close
Sayahna Sayahna
Search

Difference between revisions of "നാലാമതൊരു നക്ഷത്രം"


Line 35: Line 35:
 
അക്കമിട്ട് കവി പറയുന്നെങ്കിലും അദ്ദേഹം സാകല്യാവസ്ഥയിലുള്ള ഫലപ്രാപ്തിയെയാണ് ലക്ഷ്യമാക്കുന്നത്  
 
അക്കമിട്ട് കവി പറയുന്നെങ്കിലും അദ്ദേഹം സാകല്യാവസ്ഥയിലുള്ള ഫലപ്രാപ്തിയെയാണ് ലക്ഷ്യമാക്കുന്നത്  
 
<poem>
 
<poem>
``നിന്നോമല്‍ തങ്കത്തരിവളച്ചാര്‍ത്തുകള്‍  
+
:``നിന്നോമല്‍ തങ്കത്തരിവളച്ചാര്‍ത്തുകള്‍  
ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍  
+
:ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍  
സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍  
+
:സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍  
സംഗീത സാന്ദ്ര തരംഗകങ്ങള്‍"  
+
:സംഗീത സാന്ദ്ര തരംഗകങ്ങള്‍"  
 
</poem>
 
</poem>
 
എന്ന കാവ്യശകലത്തിലെ ഓരോ പദവും സുന്ദരമല്ല. എന്നാല്‍ കവി അവയെടുത്തുചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ക്കുമ്പോള്‍ നക്ഷത്രമുണ്ടാകുന്നു.
 
എന്ന കാവ്യശകലത്തിലെ ഓരോ പദവും സുന്ദരമല്ല. എന്നാല്‍ കവി അവയെടുത്തുചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ക്കുമ്പോള്‍ നക്ഷത്രമുണ്ടാകുന്നു.
Line 67: Line 67:
 
വിടരുന്നതുകൊണ്ടു മാത്രമാണ് എന്ന് കവി. ഇതുപോലെയാണ് അനുഗൃഹീതരായ കവികളുടെ കാവ്യങ്ങള്‍ വിടരുന്നത്.  
 
വിടരുന്നതുകൊണ്ടു മാത്രമാണ് എന്ന് കവി. ഇതുപോലെയാണ് അനുഗൃഹീതരായ കവികളുടെ കാവ്യങ്ങള്‍ വിടരുന്നത്.  
 
<poem>
 
<poem>
``അര്‍ദ്ധനഗ്നോജജ്വലാംഗികളാകു  
+
:``അര്‍ദ്ധനഗ്നോജജ്വലാംഗികളാകു  
മബ്ധികന്യകളല്ലയോ നിങ്ങള്‍?
+
:മബ്ധികന്യകളല്ലയോ നിങ്ങള്‍?
ശബ്ദവീചിശതങ്ങളില്‍ത്തത്തി  
+
:ശബ്ദവീചിശതങ്ങളില്‍ത്തത്തി  
നൃത്തമാടും മദാലസമാരേ  
+
:നൃത്തമാടും മദാലസമാരേ  
അര്‍ദ്ധസുഷുപ്തിയിലാടിക്കുഴഞ്ഞി  
+
:അര്‍ദ്ധസുഷുപ്തിയിലാടിക്കുഴഞ്ഞി  
ങ്ങെത്തി നില്പിതോ നിങ്ങളെന്‍ മുമ്പില്‍?"  
+
:ങ്ങെത്തി നില്പിതോ നിങ്ങളെന്‍ മുമ്പില്‍?"  
 
</poem>
 
</poem>
 
എന്ന വരികളില്‍ ശബ്ദമല്ലാതെ മറ്റെന്തുണ്ട് എന്നു ചോദിക്കുന്നയാള്‍ ഡോക്ടര്‍ കെ.ഭാസ്കരന്‍നായര്‍ വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതുപോലെ  
 
എന്ന വരികളില്‍ ശബ്ദമല്ലാതെ മറ്റെന്തുണ്ട് എന്നു ചോദിക്കുന്നയാള്‍ ഡോക്ടര്‍ കെ.ഭാസ്കരന്‍നായര്‍ വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതുപോലെ  

Revision as of 11:45, 12 March 2014

നാലാമതൊരു നക്ഷത്രം
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഡിസി ബുക്‌സ്
വർഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?


``കലാകാരന്‍ മൂന്ന് നാദങ്ങള്‍ നിബന്ധിച്ചാല്‍ നാലാമതുണ്ടാകുന്നത് നാദമല്ല, നക്ഷത്രമാണെ"ന്ന് റോബര്‍ട്ട് ബ്റൗണിങ് പറഞ്ഞിട്ടുണ്ട്. (That out of

three sounds he frame, not a forth sound, but a star) അദ്ദേഹത്തിന്റെ `ആപ്റ്റ് ഫോഗ്‌ലര്‍' എന്ന കാവ്യത്തിലാണ്‌ പ്രശസ്തമായ ഈ പ്രസ്താവം.

Abt Vogler എന്നാണ് എഴുതുന്നതെങ്കിലും അതിന്റെ ഉച്ചാരണം ആപ്റ്റ് ഫോഗ്‌ലര്‍ എന്നാണ്. പേരുകേട്ട ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ ആബ്‌റ്റ് വോഗ്‌ലര്‍ എന്ന് പലതവണ പറയുന്നത് ഞാന്‍ കേട്ടു. ഇംഗ്ലീഷ് പ്രൊഫസറെ ഉച്ചാരണം പഠിപ്പിക്കാന്‍ ഞാനാര്?) ഗണിതശാസ്ത്രത്തിലും വാഗ്നറുടെ

സംഗീതസിദ്ധാന്തങ്ങളിലും അധിഷ്ഠിതമായ ഒരു സ്വപ്നമേളം രൂപവത്കരിച്ച സംഗീതജ്ജനായിരുന്നു ഫോഗ്‌ലര്‍. താന്‍ കണ്ടുപിടിച്ച ഒരു

സംഗീതോപകരണത്തെ നോക്കി ഫോഗ്‌ലര്‍ നിര്‍വഹിക്കുന്ന നാടകീയ സ്വയോക്തിയാണ് മനോഹരമായ ഈ കാവ്യം. അത്യയുത്കൃഷ്ടമായ ഒരു

കലാസിദ്ധാന്തമാണ്‌ ഈ വരിയില്‍ അടങ്ങിയിരിക്കുന്നത്. മൂന്നു നാദങ്ങള്‍ക്കു ശേഷമുണ്ടാകുന്നത് നാലാമത്തെ നാദമല്ല, നക്ഷത്രമാണ്‌ എന്ന്

അക്കമിട്ട് കവി പറയുന്നെങ്കിലും അദ്ദേഹം സാകല്യാവസ്ഥയിലുള്ള ഫലപ്രാപ്തിയെയാണ് ലക്ഷ്യമാക്കുന്നത്

``നിന്നോമല്‍ തങ്കത്തരിവളച്ചാര്‍ത്തുകള്‍
ചിന്നിയ മംഗള ശിഞ്ജിതങ്ങള്‍
സംക്രമിപ്പിച്ചിതെന്‍ നിര്‍ജ്ജന നിദ്രയില്‍
സംഗീത സാന്ദ്ര തരംഗകങ്ങള്‍"

എന്ന കാവ്യശകലത്തിലെ ഓരോ പദവും സുന്ദരമല്ല. എന്നാല്‍ കവി അവയെടുത്തുചേര്‍ക്കേണ്ട രീതിയില്‍ ചേര്‍ക്കുമ്പോള്‍ നക്ഷത്രമുണ്ടാകുന്നു. അങ്ങനെ നക്ഷത്രങ്ങളെ നിര്‍മ്മിച്ച മഹാനായ കവിയാണ്‌ ചങ്ങമ്പുഴ. അസുലഭസിദ്ധികളുള്ള ആ കവിയെ നിന്ദിക്കുന്നവര്‍ ഇന്നു കൂടിവരുന്നതു കൊണ്ടാണ് ഒരു പഴയ വിഷയം പ്രതിപാദിക്കാന്‍ ഞാന്‍ വീണ്ടും സന്നദ്ധനായത്.

നൃത്തം ചെയ്യുന്നവള്‍ നൃത്തവേദിയില്‍ ചലന രഹിതയായി നില്‍ക്കുമ്പോള്‍ അവള്‍ യുവതി മാത്രമാണ്‌. എന്നാല്‍ അവള്‍ പിറകില്‍ നിന്നുയരുന്ന സംഗീതത്തിനനുസരിച്ച്, സംഗീതോപകരണങ്ങളുടെ നാദത്തിനനുസരിച്ച് കാലുകള്‍ ചലിപ്പിച്ചു തുടങ്ങുമ്പോള്‍ ഒരു പുതിയ ലോകം

സൃഷ്ടിക്കപ്പെടുകയായി. അതിനു മായികത്വമുണ്ട്. അതില്‍ വിലയംകൊണ്ട സഹൃദയര്‍ യുവതിയെ യുവതിയായി മാത്രം കാണുന്നില്ല. കവി പറഞ്ഞതുപോലെ നൃത്തത്തെയും നൃത്തംചെയ്യുന്നവളെയും വേര്‍തിരിച്ചറിയാന്‍ അസമര്‍ത്ഥ രായി ബ്ഭവിക്കുന്നു. ഞാന്‍ രാജാ രവിവര്‍മ്മയുടെ ഭവനം സങ്കല്പത്തില്‍ കാണുകയാണ്. പല ഭാജനങ്ങളിലായി പല ചായങ്ങള്‍ വച്ചിരിക്കുന്നു. കലാ കാരനായ രവിവര്‍മ്മയുടെ മുന്‍പില്‍ വന്നു നില്ക്കുമ്പോള്‍ അദ്ദേഹത്തിനു വിശേഷിച്ചൊരു വികാരവുമില്ല. പക്ഷേ, അദ്ദേഹം ബ്രഷ് എടുത്തു ചായത്തില്‍മുക്കി കാന്‍വാസില്‍ തേക്കുകയും കുറ്ച്ചുനേരം ആ പ്രക്രിയ നടത്തുകയും ചെയ്യുമ്പോള്‍ ദര്‍ഭമുന കാലില്‍ക്കൊണ്ടെന്നു നടിച്ച് കാലുയര്‍ത്തിപ്പിടിച് ച്മോഹന ഗളനാദം തിരിച്ച് ദുഷ്യന്തനെ അഭിലാഷപുര്‍വം നോക്കുന്ന ശകുന്തള ആവിര്‍ഭവിക്കുന്നു. ചായങ്ങള്‍ക്കു

സൗന്ദര്യത്തോടുബന്ധമില്ല. ഇല്ലെന്നു മാത്രമല്ല ഒട്ടും ഭംഗിയായില്ലതാനും. എന്നാല്‍ കാന്‍‌വാസില്‍ ആ ചായങ്ങള്‍ വേണ്ടമട്ടില്‍ തേക്കപ്പെടുമ്പോള്‍

ഹുദയഹാരിയായ ഒരു സൃഷ്ടിയുണ്ടാകുന്നു. പദങ്ങള്‍ വെവ്വേറെ നില്ക്കുമ്പോള്‍ അവ വെറും മണ്‍കട്ടകള്‍. എന്നാല്‍ കവി അവയെ ഉചിതമായ

രീതിയില്‍ വിന്യസിച്ചു കഴിയുമ്പോള്‍ നക്ഷത്രമുദിക്കുന്നു. Rose എന്ന പദം ഒറ്റയ്ക്കു നില്ക്കുമ്പോള്‍ അതിന് ഒരു സൗന്ദര്യവുമില്ല. പക്ഷേ, My love is

like a red, red rose. That is melody spring in June എന്നു കവി എഴുതുമ്പോള്‍ അനുവാചകന്‍റെ മാനസിക ചക്രവാളത്തില്‍ നക്ഷത്രം ഉദിച്ചുയരുന്നു. കവിതയെന്നതു സുന്ദരമായ ആവിഷ്കാരമാണെങ്കില്‍ അതിന്‍റെ ഘടകങ്ങളായ പദങ്ങള്‍ സുന്ദരങ്ങളാവണം എന്ന ധാരണ തെറ്റാണ്. സ്വാഭാവികമായും സുന്ദരങ്ങളായ പദങ്ങളില്ല. കവികള്‍ അവയെ സ്വന്തം വികാരം വ്യഞ്ജിപ്പിക്കുമാറ് വിന്യസിക്കുമ്പോള്‍ ഓരോ പദവും സുന്ദരമായിത്തീരുന്നു. The rose has no why, it flowers because it flowers പനിനീര്‍പ്പൂവിനെ സംബന്ധിച്ച് എന്തുകൊണ്ട് എന്ന ചോദ്യമില്ല. അതു

വിടരുന്നതുകൊണ്ടു മാത്രമാണ് എന്ന് കവി. ഇതുപോലെയാണ് അനുഗൃഹീതരായ കവികളുടെ കാവ്യങ്ങള്‍ വിടരുന്നത്.

``അര്‍ദ്ധനഗ്നോജജ്വലാംഗികളാകു
മബ്ധികന്യകളല്ലയോ നിങ്ങള്‍?
ശബ്ദവീചിശതങ്ങളില്‍ത്തത്തി
നൃത്തമാടും മദാലസമാരേ
അര്‍ദ്ധസുഷുപ്തിയിലാടിക്കുഴഞ്ഞി
ങ്ങെത്തി നില്പിതോ നിങ്ങളെന്‍ മുമ്പില്‍?"

എന്ന വരികളില്‍ ശബ്ദമല്ലാതെ മറ്റെന്തുണ്ട് എന്നു ചോദിക്കുന്നയാള്‍ ഡോക്ടര്‍ കെ.ഭാസ്കരന്‍നായര്‍ വേറൊരു സന്ദര്‍ഭത്തില്‍ പറഞ്ഞതുപോലെ മനുഷ്യനല്ലെന്ന്‍ ഞാന്‍ എഴുതുന്നില്ല. അയാള്‍ സഹൃദയനല്ല എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളു, എന്‍റെ ഗുരുനാഥനായ ഭാസ്കരന്‍ നായര്‍സാറ് പറഞ്ഞതിനു സദൃശമായി.

വികാരസംക്രമണത്തിന് ഭാഷ അസമര്‍ത്ഥമാണെന്നു നവീനര്‍ പ്രഖ്യാപിക്കുന്നു. ഭാഷയുടെ ഈ അസമര്‍ത്ഥതയെക്കുറിച്ച് പണ്ടു കവികള്‍ ഉദീരണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. `I would that my tongue could utter the thoughts that arise in me' എന്ന് ഇംഗ്ലീഷ് കവി. `തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍' എന്നു കേരളത്തിലെ കവി. അവരിതുപറഞ്ഞെങ്കിലും വാക്കുകള്‍കൊണ്ട് നക്ഷത്രങ്ങളെ നിര്‍മ്മിച്ചവരാണ് ആ പ്രതിഭാശാലികള്‍. നവീനന്മാര്‍ ഭാഷയുടെ അപര്യാപ്തതയെക്കുറിച്ചു ഖേദിക്കുമ്പോള്‍ പുര്‍വകവികള്‍ പറഞ്ഞ മട്ടിലല്ല അവരുടെ പരിദേവനം. അതു തികച്ചും അസമര്‍ത്ഥമാണെന്നാണ് അവരുടെ വാദം. ഇതു ശരിയല്ല. ഈ പോരായ്മയാര്‍ന്ന ഭാഷകൊണ്ടാണ് ഷെയ്ക്സ്പിയര്‍ `കിങ് ലീയര്‍' എഴുതിയത്. കാളിദാസന്‍ `രഘുവംശം' രചിച്ചത്. കുമാരനാശാന്‍ `ചിന്താവിഷ്ടയായ സീത' എഴുതിയത്. പദം ഒറ്റയ്ക്കുനില്ക്കുമ്പോള്‍ പല അര്‍ത്ഥങ്ങളും അതിനുണ്ടായെന്നുവരും. ഹൃദയം എന്ന വാക്കുതന്നെ നോക്കുക. അത് മാംസപേശിയാകാം. നന്മയാകാം. എന്നാല്‍ ഡോക്ടര്‍ രാമന്റെ ഹൃദയം പരിശോധിച്ചു എന്നു പറയുമ്പോള്‍ ആ പദത്തിന്‌ ഒരര്‍ത്ഥമേയുള്ളു. `യാചകന്‍ ഒരു രൂപ ചോദിച്ചു. രാമനത് കൊടുത്തില്ല. രാമന് ഹൃദയമില്ല' എന്നെഴുതുമ്പോള്‍ ഹൃദയത്തിന്‌ ഒരര്‍ത്ഥം മാത്രമേയുള്ളു. യോജിച്ച പദങ്ങള്‍ വേണ്ടരീതിയില്‍ പ്രയോഗിക്കുമ്പോള്‍ അത് സുന്ദരി തൊട്ട സിന്ദൂതിലകം പോലെ ശോഭിക്കുന്നുവെന്ന് ഒരു ഭാരതീയാലങ്കാരികന്‍ പറഞ്ഞതാണു ശരി. ഭാഷ അപര്യാപ്തമല്ല. അസമര്‍ത്ഥമല്ല. പ്രതിഭാശാലികളുടെ കൈകളില്‍ അവ നക്ഷത്രദീപ്തി ആവാഹിക്കും. അതിന് പ്രാഗല്‍ഭ്യമില്ലാത്തവരാണ്‌ ഭാഷയെ കുറ്റപ്പെടുത്തുന്നതും മനുഷ്യന്‌ ഗ്രഹിക്കാനാവാത്ത രചനാ സാഹസികങ്ങള്‍ നിര്‍മ്മിച്ചുവയ്ക്കുന്നതും. ഉദാഹരണങ്ങള്‍ നല്‍കി ശത്രുതക്ഷണിച്ചുവരുത്താന്‍ എനിക്ക് താല്‍പര്യമില്ല.

ചിന്തയ്ക്ക് പരമപ്രാധാന്യം നല്കുന്നു ഞങ്ങള്‍ എന്നു വാദിക്കുന്ന നവീനന്മാരോട് ഒരു വാക്ക്. ചിന്ത എത്ര ഗഹനമായാലും വള്ളത്തോ ളിന്‍റെയും ചങ്ങമ്പുഴയുടെയും കാവ്യങ്ങള്‍ സൂഷ്ടിക്കുന്ന ചൈതന്യത്തിന്റെ ലോകം ആ ചിന്തകള്‍ സൃഷ്ടിക്കില്ല. കവിത അതിന്‍റെ ആന്തരലയം കൊണ്ട് അദ്ഭുതാവഹമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഛന്ദസ്സ് സൃഷ്ടിക്കുന്ന ലയമല്ല ആന്തര ലയം. ആന്തരസംഗീതമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. ആ ലയം നവീന കവിതയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ -- നവീനകവികള്‍ -- മൂന്നിലധികം പദങ്ങള്‍ ചേര്‍ക്കുമ്പോഴും നക്ഷത്രമുദിക്കുന്നില്ല. മണ്‍കട്ടകളായിത്തന്നെ അവ താഴെക്കിടക്കുന്നു.