<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="en">
	<id>http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D</id>
	<title>സമത്വവാദി-രംഗം മൂന്ന് - Revision history</title>
	<link rel="self" type="application/atom+xml" href="http://ml.sayahna.org/index.php?action=history&amp;feed=atom&amp;title=%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D"/>
	<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;action=history"/>
	<updated>2026-04-23T20:02:26Z</updated>
	<subtitle>Revision history for this page on the wiki</subtitle>
	<generator>MediaWiki 1.31.5</generator>
	<entry>
		<id>http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=14755&amp;oldid=prev</id>
		<title>Vijayan: Created page with &quot;‌__NOTITLE____NOTOC__&amp;larr;  പുളിമാന പരമേശ്വരന്‍പിളള {{SFN/Samathwavadi}}{{SFN/SamathwavadiBox}} ==അ...&quot;</title>
		<link rel="alternate" type="text/html" href="http://ml.sayahna.org/index.php?title=%E0%B4%B8%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF-%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&amp;diff=14755&amp;oldid=prev"/>
		<updated>2014-11-06T16:58:24Z</updated>

		<summary type="html">&lt;p&gt;Created page with &amp;quot;‌__NOTITLE____NOTOC__←  &lt;a href=&quot;/index.php/%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8&quot; title=&quot;പുളിമാന&quot;&gt;പുളിമാന പരമേശ്വരന്‍പിളള&lt;/a&gt; {{SFN/Samathwavadi}}{{SFN/SamathwavadiBox}} ==അ...&amp;quot;&lt;/p&gt;
&lt;p&gt;&lt;b&gt;New page&lt;/b&gt;&lt;/p&gt;&lt;div&gt;‌__NOTITLE____NOTOC__&amp;amp;larr;  [[പുളിമാന|പുളിമാന പരമേശ്വരന്‍പിളള]]&lt;br /&gt;
{{SFN/Samathwavadi}}{{SFN/SamathwavadiBox}}&lt;br /&gt;
==അങ്കം രണ്ട്==&lt;br /&gt;
&lt;br /&gt;
===രംഗം മൂന്ന്===&lt;br /&gt;
&lt;br /&gt;
(കോടതിയിലെ ഒരു മുറി. ഇടതും വലതും രണ്ടു ചായമിട്ട വാതിലുകള്‍. കമ്പിയഴിയിട്ട രണ്ടു ജനാലകള്‍. ജനാലകള്‍ക്കു കീഴെ, ഒരു പഴയ ചാരുബഞ്ച്. ഇളയ മകളും, കാമുകനും വിധി പ്രസ്താവിക്കുന്നത് കാത്തിരിക്കയാണ്.)&lt;br /&gt;
&lt;br /&gt;
കാമുകന്‍: വിധി പ്രസ്താവിക്കാറായിരിക്കും.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: എന്റെ ചേച്ചി!&lt;br /&gt;
&lt;br /&gt;
കാമുകന്‍: ഒന്നു പോയി കേള്‍ക്കാം.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: (അക്ഷമയോടെ) ഞാന്‍ പറഞ്ഞില്ലേ!&amp;amp;hellip; ഞാന്‍ വരുകയില്ല. എനിക്കതു കാണാന്‍ സാധിക്കയില്ല.&lt;br /&gt;
&lt;br /&gt;
കാമുകന്‍: ഇനി പശ്ചാത്തപിച്ചതുകൊണ്ടു് എന്തു ഫലം?&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: (നിശ്ശബ്ദം)&lt;br /&gt;
&lt;br /&gt;
കാമുകന്‍: അയാളെ തൂക്കാന്‍ വിധിച്ചേക്കും.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: (പെട്ടെന്നെഴുന്നേററ്) നിങ്ങള്‍ എന്തിനു ഇവിടെ നില്ക്കുന്നു?&amp;amp;hellip; എന്റെ നാശത്തിന്റെ ചിഹ്നമാണ് നിങ്ങള്‍. പോകൂ.&lt;br /&gt;
&lt;br /&gt;
കാമുകന്‍: ഞാന്‍ എവിടെ പോകാന്‍? നീയില്ലാതെ&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: എന്റെ ചേച്ചി!&lt;br /&gt;
&lt;br /&gt;
കാമുകന്‍: അങ്ങിനെയായിപ്പോയി. ഈ കാലമെല്ലാം &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: ഈ കാലമെല്ലാം? നിങ്ങള്‍ എന്തു ചെയ്തു?&lt;br /&gt;
&lt;br /&gt;
കാമുകന്‍: നിന്നെ ആരാധിച്ചു?&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: ഞാന്‍ ഒരു ദേവതയാണെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെന്നു്. അല്ലേ? രക്തവും മാംസവുമില്ലാത്ത ഒരു സല്‍ഗുണം!&amp;amp;hellip; നിങ്ങള്‍ക്കു് ഒരു സ്ത്രീയ്ക്ക് നല്‍കാന്‍ കഴിവുളളതു പോരാ. നിങ്ങളുടെ സ്ത്രീകള്‍ ദേവതകളായിത്തീരാന്‍ നിങ്ങള്‍ കൊതിക്കുന്നു. അമ്പോ നിങ്ങളുടെ കൊതി. നിങ്ങളുടെ സ്വാര്‍ത്ഥത!&lt;br /&gt;
&lt;br /&gt;
കാമുകന്‍: നിനക്കു സുഖമില്ല. കണ്ണെങ്ങിനെ തിളങ്ങുന്നു. നിന്റെ ദേഹത്തു ചൂടുണ്ട്.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: ജീവിതത്തിന്റെ.&lt;br /&gt;
&lt;br /&gt;
കാമുകന്‍: നമുക്കു വീട്ടിലേക്കു പോകാം. നീ ഇങ്ങനെ തുറിച്ചു നോക്കാതെ. നീ എന്നെ ഭയപ്പെടുത്തുന്നു. എന്തൊരു നോട്ടമാണിതു്? നമുക്കു വീട്ടിലേക്കു പോകാം.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: വീട്! കനത്ത മതിലുകള്‍ക്കുള്ളിലെ ചൂടുപിടിച്ച വായു. സ്തംഭനം. (പെട്ടന്നു് അനിയന്ത്രിതമായ കോപാവേശത്താല്‍) പുരുഷാ, ഞാന്‍ ഒരു ബുദ്ധിയുള്ളവളായിപ്പോയി.&lt;br /&gt;
&lt;br /&gt;
(ബാരിസ്റ്റര്‍ പ്രവേശിക്കുന്നു. ഇളയമകളേ ഉററുനോക്കിയിട്ട് നാടകീയമായ രീതിയില്‍)&lt;br /&gt;
&lt;br /&gt;
ബാരി: സ്ത്രീ! സ്ത്രീ! നൂററാണ്ടുകള്‍, യുഗങ്ങള്‍, അവളെ സ്പര്‍ശിച്ചിട്ടില്ല. ദാരികന്റെ മേല്‍ മെതിച്ചപ്പോഴും, വില്ലു തൊടുത്തപ്പോഴും, ചമ്മട്ടി കയ്യിലേന്തിയപ്പോഴും ഇതേ തീ അവളുട കണ്ണില്‍ നിന്നു പാറിയിട്ടുണ്ട്. ഇതാ &amp;amp;mdash; അണ്ഡകടാഹങ്ങളും ഞാനും ശ്വാസമടക്കി നില്‍ക്കുകയാണ് &amp;amp;mdash; സ്ത്രീ ചരിത്രം സൃഷ്ടിക്കുവാന്‍ പോകുന്നു! (നാടകീയത ഉപേക്ഷിച്ച്) തൊഴിക്കണം സഹോദരീ, കാലില്‍ പിടിക്കുന്നവനെ. അതാണ് സ്ത്രീയുടെ പുരുഷത്വം. (കാമുകനോട്) സ്നേഹിതാ! ഇത് പുരുഷലോകത്തിന് അത്രതന്നെ അഭിമാനകരമല്ല.&lt;br /&gt;
&lt;br /&gt;
കാമുകന്‍: അത്രയ്ക്ക് അഭിമാനമുള്ള പുരുഷലോകം എന്നെ അങ്ങു തളളിക്കളയൂ.&lt;br /&gt;
&lt;br /&gt;
ബാരി: അഭിമാനമുളള പുരുഷലോകം. അഭിമാനമുള്ള പുരുഷലോകം ഹ ഹ ഹ! അങ്ങിനെ ഒന്നില്ല. പുരുഷന് അവന്റെ കാര്യത്തില്‍ അഭിമാനമില്ല. മററുള്ളവരുടെ കാര്യത്തിലാണ് അവന്റെ അഭിമാനം മുഴുവനും. പുരുഷന്റെ അഭിമാനത്തിനു്, സ്ത്രീയുടെ മുന്നില്‍ യാതൊരു രക്ഷയുമില്ല.&lt;br /&gt;
&lt;br /&gt;
കാമുകന്‍: രക്ഷാസൈന്യക്കാരന്‍!&lt;br /&gt;
&lt;br /&gt;
ബാരി: സ്ത്രീയില്‍ നിന്നു പുരുഷനെ രക്ഷിക്കുവാന്‍ ഞാന്‍ ഏതു ചട്ടവേണ്ടമെങ്കിലും ധരിക്കും&amp;amp;hellip; മഠയന്‍ പുരുഷന്‍! ജീവിതമെന്നും പറഞ്ഞു് അവന്‍ മരണത്തെ ആരാധിക്കുന്നു.&lt;br /&gt;
&lt;br /&gt;
കാമുകന്‍:  എന്തൊരു സംസാരമാണിത്?&amp;amp;hellip; സ്വന്തം ശബ്ദം കേള്‍ക്കുന്നത് ഇത്ര സുഖമോ?&lt;br /&gt;
&lt;br /&gt;
ബാരി: നിങ്ങള്‍ ആരെ ആരാധിക്കുന്നു? കമനീയതയുടെ ഈ കനക വിഗ്രഹത്തിനെയോ?&lt;br /&gt;
&lt;br /&gt;
കാമുകന്‍: ലജ്ജിക്കുന്നതറിയാന്‍ വയ്യേ?&lt;br /&gt;
&lt;br /&gt;
ബാരി: സൂക്ഷിച്ചു നോക്കൂ. ഇതാരാണ്? നിങ്ങളുടെ ദേവതയോ? മരണത്തിന്റെ മാതാവ്! നിങ്ങള്‍ക്കു പേടിയാകുന്നില്ലേ? ഇവള്‍ പത്തുമാസം മരണത്തെ ചുമക്കും. അതുകഴിഞ്ഞ് മരണത്തെ പ്രസവിക്കും. മരണത്തിനു പാലു കൊടുക്കും. താരാട്ടുപാടും മരണം വളര്‍ന്നു വളര്‍ന്നു വന്ന് ഒടുവില്‍ മരിക്കും! മര​ണത്തിന്റെ മാതാവ്! മഠയാ! നടുങ്ങൂ. ഓടു ലോകത്തിന്റെ അന്ത്യത്തിലേക്കു് (ശിപായി പ്രവേശിക്കുന്നു. നിശബ്ദത)&lt;br /&gt;
&lt;br /&gt;
ശിപായി: വിധി കഴിഞ്ഞു.&lt;br /&gt;
&lt;br /&gt;
കാമുകന്‍:  എന്ത്?&lt;br /&gt;
&lt;br /&gt;
ബാരി: എങ്ങിനെ?&lt;br /&gt;
&lt;br /&gt;
ശിപായി: വധശിക്ഷ.&lt;br /&gt;
&lt;br /&gt;
(ഒരു പാമ്പു കൊത്തിയിട്ടെന്നപോലെ ഇളയ മകള്‍ ചാടിയെണീറ്റുപോകുന്നു.)&lt;br /&gt;
&lt;br /&gt;
കാമുകന്‍: കഷ്ടം.&lt;br /&gt;
&lt;br /&gt;
ബാരി: പാവം.&lt;br /&gt;
&lt;br /&gt;
(ശിപായി മറയുന്നു)&lt;br /&gt;
&lt;br /&gt;
ഇ: മകള്‍: (സ്വപ്നത്തിലെന്നപോലെ) അപ്പോള്‍ &amp;amp;mdash; അതു കഴിഞ്ഞു.&lt;br /&gt;
&lt;br /&gt;
ബാരി: അങ്ങിനെ&lt;br /&gt;
&lt;br /&gt;
[ഇടതുവശത്തുകൂടി സാവധാനം നടന്നു മൂത്തമകള്‍ പ്രവേശിക്കുന്നു. അവള്‍ ആരെയും നോക്കുന്നില്ല. അവളുടെ മുഖം തിരതല്ലുന്ന വിരുദ്ധ വികാരങ്ങള്‍ കൊണ്ട് വികൃതമാണ്. അവള്‍ സാവധാനം ബഞ്ചില്‍ ഇരിക്കുന്നു. അല്പസമയം ആരും ഉരിയാടുന്നില്ല. ഒടുവില്‍]&lt;br /&gt;
&lt;br /&gt;
കാമുകന്‍: ഇതാ ഇങ്ങനെ ഒന്നും വിചാരിക്കരുത്. നമ്മുടെ ധര്‍മ്മം ചെയ്തു. ലോകാപവാദം ഭയക്കണ്ടേ?&lt;br /&gt;
&lt;br /&gt;
ബാരി: നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ ലോകം എന്നൊന്നില്ല. പിന്നെ ഉളളത് ഒരു ഭൂരിപക്ഷം. അതിനൊന്നും മനസ്സിലാകയില്ല. അതിനു മനസ്സിലാകാത്ത സകലതും അബദ്ധമാണെന്ന് അതിന്റെ വിധി.&lt;br /&gt;
&lt;br /&gt;
കാമുകന്‍: നിങ്ങള്‍ക്കു സകലരേയും ആക്ഷേപിക്കണം.&lt;br /&gt;
&lt;br /&gt;
ബാരി: ഭൂരിപക്ഷം സകലരുമല്ലെന്നാണ് ഞാന്‍ ഇതുവരെ പറഞ്ഞതു്. വ്യവസായിയും, വക്കീലും, ഡോക്ടറും അതില്‍ കാണും. പല തൊഴിലിലുമുള്ള വിജയികള്‍ കാണും. അവര്‍ ചതിക്കയില്ല. ഇരുമ്പുപെട്ടികളുടെയും അഹങ്കാരത്തിന്റെയും പുറത്തിരുന്നുകൊണ്ട് അവര്‍ക്കു മനസ്സിലാകാത്തതിനെ അതായത് മഹത്വത്തിനെ അവര്‍ പുച്ഛിക്കുന്നു. ഇനിയൊരു ഭൂരിപക്ഷമുണ്ട് &amp;amp;mdash; അജ്ഞതയുടെ.&lt;br /&gt;
&lt;br /&gt;
കാമുകന്‍: കേള്‍ക്കണ്ടാ.&lt;br /&gt;
&lt;br /&gt;
ബാരി: ബുദ്ധിശൂന്യമായ അഹങ്കാരത്തന്റെ പ്രതിഷേധം! ഞാന്‍ അതു വകവയ്ക്കുന്നില്ല. കേള്‍ക്കൂ. ചിന്തിക്കാന്‍ വിസമ്മതിക്കുന്ന അഹങ്കാരത്തിലും, ചിന്തിക്കാന്‍ കഴിവില്ലാത്ത അജ്ഞതയിലും നിന്നു ജനിക്കുന്ന, വിവേകരഹിതമായ പ്രബലാഭിപ്രായത്തിനാണ് ഒരു ക്യാപിററലിസ്ററ് രാജ്യത്തില്‍ ഭൂരിപക്ഷം എന്നു പറയുന്നത്. ബുദ്ധിഹീനമായ ആ അഭിപ്രായശക്തി മഠയന്റെ കയ്യില്‍ ചെങ്കോലര്‍പ്പിക്കട്ടെ സഹോദരീ, നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. എന്റെ അനുമോദനങ്ങള്‍ സ്വീകരിക്കൂക. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങൾ നിങ്ങളെ സ്നേഹിച്ചവനെ കൊലയ്ക്കു കൊടുത്തു.&lt;br /&gt;
&lt;br /&gt;
(തയ്യല്‍ ഇളയമകളുടെ ക‌യ്യില്‍ നിന്നും വീഴുന്നു.)&lt;br /&gt;
&lt;br /&gt;
ബാരി: നിങ്ങള്‍ പ്രകൃതിപാഠം പഠിച്ചിട്ടില്ല. ചില ജന്തുവര്‍ഗ്ഗങ്ങളില്‍ പെണ്ണ് അതിന്റെ ഇണയെ തിന്നുകളയുന്നു. മനുഷ്യന്റെ സ്ത്രീ എത്ര ഭേദം!&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: ഞാന്‍ ​എന്റെ ധര്‍മ്മം ചെയ്തു.&lt;br /&gt;
&lt;br /&gt;
കാമുകന്‍: അതിനാരും കുററം പറകയില്ല.&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: ഈശ്വരനറിയാം ഞാനെന്തനുഭവിക്കുന്നുണ്ടെന്ന്!&lt;br /&gt;
&lt;br /&gt;
ബാരി: എന്തൊരു അവ്യക്തമായ പ്രസ്താവന!&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: എന്റെ ഹൃദയം പുകഞ്ഞു. ചൂളയില്‍ ഞാന്‍ ദഹിക്കയായിരുന്നു.&lt;br /&gt;
&lt;br /&gt;
കാമുകന്‍: ഹാ കഷ്ടം!&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: എനിക്കൊരു തീരുമാനം ആവശ്യമായിരുന്നു.&lt;br /&gt;
&lt;br /&gt;
ബാരി: അപ്പോള്‍ &amp;amp;mdash; ഔവ്വയുടെ ചെവിയില്‍ (ഇളയമകളെ ചൂണ്ടി) പാമ്പു മന്ത്രിച്ചു.&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: എന്റെ കടമായിരുന്നു. ഞാന്‍ ഒരു ജീവിത കാലത്തിലെ ദുരിതമനുഭവിക്കാന്‍ തയ്യാറായി. ഞാന്‍ എന്റെ കമിതാവിനെ കൊലയ്ക്കു കൊടുത്തു. എന്റെ അച്ഛനോടുള്ള കൃതജ്ഞതയുടെ ബലിപീഠത്തില്‍ &amp;amp;mdash; ബാരിസ്റ്റര്‍! (പെട്ടെന്നു കരയുന്നു.)&lt;br /&gt;
&lt;br /&gt;
ബാരി: (ആത്മാര്‍ത്ഥമായി &amp;amp;mdash; വിഷമിച്ച്) കരയരുത് &amp;amp;mdash;&lt;br /&gt;
&lt;br /&gt;
മൂ: മകള്‍: ബാരിസ്റ്റര്‍! എന്റെ കമിതാവിന്റെ കഴുത്തു ഞാന്‍ വെട്ടി.&lt;br /&gt;
&lt;br /&gt;
ഞാനാരെയാണ് കുരുതി ചെയ്തത്. കമിതാവിനെയല്ല. എനിക്കത് ഓര്‍ക്കാന്‍ വയ്യാ &amp;amp;mdash; ബാരിസ്ററര്‍ &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ബാരി : കരയാതിരിക്കണം. ദയവുചെയ്ത്.&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ :  ഈ രാത്രികളിലെല്ലാം ഞാന്‍ ഉറങ്ങിയെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?&lt;br /&gt;
&lt;br /&gt;
ബാരി : (നിരാശയോടെ) ഹാ! ഞാന്‍ തകര്‍ന്നു.&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ :  എന്റെ രാത്രികളില്‍ പിശാചുക്കള്‍ നൃത്തം ചെയ്തു. എന്റെ സ്വപ്നങ്ങളില്‍ രക്തത്തിന്റെ നനവുണ്ടായിരുന്നു. ഞാന്‍ &amp;amp;mdash; (വീണ്ടും കരഞ്ഞു പോകുന്നു)&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : (പെട്ടന്നു ചാടി എഴുന്നേററ് വിറയ്ക്കന്ന കൈകള്‍ ചൂണ്ടി, വികാരനിര്‍ഭരമായ ശബ്ദത്തില്‍) നിറുത്തു &amp;amp;mdash; ആ കരച്ചില്‍.&lt;br /&gt;
&lt;br /&gt;
(എല്ലാവരും അമ്പരുന്നു നോക്കുന്നു. മൂത്തമകൾ കരച്ചില്‍ നിറുത്തുന്നു)&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : ഞാന്‍ അതു സഹിക്കയില്ല. എനിക്കതു സഹിക്കാന്‍ വയ്യ&amp;amp;hellip; ഈ നരകം &amp;amp;mdash; ഞാന്‍ പണിഞ്ഞതാണ്. (നിശബ്ദത) ഞാന്‍ സ്നേഹിച്ചവന്‍ എന്നെ സ്നേഹിച്ചില്ല. പ്രതിക്രിയയ്ക്കു എന്റെ രക്തം ദാഹിച്ചു. &lt;br /&gt;
&lt;br /&gt;
ബാരി : സ്ത്രീ!&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : കടമ, ധര്‍മ്മം, എന്നു പറഞ്ഞു ഞാന്‍ ഈ പാവത്തിനെ പ്രേരിപ്പിച്ചു.&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ :  ഇല്ലില്ല. നീ ഒന്നും പിഴിച്ചില്ല. എന്റെ ധര്‍മ്മം &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : നിങ്ങളുടെ കണ്ണുനീര്‍, ആ മനുഷ്യന്റെ രക്തം എന്റെ ഹൃദയത്തില്‍ നീറുന്ന തീ &amp;amp;mdash; ഞാന്‍ സൃഷ്ടിച്ച നരകം! എനിക്കിവിടെ ശ്വസിക്കാന്‍ വയ്യാ. ഞാന്‍ പോകുന്നു.&lt;br /&gt;
&lt;br /&gt;
കാമുകന്‍ : അയ്യോ! എവിടെ?&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ :  അനിയത്തീ! നിന്റെ വീട് &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : തകര്‍ന്ന സ്വപ്നങ്ങളുടെ ശവകുടീരം അതിനു ചുററും പിശാചുകളുണ്ട്. ഓരോ കല്ലിലും രക്തമുണ്ട്. പ്രേതങ്ങളുടെ ഞെരങ്ങലുണ്ട് വീടല്ല. ശ്മശാനം. ഞാന്‍ പോകയാണ്.&lt;br /&gt;
&lt;br /&gt;
കാമുകന്‍ : എവിടെ?&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : ചോദിക്കാന്‍ അവകാശം?&amp;amp;hellip; വെളിച്ചത്തിലേക്കു്&amp;amp;hellip; ഒരു സ്ത്രീയുടെ ജീവിതം മുളച്ചുവന്നപ്പോള്‍ &amp;amp;mdash; ശക്തിരഹിതനായ ഒരു പുരുഷന്റെ ദുഷിച്ച വേഴ്ച അതിനെ നശിപ്പിച്ചു. നിങ്ങള്‍ എന്നെ വെറുക്കാന്‍ പഠിപ്പിച്ചു. ഞാന്‍ ആദ്യം നിങ്ങളെ വെറുത്തു. പിന്നെ വിഷം വമിച്ചു. എന്റെ ചുററും ജീവിതങ്ങള്‍ വാടി വീണു തുടങ്ങി. ഇനിയും ഞാനിവിടെ നില്ക്കണോ? ഈ വിഷം എന്നെ നശിപ്പിക്കുന്നതിനുമുമ്പ് എനിക്കു രക്ഷപ്പെട്ടുകൂടെ?&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ : അനിയത്തീ! നിന്റെ വീട്ടില്‍ ആരും &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : വീട്! സമുദായ നീതിയുടെ കാരാഗൃഹങ്ങള്‍! ഞാന്‍ എന്റെ മോചനം ആവശ്യപ്പെടുന്നു. ആ നീതി, ഈ ദുഷ്ടനെ ചൂണ്ടിക്കാണിച്ച്, വീട്ടില്‍ പൊകാന്‍ പറയുന്നു. ഇനി ഞാന്‍ ആ നീതിക്ക് കപ്പം കൊടുക്കയില്ല.&lt;br /&gt;
&lt;br /&gt;
ബാരി : വിപ്ലവം! നവയുഗത്തിലെ സ്ത്രീയുടെ കൊടിയടയാളം ചുവപ്പാണ്. പണ്ടത്തെ കുങ്കുമവും മയിലാഞ്ചിയും കൊണ്ട് ഇന്നവള്‍ കൊടിക്കൂറകള്‍ക്കു ചായമിടുന്നു. സ്ത്രീയുടെ വിപ്ലവം ജയിക്കട്ടെ!&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : ജീവിക്കാന്‍. ഹൃദയത്തിന്റെ മോചനം നേടാന്‍. വരൂ. (ബാരിസ്റ്ററോടടുക്കുന്നു)&lt;br /&gt;
&lt;br /&gt;
ബാരി : (പുറകോട്ടു നീങ്ങിക്കൊണ്ട്) ഞാനോ? ഞാന്‍ &amp;amp;mdash; ഞാനെന്തിന്?&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : വരണം. നിങ്ങള്‍ക്കെന്നെ അറിഞ്ഞു കൂടെ?&lt;br /&gt;
&lt;br /&gt;
ബാരി : സ്ത്രീ!&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : വരണം. ഒരു പുതിയ ലോകം. ഒരു പുതിയ യുഗം. നിങ്ങള്‍ ഒരു ഭീരുവാണോ?&lt;br /&gt;
&lt;br /&gt;
ബാരി : ഞാനൊരു പുരുഷനാണ്.&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : സ്ത്രീയുടെ ഇണ&amp;amp;hellip;&lt;br /&gt;
&lt;br /&gt;
ബാരി : ഞാന്‍ &amp;amp;mdash;&lt;br /&gt;
&lt;br /&gt;
ഇ: മകള്‍ : നടക്കണം. സ്വാതന്ത്ര്യത്തിലേക്ക്.&lt;br /&gt;
&lt;br /&gt;
(പേടിച്ചു നില്ക്കുന്ന ബാരിസ്റ്ററുടെ കൈക്കു പിടിച്ചു കൊണ്ടവള്‍ വലതു വാതിലില്‍ കൂടെ മറയുന്നു.)&lt;br /&gt;
&lt;br /&gt;
മൂ: മകള്‍ : അനിയത്തീ &amp;amp;mdash;&lt;br /&gt;
&lt;br /&gt;
(ഇടതുവാതിലില്‍ കൂടെ ശിപായിയും, സമത്വവാദിയും പ്രവേശിക്കുന്നു. വിലങ്ങുവയ്ക്കപ്പെട്ട കൈകള്‍, കൊലയ്ക്കു വിധിക്കപ്പെട്ടവന്റെ തൊപ്പി.)&lt;br /&gt;
&lt;br /&gt;
സ: വാദി : (ഉഗ്രശബ്ദത്തില്‍) സ്നേഹത്തെ കൊലയ്ക്കു കൊടുത്തവളേ!&lt;br /&gt;
&lt;br /&gt;
(മൂത്തമകളും കാമുകനും ഞെട്ടിയുണരുന്നു. കാമുകന്‍ അവളോടു കൂടുതല്‍ ചേര്‍ന്നു നില്ക്കുന്നു.)&lt;br /&gt;
 &lt;br /&gt;
സ: വാദി : നീ അയച്ച സ്ഥലത്തേക്കു ഞാന്‍ പോകുന്നു. (നിശബ്ദത). പക്ഷേ &amp;amp;mdash; എന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. (പെട്ടെന്നു മറയുന്നു)&lt;br /&gt;
&lt;br /&gt;
(മൂത്തമകളും കാമുകനും പ്രതിമപോലെ നില്ക്കുന്നു.)&lt;br /&gt;
{{SFN/Samathwavadi}}&lt;/div&gt;</summary>
		<author><name>Vijayan</name></author>
		
	</entry>
</feed>