close
Sayahna Sayahna
Search

SFN/News


സായാഹ്ന വാർത്തകൾ

Sebastian-01.jpg

‘ ഈ കവിതകള്‍ ഏതെങ്കിലും ചെറിയ കൂട്ടങ്ങളിലെ മനുഷ്യരെപ്പറ്റിയുള്ള ഉത്കണ്ഠകളല്ല ആവിഷ്കരിക്കുന്നത്. ഭൂമിക്കും മനുഷ്യര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കന്ന വിഭ്രമകരമായ പരിണാമങ്ങളെ പിന്‍തുടരുന്ന കണ്ണുകള്‍ അവയില്‍ തുറന്നിരിക്കുന്നു. ജീവിത്തില്‍നിന്നും കവിതയില്‍നിന്നും അകന്നുപോകുന്നവരെ പിന്‍തുടര്‍ന്ന് പ്രണയത്തിന്റെ മാന്ത്രികദ്രവം കണ്ണുകളിലെഴുതി രാക്കിനാക്കള്‍ക്ക് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.’ സെബാസ്റ്റ്യന്റെ ചില്ലുതൊലിയുളള തവള സായാഹ്ന പ്രസിദ്ധീകരിച്ചു.


വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
Mkn-04.jpg
KBPrasannakumar-01.jpg
എം കൃഷ്ണൻ നായർ
ഒരു ശബ്ദത്തില്‍ ഒരു രാഗം
(ലേഖനങ്ങൾ)
കെ.ബി.പ്രസന്നകുമാർ
സാഞ്ചി
(കവിതാസമാഹാരം)



GNMPillai-01.jpg
ജി.എൻ.എം.പിള്ള: രാജനും ഭൂതവും

കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. (തുടര്‍ന്ന് വായിക്കുക…)