Difference between revisions of "റിൽക്കെ-22.02"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വാഴ്ത്തുക ഹൃദയമേ...}} |
| + | <poem> | ||
| + | : വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത | ||
| + | :::: പൂവനങ്ങളെ, | ||
| + | : ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും | ||
| + | :::: അപ്രാപ്യവുമായവയെ; | ||
| + | : ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ | ||
| + | :::: ജലധാരകളെ, | ||
| + | : നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക, | ||
| + | :::: അനന്യതകളെ. | ||
| + | : തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു | ||
| + | :::: ജീവിതമെന്നു്, | ||
| + | : അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു | ||
| + | :::: നിനക്കായെന്നു്; | ||
| + | : പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര | ||
| + | :::: തെളിച്ചത്തിൽ | ||
| + | : ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു | ||
| + | :::: നിന്നെയെന്നു്. | ||
| + | |||
| + | : ജീവിക്കുക, അത്ര തന്നെ! എന്നൊരു | ||
| + | :::: നിശ്ചയമെടുത്തപ്പോൾ | ||
| + | : പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ | ||
| + | :::: വരുത്തരുതേ; | ||
| + | : ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, | ||
| + | :::: പട്ടുനൂലേ! | ||
| + | |||
| + | : ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു | ||
| + | ::::ചിത്രത്തോടുമാവട്ടെ, | ||
| + | : (ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി) | ||
| + | : അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ. | ||
| + | ::::::::::: (II-21) | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Revision as of 04:22, 3 November 2017
← റിൽക്കെ
| റിൽക്കെ-22.02 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത
പൂവനങ്ങളെ,
ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും
അപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ
ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക,
അനന്യതകളെ.
തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു
ജീവിതമെന്നു്,
അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു
നിനക്കായെന്നു്;
പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര
തെളിച്ചത്തിൽ
ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു
നിന്നെയെന്നു്.
ജീവിക്കുക, അത്ര തന്നെ! എന്നൊരു
നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ
വരുത്തരുതേ;
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും,
പട്ടുനൂലേ!
ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു
ചിത്രത്തോടുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)
അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.
(II-21)
| ||||||
