<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82</id>
	<title>പതിനേഴാം ദിവസം - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;action=history"/>
	<updated>2026-04-23T18:23:48Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;diff=8477&amp;oldid=prev</id>
		<title>Cvr: Created page with &quot;{{EHK/EngineDriver}} {{EHK/EngineDriverBox}} തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്ന...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B4%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;diff=8477&amp;oldid=prev"/>
		<updated>2014-05-17T07:36:46Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;{{EHK/EngineDriver}} {{EHK/EngineDriverBox}} തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്ന...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;{{EHK/EngineDriver}}&lt;br /&gt;
{{EHK/EngineDriverBox}}&lt;br /&gt;
തലേന്നു ഡയറി എഴുതാനുള്ള മൂഡുപോലും ഉണ്ടായിരുന്നില്ല. എങ്കിലും എഴുതാതെ പറ്റില്ലല്ലോ. അവളുടെ ചരിത്രബോധം ഏതു പ്രതികൂല കാലാവസ്ഥയിലും ഡയറിയെഴുതാന്‍ അവളെ പ്രേരിപ്പിച്ചു. ഒരായിരം കൊല്ലം കഴിഞ്ഞ് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് രാഷ്ട്രീയച്ചു&amp;amp;shy;വയില്ലാതെ നിഷ്പക്ഷമായി ചരിത്രമെഴു&amp;amp;shy;തണമെങ്കില്‍ തന്റെ ഡയറിമാത്രമേ ഒരു സഹായമുണ്ടാവൂ. പക്ഷേ തന്റെ ഡയറി വായിച്ചശേഷം ചരിത്രമെഴുതുന്നതിനു പകരം റെയിലില്‍ തലവയ്ക്കുകയോ പൊട്ടക്കിണറ്റില്‍ ചാടുകയോ ചെയ്താല്‍ താന്‍ ഉത്തരവാദി&amp;amp;shy;യായിരിക്കില്ല എന്ന് അവള്‍ ആദ്യത്തെ പേജില്‍ത്തന്നെ ചുവന്ന സ്‌കെച്ച്‌പെന്‍&amp;amp;shy;കൊണ്ട് എഴുതിവച്ചിട്ടുണ്ട്.&lt;br /&gt;
&lt;br /&gt;
ഷാജിയുമായി ലഞ്ചുകഴിഞ്ഞ് തിരിച്ച് ഓഫീസിലെ&amp;amp;shy;ത്തിയപ്പോള്‍ ഭാസ്‌കരന്‍ നായരുണ്ടായിരുന്നില്ല. മാലതിയോടു ലഞ്ചിനെപ്പറ്റി വിവരിച്ചപ്പോള്‍ അവള്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നാന്‍സിക്ക് നല്ല ധൈര്യമുണ്ട്. അതിന്റെ പകുതി ധൈര്യം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടുപോയേനേ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
സ്ത്രീധനത്തെപ്പറ്റി പറഞ്ഞതു നന്നായെന്ന് മാലതി പറഞ്ഞു. രണ്ടു മാസംമുമ്പ് അവള്‍ക്കും ഒരു ആലോചന വന്നിരുന്നു. ചെക്കനും വീട്ടുകാര്‍ക്കും അവളെ ഇഷ്ടമായി. കല്യാണം ഉറപ്പിക്കുമെന്നു തന്നെ കരുതിയ&amp;amp;shy;തായിരുന്നു. അപ്പോഴാണവര്‍ പണത്തിന്റെ കാര്യം കൊണ്ടു വന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞങ്ങള്‍ സ്ത്രീധനായിട്ടൊന്നും ചോദിക്കിണില്ല. പയ്യന് ഒരു ടാക്‌സിക്കാറ് വാങ്ങിയ വകയില് കുറച്ചു കടംണ്ട്.   അത് വീട്ടണം. ഒരു ലക്ഷം രൂപ വേണം. പിന്നെ അവന്റെ ചേട്ടന്‍ കെട്ടിയ പെണ്ണ് മുപ്പതു പവന്റെ ആഭരണ&amp;amp;shy;ങ്ങളായിട്ടാ വന്നത്. അതും വേണം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ആഭരണങ്ങളെ&amp;amp;shy;ങ്ങിനെയെങ്കിലും കൊടുക്കാം പക്ഷേ പണം കൊടുക്കാന്‍ പറ്റില്ലെന്ന് അവളുടെ അച്ഛന്‍ അറിയിച്ചു. അതോടെ ആലോചന അലസിപ്പോയി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞങ്ങടെ ജാതീലുംണ്ട് സ്ത്രീധനം ചോദിക്കലും കൊടുക്കലും ഒക്കെ.&amp;amp;rsquo; അവള്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
വൈകുന്നേരം, ലഞ്ചുവിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ മേരി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീയെന്തിനാണ് അങ്ങിനെയൊക്കെ സംസാരിക്കാന്‍ പോയത്? അതെല്ലാം മൂത്തവര്‍ തീര്‍ച്ചയാ&amp;amp;shy;ക്കിക്കോട്ടെ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അങ്ങിനെ മൂത്തവര്‍ക്കു&amp;amp;shy;മാത്രായിട്ട് വിട്ടുകൊടുത്താല്‍ ശരിയാവില്ല.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആട്ടെ അയാളെന്തു പറഞ്ഞൂ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;മൂന്നു ലക്ഷത്തില്‍ത്തന്നെ ഉറച്ചു നില്‍ക്കും. പിന്നെ ആവശ്യം വരുന്നതി&amp;amp;shy;നനുസരിച്ച് പിന്നീടു ചോദിച്ചു വാങ്ങാലോന്ന് പറഞ്ഞു. അപ്പന്റെ കയ്യില് പൂത്ത പണംണ്ട്ന്നാ ഞാന്‍ പറഞ്ഞിരി&amp;amp;shy;ക്കണത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മേരി മൂക്കത്തു വിരല്‍വച്ചുകൊണ്ട് അനിയത്തിയെ നോക്കി. അവള്‍ക്ക് ചിരിക്കയാണോ ദ്വേഷ്യം പിടിക്കുകയാണോ വേണ്ടതെന്ന&amp;amp;shy;റിയാതായി. അനിയത്തി&amp;amp;shy;യുമായുള്ള ഓരോ ഏറ്റുമുട്ടലിന്റെയും അന്ത്യം ഇങ്ങിനെയായിരുന്നു.&lt;br /&gt;
&lt;br /&gt;
മേശപ്പുറത്ത് അപ്പന്റെ ഫോട്ടോ ഉണ്ടായിരുന്നു. നാന്‍സി അപ്പനെക്കുറി&amp;amp;shy;ച്ചാലോചിച്ചു. കഴിഞ്ഞ പ്രാവശ്യം ലീവില്‍ വന്നപ്പോഴാണ് ആ ഫോട്ടോ കൊണ്ടുവന്നത്. കാക്കിയൂ&amp;amp;shy;നിഫോമില്‍ കനത്ത നരച്ച മീശയും നരച്ചുതുടങ്ങിയ പുരികങ്ങള്‍ക്കു താഴെ ക്ഷീണിച്ച കണ്ണുകളുമായി ആ അറുപതുകാരന്‍ മക്കളെ വാത്സല്യത്തോടെ നോക്കി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇതാണ് മക്കളെ അപ്പന്റെ ഒഫീഷ്യല്‍ യൂനിഫോം.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മുംബെയില്‍ കഞ്ചൂര്‍മാര്‍ഗ്ഗിലെ കൂറ്റന്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ഓഫീസര്‍. അയാള്‍ക്കു കീഴില്‍ ഇരുപത്തഞ്ചു സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജോലി ചെയ്യുന്നു. എങ്കിലും കമ്പനി എക്‌സിക്യൂട്ടീവുകള്‍ കാറില്‍ വരുമ്പോള്‍ അയാള്‍തന്നെ ഔട്ട്‌പോ&amp;amp;shy;സ്റ്റില്‍നിന്നു പുറത്തിറങ്ങി സല്യൂട്ട് ചെയ്യുന്നു. അയാള്‍ പറയാറുണ്ട്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇത് മക്കളേ, ഒരു നായയുടെ ജന്മമാണ്. ഒരു നിവൃത്തിയില്ലാ&amp;amp;shy;ത്തതുകൊണ്ടാണ് ഞാനിതേറ്റത്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
പട്ടാളത്തില്‍ മേലധികാരികളെ സല്യൂട്ട് ചെയ്തിരുന്നതു&amp;amp;shy;പോലെയല്ല കമ്പനിയിലെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നത്. പട്ടാളത്തില്‍ അതിന്റേതായ അച്ചടക്കവും മേലാളി&amp;amp;shy;ത്തവുമുണ്ട്. മേലുദ്യോഗസ്ഥര്‍ അവരുടെ സ്ഥാനംകൊണ്ടും ബഹുമതികള്‍കൊണ്ടും ബഹുമാന്യരാകുന്നു. ഇവിടെ അതല്ല സ്ഥിതി.&lt;br /&gt;
&lt;br /&gt;
അവിടെ കമ്പനി ക്വാര്‍ട്ടേഴ്‌സില്‍ ഈ വയസ്സുകാലത്ത് സ്വന്തം വെപ്പും തീനുമായി അപ്പന്‍ കഴിഞ്ഞുകൂടുന്നു. എനിക്കുവേണ്ടി. നാന്‍സി ആലോചിച്ചു. എല്ലാം എനിക്കുവേണ്ടി. അവള്‍ക്ക് ലോകത്തോട് അമര്‍ഷം തോന്നി. വിലപേശുന്ന ജന്തുക്കള്‍. പട്ടികള്‍.......&lt;br /&gt;
&lt;br /&gt;
മനഷ്യരെ പട്ടികളുമായി ഉപമിച്ചതു വേണ്ടിയിരുന്നില്ല എന്നവള്‍ക്കു തോന്നി. പട്ടികള്‍ മാനനഷ്ടക്കേ&amp;amp;shy;സുകൊടുത്താല്‍ പ്രശ്‌നമാണ്. കുറേ ചീത്തവിളി&amp;amp;shy;ച്ചപ്പോള്‍ അവള്‍ സ്വയം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്കിപ്പോള്‍ കുറേ ആശ്വാസം തോന്നുന്നു.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കിടപ്പറയില്‍ കര്‍ത്താവിന്റെ ചിത്രത്തിനുമുമ്പില്‍ അവള്‍ ഓഫീസില്‍നിന്നു വന്ന ഉടനെ കത്തിച്ചവച്ച മെഴുകുതിരി കത്തിക്കെടാ&amp;amp;shy;റായിരിക്കുന്നു. അവള്‍ രാജനെ ഓര്‍ത്തു.&lt;br /&gt;
&lt;br /&gt;
രക്ഷകന്‍!&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;പെണ്ണുകാണാന്‍ വന്ന വിവരൊക്കെ ഞാന്‍ അപ്പന് എഴുതിയിരുന്നു.&amp;amp;rsquo; മേരി പറഞ്ഞു. &amp;amp;lsquo;ഒരുപക്ഷേ നിന്നെ ഫോണില്‍ വിളിക്കും. നീ വേണ്ടാത്ത&amp;amp;shy;തൊന്നും പറഞ്ഞ് അപ്പനെ വിഷമിപ്പിക്കണ്ട.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാനൊന്നും പറയിണില്ല്യ.&amp;amp;rsquo; ഒരു നിമിഷം യേശുവിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിട്ട് അവള്‍ പറഞ്ഞു. &amp;amp;lsquo;എന്തു ഗ്ലാമറാണല്ലേ ചേച്ചീ!&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മേരി ഒന്നും പറഞ്ഞില്ല. തലക്കിട്ട് ഒന്നു കൊടുക്കാനാണ് തോന്നിയത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എനിക്ക് നാളെത്തന്നെ ഒന്ന് കുമ്പസാരിക്കണം.&amp;amp;rsquo; നാന്‍സി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കുമ്പസാരിക്ക്യേ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അതെ, ഞാന്‍ ഒരുപാടു പാപം ചെയ്തിട്ടുണ്ട്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എന്തു പാപം?&amp;amp;rsquo; മേരി ഉദ്വേഗത്തോടെ ചോദിച്ചു.&lt;br /&gt;
&amp;amp;lsquo;അതൊക്കെ കുമ്പസാരിക്കാനെ പാടൂ. കര്‍ത്താവിന്റെ മുമ്പില്‍മാത്രം മനസ്സു തുറക്കുക, കുറ്റം ഏറ്റു പറയുക, മാപ്പിന്നപേക്ഷിക്കുക.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കര്‍ത്താവേ! മേരി മനസ്സില്‍ കുരിശുവരച്ചുകൊണ്ട് പറഞ്ഞു. ഈ പെണ്ണ് കുഴപ്പമൊന്നുമു&amp;amp;shy;ണ്ടാക്കിയിട്ടില്ലല്ലോ?&lt;br /&gt;
&lt;br /&gt;
രാവിലെ അമ്പലത്തില്‍പോയി ശാന്തിക്കാരനെ കാണാനുള്ള ആഗ്രഹം മനസ്സിലൊതുക്കി നാന്‍സി പള്ളിയില്‍ പോയി. അച്ചന്‍ പള്ളിമേട&amp;amp;shy;യിലായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടേ അച്ചോ.&amp;amp;rsquo; നാന്‍സി പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടേ!&amp;amp;rsquo; അച്ചന്‍ അവളെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. കുമ്പസാരി&amp;amp;shy;ക്കണമെന്നു കേട്ടപ്പോള്‍ അച്ചന് ഉത്സാഹം കയറി. വഴിതെറ്റിപ്പോയ കുഞ്ഞാട് തനിയെ തിരിച്ചുവരുന്നു!&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീ നടന്നോ, ഞാന്‍ വരികയായി.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
കുമ്പസാരക്കൂട്ടിനടുത്ത് നാന്‍സി കാത്തുനിന്നു. വലിയിടത്തച്ചന്‍ വിശുദ്ധപു&amp;amp;shy;സ്തകവുമായി വാതില്‍ കടന്ന് വരുന്നതു കണ്ടപ്പോള്‍ അവള്‍ അകത്തു കയറി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;സര്‍വ്വശക്തനായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു...........&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
മറുവശത്തുനിന്ന് നിശ്ശബ്ദതമാത്രം. അച്ചന്‍ ശ്വാസമടക്കി&amp;amp;shy;യിരിക്കയാണെന്ന് നാന്‍സിക്കു മനസ്സിലായി.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഞാന്‍ ഇന്നലെ ഒരാളോട് കള്ളം പറഞ്ഞു, അയാളെ വഴിതെറ്റിച്ചു അച്ചോ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
വഴിതെറ്റിക്കയോ? അതത്ര വലിയ തെറ്റായി വലിയിടത്തച്ചനു തോന്നിയിട്ടില്ല. ഒരാള്‍ കള്ളം പറഞ്ഞുവെന്നതു കൊണ്ട് മറ്റൊരാള്‍ വഴിതെറ്റിയാല്‍ അവനൊന്നും ജീവിക്കാന്‍ കൊള്ളില്ലെന്നേ അര്‍ത്ഥമുള്ളൂ. അദ്ദേഹം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;നീ തെളിയിച്ചു പറ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എനിക്കൊരു ആലോചന വന്നിരുന്നു. ആ പയ്യന് എന്നോട് സംസാരി&amp;amp;shy;ക്കണമെന്നു പറഞ്ഞു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എന്നിട്ട്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അയാള് മൂന്നു ലക്ഷവും നാല്പതു പവനുമാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു അതു വളരെ കുറവായിയെന്ന്. അപ്പന്റെ കയ്യില് പൂത്ത പണംണ്ട് ചോദിച്ചാല്‍ ഉടനെയെടുത്തുതരും എന്നും പറഞ്ഞു.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുഞ്ഞേ നീയെന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അച്ചോ, ഞാനച്ചനോട് ഒരു കാര്യം ചോദിക്കട്ടെ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
വലിയിടത്തച്ചന്‍ പെട്ടെന്ന് മൂളിയില്ല. ഈ പെണ്‍കുട്ടിയെ അച്ചന് അറിയാം. അവളുടെ ചോദ്യങ്ങള്‍ തന്നെ എന്തൊക്കെ കുഴപ്പത്തിലേയ്ക്കു ചാടിക്കുമെന്നുള്ള ഭയവുമുണ്ട്. താന്‍ ഇടയനാണെന്നും വഴിതെറ്റിപ്പോകുന്ന ഒരു കുഞ്ഞാടാണ് തന്റെ മുമ്പിലെന്നും ഓര്‍ത്തപ്പോള്‍ അച്ചന്‍ പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;ചോദിക്ക്.&amp;amp;rdquo;&lt;br /&gt;
&amp;amp;ldquo;അച്ചോ, ഈ സ്ത്രീധനം ചോദിക്കാംന്ന് വിശുദ്ധപു&amp;amp;shy;സ്തകത്തില് എവിട്യാണ് പറഞ്ഞിട്ടുള്ളത്?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
അച്ചന്‍ ഓര്‍ത്തു നോക്കി. ഇല്ല, പഴയ നിയമത്തിലുമില്ല, ഈശോമിശിഹാ കനിഞ്ഞരുളിയ പുതിയ നിയമ ത്തിലുമില്ല സ്ത്രീധനം ചോദിക്കാമെന്ന്. അദ്ദേഹം പറഞ്ഞു.&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;എവിടെയും പറഞ്ഞിട്ടില്ല കുഞ്ഞേ.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അപ്പോള്‍ സ്ത്രീധനം വാങ്ങുന്നത് പാപമല്ലേ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അതിന് കൊച്ചേ, സ്ത്രീധനം വാങ്ങരുതെന്നും വിശുദ്ധ&amp;amp;shy;പുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ല.&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;അപ്പോള്‍ അച്ചന്‍ പറയുന്നത് അത് പാപമല്ലെന്നാണോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
&amp;amp;ldquo;കുഞ്ഞേ,&amp;amp;rdquo; അച്ചന്‍ കനത്ത ശബ്ദത്തില്‍ ചോദിച്ചു. &amp;amp;ldquo;ആരാണ് കുമ്പസാരിക്കുന്നത്? നീയോ, അതോ ഞാനോ?&amp;amp;rdquo;&lt;br /&gt;
&lt;br /&gt;
സ്ത്രീധനം മുതലായ പ്രശ്‌നങ്ങളിലിടപെട്ടാല്‍ കുറച്ചു കഴിഞ്ഞ് തിരിഞ്ഞു&amp;amp;shy;നോക്കുമ്പോള്‍ താനും തന്റെ നിഴലും മാത്രമേ കാണൂ എന്ന് വലിയിടത്തച്ചന് അറിയാം.  കുഞ്ഞാടുകള്‍ അവരുടെ വഴിക്ക് പച്ചപ്പുതേടി പോകും. വൃദ്ധനായി, നരച്ച തലമുടിയും താടിയുമായി ഇടയന്റെ വടിയുമേന്തി ഏകനായി നടന്നുപോകുന്ന സ്വന്തം രൂപം മനസ്സില്‍ വന്നപ്പോള്‍ വലിയിടത്തച്ചന്‍ വിചാരിച്ചു. അതിനിടയാക്കരുത്.&lt;br /&gt;
&lt;br /&gt;
നാന്‍സി പോയിട്ടും വലിയിടത്തച്ചന്‍ കുമ്പസാരക്കൂ&amp;amp;shy;ട്ടില്‍ത്തന്നെ ഇരുന്നു. വെറുതെ വിശുദ്ധ പുസ്തകം പകുത്തെടുത്തു തുറന്നു. സങ്കീര്‍ത്ത&amp;amp;shy;നങ്ങളുടെ പുസ്തകമായിരുന്നു.&lt;br /&gt;
&lt;br /&gt;
&amp;lt;poem&amp;gt;&lt;br /&gt;
:&amp;amp;lsquo;കര്‍ത്താവേ,&lt;br /&gt;
:വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നും&lt;br /&gt;
:വഞ്ചന നിറഞ്ഞ നാവില്‍ നിന്നും&lt;br /&gt;
:എന്നെ രക്ഷിക്കണമേ!&amp;amp;rsquo;&lt;br /&gt;
&amp;lt;/poem&amp;gt;&lt;br /&gt;
&lt;br /&gt;
ദാവീദിന് സങ്കീര്‍ത്തനരചന എളുപ്പമായിരുന്നിരിക്കണം.&lt;br /&gt;
&lt;br /&gt;
പള്ളിയങ്കണം ശൂന്യമായിരുന്നു. അള്‍ത്താരയില്‍ ദൈവപുത്രന്‍ കുരിശില്‍. തന്റെ വായില്‍ തോല്‍വിയുടെ കയ്പ്പുരസമുള്ളത് അച്ചന്‍ അപ്പോഴാണ് അറിഞ്ഞത്. &amp;amp;lsquo;കര്‍ത്താവേ, ഞാനിതെന്തിനു സഹിക്കണം?&amp;amp;rsquo;&lt;br /&gt;
{{EHK/EngineDriver}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>