Difference between revisions of "റിൽക്കെ-25.15"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ദേഹമെന്ന സഹോദരൻ}} |
| + | <poem> | ||
| + | : ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ… | ||
| + | : നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം. | ||
| + | : ഒരിക്കൽ അയാളായിരുന്നു ധനികൻ; | ||
| + | : അതിനാൽ ഈ വിഷമകാലത്ത് | ||
| + | : അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ | ||
| + | : നാമതു ക്ഷമിച്ചു കൊടുക്കുക. | ||
| + | : നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ | ||
| + | : ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന് | ||
| + | : സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക. | ||
| + | : ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്: | ||
| + | : അയാളും നമ്മുടെ ബോധവും. | ||
| + | : എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം, | ||
| + | : സുഹൃത്തുക്കളെപ്പോലന്യോന്യം! | ||
| + | : രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു: | ||
| + | : ത്യാഗങ്ങളൊരുപാടു ചെയ്യണം, | ||
| + | : സൗഹൃദം കൊണ്ടുനടക്കാനെന്നു്! | ||
| + | :::::: (1926) | ||
| + | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 07:37, 3 November 2017
← റിൽക്കെ
| റിൽക്കെ-25.15 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ…
നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം.
ഒരിക്കൽ അയാളായിരുന്നു ധനികൻ;
അതിനാൽ ഈ വിഷമകാലത്ത്
അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
നാമതു ക്ഷമിച്ചു കൊടുക്കുക.
നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന്
സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക.
ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്:
അയാളും നമ്മുടെ ബോധവും.
എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം,
സുഹൃത്തുക്കളെപ്പോലന്യോന്യം!
രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു:
ത്യാഗങ്ങളൊരുപാടു ചെയ്യണം,
സൗഹൃദം കൊണ്ടുനടക്കാനെന്നു്!
(1926)
| ||||||
