഹം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അപ്പോഴാണു് ഞാൻ അമ്മയുടെ കാര്യം ഓർമ്മിച്ചതു്. ജോസഫ്‌ പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കാൻ ഇടയില്ല. അമ്മയോടു് ഇതൊക്കെ പറയേണ്ടതല്ലേ? അമ്മയ്ക്കു് അനിയോടു് വളരെ അടുപ്പമല്ലേ? എന്നാൽ അതുകൊണ്ടുതന്നെ ഞാനിതൊക്കെ പറയുന്നതു്‌ ശരിയാണോ? വേണമെങ്കിൽ അനി തന്നെ പറയുന്നതല്ലേ ശരി? ഇനി അനി പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ അന്നു് അമ്മ അനിക്കെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു് അയാൾ കുടിക്കുന്നതു്‌ ന്യായീകരിച്ചതു്?&lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റു് എന്റെ മുറിയിൽ പോയി ലൈറ്റിട്ടു് ഒരു പുസ്തകവുമെടുത്തു് കട്ടിലിൽ കിടന്നു. ഒന്നും വായിക്കാനല്ല. ഒരു ശീലം എന്നു മാത്രം. പുസ്തകം നെഞ്ചത്തുവെച്ചുകൊണ്ടു കിടന്നപ്പോൾ മനസിൽ ഞാനന്നുവരെ കണ്ടിട്ടില്ലാത്ത അനിതയും പിന്നെ അനിയും മരിക്കാറായി കിടക്കുന്ന അവരുടെ അമ്മയും വീട്ടിലെ സംഭവങ്ങളും മാത്രമായിരുന്നു. അങ്ങനെ കിടക്കുൻപോൾ അമ്മ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, മണി എട്ടാവുന്നു. നീ വേണേൽ വന്നു വല്ലതും കഴിക്കു്. അവിടെ വല്ലതും സംഭവിച്ചാൽ ...&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ടമ്മേ. ജോസഫിപ്പൊ ഇങ്ങെത്തും. അയാളും ഒന്നും കഴിച്ചിട്ടില്ലല്ലോ. വരട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അമ്മയോടു പറയണോ എന്നു വീണ്ടും ആലോചിച്ചു. &amp;amp;ldquo;അനിയുടെ പെങ്ങമ്മാർ എത്തിയോ?&amp;amp;rdquo;  അമ്മ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചേച്ചിമാരും കുടുംബാംഗങ്ങളും കുറച്ചു മുൻപെ വന്നു.&amp;amp;rdquo;  ഞാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ വരാന്തയിലേക്കിറങ്ങി. അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ മുറ്റത്തേക്കിറങ്ങി. വീട്ടിൽനിന്നു പടിവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തുകൊണ്ടോ, ജോസഫ്‌ വീട്ടി വന്നു വിളിച്ചപ്പോൾ മനസിലുണ്ടായ പരിഭ്രമം വളരെ വർദ്ധിച്ചിരുന്നു. ഞാൻ വളരെ അസ്വസ്ഥനായിരുന്നു.&lt;br /&gt;
&lt;br /&gt;
അങ്ങനെ നടക്കുന്നതിനിടയിൽ ജോസഫും അച്ചനും കൂടി മടങ്ങിപ്പോകുന്നതു കണ്ടു. ഞാൻ പടിക്കൽ ചെന്നു് അവർ പോയ വഴിയെ നോക്കി നിന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ ജോസഫ്‌ തിരികെ വന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനെ കാറിൽ കയറ്റി വിട്ടു. അനിയുടെ അച്ഛന്റെ മരണസമയത്തേപ്പോലെ പ്രശ്നങ്ങളുണ്ടാകുമോന്നാ അച്ചന്റെ പേടി. അതുണ്ടാവാതെ നോക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അപ്പൊ അനിത വരുന്നുണ്ടോ? അവരുടെ അപ്പച്ചനെപ്പഴാ മരിച്ചതു്? എന്തു പ്രശ്നങ്ങളാ ഉണ്ടായതു്?&amp;amp;rdquo;  എനിക്കൊന്നും മനസിലായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അച്ഛൻ നേരത്തേ പോയി. അനിതയുടെ വിവരങ്ങളറിഞ്ഞിട്ടു് കഷ്ടിച്ചു് മൂന്നു മാസമെ ജീവിച്ചുള്ളൂ. ഹൃദയം പൊട്ടി മരിക്കുക എന്നൊക്കെ പറയാറില്ലേ? അതു ഞാൻ നേരിട്ടു കണ്ടതു് അപ്പോഴാണു്. അങ്ങേർക്കു് കുട്ടികളിൽ വച്ചു് ഏറ്റവുമിഷ്ടം അനിതയോടായിരുന്നു. അവൾക്കീ ഗതി വന്നതു്‌ അങ്ങേർക്കു് സഹിക്കാനായില്ല. കിടപ്പായി. അവളെ കാണാൻ പോകാൻ ഒരു ശ്രമം നടത്തി. മൂത്ത മക്കൾ വിട്ടില്ല. പിന്നെ ഹാർട്ടറ്റാക്കായി. ആശുപത്രിയിൽ കിടന്നു തന്നെ മരിച്ചു. ശരീരം ഇവിടെ കൊണ്ടുവന്നപ്പോൾ അനിത കാണാനെത്തി. ഞാനാണു് അറിയിച്ചതു്. വീട്ടിൽ വലിയ പ്രശ്നമായി. ആ മൂത്ത ചേച്ചിക്കായിരുന്നു ഏറ്റവും കൂടുതൽ വാശി. അവസാനം ഒരു നോക്കു് കാണാൻ പോലും സമ്മതിക്കില്ല എന്നായിരുന്നു അവരുടെ നിലപാടു്. എല്ലാവർക്കും അനിതയുടെ ദേഹത്തു തൊടാൻ പോലും ഭയമായിരുന്നതിനാൽ അവളെ ഒന്നും ചെയ്തില്ല. പക്ഷെ &amp;amp;lsquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തെ, നീ ഇങ്ങോട്ടിനി കേറണ്ടാടീ&amp;amp;rsquo;  എന്നൊക്കെ പറഞ്ഞായിരുന്നു ചീത്തവിളി. ഒടുവിൽ ഞാൻ അച്ചനെ വിളിച്ചുവരുത്തിയാണു് ഒരുവിധത്തിൽ പ്രശ്നം പരിഹരിച്ചതു്. അച്ചൻ ഇടപെട്ടതുകൊണ്ടു്‌ അനിതയ്ക്കു് സ്വന്തം അച്ഛന്റെ ശരീരം ഒരു നോക്കു കാണാൻ പറ്റി. പിന്നെ അനിതയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു് അനിയേയും കൂട്ടി രാത്രിയിലെ ബസ്സിൽ കയറ്റി വിട്ടു. രോഗമിതാണെന്നറിഞ്ഞാൽ ബസ്സുകാർ കേറ്റത്തില്ലല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ അനിതയെ അറിയിച്ചിട്ടുണ്ടോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌. അനി ബസ്‌ സ്റ്റോപ്പിൽ പോയിരിക്കുവാ. അവർ എപ്പൊ വേണമെങ്കിൽ എത്താം. ഇവറ്റകൾ എത്തുന്നതിനു മുൻപു് അവൾ വരും എന്നാ ഞാൻ വിചാരിച്ചെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ പടിക്കൽ തന്നെ നിൽക്കുകയാണെന്നു ഞാനപ്പോഴാണു് ശ്രദ്ധിച്ചതു്. അകത്തേയ്ക്കു് പോയിരിക്കാം എന്നു ജോസഫിനോടു് പറയാമെന്നു വിചാരിച്ചു. പക്ഷെ പകരം ഒരു ചോദ്യമാണു് എന്റെ വായിൽ നിന്നു വന്നതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിയുടെ അമ്മയ്ക്കു് എന്തായിരുന്നു അസുഖം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അസുഖമൊന്നുമില്ല. അവരും കുറേശ്ശെയായി നീറി മരിക്കുകയായിരുന്നു. അവർക്കു് അവരുടെ ഭർത്താവിനേപ്പോലെ ഭാഗ്യമുണ്ടായില്ല. ചൊവ്വെ നേരെ ആഹാരം കഴിക്കാതെ ശരീരവും മനസും കുറേശ്ശെ ഇല്ലാണ്ടാവുകയായിരുന്നു. അവരെ കൊണ്ടുപോകാമെന്നു പെണ്മക്കൾ രണ്ടുപേരും പറഞ്ഞതാണു്. പക്ഷെ അവർ പോകാൻ തയാറായില്ല. അതു്‌ അവരോടുള്ള ഇഷ്ടക്കുറവോ വിശ്വാസക്കുറവോ ഒക്കെയായിട്ടാണു് മക്കൾ കാണുന്നതു്‌. കുറേയൊക്കെ ശരിയുമാണു്. പക്ഷെ ആ സ്ത്രീയ്ക്കു് ഈ സ്ഥലം വിട്ടു പോകാൻ തീരെ മനസില്ലായിരുന്നു എന്നതാണു് സത്യം. പിന്നെ അനി ഒറ്റയ്ക്കാകും എന്ന വിഷമവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ അങ്ങനെ നിന്നു. ഒരു തണുത്ത കാറ്റു വീശി. ദൂരെയെവിടെയോ മിന്നലിന്റെ വെളിച്ചം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മഴ വരുന്നുണ്ടെന്നു തോന്നുന്നു. അതിനു മുൻപെ അവരിങ്ങു് എത്തിയാൽ മതിയായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പറഞ്ഞു തീർന്നപ്പോഴേക്കു് വഴിയിൽ അകലത്തായി കാലൊച്ച കേട്ടു. വേഗത്തിലാണു നടത്തം. അവർ അടുത്തേക്കു് വരുന്തോറും കാലൊച്ച രണ്ടു പേരുടേതാണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. &amp;amp;ldquo;ഇതവർ തന്നെയാണെന്നു തോന്നുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. അയാളുടെ മുഖത്തു്‌ അസ്വസ്ഥത പ്രകടം. അനിയുടെ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടും എന്ന ചിന്തയും ആയിരിക്കണം.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ ഗേറ്റിനു പുറത്തേക്കു് കടന്നു. അവരടുത്തെത്തിക്കഴിഞ്ഞു. പെൺകുട്ടിയാണു മുൻപെ നടക്കുന്നതു്, അല്ല ഓടുന്നതു്. അഞ്ചര അടിയോളം ഉയരമുണ്ടാവും. മെലിഞ്ഞ ശരീരം. വെളുത്ത സാരിയും ബ്ലൌസുമാണു് ധരിച്ചിരിക്കുന്നതു്.  പിന്നാലെ അനി വേഗത്തിൽ നടന്നു് ഒപ്പമെത്താൻ ശ്രമിക്കുന്നു. അവർ ഞങ്ങളെ കണ്ടതേയില്ല. അല്ലെങ്കിൽ നിൽക്കാനോ സംസാരിക്കാനോ ഉള്ള മനസ്ഥിതിയിലല്ലായിരുന്നു. അവർ ഞങ്ങളെ കടന്നു പോയതിന്റെ പുറകെ &amp;amp;ldquo;വാടാ&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫും നടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
അനിതയും അനിയും പടിപ്പുര കടന്നു് അകത്തേയ്ക്കു് കയറിയപ്പോഴേക്കു് ഞങ്ങൾ ഒപ്പമെത്തി. ക്യാമറയുടെ ഫ്ലാഷ്‌ പോലെ ഒരു മിന്നൽ പരത്തിയ വെളിച്ചത്തിൽ അവിടെ നിന്നവരെ കണ്ടു. മുറ്റത്തു്‌ അനിത നിൽക്കുന്നു, തൊട്ടു പിന്നിലായി അനിയും. വീടിന്റെ വരാന്തയിൽ നേരെ മുന്നിലായി ആ തടിച്ച സ്ത്രീയും ഒരു വശത്തായി അനിയുടെ അളിയന്മാർ പുകവലിച്ചുകൊണ്ടും നിൽക്കുന്നു. നാട്ടുകാരാണെന്നു തോന്നുന്നു, മൂന്നാലു മറ്റുള്ളവരുമുണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്നെയെന്നാത്തിനാടീ ഇപ്പൊ ഇങ്ങോട്ടു് കെട്ടിയെടുത്തെ?&amp;amp;rdquo;  മൂത്ത ചേച്ചിയാണു്. &amp;amp;ldquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തുപോയെ. ദേ ഇപ്പൊ എന്റെ അമ്മച്ചീം ചാകാറായി കെടക്കുവാ. ഇനി ഞങ്ങളും കൂടി ചത്താലേ നെനക്കു് സമാധാനമാകത്തൊള്ളോ? ഈ വീട്ടിനകത്തേക്കു് നീ കാലെടുത്തു വെച്ചുപോകരുതു്. തേവിടിശ്ശി!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു ആ സ്ത്രീ നിർത്തി. അനിത കരഞ്ഞുകൊണ്ടു്‌ പടിപ്പുരയുടെ തിണ്ണയിൽ പോയിരുന്നു. ചേച്ചിമാരെത്തുന്നതിനു മുൻപു് വീട്ടിലെത്താനായിരുന്നു ഓട്ടം എന്നു തോന്നുന്നു. വീട്ടിൽ ചേച്ചിമാരെ കണ്ടതോടെ അനിത തളർന്നതുമാതിരി തോന്നി. ഞങ്ങളെ കണ്ടുകൊണ്ടു്‌ അനി അടുത്തേക്കു വന്നു. വീണ്ടും മിന്നലിന്റെ വെളിച്ചം. അനിയുടെ കണ്ണിൽ നിന്നു കണ്ണീരൊഴുകുന്നതു്‌ കണ്ടു. ജോസഫിന്റെ നേരെ തിരിഞ്ഞു് അയാൾ പറഞ്ഞുതുടങ്ങി, &amp;amp;ldquo;സാറേ ...&amp;amp;rdquo;  അത്രയും പറയാനെ അനിയ്ക്കു് കഴിഞ്ഞുള്ളു. അയാൾ വിങ്ങിപ്പൊട്ടിപ്പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ പോയി അവളെ സമാധാനിപ്പിക്കു്. ഞാനെന്താ വഴി എന്നു നോക്കട്ടെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. ഇതിനിടയിൽ അനിയുടെ അളിയന്മാർ ഞങ്ങളുടെ സമീപമെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്തിനാ ഇപ്പൊ അവളെ അറിയിച്ചെ? എല്ലാം കഴിഞ്ഞിട്ടു് പയ്യെ പറഞ്ഞാൽ പോരായിരുന്നോ?&amp;amp;rdquo;  മൂത്ത അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങളെന്നതാ പറയുന്നെ? അവളുടെയും കൂടി അമ്മയല്ല്യോ അകത്തു കെടക്കുന്നെ? അവളൊന്നു കേറി കണ്ടെന്നുവെച്ചു് എന്നാ സംഭവിക്കാൻ പോകുവാ? മൂപ്പീന്നു മരിച്ചപ്പൊ അച്ചൻ പറഞ്ഞതനുസരിച്ചു് അവളു കേറി കണ്ടില്ലേ? എന്നിട്ടെന്നാ പറ്റി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അളിയനു മറുപടിയില്ലായിരുന്നു. ജോസഫ്‌ പറഞ്ഞതു് തികച്ചും ന്യായമാണെന്നും അതിനു് എതിർവാദമില്ലെന്നും വ്യക്തം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനറിയാമല്ലോ എന്റെ പെമ്പ്രന്നോത്തീടെ സ്വഭാവം. ഇനിയിപ്പൊ നമ്മളാരും പറഞ്ഞാൽ കേക്കത്തില്ല. സാറിനെ ഇവിടെല്ലാർക്കും കാര്യമാ. പക്ഷെ സാറു പറഞ്ഞാലും അവളനുസരിക്കത്തില്ല എന്നറിയാവല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മിന്നലിന്റെ ശക്തിയും എണ്ണവും കൂടിവരുന്നു. ഇടിമുഴക്കം കേട്ടു തുടങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനൊരു വഴി പറയട്ടെ. അവളകത്തേക്കു് കേറണ്ട. ശവമെടുത്തോണ്ടു്‌ പോകുമ്പൊ അവൾ വെളിയിൽ നിന്നു കണ്ടോട്ടെ.&amp;amp;rdquo;  മൂത്ത അളിയന്റെ നിർദ്ദേശം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതിനു് അവർക്കിപ്പഴും ജീവനൊണ്ടല്ലോ. ജീവനോടെ ഒന്നു കണ്ടേച്ചു പോകുന്നതിനു് എന്നതാ കൊഴപ്പം?&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനെന്റെ പെമ്പ്രന്നോരെ പറഞ്ഞു് സമ്മതിപ്പിക്കാൻ പറ്റുവോ?&amp;amp;rdquo;  മൂത്ത അളിയൻ ചോദിച്ചു. ജോസഫിനു് ഉത്തരം മുട്ടി. മറ്റേ അളിയൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറേ, ഞങ്ങൾക്കു് ആ കുട്ടിയോടു് യാതൊരു വിരോധവുമില്ല. പക്ഷെ ഈ രോഗം വെറും നിസ്സാരകാര്യമല്ല. സത്യം പറയാമല്ലോ, ഞങ്ങൾക്കു് പേടിയാ. ഡോക്ടറന്മാർ ഇന്നു പറയും കൊഴപ്പമൊന്നുമില്ല, രക്തത്തിൽക്കൂടി മാത്രമെ പകരൂ എന്നൊക്കെ. പക്ഷെ അതു്‌ വിശ്വസിക്കാനൊക്കുമോ? നാളെ അവർ തന്നെ പറയും ഇതു് വേറൊരു രൂപമാണു്, തുമ്മിയാലും പകരുമെന്നു്. ഇതു് ജീവന്റെ പ്രശ്നമാണു് സാറേ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതും നേരാ.&amp;amp;rdquo;  ആദ്യത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ചിന്താമഗ്നനായി. നല്ല തണുത്ത കാറ്റു്. ഇടിയുടെ ശബ്ദം അടുത്തുവരുന്നു. എപ്പോൾ വേണമെങ്കിലും മഴ ഇങ്ങെത്താം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇദ്ദേഹമാരാ, മനസിലായില്ലല്ലോ.&amp;amp;rdquo;  മൂത്ത അളിയൻ. എന്നേപ്പറ്റിയാണു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് രവി. ഞങ്ങടെ കോളജിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു്. ഇവിടെ അടുത്താണു് താമസിക്കുന്നതു്.&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടു്‌. എന്റെ സ്റ്റുഡൻസിൽ ചിലരെ സാറു പഠിപ്പിച്ചിട്ടുണ്ടു്‌. അവർക്കൊക്കെ വലിയ ഇഷ്ടമാ സാറിന്റെ ക്ലാസ്‌. സാറു് മലയാളത്തിൽ കഥകളെഴുതാറുണ്ടല്ലേ? ഞാൻ ചിലതു് വായിച്ചിട്ടുണ്ടു്‌.&amp;amp;rdquo;  രണ്ടാമത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കോളജിലാണോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ല, സ്ക്കൂൾ മാഷാ. പിന്നെ ഒരു കമ്പ്യൂട്ടർ സെന്ററും നടത്തുന്നുണ്ടു്‌. സാറകത്തേക്കു വന്നിരുന്നാട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
സാമാന്യം ശക്തമായ ഒരിടിമിന്നൽ. എല്ലാവരും ഓടി വീടിന്റെ തിണ്ണയിൽ കയറിനിന്നു. മുറ്റത്തു്‌ ഞാനും ജോസഫും മാത്രമായി. ഞാൻ അനിതയെ നോക്കി. ആ കുട്ടി ഇതൊന്നുമറിയുന്നില്ല. യാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇനി എന്തിനെ ഭയപ്പെടണം? പൊളിഞ്ഞ പടിപ്പുരയുടെ പൊളിഞ്ഞ തിണ്ണയിൽ തല കൈകളിൽ താങ്ങി കുനിഞ്ഞിരിക്കുന്നു. ഒപ്പം അനിയും. അവനു മാത്രം അനിതയുടെ രോഗത്തിനെ ഭയമില്ല. സ്നേഹം ആ ഭയത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നു് എന്റെ മനസിൽ എന്തോ സംഭവിച്ചു. അതുവരെ ഉണ്ടായിരുന്ന പരിഭ്രമം ഇല്ലാതായി. ആകപ്പാടെ ഒരു ശാന്തത. ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു തോന്നൽ. എന്താണു് ചെയ്യേണ്ടതെന്നും സംശയമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല മഴ വരുന്നു. ഇനിയിപ്പൊ അച്ചനെ എങ്ങനെ വിളിച്ചോണ്ടുവരും? ഇവർ നേരത്തെ എത്തുമെന്നാ ഞാൻ വിചാരിച്ചെ. ഇത്രയും വൈകിയതെന്താണോ എന്തോ. ഇവളുമാർ വരുന്നതിനു മുൻപു് അനിതയിങ്ങു് എത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഒണ്ടാവത്തില്ലായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറയുന്നതു്‌ കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു മിനിറ്റ്‌.&amp;amp;rdquo;  ഞാൻ പറഞ്ഞു. എന്നിട്ടു് അനിതയുടെ നേരെ നടന്നു. അവളുടെ മുന്നിൽ നിന്നുകൊണ്ടു്‌ ഞാൻ പറഞ്ഞു: &amp;amp;ldquo;എണീക്കൂ കുട്ടീ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവൾ മുഖമുയർത്തി എന്നെ നോക്കി. &amp;amp;ldquo;എണീക്കൂ.&amp;amp;rdquo;  ഞാൻ വീണ്ടും പറഞ്ഞു. ഒരു പാവയേപ്പോലെ അവൾ അനുസരിച്ചു. ഞാനവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു, &amp;amp;ldquo;വരൂ.&amp;amp;rdquo;  എന്നിട്ടു് നേരെ അവരുടെ വീട്ടിലേക്കു് നടന്നു. വാതിൽക്കൽ ചേച്ചിയുണ്ടായിരുന്നു, ഞങ്ങളുടെ വഴി തടഞ്ഞുകൊണ്ടു്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരങ്ങനെ എന്തോ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരുടെ മുഖത്തു്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടാണു് ഞാനതു് പറഞ്ഞതു്. എനിക്കെങ്ങനെ അതിനുള്ള ധൈര്യം കിട്ടി എന്നറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടു് അത്ര പന്തിയല്ല എന്നവർക്കു് തോന്നിയിരിക്കണം. അവർ മാറി നിന്നു. ഞങ്ങൾ അകത്തു കടന്നു.&lt;br /&gt;
&lt;br /&gt;
അമ്മയെ ഈ നിലയിൽ കാണുമെന്നു് അനിത ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പകച്ചുപോയി. പിന്നെ മുട്ടുകുത്തി കട്ടിലിനരികിലിരുന്നു് ഉച്ചത്തിൽ നിലവിളിച്ചു. ആ അമ്മയുടെ കൈകൾ അനങ്ങിയോ? പുരപ്പുറത്തു്‌ വലിയ മഴത്തുള്ളികൾ വീഴുന്ന ശബ്ദം. ശക്തമായ ഒരു മിന്നൽപ്പിണർ അവിടെയെല്ലാം ഒരു നിമിഷത്തേക്കു് പ്രകാശം പരത്തി. അമ്മയുടെ കണ്ണുകളിൽ നിന്നു വലിയ കണ്ണുനീർത്തുള്ളികൾ ഒഴുകി കുഴിഞ്ഞ കവിളിലൂടെ പായിലേക്കു് വീണു. വലത്തേ കൈ ഉയർന്നു മകളുടെ ശിരസിലെക്കു് പതിച്ചു. അനിതയുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞുവന്നു.&lt;br /&gt;
&lt;br /&gt;
അമ്മയുടെ ശ്വാസത്തിന്റെ വേഗത വർദ്ധിച്ചു. പിന്നെ കുറഞ്ഞു. ഒടുവിൽ നിലച്ചു. ഞാൻ കുനിഞ്ഞു് അനിതയുടെ തോളത്തു്‌ കൈകൾ വെച്ചുകൊണ്ടു്‌ പറഞ്ഞു, &amp;amp;ldquo;കുട്ടീ, എല്ലാം തീർന്നു.&amp;amp;rdquo;  അവൾ ഒരു നിമിഷമെടുത്തു അതിന്റെ അർത്ഥം മനസിലാവാൻ. അപ്പോൾ നിലവിളി വീണ്ടും ഉച്ചത്തിലായി.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ജോസഫ്‌ എന്റെയടുത്തുണ്ടു്‌. ചിലർ പുറത്തേയ്ക്കുള്ള കതകിനു വെളിയിൽ അകത്തേക്കു് നോക്കിക്കൊണ്ടു നിൽക്കുന്നു. അകത്തേയ്ക്കുള്ള കതകിനു സമീപം വൈകിട്ടു കണ്ട ഉമ്മ. അവരുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായി ഒഴുകുന്നതു്‌ ആ അരണ്ട വെളിച്ചത്തിലും കാണാം. അനിതയും ഉമ്മയും മാത്രമാണു് അവിടെ നിന്നു കരയുന്നതു്. ബാക്കിയുള്ളവർ എന്തോ കാഴ്ച കാണാൻ വന്നവരേപ്പോലെ ഉദ്വേഗത്തോടെ നോക്കി നിൽക്കുന്നു.&lt;br /&gt;
&lt;br /&gt;
ഞാൻ അനിതയുടെ തോളിൽ കൈ വെച്ചുകൊണ്ടു്‌ മെല്ലെ പറഞ്ഞു, &amp;amp;ldquo;എണീക്കൂ കുട്ടീ, നമുക്കു പോകാം.&amp;amp;rdquo;  എനിക്കു് സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നി. അപ്പോഴാണു് ഞാനും കരയുകയാണെന്നു മനസിലായതു്.&lt;br /&gt;
&lt;br /&gt;
പല പ്രാവശ്യം വിളിച്ചിട്ടാണു് അനിത എഴുന്നേറ്റതു്. ഞാനവളുടെ കൈ പിടിച്ചുകൊണ്ടു്‌ പുറത്തേക്കിറങ്ങി. അനി തിണ്ണയിൽ മുഖം മടിയിലമർത്തി ഇരിക്കുകയാണു്. അവനു് ആകെയുണ്ടായിരുന്ന അമ്മ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്നു് ജോസഫ്‌ ചോദിച്ചു, &amp;amp;ldquo;രവി ഇവളെയുംകൊണ്ടു്‌ എങ്ങോട്ടാ പോകുന്നെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വീട്ടിലേക്കു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
മഴ തിമിർത്തു പെയ്യുന്നു. ഞാൻ അനിതയുടെ കൈ പിടിച്ചുകൊണ്ടു്‌ മഴയിലൂടെ നടന്നു. ആരും പുറകെ വന്നില്ല. അനിത ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19066</id>
		<title>SasiYatra-01</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-01&amp;diff=19066"/>
		<updated>2020-02-13T05:51:28Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:കണ്ണുനീർത്തുള്ളി}}&lt;br /&gt;
ഞാൻ കൊളിൻ വിൽസന്റെ ഔട്സൈഡർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാമത്തെ വായന. പത്തു വർഷമായിട്ടുണ്ടാകും ആദ്യം വായിച്ചിട്ടു്. പുസ്തകം പഴഞ്ചനായിരിക്കാം. പക്ഷെ എന്തുകൊണ്ടോ അതെന്നെ വളരെ ആകർഷിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, അനിയുടെ അമ്മച്ചിക്കു് വളരെ സീരിയസ്സാ. നമക്കൊന്നു പോയി നോക്കിയേച്ചും വരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
തലയുയർത്തി നോക്കിയപ്പോൾ ജോസഫ്‌ ജനാലയ്ക്കു് സമീപം നിൽക്കുന്നു. ഞങ്ങൾ സമപ്രായക്കാരാണു്. അയാളെന്നെ &amp;amp;ldquo;എടാ&amp;amp;rdquo;  എന്നാണു് വിളിക്കാറു്. എന്തുകൊണ്ടോ ഞാനാരെയും എടാ എന്നോ എടീ എന്നോ വിളിക്കാറില്ല. ഒരു ശീലം എന്നു മാത്രം. എന്നുവെച്ചു് ജോസഫ്‌ എന്നെ അങ്ങനെ വിളിക്കുന്നതിൽ എനിക്കൊരു പരിഭവവും തോന്നിയിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ബാ, വന്നിരി. ഞാനൊന്നു വേഷം മാറട്ടെ. അമ്മയോടും പറയണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനിവിടെ നിക്കാം. നീയെളുപ്പം വേഷം മാറിയേച്ചു വാ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഞാൻ വേഗം ലുങ്കി മാറ്റി മുണ്ടുടുത്തു് ഒരു ഷർട്ടുമിട്ടു് അമ്മയോടു പറഞ്ഞിട്ടു് പുറത്തിറങ്ങി. ജോസഫ്‌ മിണ്ടാതെ നടന്നു.&lt;br /&gt;
&lt;br /&gt;
ഞാനും അമ്മയും ഇങ്ങോട്ടു താമസം മാറ്റിയിട്ടു് അധികം കാലമായിട്ടില്ല. ജോസഫാണു് അതിനു സഹായിച്ചതു്. പഴയതെങ്കിലും നല്ല വീടു്. ഏതാനും കസേരകളും രണ്ടു കട്ടിലും ഉൾപ്പെടെ കുറച്ചു ഫർണിച്ചറും വീടിനോടൊപ്പം കിട്ടി. പതിനഞ്ചു സെന്റോളം സ്ഥലം. നിറച്ചു  മരങ്ങൾ. വേനൽക്കാലത്തു ചൂടേ അറിയില്ല. ഉടമസ്ഥർ ചെന്നൈയിൽ. ജോസഫാണു് വീടു വാടകയ്ക്കു കൊടുക്കുന്നതും കാര്യങ്ങളെല്ലാം നോക്കുന്നതും. ആളൊരു പരോപകാരിയും പൊതുപ്രവർത്തകനുമാണു്. സ്നേഹമുള്ള വിശ്വസിക്കാവുന്ന മനുഷ്യൻ. ഞങ്ങളൊരുമിച്ചാണു് സ്ഥലത്തെ കോളജിൽ പ്രവൃത്തിയെടുക്കുന്നതു്. കക്ഷിയുടെ ക്ലാസിനേപ്പറ്റി അധികമൊന്നും പറയാനില്ല. ചരിത്രമാണു പഠിപ്പിക്കുന്നതു്. ഭൂരിപക്ഷം കുട്ടികൾക്കും ചരിത്രത്തിൽ വലിയ താൽപര്യമൊന്നുമില്ല. എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ അതു്‌ ഇഷ്ടന്റെ ക്ലാസുകഴിയുമ്പോൾ ഇല്ലാതാകും. പക്ഷെ എല്ലാവർക്കും ഇഷ്ടനെ ഇഷ്ടമാണു്. എന്തു പ്രശ്നമുണ്ടെങ്കിലും ജോസഫിനോടു പറഞ്ഞാൽ മതി. പരിഹാരം ഉണ്ടായിരിക്കും. വെളിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ താമസം മുതൽ കോളജിലെ ഫങ്ഷനുകളുടെ നടത്തിപ്പു വരെ ജോസഫിനാണു്. എല്ലാ പ്രശ്നങ്ങളും നിസ്സാരമാണു്. അതുകൊണ്ടു തന്നെ ഇഷ്ടൻ ആരോടു് എന്താവശ്യപ്പെട്ടാലും അവർക്കു് കഴിയുമെങ്കിൽ അതു്‌ നടത്തിക്കൊടുക്കും. കക്ഷിയുടെ വീടിനു സമീപത്തേയ്ക്കു് താമസം മാറ്റിയപ്പോൾ എനിക്കും അമ്മയ്ക്കും ഭയമുണ്ടായിരുന്നു എന്നെയും പൊതുപ്രവർത്തനത്തിലേക്കു് വലിച്ചിഴയ്ക്കും എന്നു്. പക്ഷെ അയാൾ ഒരിക്കലും എന്നെ ശല്യം ചെയ്തിട്ടില്ല. ഞാൻ പൊതുവെ ഒരു ഇൻട്രോവേർട്ടാണു്. ഇംഗ്ലീഷാണു് പഠിച്ചതെങ്കിലും ഇംഗ്ലീഷിലെയും മലയാളത്തിലെയും സാഹിത്യ കൃതികൾ വായിച്ചു വീട്ടിലിരിക്കാനാണിഷ്ടം. പക്ഷെ ഇപ്പോൾ ജോസഫ്‌ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണമുണ്ടു്‌.&lt;br /&gt;
&lt;br /&gt;
ഞാൻ ഇവിടെ കോളജിൽ ജോലിക്കു് ചേർന്നിട്ടു് അധികനാൾ കഴിഞ്ഞിട്ടില്ല. ഒരു ദിവസം ഞങ്ങളുടെ പ്യൂൺ എന്റെയടുത്തുവന്നു പത്തു രൂപ കടം ചോദിച്ചു. എന്തിനാണെന്നു പോലും ചോദിക്കാതെ ഞാൻ കൊടുക്കുകയും ചെയ്തു. അടുത്ത മാസം ശമ്പളം കിട്ടിയയുടൻ അയാൾ പണം മടക്കിത്തരാൻ വന്നു. ഞാനതു സ്വീകരിച്ചില്ല. അപ്പോൾ അയാൾ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാർ ഇതു് മേടിക്കണം. എനിക്കിനിയും ആവശ്യം വരുമ്പോൾ ചോദിക്കണ്ടതാണു്.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു സാരമില്ല. ചോദിക്കണ്ട എന്നു ഞാൻ പറഞ്ഞില്ലല്ലോ. അന്നുച്ചയ്ക്കു് ഊണു കഴിക്കാനല്ലേ കടം മേടിച്ചതു്. ഞാൻ ഊണു മേടിച്ചു തന്നു എന്നു വിചാരിച്ചാൽ മതി.&amp;amp;rdquo;  അയാൾ കടം മേടിച്ചുകൊണ്ടു്‌ നേരെ കോളജ്‌ കാന്റീനിലേക്കു പോകുന്നതു്‌ ഞാൻ കണ്ടിരുന്നു.&lt;br /&gt;
&lt;br /&gt;
അനി അൽപനേരം മടിച്ചു നിന്നു. എന്നിട്ടു് ഒന്നും മിണ്ടാതെ പോയി. ഇയാൾ പതിവായി കടം മേടിക്കുന്നയാളാണു്, ഇങ്ങനെ പണം കൊടുത്തു പഠിപ്പിക്കരുതു് എന്നൊക്കെ എന്റെ സഹപ്രവർത്തകർ പറഞ്ഞു. അയാൾ പണം മടക്കി തന്നപ്പോൾ മേടിക്കാത്തതുകൊണ്ടു്‌ ഇനി അയാൾ ചോദിക്കില്ല എന്നൊരു ന്യായം ഞാൻ കണ്ടുപിടിച്ചു. സാറനുഭവിച്ചേ പഠിക്കൂ എന്നായിരുന്നു അവരുടെ മറുപടി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെ ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്തു്‌ അനി വീണ്ടും വന്നു. &amp;amp;ldquo;സാറെന്നോടു് ക്ഷമിക്കണം. എനിക്കൊരു ഇരുപതു രൂപ വേണം. അടുത്ത മാസം മടക്കിത്തന്നോളാം.&amp;amp;rdquo;  എന്നായിരുന്നു അനിയുടെ ഭാഷണം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അനീ, ഊണിനു വില കൂടിയോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇല്ല സാർ, ഇതു് അമ്മയ്ക്കു് മരുന്നു മേടിക്കാനാണു്.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തു പറ്റി അമ്മയ്ക്ക്‌?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പ്രായമായതിന്റെ പ്രശ്നങ്ങളാണു സാർ. വാതത്തിന്റെയും ഒക്കെ പ്രശ്നമാ. കഷായം മേടിക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അടുത്ത മാസവും അയാൾ പണം മടക്കിത്തരാൻ വന്നപ്പോൾ ഞാൻ മേടിച്ചില്ല. എനിക്കയാളോടു് അൽപം സഹതാപം തോന്നിയിരുന്നു. പിന്നെ എനിക്കാണെങ്കിൽ എന്റെ ശമ്പളം തന്നെ മിച്ചമാണു്. വലിയ ചെലവുകളൊന്നുമില്ല. കുടുംബസ്വത്തിൽ നിന്നു കഴിഞ്ഞുകൂടാനുള്ള വകയൊക്കെ കിട്ടും. പിന്നെ ഞാനെന്തിനു് ഈ പത്തോ ഇരുപതോ രൂപ ഇയാളോടു് തിരികെ മേടിക്കണം? നിശ്ചയമായും അയാൾക്കു് സ്വന്തം വരുമാനം കൊണ്ടു്‌ കാര്യങ്ങളെല്ലാം നടത്താൻ പറ്റുന്നില്ല. അങ്ങനെ എല്ലാ മാസവും പത്തോ ഇരുപതോ അൻപതോ രൂപ അനി മേടിക്കുന്നതു പതിവായി.&lt;br /&gt;
&lt;br /&gt;
അങ്ങനെയിരിക്കെയാണു് പുതിയ വീട്ടിലേക്കു് ഞാനും അമ്മയും താമസം മാറ്റിയതു്. എല്ലാം ജോസഫാണു് ചെയ്തു തന്നതു്. അയാൾ പറഞ്ഞതനുസരിച്ചു് രണ്ടു പേർ വന്നു സാധനങ്ങളെല്ലാം ഭദ്രമായി വണ്ടിയിൽ കയറ്റി പുതിയ വീട്ടിൽ കൊണ്ടുവന്നു് ഓരോന്നും വേണ്ട സ്ഥലങ്ങളിൽ വച്ചു തന്നു. ഞങ്ങൾക്കു് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നു മാത്രമല്ല വളരെ ന്യായമായ കൂലി മാത്രമെ അവർ ചോദിച്ചതുമുള്ളു. പുതിയ സ്ഥലത്തേക്കു താമസം മാറ്റിയതാണെങ്കിലും അമ്മയ്ക്കു് അന്നുതന്നെ അടുക്കളയിൽ പാചകം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതു തന്നെ പണിക്കാരുടെ സഹകരണത്തിന്റെ ലക്ഷണമാണു്.&lt;br /&gt;
&lt;br /&gt;
ഏതാണ്ടു് ഒമ്പതു മണി ആയപ്പോൾ അത്താഴം കഴിച്ചു മുറ്റത്തു് ഉലാത്തുകയായിരുന്നു ഞാൻ. അപ്പോൾ മുൻപിലത്തെ വഴിയിലൂടെ ആരോ ഉറക്കെ എന്തോ പറഞ്ഞുകൊണ്ടു വരുന്നതു കേട്ടു. മദ്യപിച്ചു് പറയുന്നതു വ്യക്തമല്ലാത്ത നിലയായിരുന്നെങ്കിലും ആരെയൊക്കെയോ ചീത്ത പറയുകയാണെന്നു തോന്നി. ആ പ്രദേശത്തുള്ളവരെ തീരെ പരിചയമില്ലാതിരുന്നതു കൊണ്ടു് ഞാൻ പോയി നോക്കിയില്ല. പക്ഷെ ഇതു് അടുത്ത ദിവസങ്ങളിലും തുടർന്നു. ഒരു ദിവസം, ചെറുതായി നിലാവു കണ്ടു തുടങ്ങിയപ്പോൾ ഒരാൾ വഴിയുടെ &amp;amp;ldquo;വീതി അളന്നുകൊണ്ടു്&amp;amp;rdquo;  കടന്നു പോകുന്നതുകണ്ടു. പിന്നീടു് നല്ല നിലാവുള്ള ഒരു ദിവസം ഇതാരാണെന്നു പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. ശബ്ദം ദൂരെ നിന്നു കേട്ടപ്പോഴേ ഞാൻ ഗേറ്റിന്റെ അടുത്തു പോയി നിഴലത്തു നിന്നു. അയാൾ നടന്നടുത്തപ്പോൾ രൂപം പരിചിതമാണെന്നു തോന്നി. വീതി കുറഞ്ഞ വഴി ആയതിനാലും മരങ്ങൾക്കിടയിലൂടെ ചിതറി വരുന്ന നിലാവു മാത്രമായിരുന്നു വെളിച്ചം പകർന്നതു് എന്നതുകൊണ്ടും അടുത്തെത്തിയ ശേഷമാണു് ആളെ തിരിച്ചറിഞ്ഞതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനീ!&amp;amp;rdquo;  ഞാൻ വിളിച്ചു.&lt;br /&gt;
&lt;br /&gt;
അയാൾ പെട്ടെന്നവിടെ നിന്നു് എന്നെ സൂക്ഷിച്ചു നോക്കി.&amp;amp;ldquo;അയ്യോ സാറോ!&amp;amp;rdquo;   എന്നല്ലാതൊരു ശബ്ദവും പിന്നെ അയാളുടെ വായിൽ നിന്നു വന്നില്ല. മദ്യത്തിന്റെ കെട്ടു് പകുതിയും വിട്ടതുപോലെ. അയാൾ കുറേക്കൂടി ഉറച്ച കാൽവയ്പോടെയെങ്കിലും ആടിയാടിത്തന്നെ മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
അടുത്ത ദിവസം അനി കോളജിൽ വന്നില്ല. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അനിയവിടെ നിൽക്കുന്നു, അമ്മയോടു സംസാരിച്ചുകൊണ്ടു്‌. ഞാനെന്തെങ്കിലും പറയുന്നതിനു മുൻപു് അമ്മ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, ദേ ഇവൻ ഒരു നേന്ത്രക്കുല കൊണ്ടുവന്നു വെച്ചിരിക്കുന്നു. വേണ്ടെന്നു പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. നിന്റെ കോളജിലെ പ്യൂണാണെന്നു പറഞ്ഞു. നീ ഒത്തിരി സഹായിച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞു.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനിയെ ശകാരിക്കാൻ ഉദ്ദേശിച്ച എനിക്കു് പെട്ടെന്നു് എന്തു പറയണം എന്നറിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് ഞങ്ങടെ പറമ്പിൽ കൊലച്ചതാ സാറേ. സാറൊന്നും പറയണ്ട. എടുത്തു വെച്ചാട്ടെ. വറക്കാനും പഴുപ്പിക്കാനും എല്ലാത്തിനും നല്ലതാ. നാടനാ. ഒരു രാസവളോം ഇടാത്തതാ. നല്ല സ്വാദൊള്ളതാ സാറേ. സാറെന്നെ വഴക്കു പറയും എന്നെനിക്കറിയാം. അതു ഞാൻ കേട്ടോളാം. ഇപ്പൊ ഞാൻ പോട്ടേ സാറേ. അമ്മയ്ക്കു് കഷായം കൊടുക്കാൻ സമയമായി.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തു പറയണമെന്നു് ആലോചിക്കുമ്പോഴേക്കു് അനി അപ്രത്യക്ഷനായി. &amp;amp;ldquo;പാവം ചെറുക്കൻ.&amp;amp;rdquo;  അമ്മ പറയുന്നതു കേട്ടു. &amp;amp;ldquo;നിനക്കറിയുവോ, അവന്റെ അമ്മ തീരെ സുഖമില്ലാതെ കെടക്കുവാ. അവൻ മാത്രമേയുള്ളൂ കൂടെ. രണ്ടു പെങ്ങമ്മാരുള്ളതിനെ കെട്ടിച്ചു വിട്ടു. അവരാരും തിരിഞ്ഞുനോക്കുന്നില്ല. ഇവിടെ വന്നാത്തന്നെ ഒള്ളതു വല്ലതും കൈക്കലാക്കാനാണത്രെ അവരുടെ ശ്രമം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയാൾ വല്ലതും പറയുന്നതൊക്കെ അമ്മയങ്ങു വിശ്വസിച്ചോ? അതിലെത്ര നേരാണോ എന്തോ. അയാളൊരു പാവമായിട്ടാ ആദ്യമൊക്കെ എനിക്കും തോന്നിയെ. പക്ഷെ ഇന്നലെയാ ഞാൻ കണ്ടുപിടിച്ചെ അയാളാ ഇതിലേ രാത്രീൽ കള്ളും കുടിച്ചു് ചീത്തേം വിളിച്ചോണ്ടു പോകുന്നതെന്നു്. അതുകൊണ്ടായിരിക്കും അയാളിന്നു് കോളജിൽ വരാഞ്ഞതും വാഴക്കൊല കൊണ്ടുവന്നു തന്നതുമൊക്കെ. ചെലപ്പൊ കള്ളം പറഞ്ഞതായിരിക്കും, അമ്മേടെ സിമ്പതി കിട്ടാൻ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്തോ, എനിക്കങ്ങനെ തോന്നുന്നില്ലെടാ. അവൻ കള്ളുകുടിക്കുന്നുണ്ടായിരിക്കും, പക്ഷെ ആളു പാവമാ. അവനെ എന്തോ ഒത്തിരി വെഷമിപ്പിക്കുന്നുണ്ടു്‌. ങാ, അതു പോട്ടെ. നീ വന്നു കാപ്പി കുടിക്കു്.&amp;amp;rdquo;  എന്നു പറഞ്ഞു് അമ്മ അകത്തേക്കു് കയറിപ്പോയി. അമ്മയ്ക്കു് ആളുകളെ വിലയിരുത്തുന്നതിൽ സവിശേഷ കഴിവാണു്. ആദ്യമായി കാണുന്നവരേപ്പോലും അമ്മ വിലയിരുത്തുന്നതു്‌ വളരെ ശരിയായിട്ടാണെന്നു പലപ്പോഴും അനുഭവം തെളിയിച്ചിട്ടുണ്ടു്‌. അതുകൊണ്ടു്‌ ഞാൻ പിന്നെയൊന്നും പറഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
അന്നും രാത്രിയിൽ അനിയുടെ ചീത്തവിളി ദൂരെ കേട്ടു. പക്ഷെ എന്റെ താമസസ്ഥലത്തിനു വളരെ മുമ്പുതന്നെ അയാൾ നിശ്ശബ്ദനായി. ഇതൊഴിച്ചാൽ അനിയുടെ പതിവു കാര്യങ്ങളിൽ മറ്റൊരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.&lt;br /&gt;
&lt;br /&gt;
എനിക്കു് ചെടികൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമാണു്. വെണ്ട, ചീര, പാവൽ തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും ഞാൻ പറമ്പിൽ നടാറുണ്ടു്‌. അതിൽനിന്നുള്ള ഫലങ്ങൾ ഉപയോഗിക്കാൻ വേണ്ടിയല്ല. ഒരു സന്തോഷം എന്നുമാത്രം. ചെടികൾ വളർന്നുവരുന്നതു കാണുന്നതിലും അവയെ പരിരക്ഷിക്കുന്നതിലും തന്നെ എനിക്കു് വലിയ സന്തോഷം കണ്ടെത്താനായി. പല ദിവസങ്ങളിലും വൈകുന്നേരത്തും അവധിദിവസങ്ങളിൽ കാലത്തും മറ്റും ഞാൻ പറമ്പിൽ പണിയെടുക്കാറുണ്ടു്‌. അങ്ങനെ ഒരു ഞായറാഴ്ച കാലത്തു് ചീരയുടെ തൈകൾ പറിച്ചുനടാൻ തടമെടുക്കുമ്പോഴാണു് അനിയെ പിന്നീടു് കാണുന്നതു്‌. വാഴക്കുല കൊണ്ടുവന്നതിനു ശേഷം മൂന്നാഴ്ചയോളം കഴിഞ്ഞിരിക്കും.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെ പോര സാറേ. മണ്ണു നല്ലോണ്ണം എളകണം. എന്നിട്ടു കൊറച്ചു് ചാണകപ്പൊടീം ചാരോമൊക്കെ ചേർത്തുവെച്ചാ നല്ലോണ്ണം വളരും.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടാണു് പ്രത്യക്ഷപ്പെട്ടതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഓ വന്നോ പിന്നേം. എവിടെയായിരുന്നു കൊറച്ചു നാളായിട്ടു്? ഇപ്പൊ കടമൊന്നും വേണ്ടേ? അതോ കള്ളുകുടിക്കാൻ വേറെ വരുമാനം വല്ലതും കിട്ടിയോ?&amp;amp;rdquo;  എന്തുകൊണ്ടോ എന്റെ ദേഷ്യമൊക്ക കുറേ പോയിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെവടെ പോകാനാ സാറേ. സാറിപ്പൊ ആ മമ്മട്ടിയിങ്ങു താ. ഞാൻ ശരിയാക്കിത്തരാം.&amp;amp;rdquo;  എന്റെ ചോദ്യങ്ങൾ കേട്ടില്ല എന്ന മട്ടിലായിരുന്നു കക്ഷിയുടെ മറുപടി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ട. ഇതെനിക്കു തന്നെ ചെയ്യണം. എന്തു നടാനാന്നാ അനിയുടെ വിചാരം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ആ ചീരത്തൈകൾ പറിച്ചു നടാനല്ലേ? ഞാൻ കണ്ടു ചട്ടിയിൽ പൊടിച്ചു നിക്കുന്നതു്‌. രണ്ടുമൂന്നു ദിവസം മുമ്പേ പറിച്ചു നടാമായിരുന്നു. സാറു വെട്ടീട്ടു മണ്ണിൽ വെട്ടേശുന്നില്ല. ഇതൊക്കെ ഞങ്ങളേപ്പോലൊള്ളവർക്കു് പറഞ്ഞിരിക്കുന്ന പണിയാ. ഞാൻ ചെയ്തു തരാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ ചെയ്താലും പറ്റുമോന്നു നോക്കട്ടെ. ദാ കണ്ടോ, ആ വെണ്ടേം പാവലും മൊളകുമൊക്കെ ഞാൻ തന്നെ വെച്ചതാ.&amp;amp;rdquo;  ഞാൻ അഭിമാനത്തോടെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്റെ വീട്ടി വന്നു നോക്കു് എങ്ങനെയാ നിക്കുന്നേന്നു്. എന്നിട്ടു പറഞ്ഞോ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങാഹാ നീയോ. ഞാനോർത്തു ആരാന്നു്.&amp;amp;rdquo; അതു് അമ്മയായിരുന്നു. പതിവായി കാണുന്ന ഒരാളിനോടെന്നപോലെയായിരുന്നു അമ്മയുടെ സംസാരം. അമ്മയങ്ങനെയാണു്. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരടുത്ത സുഹൃത്തിനെയോ മക്കളെയോ പോലെയാണു് അമ്മയുടെ പെരുമാറ്റം. &amp;amp;ldquo;നീയിങ്ങു വന്നേ. എടാ നീയും കൈയും കാലും കഴുകീട്ടു വന്നിട്ടു് ആഹാരം കഴിക്കു്. പിന്നെയാവാം കെളക്കലും പിടിക്കലുമൊക്കെ.&amp;amp;rdquo;  അവസാനത്തെ ഭാഗം എന്നോടായിരുന്നു. അമ്മയ്ക്കറിയാം ഞാനീ പണിയിൽ മുഴുകിപ്പോയ്ക്കഴിഞ്ഞാൽ പിന്നെ ഉച്ചയാവും വിശപ്പറിയാൻ എന്നു്. അനി വന്നതുമൂലം ഉണ്ടായ ഡിസ്ട്രാക്‌ഷനും അമ്മയുടെ വിളിയും കൂടിയായപ്പോൾ ഞാൻ തൽക്കാലം പണി നിർത്താൻ തീരുമാനിച്ചു.&lt;br /&gt;
&lt;br /&gt;
ഞാൻ കൈയും കാലും കഴുകി അകത്തേയ്ക്കു് ചെന്നപ്പോൾ അമ്മ മേശപ്പുറത്തേക്കു് ആഹാരം കൊണ്ടുവരികയായിരുന്നു. ഞാൻ മേശക്കരികിൽ ഇരുന്നിട്ടു് അമ്മയോടു ചോദിച്ചു അനി എവിടെ എന്നു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാധനങ്ങൾ പായ്ക്കു് ചെയ്തു കൊണ്ടുവന്ന കാഡ്ബോഡ്‌ പെട്ടികളൊക്കെ അവിടെ കെടക്കുവാ. എല്ലാമൊന്നു വൃത്തിയാക്കാൻ പറഞ്ഞു. നിന്നോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. എത്ര നാളായി അവിടെത്തന്നെ കെടക്കുന്നു.&amp;amp;rdquo;  അമ്മയ്ക്കു് മറ്റൊരു മകനെ കിട്ടിയതുപോലെയായിരുന്നു. എന്നിട്ടു് &amp;amp;ldquo;എടാ അനീ, ഇങ്ങു വാ.&amp;amp;rdquo;  എന്നു പറഞ്ഞുകൊണ്ടു്‌ അടുക്കള ഭാഗത്തേയ്ക്കു് പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മച്ചീ?&amp;amp;rdquo;  എന്നു ചോദിച്ചുകൊണ്ടു്‌ അനി അടുക്കളയിലെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വാ, നീയും വന്നു വല്ലോം കഴിക്കു്. എന്നിട്ടു മതി ബാക്കി പണി.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ അമ്മച്ചീ, എനിക്കൊന്നും വേണ്ട. ഞാൻ കഴിച്ചിട്ടാ വന്നെ.&amp;amp;rdquo; അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ നിന്നോടു് ചോദിച്ചില്ലല്ലോ. വന്നു വല്ലതും കഴിക്കു ചെറുക്കാ. പട്ടിണി കെടന്നു് പണിയെടുത്തിട്ടു് ഒരു കാര്യോമില്ല.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അനി ഒന്നും പറഞ്ഞില്ല. അമ്മ അനിയേയും കൂട്ടി ഡൈനിങ്ങു് റൂമിലേക്കു് വന്നു. അനിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. അയാൾ എന്റെ മുഖത്തേക്കു് നോക്കുന്നതേയില്ല. അയാൾ യഥാർത്ഥത്തിൽ ഒന്നും കഴിച്ചിട്ടില്ല എന്നും അമ്മ അതു്‌ കണ്ടുപിടിച്ചതിലുള്ള അത്ഭുതവും എന്റെ മുന്നിൽ അതു സമ്മതിക്കേണ്ടി വന്നതിലുള്ള ചമ്മലും അയാളുടെ മനസിൽ സംഘർഷം സൃഷ്ടിക്കുന്നു എന്നും മുഖം കണ്ടപ്പോൾ എനിക്കു തോന്നി.&lt;br /&gt;
&lt;br /&gt;
അമ്മ എനിക്കരികിലായി അനിക്കും ഇഡ്ഡലി വിളമ്പി. അനി ആ പ്ലേറ്റുമെടുത്തുകൊണ്ടു്‌  വീടിന്റെ പുറകിലേക്കു് പോകാനൊരുങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീയതെടുത്തോണ്ടു്‌ എങ്ങോട്ടു പോകുവാ? അവിടെയിരുന്നു കഴിക്കു്.&amp;amp;rdquo;  അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറിനോടൊപ്പമിരുന്നു ഞാനെങ്ങനെ കഴിക്കും? അതു വേണ്ട. ഞാനപ്പുറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo;  അനി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാൻ കടിക്കുന്ന ജന്തുവൊന്നുമല്ല കേട്ടോ. ഒരു പാവം മനുഷ്യനാ.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അങ്ങനെയല്ല സാർ, ഞങ്ങളങ്ങനെയൊന്നും ശീലിച്ചിട്ടില്ല. ഞാനപ്പറത്തിരുന്നു കഴിച്ചോളാം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇരിയെടാ അവടെ.&amp;amp;rdquo;  അതു് അമ്മയുടെ വക. &amp;amp;ldquo;ഞാനൊന്നു നോക്കട്ടെ എന്തു സംഭവിക്കുമെന്നു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അനി നിശ്ശബ്ദനായി അടുത്തുള്ള കസേരയിലിരുന്നു് ഇഡ്ഢലി തിന്നു. അമ്മ അനിയേക്കൊണ്ടു്‌ ആറോ ഏഴോ എണ്ണം തീറ്റിച്ചു. അനി മുഖമുയർത്തി നോക്കിയതുപോലുമില്ല. അനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നതു്‌ ചമ്മന്തിയുടെ എരിവു കാരണമായിരുന്നു എന്നെനിക്കു തോന്നിയില്ല. അമ്മ പറഞ്ഞതുപോലെ ആളൊരു സാധുവാണെന്നു തോന്നി.&lt;br /&gt;
&lt;br /&gt;
ഈ സംഭവത്തോടെ അനി അമ്മയുടെ ഒരാരാധകനായി മാറി. അവരുടെ പറമ്പിൽ നിന്നു് കപ്പ, ചേന, ചീര, കായ്‌ എന്നിങ്ങനെ പലതും അമ്മയുടെ അടുക്കളയിലെത്തി. സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക തുടങ്ങി ഞാൻ ചെയ്തിരുന്ന പല ജോലികളും അനി ഏറ്റെടുത്തു. എനിക്കു കോളജിലെ ലൈബ്രറിയിലും നാട്ടിലെ വായനശാലയിലും ഒക്കെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടി. അമ്മ അനിക്കു് പണവും കൊടുക്കുമായിരുന്നു എന്നു തോന്നുന്നു. പക്ഷെ രാത്രിയിലുള്ള കുടിയും ചീത്തവിളിയും മാത്രം മാറിയില്ല. ഞങ്ങളുടെ വീടെത്തുന്നതിനു വളരെ മുൻപുതന്നെ ശബ്ദം നിലയ്ക്കും എന്നുമാത്രം.&lt;br /&gt;
&lt;br /&gt;
അങ്ങനെയുള്ള അനിയുടെ അമ്മയ്ക്കു് അസുഖം കൂടുതലാണെന്നറിഞ്ഞാൽ എനിക്കു പോകാതിരിക്കാൻ കഴിയുമോ?&lt;br /&gt;
&lt;br /&gt;
ഞാനാദ്യമായാണു് അനിയുടെ വീട്ടിൽ പോകുന്നതു്. അനി വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും അമ്മയ്ക്കൊരു മകനേപ്പോലെ ആയിത്തീരുകയും ചെയ്തിരുന്നു എങ്കിലും ഞാനൊരിക്കലും അവിടെ പോയില്ല. അനി വിളിച്ചുമില്ല. അനിയെ ഞാനറിയുന്ന കാലം തൊട്ടു് അയാളുടെ അമ്മ സുഖമില്ലാതെ കിടപ്പാണു്. രോഗസ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാകാതിരുന്നതിനാൽ പോയി കാണാൻ ഇതുവരെ വിശേഷിച്ചൊരു കാരണമുണ്ടായില്ല. സാധാരണഗതിയിൽ അമ്മ പറയുന്നതാണു്, &amp;amp;lsquo;എടാ, നീയവിടം വരെ ഒന്നു പോയി നോക്കീട്ടു വാ&amp;amp;rsquo; എന്നു്. അതും ഉണ്ടായില്ല. ഇന്നുതന്നെ ഞാൻ അമ്മയോടു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. &amp;amp;ldquo;ദൈവമേ, അവരെ കഷ്ടപ്പെടുത്തരുതേ&amp;amp;rdquo; എന്നൊരു മനോഗതം മാത്രം.&lt;br /&gt;
&lt;br /&gt;
നേരം സന്ധ്യയോടടുക്കുന്നതേയുള്ളൂ. രാത്രിയിൽ അനി മദ്യപിച്ചുകൊണ്ടു പോകുന്ന ദിശയിൽ ഞാൻ ആദ്യമായി നടന്നപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ. വാസ്തവത്തിൽ ജോസഫ്‌ വന്നു വിളിച്ചപ്പോൾതന്നെ മനസ്സിൽ ഉദിച്ചതാണു്. ഓരോ നിമിഷം കഴിയുംതോറും അതു്‌ ശക്തിയാർജ്ജിച്ചുവന്നു. എന്തുണ്ടാകാം എന്നാലോചിച്ചിട്ടു് പരിഭ്രമിക്കാൻ ഒരു കാര്യവും കണ്ടില്ല. പക്ഷെ ആ പരിഭ്രമം മനസിൽനിന്നു മാറ്റാനും കഴിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
ഞാൻ താമസിക്കുന്ന വീട്ടിൽനിന്നു് മൂന്നാലു പറമ്പുകൾക്കപ്പുറം ഒരു ചെറിയ പടിപ്പുര കടന്നു ജോസഫ്‌ നടന്നു. പുറകെ ഞാനും. പടിപ്പുരയിൽനിന്നു് ഏതാണ്ടു്‌ മുപ്പതടി ദൂരത്തിൽ ഒരു പഴയ വീടു്. പണ്ടു്‌ ഓടു മേഞ്ഞതായിരുന്നിരിക്കണം. കുറേ ഭാഗത്തു്‌ ഇപ്പോൾ ഓലയാണു്. മുന്നിലെ വരാന്തയിലേക്കു കയറി ജോസഫ്‌ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇവിടെയാരുമില്ലേ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഉള്ളിലെ ഇരുട്ടിൽ അനക്കം കേട്ടു. ചെവിയിൽ വലിയ വളയങ്ങളണിഞ്ഞ ഒരു സ്ത്രീ പുറത്തേക്കു വന്നു. പ്രായമായ ഒരു മുസ്ലിം സ്ത്രീ. കാഴ്ച മങ്ങിയിട്ടുണ്ടു്‌. ജോസഫിനെ സൂക്ഷിച്ചു നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറാണോ. അവനിവിടെയില്ല.&amp;amp;rdquo;  എന്നു പറഞ്ഞു. അപ്പോഴാണവർ എന്നെ ശ്രദ്ധിച്ചതു്. അവരെന്നെയും സൂക്ഷിച്ചു നോക്കി. രണ്ടു നിമിഷമെടുത്തു മനസിലാകാൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയ്യോ, സാറുമുണ്ടോ! ഇങ്ങോട്ടിരുന്നാട്ടെ. ഞാനൊരു സ്റ്റൂളെടുത്തോണ്ടു വരാം.&amp;amp;rdquo; എന്നു പറഞ്ഞു് അവർ അകത്തോട്ടു പോകാനൊരുങ്ങി. ജോസഫ്‌ അവരെ വിലക്കി. ഞാനവരെ കണ്ടിട്ടേയില്ല. പക്ഷെ അവർക്കെന്നെ മനസിലായിരിക്കുന്നു. എനിക്കതുതന്നെ ഒരത്ഭുതമായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊന്നും വേണ്ടുമ്മ. എങ്ങനൊണ്ടിപ്പൊ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു ബോധോമില്ലാണ്ടു്‌ കെടക്കുവാ സാറേ. വായിക്കൂടാ ശ്വാസം വിടുന്നെ. എടക്കെടയ്ക്കു് കണ്ണീന്നു് വെള്ളോം വന്നോണ്ടിരുന്നു. ഇപ്പൊ അതുമില്ല. ഇതുവരെ അപ്പറത്തെ മറിയാമ്മ ഒണ്ടായിരുന്നു. ഞാൻ വന്നപ്പൊ അവർ പോയി. വേണങ്കി പിന്നെ വരാംന്നു് പറഞ്ഞു. ആ ചെറുക്കൻ വരുന്നതുവരെ ഞാനിരിക്കാംന്നു വിചാരിച്ചു. പിന്നെ അവരടെ ആളുകളൊക്കെ എത്തുവല്ലൊ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ വാ. നമുക്കൊന്നു കേറി കാണാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ അകത്തേയ്ക്കു് കടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
മുറിയിൽ ഒരു റാന്തലിന്റെ വെളിച്ചം മാത്രം. ഒരു കട്ടിലിൽ വിരിച്ച പായിൽ ശോഷിച്ചു് എല്ലും തോലും മാത്രമായ ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മുഖം കണ്ടാൽ പേടിയാകും. ഒരു തലയോട്ടി പോലെ. കുഴിഞ്ഞ കണ്ണുകളും പകുതി തുറന്ന വായിലെ ദ്രവിച്ച പല്ലുകളും റാന്തൽ വീശുന്ന നിഴലുകളും കൂടിയായപ്പോൾ എനിക്കു നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ആരായാലും ഒരു ദിവസം ഈ നിലയിൽ ആയിക്കൂടെന്നില്ല. എന്നിട്ടും ആരോഗ്യമുള്ളപ്പോൾ എന്താണു് ചിലരുടെ അഹങ്കാരം!&lt;br /&gt;
&lt;br /&gt;
ഞാനാ മുറിക്കുചുറ്റും ഒന്നു കണ്ണോടിച്ചു. വീടു നോക്കാൻ ആരുമില്ലാത്തതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടു്. മാറാലയടിച്ചിട്ടു് മാസങ്ങൾ കഴിഞ്ഞിരിക്കണം. തടികൊണ്ടുണ്ടാക്കിയ ഒരു പഴയ അലമാരി. ഒരു പൊക്കമുള്ള സ്റ്റൂളിന്റെ പുറത്തു് റാന്തൽ. കട്ടിലിനു സമീപം മറ്റൊരു സ്റ്റൂൾ. അതിലായിരിക്കണം ഉമ്മ ഇരുന്നിരുന്നതു്. അകത്തേയ്ക്കു് രണ്ടു വാതിലുകൾ. അവയിലൊന്നു് അടച്ചിട്ടിരിക്കുന്നു. മറ്റേ വാതിലിൽ കൂടി ഇരുട്ടു മാത്രം കാണാം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉമ്മാ, ഞങ്ങൾ പോയിട്ടുവരാം. ഞാനിവിടെയുണ്ടാകും. അവരൊക്കെ എത്തുമ്പോൾ ഞാനുണ്ടായേ പറ്റൂ.&amp;amp;rdquo; ജോസഫ്‌ പറയുന്നതു കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അള്ളാ, ഓരെ കഷ്ടപ്പെടുത്താണ്ടെയങ്ങു് എടുത്തോണ്ടാൽ മതിയാർന്നു. ഇന്നിനി എന്തൊക്കെ പുഹിലാണോ നടക്കാൻ പോണതു്!&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങൾ വെഷമിക്കാണ്ടിരി. അവനെത്തുമ്പോഴേക്കു് ഞാനും വരും. വാടാ, നമുക്കിറങ്ങാം.&amp;amp;rdquo; എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി. പുറകെ ഞാനും.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ആകപ്പാടെ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. പടി കടന്നപ്പോൾ ഞാൻ ചോദിച്ചു,&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ ജോസഫേ അവരങ്ങനെയൊക്കെ പറഞ്ഞെ? എന്തു പുഹിലാ ഉണ്ടാകാൻ പോകുന്നെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
കുറച്ചു നേരത്തേക്കു് ജോസഫ്‌ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, നിനക്കറിയാൻ വയ്യാത്ത ചില കാര്യങ്ങളുണ്ടു്‌. ഇനിയിപ്പൊ നീയതൊക്കെ അറിഞ്ഞേ പറ്റൂ. ഞാൻ പറയുന്നതു്‌ ശ്രദ്ധിച്ചു കേൾക്കു്. നിന്റെ ബുദ്ധിയിൽ വല്ലതും ഉദിച്ചാൽ ഒരു പക്ഷെ അതു്‌ സഹായകമാകും.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിക്കു് മൂന്നു പെങ്ങമ്മാരാണുള്ളതു്. നീ രണ്ടു പേരേപ്പറ്റിയല്ലേ കേട്ടിട്ടുള്ളൂ. അവർ അനിയുടെ മൂത്തതാണു്. രണ്ടുപേരെയും അനിയുടെ അച്ഛനുണ്ടായിരുന്നപ്പോൾ കെട്ടിച്ചു വിട്ടതാണു്. മൂന്നാമത്തവൾ അനിയുടെ ഇളയതാണു്. അവളും അനിയും തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ടു്‌. അവർക്കിടയിൽ ഒരു കുട്ടി ജനിച്ച ഉടനെ തന്നെ മരിച്ചു പോയിരുന്നു. അനി അവളെ കുട്ടിക്കാലത്തു്‌ എടുത്തുകൊണ്ടു്‌ നടക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവനു് അനിയത്തിയും അവൾക്കു് അവനും ജീവനായിരുന്നു. അവൾ പഠിക്കാൻ സമർത്ഥയായിരുന്നു. നല്ല മാർക്കുവാങ്ങി പ്രീഡിഗ്രി പാസായി. ഡോക്ടറാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. മെഡിസിൻ എൻട്രൻസിനു സാമാന്യം നല്ല റാങ്കുണ്ടായിരുന്നു. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ അഡ്‍മിഷൻ കിട്ടി. മൂത്ത രണ്ടു പെണ്മക്കളെയും കെട്ടിച്ചു് അയച്ചപ്പോൾത്തന്നെ അവരുടെ അച്ഛനു് സാമ്പത്തികമായി കഷ്ടപ്പാടായെങ്കിലും മകൾ ഡോക്ടറായി കാണാനുള്ള ആഗ്രഹം കൊണ്ടു്‌ അങ്ങേർ എങ്ങനെയൊക്കെയോ പണം കണ്ടുപിടിച്ചു. ഫർണിച്ചറുണ്ടാക്കി വിൽക്കുകയും മറ്റുമായിരുന്നു അങ്ങേരുടെ പണി. അനി പഠിക്കുന്നതിനു മോശമായിരുന്നതു കൊണ്ടാവാം അവനും പണിയെടുത്തു കാശുണ്ടാക്കി അവളെ പഠിക്കാൻ സഹായിച്ചു. അവനാണു് തിരുവനന്തപുരത്തു പോയി അവളെ കാണുകയും പണം കൊണ്ടുകൊടുക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നതു്‌. അനി വിവാഹം കഴിക്കാതിരുന്നതു്‌ അനിയത്തിയുടെ വിവാഹം കഴിഞ്ഞു മതി എന്നു പറഞ്ഞാണു്. എന്നാൽ അവന്റെ ചേച്ചിമാർക്കു് അവരുടെ അച്ഛനമ്മമാർ അനിയത്തിക്കു് കൊടുത്തിരുന്ന അധിക വാത്സല്യം തീരെ ഇഷ്ടമായിരുന്നില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ഇതിനിടെ ഞങ്ങൾ നടന്നു് എന്റെ വീട്ടിലെത്തി. ഞങ്ങൾ അകത്തു കയറി മുൻവശത്തെ മുറിയിലിരുന്നു. മുൻപിൽ അഴിയിട്ട ഒരു വരാന്തയായിരുന്നു അതു്. ആ നാട്ടിൽ ആരും മുൻപിലത്തെ വാതിൽ അടച്ചിടുന്ന പതിവില്ലാതിരുന്നതിനാൽ കതകു തുറക്കാൻ എനിക്കു് അമ്മയെ വിളിക്കേണ്ടി വന്നില്ല. അവിടെയിരുന്നാൽ വഴിയെ പോകുന്നവരെ കാണാം എന്നും അനിയോ മറ്റു ബന്ധുക്കളോ വരുന്നെങ്കിൽ അറിയാമെന്നും ജോസഫ്‌ പറഞ്ഞതനുസരിച്ചു് അവിടെയിരുന്നു് സംസാരം തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഏതാണ്ടു്‌ രണ്ടുകൊല്ലം മുൻപു് ഒരു ദിവസം അവൾ മടങ്ങിവന്നു് വീട്ടിലിരുപ്പായി. ആഹാരമൊന്നും ചൊവ്വേനേരെ കഴിക്കുന്നുമില്ല, ആരെന്തു ചോദിച്ചാലും കരച്ചിലും. വീട്ടുകാരൊക്കെ വലിയ വിഷമത്തിലായി. അവളുടെ ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരുമൊക്കെ വന്നു കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചു. എങ്കിലും അവളുടെ വായിൽ നിന്നു് ഒന്നും വന്നില്ല. എന്തെങ്കിലും അബദ്ധം പറ്റി അവൾ ഗർഭം ധരിക്കുകയോ മറ്റോ ചെയ്തിരിക്കും എന്നാണു് എല്ലാവരും വിചാരിച്ചതു്. പക്ഷെ അവളതു വളരെ ശക്തമായിത്തന്നെ നിഷേധിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒടുവിൽ ഒരു ദിവസം അനി എന്റെ വീട്ടിൽ വന്നു വിവരങ്ങളൊക്കെ പറഞ്ഞു. ഞാനപ്പൊത്തന്നെ അവന്റെ കൂടെ പോയി. അവരുടെ വീട്ടിലിരുന്നു് അവളോടു് സംസാരിക്കാൻ ശ്രമിച്ചപ്പോൾ എനിക്കു മനസിലായി മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു്. ഞാനവളെയും കൂട്ടി ഇവിടെ വന്നു. അന്നു് ഈ വീടു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങളിവിടെയിരുന്നു, ഇതുപോലെ. ഈ കസേരയൊക്കെ ഇവിടെത്തന്നെ കിടന്നിരുന്നു. എന്നിട്ടും കുറേ നേരം അവളൊന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയാൻ വയ്യ. ഹൊ, അതുപോലൊരു അനുഭവം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഒടുവിൽ ഞാൻ പറഞ്ഞു, &amp;amp;lsquo;മോളേ, പ്രശ്നമെന്താണെങ്കിലും പറ, ഞാനതിനു പരിഹാരമുണ്ടാക്കിത്തരാം&amp;amp;rsquo; എന്നു്. എന്നിട്ടും അവളൊന്നും പറഞ്ഞില്ല. അവസാനം ഞാൻ ശകാരിക്കുകയും, ഞാനും പൊയ്ക്കളയും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണു് അവൾ പറയാൻ തയാറായതു്. പക്ഷെ അവൾ പറയുന്നതു കേട്ടപ്പോൾ എനിക്കും എന്തു ചെയ്യണമെന്നു് അറിയാൻ വയ്യാതായി.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
ജോസഫ്‌ നിർത്തി. ഒരിഫക്ടിനു വേണ്ടിയല്ല എന്നു വ്യക്തം. അയാളെ ഇത്ര വികാരഭരിതനായി ഞാൻ കണ്ടിട്ടില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പിള്ളേരേ നിങ്ങൾക്കു് കാപ്പിയോ ചായയോ വല്ലതും വേണോ?&amp;amp;rdquo;  അകത്തുനിന്നു് അമ്മയുടെ ശബ്ദം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താ അമ്മേ, ജലദോഷം പിടിച്ചോ? അമ്മയുടെ ശബ്ദം മാറിയിരിക്കുന്നു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്റെയീ പഴയ പുസ്തകങ്ങളൊക്കെ അടുക്കി വെച്ചതിന്റെയാ.&amp;amp;rdquo; അമ്മ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ കഴിഞ്ഞയാഴ്ചയല്ലേ അമ്മേ പൊടി തട്ടി വെച്ചതു്? എന്തിനാ പിന്നെയും അതൊക്കെ എടുത്തു്‌ അടുക്കാൻ പോയതു്?&amp;amp;rdquo; ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അമ്മച്ചീ, കാപ്പി കിട്ടിയാൽ സന്തോഷം.&amp;amp;rdquo; ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അമ്മ അടുക്കളയിലേക്കു പോകുന്ന ശബ്ദം കേട്ടു. വീണ്ടും മൗനം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്താണു് ആ കുട്ടി പറഞ്ഞതു്?&amp;amp;rdquo; ഞാൻ ചോദിചൂ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവൾക്കു് എയ്ഡ്സാണെന്നു്!&amp;amp;rdquo; ജോസഫ്‌ പതുക്കെ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അതുകേട്ടു് ഞാൻ സ്തബ്ദനായിപ്പോയി.&lt;br /&gt;
&lt;br /&gt;
ആ മഹാരോഗം വന്ന ആരെയും എനിക്കറിയില്ല. സാവധാനമുള്ള മരണം. വർഷങ്ങൾ കൊണ്ടു്‌ ശരീരവും മനസും ഇല്ലാതാകുന്ന പ്രക്രിയ. അതിനെ ഒരാൾ എങ്ങനെ നേരിടുമെന്നു് എനിക്കൊരു രൂപവുമില്ല. അതിനുമപ്പുറം സമൂഹത്തിന്റെ പുച്ഛവും വെറുപ്പും ഭയവും. അതായിരിക്കും ഏറ്റവും വേദനാജനകം. വീട്ടുകാർ പോലും അടുത്തുവരാൻ മടിക്കുന്ന അവസ്ഥ. ഇടയ്ക്കു് മാധ്യമങ്ങളിൽക്കൂടി ഈ ഹതഭാഗ്യരേപ്പറ്റി വായിച്ചുള്ള അറിവേ എനിക്കുള്ളൂ. അപ്പോഴും എനിക്കോ എന്റെ അടുത്തവർക്കാർക്കെങ്കിലുമോ ഇങ്ങനത്തെ അവസ്ഥയുണ്ടായാൽ എന്തായിരിക്കും എന്റെ പ്രതികരണം എന്നു ഞാനാലോചിച്ചില്ല. ഒരു സിനിമയിൽ കാണുമ്പോഴുണ്ടാകുന്ന തരത്തിലുള്ള പ്രതികരണമേ എനിക്കുണ്ടായുള്ളൂ. അവരുടെ അവസ്ഥയിൽ ദുഖം തോന്നി. ഒരുതരം എമ്പതിയും. പക്ഷെ സിനിമ കണ്ടുകഴിഞ്ഞു് നമ്മുടെ ജീവിതത്തിലേക്കു് തിരികെ വരുമ്പോൾ സിനിമയിൽ കണ്ടതെല്ലാം മറക്കുന്നതുപോലെ ഞാനും അതൊക്കെ മറന്നു. മറ്റേതോ ലോകത്തിലേതെന്നപോലെ എയ്ഡ്സ്‌ രോഗികളുടെ കാര്യം മനസിന്റെ ഉള്ളറകളിലേക്കു് ഒതുങ്ങി. ഇപ്പോഴിതാ അപ്രതീക്ഷിതമായി ആ പ്രശ്നം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിലെ നിമിഷനേരം മാത്രം തെളിയുന്ന രൂപമായിട്ടല്ല. മജ്ജയും മാംസവുമുള്ള മനുഷ്യരായി. അനി എന്റെ ബന്ധുവല്ല. അനിയുടെ അനിയത്തിയെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ പത്രത്തിൽ വായിച്ച ഏതോ ഒരാളിനേപ്പോലെയല്ല അവർ. അനി എന്റെ ഒരു സുഹൃത്തിനേപ്പോലെ ആയിത്തീർന്നിരിക്കുന്നു. അമ്മയ്ക്കു് മറ്റൊരു മകനും. അയാളുടെ അനിയത്തിയ്ക്കു് ഇങ്ങനെയൊരവസ്ഥ വന്നു എന്നു കേട്ടപ്പോൾ, ഞാനാ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും, മനസിൽ ഒരു വിങ്ങൽ.&lt;br /&gt;
&lt;br /&gt;
ഞാനീ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ജോസഫ്‌ പറയുന്നതു കേട്ടു, &amp;amp;ldquo;ആരോ വഴിയേ നടന്നു വരുന്നുണ്ടു്‌. അവരായിരിക്കും.&amp;amp;rdquo; അയാൾ എണീറ്റ്‌ ഗേറ്റിനു സമീപത്തേക്കു് നടന്നു. ഇരുട്ടു് പടർന്നു കഴിഞ്ഞിരുന്നു. വീടിനു പുറത്തുള്ള ലൈറ്റ്‌ ഇട്ടിട്ടു് ഞാനും ജോസഫിന്റെ പുറകെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ ജോസഫിന്റെ സമീപത്തു്‌ എത്തിയപ്പോഴേക്കു് വഴിയെ നടന്നു വന്നവർ ഗേറ്റിനു സമീപമെത്തിയിരുന്നു. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടു്‌. കുട്ടികൾക്കു് അഞ്ചോ ആറോ വയസിലധികം പ്രായമുണ്ടാവില്ല. അനിയുടെ ചേച്ചിമാരും കുടുംബങ്ങളും ആയിരിക്കണം. അവർ ഞങ്ങളെ കണ്ടിട്ടു് നിന്നു. പാന്റും ഷർട്ടും ധരിച്ച ഒരു പുരുഷൻ ചോദിച്ചു, &amp;amp;ldquo;ജോസഫ്‌ സാറല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതെ. എന്താ വൈകിയതു്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറുപടി പറഞ്ഞതു് അൽപം തടിച്ചു് പൊക്കം കുറഞ്ഞ ഒരു സ്ത്രീയായിരുന്നു. ചട്ടയും മുണ്ടും വേഷം. &amp;amp;ldquo;സാറിന്റെ ഫോൺ കിട്ടിയപ്പത്തന്നെ എറങ്ങിയതാ. പിള്ളേരേം തയാറാക്കി എറങ്ങണ്ടേ. പിന്നെ കൊറച്ചു് കാശും വേണ്ടേ. ഇതിയാൻ കടേമടച്ചു് കാശും ശരിയാക്കി വന്നപ്പൊ കൊറച്ചു് സമയമായി. എന്നിട്ടു് യെവളുടെ വീട്ടിലും പോയേച്ചല്ലായോ വന്നെ. അല്ലേലും ഓടിപ്പിടിച്ചിങ്ങു് വന്നിട്ടു് എന്നായെടുക്കാനാ. അവനില്ല്യോ ഇവിടെ. പോരാത്തേനു് രാത്രീമായി. ഇനിയിപ്പൊ നാളെയല്ലേ സെമിത്തേരീലോട്ടു് എടുക്കാനൊക്കൂ. അച്ചനോ വല്ലോം വന്നാരുന്നോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനോടു് പറഞ്ഞിട്ടൊണ്ടു്‌. വന്നോളും. നിങ്ങളങ്ങോട്ടു ചെല്ലു്. അവരു് ചത്തിട്ടില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചത്തില്ലേ? ഞാനോർത്തു നേരത്തേ തീർന്നിട്ടൊണ്ടാവുമെന്നു്. ഞാൻപറഞ്ഞതാ അത്താഴത്തിനു വല്ലോം മേടിച്ചോണ്ടു വന്നാ മതിയെന്നു്. അപ്പൊ എല്ലാർക്കും എന്നാ വെപ്രാളമായിരുന്നു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
മറ്റേ സ്ത്രീ ഒന്നും മിണ്ടാതെ നിന്നു. അവർ സാരിയാണു് ഉടുത്തിരുന്നതു്. സഹോദരിയേക്കാൾ പൊക്കമുണ്ടു്‌. എന്നാൽ അത്ര വണ്ണമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതൊക്കെ ശരിയാക്കാം. നീയിപ്പൊ നടക്കു്.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
പറഞ്ഞതു് ആ സ്ത്രീയുടെ ഭർത്താവായിരിക്കണം. മുണ്ടും ജുബ്ബയും വേഷം. ഏതാണ്ടു്‌ എന്റെ ഉയരം\textemdash ആറടിക്കു് മൂന്നോ നാലോ ഇഞ്ചു് കുറയും. ആദ്യം സംസാരിച്ച പാന്റുവേഷക്കാരൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറങ്ങോട്ടു വരത്തില്ലയോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അയാൾ മെലിഞ്ഞിട്ടാണു്. നല്ല ഉയരം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനെത്തിക്കോളാം. നിങ്ങൾ പൊയ്ക്കോ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അവർ നടന്നു. അതിനിടയിൽ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന വാക്കു കേട്ടു. നേരത്തെ പ്രസംഗിച്ച സ്ത്രീയുടെ ശബ്ദം. ഞങ്ങൾ രണ്ടു നിമിഷം അവർ പോയ വഴിയ്ക്കു് നോക്കി നിന്നിട്ടു് തിരികെ വീട്ടിലേക്കു നടന്നു. വരാന്തയിലുള്ള വട്ടമേശപ്പുറത്തു് അമ്മ രണ്ടു കപ്പു കാപ്പി വച്ചിരിക്കുന്നു. ഞങ്ങൾ മേശയുടെ ഇരുവശത്തുമുള്ള കസേരകളിൽ ഇരുന്നു. കാപ്പി കുറേശ്ശെ കുടിയ്ക്കാൻ തുടങ്ങി. മനസിൽ ഇപ്പോൾ കേട്ട സംഭാഷണങ്ങളായിരുന്നു. ആ സ്ത്രീയുടെ ഹൃദയശൂന്യമായ വാക്കുകളും പിന്നെ &amp;amp;lsquo;തേവിടിശ്ശി&amp;amp;rsquo;  എന്ന പ്രയോഗവും മനസിൽ തങ്ങി നിന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അമ്മയേപ്പറ്റിയല്ലേ ഇങ്ങനെയൊക്കെ സംസാരിച്ചെ?&amp;amp;rdquo;  പകുതി ആത്മഗതമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇങ്ങനത്തെ മക്കളുണ്ടാകുന്നതിൽ ഭേദം ഇല്ലാണ്ടിരിക്കുന്നതാ. ഞാനാണെങ്കിൽ പണ്ടേ അടിച്ചിറക്കിയേനെ. അനി ഒരു പാവമായതുകൊണ്ടാ ഇവളുമാരൊക്കെ ഇങ്ങനെ വിലസുന്നെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;പക്ഷെ അവരെന്തിനാ തേവിടിശ്ശി എന്നു പറഞ്ഞെ?&amp;amp;rdquo; ആ വാക്കുകൾ എന്റെ മനസ്സിൽനിന്നു മായുന്നില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതു്‌ അനിതയേപ്പറ്റിയാ. അവൾ വ്യഭിചരിച്ചിട്ടാ അവൾക്കു് എയിഡ്സ്‌ വന്നതെന്നാ ഇവരൊക്കെ വിശ്വസിക്കുന്നെ. ഇവരു മാത്രമല്ല, നാട്ടുകാരുതന്നെ പലരും അങ്ങനെയാ പറയുന്നെ. ഈ രോഗം വരാൻ വ്യഭിചരിക്കേണ്ട കാര്യമില്ല എന്നറിയാവുന്നവർക്കു പോലും അങ്ങനെ വിശ്വസിക്കാനാ ഇഷ്ടം. ആരാന്റമ്മയ്ക്കു് പ്രാന്തുവന്നാൽ കാണാൻ നല്ല രസമല്ലേ. സാഡിസ്റ്റുകൾ!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ജോസഫ്‌ പറഞ്ഞു തുടങ്ങിയതു് മുഴുവനാക്കിയില്ല.&amp;amp;rdquo;  ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഞാൻ ഓർമ്മിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ങ്ങേ? ങാ. എന്നാ പറയാനാ. എനിക്കു് എന്തു ചെയ്യണമെന്നു് ഒരൂഹവുമില്ലായിരുന്നു. ഞാൻ കുറേ നേരമിരുന്നു് ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നവൾക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു. ഒരിക്കൽ ടെറ്റനസ്‌ ഇഞ്ചെക്‌ഷൻ എടുക്കാൻ ഡിസ്പോസബിൾ സിറിഞ്ചു് മേടിച്ചിരുന്നുവത്രെ. അതു്‌ ഉപയോഗിച്ച സാധനം റീപാക്കു് ചെയ്തതായിരിക്കാം എന്നാണു് അവൾ വിചാരിക്കുന്നതു്‌. ഒരു കൂട്ടുകാരിയുടെ ബന്ധുവിനു രക്തം കൊടുക്കാൻ പോയപ്പോൾ ആശുപത്രിക്കാർ ടെസ്റ്റു ചെയ്തതുകൊണ്ടാണു് എച്ച്‌ ഐ വി പോസിറ്റീവ്‌ ആണെന്നു മനസിലായതു്. വിവരം ഹോസ്റ്റലിലെത്തിയപ്പോൾ അടുത്ത കൂട്ടുകാരികൾ തന്നെ അവളോടു മിണ്ടാതായത്രെ. അവളെ പുറത്താക്കണമെന്നു് അവർ വാർഡനോടു് ആവശ്യപ്പെട്ടു. വാർഡൻ അൽപം ബോധമുള്ള സ്ത്രീ ആയിരുന്നതുകൊണ്ടു്‌ അനിതയെ വിളിച്ചു് ഉപദേശിച്ചു. അവിടെ നിന്നാൽ പ്രശ്നമാകുമെന്നും കൂടുതൽ പബ്ലിസിറ്റി വരുത്തി വയ്ക്കുന്നതിനേക്കാൾ നല്ലതു് വീട്ടിലേക്കു പോയിട്ടു് ചികിത്സ ചെയ്യുന്നതാണെന്നും അവർ പറഞ്ഞു. ദേഹത്തു്‌ വൈറസ്‌ ഉണ്ടെന്നേ ഉള്ളൂ, എയ്ഡ്സ്‌ രോഗിണി ആയിട്ടില്ല, എന്നും ഇപ്പോൾ മരുന്നുകളുണ്ടെന്നും പ്രതീക്ഷയ്ക്കു വകയുണ്ടെന്നും അവർ പറഞ്ഞു. പക്ഷെ കൂട്ടുകാരികളുടെ പ്രതികരണം കണ്ടപ്പോൾ വീട്ടിൽ എന്താവും സ്ഥിതി എന്നവൾക്കു പേടിയായി. പക്ഷെ അവൾ എങ്ങോട്ടു പോകാൻ! പാവം. ഇതുങ്ങളേപ്പോലെ ആയിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടു പോയേനെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവസാനത്തെ പരാമർശം അനിയുടെ ചേച്ചിമാരേപ്പറ്റിയാണെന്നു വ്യക്തം. ജോസഫ്‌ വീണ്ടും നിർത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നിട്ടു് അനിത എന്തു ചെയ്തു?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനന്നു കുറേ ആലോചിച്ചിട്ടും എന്തു ചെയ്യണമെന്നു മനസിൽ തോന്നിയില്ല. മറ്റാരോടെങ്കിലും കൂടി ഒന്നു സംസാരിക്കണം എന്നു തോന്നി. അപ്പോഴാണു് ഞങ്ങടെ പള്ളിയിലെ അച്ചന്റെ കാര്യം ഓർത്തതു്. അങ്ങേരൊരു നല്ല മനുഷ്യനാ. കൊനഷ്ടു പിടിച്ച പ്രശ്നങ്ങൾക്കും എന്തെങ്കിലും പരിഹാരം കാണാൻ പറ്റുന്നയാളാ. ഞാൻ അനിതയെ ഇവിടെയിരുത്തീട്ടു് അച്ചനെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു തൃശ്ശൂർ കന്യാസ്ത്രീകൾ നടത്തുന്ന ഒരു കേന്ദ്രമുണ്ടു്‌, അവിടെ കൊണ്ടുചെന്നാക്കാൻ. ഒരു കാറു പിടിച്ചു് അനിയേം കൂട്ടി വിടാൻ പറഞ്ഞു. പോകുന്ന വഴി അച്ചനെ കണ്ടിട്ടു പോകണമെന്നും പറഞ്ഞു. അച്ചൻ അവിടത്തെ സിസ്റ്റർക്കു് കത്തു തരാമെന്നു പറഞ്ഞു. ഞാൻ അനിതയേയും കൂട്ടി അവളുടെ വീട്ടിൽ പോയി അവളുടെ തുണികളും മറ്റും എടുത്തു്‌ അനിയേയും കൂട്ടി ഇറങ്ങി. വീട്ടിൽ പറഞ്ഞതു് തിരികെ മെഡിക്കൽ കോളജിലേയ്ക്കു് പോകുവാന്നാ. ബാക്കി കാര്യങ്ങൾ വന്നിട്ടു പറയാം എന്നു പറഞ്ഞു. ഇറങ്ങുമ്പോൾ അനിക്കുപോലും അറിയില്ലായിരുന്നു. ഞങ്ങൾ നേരെ ഇങ്ങോട്ടു വന്നു. ഇവിടെ വെച്ചാണു് അനിയോടു കാര്യങ്ങൾ പറഞ്ഞതു്. പാവം അവൻ വല്ലാണ്ടു്‌ അപ്സെറ്റായി. അവളെ കെട്ടിപ്പിടിച്ചു് രണ്ടുപേരും കുറേ നേരം കരഞ്ഞു. അവനൊരുമാതിരി ഭ്രാന്തനേപ്പോലെയായി&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ആ രംഗത്തിന്റെ ഓർമ്മയിൽ മുഴുകി ജോസഫ്‌ നിശബ്ദനായി. ഒന്നും പറയാനാവാതെ ഞാനുമിരുന്നു. അൽപനേരം കഴിഞ്ഞു ജോസഫ്‌ തുടർന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മറ്റാരും കാണണ്ട എന്നു കരുതി ഞങ്ങൾ അകത്തെ മുറിയിലിരുന്നതു്‌ നന്നായി. അല്ലെങ്കിൽ അപ്പോൾത്തന്നെ കഥ നാട്ടിലെങ്ങും പടർന്നേനെ. അവരെ ഒന്നു ശാന്തരാക്കാൻ എനിക്കു് നന്നെ കഷ്ടപ്പെടേണ്ടി വന്നു. ടാക്സിക്കാരനു വല്ല സംശയവും വന്നാൽ അയാൾ ചിലപ്പോൾ വണ്ടിയിൽ കയറ്റില്ല. ഞാൻ പോയി ടാക്സി വിളിച്ചോണ്ടു വന്നപ്പോൾ എനിക്കൊരു ബുദ്ധി തോന്നി. അവൾക്കു് ക്യാൻസറാണെന്നും ചികിത്സയ്ക്കു് പോകുകയാണെന്നും ഞാൻ ഡ്രൈവറോടു പറഞ്ഞു. ഇക്കാര്യം അനിയോടും അനിതയോടും കൂടി പറഞ്ഞു. ഞങ്ങൾ അച്ചനെ പോയി കണ്ടു. അച്ചനു് അവരെ കുറെ സമാധാനിപ്പിക്കാൻ കഴിഞ്ഞു. അച്ചൻ കൊടുത്ത കത്തും കൊണ്ടു് അവരെ യാത്രയാക്കീട്ടാണു് ഞാൻ വന്നതു്&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
എന്തൊരു കഷ്ടം! ഞാനാലോചിച്ചു. സാധാരണ ഗതിയിൽ തനിക്കു ക്യാൻസറാണെന്നു പറയാൻ, കള്ളമാണെങ്കിൽ പോലും, ആരെങ്കിലും തയാറാവുമോ? ഒരു ടാക്സിയിൽ യാത്ര ചെയ്യാനായി ഇങ്ങനെയൊരു കള്ളം പറയേണ്ടി വരുന്നതു് എന്തൊരു കഷ്ടമാണു്! ജോസഫ്‌ വീണ്ടും നിശബ്ദനായി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ദാ അച്ചൻ പോകുന്നു. ഞാനൊന്നു് അവിടം വരെ പോയിട്ടു വരാം.&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫ്‌ ഇറങ്ങി നടന്നു.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ പോയിക്കഴിഞ്ഞു് ഞാൻ കുറച്ചുനേരം അവിടെത്തന്നെയിരുന്നു. കഴിഞ്ഞ കാര്യങ്ങളൊക്കെ ഒന്നുകൂടി മനസിൽക്കൂടി കടന്നുപോയി. അനിയുടെയും അനിതയുടെയും കഥ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇതാർക്കും സംഭവിക്കാവുന്ന കാര്യമാണു്. മനുഷ്യരുടെ ജീവൻ തന്നെ വിറ്റു കാശാക്കാൻ സന്നദ്ധരായിട്ടുള്ളവർ ഉള്ളിടത്തോളം കാലം ആരു വേണമെങ്കിലും ഈ ചതിക്കുഴിയിൽ വീഴാം\textemdash പഴയ സിറിഞ്ചുകൾ റീസൈക്കിൾ ചെയ്യുന്നവരുൾപ്പെടെ. അമ്മയ്ക്കു് ഒരിഞ്ചെക്‌ഷനെടുക്കാൻ മുമ്പൊരിക്കൽ വീടിനടുത്തു താമസിച്ചിരുന്ന ഒരു ഡോക്ടറെ സമീപിച്ച സംഭവം ഓർമ്മ വന്നു. ഞാൻ മേടിച്ചിരുന്ന ഡിസ്പോസബിൾ സിറിഞ്ചു് അദ്ദേഹം നിരസിച്ചു. എന്നിട്ടു് തിളപ്പിച്ചു വെച്ചിരുന്ന ഗ്ലാസ്സ്‌ സിറിഞ്ചും സൂചിയുമാണു് അദ്ദേഹം ഉപയോഗിച്ചതു്. വാങ്ങിക്കൊണ്ടുവന്ന ഡിസ്പോസബിൾ സിറിഞ്ചിന്റെ സൂചിയിൽ രക്താംശം വരെ കണ്ട അനുഭവമുണ്ടെന്നു് അദ്ദേഹം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
അപ്പോഴാണു് ഞാൻ അമ്മയുടെ കാര്യം ഓർമ്മിച്ചതു്. ജോസഫ്‌ പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കാൻ ഇടയില്ല. അമ്മയോടു് ഇതൊക്കെ പറയേണ്ടതല്ലേ? അമ്മയ്ക്കു് അനിയോടു് വളരെ അടുപ്പമല്ലേ? എന്നാൽ അതുകൊണ്ടുതന്നെ ഞാനിതൊക്കെ പറയുന്നതു്‌ ശരിയാണോ? വേണമെങ്കിൽ അനി തന്നെ പറയുന്നതല്ലേ ശരി? ഇനി അനി പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ അന്നു് അമ്മ അനിക്കെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു് അയാൾ കുടിക്കുന്നതു്‌ ന്യായീകരിച്ചതു്?&lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റു് എന്റെ മുറിയിൽ പോയി ലൈറ്റിട്ടു് ഒരു പുസ്തകവുമെടുത്തു് കട്ടിലിൽ കിടന്നു. ഒന്നും വായിക്കാനല്ല. ഒരു ശീലം എന്നു മാത്രം. പുസ്തകം നെഞ്ചത്തുവെച്ചുകൊണ്ടു കിടന്നപ്പോൾ മനസിൽ ഞാനന്നുവരെ കണ്ടിട്ടില്ലാത്ത അനിതയും പിന്നെ അനിയും മരിക്കാറായി കിടക്കുന്ന അവരുടെ അമ്മയും വീട്ടിലെ സംഭവങ്ങളും മാത്രമായിരുന്നു. അങ്ങനെ കിടക്കുൻപോൾ അമ്മ ചോദിച്ചു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എടാ, മണി എട്ടാവുന്നു. നീ വേണേൽ വന്നു വല്ലതും കഴിക്കു്. അവിടെ വല്ലതും സംഭവിച്ചാൽ ...&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞാനെഴുന്നേറ്റിരുന്നു. എന്നിട്ടു പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വേണ്ടമ്മേ. ജോസഫിപ്പൊ ഇങ്ങെത്തും. അയാളും ഒന്നും കഴിച്ചിട്ടില്ലല്ലോ. വരട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അമ്മയോടു പറയണോ എന്നു വീണ്ടും ആലോചിച്ചു. &amp;amp;ldquo;അനിയുടെ പെങ്ങമ്മാർ എത്തിയോ?&amp;amp;rdquo;  അമ്മ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചേച്ചിമാരും കുടുംബാംഗങ്ങളും കുറച്ചു മുൻപെ വന്നു.&amp;amp;rdquo;  ഞാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടാതെ പോയി.&lt;br /&gt;
&lt;br /&gt;
ഞാൻ വരാന്തയിലേക്കിറങ്ങി. അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ മുറ്റത്തേക്കിറങ്ങി. വീട്ടിൽനിന്നു പടിവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തുകൊണ്ടോ, ജോസഫ്‌ വീട്ടി വന്നു വിളിച്ചപ്പോൾ മനസിലുണ്ടായ പരിഭ്രമം വളരെ വർദ്ധിച്ചിരുന്നു. ഞാൻ വളരെ അസ്വസ്ഥനായിരുന്നു.&lt;br /&gt;
&lt;br /&gt;
അങ്ങനെ നടക്കുന്നതിനിടയിൽ ജോസഫും അച്ചനും കൂടി മടങ്ങിപ്പോകുന്നതു കണ്ടു. ഞാൻ പടിക്കൽ ചെന്നു് അവർ പോയ വഴിയെ നോക്കി നിന്നു. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ ജോസഫ്‌ തിരികെ വന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചനെ കാറിൽ കയറ്റി വിട്ടു. അനിയുടെ അച്ഛന്റെ മരണസമയത്തേപ്പോലെ പ്രശ്നങ്ങളുണ്ടാകുമോന്നാ അച്ചന്റെ പേടി. അതുണ്ടാവാതെ നോക്കണം.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അപ്പൊ അനിത വരുന്നുണ്ടോ? അവരുടെ അപ്പച്ചനെപ്പഴാ മരിച്ചതു്? എന്തു പ്രശ്നങ്ങളാ ഉണ്ടായതു്?&amp;amp;rdquo;  എനിക്കൊന്നും മനസിലായില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അവരുടെ അച്ഛൻ നേരത്തേ പോയി. അനിതയുടെ വിവരങ്ങളറിഞ്ഞിട്ടു് കഷ്ടിച്ചു് മൂന്നു മാസമെ ജീവിച്ചുള്ളൂ. ഹൃദയം പൊട്ടി മരിക്കുക എന്നൊക്കെ പറയാറില്ലേ? അതു ഞാൻ നേരിട്ടു കണ്ടതു് അപ്പോഴാണു്. അങ്ങേർക്കു് കുട്ടികളിൽ വച്ചു് ഏറ്റവുമിഷ്ടം അനിതയോടായിരുന്നു. അവൾക്കീ ഗതി വന്നതു്‌ അങ്ങേർക്കു് സഹിക്കാനായില്ല. കിടപ്പായി. അവളെ കാണാൻ പോകാൻ ഒരു ശ്രമം നടത്തി. മൂത്ത മക്കൾ വിട്ടില്ല. പിന്നെ ഹാർട്ടറ്റാക്കായി. ആശുപത്രിയിൽ കിടന്നു തന്നെ മരിച്ചു. ശരീരം ഇവിടെ കൊണ്ടുവന്നപ്പോൾ അനിത കാണാനെത്തി. ഞാനാണു് അറിയിച്ചതു്. വീട്ടിൽ വലിയ പ്രശ്നമായി. ആ മൂത്ത ചേച്ചിക്കായിരുന്നു ഏറ്റവും കൂടുതൽ വാശി. അവസാനം ഒരു നോക്കു് കാണാൻ പോലും സമ്മതിക്കില്ല എന്നായിരുന്നു അവരുടെ നിലപാടു്. എല്ലാവർക്കും അനിതയുടെ ദേഹത്തു തൊടാൻ പോലും ഭയമായിരുന്നതിനാൽ അവളെ ഒന്നും ചെയ്തില്ല. പക്ഷെ &amp;amp;lsquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തെ, നീ ഇങ്ങോട്ടിനി കേറണ്ടാടീ&amp;amp;rsquo;  എന്നൊക്കെ പറഞ്ഞായിരുന്നു ചീത്തവിളി. ഒടുവിൽ ഞാൻ അച്ചനെ വിളിച്ചുവരുത്തിയാണു് ഒരുവിധത്തിൽ പ്രശ്നം പരിഹരിച്ചതു്. അച്ചൻ ഇടപെട്ടതുകൊണ്ടു്‌ അനിതയ്ക്കു് സ്വന്തം അച്ഛന്റെ ശരീരം ഒരു നോക്കു കാണാൻ പറ്റി. പിന്നെ അനിതയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു് അനിയേയും കൂട്ടി രാത്രിയിലെ ബസ്സിൽ കയറ്റി വിട്ടു. രോഗമിതാണെന്നറിഞ്ഞാൽ ബസ്സുകാർ കേറ്റത്തില്ലല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇപ്പൊ അനിതയെ അറിയിച്ചിട്ടുണ്ടോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഉവ്വ്‌. അനി ബസ്‌ സ്റ്റോപ്പിൽ പോയിരിക്കുവാ. അവർ എപ്പൊ വേണമെങ്കിൽ എത്താം. ഇവറ്റകൾ എത്തുന്നതിനു മുൻപു് അവൾ വരും എന്നാ ഞാൻ വിചാരിച്ചെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ പടിക്കൽ തന്നെ നിൽക്കുകയാണെന്നു ഞാനപ്പോഴാണു് ശ്രദ്ധിച്ചതു്. അകത്തേയ്ക്കു് പോയിരിക്കാം എന്നു ജോസഫിനോടു് പറയാമെന്നു വിചാരിച്ചു. പക്ഷെ പകരം ഒരു ചോദ്യമാണു് എന്റെ വായിൽ നിന്നു വന്നതു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അനിയുടെ അമ്മയ്ക്കു് എന്തായിരുന്നു അസുഖം?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അസുഖമൊന്നുമില്ല. അവരും കുറേശ്ശെയായി നീറി മരിക്കുകയായിരുന്നു. അവർക്കു് അവരുടെ ഭർത്താവിനേപ്പോലെ ഭാഗ്യമുണ്ടായില്ല. ചൊവ്വെ നേരെ ആഹാരം കഴിക്കാതെ ശരീരവും മനസും കുറേശ്ശെ ഇല്ലാണ്ടാവുകയായിരുന്നു. അവരെ കൊണ്ടുപോകാമെന്നു പെണ്മക്കൾ രണ്ടുപേരും പറഞ്ഞതാണു്. പക്ഷെ അവർ പോകാൻ തയാറായില്ല. അതു്‌ അവരോടുള്ള ഇഷ്ടക്കുറവോ വിശ്വാസക്കുറവോ ഒക്കെയായിട്ടാണു് മക്കൾ കാണുന്നതു്‌. കുറേയൊക്കെ ശരിയുമാണു്. പക്ഷെ ആ സ്ത്രീയ്ക്കു് ഈ സ്ഥലം വിട്ടു പോകാൻ തീരെ മനസില്ലായിരുന്നു എന്നതാണു് സത്യം. പിന്നെ അനി ഒറ്റയ്ക്കാകും എന്ന വിഷമവും.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളവിടെ അങ്ങനെ നിന്നു. ഒരു തണുത്ത കാറ്റു വീശി. ദൂരെയെവിടെയോ മിന്നലിന്റെ വെളിച്ചം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;മഴ വരുന്നുണ്ടെന്നു തോന്നുന്നു. അതിനു മുൻപെ അവരിങ്ങു് എത്തിയാൽ മതിയായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
പറഞ്ഞു തീർന്നപ്പോഴേക്കു് വഴിയിൽ അകലത്തായി കാലൊച്ച കേട്ടു. വേഗത്തിലാണു നടത്തം. അവർ അടുത്തേക്കു് വരുന്തോറും കാലൊച്ച രണ്ടു പേരുടേതാണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. &amp;amp;ldquo;ഇതവർ തന്നെയാണെന്നു തോന്നുന്നു.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. അയാളുടെ മുഖത്തു്‌ അസ്വസ്ഥത പ്രകടം. അനിയുടെ വീട്ടിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും അവയെ എങ്ങനെ നേരിടും എന്ന ചിന്തയും ആയിരിക്കണം.&lt;br /&gt;
&lt;br /&gt;
ഞങ്ങൾ ഗേറ്റിനു പുറത്തേക്കു് കടന്നു. അവരടുത്തെത്തിക്കഴിഞ്ഞു. പെൺകുട്ടിയാണു മുൻപെ നടക്കുന്നതു്, അല്ല ഓടുന്നതു്. അഞ്ചര അടിയോളം ഉയരമുണ്ടാവും. മെലിഞ്ഞ ശരീരം. വെളുത്ത സാരിയും ബ്ലൌസുമാണു് ധരിച്ചിരിക്കുന്നതു്.  പിന്നാലെ അനി വേഗത്തിൽ നടന്നു് ഒപ്പമെത്താൻ ശ്രമിക്കുന്നു. അവർ ഞങ്ങളെ കണ്ടതേയില്ല. അല്ലെങ്കിൽ നിൽക്കാനോ സംസാരിക്കാനോ ഉള്ള മനസ്ഥിതിയിലല്ലായിരുന്നു. അവർ ഞങ്ങളെ കടന്നു പോയതിന്റെ പുറകെ &amp;amp;ldquo;വാടാ&amp;amp;rdquo;  എന്നു പറഞ്ഞു് ജോസഫും നടന്നു. പിന്നാലെ ഞാനും.&lt;br /&gt;
&lt;br /&gt;
അനിതയും അനിയും പടിപ്പുര കടന്നു് അകത്തേയ്ക്കു് കയറിയപ്പോഴേക്കു് ഞങ്ങൾ ഒപ്പമെത്തി. ക്യാമറയുടെ ഫ്ലാഷ്‌ പോലെ ഒരു മിന്നൽ പരത്തിയ വെളിച്ചത്തിൽ അവിടെ നിന്നവരെ കണ്ടു. മുറ്റത്തു്‌ അനിത നിൽക്കുന്നു, തൊട്ടു പിന്നിലായി അനിയും. വീടിന്റെ വരാന്തയിൽ നേരെ മുന്നിലായി ആ തടിച്ച സ്ത്രീയും ഒരു വശത്തായി അനിയുടെ അളിയന്മാർ പുകവലിച്ചുകൊണ്ടും നിൽക്കുന്നു. നാട്ടുകാരാണെന്നു തോന്നുന്നു, മൂന്നാലു മറ്റുള്ളവരുമുണ്ടു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിന്നെയെന്നാത്തിനാടീ ഇപ്പൊ ഇങ്ങോട്ടു് കെട്ടിയെടുത്തെ?&amp;amp;rdquo;  മൂത്ത ചേച്ചിയാണു്. &amp;amp;ldquo;നീ കാരണമാടീ എന്റെ അപ്പച്ചൻ ചത്തുപോയെ. ദേ ഇപ്പൊ എന്റെ അമ്മച്ചീം ചാകാറായി കെടക്കുവാ. ഇനി ഞങ്ങളും കൂടി ചത്താലേ നെനക്കു് സമാധാനമാകത്തൊള്ളോ? ഈ വീട്ടിനകത്തേക്കു് നീ കാലെടുത്തു വെച്ചുപോകരുതു്. തേവിടിശ്ശി!&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
ഞങ്ങളെ കണ്ടിട്ടാണെന്നു തോന്നുന്നു ആ സ്ത്രീ നിർത്തി. അനിത കരഞ്ഞുകൊണ്ടു്‌ പടിപ്പുരയുടെ തിണ്ണയിൽ പോയിരുന്നു. ചേച്ചിമാരെത്തുന്നതിനു മുൻപു് വീട്ടിലെത്താനായിരുന്നു ഓട്ടം എന്നു തോന്നുന്നു. വീട്ടിൽ ചേച്ചിമാരെ കണ്ടതോടെ അനിത തളർന്നതുമാതിരി തോന്നി. ഞങ്ങളെ കണ്ടുകൊണ്ടു്‌ അനി അടുത്തേക്കു വന്നു. വീണ്ടും മിന്നലിന്റെ വെളിച്ചം. അനിയുടെ കണ്ണിൽ നിന്നു കണ്ണീരൊഴുകുന്നതു്‌ കണ്ടു. ജോസഫിന്റെ നേരെ തിരിഞ്ഞു് അയാൾ പറഞ്ഞുതുടങ്ങി, &amp;amp;ldquo;സാറേ ...&amp;amp;rdquo;  അത്രയും പറയാനെ അനിയ്ക്കു് കഴിഞ്ഞുള്ളു. അയാൾ വിങ്ങിപ്പൊട്ടിപ്പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ പോയി അവളെ സമാധാനിപ്പിക്കു്. ഞാനെന്താ വഴി എന്നു നോക്കട്ടെ.&amp;amp;rdquo;  ജോസഫ്‌ പറഞ്ഞു. ഇതിനിടയിൽ അനിയുടെ അളിയന്മാർ ഞങ്ങളുടെ സമീപമെത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറെന്തിനാ ഇപ്പൊ അവളെ അറിയിച്ചെ? എല്ലാം കഴിഞ്ഞിട്ടു് പയ്യെ പറഞ്ഞാൽ പോരായിരുന്നോ?&amp;amp;rdquo;  മൂത്ത അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നിങ്ങളെന്നതാ പറയുന്നെ? അവളുടെയും കൂടി അമ്മയല്ല്യോ അകത്തു കെടക്കുന്നെ? അവളൊന്നു കേറി കണ്ടെന്നുവെച്ചു് എന്നാ സംഭവിക്കാൻ പോകുവാ? മൂപ്പീന്നു മരിച്ചപ്പൊ അച്ചൻ പറഞ്ഞതനുസരിച്ചു് അവളു കേറി കണ്ടില്ലേ? എന്നിട്ടെന്നാ പറ്റി?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അളിയനു മറുപടിയില്ലായിരുന്നു. ജോസഫ്‌ പറഞ്ഞതു് തികച്ചും ന്യായമാണെന്നും അതിനു് എതിർവാദമില്ലെന്നും വ്യക്തം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനറിയാമല്ലോ എന്റെ പെമ്പ്രന്നോത്തീടെ സ്വഭാവം. ഇനിയിപ്പൊ നമ്മളാരും പറഞ്ഞാൽ കേക്കത്തില്ല. സാറിനെ ഇവിടെല്ലാർക്കും കാര്യമാ. പക്ഷെ സാറു പറഞ്ഞാലും അവളനുസരിക്കത്തില്ല എന്നറിയാവല്ലൊ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
മിന്നലിന്റെ ശക്തിയും എണ്ണവും കൂടിവരുന്നു. ഇടിമുഴക്കം കേട്ടു തുടങ്ങി.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഞാനൊരു വഴി പറയട്ടെ. അവളകത്തേക്കു് കേറണ്ട. ശവമെടുത്തോണ്ടു്‌ പോകുൻപൊ അവൾ വെളിയിൽ നിന്നു കണ്ടോട്ടെ.&amp;amp;rdquo;  മൂത്ത അളിയന്റെ നിർദ്ദേശം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതിനു് അവർക്കിപ്പഴും ജീവനൊണ്ടല്ലോ. ജീവനോടെ ഒന്നു കണ്ടേച്ചു പോകുന്നതിനു് എന്നതാ കൊഴപ്പം?&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനെന്റെ പെമ്പ്രന്നോരെ പറഞ്ഞു് സമ്മതിപ്പിക്കാൻ പറ്റുവോ?&amp;amp;rdquo;  മൂത്ത അളിയൻ ചോദിച്ചു. ജോസഫിനു് ഉത്തരം മുട്ടി. മറ്റേ അളിയൻ പറഞ്ഞു:&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറേ, ഞങ്ങൾക്കു് ആ കുട്ടിയോടു് യാതൊരു വിരോധവുമില്ല. പക്ഷെ ഈ രോഗം വെറും നിസ്സാരകാര്യമല്ല. സത്യം പറയാമല്ലോ, ഞങ്ങൾക്കു് പേടിയാ. ഡോക്ടറന്മാർ ഇന്നു പറയും കൊഴപ്പമൊന്നുമില്ല, രക്തത്തിൽക്കൂടി മാത്രമെ പകരൂ എന്നൊക്കെ. പക്ഷെ അതു്‌ വിശ്വസിക്കാനൊക്കുമോ? നാളെ അവർ തന്നെ പറയും ഇതു് വേറൊരു രൂപമാണു്, തുമ്മിയാലും പകരുമെന്നു്. ഇതു് ജീവന്റെ പ്രശ്നമാണു് സാറേ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതും നേരാ.&amp;amp;rdquo;  ആദ്യത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
ജോസഫ്‌ ചിന്താമഗ്നനായി. നല്ല തണുത്ത കാറ്റു്. ഇടിയുടെ ശബ്ദം അടുത്തുവരുന്നു. എപ്പോൾ വേണമെങ്കിലും മഴ ഇങ്ങെത്താം.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇദ്ദേഹമാരാ, മനസിലായില്ലല്ലോ.&amp;amp;rdquo;  മൂത്ത അളിയൻ. എന്നേപ്പറ്റിയാണു്.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഇതു് രവി. ഞങ്ങടെ കോളജിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണു്. ഇവിടെ അടുത്താണു് താമസിക്കുന്നതു്.&amp;amp;rdquo;  ജോസഫ്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;സാറിനേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടു്‌. എന്റെ സ്റ്റുഡൻസിൽ ചിലരെ സാറു പഠിപ്പിച്ചിട്ടുണ്ടു്‌. അവർക്കൊക്കെ വലിയ ഇഷ്ടമാ സാറിന്റെ ക്ലാസ്‌. സാറു് മലയാളത്തിൽ കഥകളെഴുതാറുണ്ടല്ലേ? ഞാൻ ചിലതു് വായിച്ചിട്ടുണ്ടു്‌.&amp;amp;rdquo;  രണ്ടാമത്തെ അളിയൻ.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കോളജിലാണോ?&amp;amp;rdquo;  ഞാൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ല, സ്ക്കൂൾ മാഷാ. പിന്നെ ഒരു കമ്പ്യൂട്ടർ സെന്ററും നടത്തുന്നുണ്ടു്‌. സാറകത്തേക്കു വന്നിരുന്നാട്ടെ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
സാമാന്യം ശക്തമായ ഒരിടിമിന്നൽ. എല്ലാവരും ഓടി വീടിന്റെ തിണ്ണയിൽ കയറിനിന്നു. മുറ്റത്തു്‌ ഞാനും ജോസഫും മാത്രമായി. ഞാൻ അനിതയെ നോക്കി. ആ കുട്ടി ഇതൊന്നുമറിയുന്നില്ല. യാതൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇനി എന്തിനെ ഭയപ്പെടണം? പൊളിഞ്ഞ പടിപ്പുരയുടെ പൊളിഞ്ഞ തിണ്ണയിൽ തല കൈകളിൽ താങ്ങി കുനിഞ്ഞിരിക്കുന്നു. ഒപ്പം അനിയും. അവനു മാത്രം അനിതയുടെ രോഗത്തിനെ ഭയമില്ല. സ്നേഹം ആ ഭയത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു.&lt;br /&gt;
&lt;br /&gt;
പെട്ടെന്നു് എന്റെ മനസിൽ എന്തോ സംഭവിച്ചു. അതുവരെ ഉണ്ടായിരുന്ന പരിഭ്രമം ഇല്ലാതായി. ആകപ്പാടെ ഒരു ശാന്തത. ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു തോന്നൽ. എന്താണു് ചെയ്യേണ്ടതെന്നും സംശയമില്ല.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നല്ല മഴ വരുന്നു. ഇനിയിപ്പൊ അച്ചനെ എങ്ങനെ വിളിച്ചോണ്ടുവരും? ഇവർ നേരത്തെ എത്തുമെന്നാ ഞാൻ വിചാരിച്ചെ. ഇത്രയും വൈകിയതെന്താണോ എന്തോ. ഇവളുമാർ വരുന്നതിനു മുൻപു് അനിതയിങ്ങു് എത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഒണ്ടാവത്തില്ലായിരുന്നു.&amp;amp;rdquo;  ജോസഫ്‌ പറയുന്നതു്‌ കേട്ടു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ഒരു മിനിറ്റ്‌.&amp;amp;rdquo;  ഞാൻ പറഞ്ഞു. എന്നിട്ടു് അനിതയുടെ നേരെ നടന്നു. അവളുടെ മുന്നിൽ നിന്നുകൊണ്ടു്‌ ഞാൻ പറഞ്ഞു: &amp;amp;ldquo;എണീക്കൂ കുട്ടീ.&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
അവൾ മുഖമുയർത്തി എന്നെ നോക്കി. &amp;amp;ldquo;എണീക്കൂ.&amp;amp;rdquo;  ഞാൻ വീണ്ടും പറഞ്ഞു. ഒരു പാവയേപ്പോലെ അവൾ അനുസരിച്ചു. ഞാനവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു, &amp;amp;ldquo;വരൂ.&amp;amp;rdquo;  എന്നിട്ടു് നേരെ അവരുടെ വീട്ടിലേക്കു് നടന്നു. വാതിൽക്കൽ ചേച്ചിയുണ്ടായിരുന്നു, ഞങ്ങളുടെ വഴി തടഞ്ഞുകൊണ്ടു്‌.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരങ്ങനെ എന്തോ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അല്ലേയ്‌, ഇയാളാരാ? എന്നതാ ഭാവം?&amp;amp;rdquo;  അവരുടെ മുഖത്തു്‌ സൂക്ഷിച്ചു നോക്കിക്കൊണ്ടാണു് ഞാനതു് പറഞ്ഞതു്. എനിക്കെങ്ങനെ അതിനുള്ള ധൈര്യം കിട്ടി എന്നറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടു് അത്ര പന്തിയല്ല എന്നവർക്കു് തോന്നിയിരിക്കണം. അവർ മാറി നിന്നു. ഞങ്ങൾ അകത്തു കടന്നു.&lt;br /&gt;
&lt;br /&gt;
അമ്മയെ ഈ നിലയിൽ കാണുമെന്നു് അനിത ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. അവൾ ആകെ പകച്ചുപോയി. പിന്നെ മുട്ടുകുത്തി കട്ടിലിനരികിലിരുന്നു് ഉച്ചത്തിൽ നിലവിളിച്ചു. ആ അമ്മയുടെ കൈകൾ അനങ്ങിയോ? പുരപ്പുറത്തു്‌ വലിയ മഴത്തുള്ളികൾ വീഴുന്ന ശബ്ദം. ശക്തമായ ഒരു മിന്നൽപ്പിണർ അവിടെയെല്ലാം ഒരു നിമിഷത്തേക്കു് പ്രകാശം പരത്തി. അമ്മയുടെ കണ്ണുകളിൽ നിന്നു വലിയ കണ്ണുനീർത്തുള്ളികൾ ഒഴുകി കുഴിഞ്ഞ കവിളിലൂടെ പായിലേക്കു് വീണു. വലത്തേ കൈ ഉയർന്നു മകളുടെ ശിരസിലെക്കു് പതിച്ചു. അനിതയുടെ കരച്ചിലിന്റെ ശബ്ദം കുറഞ്ഞുവന്നു.&lt;br /&gt;
&lt;br /&gt;
അമ്മയുടെ ശ്വാസത്തിന്റെ വേഗത വർദ്ധിച്ചു. പിന്നെ കുറഞ്ഞു. ഒടുവിൽ നിലച്ചു. ഞാൻ കുനിഞ്ഞു് അനിതയുടെ തോളത്തു്‌ കൈകൾ വെച്ചുകൊണ്ടു്‌ പറഞ്ഞു, &amp;amp;ldquo;കുട്ടീ, എല്ലാം തീർന്നു.&amp;amp;rdquo;  അവൾ ഒരു നിമിഷമെടുത്തു അതിന്റെ അർത്ഥം മനസിലാവാൻ. അപ്പോൾ നിലവിളി വീണ്ടും ഉച്ചത്തിലായി.&lt;br /&gt;
&lt;br /&gt;
ഞാൻ ചുറ്റിലും നോക്കി. ജോസഫ്‌ എന്റെയടുത്തുണ്ടു്‌. ചിലർ പുറത്തേയ്ക്കുള്ള കതകിനു വെളിയിൽ അകത്തേക്കു് നോക്കിക്കൊണ്ടു നിൽക്കുന്നു. അകത്തേയ്ക്കുള്ള കതകിനു സമീപം വൈകിട്ടു കണ്ട ഉമ്മ. അവരുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായി ഒഴുകുന്നതു്‌ ആ അരണ്ട വെളിച്ചത്തിലും കാണാം. അനിതയും ഉമ്മയും മാത്രമാണു് അവിടെ നിന്നു കരയുന്നതു്. ബാക്കിയുള്ളവർ എന്തോ കാഴ്ച കാണാൻ വന്നവരേപ്പോലെ ഉദ്വേഗത്തോടെ നോക്കി നിൽക്കുന്നു.&lt;br /&gt;
&lt;br /&gt;
ഞാൻ അനിതയുടെ തോളിൽ കൈ വെച്ചുകൊണ്ടു്‌ മെല്ലെ പറഞ്ഞു, &amp;amp;ldquo;എണീക്കൂ കുട്ടീ, നമുക്കു പോകാം.&amp;amp;rdquo;  എനിക്കു് സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നി. അപ്പോഴാണു് ഞാനും കരയുകയാണെന്നു മനസിലായതു്.&lt;br /&gt;
&lt;br /&gt;
പല പ്രാവശ്യം വിളിച്ചിട്ടാണു് അനിത എഴുന്നേറ്റതു്. ഞാനവളുടെ കൈ പിടിച്ചുകൊണ്ടു്‌ പുറത്തേക്കിറങ്ങി. അനി തിണ്ണയിൽ മുഖം മടിയിലമർത്തി ഇരിക്കുകയാണു്. അവനു് ആകെയുണ്ടായിരുന്ന അമ്മ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്നു് ജോസഫ്‌ ചോദിച്ചു, &amp;amp;ldquo;രവി ഇവളെയുംകൊണ്ടു്‌ എങ്ങോട്ടാ പോകുന്നെ?&amp;amp;rdquo; &lt;br /&gt;
&lt;br /&gt;
&amp;amp;ldquo;വീട്ടിലേക്കു്.&amp;amp;rdquo;  ഞാൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
മഴ തിമിർത്തു പെയ്യുന്നു. ഞാൻ അനിതയുടെ കൈ പിടിച്ചുകൊണ്ടു്‌ മഴയിലൂടെ നടന്നു. ആരും പുറകെ വന്നില്ല. അനിത ഒന്നും ചോദിച്ചില്ല. ഞാനൊന്നും പറഞ്ഞുമില്ല.&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=SasiYatra-0a&amp;diff=19065</id>
		<title>SasiYatra-0a</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=SasiYatra-0a&amp;diff=19065"/>
		<updated>2020-02-13T05:20:22Z</updated>

		<summary type="html">&lt;p&gt;Sujith: &lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTITLE__ __NOTOC__ &amp;amp;larr; [[വി. ശശി കുമാർ]]&lt;br /&gt;
{{SFN/SasiYatra}}{{SFN/SasiYatraBox}}{{DISPLAYTITLE:മുൻകുറിപ്പ്}}&lt;br /&gt;
&lt;br /&gt;
കുട്ടിക്കാലത്തു്, അതായതു് സ്ക്കൂളിൽ പഠിക്കുന്ന കാലത്തു്, സ്ക്കൂൾ മാഗസീനുവേണ്ടി കുറച്ചു കഥകളെഴുതിയിരുന്നു. അവ മിക്കതും അച്ഛൻ പറഞ്ഞുകേട്ടതോ മാതൃഭൂമി ആഴ്ചപ്പതിപ്പിലോ ജനയുഗം വാരികയിലോ വായിച്ചതോ ആയ ഏതെങ്കിലും കഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടവയായിരുന്നു. അതിനുശേഷം ഞാനെഴുതിയതെല്ലാം ശാസ്ത്രലേഖനങ്ങളായിരുന്നു. അങ്ങനെയിരിക്കെയാണു് ഒരിക്കൽ എന്റെ അനുഭവത്തിലുള്ളതും ചില സുഹൃത്തുക്കൾ പറഞ്ഞുകേട്ടതുമായ ചില സംഭവങ്ങൾ അയവറുത്തപ്പോൾ അതേപ്പറ്റി എഴുതണമെന്നു തോന്നി. എന്നാൽ, അവയെപ്പറ്റി ഒരു ലേഖനം എഴുതാനുള്ള അറിവു് എനിക്കില്ലായിരുന്നു. അതുകൊണ്ടു്, എനിക്കു പറയാനുള്ളതു് ഒരു കഥയുടെ രൂപത്തിലാവാം എന്നു തീരുമാനിച്ചു. അങ്ങനെയാണു് &amp;amp;ldquo;ഒരസാധാരണ യാത്ര&amp;amp;rdquo; എന്ന കഥ എഴുതിയതു്. അതിൽ ചർച്ചചെയ്യുന്ന പല സംഭവങ്ങളും യഥാർത്ഥമാണു്. അതു് നിര്യാതനായ എന്റെ പ്രിയസുഹൃത്തു്, ശ്രീ സുന്ദർ വായിച്ചുനോക്കുകയും വളരെ നല്ല അഭിപ്രായം പറയുകയും ചെയ്തു എന്നു മാത്രമല്ല,  സുന്ദറിനു വളരെക്കാലത്തെ പരിചയമുണ്ടായിരുന്ന, സമകാലികമലയാളത്തിൽ അന്നു പ്രവൃത്തിയെടുത്തിരുന്ന ശ്രീ എസ്. ജയചന്ദ്രൻ നായർക്കു് അതു് അയച്ചുകൊടുക്കുകയും അദ്ദേഹത്തിനു് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അന്നതു് പ്രസിദ്ധീകരിച്ചുവന്നില്ല എന്നതു് മറ്റൊരു കാര്യം. പക്ഷെ കഥകളെഴുതാൻ അതെനിക്കു ധൈര്യം തന്നു. അങ്ങനെയാണു് എനിക്കു് എന്തെങ്കിലും പറയാനുണ്ടു് എന്നു തോന്നിയപ്പോൾ ലേഖനങ്ങൾ മാത്രമല്ല കഥകളും എഴുതാം എന്നു മനസ്സിലായതും എഴുതിത്തുടങ്ങിയതും.&lt;br /&gt;
&lt;br /&gt;
എന്റെ പല ബന്ധുക്കളും സുഹൃത്തുക്കളും വായിച്ചു് ഇഷ്ടപ്പെട്ട കഥകളാണെങ്കിലും ഈ പുസ്തകത്തിലെ രണ്ടു കഥകളൊഴിച്ചു് മറ്റൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചുവന്നിട്ടില്ല. ആ രണ്ടു കഥകളും പ്രസിദ്ധീകരിച്ചുവന്നതാവട്ടെ തൃശൂരിൽനിന്നു പുറത്തിറങ്ങിയിരുന്ന &amp;amp;ldquo;അസാമാന്യമായ മനീഷ&amp;amp;rdquo; എന്ന ഒരു ചെറിയ മാസികയിലായിരുന്നു. (ആ മാസിക ഇന്നു നിലവിലില്ല എന്നാണറിയുന്നതു്.)&lt;br /&gt;
&lt;br /&gt;
ഈ പുസ്തകത്തിലെ ആദ്യത്തെ കഥ ഒരു &amp;amp;ldquo;സെന്റിമെന്റൽ തേൻകുഴമ്പാണു്&amp;amp;rdquo; എന്നു വേണമെങ്കിൽ പഴയൊരു പ്രയോഗമുപയോഗിച്ചു പറയാം. എയ്ഡ്സ് രോഗം വളരെയേറെ സാമൂഹ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും അതിനെ ആസ്പദമാക്കി എന്തുകൊണ്ടു് കഥകളും നാടകങ്ങളും സിനിമകളും ഉണ്ടാകുന്നില്ല (കുഷ്ഠരോഗം ഇതുപോലെ സാമൂഹ്യപ്രശ്നമായിരുന്ന കാലത്തു് തോപ്പിൽ ഭാസി &amp;amp;ldquo;അശ്വമേധം&amp;amp;rdquo; എഴുതിയതും പിന്നീടു് ഭൂട്ടാനിൽ അദ്ധ്യാപകനായിരുന്ന ശ്രീ ജി. ബാലചന്ദ്രൻ അതു് കുട്ടികളെക്കൊണ്ടു് സ്ക്കൂളിൽ അഭിനയിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ പ്രശ്നം പരിഹരിക്കുകയും ചെയ്ത കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നതു് ഓർമ്മിക്കുമല്ലൊ.) അപ്പോൾ എയ്ഡ്സിനെ അടിസ്ഥാനമാക്കിയും അതുപോലത്തെ കഥകളും നാടകങ്ങളും സിനിമകളും ഉണ്ടാവേണ്ടതല്ലേ എന്ന ചിന്തയിൽനിന്നാണു് &amp;amp;ldquo;കണ്ണുനീർത്തുള്ളി&amp;amp;rdquo; എന്ന കഥയുണ്ടായതു്. മറ്റു കഥകളും ഇതുപോലെ ഓരോന്നു പറയണം എന്നു തോന്നിയപ്പോൾ എഴുതിയതാണു്. കഥകൾക്കു് വലിയ മേന്മയൊന്നും അവകാശപ്പെടുന്നില്ല. ഒരു ശാസ്ത്രസാഹിത്യകാരൻ ചുറ്റും കണ്ട കാര്യങ്ങളോടു ആവുംവിധം പ്രതികരിച്ചു എന്നു കരുതിയാൽമതി.&lt;br /&gt;
&lt;br /&gt;
ഈ കഥകൾ വായിച്ചു് അഭിപ്രായം പറയുകയും വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ രണ്ടു കഥകൾ പ്രസിദ്ധീകരിച്ച അസാമാന്യമായ മനീഷയുടെ പത്രാധിപരായിരുന്ന ശ്രീ സുരേന്ദ്രൻ ചെമ്പുക്കാടിനോടും എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. ഒരു അസാധാരണ അനുഭവം കൂടി ഇവിടെ പറയട്ടെ. ഈ പുസ്തകത്തിന്റെ പേരുള്ള കഥ അന്നുണ്ടായിരുന്ന മലയാളം ലവേഴ്സ് (malayalam lovers) എന്ന ഒരു യാഹൂഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതു് അവരുടെ ലൈബ്രറിയിൽ ആർക്കൈവ് ചെയ്തോട്ടേ എന്നു് ഒരു (ബനാറസ് ആണെന്നു തോന്നുന്നു) സർവകലാശാലയിലെ ലൈബ്രേറിയൻ ചോദിക്കുകയും ചെയ്തിരുന്നതു് എനിക്കു് വളരെ സന്തോഷമുണ്ടാക്കിയ അസാധാരണമായ അനുഭവമായിരുന്നു.&lt;br /&gt;
&lt;br /&gt;
ഒരു കാര്യം കൂടി. ഈ കഥകളെല്ലാം ക്രിയേറ്റിവ് കോമൺസ് by-nc-sa ലൈസൻസിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നതു്. അതായതു്, ഇവ മറ്റെവിടെയെങ്കിലും ഇതുപോലെ തന്നെയൊ മാറ്റം വരുത്തിയൊ പ്രസിദ്ധീകരിക്കാനൊ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനൊ എല്ലാവർക്കും അനുവാദമുണ്ടു് &amp;amp;mdash; ഈ പുസ്തകത്തിൽ നിന്നു് എടുത്തതാണു് എന്നു് വ്യക്തമായി പറഞ്ഞിരിക്കണം എന്നു മാത്രം.&lt;br /&gt;
&lt;br /&gt;
എന്റെ ആദ്യത്തെ (അവസാനത്തെയും?) കഥാസമാഹാരം ലോകത്തിലെ എല്ലാ മലയാളികൾക്കുമായി പൂർണ്ണസ്വാതന്ത്ര്യത്തോടെ സമർപ്പിക്കുന്നു.&lt;br /&gt;
&lt;br /&gt;
{{right|ഡോ. വി. ശശി കുമാർ&amp;lt;br/&amp;gt;ജൂലൈ 3, 2017}}&lt;br /&gt;
{{SFN/SasiYatra}}&lt;/div&gt;</summary>
		<author><name>Sujith</name></author>
		
	</entry>
</feed>