Difference between revisions of "വീണപൂവ്"
(Created page with " = വീണപൂവ് = <poem> : ::ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര ::ശോഭിച്ചിരുന്നി...") |
|||
| Line 8: | Line 8: | ||
::ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ | ::ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ | ||
::ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- | ::ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- | ||
| − | :: | + | ::യാ ഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? |
: | : | ||
::ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍ | ::ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍ | ||
| − | ::പാലിച്ചു | + | ::പാലിച്ചു പല്ലവപുടങ്ങളില്‍വച്ചു നിന്നെ |
::ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- | ::ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- | ||
| − | ::ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍ | + | ::ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍. |
: | : | ||
::പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും | ::പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും | ||
::ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ | ::ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ | ||
| − | ::നീ | + | ::നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു |
| − | ::ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍ | + | ::ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍. |
: | : | ||
::ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി- | ::ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി- | ||
::ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ | ::ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ | ||
| − | ::ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന | + | ::ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താര- |
| − | ::ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍ | + | ::ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍. |
: | : | ||
::ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ- | ::ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ- | ||
| Line 31: | Line 31: | ||
: | : | ||
::ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ | ::ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ | ||
| − | ::സാരള്യമെന്ന | + | ::സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം |
| − | ::പാരിങ്കലേതുപമ | + | ::പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ- |
| − | ::താരുണ്യമേന്തിയൊരു നിന്‍ നില | + | ::താരുണ്യമേന്തിയൊരു നിന്‍ നില കാണണംതാന്‍. |
: | : | ||
::വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ- | ::വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ- | ||
| − | :: | + | ::വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ, |
::നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി- | ::നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി- | ||
| − | ::യാരാകിലെന്തു | + | ::യാരാകിലെന്തു? മിഴിയുള്ളവര്‍ നിന്നിരിക്കാം! |
: | : | ||
::മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- | ::മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- | ||
::മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ | ::മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ | ||
| − | ::തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ | + | ::തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍? ചിത്രമല്ല- |
| − | :: | + | ::തില്ലാര്‍ക്കുമീഗുണവുമേവമകത്തു തേനും. |
: | : | ||
::ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ- | ::ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ- | ||
| Line 50: | Line 50: | ||
::മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം. | ::മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം. | ||
: | : | ||
| − | :: | + | ::“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം, |
::മാലേറെയെങ്കിലുമതീവ മനോഭിരാമം | ::മാലേറെയെങ്കിലുമതീവ മനോഭിരാമം | ||
| − | ::ചാലേ കഴിഞ്ഞരിയ യൗവന& | + | ::ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ- |
::യീ ലോലമേനി പറയുന്നനുകമ്പനീയം. | ::യീ ലോലമേനി പറയുന്നനുകമ്പനീയം. | ||
: | : | ||
::അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ- | ::അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ- | ||
| − | ::യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം | + | ::യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം |
| − | ::എന്നല്ല, ദൂരമതില്‍നിന്നനുരാഗമോതി | + | ::എന്നല്ല, ദൂരമതില്‍നിന്നനുരാഗമോതി- |
::വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍. | ::വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍. | ||
: | : | ||
| Line 65: | Line 65: | ||
::വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം. | ::വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം. | ||
: | : | ||
| − | ::“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് | + | ::“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാ- |
| − | :: | + | ::നെന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ? |
| − | ::ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ” | + | ::ഇന്നോമലേ! വിരവിലെന്നെ വെടിഞ്ഞിടല്ലേ” |
::എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? | ::എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? | ||
: | : | ||
| Line 75: | Line 75: | ||
::ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍. | ::ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍. | ||
: | : | ||
| − | :: | + | ::ചത്തീടുമിപ്പോഴിവനല്പവികല്പമില്ല |
::തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍ | ::തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍ | ||
::അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ് | ::അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ് | ||
| Line 83: | Line 83: | ||
::മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നു | ::മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നു | ||
::വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍ | ::വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍ | ||
| − | ::ക്രന്ദിക്കയാം; | + | ::ക്രന്ദിക്കയാം; കഠിനതാന്‍ ഭവിതവ്യതേ! നീ. |
: | : | ||
::ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു | ::ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു | ||
::നന്ദിച്ച വണ്ടു കുസുമാന്തരലോലനായി | ::നന്ദിച്ച വണ്ടു കുസുമാന്തരലോലനായി | ||
| − | ::“എന്നെച്ചതിച്ചു | + | ::“എന്നെച്ചതിച്ചു ശഠൻ” എന്നതു കണ്ടു നീണ്ടു |
::വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ! | ::വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ! | ||
: | : | ||
| Line 101: | Line 101: | ||
: | : | ||
::പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു | ::പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു | ||
| − | ::സാകൂതമാംപടി പറന്നു | + | ::സാകൂതമാംപടി പറന്നു നഭഃസ്ഥലത്തില്‍ |
::ശോകാന്ധനായ് കുസുമചേതന പോയ മാര്‍ഗ്ഗ- | ::ശോകാന്ധനായ് കുസുമചേതന പോയ മാര്‍ഗ്ഗ- | ||
| − | ::മേകാന്തഗന്ധമിതു | + | ::മേകാന്തഗന്ധമിതു പിന്തുടരുന്നതല്ലീ? |
: | : | ||
| − | ::ഹാ! പാപമോമല്‍മലരേ ബത! നിന്റെ മേലും | + | ::ഹാ! പാപമോമല്‍മലരേ, ബത! നിന്റെ മേലും |
| − | :: | + | ::ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍! |
::വ്യാപാരമേ ഹനനമാം വനവേടനുണ്ടോ | ::വ്യാപാരമേ ഹനനമാം വനവേടനുണ്ടോ | ||
::വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും? | ::വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും? | ||
| Line 112: | Line 112: | ||
::തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു | ::തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു | ||
::ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു | ::ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു | ||
| − | ::മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ | + | ::മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ |
::വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി. | ::വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി. | ||
: | : | ||
| Line 122: | Line 122: | ||
::അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി- | ::അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി- | ||
::യെത്തുന്ന കണ്ടവനിതന്നെയധീരയായി | ::യെത്തുന്ന കണ്ടവനിതന്നെയധീരയായി | ||
| − | ::സദ്യഃസ്ഫുടം | + | ::സദ്യഃസ്ഫുടം പുളകിതാംഗമിയന്നുപൂണ്ടോ- |
| − | :: | + | ::രുദ്വേഗമോതുമുപകണ്ഠതൃണാംകുരങ്ങള്‍. |
: | : | ||
| − | ::അന്യൂനമാം | + | ::അന്യൂനമാം മഹിമതിങ്ങിയൊരാത്മതത്വ- |
::മെന്യേ നിലത്തു ഗതമൗക്തികശുക്തിപോല്‍ നീ | ::മെന്യേ നിലത്തു ഗതമൗക്തികശുക്തിപോല്‍ നീ | ||
::സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു | ::സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു | ||
| Line 136: | Line 136: | ||
: | : | ||
::താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ! ക- | ::താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ! ക- | ||
| − | ::ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു | + | ::ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു |
::നേരായി നീഡതരുവിട്ടു നിലത്തു നിന്റെ | ::നേരായി നീഡതരുവിട്ടു നിലത്തു നിന്റെ | ||
::ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു. | ::ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു. | ||
| Line 150: | Line 150: | ||
::ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു. | ::ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു. | ||
: | : | ||
| − | ::എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു | + | ::എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേ- |
| − | :: | + | ::ലെന്തിന്നതാശു വിധിയേവമപാകരിച്ചു? |
| − | ::ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ | + | ::ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ? മാവ- |
| − | ::തെന്തുള്ളു | + | ::തെന്തുള്ളു! ഹാ! ഗുണികളൂഴിയില്‍ നീണ്ടു വാഴാ. |
: | : | ||
::സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം | ::സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം | ||
| − | :: | + | ::സാധിഷ്ഠര്‍ പോട്ട്-ഇഹ സദാ നിശി പാന്ഥപാദം |
::ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ- | ::ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ- | ||
::ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം? | ::ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം? | ||
| Line 162: | Line 162: | ||
::എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും | ::എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും | ||
::ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും | ::ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും | ||
| − | ::ഒന്നല്ലി | + | ::ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ! |
| − | ::ഒന്നല്ലി | + | ::ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം? |
: | : | ||
::ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ- | ::ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ- | ||
| Line 170: | Line 170: | ||
::മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍. | ::മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍. | ||
: | : | ||
| − | ::അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി | + | ::അംഭോജബന്ധുവിത! നിന്നവശിഷ്ടകാന്തി- |
::സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി; | ::സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി; | ||
::ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു | ::ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു | ||
| − | :: | + | ::സമ്പൂര്‍ണ്ണമായഹഹ! നിന്നുടെ ദായഭാഗം. |
: | : | ||
| − | :: | + | ::‘ഉല്പന്നമായതു നശിക്കും; അണുക്കള്‍ നില്‍ക്കും; |
| − | :: | + | ::ഉല്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും |
| − | :: | + | ::ഉല്പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍’ |
| − | :: | + | ::കല്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍. |
: | : | ||
::ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല | ::ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല | ||
| Line 186: | Line 186: | ||
: | : | ||
::ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ- | ::ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ- | ||
| − | :: | + | ::ലുല്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍ |
| − | :: | + | ::സൽപുഷ്പമേ,യിവിടെ മാഞ്ഞു സുമേരുവിന്മേല്‍ |
::കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ. | ::കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ. | ||
: | : | ||
| − | :: | + | ::സംഫുല്ലശോഭമതുകണ്ടു കുതൂഹലംപൂ- |
::ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ | ::ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ | ||
::ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ- | ::ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ- | ||
| Line 206: | Line 206: | ||
: | : | ||
::കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു | ::കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു | ||
| − | ::മണ്ണാകുമീ മലരു | + | ::മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍ |
::എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു | ::എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു | ||
::കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം! | ::കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം! | ||
</poem> | </poem> | ||
Latest revision as of 12:20, 5 November 2014
വീണപൂവ്
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാ ഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
പാലിച്ചു പല്ലവപുടങ്ങളില്‍വച്ചു നിന്നെ
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍.
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍.
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താര-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍.
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു,
പൂവേ, അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
ആരോമലാമഴക്, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണംതാന്‍.
വൈരാഗ്യമേറിയൊരു വൈദികനാട്ടെ,യേറ്റ-
വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടര്‍ന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു? മിഴിയുള്ളവര്‍ നിന്നിരിക്കാം!
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍? ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവുമേവമകത്തു തേനും.
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം.
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല, ദൂരമതില്‍നിന്നനുരാഗമോതി-
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍.
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം.
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാ-
നെന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ! വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?
ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ,യനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍.
ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിക്കയാം; കഠിനതാന്‍ ഭവിതവ്യതേ! നീ.
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠൻ” എന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം,
മൂകങ്ങള്‍ പിന്നിവ - പഴിക്കുകില്‍ ദോഷമല്ലേ?
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭഃസ്ഥലത്തില്‍
ശോകാന്ധനായ് കുസുമചേതന പോയ മാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്തുടരുന്നതല്ലീ?
ഹാ! പാപമോമല്‍മലരേ, ബത! നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍!
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നുപൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാംകുരങ്ങള്‍.
അന്യൂനമാം മഹിമതിങ്ങിയൊരാത്മതത്വ-
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയിപ്പൊഴുമെന്നു തോന്നും.
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം.
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ! ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു.
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ് നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേ-
ലെന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ? മാവ-
തെന്തുള്ളു! ഹാ! ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്‍ പോട്ട്-ഇഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
അംഭോജബന്ധുവിത! നിന്നവശിഷ്ടകാന്തി-
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമായഹഹ! നിന്നുടെ ദായഭാഗം.
‘ഉല്പന്നമായതു നശിക്കും; അണുക്കള്‍ നില്‍ക്കും;
ഉല്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍’
കല്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍.
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താല്‍.
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുല്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോല്‍
സൽപുഷ്പമേ,യിവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
സംഫുല്ലശോഭമതുകണ്ടു കുതൂഹലംപൂ-
ണ്ടമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തില്‍.
ഹാ! ശാന്തിയൗപനിഷദോക്തികള്‍തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു, കഷ്ടം!