close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യപരതേ, നീ തന്നെ ശത്രു"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്...")
 
 
(One intermediate revision by the same user not shown)
Line 1: Line 1:
 
{{DPK/PuthiyaLokamPuthiyaVazhi}}
 
{{DPK/PuthiyaLokamPuthiyaVazhi}}
 
{{DPK/PuthiyaLokamPuthiyaVazhiBox}}
 
{{DPK/PuthiyaLokamPuthiyaVazhiBox}}
നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ?
 
  
ഞാന്‍: ഇല്ല; രണ്ടുകൊല്ലം മുന്‍പ് അവിടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കാഴ്ചപ്പാടിത്രപോലും വ്യക്തമല്ലായിരുന്നു. കഴിഞ്ഞ ക്യാമ്പില്‍ ‘നവസമൂഹരചന ’യെപ്പറ്റി ചര്‍ച്ച നടന്നപ്പോള്‍ വളരെ കുറച്ചു വീട്ടുകാര്‍ മാത്രമേ അതില്‍ പങ്കെടുത്തിരുന്നൊള്ളു.
 
  
കേശു: എന്താവാം അതിനു കാരണം?  
+
നവ: ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ആലോചിക്കേണ്ടേ?  
  
ഞാന്‍: ഞാന്‍ കണ്ടെത്തിയ കാരണം പറയാം. നാട്ടുകാര്‍ക്ക് ആവശ്യബോധം വന്നിട്ടില്ല. നാം ഭാവന ചെയ്യുന്ന പുതിയ ലോകം അവരുടെ ഭാവനയില്‍ വന്നിട്ടില്ല.  
+
ഞാന്‍: വേണം. സമൂലപരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണ്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാര്‍ക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികള്‍ക്കും അതില്‍ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോള്‍ അതൊരു പ്രശ്‌നമാണ്.  
  
രാജു: ഞങ്ങളുടെ അറിവ് അങ്ങനെ അല്ലല്ലൊ? കഴിഞ്ഞ ക്യാമ്പില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിയുമായി ഞങ്ങള്‍ സംസാരിച്ചു. ആ യുവാവ് പറഞ്ഞത് നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഇത്ര ഒരിടത്തും ഉണ്ടായിട്ടില്ല എന്നാണ്.  
+
രാജു: വ്യക്തികള്‍ക്കാകുന്നത് പ്രദേശത്തിനാകാതെ വരുന്നത് എന്തുകൊണ്ട്?  
 +
 
 +
ഞാന്‍: പറയാം. ഈ പ്രദേശത്തു പല പാര്‍ട്ടിക്കാരുണ്ട്. അവരുടെ പാര്‍ട്ടിക്കന്യമായ ഒന്നിനോട് സഹകരിക്കാമോ എന്നവര്‍ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ ഉണ്ട്. അവര്‍ക്കു പ്രത്യേകം സംഘടനകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. ഇവര്‍ക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാര്‍ഗവും ഉണ്ടാകുക എളുപ്പമല്ല.
 +
 
 +
കേശു: ദര്‍ശനത്തില്‍നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണ്. പാര്‍ട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാല്‍ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോട്‌ചേര്‍ത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ട്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങള്‍ക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്ന ഈ ചങ്ങലയുടെ പേരാണ്  ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ചങ്ങലയില്‍ അയവുവരുത്തുവാന്‍ കഴിയുന്നില്ല. മനുഷ്യസ്‌നേഹികളായ വ്യക്തികളുമായി അപുര്‍വ സംഗമത്തിനിടവരുമ്പോള്‍ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്ന് അത് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാര്‍ട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.  
  
ഞാന്‍: അങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാല്‍ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന — അതാണു നമുക്കും ലോകത്തിനും രക്ഷാമാര്‍ഗം എന്നൊരു തോന്നല്‍ — അത് നാട്ടുകാരുടെ മനസ്സില്‍ വേരൂന്നിയിട്ടുണ്ടോ? അയല്‍ക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാന്‍ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു പറയാം.
 
  
 
{{DPK/PuthiyaLokamPuthiyaVazhi}}
 
{{DPK/PuthiyaLokamPuthiyaVazhi}}

Latest revision as of 07:28, 27 May 2014

സ്വകാര്യപരതേ, നീ തന്നെ ശത്രു
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989


നവ: ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ആലോചിക്കേണ്ടേ?

ഞാന്‍: വേണം. സമൂലപരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണ്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാര്‍ക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികള്‍ക്കും അതില്‍ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോള്‍ അതൊരു പ്രശ്‌നമാണ്.

രാജു: വ്യക്തികള്‍ക്കാകുന്നത് പ്രദേശത്തിനാകാതെ വരുന്നത് എന്തുകൊണ്ട്?

ഞാന്‍: പറയാം. ഈ പ്രദേശത്തു പല പാര്‍ട്ടിക്കാരുണ്ട്. അവരുടെ പാര്‍ട്ടിക്കന്യമായ ഒന്നിനോട് സഹകരിക്കാമോ എന്നവര്‍ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ ഉണ്ട്. അവര്‍ക്കു പ്രത്യേകം സംഘടനകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. ഇവര്‍ക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാര്‍ഗവും ഉണ്ടാകുക എളുപ്പമല്ല.

കേശു: ദര്‍ശനത്തില്‍നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണ്. പാര്‍ട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാല്‍ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോട്‌ചേര്‍ത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ട്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങള്‍ക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്ന ഈ ചങ്ങലയുടെ പേരാണ് ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ആ ചങ്ങലയില്‍ അയവുവരുത്തുവാന്‍ കഴിയുന്നില്ല. മനുഷ്യസ്‌നേഹികളായ വ്യക്തികളുമായി അപുര്‍വ സംഗമത്തിനിടവരുമ്പോള്‍ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്ന് അത് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാര്‍ട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.