close
Sayahna Sayahna
Search

Difference between revisions of "EeBhranth-03"


(Created page with "__NOTITLE__ '''1985''' ==ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ== ആശാൻ എന്നറി...")
 
Line 1: Line 1:
__NOTITLE__
+
‌__NOTITLE____NOTOC__←  [[Sundar|സുന്ദർ]]
 +
{{SFN/EeBhranth}}{{SFN/EeBhranthBox}}
 
'''1985'''
 
'''1985'''
 
==ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ==
 
==ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ==

Revision as of 17:31, 9 October 2014

‌← സുന്ദർ

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
EeBhranth-02.jpg
ഗ്രന്ഥകർത്താവ് സുന്ദർ
മൂലകൃതി ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം പഠനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
വര്‍ഷം
2007
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 97

1985

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ

ആശാൻ എന്നറിയപ്പെടുന്ന കെ.വി. സുരേന്ദ്രനാഥ് എം.എൽ.എയാണ് രാധാകൃഷ്ണനെയും എന്നെയും തിരുവനന്തപുരം മാനസികാരോഗാശുപത്രിക്കുള്ളിലേക്ക് ഈ ജൂൺ ഇരുപത്തിയാറാംതീയതി കൂട്ടിക്കൊണ്ടുപോയത്.

ആയിരത്തി എണ്ണൂറ്റി എഴുപതിൽ സ്ഥാപിച്ച ഈ ആശുപത്രിയെക്കുറിച്ച് രണ്ടുമൂന്ന് തലമുറയ്ക്കുമുമ്പേ പറയേണ്ടിയിരുന്ന മനം പുരട്ടുന്ന കാര്യങ്ങൾമാത്രമാണെനിക്കു പറയാനുള്ളത്. അതിൽ നാണവും വിഷമവും തോന്നുന്നുണ്ട്. ആയിരത്തി എണ്ണൂറ്റി അമ്പത്തിയൊന്നിലെ ബ്രിട്ടീഷ് മെൻറൽ ഹോസ്പിറ്റലുകളിലെ അവസ്ഥ യെക്കുറിച്ചുള്ള റിപ്പോർട്ടിലുള്ളതിെനക്കാൾ മോശമാണ് ഈ ആശുപത്രിയുടെ അവസ്ഥ.

സ്ത്രീകളുടെ വാർഡ് ആദ്യം കാണുന്ന ഡോർമിറ്ററിയിൽ ഒരു കട്ടിലുപോലുമില്ല. നിലത്താകെ വെള്ളം. രാവിലെ വെള്ളം കോരിയൊഴിച്ച് വൃത്തിയാക്കിയതാവണം. അവിടെ നാണം മറച്ചവരും മറയ്ക്കാത്തവരും മലത്തിന്റെയും മൂത്രത്തിന്റെയും നാറ്റംസഹിച്ച് കഴിയുന്നു. പുറത്ത് ഡ്രെയിേനജ് കേടുവന്നിരിക്കുന്നു. ഡോർമിറ്ററിയുടെ മുന്നിൽ നിൽക്കവേ, ഛർദ്ദിക്കുമെന്നു തോന്നി.

മറ്റൊരു ഡോർമിറ്ററി — വെറുംനിലത്ത് പൂർണ്ണനഗ്നയായി തവിട്ടുനിറമുള്ള അവൾ കിടക്കുന്നു — രണ്ടോ മൂന്നോ വയസ്സുള്ളൊരു കുട്ടിയെപ്പോലെ. നാൾക്കുനാൾ അവളുടെ തൊലിപ്പുറത്ത് കാലത്തിന്റെ പാടുവീഴും. മറ്റു പല രോഗികളെയുംപോലെ മുടിനരച്ച്, പല്ലുകൊഴിഞ്ഞ്… അന്നും, ഒരുപക്ഷേ, അവൾ വെറുംനിലത്ത് നഗ്നയായി കിടക്കുന്നുണ്ടാവും. അന്ന് വേറെ ചെറുപ്പക്കാരികളും പൂർണ്ണ നഗ്നരായി കിടക്കുന്നുണ്ടാവും — ഈ അവസ്ഥ ഇപ്പോൾ മാറിയി ല്ലെങ്കിൽ.

സ്ത്രീകളുടെ വാർഡ് കഴിഞ്ഞ് മടങ്ങവെ, നേഴ്‌സിനോട് ഈ ചോദ്യം ചോദിക്കാൻ മടിതോന്നി — തുണിയില്ലാത്തവരും അല്പം തുണിയുടുത്തവരുമായ ഈ സ്ത്രീകൾ ആർത്തവസമയത്ത് എന്തു ചെയ്യും?

താരതമ്യേന ഭംഗിയായി വസ്ത്രധാരണംചെയ്ത മൂന്നു ചെറുപ്പക്കാരികളെ ഡോർമിറ്ററിയുടെ ഒരുവശത്തേക്കു മാറ്റിനിർത്തിയ താണോ? ഡോർമിറ്ററിയുടെ കതകിന് ഒരുറപ്പുമില്ല. രാധാകൃഷ്ണൻ അവരെ ചെന്നുനോക്കി. സംസാരിക്കാൻ സമയമൊത്തില്ല. ആശാന്റെയൊപ്പമെത്താൻ തിരക്കിട്ട് നടക്കവേ തിരിഞ്ഞുനോക്കി. നേരത്തെ കാണാത്ത, മഞ്ഞസാരിയുടുത്ത, സൗന്ദര്യമുള്ള ഒരു യുവതി മറ്റു രോഗികളുടെ കൂട്ടത്തിൽനിന്ന് നോക്കുന്നു.

മറ്റൊരു ഡോർമിറ്ററിയിൽ പല പ്രായത്തിലുള്ള സ്ത്രീകളുടെ ഇടയിൽ പന്ത്രണ്ടുവയസ്സുപോലും പ്രായംതോന്നിക്കാത്ത ഒരു കൊച്ചുപെൺകുട്ടി. വെളുത്ത നിറം. ഒഡിയയാവണം ആ കുട്ടി സംസാരിക്കുന്നത്. അമ്മയെപ്പോലെ അവളെ നോക്കാൻ അതേ ഡോർമിറ്ററിയിലെ മറ്റൊരു രോഗിയും.

മൊത്തം ഇരുനൂറ് സ്ത്രീകൾ. അതിൽ കുറച്ചുപേർ ഇരുണ്ട സെല്ലുകളിൽ. അവർക്ക് മൂത്രമൊഴിക്കാനും വെളിക്കിറങ്ങാനും ഒരു കുഴി. ഒരുസെല്ലിൽമാത്രം മൂന്നു സ്ത്രീകൾ. മറ്റൊരു സെല്ലിൽ ഒരു സ്ത്രീ മംഗളം വാരിക വായിച്ച് ഒരു ഷീറ്റിൽ കിടക്കുന്നു.

ഒരുവശത്ത് പണിനിറുത്തിവച്ചിരിക്കുന്ന, പണിതീരാത്ത ബാത്ത് അറ്റാച്ച്ഡ് സെല്ലുകൾ. അടച്ചിട്ട ചികിത്സയിലുപരിയായിട്ടൊന്ന് എന്നാണിവിടെ ആലോചിക്കാൻകൂടി കഴിയുക? ഈ കെട്ടിടങ്ങളെല്ലാംതന്നെ ഒരുനൂറ്റാണ്ടുമുമ്പുള്ള മനഃശാസ്ത്ര കോൺസപ്റ്റുകളുടെ അടിസ്ഥാനത്തിൽ പണിയിച്ചതാണ്.

ഒരു സെല്ലിനുമുന്നിൽ ഒരു പ്ലേറ്റുനിറയെ മലം. സെല്ലുകളിൽ ടോയ്‌ലറ്റില്ലല്ലോ. ഒരു കുഴിയിൽ പ്രാഥമികാവശ്യങ്ങൾ നിർഹിക്കണം. ആ സ്ത്രീ ബുദ്ധിപൂർം പ്ലേറ്റ് അഴികൾക്കിടയിലൂടെ നിരക്കി പുറേത്തക്കാക്കി സെല്ലിൽ കിടന്നുറങ്ങിയിട്ടുണ്ടാവും. അല്ലെങ്കിൽ നിലത്തെ മലത്തിലല്ലേ അവർ ഉറങ്ങേണ്ടത്? നാറ്റം സഹി ക്കാൻവയ്യ. ആ പ്ലേറ്റ് ആരും എടുത്തുമാറ്റുന്നില്ല. ആ രോഗി ആഹാരംകഴിക്കുന്ന പ്ലേറ്റാവും.

ക്രോണിക് വാർഡ് നിലത്ത് വെള്ളം. പായപോലുമില്ലാത്ത രോഗികൾ. ഒരുപാട് രോഗികൾ. ചിലർ കിടക്കുന്നു. ചിലർ ജനാലക്കമ്പികളിൽ പിടിച്ചുനിൽക്കുന്നു. നഗ്നരാണവർ. ഒരാൾ ആ ഡോർമി റ്ററിയുടെ മൂലയ്ക്ക് വെളിക്കിറങ്ങുന്നു. ജീവനക്കാരാരും ശ്രദ്ധിക്കുന്നില്ല.

നഗ്നനായൊരാൾ ഒരു വെൻറിലേറ്ററിന്റെ കമ്പികളിൽ പിടിച്ചിരിക്കുന്നു. ഏറെ നേരമായിക്കാണും അവിടെ അയാൾ ഇരിക്കാൻ തുടങ്ങിയിട്ട്. നിലത്തെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ, നനഞ്ഞ തറയിൽ, ഇരിക്കാൻ വയ്യാഞ്ഞാവണം.

ഇവിടത്തെ ഡോക്ടർമാർക്കിടയിൽ ക്രൂരമായ ഒരു തമാശയുണ്ടത്രെ. വെൻറിലേറ്ററിൽ കയറിയിരിക്കുന്ന രോഗിയുടെ അസുഖം മാറിക്കാണണം. നിലത്തെ വൃത്തിേകടുകളിലിരിക്കാൻ അവൻ കൂട്ടാക്കുന്നില്ലല്ലോ. ഡിസ്ചാർജ് ചെയ്‌തേക്കാം.

ക്രിമിനൽ വാർഡുകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭ്രാന്തന്മാരും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരും ശിക്ഷ കാത്തിരിക്കുന്നവരും ശിക്ഷയുടെ കാലാവധി കഴിഞ്ഞവരും ഇവിടെ സെല്ലുകളിൽ അടയ്ക്കപ്പെട്ട് കഴിയുന്നു. നാം കരുതുംപോലെ ഇവർ ക്രിമിനലുകളാവണമെന്നില്ല. ഇവർ വയലൻറാവണമെന്നുപോലും നിർബ്ബ ന്ധമില്ല. പൊലീസ് കൊണ്ടുവരുന്ന എല്ലാവരും ക്രിമിനൽ സെല്ലിലാണ് കിടക്കുന്നത്.

ഓരോ സെല്ലിലും അഞ്ചോ ആറോ പേർ. ഒന്നുരണ്ട് സെല്ലുകളിൽ ഓരോ രോഗി. സെല്ലിൽ ടാപ്പില്ല. വെള്ളമില്ല. മൂലയ്‌ക്കൊരു കുഴി. അതിൽ പ്രാഥമികകർമങ്ങൾ നടത്താം. രാവിലെ കുറച്ചു നേരം അവരെ പുറത്തിറക്കാറുണ്ടത്രെ. ഇരുപത്തിമൂന്നു മണിക്കൂറിലേറെ, വെട്ടമില്ലാത്ത ഈ കുടുസ്സായ സെല്ലിൽ ആറും ഏഴുംപേർ. പൊട്ടിപ്പൊളിഞ്ഞ വെറും നിലത്ത്, പായപോലുമില്ലാതെ, നഗ്നശരീരങ്ങൾ തൊട്ടുതൊട്ടവർ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. പലരും വർഷങ്ങളായി, ചിലർ മുപ്പതുകൊല്ലമെങ്കിലുമായി, ഇവിടെ കിടക്കുന്നു മലത്തിെൻറയും മൂത്രത്തിെൻറയുമിടയ്ക്ക്. എല്ലാ സെല്ലു കളുടെ മുന്നിലും ഒരു കുഴി. അവിടെ കഞ്ഞിയും മറ്റും കെട്ടിക്കിട ക്കുന്നു. ഈച്ചകൾ പറന്നുനടക്കുന്നു. ദുസ്സഹമായ നാറ്റം.

ഒരു സെല്ലിൽ ഒരാൾ മറ്റൊരാളെ കെട്ടിപ്പിടിച്ചുറങ്ങുന്നു.“പത്തു മണിക്കുമുമ്പെ നിങ്ങൾ വരണമായിരുന്നു. ഒരിടത്തും നിൽക്കാനാവില്ല. മലം മുറിയാകെ കെട്ടിക്കിടക്കും. അതിൽ ഒരു ബക്കറ്റ് വെള്ളം കോരിെയാഴിക്കും. പിന്നെ ഭയങ്കര നാറ്റമാണ്.” ഒരു രോഗി പറഞ്ഞു.

തെരുവുപോലെയുള്ള സെല്ലുകൾ കഴിഞ്ഞ് ഒരു വാർഡ്. അവിടെ കുറെ രോഗികൾ. അവർ വസ്ത്രം ധരിച്ചിരിക്കുന്നു. പരാതി പറയുന്നു ചോറ് വേവുന്നില്ല, ആഹാരം മോശമാണ്, പലപ്പോഴും കിട്ടാറില്ല…

ഒരാൾ പുറത്ത് എന്തോ തുണി അടിച്ചു നനയ്ക്കുന്നു. ക്രിമിനൽ വാർഡിനുള്ളിൽ സ്വതന്ത്രമായി നടക്കാൻ അനുവാദം കിട്ടിയ രണ്ടുമൂന്നു പേർ. താരതമ്യേന അസുഖം ഭേദമായവർ. അവർ അവി ടത്തെ ജീവനക്കാർ ചെയ്യേണ്ട ജോലികൾ ചെയ്യുന്നു. തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ഓക്കുപ്പേഷനൽ തെറപ്പി.

ക്രിമിനൽ വാർഡിൽനിന്ന് ഞങ്ങളിറങ്ങവേ, അഴികളിൽ പിടിച്ചുനിന്ന നഗ്നരായ ചില മനുഷ്യർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: താങ്ക്‌യൂ താങ്ക്‌യൂ.

രോഗംബാധിച്ച് ശോഷിച്ച ഉടലുകൾ. ചുളുങ്ങിവരണ്ട തൊലി. മേലാകെ ചൊറി. അവിെടയവിടെ പൊട്ടിെയാലിച്ചിരിക്കുന്നു. പലരും മനുഷ്യരാണെന്ന് നമുക്ക് വിശ്വസിക്കാനാവില്ല.

വാർദ്ധക്യം ബാധിച്ച കന്നുകാലികളെ കഴുത്തിലൊരു കോർപ്പറേഷൻ സീല് കുത്തി അറക്കാൻ കൊണ്ടുേപാകുന്നതു കണ്ടിട്ടില്ലേ? മാധവിക്കുട്ടിയുടെ ആ കഥ വായിച്ചിട്ടില്ലേ? ഈ രോഗികളെ കഴുത്തിലൊരു സീലും കുത്തി മെഴ്‌സി കില്ലിങ്ങിന് വിധേയരാക്കി ക്കൂടേ?

അടുക്കള - ഒരു വൃത്തികെട്ട കെട്ടിടം. അടുപ്പിൽ മീൻകറി തിളയ്ക്കുന്നു. ചോറ് വേവുന്നു. തറ ഇടിഞ്ഞുപൊളിഞ്ഞ് നിലമാകെ വെള്ളം കെട്ടിക്കിടക്കുന്നു. കടുകുവറുക്കാൻ ചീനച്ചട്ടിയില്ല. അവിടെയുള്ള ചീനച്ചട്ടി എടുത്തുകാണിച്ചു. തുരുമ്പുപിടിച്ച് പകുതിയിലേറെ പൊത്തുപോയൊരു വലിയ ചീനച്ചട്ടി. ഒരുെകാല്ലമായി കടുകു വറുക്കാറില്ലെന്നും പുതിയ ചീനച്ചട്ടിക്ക് അന്നേ എഴുതിക്കൊടുത്തു വെന്നും അർദ്ധനഗ്നനായ കുക്ക് പറഞ്ഞു.

ചോറും കറിയും വയ്ക്കുന്ന പാത്രങ്ങൾ ഓട്ടയാണത്രേ. രാവിലെ പപ്പടം ഒട്ടിച്ചോ മറ്റോ ആണെന്നു പറഞ്ഞു, ആ ഓട്ട അടച്ചാണ് ഇവർ പാചകം നടത്തുന്നത്. ഒരു വലിയ പാത്രത്തിൽ തേങ്ങ ചിരവി വച്ചിരിക്കുന്നു. അതിലാകെ ഈച്ചകൾ. നിലം മുഴുവൻ വൃത്തി കേട്. മൂലയ്ക്ക് ഉപയോഗിക്കാറില്ലാത്ത അഴുക്കുപിടിച്ചൊരു ഗ്രൈൻഡർ.

രോഗികളെ കണ്ടാൽ അവർ മാൽന്യൂട്രീഷൻകൊണ്ട് കഷ്ട പ്പെടുന്നവരാണെന്നറിയാം. ഈ ആഹാരമൊക്കെ എവിടെപ്പോകുന്നു?

ആര് ആരോടു ചോദിക്കാൻ?

* * *

ഒരു വാർഡിനുമുന്നിൽ‘ഇനാഗുറേറ്റഡ് ഓൺ ഗാന്ധിജയന്തി ഡേ’ എന്നെഴുതിയ മാർബിൾ ഫലകം. ആശാൻ, ഗാന്ധി എന്ന വാക്ക് വലംകൈകൊണ്ട് പൊത്തി.

ഡോക്ടർമാർ റൗണ്ട്‌സ് നടത്തി രോഗികളെ കാണാറില്ല. ഇവർ ഡോക്ടർമാെരയും കാണാറില്ല. സെല്ലിനുള്ളിൽ വന്നയിടയ്ക്ക് കരി കൊണ്ട് കളംവരച്ചൊരു കലണ്ടറുണ്ടാക്കി, അതിൽ പിന്നിടുന്ന ദിവസങ്ങൾ വെട്ടിക്കളയാെനൊരു ശ്രമം നടത്തിയിരിക്കുന്നു. ആദ്യമാദ്യം കുറച്ചു ദിവസങ്ങൾ ഇവർ ദിവസങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നെ തളർന്ന് മടുത്ത് ആഴ്ചകളും തീയതികളും മറന്ന് വെജിറ്റബിളായിത്തീരുന്നു. ആരോരുമില്ലാത്തവരുടെ, ബന്ധുക്കൾ തഴഞ്ഞവരുടെ പകലുകൾ, രാവുകൾ. തടവുകാർക്കുപോലും തടവിന്റെ കാലയളവറിയാം. ഇവിടെ അതുപോലുമറിയാതെ, ഡോക്ടർമാർ ശ്രദ്ധിക്കാതെ, വാർഡന്മാരുടെ തല്ലുകൊണ്ട്, തെറികേട്ട്, മൃഗശാലയിലെ അന്തേവാസികൾക്കു കിട്ടുന്ന പരിഗണന പോലുമില്ലാതെ, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ ഇവർ കഴി യുന്നു.

ഇവിടെ മാത്രമല്ല, തൃശൂരെയും കോഴിക്കോട്ടെയും മാനസിക രോഗാശുപത്രികളിൽ.

വാടിയ സൂര്യകാന്തിയുടെ നിറമാണ് രോഗികളുടെ പല്ലുകൾക്ക്. നിങ്ങൾക്ക് അടുത്തുനിൽക്കാനാവില്ല. പലപ്പോഴും പല്ലുതേക്കാൻ ഉമിക്കരിപോലും ഇവർക്കു കിട്ടാറില്ല. കുളിക്കാൻ, തുണി നന യ്ക്കാൻ, ഇവർക്ക് നൽകേണ്ട വാഷ്‌വെൽ സോപ്പുപോലും കിട്ടാറില്ല. ഉടുതുണിക്ക് മറുതുണിയില്ലാത്തതിനാൽ ഇവരിൽ പലർക്കും ഒന്നു കഴുകിയിട്ടാൽ അതുണങ്ങിക്കിട്ടുംവരെ (അല്ലെങ്കിൽ അതിനുള്ള സൗകര്യെമവിെട?) നഗ്നരായി കഴിയണം. ആ സമയംകൊണ്ട് നിലത്തെ വൃത്തിേകടുകെളാക്കെ ദേഹത്തു പുരളും. പിന്നെ, വൃത്തി കെട്ട ഒരാശുപത്രിയിൽ വൃത്തിയാക്കിയ വേഷംധരിച്ചിട്ടെന്തു കാര്യം? നാല് ദോബികൾ ഈ ആശുപത്രിയിലുണ്ടത്രേ. തുണിയുടുത്തവരെ കണ്ടപ്പോൾ തുണി അലക്കാറുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിൽ, ഇത്ര നാറിയ ആശുപത്രിയിൽ, വൃത്തിയുള്ള വേഷ ത്തിനെന്തു പ്രസക്തി?

രോഗികളുടെ ഏക സ്ഥാവരജംഗമസ്വത്ത് ചുളുങ്ങി, കറയിറങ്ങി വൃത്തികേടായ ഒരു അലുമിനിയം പ്ലേറ്റാണ്. പണ്ടെങ്ങോ വാങ്ങിയ, ആ വൃത്തികെട്ട പ്ലേറ്റിലാണവർക്ക് ചോറും കറിയും കൊടുക്കുന്നത്. കാപ്പി എന്നൊരു ബ്രൗൺ ദ്രാവകം ഇതേ പ്ലേറ്റിലാണ് ഒഴിച്ചുകൊടുക്കുന്നത്. മിക്കപ്പോഴും കഞ്ഞിയും ചോറും കാപ്പിയുമൊക്കെ ഡോർമിറ്ററിയുെടയും സെല്ലിെൻറയും പൂട്ടിയ ഇരുമ്പ് വാതി ലിനടിയിലൂടെ നിരക്കിയാണ് കൊടുക്കാറ്. കാപ്പി, നായ നക്കുന്ന തുപോലെ നക്കിക്കുടിച്ചോളണം. പുറത്തു കുളിക്കാൻ കെട്ടിയിട്ടിരിക്കുന്ന ടാങ്കിൽനിന്ന് ഇതേ പ്ലേറ്റ് മഗ്ഗായി ഉപയോഗിച്ച് വേണമെങ്കിൽ വെള്ളം കോരി ഒഴിച്ചോണം. ഡയേറിയ സർസാധാരണമായതിനാൽ അത്യാവശ്യം ഇതേ പ്ലേറ്റിൽ വെളിക്കിറങ്ങാം. ഡയേറിയ മിക്കവർക്കും ഒരേസമയം പിടിപെടുന്നതിനാൽ ചിലപ്പോൾ ടോയ്‌ലറ്റിൽ സൗകര്യമുണ്ടാവില്ല. (ഇത് ടോയ്‌ലറ്റ് സൗകര്യമുള്ള ഡോർമിറ്ററികൾ. സെല്ലിലാെണങ്കിൽ കുഴിക്കുമുകളിൽ ആളുണ്ടാവും.) പ്ലേറ്റിൽ തൂറിയാലും അരും കഴുകാനുണ്ടാവില്ല. ആ പ്ലേറ്റു തന്നെ അടുത്തനേരം കാപ്പിയോ കഞ്ഞിയോ ചോറോ കഴിക്കാൻ ഉപയോഗിക്കാം.

* * *

രണ്ടുവർഷംമുമ്പ് ആദ്യമായി മാനസികരോഗാശുപ്രതിയിൽ കടന്നപ്പോൾ ആദ്യം കണ്ടത് കാക്കിവസ്ത്രം ധരിച്ച ഒരു വാർഡൻ ഒരു കമ്പു ചെത്തി വൃത്തിയാക്കുന്നതാണ്. ചെത്തി പാകംവരുത്തിയ രണ്ടു കമ്പുകൾ ഡസ്‌കിൽ വച്ചിരിക്കുന്നു. അന്ന് പല രോഗികളുടെയും ദേഹത്ത് അടികൊണ്ട പാടുകൾ കണ്ടു. ഇന്നും കണ്ടു.

ഇന്ന് ദൂരെനിന്നു നോക്കവേ, കാക്കിവസ്ത്രം ധരിച്ച പലരുടെയും കയ്യിൽ വടിയുണ്ടായിരുന്നു. എം.എൽ.ഏ. ഇൻസ്‌പെക്ഷനു വന്നതാണെന്ന തോന്നലുകൊണ്ടാവണം, ഞങ്ങൾ അടുത്തെത്തവേ, ആരുടെപക്കലും വടിയുണ്ടായിരുന്നില്ല.

നേരുപറയണമല്ലോ. സുരേന്ദ്രനാഥിന്റെ വരവറിഞ്ഞ് അറ്റൻഡർമാർ പരിസരം വൃത്തിയാക്കിക്കാൻ ആവതും ശ്രമിച്ചു. ആശുപത്രി കോമ്പൗണ്ടിലെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് എത്താനെടുത്ത നേരംകൊണ്ട് പലയിടവും രോഗികളെക്കൊണ്ട് അവർ വൃത്തിയാക്കിക്കാൻ ശ്രമിച്ചു. കുറച്ച് രോഗികളെയെങ്കിലും കട്ടിയുള്ള ഷീറ്റ് ഉടുപ്പിക്കാൻ ശ്രമിച്ചു.

ഒന്നുറപ്പായി. ആരെങ്കിലും ചെന്ന് പരിേശാധിക്കുകയാെണങ്കിൽ കാര്യങ്ങൾ മെച്ചപ്പെടും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവുകയാണെങ്കിൽ ഈ അവസ്ഥ പാടേ മാറും.

* * *

ഈശ്വരാ, എന്തൊക്കെ കഥകളാവും ഈ ആശുപത്രിക്ക് പറയാനുണ്ടാവുക. ഞങ്ങളെത്തുന്നതിനു രണ്ടുനാൾമുമ്പ്, മദ്യപിച്ച രണ്ടു വാർഡന്മാർ ഒരു പൂച്ചയെ ഡോർമിറ്ററിയിലേക്ക് അടിച്ചുകയറ്റി. പേടിച്ചരണ്ട പൂച്ച രോഗികളെ കടിച്ചു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പൂച്ചയെ വീണ്ടും ഡോർമിറ്ററിക്കുള്ളിലേക്ക് വാർഡന്മാർ തള്ളിവിടുന്നു. പൂച്ച രോഗികളെ വീണ്ടും കടിക്കുന്നു. ഭയങ്കര ബഹളം. ഡ്യൂട്ടിഡോക്ടർ പൊലീസിനെ വിളിക്കുന്നു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിനാല് ഫെബ്രുവരിയിൽ കുറെ രോഗികൾക്ക് മരുന്ന് കൂടുതൽകൊടുത്ത് ബോധംകെടുത്തിയ ഒരു കേസ് എവിടെയോ മുങ്ങിപ്പോയി.

സിസ്റ്റർമാരുടെ ജീവിതം കഷ്ടമാണ്. കുടുംബംേപാറ്റാൻ ജോലിയ്ക്കുവരുന്ന അവരെ ഉപദ്രവിക്കാൻ എളുപ്പമാണ്. ഏതെങ്കിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് സ്വല്പം വിരോധം തോന്നിയാൽമതി അല്ലെങ്കിൽ ആ നേഴ്‌സ് ജോലിയോട്‘ആവശ്യത്തിലേറെ കൂറ്’ കാണിച്ചാൽ മതി രോഗിയെക്കൊണ്ട് ദേഹത്തു പിടിപ്പിക്കാം. അല്ലെങ്കിൽ തീട്ടംവാരിയെറിയിക്കാം. അതിനു വലിയ ചെലവൊന്നുമില്ല. ഏറിയാലൊരുകെട്ട് ബീഡി. ആരോടു പരാതിപറയാൻ? നിസ്സാരമായൊരു തുക റിസ്‌ക് അലവൻസായി കിട്ടുന്നതല്ലേ?

ബീഡിയാണ് ഈ ആശുപത്രിയിലെ കറൻസി. തീട്ടം കോരണോ, ഡ്രെയിനേജ് പൊട്ടിയൊലിക്കുന്ന തീട്ടം കോരി മാറ്റണോ, ഈ.സി.റ്റിക്കുള്ള രോഗിയെ പിടിച്ചുവയ്ക്കേണാ, കഞ്ഞിയും ചോറും മറ്റും തലയിലേന്തി വാർഡിലെത്തിക്കണമോ, എന്തിന്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ചെയ്യേണ്ട എന്തു ജോലി വേണമെങ്കിലും അസുഖം ഏറെക്കുറെ ഭേദമായ പാവം രോഗികൾ ചെയ്‌തോളും. ബീഡികൊടുത്താൽ മതി.

നിങ്ങളറിഞ്ഞോ? നാലുവർഷംമുമ്പ് ഒരുകൂട്ടർ രണ്ടായിരത്തോളം ഇഡ്ഡലി ഒരുനാൾ വിതരണംചെയ്തു. രോഗികൾ, വൃദ്ധരുൾപ്പെടെ, ഇഡ്ഡലികണ്ട് സന്തോഷംകൊണ്ട് നൃത്തംചെയ്തത്രെ. അന്നുവരെ ഇവർ ഗോതമ്പുകഞ്ഞിയും ചോറും മാത്രമെ കണ്ടിരുന്നുള്ളു. എന്റെയും നിങ്ങളുടെയും ഇടയ്ക്കുനിന്നു പുറത്താക്കപ്പെട്ടവർ - ഇഡ്ഡലികണ്ട് നൃത്തം ചെയ്യുക.

* * *

ഇവർ ഇതിനുള്ളിൽ കയറിയതിനുശേഷം ഓണാഘോഷത്തിനൊഴികെ സംഗീതം കേട്ടിട്ടില്ല. ഭൂരിപക്ഷം ഒരു പത്രമോ വാരികയോ വായിച്ചിട്ടില്ല. സിനിമ കണ്ടിട്ടില്ല. പുറംലോകം കണ്ടിട്ടില്ല. വർഷങ്ങൾക്കുശേഷം ആശുപത്രി വിടുന്നവർ പുറംലോകം കണ്ട് മാറ്റങ്ങൾ കണ്ട്, പകച്ചുനിൽക്കും. മനുഷ്യശരീരത്തിന്റെ ഘടനമാത്രമാവും മാറാതെ അവശേഷിക്കുക. നിരത്തിലെ വെളിച്ചം കണ്ട്, കെട്ടിടങ്ങൾ കണ്ട്, വാഹനങ്ങളുടെ വേഗത കണ്ട് ഇവർ അന്തംവിടും. റിപ്‌വാൻവിങ്കിളിനെപ്പോലെതന്നെ ഇവർക്കും പൊരുത്തപ്പെടാനാവില്ല. പിന്നീട് താളംതെറ്റാനും വീണ്ടും ആശുപത്രിയിൽ വന്നടിയാനും അധികംനേരം വേണ്ട.

* * *

ഏഴെട്ടുവർഷംമുമ്പ് തിരുവനന്തപുരം ചിത്തരോഗാശുപത്രിയിലെ ചുമരുകൾ പെയിൻറുചെയ്യാൻപോയ ഒരു മനുഷ്യനെ കണ്ടു. ചെറുപ്പത്തിന്റെ ചൂരിൽ കുറെ സ്ത്രീകളുടെ നഗ്നതകാണാൻവേണ്ടിയാണ് അയാളും കൂട്ടുകാരും കൺട്രാക്ടറുടെ കൂടെക്കൂടി പെയിൻററുടെ റോളെടുത്തത്.

വസ്ത്രമില്ലാത്ത, അല്പവസ്ത്രം ധരിച്ച, മലമൂത്രവിസർജ്ജനങ്ങൾക്കിടയിൽ പുഴുക്കെളേപ്പാലെ കിടക്കുന്ന സ്ത്രീകെളയും പുരുഷന്മാരെയുംകണ്ട് അയാളുടെ ഉറക്കം നഷ്ടപ്പെട്ടു.

വിറകുകൊള്ളികൊണ്ട് രോഗിയെ തല്ലിയ വാർഡനോടയാൾ തട്ടിക്കയറി. സ്വന്തം കാശുകൊണ്ട് രോഗികൾക്ക് ബീഡി വാങ്ങിക്കൊടുത്തു. എങ്ങനെയെങ്കിലും ഈ നരകത്തിൽനിന്നു രക്ഷപെടണമേ എന്നായി അയാളുടെ പ്രാർത്ഥന. അടുത്തവർഷംമുതൽ അയാളോ സുഹൃത്തുക്കളോ പെയിന്റ് ചെയ്യാൻ അവിടെ ചെന്നിട്ടില്ല. ഏഴുവർഷങ്ങൾക്കുശേഷവും ഇതിനെക്കുറിച്ച് പറയവേ, അയാളുടെ സ്വരം പതറുന്നുണ്ടായിരുന്നു.

മദർ തെരീസാ ഒരിക്കൽ ഈ ആശുപത്രി സന്ദർശിച്ചു. അവർ നിസ്സഹായരായ രോഗികളുടെ ജീവിതംകണ്ട് വിങ്ങിക്കരഞ്ഞു. പലരെയും ഉടുതുണിയുടുപ്പിച്ചു.

പതിനൊന്നു രോഗികൾ ചാടിപ്പോയതിന്റെ പേരിൽ ഒരിക്കൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഹോസ്പിറ്റൽ മെയിൻറനൻസിന്റെപേരിൽ എത്ര കുറി സസ്‌പെന്റ് ചെയ്യേണ്ടതാണ് എത്ര സൂപ്രണ്ടുകളെ എത്രപ്രാവശ്യം ഡിസ്മിസ്സ് ചെയ്യേണ്ടതാണ്.

മൂന്നു വർഷം മുമ്പ് നഗരത്തിലെ സാമൂഹ്യസംഘടനകളിലൊന്നിൽ ഒരു സോഷ്യൽ സയൻസ് വിദ്യാർത്ഥി മാനസികരോഗാശുപ്രതിയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. രണ്ടുമൂന്നുനാൾക്കകം ആശുപത്രി സൂപ്രണ്ട് കോളേജ് അധികാരികളെ വിളിച്ചുപറഞ്ഞു ഇനി ഇങ്ങെനയാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ കോളേജിൽനിന്ന് ആരും ആശുപത്രിയിലേക്ക് പഠിക്കാൻ വരണ്ട.

അതേ കോളേജിൽ മുമ്പ് പഠിച്ച ഒരു വിദ്യാർത്ഥി പറഞ്ഞത് ആശുപത്രി കണ്ടതിനുശേഷം ഏറെനാളുകൾ ആഹാരംപോലും കഴിക്കാനൊത്തില്ല എന്നാണ്. ആശുപത്രിയുടെ ദുരന്തങ്ങൾ അയാളെ വല്ലാതെ അലട്ടി. മെഴ്‌സി കില്ലിങ് അല്ലേ ഇതിനേക്കാൾ ഭേദം, അയാൾ പറഞ്ഞുനിറുത്തി.

* * *

കോളേജ് ഒഫ് ഫൈൻ ആർട്‌സിലെ ഒരു വിദ്യാർത്ഥിയും അയാളുടെ സുഹൃത്ത് ഡോക്ടറുംകൂടി ഒരിക്കൽ ഈ മാനസികാശുപ ത്രിയിലെത്തി. അവിടമൊന്നു കാണാൻ. അന്നത്തെ സൂപ്രണ്ട് കയറാൻ പറ്റില്ലെന്നു പറഞ്ഞു. നിങ്ങൾ കണ്ട് എന്തെങ്കിലും പത്രത്തിലെഴുതിയാൽ എനിക്കു കുഴപ്പമാവും. ഡോക്ടർ വേണെമങ്കിൽ കയറിക്കണ്ടോളു. സൂപ്രണ്ട് പറഞ്ഞു.

ഏതു നിയമമനുസരിച്ചാണ് ഇവിടെ പൊതുജനങ്ങളെയും ബന്ധുക്കളെയും പത്രക്കാരെയും കടത്തിവിടാത്തത്? ഏത് ആക്ടിലാണ് ഇവിടെ ഫോട്ടോയെടുക്കാൻ പാടില്ലായെന്ന് പറയുന്നത്? ഒന്ന് പറഞ്ഞുതരാമോ? ഒരിടത്തും ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന ബോർഡ്‌പോലും കണ്ടില്ല. അഥവാ, അങ്ങനെ നിയമമുണ്ടെങ്കിൽ അത് കാലഹരണപ്പെട്ടതും പ്രാചീനവുമല്ലേ? അതു മാറ്റാനുള്ള സമയം കഴിഞ്ഞില്ലേ? സത്യത്തിൽ ഈ കോമ്പൗണ്ടിലെ ഭീകരമായ യാഥാർത്ഥ്യങ്ങൾ പുറത്തറിയിക്കാതിരിക്കാൻ മാത്രമല്ലേ ആരെയും ഉള്ളിലേക്ക് കടത്തിവിടാത്തത്?

സാമൂഹ്യവിരുദ്ധർ കയറി പ്രശ്‌നങ്ങളുണ്ടാക്കുമെന്നതാണോ കാരണം? അതുണ്ടാവില്ല. സാമൂഹ്യവിരുദ്ധർപോലും ഭ്രാന്താശുപത്രിയിലെ അവസ്ഥകണ്ടാൽ തളരും. അവരുടെ കണ്ണുനിറയും.

ഫോട്ടോ പത്രത്തിലച്ചടിച്ചുവന്നാൽ രോഗിയുടെ ബന്ധുക്കൾ കേസുകൊടുക്കുമെന്ന പേടിയാണോ? പണ്ടാരോ നോട്ടീസയക്കുകയോ നോട്ടീസയയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്തതിന്റെ പേടിയാണോ?

* * *

രാധാകൃഷ്ണൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഊളമ്പാറയെക്കുറിച്ചാദ്യം കേൾക്കുന്നത്. വീട്ടിനടുെത്താരു വൃദ്ധനെ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു. അയാളുടെ മകൻ രോഗിയായ അച്ഛനെ കാണാൻചെന്നപ്പോൾ ഒരു പുതിയ മുണ്ടുവാങ്ങി വാർഡനെ ഏല്പിച്ചു. കോടിമുണ്ടുടുത്ത അച്ഛൻ മകനെ കാണാൻ സന്ദർശകർക്കുള്ള സ്ഥലത്തെത്തി. രാധാകൃഷ്ണൻ പറയുകയായിരുന്നു നാം എത്ര പെട്ടെന്നാണ് യാഥാർത്ഥ്യങ്ങൾ അംഗീകരിക്കുന്നത്. അച്ഛൻ മുണ്ടുടുത്തിട്ടുണ്ടാവില്ലെന്നോ അഥവാ മുണ്ടുടുത്തിട്ടുണ്ടെങ്കിൽ അത് ചെളിയും തീട്ടവും മൂത്രവും പുരണ്ട് വൃത്തികെട്ട തായിരിക്കുമെന്നോ മകന് അറിയാമായിരുന്നു. ഇത്രയും വർഷങ്ങളായി എത്ര ബന്ധുക്കൾ രോഗികൾ കിടക്കുന്നഇടം കാണണമെന്നു പറഞ്ഞിട്ടുണ്ട്? എഴുതിയാവശ്യപ്പെട്ടിട്ടുണ്ട്?

ഊളമ്പാറയുടെ ഇരുണ്ട വാർഡുകളിലേക്ക് രോഗികളെ തള്ളുന്ന ബന്ധുക്കൾക്കാവട്ടെ, സത്യത്തിൽ രോഗികളോട് വെറുപ്പാണ്. എങ്ങനെയെങ്കിലും അവരെ ഒഴിവാക്കണമെന്നുണ്ട്. അതിനൊരു കാരണം ഈ രോഗികൾ വീട്ടുകാർക്ക് അത്ര പ്രയാസമുണ്ടാക്കിക്കാണും. രക്തബന്ധത്തിന്റെ കനത്തചങ്ങലപോലും മുറി ക്കാനവർ തയ്യാറാവുന്നു. അതുകൊണ്ടുതന്നെയാണ് രോഗികളെ നന്നായി നോക്കുന്നുണ്ടോ ഇല്ലയോ എന്ന് ബന്ധുക്കൾ അന്വേഷി ക്കാത്തത്. ദേ കാൺട് അഫോർഡ് ടു ഫേസ് ദ റിയാലിറ്റി.

പക്ഷേ, സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാൾ എളുപ്പം മനസ്സിന് അസുഖം പിടിെപടാം. സാനിറ്റിക്കും ഇൻസാനിറ്റിക്കുമിടയിൽ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെ ക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തിൽ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാൻസർ, ഹൈപ്പർടെൻഷൻ എന്നി വയ്‌ക്കോ? റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ‘ഡൂയിങ് ബെറ്റർ ആൻഡ് ഫീലിങ് വേഴ്‌സ്’ എന്ന പുസ്തകത്തിൽ ഹാർട്ട് അറ്റാക്ക്, ഹൈപ്പർ ടെൻഷൻ, ഡയബറ്റീസ്, അർത്രൈറ്റീസ് എന്നിവയുടെ കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവ് വട്ടപ്പൂജ്യമാണെന്ന് തുറന്നു സതിച്ചിട്ടുണ്ട്.

ഇതൊക്കെയറിഞ്ഞിട്ടും രോഗിയെ സമൂഹത്തിൽവെച്ച് ചികിത്സിക്കാതെ നാമവരെ ഭ്രാന്താശുപത്രിയിലടയ്ക്കുന്നു. എവിടെയാണോ പ്രശ്‌നത്തിന്റെ ഉറവിടം അവിടം നാം അവഗണിക്കുന്നു. ആശുപത്രിയിലടച്ചവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ആശുപത്രിയിൽനിന്ന് അസുഖം ഭേദമായി പുറത്തിറങ്ങുമ്പോഴും അസ്വാസ്ഥ്യ ങ്ങളിലേക്കു നയിച്ച സാഹചര്യങ്ങൾ അതേപടി നിലനിൽക്കുകയും അതേപ്രശ്‌നങ്ങൾ വീണ്ടും പൊന്തിവരികയും അവരുടെ മനസ്സിന്റെ ശ്രുതി തെറ്റുകയും ചെയ്യുന്നു. അസുഖം മാറാനുപകരിക്കാത്ത ചികിത്സ.

സാമൂഹ്യമായ അയിത്തം ഒരു പ്രധാന ഘടകമാണ്. ഒരിക്കൽ മനസ്സിന്റെ സമനില നഷ്ടപ്പെട്ടവർക്ക് പിന്നീട് സമൂഹം സ്വൈരം കൊടുക്കില്ല. അവെരന്തുെചയ്താലും ഭ്രാന്തിന്റെ ലക്ഷണമായി കരുതും. ആ വീട്ടിലൊരു വിവാഹം പ്രയാസമാവും. ഇതിനിടയിൽ കനത്ത ബില്ലുചെയ്യുന്ന പ്രൈവറ്റ് നെഴ്‌സിങ് ഹോമുകൾ. മനഃശാ സ്ത്രവിജ്ഞാനം പകരാൻ ചോദ്യോത്തരപംക്തിയെഴുതുന്ന സൈക്കോതെറപ്പിസ്റ്റുകൾ, അസുഖത്തിന്‘പ്രോൺ’ ആയവർക്ക് മനഃശാസ്ത്ര ജാർഗണുകൾ ഈഡിപ്പസ്, എലക്ട്രാ കോംപ്ലക്‌സു കൾ, മെലങ്ഗളി ഡിപ്രഷൻ, ഏനൽ, ഓറൽ… രോഗികളെ സൃഷ്ടിച്ച് പ്രാക്ടീസ് വർദ്ധിപ്പിക്കുന്ന - ഒരു വിദഗ്ദ്ധനായ മനഃശാസ്ത്രജ്ഞനെ (അതായത് മറുപടി എഴുതുന്നയാളെത്തന്നെ) കാണാൻ ഉപദേശം.

ഇതൊരു വല്ലാത്ത വിഷമവൃത്തം.

ഇതിനിടയിൽ ഗൾഫ് സിൻഡ്രം, മൊയിചൊല്ലൽ, തൊഴിലില്ലായ്മ തുടങ്ങി അനവധി പ്രശ്‌നങ്ങളും.

* * *

മാനസികരോഗാശുപത്രിയിലാവട്ടെ മൂന്നുതരം ഡോക്ടർമാരുണ്ട്. പ്രാക്ടീസ് ഓറിയൻറഡ് ഡോക്ടർമാർ, അക്കദമിക് ഓറിയൻറഡ് ഡോക്ടർമാർ, പിന്നെ പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾ. ഈ മൂന്നുതരം ഡോക്ടർമാർക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്. ആദ്യത്തെ കൂട്ടർ ക്ലാസ്സിക് സ്റ്റീരിയോടൈപ്പാണ് സമൂഹ ത്തിൽ ഉന്നതന്മാരായ, വീട്ടിൽ കനത്ത പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ. അവർക്ക് ഈ ആശുപത്രിയുടെ ബാനർ പ്രൈവറ്റ് പ്രാക്ടീസിനുള്ള ഒരു കെയേറാഫ് മാത്രമാണ്. എണ്ണത്തിൽ കുറഞ്ഞ രണ്ടാമത്തെ കൂട്ടർക്കാവട്ടെ രോഗികളെ പരിശോധിക്കാനും അതിന്റെ പേപ്പർ പ്രസന്റ് ചെയ്യാനും ദേശീയവും അന്തർദ്ദേശീയവുമായ കോൺഫറൻസുകൾ പങ്കെടുക്കാനും മാത്രമാണ് താല്പര്യം. വിദ്യാർത്ഥികൾക്കാവട്ടെ ഒരു ലക്ഷ്യമേയുള്ളു - പരീക്ഷ പാസ്സാവുക.

ആശുപ്രതിക്കുള്ളിലെ നാറ്റം ആരും അറിയുന്നില്ല. ഒരു ഡ്യൂയൽ റോളാണവരുടേത്. കുറ്റബോധം തീരെ തോന്നാത്തതിനാൽ, മനസ്സാക്ഷിക്കുത്തില്ലാത്തതിനാൽ, അവസ്ഥയിലെന്തെങ്കിലും മാറ്റംവരുത്താൻ ശ്രമിക്കാറുമില്ല. ഡോക്ടർമാരുടെയും രോഗികളുടെയും അസ്തിത്വം രണ്ടുതലത്തിലാണ്. ഒരേ കോമ്പൗണ്ടിലാണെങ്കിലും അവർ തമ്മിൽ കാണാറുപോലുമില്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതു നേരാണ്. മനഃശാസ്ത്രജ്ഞനോടടുക്കാൻ പലർക്കും പേടിയാണ്. അവരുടെ മുന്നിൽ ട്രാൻസ്‌പെരൻറായിപ്പോകും എന്ന പേടി. സത്യത്തിൽ അതിനുള്ള സിദ്ധിയൊന്നുമവർക്കില്ല.

മാത്രവുമല്ല, കനത്ത പ്രാക്ടീസും പേരിന്റെ വാലായിവരുന്ന അക്ഷരങ്ങളുടെ എണ്ണവും അവതരിപ്പിച്ച പേപ്പറുകളുടെ എണ്ണവും സമൂഹം മാന്യതയുടെ അളവുകോലായിട്ടെടുക്കുന്നിടത്തോളം കാലം, ഈ അവസ്ഥ എങ്ങനെ മാറാൻ?

ആയിരത്തിലേറെ രോഗികളുള്ള ഈ ആശുപത്രിയിൽ ഒരു ചികിത്സാസൗകര്യവുമില്ല. ഇതൊരു ആശുപത്രിയല്ലേ? ഊളമ്പാറ എന്ന ഫിൽറ്ററിലൂടെ നമുക്ക് കാര്യങ്ങൾ കാണാതിരിക്കാം. മാനസികരോഗികൾക്ക് ശാരീരികാസുഖങ്ങൾ ഉണ്ടാവില്ലെന്നോമറ്റോ ധാരണയാർക്കെങ്കിലുമുണ്ടോ? ഇത് പരസ്പരപൂരകങ്ങളാണ്. ഇവിടത്തെ രോഗികളിൽ എത്രപേർക്ക് ടി.ബിയുണ്ടാവും? ഡെർമിറ്റോളജി, റെസ്പിറേറ്ററി, ഡെൻറൽ ട്രീറ്റ്‌മെൻറിനുള്ള ഒരു സൗകര്യവുമിവിടെയില്ല. എന്തിന്, ഒരു ആംബുലൻസ്‌പോലുമില്ല. എക്‌സ്‌റേ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടോ? വേണ്ട സജ്ജീകരണങ്ങളുള്ള ഒരു ലബോറട്ടറിപോലുമില്ല. ന്യൂറോളജിയുമായി ബന്ധപ്പെട്ടൊന്നുമില്ല, ലംബാർ പംക്ചർ നടത്താനുള്ള സൗകര്യമില്ല. ഓക്കുപ്പേഷണൽ തെറപ്പിയില്ല. റിഹാബിലിറ്റേഷൻ ഇല്ല. റിക്രിയേഷനുള്ള സൗക ര്യംപോലുമില്ല. ഇതൊരു ആശുപത്രിയല്ല, നരകമാണ്.

* * *

സത്യത്തിൽ അനാസ്ഥയും കാരുണ്യത്തിന്റെ അഭാവവും വിവരക്കേടും മാത്രമല്ല ഈ അവസ്ഥയ്ക്കു കാരണം. കുറെയേറെ, അകത്തെയും പുറത്തെയും രാഷ്ട്രീയമാണ്. ഒരു വൻതുക നല്കിയാണത്രേ മുമ്പ് പലരും സൂപ്രണ്ടായത്. പതിനായിരക്കണക്കിന് രൂപ.

ചെലവാക്കിയാണ് ഇവിടത്തെ സൂപ്രണ്ടാവുന്നതെങ്കിൽ തീർച്ചയായും കാശുണ്ടാക്കാനാവണം. അതിന്‘ഇല്ലാത്ത കിടക്ക’ വിൽക്കണം.

അസുഖം മാറിയ രോഗികളെ വിളിച്ചുെകാണ്ടുേപാകാൻ കത്തു കിട്ടുമ്പോൾ അവരുടെ ബന്ധുക്കളുടെ സ്വാധീനത്തിൽ രാഷ്ട്രീയക്കാർ ഇടപെടുകയായി. രാഷ്ട്രീയക്കാരെ പിണക്കാൻ പറ്റാത്തതു കൊണ്ട് അസുഖമില്ലാത്തവൻ ഭ്രാന്തനാവും. അസുഖം ഭേദപ്പെട്ടവൻ‘ക്രോണിക്’ രോഗിയായി മാറും.

സാമാന്യബുദ്ധി ഉന്നയിക്കുന്ന ഒരു ചോദ്യം: ഇത്രയും വൃത്തി കെട്ട ഒരാശുപത്രിയിലെ സൂപ്രണ്ടാവാൻ എന്തേ ഡോക്ടർമാർക്കിത്ര കൊതി? എന്തേ അതിന്റെ പേരിൽ കസേരകളികൾ? ഒരേസമയം പേരൂർക്കട മാനസികരോഗാശുപത്രിയിൽ രണ്ടു സൂപ്ര ണ്ടുമാർ ഉണ്ടായിരുന്നില്ലേ? ഈ താല്പര്യത്തിനു പിറകിൽ വ്യക്തി പരമായ നേട്ടത്തിൽക്കവിഞ്ഞ് അർപ്പണമനോഭാവമോ രോഗികളോടുള്ള കരുണയോ ആവില്ല.

വാ തുറന്നാൽ സത്യം പറയാനൊക്കാത്ത പലരും ഇവിടെ പരസ്പരം വേലെവയ്ക്കുന്നു. ഇടയ്ക്കിടെ ഒരാൾ പത്രക്കാർക്കൊരു വാർത്ത വിളിച്ചുകൊടുക്കുന്നു ഇത് മനഃസാക്ഷിക്കു ത്തുകൊണ്ടൊന്നുമല്ല. മറിച്ച്, മറ്റൊരാളുടെ കസേര തെറിപ്പിക്കാനോ ബുദ്ധിമുട്ടുണ്ടാക്കാനോ മാത്രം.

ഇവിടത്തെ ഹെൽത്ത് സർവീസുകാരും മെഡിക്കൽകോളേജ് സ്റ്റാഫും തമ്മിൽ പോര്. ഇതിന് പലപ്പോഴും രോഗികളെയാണവർ ഉപയോഗിക്കുന്നത്. ഇതിനിടയിൽ താളംതെറ്റിയവരുടെ പ്രശ്‌നങ്ങൾമാത്രം പരിഹാരമില്ലാതെ തുടരുന്നു.

ഇക്കുറി ഒരു പ്രത്യേകത കണ്ടു. സൂപ്രണ്ടിന്റെ മുറിയുടെ മുന്നിൽ രോഗികളുടെയും ബന്ധുക്കളുടെയും തിരക്ക് കണ്ടില്ല. അന്വേഷി ച്ചപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഡ്യൂട്ടിഡോക്ടർമാർതന്നെയാണെന്നറിഞ്ഞു. ആഴ്ച കൾക്കുമുമ്പ് സൂപ്രണ്ടിനുമാത്രമായിരുന്നു രോഗികളെ അഡ്മിറ്റ് ചെയ്യാനധികാരം.

ഈ ആശുപത്രിയിൽ കയറുന്നതിന് തലേദിവസം മാനസിക രോഗാശുപ്രതിയിലെ രോഗികളുടെ കദനകഥകെളഴുതുന്ന ഒരു പത്ര പ്രവർത്തകനെ കണ്ടു. മുമ്പൊരു സൂപ്രണ്ട് രോഗികളെ ഇൻറർവ്യൂ ചെയ്യാൻ അയാളെ അനുവദിച്ചിരുന്നത്രേ. ഏറെ ചെലവാകുന്ന ഒരു‘മ’കാര പ്രസിദ്ധീകരണത്തിൽ അയാളിന്നും രോഗികളുടെ കദനകഥകളെഴുതുന്നു. ആശുപത്രിയുടെ ഭ്രാന്തമായ അവസ്ഥ അയാൾക്കൊരു പ്രശ്‌നമേയല്ല. അതിന് വില്പനസാദ്ധ്യതയില്ലല്ലോ

* * *

മാനസികരോഗാശുപത്രികണ്ടു മടങ്ങവേ, മനോജ് എന്ന വിദ്യാർത്ഥി ചോദിച്ചു നിങ്ങൾക്കെങ്ങനെ ഈ ഡോക്‌ടേഴ്‌സി നെയും സ്റ്റാഫിനെയും കുറ്റപ്പെടുത്താനാവും? അവർ നിസ്സഹായരല്ലേ? സർക്കാരിന്റെയും സമൂഹത്തിന്റെയും അലംഭാവം അംഗീകരിച്ചുതന്നെ പറഞ്ഞു അവർക്കെന്തൊക്കെ ചെയ്യാമായിരുന്നു? അവിടത്തെ ഡോക്‌ടേഴ്‌സിനും ഉദ്യോഗസ്ഥന്മാർക്കും ഈ നാറിയ അവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൂടേ? സത്യാഗ്രഹം നടത്തിക്കൂടേ? ഒരു ധർണ്ണ? കുറഞ്ഞപക്ഷം കുറെ മുദ്രാവാക്യങ്ങൾ? പോസ്റ്ററുകൾ? പാംഫ്‌ലറ്റുകൾ? ജനങ്ങൾ പ്രതികരിക്കുമായിരുന്നല്ലോ. പകരം ആശുപത്രിയുടെ കനത്ത ഇരുമ്പുമറ കൂടുതൽ ദൃഢമാ ക്കാൻമാത്രമല്ലേ അവർ ശ്രമിച്ചിട്ടുള്ളു. എല്ലാവരെയും അടക്കി കുറ്റപ്പെടുത്തുകയല്ല. പക്ഷേ അവിടെനിന്നു സാധനങ്ങൾ പുറത്തേക്കു പോയിട്ടില്ലേ? പേരൂർക്കടയിലെ പൊതുജനം അതു കണ്ടുപിടിച്ചിട്ടില്ലേ? രോഗികളെ തല്ലാറില്ലേ?

ഇത്രയും ജീർണ്ണമായൊരാശുപത്രിയിലെ സൈക്യാട്രിസ്റ്റുകൾക്ക് എങ്ങെനെയാരു സൈക്യാർടിക് കോൺഫറൻസ് നടത്താൻ ധൈര്യംവരുന്നു മനോജ്?

ഒന്നറിയുക. സ്വത്തിനുവേണ്ടി, ഒരു കുഴപ്പവുമില്ലാത്തവനെ ഭ്രാന്തനാക്കാം. ഭാര്യയെയോ ഭർത്താവിനെയോ അച്ഛനെയോ അമ്മയെയോ മകനെയോ മകളെയോ ആങ്ങളയെയോ പെങ്ങളെയോ ആരെ വേണമെങ്കിലും, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാൻ എളുപ്പമാണ്;‘ഭ്രാന്താക്കിയാൽ’ മതി. ഈ നാട്ടിൽ മറ്റാർക്കും ഇല്ലാത്ത അധികാരം ഇവിടത്തെ ഡോക്ടർമാർക്കുണ്ട്. ഇവർക്ക് ആരിൽ വേണമെങ്കിലും ഭ്രാന്തിന്റെ മുദ്രകുത്താനാവും. ഒരിക്കൽ ഈ അസ്തിത്വം കിട്ടിയാൽപ്പിന്നെ അതുംകൊണ്ട് നടക്കുകയേ നിവൃത്തിയുള്ളു.

അറിഞ്ഞതും കണ്ടതും കേട്ടതും യാഥാർത്ഥ്യത്തിന്റെ ആയിരത്തിലൊന്ന് മാത്രമാവും. അതിൽ പകുതിയിലേറെ എന്റെ ക്ലാവു പിടിച്ച മനസ്സിലും ചിന്തയിലുമായി പതിരായിപ്പോയി. ക്ഷമിക്കുക.

ഒന്നുകിൽ നമുക്ക് നാണിച്ചു തലതാഴ്ത്തി നമ്മുടെ കൂരകൾക്കു ള്ളിൽ ചുരുണ്ടുകൂടി കിടന്നുറങ്ങാം. അല്ലെങ്കിൽ, സമൂഹമനസ്സാക്ഷിയുടെ ഒരു കണികെയങ്കിലും അവേശഷിച്ചിട്ടുെണ്ടങ്കിൽ, ഭ്രാന്താശുപത്രിയിലെ അവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്താം ആശുപത്രിയുടെ ഭ്രാന്ത് നമുക്ക് ചികിത്സിച്ചു മാറ്റാം.

അതുവരെ നല്ല നാല് അയൽക്കാർക്ക് എന്നെേയാ നിങ്ങളെയോ പിടിച്ച് തൂക്കിയൊരു ടാക്‌സിയിലിട്ട് എവിടേക്ക് എന്നുപോലും പറയാതെ, ചിത്തരോഗാശുപത്രിയിലെത്തിക്കാം. അവിടെ കാര്യമായ പരിേശാധനെയാന്നുമില്ല. ഭ്രാന്തിെല്ലന്നു പറഞ്ഞാലും ഭ്രാന്തുെണ്ടന്ന് പറഞ്ഞാലും അയൽക്കാർ ദ്രോഹിക്കുകയാണെന്നു പറഞ്ഞാലും അതു ഭ്രാന്തിന്റെ ലക്ഷണമായേ കരുതൂ. അഡ്മിറ്റ് ചെയ്യാനുള്ള അപേക്ഷാഫോറത്തിൽ നിങ്ങളുടെ വിരലടയാളങ്ങൾ പതിച്ചെടു ക്കാൻ അത്ര പ്രയാസമൊന്നുമില്ല.‘വോളൻററി’ ബോർഡറായി മല മൂത്രവിസർജ്ജനങ്ങൾക്കിടയിൽ കഴിയാം. ഭാഗ്യമുെണ്ടങ്കിൽ എന്നെങ്കിലും പുറത്തിറങ്ങാം. ബഹളം കൂട്ടാതിരിക്കുകയാണ് ബുദ്ധി മർദ്ദനവും തുടർച്ചയായ ഈ.സി.റ്റി (E.C.T)യുമാവും കിട്ടുക.