close
Sayahna Sayahna
Search

Difference between revisions of "ആന്‍ഡമാന്‍ കുറിപ്പുകള്‍"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ആന...")
 
 
Line 9: Line 9:
 
ഭൂതകാലത്തിന്റെ
 
ഭൂതകാലത്തിന്റെ
 
ചങ്ങലയൊച്ചകള്‍.
 
ചങ്ങലയൊച്ചകള്‍.
 +
 
അഴികളില്‍
 
അഴികളില്‍
 
മുഖം ചേര്‍ത്ത്
 
മുഖം ചേര്‍ത്ത്
Line 23: Line 24:
 
നിമിഷകണങ്ങള്‍
 
നിമിഷകണങ്ങള്‍
 
ഇറ്റിക്കൊണ്ടേയിരിക്കുന്നു.
 
ഇറ്റിക്കൊണ്ടേയിരിക്കുന്നു.
 +
 
പൊടുന്നനെ
 
പൊടുന്നനെ
 
അഴികളില്‍
 
അഴികളില്‍
Line 36: Line 38:
 
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,
 
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,
 
പവിഴപ്പുറ്റുകളുടെ
 
പവിഴപ്പുറ്റുകളുടെ
തീരങ്ങള്‍ക്കുമേലെ
+
തീരങ്ങള്‍ക്കുമേലേ
 
സമുദ്രജലോപരി പറന്ന്
 
സമുദ്രജലോപരി പറന്ന്
 
ഒറീസ്സയ്ക്കും
 
ഒറീസ്സയ്ക്കും
Line 50: Line 52:
 
അടര്‍ന്നു
 
അടര്‍ന്നു
 
പതിക്കുന്നു.
 
പതിക്കുന്നു.
 +
 
റോസ് ഐലന്റിലെ
 
റോസ് ഐലന്റിലെ
 
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍
 
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍
Line 64: Line 67:
 
കെട്ടുപോകുന്ന
 
കെട്ടുപോകുന്ന
 
ഒരു നിലവിളി.
 
ഒരു നിലവിളി.
 +
 
കാലം
 
കാലം
 
ഘനീഭവിക്കുന്ന
 
ഘനീഭവിക്കുന്ന
Line 74: Line 78:
 
ദൈവത്തിലേക്ക്
 
ദൈവത്തിലേക്ക്
 
വിതുമ്പുന്നു.
 
വിതുമ്പുന്നു.
 +
 
ഓഫീസേഴ്സ് മെസ്സ്…
 
ഓഫീസേഴ്സ് മെസ്സ്…
ടെന്നീസ് കോര്‍ട്ട്
+
ടെന്നീസ് കോര്‍ട്ട്…
 
ബാര്‍…
 
ബാര്‍…
 
ചര്‍ച്ച്…
 
ചര്‍ച്ച്…
Line 100: Line 105:
 
വിറച്ച്
 
വിറച്ച്
 
പതിക്കുന്നു.
 
പതിക്കുന്നു.
 +
 
ചിഡിയാതോപ്പിലെ  
 
ചിഡിയാതോപ്പിലെ  
 
സന്ധ്യയില്‍
 
സന്ധ്യയില്‍
Line 109: Line 115:
 
കൊക്കുരുമ്മലുകള്‍.
 
കൊക്കുരുമ്മലുകള്‍.
 
രക്താഭമായ
 
രക്താഭമായ
ആകാരത്തിലേക്ക്
+
ആകാശത്തിലേക്ക്
 
കൂടണയാന്‍
 
കൂടണയാന്‍
 
വിസ്സമതിക്കുന്ന
 
വിസ്സമതിക്കുന്ന
 
ഒരു പക്ഷി.
 
ഒരു പക്ഷി.
 +
 
സെല്ലുലാര്‍ ജയിലിന്റെ
 
സെല്ലുലാര്‍ ജയിലിന്റെ
 
മുകളില്‍നിന്ന്
 
മുകളില്‍നിന്ന്
Line 118: Line 125:
 
നോക്കുമ്പോള്‍,
 
നോക്കുമ്പോള്‍,
 
തിരകളുടെ,
 
തിരകളുടെ,
സ്വിതന്ത്ര്യത്തിലേക്ക്
+
സ്വാതന്ത്ര്യത്തിലേക്ക്
 
ചീറിപ്പായുന്ന
 
ചീറിപ്പായുന്ന
 
വെടിയുണ്ട.
 
വെടിയുണ്ട.
Line 127: Line 134:
 
രാത്രിയില്‍
 
രാത്രിയില്‍
 
ഞെട്ടിയുണരുന്ന
 
ഞെട്ടിയുണരുന്ന
പക്ഷിസ്വരങ്ങള്‍
+
പക്ഷിസ്വരങ്ങള്‍.
 +
 
 
തിരയടിച്ചുയര്‍ന്ന്
 
തിരയടിച്ചുയര്‍ന്ന്
 
ആകാശമറിയുന്ന
 
ആകാശമറിയുന്ന

Latest revision as of 12:23, 4 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ആന്‍ഡമാന്‍ കുറിപ്പുകള്‍

സെല്ലുലാര്‍ ജയിലിന്റെ
ഇടനാഴിയില്‍
ഇഴഞ്ഞിഴഞ്ഞ്
ഞെരുങ്ങുന്ന
ഭൂതകാലത്തിന്റെ
ചങ്ങലയൊച്ചകള്‍.

അഴികളില്‍
മുഖം ചേര്‍ത്ത്
കൂര്‍ത്ത കണ്ണുകളുമായി
ഓര്‍മ്മയും
ചരിത്രവും.
അകത്ത്
വിങ്ങുന്ന
നിരാര്‍ദ്രതയില്‍
മാംസത്തിന്റെയും
മനസ്സിന്റെയും
മുറിവുകള്‍ പിളര്‍ന്ന്
ചോരയുടെ
നിമിഷകണങ്ങള്‍
ഇറ്റിക്കൊണ്ടേയിരിക്കുന്നു.

പൊടുന്നനെ
അഴികളില്‍
മുഖങ്ങള്‍
ഉരുവം കൊളളുന്നു.
കൂര്‍ത്തനോട്ടങ്ങളില്‍
എന്നെയും
കോര്‍ത്ത്
ചാത്തം ദ്വീപിനും
റോസ് ഐലണ്ടിനും
മേലേ,
ചിഡിയാതോപ്പിലെ
പക്ഷിമരങ്ങള്‍ക്കുമേലേയുലഞ്ഞ്,
പവിഴപ്പുറ്റുകളുടെ
തീരങ്ങള്‍ക്കുമേലേ
സമുദ്രജലോപരി പറന്ന്
ഒറീസ്സയ്ക്കും
ബംഗാളിനും മേലേ
പറന്ന്
ദില്ലിയിലെ
ധൂമാന്തരീക്ഷത്തിലേക്ക്.
തളര്‍ന്ന്
ചിറകൊടിഞ്ഞ്
ചോരയിറ്റുന്ന
ചുടുകണ്ണുകള്‍
തുറിച്ച്, ചരിത്രത്തിന്റെ അസ്വാതന്ത്ര്യങ്ങളിലേക്ക്
അടര്‍ന്നു
പതിക്കുന്നു.

റോസ് ഐലന്റിലെ
ജീര്‍ണ്ണിച്ച കെട്ടിടങ്ങള്‍ക്കുമേല്‍
വേരുകള്‍ പിണച്ച്
ചുറ്റുന്നത്
മരങ്ങളോ
കാലമോ?
നിശ്ശബ്ദതയിലേക്ക്
എഴുന്നുനില്ക്കുന്ന
കഴുമരത്തില്‍
കാറ്റിന്റെ
കണ്ഠം കുരുങ്ങി
പൊടുന്നനെ
കെട്ടുപോകുന്ന
ഒരു നിലവിളി.

കാലം
ഘനീഭവിക്കുന്ന
പളളിയുടെ
ഉള്‍മൗനത്തില്‍
വേരുകള്‍
പടര്‍ത്തിയ
വൃക്ഷം
കാറ്റില്‍
ദൈവത്തിലേക്ക്
വിതുമ്പുന്നു.

ഓഫീസേഴ്സ് മെസ്സ്…
ടെന്നീസ് കോര്‍ട്ട്…
ബാര്‍…
ചര്‍ച്ച്…
പരേഡ് ഗ്രൗണ്ട്…
കോര്‍ട്ട്…
സൈന്‍ബോര്‍ഡുകളില്‍
അടര്‍ന്നു പൊളിയുന്ന
കാലം.
ബീച്ചില്‍നിന്ന്
വേച്ചുവേച്ചെത്തിയ
ഒരു കാറ്റ്
ഭൂതകാലത്തിന്റെ
മദ്യശാലയിലൂടെ
പളളിക്കു
മുകളിലെ
മരത്തിലേക്ക്
ചേക്കേറുന്നു.
തൂക്കുമരത്തില്‍
നിന്ന്
എത്തിയ നിലവിളിയില്‍
കാറ്റ്
ഇലകളായ്
അടര്‍ന്ന്
വിറച്ച്
പതിക്കുന്നു.

ചിഡിയാതോപ്പിലെ
സന്ധ്യയില്‍
ഇരുട്ടിന്റെ
വെളിച്ചമുളള
മരങ്ങളിലേക്ക്
ചേക്കേറുന്ന
ചിറകടികള്‍,
കൊക്കുരുമ്മലുകള്‍.
രക്താഭമായ
ആകാശത്തിലേക്ക്
കൂടണയാന്‍
വിസ്സമതിക്കുന്ന
ഒരു പക്ഷി.

സെല്ലുലാര്‍ ജയിലിന്റെ
മുകളില്‍നിന്ന്
കടലിലേക്ക്
നോക്കുമ്പോള്‍,
തിരകളുടെ,
സ്വാതന്ത്ര്യത്തിലേക്ക്
ചീറിപ്പായുന്ന
വെടിയുണ്ട.
രക്തം നിറഞ്ഞ
ഒരു വന്‍തിര
റോസ് ഐലന്റിനെ
വളഞ്ഞുപിടിക്കുന്നു.
രാത്രിയില്‍
ഞെട്ടിയുണരുന്ന
പക്ഷിസ്വരങ്ങള്‍.

തിരയടിച്ചുയര്‍ന്ന്
ആകാശമറിയുന്ന
കടല്‍.