close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 127: Line 127:
 
* All the works of [[എം_കൃഷ്ണന്‍_നായര്‍|Prof M Krishna Nair]] comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.  
 
* All the works of [[എം_കൃഷ്ണന്‍_നായര്‍|Prof M Krishna Nair]] comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.  
 
-->
 
-->
 +
<!--
 
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
 
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">Technical News</h2>
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">Technical News</h2>
Line 135: Line 136:
 
|-
 
|-
 
|}
 
|}
 +
-->
 
<!---MKN --->
 
<!---MKN --->
 
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
 
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
Line 141: Line 143:
 
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--
 
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--
 
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണൻ നായർ</span>]]-->
 
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണൻ നായർ</span>]]-->
{{#lst:സാഹിത്യവാരഫലം_2002_06_14|SV-quote}}  
+
{{#lst:സാഹിത്യവാരഫലം_1986_02_09|SV-quote}}  
[[സാഹിത്യവാരഫലം_2002_06_14|(തുടർന്നു വായിയ്ക്കുക &hellip;)]]
+
[[സാഹിത്യവാരഫലം_1986_02_09|(തുടർന്നു വായിയ്ക്കുക &hellip;)]]
 
-----
 
-----
 
{{#lst:സാഹിത്യവാരഫലം_1985_08_25|SV-quote}}
 
{{#lst:സാഹിത്യവാരഫലം_1985_08_25|SV-quote}}

Revision as of 01:08, 4 September 2014

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ചിത്ര

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

സായാഹ്ന വാർത്തകൾ

യു നന്ദകുമാർ

പ്രമുഖ ഭിഷഗ്വരനും ചെറുകഥാകൃത്തുമായ യു നന്ദകുമാറിന്റെ “56” എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിന്റെ പിഡിഎഫ് പതിപ്പും ലഭ്യമാണ്.


കെ വേലപ്പന്‍

നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന്‍ മികച്ച പത്രപ്രവര്‍ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1993 ഓഗസ്റ്റ് 18 ന്‌ ഇറങ്ങിയ കലാകൗമുദിയില്‍നിന്ന് വേലപ്പന്റെ ഫോട്ടോ ലഭ്യമായി എന്നത് സസന്തോഷം അറിയിക്കുന്നു.


സാഹിത്യവാരഫലത്തിൽ നിന്ന്

RiddleyWalker.jpg

എമ്മ ടെൻടിനെപ്പോലെയോ അവരെക്കാളോ പ്രാധാന്യമുള്ള നവീന നോവലിസ്റ്റാണ് റസ്സൽ ഹോബൻ (Russel Hoban, ജനനം 1925). അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് “റിഡ്‌ലി വാക്കർ” (Ridley Walker). A masterpiece എന്ന് ‘ഒബ്സർവറും’ It will be a cult book എന്ന് ‘ലിസ്നറും’ ഈ നോവലിനെ വാഴ്ത്തി. “ഇതു തന്നെയാണ് സാഹിത്യം” എന്ന് വിശ്വവിഖ്യാതനായ ആന്തണി ജസ്സ് ഈ നോവലിനെക്കുറിച്ച്.

ബർനാഡ് ലവിൻ എന്ന മഹാവ്യക്തിക്കും പ്രശംസയല്ലാതെ മറ്റൊന്നുമില്ല ഈ കലാശിൽപത്തെപ്പറ്റി. An extraordinary feat of imagination എന്നാണ് ആന്തണി ത്വവൈറ്റ് ഇതിനെ വിശേഷിപ്പിച്ചതു്.

റസ്സൽ ഹോബൻ

ന്യൂക്ലിയർ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ലോകത്തിനു സംഭവിക്കാൻ പോകുന്ന ട്രാജഡിയെ അന്യാദൃശമായ രീതിയിൽ ആവിഷ്കരിക്കുന്ന ഈ നോവൽ ഈ കാലയളവിലെ പരിഗണനാർഹമായ കലാസൃഷ്ടിയാണ്. ഭൂതകാലത്തെ മഹനീയതയോടു ബന്ധപ്പെട്ട ഭാഷയുടെ ഇന്നത്തെ ‘വൾഗറൈസേഷൻ’ ഇതു് സുശക്തമായി സ്ഫുടീകരിക്കുന്നു. ഭാഷയ്ക്കുണ്ടാകുന്ന ജീർണ്ണതയെ ഇതിനേക്കാൾ ഭംഗിയായി മറ്റൊരു കൃതിയിലും ആവിഷ്കരിച്ചിട്ടില്ല. ഭാവിയിലെ ജീർണ്ണിച്ചഭാഷയിൽത്തന്നെയാണ് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളതു്. ഒരു വാക്യം നോക്കുക. After a wyl its all jus I girt big littl shyning man nor you cant put him to gether, page 178. (while ഇവിടെ wyl ആകുന്നു. just എന്നതു് jus എന്നും. together എന്ന വാക്ക് പിരിച്ചു് എഴുതിയിരിക്കുന്നു.) നോവൽ മുഴുവൻ വായിച്ചുതീർക്കാൻ പ്രയാസം. Yul fyn me in the wud yul fyn me on the water എന്നു നോവലിൽ കാണുമ്പോൾ എന്തു തോന്നും? You will find me in the wood You will find me on the water എന്നാണു് അതെന്നു മനസ്സിലാക്കാൻ കഴിവുള്ളവരേ ഇതു വായുക്കേണ്ടതുള്ളൂ. സാഹിത്യത്തിൽ എന്തെല്ലാം മാറ്റങ്ങൾ! ഇതു വല്ലതും ഇവിടെയുള്ളവർ അറിയുന്നുണ്ടോ?

(തുടർന്നു വായിയ്ക്കുക …)


എന്‍. വി. കൃഷ്ണവാരിയര്‍

“നിങ്ങള്‍ എന്തിനു് എഴുതുന്നു?” ഈ ചോദ്യം സാഹിത്യകാരന്മാരോടു പലരും ചോദിച്ചിട്ടുണ്ടു്. അവര്‍ ഉത്തരം നല്കിയിട്ടുമുണ്ടു്. സാഹിത്യകാരനല്ലാത്ത എന്നോടും ഒരിക്കല്‍ ഈ ചോദ്യം ചോദിച്ചു ഒരു കൂട്ടുകാരന്‍. “കലാകൗമുദിയുടെ എഡിറ്റര്‍ തരുന്ന പ്രതിഫലത്തിനു വേണ്ടി” എന്നു ഞാന്‍ മറുപടി പറഞ്ഞു. എങ്കിലും അതൊരു ഉപരിപ്ലവമായ ഉത്തരമായിരുന്നു എന്നതിനു സംശയമില്ല. മരണം നമ്മുടെ എല്ലാവരുടെയും മുന്‍പിലുണ്ടു്. പിറകിലുമുണ്ടു്. പിറകില്‍ നില്ക്കുന്ന മരണത്തിന്റെ നിഴല്‍ നമ്മുടെ മുന്‍പിലേക്കു നീളുന്നു. ചിലപ്പോള്‍ മുന്‍പില്‍വന്നു നില്ക്കാറുള്ള അതിന്റെ നിഴല്‍ നമ്മുടെ ശരീരത്തിലേക്കു വീഴും. ഈ നിഴല്‍ കാണാതിരിക്കാന്‍വേണ്ടിയുള്ള കണ്ണടയ്ക്കലാണു് നമ്മുടെ ഓരോ പ്രവര്‍ത്തനവും. പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ നമ്മള്‍ നിഴലിനെ കാണുന്നില്ല. സാഹിത്യവാരഫലമെഴുതുമ്പോള്‍, മറ്റു വാരികകളില്‍ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെക്കുറിച്ചു് എഴുതുമ്പോള്‍ ഞാന്‍ മരണത്തിന്റെ നേര്‍ക്കു കണ്ണടയ്ക്കുകയാണു്. എന്‍. വി. കൃഷ്ണവാരിയര്‍ പണ്ഡിതോചിതങ്ങളായ ലേഖനങ്ങള്‍ എഴുതുന്നതും ‘ത്രിപഥഗ’ പോലുള്ള ചേതോഹരങ്ങളായ കാവ്യങ്ങള്‍ രചിക്കുന്നതു് ഈ നിഴലിനെ കാണാതിരിക്കാനാണു്. പി. ടി. ഉഷ ഓടുന്നതും ഷൈനി എബ്രഹാം ഓട്ടത്തില്‍ ഉഷയെ അതിശയിക്കുമെന്നു ലേഖകന്‍ എഴുതുന്നതും അതിനു തന്നെ. രണ്ടടിയോളം കടലു മുറിച്ചു കളഞ്ഞിട്ടും കള്ളച്ചിരിയോടെ അമേരിക്കന്‍ പ്രസിഡന്റ് നില്ക്കുന്നതും വേറൊന്നുകൊണ്ടല്ല. മരണമേ നിന്നെക്കാള്‍ ശക്തിയാര്‍ജ്ജിച്ചതായി ഈ ലോകത്തു വേറൊന്നുമില്ല. പൊളൊനിയസിനെപ്പോലെ യവനികയ്ക്കു പിന്നില്‍ ഒളിച്ചുനില്ക്കുക. മരണം വാള്‍മുനയായി അതു ഭേദിച്ചുവന്നു മാറു് പിളര്‍ക്കും. Thou wretched, rash, intruding fool, farewell എന്നു് അതു പറഞ്ഞിട്ടു പോകുകയും ചെയ്യും. പരീക്ഷിത്തിനെപ്പോലെ കൊട്ടാരത്തിന്റെ വാതിലുകള്‍ അടച്ചു് അകത്തിരിക്കുക. മരണം പുഴുവായി പഴത്തിനകത്തുകയറി മുന്നിലെത്തും, കൊത്തും. ഈ പരമാര്‍‌ത്ഥം എന്റെ കണ്ണിന്റെ മുന്‍പില്‍ എപ്പോഴുമുണ്ടു്. അതു കാണാതിരിക്കാന്‍വേണ്ടി ഞാന്‍ നിരന്തരം എഴുതുന്നു.

(തുടർന്നു വായിയ്ക്കുക …)

മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.

English Section