<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82</id>
	<title>മൂന്നാം ദിവസം - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;action=history"/>
	<updated>2026-04-23T15:14:42Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;diff=8466&amp;oldid=prev</id>
		<title>Cvr: Created page with &quot;{{EHK/EngineDriver}} {{EHK/EngineDriverBox}} മൂന്നാം ദിവസം? ഡയറിയില്‍നിന്ന്  പെന്നെടുക്കാതെ ...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82&amp;diff=8466&amp;oldid=prev"/>
		<updated>2014-05-17T07:15:36Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;{{EHK/EngineDriver}} {{EHK/EngineDriverBox}} മൂന്നാം ദിവസം? ഡയറിയില്‍നിന്ന്  പെന്നെടുക്കാതെ ...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;{{EHK/EngineDriver}}&lt;br /&gt;
{{EHK/EngineDriverBox}}&lt;br /&gt;
മൂന്നാം ദിവസം? ഡയറിയില്‍നിന്ന്  പെന്നെടുക്കാതെ അവള്‍ ആലോചിച്ചു. ഇതെന്താണ് വല്ല ആട്ടക്കഥയോ മറ്റോ ആണോ? സ്ഥലത്തെ കഥകളി&amp;amp;shy;ക്ലബ്ബുകാര്‍ ടൈപ്‌സെറ്റു&amp;amp;shy;ചെയ്യാന്‍ കൊണ്ടുവരുന്ന നോട്ടീസുകളുടെ ഉള്ളടക്കം വായിച്ച് നാന്‍സി ഒരു കഥകളി വിദഗ്ദ്ധ&amp;amp;shy;യായിരുന്നു. നളചരിതം രണ്ടാം ദിവസം, അല്ലെങ്കില്‍ മൂന്നാം ദിവസം. നോട്ടീസ് ടൈപ്പുചെയ്യാന്‍ കൊണ്ടുവ&amp;amp;shy;ന്നിരുന്നത് വലിയ കണ്ണുകള്‍ക്കു&amp;amp;shy;ചുറ്റും കണ്ണെഴുതി&amp;amp;shy;യപോലെ പാടുള്ള ശിശുവിന്റെ മുഖമുള്ള ഒരാളായിരുന്നു. അയാളെ നാന്‍സി ആദ്യത്തെ തവണതന്നെ ഒരുതരത്തിലുള്ള ത്യാഗബോധവും നഷ്ടബോധ&amp;amp;shy;വുമില്ലാതെ മാലതിയ്ക്കു വിട്ടുകൊടു&amp;amp;shy;ത്തിരുന്നു. അവള്‍ നോട്ടീസ് ടൈപ് ചെയ്യുമ്പോള്‍ കഥകളി&amp;amp;shy;ക്കാരന്‍ മാലതിയുമായി സംസാരിച്ചു. അതു കേട്ടുകൊണ്ടാണ് കത്തി, താടി മുതലായ വേഷങ്ങളില്‍ നാന്‍സിക്ക് അവഗാഹമുണ്ടായത്. അയാള്‍ പോയിക്ക&amp;amp;shy;ഴിഞ്ഞാല്‍ നാന്‍സി പറയും. &amp;amp;lsquo;അയാള്‍ ഒരഞ്ചു മിനിറ്റ് അടുത്തിരുന്നാല്‍ എന്റെ മുല ചുരക്കും.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
നാന്‍സി പെട്ടെന്ന് തിരിച്ചുവന്നു. ഡയറി എഴുതാനാണ് ഒരുമ്പെട്ടത്. രാവിലെ വണ്ടിയിറങ്ങി മേല്‍പ്പാല&amp;amp;shy;ത്തിലേയ്ക്കു കയറാതെ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു ശുഭാപ്തിവി&amp;amp;shy;ശ്വാസത്തോടെ നടക്കുമ്പോഴാ&amp;amp;shy;ണതുണ്ടായത്. എഞ്ചിന്‍റൂമില്‍നിന്ന് അയാളുടെ വക ചില ആട്ടങ്ങള്‍. കൈവിരല്‍കൊണ്ട് മുദ്രകള്‍. മുഖത്ത് ഭാവാഭിനയം. കഥകളിയില്‍ അത്രതന്നെ പാണ്ഡിത്യ&amp;amp;shy;മില്ലാത്തതുകൊണ്ട് അവള്‍ക്ക് കാര്യം പിടികിട്ടാന്‍ ഷോപ്പില്‍ചെന്ന്  മാലതിയുമായി കുറച്ചുനേരം ആലോചി&amp;amp;shy;ക്കേണ്ടി വന്നു.&lt;br /&gt;
&lt;br /&gt;
അയാള്‍ ആദ്യം വാച്ച് തൊട്ടുകാണിച്ചു. പിന്നെ അഞ്ചു വിരലുകളും വിടര്‍ത്തി&amp;amp;shy;ക്കാണിച്ചു. അതുകഴിഞ്ഞ് ഒന്നാം നമ്പര്‍ പ്ലാറ്റുഫോ&amp;amp;shy;മിലേയ്ക്ക് ചൂണ്ടിക്കാട്ടി ഒരു വിരല്‍ മാത്രം കാണിച്ചു. പിന്നെ അയാളെയും നാന്‍സിയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭിനയവും. ഇതെന്തുകാ&amp;amp;shy;ര്യമാണെന്ന മട്ടില്‍ അവള്‍ വാപൊളിച്ചു നിന്നു. എന്തോ വലിയ കാര്യമാ&amp;amp;shy;യിരിക്കും പറയുന്നത്, പക്ഷേ മനസ്സിലാവണ്ടേ?  താന്‍ ആയിര&amp;amp;shy;ക്കണക്കിന് യാത്രക്കാരുടെ ഇടയില്‍ പ്ലാറ്റുഫോമിനു നടുവിലാണ് വാപൊളിച്ച് നില്‍ക്കുന്നത് എന്നു മനസ്സിലാ&amp;amp;shy;യപ്പോള്‍ അവള്‍ വായ അടച്ച് കിഴിഞ്ഞുപോയ ഷോള്‍ തോളിലേയ്ക്കുതന്നെ തിരിച്ചിട്ട് നടന്നു നീങ്ങി.&lt;br /&gt;
&lt;br /&gt;
ഈ കാര്യം പറഞ്ഞപ്പോള്‍ മാലതി കുറച്ചു നേരം ആലോചിച്ചു. കഥകളിക്കാ&amp;amp;shy;രനുമായുള്ള നിരന്തര സംസര്‍ഗ്ഗം അവളെ സഹായിച്ചു. വാച്ചുതൊട്ടു കാണിച്ച മുദ്ര സമയത്തെ സൂചിപ്പിക്കാ&amp;amp;shy;നായിരിക്കുമെന്ന് അവള്‍ സംശയം പറഞ്ഞു. തൊട്ടുതന്നെ അഞ്ചു വിരലുകള്‍ വിടര്‍ത്തി&amp;amp;shy;ക്കാണിച്ചത് അഞ്ചുമണി എന്നു സൂചിപ്പിക്കാ&amp;amp;shy;നായിരിക്കും. അതായത് അഞ്ചുമണി&amp;amp;shy;നേരത്ത് എന്നര്‍ത്ഥം. നാന്‍സി മാലതിയെ ആദരവോടെ അഭിനന്ദ&amp;amp;shy;നങ്ങളോടെ വീക്ഷിച്ചു, തുടര്‍ന്നുള്ള മുദ്രകളേയും വിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു. മാലതി തുടര്‍ന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു നേരെ ചൂണ്ടി ഒരു വിരല്‍ കാണിച്ചത് ഒന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ എന്നു പറയാനാ&amp;amp;shy;യിരിക്കണം. അതു കഴിഞ്ഞ് നിന്നെയും അയാളെയും ബന്ധിപ്പിച്ചു നടത്തിയ മുദ്ര എന്തിന്റേതാ&amp;amp;shy;യിരിക്കണം?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ആഹ്, ആര്‍ക്കറിയാം?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;അയാള് കണ്ണുതൊട്ട് കാണിച്ചുവോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ഇല്ലാ.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;കണ്ണുതൊട്ടു കാണിക്ക്യാണെങ്കില് അയാള്‍ക്ക് നിന്നെ കാണണംന്ന് പറയ്യാണ്.&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
ഭാസ്‌കരന്‍ നായര്‍ ചേമ്പറില്‍നിന്ന് വന്ന് മാലതിയുടെ തൊട്ടു പിന്നിലായി നിന്നത് അപ്പോഴാണ് നാന്‍സി കണ്ടത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദൈവമേ!&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അയാള്‍ അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനേര&amp;amp;shy;മായെന്നു തോന്നുന്നു. മുദ്രകള്‍ വിവര്‍ത്തനം ചെയ്യിക്കുന്ന അദ്ധ്വാനത്തില്‍ നാന്‍സി അതു ശ്രദ്ധിച്ചില്ല. അവള്‍ പെട്ടെന്ന് കീബോര്‍&amp;amp;shy;ഡിലേയ്ക്കു തിരിഞ്ഞ് ടൈപ്പുചെയ്യാന്‍ തുടങ്ങി. ഭീഷണി തൊട്ട പിന്നില്‍ വന്നുനില്‍ക്കുന്നത് കണ്ടിട്ടില്ലാത്തതുകൊണ്ട് മാലതി തുടര്‍ന്നു.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;നീയൊരു കാര്യം ചെയ്യ്, അഞ്ചുമണിക്ക് ഒന്നു പോയിനോക്ക്. നിന്റെ വണ്ടീടെ സമയാണല്ലോ. എന്താണയാള്‍ പറേണത്ന്ന് നോക്കാലോ?&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
നാന്‍സി ധൃതിയില്‍ ടൈപ്പുചെയ്യുകയാണ്. എങ്ങുമില്ലാത്ത ധൃതി. പെട്ടെന്നവള്‍ക്ക് വിഷയത്തില്‍ ഒട്ടും താല്പര്യമില്ലാത്ത പോലെ. അപ്പോഴാണ് മാലതി ഭാസ്‌കരന്‍ നായരെ കാണുന്നത്.&lt;br /&gt;
&lt;br /&gt;
&amp;amp;lsquo;ദൈവമേ!&amp;amp;rsquo;&lt;br /&gt;
&lt;br /&gt;
അരമണിക്കൂറായി ഭാസ്‌കരന്‍ നായര്‍ സംസാരിക്കു&amp;amp;shy;കയായിരുന്നു. നാന്‍സി കണക്കാക്കി. ശരിക്കും അര മണിക്കൂര്‍ സമയം തനിക്കുവേണ്ടി അദ്ദേഹം പാഴാക്കി&amp;amp;shy;യിരിക്കുന്നു. നാലേകാല്‍ തൊട്ട് നാലേമുക്കാല്‍ വരെ. മനുഷ്യന്റെ സ്വഭാവം രൂപീകരിക്കു&amp;amp;shy;ന്നതിനെപ്പറ്റി&amp;amp;shy;യായിരുന്നു പ്രസംഗം. ഒരിക്കലും ഒരെഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിക്കരുത്. അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ചക്രങ്ങളുടെ മേലാണ്. ഉരുളുന്ന ചക്രങ്ങള്‍ക്ക് അധികനേരം ഒരിടത്തും ഉറച്ചു നില്‍ക്കാനാവില്ല. കാലക്ര&amp;amp;shy;മത്തില്‍ അതിനുമേലെ സഞ്ചരിക്കുന്ന മനുഷ്യര്‍ക്കും ആ സ്വഭാവം വന്നുചേരുന്നു. അവരുടെ രക്തത്തില്‍, മജ്ജയില്‍ ഉരുളുന്ന ചക്രങ്ങള്‍ സ്ഥാനം പിടിക്കുന്നു. പിന്നെ വേറൊരു കാര്യമുള്ളത് അവര്‍ ഓടുന്നത് വളവില്ലാത്ത നെടുങ്കന്‍ പാളങ്ങളിലാ&amp;amp;shy;ണെന്നതാണ്. ഒരു ട്രാക്കില്‍ മാത്രം ചിന്തിക്കാന്‍ അതവരെ പ്രേരിപ്പിക്കുന്നു. അതായത് അവരുടെ കാര്യം മാത്രം. നീ പിന്നീട് ഖേദിക്കും.&lt;br /&gt;
&lt;br /&gt;
പ്രസംഗം കഴിഞ്ഞപ്പോള്‍ സമയം നാലേമുക്കാ&amp;amp;shy;ലായിരിക്കുന്നു. അവള്‍ നന്ദി പറഞ്ഞ് പുറപ്പെടാന്‍ കുളിമുറിയി&amp;amp;shy;ലേയ്ക്കുപോയി. നിര്‍ണ്ണായകമായ ആ അഞ്ചുമിനിറ്റിനു ശേഷം സുന്ദരിയായി പുറത്തു വന്ന അവള്‍ സ്റ്റേഷനിലേയ്ക്കു നടന്നു. അവിടെ ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിലേയ്ക്കു പ്രവേശിക്കു&amp;amp;shy;ന്നിടത്ത് അയാള്‍ നില്‍ക്കുന്നു&amp;amp;shy;ണ്ടായിരുന്നു.  എഞ്ചിന്‍ ഡ്രൈവര്‍!&lt;br /&gt;
{{EHK/EngineDriver}}&lt;br /&gt;
{{EHK/Works}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>