<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%3A_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D</id>
	<title>തടാകതീരത്ത്: പതിനാറ് - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%3A_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;action=history"/>
	<updated>2026-04-23T13:47:54Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;diff=8620&amp;oldid=prev</id>
		<title>Cvr at 07:19, 18 May 2014</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;diff=8620&amp;oldid=prev"/>
		<updated>2014-05-18T07:19:10Z</updated>

		<summary type="html">&lt;p&gt;&lt;/p&gt;
&lt;a href=&quot;http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;amp;diff=8620&amp;amp;oldid=8532&quot;&gt;Show changes&lt;/a&gt;</summary>
		<author><name>Cvr</name></author>
		
	</entry>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;diff=8532&amp;oldid=prev</id>
		<title>Cvr: Created page with &quot;﻿{{EHK/Thadakatheerath}} {{EHK/ThadakatheerathBox}} അലസത കാരണം ഞായറാഴ്ച എഴുന്നേൽക്കാൻ നേരം വൈകി. ...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%A4%E0%B5%80%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D:_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B1%E0%B5%8D&amp;diff=8532&amp;oldid=prev"/>
		<updated>2014-05-17T13:54:33Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;﻿{{EHK/Thadakatheerath}} {{EHK/ThadakatheerathBox}} അലസത കാരണം ഞായറാഴ്ച എഴുന്നേൽക്കാൻ നേരം വൈകി. ...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;﻿{{EHK/Thadakatheerath}}&lt;br /&gt;
{{EHK/ThadakatheerathBox}}&lt;br /&gt;
അലസത കാരണം ഞായറാഴ്ച എഴുന്നേൽക്കാൻ നേരം വൈകി. നോക്കുമ്പോൾ സമയം എട്ടു മണി. എഴുന്നേറ്റ് മൂരി നിവർന്ന് ജനലിന്നടുത്ത് വന്നു നിന്നു. സാധാരണ ദിവസങ്ങളിൽ അതൊന്നും പതിവില്ല. പുറത്ത് ഒരു ശരാശരി ദിവസത്തിന്റെ തുടക്കമാണ്. ഒരു പാൽക്കാരൻ സൈക്കിളിൽ പോകുന്നു. അയാളുടെ സൈക്കിളിന്റെ ഇരുവശത്തും തൂക്കിയിട്ട അലുമിനിയം പാത്രങ്ങൾ ഭാരമുള്ളതാണെന്നു തോന്നുന്നു. അയാൾ ധരിച്ചിരുന്ന ഷോൾ ദിവസത്തിന്റെ മുഖം പോലെ നരച്ചതായിരുന്നു. ഇങ്ങിനെയായാൽ പറ്റില്ല. രമേശൻ ഓർത്തു. തനിക്ക് കുറച്ചെങ്കിലും കവിഭാവന വേണം. ഒരു നല്ല ഞായറാഴ്ചയുടെ മുഖത്തെപ്പറ്റി ഇങ്ങിനെയാണോ പറയേണ്ടത്? പെട്ടെന്ന് ഇന്ന് രാമകൃഷ്‌ണേട്ടനും രഞ്ജിനിയും കൂടി വരുമെന്ന് പറഞ്ഞത് ഓർമ്മ വന്നു. വേഗം കുളിച്ച് റെഡിയാവണം. രണ്ടായിരം കിലോമീറ്റർ അകലെ നാടിന്റെ പച്ചപ്പുള്ള ഒരു തുരുത്താണ് രാമകൃഷ്‌ണേട്ടൻ. നന്മയുടെ ഒരേകാന്ത തുരുത്ത്.&lt;br /&gt;
&lt;br /&gt;
കുളിക്കുമ്പോൾ തണുപ്പു കാരണമാണോ എന്നറിയില്ല ആനന്ദമയീദേവിയെ ഓർമ്മ വന്നു. അവർ വന്നാൽ വികാരങ്ങളുടെ തീജ്വാലകളിൽ തണുപ്പ് അനുഭവപ്പെടുന്നില്ല. ആദ്യത്തെ ഉത്സാഹത്തിനു ശേഷം ഒരു വീണ്ടുവിചാരമുണ്ടായപ്പോൾ രമേശൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദീദി, നമ്മൾ ചെയ്യുന്നത് ശരിയല്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അറിവിന്റെ കനി തിന്ന ഹൗവ്വയെ നോക്കുന്ന ആദമിനെപ്പോലെ അവർ രമേശനെ നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ എന്താണ് പറയണത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമ്മൾ ചെയ്യുന്നത് ശരിയല്ല എന്നുതന്നെ.&amp;amp;rsquo; അവർ അപ്പോഴും അയാളുടെ കരവലയത്തിലായിരുന്നു. അവരുടെ ദേഹത്തിന്റെ മുഴുപ്പ് അവൻ ഇഷ്ടപ്പെട്ടു. ആ സമൃദ്ധിയാണ് അയാൾ എപ്പോഴും കാംക്ഷിച്ചിരുന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്താ നിനക്ക് ഇഷ്ടമല്ലെ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇഷ്ടമാണ്, പക്ഷേ...&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിനക്ക് വിഷമമാവുമെങ്കിൽ ഇനി ഞാൻ വരുന്നില്ല, പോെര?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അതു രമേശൻ പ്രതീക്ഷിച്ചില്ല. എന്തെങ്കിലും പറഞ്ഞ് അവർ തന്നെ ആശ്വസിപ്പിക്കുമെന്നേ കരുതിയിരുന്നുള്ളു. മനസ്സാക്ഷിയുടെ കുത്തിന്നിടയിലും, ഈ ബന്ധം ഇങ്ങിനെത്തന്നെ കൊണ്ടുനടത്താനുള്ള ന്യായങ്ങളായിരുന്നു അയാൾക്കാവശ്യം.&lt;br /&gt;
&lt;br /&gt;
പ്രാതലിന് സ്വാമിയുടെ ഹോട്ടലിൽത്തന്നെ പോകണം. അയാൾ വസ്ത്രം ധരിച്ചു. ഷൂസിടുമ്പോൾ വാതിൽക്കൽ മുട്ടു കേട്ടു. രാമകൃഷ്‌ണേട്ടൻ ഇത്ര നേരത്തെ എത്തിയോ?&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എങ്ങോട്ടാടോ താൻ പൊറപ്പെട്ടു നിൽക്കണത്?&amp;amp;rsquo; രാമകൃഷ്‌ണേട്ടൻ ചോദിച്ചു. &amp;amp;lsquo;അതിഥികളുണ്ടെന്നു കണ്ടാൽ വേഗം സ്ഥലം വിടുകയാണ് അല്ലേ? എന്തു മര്യാദയാണെടോ ഇത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാൻ നിങ്ങളെ മസാലദോശയും ഐസ് ക്രീമും കൊണ്ട് സൽക്കരിക്കാൻ പുറപ്പെട്ടു നിൽക്ക്വാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രഞ്ജിനി രാമകൃഷ്‌ണേട്ടന്റെ സംസാരം കേട്ട് ചിരിക്കുകയാണ്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നമുക്ക് സ്വാമിടെ ഹോട്ടലിൽ പോവാം.&amp;amp;rsquo; രമേശൻ പറഞ്ഞു. &amp;amp;lsquo;സമയം ഒമ്പതരയായിരിക്കുന്നു. ഇനിയും വൈകിയാൽ പ്രാതൽ കഴിഞ്ഞെന്നു വരും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
സ്വാമിയുടെ ഹോട്ടലിൽ നിന്നാണെങ്കിൽ ഇപ്പോൾ പണം ചെലവാക്കേണ്ട, അക്കൗണ്ടിൽ എഴുതി വയ്ക്കുകയേ വേണ്ടു. വാതിൽ പൂട്ടുമ്പോൾ ആനന്ദമയീദേവി അടുക്കളയ്ക്കു മുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിന്റെ നാട്ടുകാരാണല്ലേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെ.&amp;amp;rsquo; രമേശൻ പരിചയപ്പെടുത്തി. &amp;amp;lsquo;എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. ഇപ്പോൾ കല്യാണം കഴിഞ്ഞതാണ്.&amp;amp;rsquo; പിന്നെ തിരിഞ്ഞ് രാമകൃഷ്‌ണേട്ടനോടു പറഞ്ഞു. &amp;amp;lsquo;വീട്ടുടമസ്ഥയാണ്. ആനന്ദമയീദേവി.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അവർ വേഗം അകത്തുപോയി ഒരു താലവുമായി വന്നു, അതിൽനിന്ന് കുങ്കുമമെടുത്ത് രഞ്ജിനിയുടെ നെറ്റിമേൽ ചാർത്തി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അവരുടെ കാൽതൊട്ട് വന്ദിക്ക്.&amp;amp;rsquo; രാമകൃഷ്‌ണേട്ടൻ പതുക്കെ പറഞ്ഞു. രഞ്ജിനി അതുപ്രകാരം ചെയ്തു.&lt;br /&gt;
&lt;br /&gt;
സ്വാമിയുടെ െറസ്റ്റോറണ്ടിലെ വിഭവങ്ങൾ രഞ്ജിനിയ്ക്ക് നല്ല ഇഷ്ടമായി. നാട്ടിലൊന്നും ഇങ്ങിനെയുള്ള റെസ്റ്റോറണ്ടുകൾ ഇല്ല. ഉണ്ടെങ്കിൽത്തന്നെ ആരും കുടുംബമായി പോകുകയും പതിവില്ല. ഒരു സാധു പെൺകുട്ടി. അവളെ സംതൃപ്തയാക്കാൻ വളരെ എളുപ്പമാണ്.&lt;br /&gt;
&lt;br /&gt;
വൈകുന്നേരം ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽക്കാമെന്നാണ് മായ പറഞ്ഞിട്ടുള്ളത്. ഉച്ചയ്ക്ക് ഊണു കഴിച്ച് മുറിയിൽ വന്ന് ആഴ്ചയിലൊരിക്കൽ മാത്രം കിട്ടുന്ന പകലുറക്കമെന്ന ധാരാളിത്തത്തിൽ മുഴുകാൻ തുടങ്ങി. എഴുന്നേറ്റപ്പോൾ നാലു മണി. കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കണമെന്നു കരുതിയതായിരുന്നു. അപ്പോഴാണ് അതു കണ്ടത്. വാതിലിനടിയിലൂടെ ഒരു കടലാസു കഷ്ണം തുറിച്ചുനിൽക്കുന്നു. അയാൾ അതു വലിച്ചെടുത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ബാഡ് ലക്. ഇന്നു പോകാൻ പറ്റില്ല. അനേദർ ടൈം. ലവ്.&amp;amp;rsquo; കുനുകുനുത്ത കൈയ്യക്ഷരം.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മറ്റൊരു സമയം.&amp;amp;rsquo; എന്ന രണ്ടു വാക്കുകൾ ഫ്രാങ്കിനെ ഓർമ്മിപ്പിച്ചു. എന്തുകൊണ്ടോ എസ്പ്ലനേഡു വരെ പോകണമെന്നും പറ്റുമെങ്കിൽ ഫ്രാങ്കിനെ കാണണമെന്നും തോന്നി. ആനന്ദമയീദേവിയും ഫ്രാങ്കും രണ്ടു വിധത്തിൽ അയാൾക്ക് അഡിക്ഷൻ ഉണ്ടാക്കുകയാണ്. വൈകുന്നേരം മായയുമൊത്ത് പുറത്തിറങ്ങാൻ പറ്റില്ലെന്നത് രമേശനെ അധികമൊന്നും നിരാശപ്പെടുത്തിയില്ല. സാരമില്ല എന്ന തോന്നൽ മാത്രം. അയാൾ വസ്ത്രം മാറ്റി പുറത്തിറങ്ങി.&lt;br /&gt;
&lt;br /&gt;
ട്രാമിൽ തീരെ തിരക്കുണ്ടായിരുന്നില്ല.&lt;br /&gt;
&lt;br /&gt;
പാരഡൈസ് തീയേറ്ററിൽ ചൗദവിൻ കാ ചാന്ദ് വീണ്ടും വന്നിരിക്കുന്നു. താൻ കൽക്കത്തയിൽ എത്തിയപ്പോൾ ഇതേ സിനിമയായിരുന്നു ഓടിയിരുന്നത്. അതിലെ പാട്ടുകൾ കേൾക്കാനായെങ്കിലും സിനിമ കാണണമെന്നു മോഹിച്ചിരുന്നതായിരുന്നു. പക്ഷേ അയാൾ മുന്നോട്ടു നീങ്ങി. &amp;amp;lsquo;ഐ ഹാവ് ഫർലോങ്‌സ് ടു ഗോ ഏന്റ് സ്റ്റോറീസ് ടു ഹിയർ...&amp;amp;rsquo; എന്നൊരു കവിതയും പാടി. ഫ്രാങ്കിന്റെ കഥ മുഴുവൻ കേൾക്കാൻ രമേശനു താല്പര്യമുണ്ട്. ഒരുപക്ഷേ മുഴുവൻ കഥയും കേട്ടാൽ തനിക്ക് ആ അഡിക്ഷനിൽനിന്നു രക്ഷപ്പെടാൻ പറ്റിയെന്നു വരും.&lt;br /&gt;
&lt;br /&gt;
ഫ്രാങ്കിനെ അയാളുടെ സ്ഥിരം സ്ഥാനത്ത് കണ്ടില്ല. ഞായറാഴ്ചയായതുകൊണ്ട് അവിടെയുള്ള പെട്ടിക്കടയും അടച്ചിരുന്നു. അന്വേഷിച്ച് വീട്ടിൽ ചെല്ലാം. രമേശൻ ബെന്റിങ്ക് സ്റ്റ്രീറ്റിലൂടെ നടന്നു, ഗലികൾ താണ്ടി പരിചിതമായ ആ പഴയ വീട്ടിനു മുമ്പിൽ എത്തി നിന്നു. ഒരു നിമിഷം താൻ ചെയ്യുന്നതു ശരിയാണോ എന്ന് രമേശൻ സംശയിച്ചു. മുൻകൂട്ടി പറയാതെ ഒരു ഞായറാഴ്ച ഒരാളുടെ വീട്ടിൽ കയറി ചെല്ലുകയാണ്. പിന്നെ ആലോചിച്ചു. ഒരു കൂട്ടിക്കൊടുപ്പുകാരന്റെ വീടിന്റെ വാതിലുകൾ സദാ സമയവും എല്ലാവർക്കുമായി തുറന്നിട്ടുണ്ടാവും. അയാൾ വാതിൽക്കൽ മുട്ടി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കമിൻ.&amp;amp;rsquo; അകത്തുനിന്ന് ഒരു കനത്ത ശബ്ദം.&lt;br /&gt;
&lt;br /&gt;
അയാൾ പിടി തിരിച്ച് വാതിൽ തുറന്ന് അകത്തു കടന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഓ, യു?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;വേർ യു എക്‌സ്‌പെക്ടിങ് ജോൺ വെയ്ൻ?&amp;amp;rsquo; രമേശൻ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നോ, ക്ലാർക് ഗേബ്ൾ. ഐ&amp;amp;mdash; ഏം&amp;amp;mdash;ജോൺ വെയ്ൻ.&amp;amp;rsquo; &amp;amp;lsquo;ഐ, ഏം&amp;amp;rsquo; എന്നു വിട്ടു വിട്ട് ഉറപ്പിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇന്ന് ജോലിയില്ലാ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇന്നെനിയ്ക്ക് എല്ലാ ജോലികളിൽനിന്നും ഒഴിവാണ്. നോ ഡ്രിങ്ക്‌സ്, നോ ഫൂഡ്. ജസ്റ്റ് കോൾഡ് വാട്ടർ. ഇന്ന് എന്റെ അമ്മ മരിച്ച ദിവസമാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഓ...&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ലോകത്തേയ്ക്കു വച്ച് ഏറ്റവും നല്ല അമ്മയായിരുന്നു എന്റെ അമ്മ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശൻ ഒന്നും പറയാതെ നിൽക്കുകയാണ്. ഫ്രാങ്ക് തുടർന്നു. &amp;amp;lsquo;അതുകൊണ്ട് അവരുടെ ഓർമ്മയ്ക്ക് ഞാൻ എന്തെങ്കിലും ത്യജിക്കണ്ടെ? നീ വന്നതു നന്നായി, ഇരിക്ക്. ഒരു മിനുറ്റ്. റഫ്രിജറേറ്റർ തുറന്നാൽ കോക്ക് കിട്ടും. ഹെൽപ് യുർസെൽഫ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശൻ ഫ്രിജ്ജ് തുറന്ന് കൊക്കോേക്കാലയുടെ കുപ്പിയെടുത്തു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഓപനർ ഫ്രിജ്ജിന്റെ മുകളിൽത്തന്നെ കാണും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കുപ്പി തുറന്ന് ഒരു കവിൾ കുടിച്ച ശേഷം രമേശൻ ഫ്രാങ്കിന്റെ മുമ്പിലുള്ള ദിവാനിൽ ഇരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ ദിവസങ്ങളോളം കരഞ്ഞു. എന്റെ അച്ഛൻ മരിച്ചപ്പോൾ പക്ഷേ ഞാൻ പറഞ്ഞത് ഗുഡ് റിഡൻസ് എന്നാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എങ്ങിനെയാണ് അച്ഛൻ മരിച്ചത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കറിയില്ല. ഒരു രാവിലെ അദ്ദേഹം എഴുന്നേറ്റില്ല. എന്റെ ഭാര്യ വലിയ ബഹളമൊക്കെ ഉണ്ടാക്കി. ഞാൻ പറഞ്ഞു. ഒഴിവായി കിട്ടിയല്ലോ. അവളെ സംബന്ധിച്ചേടത്തോളം ആശയസംഘട്ടനത്തിൽ ഒരു താങ്ങ് നഷ്ടപ്പെട്ടപോലെയാണ്. എനിക്കാണെങ്കിൽ ഒരു വായ കുറഞ്ഞു കിട്ടി. വൺ ഗെയ്പിങ് ഹോൾ ലെസ് ടു ഫീഡ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കച്ചവടം നിർത്തിയപ്പോൾ ഫ്രാങ്ക് എങ്ങിനെയാണ് ജീവിച്ചത്?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാൻ ഒരു തെരുവു വില്പനക്കാരനായി. കളിപ്പാട്ടങ്ങൾ വിറ്റു നടന്നു. ആർക്കും വേണ്ടാത്ത സാധനം. ഞാൻ അശ്ലീല ചിത്രങ്ങൾ വിറ്റിരുന്നപ്പോൾ ആൾക്കാർ എന്നെ അന്വേഷിച്ചു വന്നിരുന്നു. കളിപ്പാട്ടങ്ങൾ ആർക്കും വേണ്ട. ഞാൻ മാർക്കറ്റിൽ ചുമട്ടുപണി വരെ നോക്കി. എന്തു കിട്ടാനാണ്. എന്റെ ചുമൽ പൊളിഞ്ഞതല്ലാതെ ആവശ്യത്തിനുള്ള പണമൊന്നും കിട്ടിയില്ല. ചുമലിൽ ഉണ്ടായ വ്രണം പഴുത്തു ഒരാഴ്ച ഞാൻ ആശുപത്രിയിൽ കിടന്നു. അതു കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ടത് കാര്യങ്ങൾ മാറിയിരിക്കുന്നതായാണ്. എല്ലാം മുമ്പത്തെപ്പോലെ ഭംഗിയായി നടക്കുന്നു. ഭക്ഷണമുണ്ട്, ഫ്രിജ്ജിൽ നിറയെ സാധനങ്ങളുണ്ട്, ഒരാഴ്ചവരെ ഉണ്ടായിരുന്ന ഇല്ലായ്മയുടെ മണം തീരെ അപ്രത്യക്ഷമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഭാര്യയ്ക്ക് വല്ല ലോട്ടറിയും കിട്ടിയോ, അതോ നേപ്പാളിലുള്ള അവളുടെ അച്ഛൻ മരിച്ച് അവൾക്ക് വല്ല പണവും കിട്ടിയോ എന്നൊക്കൊ ഞാൻ സംശയിച്ചു. അടുത്ത കാലത്തായി അവൾ അവളുടെ അച്ഛനുമായി കത്തിടപാടുകൾ നടത്തിയിരുന്നു. പണം എവിടെനിന്നു കിട്ടി എന്നു ചോദിച്ചതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. കാര്യങ്ങൾ നടന്നു പോവുകയല്ലേ വേണ്ടു എന്ന ഉത്തരം മാത്രം. അതൊരുത്തരമായില്ല. എന്തൊക്കെയോ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നു. ജീവിതത്തിൽ അങ്ങിനെ ഒരു ഷോർട്കട്ടും ഇല്ലെന്ന് എനിക്കറിയാം. എല്ലാം വളരെ വിഷമം പിടിച്ച വഴിക്കുതന്നെ ചെയ്യണം. പണമുണ്ടാക്കൽ പ്രത്യേകിച്ചും. എന്റെ മകൾ സംതൃപ്തയായിക്കണ്ടു. അതുകൊണ്ട് ഞാനും സംതൃപ്തനായി.&lt;br /&gt;
&lt;br /&gt;
ഫ്രാങ്കിന്റെ കഥ കൂടുതൽ കൂടുതൽ സങ്കീർണ്ണമാവുകയാണ്. രമേശൻ കോക് ഇതിനകം കുടിച്ചു തീർത്തിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നിങ്ങൾക്കൊരു ശ്രോതാവിനെ നഷ്ടപ്പെേടണ്ടെങ്കിൽ അയാൾക്ക് വല്ലതും തിന്നാൻ കൊടുക്കുകയാണ് നല്ലത്.&amp;amp;rsquo; രമേശൻ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കതു മനസ്സിലാവുന്നുണ്ട്.&amp;amp;rsquo; ഫ്രാങ്ക് പറഞ്ഞു. &amp;amp;lsquo;നീ ഒരു കാര്യം ചെയ്യ്. റെയ്ഡ് മൈ കിച്ചൻ. അവിടെ എന്തെങ്കിലും ഉണ്ടാവും. കുക്കീസ്, സ്വീറ്റ്‌സ്...&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
രമേശൻ അടുക്കളയിൽ പോയിനോക്കി. അടുക്കളയ്ക്കും സിറ്റിങ് റൂമിനുമിടയിൽ ഒരു അരമതിൽ മാത്രമേയുള്ളൂ. അതുകൊണ്ട് രമേശൻ പരതുന്നത് ഇരിക്കുന്നിടത്തു നിന്നുതന്നെ ഫ്രാങ്കിന് കാണാം. ഭക്ഷണസാധനങ്ങൾ എവിടെയൊക്കെ ഉണ്ടാകാമെന്നതിന് ചില സൂചനകൾ അയാൾ എഴുന്നേൽക്കാതെ തന്നെ പറഞ്ഞുകൊണ്ടിരുന്നു. കിട്ടിയിടത്തോളം സാധനങ്ങൾ ഒരു പ്ലെയ്റ്റിലാക്കി രമേശൻ തിരിച്ചു വന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്നിട്ട്?...&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്നിട്ടെന്താ, ഞാൻ കുറച്ചുകാലം ഒരലസജീവിതം നയിച്ചു. അങ്ങിനെയിരിക്കുമ്പോൾ ഒരു വൈകുന്നേരം ഒരാൾ വാതിൽക്കൽ മുട്ടി. ഞാൻ വാതിൽ തുറന്നു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. അയാൾ ചോദിച്ചു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മിസ്സിസ് ഫ്രാൻസിസ് ടേണർ ഉണ്ടോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഉണ്ട്...?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നു വിളിയ്ക്കു, ഞാനവരെ കൊണ്ടുപോകാൻ വന്നതാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
{{EHK/Thadakatheerath}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>