close
Sayahna Sayahna
Search

Difference between revisions of "ജീര്‍ണത രണ്ടു മണ്ഡലങ്ങളില്‍"


Line 1: Line 1:
 +
{{infobox book| <!&ndash;  See Wikipedia:WikiProject_Novels or Wikipedia:WikiProject_Books &ndash; >
 +
| title_orig  = [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 +
| image        = [[File:vayana.png|120px|center|alt=Front page of PDF version by Sayahna]]
 +
| author      = [[എം കൃഷ്ണന്‍ നായര്‍]]
 +
| cover_artist =
 +
| country      = ഇന്ത്യ
 +
| language    = മലയാളം
 +
| series      =
 +
| genre        = [[സാഹിത്യം]], [[നിരൂപണം]]
 +
| publisher    = &rsquo;&rsquo;[[ഡിസി ബുക്‌സ്]]&rsquo;&rsquo;
 +
| release_date = 1977
 +
| media_type  = പ്രിന്റ് (പേപ്പര്‍ബാക്)
 +
| pages        = 72 (ആദ്യ പതിപ്പ്)
 +
| isbn        =
 +
| preceded_by  =
 +
| followed_by  =
 +
}}
 +
 +
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
  

Revision as of 11:11, 12 March 2014

ജീര്‍ണത രണ്ടു മണ്ഡലങ്ങളില്‍
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ’’ഡിസി ബുക്‌സ്’’
വർഷം
1977
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)


വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?


പാരമ്പര്യത്തെസ്സംബന്ധിച്ച് രണ്ട് മാനസിക നിലകള്‍ ആകാമെന്ന് ഒരു വലിയ ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. ആ മഹാവ്യക്തിയുടെ പേരുകുടി പറഞ്ഞേക്കാം, കാറല്‍ പൊപര്‍. ഒന്ന്: ഒരു വിമര്‍ശനവും കുടാതെ പാരമ്പര്യത്തെ സ്വീകരിക്കുക എന്നത്. ഇതിന് ഉദാഹരണവും ആ ചിന്തകന്‍ നല്കുന്നു. ഇടതു കൈയില്‍ റിസ്റ്റ്‌വാച് കെട്ടുമ്പൊള്‍ പാരമ്പര്യത്തെ നമ്മള്‍ അതേപടി സ്വീകരീക്കുകയാണ്‌. അത് അബോധാത്മകമായ പ്രവൃത്തിയെന്നു വേണമെങ്കിലും പറയാം. രണ്ട്: പാരമ്പര്യത്തെ വിമര്‍ശനാത്മകതയോടെ അംഗീകരിക്കുക എന്നത്.

കാളിദാസന്‍റെ `മേഘസന്ദേശം' കണ്ട് കണ്ണഞ്ചിപ്പോയ ചിലര്‍ `മയൂര സന്ദേശം' ഉള്‍പ്പെടെയുള്ള അനേകം സന്ദേശകാവ്യങ്ങള്‍ മലയാളത്തില്‍ രചിച്ചപ്പോള്‍ പാരമ്പര്യത്തെ തെല്ലുപോലും വിമര്‍ശിക്കാതെ സംസ്കൃത നാടകങ്ങള്‍ കണ്ട് ആകൃഷ്ടരായ നമ്മുടെ ചില നാടക കര്‍ത്താക്കന്മാര്‍ അതേ അച്ചില്‍ രൂപവത്കരിച്ച ചില നാടകങ്ങള്‍ നമുക്ക് നല്കുകയുണ്ടായി. സന്ദേശകാവ്യ രചനയ്ക്ക് അറുതി വന്നത് `മാര്‍ജ്ജാരസന്ദേശ'ത്തിന്‍റെ ആവിര്‍ഭാവത്തോടുകൂടിയാണ്. വാലിന്‍റെ കീഴില്‍ കിഴിയുമായി രംഗപ്രവേശം ചെയുന്ന മാര്‍ജാരന്‍ സകല സന്ദേശകര്‍ത്താക്കന്മാരെയും നോക്കി മന്ദസ്മിതമെന്ന വ്യാജേന മുഖത്തെ മാംസപേശികള്‍ വക്രിപ്പിച്ചു. ആ പുച്ഛം കണ്ട് നാടകകവിമാനികള്‍ തൂലിക താഴെ വച്ചു. നാടകരചന അവസാനിപ്പിക്കാന്‍ രാമക്കുറുപ്പു മുന്‍ഷിയുടെ `ചക്കീചങ്കരം' നാടകം വേണ്ടി വന്നു. അതിലെ ഒരു കഥാപാത്രം -- കുംഭാണ്ഡന്‍ എന്നാണ് പേരെന്ന് ഓര്‍മ്മ പറയുന്നു -- നാടകകര്‍ത്താക്കളെയെല്ലാം വിളിച്ചു തലയ്ക്കടിച്ച് ഇരുത്തി, പക്ഷേ, അടികൊണ്ടത് ജീവിച്ചിരുന്ന ചില നാടകരചയിതാ ക്കള്‍ക്കാണ്.

ആ പരിഹാസകൃതികളുടെ ആവിര്‍ഭാവത്തോടുകുടി ലജ്ജാശുന്യ മായ അനുകരണം സന്ദേശകാവ്യരചനയില്‍ അവസാനിച്ചു. നാടകരചന യിലും അത് അവസാനിച്ചു. ഇടതു കൈയില്‍ വാച്ച് കെട്ടിനടക്കുന്നവരെ ആരും ആക്ഷേപിക്കുന്നില്ല. പക്ഷേ, കരുതിക്കൂട്ടി ഇടതുകൈയിലേ വാച്ച് കെട്ടൂ എന്നു ശഠിച്ചവരെ ആക്ഷേപിക്കാന്‍ പലരുമുണ്ടായി. പാരമ്പര്യത്തെ വിമര്‍ശനാത്മകമായി അംഗീകരിച്ചവരാണ് കുമാര നാശാനും വള്ളത്തോളും ഉള്ളൂരും. കുമാരനാശാന്‍റെ `ചിന്താവിഷ്ടയായ സീത' വാല്മീകിയുടെ സീതയല്ല. അദ്ദേഹത്തിന്‍റെ ഖണ്ഡകാവ്യം സമകാലികങ്ങളായ പല വിഷയങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു നൂതനസരണി ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തെ അംഗീകരിച്ചോ കുമാരനാശാന്‍? അംഗീകരിച്ചു. പക്ഷേ, അന്ധമായ അംഗീകാരമല്ലായിരുന്നു അത്. പാരമ്പര്യമെന്ന മഹാവൃക്ഷത്തില്‍ പൊട്ടിവിടര്‍ന്ന ഒരു പുതിയ പുഷ്പ മായിരുന്നു `ചിന്താവിഷ്ടയായ സീത' എന്ന കാവ്യം. വള്ളത്തോളിന്‍റെ `മഗ്ദലനമറിയ'ത്തെക്കുറിച്ചും ഉള്ളുരിന്‍റെ `പിംഗള'യെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. പിന്നീടങ്ങോട്ടും പാരമ്പര്യത്തെ നിരാകരിക്കലാണ്. ഇടപ്പള്ളിക്കവികളുടെ ഭാവഗീതങ്ങള്‍ ചേതോഹരങ്ങളാണെങ്കിലും പാരമ്പര്യ ത്തില്‍ അധിഷ്ഠിതമാണ് അവയെന്നു പറയാന്‍ വയ്യ. മഹാകവിത്വത്താല്‍ അനുഗ്രഹീതനായിരുന്ന ജി. ശങ്കരക്കുറുപ്പ് ആദ്യമൊക്കെ വള്ളത്തോളിനെ അനുകരിച്ചു. പിന്നീട് റ്റാഗോറായി അദ്ദേഹത്തിന്‍റെ ആരാധ്യ പുരുഷന്‍. അതുകഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ ദാര്‍ശനികരിലായി അദ്ദേഹത്തിന്‍റെ ആഭിമുഖ്യം. ബര്‍ഗ്സോങ് എന്ന തത്ത്വ്വിന്തകനും എഡിങ്ടന്‍ തുടങ്ങിയ ശാസ്‌ത്രകാരന്മാരും അദ്ദേഹത്തിന്‍റെ കാവ്യങ്ങളില്‍ വന്നുനിന്നതു കാണേണ്ടവര്‍ കണ്ടു. എങ്കിലും രചനാരീതിയില്‍, വാങ്‌മയചിത്രനിവേശന ത്തില്‍ ഇവര്‍ പാരമ്പര്യത്തെ ആദരിച്ചിരുന്നു. കാലം കഴിഞ്ഞു. അത്യന്താ ധുനികര്‍ രംഗപ്രവേശം ചെയ്തു. പാരമ്പര്യം പാടെ നിരാകരിക്കപ്പെട്ടു. അതില്‍ ബന്ധമുറപ്പിച്ചുകൊണ്ട് നൂതനാങ്കുരങ്ങള്‍ ഉളവാക്കാന്‍ അവര്‍ക്കിഷ്ട മായിരുന്നില്ല. ചിലര്‍ റ്റി.എസ്. എല്യറ്റിനെ ആശ്രയിച്ചു, വേറെ ചിലര്‍ ലാറ്റിന മേരിക്കന്‍ കവികളെയും. ഫലമോ. അവരുടെ കവിതാലിപിയില്‍ മാത്രമേ മലയാളിത്തം പുലര്‍ത്തിയുള്ളൂ. സായ്പന്മാരുടെ പ്രേതങ്ങള്‍ അതുമിതും പുലമ്പിക്കൊണ്ട് അവരുടെ രചനകളിലൂടെ സഞ്ചരിക്കുകയായി. ആ സഞ്ചാരം `ബഹുകേമം, ബഹുകേമം' എന്ന് ഉദ്ഘോഷിക്കാനും കുറെ ആളുകളുണ്ടായി. കുമാരനാശാന്‍റെയോ വള്ളത്തോളിന്‍റെയോ ഉള്ളൂരിന്‍റെയോ സാന്മാര്‍ഗ്ഗികാഭിവീക്ഷണം ഇവരുടെ രചനകളില്‍ ഇല്ല. മഹാകവിത്രയത്തിന്‍റെ വികാരവ്യാപ്തി ഇവരുടെ കാവ്യങ്ങളില്‍ ഇല്ല. കലയോടു ബന്ധപ്പെട്ട മാനസികനിലകളായിരുന്നു ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്കുമുണ്ടായിരുന്നത്. കുഞ്ഞിരാമന്‍നായര്‍ക്കും വൈലോപ്പിള്ളിക്കും ആ മാനസികനില തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ആ മാനസിക നിലയില്‍നിന്നു ഗദ്യാത്മകതയേ ജനിക്കൂ. വസ്തുതകളില്ല. പടിഞ്ഞാറന്‍ ആശയങ്ങളിലാണ് നവീനന്മാര്‍ക്കു താത്പര്യം. ആ ആശയ ങ്ങള്‍ എത്രകണ്ട് അമൂര്‍ത്തമാകുമോ അത്രയും നന്ന് എന്ന് അവര്‍ വിചാരി ക്കുന്നു. അതുകൊണ്ടാണ് നവീനകാവ്യത്തിന്‍റെ പാരായണം വേദനാജന കമായി ബ്ഭവിക്കുന്നത്. നമുക്ക് എല്യറ്റിന്‍റെ `തരിശുഭൂമി'യുടെ ആവര്‍ത്ത നമല്ല വേണ്ടത്. ലാറ്റിനമേരിക്കന്‍ കവികളുടെ തദ്ദേശാവസ്ഥകളുടെ പുനരാ വിഷ്കാരമല്ല വേണ്ടത്. വാക്കുകള്‍ മാന്ത്രികശക്സിയുള്ളവയാവണം. അവ നമ്മുടെ വിചാരവികാരങ്ങളെ സ്ഫുടീകരിക്കണം. ആ സ്ഫുടീകരണത്തിന് സാര്‍വലൌകികത്വവും സാര്‍വജനീനത്വവുമുണ്ടാകണം. ഇതൊന്നും നവീന മലയാള കവിതയില്‍ ഇല്ല. ഒരുതരം `മാനറിസ'മെന്നേ പുതിയ കവിതയെ വിശേഷിപ്പിച്ചുകൂടൂ. ആ കവികള്‍ കടപുഴകി വീഴാന്‍ കാലത്തിെന്റെ മഹാപ്രവാഹം വേണമെന്നില്ല. ഒരു നിമിഷത്തിന്‍റെ നീര്‍ച്ചാല് ഒലിച്ചാല്‍ മതി. ഇവര്‍ മറിഞ്ഞുവീഴും. പലരും വീണുകഴിഞ്ഞു. മറ്റുള്ളവര്‍ ചുവടിളകി ആടിക്കൊണ്ടിരിക്കുന്നു.

ഒരു ഇബ്സനെയോ സാമുവല്‍ ബക്കറ്റിനെയോ യുജീന്‍ ഓനീ ലിനെയോ സൃഷ്ടിക്കാന്‍ കഴിയാത്തതാണ് നമ്മുടെ നാടകസാഹിത്യം. അതുപോകട്ടെ. `മൈനര്‍ റ്റാലന്റ്‌ കാണിക്കുന്ന ഒരു നാടകകാരനും നമുക്കില്ല. കുട്ടനാട്ട് രാമകൃഷ്ണപിള്ളയുടെ ദുര്‍ബലവും അനുകരണാത്മക വുമായ ഒരു നാടകത്തിന്‌ സ്തോതാക്കളുണ്ടായത് അവരുടെ അനഭിജ്ഞത കൊണ്ടുമാത്രമാണ്. പിന്നീട് കൈനിക്കര പദ്മനാഭപിള്ളയെയും കൈനിക്കര കുമാരപിള്ളയെയും ചിലര്‍ എഴുന്നള്ളിച്ചു നടക്കുകയായി. മൌലിക പ്രതിഭ ഒട്ടുമില്ലാത്ത രണ്ടു നാടകകാരന്മാരാണ് ഇവര്‍. മേരി കൊറല്ലിയുടെ `ബറ ബാസ് എന്ന നോവലിനെ അനുകരിച്ചാണ് താന്‍ `കാല്‍വരിയിലെ കല്പ പാദപ'മെഴുതിയതെന്ന് പദ്മനാഭപിള്ളതന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. മേരിയുടെ നോവലില്‍ ക്രിസ്തു ഒരു `ട്രാജിക്ഫിഗറ'ല്ല. അതുകൊണ്ട് തനിക്കും ക്രിസ്തുവിനെ ഒരു `ട്രാജിക്ഫിഗറാ'ക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം എന്നെ അറിയിച്ചു. കൈനിക്കര കുമാരപിള്ളയുടെ വളരെ വാഴ്ത്തപ്പെട്ട `മോഹവും മുക്തിയും' എന്ന നാടകം റ്റാഗോറിന്‍റെ `The King of the Dark Chamber' എന്ന നാടകത്തിന്‍റെ മാറ്റൊലിയാണ്. കുമാരപിള്ള അത് എന്നോടു സമ്മതി ച്ചിട്ടുണ്ട്. എന്‍.കൃഷ്ണപിള്ള എറെ വാഴ്ത്തിയ പുളിമാന പരമേശ്വരന്‍പിള്ള യുടെ 'സമത്വവാദി' എന്ന എക്സ്പ്രെഷനിസ്റ്റ് നാടകം ജര്‍മ്മന്‍ നാടക കര്‍ത്താവായ ഗേയോര്‍ഗ് കൈസറുടെ `Conal', `Gas' ഈ നാടകങ്ങളുടെ ദുര്‍ബലാനുകരണമത്രെ. ഇനി നമുക്ക് പരിഗണിക്കാനുള്ളത് `കേരള ഇബ്സന്‍' എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന എന്‍.കൃഷ്ണപിള്ള യുടെ നാടകങ്ങളാണ്. ശിഷ്യന്മാരുടെയും ചില ആരാധകരുടെയും സനേഹമെന്ന ആന്തരപ്രവാഹം സാഹിത്യനിമ്നതയുടെ ഉപരിതലത്തില്‍ പൊക്കിവിട്ട ഒരു ഒതളങ്ങയാണ് എന്‍. കൃഷ്ണപിള്ള. അദ്ദേഹത്തിന്‍റെ `ബലാബലം'എന്ന നാടകം സിഡ്നി ഹോവേര്‍ഡിന്‍റെ `സില്‍വര്‍ കോര്‍ഡി' ന്‍റെ അവിദഗ്ധമായ അനുകരണമാണെന്നതു പരിഗണിക്കേണ്ടതില്ല. കൃഷ്ണപിള്ള ആര്‍ട്ടിസ്റ്റല്ല. ക്രാഫ്റ്റ്സ്മാനാണെന്ന സത്യത്തിനാണ് പ്രാധാന്യം. ജീനിയസ് സാധാരണത്വത്തിന്‍റെ മണല്‍ക്കാട്ടില്‍ പൂത്തു നില്ക്കുന്ന പനിനീര്‍പ്പൂവാണ്. ക്രാഫ്റ്റ്സ്മാന്‍ നിലവിലിരിക്കുന്ന രൂപങ്ങളില്‍ ആശയം തിരുകുന്നവനാണ്. ഇബ്സന്‍റെ നാടകങ്ങളുടെ രൂപശില്പം കടംവാങ്ങി അതില്‍ കുടുംബത്തിന്‍റെ തകര്‍ച്ച, ദാമ്പത്യജീവിതത്തിന്‍റെ വൈരസ്യം ഈ ആശയങ്ങള്‍ തിരുകി അസ്വാഭാവികമായ സംഭാഷണങ്ങള്‍ രചിച്ച് നാടകമെഴുതിയ കരകൌശലക്കാരനാണ് എന്‍. കൃഷ്ണപിള്ള. നല്ല പ്രഭാഷകനും അത്യുക്തിയില്‍ മുഴുകിയിരുന്നെങ്കിലും ഭേദപ്പെട്ട രീതിയില്‍ സാഹിത്യകൃതികളെ വിലയിരുത്തിയ നിരൂപകനുമായിരുന്നു അദ്ദേഹം. പ്രഗല്ഭനായ അധ്യാപകനും. ആ നിലയില്‍ അദ്ദേഹം ആര്‍ജ്ജിച്ച യശസ്സ് നാടകരചയിതാവിനും ചിലരുടെ പ്രയത്നംകൊണ്ട് കിട്ടിയെന്ന് മാത്രം നമ്മള്‍ ഗ്രഹിച്ചാല്‍ മതി. ജീവിച്ചകാലത്തും അന്തരിച്ചയുടനെയുള്ള കാലയളവിലും അദ്ദേഹത്തിനു ലഭിച്ച സ്നേഹാദരങ്ങള്‍ക്ക് ഇന്ന് ലോപം വന്നിരിക്കുന്നു. അപ്പോള്‍ തോപ്പില്‍ ഭാസിയോ എന്നു ചോദിക്കുമായിരിക്കും ചിലര്‍. ഭാസിയും നാടകകാരനല്ലായിരുന്നു. ജവാഹര്‍ലാല്‍ നെഹ്റു ഭാസിയുടെ ഒരു നാകംകണ്ടിട്ട് `This is more spectacle' എന്നു പറഞ്ഞു. പ്രകടനങ്ങളെ നമ്മളിപ്പോഴും നാടകങ്ങളായി കരുതുന്നതുകൊണ്ടാണ് ഭാസി പ്രമുഖനായ നാടകകര്‍ത്താവായി വാഴ്ത്തപ്പെടുന്നത്. Intellectual and emotional bankruptcy ധെഷണികവും വൈകാരികവുമായ പാപ്പരത്തം നടമാട്ടുന്ന രണ്ടു മഞ്ചങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയും മറ്റു മഞ്ച ങ്ങളെക്കുറിച്ച് എഴുതാനുണ്ട്. സന്ദര്‍ഭംപോലെ, സൌകര്യം പോലെ അതനുഷ്ഠിച്ചുകൊള്ളാം.