<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-07</id>
	<title>റിൽക്കെ-07 - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-07"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-07&amp;action=history"/>
	<updated>2026-04-23T15:06:40Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-07&amp;diff=18410&amp;oldid=prev</id>
		<title>Cvr: Created page with &quot;__NOTITLE____NOTOC__&amp;larr;  റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വിത്താലി ഉണർന്നു}}  File:Félix_Vallotton,_19...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-07&amp;diff=18410&amp;oldid=prev"/>
		<updated>2017-11-01T09:27:41Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;__NOTITLE____NOTOC__←  &lt;a href=&quot;/index.php/%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86&quot; title=&quot;റിൽക്കെ&quot;&gt;റിൽക്കെ&lt;/a&gt; {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വിത്താലി ഉണർന്നു}}  File:Félix_Vallotton,_19...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;__NOTITLE____NOTOC__&amp;amp;larr;  [[റിൽക്കെ]]&lt;br /&gt;
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വിത്താലി ഉണർന്നു}}&lt;br /&gt;
&lt;br /&gt;
[[File:Félix_Vallotton,_1905_-_Sur_le_balcon.jpg|left|thumb|430px| Félix Vallotton  (1865–1925): Sur le balcon (1905) (Courtesy: Wikimedia).]]&lt;br /&gt;
&lt;br /&gt;
വിത്താലി ഉണർന്നു. താൻ എന്തെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്നു് അവനോർമ്മയുണ്ടായില്ല. എന്നാൽ ഒരടക്കം പറച്ചിലാണു് തന്നെ ഉണർത്തിയതെന്നു് അവനറിയാം. അവന്റെ നോട്ടം നേരേ ക്ലോക്കിലേക്കു പോയി: മണി നാലു കഴിഞ്ഞിരിക്കുന്നു. മുറിക്കുള്ളിലെ പാതിയിരുട്ടിലേക്കു് വെളിച്ചം ക്രമേണ കയറിവരികയാണു്. അവൻ എഴുന്നേറ്റു് ജനാലയ്ക്കടുത്തേക്കു നടന്നു; ആ വെളുത്ത കമ്പിളിക്കുപ്പായത്തിൽ അവനെ കാണാൻ ഒരു യുവസന്ന്യാസിയെപ്പോലുണ്ടായിരുന്നു. അവനു മുന്നിൽ ആ ചെറിയ ഉദ്യാനം നിശ്ശബ്ദവും നിർജ്ജനവുമായി കിടന്നിരുന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം കാണാനുണ്ടായിരുന്നു; അതു കനത്തുവീർത്തിരുന്നു, പിൻവാങ്ങുന്ന രാത്രി മാനത്തേക്കുയരുന്നതിനു പകരം അതിലേക്കു കിനിഞ്ഞിറങ്ങിയപോലെ.   &lt;br /&gt;
&lt;br /&gt;
മേഘങ്ങളിൽ പൂണ്ടുകിടന്ന പരിത്യക്തമായ കുന്നുകളിൽ കാറ്റുകൾ തിക്കു കൂട്ടിയിരുന്നു. കണ്ണുകൾ ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ ആ അടക്കം പറച്ചിൽ വിത്താലി പിന്നെയും കേട്ടു; ദൂരെയെങ്ങോയിരുന്നു സൂര്യോദയത്തെ വാഴ്ത്തുന്ന, നേരത്തേയുണർന്ന വാനമ്പാടികളാണതെന്നു് അപ്പോഴാണവനു മനസ്സിലായതു്. അവയുടെ ശബ്ദങ്ങൾ എവിടെയുമുണ്ടായിരുന്നു, അടുത്തും അകലത്തും; ചൂടു പിടിച്ചു വരുന്ന വായുവിൽ പതുക്കെ അലിഞ്ഞിറങ്ങുന്നപോലെ; അതിനാൽ കാതു കൊണ്ടു കേൾക്കുകയല്ല, ഉള്ളു കൊണ്ടറിയുകയാണെന്നപോലെ. പെട്ടെന്നവനു ബോദ്ധ്യമായി, ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും. പ്രഭാതമായിട്ടില്ലെന്നും രാത്രി കഴിഞ്ഞിരിക്കുന്നുവെന്നും. ഈ തോന്നലുമായി ഉദ്യാനത്തിനു പിന്നിലുള്ള ജനാലയ്ക്കലേക്കു് അവൻ അടുത്തുചെന്നു. ഇപ്പോൾ അതിന്റെ മുഖം തനിക്കൊന്നുകൂടി വ്യക്തമാകുന്നുണ്ടെന്നു് അവനു തോന്നി. മുമ്പു് തന്റെ ശ്രദ്ധയിൽ വരാത്തതൊന്നിൽ അവന്റെ നോട്ടം ചെന്നുതങ്ങി: വളർന്നുമുറ്റിയ ഒരു കുറ്റിച്ചെടിയുടെ ചില്ലകളിൽ ചെറിയ കിളികളെപ്പോലെ വലിയ മൊട്ടുകൾ കാത്തിരിക്കുന്നു. അവിടെയെങ്ങും ക്ഷമയും പ്രതീക്ഷയുമാണു്. മരങ്ങളും പുതിയതായെന്തിനോ ഒരുക്കിയിട്ട പോലത്തെ വട്ടത്തിലുള്ള കൊച്ചുപൂത്തടങ്ങളും ആകാശത്തു നിന്നു് പകൽ ഇറങ്ങിവരാൻ കാത്തുകിടക്കുകയാണു്; നന്നായി വെയിൽ തെളിഞ്ഞ ഒരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവ്വതും കൈക്കുമ്പിളുകളായി സ്വീകരിക്കാൻ കാത്തുനില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ദിവസം. എത്ര ഹൃദയസ്പർശിയാണു്, ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിത്താലി പൂന്തോട്ടത്തിലേക്കു നോക്കി ഉറക്കെപ്പറഞ്ഞു: ഇതൊരു ഗോത്തികു് ജനാലയിലൂടെ നോക്കുന്നപോലെയുണ്ടു്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. അനുസരണയോടെ അവൻ ഉറക്കത്തെ കൈക്കൊണ്ടു. പുറത്തു് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല. &lt;br /&gt;
{{right| (1900) }}&lt;br /&gt;
&lt;br /&gt;
{{SFN/Rilke}}&lt;/div&gt;</summary>
		<author><name>Cvr</name></author>
		
	</entry>
</feed>