close
Sayahna Sayahna
Search

Difference between revisions of "ഉപരോധം-ഒന്ന്"


m
 
Line 75: Line 75:
 
അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.
 
അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.
  
ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണ്
+
ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണു ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു.  
 
 
ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു.  
 
  
 
വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.
 
വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.
Line 97: Line 95:
 
&lsquo;തടീം തെറും&rsquo;ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം<ref>തെറം-ബലം, ഒരം-ധിക്കാരം </ref>കളിക്കല്ണ്ടാ?&rsquo;
 
&lsquo;തടീം തെറും&rsquo;ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം<ref>തെറം-ബലം, ഒരം-ധിക്കാരം </ref>കളിക്കല്ണ്ടാ?&rsquo;
  
കേളുവിന് അനിനയോട് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.
+
കേളുവിന് അനിയനോടു് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.
  
 
&lsquo;എട്ടനതാ വെര്ന്ന്ണ്ട്.&rsquo; ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.   
 
&lsquo;എട്ടനതാ വെര്ന്ന്ണ്ട്.&rsquo; ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.   
  
കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ല പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴിതിനുള്ളില്‍ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ-  
+
കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ള പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴതിനുള്ളിൽ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ-  
  
 
&lsquo;നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.
 
&lsquo;നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.

Latest revision as of 05:16, 17 February 2020

‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

ഒന്ന്

ചിത്രീകരണം : സി.എൻ.കരുണാകരൻ

“ഓ, ഹോയ്.”

അയാള്‍ നീട്ടി ഒച്ചയെടുത്തു.

മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.

മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

“പോ കാക്കേ,”

ചീല കാക്കകളുടെ നേര്‍ക്ക് കൈവീശി. ഒരുകൈ തലയിലുള്ള മണിക്കുടുക്കയിലിരുന്നു.

അവളെക്കണ്ട് തോട്ടിറമ്പിലെ കൊക്കുകള്‍ തപസ്സില്‍നിന്നിളകി. അവളുടെ കാലൊച്ചകേട്ട് കുഞ്ഞുതവളകള്‍ വരമ്പില്‍ നിന്നെടുത്തുചാടി.

“എട്ടാ,” അവള്‍ വിളിച്ചു.

അയാള്‍ തിരിഞ്ഞുനോക്കി.

“നീയിന്നു നേരത്തെയാണല്ലോ.”

ചീല ചിരിച്ചു.

അവള്‍ കുടുക്ക വരമ്പത്തിറക്കിവെച്ചു.

അയാള്‍ ഞേങ്ങോലുവിട്ട്, എരുതുകളോട് അനങ്ങാതെ നില്‍ക്കാന്‍ പറഞ്ഞ് വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തില്‍ കൈ കഴുകി. മുഖത്തെ വിയര്‍പ്പു തുടച്ചു.

അയാള്‍ വരമ്പിലിരുന്നു.

‘നീ കുടിച്ചോ?’ ‘ങ്ങ്ഹാ.’

‘വേണോ?’

‘ങ്ങുഹും.’

എട്ടന്‍ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു.

ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളില്‍ തിളങ്ങി. ചെറിയ കുഞ്ഞായിരുന്നപ്പോള്‍ ഏട്ടന്റെ ചുമലിലിരുന്ന് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നത് ഓര്‍മ്മയിലെത്തി.

വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നന്‍ ചന്തുനമ്പ്യാര്‍ കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു

‘വരമ്പ്ന്ന് എണീക്ക്ടാ.’

അവറോന്നന്‍ ഗാംഭീര്യത്തോടെ പറഞ്ഞു.

കോടിലോന്‍ രാമന്‍ നോവിക്കപ്പെട്ട പൊലെ അയാളെയൊന്ന് നോക്കി.

എന്നിട്ട് പറഞ്ഞു:

‘വേറെ വഴിയില്ലേ?’

അവറോന്നന്‍ മുന്നോട്ടാഞ്ഞുനിന്നു.

‘എന്താ നീ പറഞ്ഞത്.’

കോടിലോന്‍ അതു കേട്ടതായി ഭാവിച്ചില്ല.

‘നിന്റെ കുറുമ്പ് കുറേനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.’

അവറോന്നന്‍ തിരിഞ്ഞ് പുലയരോട് കല്പിച്ചു:

‘പിടിച്ച് മാറ്റ്ടാ ഇവനെ.’

അവന്‍ ചെളിയിലിറങ്ങി നടന്ന് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ കാര്യസ്ഥന്‍ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവന്‍ കോടിലൊന്റെ കൈക്കരുത്ത് മനസ്സില്‍ ആലോചിച്ച്, തെല്ലുനേരം സംശയിച്ചു നിന്നു.

കാര്യസ്ഥന്‍ കയര്‍ത്തു.

‘എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നത്.’

അതുകേട്ട് ചീലിയ്ക്കു പേടിയായി. അവള്‍ ഏട്ടന്റെ ചുമലില്‍ പിടിച്ചു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയില്‍ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്ക് കുടിച്ച് ചിറി തുടച്ചുകൊണ്ട് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്ക് തുറിച്ചുനോക്കി. അവരൊന്ന് പതറി. തീ പാറുന്ന നോട്ടമാണ്. നേരിടാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ അന്തം വിട്ട് നില്‍ക്കുമ്പോള്‍ അയാളുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചു. രണ്ടു പുലയരും ചെളിയില്‍ വീണുകിടക്കുന്നതാണ് പിന്നെ കണ്ടത്. അയാള്‍ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് ഓരോന്നുകൂടി കൊടുത്തു. ചെളിയില്‍ നിന്ന് ഉരുണ്ടുപിരണ്ടെണീറ്റ് അവര്‍ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥന്‍ നീട്ടി വലിച്ച് നടന്നു.

ചീല പറഞ്ഞ് വിവരമറിഞ്ഞപ്പോള്‍ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ട് ഭഗവതിയെ വിളിച്ചു. അവറോന്നന്‍ മഠത്തില്‍ ചെന്ന് നായനാരോട് ഒന്നിന് പത്തുകൂട്ടി പറഞ്ഞുകേള്‍പ്പിക്കും. നായനാരെന്താണു ചെയ്യുകയെന്ന് ആര്‍ക്കാണ് പറയാന്‍ പറ്റുക. വിഷപ്പാമ്പിനെയാണ് നോവിച്ചു വിട്ടിരിക്കുന്നത്. ന്റെ കണ്ണങ്കട്ട് ഭഗവതീ, ന്റെ കുളന്താട്ടില്‍ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ച് പ്രാര്‍ത്ഥിച്ചു.

വെള്ളാറയിലെ ഭാര്യവീട്ടില്‍നിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞ് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയില്‍ അതാണ് ചര്‍ച്ചാവിഷയം. അവിടെ നിന്നാണ് കേളു അറിഞ്ഞത്.

വീട്ടില്‍ വന്നു കയറിയപാടേ ചോദിച്ചു:

‘രാമന്‍ വന്ന്വോ, എട്ടീ.’

‘ഇല്ല. നീ അറിഞ്ഞ്വോ?’ കുഞ്ഞങ്ങ ചോദിച്ചു.

‘അറിഞ്ഞു.’

കേളു ഇറയത്ത് കുന്തിച്ചിരുന്നു.

‘ഇങ്ങന്യെര് അവിവേകം ഇവന്‍ കാട്ടാമ്പാട്ണ്ടാ?’

‘ഞാനെന്ത്ന്നാ പറയേണ്ടത്.’ പാട്ടി പറഞ്ഞു: ‘ആപത്ത് വലിച്ച് വെക്ക്വല്ലേ ഓന്‍ ചെയ്യ്ന്ന്. വേണോ ഇത്?’

‘തടീം തെറും’ണ്ട്. നേരെന്നെ. എന്ന് വെച്ചിറ്റ് ഒരം[1]കളിക്കല്ണ്ടാ?’

കേളുവിന് അനിയനോടു് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുന്‍കോപിയുമാണ്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമത് മാത്രമേ പ്രവര്‍ത്തിക്കൂ. പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല. ഇന്ന് ചെയ്തിരിക്കുന്നത് തമാശയും കുട്ടിക്കളിയുമല്ല. കേളുവിന് പേടി തോന്നി. നായനാരിതറിഞ്ഞാല്‍- ഈശ്വരാ, ആലോചിക്കാന്‍ തന്നെ കഴിയുന്നില്ല.

‘എട്ടനതാ വെര്ന്ന്ണ്ട്.’ ചീല അകലേക്ക് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പ് ഇനിയുമടങ്ങിയില്ല.

കാലിപൂട്ടിക്കഴിഞ്ഞ്, പുഴയില്‍ നിന്ന് കുളിയും കഴിച്ച്, ചങ്ങാതിയായ മാളത്തില്‍ കണ്ണന്റെയൊപ്പം കോടിലോന്‍ നടന്നു. മഠത്തിന്റെ മുന്നിലുള്ള പടിപ്പുര അവര്‍ക്കു കാണാം. വയല്‍ക്കരയിലാണ് പടിപ്പുര. വയലുകളില്‍ പണി നടക്കുന്നതുകാണാന്‍ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണ് ഇരിക്കാറ്. ഇപ്പോഴതിനുള്ളിൽ ആരുമില്ലെന്ന് തോന്നുന്നു. വയലുകളില്‍ പുലയരുണ്ട്. അവര്‍ വയലുകളില്‍ ചേറില്‍ വിത്തുകള്‍ പൊട്ടിപ്പിളര്‍ന്ന് തുളച്ചുപൊന്തിയതാനെന്ന് തോന്നും. വരമ്പത്ത് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ട്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണ്. കോടിലോന്‍ പല്ലിറുമ്മി. ഇവനെയൊക്കെ-

‘നായനാര്‍ എടത്തേക്കോ പോയിറ്റാള്ളത് വന്നാല്-കണ്ണന്‍ പറഞ്ഞുനിര്‍ത്തി.

‘വരട്ടെ.’

‘കരുതി നടക്കണം.’

‘ഉം.’

എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരാ.’

‘നമ്മളും മന്ഷ്യരന്നെല്ലേ.’

കോടിലോന്റെ ആ പറച്ചില്‍ അന്തരീക്ഷത്തിന് കനംകൂട്ടി. അവര്‍ പിന്നീടൊന്നും പറഞ്ഞില്ല. കോടിലോന്‍ എരുതുകളോട് നേരെ നടക്കാന്‍ ഒച്ചയിട്ടു. കൂവപ്പക്കുന്നില്‍ നിന്ന് കാറ്റ് കിഴക്കോട്ട് വീശി. കോടിലോന്‍ മൂരികളെയും തെളിച്ച് അവയ്ക്ക് വെള്ളം കൊടുക്കാന്‍ പറഞ്ഞൂ. വല്ലത്തിലേയ്ക്ക് വൈക്കോല്‍ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോര്‍ത്തുമുണ്ടു മാറ്റി വേറൊന്നുടുത്തു.

കണ്ണനെ കഞ്ഞിക്ക് ക്ഷണിച്ചു.

‘വേണ്ട, ഞാന്‍ വീട്ടിലേക്ക് പോവ്വാ.’

‘അതെന്ത്ന്നാ, നിനക്ക് ഈട്ന്ന് കുടിച്ചൂടാ?’ പാട്ടി ചോദിച്ചു.

‘കുടിച്ചൂടാന്നൊന്നും ഇല്ല.’

‘ന്നാല് വന്നിരിക്ക്.’

ഓരോ തെരിയയെടുത്തുവെച്ച് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളില്‍ കഞ്ഞി വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളില്‍ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളില്‍ ചെമ്മീനിട്ടുവെച്ച വാഴക്കായയും.

‘മൊളീശ്യം നന്നായിറ്റ്ണ്ട്.’ കണ്ണന്‍ പറഞ്ഞു. ‘ഇല്ലേ’. രാമന്റെ മൂഖത്തേക്കു നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണന്‍ ചോദിച്ചതു കേട്ടില്ല.

‘എന്ത്ന്നാ ആലോയിക്ക്ന്ന്?’ കണ്ണന്‍ തിരക്കി.

‘ഒന്നൂല്ല’. അയാള്‍ പറഞ്ഞു.

കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ച് പാട്ടിയും കുഞ്ഞേങ്ങയും കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ട് ചുവരുചാരിയിരുന്നു.

സന്ധ്യ. കാനായിയില്‍ നിന്ന് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചല്‍ നീങ്ങുകയാണ്. മഞ്ചല്‍ക്കാര്‍ കിതപ്പിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കൊത്ത് താളത്തില്‍ മൂളിക്കൊണ്ടിരുന്നു. അവരുടെ ദേഹങ്ങള്‍ വിയര്‍ത്തിട്ടുണ്ട്. മുഖങ്ങളില്‍ ക്ഷീണത്തിന്റെ നിഴല്‍പ്പാടുകള്‍ വ്യക്തമായി കാണാം. കൂറ്റിക്കാടുകളും മേടുകളും കടന്ന് നീളുന്ന ചെമ്മണ്‍ പാതയില്‍ ഇലകള്‍ വാടിക്കിടക്കുന്നു. പാതയിലേയ്ക്ക് അതിക്രമിച്ചു വളര്‍ന്ന പൊന്തകള്‍ തലേന്ന് വെട്ടിനീക്കിയതാണ്. മഞ്ചലിന് കടന്നുപോകാന്‍വേണ്ടി വഴികള്‍ വെടിപ്പാക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണ്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.

മഞ്ചലിനകത്തിരിക്കുന്നത് കുറ്റൂര്‍ മഠത്തിലെ കൃഷ്ണന്‍ നായനാരാണ്. നീളം കുറഞ്ഞ് തടിച്ച ശരീരപ്രകൃതി. കയ്യില്‍ പൊന്‍വളയും നെറ്റിയില്‍ ചന്ദനക്കുറിയുമുണ്ട്. കസവുവേഷ്ടി പുതച്ച് പാതിമയക്കത്തില്‍ ചാരിയിരിക്കുകയാണ്.

കാര്യസ്ഥന്മാരില്‍ ഒരാളായ പുല്ലായിക്കൊടി കോരന്‍ നമ്പ്യാര്‍ മഞ്ചലിന്റെ പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ട് നടക്കുന്നു. ഇടയ്ക്ക് മഞ്ചല്‍ക്കാരെ ശകാരിക്കുന്നുണ്ട്. അതു കേള്‍ക്കെ കുത്തേറ്റപൊലെ പുളഞ്ഞ് മഞ്ചല്‍ക്കാര്‍ കാല്‍വെപ്പുകള്‍ക്ക് വേഗം വര്‍ദ്ധിപ്പിക്കുന്നു.

പൊടുന്നനെ മഞ്ചല്‍ നിര്‍ത്താനുള്ള ആജ്ഞയുണ്ടായി.

‘എന്താ എന്താ’ എന്നു ചോദിച്ചുകൊണ്ട് കോരന്‍ നമ്പ്യാര്‍ നായനാരെ സമീപിച്ചു.

നായനാര്‍ നേരെയിരുന്ന്, പ്രസന്നത കളിയാടുന്ന മൂഖഭാവത്തോടെ പുറത്തേയ്ക്ക്, ഒരു പുല്‍പ്പുരയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.

കാര്യസ്ഥന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് ശൃംഗാരരസം തുടിച്ചു. ഒരിളം ചിരിയോടെ പറഞ്ഞു:

‘അതുണ്ടല്ലോ, കാരോന്തന്‍ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്ന് കല്യാണം കയിച്ച് കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണ് പേര്.,

അവള്‍ മഞ്ചല്‍ നില്‍ക്കുന്നതുകണ്ട് ഭയന്ന്, ചൂല് മുറ്റത്തിട്ട് ഓടിപ്പോക്കഴിഞ്ഞിരുന്നു.

‘ആങ്ങ്ഹാ, എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.’ നായനാര്‍ പറഞ്ഞു.

‘മഞ്ചല്‍ അങ്ങോട്ടെടക്ക്.’ കാര്യസ്ഥന്‍ മഞ്ചല്‍ക്കാരോട് കല്പിച്ചു.

മുറ്റത്ത് മഞ്ചല്‍ വന്നുനിന്നപ്പോള്‍ കുടിയിലുള്ളവര്‍ ഭയചകിതയായി. കണ്ണൂകള്‍ ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികള്‍ പകച്ച് കണ്ടുനിന്നു.

‘എവിടെ ആ പെണ്ണ്?’ നായനാര്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

മറൂപടിയില്ല. ഒരു തേങ്ങലുയര്‍ന്നു കേട്ടു.

മഞ്ചല്‍ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയില്‍നിന്നെണീറ്റില്ല. പുടവ നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്ട് അവള്‍ കിടന്നു. കണ്‍പോളകളിലെ കരിമഷി കണ്ണുനീരില്‍ കലര്‍ന്ന് കവിളിലങ്ങിങ്ങ് പരന്നിരുന്നു. നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞ് ചിതറിയിരുന്നു. മെയ്യിലെ മുറിവുകള്‍ നീറി, അവളുടെ എങ്ങലടികള്‍ കേട്ട് സമാധാനിപ്പിക്കാന്‍ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി തുറന്നുകിടക്കുന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ അവര്‍ക്ക് മകന്റെ ഭാര്യയെ കാണാം. നായനാര്‍ കടന്നുപിടിച്ചപ്പോള്‍ അവള്‍ മുളചീന്തുംമട്ടില്‍ നിലവിളിച്ചു. മല്‍പ്പിടുത്തത്തിന്റെ ശബ്ദങ്ങള്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. മഞ്ചല്‍ക്കാര്‍ തങ്ങളൊന്നും കേള്‍ക്കുന്നില്ലെന്ന ഭാവത്തില്‍ നിസ്സംഗരായി നിന്നു. കുട്ടികള്‍ വിമ്മിക്കരഞ്ഞു. കാരോന്തന്‍ എവിടെ നിന്നോ വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു:

‘മഞ്ചല് വന്നിന്.’

കാരോന്തനൊന്ന് നടുങ്ങി.

താടിക്കു കൈകൊടുത്ത്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു മരണത്തെ തുടര്‍ന്നെന്നപോലെ, ഒരു ചിത്രത്തില്‍ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നത് കാരോന്തന്‍ കണ്ടു.

ഓടി അകത്തേക്ക് ചെന്നു. അരണ്ട വെളിച്ചത്തില്‍ മീനാക്ഷി കിടക്കുന്നതുകണ്ടു. അവള്‍ അവന്റെ കാലുകള്‍ കെട്ടിപിടിച്ച് കരഞ്ഞു.

‘എനിക്കു മനസ്സിലായി.’ കാരോന്തന്‍ പറഞ്ഞു: ‘കരയേണ്ട’ അവന്റെ തൊണ്ടയിടറി.


  1. തെറം-ബലം, ഒരം-ധിക്കാരം