<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%3A_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D</id>
	<title>തടാകതീരത്ത്: ഇരുപത്തിരണ്ട് - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%3A_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;action=history"/>
	<updated>2026-04-23T18:38:25Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=8626&amp;oldid=prev</id>
		<title>Cvr at 07:23, 18 May 2014</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=8626&amp;oldid=prev"/>
		<updated>2014-05-18T07:23:42Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;a href=&quot;http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;amp;diff=8626&amp;amp;oldid=8538&quot;&gt;Show changes&lt;/a&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=8538&amp;oldid=prev</id>
		<title>Cvr: Created page with &quot;﻿{{EHK/Thadakatheerath}} {{EHK/ThadakatheerathBox}} മേശപ്പുറത്ത് ഒരു പ്ലെയ്റ്റിൽ സാന്റ്‌വിച്ചു...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D&amp;diff=8538&amp;oldid=prev"/>
		<updated>2014-05-17T14:19:49Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;﻿{{EHK/Thadakatheerath}} {{EHK/ThadakatheerathBox}} മേശപ്പുറത്ത് ഒരു പ്ലെയ്റ്റിൽ സാന്റ്‌വിച്ചു...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;﻿{{EHK/Thadakatheerath}}&lt;br /&gt;
{{EHK/ThadakatheerathBox}}&lt;br /&gt;
മേശപ്പുറത്ത് ഒരു പ്ലെയ്റ്റിൽ സാന്റ്‌വിച്ചുകൾ ഉണ്ടാക്കിവച്ചിരിക്കുന്നു. ഒരു ചൈനാ പാത്രത്തിൽ ചായയും. ചായ കൂട്ടിയിട്ടുണ്ടായിരുന്നില്ല. കറുത്ത ചായ രണ്ടു കപ്പുകളിൽ പകർന്നു, പാൽ ഒഴിച്ചശേഷം പഞ്ചസാരയിടുമ്പോൾ ഫ്രാങ്ക് ചോദിച്ചു.  &amp;amp;lsquo;എത്ര പഞ്ചസാര?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മറുവശത്ത് കസേലയിൽ ഇരുന്നുകൊണ്ട് രമേശൻ പറഞ്ഞു. &amp;amp;lsquo;ഒരു സ്പൂൺ ഫുൾ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശന് വിശക്കുന്നുണ്ടായിരുന്നു. ഒരു സാന്റ്‌വിച്ചെടുത്ത് കടിച്ചുകൊണ്ട് അയാൾ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മോൾ എന്താണ് ചെയ്തത്? ആത്മഹത്യ ചെയ്തുവോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ചോദ്യം വല്ലാതെ ക്രൂരമായെന്ന് രമേശനറിയാമായിരുന്നു. അതയാൾ ഉദ്ദേശിച്ചതുമാണ്. ചായക്കപ്പെടുത്ത് ഒരു കവിൾ കുടിച്ച ശേഷം ഫ്രാങ്ക് ശാന്തനായി പറഞ്ഞു. &amp;amp;lsquo;ഐ വിഷ് ഷി ഡിഡിറ്റ്!&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവൾ അതു ചെയ്‌തെങ്കിലെന്ന് ഞാൻ ആശിക്കുകയാണ്. &amp;amp;lsquo;ഷി ജസ്റ്റ് ഡിസപ്യേഡ്. അതെ, അവൾ പെട്ടെന്ന് അപ്രത്യക്ഷയായി. അതാണുണ്ടായത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഫ്രാങ്ക് ഒന്നും കഴിക്കാതെ ചായ കുടിക്കുക മാത്രം ചെയ്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അവൾ പോയ ദിവസം ഞാൻ അവളുടെ മുറി മുഴുവൻ പരതി. അവളുടെ സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്. അപ്പോഴാണ് എനിക്കവളുടെ ഡയറി കിട്ടുന്നത്, ഒരു കത്തും. പപ്പാ ഞാൻ എനിക്കിഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ഒപ്പം പോകുന്നു. പപ്പായ്ക്ക് കുറച്ചെങ്കിലും സ്‌നേഹം ബാക്കിയുണ്ടെങ്കിൽ അന്വേഷിക്കാൻ മെനക്കെടരുത്. ഞാൻ ഈ നരകത്തിൽനിന്ന് രക്ഷപ്പെടുകയാണ്. അത്രമാത്രം.  ശരി എല്ലാം സമ്മതിച്ചു. അവൾക്കിഷ്ടമുള്ള ചെറുപ്പക്കാരൻ, നരകത്തിൽനിന്ന് രക്ഷപ്പെടൽ. എല്ലാം ഭംഗിയായി അവസാനിക്കുന്ന ഒരു നാടകത്തിന്റെ ഷെനറിയോ ആയേനെ, ആ ചെറുപ്പക്കാരൻ ഒരു ക്രിമിനൽ അല്ലായിരുന്നുവെങ്കിൽ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ക്രിമിനൽ?&amp;amp;rsquo; രമേശൻ മുഖം ചുളിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെ, ക്രിമിനൽ. അവന്റെ പേരിൽ ധരാളം കേസുകൾ ഉണ്ട്. അവൻ പരിസരത്തെങ്ങാനുമുണ്ടെങ്കിൽ പോലീസ് മണത്തു വരും. അത്ര പ്രശ്‌നക്കാരൻ. എന്തിനെന്റെ മകൾക്ക് ഇങ്ങിനെയൊരു വിധി കൊടുത്തു? ഞാൻ കുറേ അന്വേഷിച്ചു. ദേ ഹാവ് വാനിഷ്ഡ് ഇൻടു തിൻ എയർ. അതിനുശേഷം അവനെയും ആരും കണ്ടിട്ടില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഇപ്പോൾ എന്തായി? രമേശൻ ആലോചിച്ചു. ചിലതെല്ലാം നിഗൂഢമായി ഇരിക്കട്ടെ എന്നു പറഞ്ഞപോലെത്തന്നെയായി. അതെല്ലാം നിഗൂഢമായിത്തന്നെ കിടക്കുന്നു. അതിനിടയ്ക്ക് തന്റെ ജിജ്ഞാസയെ തൊട്ടുണർത്തിയതു വെറുതെയായെന്നു മാത്രം. &lt;br /&gt;
&lt;br /&gt;
സ്വന്തം മുറിയിെല നിശ്ശബ്ദതയിൽ ഉറക്കം കാത്തു കിടക്കുമ്പോൾ രമേശൻ ആലോചിച്ചു. ക്രിമിനൽ എന്നാണ് ഫ്രാങ്ക് പറഞ്ഞത്. അതെന്തുമാകാം. മോഷണം, കവർച്ച, കൊലപാതകം. അല്ലെങ്കിൽ ഇപ്പോൾ ഫ്രാങ്ക് ചെയ്യുന്നത്. അതും ആ വകുപ്പിൽത്തന്നെ പെടുന്നതല്ലെ. െടസ്സിയുടെ ചിത്രം അവളുടെ മുറിയിൽ വച്ചിരുന്നു. പലയിടത്തും തുരുമ്പു പിടിച്ച് നിറം മങ്ങിയ പ്രേയിമിനുള്ളിലെ ചിത്രം ചെറുജീവികൾ കാർന്നുതിന്നു തുടങ്ങിയിരുന്നു. അവളുടെ ഓമനത്വമുള്ള മുഖം നേരിയ ബ്രൗൺ നിറം പൂണ്ട ഫോട്ടോവിൽ ഉദിച്ചു കണ്ടു. ആ മുഖം ഫ്രാങ്ക് ഉയർത്തിപ്പിടിച്ച ഉടുപ്പിൽ രമേശൻ സങ്കല്പിച്ചുനോക്കി. ഒരു കൊച്ചു സുന്ദരി. ഇപ്പോഴവൾക്ക് എത്ര വയസ്സായിട്ടുണ്ടാകും? മുപ്പത്തിനാല് മുപ്പത്തിയഞ്ച്. അവൾ ജീവിച്ചിരിപ്പുണ്ടോ? അവൾക്ക് വീടും കുട്ടികളുമായി ഒരു കുടുംബജീവിതം നയിക്കാൻ പറ്റിയിട്ടുണ്ടാകുമോ? അതോ കൽക്കത്തയെപ്പോലുള്ള മറ്റേതെങ്കിലും നഗരത്തിലെ ചുവന്ന തെരുവിന്റെ നിർദ്ദയതയിൽ ഒടുങ്ങിയിട്ടുണ്ടാകുമോ? മനസ്സിൽ നേരിയ, കാർന്നു തിന്നുന്ന വേദന.&lt;br /&gt;
&lt;br /&gt;
രമേശൻ ഫ്രാങ്കിനെപ്പറ്റി ഓർത്തു. വല്ലാത്തൊരു മനുഷ്യൻ. ജീവിതത്തിൽ ഏതൊക്കെ വഴികളിൽക്കൂടി സഞ്ചരിക്കേണ്ടി വന്നു. എന്തൊക്കെ സഹിക്കേണ്ടി വന്നു. എന്നിട്ടും ആ മനുഷ്യൻ സ്വന്തം ആത്മാവ് കളയാതെ സൂക്ഷിക്കുന്നുണ്ടെന്ന് രമേശനു തോന്നി. അയാൾക്ക് ്രഫാങ്കിനോട് ആദരവു തോന്നി.&lt;br /&gt;
&lt;br /&gt;
പിേറ്റന്ന് ഓഫീസിൽ പോയപ്പോൾ ഒരു വാർത്ത അയാളെ കാത്തിരിക്കുകയായിരുന്നു. വെങ്കിടാചലത്തിനെ പിരിച്ചുവിട്ടിരിയ്ക്കുന്നു. രമേശൻ സാധാരണ മട്ടിൽ അക്കൗണ്ടന്റിന്റെ മുറിയിൽ വച്ചിരുന്ന ഹാജർ പട്ടികയിൽ ഒപ്പിട്ട് പുറത്തിറങ്ങി. ആദ്യം വന്നത് സമരേശ് ഭട്ടചാർജിയാണ്. അയാൾ പറഞ്ഞു. &amp;amp;lsquo;കൊൺഗ്രാജുലേഷൻസ് രൊേമശ്...&amp;amp;rsquo; തന്റെ ട്രാൻസ്ഫർ ഓർഡർ വന്നുവോ എന്ന സംശയത്തിൽ രമേശൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കീശേർ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വെങ്കിട്ചലം ഈസ് സാക്ഡ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശന് പെട്ടെന്ന് ഒരു വല്ലായ്മയനുഭവെപ്പട്ടു. പറഞ്ഞുവരുമ്പോൾ വെങ്കിടാചലത്തിന്നെതിരെ അന്വേഷിക്കാൻ എം.ഡി.യെ പ്രേരിപ്പിച്ചത് രമേശന്റെ വാക്കുകളായിരുന്നു. അന്വേഷണത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. വെങ്കിടാചലം പല ഫാക്ടറികളിലും പോകാതെത്തന്നെ ഫോണിൽ കാര്യം നിർവ്വഹിച്ച് രജിസ്റ്ററിൽ ഒപ്പിട്ട് നേരത്തെ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തെ രജിസ്റ്റർ പരിശോധിച്ച് ഓരോ ഫാക്ടറിയിലും അന്വേഷിച്ചപ്പോഴാണ് കാര്യം പുറത്തു വന്നത്. ആ ദിവസങ്ങളിലെയൊക്കെ യാത്രാപ്പടി അയാൾ കൈപ്പറ്റിയിട്ടുണ്ട്. ഒരു വലിയ സംഖ്യയാണത്. ആരാണ് ഈ ഫാക്ടറികളിലൊക്കെ പോയി അന്വേഷിച്ചതെന്നറിയില്ല. ഫാക്ടറികളിലൊക്കെ ഉള്ളിലേയ്ക്കു കടക്കാൻ സെക്യൂരിറ്റി ഓഫീസിലുള്ള രജിസ്റ്ററിൽ പേരെഴുതണം. ഏതു കമ്പനിയിൽ നിന്നാണ് വരുന്നത്, ആരെ കാണാനാണ്, ഉള്ളിൽ കടക്കുന്ന സമയം, പുറത്തു വരുന്ന സമയം. ഇതെല്ലാം വിശദമായി രേഖപ്പെടുത്തണം. ഏതു വലിയ ഉദ്യോഗസ്ഥനാണെങ്കിലും ഈ വിവരങ്ങൾ കൊടുത്തേ പറ്റൂ. &lt;br /&gt;
&lt;br /&gt;
ആരാണ് ഈ കാര്യം പുറത്തു പറഞ്ഞതെന്ന് രമേശനു മനസ്സിലായില്ല. കൂടുതൽ കൂടുതൽ ആൾക്കാർ അയാളെ പൊതിഞ്ഞു. ശരിക്കും എന്താണുണ്ടായതെന്ന് അവർക്കറിയണം. ഒരു കാര്യം വ്യക്തമായി. ആർക്കും വെങ്കിടാചലത്തിനെ ഇഷ്ടമായിരുന്നില്ല. അയാളുടെ ഗർവ്വും നിങ്ങളൊക്കെ പുഴുക്കൾ എന്ന പെരുമാറ്റവും ഇഷ്ടപ്പെടാൻ വിഷമമാണ്. കൂട്ടുകാരുടെ തിരക്ക് ഒഴിഞ്ഞപ്പോൾ അയാൾ സ്വന്തം സ്ഥാനത്ത് പോയി ഇരുന്നു. സാവധാനത്തിൽ മനസ്സിൽ ഒരു വേദന വളർന്നു വന്നു. എന്തൊക്കെയായാലും താൻ കാരണം ഒരാളുടെ ജോലി പോയല്ലോ. വെങ്കിടാചലം ശ്രമിച്ചത് തന്റെ ജോലി തെറിപ്പിക്കാനാണ് അല്ലെങ്കിൽ തന്റെ കയറ്റത്തിന്റെ സാധ്യതകൾ ഇല്ലാതാക്കാനാണ് എന്നൊന്നും അയാൾ അപ്പോൾ ആലോചിച്ചില്ല.&lt;br /&gt;
&lt;br /&gt;
വൈകുന്നേരം കാറിൽ കയറി രമേശനു കയറാനായി മുമ്പിലെ വാതിൽ തുറന്നുകൊണ്ട് അമർ ബാബു പറഞ്ഞു. &amp;amp;lsquo;ഇന്ന് നിന്റെ ദിവസമാണ്, നിന്റെ വക എനിക്ക് ട്രീറ്റ് വേണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പോകാം.&amp;amp;rsquo; രമേശൻ പറഞ്ഞു. പെട്ടെന്ന് പണമുണ്ടോ എന്നു നോക്കാനായി അയാൾ കീശയിൽ കയ്യിട്ടു. പത്തു പതിനഞ്ചു രൂപയുണ്ട്. വെറുമൊരു മദ്രാസി റെസ്റ്റോറണ്ടിൽ പോയി മസാല ദോശയും ചായയും കുടിക്കുകയാണെങ്കിൽ ഈ തുക മതിയാവും. മറിച്ച് ചിങ്‌വാ പോലുള്ള ചൈനീസ് റെസ്റ്റോറണ്ടിലോ അതുപോലുള്ള ഗ്രേഡ് വൺ റെസ്റ്റോറണ്ടിലോ പോകുകയാണെങ്കിൽ ഇതൊന്നും മതിയാവില്ല. &lt;br /&gt;
&lt;br /&gt;
രമേശന്റെ പരിഭ്രമം ചാറ്റർജിയ്ക്കു മനസ്സിലായി. അയാൾ പറഞ്ഞു. &amp;amp;lsquo;ഞാൻ നിന്നെ നല്ലൊരു റെസ്റ്റോറണ്ടിൽ കൊണ്ടു പോകാം.&amp;amp;rsquo; &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഏതാണത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നൈസാം. നല്ല ബീഫ് ഫ്രൈയും പൊറാട്ടയും കിട്ടും. വളരെ കുറച്ച് ചാർജ്ജേ വരൂ. എന്താ നിനക്കു പേടിയായോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
നല്ല റെസ്റ്റോറണ്ടായിരുന്നു നൈസാം. ഓരോ പ്ലെയ്റ്റ് ബീഫ് ്രൈഫയും ഈരണ്ടു പൊറാട്ടയും, ചായയും. നല്ല സ്വാദുണ്ടായിരുന്നു. ഏറ്റവും ആകർഷകമായ ഭാഗം ബില്ലായിരുന്നു. നാലു രൂപ പതിനഞ്ചു പൈസ മാത്രം. ടിപ്പിന്റെ പരിപാടിയൊന്നുമില്ല. വെയ്റ്റർ കൊണ്ടുവന്നു വയ്ക്കുന്ന ബിൽ വാങ്ങി കൗണ്ടറിൽ പണം കൊടുത്താൽ മതി. &lt;br /&gt;
&lt;br /&gt;
ചിത്തരഞ്ചൻ അവന്യുവിലൂടെ കാറോടിക്കുമ്പോഴാണ് അമർ ബാബു പറഞ്ഞത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വെങ്കിടാചലത്തിനെ സാക് ചെയ്തതുകൊണ്ട് ഇവിടുത്തെ പ്ലാനിൽ ചില മാറ്റങ്ങളൊക്കെയുണ്ടാകുമെന്ന് തോന്നുന്നു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തു മാറ്റം?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മദ്രാസിലേയ്ക്ക് നീ പ്രതീക്ഷിച്ച മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. മാർവാഡിയുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് അറിയാമോ? നമ്മളെ രണ്ടുപേരെയും മദ്രാസിലേയ്ക്ക് മാറ്റിയാൽ വെങ്കിടാചലത്തെ ടെണ്ടർ ഡിപാർട്ട്‌മെന്റ് ഏല്പിക്കുക. അതിനി നടക്കില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പാവം വെങ്കിടാചലം! രമേശൻ ഒരു സിഗരറ്റിന്റെ പരസ്യമാണ് ഓർത്തത്. നിങ്ങൾക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നിങ്ങൾ അറിയുന്നില്ല. വെങ്കിടാചലത്തെ കാത്തിരുന്ന സ്ഥാനക്കയറ്റത്തെപ്പറ്റി അയാൾ അറിഞ്ഞിരിക്കയില്ല. ഇനി അതറിഞ്ഞ് അതുറപ്പിക്കാനായിരുന്നോ അയാൾ തന്റെ മേൽ ചെളി വാരിത്തേയ്ക്കാൻ ശ്രമിച്ചത്? താൻ ഏതെങ്കിലും വിധത്തിൽ മത്സരത്തിനുണ്ടാകുമെന്ന് അയാൾ കരുതിയിട്ടുണ്ടാകുമോ? ഒരു ഡിപ്പാർട്മെന്റ് ഹെഡ്ഡായിട്ടോ? അങ്ങിനെയുള്ള പ്രതീക്ഷകളൊന്നും രമേശനുണ്ടായിരുന്നില്ല. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അപ്പോൾ എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവരും. അമർ ബാബു തുടർന്നു. &amp;amp;lsquo;കാരണം ടെണ്ടർ ഡിപാർട്‌മെന്റ് അത്ര ഇംപോർട്ടന്റ് ഡിപാർട്‌മെന്റാണ്. കഴിഞ്ഞ കൊല്ലം കമ്പനിയുടെ ആകെ ടേണോവറിൽ 60 ശതമാനം ഗവൺമെന്റ് ടെണ്ടറിൽനിന്നായിരുന്നു. അങ്ങിനെയുള്ള ഒരു ഡിപാർട്‌മെന്റ് പുതിയ ആൾക്കാരെ ഏല്പിച്ചാൽ ശരിയാവില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേറെ ആരാണുള്ളത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആരുമില്ല എന്നതാണ് പരമാർത്ഥം. ദാസിന് ഇപ്പോൾത്തന്നെ ജോലി കൂടുതലാണ്. പിന്നെ ആരാണുള്ളത്? ഇപ്പോൾ ഉണ്ടാവാൻ പോകുന്നത് എന്താണെന്നറിയാമോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഊം??&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്ക് മദ്രാസിലേയ്ക്ക് നിന്നെ കിട്ടില്ല. അവിടെ പുതിയ ആളെ എടുക്കാൻ പറയും. ഇനി ഒരാളെ ട്രെയിൻ ചെയ്തു കൊണ്ടു വരിക. എനിക്ക് ആലോചിക്കാൻ കൂടി വയ്യ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഇനി ഉണ്ടാവാൻ പോകുന്നത് ഇവിടെ ഏതെങ്കിലും ഒരു കോമാളിയെ എടുക്കും. രമേശൻ ആലോചിച്ചു. താൻ അയാളുടെ കീഴിൽ ജോലി എടുക്കേണ്ടി വരും. അമർ ബാബുവിനു കീഴിൽ ജോലിയെടുക്കുക സുഖമായിരുന്നു. ഒരിക്കലും ഒരു മേധാവിത്വം കാണിച്ചിട്ടില്ല. ഒരു സ്‌നേഹിതനെപ്പോലെയായിരുന്നു അയാൾ. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇതിന്റെയെല്ലാം ഗുണഭോക്താവ് ആരാണെന്നറിയാമോ?&amp;amp;rsquo; അമർ ബാബു ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആരാണ്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ തന്നെ. കാരണം നിനക്കാണ് ടെണ്ടർ ഡിപാർട്ട്‌മെന്റ് കിട്ടാൻ പോകുന്നത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;തമാശ പറയല്ലേ സർ. യുവാർ കിഡ്ഡിങ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ശരിക്കും. ഇന്നത്തെ ട്രീറ്റ് എന്തിന്റെ പേരിലാണ് ആവശ്യപ്പെട്ടത് എന്നാണ് നീ വിചാരിച്ചത്? വെങ്കിടാചലത്തെ സാക് ചെയ്തതു കൊണ്ടോ? അല്ല, നിന്റെ വലിയ പ്രൊമോഷന്റെ അക്കൗണ്ടിലാണത്. നീ വിശ്വസിക്കില്ല. ഇന്ന് എം.ഡി. എന്നോട് ഡിസ്‌ക്കസ് ചെയ്തു. ടെണ്ടർ ഡിപാർട്‌മെന്റ് ഒറ്റയ്ക്ക് ൈകകാര്യംചെയ്യാൻ നിനക്ക് പറ്റുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ 90 ശതമാനവും ഉറപ്പാണ്. ബാക്കി 10 ശതമാനം ജി.എമ്മിന്റെ കയ്യിലാണ്. നാളെ റോയ് ചൗധരിയുമായി മീറ്റിങ്ങുണ്ട്. അതിൽ തീർച്ചയാവും. ഒരുപക്ഷേ നിന്നെയും മീറ്റിങ്ങിനു വിളിക്കും. ഉഷാറായി ഇരുന്നോളു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശൻ സന്തോഷം കൊണ്ട് ആകെ തളർന്നുപോയി. ഇങ്ങിനെയൊരു പ്രൊമോഷൻ അയാൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സേയ്ൽസ് എഞ്ചിനീയറായി കയറ്റം കിട്ടുകയാണെങ്കിൽത്തന്നെ തന്റെ ഭാഗ്യമാണെന്നു കരുതിയിരുന്നതാണ്. ഇപ്പോഴിതാ ഒരു ഡിപാർട്‌മെന്റിന്റെ മുഴുവൻ തലവനായി...&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനിന്ന് ഫ്രാങ്കിനെ കാണാൻ പോവുകയാണ്. നീ വർക്‌ഷോപ്പിൽ പൊയ്‌ക്കോളു. ഓഫീസിലെ കാര്യം ഗോസ്വാമിയോട് ഇപ്പോൾ പറയേണ്ട. ഓഫീസിലും ആരോടും പറയേണ്ട. എല്ലാം തീർച്ചയായതിനു ശേഷം പറഞ്ഞാൽ മതി. ആരാണ് ശത്രുക്കൾ ആരാണ് മിത്രങ്ങൾ എന്നൊന്നും നമുക്കറിയില്ല. എടങ്കോലിടാൻ ആൾക്കാർക്ക് ഇഷ്ടമാണ്. നിന്റെ നല്ലൊരു ചാൻസ് ഏതെങ്കിലും കോമാളി കാരണം ഇല്ലാതാവണ്ട.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശന് ഇറങ്ങാനായി അമർ ചാറ്റർജി കാർ നിർത്തി. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;സാറിന് എങ്ങിനെ നന്ദി പറയേണ്ടു എന്നറിയില്ല.&amp;amp;rsquo; രമേശൻ പറഞ്ഞു. &amp;amp;lsquo;എനിക്കു വേണ്ടി മറ്റൊരാളും ഇങ്ങിനെയൊന്നും ചെയ്തിട്ടില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അമർ ബാബു രമേശന്റെ കൈ പിടിച്ചു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കു നിന്നെ ഇഷ്ടമാണ്. ചില വികാരങ്ങൾ നമ്മൾ പുറത്തു കാണിക്കാറില്ല. മാന്യതയുടെ പേരിൽ, അല്ലെങ്കിൽ പരിതസ്ഥിതികളുടെ സമ്മർദ്ദം കാരണം. എനിക്ക് നിന്നോടുള്ള സ്‌നേഹവും അങ്ങിനെയാണ്. നിനക്കു വേണ്ടി എനിക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞത് എനിക്ക് നിന്നോടുള്ള സ്‌നേഹംകൊണ്ടു മാത്രമല്ല, നിന്റെ കഴിവുകൊണ്ടു കൂടിയാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അയാൾ രമേശന്റെ കൈ രണ്ടു കൈകൊണ്ടും പിടിച്ചമർത്തി വിട്ടശേഷം കാർ സ്റ്റാർട്ടാക്കി. രമേശൻ പുറത്തിറങ്ങി നടന്നു. ഗോസ്വാമി രമേശനെ കാത്തിട്ടെന്ന പോലെ ഇരിക്കുകയായിരുന്നു. ഒരു വലിയ ചിരിയോടെ അയാൾ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വെങ്കിടാചലത്തെ സാക് ചെയ്തുവെന്ന് കേട്ടല്ലോ. എന്താണുണ്ടായത് പറയ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശന് എല്ലാം വിവരിക്കേണ്ടി വന്നു. &lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അയാൾ ഒരു ദിവസം ഇവിടെ വന്നിരുന്നു. ഞാൻ നിന്നോട് പറയാൻ വിട്ടു പോയതാണ്. നിന്നെക്കുറിച്ച് അന്വേഷിക്കാൻ. ഞാൻ പറഞ്ഞു. തന്നെക്കാൾ മിടുക്കനായ എഞ്ചിനീയറാണ് രമേശനെന്ന്. ഞാൻ സത്യമാണ് പറഞ്ഞത്. എന്നെ നിനക്കെതിരായി തിരിക്കാനായി വന്നതായിരുന്നു. ആ കാര്യം പറഞ്ഞ് ഇവിടെ വരേണ്ടെന്ന് പറഞ്ഞൂ ഞാൻ. ഹീയീസെ ഡർട്ടി ഫെല്ലോ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രാത്രി കിടക്കുമ്പോൾ രമേശൻ എന്നത്തെയുംപോലെ ആലോചിച്ചു. ഒരു ദിവസംകൂടി കടന്നു പോയി. നാളെ എന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. നല്ലതു മാത്രം സംഭവിക്കെട്ട, എനിക്കു മാത്രമല്ല എല്ലാവർക്കും.&lt;br /&gt;
{{EHK/Thadakatheerath}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>